ശ്രീധരൻ
പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,
പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസാൻ നോമ്പുനോറ്റിരിക്കുന്നവരും പണക്കാരുടെ മക്കളുമായ പോത്തക്കന്മാരുടെയും ആശാകേന്ദ്രമായിരുന്നു പുത്തൻ ഹൈസ സ്ഥാപനത്തിന്റെ മാനേജരും ഹെഡ്മാസ്റ്റരുംകൂടിയായ കൊങ്ങിണിബ്രാഹ് മണൻ, ഫീസ്
കൊടുക്കാനൊരുക്കമുള്ള ഏത് ഇരുകാലിമൃഗത്തെയും സ്കൂളിൽ സ്വീകരിച്ചുകൊള്ളും. ആദ്യദിവസങ്ങളിൽ ആ ഹൈസ് സ്കൂൾ ഒരു മൃഗശാലയാണോ എന്നു കൂടി ശ്രീധരനു തോന്നിപ്പോയി.
അദ്ധ്യാപകന്മാരിൽ അധികംപേരും അവരുടെ പരിഹാസപ്പേരുകളിലാണറിയപ്പെട്ടിരുന്നത്. “എരുമപ്പെട്ടർ', 'കാണ്ടാമൃഗം, 'കുറുക്കൻസ്വാമി', 'പെരുച്ചാഴി' അങ്ങനെയൊക്കെയായിരുന്നു അവർക്കു നൽകപ്പെട്ട നാമധേയങ്ങൾ. വിദ്യാർത്ഥികളെ ഭരിക്കുന്നതും നയിക്കുന്നതും തലമുതിർന്ന വികൃതിക്കുട്ടന്മാരായിരുന്നു. കമ്മാൻഡർ ഇൻ ചീഫ്, പത്താംക്ലാസിലെ ഗണപതിയാണ് സ് ഥലത്തെ ബാങ്കർ സ്വാമിയുടെ മകൻ.
സദാ പച്ച സർജ് കോട്ടുധരിച്ചു വിലസുന്ന നീണ്ടുമെലിഞ്ഞ കോന്ത്രമ്പല്ലൻ ഗണപതിയുടെ ആജ് ഞാനുവർത്തികളായി ഓരോ ക്ലാസ്സിലും ഓരോ മുഷ്കരന്മാരുണ്ടായിരുന്നു. ശ്രീധരൻ ചെന്നുചേർന്ന ആറാംക്ലാസ്സ് ഏ ഡിവിഷനിലെ നായകൻ കരടിനാരായണനായിരുന്നു.
കരടി പറയുന്നതെന്താണോ, അതനുസരിച്ചുകൊള്ളണം. അല്ലങ്കിൽ കുഴപ്പമാണ്. ആരോഗ്യത്തിനു നല്ലതല്ല സ്കൂളിൽ, രാവിലെ ക്ലാസ്സ് തുടങ്ങുന്നതുവരെയ്ക്കും, വൈകുന്നേരം ക്ലാസ്സ് വിടുന്നതിനുശേഷവും ഭരണം ആ കിരാതന്മാരുടേതാണ്.
പ്രായംകൊണ്ടും ദേഹപ്രകൃതികൊണ്ടും ക്ലാസ്സിലെ ഏറ്റവും കൊച്ചനായിരുന്നതുകൊണ്ടാവാം, ചെന്ന ദിവസം തന്നെ ശ്രീധരനെ കരടി ഒരു പൂച രസത്തോടെയാണ് വീക്ഷിച്ചത്.
തെല്ലാരു സഹതാപവും തോന്നിയിട്ടുണ്ടായിരിക്കണം. അന്നു വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ കരടി ശ്രീധരനെ നോക്കി ഇങ്ങനെ പറഞ്ഞു: “വീട്ടിൽ പോയി അമ്മിഞ്ഞ കുടിച്ചു കെടന്നുറങ്ങിക്കോ പാവം!
