കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല.
ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന്നെയായിരുന്നു. തറവാട്ടിൽനിന്നു സ്വമേധയാ പിരിഞ്ഞുപോകാൻ തീരുമാനിച്ചതൊക്കെ വാസ്തവം തന്നെ.
എന്നാൽ, തന്റെ ആഭിജാത്യവും അന്തസ്സും പണയം കൊടുക്കാൻ കൃഷ്ണൻ മാസ്റ്റരുടെ അഭിമാനം സമ്മതിച്ചില്ല.
വിവാഹം കഴിഞ്ഞതിന്റെ പിറ്റത്തെ ആഴ്ചയിൽത്തന്നെ, കൃഷ്ണൻ മാസ്ത്രം പുതിയ ഭാര്യയും കുടുംബവും അതിരാണിപ്പാടത്തെ പുരയിലേക്കു താമസം മാറ്റി.
മാസ്റ്റരുടെ കുടുംബത്തെക്കാണാൻ, അതിരാണിപ്പാടത്തെ സ്ത്രീജനങ്ങൾ കന്നിപ്പറമ്പിലേക്കു വന്നു തുടങ്ങി.
കല്യാണപ്പെണ്ണിനെ കാണുന്നതിലായിരുന്നു, അവർക്കു കൂടുതൽ താൽപര്യവും തിടുക്കവും.
കുട്ടിമാളുവിനെ അവർക്കു ബോധിച്ചു. വെളുത്തു കുറുതായി നല്ല അഴകുള്ളൊരു പെണ്ണ്. രണ്ടാം വിവാഹമാണെങ്കിലും പുതുപ്പെണ്ണിന്റെ നാണവും ഒതുക്കവും മുഖത്തു കാണാമായിരുന്നു.
കാത്തിൽ വലിയ തോട, കഴുത്തിൽ നാഗപടത്താലി മാല, കൈകളിൽ ചുവന്ന കല്ലുപതിച്ച കനത്ത കാപ്പുകൾ. മൂക്കിന്മേൽ നേർത്ത മണിച്ചങ്ങലകൾ തൂങ്ങിയാടുന്ന ചന്ദ്രക്കല മൂക്കുത്തി.
പിൻകഴുത്തിനുമീതെ കൊട്ടത്തേങ്ങയുടെ മട്ടിലുള്ള തലമുടിക്കെട്ടിൽ, തേങ്ങാമൊത്തിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള പൊൻ മുടിപ്പൂവ്.
കൈവിരലുകളിൽ എമ്പാടും മോതിരങ്ങൾ... കുട്ടിമാളുവിന്റെ ഭാരിച്ച സ്വർണ്ണപ്പണ്ടങ്ങൾ കണ്ടപ്പോൾ അതിരാണിപ്പാടത്തെ പെണ്ണുങ്ങൾക്ക് അതിശയവും അസാരം അസൂയയും തോന്നി.
മാസ്റ്റരുടെ അമ്മ വെഞ്ചാമരത്തലമുടിയും സദാ വിറയ്ക്കുന്ന മുഖവുമുള്ള എഴുപതു ചെന്നൊരു കിഴവിയാണ്.
മാസ്റ്റരുടെ മൂത്തമകൻ കുഞ്ഞപ്പു, കറുത്തു കുറുതായൊരു ബാല്യക്കാരനാണ്. കുരങ്ങിന്റെ മുഖം. രണ്ടാമത്തെ മകൻ ഗോപാലൻ, വെളുത്തുമെലിഞ്ഞൊരു കോമളനാണ്. പത്തുപതിനെട്ടു പ്രായം കാണും.
കുടുമ നീട്ടി, വലത്തെ ചെവിക്കുമീതെ കെട്ടിവെച്ചിരിക്കുന്നു. കാതിൽ, സ്വർണ്ണക്കടുക്കനുമുണ്ട്. മൂന്നാമത്തെ മകൻ പിള്ളവാതവും അർശസ്സും ബാധിച്ചു കിടക്കുന്ന ഏഴുവയസ്സുള്ളൊരു ബാലനാണ്.
ആ കിഴവിത്തള്ളയെയും, സദാ പായിൽ മലമൂത്രവിസർജ്ജനം ചെയ്തു കിടക്കുന്ന ദണ്ണക്കാരൻ ചെക്കനെയും ശുശ്രൂഷിക്കേണ്ട ചുമതല ഇനിമേൽ കുട്ടിമാളുവിന്റേതാണ്.
വെറുപ്പും പിറുപിറുപ്പും കൂടാതെ അവളതു നിറവേറ്റുമോ? അതിരാണിപ്പാടത്തുകാർ അനോന്യം പറഞ്ഞു: കണ്ടുതന്നെ അറിയണം. എന്നാൽ, തങ്ങളുടെ സംശയം അസ്ഥാനത്താണെന്ന് കാലക്രമേണ അവർക്കു
മനസ്സിലായി. കുട്ടിമാളു സ്വന്തം മാതാവിനോടെന്നപോലെ ഭക്ത്യാദരങ്ങളോടെ
വൃദ്ധയായ അമ്മായിയമ്മയോടും, സ്വന്തം പുത്രനോടെന്നപോലെ വാത്സല്യസഹതാപങ്ങളോടെ രോഗിയായ രാഘവനോടും പെരുമാറി.
അയൽപക്കക്കാരോടും അവൾ അടുത്തിണങ്ങി. അവരുടെ കഷ്ടപ്പാടുകളും ആവശ്യങ്ങളും കണ്ടറിഞ്ഞ് അവരെ അവൾ സന്ദർഭംപോലെ സഹായിക്കുകയും ചെയ്തു. മാറിൽ മുണ്ടു മാത്രം പുതച്ചു പരിചയിച്ച തന്റെ പുതിയ ഉൾനാടൻ പെണ്ണിനെ,
കൃഷ്ണൻമാസ്റ്റർ വീട്ടിൽനിന്നു റവുക്കയിടുവിപ്പിച്ചു. പുറത്തു പോകുമ്പോൾ ധരിക്കാൻ,
കൈയിന്റെ അറ്റത്തും കഴുത്തിലും നിറയെ ഫ്രിൽ പിടിപ്പിച്ച ചുവന്ന പട്ടുജാക്കറ്റും തയ്ച്ചുകൊടുത്തു.
നാട്ടിൻപുറത്തെ വിശാലാന്തരീക്ഷത്തിലും കാർഷികഭിക്ഷതയിലും ചെറുപ്പന്നേതന്നെ ഇടപഴകിപ്പോന്ന ആ ഗ്രാമീണതരുണിക്ക് പട്ടണമൂലയിലെ വൃത്തികെട്ട പരിസരവും കുടുസ്സായ ജീവിതവും തുടക്കത്തിൽ കർക്കശമായിത്തോന്നി.
ഉണ്ണാൻ നെല്ലരിയില്ല; ചാക്കരിയാണ്.
കുളിക്കാൻ പുഴയോ കുളമോ ഇല്ല. കുടിക്കാനുള്ള വെള്ളം അടുത്ത പറമ്പിലെ കിണറ്റിൽനിന്നു കോരിക്കൊണ്ടുവന്നു ശേഖരിക്കണം.
പച്ചക്കറികളും വിറകും വിലകൊടുത്തു വാങ്ങണം. മോരും തൈരും കിട്ടുകയില്ല.
പുലർച്ചയ്ക്കുമുമ്പ് കോഴിയുടെ കൂകലല്ല കേൾക്കുക; അരമൈൽ ദൂരെ കമ്പനികളിൽനിന്നുള്ള ചൂളംവിളികൾ ഇടവിട്ട് പല ഈണത്തിലും.
വെളുപ്പിനു കണികാണുന്നതു തൊഴുത്തിലെ പശുക്കളെയല്ല, തൊട്ടടുത്ത പറമ്പിന്റെ മൂലയിൽ മലവിസർജനത്തിനിരിക്കുന്ന നഗ്നപൃഷ്ഠങ്ങളെയാണ്.
കൊയ്തും മെതിയും നോക്കിനിൽക്കാനും പുത്തൻവൈക്കോലിന്റെ ഗന്ധമേൽക്കാനും കിളികളുടെ പാട്ടുകേൾക്കാനും കുട്ടിമാളു അന്തരാ കൊതിച്ചു.
എന്നാലും പുതിയ പരിസരങ്ങളോടും പുതിയ ജീവിതചര്യകളോടും അവൾ ക്രമേണ
പൊരുത്തപ്പെട്ടുതുടങ്ങി. കുട്ടിമാളുവിന്റെ പുതിയ ജീവിതപാതയിലെ ഒരു കള്ളിമുള്ളായിരുന്നു ഭർത്താവിന്റെ മൂത്തമകനായ കുഞ്ഞച്ചു.
കുഞ്ഞപ്പു വല്ലാത്തൊരു സൃഷ്ടിയായിരുന്നു. ആദ്യസന്താനമായിരുന്നതിനാൽ അച്ഛനും അമ്മയും അതിലാളനയോടെ വളർത്തി അവനെ വഷളാക്കി. തന്റെ പേരുകാരനായ മുത്തച്ഛൻ കുഞ്ഞപ്പൂവിന്റെ എല്ലാ
ദുർഗ്ഗണങ്ങളും അവനും കിട്ടിയിട്ടുണ്ടായിരുന്നു. മുത്തച്ഛന്റെ ശൗര്യമോ തലയെടുപ്പോ കുഞ്ഞപ്പൂവിന്റെ അടുത്തുകൂടി പോയതുമില്ല. ചെറുപ്പത്തിൽ എഴുത്തുപള്ളിയിൽ ചേർത്തു. എന്നാൽ മിക്ക ദിവസങ്ങളിലും അവിടെ എത്തുകയില്ല.
പിള്ളരുമായി ആട്ടക്കളം കളിച്ചും പുഴക്കരയിൽ ചെന്നിരുന്നു ചൂണ്ടലിട്ടു മീൻപിടിച്ചും നേരം പോക്കി വീട്ടിലേക്കു മടങ്ങും. കുറേദിവസം കഴിയുമ്പോൾ അച്ഛൻ ഇതറിയും.
പഞ്ചാരവാക്കു പറഞ്ഞും അവന് ഏറ്റവും ഇഷ്ടമുള്ള തൊണ്ടിയലുവാ വാങ്ങിക്കൊടുത്തും അച്ഛൻ അവനെ ഉന്തിത്തള്ളി എഴുത്തുപള്ളിയിൽ കൊണ്ടുചെന്നാക്കും. എഴുത്തച്ഛൻ ഒരു ദുർവ്വാസാവായിരുന്നു.
വികൃതികളിച്ചാലും പാഠം തെറ്റിച്ചൊല്ലിയാലും ചൂരൽകൊണ്ടു നല്ല പെട വെച്ചുകൊടുക്കും. അടി കിട്ടിയാൽ കുഞ്ഞപ്പു പിന്നേയും പഴയ പരിപാടി തുടങ്ങും.
കൃഷ്ണൻമാസ്റ്റർ പിന്നേയും പുതിയ കുപ്പായം തുന്നിച്ചു തരാമെന്നും മറ്റും പറഞ്ഞു പ്രലോഭിപ്പിച്ച് അവനെ എഴുത്തുപള്ളിയിലേക്കെഴുന്നള്ളിക്കും. അങ്ങനെ മൂന്നുനാലു കൊല്ലം കഴിഞ്ഞു. കുഞ്ഞപ്പൂവിന്റെ ഒഴിഞ്ഞ പോക്കുവരവുകളും എഴുത്തച്ഛന്റെ പ്രഹരപരിപാടിയും മുറയ്ക്കു നടന്നുകൊണ്ടുമിരുന്നു.
ഒരു ദിവസം ഏതോ ഒരു കുസൃതിക്കാരൻ ചങ്ങാതി കുഞ്ഞപ്പൂവിന് ഒരു വിദ്യ ഉപദേശിച്ചുകൊടുത്തു. ചൂരൽവടിയിൽ മൂത്രമൊഴിച്ചു വെയിലത്തു വെച്ചുണക്കിയെടുത്താൽ
ആ വടികൊണ്ടടിക്കുമ്പോൾ വടി പൊട്ടിച്ചിതറിപ്പോകുമെന്ന്. കുഞ്ഞപ്പു പിറ്റേന്നു രാവിലെ പതിവിലും നേരത്തെ പള്ളിക്കൂടത്തിലെത്തി.
മേശയിൽനിന്ന് എഴുത്തച്ഛന്റെ ചൂരൽ തപ്പിയെടുത്ത് ഒരു മൂലയിൽ ചെന്നിരുന്നു മൂത്രമൊഴിക്കുന്ന മുഹൂർത്തത്തിൽ, കിട്ടി, പുറത്ത് ഒരുക്കൻ പ്രഹരം.
കുഞ്ഞപ്പു ചാടിയെണീറ്റു തിരിഞ്ഞുനോക്കിയപ്പോൾ എഴുത്തച്ഛന്റെ വിശ്വരൂപം! കൊടുത്തു ആ മൂത്രച്ചൂരൽകൊണ്ടു തന്നെ ഗുരുനാഥന്റെ നെഞ്ചത്തു മൂന്നുനാലു പെട. (സ്ലേറ്റും പുസ്തകവും വലിച്ചെറിഞ്ഞ് അന്നു പോന്നതാണ്. പിന്നെ എഴുത്തുപള്ളിയിൽ ചവിട്ടിയിട്ടില്ല.)
കൃഷ്ണൻമാസ്റ്റർ ഈ സംഭവം അറിഞ്ഞപ്പോൾ പുത്രവാത്സല്യം പുറത്തെറിഞ്ഞു. കുഞ്ഞപ്പൂവിനെ പിടിച്ചു തൂണിനോടു കെട്ടിയിട്ടു മുണ്ടഴിച്ച് അവന്റെ തുടയിലും ചന്തിയിലും കാഞ്ഞിരവടികൊണ്ട് ഒരു നൂറു പ്രഹരം പാസ്സാക്കിക്കൊടുത്തു.
അന്നു വൈകുന്നേരം കുഞ്ഞപ്പു വീടുവിട്ട് ഒളിച്ചോടിപ്പോയി. എവിടെയൊക്കെയോ
തെണ്ടിത്തിരിഞ്ഞു. വിശപ്പു സഹിക്കാതായപ്പോൾ പിറ്റേന്നു വൈകുന്നേരം വാലും ചുരുട്ടി
നായയെപ്പോലെ വീട്ടിലേക്കുതന്നെ മടങ്ങി വന്നു.
അതാണ് കുഞ്ഞപ്പൂവിന്റെ പൂർവ്വചരിത്രം.
കുഞ്ഞപ്പു ജോലിക്കൊന്നും പോകാതെ ഇപ്പോഴും അങ്ങനെ അലഞ്ഞു
നടക്കുകയാണ്. “കുലത്തിൽ പിറന്ന കുരങ്ങ്' എന്ന മുദ്രകുത്തി കുഞ്ഞപ്പൂവിനെ
കൃഷ്ണൻമാസ്റ്റർ മരം കേറാൻ വിട്ടിരിക്കയാണ്.
കന്നിപ്പറമ്പിൽ കുടിപാർക്കാൻ വന്ന ദിവസം തന്നെ കുഞ്ഞപ്പൂവിന്റെ ഒരു കലാപ്രകടനമുണ്ടായി. മാക്കോത കള്ളുചെത്തുന്ന തെങ്ങിന്റെ കുരലിൽ പ്രതിഷ്ഠിച്ച മാട്ടയ്ക്കു സൂത്രം പിടിച്ച് ഒരേ വെച്ചുകൊടുത്തു.
മാട്ട് പൊട്ടി അതിനകത്തെ മദ്യം ധാരയായി താഴോട്ടു പതിച്ചു. മേപോട്ടു നോക്കി വായും പിളർന്നു നിൽക്കുന്ന കുഞ്ഞപ്പൂ ആ അമൃതധാര കിട്ടിയിടത്തോളം ആസ്വദിച്ചു.
കുഞ്ഞപ്പൂ ഒരു കല്ലേറു വിദക്ഷനാണ്. പൊക്കത്തിൽ നിൽക്കുന്ന മാവിലെ മാമ്പഴക്കുലയിൽ നടുവിലത്തെ മാങ്ങയിൽത്തന്നെ സൂത്രം പിടിച്ച് എറിഞ്ഞുവീഴ്ത്തിക്കളയും.
തരംകിട്ടിയാൽ തെങ്ങിന്മേൽനിന്നു തേങ്ങയും എറിഞ്ഞിടും പെറുക്കിക്കൊണ്ടുപോയി വിൽക്കാൻ.
ഇടതുകൈ പൊക്കി അർജ്ജുനനൃത്തത്തിലെന്നപോലെ വലത്തോട്ട് അല്പം ആഞ്ഞുനിൽക്കുന്ന കുഞ്ഞപ്പുവിന്റെ വലംകൈയിലെ ഉരുളൻകല്ല് "ഭ്രാം എന്നൊരു ഗംഭീര മൂളലോടെ വായുവിലൂടെ പൊങ്ങി ലക്ഷ്യത്തിലേൽക്കുന്നത്
ഒരത്ഭുതദൃശ്യം തന്നെയായിരുന്നു.
കുഞ്ഞപ്പൂവിന്റെ മറ്റൊരു കലാവിദ്യ വായിൽ വിരലുകൾ
കുത്തിത്തിരുകിക്കൊണ്ടുള്ള വിസിലടിയാണ്. കാതു തുളയ്ക്കുന്ന ആ ചൂളംവിളി
ഒന്നൊന്നര മൈൽ ദൂരം കേൾക്കും.
മൂപ്പരുടെ പ്രിയപ്പെട്ട വിനോദം ഞണ്ടുപിടുത്തമാണ്, ഒരു തെങ്ങോലപ്പാന്തത്തിന്റെ അറ്റത്ത് ഇര കോർത്തുകെട്ടി, വെള്ളത്തിൽ താഴ്ത്തിയിട്ട്, പുഴക്കരയിൽ അട്ടിയിട്ട മരത്തടികളുടെ മീതെ, ഞണ്ടിനെ ധ്യാനിച്ചുകൊണ്ടു മണിക്കൂറുകളോളം അങ്ങനെ കുത്തിയിരിക്കും.
കുഞ്ഞപ്പൂവിനെ ശാന്തനായി കാണുന്നത് ഈ സന്ദർഭത്തിൽ മാത്രമാണ്. കൃഷ്ണൻമാസ്റ്റരുടെ രണ്ടാമത്തെ മകൻ ഗോപാലൻ പ്രായേണ ശാന്തശീലനാണ്.
ബുദ്ധിസാമർത്ഥ്യവുമുണ്ട്. എന്നാൽ, സ്കൂൾവിദ്യാഭ്യാസത്തോട് എന്തോ ഒരു വിരക്തി. എട്ടാംതരംവരെ പഠിച്ചു.
പിന്നെ അച്ഛൻ എത്ര തന്നെ നിർബന്ധിച്ചിട്ടും സ്കൂളിൽ പോയില്ല.
മക്കളെ വിദ്യാഭ്യാസം ചെയ്യിച്ച് ഉയർന്ന നിലയ്ക്കെത്തിക്കണം എന്ന കൃഷ്ണൻ മാസ്റ്റരുടെ മോഹനസ്വപ്നം മങ്ങി. കൃഷ്ണൻ മാസ്റ്റർ ഗോപാലനെ, പുഴക്കരയിലെ കുഞ്ഞാണ്ടിമുതലാളിയുടെ മരപ്പാണ്ടികശാലയിൽ മരക്കണക്കു പരിശീലിപ്പിക്കാൻ കൊണ്ടുചെന്നാക്കിയിരിക്കയാണ്.
ചെറിയ മകൻ രാഘവൻ, രണ്ടുമൂന്നു കൊല്ലമായി ബാലാരിഷ്ട ബാധിച്ച്
അവശനിലയിൽ കിടക്കുന്നു. പല ചികിത്സകളും ചെയ്തുനോക്കി. രോഗം പഴയ
നിലയിൽത്തന്നെ. കുട്ടിമാളുവിന്റെ സ്നേഹശുശ്രൂഷകൾ മാത്രമാണ് കുഞ്ഞിന് ഒരു
ആശ്വാസം.
വീട്ടുവേലയിൽ കുട്ടിമാളുവിനെ സഹായിക്കാൻ അവളുടെ അച്ഛൻ നാട്ടിൻ പുറത്തുനിന്ന് ഒരു വാല്യക്കാരിയെ അയച്ചുകൊടുത്തു.
കുട്ടിമാളുവിന് ഓക്കാനവും ഛർദ്ദിയും തുടങ്ങിയപ്പോൾ കൃഷ്ണൻ മാസ്റ്റർക്ക് ഉള്ളിൽ ആനന്ദവും, രാഘവന്റെ സ്ഥിതിയോർത്തപ്പോൾ വിഷാദവും അങ്കുരിച്ചു.
മൂന്നുനാലുമാസം കഴിഞ്ഞാൽ കുട്ടിമാളുവിനെ പ്രസവത്തിനു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും. പിന്നെ
രാഘവനെ നോക്കി ശുശ്രൂഷിക്കാനാരാണ്?
നാലുമാസം കഴിഞ്ഞു. കുട്ടിമാളുവിനെ പ്രസവത്തിന് ഇലഞ്ഞിപ്പൊയിലിലേക്കു
കൂട്ടിക്കൊണ്ടുപോയി.
ഭാര്യയുടെ അഭാവത്തിൽ രാഘവനെ ശുശ്രൂഷിക്കാനും, വീട്ടുകാര്യങ്ങൾ നോക്കിനടത്താനും, കൃഷ്ണൻമാസ്റ്റർ തന്റെ ഒരകന്ന ചാർച്ചയിൽപ്പെട്ട പെങ്ങളായ ചിരുതക്കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു.
നാലുപ്രാവശ്യം വിവാഹം കഴിച്ച് നാലുപ്രാവശ്യവും വിധവയായി അഞ്ചാമത്തെ ഇരയും കാത്തു പുരയിലിരിക്കുന്ന, പ്രസവിക്കാത്ത ഒരു മുപ്പതുകാരിയായിരുന്നു ചിരുതക്കുട്ടി.
ഹൈസ്കൂളിലെ സമയം കഴിഞ്ഞാൽ കൃഷ്ണൻമാസ്റ്റർക്ക് രണ്ടുമൂന്നു സ്ഥലങ്ങളിൽ ട്യൂഷൻ പഠിപ്പിക്കാനുണ്ടായിരുന്നു.
റെയിൽവേജോലിക്കാരായ ചട്ടക്കാരുടെ (ആംഗ്ലോ ഇന്ത്യക്കാർ) ബംഗ്ലാവുകളിൽ. അതെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ രാത്രി മണി ഒമ്പതായിട്ടുണ്ടാവും.
വീട്ടിൽ വന്നുകേറിയ ഉടനെ കേൾക്കുന്നത് കുഞ്ഞപ്പൂവിനെപ്പറ്റിയുള്ള ചിരുതക്കുട്ടിയുടെ പരാതികളായിരിക്കും.
കുട്ടിമാളുവിന്റെ പെട്ടി കള്ളത്താക്കോലിട്ടു തുറക്കാൻ നോക്കി, ചോറിനു കൂട്ടാൻ പച്ചക്കറി മാത്രമേ ഉള്ളുവെന്നു കേട്ടപ്പോൾ മുറ്റത്തു കൊത്തിപ്പെറുക്കി നടന്നിരുന്ന കോഴിയെ എറിഞ്ഞുകൊന്ന് ഉടൻ കറിവെച്ചുകൊടുപ്പാൻ കൽപിച്ചു എന്നും
മറ്റുമുള്ള ആക്ഷേപങ്ങളായിരിക്കും. എന്നാൽ, വിളിച്ചു ചോദിക്കാനോ ശാസിക്കാനോ പ്രതിയെ നാലയൽപക്കത്തെ തിരഞ്ഞാലും കണ്ടുകിട്ടുകയുമില്ല.
കൃഷ്ണൻമാസ്റ്റർ വലിയ ഈശ്വരഭക്തനാണ്. പുലർച്ചെ ഉണർന്നെഴുന്നേറ്റിരുന്ന് സംസ്കൃതകീർത്തനങ്ങൾ ചൊല്ലും. പിന്നെ കുളിയും ജപവും ധ്യാനവും
കഴിഞ്ഞെഴുന്നേൽക്കുമ്പോൾ മിക്ക സമയത്തും അയൽപക്കക്കാരാരെങ്കിലും താടിയും ചൊറിഞ്ഞുകൊണ്ടു കോലായിൽ കാത്തുനിൽക്കുന്നുണ്ടാവും; ഹർജി എഴുതിക്കാൻ അല്ലെങ്കിൽ എന്തെങ്കിലും കാര്യത്തെപ്പറ്റി വിദ്ാപദേശം തേടാൻ.
(നിരക്ഷരരും പാവങ്ങളുമായ അതിരാണിപ്പാടത്തെ ബഹുജനം കൃഷ്ണൻ മാസ്റ്ററിൽ സർവ്വജ്ഞനായ ഒരു ഉപദേഷ്ടാവിനെ കണ്ടെത്തിയിരുന്നു.) കൂട്ടത്തിൽ അവർ അൽപം നേരമ്പോക്കിന്റെ മട്ടില് മാസ്റ്റരുടെ മൂത്തമകന്റെ ചില വിക്രിയകളെപ്പറ്റിയും പറയും. കുഞ്ഞപ്പു രാത്രി തെങ്ങില് കയറി കള്ളു കട്ടുകുടിച്ചു.
പെണ്ണുങ്ങളെ നോക്കി തോന്ന്യാസപ്പാട്ടു പാടി. ചൂളം വിളിച്ചു. അങ്ങനെ തുടങ്ങിയ ആക്ഷേപങ്ങൾ, അതു കേൾക്കുമ്പോൾ കൃഷ്ണൻ മാസ്റ്റരുടെ അഭിമാനബോധം മങ്ങും.
സ്വന്തം മകനെ പറഞ്ഞു നന്നാക്കാൻ കഴിയാത്ത മനുഷ്യനാണോ മറ്റുള്ളവർക്ക് ഉപദേശംകൊടുക്കുന്നത് എന്നോർക്കുമ്പോൾ മാസ്റ്റരുടെ മനസ്സു കുഴയും...കുഞ്ഞപ്പൂ അപ്പോൾ പുഴക്കരയിലെ മരത്തടിപ്പുറത്തു മുണ്ടും മടക്കിക്കുത്തിയിരുന്നു ഞണ്ടുപിടുത്തം നടത്തുകയായിരിക്കും.
മൂന്നുമാസം കഴിഞ്ഞു.
ഒരു ദിവസം ആ സന്തോഷവാർത്തയുംകൊണ്ട് ഇലഞ്ഞിപ്പൊയിലിൽ നിന്ന് ആൾ വന്നു. സന്ദേശവാഹകനായ ചുണ്ടിന്മേൽ പാണ്ടുള്ള ചെക്കു അറിയിച്ചു: “ഇന്നു പുലർച്ചയ്ക്കാണു പെറ്റത്. അലമ്പലൊന്നുമുണ്ടായില്ല, ആൺകുട്ടിയാണ്.
മീനം
കൃഷ്ണൻമാസ്റ്റർ ഉടനെ പഞ്ചാംഗം എടുത്തുകൊണ്ടുവന്നു നിവർത്തി പരിശോധിച്ചു. 1-ാം തീയതി രോഹിണി നക്ഷത്രം. പിതാവ് ഒരു കോടിമുണ്ടും കാലുറുപ്പികയും ചെക്കുവിനു സമ്മാനിച്ചു.
പിന്നേയും മൂന്നുമാസം കഴിഞ്ഞു.
കുട്ടിമാളു കുഞ്ഞിനേയുംകൊണ്ട് കന്നിപ്പറമ്പിൽ വിലസി.
കുഞ്ഞിനു ശ്രീധരൻ എന്നു പേരു വിളിച്ചു.
4.പട്ടാളകാരൻ
അമ്മാള്വമ്മന്റെ ഉക്കത്തിര്ന്ന് നോക്കി.
അവല്യതള്ളക്കോഴീം മക്കളും കൊത്തിപ്പെർക്കി തിന്നണ്. വല്യ കോഴിക്ക് ഒരു പാമ്പ് കിട്ടി. കോഴിന്റെ തൊള്ളല് പാമ്പ് കെടന്നു പെടക്ക്ണ്. ദ് കണ്ടോ അമ്മാള്വമ്മേ, കോഴിന്റെ തൊളേളല് പാമ്പ്. അത് പാമ്പല്ലാ, ചിതരാ, കുരുടിയാണ് കുരുടി.
ഇന്നാളൊരേസം മരത്തിന്റെ ചോട്ട്ക്കൂടി ഒരു സാതനങ്ങനെ പോകണ് അമ്മാള്വമ്മ പറഞ്ഞു പാമ്പാണ് പാമ്പ്!
അതിന് കാല് കാണ്ന്നില്ലല്ലോ. പിന്നെങ്ങനാണ് അത് പോണത്? ചോദിച്ചതു കേട്ട് അമ്മാള്വമ്മ ചിരിച്ചു. അമ്മാള്വമ്മ ചിരിക്കുന്നത് കാണാൻ നല്ല
ചേണ്ട് മൂപ്പത്തിക്ക് തൊളേളല് ഒരു പല്ലു റവറിന്റെ പന്ത് കീറ് പോണ്ട് അമ്മാള് വമ്മന്റെ തൊള്ള. അമ്മാള് വമ്മ ചിതരന്റെ കാല്മലെ വെള്ളിത്തണ്ട തൊട്ടുഴിഞ്ഞു. ന്ന്ട്ട് പറഞ്ഞു, ന്റെ ചിതരൻ കുട്ടിക്ക് രണ്ട് കാലല്ലേ ഒള്ളൂ. പാമ്പ് ആയിരം കാലണ്ട്. മണ്ണിന്റെ തരിപോലുള്ള യ്ക്കാച്ചിക്കാല്.
(അമ്പടാ ആയിരം കുള്ള പാമ്പേ നീ എവടെക്കാണെടാ പോകുന്നത് പാമ്പ് കേക്കാതെ പതുക്കെ വിളിച്ചുചോദിച്ചു.
തള്ളക്കോഴി പ്പം പിടിച്ച് തിന്ന് സാതനം കുരുടി ആണ് പോലെ - പാമ്പിന്റെ
കുട്ട്യാണോ കുരുടി? ചോദിച്ചതു കേട്ട് അമ്മാള്വമ്മ അതാ പിന്നേം ചിരിക്കിന്ന്,
മോനേ, കുരുടി കണ്ണ് കാണാത്ത വയാര് പൂയ്യമാണ്.
ങ്ഹാ! തള്ളക്കോഴി പുയ്യിനെ മിണുങ്ങ്ന്ന് മുയ്മനും മിണ്ങ്ങാൻ കയ്യിന്നില്ല -കോയിന്റെ തൊളന്ന് പൂയ്യന്റെ ഒരറ്റം തൂങ്ങിക്കെടന്ന് പെടക്ക്ന് കോഴി തല താത്തിപ്പിടിച്ച് ചുണ്ട് അങ്ങോട്ടും ങ്ങോട്ടും ആട്ട്ന്ന്... നല്ല രസം പെട്ക്കെടാ കുരുടി അങ്ങനെ പെടക്ക്-കളിയെടാ കോഴി അങ്ങനെ കളി!
ഈ തമാശ അമ്മനെ ഒന്നു വിളിച്ചു കാട്ടിക്കൊടുത്താലോ? വേണ്ട
അമ്മാള് വമ്മന്റെ ഉക്കത്ത് കേറി ഇരിക്കുന്നത് അമ്മ കാണും. അമ്മ ചീത്ത പറയും. ചെക്കൻ വല്ലായില്ലേ എന്തിനാ തളേള, ഓനെ ഉക്കത്ത് പേറി നടക്കുന്നത് എന്നു ചോദിച്ച് അമ്മാള് വമ്മനെ അമ്മ ചിത്തപറയും... അമ്മാള് വമ്മയ്ക്കു ചിതരനെ ഉക്കത്ത് എട്ത്ത് നടക്കാൻ വല്യഷ്ടാണ് അമ്മാള്മ്മന്റെ ഉക്കത്ത് കേറി ഇര്ന്ന് അങ്ങനെ സവാരിചെയ്യാൻ ചിതരന്നും ഷ്ടാണ്...അമ്മാള്വമ്മന്റെ അമ്മിഞ്ഞ പള്ളത്തലോളം തൂങ്ങിക്കെടക്ക് അമ്മാള്വമ്മ അമ്മിഞ്ഞ കെട്ടിപ്പൊതിഞ്ഞിട്ടില്ല. ചിതരന്റമ്മ അമ്മിഞ്ഞ എപ്പള്ളും കെട്ടിപ്പൊതിഞ്ഞുവെക്കും. അത് ഒരു കുപ്പായോണ്ട് റൗക്ക
ള്ള ഹ് ആ ആ............
ചെക്ടോർത്ത് ഒരു പാട്ടല്ല അക്കേക്ക്ന്നത്?
എവ്ടുന്നാണ് ആ പാട്ട്?
നാല് പൊറത്തും നോക്കി. മേലോട്ടും നോക്കി. തെങ്ങ് കൊരലിലും മാനത്തും ഒക്കെ മഞ്ഞപ്പൊടി വാരി വെതറിട്ടിരിക്ക്ണ്.
ദൈവംതമ്പുരാന്റെ പണിയാണ്
“ള്ഹാഹിലാ.......... പാട്ട് പിന്നേം കേക്ക്്
ആരാണ് പാട്ട് പാട്ന്നത് അമ്മാള് വമേ? കണ്ണുപൊട്ടൻ പട്ടാണിയാണ് മോനേ
അമ്മാള് വമ്മ നെര്മ്മലേക്ക് ചൂണ്ടികാണിച്ചു
പട്ടാണിന്ന് കേട്ടപ്പം ഒന്നു പേടിച്ചു. പട്ടാണി കുട്ടോളെ പിടിക്കൂന്ന് അമ്മ
പറഞ്ഞിട്ടുണ്ട്. പിന്നെ മിണ്ടീല.
ന്നാലും ആ പാട്ട് കേക്കാനൊരു രസം. നെരത്ത് മേലേക്ക് നോക്കി ഒന്നും കാണ്ന്നില്ല. വേലിമേലൊക്കെ വല്യ മൈലാഞ്ചിക്കാടാണ്.
(എവ്ടുന്നോ വര്ന്ന ഉമ്മച്ചിക്കുട്ട്യാള് വേലകൊണ്ടുപോകും. കുത്തിപ്പിഞ്ഞ്
നകത്ത്മലും ഉള്ളങ്കൈയ്യിലും ഒക്കെ തേക്കാന്നാണ് പോലെ അമ്മാള് പറഞ്ഞതാണേയ്)
പാട്ട് ഒറക്കെ കേക്ക്ന്-ക്ളീച്ച്ളീന്നൊരു മൂളിക്കിലുക്കാം... ചിതരന്ന്
പാട്ട്കാരനെ
കാണണം -അമ്മാള് വമ്മന്റെ പള്ളക്ക് കുത്തി ഒറക്കെ പറഞ്ഞു. അമ്മാള്വമ്മ വേലിമ്മലൈ മൈലാഞ്ചിപ്പീലി നീക്കിപ്പിടിച്ചുതന്നു. വേലിന്റെ എടേക്കൂടി പാത്തുനോക്കി. ങ്ഹാ! പാട്ട്കാരനെ കണ്ടുപോയ്! അമ്മാള്വമ്മന്റെ
പള്ളമ്മല് ഒരു കുത്തുകൊടുത്തു പിന്നേം നോക്കി. പാട്ട്കാരൻ വല്യ ഒരാളാണ് നീണ്ട വെള്ളക്കുപ്പായം (അങ്ങനത്തെ ഒരു കുപ്പായം
ചിതരനുണ്ട്)! തലേല് ഒരു ചൊകുന്ന തൊപ്പം (ചിതരന്റച്ഛന്റെ തൊപ്പി കറ്ത്ത തൊാണ്) കൈയിലൊരു വടീം. വടിമ്മല് ചെലങ്ക കെട്ടിട്ടുണ്ട് ആ ചെലങ്കവടി നെലത്ത് കുത്ത്ക്കളാണ് ക്ളീം ച്ച്ളീം ക്ളീം ക്ളീം എന്ന ഒച്ച.
“ലാഹ്ളാഹിളാ ...... പാട്ടു കേട്ടാല് സങ്കടം തോന്നും.
പര്ന്തിന്റെ കരച്ച് പോലെ.........
വീർപ്പടക്കിപ്പിടിച്ചു നോക്കി.
അയാളെന്താണു പാടുന്നത് അമ്മാള്?
അത് മാപ്പളമ്മാരെ പാട്ടാണ് ചീതരാ.
എന്ത്നാ അയാളങ്ങനെ പാട്ന്നത്?
പാട്ടു പാട്യാല് ആളോള് അയാക്ക് പൈസ കൊടുക്കും. എന്തിനാ അയാക്ക് പൈസ
അയാള് കണ്ണുപൊട്ടനാണു മോനേ അയാക്ക് ഒന്നും കാണാൻ കയുല
പാവം പട്ടാണി അയാക്ക് ഒന്നും കാണാൻ ക്ല
തള്ളക്കോഴി കുരുടീനെ മിണ്ങ്ങ്ന്നതും തെങ്ങിന്റെ കൊരലിലും മാനത്തും ദൈവംതമ്പുരാൻ മഞ്ഞപ്പൊടി വിത്തും ഒന്നും കാണാൻ കയ്യൂല. അമ്മാള്വമ്മന്റെ ഉക്കത്തിരിക്കുന്ന ചിതരനേം അയാക്ക് കാണാൻ കയ്യുല.
അയാളെ കണ്ണ് എവടെപ്പോയി അമ്മാള്
പൊട്ടിപ്പോയി മോനേ. എങ്ങനെ പൊട്ടിപ്പോയി?
കുരിപ്പ്ണ്ടായിട്ട് പൊട്ട് യതാവും.
എന്താണ് കുരിപ്പ്?
അതൊര് ചീത്ത ദണ്ണാണ്. മേത്തോക്കെ ചീഞ്ഞ കുരു പൊന്തും. കുരു കണ്ണിൽ
പൊന്തിയാല് കണ്ണു പൊട്ടിപ്പോകും.
കണ്ണ് പൊട്ടിയാല് പിന്നെ ഒരിക്കലും കാണൂലേ?
ഉത്തരമില്ല.
അമ്മാള്വമ്മന്റെ മൊകത്തേക്ക് നോക്കി. അമ്മാള്വമ്മന്റെ കണ്ണീന്ന് കണ്ണീരൊലിക്ക്ന്ന്,
അമ്മാള് വമ്മക്കു കരയാനും അറിയാം.
എന്തിനാ അമ്മാള്വമ്മേ കരയുന്നത്?
ന്റെ കോവാലൻ-ഹ്ങ് ഹ്ങ് ഈങ്.....
കോവാലനെവടെപ്പോയി? ന്റെ കോവാലൻ ചത്തുപോയി മോനേ. ഹ്ങ് ഹ്ങ്......
കുരിപ്പ്ണ്ടായിട്ടാണ് ചത്തത്-ഹ്ങ് ഹ്ങ് ഈ......
ന്റെ ചിതരങ്കട്ടേപ്പോലെത്തന്നെണ്ടായിരുന്നു കോവാലൻ. അമ്മാള്വമ്മ കരയിന്നതു കണ്ടപ്പം ചിതരനും കരച്ചിലുവന്നു.
ചിതരൻ ഉറക്കെ കരഞ്ഞു.
“അമ്മാളുഅമ്മേ.........” ശ്രീധരന്റെ അമ്മ വിളിക്കുന്നു.
അമ്മാളുഅമ്മ ഉടനെ ശ്രീധരനെ ഒക്കത്തുനിന്നു താഴെ ഇറക്കിവച്ചു. കണ്ണും മുഖവും
തുടച്ചു .
ശ്രീധരൻ അപ്പോഴും എന്തിനെന്നറിയാതെ തേങ്ങിത്തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. “അമ്മാളുഅമ്മേ, എന്തിനാണു കുഞ്ഞിനെ കരയിക്കുന്നത്?” ശ്രീധരന്റെ അമ്മ
അടുക്കളയിൽനിന്നു വിളിച്ചുചോദിച്ചു. അമ്മാളുഅമ്മയുടെ സങ്കടം പോയി, പരിഭ്രമമായി. “ന്റെ മോൻ കരേണ്ട." തള്ള ശ്രീധരനെ ആശ്വസിപ്പിക്കാൻ ആവുന്നതും ശ്രമിച്ചു. ശ്രീധരനു കരച്ചിൽ ഒതുക്കാൻ കഴിഞ്ഞില്ല. അവൻ വിതുമ്മി വിതുമ്മിക്കരഞ്ഞു......
“കരയണ്ടാ. അതാ, നോക്ക്, ഒരു പട്ടാളക്കാരൻ!
അമ്മാളുഅമ്മ പടിക്കലേക്കു ചൂണ്ടിക്കാണിച്ചു.
ശ്രീധരൻ ജനിച്ചിട്ട് അഞ്ചാറുകൊല്ലം കഴിഞ്ഞിരിക്കുന്നു.
അവൻ അമ്മയുടെ മടിയിൽ ചാഞ്ഞ് അമ്മിഞ്ഞ നുണഞ്ഞുകൊണ്ടു മിഴികൾ ചിമ്മിയും തുറന്നും സ്വയം അദ്ഭുതങ്ങൾ പ്രകടിപ്പിക്കുമ്പോൾ പായിൽ കിടന്നു. ശൈശവത്തിന്റെ അവ്യക്തസ്വപ്നങ്ങളിലാറാടി കൈകാലുകളിളക്കിക്കളിക്കുമ്പോൾ മുട്ടിട്ടിഴയുമ്പോൾ പിച്ചവെച്ച നടക്കുമ്പോൾ പ്രകൃതിയിലെ സൃഷ്ടികളെയും
പ്രതിഭാസങ്ങളെയും കൗതുകത്തോടെ വീക്ഷിച്ചു. ഞഞ്ഞം മിഞ്ഞം മൊഴിയുമ്പോൾ......... കന്നിപ്പറമ്പിലും അതിരാണിപ്പാടത്തും ദേശത്തിലും, ഇന്ത്യയിലും ലോകത്തിലും പല പ്രധാനസംഭവങ്ങളും നടക്കുന്നുണ്ടായിരുന്നു. കൃഷ്ണൻ മാസ്റ്റരുടെ മകൻ രാഘവൻ രോഗത്തിൽ അലിഞ്ഞലിഞ്ഞ് ഒടുവിൽ മൺകുഴിയിൽ മറഞ്ഞു. ഒന്നാം ലോകമഹായുദ്ധം പൊട്ടി. ദേശത്തിലെ പ്രമുഖ തറവാടായ കേളഞ്ചേരിയിലെ കാരണവർ കേളുമേലാൻ അന്തരിച്ചു. മകൻ ചന്തുക്കുട്ടിമേലാൻ കാരണവരായി. ഇന്ത്യൻ ഭരണപരിഷ്കാരത്തിന്റെ പേരിൽ മോൺടേഗ് ചെംസ്ഫോർഡ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. കൃഷ്ണൻ മാസ്റ്റരുടെ വൃദ്ധയായ മാതാവ് ഇഹലോകവാസംവെടിഞ്ഞു. ആനിബസന്റ് മദാമ്മ ദേശത്തിൽ വന്നു പ്രസംഗിച്ചു.....കുഞ്ഞപ്പ പട്ടാളത്തിൽച്ചേർന്നു. പല യുദ്ധരംഗങ്ങളും കണ്ട് ഒടുവിൽ കടലും കടന്ന് അറേബ്യയിലെ മെസൊപ്പൊട്ടേമിയായിലെത്തി......
കുഞ്ഞപ്പൂ, യുദ്ധവും കഴിഞ്ഞു മിലിട്രിയിൽ നിന്നും പിരിഞ്ഞു വീട്ടിലേക്കു മടങ്ങിവരുന്ന വരവാണ് അമ്മാളുഅമ്മ ശ്രീധരന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പടിക്കൽനിന്ന് പ്ടാ പ്ടാ ശബ്ദവും കുലുക്കങ്ങളും കേട്ടു ശ്രീധരന്റെ അമ്മ
അടുക്കളയിൽനിന്നു കോലായിലേക്കു വന്ന് ഒന്നെത്തിനോക്കി. കനത്തെ ബൂട്ട്സ്, പ്ധാപ്ടോപ്ധാ എന്നു നിലത്തു ചവിട്ടി ഒച്ചപ്പെടുത്തിക്കൊണ്ട്, കാക്കിയുടുപ്പും കോളാമ്പിത്തൊപ്പിയും ധരിച്ച ഒരുത്തൻ കൈയിൽ ചെറിയൊരു ചൂരൽവടിയും വീശിക്കൊണ്ടു പടികേറിവരുന്നു. തലയിലും തോളത്തും കൈയിലും എടുക്കപ്പേറെ
ചുമടുകളുമായി രണ്ടു റെയിൽവേ കൂലിപ്പോർട്ടർമാരും പിന്നാലെ നീങ്ങുന്നു. കുഞ്ഞപ്പു ആൾ വളരെ മാറിയിട്ടുണ്ട്. കുറേക്കൂടി കറുത്തു ചീർത്തിരിക്കുന്നു. താഴെ ഒരുക്കൻ കൊമ്പൻമീശയും കാണുന്നു.
മൂക്കിന്റെ
മാരിവില്ലിന്റെ വർണ്ണത്തിലുള്ള പട്ടുനാടയിൽ കെട്ടിത്തൂക്കിയ ഓവർസീസ് സൈനികസേവനചിഹ്നങ്ങളായ മെഡലുകൾ കുപ്പായത്തിന്റെ മാറിൽ മിന്നുന്നു.
പെട്ടിഭാണ്ഡങ്ങളും, കെട്ട്കൊട്ടകിറ്റ് സഞ്ചികളും മറ്റും കോലായിൽ നിക്ഷേപിച്ച് പോർട്ടർമാർ നിവർന്നുനിന്നു നെടുവീർപ്പയച്ച് നെറ്റിയിലെ വിയർപ്പുതുടച്ചു.
പ്രതീക്ഷയോടെ നോക്കി. കുഞ്ഞപ്പു കാക്കിക്കളസത്തിന്റെ ആസനക്കീശയിൽ തപ്പി. മെക്കപള്ളിയുടെ ചിത്രം പതിച്ച ഒരു ചെറിയ തുകൽ സഞ്ചി പുറത്തെടുത്തു തുറന്ന് അതിൽനിന്നു വിക്ടോറിയാ മഹാറാണിയുടെ തലയുള്ള വെള്ളിയുറുപ്പികകൾ നുള്ളിയെടുത്ത്
ഓരോ നാണയം ഓരോ പോർട്ടറുടെ കൈയിലേക്കും ഇട്ടുകൊടുത്തു. പട്ടാളക്കാരനെ കണ്ടു പേടിച്ച ശ്രീധരൻ അമ്മയുടെ പിറകിൽ പതുങ്ങി നിന്നു.
കുഞ്ഞപ്പു സാമാനക്കൂമ്പാരത്തിൽനിന്ന് ഒരു സഞ്ചി തിരഞ്ഞെടുത്ത് അതിൽനിന്നു ചെറിയൊരു ടിന്റെ പെട്ടി നീക്കി കൈയിൽ പൊക്കിപ്പിടിച്ച് ശ്രീധരാ!' എന്നൊരു വിളി. ശ്രീധരൻ പിറകിൽ നിന്ന് അമ്മയുടെ കാലുകൾ കെട്ടിപ്പിടിച്ച് ഒളിച്ചു കളഞ്ഞു.
“ചെല്ല് മോനേ, ചെല്ല്-വട്ടനാണ്. അമ്മ പിറകിൽ നിന്നു ശ്രീധരനെ പിടിച്ചു മുമ്പോട്ടു തള്ളി: “മിഠായിയാണ്; വാങ്ങിക്കോ.”
അമ്മയുടെ അനുനയവും മിഠായിയെന്നു കേട്ടപ്പോഴുണ്ടായ കൊതിയും ശ്രീധരനെ ഇളക്കി. അവൻ അൽപം ലജ്ജയോടെ മുഖം താഴ്ത്തി കൈനീട്ടി വലേട്ടന്റെ കൈയിൽനിന്നു മിഠായിപ്പെട്ടി വാങ്ങി.
“എടാ, നീ വലുതായിപ്പോയല്ലോ!" വട്ടൻ ശ്രീധരന്റെ മുഖം പിടിച്ചുയർത്തി
ചെള്ളയിൽ വാത്സല്യത്തോടെ ഒന്നു തലോടി.
പട്ടാളത്തിൽപ്പോയ കുഞ്ഞപ്പു വന്നിരിക്കുന്നു എന്ന വാർത്ത അപനേരംകൊണ്ട് അതിരാണിപ്പാടത്തു മുഴുവൻ ഒരിളക്കം സൃഷ്ടിച്ചു.
കുഞ്ഞപ്പൂവിനെ കാണാൻ കിഴവികളും കുട്ടികളും കന്നിപ്പറമ്പിൽ മണ്ടിയെത്തി. ചെറുപ്പക്കാരികൾ വേലിക്കൽ വന്നു നിന്ന് ഏന്തിവലിഞ്ഞു നോക്കി.
കോലായിൽ കൂട്ടിയിട്ട ലഗേജുകളിൽ ചിലവയ്ക്ക് അധികം വലുപ്പവും കനവും സംഭാവനചെയ്തത് ഭക്ഷണടിന്നുകളായിരുന്നു. മിലിട്രി കാൻറീനിൽ നിന്നു കിട്ടിയ റേഷനിൽപ്പെട്ട സകല ഭക്ഷണടിന്നുകളും കുഞ്ഞപ്പു കടലും കടത്തി കൂടെ കൊണ്ടുവന്നിട്ടുണ്ട്.
പുക്കട്ടി, വെണ്ണ, ഒലിവെണ്ണയിൽ സൂക്ഷിച്ച മത്തി അങ്ങനെ പല ഭക്ഷ്യവസ്തുക്കളും. ആ തുത്തനാകു ടിന്നുകളിൽ പലതിന്റെയും ഉള്ളടക്കം പഴകി നാറി പഴുത്തുതുടങ്ങിയിരുന്നു. ആ തീൻ ടിന്നുകൾ ഓരോന്നും തുറക്കുമ്പോൾ പുറപ്പെട്ട നാറ്റം കാരണം കന്നിപ്പറമ്പിന്റെ ഒരു വിളിപ്പാടു ചുറ്റുമുള്ള ആളുകൾക്കു മൂക്കുപൊത്തി നടക്കേണ്ടിവന്നു. നാറ്റം ഒരിക്കൽ തുറന്നു വിട്ടാൽ, പിന്നെ പിടിച്ചൊതുക്കാൻ സാദ്ധ്യമല്ലല്ലോ.
കുഞ്ഞപ്പൂവിനു മൂന്നു മാസത്തേക്കു തിന്നാനും, അതിരാണിപ്പാടത്തെ ആളുകളെ മൂന്നുമാസത്തേക്കു മൂക്കുപൊത്തി നടത്തിക്കാനുമുള്ള വഹ ആ വിദേശടിന്നുകളിൽ നിക്ഷേപിക്കപ്പെട്ടിരുന്നു.