ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു താമസിക്കുന്ന റെയിൽവേ ഫയർമാൻ കേളനിൽനിന്ന് കൃഷ്ണൻമാസ്റ്റർ അറിഞ്ഞിട്ടുണ്ടായിരുന്നു. കുഞ്ഞപ്പൂവിന്റെ വീരസ്യങ്ങൾക്കു സാക്ഷിനിന്ന ചില സംഭവങ്ങൾ അതിനുമുമ്പുണ്ടായതും കൃഷ്ണൻ മാസ്റ്റർക്കറിയാനിടവന്നിരുന്നു.
റെയിൽവേ ജോലിയുമായി തമിഴ്നാട്ടിലേക്കു പോയതിൽപ്പിന്നെ കുഞ്ഞപ്പു കന്നിപ്പറമ്പുമായി പറയത്തക്ക് ബന്ധമൊന്നും പുലർത്തിയിരുന്നില്ല. ആണ്ടിലൊരിക്കലോ മറ്റോ ഒന്നു വന്നുപോകും. അത്രമാത്രം കത്തയയ്ക്കുന്ന പതിവില്ല. (പണമയയ്ക്കുന്ന കാര്യം പിന്നെ പറയണ്ടല്ലോ) കൃഷ്ണൻമാസ്റ്റർ സ്വയം സമാധാനപ്പെട്ടു. കുഞ്ഞപ്പൂവിന് ഒരു ജോലിയുണ്ട്. എവിടെയെങ്കിലും സുഖമായിക്കഴിയട്ടെ. അവന്റെ ഒരൊറ്റക്കാശും ഇവിടെ വേണ്ട.
കൃഷ്ണൻമാസ്റ്റർക്ക് പെൺമക്കളില്ല. ആ ദുഃഖം സദാ ഉള്ളിൽ ഊറിക്കിടന്നിരുന്നു. പെൺകുട്ടികളെ എവിടെക്കണ്ടാലും മാസ്റ്റർ വാത്സല്യത്തോടെ നോക്കും; വിളിക്കും; കളിതമാശ പറയും - പിരിയുമ്പോൾ ഒരു നെടുവീർപ്പയയ്ക്കും.
കന്നിപ്പറമ്പിൽ ഒരു നവവധുവിനെ കൃഷ്ണൻമാസ്റ്റർ കിനാവു കണ്ടു തുടങ്ങി. കുഞ്ഞപ്പൂവിനെ വളരെമുമ്പുതന്നെ വിവാഹം കഴിപ്പിക്കേണ്ടതായിരുന്നു. പണിയില്ലാതെ നടക്കുമ്പോൾ എന്തു വിവാഹം എന്നു കരുതി മിണ്ടാതിരുന്നതാണ്. ഇപ്പോൾ അവനു സ്ഥിരമായി നല്ല ശമ്പളം കിട്ടുന്ന ജോലിയുണ്ട്.....
അങ്ങനെയിരിക്കെ ഒരു തെങ്ങിൻതോട്ടം വാങ്ങാനുദ്ദേശിച്ച് എട്ടൊമ്പതു മൈൽ തെക്ക് ഒരുൾനാടൻ ഗ്രാമത്തിലേക്കു പുറപ്പെട്ട ഒരു മുതലാളിസുഹൃത്തിന്റെകൂടെ കൃഷ്ണൻമാസ്റ്റർക്കും പോകേണ്ടിവന്നു. അവിടെ ഒരു മാന്യന്റെ ഗൃഹത്തിലായിരുന്നു അവർക്ക് ഉച്ചഭക്ഷണം. തെങ്ങിൻതോപ്പുകളും നെൽ വയലുകളും ചകിരിവ്യവസായവുമുള്ള ഒരു കുലീനകുടുംബം......പഴയ തറവാട്ടുകാരാണ്. ഗൃഹനാഥന്റെ മകളാണ് വിഭവങ്ങൾ വെച്ചൊരുക്കിക്കൊടുത്തത്
സുന്ദരിയും സുശീലയുമായ ആ പെൺകുട്ടിയെ കണ്ടപ്പോൾ മാസ്റ്റർക്ക് അവളുടെ പേരിൽ ഒരു പ്രത്യേകവാത്സല്യം തോന്നി. അരികിൽ വിളിച്ച് ഓരോന്നു ചോദിച്ചു. “പേരെന്താണ്?”
മാധവി....
കൃഷ്ണൻ മാസ്റ്റരുടെ ഉള്ളിലെ ഒരു മൂലയിലെ ആഴക്കയത്തിൽനിന്ന് ഒരാനന്ദക്കുമിള പൊങ്ങിവരുന്നപോലെ തോന്നി. മാസ്റ്റരുടെ ആദ്യഭാര്യയിൽ ജനിച്ച് ആറുമാസം മാത്രം ജീവിച്ച ആ ഓമനപ്പെൺകുഞ്ഞിന്റെ പേര് മാധവി എന്നായിരുന്നു. മാധവി പുനർജ്ജന്മംപൂണ്ടു പ്രത്യക്ഷപ്പെട്ടപോലെ തോന്നി കൃഷ്ണൻ മാസ്റ്റർക്ക്.
അമ്മയില്ലാത്തൊരു കുട്ടിയാണ് മാധവി എന്നും മനസ്സിലായി. ഇവളുടെ ഭാവിജീവിതം ഇനി കന്നിപ്പറമ്പിലാണ്. മാസ്റ്റർ മനസ്സുകൊണ്ടു തീരുമാനിച്ചു.
പിറ്റേന്നുതന്നെ, കുഞ്ഞപ്പൂവിന് ഒരു കത്തെഴുതി നീ രണ്ടുമൂന്നു ദിവസത്തെ ലീവെടുത്ത് ഉടനെ ഒന്നിങ്ങോട്ടു വരണം.
രണ്ടാഴ്ച കഴിഞ്ഞിട്ടും കുഞ്ഞപ്പു വന്നുകണ്ടില്ല. കത്തിനു മറുപടിയുമില്ല. കൃഷ്ണൻമാസ്റ്റർ മനസ്സിൽ കരുതി; അച്ഛനൊരു പെൺകുട്ടിയെ കണ്ടു തീരുമാനിച്ചാൽ കുഞ്ഞപ്പു എതിരുപറയുകയില്ല.
വിവാഹാലോചന മുന്നോട്ടു കൊണ്ടുപോവാൻ തന്നെ മാസ്റ്റർ തീരുമാനിച്ചു. അങ്ങനെ, അടുത്ത ഞായറാഴ്ച മാധവിയുടെ വീട്ടിലെത്തി മരക്കച്ചവടക്കാരൻ ഭാസ്കരൻ മുതലാളിയേയും കൂടെ കൊണ്ടുപോയിരുന്നു. "വന്ന കാര്യം മാസ്റ്റർ അതിന്റെ മട്ടിൽ ഗൃഹനാഥനെ ധരിപ്പിച്ചു. ഒടുവിൽ ഇതും
ഊന്നിപ്പറഞ്ഞു. കുഞ്ഞപ്പൂവിന് റെയിൽവേയിൽ നല്ലാരു ജോലിയുണ്ട്. അപ്പോൾ ഭാസ്കരൻ മുതലാളി ഇങ്ങനെ കൂട്ടിച്ചേർത്തു: “പിന്നെ, വരന്റെ യോഗ്യത: ചേനക്കോത്ത് കൃഷ്ണൻമാസ്റ്റരുടെ മകനാണ് കുഞ്ഞപ്പൂ. അതുതന്നെ അവന്റെ യോഗ്യത.
പെണ്ണിന്റെ അച്ഛൻ സമ്മതം മൂളി. കുട്ടിയുടെ അമ്മാമനോടും ഇളയച്ഛനോടും ആങ്ങളയോടും ഒന്നാലോചിച്ചതിനുശേഷം ജാതകപരിശോധന നടത്താമെന്നും അദ്ദേഹം പറഞ്ഞു. “ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ അങ്ങോട്ടു വിവരമറിയിക്കാം..
കൃഷ്ണൻമാസ്റ്റർ കാത്തിരുന്നു. പിറ്റത്തെ ആഴ്ച. മാധവിയുടെ ഏകസഹോദരനും (ഒരു വൈദ്യ
വിദ്യാർത്ഥി)അവന്റെ ഒരു സ്നേഹിതനും (ഒരു മെഡിക്കൽ റിപ്രസന്റേറ്റീവ്)
കന്നിപ്പറമ്പിലേക്കു കേറിവന്നു. അവരുടെ മുഖത്തെ ചിരിയും പ്രസരിപ്പും കൃഷ്ണൻ മാസ്റ്റരെ
സന്തുഷ്ടനാക്കി. കാര്യം ശരിപ്പെട്ടതുതന്നെ. സഹോദരൻ പറഞ്ഞു: “ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഒരാളുടെ സമ്മതം കൂടി കിട്ടേണ്ടതുണ്ട്. അത് മാസ്റ്റർ തന്നെ ഒന്നു ശ്രമിച്ച ശരിപ്പെടുത്തിത്തരണം. ഈ ബന്ധുത്വത്തിന് ഇടങ്കോലിടാൻ നോക്കുന്ന വ്യക്തി ആരായിരിക്കും? കുട്ടിയുടെ
അമ്മാമനോ, ഇളയച്ഛനോ മാസ്റ്റർ താടിയെല്ലു തടവിക്കൊണ്ടു കുറച്ചു നേരം ചിന്തിച്ചു. “ആരുടെ സമ്മതമാണിനി വേണ്ടത്?” മാസ്റ്റർ ഗംഭീരസ്വരത്തിൽ ചോദിച്ചു. താൻ ഒരു വാക്കു പറഞ്ഞാൽ വഴിപ്പെടാത്തവരുണ്ടാവില്ല എന്നൊരാത്മവിശ്വാസം ആ ചോദ്യത്തിൽ അന്തർഭവിച്ചിരുന്നു.
“മിസ്റ്റർ കുഞ്ഞപ്പൂവിന്റെ തമിഴത്തിഭാര്യയുടെ സമ്മതം.....” വൈദ്യ വിദ്യാർത്ഥി ഉള്ളിലെ ചിരി ഒതുക്കിക്കൊണ്ടു പറഞ്ഞു.
കൊടുങ്കാറ്റ് ഭൂകമ്പം കാൽക്കീഴിൽനിന്നു ഭൂമി വഴുതിപ്പോകുന്നപോലെ തോന്നി, മാസ്റ്റർക്ക്.
വരനെ ഒന്നു നേരിട്ടു കാണാൻ, തമിഴ്നാട്ടിൽ കുഞ്ഞപ്പൂവിന്റെ താമസ സ്ഥലത്ത് തങ്ങളിരുവരും പോയ കഥ മെഡിക്കൽ റിപ്രസന്റേറ്റീവ്, വളരെ സരസമായി കൃഷ്ണൻ മാസ്റ്റരെ പറഞ്ഞുകേൾപ്പിച്ചു.
കേളികേട്ട ചേനക്കോത്തുതറവാട്ടിലെ കൃഷ്ണൻ മാസ്റ്റരുടെ മകനുമായി
വിവാഹബന്ധത്തിലേർപ്പെടുന്നത് ഒരഭിമാനമായിത്തന്നെയാണ് പെണ്ണിന്റെ അച്ഛനും അമ്മാവനും ഇളയച്ഛനും കരുതിയത്. ഏക സഹോദരൻ വൈദ്യവിദ്യാർത്ഥിയും അപ്രിയമൊന്നും പറഞ്ഞില്ല. എന്നാൽ ഒരു കാര്യം ശഠിച്ചു പറഞ്ഞു: ചെക്കനെ ഒന്നു നേരിട്ടു കണ്ടതിനുശേഷം മാത്രം ഉറപ്പുകൊടുത്താൽ മതി.
അങ്ങനെ പെണ്ണിന്റെ സഹോദരൻ, തന്റെ ഉറ്റ ചങ്ങാതിയും തമിഴ്നാട്ടിൽ സഞ്ചരിച്ചു പരിചയമുള്ള ദേഹവുമായ മെഡിക്കൽ റിപ്രസന്റേറ്റീവിനെ തുണ കൂട്ടി, തമിഴ്നാട്ടിൽ, കുഞ്ഞപ്പു ജോലിചെയ്തു താമസിക്കുന്ന പട്ടണത്തിലെത്തി. ഒരു ഞായറാഴ്ച. റെയിൽവേ വർക്ക്ഷോപ്പിൽ കുഞ്ഞപ്പൂവിന്റെ ഒഴിവുദിവസം
റെയിൽവേ കോളണിയിൽ "ഫിറ്റർ കുഞ്ഞപ്പൂ വിന്റെ വസതി അന്വേഷിച്ചു.
കണ്ടുപിടിച്ചു. അവർ അവിടെ മുറ്റത്തെത്തിയപ്പോൾ ആദ്യം കണ്ടത് ഒരു കുഞ്ഞിനെ
കൈത്തണ്ടുകളിൽ കിടത്തി താരാട്ടുമൂളിക്കൊണ്ട് കോലായിൽ അങ്ങോട്ടുമിങ്ങോട്ടും
നടക്കുന്ന കറുത്തു കുറുതായ ഒരു മദ്ധ്യവയസ്കനെയാണ്. “ഫിറ്റർ മിസ്റ്റർ കുഞ്ഞപ്പൂവിന്റെ വീടല്ല ഇത്?” മെഡിക്കൽ റിപ്രസന്റേറ്റീവ് ചോദിച്ചു. മലയാളത്തിൽ.
കുഞ്ഞിനെ താരാട്ടുന്ന മനുഷ്യൻ ആഗതനെ ഒന്നു നോക്കി, അതെ എന്നു തലയാട്ടി.
“മിസ്റ്റർ കുഞ്ഞപ്പു ഇവിടെയില്ലേ?”
“ഞാൻ തന്നെ മിസ്റ്റർ കുഞ്ഞ...
ആഗതർ മുറ്റത്തു സ്തബ്ധരായി നിന്നു. “വരൂ
ഇങ്ങോട്ടു കേറിയിരിക്കും" കോലായിൽ പിട്ടത്തോട് കെട്ടിത്തൂക്കിയിട്ടിരുന്ന പഴഞ്ചേലത്തൊട്ടിലിൽ കുഞ്ഞിനെ പോറ്റിക്കിടത്തി. മൂത്രം നനഞ്ഞ ഷർട്ടിന്റെ കീഴ്ഭാഗം ഒന്നമർത്തിത്തുടച്ചുകൊണ്ട്, കുഞ്ഞപ്പു നാട്ടുകാരായ അതിഥികളെ
സ്നേഹപൂർവ്വം അകത്തേക്കു ക്ഷണിച്ചു. വൈദ്യവിദ്യാർത്ഥി ശങ്കിച്ചു നിന്നു.
“കേറിക്കോ.” മെഡിക്കൽ റിപ്രസന്റേറ്റീവ് വൈദ്യവിദ്യാർത്ഥി സുഹൃത്തിനെ പിന്നിൽനിന്നൊന്നു തോണ്ടി, മെല്ല മന്ത്രിച്ചു. വരാന്തയുടെ ഒരുഭാഗത്തെ ചെറിയ സ്വീകരണമുറിയിൽ അതിഥികൾ രണ്ടുപേരും
ഉപവിഷ്ടരായി. “നിങ്ങളെ മനസ്സിലായില്ലല്ലോ?.... കുഞ്ഞപ്പു ഒരു പുഞ്ചിരിയോടെ മീശ
തടവിക്കൊണ്ടു ചോദിച്ചു. “ഞങ്ങൾ കരമണ്ണശ്ശേരിയിൽ നിന്നാണു വരുന്നത് ഇവിടത്തെ ചന്തയിൽനിന്ന്
ഒരെരുമയെ വാങ്ങാൻ വന്നതാണ്......
മെഡിക്കൽ റിപ്രസന്റേറ്റീവാണ് മറുപടി പറഞ്ഞത്.
“വെറിഗുഡ്” കുഞ്ഞപ്പു തലയാട്ടി.
കുഞ്ഞപ്പൂവിന്റെ വീട്ടിൽ എത്തിച്ചേരാനിടവന്നതിനെപ്പറ്റിയും മെഡിക്കൽ റിപ്രസന്റേറ്റീവ് വിശദീകരിച്ചു: “വഴിക്കുവെച്ച് ഒരു കൊങ്ങൻ പറഞ്ഞു, റെയിൽവേ കോളണിയിൽ മലയാളത്താൻ ഫിറ്റർ കുഞ്ഞപ്പൂവിന്റെ വീട്ടിനടുത്ത് ഒരു ഫയർ മേൻ രാമസ്വാമി താമസിക്കുന്നുണ്ട്. അവിടെ ഒരു എരുമയെ വിക്കാനുണ്ടെന്ന്. അവിടെപ്പോയി
മടങ്ങുമ്പോൾ ഞങ്ങൾ വിചാരിച്ചു. നാട്ടുകാരനായ മിസ്റ്റർ കുഞ്ഞപ്പൂവിനെയും ഒന്നു കണ്ടു പരിചയപ്പെടാമല്ലോ എന്ന്
“വെറിഗുഡ്” കുഞ്ഞപ്പൂവിനു ബഹുസന്തോഷം. മീശപിടിച്ചു തിരിച്ചു കൊണ്ടു കുഞ്ഞ പറഞ്ഞു: “ഇവിടെ മിസ്റ്റർ കുഞ്ഞപ്പൂവിനെ എല്ലാവരും അറിയും.
(വൈദ്യവിദ്യാർത്ഥിയും മെഡിക്കൽ റിപ്രസന്റേറ്റീവും ഫിറ്റർ കുഞ്ഞപ്പൂവിന്റെ വീടഷിച്ചപ്പോൾ അത് ഫയർമേൻ രാമസ്വാമിയുടെ ബംഗ്ലാവിനടുത്താണെന്ന് ഒരു തമിഴൻ പറഞ്ഞുകൊടുത്തിരുന്നു മെഡിക്കൽ റിപ്രസന്റേറ്റീവ് അതിവിടെ മറിച്ചു പറഞ്ഞു. ഇങ്ങോട്ടു വരുമ്പോൾ ഫയർമേൻ രാമസ്വാമിയുടെ വളപ്പിൽ
ഒരെരുമത്തൊഴുത്തും അവർ കണ്ടിരുന്നു. “എന്നിട്ട് എരുമയെ കിട്ടിയോ?”
“ഇല്ല; വിറ്റുപോയെന്നു പറഞ്ഞു.
കുഞ്ഞപ്പു അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു: “മങ്കമ്മാ, ഇങ്കെ വാ. യാര് വന്തിരുക്കത് പാര്നമ്മ മലയാളത്ത് ഊരുകാർ......
വാതിക്കൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. കൊമ്പില്ലാത്ത ഒരെരുമ, മങ്കമ്മ. ഭർത്താവിന്റെ സ്വന്തം ഊരുകാരെ മങ്കമ്മ ഉദാരമായി സൽക്കരിച്ചു. എരുമപ്പാലൊഴിച്ച കാപ്പി: പുട്ടുമായം കൊഴക്കട്ട വാളപ്പളം.
ഉച്ചയ്ക്ക് ഊണുകഴിഞ്ഞു പോയാൽ മതിയെന്ന് കുഞ്ഞപ്പു അവരെ നിർബ്ബന്ധിച്ചു. ക്ഷണിച്ചു. അവർ നിന്നില്ല. എരുമയെ വാങ്ങി വൈകുന്നേരത്തെ വണ്ടിക്കുതന്നെ നാട്ടിലേക്കു പോകണം. അവിടെനിന്നിറങ്ങുമ്പോൾ വൈദ്യവിദ്യാർത്ഥി ആരും കാണാതെ ഒരഞ്ച
റുപ്പികനോട്ട് കുഞ്ഞിന്റെ പഴഞ്ചേലത്തൊട്ടിലിൽ ഇട്ടു പുട്ടുമായത്തിന്റെയും
കൊഴക്കട്ടയുടെയും വാളപ്പളത്തിന്റെയും കാപ്പിയുടെയും പ്രതിഫലം, മെഡിക്കൽ റിപ്രസന്റേറ്റീവ് കഥ പറഞ്ഞവസാനിച്ചപ്പോൾ പുതിയ ബന്ധുക്കളാവാൻ പോകുന്ന അതിഥികൾക്കു ചായയും പലഹാരവുമായി ശ്രീധരന്റെ അമ്മ അടുക്കളയിൽനിന്നു കോലായിലേക്കു വന്നു.
“വേണ്ട ഞങ്ങൾ ചായകഴിച്ചിട്ടാണു വരുന്നത് " എന്നും പറഞ്ഞ് വൈദ്യവിദ്യാർത്ഥിയും മെഡിക്കൽ റിപ്രസന്റേറ്റീവും എഴുന്നേറ്റ് കൃഷ്ണൻ മാസ്റ്റർക്ക് ഒരു വിടവാങ്ങൽസലാം കൊടുത്ത്, ധിറുതിയോടെ ഇറങ്ങിപ്പോയി.
കൃഷ്ണൻമാസ്റ്റർ രണ്ടുദിവസം സ്കൂളിൽ പോകാതെ, ചിത്തഭ്രമം പിടിപെട്ട നിലയിൽ കന്നിപ്പറമ്പിൽത്തന്നെ കഴിച്ചുകൂട്ടി. പിന്നെ മാനസിക വിഭ്രാന്തിക്ക് അപം ശാന്തി കിട്ടിയപ്പോൾ, ചിന്തകൾ മറ്റൊരുവഴിക്കു തിരിഞ്ഞു. ആ പെൺകുട്ടി എന്റെ മാധവിയുടെ പുനർജ്ജന്മമാണ്. തീർച്ച. അപ്പോൾ അവൾ കുഞ്ഞപ്പൂവിന്റെ പെങ്ങൾ. പെങ്ങളെ ആങ്ങളയെക്കൊണ്ടു വിവാഹം കഴിപ്പിക്കുന്നത് എന്തൊരു മഹാപാപമായിരിക്കും! ദൈവം തടുത്തതാണ് സംശയമില്ല.
അങ്ങനെ മാസ്റ്റർ സ്വയം സമാധാനിച്ചു.
കൃഷ്ണൻമാസ്റ്റർ അവസാനമായി കുഞ്ഞപ്പൂവിനെപ്പറ്റി കേട്ടത് അഞ്ചാറുമാസം മുമ്പാണ്. ഫയർമേൻ കേളനിൽനിന്നുതന്നെ.
കേളന് റിങ്ങും കഴിഞ്ഞ് അന്ന് ഓഫായിരുന്നു. പഴയ ചങ്ങാതി കുഞ്ഞപ്പൂവിന
ഒന്നു കണ്ടു കാലമഷിക്കാമെന്നു കരുതി കേളൻ ജോലി പോയതിനുശേഷം കുഞ്ഞപ്പ, റെയിൽകോളണിയിൽനിന്ന്, മങ്കമ്മയുടെ മാമാവീട്ടിലേക്കു താമസം മാറ്റിയിരുന്നു. പനയോല മേഞ്ഞ പഴയൊരു പുര കേളൻ അവിടെച്ചെന്നു കയറിയപ്പോൾ മുറ്റത്തു നാലായ കാഴ്ച. മടിയിൽ കനിനെയും വെച്ച്, കൈയിൽ ഒരു ചുള്ളിക്കുമായി ഇരിക്കുന്ന മമ്മ. മുന്നിൽ ഒരു പായിൽ പറങ്കിക് ഉണക്കാൻ പരത്തിയിട്ടിട്ടുണ്ട്. മുറ്റത്തിന്റെ മറ്റേ അറ്റത്തു വലതുകൈകൊണ്ടു മീശ പിടിച്ചു തിരിച്ച് ഇടതു കൈയിൽ വലിയൊരു വടിയുമായി
ഗൗരവത്തോടെ ഇരിക്കുന്നു. കപ്പു മുമ്പിൽ ഒരു പായിൽ പപ്പടം ഉണക്കാൻ
പരത്തിയിട്ടിട്ടുണ്ട്.
അടുത്തുചെന്നപ്പോൾ ൻ അന്തംവിട്ടു നിന്നും പായി കുഞ്ഞപ്പൂവിന്റെ മുമ്പിലെ പായിൽ ഉണക്കാൻ നിരത്തിയിട്ടിരിക്കുന്നതു പപ്പടമല്ല, കറൻസിനോട്ടുകളാണ് അഞ്ചിന്റെയും പത്തിന്റെയും അനവധി നോട്ടുകള്
"ഇതെന്താണു കുഞ്ഞപ്പൂ?” കേളൻ മണ്ണുമിഴിച്ചുകൊണ്ടു ചോദിച്ചു. “പുരയൊക്കെ ചോർന്നൊലിച്ചു ലാച്ചാറായി. പെട്ടിയിൽ വച്ച് നോട്ടുകൾ
നനഞ്ഞുപോയി ചങ്ങായി ഉണക്കാനിട്ടിരിക്കയാണ്. (സർവ്വീസിൽനിന്നു പിരിച്ചുവിട്ടപ്പോൾ പ്രോവിഡണ്ട് ഫണ്ട്, ഗീമാറ്റ് മുറ്റി മുതലായ ഇനങ്ങളിലായി രണ്ടായിരത്തോളം ഉറുപ്പിക കമ്പനിയിൽ നിന്നു കുഞ്ഞപ്പൂവിനു കിട്ടിയിട്ടുണ്ടായിരുന്നു. ആ പണമാണ് പായിൽക്കിടന്നുണരുന്നത്.)
മമ്മയുടെ കൈയിലെ ചൂള്ളിക്കമ്പ് കാക്കയെ ആട്ടാൻ - കുഞ്ഞപ്പൂവിന്റെ കൈയിലെ വടി, വല്ല കൊങ്ങൻ നായിന്റെമോനും ചനപ്പായിലേക്കു കണ്ണവെക്കുന്നുണ്ടെങ്കിൽ അവനെ തല്ലാൻ. "പറയാ, നീയിതൊന്നും കന്നിപ്പറമ്പിൽച്ചെന്നു പറയണ്ടാ. കേട്ടോ?
കുപ്പു കേളനെ സ്നേഹപൂർവ്വം താക്കീതുചെയ്തു. കേളൻ കന്നിപ്പറമ്പിൽ വന്ന്, കപ്പു തോടുണക്കിയ കൃഷ്ണൻ മാസ്റ്റൺ വിവരിച്ചു. കേൽപ്പിച്ചു. അതു കേട്ടപ്പോൾ കൃഷ്ണൻ മാസ്റ്റർ, വടക്കൻപാട്ടിൽ പറഞ്ഞപോലെ ഒരു കണ്ണകൊണ്ടു ചിരിക്കുകയും മറ്റേ കണ്ണുകൊണ്ടു കരയുകയും ചെയ്തു.
കുമരപ്പ ഇപ്പോൾ കന്നിപ്പറമ്പിലേക്കു തിരിച്ചുവന്നത് വെറുംകൈയോടെയല്ല. ഒരു പെട്ടിയുണ്ട്. പെട്ടിയിലെ മൂന്നു വസ്തുക്കൾ മാത്രം കുറച്ചു പുറത്തെടുത്തു. ഇളയമ്മയ്ക്ക് ഒരു കസവുതുപ്പട്ടാവ്, ഗോപാലന് ഒരു പച്ചക്കമ്പിളിപ്പുതപ്പ്, ശ്രീധരന് ഒരുടിൽ ലോസിനായി (ശ്രീധരൻ ഇപ്പോഴും പട്ടിയാണെന്നാണ് മൂപ്പരുടെ ധാരണ.
കുഞ്ഞപ്പൂ കന്നിപ്പറമ്പിൽ വന്നത് അറിഞ്ഞഭാവം നടിച്ചില്ല. കൃഷ്ണൻ മാസ്റ്റർ. ഇളയമ്മ അരാഗിയാതൊന്നും ഭാവിച്ചില്ല. ഗോപാലൻ ഒന്നും പറഞ്ഞില്ല. കാവല്ലതും കിട്ടുന്ന പ്രതീക്ഷയോടെയിരുന്നു ശ്രീധരൻ... ഒരു ദിവസം രാവിലെ പതിവുപോലെ ഭർത്താവിനു ചരക്കാപ്പി കൊണ്ടുക്കൊടുത്തപ്പോൾ (കൃഷ്ണൻമാരുടെ പ്രിയപ്പെട്ട പാനീയമാണ് കൊടുത്ത ചക്കരക്കാപ്പി) കൃഷ്ണൻമാസ്റ്റർ കാമപ്പൂവിനെ ഉദ്ദേശിച്ചു കൊണ്ടു ചോദിച്ചു:
“എന്താണവന്റെ പ്ലാൻ? ഭാര്യ കൈമലർത്തിക്കാട്ടി. "എനിക്കൊന്നും മനസ്സിലാവുന്നില്ല."
“എടാ, കുളത്തിനോടു പിണങ്ങിയാൽ ആസനം നാറും അല്ലാതെ കുളത്തിനെന്തുപറ്റാനാണ്?
കൃഷ്ണൻമാസ്റ്റർ ഒരിക്കൽ പറഞ്ഞതാണ്--കുഞ്ഞപ്പു കേൾക്കാൻ, ശ്രീധരനോട്. റെയിൽവേക്കാരോടു സ്ട്രൈക്ക് ചെയ്തു ജോലി കളഞ്ഞതിനെ സൂചിപ്പിച്ചുകൊണ്ടാണ് മാസ്റ്റർ അങ്ങനെ പറഞ്ഞത്.
എന്നാൽ മാസ്റ്റരുടെ ആ സാരവാക്യം മറ്റൊരു പ്രകാരത്തിൽ ശ്രീധരനും ബാധകമായിരുന്നു. സ്ഥലത്തെ പത്രാധിപരോട് സ്ട്രൈക്ക് പ്രഖ്യാപിച്ചിരിക്കയാണല്ലോ ശ്രീധരന്
അതിനെപ്പറ്റി ഒരു പുനരാലോചന നടത്തി. പുതിയൊരു ന്യായം കണ്ടു പിടിച്ചു. കുളം ഇവിടെ മാത്രമല്ലാ, ഉള്ളത്. ദൂരെ വേറെ കുളങ്ങളുമുണ്ട് പെരുമാറാൻ.
തെക്കു തിരുവിതാംകൂറിൽ കൊല്ലത്തുനിന്ന് ഒരു ചിത്രവാരിക പ്രസിദ്ധപ്പെടുത്തിവരുന്നുണ്ട്. മുനിസിപ്പൽ ലൈബ്രറിയിൽ വെച്ച് അതിന്റെ ലക്കങ്ങൾ പതിവായി കാണാറുണ്ട് താൽപര്യത്തോടെ വായിക്കാറുണ്ട്. ഉയർന്ന നിലവാരം പുലർത്തുന്ന സാഹിത്യവാരികയാണ്.
തിരുവിതാംകൂർ ഭാഗത്തുള്ള സാധാരണക്കാർപോലും സംസാരിക്കുന്നതും എഴുതുന്നതും ചിന്തിക്കുന്നതും സാഹിത്യമാണ്. അവർക്ക് യഥാർത്ഥ സാഹിത്യം കണ്ടറിയാനും ആസ്വദിക്കാനും കഴിയും, മഹാകവി ത്രിമൂർത്തികളിൽ, കമലാസനും പരമേശ്വരനും തിരുവിതാംകൂറിലാണ് (മൂന്നിൽ രണ്ടും). നാരായണനെ മാത്രമേ മലബാറിനു കിട്ടിയിട്ടുള്ളു.
കൊല്ലം ചിത്രവാരികയിലേക്ക് ഒരു കവിത അയയ്ക്കാൻ തീരുമാനിച്ചു. പുതിയ കവിതാനോട്ടുപുസ്തകം, മീൻപെരുകിയ കുളംപോലെ കിടക്കുന്നു. അതിൽനിന്നു ചെറിയൊരു മീനിനെ ഊറ്റിയെടുത്തു ഒരു പ്രേമ കവിത കൊല്ലം വാരികാപത്രാധിപർക്കയച്ചുകൊടുത്തു.
കവിത അടുത്ത ലക്കത്തിൽത്തന്നെ പ്രസിദ്ധപ്പെടുത്തിവരുമെന്നായിരുന്നു പ്രതീക്ഷ. അതിൽ കണ്ടില്ല. എന്നാൽ പിന്നത്തെ ലക്കത്തിൽ കണിശമായും പ്രത്യക്ഷപ്പെടുമെന്നു കരുതിയിരിക്കെ, ഒരു ദിവസം രാവിലെ മാളിക മുറിയിലിരുന്നു. ഗണിതശാസ്ത്രത്തെ ശപിച്ചുകൊണ്ട് രംഗനാഥയ്യങ്കാർക്കുള്ള നിവേദ്യം തയ്യാറാക്കുമ്പോൾ, അച്ഛൻ താഴെനിന്നു വിളിക്കുന്നതു കേട്ടു. ആശ്വാസത്തോടെ എഴുന്നേറ്റു കോണിയിറങ്ങുമ്പോൾ, ഇടവഴിയിലൂടെ തിരിച്ചുപോകുന്ന പോസ്റ്റ്മേന്റെ കാക്കിപൃഷ്ഠവും ഒരു നോക്കു കണ്ടു.
കോലായിലെത്തി. പൊളിച്ച ഒരു കവറും കത്തും കൈയിൽ നീട്ടിക്കൊണ്ടു നിൽക്കുന്നു, അച്ഛൻ. (അച്ഛന്റെ മുഖത്തെന്നാണ് നായ കാഷ്ഠിച്ചതുപോലെ ഒറപ്പും ഈറയും?കവറും കത്തും കൈയിൽത്തരുമ്പോൾ കാർക്കിച്ചു ഒരു നോട്ടവും) തുപ്പാൻ ഭാവിക്കുന്ന മട്ടിൽ
അച്ഛൻ എന്തോ പറയാൻ ഭാവിച്ചു. അപ്പോൾ ക്ഷൗരക്കാരൻ വേ, കക്ഷത്തിലെ
പെട്ടി ചുമലിലെ തോർത്തുമുണ്ടുകൊണ്ടു മറച്ചുപിടിച്ച് പടി കേറിവരുന്നതു കണ്ടു (അച്ഛന്റെ മുഖക്ഷൗരപരിപാടി ആഴ്ചയിൽ രണ്ടു ദിവസമാണ്. പിന്നെ അച്ഛൻ ഒന്നും പറഞ്ഞില്ല.
കൊല്ലം ചിത്ര വാരികയുടെ പേരച്ചടിച്ചു. നായ്ക്കാട്ടത്തിന്റെ നിറമുള്ള ഒരു കവർ, മേൽവിലാസം പൂർണ്ണമായും എഴുതിയിട്ടുണ്ട്. ശ്രീ സി. ശ്രീധരൻ, കന്നിപ്പറമ്പ് ഹൗസ്, പുതിയ നിരത്തിനു സമീപം, അതിരാണിപ്പാടം.
കുത്ത് . (സി. ശ്രീധരന്റെ കവിതയെപ്പറ്റി പത്രാധിപരുടെ അഭിനന്ദന സന്ദേശമായിക്കൂടെന്നില്ല) നിവർത്തിനോക്കി. കൊല്ലം ചിത്രവാരികയ്ക്കയച്ച പ്രേമകവിത!
അതിന്റെ ചോടെ, പത്രാധിപരുടെ കൈപ്പടയിൽ ചെറിയൊരു കുറിപ്പും എഴുതിച്ചേർത്തിട്ടുണ്ട്.
"കവിത അറു - ഭേഷായിരിക്കുന്നു - തിരിച്ചയയ്ക്കുന്നു." (ഡി.പി.)എന്നൊരിഇനിഷ്യലുമൊപ്പം.
കാലുതെറ്റി കക്കൂസ് കഴിയിൽ വീണപോലെ തോന്നി.
അച്ഛന്റെ ബീഭത്സനോട്ടത്തിന്റെ അർത്ഥം മനസ്സിലായി. കോളേജിലേക്കുള്ള പാഠങ്ങൾ പഠിക്കാതെ ഇരുന്നു കവിത കുത്തിക്കുറിക്കുന്ന ഇവന്റെ പിരാന്ത് ഇനിയും മാറിയിട്ടില്ല. മാത്രമല്ല, ആർക്കും വേണ്ടാത്ത ചവരാണല്ലോ ഭഗവാനേ, ഈ ചെക്കൻ എഴുതിക്കൂട്ടുന്നത് കവിത, കൊല്ലം ചിത്രവാരികയ്ക്കയച്ചപ്പോൾ കവറിൽ സ്റ്റാമ്പ് അടക്കം ചെയ്തിരുന്നില്ല. (പിശുക്കുകൊണ്ടല്ല - കവിത പ്രസിദ്ധപ്പെടുത്തുമെന്ന പൂർണ്ണവിശ്വാസമുണ്ടായിരുന്നതുകൊണ്ട്.) കാരുണികനായ പത്രാധിപർ, ആ അറുകൊല നടത്തി, പ്രേതം കബറടക്കി സ്വന്തം ചെലവിൽ കൊല്ലത്തു നിന്ന് ഇങ്ങോട്ടയച്ചിരിക്കയാണ്!