shabd-logo

അതിരാണിപ്പാടമേ, വിട!

1 November 2023

1 കണ്ടു 1
കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർത്തി പൂളക്കൊമ്പിൽ നൃത്തം വെച്ചു കൊണ്ട് ആർത്തിയോടെ മധുപാനം ചെയ്യുന്നത്. കൃഷ്ണൻമാരുടെ പുലകളിയടിയന്തിരം കഴിഞ്ഞതിന്റെ മനുഷ്യരിലെന്നപോലെ വൃക്ഷങ്ങളിലുമുണ്ട്, ചില വിശിഷ്ട വ്യക്തികൾ അങ്ങനെ വ്യക്തിപ്രഭാവം പ്രദർശിപ്പിക്കുന്ന ഒരു വൃക്ഷമാണ് ദീർഘായുഷ്ടാനായ പൂള ഇലവ്), പൂളയുടെ കവരങ്ങൾക്കു കലാപരമായൊരു പ്രത്യേകത കാണാം. മേൽപ്പോട്ടോ കോണുകളിലേക്കോ അല്ല അവയുടെ പോക്ക്, മിക്കവാറും ഭൂമിക്ക സമവിതാനത്തിലാണ്. ഒരു നർത്തകന്റെ ഹസ്തമുദ്രപോലെ, വർണ്ണവൈവിധ്യം പുലർത്തുന്ന ജീവിതമാണ്. പൂള ഓരോ ഋതുവിലും മാറിമാറി വേഷംകെട്ടുന്നു. പുതുമഴ കഴിഞ്ഞാൽ നിറയെ തളിർത്തു കാണാം. ശാലിയുടെ കൊഴുത്തു മിനുത്ത പച്ചിലകൾ ശരൽക്കാലക്കാറ്റിൽ നൃത്തംവയ്ക്കുന്നു. ഹേമന്തത്തിൽ ഇലകളെല്ലാം കൊഴിഞ്ഞ്, തടിച്ചു തുടുത്ത പവിഴത്താലങ്ങൾ പോലുള്ള ദളങ്ങളോടു കൂടിയ വലിയ പൂക്കൾ പ്രദര്ശിപ്പിച്ചു നിലകൊള്ളുന്നു. കുളിരും മഞ്ഞും കലർന്ന ശിശിരപ്പുലരികളിൽ പൂളയുടെ നഗ്നമായ നരച്ച കവരങ്ങളിൽ കൽക്കരിയുടെ നിറമുള്ള കാക്കകൾ വന്നിരുന്നു പവിഴത്താലങ്ങളിൽനിന്നു തേൻ കവർന്നു കുടിക്കുന്നതു കൗതുകകരമായൊരു കാഴ്ച്ചയാണ്. രണ്ടു മാസം കഴിഞ്ഞു വസന്തമായാൽ, ശിഖരങ്ങളിൽ മരതകമണികൾപോലുള്ള ഉന്നക്കായ്കൾ തൂങ്ങിനിൽക്കുന്നതു കാണാം. പിന്നെ വേനൽക്കാലത്തു കായ്കൾ ഉണങ്ങിപ്പൊട്ടി
അന്തരീക്ഷത്തിൽ പഞ്ഞിപ്പൂഞ്ചിരി വാരിവിതറുന്നു... 'മയോ....ഊം.... ഒരു ദയനീയരോദനം. ശ്രദ്ധിച്ചു. പടിഞ്ഞാറേ പറമ്പിൽനിന്നാണ്. കുട്ടാപ്പുവിന്റെ പഴയ പൂരത്താലയിൽ നിന്ന് പാമ്പിന്റെ വായിൽപ്പെട്ട തവളയുടെ പ്രാണരോദനമാണ്.....