ക്ലാസ്സിൽ അടങ്ങിയൊതുങ്ങി ആരോടും മിണ്ടാതെ ഇരിക്കുന്ന ഒരു സാധുപ്രകൃതക്കാരനായിരുന്നു ശ്രീധരൻ. ഡ്രായിങ് മാസ്റ്റർ ക്ലാസ്സിലേക്കു കടക്കുമ്പോൾ കരടി “ശ്ശ്ഫൂ' എന്നൊരു ശബ്ദം പുറപ്പെടുവിക്കും.
കുട്ടികളെല്ലാം ചിരിക്കും. കുറെ ദിവസം കഴിഞ്ഞപ്പോഴാണ് കരടിയുടെ വിക്രിയയുടെ പൊരുൾ മനസ്സിലായത്. ഡോയിങ് മാസ്റ്റർ ഒരു വണ്ണാനാണ്. അയാൾ ചെറിയൊരുമന്ത്രവാദികൂടിയാണ്. ചരടുകെട്ടുമ്പോൾ ജപിച്ചുതുന്ന മന്ത്രമാണ് ആ
ശ് ഫു..
(ഡിൽ മാസ്റ്റർ പഠാണിയെ മാത്രമേ കരടി ഭയപ്പെട്ടിട്ടുള്ളു. ആ പഹയൻ ഒരു ഗുസ്തിക്കാരനെപ്പോലെയുണ്ടായിരുന്നു. കൂടാതെ പയറ്റം പഠിച്ചിട്ടുണ്ട്.
കുറുമ്പുകാട്ടിയാൽ, കാനൂലിളക്കിയാൽ, പഠാണി മർമ്മത്തിൽ ഒന്നൂന്നിപ്പിടിക്കും പ്രാണൻ പിടഞ്ഞുപോകും -കരടി ഒരിക്കൽ വാ തുറന്നു നിന്നു പോയിട്ടുണ്ട്.
ശ്രീധരനെ പ്രത്യേകം ആകർഷിച്ച ഒരു വ്യക് തി സ്കൂൾ പടിക്കലിരിക്കുന്ന മിഠായിക്കാരൻ നായരായിരുന്നു. ആറടിയോളം പൊക്കമുള്ള നന്നേ മെലിഞ്ഞു പിത്തം പിടിച്ച ഒരു മഞ്ഞമനുഷ്യൻ മിഠായി നിറച്ച ഗ്ലാസ്സ് ഭരണിയും മുമ്പിൽ പ്രതിഷ്ഠിച്ച് അയാൾ എപ്പോഴും ഉറക്കംതൂങ്ങിക്കൊണ്ടിരിക്കും.
അയാളുടെ തേങ്ങാപ്പീരമിഠായി നല്ല സ്വാദുള്ളതാണ്. ഇളംചുവപ്പു നിറം പിടിപ്പിച്ച ആ പലഹാരം ചതുരാകൃതിയിൽ ചെറിയ കഷണങ്ങളാക്കി മുറിച്ച “ഭരണിയിൽ അട്ടിവെച്ചിരിക്കുന്നതും കാണാൻ നല്ല ചന്തമുണ്ടായിരുന്നു - കാലണയ്ക്കു മൂന്നെണ്ണം കിട്ടും. ശ്രീധരൻ മിഠായി വാങ്ങി വായിലിട്ടലിയിച്ച് ആസ്വദിച്ച പച്ചവെള്ളം കുടിക്കാൻ സ്കൂളിലെ തണ്ണീർപ്പൂരയിലേക്കു ചെല്ലും.
തണ്ണീർക്കാരൻ ആകൃതിയിൽ മിഠായിക്കാരന്റെ നേരെ വിപരീതമായിരുന്നു. മൂന്നരയടി പൊക്കമുള്ള ഒരു മുരട്ടു കിഴവൻ പട്ടർ വലിയൊരു കുടവയറും വെള്ളം നിറച്ച ചെമ്പുകിടാരത്തിനരികെ പള്ളയും തള്ളി പേക്കാന്തവളയെപ്പോലെ കുത്തിയിരിക്കുന്ന പട്ടരെക്കാണുമ്പോൾ ശ്രീധരനു ചിരിവരും. പട്ടർ മഹാമുൻശുണ്ഠിക്കാരനാണ്.
എപ്പോഴും വെറിപറഞ്ഞു നൊടിഞ്ഞു കൊണ്ടിരിക്കും. ശ്രീധരന്റെ പരിഹാസച്ചിരി കാണുമ്പോൾ പട്ടർക്കു കലികയറും പിത്തളക്കപ്പിൽ പകർന്നുകൊടുക്കുന്ന വെള്ളം മുഴുവനും കുടിക്കാതെ ഒഴിച്ചുകളഞ്ഞാൽ അയാൾ ചീത്ത വിളിച്ചുപറയും. തണ്ണീർക്കാരൻ തവളപ്പട്ടരുടെ ഒരു നോട്ടപ്പുള്ളിയായിത്തീർന്നു ശ്രീധരൻ.
ഒരുദിവസം രാവിലെ ശ്രീധരൻ സ്കൂളിലെത്തിയപ്പോൾ കുട്ടികളെല്ലാം വരാന്തയിൽ വന്നുനിന്നുനോക്കുന്നതും ചിരിക്കുന്നതും കണ്ടു.
എന്താണു സംഭവമെന്ന് വഷിച്ചപ്പോൾ ഒരു സഹപാഠി പടിക്കലേക്കു ചൂണ്ടിക്കാട്ടി. അവിടെ പച്ചവർണ്ണം പൂശിയ വലിയൊരു മോട്ടോർകാർ. അതിൽനിന്ന് ഒരു കുറിയ
കിഴവനെ രണ്ടുപേർ പിടിച്ചു താഴെയിറക്കി സ്കൂളിലേക്ക് ആനയിക്കുന്നു. കേളഞ്ചേരിയിലെ ചെറിയമേലാന്റെ വരവാണ്. ആറാംക്ലാസ്സ് ബി ഡിവിഷനിലെ ചന്തുക്കുട്ടി ഗ്രഹിപ്പിച്ചു. സൂക്ഷിച്ചുനോക്കിയപ്പോൾ കിഴവനെന്നു താൻ
കരുതിയ വ്യക് തി വികൃതരൂപിയായ ഒരു ബാലനാണെന്ന് ശ്രീധരനു മനസ്സിലായി. കേളഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ പുത്തൻ ഹൈസ്കൂളിലെ ഒരു വിദ്യാർത്ഥിയാണത്രെ. ഏതു ക്ലാസ്സിലെണെന്നു നിശ് ചയമില്ല.
ഇടയ്ക്കിടെ മാത്രമേ
ചെറിയമേലാനെ സ്കൂളിലേക്കെഴുന്നള്ളിക്കയുള്ളൂ. അതൊരു മഹാസംഭവംതന്നെയാണ്. കേളാഞ്ചേരിയിൽനിന്നു പുത്തൻ ഹൈസ്കൂളിലേക്ക് ഒരു ഫർലോങ് ദൂരമേയുള്ളുവെങ്കിലും ശങ്കരൻ മേലാന്റെ യാത്ര എപ്പോഴും കാറിൽത്തന്നെയായിരിക്കും. ജേഷ്ഠൻ കുഞ്ഞിക്കേളുമേലാൻ ബിലാത്തിയിൽനിന്നു വരുത്തിച്ച പുതിയ കാറാണ്. (കാറിന്റെ പല കോണുകളിലായി പന്ത്രണ്ടു വിളക്കുകൾ പിടിപ്പിച്ചിട്ടുണ്ട്. അമ്പലക്കൂറ്റൻ മുക്രയിടുന്നപോലെ സ്വരം പുറപ്പെടുവിക്കുന്ന വലിയൊരു ഹോറണം.) കേളഞ്ചേരിയിലെ ഒന്നാംകാര്യസ്ഥൻ ശുപ്പൂപ്പട്ടരും, കുഞ്ഞിക്കേളുമേലാന്റെ അംഗരക്ഷകനായ ഇരുമ്പൻ പോക്കരും ചെറിയ മേലാന്റെ ഓരോ വശത്തും ഉണ്ടായിരിക്കും.
ഒരെഴുന്നള്ളത്തിന്റെ മട്ടിലാണ് അവരുടെ വരവ്. വാദ്യഘോഷത്തിന്റെ കുറവു പരിഹരിക്കാൻ ആ കാളമുക്ഹോറൺ തുടരെത്തുടരെ മുഴക്കിക്കൊണ്ടിരിക്കും.
കാഴ്ചയ്ക്ക് ഒരു കുട്ടിസ്രാങ്കിനെപ്പോലെയുള്ള മുരടനും വിരൂപിയും രോഗിയുമായ ശങ്കരൻമേലാനെ ശുപ്പൂപ്പട്ടരും ഇരുമ്പൻ പോക്കരും ക്ലാസ്സ് മുറിയിലേക്ക് എഴുന്നള്ളിക്കും.
അപ്പോൾ ഹെഡ്മാസ്റ്റർ കൊങ്ങിണി ബ്രാഹ്മണൻ ആദരവോടുകൂടി സ്വീകരിക്കാനെത്തും. ക്ലാസ്സിൽ ഒന്നാം സ്ഥാനത്തുതന്നെ കക്ഷിയെ പ്രതിഷ്ഠിച്ച് അവർ തത്കാലം പിൻവാങ്ങും.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ ചെറിയമേലാന്റെ
ഹാജരെഴുന്നള്ളത്തുണ്ടാവുകയുള്ളൂ. ഒരുദിവസം രാവിലെ ക്ലാസ്സ് തുടങ്ങുന്നതിനു കുറച്ചുമുമ്പ്, കരടി നാരായണൻ
കസേരയിൽ കേറി നിന്ന് ഒരു പ്രഖ്യാപനം നടത്തി. തെക്കെവിടെയോ ഒരു കോളേജിൽനിന്നു പിരിഞ്ഞ ഒരു പണ്ഡിതർ ഈ സ്കൂളിൽ ചേർന്നിട്ടുണ്ട്. അയാൾ ഇന്ന് ഈ ക്ലാസ്സിൽ പാഠമെടുക്കാൻ വരും. അപ്പോൾ പണ്ഡിതർക്കു നല്ലാരു സ്വീകരണം കൊടുക്കണം. പരിപാടികൾ എങ്ങനെ വേണമെന്നു കരടി വിവരിച്ചു. ചെറിയ ഒരു
റിഹേഴ്സലും നടത്തി.
കാൽപ്പായ കടലാസുകൊണ്ടു പക്ഷികളെയുണ്ടാക്കി എല്ലാവരും കീശയിൽ
സൂക്ഷിക്കണം.
കരടി ചുണ്ടത്തു വിരൽ വയ്ക്കുമ്പോൾ എല്ലാവരും ശ്വാസമടക്കി അനങ്ങാതെ ഇരുന്നുകൊള്ളണം.
കരടി മൂളുമ്പോൾ മൂളിക്കൊള്ളണം.
എല്ലാവരും അതേ സ്വരത്തിലും ഈണത്തിലും കരടി തവളകരയുമ്പോൾ എല്ലാവരും “അയ്യോ പാമ്പ്' എന്നു നിലവിളിച്ചുകൊണ്ടു ബഞ്ചിന്മേൽ ചാടിക്കേറണം..... അങ്ങനെയൊക്കെയായിരുന്നു നേതാവിന്റെ ക്ലപനകൾ.
രണ്ടാമത്തെ പിരിയഡ് മോറൽ ഇൻസ്ട്രക്ഷനാണ്. ക്ലാസ്സെടുക്കാൻ കേറിവന്നതു പുതിയ പണ്ഡിതരാണ്.
കുട്ടികളെല്ലാം നിശ്ശബ്ദം എഴുന്നേറ്റുനിന്നു.
നിലത്തിഴയുന്ന മുഷിഞ്ഞ മുണ്ടും മുറിക്കൈയൻ ഷർട്ടും ധരിച്ച കിഴവൻ പണ്ഡിതരെ കുട്ടികൾ പരിഹാസത്തോടെ നോക്കി. ചിരിച്ചില്ല. (ശബ്ദിച്ചില്ല. കരടി ചുണ്ടത്തു
വിരൽവെച്ച് ഗൗരവത്തോടെ നിൽക്കുന്നു.)
ക്ലാസ്സിൽ നിശ്ശബ്ദത
പ്രായാധിക്യംകൊണ്ടു കഴിഞ്ഞ കൺപോളകൾ പൊക്കി പുതിയ മാസ്റ്റർ ക്ലാസ്സ് മുഴുവനും ഒന്നുഴിഞ്ഞുനോക്കി.
പണ്ഡിതർക്കു കണ്ണിനു നല്ല കാഴ്ചയില്ല എന്നു കുട്ടികൾക്കു മനസ്സിലായി
“സിറ്റ്ഡൗൺ.” മാസ്റ്റർ ഗംഭീരസ്വരത്തിൽ പറഞ്ഞു.
കുട്ടികളെല്ലാവരും ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് ഇരുന്നു.
(ക്ലാസ്സിലെ കുട്ടികളുടെ അച്ചടക്കത്തെപ്പറ്റി മാസ്റ്റർ മനസ്സിൽ
പ്രശംസിച്ചിട്ടുണ്ടാവണം.)
മാസ്റ്റർ ക്ലാസ്സ് ആരംഭിച്ചു.
“സത്യം ബ്യാൽ പ്രിയം ബ്രൂയാൽ
ന ബ്രൂയാൽ സത്യമപ്രിയം.......
ശ്ലോകം വ്യാഖ്യാനിച്ചു.
“സത്യം പറയണം. എന്നാൽ ആ സത്യം പ്രിയമായ സത്യമായിരിക്കണം. ഒരു കള്ളനെ കുള്ളൻ എന്നു വിളിക്കുന്നതു സത്യമായിരിക്കുമെങ്കിലും അത് ഇഷ്ടപ്പെടാവുന്ന സത്യമല്ല. അതിനാൽ അങ്ങനെയുള്ള അപ്രിയമായ സത്യം പറയരുത്......
കരടി മൂളുന്നു....തുടർന്നു ക്ലാസ്സിൽ കടന്നൽക്കൂട്ടം ഇളകിയപോലെ ഒരു മുഴക്കം. മാസ്റ്റർ തലയും കൺപോളകളും പൊക്കി നാലുപാടും നോക്കി; നിശ്ശബ്ദത. തന്റെ ചെവിയിൽനിന്നുണ്ടായ ഒരു മുഴക്കമായിരിക്കും എന്നു കരുതി മാസ്റ്റർ വീണ്ടും
വിഷയത്തിലേക്കു പ്രവേശിച്ചു. ശ്ലോകം ആവർത്തിച്ചു. “സത്യം ബ്രൂയാൽ പ്രിയം ബ്രൂയാൽ......
കരടി ഉമായൊന്നു മൂളി, ക്ളാസ്സിൽ ഒരു കൊടുങ്കാറ്റിന്റെ ആരവം......
മാസ്റ്റർ പരിഭ്രമത്തോടെ തലപൊക്കി നോക്കി.
