പച്ചക്കുതിര മേലേറി വിണ്ണിൻ
പിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങി
സ്വച്ഛന്ദമെങ്ങും ചരിക്കാൻ
കൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻ
സ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തുമ്പോൾ
സോപാനമേറിയിരിക്കാൻ മാമകചിത്തം കൊതിച്ചു മുമ്പിൽ
ഹേമന്തരാത്രിയെത്തുമ്പോൾ
ഉച്ചവാതംകണക്കെ
പച്ചക്കുതിര കുതിക്കെ ശൂന്യതതൻ ശുദ്ധഗാനം കേട്ടെൻ
കർണ്ണങ്ങൾ കോരിത്തരിക്കെ.........
ഭാവനയുടെ പരിമിതി കവിതയിലൂടെ അവിടെച്ചെന്നു നിന്നു. ശ്രീധരന്റെ പച്ചക്കുതിര
പിന്നെ എങ്ങോട്ടു പറക്കണമെന്നു നിശ്ചയമില്ലാതെ കുളമ്പിട്ടടിക്കുകയാണ്, ശൂന്യതയുടെ സ്വപ്നകതങ്ങളിൽ.
അപ്പോൾ, ഒരു ഹാർമ്മോണ് യഗാനത്തിന്റെ നേരിയ അലകൾ ശ്രീധരന്റെ കർണ്ണങ്ങളെ ഒന്നു തലോടി. "കോർ മീനായിലെ സൗദാമിനിയുടെ സംഗീതമാണ്.
ശ്രീധരൻ പച്ചക്കുതിരയെ ശൂന്യതയിൽ മേയാൻ വിട്ട് കന്നിപ്പറമ്പിലെ മാളികവരാന്തയിലേക്കുതന്നെ ഇറങ്ങിവന്നു. ഹേമന്തരാത്രിയുടെ ഏകാന്തതയിൽ സ്വപ്നവീചികളുണർത്തിക്കൊണ്ട്
സൗദാമിനിയുടെ ഹാര്മോണ് സംഗീതം സഞ്ചരിക്കുന്നു. ഒരു സ്വർഗ്ഗീയാനുഭൂതിയിൽ മുഴുകിക്കൊണ്ട് ശ്രീധരൻ കുമ്പിട്ടിരുന്ന് ആസ്വദിച്ചു.
അപ്പോൾ കേട്ടു പടിഞ്ഞാറെപ്പുരയിലെ പട്ടിയുടെ കുര
സൗദാമിനിയുടെ സംഗീതാമൃതം നക്കിക്കുടിച്ചുകളഞ്ഞു ആ പട്ടി. പട്ടി കുര നിർത്തുന്നില്ല. പട്ടികൾക്ക്, വിശേഷിച്ചും ചെത്തലപ്പട്ടികൾക്ക് കരയ്ക്കാൻ കാരണമൊന്നും വേണ്ട. നിലാവു കണ്ടാലും നിഴലു കണ്ടാലും ഇല അനങ്ങിയാലും രംഗം നിശ്ചലമായാലും ഒന്നും സംഭവിക്കാതിരുന്നാലും പട്ടി കുരയ്ക്കാൻ തുടങ്ങും. തുടങ്ങിയാൽ പിന്നെ, നിർത്തുകയുമില്ല. ശാസ്ത്രീയപുരോഗതി നേടിയ മനുഷ്യനു ശബ്ദങ്ങളെ നിയന്ത്രിക്കാൻ കഴിയുമത്രെ. എന്നാൽ, ഒരു ശാസ്ത്രജ്ഞനും ഒരു മനുഷ്യനും ഒരു കാലത്തും നിയന്ത്രിക്കാനോ അടക്കാനോ സാദ്ധ്യമല്ലാത്ത ഒരു ശബ്ദമുണ്ട്. പട്ടിയുടെ
കുര. ഒച്ചയിട്ടാട്ടിയാൽ അതു യജമാനന്റെ അഭിനന്ദനമാണെന്നു തെറ്റിദ്ധരിച്ചു പട്ടി കൂടുതൽ ഉച്ചത്തിൽ കരയ്ക്കാൻ തുടങ്ങും. കല്ലടുത്തറിഞ്ഞാൽ ഏറു കൊണ്ടാലും ഇല്ലെങ്കിലും ഓടി, കുറച്ചു ദൂരം ചെന്ന് സ്വരവും രാഗവും ഒന്നു മാറ്റി പിന്നെയും ആലാപനം തുടങ്ങും. അടിച്ചാലും രക്ഷയില്ല. വേദനകൊണ്ടു മെല്ലയൊന്നു മോങ്ങി, കുറച്ചു സമയം മൗനം ചൂണ്ടു വീണ്ടും ശൗര്യം നടിച്ച്, ആർക്കോ വേണ്ടിയെന്നമട്ടിൽ വിലാപഗാനം തുടരു തല്ലു കിട്ടിയതിന്റെ പ്രതിഷേധമറിയിക്കാനെന്ന പോലെ ഗാനത്തിൽ ചില മുളലുകളും മുരൾച്ചകളും ഇടയ്ക്കിടെ കൂട്ടിച്ചേർക്കുകയും ചെയ്യും പട്ടി.
അങ്ങനെ കവിതയെഴുത്തിനും ഹാർമ്മോണ് ഗാനാസ്വാദനത്തിനും ആകസ്മികമായ വിഘ്നം സംഭവിച്ചപ്പോൾ ശ്രീധരൻ കോസടി നിവർത്തിയിട്ട് ഉറങ്ങാൻ കിടന്നു. സൗദാമിനിയെപ്പറ്റിയും അവളുടെ പിതാവ് കോരപ്പൻ കൺട്രാക്ടരെപ്പറ്റിയും അയാളുടെ പൂർവ്വചരിത്രത്തെപ്പറ്റിയും ഓർത്തു.
കിഴക്കുള്ളൊരു നാട്ടുമ്പുറത്തെ വലിയൊരു ജന്മിയുടെ പൈക്കളെ മേയ്ക്കുന്ന ഒരനാഥചെറുക്കനായിരുന്നു കോരപ്പൻ, മറ്റു കാലിപ്പിള്ളരുടെ കൂടെ കുന്നിൻ ചെരുവുകളിലും കുറ്റിക്കാടുകളിലും അവൻ കളിച്ചു മദിച്ചു നടന്നു.
ജന്മിക്ക് ഒരോമനമകളുണ്ടായിരുന്നു. കണ്ടാലഴകുള്ളൊരു പെൺകിടാവ്. എന്നാൽ, മഹാഗർവ്വിഷ്ഠയുമായിരുന്നു. ഒരുദിവസം അവൾ എണ്ണയും തേച്ചു പുഴയിലേക്ക് ഒറ്റയ്ക്ക കുളിക്കാൻ പോകുമ്പോൾ കോരപ്പൻ വഴിക്കുവച്ച് അവളെ കണ്ടു കൊതിയോടെ നോക്കി. ശൃംഗാരസൂചകമായൊരു പാട്ടു പാടി. കോരപ്പന്റെ പ്രേമപ്പാട്ട് അവളെ ചൊടിപ്പിച്ചു. അവൾ അന്ന് അച്ഛന്റെയടുക്കൽ ചെന്നു പറഞ്ഞു: “കോരപ്പൻ ചെക്കൻ എന്നോടു തോന്ന്യാസം കളിക്കാൻ വന്നു. ജന്മി കോരപ്പനെ വിളിച്ചു; അവനടുത്തിരുന്ന തോർത്തുമുണ്ടഴിച്ച് ആ
മുണ്ടുകൊണ്ടുതന്നെ അവന്റെ കൈകൾ പിറകോട്ട് ഒരു പുളിമരത്തോടു പിടിച്ചുകെട്ടി,
കാലികളെത്തെളിക്കുന്ന മുളവടികൊണ്ട് കൗപീനമാത്രധാരിയായ ആ കാമുകന്റെ അരയ്ക്കു കീഴപോട്ട് പൊതിരെ തല്ലി-ജന്മിയുടെ ഓമനമകൾക്കു തൃപ്തിയായി. കോരപ്പൻ അന്നുതന്നെ ഗ്രാമത്തിൽനിന്ന് ഓടിപ്പോയി. പട്ടണത്തിൽ വന്നുചേർന്ന അവൻ രണ്ടുമൂന്നുദിവസം അങ്ങുമിങ്ങും അലഞ്ഞുനടന്നു. ഒടുവിൽ റോഡ് കൺട്രാക്ടർ കേളുമേസ്തിരിയുടെ പണിസ്ഥലത്തെത്തി. മേസ്തിരി കോരപ്പന് മണ്ണുചുമക്കുന്ന കൂലിപ്പണി കൊടുത്തു. വൈകുന്നേരം വരെ അദ്ധ്വാനിച്ചു വേലചെയ്തും, രാത്രി തെരുവിലെ ഏതെങ്കിലും പീടികക്കോലായിൽ കിടന്നുറങ്ങിയും കോരപ്പൻ നാലഞ്ചു നാളുകൾ കഴിച്ചു. ഒരു ദിവസം കേളുമേസ്തിരി എന്തോ വാത്സല്യം തോന്നി, അവനോടു കൂടുതൽ വിവരങ്ങൾ ചോദിച്ചു. കോരപ്പന്റെ ആത്മകഥ കേട്ടപ്പോൾ കേള മേസ്തിരിക്കു വല്ലാത്ത അനുകമ്പയാണുണ്ടായത്. വൈകുന്നേരം അവനെ വിട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
കേളുമേസ്തിരിക്കു മക്കളുണ്ടായിരുന്നില്ല. മേസ്തിരിയുടെ ഭാര്യയ്ക്കും കോരപ്പനെ കണ്ടപ്പോൾ ഒരു വാത്സല്യം തോന്നി. കോരപ്പൻ പിന്നെ മണ്ണു കടത്തുന്ന പണിക്കുപോയില്ല. മേസ്തിരിയുടെ വീട്ടിൽത്തന്നെ അല്ലറ ചില്ലറ വേലകൾ ചെയ്തു പാർത്തു. മാസങ്ങൾ കഴിഞ്ഞപ്പോൾ കോരപ്പന്റെ മിടുക്കും അനുസരണശീലവും സത്യസന്ധതയും കേളു കുഞ്ഞമ്മ ദമ്പതിമാരെ നല്ലപോലെ വശീകരിച്ചു. മാതാപിതാക്കളുടെ വാത്സല്യമെന്താണെന്നറിയാതെ വളർന്ന ആ ഗ്രാമീണകുമാരന്,
മേസ്തിരിയുടെയും ഭാര്യയുടെയും സ്നേഹം കലർന്ന ചൊല്ലും വിളിയും ആ വലിയ വീട്ടിൽ അനുവദിച്ചുകിട്ടിയ സ്വാതന്ത്ര്യവും സ്വർഗ്ഗീയാനുഭൂതികളായിരുന്നു. കോരപ്പനു കുറച്ചു വിദ്യാഭ്യാസം നകാൻ തീരുമാനിച്ചു മേസ്തിരി. അതിന് ഒരു ട്യൂഷൻ മാസ്റ്ററെ ഏർപ്പാടുചെയ്തു. മാസ്റ്റർ രാത്രി വന്ന് കോരപ്പനെ എഴുത്തും വായനയും കണക്കും പഠിപ്പിച്ചു കണക്കിൽ മിടുക്കനായിരുന്നു കോരപ്പൻ.
അനപത്യദുഃഖാർത്തരായിരുന്ന കേള-കുഞ്ഞമ്മദമ്പതികൾ, ഒരു കൊല്ലം കഴിഞ്ഞപ്പോൾ കോരപ്പനെ പുത്രനായി ദത്തെടുത്തു. അതിനു മുമ്പു തന്നെ ചില കരാറുകളുടെ മേൽനോട്ടവും, ഗൃഹകാര്യങ്ങളിൽ ചില വകുപ്പുകളും കോരപ്പന്റെ ചുമതലയിലായിക്കഴിഞ്ഞിരുന്നു.
അങ്ങനെ പതിമൂന്നു കൊല്ലം കടന്നുപോയി.
കേളുമേസ്തിരി പ്രമേഹരോഗം പിടിപെട്ടു നാലഞ്ചുമാസം കിടപ്പിലായി; പിന്നെ മരിച്ചു.
കേളുമേസ്തിരിയുടെ ഒസ്യത്തിൽ, സ്വത്തിൽ (ബാങ്കിലെ വലിയൊരു
നിക്ഷേപത്തിനുപുറമേ ധാരാളം തെങ്ങിൻതോപ്പുകളും കുടിയിടങ്ങളും മേസ്തിരി സമ്പാദിച്ചുവച്ചിരുന്നു.) പകുതി ഭാര്യ കുഞ്ഞമ്മുവിനും പകുതി കോരപ്പനുമാണ് എഴുതിവച്ചിരുന്നത്. കേളുമേസ്തിരിയുടെ കരാറുമുഴുവനും കോരപ്പൻ ഏറ്റെടുത്തു. ഒരുകൊല്ലം കഴിഞ്ഞപ്പോൾ പണക്കൊതിയനായ ഒരു റിട്ടയാർഡ് പോലീസ്
ഇൻസ്പെക്ടർ കേളുമേസ്തിരിയുടെ വിധവ കുഞ്ഞമ്മുവിനെ വിവാഹം കഴിച്ചു. കോരപ്പൻ
അവിടെനിന്നു താമസം മാറ്റി. കൊല്ലങ്ങൾ കഴിയുംതോറും കോരപ്പൻ
കൺട്രാക്ടരുടെ നില
അസൂയാർഹമാംവണ്ണം അഭിവൃദ്ധിപ്രാപിച്ചുവന്നു. ഗവണ്മെന്റ് കരാറുകൾക്കു പുറമേ,
റെയിൽവേ വക കൂറ്റൻ കൺട്രാകുകളും കോരപ്പനു കിട്ടി, ബിരുദധാരികളായ
എൻജിനീയർമാർ കോരപ്പൻ കൺട്രാക്ടരുടെ കീഴിൽ ജോലിയെടുത്തു.
എട്ടുകൊല്ലംകൊണ്ട് കോരപ്പൻ കൺട്രാക്ടർ, പട്ടണത്തിലെ ഒരു കുബേരനായിത്തീർന്നു.
ഇരുപത്തിരണ്ടു വർഷം മുമ്പ് ജന്മിയുടെ തല്ലുകൊണ്ട് സാമം വിട്ടിറങ്ങിപ്പോന്നപ്പോൾ കോരപ്പൻ മനസ്സിൽ ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ടായിരുന്നു. ഉയർന്ന കുടുംബത്തിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവളെയും കൂട്ടി വരാൻ സാധിച്ചെങ്കിൽ മാത്രമേ ഇനി ഇവിടത്തെ മണ്ണിൽ ചവിട്ടുകയുള്ളു.
ആ പഴയ ശപഥം നിറവേറ്റാനുള്ള കാലമായി എന്നു കോരപ്പനു തോന്നി. വധുവിനെ അന്വേഷിച്ചുതുടങ്ങി.
പോലീസ് സൂപ്രണ്ടാപ്പീസ് മാനേജരായി പെൻഷൻ പറ്റിപ്പിരിഞ്ഞ ഒരു കുഞ്ഞമ്പുനായരെയാണ്, തന്റെ സ്ഥാപനത്തിന്റെ പുതിയ മാനേജരായി കോരപ്പൻ കൺട്രാക്ടർ നിയമിച്ചിരുന്നത്. കുഞ്ഞമ്പുനായർ ഒരാലോചന അവതരിപ്പിച്ചു. വടക്ക് കണ്ണൻ മജിസ്റ്റ്രേട്ടിന് ഒരു മകളുണ്ട്. കണ്ടാൽ സുന്ദരിയാണ്. കോൺവെന്റിൽ പഠിച്ച് മെട്രിക്കുലേഷൻ പാസ്സായിട്ടുണ്ട്.
വിവാഹദൗത്യവുമായി കുഞ്ഞമ്പുനായരെത്തന്നെ അയച്ചു. കണ്ണൻജിസ്റ്റ്രേട്ടിന്റെ സന്നിധിയിലേക്ക്
ഉയർന്ന ഗവർമെണ്ടുയാഗസ്ഥന്മാരിൽനിന്നും വക്കിൽ മാരിൽനിന്നും മറ്റും മകൾ തുടരെത്തുടരെ വിവാഹാലോചനകൾ വന്നുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് കോരപ്പൻ കൺട്രാക്ടരുടെ ദൂതൻ അവിടെ എത്തിയത്.
കക്ഷിയെ മനസ്സാക്ഷിക്കൂട്ടിൽ കയറ്റി കണ്ണൻ മജിസ്ട്രേട്ട് സ്വയം വിചാരണ നടത്തി
ധനികനാണ് എന്നാൽ പഠിപ്പും പരിഷ്കാരവും കമ്മി, മേലേക്കിട സൊസൈറ്റിയിൽ സ്ഥാനമില്ല. കുലമഹിമയും നാസ്തി ധനികനാണ് ധനികൻ! ഒരാഴ്ചക്കാലത്തെ ആലോചനകൾക്കുശേഷം കണ്ണൻ മജിസ്ട്രേട്ട് വിധിയെഴുതി;
താഴെപ്പറയുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ വിവാഹം അനുവദിക്കാവുന്നതാണ്. 1. വരൻ (ഭാവി) വധുവിന്റെ (ഭാവി) പേരിൽ, 10,000 ക. (പതിനായിരം ഉറുപ്പിക മാത്രം) ബേങ്കിൽ നിക്ഷേപിച്ച്, പാസ്സ്ബുക്ക് ഹാജരാക്കണം.
2. ഉടുപുടവകൾക്കു പുറമെ, വധുവിന് (ഭാവി) 50 (അമ്പത്) പവനിൽ കുറയാത്ത സ്വർണ്ണാഭരണങ്ങൾ ( ആഭരണങ്ങളുടെ ഇനങ്ങളും മറ്റു വിവരണങ്ങളും അനുബന്ധമായിച്ചേർത്ത പട്ടികയിൽ കൊടുത്തിട്ടുണ്ട്.) തീർപ്പിച്ച് വിവാഹത്തിന്റെ
പത്തുദിവസം മുമ്പ് ശ്വശുരനെ (ഭാവി) ഏപിക്കണം. 3. വൈവാഹികച്ചെലവുകളിൽ പകുതി വരൻ വഹിക്കണം.
ഒരു പ്രശസ്തതറവാട്ടിലെ അംഗമായ ഒരു മജിസ്ട്രേട്ടിന്റെ മകളെ ഭാര്യയാക്കിക്കിട്ടാൻ കോരപ്പൻ കൺട്രാക്ടർ ആവശ്യപ്പെട്ട സംഖ്യയുടെ പത്തിരട്ടി ചെലവു ചെയ്യാൻ ഒരുക്കമായിരുന്നു. വിവരം മജിസ്ട്രേട്ടിനെ ബോധിപ്പിച്ചു.
തന്റെ ടെണ്ടർ സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നു കേട്ടപ്പോൾ കോരപ്പൻ കൺട്രാക്ടർ ആഹ്ളാദംകൊണ്ടു തുള്ളിച്ചാടി. അങ്ങനെ കോരപ്പൻ കുൺട്രാക്ടറും കണ്ണൻ മജിസ്ട്രേട്ടിന്റെ മകൾ മീനാക്ഷിയും
തമ്മിലുള്ള വിവാഹം കെങ്കേമമായി നടന്നു. 22 വർഷങ്ങൾക്കിടയിൽ കോരപ്പന്റെ പഴയ ഗ്രാമത്തിൽ പല മാറ്റങ്ങളും വന്നുചേർന്നിരുന്നു. കോരപ്പന്റെ പഴയ ജന്മിയജമാനന്റെ സ്വത്തുക്കളെല്ലാം നാനാതരം കോടതിവ്യവഹാരങ്ങളിൽപ്പെട്ടു വിറ്റും അന്യർ നടത്തിയെടുത്തും ക്ഷയിച്ചു. നശിച്ചു. ജന്മിയുടെ ഓമനമകളെ അടുത്ത ഗ്രാമത്തിലെ അധികാരിയുടെ മകനാണ് വിവാഹം ചെയ്തിരുന്നത്. അധികാരിയുടെ പ്രതാപവും പ്രൗഢിയും കണ്ടിട്ടാണ് അദ്ദേഹത്തിന്റെ മകന് ജന്മി മകളെ കൊടുത്തത്. ആ മകൻ ധൂർത്തനും മദ്യപാനിയും സ്ത്രീവിഷയലമ്പടനുമായിരുന്നു. അധികാരിയെ ഓർത്ത് ആളുകൾ അടങ്ങിയിരുന്നതാണ്. അധികാരി മരിച്ചപ്പോൾ അവിടത്തെ സ്ഥിതി ഭയങ്കരമായിത്തീർന്നു. ("അധികാരിയുടെ അമ്മ മരിച്ചപ്പോൾ നാട്ടിൽപ്പതിനായിരവും അധികാരിയുടെ വീട്ടുമുറ്റത്ത് അധികാരി മരിച്ചപ്പോഴോ തിരിഞ്ഞു നോക്കാൻ ഒരു പട്ടിയുമില്ല" എന്ന നാട്ടിൻപുറത്തെ ചൊല് അന്വർത്ഥമായി.) സ്വത്തുക്കളൊക്കെ കടക്കാർ വിപിച്ചെടുത്തു. ജന്മിയുടെ ജാമാതാവ് മൂന്നു കുട്ടികളെ ജനിപ്പിച്ച്, ഇപ്പോൾ താടി നീട്ടി, ഉപജീവനത്തിന് അപ്പം ഹോമേയാപ്പതിച്ചികിത്സയുമായി കൂടിയിരിക്കയാണ്.
ജന്മിയുടെ ജാമാതാവിന്റെ വീട്ടിനടുത്ത് ഒരു വലിയ പറമ്പ് പാറക്കെട്ടുകൾ നിറഞ്ഞ് ആർക്കും വേണ്ടാതെ കിടന്നിരുന്നു. കോരപ്പൻ കൺട്രാക്ടർക്കുവേണ്ടി, കാര്യസ്ഥന്മാർ ആ പറമ്പ്, ഒരു ക്വാറി (കല്ല വെട്ടിയെടുക്കുന്ന സ്ഥലം)ക്കുവേണ്ട
വിലയ്ക്കെടുത്തിട്ടുണ്ടായിരുന്നു.
ഒരുദിവസം വൈകുന്നേരം, വെള്ളക്കുതിരയെ പൂട്ടിയ വലിയൊരു ജഡ്കവണ്ടി, ക്വാറിയുടെ മുമ്പിലെ ചെത്തുവഴിയിൽ മണികിലുക്കത്തോടെ വന്നു നിന്നു. സർവ്വാഭരണവിഭൂഷിതയായി തങ്കപ്പട്ടുസാരിയിൽ പൊതിഞ്ഞ ഒരു സുന്ദരീരത്നം വണ്ടിയിൽനിന്നിറങ്ങി പിന്നാലെ കറുത്ത കോട്ടും തൊപ്പിയും ധരിച്ച കോരപ്പൻ കൺട്രാക്ടരും.
ചെറുമിപ്പെണ്ണുങ്ങൾ മുട്ടുമടക്കിയിരുന്നു പാറക്കല്ലു തച്ചുടച്ച് ജില്ലികളുണ്ടാക്കുന്ന
കൂട്ടശബ്ദം പെട്ടെന്നു നിലച്ചു. കൺട്രാക്ടർ മുതലാളിയുടെ ആഗമനം സൂചിപ്പിക്കാനെന്നപോലെ തെല്ല ദൂരെനിന്ന് തുടരെത്തുടരെ മൂന്നു കതിനാവെടികൾ മുഴങ്ങി. (ഡൈനമൈറ്റ് തിരികൾക്കു തീകൊളുത്തി പാറപൊട്ടിച്ച ശബ്ദമാണ്.) കോൺവെന്റിൽ കാലംകഴിച്ച മീനാക്ഷിക്ക് കാറിയെപ്പറ്റി എന്തറിയാം? പാറപൊട്ടിക്കുന്നതും പിന്നെ പാറക്കഷണങ്ങൾ തല്ലിയുടച്ചു ജില്ലികളാക്കുന്നതും അവ കൊണ്ടുപോയി ഒരനുപാതത്തിൽ സിമന്റിൽ ചേർത്ത് മിക്സ് ചെയുന്നതും മറ്റുമായ പ്രക്രിയകൾ കോരപ്പൻ ഭാര്യയ്ക്കു വിവരിച്ചുകൊടുത്തത് അവൾ കൗതുകത്തോടെ ശ്രദ്ധിച്ചു.
അപ്പോൾ തൊട്ടടുത്ത പറമ്പിലെ പൊളിഞ്ഞ വേലിക്കരികെ രണ്ടു പിള്ളേർ വന്നു നിന്നു. പൊന്നിൽ മൂടിയ പെണ്ണിനെയും കോട്ടും തൊപ്പിയുമിട്ട് മുതലാളിയെയും മിഴിച്ചുനോക്കി ഇളയചെക്കൻ ഈമ്പിക്കുടിച്ചുകൊണ്ടിരുന്ന പറങ്കിമാങ്ങയുടെ ചാറ് നഗ്നമായ മാറിലൂടെ ചാലിട്ടൊഴുകുന്നു. മൂത്ത ചെക്കന്റെ ചുണ്ടിനരികെ തീപ്പൊള്ളിയപോലെ ചില കൊച്ചുപാടുകൾ കാണുന്നു (കണ്ണിമാങ്ങയുടെ ചുന തട്ടി കരിഞ്ഞുണ്ടായ പുള്ളികളാണെന്ന് പഴയ അനുഭവങ്ങളിൽനിന്നു കോരപ്പനു ക്ഷണം മനസ്സിലായി.)
മുഷിഞ്ഞു കറനിറഞ്ഞ മുറിക്കാലുറകളാണ് രണ്ടു പിള്ളരുടേയും ഉടുപ്പ് കീറച്ചാക്കിൽകഷണംകൊണ്ടു തുന്നിയുണ്ടാക്കിയതാണെന്നേ തോന്നു.
ജന്മിയുടെ ഓമനമകളുടേയും അധികാരിയുടെ മകന്റെയും സന്താനങ്ങള പറമ്പിലെ പഴയ മാളികവീടിന്റെ പുറംഭാഗം മുഴുവനും ചോർന്നൊലിച്ച് ദാരിദ്ര്യത്തിന്റെ ചുവരെഴുത്തുകൾ പ്രദർശിപ്പിക്കുന്നു. മോന്തായം പൊളിഞ്ഞ് മൂലകൾ ചിറകുവിടർത്തി പറക്കാൻ പുറപ്പെട്ടുനിക്കുന്നു....ആ മാളികപ്പേക്കോലത്തിനുള്ളിൽനിന്നു ജന്മിയുടെ ഓമനമകൾ ഒളിഞ്ഞു നോക്കുന്നുണ്ടായിരിക്കണം. കോരപ്പൻ ഊഹിച്ചു നോക്കട്ടെ. കാണട്ടെ
ആ വൃത്തികെട്ട പിള്ളരെ കണ്ടപ്പോഴും പൊളിഞ്ഞ മാളികയിലെ മിഴികളെ ഓർത്തപ്പോഴും സ്വതവേ ദയാശീലനായിരുന്ന കോരപ്പന്റെ മനസ്സിൽ ഒട്ടും സഹതാപമുദിച്ചില്ല -22 കൊല്ലം മുമ്പ്, മുക്കാലും നഗ്നമാക്കി നിർത്തി, മുളവടികൊണ്ടു തന്ത തന്നെ തല്ലിപ്പിടപ്പിച്ചത് ബഹുരസത്തോടെ മകൾ നോക്കിനിന്നില്ലേ? ഇനി ഈ കാഴ്ച കണ്ടു താനും തെല്ലൊന്നു രസിക്കട്ടെ - അതിന്റെ മറുവശവും കോരപ്പന്റെ മനസ്സിൽ പ്രതിഫലിച്ചു... ജന്മി അന്ന് തന്നെ അങ്ങനെ ശിക്ഷിച്ചപമാനിച്ചിരുന്നില്ലെങ്കിൽ താൻ ഈ ഗ്രാമം
വിട്ടോടിപ്പോകുമായിരുന്നുവോ? അതിനെത്തുടർന്ന് ഈ നിലയിൽ
എത്തുമായിരുന്നുവോ? ഒരുതരത്തിൽ ഈ അഭിവൃദ്ധിയുടെ പാതയിലേക്കു തന്നെ അടിച്ചുപായിച്ചത് അവളല്ല....... ചിന്തകൾ അപകടമേഖലയിലേക്കാണു നീങ്ങുന്നതെന്നോർത്തപ്പോൾ, അയാൾ തിരിഞ്ഞുനിന്നു കോട്ടിന്റെ കീശയിൽ നിന്നു സ്വർണ്ണച്ചങ്ങലയോടുകൂടിയ വാച്ചു പുറത്തെടുത്തു സമയം നോക്കി, മിസ്സിസിനോടു പറഞ്ഞു: “ഓഹ് -മണി അഞ്ചു കഴിഞ്ഞു. ആറുമണിക്ക്, റെയിൽവേമാനേജർ സായവുമായി, ഒരപ്പോയിന്റ് മെന്റുള്ള കാര്യം മറന്നു.
വെള്ളക്കുതിരയെ പൂട്ടിയ നീല ജഡ്കവണ്ടി ചെത്തുവഴിയിലൂടെ മണി കിലുക്കിക്കൊണ്ടു പടിഞ്ഞാട്ടു പട്ടണത്തിലേക്കു പറന്നു.......
കോരപ്പൻ പലപ്രകാരത്തിലും ഭാഗ്യവാനായിരുന്നു. മറ്റൊന്നും നോക്കാതെ മാന്യതയിൽ മാത്രം കണ്ണുന്നി, പിടിപ്പതു വിലകൊടുത്തു വാങ്ങിയ ചരക്കാണ് തന്റെ വധു. താനുമായുള്ള ദാമ്പത്യബന്ധത്തിൽ അവളുടെ പ്രതികരണമെന്തായിരിക്കും?
കോരപ്പന് അക്കാര്യത്തിൽ അപം ഭയമുണ്ടായിരുന്നു. ആ ഭയം അസ്ഥാനത്താണെന്ന് അയാൾക്കു ക്രമേണ ബോദ്ധ്യമായി ഒരു സാധാരണക്കാരിയെപ്പോലെയായിരുന്നു അവളുടെ പെരുമാറ്റം. ലേശം പോലും അഹംഭാവം കാട്ടിയിരുന്നില്ല. പുതിയ കുട വാങ്ങുമ്പോഴും പുതിയ കല്യാണപ്പെണ്ണിനെ അനേഷിക്കുമ്പോഴും ഒരു ഗുണം പാകം നോക്കണം; ശീലഗുണം. ആ ഗുണം
മീനാക്ഷിയിൽ വേണ്ടുവോളമുണ്ടായിരുന്നു.
കോരപ്പമീനാക്ഷിദമ്പതികൾക്ക് ഒരു പുത്രി ജനിച്ചു; സൗദാമിനി, രണ്ടുകൊല്ലം മുമ്പാണ്, കോരപ്പൻ കൺട്രാക്ടർ അതിരാണിപ്പാടത്തിന്റെ ഒരു കോണിൽ, തന്റെ അധീനതയിൽ വളരെ മുമ്പുതന്നെ ഉണ്ടായിരുന്ന പറമ്പിൽ, വലിയൊരു മാളികഭവനം പണിത് അങ്ങോട്ടു താമസം മാറ്റിയത്. തങ്ങളുടെ
മഹനീയദാമ്പത്യത്തിന്റെ നിത്യസ്മാരകമായി ആ ഭവനത്തിന് കോരപ്പമീനാക്ഷിമുഖങ്ങൾ ചേർത്ത് കോർമിനാ" എന്നു നാമകരണം ചെയ്തു. ആ അത്ഭുതകരമായ പേരു കണ്ടുപിടിച്ചുകൊടുത്തത് ഞണ്ടു ഗോവിന്ദനാണ്.