shabd-logo

മർമ്മരങ്ങൾ 9

3 November 2023

0 കണ്ടു 0
ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ, മോംഛ് പർവ്വതത്തിന്റെ ഉദരത്തിലൂടെ പതിനോരായിരത്തിൽപ്പരം അടി പൊക്കത്തിൽക്കിടക്കുന്ന ജങ്ഹാ ഹിമപീഠത്തിലേക്ക് -യൂറോപ്പിന്റെ മോന്തായത്തിലേക്ക് നിരങ്ങിക്കയറിക്കൊണ്ടുള്ള വൈദ്യുത റെയിൽവണ്ടിയാത്ര.

വഴിക്ക്. ഹിമപ്രദേശങ്ങളിലെ മുയൽജാതിയിലുള്ള മർമോട്ട് എന്ന ജന്തു മഞ്ഞിൽ മാളങ്ങൾ തുരക്കുന്നതു കണ്ടു. ഹിമപ്പാടങ്ങളിൽ പോളാരനായ്ക്കളെയും, ആ നായ്ക്കളെ കെട്ടിവലിക്കുന്ന ചക്രങ്ങളില്ലാത്ത കലപ്പവണ്ടികളും കണ്ടു. പതിനോരായിരം അടി ഉയരത്തിൽ ഹിമച്ചുഴലിക്കാറ്റിൽ ചിറകടിച്ചു നൃത്തം ചെയ്യുന്ന ചഫ്' എന്നു വിളിക്കുന്ന മലങ്കാക്കകളെയും കണ്ടു.....

ലോകത്തിൽ ഏറ്റവും പൊക്കത്തിൽ സ്ഥിതിചെയുന്ന റെയിൽവേസ്റ്റേഷനായ “ജങ്്ാജോച്ചി'ന്റെ പ്ലാറ്റ്ഫോറത്തിലെ കാഴ്ചത്തിണ്ണയിലിരുന്ന് ആൽപ്സ് നിരകളുടെ ആകാശദർശനം നടത്തി സ്റ്റേഷനിൽ നിന്നു പിന്നെയും 364 അടി പൊക്കത്തിൽ ജങ്ഹാ, മോംഫ് എന്നീ ഗിരി ശൃംഗ ദ്വന്ദ്വങ്ങൾക്കിടയിൽ പ്രകൃതി കെട്ടിയ ഹിമപ്പാറത്തിണ്ണയിലേക്ക് ഇലക്ട്രിക് ലിഫ്റ്റിൽ കയറി, അരിമാവു കുഴച്ചുവച്ചതുപോലെയുള്ള അവിടത്തെ മഞ്ഞിലൂടെ നടന്നു. യൂറോപ്പിന്റെ മോന്തായത്തിന്റെയും മൂർദ്ധന്യബിന്ദുവിലെ സ്വിസ്സ് പതാകനാട്ടിയ ഹിമക്കൂനയിൽ ഒന്നു ചവിട്ടി മടങ്ങി.....സ്റ്റേഷന്റെ അടിയിൽ നിർമ്മിച്ച വിശാലമായ നിലയറയിലേക്കിറങ്ങിച്ചെന്ന് നിലയറയിൽ, ഉരുക്കുപോല ഉറച്ച ഹിമപ്പാറയിൽ വെട്ടിയുണ്ടാക്കിയ അദ്ഭുതകരമായ ഐസ് കൊട്ടാരം കണ്ടു കൊട്ടാരത്തിനുള്ളിൽ ഐസ്പാറയിൽ പണിതു വെച്ച കൗതുകകരമായ ബീർക്കടയും, മോട്ടാർകാറുകളും മറ്റും കണ്ടു. നിലയറയിലെ തണുപ്പ് പൂജ്യത്തിൽനിന്നും 15 ഡിഗ്രി താഴെയാണെന്നറിഞ്ഞപ്പോൾ കൊടുംതണുപ്പിന്റെ കുഠാരിക്കുത്തേറ്റു കാതിൽ നിന്നും മൂക്കിൽ നിന്നും രക്തം കിനിഞ്ഞു കട്ടപിടിച്ചു കണ്ടപ്പോൾ പേടിച്ച്, ഓടി, സ്റ്റേഷനിൽത്തന്നെ അഭയംപ്രാപിച്ചു. ലോകത്തിലെ ഏറ്റവും പൊക്കത്തിലുള്ള സ്റ്റേഷന്റെ വെയിറ്റിങ്റൂമിലിരുന്ന്, എമ്മയുടെ പലഹാരക്കൊട്ട അഴിച്ചു - അപ്പങ്ങളും, അടകളും, കേക്കുകളും, സാന്റ്വിച്ചസ്സും, പഴങ്ങളും.....ആ തിൻ പണ്ടങ്ങൾ മിക്കവയും നാക്കിനു പുത്തരിയാണ് പേരും അറിഞ്ഞകൂടാ. കേക്കും, ആപ്പിൾ ചേർത്തുണ്ടാക്കിയ റൊട്ടിയും (ആപ്പിൾ സോങ്) മാത്രം തിരിച്ചറിഞ്ഞു - ഒരു കുപ്പിയിൽ വെള്ളവീഞ്ഞും ഉണ്ടായിരുന്നു.

യൂറോപ്പിന്റെ മോന്തായത്തിലിരുന്ന്, ആ വിഭവങ്ങൾ മുഴുവനും ആർത്തിയോടെ ഭക്ഷിച്ചു. എമ്മയ്ക്കു മനസാ നന്ദിപറഞ്ഞു. ജങ്ഫാസന്ദർശനം കഴിഞ്ഞു വൈകുന്നേരം ഹോട്ടലിൽ ചെന്നു കേറിയപ്പോൾ,
സ്വീകരണമുറിയിലെ ഉയർന്ന മണ്ഡപത്തിലിരിക്കുന്ന കണ്ണടക്കാരി ഒരു സന്തോഷവാർത്ത അറിയിച്ചു. ഹോട്ടലിൽ പുതിയ അതിഥികളായി ഒരിന്ത്യൻ ദമ്പതികൾ വന്നിട്ടുണ്ട്-ഒമ്പതാം നമ്പർ മുറിയിലാണു താമസിക്കുന്നത്.

ഇന്ത്യക്കാരെന്നു കേട്ടപ്പോൾ സന്തോഷം തോന്നി നേരെ ഒമ്പതാം നമ്പർ റൂമിലേക്കു ചെന്നു. പരിചയപ്പെടാൻ.

ഇന്ത്യക്കാരല്ല, സിലോൺകാരാണ് കൊളംബിലെ ഒരുയർന്ന റെയിൽവേ ഉദ്യോഗസ്ഥനായ മിസ്റ്റർ എർബർട്ടും പത്നിയും. അവർ വിശുദ്ധ വർഷാഘോഷത്തിൽ സംബന്ധിക്കാൻ റോമിൽ പോയി. അതു കഴിഞ്ഞു മദ്ധ്യയൂറോപ്യൻ പര്യടനത്തിനു പുറപ്പെട്ടുവന്നിരിക്കയാണ്. ഇന്ത്യക്കാരല്ലെങ്കിലും, ഇന്ത്യയുടെ തൊട്ടയൽപക്കക്കാരായ എർബർട്ട് ദമ്പതികളെ യൂറോപ്പിൽ കണ്ടുമുട്ടിയതിൽ സന്തോഷം തോന്നി.

അന്ന്, അത്താഴത്തിനിരുന്നപ്പോൾ പ്രഭാഷണവിഷയം രാമായണകഥയായിരുന്നു -സീതാപഹരണം. രാമായണത്തിലെ ലങ്ക സിലോണാണെന്നു പറഞ്ഞുകേട്ടപ്പോൾ അവൾ അദ്ഭുതപ്പെട്ടു. രാക്ഷസന്മാരുടെ നാടായ സിലോണ് (എർബർട്ട് ദമ്പതികൾ രാക്ഷസന്മാരുടെ വർഗ്ഗത്തിൽപ്പെട്ടവരാണെന്നും അവൾ ഉള്ളിൽ കരുതിയിട്ടുണ്ടാവണം.)

ഹിമക്കാറ്റും മഴച്ചാറലും ഉണ്ടായതിനാൽ അന്നു നടക്കാനിറങ്ങിയില്ല. പിറ്റേന്ന് ലാറ്റർബണ്ണത്തടുത്തുള്ള ട്രമ്മൽ ബാച്ചിലെ നർത്തകിയെ കാണാൻ പോയി 
ട്രമ്മൽബാച്ച് മലയുടെ ഉദരത്തിലെ അദ്ഭുതകരമായൊരു ജലപാതമാണ്, ഈ നർത്തകി, വെള്ളച്ചാട്ടത്തെ മലയുടെ ഉള്ളിൽ പല മൂലകളിലേക്കും പതനങ്ങളിലേക്കും തിരിച്ചുവിട്ട് വളവുകളിലും തിരിവുകളിലും വർണ്ണോജ്ജ്വലങ്ങളായ വൈദ്യുതവിളക്കുകൾ ഒളിപ്പിച്ചുവെച്ചിരുന്നു. നാനാ വർണ്ണങ്ങളിലുള്ള വെളിച്ചം വെള്ളച്ചാട്ടത്തിന്റെ മർമ്മസ്ഥാനങ്ങളിൽ വീശുമ്പോൾ വെള്ളച്ചാട്ടം രത്നവിഭൂഷിതയായൊരു നർത്തകിയായും, രത്നം ഛർദ്ദിക്കുന്ന ഘോരപിശാചികയായും തൂവെള്ളവസ്ത്രം ധരിച്ച യക്ഷിയായും വ്യത്യസ്ത രംഗങ്ങളിൽ നൃത്തം ചെയുന്നതു കാണാം. ജലപാതത്തിന്റെ ശബ്ദം ഓർക്കെസ്ട്രാപോലെയും, ഗർജ്ജനംപോലെയും, വിലാപംപോലെയും കാതുകളിൽ മുഴങ്ങിക്കേൾക്കാം.

അന്ന് അത്താഴത്തിനിരുന്നപ്പോൾ അവളോടു പറഞ്ഞു. “നാളെ ഞാൻ പോവുകയാണ്.

അവൾ ഇടിവെട്ടേറ്റപോലെ നിന്നു.

'യൂ ഗോയിങ്?.... അവൾ നെടുവീർപ്പിന്റെ സ്വരത്തിൽ ചോദിച്ചു.

“അതെ, ഞാൻ പോവുകയാണ് തിരിച്ചു ജനീവയിലേക്ക്. പിന്നെ, പാരിസ്, ലണ്ടൻ. ലണ്ടനിൽനിന്നു നേരെ ഇന്ത്യയിലേക്ക്.

അവൾ ശ്രീധരന്റെ യാത്രാപരിപാടി ശ്രദ്ധിച്ചിരുന്നുവോ എന്തോ!

“യൂ ഗോയിങ്?... അവൾ വീണ്ടും കിനാവിൽ നിന്നെന്നപോലെ മൊഴിഞ്ഞു.
“യെസ്. ഐ ഹാവ് ടു ഗോ.' (എനിക്കു പോകാതെ കഴിയുമോ?)

ശ്രീധരന്റെ വാക്കുകൾ അവളുടെ കാതിൽ പതിഞ്ഞില്ലെന്നു തോന്നുന്നു.

“യു ഗോയിങ്?...... ഒരു മന്ത്രംപോലെ അവൾ ആ വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നു.

“ഹോട്ടലിലെ എന്റെ ബില്ല്. ശരിപ്പെടുത്തിവെയ്ക്കാൻ പറയണം.

അവൾ ഒന്നും മിണ്ടിയില്ല. “എന്താ, സുഖമില്ല? -

“എനിക്ക് എന്തോ, തലചുറ്റുന്നു....ഞാൻ പോട്ടെ. അവൾ എഴുന്നേറ്റു പുറത്തേക്കു പോയി. ശ്രീധരൻ ഒറ്റയ്ക്ക് ആറ്റുവക്കിലേക്കു നടന്നു.