കുട്ടാപ്പുവിന്റെ അശ്രീകരം പിടിച്ച പൂത്തറയും കൊച്ചിനിലവും കൊല്ലങ്ങൾ കഴിഞ്ഞിട്ടും അങ്ങനെതന്നെ സ്ഥിതിചെയ്യുന്നു. തറയും ചുറ്റുപാടുള്ള നിലവും കാടുമൂടിക്കിടക്കുകയാണ്. അപ്പയും തുമ്പയും തൊട്ടാവാടിയും പന്നച്ചെടികളും കുട്ടാപ്പു പറമ്പുപരിശോധനയ്ക്കു വന്നിട്ട് എത്രയോ മാസങ്ങളായി! എന്തുപറ്റി കുട്ടാപ്പുവിന്? ക്ഷയരോഗം മൂർച്ഛിച്ചു തീരെ കിടപ്പിലായോ, അല്ല കാഞ്ഞുപോയോ?

"മങ്യാം തവളയുടെ നിലവിളിയുടെ ഈക്കം ഈണവും ക്ഷയിച്ചു വരുന്നു; പാമ്പു തവളയെ പകുതിയും വിഴുങ്ങിക്കളഞ്ഞിട്ടുണ്ടാവും... കുട്ടാപ്പുവിന്റെ പറമ്പിൻ മൂലയിൽ പന്നച്ചെടിപ്പടർപ്പുകൾക്കിടയിൽ പനിച്ചകപ്പൂക്കൾ വിടർന്നുനിൽക്കുന്നു. ഇളംമഞ്ഞനിറമുള്ള ദളങ്ങളും ഉള്ളിൽ കടുത്ത ഊതനിറത്തിലുള്ള വൃത്തവും ചേർന്ന കാണാൻ നല്ല ചേലുള്ള പനിച്ചകപ്പൂക്കൾ പറിക്കുമ്പോൾ
സൂക്ഷിക്കണം. പൂവിന്റെ മുട്ടിൽ ഒരു പിൻ കുഷ്യൻ പ്രതിഷ്ഠിച്ചിട്ടുണ്ട്. കുട്ടിക്കാലത്തു പനിച്ചകപ്പൂക്കൾ പറിച്ച് ഇതളുകളുടെ കീഴ്ഭാഗത്തെ സൂര്യകാന്തിപ്പൊട്ട് ഇരുമ്പുമോതിരംകൊണ്ടു പ്രസ്സ് ചെയ്തു ചെറിയ വട്ടുകളാക്കി നെറ്റിയിൽ പറ്റിച്ചു. നടക്കാറുണ്ടായിരുന്നത് ഓർത്തുപോയി.....

പധും കും.. പധും കും.... 
തോടിന്റെ വടക്കേക്കരയിലെ ഈർച്ചക്കാരൻ വേലുമൂപ്പരുടെ പുരമുറ്റത്തു നിന്നാണ് ആ പറയടിയും കൂക്കിവിളിയും കേട്ടത്. സംഗതി മനസ്സിലായി. വേലുമൂപ്പരുടെ മകൻ ദാമോദരന്റെ ഭാര്യ മാണിക്യം പത്തും തികഞ്ഞ വയറുമായി നീങ്ങുന്നതു കാണാറുണ്ടായിരുന്നു. മാണിക്യം പ്രസവിച്ചു. പേറിയിപ്പാണ് അക്കേട്ടത്. പെരുമുട്ടൽ കൊണ്ടു നിലത്തു തല്ലലും കൂക്കി വിളിയും. ആൺകുഞ്ഞാണ് അതിന്റെ സൂചനയാണ് ആ കൂക്കിവിളി പിറന്നതു പെൺകുഞ്ഞാണെങ്കിൽ കൂക്കിവിളിയുണ്ടാവുകയില്ല. വെറും തല്ലു മാത്രം-മിണ്ടാതെ മൂന്നുപ്രാവശ്യം.

അങ്ങനെ ഈർച്ചക്കാരൻ വേലുമൂപ്പർ ഇന്നൊരു മുത്തച്ഛനായി. പടച്ചി ഉണ്ണൂലിയമ്മ ഒരു മുത്തശ്ശിയായി.

