ചൈന സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ആഹ്ലാദം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ യാത്രികർക്കായി വിസ ചട്ടങ്ങളിൽ ചില ഇളവുകൾ വരുത്തിയിരിക്കുകയാണ് ചൈന . എന്നാൽ ഈ ഇളവുകൾ പരിമിതമായ കാലത്തേക്ക് മാത്രമാണെന്ന് ചൈനീസ് എംബസി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം വിവിധ ആവശ്യങ്ങൾക്കായി ചൈനീസ് വിസയ്ക്ക് അപേക്ഷിക്കുന്ന യോഗ്യരായ ഇന്ത്യൻ പൗരൻമാർ ഇനി മുതൽ
അപേക്ഷയോടൊപ്പം ബയോമെട്രിക്ക് ഡാറ്റ സമർപ്പിക്കേണ്ടതില്ല. ഫിംഗർപ്രിന്റ് ഉൾപ്പടെയുള്ള ബയോമെട്രിക്ക് ഡാറ്റ ഉൾപ്പടെയുള്ള ബയോമെട്രിക്ക് ഡാറ്റ നൽകുന്നത് ഒഴിവാക്കുന്നതോടെ വിസയ്ക്ക് അപേക്ഷിക്കൽ കൂടുതൽ എളുപ്പമാവും. ഡിസംബർ 31 വരെയായിരിക്കും ഈ ഇളവ് ലഭിക്കുക.
ഡൽഹിയിലെ ചൈനീസ് വിസ ആപ്ലിക്കേഷൻ സെന്റർ പുറപ്പെടുവിക്കുന്ന ഏറ്റവും പുതിയ മാർഗ നിർദേശങ്ങൾക്ക് അനുസരിച്ചാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടതെന്നും ചൈനീസ് എംബസി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ളവർക്കാണ് ചൈനീസ് വിസയ്ക്ക് അപേക്ഷിക്കാനാകുക. പാസ്പോർട്ടിൽ രണ്ട് ഒഴിഞ്ഞ വിസ പേജുകളെങ്കിലും ബാക്കിയുണ്ടാവണം. ആവശ്യമായ പാസ്പോർട്ട് പേജുകളുടെ പകർപ്പുകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോകളും തൊഴിൽ, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും ഉൾപ്പടെയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്.
വിസയുടെ തരവും കാലാവധിയും
അനുസരിച്ചാണ് ഫീസ് ഈടാക്കുക.
സാധാരണഗതിയിൽ 3800 മുതൽ 7800
രൂപ വരെയാണ് ചൈനീസ് വിസയ്ക്കായി വേണ്ടിവരുന്ന ഫീസ്. വിസ അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനായുള്ള കമ്യൂണിക്കേഷൻ ചാനലുകളും ചൈനീസ് എംബസി ആരംഭിച്ചിട്ടുണ്ട്.