മഞ്ഞുമൂടിയ മലകളിലേക്ക് നോക്കി കുറച്ചുനേരം അങ്ങുമിങ്ങും ചുറ്റി നടന്നു. ഹിമക്കാറ്റു വിശിയപ്പോൾ വേഗം ഹോട്ടലിലേക്കുതന്നെ മടങ്ങി.

ഇന്റർലേക്കനിലെ ഒടുവിലത്തെ രാത്രിയാണ്.

എട്ടാം നമ്പർ മുറിയിൽ ശ്രീധരൻ അജ്ഞാതമായൊരു വിഷാദത്തോടെ മണിക്കൂറുകൾ കഴിച്ചു....ആ ജർമ്മൻ പെൺകിടാവിന്റെ പെരുമാറ്റമാണ് ശ്രീധരനെ അസ്വസ്ഥനാക്കിയത്. അതു പുതിയൊരനുഭവമായിരുന്നു.

പുറത്ത് മഞ്ഞുപെയ്യുന്നുണ്ടായിരുന്നു.

ഇന്റർലേക്കനിൽ വന്നുചേർന്നിട്ട് ആറു ദിവസമായി ചില സായാഹ്നങ്ങളിലെ നടത്തിലും, അത്താഴമേശയ്ക്കിരിക്കുമ്പോഴും ആ ജർമ്മൻ പെൺകിടാവിന്റെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. അപ്പോൾ പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. എന്നാൽ, മാൻ തോൽപ്പെട്ടിയും തൂക്കി ഇവിടെ കേറിവന്ന നിമിഷം മുതൽ ഈ നിമിഷംവരെ അവളെ ഒരു കാമിനിയായി സമ്ലപിക്കാൻ പോലും തനിക്കു കഴിഞ്ഞിട്ടില്ല. ഈ ആറു നാളുകൾക്കിടയിൽ ഒരിക്കൽപ്പോലും അവളുടെ നേർക്ക് നേരിയൊരു ചാപല്യം താൻ കാണിച്ചിട്ടില്ല - കാണിക്കാൻ തോന്നിയിട്ടുമില്ല

ഇന്ത്യൻ യുവാവിന്റെ കറുപ്പുവർണ്ണം ആ ജർമ്മൻ പെൺകിടാവിനെ ആകർഷിച്ചിരുന്നുവെന്നു തോന്നുന്നു. ഒരിക്കൽ അവൾ ചോദിക്കുകയുണ്ടായി. എല്ലാ ഇന്ത്യക്കാരും ഇങ്ങനത്തെ സൺബൺട് നിറമുള്ളവരാണോ? (ബ്ലേക്ക് എന്നോ ഡാർക്ക് എന്നോ അല്ല അവൾ ഈ തൊലി നിറത്തെ വിശേഷിപ്പിച്ചത് സൺബൺട് (വെയിലേറ്റു കരിഞ്ഞ വർണ്ണം) എന്ന മാന്യ സംജ്ഞയാണ് ഉപയോഗിച്ചത്.)

അവളുടെ നിഷ്കളങ്കമായ ചില ചോദ്യങ്ങൾ ശ്രീധരനെ വിഷമിപ്പിക്കാറുണ്ടായിരുന്നു. അതിലൊന്നാണ് ഈ തൊലിനിറപ്രശ്നം.

തൊലിയുടെ വെളുപ്പം നിറംകൊണ്ടു യൂറോപ്യനെ തിരിച്ചറിയാം. മഞ്ഞ നിറംകൊണ്ടു ചീനനെയും കാപ്പിരികളൊക്കെ കറുപ്പാണ് എന്നാൽ ഇന്ത്യക്കാരനെ തിരിച്ചറിയുന്ന തൊലിനിറമെന്ത്?

യൂറോപ്യനേക്കാൾ തുടുത്ത ആപ്പിൾത്തൊലി നിറമുള്ള പഞ്ചാബികളുണ്ട്. ചീനക്കാരന്റെ മഞ്ഞനിറമുള്ള ആസ്സാമികളും ബംഗാളികളുമുണ്ട്. ശ്രീധരനെക്കാൾ നിറമുള്ള (എന്നു പറഞ്ഞാൽ കൂടുതൽ കറുത്ത്) കേരളീയരുണ്ട്. കാപ്പിരിയെ പിക്കുന്ന ക്ലക്കരിക്കറുപ്പന്മാരായ തമിഴരുണ്ട്. ഈ വസ്തുതകളെല്ലാം ആ ജർമ്മൻ പെൺകിടാവിനെ  പറഞ്ഞു മനസ്സിലാക്കുന്നതെങ്ങനെ? അതിനാൽ വലിയൊരു തത്ത്വചിന്ത ഒരുപനിഷദ്വാക്യം ആവിഷ്കരിക്കുന്ന ഭാവത്തിൽ അവളോടരുളിച്ചെയ്തു: “മനുഷ്യരുടെ എല്ലാ നിറങ്ങളും നകി സൃഷ്ടികർത്താവ് അനുഗ്രഹിച്ചത് ഇന്ത്യക്കാരെ മാത്രമാണ്. തൊലിനിറത്തിന്റെ കാര്യത്തിലെന്നപോലെ ദേഹപ്രകൃതിയിലും

ആചാരവിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ഭാഷയിലും ഭക്ഷണരീതിയിലും വേഷവിധാനത്തിലും പെരുമാറ്റത്തിലും പരസ്പരം പൊരുത്തമില്ലാത്ത ഒരു കൂട്ടം ആളുകൾ ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഹിമാലയപർവ്വതത്തിന്റെയും കന്യാകുമാരിമുനമ്പിന്റെയും വലയത്തിൽ പാർക്കുന്നു; അവരെ ഇന്ത്യക്കാർ എന്നുവിളിക്കുന്നു. ഈ പരമാർത്ഥം തുറന്നുപറയുന്നതെങ്ങനെ?

എമ്മാ, തനി ഇന്ത്യക്കാരൻ പരബ്രഹ്മംപോലെ ഒരു സജപം മാത്രമാണ്. ഇന്ത്യയിൽ തൊലി നിറമല്ല കാര്യം; തൊലിക്കട്ടിയാണ് - ആനത്താൽ പുതച്ച ഒരു മൂപ്പരാണ് ഹിന്ദുക്കളുടെ പരമദൈവം എന്നും പറയാൻ തോന്നി. പറഞ്ഞില്ല.