ഏഴു പെറ്റ ഉണ്ണൂലിത്തള്ളയ്ക്കു രണ്ടെണ്ണത്തിനെ മാത്രമേ കൗമാരദശ കഴിഞ്ഞു കിട്ടിയുള്ളു. ബാലനും ദാമോദരനും. ബാലൻ നാടുവിട്ടു പൊയ്ക്കളഞ്ഞു. ഒരു വിവരവും ഇല്ല. ദാമോദരൻ വെള്ളക്കാരുടെ ബാങ്കിലെ പ്യൂണാണ്. ("മെസ്സഞ്ചർ' എന്നാണ ഔദ്യോഗികനാമം.) മാറത്ത് ബാങ്കിന്റെ പേർ ചുവന്ന ലിപികളിൽ തുന്നിപ്പിടിപ്പിച്ച കാക്കി യൂനിഫോറവും, പച്ച റാലി സൈക്കിളുമൊക്കെയുണ്ട് ദാമോദരന്. യൂനിഫോമണിഞ്ഞു വിലസാനുള്ള ഭാഗ്യം കിട്ടിയ ആദ്യത്തെ

അതിരാണിപ്പാടത്തുകാരനാണ് ദാമോദരൻ. അപ്പോൾ കണ്ടു ആരോ കന്നിപ്പറമ്പിലെ പടികേറി വരുന്നത്. സൂക്ഷിച്ചു നോക്കി ശങ്കുണ്ണിക്കമ്പൗണ്ടർ,

തടിച്ചു മുണ്ടനായ ശങ്കുണ്ണിക്കമ്പൗണ്ടറുടെ ഉടുപ്പിനും നടപ്പിനും പഴയ കാലത്തേതിൽനിന്ന് ഒരു മാറ്റവും വന്നിട്ടില്ല. കുടവയറിനും ഷർട്ടിന്നും മീതേ മൽമുണ്ടു ചൂറ്റി രണ്ടു കൈയും അസാരം പൊക്കി അകറ്റിപ്പിടിച്ചു ധൃതിയോടെ ആടിയാടിക്കൊണ്ടാണ് മുറ്റത്തു വന്നത്. എന്നാൽ കമ്പൗണ്ടറുടെ തടിച്ചുവീർത്ത വട്ടമുഖത്തിന് ആകപ്പാടെ ഒരു നിറമാറ്റം സംഭവിച്ചിട്ടുണ്ട്. ഇരു കവിളത്തും കൺപോളകൾക്കു കീഴെയും വൃത്തികെട്ട ഒരു കറുപ്പു ബാധിച്ചിരിക്കുന്നു; ചില സ്ത്രീകളുടെ മുഖത്തു പിടിപെടാറുള്ള കരിമംഗല്യം പോലെ.

ശങ്കുണ്ണിക്കമ്പൗണ്ടർ ഇന്നലെ അച്ഛന്റെ പുലകുളിയടിയന്തിരത്തിനു മറ്റ് അയൽപക്കക്കാരോടൊപ്പം സന്നിഹിതനായിരുന്നുവെന്നു മാത്രമല്ല, കുമ്പയ്ക്കു മീതേ ഒരു തോർത്തും ചുറ്റിക്കെട്ടി സദ്യയ്ക്കു വിളമ്പാൻ സഹായിക്കുകയും ചെയ്തിരുന്നു. മൂപ്പർ ഇപ്പോൾ ഇങ്ങോട്ടു വന്നതിന്റെ ഉദ്ദേശമെന്തായിരിക്കും?

മുറ്റത്തേക്കു ചെന്നു കമ്പൗണ്ടറെ ലോഗ്യഭാവത്തിൽ സ്വീകരിച്ച് ഇരിക്കാൻ കോലായിലേക്കു ക്ഷണിച്ചു.