നിശ്ശബ്ദത. നിശ്ചലത
മാസ്റ്റർക്ക് ഒന്നും മനസ്സിലാവുന്നില്ല.
“എന്താണൊരു മുഴക്കം കേട്ടത്?" മാസ്റ്റർ ഉറക്കെ ചോദിച്ചു. ഉത്തരമില്ല;
mkgaya
മാസ്റ്റർ വീണ്ടും പാഠം തുടർന്നു. “സത്യം ബ്രൂയാൽ...... കരടി ഒന്നലറി. തുടർന്ന്, അമ്പതു കരടികൾ ഒപ്പം അലറി. കുട്ടികൾ വാ തുറന്നു ഗർജ്ജിക്കുന്നതു മാസ്റ്റർ കണ്ടു.
മാസ്റ്റർ കസേരയിൽനിന്നു ചാടിയെണീറ്റ് എന്തോ പറയാൻ ഭാവിച്ചു. അപ്പോൾ കരടി കീശയിൽനിന്നു കടലാസുപക്ഷിയെ പുറത്തെടുത്ത് മാസ്റ്റരുടെ കഷണ്ടിത്തലയ്ക്കുമീതെ എറിഞ്ഞുപറപ്പിച്ചു. തുടർന്ന് അമ്പതു വെള്ളിൽപ്പറവകൾ വായുവിൽ പറന്നു. ഒന്നുരണ്ടെണ്ണം പണ്ഡിതരുടെ മൂർദ്ധാവിൽത്തന്നെ ചെന്നുവീണു.
തന്തയില്ലാത്ത നായ്ക്കൾ ” പണ്ഡിതർ ശുണ്ഠിയെടുത്തു പുലമ്പി. കരടി
“ തവളകരഞ്ഞു പാമ്പിന്റെ വായിൽപ്പെട്ട തവളയുടെ കരച്ചിൽ.
“അയ്യോ പാമ്പ് പാമ്പ്!" കുട്ടികളെല്ലാം കൂട്ടത്തോടെ നിലവിളിച്ച് ബഞ്ചിന്മേൽ
സത്യമോ മായയോ മന്മതിഭ്രാന്തിയോ? എന്ന മട്ടിൽ പണ്ഡിതരും കസേലയിൽ
ചാടിക്കയറണമോ എന്നു. ശങ്കിച്ചു നിൽപ്പായി. അപ്പോൾ ബഹളം കേട്ട് ഹെഡ്മാസ്റ്റർ കൊങ്ങിണിാഹ്മണൻ ക്ലാസ്സ് മുറിയുടെ
വരാന്തയിലെത്തി, അകത്തേക്കു നോക്കി.
ഒന്നും സംഭവിച്ചിട്ടില്ലെന്നമട്ടിൽ കുട്ടികൾ ബഞ്ചിൽ അനങ്ങാതെ നിശബ്ദമായിരിക്കുന്നു
കടലാസ് കിളികൾ മുറിയിൽ അങ്ങുമിങ്ങും ചിതറിക്കിടക്കുന്നു.
ഹെഡ്മാസ്റ്റർ പണ്ഡിതരുടെ മുഖത്തേക്കു നോക്കി. പണ്ഡിതരുടെ മിഴികളിൽനിന്നു രണ്ടിറ്റു കണ്ണീർ കവിളിലേക്കു വഴുതി വീണു.
പണ്ഡിതർ ഒന്നും പറയാതെ മുറിയിൽനിന്നു പുറത്തേക്കു പോയി. അനങ്ങാതെയിരിക്കുന്ന കുറ്റവാളികളെ നോക്കി ഹെഡ്മാസ്റ്റർ വേദനയേ “നിങ്ങൾ പരിഹസിച്ച് അപമാനിച്ചുവിട്ടത് ആരെയാണെന്നു നിങ്ങൾ ആ ഏറ്റവും പാരമ്പത്തു ഹൈരുനായരെയാണ് നി പറഞ്ഞയച്ചത്......