ഇന്ത്യക്കാരൻ എന്ന ആ പരഹ്മത്തെയാണ് ശ്രീധരനിൽ ആ ജർമ്മൻ പെൺകിടാവ് കണ്ടെത്തിയിരിക്കുന്നത്. ആരാധനാഭാവത്തിലും കവിഞ്ഞ എന്തോ ഒന്നാണ് അവളുടെ തലയ്ക്കുപിടിച്ചിരിക്കുന്നത്. എന്നാൽ, ഈ ജർമ്മൻ പെൺകിടാവിനോട് തനിക്കിങ്ങനെ പ്രണയശുഷ്കമായൊരു മനോഭാവത്തിനു കാരണമെന്ത്?

ശ്രീധരൻ വീണ്ടും വീണ്ടും ചിന്തിക്കുകയാണ്.

യൂറോപ്പിലെ മറ്റു പരിഷ്കൃതനഗരങ്ങളിൽ മൂന്നുനാലുമാസം ചുറ്റിയടിച്ചിട്ടാണ് ഇന്റർലേക്കനിൽ എത്തിയിരിക്കുന്നത്. സന്ന്യാസിയായിട്ടൊന്നുമല്ല നാടുകൾ ചുറ്റിസ്സഞ്ചരിച്ചത്. ബ്ലാൻ ടയറിലെ സോമൻബാനയുടെ ജീവിത തത്ത്വശാസ്ത്രം ഓർത്തു പറഞ്ഞാൽ, ആർക്കും ഒരു ദോഷവും ചെയ്യാതെ, അന്യന്റെ മുതൽ അപഹരിക്കാതെ, ബലാൽക്കാരമായി ഒരു സുഖവും തട്ടിയെടുക്കാൻ മുതിരാതെ, മിതമായിട്ടാണെങ്കിലും കൈയിലെ സ്വന്തം പണം കൊണ്ട് പലതും അനുഭവിച്ചിട്ടുണ്ട്...... നവംനവങ്ങളായ അനുഭൂതികൾക്കു വേണ്ടി, എന്നാൽ, ഇന്റർലേക്കനിലെ ഈ ജർമ്മൻ പെൺകിടാവിന്റെ മുമ്പിൽ ഇങ്ങനെ സന്യാസം സ്വീകരിക്കാൻ തോന്നിയത് എന്തുകൊണ്ട്? ഇന്ത്യക്കാരന്റെ ആത്മീയഭാവം അഹം ബ്രഹ്മാസ്മി' എന്ന "ഈഗോ ഈ ജർമ്മൻ പെൺകിടാവിന്റെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ഒരന്തഃപ്രേരണയാണോ? അല്ലങ്കിൽ, പ്രഥമവീക്ഷണത്തിൽത്തന്നെ അവളെ ഒരു കൊച്ചുസഹോദരിയായി മറ്റൊരു നാരായണിയായി നിനച്ചു പോയോ? ആ പെരുമാറ്റം ക്രമേണ അവളിൽ ഒരു ശിഷ്യയെ താൻ പറയുന്നതെല്ലാം വേദവാക്യമായി വിശ്വസിക്കുന്ന ഒരു വിനീതശിഷ്യയെ കണ്ടെത്താൻ സഹായിച്ചുവോ?-പണ്ട് സരസ്വതിയംബാളിൽ ഒരു ഗുരുവിനെ കണ്ടെത്തിയതുപോലെ.......... പിറ്റേന്നു രാവിലെ ഏഴുമണിക്ക് ഉണർന്നു.

ഡൈനിങ്ഹാളിൽ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. രാവിലെ ജനീവയിലേക്കു മടങ്ങുകയാണെന്നും ഹോട്ടൽ വിടുകയാണെന്നും ബിൽ ശരിപ്പെടുത്തിവയ്ക്കണമെന്നും തലേന്നു രാത്രിതന്നെ ഹോട്ടൽ മാനേജരെ അറിയിച്ചിട്ടുണ്ടായിരുന്നു.

എമ്മയെ അവിടെയെങ്ങും കണ്ടില്ല.

മുറിയിൽ ചെന്ന് സൂട്ട്കേസുമെടുത്തു താഴെയിറങ്ങി. കണ്ണടക്കാരിയുടെ കൗണ്ടറിനടുക്കൽച്ചെന്നു ബില്ലു വാങ്ങി, ബില്ലിലെ സംഖ്യ കണ്ടപ്പോൾ അദ്ഭുതം തോന്നി. ഇത്ര തുച്ഛമാണോ എൽമർ ഹോട്ടലിലെ ചെലവ്?

വീണ്ടും നോക്കി. എമ്മയെ അവിടെയെങ്ങും കണ്ടില്ല. അനേഷിച്ചപ്പോൾ ഡ്യൂട്ടിയിലല്ലെന്നു കണ്ണടക്കാരി പറഞ്ഞു.

ബില്ലിലെ സംഖ്യ കൊടുത്തു കണ്ണടക്കാരിയോടു യാത്ര പറഞ്ഞ്, ഒരു ടാക്സിക്ക് ഓർഡർ കൊടുത്തു. സൂട്ട്കേസും തൂക്കി, നീങ്ങാൻ ഭാവിച്ചപ്പോൾ ഒരു പരിചാരിക ഓടിവന്ന് അറിയിച്ചു: മോസ്യുവിനോടു കുറച്ചു നിമിഷം കാത്തുനിക്കാൻ പറഞ്ഞു. ഒമ്പതാം നമ്പറിലെ ഇന്ത്യൻ ദമ്പതികൾ -മോസയുവിനെ യാത്രയാക്കാൻ അവർ റെയിൽവേസ്റ്റേഷൻ വരെ വരുന്നുണ്ട്.

ഓ, സിലോൺ ദമ്പതികൾ! മിസ്റ്റർ എർബർട്ടും പത്നിയും. അവരോട് ഇന്നലെ രാത്രി യാത്രപറഞ്ഞു പിരിഞ്ഞതാണല്ലോ........

സിലോൺ ദമ്പതികളുടെ വരവും പാർത്തിരിക്കാൻ നിന്നില്ല. പെട്ടിയും തൂക്കി വാതിൽക്കൂടിനടുത്തേക്കു നടന്നു.

എൽമർ ഹോട്ടൽക്കെട്ടിടത്തിലേക്കുള്ള പ്രവേശം റോഡരുകിൽ നിന്നാണ്. റോഡിൽനിന്നു നീണ്ടൊരിടനാഴി, ഇടനാഴിയുടെ അറ്റത്ത് നാലുപാളികളോടു കൂടിയ തിരിയുന്ന ഒരു വാതിൽക്കൂട് (റിവോൾവിങ് ട്രാപ്പ് ഡോർ). വാതിൽക്കൂട്ട തിരിച്ചു കടന്നുചെല്ലുന്നത് സ്വീകരണമുറിയിലേക്കാണ്. സ്വീകരണമുറിയുടെ ഇരുവശത്തും മുകളിലേക്കുള്ള കോണിപ്പടവുകൾ നിലകൊള്ളുന്നു. മുറിയുടെ മദ്ധ്യത്തിൽ, വാതിൽക്കൂടിനഭിമുഖമായി ഉയർന്ന മണ്ഡപത്തിൽ കണ്ണടക്കാരി ഇരിക്കുന്നു.

വാതിൽക്കൂടു തിരിച്ചു. ഇടനാഴിയിലേക്കു കാലെടുത്തുവെച്ചു. ഉത്തരക്ഷണത്തിൽ വാതിൽ ഒന്നുകൂടി തിരിഞ്ഞു. തീജ്ജ്വാലത്തലമുടി......എമ്മ!

ഒരു കൈകൊണ്ടു മാൻ തോൽപ്പെട്ടി തട്ടിപ്പറിച്ചു മറ്റേ കൈ ശ്രീധരന്റെ മാറിലേക്കുനീട്ടി. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ മൊഴിഞ്ഞു ഡോൺട് -ഗോ...... പോകരുത്! അതൊരു വിലാപമായിരുന്നു. ഒരഭ്യർത്ഥനയായിരുന്നു ഒരാജ്ഞയായിരുന്നു.

നരച്ച മിഴികളിൽ നിന്ന്, ആലിപ്പഴം പോലെ അരുക്കൾ അടർന്നു വീഴുന്നുണ്ടായിരുന്നു........
ഒന്നുനോക്കി 
ജീവിതത്തിലെ നിർണ്ണായകമായൊരു മുഹൂർത്തം വൈകാരികത്വവും പ്രജ്ഞാപരത്വവും സമയക്കൊടുമുടിയുടെ സൂചിമുനയിൽ നിന്നുകൊണ്ട് അന്യോന്യം വഴിമാറിക്കൊടുക്കാതെ പടപൊരുതുകയാണ്........

ജീവിതം മുഴുവനും ഒരു കണ്ണിമയിൽ പ്രതിഫലിച്ചുകാണുന്നു.

മുഖമുയർത്തി നോക്കി. രണ്ടു പാതകൾ; ഇടനാഴിക്കു മുമ്പിൽ. സ്റ്റേഷൻ റോഡ്..... ഓസ്റ്റ് സ്റ്റേഷൻ ജനീവാ പാരീസ്-ലണ്ടൻ, പിന്നെ ബോംബൈ-കേരളം. വാതിൽക്കൂടിനു പിറകിൽ എൽമർ ഹോട്ടൽ.... ബാസൽ... ഹോങ്കോങ്?...

സ്വതന്ത്രനാണ്; എന്തു തീരുമാനവുമെടുക്കാം...... ജങ്ഹാ ഹിമഗിരിയും സഹ്യാദ്രിയും......കൂർത്ത മേൽപ്പുരയോടു കൂടിയ പള്ളികളും, പൊൻതാഴികക്കുടമണിഞ്ഞ അമ്പലങ്ങളും. ആപ്പിൾത്തോപ്പുകളും കുരുമുളകുതോട്ടങ്ങളും.....പൈൻ മരക്കാടുകളും തെങ്ങിൻ തോപ്പുകളും... ആർനദിയും ഭാരതപ്പുഴയും.........

തീജ്ജ്വാലത്തലമുടിയും ചാരമിഴികളുമുള്ള സഹധർമ്മിണി. ചെമ്പൻ മുടിയും തൊലികളഞ്ഞ ചെമ്മീനിന്റെ നിറവുമുള്ള കുഞ്ഞുങ്ങളും......... ആ ചിത്രമോർത്തപ്പോൾ ഒരുൾക്കിടിലം. മാറിലെ തീജ്ജ്വാലത്തലമുടി കരളിൽ

കുടുങ്ങാനനുവദിച്ചുകൂടാ........ പിന്നെയുമൊരു പാഞ്ചം.......

അച്ഛന്റെ വാക്കുകൾ തലച്ചോറിൽ പ്രതിദ്ധ്വനിച്ചു: 'വഞ്ചകനായി ജീവിക്കുന്നതിനേക്കാൾ ഭേദം ഘാതകനായി മരിക്കുന്നതാണ്........ ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. കടും തവിട്ടുനിറത്തിലുള്ളൊരു സൂട്ടും കൈതപ്പുനിറത്തിലുള്ളൊരു ടൈയുമാണ് ധരിച്ചിരുന്നത്....

കൈതപ്പൂവിൽ പറ്റിക്കേറുന്ന സ്വർണ്ണനാഗത്തെയെന്നപോലെ, മാറിൽ നിന്ന് ആ കൈ മെല്ല എടുത്തുമാറ്റി, മറ്റേ കൈയിൽനിന്നും മാൻതോൽപ്പെട്ടി പിടിച്ചെടുത്തു..... പടിക്കൽനിന്ന് ടാക്സി ശക്തിയായി ഹോണടിക്കുന്നു.... മടക്ക യാത്രയുടെ ശംഖനാദം. ജനീവ പാരിസ്-ലണ്ടൻ. പിന്നെ ഇന്ത്യ.....കേരളം.

(അപ്പോൾ നാലായിരം മൈൽ അകലെ, ഫ്രഞ്ച്മാഹിയിൽ, കരി നീലത്തലമുടിയും കറുത്തുവിരിഞ്ഞ മിഴികളുമുള്ള ഒരു മലയാളിപ്പെൺ കിടാവ്, അടുത്ത ശ്രീകൃഷ്ണക്ഷേത്രത്തിലേക്കു നോക്കിക്കൊണ്ട്, ഭാവിവരനെ സ്വപ്നം കാണുന്നുണ്ടായിരുന്നു!)

വാതിൽക്കൂട് ഒന്നു കരഞ്ഞു.

വാതിൽ തിരിഞ്ഞു: മിസ്റ്റർ എർബർട്ട്,

വാതിൽ വീണ്ടും തിരിഞ്ഞു: മിസ്റ്റിസ് എർബർട്ട്

“വെരി സോറി, മിസ്റ്റർ ശ്രീധർ! വി വേർ ഏ ബിറ്റ് ലേയ്റ്റ്.... മിസ്റ്റർ എർബർട്ട് കഴുത്തിലെ കറുത്ത കൈക്കുരുക്കു പിടിച്ചു നേരെയാക്കിക്കൊണ്ടു ക്ഷമാപണസ്വരത്തിൽ പറഞ്ഞു.

ശിധരൻ മനസ്സിൽ മൊഴിഞ്ഞു: അല്ല, മിസ്റ്റർ എർബർട്ട്, നിങ്ങൾ തക്ക സമയത്തുതന്നെ എത്തി.

സിലോൺ ദമ്പതികളും ഇന്ത്യൻ യുവാവും ഇടനാഴിയിലൂടെ റോഡിലേക്കു നടന്ന്

ടാക്സിയിൽ കയറി........ "ഇന്റർലേക്കൻ ഓസ്റ്റ്' ശിധരൻ ഡ്രൈവർക്കു സ്ഥലനിർദ്ദേശം കൊടുത്തു. ടാക്സി ഇളകി.

എൽമർ ഹോട്ടലിന്റെ പടിവാതിൽക്കൽ, ഹോട്ടലിലെ ഒരു പരിചാരിക വന്നു നിക്കുന്നത് സിലോൺദമ്പതികൾ ശ്രദ്ധിച്ചിരിക്കയില്ല.

ശ്രീധരൻ ഇടങ്കണ്ണിട്ടൊന്നു നോക്കി.


തീജ്ജ്വാലത്തലമുടി! കവിളിൽ രണ്ടു ഹിമക്കട്ടകൾ! നീരണിഞ്ഞു നിശ്ചലങ്ങളായ

നരച്ച മിഴികളിൽനിന്നുള്ള ആ നോട്ടം. അന്യഥാ കരുതിയാർദ്രനാര്യ നീ സന്നസൈര്യയെയഹോ! ത്യജിക്കൊലാ ധന്യയാം എളിയശിഷ്യ, യീ പദം തന്നിൽ നിത്യപരിചാര്യയൊന്നിനാൽ

ട്രെയിൻ ഇന്റർലേക്കൻ ഓസ്റ്റ് സ്റ്റേഷനിൽനിന്നു നീങ്ങി. സിലോൺ ദമ്പതികൾ

ബൈബൈ പറഞ്ഞു...........

“വി വിൽ മീറ്റ് ഇൻ കൊളംബോ 'മിസ്റ്റർ എർബർട്ട് വിളിച്ചു പറഞ്ഞു. 'വി വിൽ മീറ്റ് ഇൻ കേരളാ ' വാതിലിനു പുറത്തേക്കു തലയിട്ടുകൊണ്ട് ശ്രീധരനും

വിളിച്ചുപറഞ്ഞു.

ട്രെയിൻ ദൂരെയെത്തിയിട്ടും സിലോൺ ദമ്പതികൾ കൈയുറുമാൽ വീശി ശുഭയാത്ര ആശംസിച്ചുകൊണ്ടിരുന്നു. ആ കൈയുറുമാലുകൾ ഇന്റർലേക്കൻ സ്മരണകളെ മായ്ച്ചുകളഞ്ഞിരുന്നുവെങ്കിൽ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു.

ഒരു നിമിഷനേരത്തേക്ക്, ലോകത്തിൽ വെച്ച് ഏറ്റവും നിർഘണനായ മനുഷ്യനായി അഭിനയിക്കുവാൻ തനിക്കെങ്ങനെ കഴിഞ്ഞു എന്നോർത്ത് അദ്ഭുതപ്പെട്ടു.

വീണ്ടും ചഞ്ചലചിന്തകൾ:

താൻ സ്വതന്ത്രനാണ്. ഇന്ത്യയിലേക്കു മടങ്ങിപ്പോകേണ്ട ആവശ്യമൊന്നുമില്ല. തന്റെ ഹൃദയം ആർക്കും പണയപ്പെടുത്തിയിട്ടല്ല ഇന്ത്യയിൽ നിന്നു പുറപ്പെട്ടത് ജീവിതം യൂറോപ്പിൽത്തന്നെ തുടർന്നാലെന്താണ്?

പുറത്ത് തൂൺതടാകത്തിന്റെ കാഴ്ച! ഇന്റർലേക്കന്റെ വലയത്തിൽത്തന്നെയാണ് ഇപ്പോഴും.... തൂൺസ്റ്റേഷനിലിറങ്ങി, എൽമർ ഹോട്ടലിലേക്കു തന്നെ തിരിച്ചുപോയാലോ? ഛി! ആ സിലോൺ ദമ്പതികൾ കണ്ടാൽ!...... പെട്ടെന്ന്, എന്തുകൊണ്ടോ ഇന്റർലേക്കൻ ഒരു മഹാശാനമായിത്തോന്നി

പന്ത്രണ്ടുകൊല്ലം മുമ്പത്തെ കാശിയിലെ ഹരിശ്ചന്ദ്രഘട്ടത്തിലെ രംഗം

മനസ്സിലേക്കിഴഞ്ഞുവന്നു... മഞ്ഞുമലകൾ വെള്ളത്തുണിയിൽ പൊതിഞ്ഞ ശവങ്ങളുടെ കൂമ്പാരമായും, തീജ്ജ്വാലത്തലമുടി കത്തിയെരിയുന്ന ചിതയായും കാണുന്നു..... ആ ചിതയിൽ താനും ജീവനോടെ ദഹിച്ചുപോകുമായിരുന്നു.... രക്ഷപ്പെട്ടു. “നോ (വയ്യ.) എന്നു വെട്ടിത്തുറന്നു പറയാനുള്ള മനക്കരുത്ത്-ജീവിത വിജയത്തിനാവശ്യമായ ആദ്യത്തെ ആയുധം അതാണ്!

ആ ഉപദേശം തന്ന സിൽഹിനെ ഓർത്തു: ജനീവയിൽവെച്ചു പരിചയപ്പെട്ട ജർമ്മൻകാരൻ, ഹെർ സിൽഫ്-മിക്കവാറും പരാജയ ജീവിയായി കഴിഞ്ഞുകൂടുന്ന കിഴവൻ സിഹ്' കൈയിൽ എപ്പോഴും രണ്ടു ശീലക്കുടകൾകൊണ്ടു നടക്കുന്ന, കരയുന്ന മുഖഭാവമുള്ള സിൽഹ്! (പെട്ടെന്നു മഴയത്തു പെട്ടുപോകുന്ന പരിചയക്കാർക്കു കി സഹായിക്കാനാണ്, കൈയിലെ എക്സ്ട്രാ കുടം) സിൽഫ് പണ്ട് ഒരു

പണക്കാരനായിരുന്നു. പൈതൃകമായി ലഭിച്ച പണം ചോദിക്കുന്നവർക്കെല്ലാം കടം കൊടുത്തും, വിഷമം നടിക്കുന്ന സുഹൃത്തുക്കളെ സഹായിച്ചും ഒടുവിൽ സിൽഹ് ഈ നിലയിലെത്തി 'നോ' എന്നു വെട്ടിത്തുറന്നു പറയാനുള്ള മനക്കരുത്തിന്റെ തത്ത്വം മനസ്സിലാക്കിയപ്പോഴേക്കും അതിന്റെ ആവശ്യമില്ലാതെ സിൽഫ് പാപ്പരായിക്കഴിഞ്ഞിരുന്നു.

ആ മനക്കരുത്താണ് തന്നെ രക്ഷിച്ചത്.

എൽമർഹോട്ടലിലെ ആ കെണിവാതിൽക്കൂട്ടിനടുക്കൽവെച്ച്, ആ മുഹൂർത്തത്തിൽ മനസ്സിനെ അങ്ങനെ നിയന്ത്രിച്ചിരുന്നില്ലെങ്കിൽ ജീവിതം മറ്റൊരു പാതയിലേക്കു വഴുതിപ്പോകുമായിരുന്നില്ലേ?

ഓർത്തുനോക്കി: കേരളം വിട്ടിട്ട് മാസങ്ങൾ പതിന്നാലു കഴിഞ്ഞിരിക്കുന്നു..... രാത്രിയുടെ അന്ത്യയാമത്തിൽ നേരിയ ഇരുളും കുളിരും മൂടൽമഞ്ഞും ഉറഞ്ഞുകൂടിയ അന്തരീക്ഷത്തിൽ കൈത്തോട്ടുവക്കിലെ തേക്കു യന്ത്രത്തിന്റെ താളാത്മകനൃത്തം... വിശാലമായ വയലിനു പിറകിലെ വലിയ കവുങ്ങിൻതോപ്പിൽ പുലരിപ്പൊൻവെയിൽ പരന്നു വീശുമ്പോൾ ഏതോ ആയിരംകാൽമണ്ഡപക്ഷേത്രത്തിൽ പെട്ടന്നു വിളക്കുകൊളുത്തിയപോലുള്ള ആ ദർശനം...കൂരോടുമേഞ്ഞ പഴയ ഭഗവതിക്കാവും, കരിഞ്ഞ തുളസിച്ചെടിയുടെ കോലത്തിലുള്ള കൽവിളക്കും, നൂറ്റാണ്ടുകളുടെ മർമ്മരം പൊഴിക്കുന്ന അരയാലും, ഇടിഞ്ഞുപൊളിഞ്ഞ ആൽത്തറയും, ആൽത്തറയിൽ ഭാണ്ഡവും തലയ്ക്കുവെച്ചു കിടന്നുറങ്ങുന്ന കാഷായവസ്തുക്കാരനും, തൊട്ടടുത്ത പുൽക്കണ്ടത്തിൽ വാലാട്ടിമേയുന്ന പുള്ളിപ്പയ്യ്യും, ഇലകൾ കൊഴിഞ്ഞ പൂമരക്കൊമ്പത്തു വിശ്രമിക്കുന്ന ചക്കിപ്പരുന്തും ചേർന്ന കാമമൂലയിലെ മദ്ധ്യാഹ്നരംഗം....അമ്പലക്കുളത്തിൽനിന്നു കുളിച്ചുകേറി ഈറൻ വാർകൂന്തൽ പിറകിൽ പരത്തിയിട്ട് കാട്ടുകുങ്കുമപ്പൂക്കൾ ചിതറിക്കിടക്കുന്ന ഊടുപാതയിലൂടെ നടന്നുപോകുന്ന അപാംശുകയായ നാടൻ പെൺകിടാവ്...തെങ്ങിൻതോപ്പിലെ പീലിത്തിരുമുടികൾക്കിടയിലൂടെ ദർശനം തരുന്ന സിന്ദൂരസന്ധ്യാബരം..കൂട്ടങ്ങളുടെ മറവിലൂടെ മെല്ല പൊന്തിവരുന്ന തിരുവാതിരപ്പൂന്തിങ്കൾ... ബാല്യകാലം മുതൽക്കേ അന്തരംഗത്തിൽ പതിഞ്ഞുകിടക്കുന്ന ഈ കേരളീയചിത്രങ്ങളെ, ജങ്ഹാ ഹിമശൃംഗത്തിനു മറയ്ക്കാൻ കഴിയുമോ? ആർ നദിയിൽ ഒഴുക്കിക്കളയാൻ കഴിയുമോ?.... ബ്രയൻസ് സരസ്സിൽ മുക്കിക്കളയാൻ കഴിയുമോ?....

