ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,
ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അരികിലേക്ക് ഓടിച്ചെല്ലും. അപ്പോൾ ഗോപാലേട്ടൻ കണങ്കൈയിൽനിന്ന് അല്ലങ്കിൽ വിരൽത്തുമ്പിൽനിന്ന് എന്തോ നുള്ളിയെടുത്തു മെല്ല വലിച്ചുനീട്ടിപ്പിടിക്കുന്നതു കാണാം. "നോക്ക് - ഗുൽഗുലു വരുന്നത്......
“ഒന്നും കാണുന്നില്ലല്ലോ ഗോപാലേട്ടാ!' എന്നു വാസ്തവം തുറന്നു പറഞ്ഞാൽ മൂപ്പർക്കു ശുണ്ഠിവരും: “കണ്ണിനു കാഴ്ചയില്ലടാ നെനക്ക് - നോക്ക്- പിണച്ചക്കര പോലെ ഗുലുഗുലു വലിഞ്ഞുവരുന്നത്...
താൻ സേവിച്ച പല ലേഹ്യങ്ങളും അക്കൂട്ടത്തിൽ ഗുലുഗുലുവും - രോമക്കുഴികളിലൂടെ പുറത്തേക്കു നൂൽപ്രായത്തിൽ നിർഗ്ഗമിക്കുന്നു എന്നൊരു തോന്നലാണ് ഗോപാലേട്ടനെ പിടികൂടിയിരിക്കുന്നത്. മസ്തിഷ്ക നാഡികളിലൂടെയുള്ള ഈ മായാപ്രദർശനം സ്വൽപനേരമേ നിലനിൽക്കൂ ബോധം പൂർവ്വനില പ്രാപിക്കുമ്പോൾ ഗോപാലേട്ടൻ താൻ കാട്ടിയ വിഡ്ഢിത്തമോർത്തു പശ്ചാത്തപിക്കും. നാണവും സങ്കടവുംകൊണ്ടു മിഴികൾ നനയുന്നതു കാണാം. കോസടിയിൽ ചെരിഞ്ഞുകിടന്നു തല ചായ്ച്ച്, ദൂരെ നോക്കി തന്റെ ദുർവ്വിധിയോർത്തുകൊണ്ടു കണ്ണീരൊഴുക്കുന്ന ഗോപാലേട്ടനെ കാണുമ്പോൾ ശ്രീധരന്റെ മിഴികളിലും വെള്ളം നിറയും.
“നീ ‘ജ്ഞാനപ്പാന' എടുത്തുകൊണ്ടുവന്നൊന്നു വായിക്ക്.” ഗോപാലേട്ടൻ മിഴികൾ തുടച്ചു മുഖത്തു പ്രസന്നത വരുത്താൻ ശ്രമിച്ചുകൊണ്ടു പറയും. “മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പങ്ങേറ്റുന്നതും ഭവാൻ...
നാട്ടുവൈദ്യന്മാരും ഡോക്ടർമാരും മന്ത്രവാദികളും യൂനാനിഭിഷക്കുകളും തങ്ങളുടെ കഴിവുകൾ പ്രയോഗിച്ചുനോക്കി. ഗോപാലേട്ടന്റെ രോഗനില അങ്ങനെത്തന്നെ. ആയവസരത്തിലാണ്, ആൽത്തറ സന്ന്യാസിയുടെ അദ്ഭുതസിദ്ധികളെപ്പറ്റിയുള്ള വാർത്ത പ്രചരിച്ചത്.
രാജാകോളേജിനടുത്ത്, ക്ഷേത്രക്കുളത്തിന്റെ കരയിലെ വലിയ ആൽത്തറയിൽ ഒരു സന്ന്യാസി വന്നിരിക്കുന്നു. ആൽത്തറയുടെ ഒരുവശത്ത് ഓലയും മുളയും കൊണ്ട് ഒരു പർണ്ണശാല കുത്തിമറച്ചുണ്ടാക്കി അതിലാണ് സന്ന്യാസി കൂടിയിരിക്കുന്നത് - ഒരു ശിഷ്യനുമുണ്ട്.
കോളേജിലേക്കു പോകുമ്പോൾ ശ്രീധരൻ ആ യോഗിവര്യനെ ചിലപ്പോഴെല്ലാം കാണാറുണ്ട്. ഒരു ലങ്കോട്ടികൊണ്ടു നഗ്നത മറച്ച് ദേഹമാസകലം ഭസ്മം പൂശിയ മെലിഞ്ഞു
നീണ്ടൊരു കോലം - ആറടി പൊക്കം കാണും. തലയിൽനിന്നു പുകയിലക്കോവപോലെ തൂങ്ങിക്കിടക്കുന്ന ജട. മുഖത്തും കൺപുരികങ്ങളിലും കൺപീലികളിലും കൂടി ഭസ്മലേപനം ചെയ്തിരിക്കുന്നു. ചാരത്തിനുള്ളിൽനിന്നു തീക്കനൽ പോലെ ജ്വലിക്കുന്ന മിഴികൾ.
സന്ന്യാസി രോഗികളെ ചികിത്സിക്കും. ഏതു രോഗവും മാറ്റാൻ കഴിവുള്ള ഒറ്റമൂലികളും ഗുളികകളും ഭസ്മങ്ങളും ഈ സന്ന്യാസിവര്യന്റെ കൈയിലുണ്ട്. ആൽത്തറസന്ന്യാസിയുടെ അദ്ഭുതസിദ്ധികളെപ്പറ്റിയുള്ള പല കഥകളും നാട്ടിൽ പരന്നു. രോഗികളും ഭക്തന്മാരും ആൽത്തറയ്ക്കു ചുറ്റും തടിച്ചുകൂടി.
ധനികഗൃഹങ്ങളിലേക്കു സന്ന്യാസിയെ വിളിച്ചുകൊണ്ടുപോകും. സന്ന്യാസി കുതിരവണ്ടിയിലേ സഞ്ചരിക്കുകയുള്ളൂ. ജീവാതുഗുളികകളും ശുഷ്കമൂലികകളും ഭസ്മങ്ങളും അടക്കം ചെയ്തു ഒരു വെള്ളിച്ചെല്ലവും ആമാശയത്തിന്റെ ആകൃതിയിലുള്ള ഒരു കാവിത്തുണി ഭാണ്ഡവും സന്ന്യാസിയുടെ കൈയിലുണ്ടായിരിക്കും. പുറത്തിറങ്ങുമ്പോൾ പച്ചനിറത്തിലുള്ള ഒരു കമ്പിളിസാൽവ മടക്കി ചുമലിലിടും. ചിലപ്പോൾ ശിഷ്യനും കൂടെയുണ്ടായിരിക്കും.
ചികിത്സയ്ക്കു ഫീസ് വാങ്ങുകയില്ല. എന്നാൽ കക്ഷികൾ കഴിവനുസരിച്ച് ഒരു സംഭാവന കൊടുക്കണം; സന്ന്യാസി ഹരിദ്വാരത്തിൽ പുതുതായി പണിയാനുദ്ദേശിക്കുന്ന മഹാകാപാലിക്ഷേത്രത്തിന്റെ നിർമ്മാണച്ചെലവിലേക്കാണ് ഈ സംഭാവന,
“ആൽത്തറസന്ന്യാസി വന്ന് ഒന്നു തൊട്ടാൽ മതി -ഗോപാലൻറൈറ്റരുടെ ദണ്ഡം സുഖപ്പെടും.......” പല സുഹൃത്തുക്കളും മരക്കച്ചവടക്കാരൻ ഭാസ്കരൻ മുതലാളിയും - കൃഷ്ണൻമാസ്റ്റരെ ഉപദേശിച്ചു.
“അച്ഛാ, ആൽത്തറസന്ന്യാസിയെ ഇന്നലെ രാത്രി ഞാൻ സ്വപ്നം കണ്ടു. സന്ന്യാസി എന്നെ പിടിച്ചെഴുന്നേപിച്ചു. “നടക്ക്' എന്നു ക്ലപിച്ചു.....” ഗോപാലേട്ടൻ അച്ഛനോട് ആവേശത്തോടെ പറഞ്ഞു.
ഗോപാലേട്ടന്റെ സന്ന്യാസിദർശനം വെറും പകൽക്കിനാവായിരിക്കാം. എന്തായാലും തന്റെ രോഗം സുഖപ്പെട്ട് താൻ എഴുന്നേറ്റ് നടക്കുമെന്ന് ഒരു വിശ്വാസം ഗോപാലേട്ടൻ പുലർത്തിവന്നിരുന്നു.
അങ്ങനെ ഒരുദിവസം രാവിലെ ആൽത്തറസന്ന്യാസിയെ കൂട്ടിക്കൊണ്ടു വരാൻ കൃഷ്ണൻമാസ്റ്റർ തന്നെ പുറപ്പെട്ടുപോയി. സന്ന്യാസിയെ തട്ടിക്കൊണ്ടുപോകുന്നതിന് തക്കംപാർത്ത് പല വലിയ ആളുകളും
ആൽത്തറയ്ക്കു ചുറ്റും കൂടിനിക്കുന്നുണ്ടായിരുന്നു. പർണ്ണശാലയുടെ ഓലവാതിൽ ബന്ധിച്ച് സന്ന്യാസി ഉള്ളിൽ പൂജചെയുകയാണ്. (കാവിഭാണ്ഡത്തിൽ പൊതിഞ്ഞുവെച്ചിരിക്കുന്നത് അമൂല്യമായൊരു സാള ഗ്രാമമാണെന്നും അതു ഹരിദ്വാരത്തിൽ പണിയാൻ പോകുന്ന മഹാകാപാലി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ളതാണെന്നും സന്ന്യാസിയുടെ ശിഷ്യൻ ചിലരോടു സ്വകാര്യമായി
പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. ആ സാളഗ്രാമത്തെയാണ് ഇപ്പോൾ പൂജിക്കുന്നത്.) പൂജ കഴിഞ്ഞു പുറത്തുവന്നാൽ സന്ന്യാസി, അവിടെ കാത്തു നിക്കുന്ന കക്ഷികളെയെല്ലാം കടാക്ഷിക്കും. പിന്നെ അക്കൂട്ടത്തിൽനിന്നു തനിക്കിഷ്ടപ്പെട്ട ഒരുവ്യക്തിയെ ചൂണ്ടിക്കാട്ടി ജഡ്കവണ്ടി ഒരുക്കിക്കൊള്ളാൻ പറയും.
കൃഷ്ണൻമാസ്റ്റരുടെ യോഗ്യതയിലാകൃഷ്ടനായിട്ടോ എന്തോ സന്ന്യാസി അന്ന് ആദ്യമായി തെരഞ്ഞെടുത്തത് കൃഷ്ണൻ മാസ്റ്റരെയായിരുന്നു. ജഡ് വണ്ടി
ക്കി നിർത്തിയിട്ടുണ്ട്. ആൽത്തറസന്ന്യാസിയുടെ വരവുണ്ടെന്നു കേട്ട് അതിരാണിപ്പാടത്തെയും അയൽപ്രദേശങ്ങളിലെയും ആളുകൾ കന്നിപ്പറമ്പിൽ തടിച്ചുകൂടി. ഗോപാലേട്ടൻ അലക്കിയ മുണ്ടും ഷർട്ടും ധരിച്ച് ആൽത്തറസന്ന്യാസിയുടെ ദർശനവും സ്പർശനവും പ്രതീക്ഷിച്ച് ആവേശത്തോടെ കാത്തുകിടന്നു.
സന്ന്യാസിയും ശിഷ്യനും കൃഷ്ണൻ മാസ്റ്റരും കന്നിപ്പറമ്പിൽ വന്നു കേറി. സന്ന്യാസി ഒരു നിമിഷംപോലും കളയാതെ നേരെ രോഗിയുടെ മുമ്പിൽ വന്നു. ഷർട്ടഴിക്കാൻ ആംഗ്യം കാട്ടി. ഗോപാലേട്ടൻ ഷർട്ടഴിച്ചു. പിന്നെ മുണ്ടു ചുരുട്ടി അരയിലേക്കു നീക്കിവെച്ച് വിറകുകൊള്ളിപോലെയുള്ള കാലുകൾ കാട്ടിക്കൊടുത്തു.
സന്ന്യാസി എന്തോ മന്ത്രം ചൊല്ലി വെള്ളിച്ചെപ്പു തുറന്ന് കുറച്ചു ഭസ്മമെടുത്തു രോഗിയുടെ മൂർദ്ധാവിലും മാറത്തും പാദങ്ങളിലും പുരട്ടി. പിന്നെ ഏഴു ഗുളികകളെടുത്ത് കൃഷ്ണൻ മാസ്റ്റരുടെ കൈയിൽ കൊടുത്തു. ഹിന്ദുസ്ഥാനിയിൽ എന്തോ പറഞ്ഞു. ശിഷ്യൻ പരിഭാഷപ്പെടുത്തി: നിത്യവും രാവിലെ ഓരോ ഗുളിക തേനിലുരച്ചു.