കമ്പൗണ്ടർ ഈസിച്ചെയറിൽ ആസനസ്ഥനായി. “ശ്രീധരന്റെ വട്ടനില്ല ഇവിടെ?'' മൂക്കും മുറിമീശയും ചുളിച്ചു.
പിടപ്പിച്ചുകൊണ്ട് കമ്പൗണ്ടറുടെ ചോദ്യം. (മുറിമീശ മുക്കാലും നരച്ചിരിക്കുന്നു.) “വട്ടനിവിടെയില്ല. രാവിലെ പുറത്തേക്കെങ്ങോട്ടോ പോയിരിക്കയാണ്.

(അച്ഛന്റെ മരണവാർത്തയ്ക്ക് ശ്രീധരന്റെ കമ്പി കിട്ടിയ അന്ന് തമിഴ്നാട്ടിൽനിന്നു പുറപ്പെടാൻ കഴിഞ്ഞില്ല കുഞ്ഞപ്പൂവിന്. വണ്ടികിട്ടിയില്ല. മൂന്നാം ദിവസമാണ് കന്നിപ്പറമ്പിൽ വന്നുചേർന്നത്.)

“കൃഷ്ണൻമാരുടെ പുലകളിയടിയന്തിരം കേമമായി നടത്തിയതു നന്നായി. കമ്പൗണ്ടർ അഭിനന്ദിച്ചു.

“അച്ഛനുവേണ്ടി ഇനിയൊന്നും നടത്തേണ്ടിവരില്ലല്ലോ!' ശ്രീധരൻ വിഷാദത്തോടെ പറഞ്ഞു.

കുമ്പൗണ്ടർ കുറച്ചുനേരം മൗനംപൂണ്ടിരുന്നു. പിന്നെ എന്തോ ഗൗരവമുള്ള കാര്യം സംസാരിക്കാനുള്ളതുപോലെ ശ്രീധരനെ അരികിലേക്ക് ആംഗ്യം കാട്ടി വിളിച്ചു.

“നിന്റെ വട്ടൻ കുഞ്ഞപ്പൂവിന്റെ പ്ലാനെന്താണെന്നു നീ അറിഞ്ഞ് വാ?" (കമ്പൗണ്ടർ മൂന്നുപ്രാവശ്യം മൂക്കും മീശയും പിടപ്പിച്ചു.)

“ഞാനൊന്നും അറിഞ്ഞില്ല."

“തറവാട്ടുസ്വത്തു ഭാഗിച്ച് ഇഷ്ടന്റെ ഓഹരിയും വാങ്ങി തമിളത്തിപ്പെണ്ണിനെയും കുട്ടിയെയും കൂട്ടി പിനാംഗിലേക്കു പോകാനാണു പരിപാടി. മനസ്സിലായോ?

ശ്രീധരൻ ഒന്നും മിണ്ടിയില്ല.

“തറവാട്ടുസ്വത്തെന്നു പറയാൻ നിങ്ങൾക്കെന്താണുള്ളത്, ഈ പറമ്പും പുരയുമല്ലാതെ ഇതു വിറ്റാൽ നീയും അമ്മയും എങ്ങോട്ടു പോകും? അതു കൊണ്ടു നീ ഒരിക്കലും അതിനു സമ്മതിക്കരുത് -

ശ്രീധരൻ ആലോചിച്ചു. ശകുനിക്കമ്പൗണ്ടർ എന്തെങ്കിലുമൊരു കാര്യം സദുദ്ദേശ്യത്തോടെ ചെയ്തതായി കേട്ടിട്ടില്ല. പിന്നെ ഇങ്ങനെ ഉപദേശിക്കുന്നതിന്റെ പൊരുളെന്തായിരിക്കും?

“എന്താണു നീയൊന്നും മിണ്ടാത്തത്?" ശ്രീധരൻ പിന്നെയും മൗനം കൈക്കൊണ്ടു.

കമ്പൗണ്ടർ ഉപദേശം തുടർന്നു: “ഇനി അഥവാ സത്ത ഭാഗിക്കണമെന്ന് കുഞ്ഞപ്പ നിർബ്ബന്ധം പിടിക്കയാണെങ്കിൽ ഈ പുരയും പറമ്പും ആർക്കെങ്കിലും പണയം കൊടുത്ത് കുഞ്ഞപ്പുവിന്റെ അവകാശം തീർത്ത് അവനെ പുറത്താക്കുന്നതാണു നല്ലത്.

മനസ്സിലായോ?" ശ്രീധരനു മനസ്സിലായി കമ്പൗണ്ടറുടെ ദുർബുദ്ധി. കന്നിപ്പറമ്പും പുരയും ആദ്യം പണയക്കടത്തിൽപ്പെടുത്തി, പിന്നെ തഞ്ചത്തിൽ തട്ടിയെടുക്കണം. അതായിരിക്കും

പ്ലാൻ.

“നിനക്ക് ഉപദേശം തരാൻ ആരുമില്ല. അതുകൊണ്ട് കാര്യമൊക്കെ എന്നെ ഏൽപിച്ചാൽ ഞാൻ സഹായിക്കാം. കൃഷ്ണൻമാരെ ഓർത്തിട്ടാണ് ഞാനിതു പറയുന്നത്. മനസ്സിലായോ?'

ശ്രീധരൻ ഒന്നു ചിരിച്ചു. പിന്നെ സൗമ്യമായി മറുപടി കൊടുത്തു. “കമ്പൗണ്ടറേ, അലോഗ്യമൊന്നും തോന്നരുത്. കമ്പൗണ്ടർ എന്റെ ഭാഗം  വക്കാലത്തുപിടിക്കാനൊന്നും വരണ്ട, എന്റെ കാര്യം ഞാൻ തന്നെ നോക്കിക്കൊള്ളാം..

കമ്പൗണ്ടറുടെ മുഖം കരിക്കലംപോലെ വീർത്തു. ശ്രീധരനെ ഒന്നു തുറിച്ചു നോക്കി.

“നീ അത്രയ്ക്കായോ?- ആ നോട്ടത്തിൽ അവജ്ഞയും ഭീഷണിയും അടങ്ങിയിരുന്നു.

“എന്റെ കാര്യം നോക്കാൻമാത്രം ഞാനായിട്ടുണ്ട്. കമ്പൗണ്ടർ ഇപ്പോൾ അത്രയും മനസ്സിലാക്കിയാൽ മതി.... ശ്രീധരൻ ദൃഢസ്വരത്തിൽ പറഞ്ഞു. കമ്പൗണ്ടർ ഈസിച്ചെയറിൽ നിന്നെണീറ്റ് കരിക്കലംകൊണ്ടു ശ്രീധരനെ ഒന്നുഴിഞ്ഞു ദുർമ്മന്ത്രം ജപിക്കുംപോലെ മൊഴിഞ്ഞു.

“അമ്മയും മോനും ഇവിടുന്നിറങ്ങേണ്ടിവരും “അച്ഛൻ എന്നെന്നേക്കുമായി ഇവിടെനിന്നിറങ്ങിപ്പോയി. പിന്നെ ഇവിടെ നിന്നിറങ്ങിപ്പോവുന്നതിൽ അമ്മയും മോനുമെന്തിനു സങ്കടപ്പെടുന്നു?"

ശ്രീധരന്റെ വാക്കുകൾ കേട്ടു കമ്പൗണ്ടർ പുച്ഛസ്വരത്തിൽ ചുണ്ടുകൾ കോട്ടി ഒരു

ചിരി ചിരിച്ചു: “ഹുംഹും! നമുക്കു കാണാം.

രണ്ടു കൈയും പൊക്കിയകറ്റിപ്പിടിച്ചു കുമ്പയും കുലുക്കിക്കൊണ്ടു കമ്പൗണ്ടർ ധൃതിയോടെ ഇറങ്ങി നടന്നു.

പിറ്റേന്നു രാവിലെ ശ്രീധരൻ അച്ഛന്റെ ഡയറികൾ എടുത്തു നോക്കുകയായിരുന്നു. കൃഷ്ണൻമാസ്റ്റർ നിത്യവും മുടങ്ങാതെ ഡയറിയെഴുതിയിരുന്നു.

നിസ്സാരസംഭവങ്ങൾപോലും ഡയറിയിൽ കുറിച്ചുവയ്ക്കും. എത്രയോ വർഷങ്ങളായി തുടർന്നുവരുന്ന പതിവാണ് മരണത്തിന്റെ തലേന്നാൾ പോലും ഡയറിയിലെ ദിനസരിക്കുറിപ്പുകൾ പൂർത്തിയാക്കിവെച്ചിരുന്നു. കുറിപ്പുകളെല്ലാ ഇംഗ്ലീഷിലാണെഴുതുക. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടിയതും, പുതുമഴ പെയ്തതും, കുട്ടിമാളു “പുറത്തായതും, ചെരിപ്പിന്റെ വാറ് അറ്റു റിപ്പേർ ചെയ്തതുമെല്ലാം ഡയറിയിൽ കാണാം. ഒടുവിലത്തെ ഡയറിക്കുറിപ്പിൽ ശ്രീധരനെ സംബന്ധിച്ച ഒരു കാര്യവും നോട്ടു ചെയ്തു.

വെച്ചിരുന്നു: “ഗേവ് ശ്രീധർ ഫോർ അനാസ് ഫോർ ഹെയർ - കട്ട്.' (ശ്രീധരന് തലമുടി വെട്ടിക്കാൻ നാലണ കൊടുത്തു...)

അപ്പോൾ കണ്ടു, കുഞ്ഞപ്പൂവിനെ മുമ്പിൽ നടത്തിക്കൊണ്ടു ശങ്കുണ്ണിക്കമ്പൗണ്ടറും, പിന്നാലെ ആധാരം ആണ്ടിയും കന്നിപ്പറമ്പിലെ പടികേറിവരുന്നത്.

ഡയറി അടച്ചുവെച്ചു.

ആധാരം ആണ്ടിയെ അവരുടെകൂടെ കണ്ടപ്പോൾ ശ്രീധരന് കാര്യം ഏതാണ്ടു മനസ്സിലായി.

വട്ടൻ കുഞ്ഞപ്പു തലയും താഴ്ത്തി നേരെ അകത്തേക്കു പോയി. കമ്പൗണ്ടർ കോലായിലേക്കു കേറാൻ ആപം ശങ്കിച്ചു. ആണ്ടി കന്നിപ്പറമ്പിലെ തെങ്ങുകളുടെ കുരലിലേക്കു കണ്ണയച്ചുകൊണ്ടു നടുമുറ്റത്തു തന്നെ തങ്ങിനിന്നു.

“കമ്പൗണ്ടർ ഇങ്ങോട്ടു കേറിയിരിക്കൂ. കോലായിലെ കസേര ചൂണ്ടിക്കാട്ടി ശ്രീധരൻ ക്ഷണിച്ചു.

കമ്പൗണ്ടർ കോലായിൽ കേറി കൈയില്ലാത്ത കസേരയിൽ കുമ്പയും തള്ളിച്ചുകൊണ്ട് ഇരുന്നു.

“ആണ്ടിഗുമസ്തനെന്താണ് വന്നകാലിൽ നീക്കുന്നത്?” കോലായിൽ അവശേഷിച്ച ഇരിപ്പിടമായ ബഞ്ചിലേക്കു ചൂണ്ടിക്കാട്ടി ആധാരത്തേയും സ്വാഗതം ചെയ്തു.

