ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു. റിസപ്ഷൻ റൂമിലെ ഉയർന്ന മണ്ഡപത്തിലിരിക്കുന്ന കണ്ണടക്കാരിയായ തടിച്ച തെക്കിഴവി വിദേശീയനായ അതിഥിയെ കൗതുകത്തോടെ വീക്ഷിച്ചു.
“ഐ വാൻട് അക്കൊമൊഡേഷൻ പ്ലീസ് ശ്രീധരൻ ഇംഗ്ലീഷിൽ അറിയിച്ചു. 'യെസ്, മോസ്. കണ്ണടക്കാരി കൗതുകവീക്ഷണം മതിയാക്കി, ഹാളിന്റെ മൂലയിലേക്കു പരതിനോക്കി ഒരു പരിചാരികയെ ആംഗ്യം കാട്ടി വിളിച്ചു.
"സൗത്ത് അമേരിക്കൻ .... പുഞ്ചിരിതൂകിക്കൊണ്ട് കണ്ണടക്കാരിയുടെ ചോദ്യം. (അതിഥിയുടെ നിറവും മുഖപ്രകൃതിയും കണ്ടപ്പോൾ കണ്ണടക്കാരിക്കു തോന്നി, തെക്കേ അമേരിക്കക്കാരനാണെന്ന്.)
“നോ, നോ.' ശ്രീധരൻ തലയാട്ടി നിഷേധിച്ചു: 'ഇന്ത്യൻ, “അമേരിക്കൻ?
(തള്ള അമേരിക്കയെ വിടുന്നില്ല-അമേരിക്കനിന്ത്യൻ റെഡ് ഇന്ത്യൻ
ആണോ എന്നാണു ചോദിക്കുന്നത്)
"നോ മാഡം റിയൽ ഇൻഡ്യൻ....ഹിൻഡ
ഹിൻഡ എന്നു കേട്ടപ്പോൾ തള്ള, മനസ്സിലായി എന്ന ഭാവത്തിൽ നരച്ച തലകുലുക്കി; യുവർ പാസ്പോർട്ട്, പ്ലീസ്.
അപ്പോഴേക്കു പരിചാരിക അടുത്തെത്തി. കണ്ണടക്കാരി അവളോടു ജർമ്മൻ ഭാഷയിൽ എന്തോ പറഞ്ഞു.
പരിചാരിക ശ്രീധരന്റെ കൈയിൽനിന്നു മാൻതോൽപ്പെട്ടി ഏറ്റുവാങ്ങി. ശ്രീധരൻ, കോട്ടിന്റെ അടിക്കീശയിൽനിന്നു പാസ്പോർട്ട് പുറത്തെടുത്തു.
സമൃദ്ധമായ സ്വർണ്ണത്തലമുടിയും നെല്ലിക്കാക്കണ്ണുകളുമുള്ള പരിചാരിക അവിടെത്തന്നെ നിക്കുകയാണ്.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പുതിയ പാസ്പോർട്ടിന്റെ കറുത്ത പുറംചട്ടയിൽ സ്വർണ്ണമഷിയിൽ മുദ്രിതമായ അശോകസ്തംഭത്തിലേക്ക് ആ പെൺകിടാവു മിഴിച്ചുനോക്കുന്നു.
കണ്ണടക്കാരി പാസ്പോർട്ട് വാങ്ങി, സന്ദർശകന്റെ സ്വിസ് വിസയും, താമസക്കാലാവധിയും രേഖപ്പെടുത്തിയതു ശരിയാണോ എന്നു പരിശോധിച്ച്, പിന്നെ ആയമ്മയെപ്പോലെതന്നെ തടിച്ച ഒരു പുസ്തകമെടുത്ത് മുമ്പിൽ മലർത്തിവെച്ചു. ഹോട്ടൽ രജിസ്റ്റർ.
അതിഥി വിദേശപൗരനായതുകൊണ്ട് രജിസ്റ്ററിൽ കൂടുതൽ കോളങ്ങൾ
പൂരിപ്പിക്കാനുണ്ടായിരുന്നു.
പരിചാരികപ്പെൺകിടാവിന്റെ നോട്ടം ശ്രീധരന്റെ മുഖത്തേക്കുതന്നെ. എന്തോ ബാധയേറ്റപോലെയുണ്ടായിരുന്നു അവളുടെ ഭാവചലനങ്ങൾ. ഈ കറുത്ത മനുഷ്യനെക്കണ്ട് അവൾ ഭയന്നുപോയോ?
രജിസ്റ്ററിലെ കോളങ്ങൾ പൂരിപ്പിക്കുന്നതിനിടയിൽ ശ്രീധരൻ അവളെ ഒന്നു നോക്കി. കത്തിജ്ജ്വലിക്കുന്ന ആ മുഖം മുമ്പെവിടെയോ കണ്ടപോലെ തോന്നി. അസംഭവ്യം. ഉത്തരസ്വിറ്റ്സർലണ്ടിലെ ഈ പെൺകിടാവിനെ മുമ്പു കണ്ടുമുട്ടാൻ ഒരുതരത്തിലും ഇടയില്ല.ക്രമേണ ഓർമ്മവന്നു സിനിമയിൽ കണ്ട മുഖമാണ്.... നടി
ഗെരറ്റാഗർബോ
റ്റാഗാർബോവിന്റെ സഹോദരിയായിരിക്കുമോ ഈ സുന്ദരി? രജിസ്റ്റർ പൂരിപ്പിക്കുന്ന ചടങ്ങു കഴിഞ്ഞു.
പെൺകിടാവ് അങ്ങനെതന്നെ നീക്കുകയാണ് ഒരു പ്രതിമപോലെ. കണ്ണടക്കാരി അവളോടു ജർമ്മൻ ഭാഷയിൽ എന്തോ പരുഷമായി പറഞ്ഞു. ശകാരമായിരിക്കുമോ?
ഏതോ കിനാവിൽനിന്നു ഞെട്ടിയുണർന്നപോലെ ആ പെൺകിടാവ് നരച്ച മിഴികൾ പിടപ്പിച്ച് അതിഥിയുടെ മുഖത്തേക്കു നോക്കി മധുരോദാര സ്വരത്തിൽ മൊഴിഞ്ഞു: പ്ലീസ്
അവൾ പെട്ടിയും തൂക്കിപ്പിടിച്ച് അപം മാറിനിന്ന് അതിഥിയോടു മുമ്പിൽ നടക്കാൻ ആംഗ്യം കാട്ടി.
ഇരുവരും നടന്നു.
അവൾ മുകളിലേക്കുള്ള കോണിപ്പടി ചൂണ്ടിക്കാട്ടി.
രോമപ്പരവതാനി വിരിച്ച പടവുകൾ കയറി. ഒന്നാമത്തെ നിലയിൽ എട്ടാം നമ്പർ റൂമാണ് പുതിയ അതിഥിക്കനുവദിച്ചിരിക്കുന്നത്. അവൾ മുറി തുറന്നു. മാൻ തോൽപ്പെട്ടി സ്റ്റാൻഡിനു മീതെ നിക്ഷേപിച്ചു. പിന്നെ എന്തു ചെയ്യണമെന്നോ പറയണമെന്നോ നിശ്ചയമില്ലാത്ത മട്ടിൽ പരുങ്ങിനിപായി.
ആ പരിചാരികയുടെ പെരുമാറ്റം ആകപ്പാടെ ശ്രീധരന് അത്ര പിടിച്ചില്ല. അവൾ മുഖത്ത് ഒരു മന്ദഹാസലേശംപോലും പ്രകടിപ്പിക്കുന്നില്ല. യൂറോപ്യൻ ഹോട്ടലുകളിലെ പരിചാരികമാർ അതിഥികളോട് എപ്പോഴും പ്രസന്നഭാവത്തോടും ആദരവോടുംകൂടി പെരുമാറുന്നവരായിരിക്കും. ഇവൾക്ക് ആദരവിനു കുറവില്ല. കുറച്ചധികമായി തോന്നുന്നുമുണ്ട്. എന്നാൽ, പ്രസന്ന ഭാവം പരുങ്ങലിലാണ്.
"യൂ ഇൻഡ്യൻ?... നെല്ലിക്കാക്കണ്ണുകൾ മെല്ലെ വിടർത്തി നേരിയൊരു ഭയത്തോടെയായിരുന്നു ആ ചോദ്യം.
(ഒന്നു സംസാരിക്കാനെങ്കിലും തോന്നിയല്ലോ!)
"യെസ് ഐ ആം ഇൻഡ്യൻ ശ്രീധരൻ ഗൗരവത്തോടെ മറുപടി പറഞ്ഞു. "കമ്മിംഗ് ഫ്രം ഇൻഡ്യാ?' (ഇന്ത്യയിൽ നിന്നാണോ വരുന്നത്?) "യെസ് കമിംഗ് ഫ്രം ഇൻഡ്യാ അവൾ വീണ്ടും തറപ്പിച്ചുനോക്കുകയാണ്. കറുത്ത കവിളെല്ലുകൾ ലേശം
തള്ളിനിക്കുന്ന പരന്ന മുഖത്തേക്ക്....കറുത്തുമിനുത്ത തലമുടിയിലേക്ക് കറുത്ത കൃഷ്ണമണികൾ മിന്നുന്ന മിഴികളിലേക്ക് പൊക്കം കുറഞ്ഞ നാസികയിലേക്ക് വെളുത്ത ദന്തനിരകളിലേക്ക്-ഇൻഡ്യൻ
വീണ്ടും ഒരു സ്വപ്നത്തിൽനിന്നുണർന്നപോലെ അവൾ മൊഴിഞ്ഞു:
ഐ ആം ദി ചേമ്പർമെയ്ഡ്. (ഞാൻ അറപരിചാരികയാണ്.)
' “വെറി ഗുഡ് വാട്ട് ഷാൽ ഐ കാൾ ചേമ്പർ മെയ്ഡ്?
“മൈ നേം ഇസ് എമ്മാ, (എന്റെ പേര് എമ്മാ എന്നാണ്.)
വെരി ഗുഡ്
ഡിന്നർ ഇസ് ആറ്റ് എയറ്റ്, ഡൗൺ ഇൻ ദി ഡൈനിംഗ് ഹാൾ (അത്താഴം എട്ടുമണിക്കാണ് - താഴത്തെ ഭക്ഷണശാലയിൽ.)
(വാക്കുകൾ ആലോചിച്ചു തപ്പിപ്പിടിച്ച്, അസാരം നിർത്തി നിർത്തിക്കൊണ്ടാണു സംസാരം)
വെറി ഗുഡ്.
അവൾ ഉപചാരപൂർവ്വം തലകുനിച്ച്, മുറിയിൽനിന്നു പുറത്തേക്കു പോയി.
ഒരിക്കലും ചിരിക്കാത്ത പരിചാരിക
ശ്രീധരന് വാതിലടച്ച്, ഉടുപ്പു മാറ്റി ഒന്നു വിശ്രമിക്കാൻ ജാലകത്തിനരികെയിട്ട സിംഹാസനം പോലെയുള്ള കുഷ്യൻ കസേരയിൽ ഇരുന്നു.
സ്ഫടികജാലകത്തിലൂടെ ഹിമഗിരികൾ തെളിഞ്ഞുകാണുന്നു. ബെർണിസ് ആൽപ്സ് നിരകൾ! ദൂരെ വാംഗർസ്തപ്, ലാറ്റർ ബ്രണ്ണൻ എന്നീ ഗിരികളും ഒയ്ഗർ, മോംഫ് തുടങ്ങിയ ഗിരിശൃംഗങ്ങളും വിലസുന്നു. അവയ്ക്കിടയിലെവിടെയോ ആണ് ശ്രീധരൻ സന്ദർശിക്കാനെത്തിയിരിക്കുന്ന ജങ്ഹാ പതിനോരായിരത്തിൽപ്പരം അടി പൊക്കമുള്ള ഹിമമകുടം.
അന്തരീക്ഷത്തിന്റെ ഭാവപ്പകർച്ചയനുസരിച്ച് ആ ഹിമഗിരികൾ ചിലപ്പോൾ വളരെ അകലെയായും, ചിലപ്പോൾ അടുത്തായും മിഴികൾക്കു തോന്നും.
മൂടൽമഞ്ഞും മേഘങ്ങളും ഹിമസ്തംഭങ്ങൾ ഇടിഞ്ഞുവീണ് തകരുമ്പോൾ അതിൽനിന്നു പൊങ്ങുന്ന വെള്ളപ്പുകപോലെയുള്ള രേണു പടലങ്ങളും ഇടകലർന്ന അന്തരീക്ഷത്തിലൂടെ ദൂരെയുള്ള ഹിമഗിരിശൃംഖലകൾ പലതരം മായാചിത്രങ്ങൾ മാറിമാറി പ്രദർശിപ്പിക്കുന്നു. ആഴിയിൽ അണി നിരന്നുനിക്കുന്ന പായക്കപ്പലുകളും, പണിതീരാത്ത പളുങ്കുകൊട്ടാരങ്ങളും, വീടുപണിയാൻ ആകാശമുറ്റത്തു സംഭരിച്ച കുമ്മായക്കൂമ്പാരങ്ങളും അങ്ങനെ പലതും അവിടെക്കാണുന്നു. സായാഹ്ന സൂര്യന്റെ ചെങ്കതിരുകൾ ഏതോ ഒരു ഗിരിമുകളിൽ പറ്റിനിക്കുന്ന മേഘപാളിയിൽ ഒളിവീശുന്നു. മഞ്ഞുമലയുടെ തലയ്ക്കു തീപിടിച്ചപോലെ തോന്നുന്നു -മലയുടെ കവിളത്തു വലിയൊരു ഹിമപ്പാറ വെട്ടിത്തിളങ്ങുന്നു......
ഇന്നു പ്രസന്നമായൊരു ദിവസമായിരുന്നു. നാളെയും ഇങ്ങനെയൊരു തെളിഞ്ഞ ദിവസമായിത്തീരട്ടെ എന്നു പ്രാർത്ഥിച്ചു. കാരണം, ഹിമവർഷമോ കാർമൂടലോ ഉള്ള ദിവസമാണെങ്കിൽ ജങ്ഫാസന്ദർശനം നിരാശാജനകമായിരിക്കും. ഹിമഗിരിവണ്ടിയിലിരുന്നുകൊണ്ട് ഇരുപാടുമുള്ള ഹിമപ്പാടങ്ങളുടെ ഭംഗിയോ ഐസ് പിരമിഡുകളുടെ അവിസ്മരണീയ ഗാംഭീര്യമോ അധോലോകത്തിലെ മായാവിലാസങ്ങളോ
ആസ്വദിക്കാൻ അവസരം കിട്ടുകയില്ല.... മൂടൽമഞ്ഞിന്റെയും മഴച്ചാറലിന്റെയും ഹിമരേണുക്കളുടെയും നരച്ച യവനിക പ്രപഞ്ചം മുഴുവനും മറപിടിച്ചുനിക്കുന്ന കാഴ്ചയും കണ്ടു തിരിച്ചുപോരേണ്ടിവരും; അറുപത്തഞ്ചു ഫ്രാങ്കും ഒരു ദിവസവും നഷ്ടപ്പെടുത്തിക്കൊണ്ട്. വീണ്ടും ഹിമഗിരികളിലേക്കു നോക്കിക്കൊണ്ടിരുന്നു. കുറച്ചുമുമ്പ് മലമുകളിൽ കണ്ട
മായികത്തിക്കുണ്ഡം കെട്ടണഞ്ഞുപോയി. ആ ഹിമപ്പാറ മാത്രം അവിടെ ഒരു
കണ്ണുനീർത്തുള്ളിപോലെ കാണപ്പെടുന്നു - അതു മെല്ല കീഴ്പോട്ടു നിരങ്ങി വരുന്നുണ്ടോ? ഹിമസ്തംഭത്തിൽനിന്ന് അടർന്നു വീണ കുറ്റൻ ഖണ്ഡമായിരിക്കും..... എട്ടുമണിയായപ്പോൾ ഭക്ഷണക്കാര്യം ഓർമ്മവന്നു. ഉടുപ്പുമാറ്റി, താഴത്തെ ഡൈനിങ് സലൂണിലേക്കു നടന്നു.
എൽമർ ഹോട്ടലിൽ അന്ന് അതിഥികൾ കുറവായതുകൊണ്ടോ ഉള്ളവരിൽത്തന്നെ പലരും വൈകി അത്താഴം കഴിക്കുന്നവരായതുകൊണ്ടോ എന്തോ ഭക്ഷണശാലയിൽ അപ്പോൾ നാലഞ്ചാളുകളെയേ കണ്ടുള്ളൂ.
ഒരൊഴിഞ്ഞ മേശയ്ക്കു പിറകിൽ ചെന്നിരുന്നു.
ബെയറർ അത്താഴം വിളമ്പുന്നതിനു പ്രാരംഭമായി, മേശപ്പുറത്തു മെനു കാർഡ് സമർപ്പിച്ചു. ജർമ്മൻ ഭാഷയിൽ അച്ചടിച്ച വലിയൊരു കാർഡ്.
അപ്പോൾ ഭംഗിയായി ഉടുത്തൊരുങ്ങിയ ഒരു വെള്ളത്തരുണി വന്ന് ശ്രീധരന്റെ മേശയ്ക്കെതിരെ സ്ഥലം പിടിച്ചു.
തീജ്ജ്വാലത്തലമുടിയും നെല്ലിക്കാക്കണ്ണുകളും -എമ്മ!
അവൾ ഡ്യൂട്ടി കഴിഞ്ഞ്, പരിചാരികയുടെ യൂനിഫോറം മാറ്റി പരിഷ്കൃത വേഷത്തിൽ വന്നിരിക്കയാണ്.
“മേഹെൽപ്പ് യൂ?'(ഞാൻ നിങ്ങളെ സഹായിക്കട്ടെ?) ജർമ്മൻ ഭാഷയിലുള്ള വിഭവവിവരണപ്പെട്ടികയിലേക്കു മിഴിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ അതിഥിയുടെ കൈയിൽനിന്ന് ആ മെനുകാർഡ് വാങ്ങി, അവൾ വിനീതഭാവത്തിൽ മൊഴിഞ്ഞു.
താങ്ക്യൂ
അവൾ കാർഡിൽ കണ്ണോടിക്കാതെ, ബെയറോട് എന്തൊക്കെയോ പറഞ്ഞു. “ബെയറർ മടങ്ങിപ്പോയി.
"എമ്മയും ഡിന്നറിനു വന്നിരിക്കയാണോ? ശ്രീധരൻ ചോദിച്ചു. “അല്ല, എനിക്ക് ഇവിടെ അതിഥികളുടെകൂടെയിരുന്നു ഭക്ഷണം കഴിക്കാൻ
പാടില്ല. ഞാൻ വന്നിരിക്കുന്നത് നിങ്ങൾ ഭക്ഷണം കഴിക്കുന്നതു കാണാനാണ്. അവൾ ഒരു മന്ദഹാസം തൂകി. ആദ്യമായി അവളുടെ മുഖത്ത് അവതരിച്ചുകണ്ട മന്ദഹാസം! (അവളുടെ ചെറിയ പല്ലുകൾ നിരയൊത്തവയാണെങ്കിലും അവയുടെ നിറം അനാകർഷകമായിത്തോന്നി. പുഴുങ്ങിയ ചെമ്മീനിന്റെ ഇളംമഞ്ഞനിറം.)
ബെയറർ വലിയൊരു ട്ര നിറയെ വിഭവങ്ങളുമായി തിരിച്ചുവന്നു. വിഭവങ്ങൾ കണ്ടപ്പോൾ ശ്രീധരന് അദ്ഭുതം തോന്നി. ഒരു പ്ലേറ്റിൽ ചപ്പാത്തിയുമുണ്ട്!
ഇവിടെ ചപ്പാത്തിയും കിട്ടുമോ? ശ്രീധരൻ ചോദിച്ചു. 'ഈ ഇന്ത്യൻ ഭക്ഷണം ഞാൻ സ്പെഷ്യലായി ഉണ്ടാക്കിയതാണ്. അവൾ ക്ഷമാപണഭാവത്തിൽ മൊഴിഞ്ഞു.
വെരി ഗുഡ്
ശ്രീധരന് പിന്നെ മനസ്സിൽ പറഞ്ഞു: ജർമ്മൻ പെൺകിടാവേ, ഇന്ത്യൻ ഭക്ഷണം! അങ്ങനെയൊന്നില്ല. പഞ്ചാബികൾ റൊട്ടി മാത്രം ഭക്ഷിക്കുന്നു. ബംഗാളികളും കേരളീയരും ചോറു മാത്രം ഭക്ഷിക്കുന്നു. മദ്ധ്യേന്ത്യക്കാർ റൊട്ടിയും ചോറും ഭക്ഷിക്കുന്നു. ഇന്ത്യൻ വിഭവങ്ങളും വ്യത്യസ്തരീതിയിലാണ്. കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള ജനങ്ങളുടെ ആഹാര പദാർത്ഥങ്ങളുടെ പാചകരീതി മുഴുവനും പഠിക്കണമെങ്കിൽ നിനക്കു രണ്ടു വർഷത്തെ കോഴ്സ് വേണ്ടിവരും......
ഇന്ത്യൻ ഇനമായ ചപ്പാത്തിക്കു പുറമേ മികച്ച പല യൂറോപ്യൻ വിഭവങ്ങളും ഉണ്ടായിരുന്നു. കേവ്യർ (മീൻമുട്ട), ആസ്പരാഗസ്, വെളുത്ത വീഞ്ഞ് മുതലായ സ്പെഷ്യൽ ഇനങ്ങളും, വിഭവങ്ങൾ ഓരോന്നായി അവൾ തന്നെ വിളമ്പിത്തന്നു. അത്താഴം കഴിഞ്ഞെഴുന്നേറ്റു.
“നിങ്ങൾ ഒന്നുലാത്താൻ പോകുന്നില്ലേ?” അവൾ ചോദിച്ചു. അത്താഴം കഴിഞ്ഞാൽ ശ്രീധരന് ഒരു നടത്തമുണ്ട്. അതു മനസ്സിലാക്കിയപോലെയായിരുന്നു അവളുടെ ചോദ്യം. “നടക്കാൻ പോകുന്നുണ്ട്.' ശ്രീധരൻ ഒരു സിഗരറ്റ് പിടിപ്പിച്ചുകൊണ്ടു പറഞ്ഞു.
“മേ ഐ കം വിത്ത് യൂ?' (ഞാനും വരട്ടെയോ നിന്റെകൂടെ?) വിരോധം പറഞ്ഞില്ല. ഇന്റർലേക്കനിലെ റോഡുകളും വീഥികളും പാർക്കുകളും തടാകക്കരയിലേക്കുള്ള ഊടുപാതകളും അറിയാവുന്ന ഒരു ഗൈഡ് കൂടെയുണ്ടാകുന്നത് ഒരു രക്ഷയാണ്.
ബെർണിസ് ആൽപ്സ് താഴ്വാരത്തിൽ, തൂൺ, ബ്രയൻസ് എന്നീ രണ്ടു തടാകങ്ങൾക്കിടയിൽ കിടക്കുന്ന ഇന്റർലേക്കൻ പട്ടണം യൂറോപ്പിലെ പ്രഖ്യാതമായൊരു സുഖവാസകേന്ദ്രമാണ്. സന്ദർശകരുടെ സർക്ഷഭൂമിയാണ് തെരുവുകൾ എപ്പോഴും സന്ദർശകരെക്കൊണ്ടു നിറഞ്ഞിരിക്കും. ഇന്റർ ലേക്കനിലെ കെട്ടിടങ്ങളിൽ പകുതിയും ഹോട്ടലുകളാണ്. ഷാപ്പുകൾ മിക്കവയും കൗതുകവസ്തുക്കളുടെ വിപനശാലകളാണ്. മലമുകളിൽ പാർക്കുന്ന ഗ്രാമീണർ, മരത്തിലും, ലോഹത്തിലും ശിലയിലും കൊത്തിയുണ്ടാക്കിയ വിചിത്രവസ്തുക്കൾ, സന്ദർശകരുടെ പ്രത്യേകദ്ധയെ ആകർഷിക്കുന്നു. അവയ്ക്കു പുറമേ, സ്വിസ്സ് വാച്ചുകളും കള്ളാക്കുകളും ബൈനോക്കുലർസ്, ഭൂതക്കണ്ണാടി മുതലായ ഉപകരണങ്ങളുടെ
പ്രദർശന വിപനക്കടകളും മുഴത്തിനു മൂന്നുവീതം കാണാം. തെരുവുകളിലെ ബഹളത്തിൽനിന്നു വിട്ടുമാറി, സ്വരമായും ശാന്തമായും സായന്തനസഞ്ചാരം നിർവ്വഹിക്കാൻ ശ്രീധരനെ അവൾ നയിച്ചത് ആര നദീതീരത്തേക്കായിരുന്നു.
ഇന്റർലേക്കനിൽ ഈ ഋതുവിൽ സൂര്യാസ്തമയം പത്തുമണിക്കാണ്. വിചിത്രാകൃതിയിലുള്ള മരപ്പാലങ്ങൾ കൊണ്ടലങ്കരിച്ച ആർനദി. അപ്പുറം പൈൻകാടുകൾ നിറഞ്ഞ കുന്നിൻ ചെരുവുകൾ - അകലെ മഞ്ഞുമലയുടെ
മയികപരദർശനം
അവൾ ഇന്ത്യയെപ്പറ്റി ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. ഇന്ത്യ ഇപ്പോഴും സന്ന്യാസിമാരുടേയും മഹാരാജാക്കന്മാരുടേയും മാത്രം നാടാണെന്നാണ് അവളുടെ ധാരണ.
ആളുകൾ തെരുവുകളിൽ സഞ്ചരിക്കുന്നത് ആനപ്പുറത്തു സവാരി ചെയ്തുകൊണ്ടാണെന്നുപോലും അവൾ ധരിച്ചുവെച്ചിരിക്കുന്നു. രാമായണ കാലത്തെയും കാളിദാസന്റെ കാലത്തെയും ഇന്ത്യയാണ് അവളുടെ ഇന്ത്യ.
ശ്രീധരൻ അവളുടെ ചോദ്യങ്ങൾക്കു മിതമായ വാക്കുകളിൽ ഉത്തരം കി. ഇടയ്ക്ക ചില ആദ്ധ്യാത്മികവിഷയങ്ങളും കടന്നുവീഴും, ശ്രീധരന്റെ സംഭാഷണം അവൾക്ക് ഉപനിഷൽസൂക്തങ്ങളായിത്തോന്നിയിട്ടുണ്ടാവണം. പെട്ടെന്ന് ഇരുട്ടും തണുത്ത കാറ്റും അന്തരീക്ഷത്തെ അലങ്കോലപ്പെടുത്തി.
മഞ്ഞുപെയ്യാനുള്ള പുറപ്പാടാണ്; വേഗം ഹോട്ടലിലേക്കു മടങ്ങി. അന്നുരാത്രി അതിഭയങ്കരമായ തണുപ്പ്. ഇവിടെ കാലാവസ്ഥ എപ്പോഴും തകിടം മറിഞ്ഞുകൊണ്ടിരിക്കും. ഇന്റർലേക്കനിൽ ഹിമവർഷമുണ്ടായില്ല. അടുത്ത മലമ്പ്രദേശങ്ങളിലും, ബെർണിയർ ആൽപ്സ് ഗിരിപ്രാന്തങ്ങളിലും കടുത്ത
ഹിമവർഷമുണ്ടായതായി പിറ്റേന്ന് അറിയാൻ കഴിഞ്ഞു. പിറ്റേന്നു മങ്ങിയ കാലാവസ്ഥ. അങ്ങനെ ജങ്ഫാസന്ദർശനം അന്നു തരപ്പെട്ടില്ല.
ബ്രേക്ക് ഫാസ്റ്റം കഴിഞ്ഞ്, ക്യാമറയും ചുമലിൽ തൂക്കി ഒറ്റയ്ക്ക് ഇന്റർ ലേക്കൻ പരിസരങ്ങളിൽ ചുറ്റിനടന്നു. വൈകുന്നേരമായപ്പോൾ അന്തരീക്ഷം തെളിഞ്ഞു. സൂര്യൻ ദർശനം നകി.
അത്താഴത്തിനിരുന്നപ്പോൾ അവൾ മുമ്പിൽ ഹാജരായി. ബെയറർ വലിയ ട്രേയിൽ വിഭവങ്ങൾ കൊണ്ടുവന്നു. അത്താഴം കഴിഞ്ഞ് ഉലാത്താനിറങ്ങിയപ്പോൾ അവളുടെ അഭ്യർത്ഥന, “മേ ഐ കം വിത്ത് യൂ?'
അന്നു ബ്രയൻസ് തടാകക്കരയിലേക്കാണു പോയത്.
തടാകക്കരയിൽ ആപ്പിൾ മരങ്ങളും പെയർ മരങ്ങളും നിറയെ പൂത്തു പരിമളംപൊഴിക്കുന്ന നടപ്പാതകളിലൂടെ ഇന്ത്യൻ പുരാണകഥകൾ പറഞ്ഞു കൊണ്ട് ശ്രീധരനും അദ്ഭുതവികാരങ്ങളോടെ അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് അവളും ചുറ്റിനടന്നു. മലകയറ്റത്തിനു പ്രതികൂലമായ കാലാവസ്ഥയുമായിട്ടാണ് മൂന്നാം ദിവസവും
പിറന്നത്. അന്നു പകൽ മലഞ്ചെരുവുകളിൽ ചുറ്റിനടന്നു. ആർ നദിയുടെ പാലം കടന്നു. കുന്നിൻചെരിവിൽ കൂർത്ത മേൽപ്പുരയോടുകൂടിയ മരവീടുകളും നിറപ്പകിട്ടും കലാവിലാസവും കലർന്ന പൂങ്കാവനങ്ങളും കണ്ടു. ആ കുടിലുകളിൽ പെണ്ണുങ്ങൾ തുണിയിൽ ചിത്ര വേലകൾ (എംബ്രോയിഡറി) ചെയ്യുന്നു. സ്വിറ്റ്സർലണ്ടിലെ പാരമ്പര്യമായൊരു കുടിൽ വ്യവസായമാണ് ലേസ് നിർമ്മാണവും തയ്യൽച്ചിത്രവേലകളും. ദൂരെ മലകൾ അവിടവിടെ തകരത്തകിടുകൾകൊണ്ടു ദ്വാരമടച്ച
മേൽപ്പുരകൾപോലെ കാണുന്നുണ്ടായിരുന്നു.
നാലാംദിവസവും നിരാശാജനകമായിരുന്നു.
അന്ന് അത്താഴത്തിനുശേഷമുള്ള നടത്തം പട്ടണത്തിലെ പാർക്കിലേക്കായിരുന്നു. നടപ്പാതകളുടെ ഇരുവശങ്ങളിലും പിടിപ്പിച്ച കുറിയ പ്ലാറ്റൻ മരങ്ങൾ നിറയെ തളിർത്തുനിക്കുന്നതു കണ്ടപ്പോൾ കേരളത്തിലെ വെള്ളിലക്കാടുകളെ ഓർത്തുപോയി.
പൊക്കത്തിൽ പീലിവിടർത്തി നിക്കുന്ന സിഡാ മരങ്ങൾ കണ്ടപ്പോൾ കവുങ്ങുകൾ കണ്ണിലുദിച്ചു നിറംമാറിക്കൊണ്ടിരിക്കുന്ന പൂക്കളോടുകൂടിയ മഗ്നോളിയാമരങ്ങൾ അന്തരീക്ഷത്തിൽ വീരാളിപ്പട്ടു നിവർത്തിപ്പിടിച്ചിരുന്നു. അവയ്ക്കിടയിൽ, തൂവെള്ളപ്പൂക്കൾ കൊണ്ടു വൈവാഹികമൂടുപടം ചാർത്തി, നാണംകുണുങ്ങി നിക്കുന്ന പെയർമരങ്ങളും ഉണ്ടായിരുന്നു
എമ്മ ജർമ്മൻകാരിയാണ്. ജന്മസ്ഥലം, ബാൽ (ബാസൽ). അച്ഛൻ ഹോങ്കോങ്ങിലെ വലിയൊരു ഹോട്ടലുടമയാണ്. അച്ഛന്റെ ഏക സന്താനമാണ് എമ്മ ചെറുപ്പകാലത്തുതന്നെ മാതാവു മരിച്ചു. അച്ഛൻ പിന്നെ വിവാഹം ചെയ്തിട്ടില്ല. സ്കൂൾവിദ്യാഭ്യാസം കഴിഞ്ഞ ഉടനെ എമ്മയെ അച്ഛൻ സ്വിറ്റ്സർലണ്ടിലെ മോന്തുവിലെ കുലീനറി (പാചകവിദ്യ) കോളേജിൽ ചേർത്തു. അവിടെ അഞ്ചുവർഷം പഠിച്ചു. ലോകത്തിലെ സകല രീതിയിലുമുള്ള ഭക്ഷണപദാർത്ഥങ്ങളും പാകംചെയ്യുന്നതിൽ പരിശീലനം നേടി. ഹോട്ടൽ നടത്തിപ്പിനെപ്പറ്റിയും പഠിച്ചു. ഇനി, ഡിപ്ലോമ കിട്ടാൻ ഏതെങ്കിലും വലിയൊരു ഹോട്ടലിൽ ഒരുവർഷത്തെ അപ്രണ്ടീസ് കോഴ്സ് പൂർത്തിയാക്കണം. അപ്രണ്ടീസ് കോഴ്സിനുവേണ്ടി എൽമർ ഹോട്ടലിൽ ചേർന്നിരിക്കയാണ്. മുറി തൂത്തുവാരുക, പാത്രം കഴുകുക, കസ്സിപ്പണി ചെയ്യുക, വിഭവങ്ങളൊരുക്കുക, വിളമ്പുക, അതിഥികളെ പരിചരിക്കുക, മെനു തയ്യാറാക്കുക, സ്റ്റുവേർഡായി നിക്കുക, റിസപ്ഷൻ കൗണ്ടറിലും ക്യാഷ് കൗണ്ടറിലും ജോലിചെയുക, മാനേജരുടെ പ്രാതിനിധ്യം വഹിക്കുക. അങ്ങനെ ഒരു വലിയ ഹോട്ടലിനെസ്സംബന്ധിച്ച സകല വിഷയങ്ങളിലും പ്രായോഗികപരിശീലനം നേടണം. ഇവിടെ ചേർന്നിട്ട് മൂന്നുമാസമായി - നാലുദിവസമായി ചേംബർമെയിഡിന്റെ ഡ്യൂട്ടിയിലാണ്.
ഈ വസ്തുതകളെല്ലാം അവൾ ഇങ്ങോട്ടു വിളമ്പിത്തന്നതല്ല. ആർ നദീതീരത്തിലൂടെയും, പാർക്കിലെ നടക്കാവുകളിലൂടെയും ഉലാത്തുമ്പോൾ, ശ്രീധരൻ പ്രത്യകം പ്രതേകം ചോദിച്ചപ്പോൾ ഒരു ദുഃഖസത്യംപോലെ മൊഴിഞ്ഞതാണ്. ആശയങ്ങൾ പ്രകടിപ്പിക്കാൻ ഇംഗ്ലീഷ് വാക്കുകൾ തെറ്റിപ്പോകുമോ എന്ന ആശങ്കയോടെ, അസാരം ജർമ്മൻചുവയുള്ള ഉച്ചാരണത്തോടെ മെല്ല നിർത്തിനിർത്തിക്കൊണ്ടു പറഞ്ഞൊപ്പിച്ചതാണ് - വിദേശ പാചകം പോലെ ഇംഗ്ലീഷ് ഭാഷണവും അവൾ പഠിച്ചുണ്ടാക്കി വരികയാണ്.
എന്നാൽ ചോദിക്കാതെതന്നെ ചില വസ്തുതകൾ അവൾ വെളിപ്പെടുത്തുകയുണ്ടായി. എമ്മയുടെ പിതാവ് ഇന്ത്യയുടെ ആദ്ധ്യാത്മികഭാരതത്തിന്റെ ഒരാരാധകനാണ്. ഇന്ത്യയെസ്സംബന്ധിച്ച് - വിശേഷിച്ചും വേദേതിഹാസങ്ങൾ, ഉപനിഷത്തുകൾ, സംസ്കൃതനാടകങ്ങൾ എന്നിവയസ്സംബന്ധിച്ച് ജർമ്മൻ ഭാഷയിലുള്ള അനേകം ഗ്രന്ഥങ്ങൾ അവരുടെ ഹോം ലൈബ്രറിയിലുണ്ട്. ചെറുപ്പം മുതക്കേ അവൾക്ക് ആ ഗ്രന്ഥങ്ങളിൽ താൽപര്യം ജനിച്ചു. കൂടെ പിതാവിന്റെ പ്രേരണയും. മഹർഷിമാരും, മാനുകൾ മേയുന്ന തപോവനങ്ങളും അവളുടെ മനസ്സിൽ മായികരംഗങ്ങൾ സൃഷ്ടിച്ചു. “ലോകത്തിലെ സകലഗ്രന്ഥങ്ങൾ നശിച്ചാലും ദൈവമേ, ശാകുന്തളം നശിക്കരുതേ' എന്നു പ്രാർത്ഥിച്ച ജർമ്മൻ മഹാകവിയെ അവൾ മനസാ അഭിനന്ദിച്ചു. ഇന്ത്യ ഒരു സ്വപ്നലോകമായി അവളുടെ അന്തരംഗത്തിൽ സ്ഥലം പിടിച്ചു. അവൾ ജർമ്മനിയും സ്വിറ്റ്സർലണ്ടും വിട്ടു പുറത്തു പോയിട്ടില്ല. ഇന്ത്യ കണ്ടിട്ടില്ല. മാത്രമല്ല, ഒരിന്ത്യക്കാരനെ നേരിട്ടു കാണുന്നത് ഇതാദ്യമായിട്ടാണ്.
(ഭസ്മനിറത്തിലുള്ള വേഷത്തിന്റെയും, കഴുത്തിലെ സിന്ദൂരരേഖയുടേയും, മാൻതോൽപ്പെട്ടിയുടേയും ഉള്ളിൽ ഒരിന്ത്യൻ സന്ന്യാസിയെയും ആ ജർമ്മൻ പെൺകിടാവു ദർശിച്ചിട്ടുണ്ടായിരിക്കണം.)
അഞ്ചാംദിവസം പിറന്നത് ഉന്മേഷജനകമായ അന്തരീക്ഷത്തോടു കൂടിയായിരുന്നു.
ജങ്ഹാ ഹിമക്കൊട്ടാരം സന്ദർശിക്കാൻ രാവിലെ പുറപ്പെട്ടു.
ലാറ്റർ ബ്രണ്ണൻ മൗണ്ടൻ റെയിൽവേസ്റ്റേഷനിലേക്കുള്ള സാധാരണ ട്രെയിൻ പിടിക്കാൻ, ഇന്റർലേക്കൻ ഓസ്റ്റ് സ്റ്റേഷനിലേക്ക് ഒരു ടാക്സി ഓർഡർ ചെയ്തു. അപ്പോൾ കൈയിലൊരു കൊട്ടയും താങ്ങിപ്പിടിച്ചുകൊണ്ട് ഓടിവരുന്നു. ആ
പരിചാരിക കൊട്ട ശരീധരന്റെ നേർക്കു നീട്ടി.
“ഇതെന്താണ് എമ്മാ?'
“ദിസ് ഈസ് സംതിങ് ഫോർ യു ടു ഈറ്റ്
ദേർ...... അവൾ ദൂരെ മലമുകളിലേക്കു
ചൂണ്ടിക്കാട്ടി.
“വൈവൽ ഐ ആം വിത്ത് ജങ്ഫാ?' (ഞാൻ ജങ്ഫായുടെ കൂടെയാവുമ്പോൾ, അലേല
ശ്രീധരൻ പറഞ്ഞതുകേട്ട് അവൾ മഞ്ഞപ്പല്ലുകൾ കാട്ടി മന്ദഹസിച്ചു.
(ജർമ്മൻ ഭാഷയിൽ ജങ്ഹാ എന്നതിന്റെ അർത്ഥം കൊച്ചുകന്യക എന്നാണ്.) ആ പുൽക്കൊട്ടയിൽ നിറയെ പലഹാരങ്ങളും പഴങ്ങളും മറ്റു തീ പണ്ടങ്ങളുമാണ്. ആ പലഹാരക്കൊട്ട അവൾ തന്നെ ടാക്സിയിൽ എടുത്തു വെച്ചു.
താങ്ക് യൂ