സേവിക്കണം. കോലായിൽ സന്ന്യാസിയെ പൊതിഞ്ഞുനിന്നിരുന്ന ആളുകളിൽ നിന്നു ഹൈക്കുളൂസ് കിട്ടുണ്ണി തിക്കിത്തിരക്കി മുന്നോട്ടുവന്നു.
രാവിലെ എഴുന്നേക്കുമ്പോൾ കിട്ടുണ്ണിക്കു കഠിനമായ തലവേദന; അതു മാറ്റാൻ മരുന്നു
വേണം. സന്ന്യാസി കുറച്ചു ഭസ്മം നുള്ളിക്കൊടുത്തു - രാവിലെ പാലിൽ അരച്ചുകലക്കി കുടിക്കാൻ.
മഹാകാപാലിക്ഷേത്രനിർമ്മാണഫണ്ടിലേക്ക് കൃഷ്ണൻമാസ്റ്റർ പത്തുറുപ്പിക സംഭാവനചെയ്തു. സന്ന്യാസി പണം സ്പർശിക്കുകയില്ല. നോട്ടു വാങ്ങിവെച്ചതു ശിഷ്യനായിരുന്നു.
(കൃഷ്ണൻമാസ്റ്റർ ശിഷ്യനും ഒരുറുപ്പിക കൈമടക്കി.)
കുതിരവണ്ടിയിൽ കയറി സന്ന്യാസിയും ശിഷ്യനും ഉടൻ സ്ഥലം വിട്ടു. ഗോപാലേട്ടന്റെ മുഖത്ത് ഒരദ്ഭുതപ്രസാദം ”എന്റെ കാലിൽ എന്തോ അരിക്കുന്നപോലെ തോന്നുന്നു ഞരമ്പുകൾ ജീവൻ വെച്ചുണരുന്നതു പോലെ വലതുകാൽ പൊക്കാൻ ശ്രമിച്ചുകൊണ്ട് ഗോപാലേട്ടൻ പറഞ്ഞു.
“ദാ നോക്കൂ - കാല് കുറേശെ പൊങ്ങുന്നു! - ഗോപാലേട്ടൻ ആഹ്ളാദത്തോടെ വിളിച്ചുപറഞ്ഞു.
കൃഷ്ണൻമാസ്റ്റരും അവിടെ കൂടിനിന്നവരും കുനിഞ്ഞുനോക്കി. കാല് കോസടിയിൽ മരക്കഷണംപോലെതന്നെ കിടക്കുന്നു- മസ്തിഷ്കതരമ്പുകളുടെ മിഥ്യാപ്രകടനമാണെന്ന് മറ്റുള്ളവർക്കു മനസിലായി.
“ഗുളിക കുടിക്കണം ഗുളിക കുടിച്ചാൽ മറ്റേ കാലും ശരിപ്പെടും.” ഗോപാലേട്ടൻ
ആവേശത്തോടെ പറഞ്ഞു. കിഴക്കുനിന്നു ചന്തുക്കുഞ്ഞൻ കൊണ്ടുവന്നിരുന്ന ശുദ്ധമായ തേൻ അവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ശ്രീധരന്റെ അമ്മ ഗുളിക തേനിലുരച്ച് ഗോപാലനു കുടിക്കാൻ കൊടുത്തു.
അരമണിക്കൂറു കഴിഞ്ഞ് കന്നിപ്പറമ്പിൽനിന്ന് ആളുകൾ പിരിഞ്ഞു പോയി. കൃഷ്ണൻമാസ്റ്റർ ഡയറിയെടുത്തു നിവർത്തി, ആൽത്തറസന്ന്യാസിയുടെ വരവിനെപ്പറ്റി കുറിപ്പെഴുതാൻ തുടങ്ങുകയാണ് (മാസ്റ്റർ മുടങ്ങാതെ നിത്യവും ഡയറിയെഴുതും.)
ഗോപാലേട്ടനു തോന്നിത്തുടങ്ങുന്നു. ഇടതുകാലും വായുവിൽ പൊങ്ങുന്നതായി എന്തൊരദ്ഭുതം!
കന്നിപ്പറമ്പിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കുതിച്ചുകേറിവരുന്നു. ആര്?
ആൽത്തറസന്യാസി
കൃഷ്ണൻമാസ്റ്റർ ഡയറി ദൂരെയെറിഞ്ഞ് ചാടിയെഴുന്നേറ്റു. “ഹമാരാ ഭാണ്ഡ് കിധർ ഹൈ? - ലാവോ - ഒരു സിംഹഗർജ്ജനം. സന്ന്യാസിയുടെ ഭാണ്ഡം കാണാനില്ല!
സന്ന്യാസി വീണ്ടും കന്നിപ്പറമ്പിലേക്കു വരുന്നതുകണ്ട് അയൽപക്കക്കാർ തുരുതുരെ ഓടിയണഞ്ഞു.
സന്ന്യാസി കന്നിപ്പറമ്പിൽനിന്നു മടങ്ങി കുതിരവണ്ടിയിൽ കയറുമ്പോൾ ആ ഭാണ്ഡം
സന്ന്യാസിയുടെ കൈയിൽ എല്ലാവരും കണ്ടതാണ്. പിന്നെ അത് ഇവിടെ വന്ന് അനേഷിക്കേണ്ട കാര്യമെന്ത്? “യേ ഹമാരാ ഭാണ്ഡ് നഹി. യേ ദുസ്താ ഭാണ്ഡ് ഥാ.... അതു സന്ന്യാസിയുടെ ഭാണ്ഡമായിരുന്നില്ല. ഭാണ്ഡം ആരോ മാറ്റിക്കളഞ്ഞു
കന്നിപ്പറമ്പിൽ വെച്ച് “അങ്ങയുടെ ഭാണ്ഡത്തിൽ എന്താണുണ്ടായിരുന്നത്?'' കൃഷ്ണൻ മാസ്റ്റർ ആദരവോടെ ചോദിച്ചു.
സന്ന്യാസി അതിനെപ്പറ്റി ഒന്നും പറയുന്നില്ല.
“മാറിക്കിട്ടിയ ഭാണ്ഡത്തിലെന്താണുള്ളത്? അതിനെപ്പറ്റിയും മൂപ്പർ ഒന്നും മിണ്ടുന്നില്ല,
“എന്റെ ഭാണ്ഡം തന്നില്ലെങ്കിൽ ഞാൻ ഈ രോഗിയെ ശപിക്കും. ശരീരം മുഴുവൻ
മരവിച്പ്പോകും.
“അയ്യോ ചെയ്യരുതേ!” ഗോപാലേട്ടൻ ഉറക്കെ നിലവിളിച്ചുകൊണ്ടു
ദയനീയമായി അപേക്ഷിച്ചു. കൃഷ്ണൻമാസ്റ്റർ അന്തംവിട്ടു നിന്നു.
പൊതുജനത്തിനു നല്ലാരു നേരമ്പോക്ക്. സന്ന്യാസിയുടെ ഭാണ്ഡം വളരെ കൗശലത്തോടെ ആരോ തട്ടിയെടുത്തിരിക്കുന്നു.
“ഞാൻ പത്ത് എണ്ണിത്തീരുന്നതിനുമുമ്പ് എന്റെ ഭാണ്ഡം മുമ്പിൽ എത്തിയില്ലെങ്കിൽ ഞാൻ ഈ വീട്ടുകാരെ മുഴുവൻ ശപിക്കും; എല്ലാവർക്കും ഭ്രാന്തുപിടിക്കും” ഉഭീഷണിയോടെ ആൽത്തറ സന്ന്യാസി എണ്ണിത്തുടങ്ങി; “ഏക്സ
0.33-las....."
ഭാണ്ഡവുംകൊണ്ട് ആരും മുന്നോട്ടുവന്നില്ല.
പൊതുജനം പരിഭ്രമത്തോടെ പരസ്പരം മിഴിച്ചുനോക്കി.
“ഞാൻ ഈ ദേശക്കാരെയും ശപിക്കും സന്ന്യാസി സംഹാരരുദ്രനെപ്പോലെ മിഴികൾ ജ്വലിപ്പിച്ചുകൊണ്ട് ജടയിൽനിന്ന് ഒരു രോമക്കട്ട പൊട്ടിച്ചെടുത്തു ജപിച്ച് കന്നിപ്പറമ്പിന്റെ നടുമുറ്റത്തേക്കു വലിച്ചെറിഞ്ഞു....
അപ്പോൾ അകത്തുനിന്ന് ഒരലർച്ച കേട്ടു. ആളുകൾ അദ്ഭുതത്തോടെ നോക്കി. കൈയിൽ ഒരു കൊടുവാളും പൊക്കിപ്പിടിച്ച് പല്ലിളിച്ചു ഗർജ്ജിച്ചുകൊണ്ടു പുറത്തേക്കു ചാടി കുഞ്ഞപ്പൂ! ആ ഭ്രാന്തൻ കൊടുവാളും പൊക്കിപ്പിടിച്ചു സന്ന്യാസിയുടെ നേർക്കു കുതിച്ചു. സന്ന്യാസി പ്രാണനുംകൊണ്ടു പിന്തിരിഞ്ഞോടി. പിന്നാലെ
കുഞ്ഞപ്പൂവും. സന്ന്യാസി കുതിരവണ്ടിയിൽ ചാടിക്കേറി..... സന്ന്യാസിയേയും കൊണ്ടു പറക്കുന്ന ജഡ്കവണ്ടിയുടെ പിറകെ കുറച്ചുദൂരം കുഞ്ഞപ്പൂവും ഓടി. പിന്നെ, ഓട്ടവും ഭ്രാന്തും മതിയാക്കി, കൊടുവാൾ കക്ഷത്തിലിറുക്കി, വളരെ മര്യാദക്കാരനെപ്പോലെ കുഞ്ഞപ്പു മടങ്ങി റെയിൽവേ ഗേറ്റുപുരയ്ക്കുള്ളിൽ കടന്നു
ശീട്ടുകളിക്കാരുടെ കൂടെ ഇരുന്നു. അന്നു ചിരിച്ചപോലെ കൃഷ്ണൻമാസ്റ്റർ ജീവിതത്തിൽ മുമ്പൊരിക്കലും ചിരിച്ചിട്ടില്ല. കുഞ്ഞപ്പൂവിന്റെ വിക്രിയകളിലൊന്ന് അന്നാദ്യമായി അച്ഛന്റെ അഭിനന്ദനം നേടി. “കള്ളസന്ന്യാസി” കൃഷ്ണൻ മാസ്റ്റർ പല്ലുഞെരിച്ചുകൊണ്ടു പറഞ്ഞു. “തന്റെ ഭാണ്ഡം കട്ട ആളെ കണ്ടുപിടിക്കാൻ കഴിയാത്ത മടയൻ!'
സന്ന്യാസിയുടെ ഭാണ്ഡം മോഷ്ടിച്ചതും കുഞ്ഞപ്പുതന്നെയായിരിക്കുമെന്ന് മാസ്റ്റർ ഊഹിച്ചിരുന്നു. എന്നാൽ ആ വിദ്വാൻ അതെങ്ങനെ നിർവഹിച്ചു എന്നതിനെപ്പറ്റി പിന്നീട്, ശ്രീധരന്റെ അമ്മ പറഞ്ഞു കൊടുത്തപ്പോഴാണ് പൂർണ്ണമായും മനസ്സിലായത്. അപ്പോഴും മാസ്റ്റർ ഒരുപാടു ചിരിച്ചു.
ആൽത്തറസന്ന്യാസിയെ കന്നിപ്പറമ്പിലേക്കു കൂട്ടിക്കൊണ്ടുവരാൻ പോകുന്നു എന്നു കേട്ടതുമുതൽക്കുതന്നെ കുഞ്ഞപ്പു തന്റെ പരിപാടി ആസൂത്രണം ചെയ്തുതുടങ്ങിയിരുന്നു. ഒരു ഭക്തന്റെ മട്ടിൽ ആൽത്തറയ്ക്കരികെ ചെന്നുനിന്ന്, സന്ന്യാസിയുടെ അമൂല്യ ഭാണ്ഡത്തിന്റെ ആകൃതിയും വണ്ണവും മറ്റു വസ്തുതകളും നന്നായി നോട്ടുചെയ്തു വെച്ചു. പിന്നെ കുഞ്ഞപ്പൂ, ചില ബാർബർഷാപ്പുകളിൽ കയറി പൊതിഞ്ഞുകെട്ടി ഇറങ്ങിവരുന്നതും ചിലർ കണ്ടിട്ടുണ്ട്. എന്തോ കടലാസിൽ
സന്ന്യാസി കന്നിപ്പറമ്പിൽ വന്നു രോഗിയെ പരിശോധിക്കുമ്പോൾ അയാളെ പൊതിഞ്ഞുനിന്നിരുന്ന ആളുകളുടെ കൂട്ടത്തിൽ കുഞ്ഞപ്പൂവും ഉണ്ടായിരുന്നു. സന്ന്യാസി രോഗിയെ പരിശോധിച്ചു ഭസ്മം തൊടുവിക്കുന്ന സന്ദർഭത്തിൽ നിലത്തു വെച്ചിരുന്ന ഭാണ്ഡം, കുഞ്ഞപ്പു, ഒരു കൈയടക്ക വിദ്യക്കാരന്റെ കൗശലത്തോടെ തട്ടിയെടുത്തതും, താൻ പ്രതേകം തയ്യാറാക്കിയതും പേർ പറയാൻ കൊള്ളാത്ത ഉള്ളടക്കത്തോടുകൂടിയതുമായ ഇമിറ്റേഷൻ ഭാണ്ഡം അവിടെ പ്രതിഷ്ഠിച്ചതും ആരും ശ്രദ്ധിച്ചില്ല. അങ്ങനെ തട്ടിയെടുത്ത ഭാണ്ഡം, കന്നിപ്പറമ്പിന്റെ തെക്കുഭാഗത്തെ കക്കൂസ് മറപ്പുരയ്ക്കകത്തെ ഓലച്ചുമരിൽ ഒളിപ്പിച്ചുവെച്ചു; സന്ന്യാസി പോയാൽ ഉടനെ എടുത്തു സ്ഥലംമാറ്റാമെന്ന ഉദ്ദേശ്യത്തോടെ
സന്ന്യാസിയുടെ ഭാണ്ഡം ഒരദ്ഭുതഭാണ്ഡം തന്നെയായിരുന്നു. കുഞ്ഞപ്പ ചെന്നു നോക്കിയപ്പോൾ മറപ്പുരയിൽനിന്ന് ആ ഭാണ്ഡം ഒരു മായാജാലം പോലെ അപ്രത്യക്ഷമായിരിക്കുന്നു! അതെവിടെപ്പോയി? ആരുകൊണ്ടു പോയി? കുഞ്ഞപ്പു മീശപിടിച്ചു തിരുമ്മി ദീർഘനേരം ആലോചിച്ചു. സന്ന്യാസി കന്നിപ്പറമ്പിൽനിന്ന് ഇറങ്ങാൻ പുറപ്പെട്ട നേരത്താണ്, മുനിസിപ്പൽ തോട്ടിച്ചി കക്കൂസ് നീക്കം ചെയ്യാൻ വന്നത്. അവൾ ഭാണ്ഡം കണ്ടെടുത്ത് ഒളിപ്പിച്ചു കൊണ്ടുപോയിട്ടുണ്ടാവണം. അതു
പോയതുതന്നെ. അങ്ങനെ സന്ന്യാസിയുടെ ഭാണ്ഡത്തിന്റെ ഉള്ളടക്കവും ആ ഭാണ്ഡത്തിന്റെ തിരോധാനവും ഒരു മഹാരഹസ്യമായിത്തന്നെ അവശേഷിച്ചു.
പിറ്റേന്നു രാവിലെ ശ്രീധരൻ കോളേജിലേക്കു പോകുമ്പോൾ ആൽത്തറയ്ക്കരികെ, പതിവുപോലുള്ള ആൾത്തിരക്കൊന്നും കണ്ടില്ല. മൂന്നുനാലുപേർ അവിടെ തഞ്ചിനിക്കുന്നുണ്ട്.
സന്ന്യാസിയുടെ പർണ്ണശാല പൊളിച്ചിട്ടിരിക്കുന്നു. സന്ന്യാസിയും ശിഷ്യനും രാത്രി സ്ഥലം കാലിയാക്കി ഒളിച്ചോടിപ്പോയെന്ന്
റോഡരികിൽ ചായക്കച്ചവടം ചെയ്യുന്ന കിഴവൻ രാമൻ നായർ സങ്കടസ്വരത്തിൽ
പറയുന്നതു കേട്ടു. സന്ന്യാസി അവിടെ വന്നുകൂടിയതിൽപ്പിന്നെ രാമൻ നായർക്കു നല്ല കോളായിരുന്നു. ആളുകൾ നൂറുകണക്കിലാണ് അവിടെ നിത്യവും വന്നുപൊയ്ക്കൊണ്ടിരുന്നത്. അടുത്തു രാമൻ നായരുടെ ഒരു ചായപ്പീടിക മാത്രമേ ഉണ്ടായിരുന്നുള്ളു.
വൈകുന്നേരം കോളേജ് വിട്ടു വരുമ്പോൾ വഴിക്കുവെച്ചു കേളുക്കുട്ടിയുടെ അനുജൻ നാരായണൻ തടഞ്ഞുനിർത്തി. “ശ്രീധരേട്ടൻ അറിഞ്ഞോ? തടിച്ചി കുങ്കിച്ചിയമ്മയുടെ മോൻ ലക്ഷ്മണേട്ടൻ
ആ വാർത്ത കേട്ട് ശ്രീധരൻ തരിച്ചുനിന്നുപോയി. പിന്നെ നാരായണൻ അടുത്തു വന്ന് ശ്രീധരന്റെ ചെകിട്ടിൽ മന്ത്രിച്ചു: “തനിയേ മരിച്ചതല്ല - ആരോ തച്ചുകൊന്നിട്ടതാണ്. ശവം വർക്ക്ഷാപ്പിന്റെയടുത്തുള്ള പറമ്പിലെ കിണറ്റിൽ പൊന്തിക്കിടക്കുന്നു....
ശ്രീധരൻ അങ്ങോട്ട് ഓടി - ലക്ഷ്മണന്റെ മോട്ടോർ വർക്ക് ഷാപ്പിന്റെ കിഴക്കുഭാഗത്തുള്ള ഒഴിഞ്ഞ പറമ്പിലെ കിണറ്റിനരികെ വലിയ ആൾക്കൂട്ടം. ശ്രീധരൻ തിക്കിത്തിരക്കിച്ചെന്നു കിണറ്റിലേക്ക് എത്തിനോക്കി. ശവം കമിഴ്ന്ന പൊങ്ങിക്കിടക്കുന്നു. ലക്ഷ്മണേട്ടന്റെ നീലഷർട്ടും തലയിലെ ചന്ദ്രക്കലക്കഷണ്ടിയും ചുറ്റുപാടുമുള്ള ചുരുളൻ മുടിയും തെളിഞ്ഞു കാണുന്നു. ദേഹം അരയ്ക്കു താഴെ നഗ്നമാണ്. വെളുത്ത കാലുകൾക്കിടയിലൂടെ മീനുകൾ ഓടിക്കളിക്കുന്നു...
രാത്രി ശീട്ടുകളിച്ചു ധാരാളം പണം നേടിയ മെക്കാനിക്ക് ലക്ഷ്മണനെ, കൂട്ടുകാരിലാരോ തല്ലിക്കൊന്നു കിണറ്റിലിട്ടതാണെന്ന ഒരു കിംവദന്തി അതിരാണിപ്പാടത്തു പ്രചരിച്ചു.
പാവം, തടിച്ചിക്കുങ്കിച്ചിയമ്മ. അവരുടെ രണ്ടു മക്കളും രണ്ടു വഴിക്കു പോയി:
വർക്ക് ഷാപ്പ് മാനേജരായി ഊട്ടിയിലേക്കു പോയ മകൻ ഭരതൻ, അവിടെ ഒരു ചട്ടക്കാരിപ്പെണ്ണിന്റെ വലയിൽപ്പെട്ട് അവളുടെ നിർബ്ബന്ധ പ്രകാരം ക്രിസ്തുമതം സ്വീകരിച്ച്, “മിസ്റ്റർ ബൈട്ടണായി മാറി അവളെ വിവാഹം ചെയ്തു കൂടിയിരിക്കയാണ് മറ്റേ മകൻ ലക്ഷ്മണൻ, ശീട്ടു കളിച്ചുകളിച്ച് ഒടുവിൽ പരലോകത്തേക്കു ശീട്ടുവാങ്ങി, അങ്ങനെയും പോയി.