പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോ
വിദൂരതയിൽ
നിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.
ഉറക്കുണർന്നിട്ടും പാതിമയക്കത്തിൽ പായിൽത്തന്നെ കിടക്കുകയാണ്. തലേന്നാൾ രാത്രിയിലെ സംഭവങ്ങൾ സ്വപ്നപ്രായത്തിൽ തലച്ചോറിൽ ഇഴഞ്ഞു കളിക്കുന്നുണ്ടായിരുന്നു. അങ്ങനെ കിടന്നുകൊണ്ട് അലസമായി കിഴ്പൊട്ടൊന്നു കണ്ണിയച്ചപ്പോൾ ഉടുമുണ്ടിന്റെ വക്ക് കാവിമുക്കിയ പോലെ കിടക്കുന്നതു കണ്ടു. ചേറും ചെമ്മണ്ണും കാൽമടമ്പുകളിലും പറ്റിക്കിടക്കുന്നുണ്ടായിരുന്നു രാത്രി സർക്കറ്റിന്റെ
മുദ്രകൾ. അമ്മയെങ്ങാനുമൊന്നു സൂക്ഷിച്ചുനോക്കിയിരുന്നുവെങ്കിൽ! എസ്. എസ്. എൽ. സി. പരീക്ഷ ജയിച്ചു. ഇനി കോളേജിൽ ചേർക്കാനാണ്
അച്ഛന്റെ തീരുമാനമെന്നു മനസ്സിലായിട്ടുണ്ട്. അച്ഛനുവേണ്ടി അങ്ങനെയൊരു ത്യാഗത്തിനു തയ്യാറെടുക്കണം. കോളേജ് പ്രവേശനത്തിന് ഇനിയും ദിവസങ്ങളുണ്ട്. അതിനുമുമ്പ്
ഇലഞ്ഞിപ്പൊയിലിൽ ഒന്നു പോകണം. പത്തിൽ പാസ്സായ വിവരം അവിടെ
അറിയിക്കണം. നാട്ടുമ്പുറത്തിന്റെ നാദവും ഗന്ധവും ആസ്വദിച്ചിട്ടു മാസങ്ങൾ കഴിഞ്ഞു ഈ യാത്രകൊണ്ട് അതും നിറവേറ്റാമല്ലോ.
ഇലഞ്ഞിപ്പൊയിലിലേക്കു പോകാൻ അമ്മ മുഖാന്തരം അച്ഛന്റെ സമ്മതം കിട്ടി. യാത്രച്ചെലവിന് ഒരുറുപ്പികയും,
ശ്രീധരൻ പുറപ്പെട്ടപ്പോൾ മണി പതിനൊന്നു കഴിഞ്ഞിരുന്നു. ഇലഞ്ഞിപ്പൊയിലിനടുത്തുകൂടി കിഴക്കോട്ട് ഒരു ബസ് ഓടിത്തുടങ്ങിയിട്ടുണ്ട്. പന്ത്രണ്ടു മണിക്കുള്ള ബസ്സിനു പോയാൽ ഉച്ചയൂണിന്റെ നേരത്ത് ഇലഞ്ഞിപ്പൊയിലിലെത്താമെന്ന് അമ്മ അഭിപ്രായപ്പെട്ടതു കേട്ട് ഒന്നു മൂളി. ഉറുപ്പിക നാണ്യവും പോക്കറ്റിലിട്ടു പടിയിറങ്ങി
നടന്നു.
ബസ്യാത്ര വേണ്ടെന്ന് ആദ്യമേതന്നെ തീരുമാനിച്ചിരുന്നു. ചന്തക്കാ ചെത്തുവഴിയിലൂടെ പോയി, പുതപ്പറമ്പു കേറി, മേടു മുറിച്ചുകടന്ന്, വേലാളൂർപ്പാടങ്ങളിലിറങ്ങി ഗ്രാമരംഗങ്ങൾ ദർശിച്ചുകൊണ്ട് ഇലഞ്ഞിപ്പൊയിലിൽ ചെന്നുചേരാനായിരുന്നു പരിപാടി. പട്ടണപ്രാന്തങ്ങളും പിന്നിട്ട്, ചന്തക്കാലു ചെത്തുവഴിയിലെത്തി. അവിടെ
കോരുനായരുടെ ചായപ്പീടികയിൽ കേറി ചായയും അരിമുറുക്കും കഴിച്ചു ക്ഷീണം തീർത്തു
നടത്തം തുടർന്നു. പുതപ്പറമ്പുമേടിലേക്കുള്ള കുണ്ടനിടവഴിയിൽ ചവിട്ടിയപ്പോൾ നേരം നട്ടുച്ചയോടടുത്തിരുന്നു.
ഉരുളൻകല്ലുകളും, മതിലിൽനിന്നു തള്ളിനിൽക്കുന്ന കൂറ്റൻ കടവേരുകളും നിറഞ്ഞ
ആ ഇടവഴി കടന്നുകിട്ടാൻ നല്ല അദ്ധ്വാനം വേണം. കൈ കാലുകൾ തരംപോലെ പ്രയോഗിക്കണം.
പാമ്പുകളെയും കണ്ടേക്കാം. ആ നരകക്കുണ്ടു താണ്ടി, കിതച്ചുകൊണ്ട് പൂതപ്പറമ്പിന്റെ തെക്കുപടിഞ്ഞാറെ മൂലയുടെ മുകൾപ്പരപ്പിലെത്തി; നാലുപാടും മിഴിയയച്ചുകൊണ്ടു കുറച്ചു നേരം അവിടെ തങ്ങിനിന്നു. മുന്നിൽ ഒരു മായാലോകം. സ്വർഗ്ഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണെന്ന് ആരോ എവിടെയോ എഴുതിയത് ഓർത്തു. അതു പറഞ്ഞവൻ മഹാനായൊരു ചിന്തകൻ തന്നെ ദൂരെ കിഴക്ക് നീലമലകളുടെ കോലങ്ങൾ മദ്ധ്യാഹ്നത്തിന്റെ ആവരണത്തിൽ അവ്യക്തമായിക്കിടന്നിരുന്നു.
പൂതപ്പറമ്പ്--രണ്ടുമൂന്നു മൈൽ ചുറ്റളവിൽക്കിടക്കുന്ന ഒരു പീഠനിലമാണ് പുതുപ്പറമ്പ് - മൈതാനഖണ്ഡങ്ങളും, കൊച്ചു പുൽമേടുകളും, പരുക്കൻ മുഴകളും, അങ്ങുമിങ്ങും കുറ്റിക്കാടുകളും, കരിമ്പാറക്കുത്തുകളും, കാഞ്ഞിരക്കോട്ടകളും, കരിമ്പനക്കൂട്ടങ്ങളും ഇടകലർന്ന പുതപ്പറമ്പ്-ഉച്ച വെയിലിന്റെ ജ്വാലയിൽ ശവദാഹം നടക്കുന്നൊരു ചൂടുകാടുപോലെ കാണപ്പെട്ടു.
ഉണക്കപ്പുല്ലും ചരൽക്കല്ലും കലർന്ന പരുക്കൻ വഴിത്താരയിലൂടെ ശ്രീധരൻ വടക്കോട്ടു നടന്നു പെട്ടെന്ന് ശ്രീധരന്റെ മിഴികൾ അദ്ഭുതം കൊണ്ടു വികസിച്ചു. ഒരു കോണിൽ വർണ്ണപ്പരവതാനി വിരിച്ചിട്ടപോലെ ഒരു മോഹനദൃശ്യം പൂക്കളങ്ങളാണ്. അവ നാടൻപൂക്കളല്ല. വിദേശബീജങ്ങളിൽനിന്നുണ്ടായ വർണ്ണ കുസുമങ്ങളാണ്. കുറച്ചു വർഷങ്ങൾക്കുമുമ്പ് ഏതോ ഒരു വെള്ളക്കാരൻ സായിപ്പ് ഇംഗ്ലണ്ടിൽനിന്നു കൊണ്ടുവന്ന കുറെ പൂവിത്തുകൾ പുതപ്പറമ്പിലെ കന്നി മണ്ണിൽ വിതറിയിട്ടു. അവ മുളച്ചുവളർന്നു പൂത്തു. അവിടെ ആ പടുമുളയുടെ വംശം കാലക്രമേണ പെരുകിവന്നു. ആണ്ടുതോറും പുതുമഴയ്ക്കുശേഷം ആ ബീജങ്ങൾ മണ്ണിൽനിന്നു മുളച്ചുപൊങ്ങും. ചെടികൾ ഒട്ടുനാൾകൊണ്ടു കുടമണിയുടെ ആകൃതിയിലുള്ള കടുന്നിലപ്പൂക്കൾ കാഴ്ചവെക്കും. ആ പൂക്കളങ്ങൾ, പാറക്കുത്തുകൾ നിറഞ്ഞ പരുക്കൻ നിലങ്ങളിൽ വർണ്ണപ്പരവതാനികൾ വിരിക്കും.
ആ മായാപരവതാനികളിൽ യക്ഷികൾ മയങ്ങുന്നുണ്ടാകുമോ? ഉണ്ടാകാനിടയില്ല. കാളികളിപ്രേതപിശാചുക്കളും യക്ഷികളും മാത്രം കൈയടക്കിവച്ചിരുന്ന പണ്ടത്തെ ഭീകരമണ്ഡലമല്ല ഇന്നു പുതപ്പറമ്പ്. നാലുമൈൽ ദൂരെയുള്ള കാരക്കുന്നു ബാരക്സിലെ വെള്ളപ്പട്ടാളക്കാർ വെടിപരിശീലനത്തിനു പുതപ്പറമ്പിലേക്കു വരുന്നു. ഒരു മൈതാനത്തിന്റെ അറ്റത്തു നിർമ്മിച്ചു വെച്ചിരിക്കുന്ന കൂറ്റൻ മണ്മതിലിന്റെ പുറകിൽ നിന്നു പൊക്കിക്കാട്ടുന്ന കാളക്കൺ വൃത്തങ്ങളെ ലക്ഷ്യമാക്കി മുന്നൂറും നാനൂറും വാര അകലെ നിലത്തു കുമിഴ് കിടക്കുന്ന പട്ടാളക്കാർ തുരുതുതെ വെടിപൊട്ടിക്കുന്നു. വെടിയൊച്ചയും
മരുന്നുപുകയുടെ നാറ്റവുമേറ്റ് യക്ഷികളും ഭൂതങ്ങളുമെല്ലാം സ്ഥലംവിട്ടു പോയിട്ടുണ്ടാവും..... വെള്ളക്കാർ ഇവിടെ ഒരു വിനോദകേന്ദ്രവും സംവിധാനം ചെയ്തിരിക്കുന്നു. പൂതപ്പറമ്പിനു ചുറ്റും സമദൂരത്തിൽ അവിടവിടെ ഞണ്ടുമാളങ്ങൾ പോലുള്ള കുഴികളുണ്ടാക്കി അതിൽ പക്ഷിമുട്ടപോലത്തെ പന്തു തട്ടി വീഴ്ത്തും; ചെപ്പിത്തോണ്ടിയുടെ ആകൃതിയിലുള്ള ലോഹദണ്ഡ് കക്ഷത്തിലിറുക്കി അടിച്ചു പറപ്പിച്ചുവിട്ട പന്തിന്റെ പിന്നാലെ മെല്ല നടന്നുപോകുന്ന വെള്ളക്കാരെ കാണുമ്പോൾ ചിരിവരും..... ഗോൾഫ്' എന്നാണ്. വെള്ളക്കാരുടെ ഈ കുഴിപ്പന്തുകളിയുടെ പേര്.
എന്നാൽ, അതെല്ലാം പകലത്തെ കഥകളാണ്. രാത്രിയായാൽ രംഗം മാറുമെന്നു പറയുന്നു. പുതപ്പറമ്പു വീണ്ടും പിശാചുയക്ഷിക്കൂത്തരങ്ങായിച്ചമയുന്നു. കരിമ്പനമോളിൽനിന്ന് യക്ഷികൾ ഇറങ്ങിവരും. പുതപ്പറമ്പിനടുത്തുകൂടി പോകുന്ന വഴിപോക്കരെ വശീകരിച്ചു മയക്കിക്കൊണ്ടുവന്ന് കരിമ്പനമേൽ കയറ്റും. (അർദ്ധബോധാവസ്ഥയിൽ ആ പാന്ഥന്മാർക്കു കരിമ്പന മണിമാളികയായിട്ടാണ മനസ്സിൽ തോന്നുക.....) പിറ്റേന്നു രാവിലെ പനഞ്ചുവട്ടിൽ ഒരു ശവം കാണാം.... രക്തമെല്ലാം യക്ഷി ഈമ്പിക്കുടിച്ചിട്ടുണ്ടായിരിക്കും.
അപ്പു പറഞ്ഞ ഒരു കഥ ശ്രീധരൻ അനുസ്മരിച്ചു.
ഒരു ദിവസം പുലർച്ചെ പറങ്ങോടനാശാരി പണിക്കു പോവുകയായിരുന്നു. പൂതപ്പറമ്പിന്റെ മൂലയിലെത്തിയപ്പോൾ ഒരു നിലവിളി കേട്ടു. നാലു വശവും തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. വീണ്ടും ശ്രദ്ധിച്ചപ്പോൾ നിലവിളി മുകളിൽനിന്നാണെന്നു മനസ്സിലായി. നോക്കിയപ്പോൾ എന്താ കഥ! ഈയങ്കോട്ടു മനക്കലെ കിഴവൻ ശങ്കരൻ നമ്പൂതിരിയുണ്ട്, ഒരു കരിമ്പനയുടെ മുകളിൽ ഒരു കോണകം മാത്രം ഉടുത്തുകൊണ്ട്. (മൂപ്പർ ഉടുമുണ്ടഴിച്ചു ദേഹം പനമ്പട്ടയോടുകെട്ടിയിരിക്കയാണ്, തലചുറ്റി താഴെവീഴാതിരിക്കാൻ.)
രാത്രി പൂതപ്പറമ്പിലെ യക്ഷി പറ്റിച്ചതാണ്. നമ്പൂരിയച്ചന്റെ അരയിൽ ഒരു യന്ത്രഉറുക്കുണ്ടായിരുന്നതുകൊണ്ട് യക്ഷിക്കു ദേഹം തൊടാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ജീവൻ രക്ഷപ്പെട്ടത്.
പൂതപ്പറമ്പിലെ കുപ്രസിദ്ധനായൊരു കുട്ടിച്ചെകുത്താനെപ്പറ്റി ഒരിക്കൽ പാണൻ കണാരൻ പറഞ്ഞതും ശ്രീധരന്റെ തലച്ചോറിൽ തേട്ടി വന്നു; ഉണ്ടനൂൽ മട്ടിൽ വഴിയിൽ ചുരുണ്ടുകിടക്കാറുള്ള ആ കൊച്ചുവീരന്റെ പേര് അതിരമ്പല്ല! അവന്റെ മീതെ ചവിട്ടിപ്പോയാൽ ആളു ചുറ്റിയതുതന്നെ. മുന്നിൽക്കാണുന്നതു പെരുവഴിയാണെന്ന ധാരണയോടെ പുതപ്പറമ്പിനു ചുറ്റും നേരം പുലരുന്നതുവരെ നടക്കെടാ നടക്ക് ചെറിയ മൂപ്പരും ഉരുണ്ടുരുണ്ടു മുമ്പിൽ നീങ്ങുന്നുണ്ടായിരിക്കും.
പുതപ്പറമ്പിനെപ്പറ്റിയുള്ള ആ അലൗകിക്കഥകൾ അയവിറക്കിക്കൊണ്ടിരിക്കെ ശ്രീധരന്റെ മനസ്സിൽ അജ്ഞാതമായൊരു ഭയം ഇഴഞ്ഞുകൂടി. ഒറ്റയ്ക്ക് ആദ്യമായിട്ടാണ് ഈ വഴിക്കു സഞ്ചരിക്കുന്നതെന്ന ചിന്തയും മനസ്സിനെ ഒന്നുലച്ചു. യക്ഷികളും പിശാചുക്കളും ചിലപ്പോൾ നട്ടുച്ചയ്ക്കും ഇറങ്ങി സഞ്ചരിക്കുമെന്നു കേട്ടിട്ടുണ്ട്......! എല്ലാം അന്ധവിശ്വാസം. മുമ്പു കുട്ടിച്ചാത്തനെന്നു കേൾക്കുമ്പോൾ എന്തു ഭയമായിരുന്നു. ഇന്നലെ രാത്രി ഉസ്താദ് വാസുവിന്റെകൂടെ പോയപ്പോൾ കുട്ടിച്ചാത്തൻ കടവാതിലാണെന്നു കണ്ടുപിടിച്ചു....പെട്ടെന്ന് ശ്രീധരന്റെ തലച്ചോറിൽ പുതിയൊരു ശങ്ക പൊട്ടിവിടർന്നു. ഇന്നലെ പാലക്കൊമ്പിൽ കണ്ട കടവാതിൽ യഥാർത്ഥത്തിൽ കുട്ടിച്ചാത്തൻ വേഷംമാറി നിന്നതായിരിക്കുമോ? ഹൈയ്! കുട്ടിച്ചാത്തൻ എന്നൊന്ന് ഇല്ല, ഉണ്ടെങ്കിൽ തന്റെ
ഭണ്ഡാരം മോഷ്ടിക്കുന്ന വാസുവിനെ വെറുതെ വിടുമോ!) എന്തൊരേകാന്തത! ഒരു ജീവിയേയും എങ്ങും കാണുമാനില്ല. -കാറ്റുകൂടി ചലിക്കുന്നില്ല. ഒരുറുമ്പിനെപ്പോലും
ഒരുജാതി പക്ഷിയെ ഈ പരിസരത്തു കാണാറുണ്ടായിരുന്നു. നീണ്ട കാലുകളും തവിട്ടുനിറവുമുള്ള ഒരു വിരൂപാക്ഷൻ പക്ഷി. ആ പക്ഷിയെപ്പറ്റി അപ്പു പറഞ്ഞ കഥയഓർത്തു: മലർന്നുകിടന്നു നീണ്ട കാലുകൾ മേൽപോട്ടു പൊക്കിവെച്ചു കൊണ്ടാണ്, ആ പക്ഷി രാത്രി ഉറങ്ങുക. ആകാശം പെട്ടെന്ന് ഇടിഞ്ഞുവീഴുകയാണെങ്കിൽ തടുത്തുനിർത്താനാണത്രേ, ആ പക്ഷി അങ്ങനെ ചെയുന്നത്. മാനം താങ്ങിപ്പക്ഷിയെന്നാണ് അതിനെ വിളിക്കുക.
ആ പക്ഷിയും പുതപ്പറമ്പ് ഉപേക്ഷിച്ചു പോയോ? നരയൻ പുല്ലും ചരൽക്കല്ലും ഇടയ്ക്കു കരിമ്പാറക്കുത്തും കലർന്ന
നിമ്നോന്നതതലങ്ങളിലൂടെ നടന്നുനടന്ന് ശ്രീധരൻ ചിറയുടെ സമീപമെത്തി. പൂതപ്പറമ്പിന്റെ നടുവിലെ ചിറ ആരും കുഴിച്ചുണ്ടാക്കിയതല്ല. ആയിരമായിരം
വർഷങ്ങൾക്കുമുമ്പ് ഭൂതത്താന്മാർ ഒരു രാത്രികൊണ്ടു കടൽ കൂർത്തുണ്ടാക്കിയ
സ്ഥലമാണ്, പുതപ്പറമ്പ്. മുഴുവൻ തുർത്തെടുക്കാൻ കഴിയുന്നതിനുമുമ്പ് നേരം പുലർന്നുപോയി. ആഴിയുടെ അവശിഷ്ടം ചിറയായി ഇന്നും നിലകൊള്ളുന്നു. ചിറയിൽ ഒരു ഐലയും ഒരു മത്തിയും ഇപ്പോഴും പാർത്തുവരുന്നുണ്ടെന്നു പഴമക്കാർ
പറയുന്നു.
നൂറ്റാണ്ടുകൾകൊണ്ട് തൂർന്നും വറ്റിയും ചിറ ചെറുതായിവരികയാണ്. പഴയ കര നിലകൊണ്ടിരുന്ന ഭാഗങ്ങളിൽ കണ്ടൽച്ചെടികളും കാഞ്ഞിര മരങ്ങളും മറ്റും മുറ്റിവളർന്ന
മണ്ഡലങ്ങൾ ചെറുതുരുത്തുകൾ പോലെ ചിതറിക്കിടക്കുന്നു. കാഞ്ഞിരത്തിനടുത്തു നല്ല കുളൂർമ്മയുണ്ടാവും ഉച്ചവെയിലിന്റെ കുത്തേൽക്കുമ്പോൾ കാഞ്ഞിരത്തിന്റെ കൊഴുത്ത പച്ചിലകൾക്കു കാന്തിയും കരുത്തും
വർദ്ധിക്കുന്നതുപോലെ തോന്നുന്നു. തണലിനു തണുപ്പും. ശ്രീധരൻ ഒരു കാഞ്ഞിരപ്പൊന്തയ്ക്കരികെ നിന്നുകൊണ്ട് ചിറയിലേക്കു കണ്ണയച്ചു.
