നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്റി. മറുപടി എങ്ങനെ അയയ്ക്കണമെന്ന് കത്തിൽ സൂചിപ്പിച്ചില്ല. ചിന്താലഹരിയിൽ അക്കാര്യം വിട്ടുപോയി. അതിരാണിപ്പാടം മേൽവിലാസത്തിൽ നായിക മറുപടി അയയ്ക്കുകയാണെങ്കിൽ പോസ്റ്റ്മാൻ അത് രാവിലെ കൊണ്ടുവരും, രാവിലെ ഒൻപതുമണിക്കും പത്തുമണിക്കുമിടയിലാണ് പോസ്റ്റ്മാന്റെ വരവ്. നായികയുടെ കത്ത് അച്ഛന്റെ കൈയിലാണു കിട്ടുന്നതെങ്കിൽ! പോസ്റ്റ്മാന്റെ കാക്കിരൂപം ദൂരെ ഇടവഴിയിൽ കാണുമ്പോൾ താഴെ ഓടിച്ചെന്ന് തഞ്ചത്തിൽ കത്തു കൈവശപ്പെടുത്തണം.....
“ചേടീഭവന്നിഖിലഖേടി കദംബവനവാടി......." കൃഷ്ണൻമാസ്റ്റർ കോലായിലിരുന്ന് ശ്രീശങ്കരാചാര്യരുടെ സ്തോത്രകൃതിയിലെ പദ്യങ്ങൾ ഉരുവിട്ടു കാണാപ്പാഠം പഠിക്കുകയാണ്. ഇംഗ്ലീഷ് ഡിക്ഷണറിയിൽനിന്നു പുതിയ വാക്കുകൾ പകർത്തിപ്പഠിക്കുക, ഇംഗ്ലീഷ് വ്യാകരണഗ്രന്ഥങ്ങളിൽ നിന്നു പുതിയ ഇഡിയങ്ങളും ശൈലീപ്രയോഗങ്ങളും മനസ്സിലാകും, സംസ്കൃതകീർത്തനങ്ങളും ശ്ലോകങ്ങളും ഹൃദിസ്ഥമാക്കുക ഇവയൊക്കെയായിരുന്നു കൃഷ്ണൻ മാസ്റ്റരുടെ ഒഴിവുസമയവിനോദങ്ങൾ.
ചിലപ്പോൾ വൈദ്യശാസ്ത്രരന്ഥങ്ങളുമായും ഒന്നു ബന്ധപ്പെടാൻ നോക്കും. തനിക്ക് ഇഡയമേറ്റിക് ഇംഗ്ലീഷ് വെള്ളസായിപ്പന്മാരെപ്പോലെ സംസാരിക്കാൻ കഴിയുമെന്ന് കൃഷ്ണൻമാസ്റ്റർ അഭിമാനിച്ചിരുന്നു. ഒരിക്കൽ കൃഷ്ണൻ മാസ്റ്റരുടെ ഒരു ശിഷ്യൻ, ഇട്ടിരിക്കാൻ, മാളിൽ ചേരാൻ പോയി. ഹൈസ്കൂളിലെ ഇംഗ്ലീഷദ്ധ്യാപകൻ വെങ്കട്ടറാവു കുട്ടിയെ പരീക്ഷിച്ചു. ഇംഗ്ലീഷ് ടെക്സ്റ്റിൽ "ടൈഗറിന്റെ പാഠമെടുത്ത്.
“വൈ ഡിഡ് ദി ടൈഗർ ഈറ്റ് ദി മാൻ?” വെങ്കട്ടറാവുവിന്റെ ചോദ്യം.
“ടു സാറ്റിനൈ ഇറ്റ്സ് അപ്പിറ്റൈറ്റ് ഇട്ടിരാരിശ്ശമേനോൻ ഉത്തരം കൊടുത്തു. കുട്ടിയുടെ ഉത്തരം കേട്ട വെങ്കട്ടറാവു വാപൊളിച്ചുപോയി. കുട്ടിയുടെ പുറത്തുതട്ടി
അഭിനന്ദിച്ചുകൊണ്ടു വെങ്കട്ടറാവു ചോദിച്ചു. “ഹു വാസ് യുവർ ഇംഗ്ലീഷ് ടീച്ചർ?'
“കൃഷ്ണൻമാസ്റ്റർ.”—ഇട്ടിരാരിശ്ശമേനോൻ അഭിമാനത്തോടെ പറഞ്ഞു. “നോ വണ്ടർ!” വെങ്കട്ടറാവു വെള്ളത്തലപ്പാവു കുലുക്കിക്കൊണ്ടു തനിയെ പറഞ്ഞു:
“ഐ ഹാവ് ഹേഡ് എബൗട്ട് ദാറ്റ് സ്കോളർ. കൃഷ്ണൻമാസ്റ്റർ അക്കഥ പലരോടും പ്രസ്താവിക്കാറുണ്ടായിരുന്നു. ഇന്നു രാവിലെ കൃഷ്ണൻമാസ്റ്റർ സംസ്കൃതകീർത്തനം പഠിക്കുന്ന മൂഡിലാണ്: “ചേടീഭവന്നിഖിലഖേടി
കദംബവനവാടീഷു നാകിപടലീ... ശ്രീധരൻ ഇടവഴിയിൽ നിന്നു കണ്ണെടുക്കാതെ കഴുകദൃഷ്ടിയോടെ കാത്തിരുന്നു. നായികയ്ക്കു കത്തു തയ്യാറാക്കിയതും അയച്ചതുമെല്ലാം വളരെ മുൻകരുതലുകളോടുകൂടിയായിരുന്നു.
ചൊവ്വാഴ്ച ഒരവിസ്മരണീയദിനമായിരുന്നു ശ്രീധരന്. ജീവിതത്തിൽ ആദ്യത്തെ പ്രേമലേഖനം ചൊവ്വാഴ്ച അർദ്ധരാത്രിയോടുകൂടിയാണ് എഴുതി പൂർത്തിയാക്കിയത്. നായികയെ ആദ്യമായി ദർശിച്ചത് ആ ദർശനം നൂറു നൂറായിരം സ്വപ്നങ്ങൾ ഹൃദയത്തിൽ വിരിയിച്ചത് - ആ സ്വപ്ന തരംഗിണിയിലൂടെ നായികയുടെ പിന്നാലെ അറിയാതെ നീങ്ങിയത്. തിരുവാതിരപ്പാതിരാവിൽ സന്ന്യാസിവര്യന്റെ പൊറാട്ടുവേഷം കെട്ടിച്ചെന്ന് നായികയുടെ കരാംഗുലീസ്പർശനം തരപ്പെടുത്തിയത്....... എല്ലാം ലളിതമായ ഗദ്യകവിതയിൽ പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. ഒടുവിൽ രണ്ടിതൾ സാക്ഷാൽക്കവിതയും:
“അത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചുപോയതെൻ
കുറ്റമാണെങ്കിലെൻ ദേവീ, പൊറുക്കണം........ പിറ്റേന്നു രാവിലെ ആ പ്രേമലേഖനം, രാജാകോളേജിനടുത്തുള്ള പോസ്റ്റാപ്പീസിലെ പെട്ടിയിൽ സമർപ്പിക്കാൻ ഭാവിച്ചു. പെട്ടെന്ന് ഓർത്തു. അപകടം. തൊട്ടടുത്ത പോസ്റ്റാപ്പീസിന്റെ സീൽ ലക്കോട്ടിന്മേൽ കണ്ടാൽ, നായികയുടെ ക്ളാസ്ടീച്ചർക്കു സംശയം ജനിക്കാനിടയുണ്ട്. അതിനാൽ ഇവിടെ ഇടണ്ടാ തപ്പാൽപ്പെട്ടിയുടെ വായിൽനിന്നു കൈയും കായിതവും പിൻവലിച്ചു........വൈകുന്നേരം കോളേജ് വിട്ടപ്പോൾ ഒരു നടത്തം പാസ്സാക്കി - നാലുമൈൽ ദൂരെയുള്ള കാരക്കുന്നിലേക്ക്. കത്ത് കാരക്കുന്നു പോസ്റ്റാപ്പീസിലെ പെട്ടിയിൽ നിക്ഷേപിച്ചു. ട്രെയിനിൽ മടങ്ങി.....ട്രെയിനിൽ പടിഞ്ഞാറേ ചക്രവാളത്തിലേക്കു നോക്കിക്കൊണ്ടിരുന്നപ്പോൾ ചതുർത്ഥിച്ചന്ദ്രലേഖ തെളിഞ്ഞുകണ്ടു. ചന്ദ്രദർശനഫലം ഓർത്തുനോക്കി.... ദിനകരദിവസാദൗ രാത്രിനാഥഞ്ചദ്കർ, സുഖമൃതിഭീതിർവ്വിത്തകാന്താ പ്തി രോഗാഃ.... കണക്കുകൂട്ടി; ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ, ബുധനാഴ്ച ഭയം......പുതുചന്ദ്രനെ കണ്ടില്ലന്നു നടിച്ച് കിഴക്കോട്ടു തിരിഞ്ഞിരുന്നു.......
കത്ത് നായികയ്ക്ക് വ്യാഴാഴ്ച സ്കൂളിൽ കിട്ടും. അന്നു രാത്രി നായിക, ശ്രീധരന്റെ പ്രേമസന്ദേശത്തിലെ മകരന്ദം നുകർന്ന്, മധുരസ്വപ്നങ്ങളയവിറക്കി മയങ്ങും. വെള്ളിയാഴ്ച മറുപടി എഴുതി പോസ്റ്റ് ചെയും. ശനിയാഴ്ച രാവിലെ പോസ്റ്റ്മാന്റെ കൈയിൽ തങ്ങും. കന്നിപ്പറമ്പിലേക്കെഴുന്നള്ളും..... ഒരു പക്ഷേ, മറുപടി, ശനിയാഴ്ച തയ്യാറാക്കാമെന്ന് ആ മനസ്വിനി കരുതിയിരിക്കാം. അങ്ങനെവന്നാൽ ചൊവ്വാഴ്ചവരെ കാത്തിരിക്കേണ്ടിവരും........ദേവീ, ജീവിതം മുഴുവൻ ഭവതിയെ
“പാടിരഗന്ധി ശാടി കവിത്വപരിപാടി........ കോലായിൽനിന്നു കീർത്തനം തകർക്കുന്നു. ശ്രീധരന്റെ മനസ്സിൽ ഒരു മാപ്പിളപ്പാട്ടിന്റെ രണ്ടുവരികൾ ഓർമ്മയിൽ നിന്നും വിരുന്നുവരുന്നു.
“ബീരാൻ കാക്കാ, അത്തറ്, പൂശി
ബീബിയയച്ചൊരു കത്തുണ്ട്.
ഇടവഴിയിലൂടെ രണ്ടാളുകൾ നടന്നുവരുന്നു. ശ്രീധരൻ സൂക്ഷിച്ചുനോക്കി. അവർ പടിക്കലെത്തി. നായികയുടെ അച്ഛനും ഒപ്പം നായികയുടെ ട്യൂഷൻ മാസ്റ്റരും! അവർ പടികേറി കന്നിപ്പറമ്പിലേക്കാണു വരുന്നത്. കോലായിൽനിന്നു കീർത്തനം നിന്നു. ശ്രീധരന്റെ കരളിൽ കൊള്ളിയാൻ മിന്നി....... മാളികവരാന്തയുടെയും താഴ്വരയുടെയും വിടവിലൂടെ താഴെ കോലായിലേക്കു പാളിനോക്കി. നായികയുടെ അച്ഛനും ട്യൂഷൻ മാസ്റ്റർ അഷ്ടവക്രൻ ഉണ്ണീരിനായരും കൃഷ്ണൻമാസ്റ്റരുടെ അരികെ കസേരകളിലിരുന്ന് എന്തോ സ്വകാര്യം സംസാരിക്കുന്നു.
നായികയുടെ അച്ഛൻ കീശയിൽ നിന്നൊരു കത്തെടുത്ത് കൃഷ്ണൻ മാസ്റ്റരുടെ കൈയിൽ
കൊടുക്കുന്നു. കൃഷ്ണൻമാസ്റ്റർ മൂക്കത്തു കണ്ണടയെടുത്തുവെച്ച് കത്തു വായിക്കുന്നു.
നായികയ്ക്കയച്ച പ്രണയലേഖനം കുഞ്ഞിക്കുറുമ്പക്കാവിലമ്മേ, രക്ഷിക്കണേ!
(ചേനക്കോത്ത് തറവാട്ടിലെ പുരാതനഭരദേവതയായ കുഞ്ഞിക്കുറുമ്പ ഭഗവതിയെ ശരണം വിളിക്കാനാണ് പെട്ടെന്നു തോന്നിയത്.)
ശ്രീധരന്റെ മറ്റൊരിനത്തിലുള്ള സാഹിത്യസൃഷ്ടിയും ഇതാ തിരിച്ചു വന്നിരിക്കുന്നു,
അച്ഛന്റെ കൈയിൽ! കൃഷ്ണൻമാസ്റ്റർ കത്തു വായിച്ചുകഴിഞ്ഞപ്പോൾ, നായികയുടെ അച്ഛൻ,
കൃഷ്ണൻമാസ്റ്റരുടെ കൈയിൽനിന്ന് ആ കുറ്റപത്രം തിരികെ വാങ്ങി കീശയിൽ നിക്ഷേപിച്ചു. അഷ്ടവക്രൻ ഉണ്ണീരിനായർ എന്തൊക്കെയോ പിറുപിറുക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഇരുവരും യാത്ര പറഞ്ഞു മുറ്റത്തിറങ്ങി. പടിക്കലെത്തിയപ്പോൾ അഷ്ടവൻ എന്തോ ചീഞ്ഞ നാറ്റം മൂക്കിലേറ്റപോലെ മുഖം ചുളിച്ചുകൊണ്ട് മാളികവരാന്തയിലേക്ക് ഒരു നോട്ടം! കുറ്റവാളിയുടെ നേർക്ക്. ഒട്ടും കൂസലില്ലാത്തമട്ടിൽ നിന്നുകൊടുത്തു ശ്രീധരൻ.
ശ്രീദര
താഴെനിന്ന് അച്ഛന്റെ ഗംഭീരസ്വരത്തിലുള്ള വിളി. അച്ഛൻ മേശയിൽ കരുതിവെച്ച കണ്ണിച്ചൂരൽ മിഴികളിൽ മിന്നി. ശ്രീധരനെ ശിക്ഷിക്കാനുള്ള ആ ചൂരൽ അപൂർവ്വമായേ ഉപയോഗപ്പെടുത്താറുള്ളു. അച്ഛൻ പ്രകൃത്യാ മുൻകോപിയല്ല. എന്നാൽ കോപം ഉള്ളിൽ കടന്നുപോയാൽ സംഹാരമൂർത്തിയായി മാറും. ചൂരൽത്തല്ലുകൊണ്ടു തുടയിൽനിന്നും ചന്തിയിൽ നിന്നും തോലുപൊളിഞ്ഞു ചോരപൊടിഞ്ഞു കണ്ടാലും അടങ്ങുകയില്ല. മുമ്പ് ഒന്നുരണ്ടുതവണ അങ്ങനത്തെ അനുഭവമുണ്ടായിട്ടുണ്ട്.
അപമാനത്തിന്റെ വിഴുപ്പുഭാണ്ഡവും ചുമന്നു കഴുതയെപ്പോലെ അച്ഛന്റെ മുമ്പിൽച്ചെന്നു തലയും കുനിച്ചു നിന്നു.
അച്ഛൻ ശ്രീധരന്റെ മുഖം പിടിച്ചുയർത്തി.
കോപവും പരിഹാസവുമൊന്നുമല്ല അച്ഛന്റെ മുഖത്തു സ്ഫുരിച്ചു കണ്ടത്. വിനോദരസംപുരണ്ടൊരു പുഞ്ചിരി.
“എടാ മോനേ, നീയിത്ര ശപ്പനായിപ്പോയല്ലോ!ആ പെൺകുട്ടിക്ക് സ്കൂൾ അഡ്രസ്സിൽ പ്രേമലേഖനമയയ്ക്കാൻ നിനക്കു തോന്നിയല്ലോ!..........
അപ്പോൾ അടുക്കളയിൽനിന്നു നെഞ്ചത്തടിയും കരച്ചിലും. ശ്രീധരന്റെ അമ്മയാണ്. മകൻ കുടുംബത്തിനു തീർത്താൽ തീരാത്ത അപമാനം വരുത്തിവച്ചിരിക്കുന്നുവെന്ന് അവർ മനസ്സിലാക്കിക്കഴിഞ്ഞു. (ദേഷ്യമോ സങ്കടമോ പിടിപെട്ടാൽ ശ്രീധരന്റെ അമ്മ നെഞ്ഞത്തു തല്ലും. കൈകൊണ്ടല്ല. അടുക്കളയിൽ ചോറുണ്ണാനിരിക്കുന്ന പലകയെടുത്തു മാറത്തു തല്ലിയാലേ മൂപ്പത്തിക്കു പൊറുതികിട്ടു.)
ശ്രീധരൻ പരുങ്ങിനിന്നു. താൻ ചെയ്ത കുറ്റത്തെപ്പറ്റിയല്ല, കാണിച്ച വിഡ്ഢിത്തത്തെപ്പറ്റിയാണ് അച്ഛനു പറയാനുള്ളത്.
“ഇനി നീ വല്ല പെൺകുട്ടിക്കും ലൗലെറ്റർ അയച്ചതായി ഞാൻ കേൾക്കുമോ?” അപം പരുഷസ്വരത്തിൽ അച്ഛന്റെ ചോദ്യം.
“ഇല്ല.” ലോകത്തിലെ സകല പെൺകിടാങ്ങളേയും ഉള്ളാലെ ശപിച്ചുകൊണ്ട് ശിധരൻ ശപഥം ചെയ്തു.
“ഉം പോയ്ക്കോ പരീക്ഷ അടുത്തില്ല, പോയി പാഠം പഠിക്ക്." വിചാരണ കഴിഞ്ഞു. പ്രതിയെ താക്കീതുചെയ്തു വെറുതെവിട്ടു.
“ശ്രീധരൻ ആ പെൺകുട്ടിക്ക് ഒരു കത്തയച്ചു. അതിലെന്താണ് ഇത്ര വലിയൊരു കുറ്റം?” അനുജന്റെ ഭാഗം വാദിച്ചുകൊണ്ട് ഉറക്കെ രോഗശയ്യയിൽ കിടക്കുന്ന ഗോപാലേട്ടന്റെ സ്വരം.
അച്ഛന്റെ മുഖത്ത് ഒരു കുസൃതിച്ചിരി വിരിഞ്ഞു. എന്തോ പറയാൻ ഭാവിച്ചു....അപ്പോഴേക്ക് ഒരാൾ പടികേറിവരുന്നതു കണ്ടു. ശ്രീധരൻ നോക്കി: മുക്കുവൻ എരപ്പൻ, ഒരു കൂറ്റൻ നരിമീൻ കൈയിൽ തൂക്കിപ്പിടിച്ചിരിക്കുന്നു.
പണ്ട് എഴുത്തുപള്ളിയിൽ കൃഷ്ണൻ മാസ്റ്റരുടെ കൂടെ പഠിച്ച ചങ്ങാതിയാണ് എരപ്പൻ, (അന്തമാൻ ചാത്തപ്പനും ആ ബേച്ചിലായിരുന്നു.) എരപ്പൻ ഇരുപത്തിയഞ്ചുമൈൽ തെക്കുള്ള ഒരു മുക്കാടിയിൽ സ്ഥിരതാമസമാക്കിയിരിക്കയാണ്. മൂപ്പരിപ്പോൾ കടലിൽ പോകാറില്ല. കരുത്തന്മാരായ രണ്ട് ആണ്മക്കളുണ്ട്. അവർ കടലിൽ പോകും. പേരക്കുട്ടികളെ കളിപ്പിച്ചുകൊണ്ട് എരപ്പൻ പുരയിൽത്തന്നെയിരിക്കും.
മൂന്നുനാലുമാസം കൂടുമ്പോളൊരിക്കൽ തന്റെ പഴയ സതീർത്ഥ്യൻ കൃഷ്ണൻമാസ്റ്റരെക്കാണാൻ, മത്സ്യക്കാഴ്ചയുമായി കന്നിപ്പറമ്പിലേക്ക് മൂപ്പർക്ക് ഒരു വരവുണ്ട്.
കറുത്തു കുറുതായ ഉടലും, വസൂരിക്കല നിറഞ്ഞ ചെറിയ കുർത്ത മുഖവുമുള്ള ഒരുണങ്ങിയ വൃദ്ധനാണ് എരപ്പൻ, ഒറ്റക്കണ്ണനാണ് ജീവനുള്ള കണ്ണ് മഞ്ചാടിക്കുരുപോലെ ചുവന്നിട്ടാണ് മറ്റേത് ചത്തു കലങ്ങി, ഉപ്പിലിട്ട നെല്ലിക്കപോലെയും.) പഴയ സതീർത്ഥ്യനെ കാണുമ്പോൾ എരപ്പന്റെ ലോഗ്യപ്രകടനവും ചിരിയും ഒരു പ്രത്യേകരീതിയിലാണ്. കാഴ്ചമത്സ്യം കൈയിൽ
ഉയർത്തിപ്പിടിച്ച് മുഖം ഇടത്തോട്ടു ചെരിച്ച് കിടക്കി-ക്കിഹ് എന്നു കുറച്ചുനേരം ചിരിക്കും; പിന്നെ മുഖം വലത്തോടു ചെരിച്ച് കുറച്ചുനേരം ചിരിക്കും. എരപ്പനെ കന്നിപ്പറമ്പിൽ ആദ്യമായിക്കണ്ടത് ശ്രീധരൻ എപ്പോഴും ഓർക്കും.
“എരപ്പൻ വന്നിട്ടുണ്ട്” എന്നു ശ്രീധരന്റെ അമ്മ, അകത്തു കിടക്കുന്ന അച്ഛനോടു പറഞ്ഞപ്പോൾ ഏതോ പിച്ചക്കാരൻ ഇരക്കാൻ വന്നതായിട്ടാണ് ശ്രീധരൻ മനസ്സിലാക്കിയത്. കോലായിലേക്ക് എത്തിനോക്കിയപ്പോൾ, കൈയിൽ വലിയൊരു
ചെമ്പല്ലിമിനും തൂക്കിപ്പിടിച്ച് ഒരുത്തൻ നിക്കുന്നു. അച്ഛൻ എണീറ്റുവന്ന്, “എന്താ എരപ്പാ?” എന്നു. കുശലം ചോദിച്ചു. അപ്പോൾ അയാൾ കൈയിൽ മീൻ ഉയർത്തിപ്പിടിച്ച്, മുഖം ഇടവും വലവും ചെരിച്ചു പഞ്ചാരച്ചിരി തുടങ്ങി.
അമ്മ കോലായിലേക്കു വന്ന് അയാളുടെ കൈയിൽനിന്നു മത്സ്യം വാങ്ങി അടുക്കളയിലേക്കു കൊണ്ടുപോയി.
അന്ന് ഊണുകഴിഞ്ഞ് ഉച്ചതിരിഞ്ഞിട്ടാണ് അയാൾ പോയത്.
അയാൾ പോയപ്പോൾ ശ്രീധരൻ അച്ഛനോടു ചോദിച്ചു: “എന്തിനാണ് ആ നല്ല മനുഷ്യനെ എരപ്പൻ എന്നു വിളിച്ചത്?”
അച്ഛൻ പറഞ്ഞു: “അത് അയാളുടെ പേരാണ്. “അയാളുടെ അച്ഛനമ്മമാർക്ക് വേറെ പേരൊന്നും കിട്ടിയില്ലേ?” അപ്പോൾ അച്ഛൻ
വിശദീകരിച്ചു: “അത് അയാളുടെ അച്ഛനമ്മമാർ ഇട്ട പേരല്ല. ദേശത്തിലെ തമ്പുരാൻ
ക്ലപിച്ചരുളിയ പേരാണ്. താണജാതിക്കാർക്കു കുട്ടി പിറന്നാൽ പേരിടേണ്ടതു
തമ്പുരാനാണ്. ആണാണെങ്കിൽ എരപ്പൻ', 'പെറുക്കി', 'മങ്കട്ട്', 'കലപ്പ' എന്നൊക്കെ പേരിടാൻ ക്ലപിക്കും -പെണ്ണാണെങ്കിൽ "ചൂല്', 'മുറം', 'തെരിക', 'ഉരല് ആദിയായ പേരുകൾ കൊടുക്കും. 'കൈക്കോട്ട്', 'മഴുത്തായ', 'കൊടുവാൾ' തുടങ്ങിയ പണിയായുധങ്ങളുടെ പേരുകളാണ് ചെറുമക്കൾക്കു കൊടുത്തിരുന്നത്.......
അതു കേട്ടപ്പോൾ ശ്രീധരനു ചിരിയും ദേഷ്യവും വന്നു: “ആ തമ്പുരാനു കൊടുക്കേണ്ടതു ചെകിട്ടത്തൊരടിയാണ്.
അച്ഛൻ ചിരിച്ചുപോയി.
മുക്കുവൻ എരപ്പന്റെ വരവ് ശ്രീധരന് ഒരുത്സവംപോലെയായിരുന്നു. അന്നു നല്ല മത്സ്യക്കറി കൂട്ടാം എന്നതുകൊണ്ടുമാത്രമല്ല എരപ്പൻ അദ്ഭുതകരമായ കടൽക്കഥകൾ പറയും. എല്ലാം അനുഭവകഥകൾ. മൂന്നും നാലും ദിവസങ്ങൾ തുടർച്ചയായി പുറംകടലിൽ ചുറ്റിത്തിരിഞ്ഞ്, തപ്പിൽ കരുതിയിരുന്ന പച്ചവെള്ളം തീർന്ന്, തൊണ്ട വരണ്ടു മരിക്കാറായപ്പോൾ കാവിലമ്മയെ വിളിച്ചുകരഞ്ഞു പ്രാർത്ഥിച്ചതും അപ്പോൾ കാവിലമ്മ കനിഞ്ഞു മാനത്തുനിന്നു മുല ചുരത്തിക്കൊടുത്തതും മഴവെള്ളം കുടിച്ച് മരണത്തിൽനിന്നു രക്ഷപ്പെട്ടതും മറ്റും വളരെ തന്മയത്വത്തോടെ പറഞ്ഞു കേൾപ്പിക്കും.
ഒരു കൂറ്റൻ കൊമ്പൻ സ്രാവ് ഏട്ടുവലയിൽ കുടുങ്ങി, വലയും തോണിയും വലിച്ചുകൊണ്ടുപോയി നടുക്കടലിൽ ചുറ്റിച്ച കഥയായിരിക്കും മറ്റൊന്ന്. വല കടലിലുപേക്ഷിച്ചു ജീവനുംകൊണ്ടു മടങ്ങേണ്ടിവന്നു. “തിമിംഗലത്തെ കാണാറുണ്ടോ?” ശ്രീധരൻ ജിജ്ഞാസയോടെ ചോദിക്കും.
“തിമിങ്ങലോം കുമിങ്ങലോം കടലിലില്ല.” എരപ്പൻ വെറ്റില മുറുക്കാൻ അടയ്ക്കാക്കഷണം കുത്തിച്ചതച്ചു തലയാട്ടിക്കൊണ്ടു പറയും - പിന്നെ എന്തോ ഓർത്ത് ഒറ്റക്കണ്ണു മിഴിച്ചു ശ്രീധരന്റെ നേർക്കു നോക്കി ആദ്യം പറഞ്ഞതു തിരുത്തും.
“ഹ് ആങ്കുട്ടി പറയുന്ന ജന്തു കടലാനയായിരിക്കും കടലാന. ഓനല്ല കടലിലെ രാശാവ് സതെയാളേളാനാ ഓന്റെ നെറും തലേല് ഒരു കൊയലുണ്ട്- പീച്ചാംകൊയല് മൂപ്പരു കൊയലിലൂടെ വെള്ളം മേലോട്ടു തൂറ്റും അതു ദൂരെന്നു കാണാം.
പിന്നെ ഒരു വർണ്ണനയാണ് വെള്ളക്കുടിയും പിടിച്ചു നിക്കുന്ന കടൽ രാശാവിനെക്കാണുമ്പോൾ തോണിക്കാർ തൊഴുകൈയുമായി നിന്നു കൂട്ടത്തോടെ വിളിച്ചു പ്രാർത്ഥിക്കും. കടൽരാശാവേ, രക്ഷിക്കണേ......അതു കേട്ടാൽ രാശാവ് ഉടനെ വെള്ളക്കുടയും താഴ്ത്തി മുങ്ങി മറഞ്ഞുകളയും. എന്നാൽ രാശാവിനെപ്പറ്റി എന്തെങ്കിലും പരിഹസിച്ചു പറഞ്ഞാൽ രാശാവ് അതറിയും - അപ്പോൾ തോണിയുടെ അടിയിൽ വന്നു പെട്ടെന്നു പീച്ചാം കുഴലിലൂടെ ഒരു തൂറ്റൽ പാസ്സാക്കും. തോണിയും തോണിക്കാരും അതാ -എവിടെ? ആകാശത്തിൽ ഒരു തെങ്ങിന്റെ ഉയരത്തിൽ തൂറ്റൽധാരയിലങ്ങനെ തങ്ങിനിക്കും. അതു രാശാവിന്റെ ഒരു കളിയാണ്. തന്നെ കളിയാക്കുന്നവർക്ക് ഒരു ശിക്ഷയും. അപ്പോൾ തോണിയിലുള്ളവർ, 'കടൽ രാശാവേ, മാപ്പുതന്നു രക്ഷിക്കണേ!' എന്നു കരഞ്ഞുവിളിച്ചു പ്രാർത്ഥിക്കും. അതു കേട്ടാൽ രാശാവു ശാന്തനായി, വെള്ളക്കുട താഴ്ത്തി മുങ്ങിക്കളയും. ഉത്തരക്ഷണത്തിൽ തോണിയും തോണിക്കാരും “പ്ം' എന്നു കുത്തനെ വെള്ളത്തിൽ. ആർക്കും ഒരപകടവും പറ്റുകയില്ല. ഓൻ സയാളേളാനാ - തോണിക്കാർക്ക് ആകാശത്തിൽ തിമിംഗലത്തിന്റെ വെള്ളക്കുടപ്പുറത്ത് കുറച്ചുനേരം തങ്ങിനിന്ന ഒരനുഭവം മാത്രം.
എരപ്പന് അങ്ങനത്തെ ഒരനുഭവം എപ്പോഴെങ്കിലുമുണ്ടായിട്ടുണ്ടോ? മ് ഊം മ്ഊം -ഇല്ല. കാരണം കടൽ രാശാവിനെ പരിഹസിച്ചാലല്ല. അങ്ങനെ ശിക്ഷിക്കപ്പെടുക? എരപ്പനും കൂട്ടുകാരും കടൽ രാശാവിനെ പരിഹസിക്കാറില്ല - പഴമക്കാർ പറഞ്ഞുകേട്ടതാണ്.
ക്രുദ്ധനായ തിമിംഗലം സൃഷ്ടിച്ച അത്യുഗമായ ഊർദ്ധ്വജലധാരയിൽ
ആകാശത്തിൽ നൃത്തം ചെയുന്ന മീൻതോണിയുടെയും അതിൽനിന്നു പ്രാർത്ഥിക്കുന്ന
മുക്കുവന്മാരുടെയും ചിത്രം ശ്രീധരന്റെ മനസ്സിൽ നൃത്തം ചെയ്യും...... കൃഷ്ണൻമാസ്റ്റർ എരപ്പനോടു ചോദിച്ചു: “എരപ്പന്റെ രണ്ടാമത്തെ മകന്റെ കല്യാണം കഴിഞ്ഞോ?
അതു കേട്ട എരപ്പൻ ഒന്നു ചിരിച്ചു. പിന്നെ രണ്ടാമത്തെ മകൻ ചന്തപ്പന്റെ കല്യാണക്കഥ വിവരിച്ചു കേൾപ്പിച്ചു.
ചന്തപ്പൻ ഒരു പൂയിസ്ലാത്തിയുമായി ലോഗ്യമായി ചിറ്റം മൂത്തു. മതം മാറി തൊപ്പിയിട്ട്, ഇസ്ലാമായി, സെയ്താലിയായി, ആ മാപ്പിളച്ചിയെ നിക്കാഹ് കഴിച്ചു. ഒരുകൊല്ലം ചെല്ലുന്നതിനുമുമ്പ് മനംമടുത്തു പെണ്ണൊരു പൊലയാടിച്ചിയായിരുന്നു. സെയ്താലി അവളെ ഉപേക്ഷിച്ചു. പിന്നെ ആര്യ സമാജത്തിൽ ചേർന്ന്, ഹിന്ദുവായി, വിവേകാനന്ദൻ എന്ന പേരു സ്വീകരിച്ച്, ഇപ്പോൾ വളരെ മര്യാദക്കാരനായി നടക്കുകയാണ്. കല്യാണക്കാര്യം പറഞ്ഞാൽ ചന്തപ്പന്, അല്ല, വിവേകാനന്ദന്
കലിവേരും
ചന്തപ്പന്റെ പ്രണയകഥ കേട്ടപ്പോൾ കൃഷ്ണൻമാസ്റ്റർ തനിയെ ചിരിച്ചു. “പെണ്ണിനെക്കണ്ടു മോഹിച്ചുപോയാൽ പിന്നെ ആണുങ്ങൾ കഴുതകളെപ്പോലെയാവും..... കൃഷ്ണൻമാസ്റ്റർ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു. “എരപ്പനു കേൾക്കണോ, ഞാൻ മുമ്പ് ഒരു പെണ്ണിനെ സ്നേഹിച്ച കഥ?
അച്ഛന്റെ പഴയ പ്രണയകഥ കേൾക്കാൻ ശ്രീധരൻ ചെവി വട്ടം പിടിച്ചിരുന്നു. തന്നോട് അവിടെനിന്ന് എണീറ്റുപോവാൻ അച്ഛൻ ക്ലപിക്കുമോ എന്നായിരുന്നു ശ്രീധരന്റെ ഭയം -- അച്ഛൻ അങ്ങനെയാണ്. ശ്രീധരനു കേൾക്കാൻ പറ്റാത്ത എന്തെങ്കിലും കാര്യം പറയാൻ പുറപ്പെടുമ്പോൾ അച്ഛൻ ശ്രീധരനോടു പറയും; നി മുകളിൽ പോയി പാഠം പഠിക്ക്. എന്നാൽ, ഇപ്പോൾ അച്ഛൻ അങ്ങനെ ഒരു നിരോധനാജ്ഞയും നകിയില്ല. മാത്രമല്ല, മകനെ അന്യാപദേശന കേൾപ്പിക്കാൻ വേണ്ടിയല്ല അച്ഛൻ എരപ്പനോട് അക്കഥ പറയുന്നത് എന്നുകൂടി തോന്നിപ്പോയി ശ്രീധരന്
കൃഷ്ണൻമാസ്റ്റരുടെ പഴയ പ്രേമകഥയുടെ ചുരുക്കം ഇങ്ങനെയായിരുന്നു: കൃഷ്ണൻമാസ്റ്റർ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിൽ പഠിക്കുന്ന കാലം. നാട്ടിൻപുറത്ത് ക്ഷയിച്ചുതുടങ്ങിയ പഴയൊരു തറവാട്ടിലെ സുന്ദരിയായൊരു തരുണിയുമായി കൃഷ്ണൻമാസ്റ്റർ ലോഗ്യം പിടിച്ചു. അവളെ വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നു കൃഷ്ണൻ മാസ്റ്റരുടെ സമീപനം, എന്നാൽ, മറ്റേ കക്ഷിക്കു കുറേശ്ശെ സംശയമുണ്ടായിരുന്നുവെന്നു തോന്നുന്നു. കാമുകൻ വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറിക്കളയുമോ എന്ന്, തന്റെ മെയ്യഴകിൽ മാസ്റ്റർ മോഹവശനായിത്തീർന്നിരിക്കയാണെന്ന് ആ പെണ്ണു മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അവൾക്ക് അക്ഷരാഭ്യാസമുണ്ടായിരുന്നില്ല.
ഒരു ദിവസം വൈകുന്നേരം കൃഷ്ണൻ മാസ്റ്റർ ട്രെയിനിങ് സ്കൂൾ വിട്ടു വീട്ടിലേക്കു വരുമ്പോൾ അപരിചിതനായൊരു യുവാവ് വഴിയിൽ കാത്തുനിക്കുന്നതു കണ്ടു. മാസ്റ്റരെ കണ്ടപ്പോൾ അയാൾ അടുത്തുവന്ന് ആദരപൂർവ്വം ഒന്നു തൊഴുതു. കൃഷ്ണൻ മാസ്റ്റരുടെ കാമുകി ഒരു രഹസ്യ സന്ദേശവുമായി പറഞ്ഞയച്ച ദൂതനാണ്; ഒരു പാണയുവാവ്! അവൾ നാലു നാഴിക കിഴക്കുള്ള അമ്മാവന്റെ വീട്ടിലേക്കു പോവുകയാണ്. നാളെ രാത്രി അവിടെച്ചെന്നാൽ സൗകര്യമായി കണ്ടു സംസാരിക്കാം. അതായിരുന്നു സന്ദേശം.
ആ പ്രേമസന്ദേശം കൃഷ്ണൻ മാസ്റ്റരെ പുളകംകൊള്ളിച്ചു. “നാളെക്കാണാമെന്ന് അവളോടു പറയൂ. മാസ്റ്റർ മറുപടി കൊടുത്തു.
വീട്ടിലെത്തി വീണ്ടും അതിനെക്കുറിച്ച് ആലോചിച്ചു. അപം വിവേകമുദിച്ചു. രഹസ്യസന്ദേശം വഹിച്ചു വന്ന വ്യക്തിയെക്കുറിച്ചോർത്തു: വെളുത്ത് അരോഗദൃഢഗാത്രനായൊരു യുവകോമളൻ, നീണ്ട കുടുമ, നെറ്റിയിൽ സിന്ദൂരപ്പൊട്ട്..... അവൾ രഹസ്യസന്ദേശം ഏപിച്ചത് ഇവനെയാണ്. അപ്പോൾ അവളും ഈ പാണയുവാവും തമ്മിൽ വേറെ എന്തെല്ലാം രഹസ്യ വേഴ്ചകൾക്കിടയായിക്കൂടാ? -
മാസ്റ്റർ പിറ്റേന്നു രാത്രി അവളെക്കാണാൻ പോയില്ല. പിന്നീട് ഒരിക്കലും പോയില്ല. “കല്ലു കണ്ടേടം കൈക്കോട്ടു നിർത്തണം എന്നല്ല പഴഞ്ചൊല്ല്!" “സ്നേഹിക്കുന്നതിലെന്നപോലെതന്നെ പുരുഷനെ വഞ്ചിക്കുന്നതിലും
അപമാനപ്പെടുത്തുന്നതിലും സ്ത്രീ ഗൂഢമായൊരാനന്ദം കണ്ടെത്തുന്നു. ഒരു പെണ്ണിനെയും വിശ്വസിച്ചുകൂട. പ്രേമത്തിലകപ്പെട്ട പുരുഷൻ താനറിയാതെ ഒരു കഴുതയായി മാറുന്നതുകൊണ്ടാണ് ഒന്നും കണ്ടുപിടിക്കപ്പെടാതെ പോകുന്നത്.” അങ്ങനെ ഒരു ഗുണപാഠത്തോടു കൂടിയാണ് കൃഷ്ണൻ മാസ്റ്റർ തന്റെ പഴയ പ്രേമകഥ പറഞ്ഞവസാനിപ്പിച്ചത്.
ശ്രീധരന് അതു പുതിയ ഒരു തത്ത്വാപദേശമായിരുന്നില്ല. കൊല്ലങ്ങൾക്കു മുമ്പ്, റാവുത്തർ മൗലവി പാടിയ ഗാനം ശ്രീധരന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.
“ആറ്റെയും കാറ്റെയും നമ്പലാം - അന്ത ശേലികെട്ടിയ മാതരെ നമ്പലാ.......