ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു. ഒരു സ്ത്രീ അമ്മാളുഅമ്മ മാറത്തടിച്ച “എന്റെ പൊന്നുംകട്ട് നീ പോയല്ലാ!.." എന്നും പറഞ്ഞ് ഉറക്കെ നിലവിളിക്കുന്നു. നിലത്ത് ഒരു പായയിൽ ഒരു ബാലനെ കിടത്തിയിട്ടുണ്ട്; ശവമാണ്.
അമ്മാളുഅമ്മയുടെ ഭർത്താവ് കുഞ്ഞിപ്പച്ചൻ കോലായിൽ ഒരു മൂലയിൽ
കുമ്പിട്ടിരുന്ന് ഉടുമുണ്ടിന്റെ കോന്തലകൊണ്ടു കണ്ണീരൊപ്പുന്നു...... ചന്തുക്കുഞ്ഞനിൽനിന്നു സംഗതിയെല്ലാം അറിഞ്ഞു.
അമ്മാളുഅമ്മ ആറു പ്രസവിച്ചിരുന്നു. എല്ലാം ആൺകുട്ടികൾ. നാലു കൊല്ലം മുമ്പുവരെ ആറു കുട്ടികളും ജീവിച്ചിരുന്നു. പിന്നെ ഓരോന്നായി മരിക്കാൻ തുടങ്ങി; രണ്ടു കൊല്ലത്തിനിടയ്ക്കു മൂന്നു ദുർമ്മരണങ്ങൾ! മൂത്തവൻ പനയുടെ മുകളിൽ നിന്നു വീണു ചത്തു.
നാലാമത്തെ കുട്ടി പുഴയിൽ മുങ്ങിമരിച്ചു. രണ്ടാമത്തെ മകൻ പാമ്പുകടിച്ചു മരിച്ചു. പിന്നെ രണ്ടു കൊല്ലം മുമ്പ് മൂന്നാമത്തെയും അഞ്ചാമത്തെയും മക്കൾ വസൂരി പിടിച്ച അടുത്തടുത്ത ആഴ്ചകളിൽ മരിച്ചു. ഒടുവിലത്തെ മകൻ ഉണ്ണിക്കുട്ടി മാത്രം ബാക്കിയായി. ജഗളയ്ക്ക് ഒളിച്ചുപോന്നപ്പോൾ ഉണ്ണിക്കുട്ടിയേയുംകൊണ്ടാണ് അമ്മാളുവും കുഞ്ഞിപ്പെരിനും ഇലഞ്ഞിപ്പൊയിലിലെത്തിയത്.
രണ്ടുമൂന്നു ദിവസം മുമ്പ് ഉണ്ണിക്കുട്ടൻ പെട്ടെന്നു വയറ്റിൽനിന്നു ചോര പോക്കു തുടങ്ങി. മണ്ണാൻ വൈദ്യരെ കൂട്ടിക്കൊണ്ടുവന്നു കാണിച്ചു. വൈദ്യർ കഷായത്തിനെഴുതി അപ്പോൾ കുടിയൊഴിച്ചുപോന്നവരുടെ കൂട്ടത്തിലുള്ള കിഴവൻ ഒറ്റക്കണ്ണൻ കുട്ടാപ്പു ഒരഭിപ്രായം പാസ്സാക്കി, “കുട്ടിക്കു മരുന്നല്ല, മന്ത്രവാദമാണു വേണ്ടതെന്ന്.
കുട്ടിയെ ഏതോ പ്രേതം വെട്ടിക്കുടിച്ചതാണ് ഉടൻ സ്ഥലത്തെ മന്ത്രവാദി കോരുവിനെ കൂട്ടിക്കൊണ്ടുവന്നു. പ്രേതോപദ്രവം ആദ്യം ഒരു ചരടുകെട്ടി അടക്കി നിർത്തി. പിന്നെ ഒരുഴിഞ്ഞു മാറ്റലിനും ഹോമത്തിനുമുള്ള ഒരുക്കങ്ങൾ ചെയ്തുകൊണ്ടിരിക്കെയാണ് വൈകുന്നേരം ഉണ്ണിക്കുട്ടി അന്ത്യശ്വാസം വലിച്ചു ജീവൻ വെടിഞ്ഞത്. അങ്ങനെ അമ്മാളുഅമ്മയുടെ അവസാനത്തെ കുഞ്ഞും ഈശ്വരന്റെ
കൈയിലേക്കുപോയി.
മൂന്നുനാലു ദിവസം മുമ്പ് ആ ബാലൻ കറുത്തു ചുരുണ്ട തലമുടിയുള്ള വെളുത്തുമെലിഞ്ഞു കോമളനായ ഉണ്ണിക്കുട്ടി ഒരു ചോപ്പു കോണകമുടുത്ത്, മട്ടൽ കൊണ്ടുണ്ടാക്കിയ ഒരു കാളയെ ചൂടിക്കയർ കെട്ടി ഇലഞ്ഞിപ്പൊയിലിലെ മുറ്റത്തിനു ചുറ്റും വലിച്ചിഴച്ചു കളിച്ചു കൊണ്ടിരുന്നത് ശ്രീധരൻ കണ്ടിട്ടുണ്ടായിരുന്നു.
ആ കുട്ടി ഇതാ പായിൽ ജീവൻ വെടിഞ്ഞു കിടക്കുന്നു!
അന്നു രാത്രി അവർ ആ ബാലന്റെ മൃതദേഹം ആറാംകണ്ടത്തിലെ ഒരു മൂലയിൽ
ചന്തോമൻ കിടക്കുന്നതിനടുത്തുതന്നെ കുഴിമാന്തി അടക്കം ചെയ്തു. അന്ന് ഉറങ്ങാൻ കിടന്നപ്പോൾ പാതിരാ കഴിഞ്ഞിട്ടും ശ്രീധരൻ അസ്വസ്ഥനായി പലതും ചിന്തിച്ചുകൊണ്ടിരുന്നു. ഈശ്വരൻ ഇത്ര ക്രൂരനാണോ? അമ്മാളുഅമ്മയുടെ ആറ് ആണ്മക്കളേയും ഒരു പകയോടുകൂടി തട്ടിയെടുത്തുകൊണ്ടുപോയി. “
മാമ്പൂക്കൾ കണ്ടിട്ടും മക്കളെക്കണ്ടിട്ടും
മാലോകരാരും മദിക്കണ്ടാ....."
പണ്ടെപ്പോഴോ കേട്ട ഒരു പഴമ്പാട്ട് ശ്രീധരന്റെ മനസ്സിൽ തേട്ടിരുന്നു. നേരാണ്; രണ്ടാംകണ്ടത്തിലെ ചക്കരമാവ് നിറയേ പൂത്ത് അഹങ്കരിച്ചു നിന്നതും മൂന്നുനാലു ദിവസം കഴിഞ്ഞപ്പോൾ ആ പൂക്കളെല്ലാം കരിഞ്ഞ് മാവു കോലംകെട്ടുപോയതും ശ്രീധരൻ ഓർത്തു മാനത്ത് പെട്ടെന്നു കടന്നുവന്ന മഴക്കാറ് ആ മാമ്പൂക്കളെയെല്ലാം കൊന്നുകളഞ്ഞു. അങ്ങനെത്തന്നെ അമ്മാളുഅമ്മയുടെ ആറു മക്കളും മണ്ണിനടിയിൽ മറഞ്ഞുപോയി. തനിക്ക് ആറു മക്കളാണുള്ളതെന്ന് ഓർത്ത് അമ്മാളുഅമ്മ അഹങ്കരിച്ചിട്ടുണ്ടാവണം. അതിനുള്ള ശിക്ഷയായിരിക്കും.
എന്നാൽ, ദൈവമേ, ആ കുട്ടികളെന്തു കുറ്റംചെയ്തു? ചോപ്പുകോണകമുടുത്തു മുറ്റത്തു മട്ടൽക്കാളയേയും തെളിച്ചു തനിയെ പുഞ്ചിരിതൂകി കളിച്ചുകൊണ്ടിരുന്ന ആ കോമളബാലന്റെ ചിത്രം വീണ്ടും മനസ്സിലേക്കിഴഞ്ഞുവന്നു. അവനിപ്പോൾ കിടക്കുന്നത് ആറാംകണ്ടത്തിലെ കുഴിയിലാണ്. ഒറ്റയ്ക്കല്ല. അടുത്തുതന്നെ ചന്തോമനുമുണ്ടല്ലോ.......
ജാലകത്തിലൂടെ നിലാവ് മുറിയിലേക്കൊഴുകിവരുന്നു തൊടിയും കാടും നിലാവിൽ മുഴുകിനിൽക്കുകയായിരിക്കും ഇന്നെന്താഴ്ച്ചയാണ്? വെള്ളിയാഴ്ച തിരുമാലവല്യമ്മ മൂന്നാംകണ്ടത്തിലെ കുളത്തിൽനിന്നു പൊങ്ങിവന്നു വെള്ളം വാർന്നൊലിക്കുന്ന വാർകൂന്തലുമായി ചന്തോമനെത്തേടി, ആറാംകണ്ടത്തിലെ മൂലയിലേക്ക് അടിവെച്ചടിവെച്ചു നീങ്ങുന്നുണ്ടായിരിക്കും ഇന്ന് ആറാംകണ്ടത്തിലെത്തുമ്പോൾ തിരുമാല വല്യമ്മ കരയുകയില്ല.
ചിരിക്കും, ഉണ്ണിക്കുട്ടിയെ കണ്ടു ചിരിക്കും. ചന്തോമനും തിരുമാലയ്ക്കും ഒരോമനക്കുഞ്ഞിനെ കിട്ടിയിരിക്കുന്നു!.....
"ഹൂവ് -ഹാ.....ഇവ ഹാ......." ഭയങ്കരമായൊരു വിളി. ശ്രീധരൻ പേടിച്ചുപോയി പടിഞ്ഞാറേ പറമ്പിലെ മരത്തിൽനിന്നാണ്.
കത്തിച്ചുടാന്റെ വിളിയാണ്. ആ പക്ഷി മരണം വിളിച്ചറിയിക്കുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ആ കൂവൽ വ് ഹാ പോവ്വാ” എന്നു മരണമടുത്തവരോട്, വിളിച്ചുപറയുന്നതുപോലെ തോന്നും. ഉണ്ണിക്കുട്ടി ആറാംകണ്ടത്തിലേക്കു പോയത് ഈ പഹയൻ അറിഞ്ഞിട്ടില്ലേ? അതോ ഇനിയും വല്ലവരും ചാവാൻ കിടക്കുന്നുണ്ടോ?......
നേരിയ ഭയത്തോടുകൂടി ശ്രീധരൻ ഉറങ്ങിപ്പോയി. പിറ്റേന്നു രാവിലെ ഉണർന്നു കുറച്ചുകഴിഞ്ഞപ്പോൾ ശ്രീധരൻ പെട്ടെന്നാണ്
അക്കാര്യം ഓർമ്മവന്നത്. തുടർന്നു പുതിയൊരു ഭയം ശ്രീധരനെ ബാധിച്ചു. ഇലഞ്ഞിപ്പൊയിലിൽവെച്ചു ചെയ്തുതീർക്കാൻ കുറെ കണക്കുകളും പഠിക്കാനും എഴുതാനും കുറെ പാഠങ്ങളും കുന്നിപ്പറമ്പിൽനിന്നു പോരുമ്പോൾ അച് ഛൻ കൽപ്പിച്ചു കൊടുത്തിട്ടുണ്ടായിരുന്നു.
ഇതേവരെ അതൊന്നു തൊട്ടുനോക്കുകപോലും ചെയ്തിട്ടില്ല. നാടൻ പലഹാരങ്ങൾ നുണച്ചും, പറമ്പുകളിലും വയലുകളിലും അലഞ്ഞുനടന്നും, ചിലപ്പോൾ പാറപ്പുറത്തു കേറിയിരുന്നു പകൽക്കിനാവുകളിൽ മുഴുകിയും നാളുകൾ
പോയതറിഞ്ഞില്ല. കൃത്യനിർവ്വഹണത്തിൽ അമാന്തം കാണിച്ചാൽ അച് ഛൻ പൊറുക്കുകയില്ല. ചൂരൽപ്രയോഗത്തിന്റെ സ്വാദ് നാലഞ്ചുതവണ അനുഭവിച്ചറിഞ്ഞതാണ്
ദിവസങ്ങൾ ഇനിയും ബാക്കിയുണ്ടല്ലോ. ജഗള കുറേക്കാലം കൂടി നീണ്ടുനിൽക്കണേ എന്നു മനസ്സിൽ പ്രാർത്ഥിച്ചു. ചെയ്യാനുള്ള കണക്കുകൾ കുറിച്ചുതന്നെ നോട്ടുപുസ്തകം പൊടി തട്ടിയെടുത്തു മുമ്പിൽ
നിവർത്തിവെച്ചു. സഹായത്തിനു സ്ലേറ്റുപലകയും തുടച്ചുവൃത്തിയാക്കി ഒരുക്കി പെൻസിലും ഭംഗിയായി കൂർപ്പിച്ചു
ഒന്നും തോന്നുന്നില്ല. സ്ലേറ്റിൽ വെറുതെ അതുമിതും വരച്ചു. ഒന്ന് ഒരു പാമ്പിന്റെ ചിത്രമായി പാമ്പിനെ എളുപ്പം വരയ്ക്കാം കുത്തും പുള്ളിയും ചേർത്തു: പാമ്പ് ഒരു ഇലഞ്ഞിപ്പൂമാലയായി മാറി അപ്പോൾ നാരായണിയെ ഓർമ്മവന്നു.
നാരായണിയെ ഒന്നുചെന്നു കാണാൻ ഇതേവരെ കഴിഞ്ഞിട്ടില്ല........ ഗള
നീണ്ടുനിൽക്കണേ എന്നു വീണ്ടും പ്രാർത്ഥിച്ചു. കണക്കിലേക്കു കണ്ണയച്ചു കുറേനേരം മിഴിച്ചിരുന്നു.
അക്കങ്ങളും ചിഹ് നങ്ങളും കണ്ടുപിടിച്ചത് ഒരു മന്ത്രവാദിയായിരിക്കണം-മന്ത്രവാദി കോരു ഓലയിൽ ഉറുക്കെഴുതുമ്പോൾ ഉപയോഗിക്കുന്ന കള്ളികളും അക്കങ്ങളും ചക്രങ്ങളും ഓർമ്മവന്നു. കണക്കു കണ്ടുപിടിച്ച ആദിമന്ത്രവാദി കുരിക്കൾ നരകത്തീയിൽക്കിടന്നു വേവട്ടെ എന്നു
ശപിച്ചു. അതുകൊണ്ടൊന്നും പ്രശ്നം തീരുന്നില്ല. ജഗള നീണ്ടുനിൽക്കണേ എന്നു വീണ്ടും
പ്രാർത്ഥിച്ചു. ശ്രീധരന്റെ പ്രാർത്ഥന ഫലിച്ചില്ല ആശിച്ചപോലെ സംഭവിച്ചില്ല.
ആറുമാസത്തോളം കാലം കാട്ടുതീപോലെ കത്തിപ്പടർന്നു പിടിച്ചുകൊണ്ടിരുന്ന ലഹള ക്രമേണ കെട്ടടങ്ങി. ലഹളക്കാർ കുറെ ചത്തും കൊന്നും ഒടുങ്ങി. ആയിരക്കണക്കിൽ
പിടിക്കപ്പെട്ടു. ശേഷിച്ചവർ ഗതിമുട്ടി കീഴടങ്ങി. ഗ്രാമങ്ങളിൽ സമാധാനനില കണ്ടുതുടങ്ങി. സ്ഥിതിഗതികളറിയാൻ തന്റെ ഗ്രാമത്തിൽ പോയിരുന്ന മുച്ചിറിയൻ പാച്ചു, ഒരു വൈകുന്നേരം മടങ്ങിവന്ന് ആ വാർത്ത അറിയിച്ചു: “ജിഹ് ഇതിഹ ന്നു
പാീസും പട്ടഹാളോം ഹൊക്കെ മടങ്ങിപ്പോയ “ഹഹ നി നമ്മ ഹക്കും മടങ്ങിപ്പോഹ് ആ പാച്ചുവിന്റെ പ്രഖ്യാപനം അഭയാർത്ഥികളിൽ ഒരു പുതിയ ജീവൻ കുത്തിവെച്ചു.
പല യാതനകളും അനുഭവിച്ച്, ഒരനിശ് ചിതാവസ് ഥയിൽ മരവിച്ചുകഴിയുകയായിരുന്നു. ഇനി സമാധാനത്തോടെ തങ്ങളുടെ പ്രിയപ്പെട്ട ഗ്രാമങ്ങളിലേക്കും കുടികളിലേക്കും മടങ്ങിപ്പോവാം.
പിറ്റേന്നു പുലർച്ചെ, ഇലഞ്ഞിപ്പൊയിലിലെ അഭയാർത്ഥികൾ കെട്ടും ഭാണ്ഡങ്ങളുമായി തങ്ങളുടെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. സാമാനങ്ങൾ കയറ്റിക്കൊണ്ടുപോകാൻ തെയ്യന്റെ മൂരിവണ്ടി ഏർപ്പാടുചെയ്തു.
ദേഹത്തിലെ മുറിവുകൾ മുഴുവനും ഉണങ്ങിയിട്ടില്ലങ്കിലും രാരുക്കുട്ടിയും ഉത്സാഹത്തോടെ പുറപ്പെട്ടു. വലിയൊരു മുണ്ടും പുതച്ചു മൂരിവണ്ടിയിൽ കേറിക്കൂടി. അഗതികളായ അതിഥികളായിരുന്നു അവരിൽ മിക്കവരും.
.ഇലഞ്ഞിപ്പൊയിലിൽനിന്നു പിരിഞ്ഞുപോകുമ്പോൾ അവരിൽ പലരുടേയും മിഴികൾ നനഞ്ഞിരുന്നു; നന്ദിയുടെ നിഷ്കളങ്കപ്രകടനങ്ങൾ.
അവർ ഒഴിഞ്ഞുപോകുമ്പോൾ ശ്രീധരനും ഒരു വല്ലായ്മ തോന്നി. ചന്തുക്കുതന്നെ വിട്ടുപിരിയുന്നതിലായിരുന്നു സങ്കടം. തന്നെക്കാൾ മുതിർന്ന മീശമുളച്ച ഒരു യുവാവാണ് ചന്തുക്കുഞ്ഞൻ. തെല്ലൊരു ഗൗരവക്കാരനുമാണ്. എന്നാലും അവൻ നല്ലൊരു ചങ്ങാതിയായിരുന്നു.
യാത്ര പറയുമ്പോൾ ചന്തുക്കുഞ്ഞൻ, തങ്ങളുടെ ചങ്ങാത്തത്തിന്റെ ഓർമ്മയ്ക്കായി ശ്രീധരന്, ആനവാൽ കെട്ടിച്ച ഭംഗിയുള്ള ശരിരുമ്പുമോതിരം സമ്മാനിച്ചു. തന്റെ
കാട്ടുഗ്രാമത്തിലേക്ക് ഒരിക്കൽ വരണമെന്നു ശ്രീധരനെ ക്ഷണിക്കുകയും ചെയ്തു. തന്റെ കാട്ടുഗ്രാമത്തെപ്പറ്റി പല അദ്ഭുതങ്ങളും ചന്തുക്കുഞ്ഞൻ ശ്രീധരനെ കേൾപ്പിച്ചിട്ടുണ്ടായിരുന്നു. തടിമരങ്ങൾ മുറിച്ചു ശേഖരിച്ചുകൊണ്ടു പോകാൻ ആളുകൾ ആനകളുമായി, വേനൽക്കാലങ്ങളിൽ അവിടെ വന്നു ചേരും; അപ്പോൾ ചന്തുക്കുഞ്ഞൻ, ചന്തയിലെ തന്റെ കെട്ടുബീഡി സർവ്വത്തു കച്ചവടം ബന്ദാക്കി അക്കൂട്ടരുടെകൂടെ, കൂപ്പിലും ചപ്പയിലും വേലയ്ക്കു കൂടും. ഗ്രാമത്തിനപ്പുറം കാട്ടാനകൾ കൂത്താടി നടക്കുന്ന വനങ്ങളാണ്. മരം പിടിക്കാൻ കൊണ്ടുവന്ന നാട്ടാനകളെ വേല കഴിഞ്ഞ്, രാത്രി കാട്ടിലേക്കു മേയാൻ വിടുമ്പോൾ പാപ്പാന്മാർ അവയുടെ കഴുത്തിൽ ഒരു ഇരുമ്പുചങ്ങല ഇട്ടുകൊടുക്കും. കാട്ടാനകൾ ചിലപ്പോൾ ഈ നാട്ടാനകളോടു പോരിനുവരും. ആ കാട്ടുകൂറ്റന്മാരോടു നേരെ പൊരുതി ജയിക്കാൻ നാട്ടാനകൾക്കു കരുത്തു പോരാതെവരും. അപ്പോൾ ഉപയോഗിക്കാനുള്ള ആയുധമാണ് ഈ ഇരുമ്പു ചങ്ങല, കാട്ടാന കുത്താനടുക്കുമ്പോൾ, നാട്ടാന ചങ്ങല തുമ്പിക്കൈയിലെടുത്ത് ഊക്കോടെ വീശി ഒരടി പാസ്സാക്കിക്കൊടുക്കും-കാടന്റെ മസ്തകത്തിലെ മർമ്മത്തുതന്നെ.
വേദനകൊണ്ട് അലറി അലറി കാടുകുലുക്കിക്കൊണ്ടു കാടൻ പിന്തിരിഞ്ഞോടുന്ന വഴി കാണില്ല....
ആ കാട്ടുഗ്രാമമൊന്നു സന്ദർശിക്കാൻ ശ്രീധരൻ കൊതിച്ചു. “ആനവാൽ കെട്ടിച്ചമോതിരം വിരലിലിട്ടാൽ രാപ്പനി ഉണ്ടാകൂല ചെകുത്താനേം പേടിക്കേണ്ട. ചക്കുഞ്ഞൻ ആ മോതിരത്തിന്റെ മാഹാത്മ്യം ശ്രീധരൻ പറഞ്ഞുകൊടുത്തു.
ആനവാൽ കെട്ടിച്ച മോതിരത്തിനു പകരം, ചന്തുക്കുഞ്ഞന് ശ്രീധരൻ തന്റെ പ്രിയപ്പെട്ട പേനാക്കത്തി സമ്മാനിച്ചു. മടക്കാവുന്ന മിന്നുന്ന രണ്ട് അലകുകളും, മഴവില്ലിന്റെ നിറം കലർന്ന ചിപ്പിപ്പിടിയുമുള്ള ആ ഇംഗ്ലീഷ് കത്തി, കൃഷ്ണൻമാസ്റ്റരുടെ ഒരു പട്ടക്കാരൻ ശിഷ്യൻ, മുമ്പു ശ്രീധരനു സമ്മാനിച്ചതായിരുന്നു. സമ്മാനം കണ്ട് ചന്തുക്കുഞ്ഞൻ വിസ്മയിച്ചുപോയി. “പടിഞ്ഞാട്ടു വരുമ്പോൾ, അതിരാണിപ്പാടത്തു വന്ന് എന്നെ കാണാതെ
പോകരുത്." ശ്രീധരൻ ചന്തുക്കുഞ്ഞന്റെ കൈ പിടിച്ചമർത്തിക്കൊണ്ടു പറഞ്ഞു: "കൃഷ്ണൻമാസ്റ്റരുടെ വീടേതാണെന്നു ചോദിച്ചാൽ ആരും പറഞ്ഞു തരും. വരാമെന്നു ചന്തുക്കുഞ്ഞൻ സമ്മതിച്ചു. അവൻ പുഴയിലൂടെ മരം കൊണ്ടുപോകുന്ന തെരപ്പക്കാരുടെകൂടെ, ഒരിക്കൽ പട്ടണത്തിൽ വന്നിട്ടുണ്ട്. ഇനി വരുമ്പോൾ അതിരാണിപ്പാടത്തു വന്ന് കൃഷ്ണൻ മാസ്റ്റരുടെ മകൻ ശ്രീധരനെ അന്വേഷിച്ചു.
കണ്ടുപിടിക്കാതിരിക്കയില്ല
അമ്മാളുഅമ്മ ഒടുവിലാണിറങ്ങിയത്. ആറാംകണ്ടത്തിന്റെ നേർക്കു നോക്കി നെഞ്ചത്തു കൈവച്ച്, കുറേനേരം കരഞ്ഞു. ദൈവവിധി ഉണ്ണിക്കുട്ടിയുടെ മണ്ണ് ഇവിടെയാണ്...... ഉച്ചയായപ്പോൾ ഇലഞ്ഞിപ്പൊയിലിലെ മുറ്റവും കണ്ടങ്ങളുമെല്ലാം ജനശൂന്യമായി.
അഭയാർത്ഥികൾ ഉപേക്ഷിച്ചുപോയ ചപ്പുചിപ്പുചവറുകളും അടുപ്പുകളും അവിടെ ചിതറിക്കിടന്നിരുന്നു.
ഉടമസ്ഥനില്ലാത്ത ഒരു പഴയ കോണകം, കണ്ടത്തിൽ, മുരുക്കിനോടു കെട്ടിയ അയമേൽ, ഒരു കൊടിക്കൂറ പോലെ പാറിക്കളിക്കുന്നുണ്ടായിരുന്നു. ശ്രീധരന് ആകപ്പാടെ ഒരേകാന്തത അനുഭവപ്പെട്ടു. അപ്പവും തന്റെ അച്ഛന്റെ മൂരിവണ്ടിയുടെകൂടെ, കുടിയൊഴിച്ചുപോന്നവരുടെ ഗ്രാമത്തിലേക്കു പോയിരിക്കയാണ്. ശ്രീധരൻ ഗൃഹപാഠങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തന്നോട് ഒരിക്കലും ഇണങ്ങാത്ത കണക്കുപുസ്തകം കൈയിലെടുത്തു നിവർത്തിവെച്ചു. കണ്ടത്തിലെ ചപ്പുചിപ്പുചവറുകളിൽ മൂന്നുനാലു കരിയിലക്കിളികൾ കൊത്തിച്ചിനക്കിത്തിന്നുകൊണ്ടിരുന്നു. ആ പക്ഷികൾ എത്ര ഭാഗ്യവാന്മാർ.
അവർക്കു കണക്കുചെണ്ട, പാഠം പഠിക്കണ്ട് തിന്നുക, പാട്ടുപാടുക. അങ്ങനെ രണ്ടു കാര്യം മാത്രം.
ഉച്ചയൂണു കഴിഞ്ഞിട്ടു തുടങ്ങാമെന്നു കരുതി സ്ലറ്റും പുസ്തകങ്ങളും അവിടത്തന്നെയിട്ടു.