പാതിയും വറ്റിയ ചിറയിലെ ജലം ഉച്ചവെയിലിൽ കണ്ണാടിപോലെ തിളങ്ങുന്നു. ആതപജ്ജ്വാലയും നീരാവിയുടെ നേരിയ പടലവും ജലവിതാനത്തിന്റെ
ഉപരിമണ്ഡലത്തിൽ ചലനാത്മകമായൊരു പ്രതിഭാസം സൃഷ്ടിക്കുന്നു ഏതോ മാന്ത്രികൻ എറിഞ്ഞ ഭസ്മം പാറിക്കളിക്കുന്നപോലെ. അരികെ ഏങ്കോണിച്ചു കിടക്കുന്ന കരയുടെ മറുവശത്തെ മൂലയിലേക്ക് അലസമായി
സഞ്ചരിച്ച ശ്രീധരന്റെ മിഴികൾ പെട്ടെന്നു തറച്ചുനിന്നുപോയി. അവിടെ ആ
ഒറ്റമുറിപ്പുരയുടെ കോലായിൽ ഒന്ന് കുത്തിയിരിക്കുന്നു! (ഗോൾഫ് കളിക്കാർ തങ്ങളുടെ ഉപകരണങ്ങൾ സൂക്ഷിക്കാൻ ചിറക്കരയ്ക്കടുത്ത
കരിമ്പനക്കാട്ടിൽ പണിതുവെച്ചതാണ് ആ ഒറ്റമുറിപ്പൂര
തൂവെള്ള മുഖം. മാറിലേക്കഴിച്ചിട്ട തലമുടി
ശ്രീധരന് ഉള്ളങ്കാൽ മുതൽ മൂർദ്ധാവുവരെ ഒന്നുത്തുകേറി. കണ്ണു ചിമ്മി വീണ്ടും മിഴിച്ച് വെട്ടിത്തിളങ്ങുന്ന ജലമണ്ഡലത്തിലൂടെ അങ്ങോട്ട് ഒന്നുകൂടി ദൃഷ്ടിയയച്ചു.
ഘനീഭവിച്ച വെണ്ണിലാവിന്റെ നിറമാണ് ആ മുഖത്തിന് അത് അഴറ്റൊരു മുഖം ഈ ഭൂമിയിൽ മുമ്പു കണ്ടിട്ടില്ല. ഇരുചുമലിലൂടെയും മാറിലേക്കഴിച്ചിട്ട കൂന്തല് കരിനീലപ്പട്ടുപോലെ മിന്നുന്നു. മുതു പാഞ്ഞു കണ്ണു ചിമ്മിയ മട്ടിലാണ് “അത് കാത്തിരുന്നത്.
ഉച്ചച്ചൂടുകൊണ്ടുണ്ടായ തലയുലർച്ചയിൽ തോന്നുന്നതോ, അല്ല, കണ്ണിനു മുമ്പിലെ യാഥാർത്ഥ്യമോ?
“അത് തനിയെ വിറയ്ക്കുന്നുണ്ടോ? ചിറ്റോളങ്ങളിൽപ്പെട്ട പ്രതിബിംബം പോലെ... തന്നെ “അത് കണ്ടിരിക്കാനിടയില്ല. എന്നാൽ അടുത്തനിമിഷത്തിൽ എന്തും സംഭവിക്കാം- അത് ആ ചിറയിലേക്കോ കരിമ്പനമുകളിലേക്കോ -
അന്തർദ്ധാനം ചെയ്തുവെന്നും വരാം....... നട്ടുച്ചനേരത്ത് എല്ലാ ജീവചലനങ്ങളിൽനിന്നും അകന്നു നിൽക്കുന്ന ആ പ്രാചീനസമുദ്രക്കരയിൽ താൻ ഒറ്റയ്ക്കാണ് ഉടൻ രക്ഷപ്പെടണം....
“അതിനെ ഒരിക്കൽക്കൂടി നോക്കാൻ മനക്കരുത്തുണ്ടായില്ല. മുഖം കുനിച്ച്, കാലടി പിന്നാക്കംവെക്കാൻ നോക്കി കാലുകൾക്ക് ഒരു തരിപ്പ്. എങ്ങനെയോ കാലുകൾ വലിച്ചിഴച്ചു തിരിഞ്ഞു നിരങ്ങുകയോ, നടക്കുകയോ, ഓടുകയോ, കുതിക്കുകയോ എന്നൊന്നും നിശ്ചയമില്ല. മിഴികളിൽ ഇരുട്ടുകേറുന്നു. ആ ഇരുട്ട് ക്രമേണ മഞ്ഞരാശിയായി മാറുന്നു. മുന്നിലെ മൈതാനവും ഉണക്കപ്പുല്ലും പാറക്കുത്തുകളും
കുറ്റിച്ചെടികളുമെല്ലാം മാന്ത്രികമായൊരു മഞ്ഞപ്പുകയിൽ മൂടിയപോലെ തോന്നുന്നു. തിരിഞ്ഞുനോക്കാതെ എന്തോ വലിയ ഭാരം ചുമന്നു നിരങ്ങുന്ന പോലെ
ആഞ്ഞുവലിഞ്ഞു മുന്നോട്ടു നീങ്ങുകയാണ്. നിലം കുലുങ്ങുന്നു. “അത് പിന്നാലെ വരുന്നുണ്ടോ? പിന്നെ മനസ്സിലായി പുതപ്പറമ്പിലെ നിലത്തിനു ചിലയിടത്തു ചവിട്ടിയാൽ കുലുങ്ങുന്ന പ്രകൃതിയാണ്. പണ്ട് കടൽ തൂര്ത്തെടുത്തതല്ലേ?
മനസ്സിൽ ആ കാഴ്ച തറച്ചുകിടന്നിരുന്നു. നിലാവിന്റെ നിറത്തിൽ നില സൗന്ദര്യത്തിൽ വാർത്തെടുത്ത മുഖം! ഇരുചുമലിലൂടെയും മാറിൽ പരന്നുകിടക്കുന്ന പൂഞ്ചായൽ. ആ മുഖവും, തലമുടി മൂടിമറച്ച മാറിടവുമല്ലാതെ, കരയിലെ കുറ്റിച്ചെടികളുടെ
മറവുകൊണ്ടു കീഴ്പൊട്ടു കാണാൻ കഴിഞ്ഞിരുന്നില്ല.
മേടിന്റെ വടക്കുഭാഗത്തെ പാറക്കെട്ടുകൾ നിറഞ്ഞ മൂലയിൽനിന്ന് വേലാളൂർപ്പാടത്തേക്കുള്ള പാതാളഗുഹയുടെ വക്കിലെത്തിയപ്പോൾ നൂറു മൈൽ ദൂരം
കിതപ്പും തളർച്ചയും അനുഭവപ്പെട്ടു. ഓടിയ ഇടവഴിയിലെ കൂറ്റൻ കല്ലുകളും വെള്ളം കുത്തിയൊലിച്ചുണ്ടായ കുഴികളും
ചാടിക്കടന്ന്, ഇഴഞ്ഞും നിരങ്ങിയും അപ്പുറത്തെ ഊടുപാതയിലെത്തിയപ്പോൾ അപം
ആശ്വാസം തോന്നി. മെല്ലെ ഒന്നു തിരിഞ്ഞുനോക്കി. വെളുത്ത ശുദ്ധവെള്ളയായ
ഒന്ന് ഇടവഴിയിലൂടെ തന്നെ പിന്തുതുടരുന്നു! തുറിച്ചുനോക്കിയപ്പോൾ അതൊരു പശുവായി മാറി ആശ്വാസമല്ല, കൂടുതൽ പരിഭ്രമമാണുണ്ടായത്.......
വേലാളൂർപ്പാടം ചവിട്ടി, ഇനി ഇലഞ്ഞിപ്പൊയിലിലെത്താൻ വയലിലൂടെ ഒന്നൊന്നരമൈൽ നടക്കണം,
കൊയ്തു കഴിഞ്ഞ വയലുകൾ വറ്റിയ സമുദ്രംപോലെ മുന്നിൽ അറ്റം കാണാതെ
കിടക്കുന്നു!
ഒരു കൂറ്റന് മത്സ്യത്തിന്റെ അസ്ഥികൂടം അതാ ഇഴഞ്ഞുവരുന്നു. അടുത്തെത്തിയപ്പോൾ അത് ഒരു ഇല്ലിക്കെട്ടായി മാറി. വേലികെട്ടാനുള്ള ഉണങ്ങിയ ഇല്ലി (മുളിക്കമ്പുകൾ തലയിലേറ്റി വരികയാണ് ഒരു ചെറുമൻ. ഇലഞ്ഞിപ്പൊയിലിലെ പടികേറിയതും, എങ്ങനെയോ കോലായിൽ ചെന്നു വീണതും
ശരീധരനു നേരിയ ഒരോർമ്മയുണ്ട്....
പിന്നെ, മൂന്നുനാലു നാളുകളിൽ കഴിഞ്ഞതിനെപ്പറ്റിയൊന്നും ശ്രീധരൻ നല്ല വിവരമില്ല. ചിലതിനെപ്പറ്റി അവ്യക്തമായ ഓർമ്മയുണ്ട്. ചില രംഗങ്ങൾ പേക്കിനാവോ, ഭാവനയോ, യാഥാർത്ഥ്യമോ എന്നു നിർണ്ണയിക്കാൻ വയ്യ ചൂട്ട നീരാവി നിറഞ്ഞ ഒരിരുട്ടറയിൽപ്പെട്ട അനുഭവമായിരുന്നു കഠിനജ്വരം ബാധിച്ച ആദ്യദിവസങ്ങളിൽ.
പിന്നീട് അതിനെപ്പറ്റിയെല്ലാം ശ്രീധരനെ പറഞ്ഞുകേൾപ്പിച്ചത് അപ്പുവാണ്. ശ്രീധരനെ പരിചരിച്ചുകൊണ്ട് അപ്പു സദാസമയവും അടുത്തുണ്ടായിരുന്നുവത്രേ.
"ശീദരൻ എന്തൊക്കെ പിച്ചും പേയുമാണു പറഞ്ഞത്!” അപ്പു തനിയെ ചിരിച്ചുകൊണ്ടു തുടങ്ങും. "കരിമ്പനക്കുരലിലാണേയ് ഒന്നിറക്കിത്തരണേ!" എന്നു പറഞ്ഞ് ഉറക്കെ
നിലവിളിച്ചുവത്രേ ..... “യക്ഷിയക്ഷി!” എന്ന് അടക്കിപ്പിടിച്ചു ജപിച്ചുകൊണ്ടു പായിൽനിന്ന് എണീറ്റോടാൻ ഭാവിച്ചപ്പോൾ അപ്പു പിടിച്ചുവെച്ചുവത്രേ......
കോരുപ്പണിക്കരുടെ പുരയിൽപ്പോയി അമ്മാമൻ പ്രശ്നം വെപ്പിച്ചതും, ബ്രഹ്മരക്ഷസ്സു കൂടിയതാണെന്നു പണിക്കർ രാശിയിൽക്കണ്ടതും, വണ്ണാൻ കോപ്പണ്ണിയെ കൂട്ടിക്കൊണ്ടുവന്നു കൈക്കു ചരടു മന്ത്രിച്ചു കെട്ടിയതും, രാത്രി ഹോമം കഴിച്ചതും, വേലൻ ശങ്കരൻ വൈദ്യൻ വന്നു പരിശോധിച്ചു ഗുളികയ്ക്കും കഷായത്തിനും കൃപിച്ചതും, ചെന്നിനായകവും കച്ചുരക്കിഴങ്ങും അരച്ചു നെറ്റിക്കു വടിച്ചിട്ടതും എല്ലാം അപ്പു വഴിക്കുവഴിയായി വിവരിച്ചുകേൾപ്പിച്ചപ്പോൾ ശ്രീധരൻ നാണിച്ചുപോയി. വണ്ണാൻ ബന്ധിച്ച കറപ്പു ചരട് മണിക്കണ്ടത്തിൽ ചേരക്കുഞ്ഞിനെപ്പോലെ ചുറ്റിക്കിടക്കുന്നുണ്ടായി
“ശീദരൻ ഒരിക്കൽ "നാരായണീ' എന്ന് ഉറക്കെ വിളിക്കുന്നതും കേട്ടു." അപ്പു വിഷാദസ്വരത്തിൽ പറഞ്ഞു.
നാരായണി! നാരായണ!... ആ രംഗം ശ്രീധരൻ ക്രമേണ ധ്യാനിച്ചെടുത്തു. പൂതപ്പറമ്പിലെ മഹാസമുദ്രത്തിൽ ശ്രീധരൻ ഒരു വലിയ തിമിംഗലത്തിന്റെ പുറത്തു സവാരിചെയുകയാണ്. അപ്പോൾ കരിമ്പനകൾ പൊങ്ങി നിൽക്കുന്ന ഒരു തുരുത്തിനു മുന്നിലെ ജലത്തിൽ നീന്തിക്കളിച്ചുകൊണ്ടിരുന്ന ഒരു മത്സ്യകന്യക, മുത്തുദന്തങ്ങൾ പ്രകാശിപ്പിച്ചു പുഞ്ചിരിതൂകിക്കൊണ്ട് ശ്രീധരനെ മുഖമിളക്കി വിളിച്ചു.
അടുത്തു ചെന്നപ്പോൾ മത്സ്യകന്യക ആരാണ്?നാരായണി. ഉത്കണ്ഠയും ലജ്ജയും കലർന്ന സ്വരത്തിൽ ശ്രീധരൻ അപ്പുവിനോടു ചോദിച്ചു. “നാരായണിയുടെ ദണ്ഡം എങ്ങനെയിരിക്കുന്നു?"
അപ്പു ശ്രീധരന്റെ മുഖത്തേക്കു തുറിച്ചുനോക്കി. ഒരുമിനിട്ടു മൗനത്തിനുശേഷം അപ്പുവിന്റെ മിഴികൾ നിറഞ്ഞു. ദൂരെ നോക്കിക്കൊണ്ട് അപ്പു മൊഴിഞ്ഞു: “നാരായണി കഴിഞ്ഞ കൊല്ലം എടവത്തിൽ മരിച്ചു -ചിങ്ങത്തിൽ അമ്മയും....
നാരായണി മരിച്ചു. അതു കേട്ടപ്പോൾ ശ്രീധരൻ നടുങ്ങിയില്ല. തലച്ചോറു ചൂടുപിടിച്ചു.
ഒരു പൊൻകിനാവായിരുന്നു നാരായണി. ആ കിനാവു മറഞ്ഞുപോയി
അത്രമാത്രം. പൊൻകിനാവുകൾക്കു മരണമില്ല. അവ സ്മരണയിൽ എന്നും ജീവിക്കും. അപ്പുവിനോടു പിന്നെ ഒന്നും ചോദിച്ചില്ല. പനി സുഖപ്പെട്ട് കുളിച്ച്, രണ്ടു മൂന്നു ദിവസം കഴിഞ്ഞതിനുശേഷം ശ്രീധരൻ കുന്നിപ്പറമ്പിലേക്കു മടങ്ങാൻ തീരുമാനിച്ചു.
എന്തോ കടമ നിറവേറ്റാൻ കഴിയാതെ പോയതിലുള്ള പശ്ചാത്താപം
അജ്ഞാതമായൊരപരാധബോധം-ശ്രീധരന്റെ അന്തരംഗത്തിൽ നിഴൽ
വീശുന്നുണ്ടായിരുന്നു. നാരായണിയെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ. ആ
കുട്ടിയെ ചെന്നു കാണാനുള്ള അഭിലാഷം പിന്നീടു പലപ്പോഴും അടക്കിവെക്കുകയാണു
ചെയ്തത്. നാരായണി ഒരലൗകിക ജീവിയാണെന്ന ഒരു തോന്നൽ പ്രഥമ
ദർശനത്തിൽത്തന്നെ മനസ്സിലങ്കുരിച്ചു പോയി. ഒരു യക്ഷിയെ ഇപ്പോൾ കാണുമെന്നു
വിചാരിക്കുമ്പോഴുണ്ടാകുന്ന മാതിരി ഒരുൾക്കിടിലം നാരായണിയെ
സന്ദർശിക്കാനൊരുങ്ങുമ്പോഴൊക്കെ ശ്രീധരനനുഭവപ്പെടാറുണ്ടായിരുന്നു. ആ ഭയമാണ്
ശ്രീധരനെ തടഞ്ഞു നിർത്തിയിരുന്നത്. ഇപ്പോൾ ആ ഭയത്തിനവകാശമില്ല.
മരിച്ചതിനുശേഷമെങ്കിലും അവളെ സന്ദർശിക്കാൻ ചെന്നു എന്ന് സമാധാനിക്കാമല്ലോ. അന്നുവെകുന്നേരം അപ്പുവിന്റെകൂടെ, കുന്നിൻചെരുവിലെ ആ പുരയിലെത്തി.
മുറ്റത്തെ ചെമ്പരത്തിയിൽ മുരടിച്ച രണ്ടുമൂന്നു പൂക്കളേയുള്ളൂ. പണ്ട് അതു നിറയെ പൂത്തുനിന്നിരുന്ന കാഴ്ച ഓർത്തു ആ പൂമരം ഉണങ്ങിത്തുടങ്ങുകയാണോ?
മുറ്റത്തും പറമ്പിലും ഇലഞ്ഞിപ്പൂക്കൾ വീണടിഞ്ഞുകിടക്കുന്നു. അവ പെറുക്കിയെടുത്തു മാലകോർക്കാൻ ആരുമില്ല. അവിടം അടിച്ചുവാരിയിട്ടു മാസങ്ങളായെന്നു തോന്നുന്നു.
പണ്ട്. ആ മുറ്റത്തിന്റെ കോണിലുണ്ടായിരുന്ന ആട്ടിൻകൂട് എവിടെപ്പോയി? ആ സ്ഥലത്ത് ഉണക്കച്ചകിരി കൂട്ടിയിട്ടിരിക്കുന്നു.
പുര അടച്ചിട്ടിരിക്കയാണ്. അപ്പു അവിടെ ഒറ്റയ്ക്കാണു പാർക്കുന്നത്. അവന്റെ അച്ഛൻ, മൂരിവണ്ടിക്കാരൻ തെയ്യൻ അങ്ങോട്ടു തിരിഞ്ഞു നോക്കാറേ ഇല്ല. അയാൾ അച്ഛനെപ്പറ്റി അപ്പു, “അയാൾ' “അയാൾ എന്നേ പറയൂ. വയനാട്ടിലെ തന്റെ പഴയ
പെണ്ണിനെ ഉപേക്ഷിച്ച് ഇപ്പോൾ ഒരു വിധവയായ പപ്പടക്കാരത്തി ചെട്ടിച്ചിയെ വെച്ചുകൊണ്ടിരിക്കയാണെന്ന് അപ്പു പറഞ്ഞു. അപ്പു ശ്രീധരനെ തെക്കേപ്പറമ്പിലേക്കു നയിച്ചു. അപ്പുവിന്റെ അമ്മയെ ആ
പറമ്പിലാണ് ദഹിപ്പിച്ചത്. നാരായണിയെ കുഴിച്ചിട്ടതും അവിടെത്തന്നെ ആ പേരമരത്തിന്റെ പിറകിൽ പേരമരം നിറയെ സ്വർണ്ണവർണ്ണത്തിലുള്ള പഴങ്ങൾ തൂങ്ങി നിൽക്കുന്നു.
ശ്രീധരൻ നാരായണിയുടെ കുഴിമാടത്തിലേക്കു സഹതാപത്തോടെ ഒന്നു കണ്ണയച്ചു. ആ മൺകൂനയിൽ തുമ്പച്ചെടികൾ പൂത്തുനിൽക്കുന്നു! നാരായണി തുമ്പപ്പൂക്കളിലൂടെ
മന്ദഹാസം തൂകുന്നതുപോലെ തോന്നുന്നു.
“ശീദരന്നു പേരക്ക വേണോ?" അപ്പുവിന്റെ ചോദ്യം. ശ്രീധരൻ വേണ്ടെന്നു തലയാട്ടി.
“അപ്പേട്ടാ നമ്മളെ വിരുന്നുകാരന്നു പേരക്ക പറിച്ചു കൊടുക്ക്. ആ മൺകൂനയ്ക്കുള്ളിൽ നിന്നു നാരായണിയുടെ മധുരഭാഷണം മുഴങ്ങുന്നതുപോലെ
തോന്നി ശ്രീധരന്.
“അല്ലെങ്കിൽ രണ്ടുമൂന്നെണ്ണം പറിക്ക് തിന്നുനോക്കട്ടെ.
ശ്രീധരൻ ആ കുഴിമാടത്തിൽനിന്നു കണ്ണെടുക്കാതെ അപ്പുവിനോടു പറഞ്ഞു. അപ്പു മരത്തിൽ കേറി പഴങ്ങൾ പറിക്കുമ്പോൾ ശ്രീധരൻ ചോദിച്ചു. “ഇതെല്ലാം
പഴുത്തു വീണുപോവുകയാണോ?' "അല്ലാ." അപ്പു പറഞ്ഞു: “പറിച്ചു കൊട്ടയിലാക്കി അങ്ങാടിയിൽ കൊണ്ടു പോയി വിക്കും കഴിഞ്ഞമാസം ഇമ്മരത്തിലെ പേരക്ക വിറ്റിട്ട് നാലുറുപ് കിട്ടി ഇപ്പോൾ ഒരൊറ്റ പേരക്കയും പാറ്റാൻ തൊടാറില്ല.നാരായണി താഴെ കാവലിരുന്ന് അവറ്റയെ
ആട്ടിപ്പായിക്കുന്നുണ്ടാവും..... അതു കേട്ടപ്പോൾ ശ്രീധരന്റെ ഉടലാകെയൊന്നു കോരിത്തരിച്ചു.
മടക്കിക്കുത്തിയ ഉടുമുണ്ടിൽ കുറെ പഴങ്ങളുമായി അപ്പു താഴെ ഇറങ്ങിവന്നു. ആ പഴങ്ങൾ സ്വാദോടെ കടിച്ചുതിന്നുകൊണ്ട് ശ്രീധരൻ ആ മൺകൂനയിലേക്കു വീണ്ടും കണ്ണയച്ചു..... പൊന്നുപോലത്തെ പോക്കുവെയിലിൽ വേലിക്കരികുകളിലെ മുളഞ്ചില്ലകളുടെ നിഴൽച്ചിത്രങ്ങൾ ആ മൺകൂനയിൽ ചിതറിപ്പതിക്കുന്നുണ്ടായിരുന്നു. കറുത്തുചുരുണ്ട സമൃദ്ധമായ തലമുടിയും തങ്കമുഖവുമായി, കഴുത്തിനു കീഴ്പൊട്ടു പായകൊണ്ടു മൂടിമറച്ചു കിടക്കുന്ന നാരായണിയെ മുമ്പിൽ കാണുന്നപോലെ തോന്നി.......
പിറ്റേന്നു രാവിലെ ശ്രീധരൻ പടിഞ്ഞാട്ടു (പട്ടണത്തിലേക്ക്) പുറപ്പെട്ടപ്പോൾ അവനു
തുണയായി ഇലഞ്ഞിപ്പൊയിലിൽനിന്ന് അപ്പൂവിനെ നിയോഗിച്ചയച്ചു. അപ്പുവിനെ കൂട്ടിനു
കിട്ടിയപ്പോൾ ശ്രീധരനു സന്തോഷമായി കഥകൾ പറഞ്ഞു നടക്കാമല്ലോ.
വേലാളൂർപ്പാടംവഴി പുതപ്പറമ്പു കേറി നടന്നുപോകാമെന്ന് അപ്പു നിർദ്ദേശിച്ചപ്പോൾ
ശ്രീധരൻ ഒന്നും മിണ്ടിയില്ല ഉള്ളിൽ ആ പഴയ ഭയം ഒളിച്ചു കിടന്നിരുന്നു. പുതപ്പറമ്പിലെ ചിറക്കരയിലെ കരിമ്പനക്കാട്ടിൽ യക്ഷിയെ കണ്ട കഥ ശ്രീധരൻ ഒരാളോടുപോലും അപ്പുവിനോടുപോലും മിണ്ടിയിരുന്നില്ല. ചിറക്കരയിലൂടെ സഞ്ചരിക്കുന്നതോർത്തപ്പോൾ ജ്വരവും ബുദ്ധിഭ്രമവും വീണ്ടും തന്നെ ബാധിച്ചേക്കുമോ എന്നൊരു ശങ്ക. ഉസ്താദ് വാസുവിനെപ്പോലെയല്ല അപ്പു. യക്ഷിയെയും ഭൂതത്തെയും ഭയപ്പെടുന്നവനാണ്, ഈ പങ്ങാതി. പിറക്കരയിലെ യക്ഷി അവിടെ വീണ്ടും
പ്രത്യക്ഷപ്പെടുകയാണെങ്കിൽ അപ്പു ബോധംകെട്ടു വീഴാതിരിക്കില്ല. പിന്നെ താൻ ഒറ്റയ്ക്ക് എന്തുചെയ്യും?....ഒരു സമാധാനമേ ഉണ്ടായിരുന്നുള്ളൂ. നേരം നട്ടുച്ചയില്ല. വേലാളൂരിലെ രണ്ടു പാടങ്ങൾ കഴിഞ്ഞപ്പോൾ, അപ്പു നേർവഴിവിട്ട് ഇടത്തോട്ടുള്ള
നടവരമ്പിലേക്കു തിരിഞ്ഞുകൊണ്ടു പറഞ്ഞു: “നമുക്കു കണിയാറാംകുന്നും കേറി പുതപ്പറമ്പിന്റെ കിഴക്കുഭാഗത്തുടെ പോകാം. അതു കേട്ടപ്പോൾ ശ്രീധരന് ആശ്വാസമായി. എന്നാൽ അതു പുറമേ
പ്രകടിപ്പിച്ചില്ല. അപ്പു ചിറക്കരയിലൂടെയുള്ള സാധാരണവഴി ഉപേക്ഷിച്ച് ഈ പുതിയ മാർഗ്ഗം പിടിച്ചതിന്റെ കാരണവും ശ്രീധരൻ ഊഹിച്ചെടുത്തു. ചിറക്കരയിലെ യക്ഷി! വയലിലൂടെ കുറെ നടന്ന്, കണിയാറം കുന്നുകേറി മറിഞ്ഞ്, നരകക്കുണ്ടുപോലുള്ള രണ്ടുമൂന്ന് ഇടവഴികളും നിരങ്ങി, ഒരൂടുപാതയും കടന്ന്, ഇരുവരും പുതപ്പറമ്പിന്റെ വടക്കുകിഴക്കേ ചരിവിലെത്തിച്ചേർന്നു.
അവിടെ വലിയ പുറ്റുകൾപോലെ അഞ്ചാറു ചെറ്റക്കുടിലുകൾ ചിതറിക്കിടക്കുന്നു. കാരക്കുന്നിൽനിന്നു വന്നു കുടിയേറിപ്പാർക്കുന്ന പറയരാണെന്ന് അപ്പു പറഞ്ഞു. ശ്രീധരൻ ആ മുളങ്കുടിലുകളുടെ മണ്ഡലത്തിലേക്കു കണ്ണയച്ചു. പറയച്ചേരിയുടെ എല്ലാ വൃത്തികേടുകളും അവിടെ അടിഞ്ഞുകിടപ്പുണ്ട്. ശ്രീധരന്റെ നോട്ടം ഒരു കുടിലിന്റെ കോലായിൽച്ചെന്ന് അസ്ത്രംപോലെ
തറച്ചുനിന്നു. ഉടലാകമാനം ഒന്നുത്തുകേറിപ്പോയി. അതാ, അത് അവിടെ കുത്തിയിരിക്കുന്നു! വെണ്ണിലാവിൽ വാർത്തെടുത്ത മുഖം, ഇരുചുമലിലൂടെയും മാറിലേക്കു പരത്തിയിട്ട
കാർകൂന്തല് -താഴിയ മിഴികൾ!.. ചിറക്കരയിൽക്കണ്ട അതേ സത്വം. അതേ ഇരുത്തം. എന്നാൽ ഊർദ്ധ്വഭാഗമല്ല പൂർണ്ണരൂപംതന്നെ അരയിൽ ഒരു കറുപ്പു ചുറ്റിയിട്ടുണ്ട്. സ്വർണ്ണനിറത്തിലുള്ള കണങ്കാലുകളും കാലടികളും വെളിക്കുകാണാം. നിലത്തു
സ്വർണ്ണച്ചീളുകൾ ചിതറിക്കിടക്കുന്നു. കുടിലിന്റെ കോലായിലിരിക്കുന്ന കനകവിഗ്രഹത്തിൽനിന്നു കണ്ണു പറിക്കാതെ
തരിച്ചുനിൽക്കുന്ന ശ്രീധരനെ നോക്കി ചിരിച്ചുകൊണ്ട് അപ്പു പറഞ്ഞു. “കാരക്കുന്നിലെ
വെള്ളക്കാർക്ക് പറച്ചിയിലുണ്ടായ പടുമുളയാണ്. “ബിങ്ക് അന്ന് കുഞ്ചി കുടിച്ചട.....
യക്ഷി സംസാരിക്കുന്നു!
(മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിച്ചാത്തന്നെപ്പോലെയുള്ള ഒരു ചെക്കനോടാണ് ആ ഭാഷണം. മുഖവും മിഴിയും ഉയർത്താതെ, അതേ പോസിൽ ഇരുന്നുകൊണ്ട് -
മുളഞ്ചിന്തുകൾകൊണ്ട് അവൾ കൊട്ടമെടയുകയാണ്.)
“ഇതിറ്റാക്കൂട്ട് ഒന്നുംകൂടി ഉണ്ടായിരുന്നു. ഇവിടെ അതിനെ കഴിഞ്ഞ കൊല്ലം ഒരു മദിരാശിപ്പറയൻ കല്യാണം കഴിച്ചുകൊണ്ടുപോയി.....
പിറകിൽനിന്ന് അപ്പുവിന്റെ കണ്മെന്ററി. "അത് മെല്ലെ മുഖം പൊക്കി ശ്രീധരന്റെ നേർക്കു നോക്കി. ശ്രീധരൻ
പേടിച്ചുപോയി.
അതിന് ഒരു കുണ്ണേയുള്ളൂ. വെള്ളാരങ്കല്ലുപോലത്തെ ഒരു കണ്ണ്
എന്തൊരു പൈശാചികനോട്ടം! അപ്പോൾ മുറ്റത്തുനിന്നു കുട്ടിച്ചാത്തൻ ചെക്കൻ കൂക്കിവിളിയുടെ മട്ടിൽ ഒരു സ്വരം
പുറപ്പെടുവിച്ചു പടിക്കലേക്കു ചൂണ്ടിക്കാട്ടി.
ശ്രീധരൻ നോക്കിയപ്പോൾ പടിക്കൽ ഒരു കാഴ്ചയെഴുന്നള്ളത്ത് ചത്തു വീർത്ത വലിയൊരു പയ്യിനെ നാലു കാലുകളും മേൽപോട്ടാക്കി ഒരുക്കൻ മുളയിൽ കെട്ടിത്തൂക്കി ചുമലിലേറ്റിക്കൊണ്ട് രണ്ടു പറയർ ചേരിയിലേക്കു കേറിവരുന്നു.
“ഓ, ഇക്കൂട്ടർക്ക് ഇന്നു നല്ല കോളാണല്ലോ!"
അപ്പു മുഖം ചുളിച്ചു കൊണ്ടു
പറഞ്ഞു: “ചത്ത പയ്യിനെത്തിന്നുന്ന ചെന്തുക്കള്...... അപ്പ കാർക്കിച്ചുതുപ്പി. അതോർത്തപ്പോൾ ശ്രീധരനും മനംപുരട്ടലുണ്ടായി. അവിടെനിന്നു വേഗം നടന്നു. പറയച്ചേരിയുടെ മൂലയിൽനിന്നു മേടുകയറി ഇരുവരും പുതപ്പറമ്പിന്റെ മുകളിലെത്തി.
ചിറക്കരയിലെ കാഞ്ഞിരത്തുരുത്തുകളും, പൊക്കത്തിലുള്ള കരിമ്പനകളും, വെള്ളക്കാരുടെ
വെടിഭിത്തിയും ഒരു വിളിപ്പാടകലെ വ്യക്തമായിക്കാണാം. “ശീദരനെന്താണ് ഒന്നും മിണ്ടാത്തത്?” അപ്പു പിറകിൽനിന്നു ചോദിച്ചു.
പയ്യിനെത്തിന്നുന്ന ഒറ്റക്കണ്ണി പറച്ചിയെയും മാറിമാറി ഓർക്കുകയായിരുന്നു ശ്രീധരൻ ആ ചിന്തകൾക്കു മേലാപ്പു ചാർത്തിക്കൊണ്ട് വെള്ളക്കാരൻ പുതപ്പറമ്പിൽ
ചിറക്കരയിലെ പനങ്കാട്ടിലെ ഒറ്റമുറിപ്പുരയുടെ കോലായിൽ കുനിഞ്ഞിരിക്കുന്ന യക്ഷിയെയും, ചെറ്റക്കുടിലിന്റെ കോലായിലിരുന്നു കൊട്ടുമെടയുന്ന ച ബീജാവാപം ചെയ്ത നീലക്കുടമണിപ്പൂക്കളുടെ മായാപരവതാനിയും പ്രത്യക്ഷമായി.... തന്റെ മനസ്സിൽ നൃത്തം ചെയുന്ന അദ്ഭുതരംഗങ്ങൾ അപ്പുവിനെ പറഞ്ഞു മനസ്സിലാക്കുന്നതെങ്ങനെ? മൗനം ഭഞ്ജിച്ചുകൊണ്ട് എന്തെങ്കിലും സംസാരിക്കണമല്ലോ. അതുകൊണ്ട് ശ്രീധരൻ അപ്പുവിനോട് ഇങ്ങനെ ചോദിച്ചു: “എടോ, നമ്മളെന്തിനാണ് ചിറക്കരയിൽക്കൂടി വരാതെ, ഈ വളഞ്ഞ വഴിക്കു
എടോ ." അപ്പു എന്തോ വിഴുങ്ങുന്നമട്ടിൽ പങ്കു വീർപ്പിച്ചുകൊണ്ട് ആകാശത്തിലേക്കു നോക്കി ആത്മഗതമെന്നോണം മൊഴിഞ്ഞു: “ചിറക്കരയിലെ കരിമ്പനക്കാട് അത് നല്ല
സ്ഥലമലലാ..