shabd-logo

പരീക്ഷകൾ

24 October 2023

0 കണ്ടു 0
അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

 കൃഷ്ണൻമാരുടെ മുഖത്ത് അസാധാരണമായൊരു പ്രസന്നത കളിയാടിയിരുന്നു. 

ചുണ്ടുകൾക്കിടയിൽ ഒരു കുസൃതിപ്പുഞ്ചിരിയും

ശ്രീധരൻ വന്നപ്പോൾ മാസ്റ്റർ ശ്രീധരന്റെ അമ്മയേയും വിളിച്ചു. സംഗതി എന്താണെന്ന് ശ്രീധരനു മനസ്സിലായില്ല.

അമ്മ വന്നപ്പോൾ അച്ഛൻ ആ സന്തോഷവാർത്ത അറിയിച്ചു. “ശ്രീധരന്റെ എസ്. എസ്. എൽ. സി. ബുക്ക് എത്തിയിരിക്കുന്നു. അവൻ എല്ലാ

വിഷയങ്ങളിലും പാസ്സായിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. പരീക്ഷയിൽ ജയിച്ചുവെന്നറിഞ്ഞപ്പോൾ ശ്രീധരന് ആശ്വാസമായി. അത്രമാത്രം. എന്നാൽ, കൃഷ്ണൻ മാസ്റ്റർ മകന്റെ വിജയത്തിൽ മതിമറന്നാഹ്ലാദിക്കുകയായിരുന്നു.

“ഇനിയെന്താണു ചെയ്യാൻ പോകുന്നത്?" അമ്മയുടെ ചോദ്യം.

“അവനെ കോളേജിൽ ചേർക്കണം. കൃഷ്ണൻമാസ്റ്റർ തൊപ്പിയും കുപ്പായവും
അഴിച്ചുവെച്ച് ആശ്വാസത്തോടെ തുണിക്കസേരയിൽ ചാഞ്ഞു കിടന്ന് മാറിടത്തിലെ നരച്ച രോമങ്ങൾ തലോടിക്കൊണ്ടു പറഞ്ഞു: “അവന് 35 കി. ഉറച്ചു.

(അക്കാലത്ത് ഗവൺമെന്റ് സർവ്വീസിൽ പ്രവേശിക്കാൻ ഏറ്റവും കുറഞ്ഞ പരീക്ഷായോഗ്യത എസ്. എസ്. എൽ. സി. യും, പ്രാരംഭശമ്പളം 35 ക. യുമായിരുന്നു.)

ശ്രീധരനെ തുടർന്നു പഠിപ്പിച്ച് ഒരു ബി. ഏ. ക്കാരനാക്കുക. പിന്നെ ഗവൺമെന്റ്യാഗസ്ഥനാക്കുക. 

അതായിരുന്നു കൃഷ്ണൻമാരുടെ മോഹം. ഗവൺമെന്റ് സർവ്വീസിൽ ഉദ്യോഗം ലഭിക്കാൻ പ്രയാസമില്ല മുൻസിഫ്മാരായും, സബ്ജഡ്ജിമാരായും കൃഷ്ണൻമാരുടെ പഴയ ശിഷ്യന്മാർ ഉയർന്ന സ്ഥാനങ്ങളിൽ വിലസുന്നുണ്ടായിരുന്നു അവരോട് ഒരുവാക്കു പറഞ്ഞാൽ മതിയല്ലോ.

പക്ഷേ, ശ്രീധരന്റെ മനോഭാവം മറ്റൊരു പ്രകാരത്തിലായിരുന്നു. കോളേജിൽ
പഠിക്കാനും, ബി. ഏ. ക്കാരനാവാനും, ഗവൺമെന്റ്യാഗം ഭരിക്കാനും ശ്രീധരൻ താൽപര്യമില്ലായിരുന്നു. പിന്നെ എന്തുചെയ്യും? അതിനെപ്പറ്റിയും വ്യക്തമായ ബോധമുണ്ടായിരുന്നില്ല. അച്ഛന്റെ അഭീഷ്ടത്തിനും ആജ്ഞയ്ക്കും എതിരായി നീങ്ങാനും മനസ്സനുവദിച്ചിരുന്നില്ല. അങ്ങനെ വേദനാജനകമായ ഒരു അനിശ്ചിതാവസ്ഥയിൽപ്പെട്ടു കുഴങ്ങുകയായിരുന്നു ശ്രീധരൻ. അതിരാണിപ്പാടത്ത് ആദ്യമായി പത്താംക്ളാസ്സ് പാസ്സായ മിടുക്കൻ!

ഏതായാലും, പത്താംക്ളാസ്സ് പരീക്ഷാവിജയം ആഘോഷിക്കാൻ ഭാവിയെപ്പറ്റി കുറച്ചുനേരം സ്വരമായിരുന്നു ചിന്തിക്കാനും അന്നു വൈകുന്നേരം ബീച്ചിലേക്കൊന്നു
പോകാൻ നിശ്ചിയിച്ചു. ശ്രീധരൻ പരീക്ഷയ്ക്കിരുന്നപ്പോൾ ധരിച്ചിരുന്ന പുതിയ ട്വിൽ ഷർട്ട്, അലക്കി

ഇസ്തിരിക്കിട്ടുവെച്ചിട്ടുണ്ടായിരുന്നു. മമുണ്ടെടുത്തുടുത്ത്, തൂവെള്ള ട്വിൽ ഷർട്ടും ധരിച്ച്, കൈയ്ക്ക് സ്വർണ്ണറിസ്റ്റ് വാച്ചും കെട്ടി (അസാരം പഴക്കമുള്ള ആ സ്വർണ്ണവാച്ച് കൃഷ്ണൻമാരുടെ സ്കൂളിലെ ഒരു പട്ടരഡ്യാപകൻ ടിക്കറ്റൊന്നിന് ഒരുറുപ്പികത്തോതിൽ ഇരുപത്തഞ്ചു ടിക്കറ്റുകൾ വിറ്റു ഷോടതിക്കിട്ടതായിരുന്നു. ശ്രീധരന്റെ പേരിൽ കൃഷ്ണൻമാസ് റ്റരും ഒരു ടിക്കറ്റെടുത്തിരുന്നു. 

നറുക്കെടുത്തപ്പോൾ ശശിധരന്റെ ടിക്കറ്റ് സമ്മാനം നേടി.) തലമുടി ഇടത്തേ ചെന്നിക്കു മീതെ ഇരുവശത്തേക്കും പകുത്തു കോത്തിവെച്ച്, മുഖത്തു പം കുട്ടിക്യൂറ പൗഡറും പൂശി വളരെ അന്തസ്സിൽ ആ എസ്. എസ്. എൽ. സി. പാസ്സുകാരൻ മുപ്പത്തഞ്ചുറുപ്പിക ശമ്പളക്കോട്ടുക്കാരൻ -

കടപ്പുറത്തേക്കു പുറപ്പെട്ടു. പുതിയ നിരത്തിലൂടെ പടിഞ്ഞാട്ടു നടന്ന്, സൊലിപ്പാലവും കടന്ന്, മുസ്ലീം സാമ്രാജ്യമായ ചേങ്ങരയിലെത്തി.

കടപ്പുറത്ത്, പാലത്തിനടുത്ത് കാറ്റുകൊള്ളാനിരിക്കുന്ന മൂലയിലേക്ക്, ചേങ്ങരയിൽ നിന്ന് ഇടവഴികളിലൂടെ കുറുക്കു മാർഗ്ഗമായി ചെന്നെത്താം. 

പഴയ ഹൈന്ദവക്ഷേത്രങ്ങൾ പുനർജ്ജന്മംകൊണ്ട് മുസ്ലീം പള്ളികളും പച്ച വെള്ളം കെട്ടിനിൽക്കുന്ന പടവുകളങ്ങളും കണ്ടുകൊണ്ടു നടക്കാം. ഇടവഴിയുടെ ഇരുവശങ്ങളിലും ചിലേടത്ത് മുസ്ലീംപുമാണിമാരുടെ കൂറ്റൻമാളികകളുടെ മതിൽക്കെട്ടുകൾ പൊങ്ങിനിൽക്കുന്നുണ്ടാവാം. ആ മതിലുകളോടു ചേർന്നുകൊണ്ടായിരിക്കും അടുക്കളശാല തലയിൽ വെള്ളത്തട്ടമിട്ട യക്ഷികളെ, അടുക്കളയുടെ അഴിക്കൂടുജാലകങ്ങളിലൂടെ ചിലപ്പോഴൊക്കെ കാണാം -

ഭാവിയെപ്പറ്റിയുള്ള അവ്യക്തസ്വപ്നങ്ങളിൽ മുഴുകി അലസമട്ടിലങ്ങനെ

നിങ്ങിക്കൊണ്ടിരിക്കെ, ശ്രീധരന്റെമേൽ ആരോ പീച്ചാംകുഴലൊഴിച്ച പോലെ

ഒരനുഭവമുണ്ടായി. മുഖം കുനിച്ചു നോക്കിയപ്പോൾ ഷർട്ടിലും മുണ്ടിലുമെല്ലാം രക്തം!

പിന്നെ പരിശോധിച്ചപ്പോൾ മനസ്സിലായി. രക്തമല്ല. വെറ്റില മുറുക്കി തുപ്പിയതാണ്.

അപ്പോൾ തൊട്ടടുത്ത കന്മതിലിനോടു ചേർന്ന അടുക്കളശാലയിൽ നിന്ന് ബസിപ്പിഞ്ഞാണങ്ങൾ വീണുടഞ്ഞപോലെ പെണ്ണുങ്ങളുടെ കൂട്ടച്ചിരി മുഴങ്ങിക്കേട്ടു. ചേങ്ങരയിലെ അടുക്കളബീബികളുടെ ആ നേരമ്പോക്കുകളെപ്പറ്റി ശ്രീധരൻ കേട്ടിട്ടുണ്ടായിരുന്നു. 

വിസ്തരിച്ചു വെറ്റിലമുറുക്കി ആ അടുക്കള യക്ഷികൾ വല്ല കാഫ്റീങ്ങളും മോടിയിൽ ഉടുത്തൊരുങ്ങി ഇടവഴിയിലൂടെ വരുന്നുണ്ടോ എന്ന്

ഒളിഞ്ഞുനോക്കിക്കൊണ്ടിരിക്കും. ഇര അടുത്തെത്തിയാൽ, ജാലകത്തിലൂടെ ലക്ഷ്യം തെറ്റാതെ വായിലെ തുപ്പൽ ചാമ്പിക്കൊടുക്കും എന്നിട്ട് ഒരു ചിരിചിരിക്കും യക്ഷികൾ തന്നെ ചോര കുടിക്കുന്ന യക്ഷികളല്ല ചോര തുപ്പുന്ന യക്ഷികൾ!

രാപ്പകൽ ആ കോട്ടയ്ക്കകത്തു ബന്ധനത്തിൽ കഴിയുന്ന ബീബികൾക്ക് എന്തെങ്കിലും

ഒരു വിനോദം വേണ്ടേ? അടുക്കളയിൽനിന്ന് തനിക്കു താംബൂലരസായനം പകർന്നുതന്ന ബീബി, യുവതിയോ കിഴവിയോ? യുവതിയായിരിക്കുമെന്ന് ശരിധരൻ സ്വയം വിശ്വസിച്ചു.

 ആ ബീബിയുടെ വായവലുപ്പമോർത്ത് അദ്ഭുതപ്പെടുകയും ചെയ്തു. തന്റെ മുണ്ടും കുപ്പായവും ഇങ്ങനെ
നനഞ്ഞൊലിപ്പിക്കു മാറാക്കണമെങ്കിൽ ആ ബീബിയുടെ കവിളിൽ കണിശമായും ഒരു കുടം കൊള്ളും.

ശ്രീധരൻ അങ്ങനെ ഇളിഭ്യനായി താൻ ഈയിടെ പഠിച്ച പുതിയൊരു സംസ്കൃതവാക്യം ചേർത്തു പറയുകയാണെങ്കിൽ, ഇതികർത്തവ്യതാമൂഢനായി

അവിടെ നിന്നു. ആ കോലത്തിൽ ബീച്ചിലേക്കു പോകുന്ന കാര്യം വിചാരിക്കാൻ പോലും വയ്യ. അതിരാണിപ്പാടത്തേക്കു മടങ്ങുകയാണെങ്കിൽത്തന്നെ, പൊതുനിരത്തിലൂടെ പോകാതെ നിവൃത്തിയില്ല. അതിനു മുമ്പ് വസ്ത്രത്തിലെ തുപ്പലൊന്നു കഴുകിക്കളയണം.

അടുത്ത പള്ളിക്കുളത്തിൽ ഇറങ്ങി ശുദ്ധികർമ്മം നടത്തിയാലോ എന്നാലോചിച്ചു. കുളത്തിലെ വെള്ളത്തിന്റെ പച്ചനിറവും പാടകെട്ടിയ കൊഴുപ്പും നാറ്റവും ഓർത്തപ്പോൾ ബീബിയുടെ ലാലാജലംതന്നെയാണ് അതിനേക്കാൾ പരിശുദ്ധമെന്ന തീരുമാനത്തിലെത്തി ഉടുമുണ്ട് ഷർട്ടിനുമീതെ ആവുന്നത് പൊക്കത്തിൽ മടക്കിക്കുത്തി തലയും താഴ്ത്തി തിരിഞ്ഞുനടന്നു. 

ധൃതികൂട്ടി നടക്കുന്നതും അപകടമാണ് പെട്ടെന്നു കണ്ടാൽ ഒരു കുത്തിക്കൊലനടത്തി ഓടിപ്പോകുന്ന പുള്ളിയാണെന്നു ധരിച്ച് ആളുകൾ വിളിയും

തെളിയും കൂട്ടാനിടയുണ്ട്. അതുകൊണ്ട് ആർക്കും സംശയം ജനിപ്പിക്കാനിടകൊടുക്കാതെ സാവധാനം നടന്നു.

പുതിയ നിരത്തിലെത്തിയപ്പോൾ ഒന്നുരണ്ടുപേർ തിരിഞ്ഞുനോക്കി സെയ്താലിപ്പാലം കടക്കുമ്പോൾ ഒരു മാപ്പിളക്കുണ്ടൻ കുള്ളി മനസ്സിലാക്കി ചിരിച്ചു കൂക്കി വിളിച്ചു. 

എല്ലാം സഹിച്ചു. പത്താംക്ളാസ്സ് പാസ്സായ പുണ്യ ദിവസത്തിൽ ഇങ്ങനെയൊരമളി പറ്റിയതോർത്തു വല്ലാതെ കുണ്ഠിതപ്പെട്ടു. തുപ്പലഭിഷേകം നടത്തിയ മാപ്പിളച്ചിക്കു കവിളരിശം പിടിപെട്ടുപോട്ടേ എന്നു ശപിച്ചു.

ഇനി കന്നിപ്പറമ്പിലേക്കു ചെല്ലുമ്പോൾ? ഉമ്മച്ചി തുപ്പി നാറ്റിച്ച മുണ്ടു കുപ്പായങ്ങൾ അമ്മ തോണ്ടിയെടുത്തു തോട്ടിലെറിഞ്ഞുകളയും.

അതിരാണിപ്പാടത്ത് ആദ്യം കണ്ട പെരുതേരി അപ്പുവിന്റെ പുരയിലേക്കുകേറി. അവിടെ കേളുക്കുട്ടിയും വെടിവാസുവും എന്തോ സ്വകാര്യം സംസാരിച്ചുകൊണ്ടു നിൽക്കുന്നുണ്ടായിരുന്നു. ശ്രീധരന്റെ വേഷം കണ്ട് കേളുക്കുട്ടി പരിഭ്രമിച്ചു. വല്ല

കാളവണ്ടിയോ കാറോ മേത്തു കേറി, പരുക്കുപറ്റി ചോരയൊലിപ്പിച്ചു വരികയാണെന്നാണ് അവൻ വിചാരിച്ചത്. നടന്ന സംഭവം കേൾപ്പിച്ചപ്പോൾ കേളുക്കുട്ടിയും വാസുവും വല്ലാതെ ചിരിച്ചു. വാസ
പറഞ്ഞു: “ചേങ്ങരയിലെ ഇടവഴിയിൽവെച്ച് എനിക്കും ഒരിക്കലിങ്ങനെ കിട്ടിയിട്ടുണ്ട്.

കുപ്പായത്തിലല്ല; മുഖത്തുതന്നെ.....

അതു കേട്ട് കേളുക്കുട്ടി ചിരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. “ഏലത്തരിയും കറാമ്പൂവും കൂട്ടിയുള്ള വെറ്റിലമുറുക്കായിരിക്കും-ബീബിയുടെ തുപ്പലിനു നല്ല വാസനയുണ്ടാവും........

കേളുക്കുട്ടിയുടെ തള്ള ഉണ്ണൂലിക്കുട്ടിയമ്മ സഹതാപത്തോടെ ശ്രീധരനോടു പറഞ്ഞു: “എന്റെ മോൻ ആ മുണ്ടും കുപ്പായോം ഇങ്ങോട്ടെടുക്ക്, തുപ്പലു തേച്ചുകഴുകിത്തരാം.” ഉണ്ണലിക്കുട്ടിയമ്മയുടെ സന്മനസ്സിനു നന്ദിപറഞ്ഞുകൊണ്ട് ശ്രീധരൻ ഷർട്ടും മുണ്ടും അഴിച്ചുകൊടുത്തു. 

അവിടെ മാറ്റുന്നതിനു കേളുക്കുട്ടിയുടെ കാവിനിറത്തിലുള്ള ഒരു
തോർത്തുമുണ്ടേ ഉണ്ടായിരുന്നുള്ളൂ. ആ തോർത്തു മുണ്ടും ചുറ്റി കോലായത്തിണ്ണയിൽ

കുത്തിയിരുന്നു. വാസുവും കേളുക്കുട്ടിയും ഇടയ്ക്കു മുറിഞ്ഞുപോയ സ്വകാര്യ സംഭാഷണം തുടർന്നു.

അപ്പോൾ കേളുക്കുട്ടിയുടെ അനുജൻ നാരായണൻ കരഞ്ഞുകൊണ്ട് അങ്ങോട്ടു കേറിവന്നു.

“എന്തിനാണെടാ, നീ കരയുന്നത്?" കേളുക്കുട്ടി ചോദിച്ചു. "മദീനാ ഓട്ടലിലെ പെരിക്കാലൻ മാപ്പിള എന്റെ പുതിയ പദസ്സ് തട്ടിപ്പറിച്ചു."

നാരായണൻ പിണങ്ങിക്കൊണ്ടു പറഞ്ഞു. “നീ എന്തിനാണ് ആ പരിക്കാലന്റെ പീടികയിൽ പോയത്?"

വാസുവിന്റെ ചോദ്യം.

“ചായകുടിക്കാൻ നാരായണൻ തൊരു അപരാധസ്വരത്തിൽ മെല്ല

മൊഴിഞ്ഞു.

“എന്നിട്ടു പെരിക്കാലൻ നിന്റെ പർസെന്തിന്നു തട്ടിപ്പറിച്ചു?" വാസു നാരായണനെ വിചാരണചെയ്തു.

നടന്ന സംഭവമെല്ലാം നാരായണൻ വിവരിച്ചു പറഞ്ഞു. അതിന്റെ ചുരുക്കം: തലേന്നാൾ വീട്ടിൽ വിരുന്നുവന്ന അളിയൻ കുഞ്ഞുണ്ണി, നാരായണന് ഒരു ചെറിയ തുകൽപർസും നാലണയും സമ്മാനിച്ചിരുന്നു. നാരായണൻ പർസും പണവുമായി വൈകുന്നേരം അങ്ങാടിയിലേക്ക് ഒരു സർക്കിറ്റിനിറങ്ങി. അങ്ങുമിങ്ങും തെണ്ടിനടന്ന് അതുമിതും നോക്കി കാലണയ്ക്കും അരയണയ്ക്കും ചില ലൊട്ടുലൈാടുക്കുസാമാനങ്ങൾ വാങ്ങി. ഒടുവിൽ പർസിൽ ശേഷിച്ച അരയണയുമായി മദീനാ ഹോട്ടലിൽ കയറി ചായയ്ക്കും പഴം പൊരിച്ചതിനും ഓർഡർ കൊടുത്തു. നാരായണൻ ചായകുടിച്ചെഴുന്നേറ്റു. പൈസ കൊടുക്കാൻ പെരിക്കാലൻ മുതലാളിയുടെ മുമ്പിലെത്തി, അരയണ മേശപ്പുറത്തു വച്ചുകൊടുത്തു. “മുക്കാലണ'. ചായപ്പീടികയിലെ പയ്യൻ അകത്തുനിന്നു വിളിച്ചുപറഞ്ഞതുകേട്ടപ്പോൾ നാരായണൻ ഒന്നു ഞെട്ടിപ്പോയി. ആപ്പ് ചായയ്ക്ക് കാലണ,

പഴംപൊരിച്ചതിനു കാലണ. രണ്ടുംകൂടി അരയണം. അങ്ങനെയായിരുന്നു നാരായണന്റെ കണക്ക്. പയ്യൻ കൊടുത്തത് പൂൾ ചായയായിരുന്നുവത്രേ.--അരയണം. താൻ ഓർഡർ കൊടുത്തത് ആപ്പ് ചായയ്ക്കാണെന്ന് നാരായണൻ വാദിച്ചു. കുടിച്ചതു പൂചായയാണെന്നു പയ്യനും പെരിക്കാലനും. ബൈക്ക് ഒര് മുക്കാലും” കൂടി.

നാരായണൻ തന്റെ അരുമയായ പുത്തൻപർസ് തുറന്നു കാട്ടിക്കൊടുത്തു. പർസ്

അപ്പോൾ പെരിക്കാലൻ മുതലാളി നാരായണന്റെ കൈയിൽനിന്നു പർസ്

തട്ടിപ്പറിച്ചു മേശയിൽ വെച്ചുപൂട്ടി. 'ബാക്കി കായ് തന്നിട്ട് സഞ്ചി മേങ്ങിക്കോ.

പ്പപ്പോയ്ക്കോ....' എന്നു കൽപ്പിച്ചു. പലരുടെയും മുമ്പിൽവെച്ചാണ് നാരായണനെ ആ പെരിക്കാലൻ ഹൈ

വാക്കിക്കളഞ്ഞത്. നാരായണൻ കണ്ണീർ തുടച്ചുകൊണ്ടു പറഞ്ഞു. കേളുക്കുട്ടി കീശയിൽനിന്നു കാലണയെടുത്തു നാരായണന്റെ കൈയിൽ കൊടുത്തു

“വേഗം പോയി ആ പെരിക്കാലനോടു നിന്റെ പൻസ് വാങ്ങി വാ."
നാരായണൻ കാലണയും വാങ്ങി കണ്ണും മുഖവും തുടച്ചു മദീനയിലേക്കു നടന്നു. അവൻ പോയപ്പോൾ കേളുക്കുട്ടി വാസുവിനോടു പറഞ്ഞു: “ആ പെരിക്കാലനോടു പകരം വീട്ടണം.

“എന്നാൽ അത് ഇന്നുതന്നെ ആയ്ക്കോട്ടെ " വാസു പറയുന്നതു കേട്ടു. "സപ്പറും

കഴിഞ്ഞു നമ്മുടെ സെറ്റിനെ മദീനയിലേക്കു തെളിക്കാം." “സെറ്റിലെ മെമ്പർമാർ മുഴുവനും ഇല്ലല്ലോ!" വാസു എന്തോ പ്ലാൻ

ഓർത്തുകൊണ്ടു പറഞ്ഞു: "ആശാരി മാധവൻ നാട്ടിൽ പോയിരിക്കയാണ്. വെള്ളക്കൂറ
പനിപിടിച്ചുകിടക്കുകയാണ് ചുരുങ്ങിയത് ആറാളെങ്കിലും വേണം.

“എന്നാൽ നമ്മക്ക് ശ്രീധരനെ കൂട്ടാം. കേളുക്കുട്ടി അഭിപ്രായപ്പെട്ടു. തോർത്തുമുണ്ടുടുത്തു തിണ്ണയിലിരിക്കുന്ന ശ്രീധരനെ പുച്ഛരസത്തോടെ ഒന്നു നോക്കിക്കൊണ്ടു വാസു പറഞ്ഞു: “വേണ്ട, അവൻ വെറും മൈനറാണ്.

(തിരുമാലസംഭവത്തിനുശേഷം വാസു ശ്രീധരനോടു സംസാരിക്കാറില്ല.) "അവൻ പത്താംക്ളാസ്സ് പാസ്സായ വീരനാണ്. കേളുക്കുട്ടി ശ്രീധരനെ
പിന്താങ്ങിക്കൊണ്ടു പറഞ്ഞു. “അതു സ്കൂളിലെ കാര്യം നമ്മുടെ സെറ്റിലേക്ക് അവൻ പറ്റുകയില്ല. അവൻ

മൈനറാണ്. വാസു നിഷേധഭാവത്തിൽ തലയാട്ടി.

“മൈനറും മേജറും എന്ന് ഒന്നും നോക്കാനില്ല. നമുക്ക് ആളു വേണം.

കേളുക്കുട്ടി കാര്യമായി പറഞ്ഞു.

വെടിവാസു കുറച്ചുനേരം ചിന്താമഗ്നനായിരുന്നു. പിന്നെ ഒരു ചോദ്യം: “ശ്രീധരനു പാതിരായ്ക്ക് വീടുവിട്ടിറങ്ങാൻ പറ്റുമോ?'

ശ്രീധരൻ ആവേശത്തോടെ പറഞ്ഞു: “ഞാൻ വരാം."

“നിനക്കെങ്ങനെ വരാൻ കഴിയും?" വാസു കൈയുയർത്തിക്കുലുക്കിക്കൊണ്ടു

ചോദിച്ചു: “നീ മോളിലല്ല കിടന്നുറങ്ങുന്നത്? പാതിരായ്ക്കു കോണിയിറങ്ങി പടിഞ്ഞാറ്റിവാതിലും തുറന്നു പുറത്തുചാടാൻ പറ്റുമോ, അച്ഛനും അമ്മയും അറിയാതെ?"

“അവരറിയാതെ ഞാൻ പുറത്തുചാടും -കോണിയിറങ്ങി വാതിൽ തുറക്കാതെതന്നെ.

ശ്രീധരൻ ഉറപ്പിച്ചു പറഞ്ഞു.

വാസുവിനു വിശ്വാസം വന്നില്ല.

ശ്രീധരൻ ആ സൂത്രം വിവരിച്ചുകൊടുത്തു. മോളിലെ വരാന്തയിൽനിന്നു ചുമരിലെ
മൂലക്കല്ലുകൾ ചവിട്ടിയിറങ്ങി പുറത്തുചാടാം. ശ്രീധരൻ പ്രകടിപ്പിച്ച ആവേശവും അവന്റെ സാഹസികമനോഭാവവും ഉസ്താദ്

വാസുവിനെ ഒന്ന് ഇരുത്തിച്ചിന്തിപ്പിച്ചു. പയ്യൻ മോശമല്ലാ

“നീ അങ്ങനെ മുമ്പെപ്പോഴെങ്കിലും മോളിൽനിന്ന് ഇറങ്ങി നോക്കീട്ടുണ്ടോ?

കേളുക്കുട്ടിയുടെ ചോദ്യം. "പകൽ പലപ്പോഴും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ശ്രീധരൻ പറഞ്ഞു.

“രാത്രി ഇരുട്ടത്ത് ഇറങ്ങാൻ കഴിയോ? വാസ “ഒരിക്കൽ അതും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്.

(കാര്യം നേടാൻ ശ്രീധരൻ ഒരു കളവു പറഞ്ഞു.
എന്നാൽ നീ വന്നോ, രാത്രി പന്ത്രണ്ടടിക്കുമ്പോൾ തടിച്ചി കുങ്കിച്ചിയമ്മയുടെ വീട്ടിൽ എത്തിക്കൊള്ളണം. തലയിൽക്കെട്ടാൻ ഒരു തോർത്തു മുണ്ടും കൈയിലെടുത്തോ. ഉസ്താദ് വാസു മൈനറോടു ക്ലപിച്ചു.

ശ്രീധരൻ കന്നിപ്പറമ്പിൽ മടങ്ങിയെത്തിയപ്പോൾ സന്ധ്യമയങ്ങിയിരുന്നു. മുണ്ടും കുപ്പായവും അവിടവിടെ നനഞ്ഞിരുന്നുവെങ്കിലും, മാപ്പിളച്ചി മുറുക്കിത്തുപ്പിയതിന്റെ പാടുകളെല്ലാം ഉണ്ണൂലിക്കുട്ടിയമ്മയുടെ സോപ്പിട്ടു തിരുമ്മൽ കൊണ്ടു മിക്കവാറും മാഞ്ഞുപോയിരുന്നു.

യുദ്ധവീരന്മാരുടെ ഒരു രാത്രിഞ്ചര സംഘം അതിരാണിപ്പാടത്തും പരിസര പരദേശങ്ങളിലും നടത്തിവന്നിരുന്ന ചില വീരസാഹസിക വിനോദവിരിയകളുടെ കഥകൾ ശ്രീധരൻ കേട്ടിട്ടുണ്ടായിരുന്നു. അക്കൂട്ടരുമായി അടുക്കുവാൻ ആശയുണ്ടായിരുന്നുവെങ്കിലും അതിനൊരവസരം കിട്ടിയിരുന്നില്ല.

അതിരാണിപ്പാടത്തുനിന്ന് അരമൈൽ ദൂരെ പാർക്കുന്ന തടിച്ചി കങ്കച്ചിയമ്മയ്ക്ക് രണ്ടു ആൺമക്കളുണ്ട്. ലക്ഷ്മണനും അതനും. ആ സഹോദരന്മാർ പട്ടണത്തിൽ ഒരു മോട്ടോർ വർക്ക്ഷാപ്പ് നടത്തിവരികയാണ്. ഇവരിൽ അനുജൻ ഭരതൻ ഒരു കൊച്ചുപോക്കിരിയും രസികനുമാണ്. ജേഷ്ഠൻ ലക്ഷ്മണൻ രാത്രി വീട്ടിൽ ചുരുക്കമായേ വരാറുള്ളൂ. വർക്ക്ഷാപ്പിന്റെ മൂലയിലെ മുറിയിലിരുന്നു പണംവെച്ചു ശീട്ടുകളി, അതാണ് മൂപ്പരുടെ നിശാ പരിപാടി.

'സപ്പർസർക്കിറ്റ് സെറ്റ്' എന്നൊരു ഗൂഢസംഘത്തിന്റെ സൂത്രധാരനായിരുന്നു അതൻ. ആഴ്ചയിൽ രണ്ടുതവണ സംഘാംഗങ്ങൾ തടിച്ചി കുങ്കിച്ചിയമ്മയുടെ വീട്ടിൽ ഒത്തുചേരും. വരിപ്പണമെടുത്ത് ഒരു സപ്പർ (അത്താഴവിരുന്ന്) ഏർപ്പെടുത്തും. സപ്പറിനുശേഷം പ്രച്ഛന്നവേഷത്തിൽ പട്ടണമൂലകളിൽ ചുറ്റിക്കറങ്ങി പല നേരമ്പോക്കുകളും കാണിക്കും. ഇതെല്ലാമായിരുന്നു സെറ്റിന്റെ പരിപാടികൾ, അടിപിടി, പിടിച്ചുപറി, കൊള്ള, കവർച്ച തുടങ്ങിയ ആക്രമണവണതകളൊന്നും സംഘത്തെ തീണ്ടിയിരുന്നില്ല. (മോഷണം തീരെ ഇല്ലന്നു പറഞ്ഞുകൂടാ. കോരപ്പൻ കൺട്രാക്ടരുടെ വളപ്പിൽ ധാരാളം വാഴക്കുലകളുണ്ടായിരുന്നു. ചിലപ്പോൾ അവയിൽനിന്ന് ഓരോ കുല തട്ടും -സപ്പറിനു കൊഴുപ്പുകൂട്ടാൻ.) സപ്പർ കഴിഞ്ഞാലുള്ള സർക്കിറ്റിൽ തോന്നിയപോലെ പല പ്രായോഗികവിനോദങ്ങളും സംഘടിപ്പിക്ക തെരുവിലെ മുനിസിപ്പിൽ മണ്ണെണ്ണവിളക്കുകൾ തിരിനീട്ടി പകോശിപ്പിക്കുക, നിരത്തു പണിക്കു കൂട്ടിയിട്ട് ഉരുളൻകല്ലുകൾ സ്ഥലംമാറ്റി പ്രതിഷ്ഠിക്കുക. ആരുടെയെങ്കിലും പേരിൽ വൈരം തോന്നിയാൽ അയാളുടെ പുരയ്ക്കു പിറകിൽ ഒളിച്ചുനിന്ന് ചെകുത്താൻ കുക്കിമുഴക്കി വീട്ടുകാരെ പേടിപ്പിക്കുക. അല്ലെങ്കിൽ കടപ്പുറത്തു ചെന്നുനിന്ന് ശത്രുവിനെ ഉറക്കെ തെറിപറഞ്ഞു. ശകാരിക്കുക. ഒന്നും ചെയ്യാനില്ലെങ്കിൽ കടപ്പുറത്തിരുന്നു ഗൗരവത്തോടെ തിരിയണ്ണ അമ്മട്ടിലായിരുന്നു സെറ്റിന്റെ വിനോദപരിപാടികൾ, തടിച്ചി കുങ്കിച്ചിയമ്മയും ഒരു തമാശക്കാരിയായിരുന്നു. സെറ്റിൽ പല പുതിയ വിനോദ പരിപാടികളും അവർ ആസൂത്രണം ചെയ്തുകൊടുക്കും. പാചകകലയിൽ വിദഗ്ദ്ധയായിരുന്നു ആ വടക്കത്തിയമ്മ, സപ്പറിന് നെയ്ച്ചോറ്, ബിരിയാണി, ഉള്ളിച്ചോറ് തുടങ്ങിയ വിഭവങ്ങൾ 
വളരെ രുചിയോടെ വെച്ചൊരുക്കികൊടുക്കാം.
വെടിവാസു, ആശാരി നീലാണ്ടിന്റെ അളിയൻ മാധവൻ, കാരന്റെ ചായപ്പീടികയിലെ കുഞ്ഞിരാമൻ ('വെള്ളം'), ധോബിത്തു (കരിച്ച്), പെരുത്തേരി കേളുക്കുട്ടി ('ചക്കരച്ചോറ് ), കുടക്കാൽ നിർമ്മാണക്കമ്പനിയിലെ ബാലൻ ('കുടക്കാൽ ) ഇവരെല്ലാമായിരുന്നു ഉസ്താദ് അതനു പുറമേ, സെറ്റിലെ സ്ഥിരം മെമ്പർമാർ ഒരിക്കൽ ചാപ്പുണ്ണി അധികാരിയെ അവർ കശക്കിക്കളഞ്ഞു. അറുപിശുക്കനായ

- അധികാരി, ദേശക്കാരെ പലപ്രകാരത്തിലും ചൂഷണം ചെയ്തു കൊണ്ടിരുന്നു. ഈ ദേശരാഹിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് സുപ്പർസർക്കിറ്റ് സെറ്റ് ഐകകണ്ഠന തീരുമാനിച്ച്, വേണ്ട ഒരുക്കങ്ങൾ ചെയ്തു. സപ്പർ കഴിഞ്ഞപ്പോൾ സംഘം, അധികാരിയുടെ പുതിയ ഭവനത്തിന്റെ നടയ്ക്കുനേരെ ഒരു ബലി നടത്തി. നാക്കിലയിൽ കുരുത്തോലക്കോലവും നറുക്കും തിരിയും വെച്ച്, പന്തവും കത്തിച്ച് സപ്പറിനു കൊന്ന കോഴിയുടെ തലയും ചോരയും കരുതിക്കൊണ്ടുവന്നതും അവിടെ നിക്ഷേപിച്ചു നിശ്ശബ്ദം

പിറ്റേന്നു രാവിലെ അധികാരി ഉണർന്നു കോലായിൽ വന്നപ്പോൾ കണികണ്ട കാഴ്ച ആരോ കഴിച്ച ആഭിചാരബലിയുടെ അവശിഷ്ടങ്ങൾ

ശത്രുക്കളെ കണ്ടുപിടിക്കാൻ അധികാരി എട്ടു ജ്യോതിഷക്കാരെ വരുത്തി ഒരു കൂട്ടുപ്രശ്നം വെപ്പിച്ചു. ഉഗമന്ത്രവാദികളെ കൊണ്ടുവന്ന് ദോഷപരിഹാരത്തിനു മൂന്നുദിവസത്തെ ഹോമം നടത്തി.

അങ്ങനെ അധികാരിക്കു നൂറുറുപ്പികയിലേറെ ചെലവായി. ഉസ്താദ് ഭരതൻ കഴിഞ്ഞമാസം ഒരു പുതിയ വർക്ക്ഷാപ്പിലെ ഫോർമേനായി ഊട്ടിയിലേക്കു പോയി. ഇപ്പോൾ സപ്പർസർക്കിറ്റ് സെറ്റിന്റെ നേതൃത്വം

ഏറ്റെടുത്തിരിക്കുന്നതു വെടിവാസുവാണ്. സംഘത്തിന്റെ താവളവും, സപ്പറും

പഴയപോലെ തടിച്ചി കുങ്കിച്ചിയമ്മയുടെ വീട്ടിൽത്തന്നെ തുടർന്നു വരികയാണ്. അന്ന് അത്താഴവും കഴിഞ്ഞു. ശ്രീധരൻ മാളികയിലെ തന്റെ മുറിയിൽ, പോലീസ് സ്റ്റേഷനിൽനിന്നു മണിമുട്ടുന്നതും ശ്രദ്ധിച്ചുകൊണ്ട് അക്ഷമനായി കിടന്നു. 10... 11....മണി പതിനൊന്നുമുട്ടി. ശ്രീധരൻ പായിൽ എണീറ്റിരുന്ന്, മനസ്സിൽ നിമിഷങ്ങളെണ്ണി. പിന്നേയും കുറേസമയം കഴിച്ചു. മണി പതിനൊന്നേമുക്കാലായിക്കാണും എന്നു തോന്നിയപ്പോൾ എഴുന്നേറ്റ് അരികെ കരുതിവെച്ചിരുന്ന തോർത്തുമുണ്ടെടുത്തു. തലയിൽക്കെട്ടി വരാന്തയിൽ വന്നു നിന്നു.

വീട്ടിന്റെ ഒരുഭാഗത്ത് പുതിയൊരു മുറി ചേർത്തു പണിയാനുദ്ദേശിച്ചു കൊണ്ട്, ചുമരിന്റെ മൂലയിൽ അറപ്പുകല്ലുകൾ ഘടിപ്പിച്ചുവെച്ചിട്ടുണ്ടായിരുന്നു. മാളികവരാന്തയുടെ അരഭിത്തിമേൽ കയറിനിന്ന്, മൂലയിൽ തള്ളി നിൽക്കുന്ന കല്ലുകളെ ചവിട്ടുപടികളാക്കി, ചുമരിൽ പറ്റിപ്പിടിച്ചുകൊണ്ടു താഴെയിറങ്ങാൻ കഴിയും രണ്ടുമൂന്നുപ്രാവശ്യം പരീക്ഷിച്ചു. നോക്കിയതാണ്. വെറും വിനോദത്തിനുവേണ്ടി, ആദ്യത്തെ മൂലക്കല്ലിൽ കാൽ വെച്ചപ്പോൾ ശ്രീധരന്റെ കരൾ അകാരണമായി

മിടിച്ചു. അർദ്ധരാത്രി വീട്ടിൽനിന്നു രഹസ്യമായി പുറത്തു ചാടാനുള്ള ആദ്യത്തെ

ശ്രമമാണ്. മനസ്സിൽ ഒരു കുറ്റബോധം അങ്കുരിച്ചു. അച്ഛനെങ്ങാനും ഇതറിഞ്ഞാൽ

പക്ഷേ, താൻ പങ്കുകൊള്ളാൻ പോകുന്ന സാഹസികവിനോദപരിപാടികളുടെ

ആവേശത്തിൽ ആദ്യമുണ്ടായ അപരാധ ബോധം അലസിപ്പോയതറിഞ്ഞില്ല.

ശ്രീധരൻ തടിച്ചി കുങ്കിച്ചിയമ്മയുടെ വീട്ടിന്റെ പടികയറുമ്പോൾ മണി പന്ത്രണ്ടു മുട്ടുന്നുണ്ടായിരുന്നു.

ഉസ്താദ് വാസുവും കേളുക്കുട്ടിയും ധോബി മുത്തുവും അവിടെ ഹാജരുണ്ട്. മൈനർ എത്തിയപ്പോൾ

എണ്ണം നാലായി. മദീനയിലേക്കുള്ള ശിക്കാറിന്, ചുരുങ്ങിയത് ആറുപേർ ഉണ്ടായിരിക്കണമെന്ന് ഉസ്താദ് വാസു ശഠിച്ചു പറഞ്ഞു. അപ്പോൾ ഡോബി മുത്തു പോയി, അവന്റെ വീട്ടിൽ വിരുന്നുവന്ന കണ്ണനെ കൂട്ടിക്കൊണ്ടുവന്നു.

കുങ്കിച്ചിയമ്മ നല്ല നെയ്ച്ചോറ് ഒരുക്കിവെച്ചിരുന്നു. ആട്ടുമാംസം കൊണ്ടാൽ സപ്പും കഴിഞ്ഞ് എല്ലാവരും തയ്യാറായി. എണ്ണം ആറു തികയ്ക്കാൻ ഉസ്താദ് കുങ്കിച്ചിയമ്മയുടെ വേലക്കാരൻ കുഞ്ഞിക്കണ്ണനെയും തലക്കെട്ടു കെട്ടി പുറപ്പെടുവിച്ചു. "ലോ മദീനാ ഉസ്താദിന്റെ ക്ലപന

പട്ടണത്തിൽ റെയിൽവേസ്റ്റേഷനു സമീപം, ദിവസത്തിൽ ഇരുപത്തിനാല മണിക്കും തുറന്നുവയ്ക്കുന്ന ഒരു മുസ്ലീംഹോട്ടലാണ് മദീന. റെയിൽവേ ഗുഡ്സ് ഷെഡ്ഡിൽ

വേലചെയ്യുന്ന കൈവണ്ടിക്കാരും സേട്ടുവിന്റെ കുടക്കമ്പനിയിലെ രാത്രിജോലിക്കാരും പുലർച്ചവണ്ടിക്കു പോകുന്ന യാത്രക്കാരും ബീറ്റ് പോലീസുകാരും മറ്റമാണ് അവിടെ രാത്രി ചായകുടിക്കാൻ വരുന്ന കക്ഷികൾ. ഹോട്ടൽ മുതലാളി രിക്കാലൻ അവറാൻ കോയ, കൗണ്ടറിനു മുകളിൽ പൊക്കമുള്ളൊരു കസേരയിൽ ഇരുന്നുകൊണ്ടുതന്നെ രാത്രിയിലെ ഉറക്കം പല ഗഡുക്കളായി മേശപ്പുറത്തു തൂക്കിത്തൂക്കി ചൊരിഞ്ഞുതീർക്കും. പെരിക്കാലൻ മുതലാളിയോടുള്ള പക തീർക്കാൻ ഉസ്താദ് വാസു കണ്ടുവെച്ച പരിപാടി എന്താണെന്നു കൂട്ടുകാർക്കാർക്കും മനസ്സിലായില്ല. അതു മുൻകൂട്ടി പറഞ്ഞുകൊടുക്കുന്ന പുള്ളിയല്ല, വാസ്യ

ഉസ്താദിന്റെ നേതൃത്വത്തിൽ മദീനയിൽ കടന്ന് ആറുപേരും ഒരു പിന്നിൽ റൂമിൽത്തന്നെ സ്ഥലംപിടിച്ചു. അടുക്കളമൂലയിൽ ഉറക്കംതൂങ്ങിക്കൊണ്ടിരിക്കുന്ന പയ്യൻ എണീറ്റുവന്ന് വേണ്ടതെന്താണെന്ന് അന്വേഷിച്ചു.

"ആറ് ആപ്പ് ചായയും ആറ് തലയണയായും ഉസ്ദാത് ഓർഡർ കൊടുത്തു.

(പഴം അരിമാവും സുഗന്ധദ്രവ്യങ്ങളും കൂട്ടിച്ചേർത്തു വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഒരു മധുരപലഹാരമാണ് 'തലയണയൊ?''-വില അരയണം)

പയ്യൻ ആദ്യം, ആറു സോസർ പിഞ്ഞാണത്തിൽ ഓരോ തലയണയായും

പിന്നെ ഗ്ലാസ്സിൽ ചായയും കൊണ്ടുവന്നു മേശപ്പുറത്തു വെച്ചു. തലയണയൊറയും തിന്നു ചൂടുചായയും മോന്തി എഴുന്നേൽക്കാൻ ഭാവിച്ച കൂട്ടുകാരെ

തടഞ്ഞുകൊണ്ട് ഉസ്താദ് തന്റെ തലക്കെട്ടഴിച്ച്, ഒഴിഞ്ഞ സോസറെടുത്തു തലയിൽ മഴ്ത്തിവെച്ച് തോർത്തുമുണ്ടുകൊണ്ട് മീതെ ഭദ്രമായൊരു കെട്ടും കെട്ടി കൂട്ടുകാരോടും അപ്തകാരം ചെയ്തുകൊള്ളാൻ ആംഗ്യംകാട്ടി.

അനുസരണത്തോടെ അംഗങ്ങൾ ഓരോരുത്തരും ഒഴിഞ്ഞ അടിപ്പിഞ്ഞാണമെടുത്തു

മണ്ടയിൽ കമിഴ്ത്തിവെച്ച് തോർത്തുമുണ്ടുകൊണ്ട് ഒരു കെട്ടും പാസ്സാക്കി.
ഉടനെ പുറത്തുചാടണം.



ശ്രീധരന് ആകപ്പാടെ ഒരു പരുങ്ങൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു

മോഷണം നടത്തുന്നത് മൂർദ്ധാവിൽ ഒളിപ്പിച്ച കൊച്ചു പിത്താണത്തിന് കൂറ്റൻ ഇരുമ്പുകുട്ടകത്തിന്റെ കനമുള്ളതായിത്തോന്നി. തലക്കെട്ടു തനിയേ അഴിഞ്ഞുപോകുന്നുണ്ടോ എന്നൊരു ശങ്കയും. എനിക്കാൻ നോക്കിയപ്പോഴാണ് ഏറ്റവും വിഷമം അനുഭവപ്പെട്ടത്. കാലുകൾക്കു മുട്ടിനു താഴെ ഒരു തരിപ്പ് ഊരയ്ക്ക് ഒരു വിറയും.

തലച്ചുമടിന്റെ കനം കൂടിക്കൂടി വരുന്നു.... ഉസ്താദും സഖാക്കളും പെരിക്കാലന്റെ ശയ്ക്കരികെ എത്തിക്കഴിഞ്ഞു. ബിന്റെ

നാലരയണാ' എന്നു വിളിച്ചുപറഞ്ഞ് പയ്യൻ വീണ്ടും മുലയിൽ ചടഞ്ഞുതുങ്ങി ഇരിപ്പായി. കാലുകൾ ചളിക്കുണ്ടിൽനിന്നെന്നപോലെ പ്രയാസപ്പെട്ടു വലിച്ചു പൊക്കി. തലയിൽ ഒളിപ്പിച്ചുവച്ച ഒരു തുലാം ചുമടുമായി ശ്രീധരൻ കൗണ്ടറിനടുക്കലെത്തിയപ്പോഴേക്കും

ഉസ്താദും കൂട്ടരും പൈസയും കൊടുത്തു റോഡിലിറങ്ങി നടന്നുകഴിഞ്ഞിരുന്നു. കൗണ്ടറിനു പിറകിലിരിക്കുന്ന പെരിക്കാലൻ പഹയന ഒന്നു നോക്കിയപ്പോൾ ശ്രീധരന്റെ കരളൊന്നു പിടഞ്ഞു. തലയിലെ അടിപ്പിതോണത്തിന്റെ കിരീടക്കെട്ടൊന്നുലഞ്ഞു. ഒരു പുതിയ മോഷ്ടാവിന്റെ പരിഭ്രമത്തോടും

പതർച്ചയോടുംകൂടി നിരങ്ങി ഹോട്ടലിന്റെ മുമ്പിലെ മൂന്നു കൽപടവുകൾ ചവിട്ടിയിറങ്ങി....പിന്നെ പഥം! തുടർന്ന് ച്ചിലും എന്നൊരു മധുര ശബ്ദവും.

അപ്പോൾ റോഡിൽനിന്നു തുടരെത്തുടരെയായി പാലും പാലം ചലും നാഗങ്ങൾ ഒരു കൂറ്റൻ ജലതരംഗവായോപകരണത്തിൽ

നിന്നെന്നപോലെ, ആ നിശീഥനിശ്ശബ്ദനായ കോൾമയിർ കൊള്ളിച്ചു.

സംഭവത്തിന്റെ സ്വഭാവം ഇപ്രകാരമായിരുന്നു. ശ്രീധരൻ പെരിക്കാലിയും കടന്ന് മദീനയുടെ മൂന്നു പടവുകളിറങ്ങി. പിന്നെ കാലു

ചെന്നു പതിച്ചത് ഓവിന്റെ മീതെയായി റോഡിലേക്ക് നീട്ടിയിട്ട ചവിട്ടുകയുടെ വക്കിലായിപ്പോയി. പലക ചരിഞ്ഞു കാലു നിരങ്ങി ഓവിലേക്കു ചാടുകയും ചെയ്തു. അതോടെ ഉടലും തലയും ഊക്കോടെ കുലുങ്ങി. തലക്കെട്ടു തകിടംമറിഞ്ഞ്, ഉള്ളടക്കം അടിപ്പിഞ്ഞാണം റോഡിൽവീണ് 'ച്ചാലും' എന്ന വാദ്യസംഗീതനത്തോടെ

ഇടഞ്ഞു തകരുകയും ചെയ്തു. പിറകെ വരുന്ന മൈനർക്ക് പറ്റിയ അപകടത്തിന്റെ അലാറം കേട്ടപ്പോൾ ഉസ്താദും

സഖാക്കളും നെട്ടോട്ടം കുതിച്ചു. മാട്ടത്തിൽ അവരുടെ തലയിലെ പിഞ്ഞാണങ്ങളും വഴിക്കവഴി വീണുടഞ്ഞുകൊണ്ടിരുന്നു.... കടപ്പുറത്തെ പൂഴിമണ്ണിൽ കാലുകുത്തിയപ്പോഴാണ് അവർ ഓട്ടത്തിനു ക്കിട്ടത് -

കടപ്പുറത്തു പൂഴിമണ്ണിൽ കിടന്ന് ഓട്ടത്തിന്റെ ക്ഷീണം തീർക്കുകയാണ്. ' അപ്പോൾ ഉസ്താദ് വാസു ശ്രീധരനെ വിളിച്ച് ഒരു മൂലയിലേക്കു നീങ്ങി നിന്നു. മൈനർ

അപരാധബോധത്തോടെ ഉസ്താദിന്റെ മുമ്പിൽ തലയും താഴ്ത്തി നിലകൊണ്ടു.

ഈറയും നിന്ദയും സ്മരിക്കുന്ന സ്വരത്തിൽ ഉസ്താദ് ീധരന്റെ ചെകിട്ടിൽ ജാൺസ് മൈനർക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല. അറബി
വാക്കായിരിക്കും. (പോക്കി ഹാജിയുടെ പാണ്ടികശാലയിൽനിന്ന് വാസു കുറ അറബിവാക്കുകൾ വശമാക്കിയിട്ടുണ്ട്.) എങ്കിലും അതിന്റെ ധ്വനി ഏതാണ്ട് ഊഹിച്ചെടുത്തു. ഒന്നിനും കൊള്ളാത്ത ഒരു ഹക്ക് എന്നോ മറ്റോ ആയിരിക്കും!
തൊട്ടടുത് അറബി കടലും ഗാർജിക്കുന്ന ഗാൺത്തൂസ്....
ഉസ്മാന് ശകാരം തുടർന്നു: “അന്നു ഞാൻ തിരമാലയെ കാണാൻ പോയപ്പോൾ എല്ലാം ഇലുമാവാക്കി എന്ന ഹവാക്കിയ സുമാണു നീ. ഇന്ന് ആ ചിന്തയാണവും നി നഷ്ടപ്പെടുത്തി. അഡജൻ സോസർ കാട്ടികൊണ്ടുവരുന്ന തടിച്ചിക്കുടിച്ചിയമ്മയോടു ബഡായി പറഞ്ഞു കൊണ്ടാണ് കരിക്കാടന്റെ ചായ മക്കാനിയിലേക്കു പുറപ്പെട്ടത്.

എല്ലാം പൊളിഞ്ഞു. ഇനി നീനയുടെ മുമ്പിടി നടക്കാനും നിയാതായി എന്നോ നിന്നെ കൂടെ കൊണ്ടുനടക്കുന്നതുതന്നെ മുസിദ്ധമാണ് നീയായതാണന്നാണ്. ശ്രീധരൻ എല്ലാം കേട്ടു സഹിച്ചു. ഒരു സ്കൂൾഫൈനൽ പാസ്റ്റുകാരനോടാണ സംസാരിക്കുന്നെങ്കിലും വാസു ഓർക്കേണ്ടതായിരുന്നു. ത ഉഗിതകേടുകൊണ്ടാ ഈ കുഴപ്പങ്ങളെല്ലാം ഉണ്ടായത് എന്നും ശ്രീധരൻ

ചിന്തിക്കാതിരുന്നില്ല. രാത്രിയിൽനിന്നു തന്നെ പുറംതള്ളുവാനാണ് ഉസ്താദിന്റെ ഉദ്ദേശമെന്നു കപ്പോൾ ശിധരൻ കച്ചിൽ വന്നു. അപ്പോൾ കടക്കൽ എണീറ്റുവന്ന് ഉസ്താദിനെ സമാധാനിപ്പിച്ചു. “പോട്ടെ വാനു

സർക്ക് പരിചയക്കുറവുകൊണ്ട് ഒരു തെറ്റുപറ്റിപ്പോയി --ആയമായിട്ടില സബൂറാക്ക് പിഞ്ഞാണങ്ങൾ നമുക്കു കിട്ടിയില്ലെങ്കിലും ആ പെരിക്കാൻ മുതലാളിക്ക്

ഉസ്താദ് ഒരു ബീഡികത്തിച്ചു വലിച്ചുകൊണ്ട് കുറച്ചുനേരം ഗൗരവമായി ചിന്തിച്ചു.

“എന്നാൽ മനർക്കൊരു മഴയിനിങ് കൊടുക്കണം” ഇരുന്നു അറബിക്കടലിലേക്കു തുറിച്ചുനോക്കിക്കൊണ്ട് ഉസ്താദ് വിധിച്ചുപിച്ചു.

ശ്രീധരന് ആശ്വാസമായി. സപ്പർസിറ്റ് സൈറ്റിൽ അംഗത്വം കിട്ടുന്നതിന് ഏത് അഗ്നിപരീക്ഷകൾക്കും വിധേയനാവാൻ തയ്യാറായിരുന്നു ശ്രീധാൻ

സെറ്റുകാർ അതിരാണിപ്പാടത്തു മടങ്ങിയെത്തിയപ്പോൾ മണി മൂന്നു കഴിഞ്ഞിരുന്നു

അടുത്ത സപ്പർസർക്കറ്റ് വെള്ളിയാഴ്ചയ്ക്കാണ് നിശ്ചയിച്ചിരുന്നത്. അന്നു രാത്രി 12 മണിക്കു മുമ്പുതന്നെ ശ്രീധരൻ തരിച്ചിങ്കിച്ചിയമ്മയുടെ വീട്ടിൽ കത്തിയിരിക്കുന്നുണ്ടായിരുന്നു. പിന്നെ, ഇസ്ലാമും പടക്കക്കാലും ആശാരിയും വഴിക്കുവഴി

വന്നുചേർന്നു. ഒടുവിൽ കരിമ്പൂച്ചയും, എന്നാൽ നാം വെള്ളയെ കണ്ടില്ല.

സപ്പർ റെഡിയായിരുന്നു. കോർപ്പൻ കൺടാക്ടറുടെ സേന്ദ്രമായ കോഴിയിറച്ചിക്കു കയും കൂട്ടിയിരുന്നു. പപ്പടംപോലെ നേർത്ത പത്തിരിയാണ് തടിച്ചിങ്കിച്ചിയായ ഉണ്ടാക്കിയിരിക്കുന്നത്. മത്തിയും വെള്ളിയും ചേർത്തു തയ്യാറാക്കിയ ഒരു സ്പെഷ്യൽ ചക്കപ്പുഴുണ്ടാ

ആതിഥേയയുടെ വകയായി വിളമ്പിയിരുന്നു.

പ്പം കഴിഞ്ഞ് സംഘം സർക്കറ്റിനിറങ്ങി. ആശാരിയുടെ ചുമലിൽ ഒരു

കൈക്കോട്ടും ഉണ്ടായിരുന്നു. (ഈ ഉപകരണം കൂടെ കൊണ്ടുനടക്കുന്നതിൽ സംഘത്തിനു

മറ്റൊരുദ്ദേശം കൂടിയുണ്ടായിരുന്നു. പെട്ടെന്ന് ബീറ്റ് പോലീസുകാരോ മറ്റോ വന്ന് സംശയം

തോന്നി ആരാണ്, എന്നാണ്; എവിടെപ്പോകുന്നു' എന്നു ചോദിച്ചാൽ, കുടപ്പുറത്തു ശ കുഴിച്ചിട്ടു തുടങ്ങുന്ന കൂട്ടമാണ് എന്നും പറഞ്ഞു തടിതപ്പാനുള്ള ഒരായുധം.

അപ്പഴപ്പോൾ തോന്നുന്ന പരിപാടികളാണ്. മുനിസിപ്പൽ വിളക്കുകാലത്തു കോന്തി മേസ്തിരി നിർത്തു പണിക്ക്, കമ്പറിന്റെ ആഷ്നിയിൽ കൂട്ടിയിട്ട് ഉരുളൻകല്ലുകൾ മുഴുവനും വാരിയെടുത്തു നേരെ എതിർവശത്ത്, കവറിന്റെ ആകൃതിയിൽത്തന്നെ കൂട്ടി ശരിപ്പെടുത്തി മറിക്കാൻ ഉസ്താദ് കല്പന കൊടുത്തു.

സഖാക്കളുടെ കൂടെ ഉരുളൻ പുല്ലാട്ട് വാട്ടിനീക്കുന്ന വേലയിൽ, മൈനർ ജാഗ്രതയോടെ

റിയാപ്പതനായി.

അപ്പോൾ ഒരു വിഘ്നം, മനർ നിൽക്കുന്ന മൂലയിൽ കാട്ടിൽ നായ കാഷിച്ചുവെച്ചിരിക്കുന്നു.

ഒരു ബീഡിയും പുകച്ചുകൊണ്ട് ഭാസിയറുടെ മട്ടിൽ അടുത്തു നിന്നിരുന്ന ഉസ്താദ് ശ്രീധരനെ ഒന്നു തുറിച്ചുനോക്കി. എന്നിട്ടൊരു നീണ്ട ചോദ്യം കല്ലടിക്കോലുമലയിലെ

ഒടിയന്മാരായ പറയാം മൂപ്പൻ, ടിവിദ്യ പഠിക്കാൻ വരുന്നവരെ ആദ്യമായി പരീക്ഷിക്കുന്നത്. എങ്ങനെയാണെന്നു കേട്ടിട്ടുണ്ടോ?”

ശ്രീധരൻ കേട്ടിട്ടില്ല.

ഉസ്താദ് പറഞ്ഞുകൊടുത്തു. പി ചാണകത്തിൽ കഴിച്ചിട്ടും. പിന്റെ ശവം ചിലരു പുഴുക്കും. ആ പുഴുക്കളെ വാരിയെടുത്തു കഞ്ഞിയുണ്ടാക്കി പലത്തിൽ പകർന്ന പുതിയ ശിഷ്യനോടു കുടിക്കാൻ പറയും. പുതിയ ശിഷ്യൻ ചിറിയോ മൂന്നോ പുളിച്ച് അപങ്കിലും അറപ്പു കാട്ടിയാൽ, മൂപ്പൻ അവന്റെ കൈപിടിച്ചു. പറയും; ഒടിവിദ്യ നിനക്കുള്ളതല്ലോ വന്നവഴിക്കുതന്നെ വേഗം പൊന്കോ.

ഉസ്താദ് പറഞ്ഞതിന്റെ പൊയർ മൈനർക്കു മനസ്സിലായി. ഒന്നിനോടും ചാണകപ്പുഴുക്കഞ്ഞിയുടെ കഥ കേട്ടപ്പോൾ ശ്രീധരൻ നായ്ക്കാടുത്തോടുള്ള അറപ്പ് അലസിപ്പോയി

| ജട്ടിയുടെ പുനഃപ്രതിഷ്ഠാകർമ്മം വിജയമായി നിർവ്വഹിച്ചു കഴിഞ്ഞപ്പോൾ, ഉസ്താദ് കൈക്കോട്ടു ചൂണ്ടിക്കാട്ടി മൊട്ട് ക്ലപിച്ചു. ഇവിടെ മുട്ടോളം ആഴത്തിൽ ഒരു കാൽ മണിക്കൂറിനകം ശ്രീധരൻ മുട്ടോളം ആഴത്തിൽ ഒരു കുഴി കുത്തിക്കൊടുത്തു.

ഉസ്താദ് കഴിയിൽ കാലു താഴ്ന്ന് അളന്നുനോക്കി - ആഴം കൃത്യം “ഇനി കുഴി മണ്ണിട്ടു

കൂർത്തു നന്നാക്കിധരൻ ആ വേദയും വിമായി നിർവ്വഹിച്ചു. കണ്ടാ ഇവിടെ

ഒരു കുഴിയുണ്ടായിരുന്നുവെന്നു തോന്നരുത്. “ഇനി ഈ വിളക്കുകാലിന്മേൽ കേറ്, ഉസ്താദിന്റെ പിന്നത്തെ പന വിളക്കിന്നിന്മേൽ പിടിച്ചുകേറാൻ ശ്രീധരൻ വളരെ ശിക്കേണ്ടി വന്നു. കാലുകൾ വിറയ്ക്കുന്നു. തൂണിൽ പിടുത്തം കിട്ടുന്നില്ല. തുടകൾ ഉരഞ്ഞു പോ പൊടിഞ്ഞു വല്ലാതെ നീറുന്നു. ഒന്നു രണ്ടുപ്രാവശ്യം കീഴ്പ്പോട്ടു നിരങ്ങിപ്പോയി-ടുവിൽ ഉടുമ്പിനെ ധ്യാനിച്ചുകൊണ്ട് എങ്ങനയോ പറ്റിപ്പിടിച്ചു കേറി വിളക്കുകാലിന്റെ അറ്റം തൊ
“വിളക്കിന്റെ തിരി നീട്ട്." താഴെനിന്ന് ഉസ്താദ് വിളിച്ചു പറഞ്ഞു. ശ്രീധരൻ മുനിസിപ്പൽ മണ്ണെണ്ണവിളക്കിന്റെ തിരി കഴിയുന്നത് നീട്ടി സ്മിപ്പിച്ചു.

വിജയമാഘോഷിച്ചു.

“ഇനി കുത്തന്നെ ഇറങ്ങ്" ഉസ്താദ് ആംഗ്യം കാട്ടി.

ഉസ്താദിന്റെ ഈ വേലകളെല്ലാം പണ്ടത്തെ തിരുമാലസം വേത്തിന്റെ പേരിലുള്ള വീടുവല്ല എന്ന് ശ്രീധരൻ സംശയിക്കാതിരുന്നില്ല. എന്നാലും അതിന്റെ ഫലമായി പുതുതായി പലതും പരിശീലിക്കാൻ കഴിഞ്ഞല്ലോ എന്നു കരുതി ശ്രീധരൻ

സ്വയം സമാധാനപ്പെട്ട ചക്കരച്ചോറും കരിമ്പൂച്ചയും കടക്കാലും വെറുതെ നിൽക്കുകയായിരുന്നു.

“മരക്കൊത്തന്നെ ഒരു കൂക്കിപ്പേടിപ്പിച്ചാലോ? ആശാരിയുടെ ആശയമാണ്.

ഉസ്താദ് സമ്മതം മൂളി.

( ആശാരിയുടെ മകനാക്കി ഒന്നു കേൾക്കേണ്ടതാണ്. അതു കേട്ടാൽ സാക്ഷാൽ ചെകുത്താൻ പോലും പേടിച്ചുണ്ടും.) ആശാരിയോടൊപ്പം കരിമ്പൂച്ചയും പോയി.

തൊടിയുടെ മൂലയിൽനിന്നു നട്ടപ്പാതിരയ്ക്ക് കത്താൻക്കി കേട്ട് കോലായിൽ

കിടക്കുന്ന മാത്തൻ പേടിച്ചുവിറയ്ക്കുന്ന രംഗമോർത്ത് ശ്രീധരൻ തനിയെ ചിരിച്ചുപോയി.

എനിക്കുറക്കം വരുന്നു. ഒരു കോട്ടുവായിട്ടുകൊണ്ട് ബാലൻ പറഞ്ഞു. “എന്നാൽ കടക്കാൻ പോയിക്കിടന്നുറങ്ങിക്കോ.” ഉസ്താദ് സമ്മനം കൊടുത്തു.

വാ ഉസ്താദ് മൈനറേ വിളിച്ചു നമുക്ക് കുട്ടിച്ചാതന്നെ കാണാൻ പോകാം.
അതിരാണിപ്പാടത്തുനിന്ന് ഒന്നാൽ മതക്കുഭാഗത്തായി, റെയിൽപ്പാത്തിക ഒരു കുട്ടിച്ചാത്തൻകാവുണ്ടായിരുന്നു. കാവിന്റെ മുറ്റത്ത് ഒരു കൂറ്റൻ പാലമരവും, വെള്ളിയാഴ്ച പാതിരയ്ക്കു ചെന്നു നോക്കിയാൽ ചിലപ്പോൾ പാനക്കൊമ്പിൽ തലകീഴായി

തൂങ്ങിക്കിടക്കുന്ന കുട്ടിച്ചാത്തന്നെ കാണാമാ


കുട്ടിച്ചാത്തന്റെ അടുത്തേക്കാണ് ഉസ്താദ് ശ്രീധരനെ കൂട്ടിക്കൊണ്ടുപോകുന്നത്. കാവിൽ നിന്ന് ഒരു വിളിപ്പാട് ഇപ്പുറത്തെത്തിയപ്പോൾ ഉസ്താദ് ഒരു മരത്തിനടുക്കൽ തങ്ങിനിന്ന് ശരീധരനോടു പറഞ്ഞു. “ഞാനിവിടെ നിൽക്കാം. നീ മറയ്ക്കു കുട്ടിച്ചാത്തൻകോട്ട് പോയി

മുറ്റത്തു നിൽക്കുന്ന ചാല നാ. തൊട്ടു മടങ്ങിവ , അതിന്റെ ശിധരന് ധൈര്യം നടിച്ചു നീങ്ങാൻ ഭാവിച്ചപ്പോൾ, ഉസ്താദ് മടിയിൽ നിന്ന്

ഇനി ഒരു പുതിയ തീപ്പെട്ടിയും തന്ന് ആ മരത്തിൽ ആണിക്കുഴിയുണ്ടാക്കി വെടിപൊട്ടിച്ചു കേൾപ്പിക്കണമെന്ന് ഇസ്താദ് പിക്കും -രീധരൻ മനസ്സിൽ കരുതി

പക്ഷേ, ഉസ്താദിന് അപ്പോൾ അങ്ങനെയൊരു ഉദ്ദേശമുണ്ടായിരുന്നില്ല.

കുട്ടിച്ചാത്തൻപാല മാരക തൊട്ടുവെന്നു സ്ഥാപിക്കാൻ അതിൽ ആണി തറച്ചിടണമെന്നു മാത്രമേ പിന്നെ ഉസ്താദ് പറഞ്ഞു.

ശ്രീധരൻ കുട്ടിച്ചാത്തൻകാവിനുനേർക്കു നടന്നു. ഇത് പാതിര. അകമ്പടിയായി

ആകാശത്തിലെ അരണ്ട വെളിച്ചം മാത്രം. ചുറ്റുപാടും ഏകാന്ത നിശ്ശബ് -ലകീഴായി തൂങ്ങിക്കിടക്കുന്ന കുതിരട്ടിച്ചാത്തന്റെ നേർക്കാണു നീങ്ങുന്നത്. ചങ്കിടിക്കുന്നു. ചൂടുനീരാവിയിൽപ്പെട്ടുപോലെ തോന്നുന്നു. ദേഹം വിയർത്തൊലിക്കുന്നു.

കാലുകൾക്കൊരു തരിപ്പ് - സ്ലാറിന്റെ പരീക്ഷണമാണ്. താൻ പേടിത്തൊണ്ടനാണെന്നു

തെളിഞ്ഞാൽ സപ്പർസക്കീറ്റ് സെറ്റിനെ പിന്നെ കിനാവു കാണേണ്ടിവരും. പാറമേൽ

ആണിതറച്ചിട്ടല്ലാതെ മടങ്ങാനും നിവൃത്തിയില്ല. വരുന്നതു വരട്ടെ എന്ന

വീർപ്പടക്കിപ്പിടിച്ചു പാലയുടെ മുകളിലേക്കാം. കണ്ണയച്ചു. കാളിലൂടെ എാ ഒന്ന് ഊളിയിട്ടുപോയി, പാലക്കാമ്പിൽ ഒരു കറുത്ത സത്വം - ദിക്കിടക്കുന്നു. ഒന്നല്ല.

കാതിൽ കിരുകിരുത്തുകേറി....

കടവാതിലിന്റെ കരച്ചിലാണെന്നു മനസ്സിലായി.

മരക്കൊമ്പിൽനിന്നു കേട്ട ഈ മന്ത്രം ശ്രീധരന്റെ മനസ്സിലെ യോഗകളെ വഴിപ്പിച്ചുമാറ്റി. പുതിയൊരു കത്ത് ശ്രീധരനെ ആവേശംകൊള്ളിച്ചു. പാലത്തടിയിൽ

ആണിയും തറച്ച് ഒരു പാട്ടും മൂളിക്കൊണ്ട് ഉഷാറോടെ ഉസ്താദിന്റെ അടുക്കൽ

മടങ്ങിയെത്തി.

“കുട്ടിച്ചാത്തൻകാവിൽ പോയോ?” ഉദാരിന്റെ ചോദ്യം.
പോയി 
കുട്ടിച്ചാതന്നെ കണ്ടോ?
ഇല്ല..
പാല തൊട്ടോ 
തൊട്ടു 
പാലയിൽ ആണി തറച്ചോ?
തറച്ചു?
എന്നാൽ വാ 
ഉസ്താദ് ശ്രീധരൻകുട്ടി  കുട്ടിച്ചാത്തൻകാവിലേക്  നടന്നു കൊണ്ട് 

പാലയിൽ ആണി തറച്ചോ?'

""

“എന്നാൽ,

ഉസ്താദ് പാലച്ചുവട്ടിൽ മാറാ നോക്കി.

ആണി അവിടെ കുറച്ചു കിടപ്പു

ഉസ്താദ് മരത്തിൽനിന്ന് ആണി പറിച്ചെടുത്തു. കാവിലേക്കു നടന്നു.

താവിന്റെ കോലായത്തറയിൽ ഒരു ഭണ്ഡാരപ്പട്ടി വെച്ചിട്ടുണ്ട്. ഉസ്താദ് പെട്ടിയെടുത്ത് ഒന്നു ചുക്കിനോക്കി.

ഉള്ളിൽ ഒന്നുമില്ല.

ഉസ്താദ് നാട്ടുകാരെ അടക്കി ശകാരിച്ചു. കുട്ടിച്ചാത്തന്റെ ഭണ്ഡാരപ്പെട്ടിയിൽ പണം പൊലിച്ചില്ലെങ്കിൽ അവരുടെ വീടുകളിൽ കടിച്ചാത്തന്റെ ഉപദ്രവം കാറ്, കൊള്ളിവെപ്പ് തുടങ്ങിയ രോഹങ്ങൾ ഉണ്ടായേക്കുമെന്നു താക്കീതുചെയ്തു ആരു

ഉസ്താദ് കൈയിൽ കരുതിയ ആണിയുടെ ഉപയോഗം ശ്രീധരുന്നു മനസ്സിലായി.
കുട്ടിച്ചാത്തന്റെ ഭണ്ഡാരപ്പെട്ടി കുത്തിത്തുറക്കാൻ ഉസ്താദ് ഇടയ്ക്കിടെ ഇവിടെ വന്ന് ഇപ്പണി പറ്റിക്കാറുണ

അന്നു കുട്ടിച്ചാത്തന്റെ വക കോളോന്നും കിട്ടാതെ നിരാശയോടെ മടങ്ങേണ്ടിവന്നു. ഇസ്ലാമിന് പുതിയ അനുഭവങ്ങളുളവാക്കിയ ആവേശത്തോടെ ശരീധരനും കന്നിപ്പറമ്പിൽ

68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക