ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.
കുഞ്ഞിക്കേളുമേലാന്റെ മുത്തച്ഛൻ കേളുമേലാന്റെ കാലം.
കേളാഞ്ചേരിത്തറവാട്ടിലെ സമ്പത്തിനു കൈയും കണക്കുമില്ല. കേളഞ്ചേരിക്കവകാശപ്പെട്ട മണ്ണു ചവിട്ടാതെ ദേശത്ത് അരക്കാതം ദൂരം നടക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
കടൽവ്യാപാരത്തിൽനിന്നുള്ള ഒരാണ്ടത്തെ ആദായം കൊണ്ടുമാത്രം ഒരു കപ്പൽ വാങ്ങാമായിരുന്നു.
നിധി കിട്ടുക എന്നതു കേളഞ്ചേരിക്കാരണവരുടെ സാധാരണ അനുഭവമായിത്തീർന്നുവത്രേ. പൂർവ്വികന്മാർ, ചെമ്പുകുടങ്ങളിലും ഓട്ടുമൊന്തകളിലും മറ്റും ഭദ്രമായി അടക്കി ഈന്തൽമരങ്ങളുടെയും കാഞ്ഞിരത്തിന്റെയും മുരട്ടിൽ കുഴിച്ചിട്ടിരുന്ന പൊൻപണങ്ങളും ആമാടക്കൂട്ടങ്ങളും സ്വർണ്ണാഭരണങ്ങളും ചിലപ്പോൾ പൊൻവെള്ളരിക്കകളും രത്നക്കല്ലുകളും കളഞ്ചേരിക്കാരണവർ അടുത്തുവരുമ്പോൾ ഭൂമിക്കടിയിൽനിന്നു താനേ പൊങ്ങിവരുന്നതുപോലെയായിരുന്നു അനുഭവങ്ങൾ അങ്ങനെ കേളഞ്ചേരിയുടെ ഐശ്വര്യം അടക്കം കിട്ടാത്ത ഒരു ഘട്ടമെത്തിയപ്പോൾ കേളുമേലാന്റെ ജാതകം പരിശോധിച്ച ഒരു പരദേശജാതിഷി ഇങ്ങനെ ഉപദേശിച്ചുവത്രേ:
“ഇനി നിധി കിട്ടാതിരിക്കാൻ പ്രത്യേകം സൂക്ഷിക്കണം. ഈ തറവാട്ടിലേക്ക് ഇനി വരുന്നതു ശാപമേറ്റ ഒരു നിക്ഷേപമായിരിക്കും. അതു തറവാട്ടിന്റെ ക്ഷയം കുറിക്കും.....
അതു കേട്ടപ്പോൾ കേളുമേലാൻ കമ്പ തടവിക്കൊണ്ട് ഒന്നു ചിരിച്ച് മനസ്സിൽ വിചാരിച്ചു. കേളഞ്ചേരി ക്ഷയിക്കുകയാണെങ്കിൽത്തന്നെ അവസാനം കണ്ടെത്താൻ നൂറ്റാണ്ടുകൾ കഴിയേണ്ടിവരും.
വ്യാപാരം പൊളിഞ്ഞു പോകുമായിരിക്കാം. എണ്ണവും അളവും നിർണ്ണയിക്കാൻ കഴിയാത്തത് ജന്മസ്വത്തുക്കളില്ലേ? ഭൂകമ്പമുണ്ടായാലും പ്രളയം വന്നാലും നിലനിക്കുന്ന പറമ്പുകളും പാടങ്ങളും മലനിലങ്ങളുമില്ലേ? ഒരാഴു തലമുറകൾക്കിപ്പുറം എന്തുതന്നെ സംഭവിച്ചാലും അവ മുഴുവനും ചോർന്നു പോവുകയില്ല.
കിണറ്റിലെയും കുളത്തിലെയും വെള്ളം മുക്കിവറ്റിക്കാം. കേളഞ്ചേരി ഒരു കടലാണ്..... എന്നാൽ ജ്യോതിഷി ഉപദേശിച്ച കാര്യം, മറ്റുപ്രകാരത്തിൽ ചിന്താർഹമാണ്. താങ്ങാനാവാത്ത സമ്പത്താണ് തറവാട്ടിൽ കുമിഞ്ഞുകൂടിയിരിക്കുന്നത്. അക്കൂട്ടത്തിൽ
ഭൂമിക്കടിയിലെ നിധികുംഭങ്ങളെയും ഇവിടെ പൊറുപ്പിക്കാൻ പ്രയാസമായിരിക്കും..... കേളുമേലാൻ അങ്ങനെ തന്റെ അതിസമ്പത്തിന്റെ പ്രാരബ്ധങ്ങളെക്കുറിച്ച് ഓരോന്നു ചിന്തിച്ചുകൊണ്ടിരിക്കെ കോവിലകത്തുനിന്നു ദൂതന്മാർ പടികയറിവന്നു. മേലാനെ ഉടൻ കാണണമെന്നു രാജാവുതിരുമനസ്സുകൊണ്ടു കല്പിച്ചരുളിയിരിക്കുന്നു.
തന്റെ പദവിക്കു ചേർന്ന ചമയങ്ങളോടും അകമ്പടിക്കാരോടും കൂടി കേളുമേലാൻ രാജസന്നിധിയിലെത്തി.
അവിടെ രാജാവും മന്ത്രിമാരും പണ്ഡിതന്മാരും ഒരു വിഷമപ്രശ്നം
പരിഹരിക്കാനുള്ള മാർഗ്ഗങ്ങളെപ്പറ്റി വളരെ ഗൗരവമായി കൂടിയാലോചന
നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
രാജാവിന്റെ പ്രിയപ്പെട്ട കൊമ്പനാന, കേശവൻ, ഭഗവതിപ്പറമ്പിലെ വലിയ
പൊട്ടക്കിണറ്റിൽ എങ്ങനെയോ വീണുപോയി. ആന കിണറ്റിൽ കുടുങ്ങിക്കിടക്കുകയാണ്.
പരിക്കേൽപിക്കാതെ വേഗം അവനെ രക്ഷപ്പെടുത്താനെന്താണു വഴി? “മേലാന്ന് എന്തെങ്കിലും പറയാനുണ്ടോ? ഇവിടെയുള്ളവർക്കാർക്കും ഒരു വഴിയും
തോന്നുന്നില്ല.” രാജാവ് വിഷാദഭാവത്തിൽ അരുളിച്ചെയ്തു. കേളുമേലാൻ തല കുനിച്ച് ഒരുനിമിഷം ആലോചിച്ചു. പിന്നെ മുഖമുയർത്തി വിനീതഭാവത്തിൽ ഉണർത്തിച്ചു. “അടിയൻ ഒന്നു പരീക്ഷിച്ചു നോക്കട്ടെ.
മേലാന്റെ മറുപടി മന്ത്രിമാർക്കും പണ്ഡിതന്മാർക്കും തൃപ്തികരമായി തോന്നിയില്ല എന്ന് അവരുടെ മുഖഭാവം വെളിപ്പെടുത്തി. എന്നാൽ, രാജാവിന്റെ മുഖം പം പ്രസന്നമായി. മേലാന്റെ ബുദ്ധിസാമർത്ഥ്യത്തെപ്പറ്റി രാജാവിനു വലിയ മതിപ്പുണ്ടായിരുന്നു. കേളുമേലാൻ വേഗം കേളഞ്ചേരിയിലേക്കു മടങ്ങി. അവിടെ എത്തിയ ഉടൻ കാര്യസ്ഥന്മാരെയും വേലക്കാരെയും വിളിച്ചുവരുത്തി ഇങ്ങനെ ആജ്ഞാപിച്ചു: “നിങ്ങൾ
പലവഴിക്കും പോയി നാട്ടിൽ എവിടെയെല്ലാം വൈക്കോൽക്കൂണ്ടുകൾ കാണുന്നുവോ,
അവിടെനിന്നെല്ലാം വൈക്കോൽ വാങ്ങി ശേഖരിച്ചു വേഗം
ഭഗവതിപ്പറമ്പിലെത്തിക്കണം.
കാളവണ്ടികളിലും കൈവണ്ടികളിലും തലച്ചുമടായും ധാരാളം വൈക്കോൽകെട്ടുകൾ ഭഗവതിപ്പറമ്പിലേക്കു നീങ്ങി.
മേലാന്റെ മേൽനോട്ടത്തിൽ കൂട്ടുകാർ വൈക്കോൽ ക്കെട്ടുകൾ ഓരോന്നായി പൊട്ടക്കിണറ്റിലേക്കിട്ടു കൊടുത്തു. വൈക്കോൽ ക്കെട്ടുകളിൽ ചവുട്ടി ആന മെല്ലമെല്ല മേൽപ്പോട്ടു കേറിത്തുടങ്ങി.
അരമണിക്കൂർ വേണ്ടിവന്നില്ല. വൈക്കോൽ മെത്തയിൽ കാലൂന്നിക്കൊണ്ടു കേശവൻ കിണറ്റിൽനിന്നും പുറത്തുകടന്ന്, കേളുമേലാനെ നോക്കി നന്ദിസൂചകമായി ഒന്നു
ചിന്നംവിളിച്ച്, അരികെ പാഞ്ഞെത്തിയ പാപ്പാനെ കണക്കാക്കാതെ നേരെ കോവിലകത്തിനു നേർക്ക് നടന്നു. രാജാവ് കേളുമേലാനു പട്ടും വളയും സമ്മാനിച്ചു. നാലാമത്തെ പ്രാവശ്യമാണ്
കേളഞ്ചേരിക്കാരണവർ രാജാവിന്റെ തൃക്കൈയിൽനിന്നു പട്ടും വളയും വാങ്ങുന്നത്.
കേളഞ്ചേരിയിൽ മടങ്ങിയെത്തിയപ്പോൾ കേളുമേലാൻ നിധി കിട്ടുന്നതിനെപ്പറ്റി ഭീഷണിപ്പെടുത്തിയ ജോതിഷിയെ ആളയച്ചുവരുത്തി നേരമ്പോക്കായി ചോദിച്ചു: “ജോത്സ്യരേ, ഓർത്തിരിക്കാതെ കിട്ടിയ പൊൻവള ഒരു നിധിയായി കണക്കാക്കുമോ?
“സൂക്ഷിക്കുക “ജോതിഷി ഉഭയാർത്ഥത്തിൽ പ്രതിവചിച്ചു. അഞ്ചാറുമാസം കഴിഞ്ഞു.
ഒരുദിവസം വൈകുന്നേരം കേളുമേലാൻ തറവാട്ടുവക ചില പാടങ്ങളും പറമ്പുകളും ചെന്നു നോക്കി മടങ്ങുകയായിരുന്നു. കേളഞ്ചേരിയിൽനിന്ന് ഒരു വിളിപ്പാടകലെ, കടം വന്ന ഒരു നായരുടെ വലിയൊരു പറമ്പ് കേളുമേലാൻ കോടതിയിൽനിന്നു ലേലത്തിൽ വാങ്ങിയിരുന്നു.
പുരാതനമായ ആ പറമ്പിൽ വേലികെട്ടാനും മണ്ണുകിളച്ചു വളമിടാനും കാര്യസ്ഥന്മാരെ പറഞ്ഞുപിച്ചിട്ടുണ്ടായിരുന്നു. അതെല്ലാം എത്രകണ്ട് ആയി എന്നു
നേരിട്ടു പരിശോധിക്കാൻ അദ്ദേഹം ഇടവഴിയിലൂടെ അങ്ങോട്ടു തിരിച്ചു. അപ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു.
തന്റെ പുതിയ പറമ്പിന്റെ പടിക്കലെത്തിയപ്പോൾ ഒരു ചെറുമി ആ പറമ്പിൽനിന്ന് അരിഞ്ഞുകൂട്ടിയ ഒരുകെട്ടു പച്ചപ്പുല്ലും തലയിലേറ്റി ഇറങ്ങി വരുന്നതു കേളുമേലാൻ കണ്ടു. ആരു പറഞ്ഞെടീ നിന്നോടു വേലിപൊളിച്ചു പറമ്പിൽക്കേറി പുല്ലരിയാൻ?'' മേലാൻ ദേഷ്യപ്പെട്ടു ഗർജ്ജിച്ചു.
ഇടവഴിയുടെയും പറമ്പിന്റെയും ഇടയ്ക്കുള്ള മുള്ളുവാതിലിന്റെയും
ഒതുക്കുകല്ലിന്റെയും നടുവിൽ പരുങ്ങിനിന്നുകൊണ്ട് ചെറുമി, പുല്ലുകെട്ടിനടിയിലൂടെ
മേലാനെ മിഴിച്ചുനോക്കി. “എന്തെടീ, ഇടിവെട്ടിയപോലെ നിക്കുന്നു. പുല്ല് അവിടെ ഇടെടീ”
പുല്ലിൻകെട്ട് തലയിൽത്തന്നെ പിടിച്ചുകൊണ്ടു ചെറുമി, പെട്ടെന്ന് കേളുമേലാനെ ഉരുമ്മിക്കൊണ്ട് ഇടവഴിയിലേക്കു ചാടി ഒരോട്ടംവച്ചു കൊടുത്തു.
കേളുമേലാനു കലികേറി: “അമ്പടി, നി അത്രയ്ക്കായോ?" എന്നു പല്ലിറുമ്മിപ്പറഞ്ഞുകൊണ്ട് മേലാൻ ചെറുമിയുടെ പിന്നാലെ പാഞ്ഞു. തന്നെ കടന്നു പിടിക്കുമെന്നു കണ്ടപ്പോൾ റൂമി, പുല്ലിൻകെട്ടു താഴെയിട്ട് പ്രാണനുംകൊണ്ടു കുതിച്ചു.
“ട്ചിലിങ്' എന്നൊരു മണിനാദത്തോടെയാണ് ആ പുൽക്കെട്ട് ഒരു കല്ലിന്മീതേ
പതിച്ചത്. മേലാൻ അദ്ഭുതത്തോടെ കുനിഞ്ഞുനോക്കി. മണ്ണും കുറയും പിടിച്ചു പഴയൊരു
ചെമ്പുമുരുട അവിടെ ചെരിഞ്ഞുകിടക്കുന്നു! എടുത്തു പൊക്കി നോക്കി. നല്ല കനമുണ്ട്.
കുലുക്കിനോക്കി. എന്തൊക്കെയോ കുലുങ്ങുന്നു. തുറന്നു നോക്കാതെതന്നെ ബോഡ്യമായി നിധിയാണെന്ന്. പറമ്പിൽ പുല്ലരിയുമ്പോൾ ചെറുമിക്കു കിട്ടിയതാണ്. അവൾ ആ
നിധികുംഭം പുൽക്കെട്ടിനുള്ളിലൊളിപ്പിച്ചു കടത്തിക്കൊണ്ടുപോകാൻ തയ്യാറായി നിക്കുന്ന
മുഹൂർത്തത്തിലാണ് മേലാൻ അവിടെ പ്രത്യക്ഷപ്പെട്ടത്.
ചുമലിലിട്ടിരുന്ന തോർത്തുമുണ്ടെടുത്തു നിധികുംഭം പൊതിഞ്ഞു കൈയിൽ
പിടിച്ച് കേളുമേലാൻ കേളഞ്ചേരിയിൽ ചെന്നുകയറി, അപ്പോൾ കേളുമേലാന്റെ പെങ്ങൾ കുഞ്ഞിക്കുറുമ്പി പൂമുഖത്തേക്കു വന്ന് ഒരു സന്തോഷവാർത്ത അറിയിച്ചു. “ഉണ്ണൂലി പെറ്റു..
ആൺകുട്ടി
കേളുമേലാന്റെ മകൻ ചന്തുക്കുട്ടിയുടെ ഭാര്യയാണ് ഉണ്ണൂലി. തനിക്ക് ഒരു
പൗത്രൻകൂടി പിറന്ന വാർത്ത കേളുമേലാനെ എന്തുകൊണ്ടോ സന്തുഷ്ടനാക്കിയില്ല. നിധികുംഭവും കക്ഷത്തിൽ വെച്ചു മേലാൻ ഒന്നു മൂളി.
(അന്നു പിറന്ന കുഞ്ഞാണ് കുഞ്ഞിക്കേളുമേലാൻ.)
കേളുമേലാന്റെ ചിന്ത മുഴുവനും ആ നിധികുംഭത്തിലായിരുന്നു. ചെമ്പുമൊന്തയുടെ മുഖം എന്തോ ലോഹത്തകിടുകൊണ്ട് അടച്ചുറപ്പിച്ചിട്ടിരുന്നു.
പാത്രത്തിനകത്തെ ദ്രവ്യങ്ങളെന്താണെന്നറിയാൻ, മേലാൻ വ്യഗ്രതകാട്ടി. എന്നാൽ പൊളിച്ചുനോക്കാൻ ധൈര്യം കിട്ടിയതുമില്ല. ഈ നിക്ഷേപം തനിക്കാവശ്യമില്ല. പിന്നെ എന്തിനാണു തുറന്നുനോക്കുന്നത്? മേലാൻ അങ്ങനെ മനസ്സിൽ പറഞ്ഞു സമാധാനം കൈവരുത്തി.
നേരം കുറെ ഇരുട്ടിയപ്പോൾ മേലാൻ നിധികുംഭവുമെടുത്ത് തെക്കേപറമ്പിലേക്കു നടന്നു. അവിടെ ഒരു ഈന്തൽമരത്തിന്റെ മുരട്ട് ആഴത്തിൽ കുഴികുത്തി ആ കുംഭം
അവിടെ വീണ്ടും നിക്ഷേപിച്ചു മടങ്ങിപ്പോന്നു.
കുട്ടിയുടെ ജാതകം ഗണിക്കണം. കേളുമേലാൻ കുഞ്ഞിക്കുറുമ്പിയെ വിളിച്ചു ചോദിച്ചു.
“എപ്പോഴാണു കുട്ടി പിറന്നത്?”
കുഞ്ഞിക്കുറുമ്പി പറയാൻ ആദ്യം അപം പരുങ്ങി. പിന്നെ ഒരു ദൃഢസ്വരത്തിൽ
ഉരിയാടി: “ഉദിച്ച് ഇരുപത്തേഴര നാഴികയ്ക്കാണു പെറ്റത്. എന്നാൽ ശരിയായ സമയം അതായിരുന്നില്ല. ഉദയം മുതൃക്കുതന്നെ പഴയ ചിട്ടയിൽ, കിണ്ണത്തിൽ വെള്ളം നിറച്ച് നാഴികവട്ട വെച്ചിട്ടുണ്ടായിരുന്നു. എപ്പോഴാണെന്നു നിശ്ചയമില്ല. ഒരു പൂച്ച കിണ്ണത്തിൽ ചാടിവീണ് നാഴി കച്ചിരട്ട തട്ടിമറിച്ചുകളഞ്ഞു. അബദ്ധം പറ്റിയതു കുഞ്ഞിക്കുറുമ്പി ആരെയും അറിയിച്ചില്ല. കുട്ടിയുടെ ജനനസമയം സ്വയം ഗണിച്ച് അങ്ങു പറയുകയും ചെയതു.
കുട്ടിയുടെ ജാതകം ഗണിച്ച ജ്യാതിഷി ചന്തുക്കുഞ്ഞൻ പണിക്കർ രേഖപ്പെടുത്തി. രാജയോഗമടക്കമുള്ള സകലയോഗങ്ങളും ആജീവനാന്തസൗഭാഗ്യവും ദീർഘായുസ്സും എല്ലാം ഒത്തുചേർന്ന ഒരസാധാരണഭാഗ്യ ജാതകമാണിത്. അഞ്ചാറുദിവസം കഴിഞ്ഞു. കേളുമേലാനു മനസ്സിനു തീരെ സ്വസ്ഥതയുണ്ടായില്ല.
ആ നിധികുംഭത്തിന്റെ ഉള്ളടക്കമെന്താണെന്നറിയാനുള്ള വ്യത
മൂർദ്ധന്യത്തിലെത്തി. പൊൻപണങ്ങളോ ആമാടക്കൂട്ടമോ രത്നക്കല്ലുകളോ
എന്തായിരിക്കും അതിൽ കുലുങ്ങിയത്? ആവശ്യമുണ്ടായിട്ടല്ല; ഒന്നു കാണാൻ മാത്രം.
ഒടുവിൽ ഒരുദിവസം അതൊന്നു പരിശോധിക്കാൻ തന്നെ ഉറച്ചു. രാത്രി
ഏഴെട്ടുനാഴിക ചെന്നപ്പോൾ ഒരു പാരക്കോലും കൊടുവാളും കൈയിലെടുത്തു
തെക്കേപ്പറമ്പിലെ ഈന്തൽമരത്തിനടുക്കലേക്കു നടന്നു. സ്ഥാനം നല്ലപോലെ ഒന്നു
പരിശോധിച്ചു.
ഈന്തൽമരച്ചുവട്ടിൽ നിധികുംഭം കുഴിച്ചിട്ടപ്പോൾ അതിനുമീതെ അടയാളമായി കേളുമേലാൻ ഒരു കറ്റവാഴത്തയും നട്ടിട്ടുണ്ടായിരുന്നു. ഇരുട്ടിൽ കറ്റവാഴയില കുത്തനെ അനങ്ങാതെ നിക്കുന്നതു കണ്ടുപിടിച്ചു. കട്ടപ്പാരയും പൊക്കി മേലാൻ അടുത്തുചെന്നതും, ഇലയെന്നു കരുതിയിരുന്നത് ഒന്നു മുമ്പോട്ടു പിടഞ്ഞ് “ഫ്ബഫ്ഫ്' എന്നൊരു ചീറ്റൽ പുറപ്പെടുവിച്ചതും ഒപ്പം കഴിഞ്ഞു. പടം വിടർത്തിപ്പിടിച്ച ഉസർപ്പത്തിന്റെ ഊത്ത്..... അർദ്ധ പ്രജ്ഞയോടെയാണ് കേളുമേലാൻ വീട്ടിലെ ചാരുപടിമേൽ ചെന്നു വീണത്.
പിന്നെ മരിക്കുന്നതുവരെ ആ നിധി ചെന്നു നോക്കാൻ മൂപ്പർ പോയിട്ടില്ല. ആ നിക്ഷേപത്തെപ്പറ്റി ഓർക്കുമ്പോൾ ആ സർപ്പത്തിന്റെ ഫൂൽക്കാരവും രത്നക്കല്ലുപോലെയുള്ള അതിന്റെ ദൃഷ്ടികളും കേളുമേലാന്റെ തലച്ചോറിൽ മുഴങ്ങുകയും മിന്നുകയും ചെയ്തിരുന്നുവത്രേ. ആ വിഷസർപ്പമാണ് കുഞ്ഞിക്കേളുമേലാനെ ബാധിച്ചിരിക്കുന്നത്. കേളുമേലാനോട്
ആ പരദേശജോതിഷി അന്നു പറഞ്ഞതു ഫലിക്കാതിരിക്കയില്ല. ആ
വിഷസർപ്പത്തിന്റെ ഊത്തിൽ എല്ലാം നശിക്കും. കേളഞ്ചേരിത്തറവാട്ടിന്റെ തറമാന്തിയേ അടങ്ങു എന്ന മട്ടിലാണല്ലോ കുഞ്ഞിക്കേളുമേലാന്റെ പുറപ്പാട്...... ചന്തുമൂപ്പൻ എഴുന്നേറ്റു: "കഥ പറഞ്ഞു നേരം പോയതറിഞ്ഞില്ല.” വായിൽ മുന്നോട്ടുന്തിയ വലിയ പല്ലുകൾ കാട്ടി ഒന്നിളിച്ച് ചന്തുമൂപ്പൻ യാത്ര പറഞ്ഞ് കൂടോ എന്നു മെതിയടിയും ചവിട്ടിക്കൊണ്ടു പടികടന്നുപോയി.
വീട്ടിലെ കോലായയോടു തൊട്ട് മുറിയിലെ ജാലകത്തിനടുത്ത്, പാഠം പഠിക്കുന്ന
നാട്യത്തിൽ കുമ്പിട്ടിരുന്നുകൊണ്ട്, ചന്തുമൂപ്പന്റെ കഥകൾ ഒരു വാക്യം പോലും വിടാതെ ശ്രദ്ധിച്ചുകേൾക്കുന്നുണ്ടായിരുന്നു, ശ്രീധരൻ.