(ട്രെയിൻ തൂണിൽ നിന്ന് സ്വിസ്സ് തലസ്ഥാനമായ ബേണിലേക്കു കുതിക്കുകയാണ്.......)

ആറുമാസക്കാലം നീണ്ടുനിന്ന ആദ്യത്തെ ഭാരതപര്യടനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുമ്പോൾ, കേരളത്തിന്റെ അതിർത്തിയിലെ വലിയ സ്റ്റേഷനിലെ പ്ലാറ്റ്ഫോറത്തിൽനിന്ന് ഒരു വിളി കേട്ടു. “വെള്ളം വെള്ളം ഉള്ളം കുളുർത്തുപോയി (ദ്രാവിഡഭാഷാപദങ്ങളിൽ മലയാളത്തിന്റെ മാത്രം ശുദ്ധസമ്പത്താണ്, വെള്ളം, ദാഹമില്ലായിരുന്നുവെങ്കിലും വെള്ളംവാങ്ങി കുടിച്ചു. മലയാളമണ്ണിലെ പച്ചവെള്ളത്തിന്റെ മാധുര്യം!

(ട്രെയിൻ ബേണിൽ നിന്ന് മോന്ത്രസ്റ്റേഷനിലെത്തി....... (മോന്തുവിൽ എവിടെയോ ഒരു കുലീനറി കോളേജുണ്ട്) പിന്നെ തടാകക്കരയിലൂടെ ജനീവയുടെ നേർക്കു
കുതിക്കുകയാണ്. ശ്രീധരൻ എന്ന മഘാതകനെയും വഹിച്ചുകൊണ്ട്.)

യൂറോപ്യൻ പര്യടനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയിട്ട് ഒരു വർഷത്തിലേറെയായി. ഒരുദിവസം തപ്പാൽ വന്നപ്പോൾ, കൂട്ടത്തിൽ, ഹെൽവേഷ്യ (സ്വിസ്സ്) തപ്പാൽ മുദ്ര പതിച്ച ഒരു നീല ലക്കോട്ടു കിടക്കുന്നതു കണ്ടു. കത്തിലെ അഡ്രസ്സ് കണ്ടപ്പോൾ അദ്ഭുതം തോന്നി. മൂന്നുവരി

മിസ്റ്റർ ശ്രീധരൻ, (ഗ്രാമത്തപ്പാലാപ്പീസിന്റെ പേര്)
ഇന്ത് യ 

കവർ പൊളിച്ചു.

തടിച്ച വെള്ളക്കത്തുകടലാസിൽ ഒരു വരി

Still Remembering You. -Emma. (ഇപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നു -എമ്മ.)

മറുപടി അയച്ചില്ല.

ഈ ഇന്ത്യൻ യുവാവിനെ മഘാതകനായിത്തന്നെ എന്നും ഓർത്താൽ മതി.

പിന്നെയും ഒരു വർഷം കഴിഞ്ഞു.

ജീവിതത്തിൽ, സൗമ്യവും ശുദ്ധവുമായ പുതിയൊരദ്ധ്യായത്തിന്റെ വിവാഹത്തിന്റെ - ഫ്രഞ്ചുമാഹിയിൽ, ശ്രീകൃഷ്ണക്ഷേത്രത്തിനടുത്ത്, ഭാവിവരനെ സ്വപ്നംകണ്ടുകൊണ്ടു കഴിഞ്ഞിരുന്ന, കരിനീലത്തലമുടിയും കറുത്തുവിരിഞ്ഞ മിഴികളുമുള്ള അപരിചിതയായ ആ മലയാളിപ്പെൺകിടാവിനെ വധുവായി സ്വീകരിക്കുന്ന പുണ്യദിനത്തിന്റെ - തലേന്നാൾ രാത്രി, മേലിൽ ജീവിതത്തിൽ ആവശ്യമില്ലാത്ത പല കുത്തുകളും (കവിതകളും) നശിപ്പിക്കാൻ എടുത്തുവെച്ചകൂട്ടത്തിൽ

ഹെൽ വേഷ്യയിൽ നിന്നുള്ള ആ ഒറ്റവരിക്കത്തും ഉണ്ടായിരുന്നു. എടുത്തു തീയിലിട്ടു. തടിച്ച വെള്ളക്കടലാസ് ആളിക്കത്തിയപ്പോൾ, തീജ്ജ്വാലത്തലമുടിയെ അവസാനമായി ഒരു നോക്കു കണ്ടു.......

ജീവിതം വിചിത്രമായൊരു തെരുവീഥിയാണ്. ഒത്തുചേരലുകളെക്കാൾ ഒഴിഞ്ഞുകൊടുക്കലുകളുടെയും അകന്നുമാറലുകളുടെയും തെറ്റിപ്പിരിയലുകളുടെയും തിക്കും തിരക്കുമാണ് ആ തെരുവിൽ നടക്കുന്നത്....

“ശിദ്രകുട്ടി എണീറ്റു പോയോ?" വേലമൂപ്പരുടെ ചോദ്യം ശ്രീധരനെ ഉണർത്തി. “ഞാൻ ഇവിടെത്തന്നെ ഉണ്ട്." മിഴികൾ പിടപ്പിച്ചുകൊണ്ട് ശ്രീധരൻ മറുപടി പറഞ്ഞു.

“മോനേ, എന്റെ കണ്ണൊന്നു മാളിപ്പോയി എനിക്ക് ഉച്ചയ്ക്ക് ഊണും കഴിഞ്ഞ്
ഓരോറകൊണ്ട്  വേലുമൂപ്പര് കസേരയിലിരുന്നു മയങ്ങുകയായിരുന്നു. ശ്രീധരൻ യൂറോപ്പിൽ
സഞ്ചരിക്കുമ്പോൾ.

"വേലുമൂപ്പർ അകത്തുപോയി കിടന്നുറങ്ങിക്കോളൂ, നേരം മൂന്നുമണിയായി. ഇനി ഞാനും പോട്ടെ,

ശ്രീധരൻ വാച്ചിൽ നോക്കിക്കൊണ്ടു പറഞ്ഞു.


68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക