“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...
കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ്ധാവിലെ കഷണ്ടിവൃത്തം കൈപ്പത്തികൊണ്ടു ചുറ്റിത്തലോടി ധ്യാനിച്ചു. (ഉണ്ണിപ്പണിക്കർ പ്രശ്നം വയ്ക്കുന്നപോലെ.) ഒരു വിഷമപ്രശ്നംതന്നെ.
ദേശത്തെ പല കുഴഞ്ഞ പ്രശ്നങ്ങൾക്കും പരിഹാരം തേടിക്കൊണ്ട് ആളുകൾ ശരണംപ്രാപിക്കുന്നത് കൃഷ്ണൻമാരെയാണ്. അച്ഛനും മകനും തമ്മിലുണ്ടായ അകൽച്ച, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്ക്, അമ്മായിയമ്മപ്പോര്, ജേഷ്ഠാനുജന്മാരുടെ തമ്മിൽത്തല്ല്, പഴയ കുടിപ്പക, ആഭിചാരക്കുറ്റാരോപണം, വാഗ്ദാനലംഘനം, വിവാഹമോചനം മുതലായ അന്യായങ്ങൾക്കും അക്രമങ്ങൾക്കും വഞ്ചനകൾക്കും തർക്കങ്ങൾക്കും നീതിപൂർവ്വമായൊരു തീർപ്പോ അനുരഞ്ജന നടപടിയോ പ്രതീക്ഷിച്ച് അവർ കന്നിപ്പറമ്പിൽ എത്തുന്നു. സത്യത്തിന്റെയും സദാചാരബോധത്തിന്റെയും സമാധാനതത്ത്വത്തിന്റെയും പ്രതീകമാണ് കൃഷ്ണൻമാസ്റ്റർ, കൃഷ്ണൻ മാസ്റ്റരുടെ വിധിക്കുമീതെ അപ്പീലില്ല, മൂന്നുനാലുമാസം മുമ്പാണ്, കൃഷ്ണൻമാസ്റ്റർ തകർച്ചയുടെ വക്കിലെത്തിയ ഒരു ദാമ്പത്യബന്ധത്തെ തന്റെ വ്യക്തിപ്രഭാവംകൊണ്ടു രക്ഷിച്ചു വളർത്തിയെടുത്തത്.
ചെത്തുകാരൻ നാരായണന്റെ മകൾ മാതുവിനെ സൈക്കിൾ ഷാപ്പുകാരൻ രാരിച്ചൻ വിവാഹം കഴിച്ചു. ബലിഷ്ഠകായനും കോമളനുമായൊരു യുവാവാണ് രാരിച്ചൻ. രാരിച്ചൻ ഇടയ്ക്കിടെ മദ്യപിക്കും. മദ്യപിച്ചാൽ ഭാര്യയെ പിടിച്ചു തല്ലും. ആരെയെങ്കിലും പിടിച്ചു തല്ലിയാൽപ്പോരാ, ഭാര്യയെത്തന്നെ പിടിച്ചു തല്ലണമെന്ന് രാരിച്ചൻ നിർബ്ബന്ധമാണ്. ഒന്നുരണ്ടു കൊടുത്തു വിട്ടാലൊന്നും പോരാ പൊതിരെ തല്ലണം, അതിനെന്തെങ്കിലും കാരണവും കണ്ടുപിടിക്കും. മറ്റു സന്ദർഭങ്ങളിലെല്ലാം സ്നേഹശീലനായൊരു ഭർത്താവിനെപ്പോലെ പെരുമാറുകയും ചെയ്യും.
ഭർത്താവിന്റെ മദ്യപാനത്തെത്തുടർന്നുള്ള മർദ്ദനമുറകൾ പൊറുക്കാതായപ്പോൾ മാതു പിതൃഗൃഹത്തിലേക്ക് ഒളിച്ചോടിപ്പോന്നു.
മകളും രാരിച്ചനുമായുള്ള വൈവാഹികബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. നാരായണൻ. വിവരം രാരിച്ചനെ അറിയിച്ചു. രാരിച്ചൻ എതിരു പറഞ്ഞില്ല. ഒരു ദിവസവും നിശ്ചയിച്ചു. നിശ്ചിതദിവസം രാത്രി രാരിച്ചൻ മൂക്കറ്റം മദ്യപിച്ച് രണ്ടുമൂന്നു പോക്കിരിച്ചെങ്ങാതിമാരെയും തുണകൂട്ടി ഒരു ജഡ്കവണ്ടിയിൽ ശവശുരഗൃഹത്തിലെത്തി. വിവാഹമോചനച്ചടങ്ങു നിർവ്വഹിക്കാനല്ല, മാതുവെ ബലാൽക്കാരമായി
പിടിച്ചുകൊണ്ടുപോകാൻ. നാരായണൻ കന്നിപ്പറമ്പിൽ പാഞ്ഞെത്തി, മാരോടു സങ്കടം പറഞ്ഞു:
മാർ ഉടനെ ഒന്നങ്ങോട്ടു വരണം. മാസ്റ്റർ വന്നാലേ രക്ഷയുള്ളു. കൃഷ്ണൻമാസ്റ്റർ മടിച്ചുനിന്നില്ല. നേരേ നാരായണന്റെ പുരയിലേക്കു നടന്നു. അവിടെ പിടിയും വലിയും അടിയും നിലവിളിയും ബഹളവും. കൃഷ്ണൻ മാസ്റ്റർ കടന്നുവരുന്നതു കണ്ടപ്പോൾ രാരിച്ചൻ പരാക്രമം കൈവിട്ട് ഓടി പറമ്പിന്റെ മൂലയിൽപ്പോയൊളിച്ചു. അവന്റെ കൂട്ടുകാർ അമ്പരന്നുനിന്നു.
മാസ്റ്റർ ആരോടും ഒന്നും പറയാതെ “വാ മോളേ' എന്നു മാതുവിനെ വിളിച്ച്, അവളുടെ കൈപിടിച്ച് അവളെ കന്നിപ്പറമ്പിലേക്കു കൂട്ടിക്കൊണ്ടു പോന്നു. പിറ്റേന്നു രാരിച്ചനെ ആളയച്ചുവരുത്തി.
കൃഷ്ണൻമാരുടെ ഒരു പൂർവ്വശിഷ്യനായിരുന്നു രാരിച്ചൻ. മാരുടെ ചൂരലിന്റെ ചൂട് രാരിച്ചന്റെ ഓർമ്മയിൽ തങ്ങിക്കിടന്നിരുന്നു പഴയ ഗുരുഭക്തിയോടൊപ്പം.
“നീ ഇനി കള്ളുകുടിച്ച് ഇവളെ തല്ലുമോ?”ഉഗ്രമായ ചോദ്യം. "gelei and......."
“എന്റെ കാലുതൊട്ടു സത്യം ചെയ് രാരിച്ചൻ ഗുരുവിന്റെ പാദം തൊട്ടു സത്യം ചെയ്തു.
“മേളേ, ഇനി നീ രാരിച്ചന്റെകൂടെ പൊയ്ക്കോ” മാർ മാതുവിന്റെ മൂർദ്ധാവിൽ തട്ടി അവളെ അനുഗ്രഹിച്ചു.
അങ്ങനെ ആ ദാമ്പത്യത്തിനു പുതിയൊരു ജീവൻ കിട്ടി. രാരിച്ചൻ ഇപ്പോഴും ഇടയ്ക്കു കുടിക്കാറുണ്ട്. മാതുവിനെ ചിലപ്പോൾ അടിക്കാറുമുണ്ട്. എന്നാൽ കള്ളുകുടിച്ചു വന്നാൽ മാതുവിനെ തൊടുകയില്ല. കൃഷ്ണൻ മാരും അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ.
ആണുങ്ങൾ ഇടയ്ക്കു മദ്യപിക്കുന്നത് ഒരു കുറ്റമല്ല. പിന്നെ ദാമ്പത്യബന്ധം തട്ടിയുറപ്പിക്കാൻ ചിലപ്പോൾ പെണ്ണിനെ ഒന്നു തല്ലുന്നതും നല്ലതാണ്. മാസ്റ്റർ തമാശയായി പറയാറുണ്ടായിരുന്നു.
ഇപ്പോൾ കൃഷ്ണൻമാരുടെ മുമ്പിലിരിക്കുന്ന പ്രശ്നം കുറച്ചു വിഷമം പിടിച്ചതാണ്. വെള്ളവലിക്കാരൻ രാമന്റെ മകൾ ചിരുതയ്ക്കു വയറ്റിലുണ്ട്-ആണുങ്ങൾ ഒന്നു നോക്കിപ്പോയാലും ഇല്ലെങ്കിലും അവരെ പുലയാട്ടു വിളിച്ചു നടന്നിരുന്ന ചാരിത്രക്കുടമായ ചിരുതയ്ക്കാണ് ഈ കിണ്ടം പിണഞ്ഞിരിക്കുന്നത്.
മദ്യപാനത്തിന്റേതുപോലെ ഗർഭധാരണത്തിന്റേയും ലക്ഷണങ്ങൾ ഉടൻ പുറത്തുചാടും. ചിരുതയ്ക്ക് ഓക്കാനവും ഛർദ്ദിയും അടക്കാൻ കഴിയാതെയായപ്പോൾ ഒരിക്കൽ, അവളുടെ ഇളയമ്മ രാമന്റെ രണ്ടാമത്തെ ഭാര്യ കുഞ്ഞിപ്പെണ്ണ് പറമ്പിൻ മൂലയിലെ വാഴച്ചുവട്ടിൽ വെച്ച് അവളെ പിടിച്ചു പരിശോധിച്ചു. വിചാരണ നടത്തി. ചിരുത മിണ്ടുന്നില്ല. ആളാരാണെടീ? പറ. ചിരുത മിണ്ടുന്നില്ല. കുഞ്ഞിപ്പെണ്ണ് ഭർത്താവിനോടു വിവരം പറഞ്ഞു. രാമൻ ചിരുതയെ വിളിച്ചു ചോദിച്ചു. ചിരുത മിണ്ടുന്നില്ല. കാഞ്ഞിരവടി കൊണ്ടു പൊതിരെ തല്ലി. തൊണ്ടയിൽ തവിടു കുടുങ്ങിയ താറാവിനെപ്പോലെ വാപൊളിച്ചു തലയിളക്കിക്കളിച്ചതല്ലാതെ ചിരുത ശബ്ദിച്ചില്ല.
രാമൻ തോറ്റു. ചിരുതയ്ക്കു ഗർഭം കുടുങ്ങിയതിലുള്ള അപമാനഭീതിയേക്കാൾ അപ്പണി പറ്റിച്ച ആളെ അറിയാനുള്ള ഉൽക്കണ്ഠയാണ് രാമന്റെ മനസ്സിൽ മുന്നിട്ടു നിന്നിരുന്നത്. കൊന്നാലും പറയില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് ചിരുതയുടെ കത്തിയിരിപ്പ്. അങ്ങനെയാണ് രാമൻ കൃഷ്ണൻമാരെ ശരണംപ്രാപിച്ചത്.
വാസ്തവത്തിൽ രാമന് കൃഷ്ണൻമാരുമായി അടുപ്പമൊന്നുമുണ്ടായിരുന്നില്ല. കൃഷ്ണൻമാരുമായി മാത്രമല്ല, അതിരാണിപ്പാടത്തെ മറ്റു ജനങ്ങളുമായും രാമനു സമ്പർക്കം കഷ്ടിയായിരുന്നു. രാമൻ വെളുപ്പിനു മുമ്പ് എഴുന്നേറ്റ് തന്റെ ചകിരിത്തൂപ്പുകോലും ചുമലിൽ പ്രദർശിപ്പിച്ച് വെള്ളവലിത്തൊഴിലാളികൾ പതിവായി ചെന്നു നിൽക്കാറുള്ള തെരുവുമൂലയിൽ ഹാജർ കൊടുക്കും. ആവശ്യക്കാർ അവിടെ വന്നു വിളിച്ചു കൊണ്ടുപോകും. വേലയെടുത്തു കിട്ടിയ കൂലിയും കൊണ്ട് വൈകുന്നേരം കള്ളുഷാപ്പിൽ കടന്നിരിക്കും. അവിടെനിന്നു പുരയിലെത്തുന്നത് പാതിര കഴിഞ്ഞിട്ടായിരിക്കും. ചില ദിവസങ്ങളിൽ ആവശ്യക്കാർ കുറവായിരിക്കും. രാമൻ തന്റെ ചകിരിക്കോലും പൊക്കിപ്പിടിച്ചുകൊണ്ട് ആ മൂലയിൽ പത്തു പതിനൊന്നുമണി വരെ കാത്തിരിക്കും. പിന്നെ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. രാമൻ പുരയിലേക്കു മടങ്ങുകയില്ല. നേരെ പുഴക്കരയിലേക്കു നടക്കും. ചൂണ്ടലിട്ടു മീൻ പിടിക്കാൻ. ചൂണ്ടയും നൂൽക്കയർച്ചുരുളും മടിയിൽ കരുതിയിട്ടുണ്ടാകും. അതിന്റെകൂടെ കുറച്ചു പുകയിലയും, രാമന് വെറ്റിലമുറുക്കും ബീഡിവലിയും വേണമെന്നില്ല. എന്നാൽ ഒരുകണ്ടം പുകയില അണപ്പല്ലിനിടയിൽ എപ്പോഴും തിരുകി വെച്ചുകൊണ്ടിരിക്കണം. പുകയില കിട്ടിയില്ലങ്കിൽ തെങ്ങിന്റെ വേരു പൊട്ടിച്ചെടുത്തു വായിലിട്ടു ചവച്ചു കൊണ്ടിരിക്കും. ചിലപ്പോൾ ഞണ്ടുപിടുത്തമായിരിക്കും. പാന്തത്തിന്റെ തലയ്ക്കൽ ഇര കോർത്തുകെട്ടി വെള്ളത്തിൽ താഴ്ത്തി ഞണ്ടുകളെ ക്ഷണിച്ചുവരുത്തും കൂറ്റൻ പുഴഞ്ഞണ്ടുകളായിരിക്കും കുടുങ്ങുന്നത്. പിടിച്ചെടുത്ത ഞണ്ടും മീനും വിറ്റു പൈസയാക്കി അതെല്ലാം കള്ളുഷാപ്പിൽ കലാശിപ്പിക്കും. അങ്ങനെ തെരുവുമൂലയും ആരാന്റെ ചുമരുകളും പുഴക്കരയും കള്ളുഷാപ്പുമായി കഴിയുന്ന രാമനെയുണ്ടോ അതിരാണിപ്പാടത്തുകാർ കണ്ടറിയുന്നു? ആ രാമനാണ് കൃഷ്ണൻ മാസ്റ്റരുടെയടുക്കൽ ചിരുതപ്രശ്നവുമായി വന്നു കാത്തിരിക്കുന്നത്. ചിരുതയെ വിളിച്ചുവരുത്തി സ്മാർത്തവിചാരം നടത്തണമെന്നു പറഞ്ഞ് മാരെ ബുദ്ധിമുട്ടിക്കുന്നത്.
കൃഷ്ണൻമാസ്റ്റർ മൂർദ്ധാവിലെ കഷണ്ടിക്കളത്തിൽ രാശിവെച്ചു കൊണ്ടിരിക്കെ, ഒരാൾ പടികേറിവരുന്നതു കണ്ടു. കാലിന്റെ നെരിയാണി വരെ താഴ്ത്തിയുടുത്ത മൽമുണ്ടും ഇടത്തെ ചുമലിൽ മടക്കിയിട്ട തോർത്തു മുണ്ടും വായിൽ മൂന്നുനാലു പല്ലുകളുടെ പുഞ്ചിരിയുമായി മുറ്റത്തേക്കു വരുന്ന വെളുത്ത ദീർഘകായനായ ആ മനുഷ്യനെ കണ്ടപ്പോൾ കൃഷ്ണൻ മാസ്റ്റർ അരോചകഭാവത്തിൽ മുഖം ചുളിച്ചു. ഇതാ വരുന്നു മറ്റൊരു പ്രശ്നം! വന്നുകേറിയതു മറ്റാരുമല്ല, നാരദൻ കണ്ടു.
റിട്ടയർ ചെയ്ത ചെത്തുകാരനാണ് കണ്ടു. പ്രായം എൺപതിനടുത്തായെങ്കിലും തൊലിക്കു ചുളിവോ, നട്ടെല്ലിന് ഉലച്ചിലോ പറ്റാത്ത ഒരു പടപ്പ്, തുന്നൽ യന്ത്രത്തിന്റെ മരമുടിയുടെ ആകൃതിയിലാണ് മൂപ്പരുടെ തല. വാർണിഷിട്ടപോലെ മിന്നുന്ന കഷണ്ടിയും. കുണ്ടുവിനു മുതിർന്ന ആൺമക്കൾ എട്ടുപേരുണ്ട്. അവരെയെല്ലാം തെങ്ങു ചാടാൻ വിട്ട് അയാളിപ്പോൾ സ്വസ്ഥമായിരിക്കുകയാണ്. പ്രിയപ്പെട്ട ഹോബി ഏഷണികൂട്ടലും പരദൂഷണപ്രചരണവുമാണ്. അവിടെയും ഇവിടെയും ചെന്നു ചെവിപാർത്തിരുന്നു കേട്ടതും, കൊച്ചുപിള്ളരിൽ നിന്നും പണിക്കാരത്തിപ്പെണ്ണുങ്ങളിൽനിന്നും ചികഞ്ഞെടുത്തതുമായ രഹസ്യങ്ങളുടെ കോളുമായി മൂളിപ്പറമ്പിൽ ഗോവിന്ദൻമാരുടെ അടുക്കലെത്തും. കുണ്ടു അപ്പപ്പോഴായി പെറുക്കിക്കൊണ്ടുവരുന്ന വിഭവങ്ങൾ ഞണ്ട് തന്റെ മാളത്തിൽ സൂക്ഷിക്കും. ഞണ്ടുഗോവിന്ദന്റെ മരണത്തിനുശേഷം കുണ്ടുതാവളം കിട്ടാതെ അലഞ്ഞു നടക്കുകയാണ്.
അതിരാണിപ്പാടത്തുകാർക്കും അയൽപ്രദേശത്തുകാർക്കും കണ്ടു ഒരു "പെർസോണാനോൺഗാറ്റാ' (അനഭിമതനായ വ്യക്തി)യാണ്. കാരണം, ഏഷണിക്കാരനെന്നതിനു പുറമേ കുണ്ടു ഒരു കരിനാക്കനും കൂടിയാണ്. (കുണ്ടുവിന്റെ നാക്കിനു നടുവിൽ ഒരു കറുത്ത പുള്ളിയുണ്ട്-പാമ്പിന്റെ വിഷസഞ്ചിപോലെ.) കണ്ടു എന്തെങ്കിലും പുതുമ കണ്ട് ഉപമ പൊട്ടിച്ചാൽ അത് കുറിക്കുകൊള്ളുമെന്നു മാത്രമല്ല, തുളഞ്ഞുകയറുകയും ചെയും. കണ്ടു ദൂരെനിന്നു വരുന്നതു കണ്ടാൽ തള്ളമാർ കുട്ടികളെ താക്കീതു ചെയ്യ്യും: മക്കളേ, വേഗം അകത്തുപോയിരുന്നോളിൻ, വെടിക്കാരൻ വരുന്നുണ്ട്.
ശ്രീധരന്റെ അമ്മയ്ക്ക് അയാൾ അത്തവും ചതുർത്ഥിയുമായിരുന്നു. എന്തെങ്കിലും അനർത്ഥം സംഭവിക്കും. അങ്ങനെയായിരുന്നു അവരുടെ അനുഭവം. ഒരിക്കൽ അവർ വീടിന്റെ വടക്കെ മുറ്റത്ത്, ഒരു കൊട്ടയിൽ കോഴിക്കുഞ്ഞുങ്ങളെ മൂടിയിട്ടിരിക്കുകയായിരുന്നു. കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ കരഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് വെടിക്കാരന്റെ വരവ്. കണ്ടു ഉമ്മറത്തു വന്നു നിന്നു. ശബ്ദം ചെവിയോർത്തു: “അപ്പുറത്ത് ആരാണ് കത്തിയണയ്ക്കുന്നത്?'
പിറ്റേന്നുമുതൽ കോഴിക്കുഞ്ഞുങ്ങൾക്കു തൂക്കൽ പിടിച്ചു. ഓരോന്നായി ചത്തുതുടങ്ങി. മൂന്നുദിവസം കഴിഞ്ഞപ്പോൾ ഒമ്പതെണ്ണത്തിൽ രണ്ടെണ്ണം മാത്രം ബാക്കിയായി. രണ്ടിലൊന്നിനെ പിറ്റേന്നു പരുന്തും റാഞ്ചിക്കൊണ്ടു പോയി.
കുണ്ടുവിന്റെ കരിനാക്കിനെ കൃഷ്ണൻമാസ്റ്റർ പോലും ഭയപ്പെട്ടിരുന്നു. കുണ്ടുവിന്റെ കാരിനാക്കിന്റെ വിജയസ്തംഭംപോലെ ഒരു കവുങ്ങ് കന്നിപ്പറമ്പിൽ നിലകൊള്ളുന്നുണ്ട്. കവുങ്ങിന്റെ തടിവണ്ണം കണ്ട ഒരിക്കൽ കണ്ടു ഒരഭിനന്ദനം തൊടുത്തുവിട്ടു.
“ആനപോലത്തെ കവുങ്ങ്!"
കവുങ്ങ് ആനയെപ്പോലെതന്നെയായി. അടയ്ക്കയില്ല. ഉർവ്വശീശാപം ഉപകാരമെന്നപോലെ കുണ്ടുവിന്റെ കരിനാക്ക് ഒരിക്കൽ ഒരു കാര്യസിദ്ധിക്കു തരപ്പെടുത്തിയ കഥ ഈർച്ചക്കാരൻ വേലു പറയാറുണ്ടായിരുന്നു. എട്ടൊൻപതുകൊല്ലം മുമ്പാണ്. കുടകിലേക്കു പൊയ്ക്കളഞ്ഞ മുച്ചിറിയൻ കുട്ടായി തുണക്കാരനായി വേലുവിന്റെകൂടെ ഈർച്ചപ്പണിയെടുത്തിരുന്ന കാലം. അവർ മുക്കാലും ഈർന്ന് പൂളു തിരുകിവച്ച തടിമരം എങ്ങനെയോ കുടുങ്ങിപ്പോയി. കെണഞ്ഞു ശ്രമിച്ചിട്ടും വിടർത്താൻ കഴിഞ്ഞില്ല. അപ്പോൾ കുണ്ടു തെങ്ങുചെത്താൻ ആ വഴിക്കു വന്നു. മുച്ചിറിയൻ കുട്ടായിക്ക് പെട്ടെന്നൊരു യുക്തി തോന്നി. കുണ്ടുവിനെക്കൊണ്ട് ഒരു
വെടിപൊട്ടിച്ചു നോക്കാമെന്ന്. "കുടുങ്ങിയല്ലോ കണ്ട് വമ്മാമ! കുട്ടായി നിസ്സഹായഭാവത്തിൽ ചൂണ്ടിക്കാട്ടി സങ്കടപ്പെട്ടു പറഞ്ഞു.
കണ്ടു ആ ഏടാകൂടത്തെ ഒന്നു നോക്കി: “തൊറക്കെടി കൂത്തിച്ചി വാതില് ഒരൊറ്റച്ചവിട്ട്!മരം പിളർന്നുപോയി!
ഒരിക്കൽ കൃഷ്ണൻമാരുമായി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കെ, കുണ്ടു മാരുടെ തങ്കവർണ്ണം കലർന്ന വിശാലമായ പുറം സ്നേഹപൂർവ്വം തലോടിക്കൊണ്ട്
എന്തോ പറയാൻ ഭാവിച്ചു. “പൊട്ടിക്കൊല്ല കണ്ടു. മാസ്റ്റർ മുഹൂർത്തം നോക്കി ഒരു തട്ടുതട്ടി. വെടി കുണ്ടുവിന്റെ വായിൽത്തന്നെ പുകഞ്ഞുപോയി.
അതിൽപ്പിന്നെ കന്നിപ്പറമ്പിൽ വരുമ്പോൾ കുണ്ടു കരുതിയിട്ടേ സംസാരിക്കുകയുള്ളു.
സംഭാഷണങ്ങളിൽ ഉപമാലങ്കാരങ്ങളൊന്നും തൊടുത്തുവിടാറില്ല. പൊതുജനം തന്നെ പേടിയോടെ വെറുക്കുന്നുണ്ടെന്നു തികച്ചും മനസ്സിലാക്കിയതുകൊണ്ടോ, കരിനാക്കിന്റെ ബാറ്ററിക്കു ശക്തി കുറഞ്ഞുതുടങ്ങിയതുകൊണ്ടോ എന്തോ, കുണ്ടു ഇപ്പോൾ പഴയപോലെ അധികം വെടി പൊട്ടിക്കാറില്ല. നാക്കിൽ തങ്ങിക്കിടക്കുന്ന വിഷവീര്യം പരദൂഷണത്തിന് ഉപയോഗിച്ചുവരികയാണെന്നു തോന്നുന്നു.
ആ നാരദൻ കുണ്ടുവാണ് കേറിവന്നിരിക്കുന്നത്. വെള്ള വലിക്കാരൻ രാമൻ മകൾ ചിരുതയുടെ കള്ളക്കെറുപ്പ് രഹസ്യപ്പൊതി അഴിക്കുന്ന മുഹൂർത്തത്തിൽ ആ വാർത്തയുടെ ഒരു പൊടിയെങ്ങാൻ അയാളുടെ ചെകിട്ടിൽ കുടുങ്ങിയാൽ മതി, വെള്ളവലിക്കാരൻ രാമന്റെ മോളു ചിരുതപ്പെണ്ണ് പെറ്റുകിടക്കുന്നേ എന്ന് നാടു മുഴുവനും പറഞ്ഞു നാറ്റിക്കും.
രാമൻ വാപിളർന്നിരുന്നുപോയി!
കണ്ടു കോലായിലേക്കു കേറി, അവിടെയിട്ടിരുന്ന ബഞ്ചിൽ സ്ഥലം പിടിച്ചു. തടിച്ച കീഴ്ച്ചുണ്ട് നീട്ടി പകുതി വായും തുറന്നു മൂലയിലിരിക്കുന്ന രാമനെ ഒന്നു തുറിച്ചുനോക്കി. പിന്നെ മാസ്റ്റരുടെ നേർക്കു തിരിഞ്ഞു;
“ആധാരമാണ്ടിയെ നോക്കി പോയതായിരുന്നു.
(വേറെ കാര്യത്തിനു പോയപ്പോൾ ഒന്നിങ്ങോട്ടു കേറിയതാണെന്നു ബോദ്ധ്യപ്പെടുത്താനായിരുന്നു ആ മുഖവുര) എന്നിട്ട് ആണ്ടിയെ കണ്ടില്ലേ?" മാരുടെ മര്യാദച്ചോദ്യം.
“കണ്ടു. എന്നാൽ, രണ്ടുമൂന്നു ദിവസത്തേക്ക് അവനെ നോക്കണ്ടാ എന്നാണു പറഞ്ഞത്. ഭാരതമാതാ കുമാരന്റെ രജിസ്ത്രാധാരം തയ്യാറാക്കുന്ന തിരക്കാണ്...
“കുമാരന്ന് എന്താധാരമാണു രജിസ്താക്കാനുള്ളത്? “ആംങ്!മാഷ്ടറ് പുതുമ കേട്ടില്ലേ?” (കുണ്ടുവിന്ന് എല്ലാ വർത്തമാനവും
പുതുമയാണ്.) കണ്ടു നീണ്ടുനിവർന്നിരുന്നു. "ചത്തുപോയ കൂനൻ വേലുവിന്റെ പുരയും പറമ്പും, ഭാരതമാതാകുമാരൻ വിലയ്ക്കു വാങ്ങാൻ പോകണു.......
“വളരെ നല്ല കാര്യം!” മാസ്റ്റർ കുമാരനെ അഭിനന്ദിച്ചു. കുണ്ടുവിന് അത പിടിച്ചില്ല. “ഹൂം മാപ്പളമാര് മാർക്കറ്റില് വലിച്ചെറിഞ്ഞ എല്ലും തോലും പെറുക്കിക്കൊണ്ടുവന്നു സൂപ്പണ്ടാക്കി വിറ്റുനടന്നിരുന്ന ആ കണ്ണന്റെ മോൻ അവനിപ്പം വല്യ മൊതലാളിയല്ലേ?... മാളിക തീർക്കാൻ പോകുന്നു. കുണ്ടു വലതുകൈമുട്ടിലെ
തടിച്ചു കരുവാളിച്ച തഴമ്പിനു താഴെ ഒരുണല് ഞെക്കി ഇളിച്ചുകാട്ടിക്കൊണ്ടു പറഞ്ഞു. “അപ്പോൾ വേലുവിന്റെ ഭാര്യ കുട്ടിപ്പെണ്ണും അവളുടെ മകൻ അപ്പുട്ടിയും എവിടെപ്പോകും?' മാസ്റ്റർ അന്തരിച്ചു.
“അതു വേറൊരു പുതുമ. കണ്ടു കൈത്തണ്ട ചൊറിഞ്ഞുകൊണ്ടു പറഞ്ഞു: “കണ്ടറാക്കട്ടറ് കേളുക്കുട്ടി, ആ ചെകുത്താൻ ചെക്കന്നെ തമിള് നാട്ടിലേക്കു പണിക്കുകൊണ്ടുപോയി ആ ഭദ്രകാളിത്തള്ളയേയും കൊണ്ടു പോകുമത്രേ. അവിടെ
കൂലിക്കാർക്കു കഞ്ഞിവെച്ചുകൊടുക്കാൻ... "അവർ നന്നായ് വരട്ടെ" മാസ്റ്റർ ആശീർവദിച്ചു.
കുണ്ടു മുഖം ചുളിച്ചു: “ഇപ്പോൾ ആ കേളുക്കുട്ടിയുടെ നിലയെന്താണ് ഇന്നാളൊരുദിവസം അവൻ തീവണ്ടിയാപ്പീസിൽനിന്നു വരുന്നതു കണ്ടു കുതിരവണ്ടിയിൽ -പട്ടുകുപ്പായം, കസവുവേഷ്ടി, കൈക്ക് പൊന്നിന്റെ വാച്ച് ഹൊ! ഒന്നും പറയണ്ട പണ്ട് കല്ലുചെത്തി ചെമ്മണ്ണിൽ കുഴഞ്ഞു നടന്ന ചെക്കൻ....
"കണ്ടു എന്തിനാണിങ്ങനെ വേണ്ടാത്തതു പറയുന്നത്?” മാസ്റ്റർ നരച്ച താടി രോമം തലോടിക്കൊണ്ട് ഉപദേശരൂപത്തിൽ മൊഴിഞ്ഞു: “കേളുക്കുട്ടി നാടുവിട്ട് ഇപ്പോൾ നല്ല നിലയിലെത്തി. നമ്മളുടെ ഈ ദേശം വർക്കത്തെ പിടിക്കാത്ത ഒരു മൂലയാണ്. ഈ സ്ഥലം വിട്ടുപോയവരൊക്കെ നന്നായിത്തീർന്നിട്ടുണ്ട്. കുടകിലേക്കു പോയ ആ മുച്ചിറിയൻ കുട്ടായിയുടെ കഥ നോക്കൂ, അവനിപ്പോൾ കുടകിൽ സ്വന്തം കാപ്പിത്തോട്ടവും മാളിക മനയും പന്നിക്കൂട്ടങ്ങളുമെല്ലാമുണ്ടെന്ന് ഇയ്യിടെ അവിടെ പോയിവന്ന കോരപ്പൻ കൺട്രാക്ടരുടെ റൈറ്റർ ഫൽഗുനൻ പറഞ്ഞു. കുട്ടായിക്ക് അന്നു നാടുവിടാൻ തോന്നിയിരുന്നില്ലെങ്കിൽ, രാത്രി മുഴുവനും കള്ളും കുടിച്ചു തോന്ന്യാസപ്പാട്ടും പാടി
അതിരാണിപ്പാടത്ത് ഇന്നും നടക്കുന്നതു കാണാമായിരുന്നു. “നാടുവിട്ടുപോയാൽ മാത്രം പോരാ, മാഷ് തലേലെഴുത്തും നന്നാവണം. കണ്ടു കഷണ്ടിത്തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു: “കോളാമ്പിലേക്കു പോയ ആ കിട്ടുണ്ണിച്ചെറുക്കന്റെ ഗതി നോക്കൂ.....
“ഏയ്! കൊളംബിലെ അമ്മാവന്റെ കള്ളുഷാപ്പും സ്വത്തും നോക്കി നടത്താനായിരുന്നില്ല, കിട്ടുണ്ണിയെ അങ്ങോട്ടു കമ്പിയടിച്ചു വിളിപ്പിച്ചിരുന്നത്? “കാര്യം അങ്ങനെയൊക്കെത്തന്നെയായിരുന്നു മരിക്കാൻ കാലത്ത്, പങ്ങ
പങ്ങൻ എന്റെ ഒരമ്മായിടെ വല്യപ്പന്റെ പിറക്കാത്ത മോനാണ് മരുമകൻ കിട്ടുണ്ണിയെ കമ്പിയടിച്ചു വരുത്തി. കിട്ടുണ്ണി കോളാമ്പിലെത്തി രണ്ടുദിവസം കഴിഞ്ഞപ്പോൾ പങ്ങൻ മരിച്ചു. പിന്നെ ഒരാഴ്ച കഴിഞ്ഞ് കിട്ടുണ്ണിയും.....
“ഏയ്! കിട്ടുണ്ണിക്കെന്തുപറ്റി?” മാസ്റ്റർ ഉൽക്കണ്ഠയോടെ ചോദിച്ചു. കിട്ടുണ്ണിയുടെ കഥകഴിഞ്ഞു എന്നൊരാംഗ്യം കാട്ടി, കുണ്ടു. കൃഷ്ണൻമാസ്റ്റർക്ക് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല. “മരിച്ചു മാഷ്ടറേ, മരിച്ചു. ” കണ്ടു ഇടയ്ക്കൊന്നു നിർത്തി.
“മരിച്ചതല്ല, ആ ചെക്കനെ കൊന്നതാണ് ചങ്ങന്റെ ശിങ്കുളത്തിച്ചരക്കിന്റെ ഒളിസേവക്കാരൻ ഒരു തമിഴൻ കൊല്ലിച്ചതാണ്. കിട്ടുണ്ണിയുടെ ഏട്ടൻ പറങ്ങോടനു കോളാമ്പിന്ന് ഒരു സ്നേഹിതൻ സ്വകാര്യമായി എഴുതിയയച്ച ഒരു കത്തിൽനിന്നാണ്
ഇതൊക്കെ അറിയുന്നത്........അപ്പോ, നോക്കൂ, പുതുമ എങ്ങനെയിരിക്കുന്നു?
കോളാമ്പീലമ്മാമടെ കള്ളുഷാപ്പും മൊതലും കൊതിച്ചു പോയ ആ കുളൂസ്കാരൻ ചെക്കനു
കിട്ടിയത് കുരലിലൊരു കത്തി......." കണ്ടു ചങ്കിൽ തൊട്ടുകാട്ടി.
അക്കഥ കേട്ട് കൃഷ്ണൻമാസ്റ്റർ തരിച്ചിരുന്നുപോയി. കുണ്ടു തലപൊക്കിനോക്കി. ഇടവഴിയിലൂടെ പോകുന്നു, മീശക്കണാരൻ. കുണ്ടു കണാരനെ കൈകൊട്ടി വിളിച്ചു. കണാരൻ തിരിഞ്ഞുനോക്കി. “കണാരാ, ഞാൻ ഇന്നലെ പറഞ്ഞതു മറക്കൊല്ല; ഈ അമാവാസിക്കു തന്നെ പോയി അതങ്ങട്ട് കഴിച്ചേക്ക് കണാരൻ ഒന്നും മിണ്ടാതെ തലയാട്ടി മുന്നോട്ടു നീങ്ങി. “ഈ ദേശക്കാർക്ക് അങ്ങനെയൊരുപ്രദവവും കൂടി........ കണ്ടു ശപിച്ചുകൊണ്ടു പറഞ്ഞു. “എന്താണു കണ്ടു, കാര്യം?” മാസ്റ്റർ ചോദിച്ചു.
“കണാരന്റെ അച്ഛൻ പളനിപ്പൂശാരി വേ-അവൻ ഇറങ്ങിനടന്ന് ആളുകളെ പേടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു......
“എന്ത് പൂശാരി വേലു തൂങ്ങിച്ചത്തില്ല, അഞ്ചെട്ടുകൊല്ലം മുമ്പ്?" “ആങ് ആ മഹാപാപിതന്നെ, കുണ്ടു കണ്ണു മിഴിച്ചുകൊണ്ടു പറഞ്ഞു. "ഇപ്പോൾ
അവൻ അതിരാണിപ്പാടത്ത് രാത്രി സർക്കീറ്റ് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എന്റെ മുന്നിൽ വന്നു നിന്ന് എന്നെ ഒന്നു പേടിപ്പിച്ചു...ഞാൻ കൊഴമ്പാടത്തുകാവിലെ തിറയും കണ്ടു മടങ്ങുകയായിരുന്നു, പാതിരയ്ക്ക്. കുറേശ്ശേ നിലാവുണ്ടായിരുന്നു. മരക്കച്ചവടം ഭാസ്കരന്റെ വീട്ടിന്റെ മുന്നിലെ ഇടവഴി തിരിഞ്ഞപ്പോൾ ആ മുക്കിൽ നിൽക്കുന്നു, താടിയും ജടയുമുള്ള ഒരു രൂപം ചുമലിൽ മയിൽപ്പീലിക്കാവടിയും പിടിച്ചു കൊണ്ട്. ആ മുഖത്തേക്കൊന്നു നോക്കി കഴുത്തു കുഴഞ്ഞ്, മുഖം ചെരിച്ച്, നാവ് ഒരുമുഴം നീളത്തിൽ പുറത്തേക്കു തൂങ്ങിക്കിടക്കുന്നു! തൂങ്ങിച്ചത്ത പൂശാരി! ഒരു നോക്കു കാണാനേ കഴിഞ്ഞുള്ളൂ. പെട്ടെന്ന് പുകപോലെ മറഞ്ഞുകളഞ്ഞു....... ഇന്നലെ ഞാൻ കണാരനെ കണ്ടു കാര്യം പറഞ്ഞു. കണാരാ, നെന്റെ തന്തപ്പൂശാരി അലഞ്ഞു നടക്കാൻ തൊടങ്ങിയിട്ടുണ്ട്. അതു നെക്കും ഈ ദേശത്തിനും അനർത്ഥമുണ്ടാക്കും. പേരൂരിലോ തിരുനെല്ലിയിലോ കൊണ്ടുപോയി പിണ്ഡംവെച്ച് അച്ഛന്റെ ഗതിവരുത്ത് അക്കാര്യമാണ് ഇപ്പോൾ കണാരനെ
ഓർമ്മിപ്പിച്ചത് തൂങ്ങിമരിച്ച വേലുപ്പൂശാരിയുടെ പ്രേതം ദേശത്തെ മറ്റൊരു പ്രശ്നം! കൃഷ്ണൻമാസ്റ്റർ കുമ്പിട്ടിരുന്നു കഷണ്ടി തലോടി.
രാമൻ അപ്പോഴും പകുതി വായും തുറന്ന് മൂലയിൽ മിണ്ടാതെ ഇരിക്കുകയായിരുന്നു. കുണ്ടു രാമനെ തുറിച്ചുനോക്കി: “നീയെന്തിനാഡോ, തൊളേളം തുറന്നു മിണ്ടാതെ തപ്പാൽപ്പെട്ടിപോലെ മൂലയിൽ കുത്തിയിരിക്കും?' രാമന്റെ വായ കുറേക്കൂടി തുറന്നുപോയി.