shabd-logo

മർമ്മരങ്ങൾ -8

3 November 2023

2 കണ്ടു 2
ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു. റിസപ്ഷൻ റൂമിലെ ഉയർന്ന മണ്ഡപത്തിലിരിക്കുന്ന കണ്ണടക്കാരിയായ തടിച്ച തെക്കിഴവി വിദേശീയനായ അതിഥിയെ കൗതുകത്തോടെ വീക്ഷിച്ചു.

“ഐ വാൻട് അക്കൊമൊഡേഷൻ പ്ലീസ് ശ്രീധരൻ ഇംഗ്ലീഷിൽ അറിയിച്ചു. 'യെസ്, മോസ്. കണ്ണടക്കാരി കൗതുകവീക്ഷണം മതിയാക്കി, ഹാളിന്റെ മൂലയിലേക്കു പരതിനോക്കി ഒരു പരിചാരികയെ ആംഗ്യം കാട്ടി വിളിച്ചു.

"സൗത്ത് അമേരിക്കൻ .... പുഞ്ചിരിതൂകിക്കൊണ്ട് കണ്ണടക്കാരിയുടെ ചോദ്യം. (അതിഥിയുടെ നിറവും മുഖപ്രകൃതിയും കണ്ടപ്പോൾ കണ്ണടക്കാരിക്കു തോന്നി, തെക്കേ അമേരിക്കക്കാരനാണെന്ന്.)

“നോ, നോ.' ശ്രീധരൻ തലയാട്ടി നിഷേധിച്ചു: 'ഇന്ത്യൻ, “അമേരിക്കൻ?

(തള്ള അമേരിക്കയെ വിടുന്നില്ല-അമേരിക്കനിന്ത്യൻ റെഡ് ഇന്ത്യൻ

ആണോ എന്നാണു ചോദിക്കുന്നത്)

"നോ മാഡം റിയൽ ഇൻഡ്യൻ....ഹിൻഡ

ഹിൻഡ എന്നു കേട്ടപ്പോൾ തള്ള, മനസ്സിലായി എന്ന ഭാവത്തിൽ നരച്ച തലകുലുക്കി; യുവർ പാസ്പോർട്ട്, പ്ലീസ്.

അപ്പോഴേക്കു പരിചാരിക അടുത്തെത്തി. കണ്ണടക്കാരി അവളോടു ജർമ്മൻ ഭാഷയിൽ എന്തോ പറഞ്ഞു.

പരിചാരിക ശ്രീധരന്റെ കൈയിൽനിന്നു മാൻതോൽപ്പെട്ടി ഏറ്റുവാങ്ങി. ശ്രീധരൻ, കോട്ടിന്റെ അടിക്കീശയിൽനിന്നു പാസ്പോർട്ട് പുറത്തെടുത്തു.

സമൃദ്ധമായ സ്വർണ്ണത്തലമുടിയും നെല്ലിക്കാക്കണ്ണുകളുമുള്ള പരിചാരിക അവിടെത്തന്നെ നിക്കുകയാണ്.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പുതിയ പാസ്പോർട്ടിന്റെ കറുത്ത പുറംചട്ടയിൽ സ്വർണ്ണമഷിയിൽ മുദ്രിതമായ അശോകസ്തംഭത്തിലേക്ക് ആ പെൺകിടാവു മിഴിച്ചുനോക്കുന്നു.

കണ്ണടക്കാരി പാസ്പോർട്ട് വാങ്ങി, സന്ദർശകന്റെ സ്വിസ് വിസയും, താമസക്കാലാവധിയും രേഖപ്പെടുത്തിയതു ശരിയാണോ എന്നു പരിശോധിച്ച്, പിന്നെ ആയമ്മയെപ്പോലെതന്നെ തടിച്ച ഒരു പുസ്തകമെടുത്ത് മുമ്പിൽ മലർത്തിവെച്ചു. ഹോട്ടൽ രജിസ്റ്റർ.

അതിഥി വിദേശപൗരനായതുകൊണ്ട് രജിസ്റ്ററിൽ കൂടുതൽ കോളങ്ങൾ
പൂരിപ്പിക്കാനുണ്ടായിരുന്നു.

പരിചാരികപ്പെൺകിടാവിന്റെ നോട്ടം ശ്രീധരന്റെ മുഖത്തേക്കുതന്നെ. എന്തോ ബാധയേറ്റപോലെയുണ്ടായിരുന്നു അവളുടെ ഭാവചലനങ്ങൾ. ഈ കറുത്ത മനുഷ്യനെക്കണ്ട് അവൾ ഭയന്നുപോയോ?

രജിസ്റ്ററിലെ കോളങ്ങൾ പൂരിപ്പിക്കുന്നതിനിടയിൽ ശ്രീധരൻ അവളെ ഒന്നു നോക്കി. കത്തിജ്ജ്വലിക്കുന്ന ആ മുഖം മുമ്പെവിടെയോ കണ്ടപോലെ തോന്നി. അസംഭവ്യം. ഉത്തരസ്വിറ്റ്സർലണ്ടിലെ ഈ പെൺകിടാവിനെ മുമ്പു കണ്ടുമുട്ടാൻ ഒരുതരത്തിലും ഇടയില്ല.ക്രമേണ ഓർമ്മവന്നു സിനിമയിൽ കണ്ട മുഖമാണ്.... നടി
ഗെരറ്റാഗർബോ 


റ്റാഗാർബോവിന്റെ സഹോദരിയായിരിക്കുമോ ഈ സുന്ദരി? രജിസ്റ്റർ പൂരിപ്പിക്കുന്ന ചടങ്ങു കഴിഞ്ഞു.

പെൺകിടാവ് അങ്ങനെതന്നെ നീക്കുകയാണ് ഒരു പ്രതിമപോലെ. കണ്ണടക്കാരി അവളോടു ജർമ്മൻ ഭാഷയിൽ എന്തോ പരുഷമായി പറഞ്ഞു. ശകാരമായിരിക്കുമോ?

ഏതോ കിനാവിൽനിന്നു ഞെട്ടിയുണർന്നപോലെ ആ പെൺകിടാവ് നരച്ച മിഴികൾ പിടപ്പിച്ച് അതിഥിയുടെ മുഖത്തേക്കു നോക്കി മധുരോദാര സ്വരത്തിൽ മൊഴിഞ്ഞു: പ്ലീസ് 

അവൾ പെട്ടിയും തൂക്കിപ്പിടിച്ച് അപം മാറിനിന്ന് അതിഥിയോടു മുമ്പിൽ നടക്കാൻ ആംഗ്യം കാട്ടി.
ഇരുവരും നടന്നു.
അവൾ മുകളിലേക്കുള്ള കോണിപ്പടി ചൂണ്ടിക്കാട്ടി.

രോമപ്പരവതാനി വിരിച്ച പടവുകൾ കയറി. ഒന്നാമത്തെ നിലയിൽ എട്ടാം നമ്പർ റൂമാണ് പുതിയ അതിഥിക്കനുവദിച്ചിരിക്കുന്നത്. അവൾ മുറി തുറന്നു. മാൻ തോൽപ്പെട്ടി സ്റ്റാൻഡിനു മീതെ നിക്ഷേപിച്ചു. പിന്നെ എന്തു ചെയ്യണമെന്നോ പറയണമെന്നോ നിശ്ചയമില്ലാത്ത മട്ടിൽ പരുങ്ങിനിപായി.

ആ പരിചാരികയുടെ പെരുമാറ്റം ആകപ്പാടെ ശ്രീധരന് അത്ര പിടിച്ചില്ല. അവൾ മുഖത്ത് ഒരു മന്ദഹാസലേശംപോലും പ്രകടിപ്പിക്കുന്നില്ല. യൂറോപ്യൻ ഹോട്ടലുകളിലെ പരിചാരികമാർ അതിഥികളോട് എപ്പോഴും പ്രസന്നഭാവത്തോടും ആദരവോടുംകൂടി പെരുമാറുന്നവരായിരിക്കും. ഇവൾക്ക് ആദരവിനു കുറവില്ല. കുറച്ചധികമായി തോന്നുന്നുമുണ്ട്. എന്നാൽ, പ്രസന്ന ഭാവം പരുങ്ങലിലാണ്.

"യൂ ഇൻഡ്യൻ?... നെല്ലിക്കാക്കണ്ണുകൾ മെല്ലെ വിടർത്തി നേരിയൊരു ഭയത്തോടെയായിരുന്നു ആ ചോദ്യം.

(ഒന്നു സംസാരിക്കാനെങ്കിലും തോന്നിയല്ലോ!)

"യെസ് ഐ ആം ഇൻഡ്യൻ ശ്രീധരൻ ഗൗരവത്തോടെ മറുപടി പറഞ്ഞു. "കമ്മിംഗ് ഫ്രം ഇൻഡ്യാ?' (ഇന്ത്യയിൽ നിന്നാണോ വരുന്നത്?) "യെസ് കമിംഗ് ഫ്രം ഇൻഡ്യാ അവൾ വീണ്ടും തറപ്പിച്ചുനോക്കുകയാണ്. കറുത്ത കവിളെല്ലുകൾ ലേശം
തള്ളിനിക്കുന്ന പരന്ന മുഖത്തേക്ക്....കറുത്തുമിനുത്ത തലമുടിയിലേക്ക് കറുത്ത കൃഷ്ണമണികൾ മിന്നുന്ന മിഴികളിലേക്ക് പൊക്കം കുറഞ്ഞ നാസികയിലേക്ക് വെളുത്ത ദന്തനിരകളിലേക്ക്-ഇൻഡ്യൻ

വീണ്ടും ഒരു സ്വപ്നത്തിൽനിന്നുണർന്നപോലെ അവൾ മൊഴിഞ്ഞു:

ഐ ആം ദി ചേമ്പർമെയ്ഡ്. (ഞാൻ അറപരിചാരികയാണ്.)

' “വെറി ഗുഡ് വാട്ട് ഷാൽ ഐ കാൾ ചേമ്പർ മെയ്ഡ്?

“മൈ നേം ഇസ് എമ്മാ, (എന്റെ പേര് എമ്മാ എന്നാണ്.)

വെരി ഗുഡ് 

ഡിന്നർ ഇസ് ആറ്റ് എയറ്റ്, ഡൗൺ ഇൻ ദി ഡൈനിംഗ് ഹാൾ (അത്താഴം എട്ടുമണിക്കാണ് - താഴത്തെ ഭക്ഷണശാലയിൽ.)

(വാക്കുകൾ ആലോചിച്ചു തപ്പിപ്പിടിച്ച്, അസാരം നിർത്തി നിർത്തിക്കൊണ്ടാണു സംസാരം)

വെറി ഗുഡ്.

അവൾ ഉപചാരപൂർവ്വം തലകുനിച്ച്, മുറിയിൽനിന്നു പുറത്തേക്കു പോയി.

ഒരിക്കലും ചിരിക്കാത്ത പരിചാരിക

ശ്രീധരന് വാതിലടച്ച്, ഉടുപ്പു മാറ്റി ഒന്നു വിശ്രമിക്കാൻ ജാലകത്തിനരികെയിട്ട സിംഹാസനം പോലെയുള്ള കുഷ്യൻ കസേരയിൽ ഇരുന്നു.

സ്ഫടികജാലകത്തിലൂടെ ഹിമഗിരികൾ തെളിഞ്ഞുകാണുന്നു. ബെർണിസ് ആൽപ്സ് നിരകൾ! ദൂരെ വാംഗർസ്തപ്, ലാറ്റർ ബ്രണ്ണൻ എന്നീ ഗിരികളും ഒയ്ഗർ, മോംഫ് തുടങ്ങിയ ഗിരിശൃംഗങ്ങളും വിലസുന്നു. അവയ്ക്കിടയിലെവിടെയോ ആണ് ശ്രീധരൻ സന്ദർശിക്കാനെത്തിയിരിക്കുന്ന ജങ്ഹാ പതിനോരായിരത്തിൽപ്പരം അടി പൊക്കമുള്ള ഹിമമകുടം.

അന്തരീക്ഷത്തിന്റെ ഭാവപ്പകർച്ചയനുസരിച്ച് ആ ഹിമഗിരികൾ ചിലപ്പോൾ വളരെ അകലെയായും, ചിലപ്പോൾ അടുത്തായും മിഴികൾക്കു തോന്നും.

മൂടൽമഞ്ഞും മേഘങ്ങളും ഹിമസ്തംഭങ്ങൾ ഇടിഞ്ഞുവീണ് തകരുമ്പോൾ അതിൽനിന്നു പൊങ്ങുന്ന വെള്ളപ്പുകപോലെയുള്ള രേണു പടലങ്ങളും ഇടകലർന്ന അന്തരീക്ഷത്തിലൂടെ ദൂരെയുള്ള ഹിമഗിരിശൃംഖലകൾ പലതരം മായാചിത്രങ്ങൾ മാറിമാറി പ്രദർശിപ്പിക്കുന്നു. ആഴിയിൽ അണി നിരന്നുനിക്കുന്ന പായക്കപ്പലുകളും, പണിതീരാത്ത പളുങ്കുകൊട്ടാരങ്ങളും, വീടുപണിയാൻ ആകാശമുറ്റത്തു സംഭരിച്ച കുമ്മായക്കൂമ്പാരങ്ങളും അങ്ങനെ പലതും അവിടെക്കാണുന്നു. സായാഹ്ന സൂര്യന്റെ ചെങ്കതിരുകൾ ഏതോ ഒരു ഗിരിമുകളിൽ പറ്റിനിക്കുന്ന മേഘപാളിയിൽ ഒളിവീശുന്നു. മഞ്ഞുമലയുടെ തലയ്ക്കു തീപിടിച്ചപോലെ തോന്നുന്നു -മലയുടെ കവിളത്തു വലിയൊരു ഹിമപ്പാറ വെട്ടിത്തിളങ്ങുന്നു......

ഇന്നു പ്രസന്നമായൊരു ദിവസമായിരുന്നു. നാളെയും ഇങ്ങനെയൊരു തെളിഞ്ഞ ദിവസമായിത്തീരട്ടെ എന്നു പ്രാർത്ഥിച്ചു. കാരണം, ഹിമവർഷമോ കാർമൂടലോ ഉള്ള ദിവസമാണെങ്കിൽ ജങ്ഫാസന്ദർശനം നിരാശാജനകമായിരിക്കും. ഹിമഗിരിവണ്ടിയിലിരുന്നുകൊണ്ട് ഇരുപാടുമുള്ള ഹിമപ്പാടങ്ങളുടെ ഭംഗിയോ ഐസ് പിരമിഡുകളുടെ അവിസ്മരണീയ ഗാംഭീര്യമോ അധോലോകത്തിലെ മായാവിലാസങ്ങളോ

ആസ്വദിക്കാൻ അവസരം കിട്ടുകയില്ല.... മൂടൽമഞ്ഞിന്റെയും മഴച്ചാറലിന്റെയും ഹിമരേണുക്കളുടെയും നരച്ച യവനിക പ്രപഞ്ചം മുഴുവനും മറപിടിച്ചുനിക്കുന്ന കാഴ്ചയും കണ്ടു തിരിച്ചുപോരേണ്ടിവരും; അറുപത്തഞ്ചു ഫ്രാങ്കും ഒരു ദിവസവും നഷ്ടപ്പെടുത്തിക്കൊണ്ട്. വീണ്ടും ഹിമഗിരികളിലേക്കു നോക്കിക്കൊണ്ടിരുന്നു. കുറച്ചുമുമ്പ് മലമുകളിൽ കണ്ട

മായികത്തിക്കുണ്ഡം കെട്ടണഞ്ഞുപോയി. ആ ഹിമപ്പാറ മാത്രം അവിടെ ഒരു

കണ്ണുനീർത്തുള്ളിപോലെ കാണപ്പെടുന്നു - അതു മെല്ല കീഴ്പോട്ടു നിരങ്ങി വരുന്നുണ്ടോ? ഹിമസ്തംഭത്തിൽനിന്ന് അടർന്നു വീണ കുറ്റൻ ഖണ്ഡമായിരിക്കും..... എട്ടുമണിയായപ്പോൾ ഭക്ഷണക്കാര്യം ഓർമ്മവന്നു. ഉടുപ്പുമാറ്റി, താഴത്തെ ഡൈനിങ് സലൂണിലേക്കു നടന്നു.

എൽമർ ഹോട്ടലിൽ അന്ന് അതിഥികൾ കുറവായതുകൊണ്ടോ ഉള്ളവരിൽത്തന്നെ പലരും വൈകി അത്താഴം കഴിക്കുന്നവരായതുകൊണ്ടോ എന്തോ ഭക്ഷണശാലയിൽ അപ്പോൾ നാലഞ്ചാളുകളെയേ കണ്ടുള്ളൂ.

ഒരൊഴിഞ്ഞ മേശയ്ക്കു പിറകിൽ ചെന്നിരുന്നു.

ബെയറർ അത്താഴം വിളമ്പുന്നതിനു പ്രാരംഭമായി, മേശപ്പുറത്തു മെനു കാർഡ് സമർപ്പിച്ചു. ജർമ്മൻ ഭാഷയിൽ അച്ചടിച്ച വലിയൊരു കാർഡ്.

അപ്പോൾ ഭംഗിയായി ഉടുത്തൊരുങ്ങിയ ഒരു വെള്ളത്തരുണി വന്ന് ശ്രീധരന്റെ മേശയ്ക്കെതിരെ സ്ഥലം പിടിച്ചു.

തീജ്ജ്വാലത്തലമുടിയും നെല്ലിക്കാക്കണ്ണുകളും -എമ്മ!

അവൾ ഡ്യൂട്ടി കഴിഞ്ഞ്, പരിചാരികയുടെ യൂനിഫോറം മാറ്റി പരിഷ്കൃത വേഷത്തിൽ വന്നിരിക്കയാണ്.

“മേഹെൽപ്പ് യൂ?'(ഞാൻ നിങ്ങളെ സഹായിക്കട്ടെ?) ജർമ്മൻ ഭാഷയിലുള്ള വിഭവവിവരണപ്പെട്ടികയിലേക്കു മിഴിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ അതിഥിയുടെ കൈയിൽനിന്ന് ആ മെനുകാർഡ് വാങ്ങി, അവൾ വിനീതഭാവത്തിൽ മൊഴിഞ്ഞു.
താങ്ക്യൂ 

അവൾ കാർഡിൽ കണ്ണോടിക്കാതെ, ബെയറോട് എന്തൊക്കെയോ പറഞ്ഞു. “ബെയറർ മടങ്ങിപ്പോയി.

"എമ്മയും ഡിന്നറിനു വന്നിരിക്കയാണോ? ശ്രീധരൻ ചോദിച്ചു. “അല്ല, എനിക്ക് ഇവിടെ അതിഥികളുടെകൂടെയിരുന്നു ഭക്ഷണം കഴിക്കാൻ

പാടില്ല. ഞാൻ വന്നിരിക്കുന്നത് നിങ്ങൾ ഭക്ഷണം കഴിക്കുന്നതു കാണാനാണ്. അവൾ ഒരു മന്ദഹാസം തൂകി. ആദ്യമായി അവളുടെ മുഖത്ത് അവതരിച്ചുകണ്ട മന്ദഹാസം! (അവളുടെ ചെറിയ പല്ലുകൾ നിരയൊത്തവയാണെങ്കിലും അവയുടെ നിറം അനാകർഷകമായിത്തോന്നി. പുഴുങ്ങിയ ചെമ്മീനിന്റെ ഇളംമഞ്ഞനിറം.)

ബെയറർ വലിയൊരു ട്ര നിറയെ വിഭവങ്ങളുമായി തിരിച്ചുവന്നു. വിഭവങ്ങൾ കണ്ടപ്പോൾ ശ്രീധരന് അദ്ഭുതം തോന്നി. ഒരു പ്ലേറ്റിൽ ചപ്പാത്തിയുമുണ്ട്!

ഇവിടെ ചപ്പാത്തിയും കിട്ടുമോ? ശ്രീധരൻ ചോദിച്ചു. 'ഈ ഇന്ത്യൻ ഭക്ഷണം ഞാൻ സ്പെഷ്യലായി ഉണ്ടാക്കിയതാണ്. അവൾ ക്ഷമാപണഭാവത്തിൽ മൊഴിഞ്ഞു.

വെരി ഗുഡ് 

ശ്രീധരന് പിന്നെ മനസ്സിൽ പറഞ്ഞു: ജർമ്മൻ പെൺകിടാവേ, ഇന്ത്യൻ ഭക്ഷണം! അങ്ങനെയൊന്നില്ല. പഞ്ചാബികൾ റൊട്ടി മാത്രം ഭക്ഷിക്കുന്നു. ബംഗാളികളും കേരളീയരും ചോറു മാത്രം ഭക്ഷിക്കുന്നു. മദ്ധ്യേന്ത്യക്കാർ റൊട്ടിയും ചോറും ഭക്ഷിക്കുന്നു. ഇന്ത്യൻ വിഭവങ്ങളും വ്യത്യസ്തരീതിയിലാണ്. കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള ജനങ്ങളുടെ ആഹാര പദാർത്ഥങ്ങളുടെ പാചകരീതി മുഴുവനും പഠിക്കണമെങ്കിൽ നിനക്കു രണ്ടു വർഷത്തെ കോഴ്സ് വേണ്ടിവരും......

ഇന്ത്യൻ ഇനമായ ചപ്പാത്തിക്കു പുറമേ മികച്ച പല യൂറോപ്യൻ വിഭവങ്ങളും ഉണ്ടായിരുന്നു. കേവ്യർ (മീൻമുട്ട), ആസ്പരാഗസ്, വെളുത്ത വീഞ്ഞ് മുതലായ സ്പെഷ്യൽ ഇനങ്ങളും, വിഭവങ്ങൾ ഓരോന്നായി അവൾ തന്നെ വിളമ്പിത്തന്നു. അത്താഴം കഴിഞ്ഞെഴുന്നേറ്റു.

“നിങ്ങൾ ഒന്നുലാത്താൻ പോകുന്നില്ലേ?” അവൾ ചോദിച്ചു. അത്താഴം കഴിഞ്ഞാൽ ശ്രീധരന് ഒരു നടത്തമുണ്ട്. അതു മനസ്സിലാക്കിയപോലെയായിരുന്നു അവളുടെ ചോദ്യം. “നടക്കാൻ പോകുന്നുണ്ട്.' ശ്രീധരൻ ഒരു സിഗരറ്റ് പിടിപ്പിച്ചുകൊണ്ടു പറഞ്ഞു.

“മേ ഐ കം വിത്ത് യൂ?' (ഞാനും വരട്ടെയോ നിന്റെകൂടെ?) വിരോധം പറഞ്ഞില്ല. ഇന്റർലേക്കനിലെ റോഡുകളും വീഥികളും പാർക്കുകളും തടാകക്കരയിലേക്കുള്ള ഊടുപാതകളും അറിയാവുന്ന ഒരു ഗൈഡ് കൂടെയുണ്ടാകുന്നത് ഒരു രക്ഷയാണ്.

ബെർണിസ് ആൽപ്സ് താഴ്വാരത്തിൽ, തൂൺ, ബ്രയൻസ് എന്നീ രണ്ടു തടാകങ്ങൾക്കിടയിൽ കിടക്കുന്ന ഇന്റർലേക്കൻ പട്ടണം യൂറോപ്പിലെ പ്രഖ്യാതമായൊരു സുഖവാസകേന്ദ്രമാണ്. സന്ദർശകരുടെ സർക്ഷഭൂമിയാണ് തെരുവുകൾ എപ്പോഴും സന്ദർശകരെക്കൊണ്ടു നിറഞ്ഞിരിക്കും. ഇന്റർ ലേക്കനിലെ കെട്ടിടങ്ങളിൽ പകുതിയും ഹോട്ടലുകളാണ്. ഷാപ്പുകൾ മിക്കവയും കൗതുകവസ്തുക്കളുടെ വിപനശാലകളാണ്. മലമുകളിൽ പാർക്കുന്ന ഗ്രാമീണർ, മരത്തിലും, ലോഹത്തിലും ശിലയിലും കൊത്തിയുണ്ടാക്കിയ വിചിത്രവസ്തുക്കൾ, സന്ദർശകരുടെ പ്രത്യേകദ്ധയെ ആകർഷിക്കുന്നു. അവയ്ക്കു പുറമേ, സ്വിസ്സ് വാച്ചുകളും കള്ളാക്കുകളും ബൈനോക്കുലർസ്, ഭൂതക്കണ്ണാടി മുതലായ ഉപകരണങ്ങളുടെ

പ്രദർശന വിപനക്കടകളും മുഴത്തിനു മൂന്നുവീതം കാണാം. തെരുവുകളിലെ ബഹളത്തിൽനിന്നു വിട്ടുമാറി, സ്വരമായും ശാന്തമായും സായന്തനസഞ്ചാരം നിർവ്വഹിക്കാൻ ശ്രീധരനെ അവൾ നയിച്ചത് ആര നദീതീരത്തേക്കായിരുന്നു.

ഇന്റർലേക്കനിൽ ഈ ഋതുവിൽ സൂര്യാസ്തമയം പത്തുമണിക്കാണ്. വിചിത്രാകൃതിയിലുള്ള മരപ്പാലങ്ങൾ കൊണ്ടലങ്കരിച്ച ആർനദി. അപ്പുറം പൈൻകാടുകൾ നിറഞ്ഞ കുന്നിൻ ചെരുവുകൾ - അകലെ മഞ്ഞുമലയുടെ
മയികപരദർശനം 
അവൾ ഇന്ത്യയെപ്പറ്റി ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. ഇന്ത്യ ഇപ്പോഴും സന്ന്യാസിമാരുടേയും മഹാരാജാക്കന്മാരുടേയും മാത്രം നാടാണെന്നാണ് അവളുടെ ധാരണ.

ആളുകൾ തെരുവുകളിൽ സഞ്ചരിക്കുന്നത് ആനപ്പുറത്തു സവാരി ചെയ്തുകൊണ്ടാണെന്നുപോലും അവൾ ധരിച്ചുവെച്ചിരിക്കുന്നു. രാമായണ കാലത്തെയും കാളിദാസന്റെ കാലത്തെയും ഇന്ത്യയാണ് അവളുടെ ഇന്ത്യ.

ശ്രീധരൻ അവളുടെ ചോദ്യങ്ങൾക്കു മിതമായ വാക്കുകളിൽ ഉത്തരം കി. ഇടയ്ക്ക ചില ആദ്ധ്യാത്മികവിഷയങ്ങളും കടന്നുവീഴും, ശ്രീധരന്റെ സംഭാഷണം അവൾക്ക് ഉപനിഷൽസൂക്തങ്ങളായിത്തോന്നിയിട്ടുണ്ടാവണം. പെട്ടെന്ന് ഇരുട്ടും തണുത്ത കാറ്റും അന്തരീക്ഷത്തെ അലങ്കോലപ്പെടുത്തി.

മഞ്ഞുപെയ്യാനുള്ള പുറപ്പാടാണ്; വേഗം ഹോട്ടലിലേക്കു മടങ്ങി. അന്നുരാത്രി അതിഭയങ്കരമായ തണുപ്പ്. ഇവിടെ കാലാവസ്ഥ എപ്പോഴും തകിടം മറിഞ്ഞുകൊണ്ടിരിക്കും. ഇന്റർലേക്കനിൽ ഹിമവർഷമുണ്ടായില്ല. അടുത്ത മലമ്പ്രദേശങ്ങളിലും, ബെർണിയർ ആൽപ്സ് ഗിരിപ്രാന്തങ്ങളിലും കടുത്ത

ഹിമവർഷമുണ്ടായതായി പിറ്റേന്ന് അറിയാൻ കഴിഞ്ഞു. പിറ്റേന്നു മങ്ങിയ കാലാവസ്ഥ. അങ്ങനെ ജങ്ഫാസന്ദർശനം അന്നു തരപ്പെട്ടില്ല.

ബ്രേക്ക് ഫാസ്റ്റം കഴിഞ്ഞ്, ക്യാമറയും ചുമലിൽ തൂക്കി ഒറ്റയ്ക്ക് ഇന്റർ ലേക്കൻ പരിസരങ്ങളിൽ ചുറ്റിനടന്നു. വൈകുന്നേരമായപ്പോൾ അന്തരീക്ഷം തെളിഞ്ഞു. സൂര്യൻ ദർശനം നകി.

അത്താഴത്തിനിരുന്നപ്പോൾ അവൾ മുമ്പിൽ ഹാജരായി. ബെയറർ വലിയ ട്രേയിൽ വിഭവങ്ങൾ കൊണ്ടുവന്നു. അത്താഴം കഴിഞ്ഞ് ഉലാത്താനിറങ്ങിയപ്പോൾ അവളുടെ അഭ്യർത്ഥന, “മേ ഐ കം വിത്ത് യൂ?'

അന്നു ബ്രയൻസ് തടാകക്കരയിലേക്കാണു പോയത്.

തടാകക്കരയിൽ ആപ്പിൾ മരങ്ങളും പെയർ മരങ്ങളും നിറയെ പൂത്തു പരിമളംപൊഴിക്കുന്ന നടപ്പാതകളിലൂടെ ഇന്ത്യൻ പുരാണകഥകൾ പറഞ്ഞു കൊണ്ട് ശ്രീധരനും അദ്ഭുതവികാരങ്ങളോടെ അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് അവളും ചുറ്റിനടന്നു. മലകയറ്റത്തിനു പ്രതികൂലമായ കാലാവസ്ഥയുമായിട്ടാണ് മൂന്നാം ദിവസവും

പിറന്നത്. അന്നു പകൽ മലഞ്ചെരുവുകളിൽ ചുറ്റിനടന്നു. ആർ നദിയുടെ പാലം കടന്നു. കുന്നിൻചെരിവിൽ കൂർത്ത മേൽപ്പുരയോടുകൂടിയ മരവീടുകളും നിറപ്പകിട്ടും കലാവിലാസവും കലർന്ന പൂങ്കാവനങ്ങളും കണ്ടു. ആ കുടിലുകളിൽ പെണ്ണുങ്ങൾ തുണിയിൽ ചിത്ര വേലകൾ (എംബ്രോയിഡറി) ചെയ്യുന്നു. സ്വിറ്റ്സർലണ്ടിലെ പാരമ്പര്യമായൊരു കുടിൽ വ്യവസായമാണ് ലേസ് നിർമ്മാണവും തയ്യൽച്ചിത്രവേലകളും. ദൂരെ മലകൾ അവിടവിടെ തകരത്തകിടുകൾകൊണ്ടു ദ്വാരമടച്ച

മേൽപ്പുരകൾപോലെ കാണുന്നുണ്ടായിരുന്നു.

നാലാംദിവസവും നിരാശാജനകമായിരുന്നു.

അന്ന് അത്താഴത്തിനുശേഷമുള്ള നടത്തം പട്ടണത്തിലെ പാർക്കിലേക്കായിരുന്നു. നടപ്പാതകളുടെ ഇരുവശങ്ങളിലും പിടിപ്പിച്ച കുറിയ പ്ലാറ്റൻ മരങ്ങൾ നിറയെ തളിർത്തുനിക്കുന്നതു കണ്ടപ്പോൾ കേരളത്തിലെ വെള്ളിലക്കാടുകളെ ഓർത്തുപോയി.

പൊക്കത്തിൽ പീലിവിടർത്തി നിക്കുന്ന സിഡാ മരങ്ങൾ കണ്ടപ്പോൾ കവുങ്ങുകൾ കണ്ണിലുദിച്ചു നിറംമാറിക്കൊണ്ടിരിക്കുന്ന പൂക്കളോടുകൂടിയ മഗ്നോളിയാമരങ്ങൾ അന്തരീക്ഷത്തിൽ വീരാളിപ്പട്ടു നിവർത്തിപ്പിടിച്ചിരുന്നു. അവയ്ക്കിടയിൽ, തൂവെള്ളപ്പൂക്കൾ കൊണ്ടു വൈവാഹികമൂടുപടം ചാർത്തി, നാണംകുണുങ്ങി നിക്കുന്ന പെയർമരങ്ങളും ഉണ്ടായിരുന്നു

എമ്മ ജർമ്മൻകാരിയാണ്. ജന്മസ്ഥലം, ബാൽ (ബാസൽ). അച്ഛൻ ഹോങ്കോങ്ങിലെ വലിയൊരു ഹോട്ടലുടമയാണ്. അച്ഛന്റെ ഏക സന്താനമാണ് എമ്മ ചെറുപ്പകാലത്തുതന്നെ മാതാവു മരിച്ചു. അച്ഛൻ പിന്നെ വിവാഹം ചെയ്തിട്ടില്ല. സ്കൂൾവിദ്യാഭ്യാസം കഴിഞ്ഞ ഉടനെ എമ്മയെ അച്ഛൻ സ്വിറ്റ്സർലണ്ടിലെ മോന്തുവിലെ കുലീനറി (പാചകവിദ്യ) കോളേജിൽ ചേർത്തു. അവിടെ അഞ്ചുവർഷം പഠിച്ചു. ലോകത്തിലെ സകല രീതിയിലുമുള്ള ഭക്ഷണപദാർത്ഥങ്ങളും പാകംചെയ്യുന്നതിൽ പരിശീലനം നേടി. ഹോട്ടൽ നടത്തിപ്പിനെപ്പറ്റിയും പഠിച്ചു. ഇനി, ഡിപ്ലോമ കിട്ടാൻ ഏതെങ്കിലും വലിയൊരു ഹോട്ടലിൽ ഒരുവർഷത്തെ അപ്രണ്ടീസ് കോഴ്സ് പൂർത്തിയാക്കണം. അപ്രണ്ടീസ് കോഴ്സിനുവേണ്ടി എൽമർ ഹോട്ടലിൽ ചേർന്നിരിക്കയാണ്. മുറി തൂത്തുവാരുക, പാത്രം കഴുകുക, കസ്സിപ്പണി ചെയ്യുക, വിഭവങ്ങളൊരുക്കുക, വിളമ്പുക, അതിഥികളെ പരിചരിക്കുക, മെനു തയ്യാറാക്കുക, സ്റ്റുവേർഡായി നിക്കുക, റിസപ്ഷൻ കൗണ്ടറിലും ക്യാഷ് കൗണ്ടറിലും ജോലിചെയുക, മാനേജരുടെ പ്രാതിനിധ്യം വഹിക്കുക. അങ്ങനെ ഒരു വലിയ ഹോട്ടലിനെസ്സംബന്ധിച്ച സകല വിഷയങ്ങളിലും പ്രായോഗികപരിശീലനം നേടണം. ഇവിടെ ചേർന്നിട്ട് മൂന്നുമാസമായി - നാലുദിവസമായി ചേംബർമെയിഡിന്റെ ഡ്യൂട്ടിയിലാണ്.

ഈ വസ്തുതകളെല്ലാം അവൾ ഇങ്ങോട്ടു വിളമ്പിത്തന്നതല്ല. ആർ നദീതീരത്തിലൂടെയും, പാർക്കിലെ നടക്കാവുകളിലൂടെയും ഉലാത്തുമ്പോൾ, ശ്രീധരൻ പ്രത്യകം പ്രതേകം ചോദിച്ചപ്പോൾ ഒരു ദുഃഖസത്യംപോലെ മൊഴിഞ്ഞതാണ്. ആശയങ്ങൾ പ്രകടിപ്പിക്കാൻ ഇംഗ്ലീഷ് വാക്കുകൾ തെറ്റിപ്പോകുമോ എന്ന ആശങ്കയോടെ, അസാരം ജർമ്മൻചുവയുള്ള ഉച്ചാരണത്തോടെ മെല്ല നിർത്തിനിർത്തിക്കൊണ്ടു പറഞ്ഞൊപ്പിച്ചതാണ് - വിദേശ പാചകം പോലെ ഇംഗ്ലീഷ് ഭാഷണവും അവൾ പഠിച്ചുണ്ടാക്കി വരികയാണ്.

എന്നാൽ ചോദിക്കാതെതന്നെ ചില വസ്തുതകൾ അവൾ വെളിപ്പെടുത്തുകയുണ്ടായി. എമ്മയുടെ പിതാവ് ഇന്ത്യയുടെ ആദ്ധ്യാത്മികഭാരതത്തിന്റെ ഒരാരാധകനാണ്. ഇന്ത്യയെസ്സംബന്ധിച്ച് - വിശേഷിച്ചും വേദേതിഹാസങ്ങൾ, ഉപനിഷത്തുകൾ, സംസ്കൃതനാടകങ്ങൾ എന്നിവയസ്സംബന്ധിച്ച് ജർമ്മൻ ഭാഷയിലുള്ള അനേകം ഗ്രന്ഥങ്ങൾ അവരുടെ ഹോം ലൈബ്രറിയിലുണ്ട്. ചെറുപ്പം മുതക്കേ അവൾക്ക് ആ ഗ്രന്ഥങ്ങളിൽ താൽപര്യം ജനിച്ചു. കൂടെ പിതാവിന്റെ പ്രേരണയും. മഹർഷിമാരും, മാനുകൾ മേയുന്ന തപോവനങ്ങളും അവളുടെ മനസ്സിൽ മായികരംഗങ്ങൾ സൃഷ്ടിച്ചു. “ലോകത്തിലെ സകലഗ്രന്ഥങ്ങൾ നശിച്ചാലും ദൈവമേ, ശാകുന്തളം നശിക്കരുതേ' എന്നു പ്രാർത്ഥിച്ച ജർമ്മൻ മഹാകവിയെ അവൾ മനസാ അഭിനന്ദിച്ചു. ഇന്ത്യ ഒരു സ്വപ്നലോകമായി അവളുടെ അന്തരംഗത്തിൽ സ്ഥലം പിടിച്ചു. അവൾ  ജർമ്മനിയും സ്വിറ്റ്സർലണ്ടും വിട്ടു പുറത്തു പോയിട്ടില്ല. ഇന്ത്യ കണ്ടിട്ടില്ല. മാത്രമല്ല, ഒരിന്ത്യക്കാരനെ നേരിട്ടു കാണുന്നത് ഇതാദ്യമായിട്ടാണ്.

(ഭസ്മനിറത്തിലുള്ള വേഷത്തിന്റെയും, കഴുത്തിലെ സിന്ദൂരരേഖയുടേയും, മാൻതോൽപ്പെട്ടിയുടേയും ഉള്ളിൽ ഒരിന്ത്യൻ സന്ന്യാസിയെയും ആ ജർമ്മൻ പെൺകിടാവു ദർശിച്ചിട്ടുണ്ടായിരിക്കണം.)

അഞ്ചാംദിവസം പിറന്നത് ഉന്മേഷജനകമായ അന്തരീക്ഷത്തോടു കൂടിയായിരുന്നു.

ജങ്ഹാ ഹിമക്കൊട്ടാരം സന്ദർശിക്കാൻ രാവിലെ പുറപ്പെട്ടു.

ലാറ്റർ ബ്രണ്ണൻ മൗണ്ടൻ റെയിൽവേസ്റ്റേഷനിലേക്കുള്ള സാധാരണ ട്രെയിൻ പിടിക്കാൻ, ഇന്റർലേക്കൻ ഓസ്റ്റ് സ്റ്റേഷനിലേക്ക് ഒരു ടാക്സി ഓർഡർ ചെയ്തു. അപ്പോൾ കൈയിലൊരു കൊട്ടയും താങ്ങിപ്പിടിച്ചുകൊണ്ട് ഓടിവരുന്നു. ആ
പരിചാരിക കൊട്ട ശരീധരന്റെ നേർക്കു നീട്ടി.

“ഇതെന്താണ് എമ്മാ?'

“ദിസ് ഈസ് സംതിങ് ഫോർ യു ടു ഈറ്റ് 
ദേർ...... അവൾ ദൂരെ മലമുകളിലേക്കു
ചൂണ്ടിക്കാട്ടി.

“വൈവൽ ഐ ആം വിത്ത് ജങ്ഫാ?' (ഞാൻ ജങ്ഫായുടെ കൂടെയാവുമ്പോൾ, അലേല
ശ്രീധരൻ പറഞ്ഞതുകേട്ട് അവൾ മഞ്ഞപ്പല്ലുകൾ കാട്ടി മന്ദഹസിച്ചു.

(ജർമ്മൻ ഭാഷയിൽ ജങ്ഹാ എന്നതിന്റെ അർത്ഥം കൊച്ചുകന്യക എന്നാണ്.) ആ പുൽക്കൊട്ടയിൽ നിറയെ പലഹാരങ്ങളും പഴങ്ങളും മറ്റു തീ പണ്ടങ്ങളുമാണ്. ആ പലഹാരക്കൊട്ട അവൾ തന്നെ ടാക്സിയിൽ എടുത്തു വെച്ചു.

താങ്ക് യൂ 


68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക