മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമങ്ങൾ പൊങ്ങിനിക്കുന്ന കാതുകളുമുള്ള നാരായണൻ നമ്പ്യാർക്ക് കുളക്കോഴി' എന്നൊരു പരിഹാസപ്പേരുണ്ടായിരുന്നു. മാത്തമറ്റിക്സിൽ മിടുക്കനായ നമ്പ്യാർ, കൃഷ്ണയ്യരോടൊപ്പമെത്താൻ മത്സരിച്ചുകൊണ്ടിരിക്കയായിരുന്നു.
നമ്പ്യാർ മലയാളത്തിൽ മോശമായിരുന്നു. ('പൂജ്യപാദൻ' എന്നതിനു 'കാലില്ലാത്തവൻ' എന്ന് അർത്ഥമെഴുതിയ പുള്ളിയാണ് ഈ നമ്പ്യാർ) കണക്കുകൾ ചെയ്തു കൊടുത്തു സഹായിക്കുന്നതിനു പകരമായി നമ്പ്യാർക്കു ശ്രീധരൻ മലയാളം കോമ്പസിഷൻ എഴുതിക്കൊടുക്കും. അങ്ങനെ ഒരു പരസ്പരസഹായപദ്ധതി. നമ്പ്യാരുടെ വീട്ടിൽവെച്ചാണ് പദ്ധതി പ്രയോഗത്തിൽ വരുത്തിയിരുന്നത്. നമ്പ്യാരുടെ ഓർമ്മശക്തി അസാമാന്യമായിരുന്നു. എഴുതിക്കൊടുത്ത പ്രബന്ധം രണ്ടുപ്രാവശ്യം വായിച്ചാൽ മതി, ഓർമ്മയിൽ നിന്ന് ഒന്നും വിട്ടുപോകാതെ, തെറ്റു കൂടാതെ, പകർത്തിയഴുതിക്കൊള്ളും. എന്നാൽ മാത്ത്സിൽ ശ്രീധരന്റെ കാര്യം അങ്ങനെയായിരുന്നില്ല. കണക്ക് ചെയ്തുകൊണ്ടിരിക്കെ നാരായണൻ നമ്പ്യാർ പരിഹാസത്തോടെ ചോദിക്കും; “എഡോ ശിധരാ പരീക്ഷാഹാളിൽ നിന്റെയടുത്തു നാരായണനെ കിട്ടുകയില്ല. അപ്പോൾ, നിന്റെ പത്തു വിരലും എണ്ണിത്തീർന്നാൽ നീ എന്തുചെയ്യും?'
ഒരുദിവസം വൈകുന്നേരം നാരായണൻ നമ്പ്യാരുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ മേശപ്പുറത്ത് ഒരു പുതിയ മലയാളമാസിക കിടക്കുന്നതു കണ്ടു. പുറംചട്ടയിൽ 'കവനദർപ്പണം (കവിതാമാസിക)" എന്ന് അച്ചടിച്ചിരിക്കുന്നു. ശ്രീധരൻ കൗതുകത്തോടെ മറിച്ചുനോക്കി. കവിതകൾ കവിതകൾ കവിതകൾ!
പ്രശസ്തരായവരുടേയും പുതിയവരുടേയും പേരുകൾ കണ്ടു. മാസിക തുറന്നു കൗതുകത്തോടെ വായിക്കുന്ന ശ്രീധരനെ നോക്കി നമ്പ്യാർ
പറഞ്ഞു: “കവിതാമാഗസിനുമായി ഒരു വിദ്വാൻ ഇറങ്ങിയിട്ടുണ്ട്. ഇന്നുരാവിലെ എണീറ്റപ്പോൾ കണികണ്ടത് ആ വിദ്വാനെയാണ്. കൈയിലൊരു സഞ്ചിയും തൂക്കി മുറ്റത്തു നിക്കുന്നു മുളകുപപ്പടം വിക്കാൻ കൊണ്ടുവന്ന ചെട്ടിയാരാണെന്നു വിചാരിച്ച്, ഏട്ടത്തിയമ്മയോടു പപ്പടം വേണോ എന്നു വിളിച്ചുചോദിച്ചു ഞാൻ. അപ്പോൾ, മുറ്റത്ത നിക്കുന്ന ആൾ അന്വേഷിക്കുന്നു.
'മാകില്ലേ ഇവിടെ?--അപ്പോൾ ഏട്ടൻ കോലായിലേക്കു വന്നു. സഞ്ചിക്കാരനെ അകത്തേക്കു ക്ഷണിച്ചു. പിന്നെ രണ്ടാളും എന്തൊക്കെയോ സാഹിത്യം
സംസാരിക്കുന്നതു കേട്ടു. കുറേക്കഴിഞ്ഞപ്പോൾ മാഗസിന്റെ ഒരു കോപ്പി ഇവിടെ പ്രതിഷ്ഠിച്ച് ആന്വൽ സബ്സ്ക്രിപ്ഷ്യൻ ത്രി റുപ്പീസും കബൂലാക്കി സഞ്ചിയും തൂക്കി
അയാൾ ഇറങ്ങിപ്പോയി..........
ശ്രീധരൻ വീണ്ടും മാസികയിൽ കണ്ണോടിച്ചു. ഒന്നാംപേജിൽ പത്രാധിപരുടെ പേർ
അച്ചടിച്ചിട്ടുണ്ട്. കവനദർപ്പണം പത്രാധിപർ. സി. സി. നമ്പീശൻ, നാരായണൻ നമ്പ്യാർ പം ഈർഷ്യയോടെ തുടർന്നു: “ഹും ഏട്ടന്റെ ഒരു
കമ്പം! കടവാതിലിനെപ്പോലെ ചിറകു തൂങ്ങുന്ന പഴയൊരു കുടയുംകൊണ്ടാണ് മൂപ്പർ
സ്കൂളിൽ പോകുന്നത്. മൂന്നുറുപ്പികയ്ക്ക് പുതിയൊരു കുട വാങ്ങിക്കൂടേ? സഞ്ചിക്കാരനു ധർമ്മംകൊടുക്കണോ?”
(നാരായണൻ നമ്പ്യാരുടെ ജേഷ്ഠൻ, രാമുണ്ണി നമ്പ്യാര് മുനിസിപ്പൽ “ആ പത്രാധിപർ എവിടെയാണു താമസിക്കുന്നത്?" ഒരുദ്ദേശം
സ്കൂളധ്യാപകനാണ്.)
മനസ്സിലൊളിപ്പിച്ചുകൊണ്ടു ശ്രീധരൻ മെല്ല ചോദിച്ചു.
“എന്താ, നെനക്ക് ആ കവിതസഞ്ചിക്കാരനെ ഒന്നു കാണണോന്നുണ്ടോ?" നമ്പ്യാർ പരിഹാസത്തോടെ പുരികം ചുളിച്ചുകൊണ്ടു പറഞ്ഞു. “ഓ മറന്നുപോയി- നീയും ഒരു കവിതക്കാരനാണല്ലോ പോയ്ക്കോ പോയ്ക്കോ കോവിലകം പറമ്പിനടുത്ത് അമ്പലക്കുളത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് താമസമെന്ന് അയാൾ ഏട്ടനോടു പറയുന്നതു കേട്ടു പോയ്ക്കോ പോകുമ്പോൾ ആന്വൽ സബ്സ്ക്രിപ്ഷ്യൻ
ത്രീ റുപ്പീസും പോക്കറ്റിൽ കരുതിക്കോ..........
“ഓ-ഞാൻ വെറുതെ ചോദിച്ചതല്ലേ?” ശ്രീധരൻ നിസ്സംഗത്വം നടിച്ചു കൊണ്ടു “നിന്റെ കൈയിൽ ത്രീ റുപ്പീസുണ്ടോ?” നമ്പ്യാർ വിടുന്നില്ല.
മൊഴിഞ്ഞു.
“ഉണ്ടെങ്കിൽ നമുക്കു ടാജിൽപ്പോയി ബിരിയാനിയടിക്കാം അത് സഞ്ചിക്കാരനു കൊണ്ടക്കൊടുക്കണ്ടാ എന്റെ വായന കഴിഞ്ഞാൽ മാഗസിൻ നിനക്കിവിടെ നിന്ന്
എടുത്തുകൊണ്ടുപോകാം....... കുളക്കോഴിയുടെ സൂത്രം.
കവിതയെന്നു കേട്ടാൽ ജലദോഷച്ചുമ വരുമത്ര കുളക്കോഴിക്ക്. “ലോഗരിത'വും 'പെർമ്യൂട്ടേഷൻ ആൻഡ് കോമ്പിനേഷനും ആണ മാത്തമെറ്റിക്സിൽ അയാളുടെ “വസന്തതിലക'വും ‘ഉപേന്ദ്രവജ'യും.
"നമ്പ്യാർ ഉപദേശം തുടർന്നു: “എഡോ. കവിതയെഴുത്ത് ചാടിക്കള. തിയോറംസ് പഠിക്ക്. ഇല്ലങ്കിൽ നിന്റെ ഭാവി അപകടത്തിലാവും. “ഭാവിയെപ്പറ്റി ആർക്കും പ്രവചിക്കാൻ കഴിയുകയില്ലല്ലോ.” ഒരു
തത്ത്വജ്ഞാനിയുടെ ഗൗരവത്തോടെ ശ്രീധരൻ പറഞ്ഞു.
അവിടെനിന്നു മടങ്ങുമ്പോൾ ശ്രീധരന്റെ മനസ്സിൽ വിദൂരഭാവിയെപ്പറ്റിയുള്ള വിചാരമല്ല ഉണ്ടായിരുന്നത്. താൻ ഈയിടെ എഴുതിയ പുതിയൊരു കവിതയാണ്
ഉള്ളിൽ തുള്ളിക്കളിച്ചുകൊണ്ടിരുന്നത്. വർഷകാലത്തെപ്പറ്റി. “പർജ്ജന്യഗർജ്ജനം എന്നൊരു കവിത, വസന്തതിലകം വൃത്തത്തിൽ ഇരുപത്തിനാലു ശ്ലോകത്തിൽ പണിതീർത്തുവച്ചിട്ടുണ്ട്. അത് 'കവനദർപ്പണ'ത്തിൽ ഒന്നു കടത്തിവിടാൻ കഴിഞ്ഞെങ്കിൽ!
രാവിലെ പത്രാധിപരുടെ വസതിയിൽച്ചെന്ന് അദ്ദേഹത്തെ ഒന്നു സന്ദർശിക്കണം.
അന്നു രാത്രി അതിരാണിപ്പാടവും കന്നിപ്പറമ്പും ഗാഢനിദ്രയിലാണ്. ശ്രീധരൻ മാളികവരാന്തയിലെ മേശപ്പുറത്തെ ചിമ്മിനിവിളക്കു കൊളുത്തി കസേരയിലിരുന്ന മേശവലിപ്പിൽനിന്ന് ഫിസിക്സ് നോട്ടു പുസ്തകം പുറത്തെടുത്തു. 'പർജ്ജന്യഗർജ്ജനം' അതിനുള്ളിലാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്
കവിതയ്ക്കു ചില മീനുക്കുപണികൾ നടത്തണം. 'പർജ്ജന് ഗർജ്ജനം' എന്ന ശീർഷകം, കച്ചിക്കാരൻ സേട്ടുവിന്റെ തലക്കെട്ടുപോലെ കുറെ വീർത്തുപോയില്ല
നല്ലത്. മാറ്റി 'മേഘഗർജ്ജനം' എന്നാക്കി. എന്നൊരു ശങ്ക കുറിയ തലക്കെട്ടാണു കവനദർപ്പണം പത്രാധിപർ പഴയ തലമുറയിൽപ്പെട്ട വിദ്വാനായിരിക്കും
. സംസ്കൃതപദങ്ങളോടു താൽപര്യം കൂടുതലുണ്ടാവും. കുമ്പളങ്ങ കൂശ്മാണ്ഡമായിക്കണ്ടാലേ തല നരച്ച കവികൾക്കു തൃപ്തിയാവൂ.
അച്ഛന്റെ പഴയ സംസ്കൃതം-ഇംഗ്ലീഷ് നിഘണ്ടു ചുമരിലെ ഷെൽഫിൽ
കൊണ്ടുവന്നു വച്ചിട്ടുണ്ടായിരുന്നു. അതെടുത്തു മേശപ്പുറത്തു പ്രതിഷ്ഠിച്ചു മേഘഗർജ്ജനം വീണ്ടും വായിച്ചുനോക്കി. നിഘണ്ടുവിന്റെ സഹായത്തോടെ ഒട്ടേറെ ശുദ്ധമലയാളവാക്കുകളെ സംസ്കൃതച്ഛദ്മമണിയിച്ച് കവിതയ്ക്കു കനം വർദ്ധിപ്പിച്ചു.
അപ്പോൾ അലക്കുകാരുടെ മൂലയിൽ നിന്ന് ഒഴുകിവന്ന കണ്ണപ്പന്റെ കീർത്തനങ്ങളും ആ പ്രക്രിയകൾക്കു പുതിയൊരു പ്രചോദനം സംഭാവന ചെയ്തു. രാവിലെ കവനദർപ്പണം പത്രാധിപരെ സന്ദർശിക്കാൻ, കീശയിൽ
മേഘഗർജ്ജനവുമായി പുറപ്പെട്ടപ്പോൾ അച്ഛൻ ചോദിച്ചു: “എങ്ങോട്ടാ ശ്രീധരാ
“നാരായണൻ നമ്പ്യാരുടെ വീട്ടിലേക്ക്. ഉടൻ ഉത്തരം കൊടുത്തു. (പത്രാധിപരെക്കണ്ടു മടങ്ങുന്ന വഴിക്ക് നമ്പ്യാരുടെ വീട്ടിലും വെറുതെയൊന്നു
കേറിയിറങ്ങി അച്ഛനോടു പറഞ്ഞ കളവു മായ്ച്ചുകളയാം എന്നും മനസ്സിൽ കരുതി.)
കോവിലകം പറമ്പിന്റെ കിഴക്കുഭാഗത്തെ അമ്പലക്കുളത്തിനടുത്തെത്തി. പടിഞ്ഞാറുഭാഗത്ത് ഒരു മൂലയിൽ ഓലമേഞ്ഞൊരു വീട് ഒറ്റപ്പെട്ടു നിക്കുന്നു.
അതുതന്നെയായിരിക്കും പത്രാധിപരുടെ പാർപ്പിടം.
കുളത്തിൽനിന്നു കുളിച്ചുകേറി പോകുന്ന ഒരു പട്ടരുകുട്ടിയോടു ചോദിച്ചു.
“അക്കാണുന്നതാണോ കവനദർപ്പണം പത്രാധിപരുടെ ഭവനം?"
പട്ടരുപയ്യൻ ആണെന്നോ അല്ലന്നോ നിർണ്ണയിക്കാനാവാത്തമട്ടിൽ പിൻകുടുമത്തലയൊന്നിളക്കിക്കാട്ടി, മിണ്ടാതെ കടന്നുപോയി. പിന്നെ ആരോടും അന്വേഷിച്ചില്ല. ധൈര്യപൂർവ്വം അങ്ങോട്ടു കയറിച്ചെന്നു
മുറ്റത്തുനിന്ന് ഒരു നിരീക്ഷണം നടത്തി. പുറത്ത് ആരെയും കാണുന്നില്ല. പാതി തുറന്നിട്ട പടിഞ്ഞാറ്റിവാതിലിലൂടെ അകത്തേക്ക് ഒന്നെത്തി നോക്കി. അകത്തെ തളത്തിൽ ഒരു ദ്വന്ദ്വനൃത്തം നടക്കുന്നു! സൂക്ഷിച്ചു നോക്കി. ഒരാൾ മുട്ടുമടക്കി, കുനിഞ്ഞു നഗ്നനായി പുറംതിരിഞ്ഞിരിക്കുന്നു! പെണ്ണൊരുത്തി അയാളുടെ പൃഷ്ഠത്തിൽ എന്തൊക്കെയോ അഭിനയം നടത്തുന്നു. കുറേക്കൂടി സൂക്ഷിച്ചുനോക്കിയപ്പോൾ സംഗതി വ്യക്തമായി പുരുഷന്റെ പുറത്തു സ്ത്രീ എണ്ണ പുരട്ടിക്കൊടുക്കുകയാണ്.
നേരവും നിലയും നോക്കാതെ ശ്രീധരൻ മുറ്റത്തുനിന്നു വിളിച്ചു ചോദിച്ചു.
“പത്രാധിപരുടെ വീടല്ലേ ഇത്?പത്രാധിപരുണ്ടോ?”
ഉഴിച്ചിൽക്കാരി മുഖം തിരിച്ചുനോക്കി. (പിന്നെ ഇരുവരും തമ്മിൽ എന്തോ സംഭാഷണം നടന്നുവെന്നു തോന്നുന്നു)
സ്ത്രീ വാതിക്കലേക്കു നീങ്ങിവന്ന്, ശ്രീധരനെ ഒന്നു നോക്കി. ശ്രീധരനും
മിഴിച്ചുനോക്കി. (കണിവെള്ളരിക്ക
പോലുള്ള ഒരു മുഖം!)
“കുളിക്കാൻ പൂവാ കോലായിൽക്കേറിയിരിക്കൂ
വാതിലടച്ച് അവർ അകത്തു മറഞ്ഞു.
ശ്രീധരൻ കോലായിലേക്കു കേറി. അവിടെ പഴയൊരു മടക്കുകസേരയല്ലാതെ വേറെ ഫർണിച്ചറൊന്നുമില്ല. പത്രാധിപക്കസേരയെ ആദരപൂർവ്വം ഒന്നു വീക്ഷിച്ച്,
ശരീധരൻ, വരാന്തപ്പെടിമേൽക്കേറിയിരുന്നു.
പത്രാധിപർ അഭ്യംഗസ്നാന പരിപാടിയിലാണെന്നു മനസ്സിലായി. കുളി കഴിഞ്ഞു വരാൻ ചുരുങ്ങിയത് അരമണിക്കൂർ പിടിക്കുമെന്നു തോന്നുന്നു. ശ്രീധരൻ കീശയിൽനിന്ന് മേഘഗർജ്ജനമെടുത്തു വീണ്ടും വായിച്ചു.
എവിടെയെങ്കിലും വൃത്തഭംഗം സംഭവിച്ചിട്ടുണ്ടോ? ഓരോ വരിയിലെയും അക്ഷരങ്ങൾ മാത്രമായി ജപിച്ച് കണ്ണടച്ചു കൊണ്ടു
കൈവിരലിൽ എണ്ണിനോക്കി. കുഴപ്പമില്ല....
പത്രാധിപർ കളിയും തേവാരവും കഴിഞ്ഞു നെറ്റിയിൽ ചന്ദനക്കുറിയും
ചെവിക്കുറ്റികളിൽ തുളസിദളങ്ങളുമായി കോലായിലേക്കു വന്നു.
ശ്രീധരൻ ആദരവോടെ പടിമേൽനിന്നെഴുന്നേറ്റു.
ഒരു പത്രാധിപരുടെ രക്തമാംസനിബദ്ധവിഹം അടുത്തു കാണുന്നത് ആദ്യമായിട്ടാണ്. ഭക്തിപൂർവ്വം കൈകൂപ്പി നിന്നു.
പത്രാധിപർ ശ്രീധരനെ ആകപ്പാടെയൊന്നു നിരീക്ഷിച്ചു. സന്ദർശകൻ ഒരു പയ്യനാണെന്നു കണ്ടപ്പോൾ പത്രാധിപരുടെ മുഖത്തു നേരിയ നൈരാശ്യത്തിന്റെ നിഴലാട്ടമുണ്ടായോപയ്യനാണെങ്കിലും പണമുള്ളൊരു വീട്ടിലെ പ്രജയാണെന്നും ഊഹിച്ചിട്ടുണ്ടാവണം. തെളിവുകൾ: സന്ദർശകന്റെ സിൽക്കു ഷർട്ട്, കൈക്കു കെട്ടിയ സ്വർണ്ണവാച്ച്, കീശയിൽ നിന്നെത്തി നോക്കുന്ന റോൾഡ് ഗോൾഡ് ക്ളിപ്പോടുകൂടിയ ഫൗഡൻ പേന പത്രാധിപരുടെ ഉത്തമാംഗം കണ്ടപ്പോൾ ശ്രീധരന് ഉള്ളിൽ ചിരിവന്നു. ചുറ്റുപാടും വെളുത്ത രോമച്ചുരുളുകൾ പശപിശാ പൊങ്ങിനിക്കുന്ന ആ കഷണ്ടിത്തല കണ്ടപ്പോൾ പെട്ടെന്ന് ഓർത്തത്, അതിരാണിപ്പാടത്തെ വണ്ണാത്തി മാളുക്കുട്ടി പുഴുക്കിനുവെച്ചു വിഴുപ്പുകലമാണ്. ചുറ്റുവട്ടത്തു നിന്നും വെളുത്ത പുകപൊങ്ങുന്ന വിഴുപ്പുകലം!
“ആരാ? എവ്ട്ന്നാ?'- പത്രാധിപരുടെ ചോദ്യം.
ഒരു പത്രാധിപരോടു സംസാരിക്കേണ്ട മട്ടും മാതിരിയുമൊന്നും നിശ്ചയമില്ല. ശ്രീധരന് ആദ്യം രൂപം പരുങ്ങി. പിന്നെ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു തുടങ്ങി: “ഞാൻ ഞാൻ ഈ പട്ടണത്തിൽത്തന്നെയാണ്. കവനദർപ്പണത്തെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്.
പത്രാധിപരദ്ദേഹത്തെ ഒന്നു നേരിട്ടു കാണാൻ വേണ്ടി വന്നതാണ്...... "ങ്ഹ് ആ ദർപ്പണം കണ്ടുവോ?"-പത്രാധിപർ ചുമലിലെ തോർത്തു മുണ്ടെടുത്തു
തുണിക്കസേരയിലെ പൊടി തട്ടി അവിടെ ആസനസ്ഥനായി. “കവനദർപ്പണത്തിന്റെ കഴിഞ്ഞ ലക്കം കണ്ടു. വായിച്ചു.
പത്രാധിപർ തലയിലെ രോമച്ചുരുളുകൾ ഒന്നു തലോടി.
“എവിടെനിന്നാണു ദർപ്പണം കണ്ടത്?" “രാമുണ്ണി നമ്പ്യാര് മാഷുടെ വീട്ടിൽ വെച്ച്,
“ആങ്-മാഷ്ട്രർ എന്റെ പഴയൊരു സുഹൃത്താണ്. സംഭാഷണം അരനിമിഷം സ്തംഭനാവസ്ഥയിൽ. പിന്നെ എന്തോ
ആലോചിച്ചുകൊണ്ടു പത്രാധിപർ മുഖപ്രസംഗം തുടങ്ങി.
"ഇക്കാലത്ത് മാസികകൾ നടത്താൻ ബഹുവിഷമം. വിശിഷ്യ,
സാഹിത്യമാസികകൾ അതിലും വിശിഷ്യ, കവിതാമാസികകൾ. കൈരളി സേവനം
ജീവിതവ്രതമാക്കി നടക്കുന്ന അസ്തമാദൃശർക്ക് അനുഭവിക്കേണ്ടി വരുന്ന ശങ്ങൾ
ആരറിയുന്നു? (പത്രാധിപർ കഷണ്ടിയിൽ പ്രശ്നംവച്ചു കൊണ്ടു ശ്രീധരനെ ഒന്നു
നോക്കി) ദർപ്പണത്തിന്റെ വരിക്കാരനായി ചേരാൻ വന്നതായിരിക്കും; അല്ല വാർഷിക വരിസംഖ്യ മൂന്നുറുപ്പിക......
ശ്രീധരൻ പരുങ്ങി. പറയാനൊരുക്കിക്കൊണ്ടുവന്നതു വിഴുങ്ങി. "വരിക്കാരനായി ചേർന്നുകൊള്ളാം...... ഇപ്പോൾ വന്നത് ഒരു കവിത... ശ്രീധരന്റെ കൈ കീശയിലെ മേഘഗർജ്ജനത്തിലേക്ക് അരിച്ചുനീങ്ങി....
പത്രാധിപരുടെ മുഖം മങ്ങി. കൈവിരലുകൾ കഷണ്ടിയിൽനിന്നു കീഴപോട്ടിറങ്ങി.
മൂക്കിലെ രോമം നുള്ളിക്കൊണ്ടു പത്രാധിപർ ചോദിച്ചു.
“ഓഹോ!--കവിതയെഴുത്തുണ്ടോ? "കുറേശ്ശെ എഴുതാറുണ്ട്.
"എന്താ പേര്?”
“വെറും ശ്രീധരൻ?"
“അല്ലാ -സി. ശ്രീധരൻ ചേനക്കോത്തു ശ്രീധരൻ. പത്രാധിപർ മൂക്കിൽനിന്ന് ഒരു രോമം പറിച്ചെടുത്ത് അതിനെ തുറിച്ചു നോക്കി:
“കവിതകൾ വല്ല മാസികകളിലും മുമ്പു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ?”
(രോമത്തോടാണു ചോദ്യം.)
“എന്റെ രണ്ടുമൂന്നു സൃഷ്ടികൾ രാജാകോളേജ് മാസികയിൽ വെളിച്ചം കണ്ടിട്ടുണ്ട്. പത്രാധിപർ മൂക്കിലെ രോമം കൈവിരലുകളിൽ മർദ്ദിച്ചുകൊണ്ടു മൗനം പൂണ്ടിരുന്നു. “എന്റെ ഈ കവിത ഒന്നു നോക്കി പറ്റുമെങ്കിൽ ദർപ്പണത്തിൽ. "
“എടുക്കൂ നോക്കട്ടെ.
"മേഘഗർജ്ജനം' പത്രാധിപരുടെ കൈയിൽ സമർപ്പിക്കപ്പെട്ടു. കവിത വായിച്ചു പത്രാധിപർ ഇയട്ക്കിടെ തലയിളക്കുന്നു. മുഖത്തെ സ്തോഭം
സൂക്ഷിച്ചുനോക്കി, ശ്രീധരൻ. കുറ്റിരോമങ്ങൾക്കിടയിൽ ചില വികാരസ്ഫുരണങ്ങൾ!
ശ്രീധരൻ ഞെളിഞ്ഞുനിന്നു. അങ്ങനെ വരട്ടെ. പത്തൊമ്പതു കൊല്ലം മുമ്പ് അതിരാണിപ്പാടത്തു ഭൂജാതനായ അഭിനവശീധരകവിയെ ആദ്യമായി കണ്ടെത്തിയ, ഹേ, പത്രാധിപമഹാശയ, ഭാവിചരിത്രകാരന്മാർ അങ്ങയെ വിസ്മരിക്കുകയില്ല....... പത്രാധിപരുടെ ദൃഷ്ടികൾ ഒരു ശ്ലോകത്തിൽ പരുങ്ങിക്കളിക്കുന്നതു ശ്രീധരൻ കണ്ടു. തഞ്ചത്തിൽ ഒന്നെത്തിനോക്കി ശ്ലോകം അതുതന്നെ! വെടി കുറിക്കു
കൊണ്ടിരിക്കുന്നു.
ഉച്ചണ്ഡമാരിയിലടിച്ചൊരു വായയാലേ
ഉച്ചാലിതം, ബഝടിദ് ലതാ സമൂഹം.... എന്ന ശ്ലോകാർദ്ധത്തിലെ ടീദ് ലതാസമൂഹത്തിലാണ് പത്രാധിപർ
കുടുങ്ങിയിരിക്കുന്നത് ടിദ്രുവിന്റെ അർത്ഥം മനസ്സിലായിട്ടുണ്ടാവില്ല, വിദ്വാന്
(ടിചെടി (ദ്രു=മരം. ടിങ് ചെടികളും മരങ്ങളും.) പത്രാധിപർ കസേരയിൽ നിന്നെഴുന്നേറ്റു മെല്ലെ അകത്തേക്കു നടന്നു.
ശബ്ദകോശമെടുത്തു ടിദ്രുവിന്റെ അർത്ഥം പരതിപ്പിടിക്കാൻ
പോവുകയായിരിക്കും.
ശിധരകവിയുടെ ശബ്ദപാണ്ഡിത്യത്തെപ്പറ്റി എന്തു തോന്നുന്നു, ഹേ, പത്രാധിപമഹാശയാ?
അപ്പോൾ കേട്ടു. പത്രാധിപർ അകത്തുപോയി എന്തോ കലമ്പൽകൂട്ടുന്നത്. “ഒന്നെഴുതാൻ നോക്കുമ്പം സാധനം വെച്ച ദിക്കിൽ കാണില്ല. അശ്ലീകരങ്ങള്!--
എവിടെപ്പോയെടി, പെൻസില് ശ്രീധരൻ ശ്രദ്ധിച്ചു. പത്രാധിപർ അനേഷിച്ചിറങ്ങിയതു നിഘണ്ടുവിനു
വേണ്ടിയല്ല-ഒരു പെൻസിലിനാണ് (ഒരു ഫൗണ്ടൻ പേന തന്റെ കീശയിൽ
കിടന്നതു പത്രാധിപരുടെ ദൃഷ്ടിയിൽപ്പെട്ടില്ലന്നോ?)
ഒടുവിൽ വാതിൽക്കട്ടളയുടെ മേൽപടിയിൽ തപ്പിനോക്കിയപ്പോൾ കിട്ടിയ ഒരംഗലം നീളമുള്ള ഒരു കഷണം പെൻസിലുമായി പത്രാധിപർ മടങ്ങിയെത്തി.
“എന്റെ പൗണ്ടമ്പേന് ഇന്നലെ പ്രസ്സിൽ വെച്ചു മറന്നു. ശ്രീധരൻ കേൾക്കാൻ വേണ്ടി അങ്ങനെ പിറുപിറുത്തുകൊണ്ടു പത്രാധിപർ വീണ്ടും
കസേരയിലിരുന്നു, മേഘഗർജ്ജനം' കസേരയുടെ കൈപ്പലകമേൽ കിടത്തി വെച്ചു.
(പത്രാധിപർ, ചൂണ്ടുവിരലിനും തള്ളവിരലിനുമിടയ്ക്കു നുള്ളിപ്പിടിച്ച
പെൻസിൽക്കഷണത്തിന്റെ മുന കൂറക്കാട്ടം പോലെയുണ്ടായിരുന്നു.) പിന്നെ പത്രാധിപർ, ശ്രീധരന്റെ കവിതക്കടലാസിലെ ഝടിദ് ലതാ
സമൂഹത്തിനു തൊട്ടുമുമ്പിലെ 'ദ' എന്ന ദളത്തിന്റെ ചോടെ, കൈയിലെ തുറക്കാട്ടംകൊണ്ടു ചെറിയൊരു പുഴുവിനെ വരച്ചു. പിന്നെ അതിന്റെ മുകളിൽ ത എന്നൊരു പാപ്പാത്തിയേയും. എന്നിട്ട് ഉറക്കെ ഒരു പ്രഖ്യാപനം ““ബദ അല്ലാ ബത-ദ
വായ മത്തൻ മുറിപോലെയാക്കി. തത എന്നു തർക്കിക്കുന്ന നമ്പീശന്റെ മൊത്തിക്കൊന്നു കൊടുക്കാൻ തോന്നി ശ്രീധരന്. തത്ത നിന്റെ തന്ത.......
നമ്പീശൻ കഷണ്ടിയിലൊന്നു മാന്തി ശ്രീധരന്റെ കവിതക്കടലാസു മടക്കി കൈയിൽ വെച്ചുകൊണ്ടു ജപിച്ചു: “കവിത മുഴുവനും പരിശോധിച്ചു നോക്കട്ടെ. നാളെ വൈയിട്ടു വരൂ. (പിന്നെ പ്രധാന സംഗതി ഓർമ്മപ്പെടുത്തിക്കൊണ്ട്) “ദർപ്പണത്തിന്റെ വാർഷികവരിസംഖ്യ മൂന്നുറുപ്പികയാണ്........
നമ്പീശന് ഒരു നിസ്സംഗനമസ്കാരം പാസ്സാക്കി, ശ്രീധരൻ ഇളകി. കോലായയിൽനിന്നു പ്രതീക്ഷയോടെ അകത്തേക്കൊന്നിടങ്കണ്ണിട്ടു നോക്കി. ആകെ വിളർത്ത്, പള്ള വീർത്ത് പട്ടുകോണകമുടുത്തൊരു കൊച്ചു പെൺകുട്ടി വാതിപടിയിൽ നിന്നു മിഴിച്ചുനോക്കുന്നു.
പടിക്കലെത്തിയപ്പോൾ അടക്കാൻ കഴിയാത്തൊരു പ്രചോദനത്തോടെ ഒന്നു
തിരിഞ്ഞുനോക്കി. കണിവെള്ളരിക്ക പത്രാധിപക്കരയ്ക്കടുത്തു കാണപ്പെട്ടു 'ഒന്നും കിട്ടിയില്ല എന്നു കഥകളിമട്ടിൽ കൈമുദ്ര കാട്ടുന്നു, നമ്പീശൻ. പിറ്റേന്നു വാർഷികവരിസംഖ്യ മൂന്നുറുപ്പികയുമായി കവനദർപ്പണം പത്രാധിപരെ കാണാൻ പോയില്ല. അതിനുപകരം ഒരു മംഗളാകമെഴുതി പത്രാധിപർക്കു
തപ്പാലിൽ അയച്ചുകൊടുത്തു “കവനദർപ്പണം! കൈരളീദേവിതൻ
ചരണസേവനത്തിന്നായ് സമർപ്പണം-
വനദർപ്പണം പുത്തൻകവികൾതൻ
കവിത ചേർക്കുവാൻ മുൻകൂർ വരിപ്പണം.” സാഹിത്യത്തിൽ ഉന്നതനിലവാരം പുലർത്തുന്ന പുതിയൊരു വാരിക
സി. ശ്രീധരന്
പട്ടണത്തിൽനിന്നും പുറപ്പെട്ടിരിക്കുന്നു! രാജാ കോളേജിനു സമീപം ഒരു നമ്പൂതിരി വക്കീലിന്റെ വീട്ടിലാണ് പുതിയ വാരികാപത്രാധിപർ രാജാ താമസമാക്കിയിരിക്കുന്നത്. ജന്മിവർഗ്ഗത്തിന്റെ സ്വന്തം പത്രമായ "വസുന്ധരിയുടെ പത്രാധിപർ ഒരു പണ്ഡിതൻ മൂസ്സതും ആ വിട്ടിൽ തന്നെ പാർത്തുവരുന്നുണ്ട്. നമ്പൂതിരിരാജാ മൂസ്സ് ത്രിമൂർത്തികളുടെ ആ ഭവനത്തിന്റെ പേര് "സ്വർഗ്ഗമന്ദിരം' എന്നാണ്.
ആയിടയ്ക്കാണ് ശ്രീധരൻ, വസുന്ധരാഗോപാലൻനായരുമായി പരിചയപ്പെട്ടത്. സ്വർഗ്ഗമന്ദിരത്തിലെ മുഖ്യ സേവകനായിരുന്നു ഗോപാലൻ നായർ. രാവിലെ നമ്പൂരിവക്കീലിന്റെ കക്ഷികളെ പരിചരിക്കുക, മൂസ്സിനു മുറുക്കാൻ വാങ്ങിക്കൊണ്ടുവന്നു കൊടുക്കുക, വസുന്ധരാപത്രം പുറത്തായാൽ റാപ്പറൊട്ടിച്ച്, അഡ്രസ്സെഴുതി, മുദ്രപറ്റിച്ച്, കെട്ടുകൾ സൈക്കിളിലേറ്റി പോസ്റ്റാപ്പീസിൽ കൊണ്ടുപോയി പോസ്റ്റ് ചെയ്യുക. രാത്രി, വാരികാ പത്രാധിപർ രാജാ, പ്രസ്സ് മാറ്റർ പരിശോധിക്കുമ്പോൾ ചുക്കുവെള്ളം കൊടുക്കുക ഇതെല്ലാമായിരുന്നു ഗോപാലൻ നായുടെ ജോലി. “വസുന്ധരാ പത്രവുമായി കൂടുതൽ ബന്ധമുള്ളതുകൊണ്ടാണ് ഗോപാലൻനായർക്കു
"വസുന്ധരാഗോപാലൻ നായർ' എന്ന പേര് സ്ഥിരപ്പെട്ടത്. വാരികാ പത്രാധിപർ രാജായുടെ ഒരു വൈതാളികനായിരുന്നു ഗോപാലൻ നായർ. പത്രാധിപർ തമ്പുരാന്റെ പാണ്ഡിത്യവും കുലീനതയും നർമ്മ ബോധവും നാടു മുഴുവനും കാൽനടയായും സൈക്കിളിലും നീങ്ങി പ്രചരിപ്പിച്ചുപോന്നു ഗോപാലൻ നായർ.
കവിതകൾ, കഥകൾ, ലേഖനങ്ങൾ, മറ്റിനങ്ങൾ ഇവയുടെ ഭാരിച്ച ഒരു കെട്ടുമായിട്ടാണ് വാരികരാജാ വൈകുന്നേരം ആപ്പീസിൽനിന്നു സ്വർഗ്ഗമന്ദിരത്തിലേക്കു
വരിക. രാത്രി പന്ത്രണ്ട് ഒരു മണിവരെ ഇരുന്നു മാറ്റർ പരിശോധനയാണ്. മൂപ്പർക്ക് "മുതിര വറുത്തിട്ടു തിളപ്പിച്ച ചുക്കു വെള്ളം ഇടയ്ക്കിടെ കുടിക്കണം. അതു പകർന്നുകൊടുക്കാൻ ഗോപാലൻ നായർ മുറിയിൽത്തന്നെ ഉണ്ടായിരിക്കും. ചവറ്റുകൊട്ടയിലേക്കു തള്ളിക്കളഞ്ഞ കവിതകളും കഥകളും പെറുക്കിയെടുത്തു വായിച്ചുരസിച്ചും വാരികത്തമ്പുരാനെ വെള്ളം കുടിപ്പിച്ചും ഉറക്കമൊഴിച്ചു കൂടും
ഗോപാലൻ നായർ:
ശ്രീധരൻ ഇടയ്ക്കിടയ്ക്കു വസുന്ധരയ്ക്കു ചായ വാങ്ങിക്കൊടുത്തു. ഉദ്ദേശ്യമുണ്ടായിരുന്നു.
ഒരു ചെറുകഥയെഴുതി വാരികയ്ക്കയച്ചിട്ടുണ്ട് ആ വിവരം വളരെ സ്വകാര്യമായി
വസുന്ധരയെ ധരിപ്പിച്ചിട്ടുമുണ്ട്. ആ കഥയുടെ തലവിധി എന്തായെന്നറിയാനാണ്
വസുന്ധരയെ ചൊറിഞ്ഞു കൂടിയിരിക്കുന്നത്. ഒരു ദിവസം വൈകുന്നേരം, കോളേജു വിട്ടു പോകുമ്പോൾ, വഴിക്കുവെച്ച് യദൃച്ഛയാ വസുന്ധരയെ കണ്ടു. വസുന്ധര തിരിഞ്ഞുനിന്ന് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.
“അച്ഛനും മകനും അല്ലേ?" ശ്രീധരന്റെ കരളിൽ ഒരു തേന്മുള്ള തറച്ചു.
വാരികയ്ക്കയച്ച ചെറുകഥയുടെ പേര് അതുതന്നെ അച്ഛനും മകനും
അപ്പോൾ തന്റെ സാഹിത്യം അവിടെ എത്തിയിട്ടുണ്ട്. “പ്രസിദ്ധപ്പെടുത്തുമോ, ഗോപാലൻ നായരേ?"
“പറയാറായിട്ടില്ല, ശ്രീധരാ വസുന്ധരയുടെ മറുപടി.
പരിശോധനയിലാണ്.
കണ്ടുമുട്ടുമ്പോഴെല്ലാം വസുന്ധരയെ മണി അയ്യരുടെ ബ്രാഹ്മണാൾ
കാപ്പിശാപ്പാട്ടു ഹോട്ടലിൽ കൂട്ടിക്കൊണ്ടുപോയി ചായപലഹാരങ്ങൾ വാങ്ങിക്കൊടുക്കും.
"പ്രസിദ്ധപ്പെടുത്തുമോ ഗോപാലൻ നായരേ?” “പറയാറായിട്ടില്ല, ശ്രീധരാ പരിശോധനയിലാണ്.
പതിവു മറുപടി.
മൂന്നാഴ്ച കഴിഞ്ഞു. വസുന്ധരയെ കണ്ടുമുട്ടി.
പത്രക്കെട്ടുകളുമായി സൈക്കിളിൽ പോസ്റ്റാഫീസിലേക്കു പോവുകയാണ്-അരികെ
വിളിച്ച് മുഖത്ത് അദ്ഭുതരസം അഭിനയിച്ചുകൊണ്ടു പറഞ്ഞു: “ശ്രീധരാ, ഞാൻ തന്റെ
കഥ വായിച്ചു.
ശ്രീധരന്റെ കരളിൽ ഒരു വിഷമുള്ളു തറച്ചു.
വസുന്ധര വായിച്ചു എന്നു പറഞ്ഞാൽ, അതിന്റെ അർത്ഥം കഥ
ചവറ്റുകൊട്ടയിലെത്തി എന്നാണ്. ശ്രീധരനെ സമാശ്വസിപ്പിക്കാനെന്നപോലെ, വസുന്ധര കൂട്ടിച്ചേർത്തു. “ഞാൻ
പത്രാധിപരത്തമ്പുരാനോടു പറഞ്ഞുനോക്കി. മിടുക്കൻ കുട്ടിയാണ്. ആ കഥ എങ്ങനെങ്കിലും ആഴ്ചപ്പതിപ്പിലൊന്നു കൊള്ളിക്കണം. അപ്പോൾ തമ്പുരാൻ ചോദിച്ചു. “ഏതു കഥ?" "സി. ശ്രീധരന്റെ കഥ-അച്ഛനും മകനും' അപ്പോൾ തമ്പുരാൻ അതോർത്തു.
എന്നിട്ട് തമ്പുരാൻ നല്ലാരു ഫലിതം പറഞ്ഞു. വസുന്ധര മുഖം പൊക്കി, വായിൽ വെള്ളം നിറച്ചു കുലുക്കുഴിയുന്ന പോലെ
കുലുകുലുകലു എന്നു ചിരിക്കാൻ തുടങ്ങി.
“പത്രാധിപർ എന്തു പറഞ്ഞു?” ശ്രീധരൻ നിരാശയുടേയും ആശയുടേയും നടുവിൽക്കിടന്നു വീർപ്പുമുട്ടിക്കൊണ്ടു ചോദിച്ചു.
ചിരിയൊതുക്കിക്കൊണ്ടു വസുന്ധര, തമ്പുരാൻ പറഞ്ഞതു തുറന്നു വിട്ടു. അല്ല - ഒരു കഴുതയും കൂടി വേണം "
“അച്ഛനും മകനും”
താൻ വാരികയ്ക്കയച്ചുകൊടുത്ത ആ കഥയുടെ ഉദ്ഭവചരിത്രം ശ്രീധരൻ അനുസ്മരിച്ചു. വെളുത്ത കോമളനായൊരു കുരുടൻ, കുട്ടുറുമ്പിനെപ്പോലെ വലിയ തലയും ചെറിയ ഉടലുമുള്ള കറുത്ത വികൃതരൂപിയായൊരു ചെക്കന്റെ കൈയും പിടിച്ച് കന്നിപ്പറമ്പിൽ
പതിവായി പിച്ചയ്ക്കു വരാറുണ്ടായിരുന്നു. കുരുടന്റെ മകനായിരുന്നു ആ കുട്ടിച്ചാത്തൻ.
ആ കുരുടനേയും മകനേയും പറ്റി ഒരു കഥയെഴുതണമെന്നു തോന്നി.
കിഴക്കൊരു കാവിലെ ഉത്സവത്തിന് കതിന വെക്കുമ്പോൾ കതിനക്കുറ്റി
പൊട്ടിപ്പിളർന്ന് മുഖത്തേക്കു തെറിച്ച് കണ്ണുകൾ നഷ്ടപ്പെട്ട ഒരു ചാത്തുവിനെ കണ്ടു പരിചയമുണ്ടായിരുന്നു. ആ ഉത്സവത്തിൻനാളിലാണ് പാത്തുവിന്റെ ഭാര്യ കടിഞ്ഞൂൽ പെറ്റത് ഒരാൺകുഞ്ഞിനെ. ആ സുന്ദരക്കുട്ടന്റെ മുഖം കാണാൻ ചാത്തുവിനു യോഗമുണ്ടായില്ല. അവന്നിപ്പോൾ പത്തുവയസ്സായി.
പട്ടണത്തിലെ ആസ്പത്രിയിലെ പ്രസവവാർഡിൽ നടന്ന ഒരു സംഭവത്തെപ്പറ്റി കിട്ടൻറൈറ്റർ പറഞ്ഞൊരു കഥ മനസ്സിൽ ഒട്ടിപ്പിടിച്ചു കിടന്നിരുന്നു. പണക്കാരനായൊരു ഉപ്പുകച്ചവടക്കാരൻ നാടാരുടെ ഭാര്യ ആസ്പത്രിയിൽ വെച്ചു
പ്രസവിച്ചു. കടിഞ്ഞൂൽ പ്രസവം. കുഞ്ഞു ചാപിള്ള. അപ്പോൾ അവിടെ വേറൊരു പ്രസവം നടന്നു. ഒരു തെണ്ടിപ്പെണ്ണ് നല്ലാരോമനക്കുഞ്ഞ്! എന്നാൽ തള്ള അപകടനിലയിൽ. നാടാർമുതലാളി നർസുമാർക്കു കൈക്കൂലി കൊടുത്ത് തെണ്ടിപ്പെണ്ണിന്റെ കുഞ്ഞിനേയും തന്റെ ചത്ത കുഞ്ഞിനേയും അന്യോന്യം സ്ഥലം മാറ്റി. നാടാർദമ്പതികൾ ഓമനക്കുഞ്ഞിനേയും കൊണ്ട് തമിഴ്നാട്ടിലേക്കു സ്ഥലംവിട്ടു.......തെണ്ടിപ്പെണ്ണ ക്രമേണ സുഖം പ്രാപിച്ചു. പെറ്റതു
ചാപിള്ളയായിരുന്നുവെന്ന് നർസുമാർ പറഞ്ഞപ്പോൾ കുറെ കരഞ്ഞു. ഈ മൂന്നു സംഭവങ്ങളിലെ മുഖ്യഘടകങ്ങൾ കോർത്തിണക്കി പുതിയൊരു കഥ മെനഞ്ഞെടുക്കാൻ പ്ലാനിട്ടു.
കഥ: ഉമ്മത്തംകാവിലെ ഉത്സവം. അർദ്ധരാത്രി വെടിക്കെട്ടു തുടങ്ങി.
കാവിലെപ്പറമ്പത്തെ ഉത്സവച്ചന്തയിൽ ചന്തോമൻ ഒരു ചായപ്പീടിക വെച്ചു കെട്ടിയിരുന്നു. മരുന്നുപണി തുടങ്ങിയപ്പോൾ ഒരെലിവാണം വഴി തെറ്റി തൂറ്റിരുന്നു. ചന്തോമന്റെ മുഖത്തേക്ക്. ചന്തോമന്റെ മുഖം പൊള്ളി, കണ്ണും പൊട്ടി. ആ സമയത്ത് ചന്തോമന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ്, പേറ്റുനോവുകിട്ടിക്കിടക്കുകയായിരുന്നു. കുഞ്ഞിപ്പെണ്ണിന്റെ നില
അപകടകരമാണെന്നു കണ്ടപ്പോൾ, നാട്ടുകാർ അവളെ ഒരു ചാക്കുമഞ്ചലിലെടുത്ത് ആസ്പത്രിയിലെത്തിച്ചു ആസ്പത്രിയിലെ പ്രസവവാർഡിൽ ഒരു ധനികൻ ഗുജറാത്തിസേട്ടുവിന്റെ ഭാര്യ കടിഞ്ഞൂൽ പ്രസവിച്ച കുട്ടിച്ചാത്തനെപ്പോലൊരു കുഞ്ഞ്. അതിന്റെ മുഖത്തെ മൂക്കും
കണ്ണുകളും വായയുമെല്ലാം സ്ഥാനം തെറ്റിയ നിലയിലായിരുന്നു. കണ്ടാൽ പേടി തോന്നും. കുട്ടിക്കു ജീവനും ആരോഗ്യവുമുണ്ടായിരുന്നു. കടവാതിലിന്റെ സ്വരത്തിൽ അതു കരയുകയും ചെയ്തു.
ആ മുഹൂർത്തത്തിൽത്തന്നെ ചന്തോമന്റെ ഭാര്യ കുഞ്ഞിപ്പെണ്ണിന് അപസ്മാരമിളകി
പ്രസവിച്ചു. ഒരു തങ്കക്കുഞ്ഞിനെ. കുറച്ചു കഴിഞ്ഞു കുഞ്ഞിപ്പെണ്ണ ജീവൻ വെടിഞ്ഞു. സേട്ട് നർസുമാർക്ക് കൈക്കൂലികൊടുത്ത് കുഞ്ഞിപ്പെണ്ണിന്റെ തങ്കക്കുടത്തിനെ തട്ടിയെടുത്തു. പകരം കുട്ടിച്ചാത്തനെ ആ തൊട്ടിലിൽ പ്രതിഷ്ഠിച്ചു. സേട്ടുവും പത്നിയും
തങ്കക്കുഞ്ഞിനെയുംകൊണ്ട് സ്ഥലം വിട്ടു - ബോംബെയ്ക്ക്. അന്ധനായ ചന്തോമൻ, സേട്ടുവിന്റെ കുട്ടിച്ചാത്തൻകുഞ്ഞിനെ സ്വന്തം
കുഞ്ഞാണെന്ന വിശ്വാസത്തോടെ എടുത്തുകൊണ്ടു പോയി വളർത്തി.
ആ കുട്ടിച്ചാത്തൻ കുഞ്ഞിനെ കിട്ടിയത് ചന്തോമനു പിൽക്കാലത്ത് ഒരനുഗ്രഹമായിത്തീർന്നു. ചന്തോമൻ ഇന്ന് ഇരന്നുനടക്കുകയാണ്; ആ ചെക്കന്റെ കൈയും പിടിച്ചുകൊണ്ട്. കുരുടനെയും, ചീങ്കണ്ണിയുടെ മുഖവും കുട്ടിസ്രാങ്കിന്റെ ഉടലുമുള്ള ചെക്കനെയും ഒപ്പം കണ്ട് ആളുകൾക്കു സങ്കടം തോന്നി. അവർ കുരുടനു കൂടുതൽ ധർമ്മം
കൊടുത്തു.
കുരുടൻ ചന്തോമനും പത്തുവയസ്സായ ചെക്കൻ കുഞ്ഞിമോനും ലക്ഷ്മിവിലാസം' ബംഗ്ലാവിൽ ഇരക്കാൻ വന്നപ്പോൾ, അവിടെ രോഗിയായിക്കിടക്കുന്ന കൃഷ്ണമേനോൻ ചന്തോമനെ വിളിച്ചിരുത്തി ഓരോന്നു ചോദിക്കുന്നു. പത്തുകൊല്ലം മുമ്പ് ഉമ്മത്തുംകാവിലെ ഉത്സവസ്ഥലത്തുവെച്ച് എലിവാണം തട്ടി തന്റെ കണ്ണു പൊട്ടിയതും ആസ്പത്രിയിൽവെച്ചു ഭാര്യ കുഞ്ഞിപ്പെണ്ണ് അപസ്മാരമിളകി പ്രസവിച്ചു മരിച്ചതും കുഞ്ഞിമോനെ താൻ എടുത്തുവളർത്തിയതും മറ്റുമായ പഴയ കഥകൾ ചന്തോമൻ
കൃഷ്ണമേനോനെ കേൾപ്പിക്കുന്നു. കഥ കൃഷ്ണമേനോന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയും അരികെ ഇരുന്ന് കുരുടൻ ചന്തോമന്റെ
ശ്രദ്ധിക്കുന്നു.
കഥയുടെ ഒന്നാംഭാഗം അങ്ങനെയായിരുന്നു. രണ്ടാംഭാഗത്തിൽ പ്രധാനമായും കഥ പറയുന്നതു ലക്ഷ്മിക്കുട്ടിയമ്മയാണ്. സേട്ടാണിയുടെ കുട്ടിച്ചാത്തൻ കുഞ്ഞിനേയും കുഞ്ഞിപ്പെണ്ണിന്റെ തങ്കക്കുഞ്ഞിനെയും ആസ്പത്രിയിൽ വെച്ചു മാറ്റിയ ഗൂഢാലോചനയിൽ പ്രധാനപങ്കുകാരിയായിരുന്ന നർസ് ലക്ഷ്മിക്കുട്ടിയാണ്, പിന്നീടു കൃഷ്ണമേനോന്റെ
ഭാര്യയായി ലക്ഷ്മിക്കുട്ടിയമ്മയായി വന്നിരിക്കുന്നത്.
കഥയുടെ സംവിധാനം അങ്ങനെയായിരുന
പലതവണ എഴുതിയും തിരുത്തിയും അവിടവിടെ മാറ്റിയും പുതിയ ആശയങ്ങളും വർണ്ണനകളും തിരുകിച്ചേർത്തും പത്തുദിവസംകൊണ്ട് കഥ ഒരുവിധം തൃപ്തികരമായി പൂർത്തിയാക്കി. അച്ഛനും മകനും' എന്ന തലക്കെട്ടും ചാർത്തി വാരികാ പത്രാധിപകർക്കു തപ്പാലിൽ അയച്ചുകൊടുത്തു.
ആ കഥയെക്കുറിച്ചാണ് വാരികരാജാ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതിൽ ഒരു
കഴുതയും കൂടി വേണമെന്ന്.
ശ്രീധരനു സഹിച്ചില്ല. അന്നു വൈകുന്നേരം തന്നെ വാരികരാജായ്ക്ക് ഒരു കത്തെഴുതി പോസ്റ്റ് ചെയ്തു.
മാന്യമഹാശയാ,
എന്റെ അച്ഛനും മകനും' എന്ന കഥ വായിച്ച് അതിൽ ഒരു കഴുതയും കൂടി വേണമെന്ന് അഭിപ്രായം പറഞ്ഞതായി അറിഞ്ഞു. ആ ഒഴിവു നികത്താൻ താങ്കളുണ്ടല്ലോ അവിടെ.
നന്ദിപൂർവ്വം, വിധേയൻ സി. ശ്രീധരന്
ശ്രീധരന്റെ ശത്രുക്കളുടെ എണ്ണം മൂന്നായി
1. ഗരുഡപ്പരുന്ത്,
2. മാതെമാറ്റിക്സ്
3. (പുതിയ ശത്രു) പത്രാധിപവർഗ്ഗം.