“വേണ്ട കുട്ടി ഞാനിവിടെ നിന്നോളാം.” ആണ്ടി ഒരൊഴിഞ്ഞ ചിരി ചിരിച്ചു. (വായിൽ പല്ലാന്നുമില്ല.)

ആണ്ടി ഒഴിഞ്ഞുമാറിയതിന്റെ കാരണം ശ്രീധരനറിയാം. ആണ്ടിക്കു ചന്തി ആധാരമാക്കി കുത്തിയിരിക്കാൻ വയ്യ. എരിപൊരിക്കൊള്ളുന്ന മൂലക്കുരുവിന്റെ ഉപദ്രവം! ഉടുമുണ്ടിന്റെ മുട്ടിൽ അതിന്റെ വൃത്തികെട്ട രക്തമുദ്ര ഉറുപ്പിക വട്ടത്തിൽ പതിഞ്ഞുകാണാനുണ്ടായിരുന്നു. കമ്പൗണ്ടർ അകത്തേക്കു നോക്കി വിളിച്ചു: “കുഞ്ഞപ്പു, എഡോ കുഞ്ഞ് ഇങ്ങോട്ടു

വാ, കോലായിൽ വന്ന് ഇരിക്ക് വട്ടൻ വൈമനസ്യത്തോടെയാണെങ്കിലും പുറത്തേക്കു വന്നു കോലായുടെ ഇറമ്പിൽ, തൂണോടു ചേർന്ന്, മുട്ടുമടക്കിയിരുന്ന് ഒരു ബീഡി കൊളുത്തി.

കമ്പൗണ്ടർ ഉടനെ കാര്യത്തിലേക്ക് പ്രവേശിച്ചു.

“ങ്ഹും -ശ്രീധരാ, നീ എന്തു വിചാരിക്കുന്നു?” (മീശയും മൂക്കും അവയുടെ കളികളിച്ചു. “കമ്പൗണ്ടർ ചോദിച്ചതിന്റെ അര്ത്ഥം മനസ്സിലായില്ല! ശരീധരന് ഒരു

പാവത്തെപ്പോലെ പറഞ്ഞു. “ഇന്നലെപ്പറഞ്ഞ കാര്യംതന്നെ കുഞ്ഞപ്പൂവിനു തറവാട്ടുമുതല് ഭാഗിച്ച് അതിന്റെ ഓഹരി ഉടന് കിട്ടണം."

കുഞ്ഞപ്പൂവിന്റെ വക്കാലത്തുമായി കമ്പൗണ്ടർ ആധികാരികമായിത്തന്നെയാണ് ഇപ്പോൾ സംസാരിക്കുന്നത്.

“ഭാഗിക്കണം. ഉടനെതന്നെ കാര്യം നടത്തണം.” ശ്രീധരൻ ഗൗരവം നടിച്ചുകൊണ്ടു പറഞ്ഞു.

കമ്പൗണ്ടർ അത്ര പ്രതീക്ഷിച്ചിരുന്നില്ല. എറിഞ്ഞുവീഴ്ത്താൻ കല്ലും, പിടിച്ചുകെട്ടാൻ കയറുമൊക്കെ കരുതിക്കൊണ്ടാണു വന്നിരിക്കുന്നത് അതെല്ലാം വെറുതെയായി.

(ആണ്ടി മുഖം ചുളിച്ചു മിണ്ടാതെ നിക്കുകയാണ്. മൂലക്കുരുവിന്റെ പുകച്ചിൽ കൊണ്ടോ പണ്ട് പണിക്കരുടെ എഴുത്തുപള്ളിയിൽ വെച്ച് അമ്മാളു പരിണയം' നാടകം അരങ്ങേറിയപ്പോൾ കിട്ടിയ കെട്ട മുട്ടയുടെ നാറ്റം ഓർക്കുന്നതുകൊണ്ടോ എന്നു നിശ്ചയമില്ല.)

തെല്ലുനേരത്തെ മൗനത്തിനുശേഷം കമ്പൗണ്ടർ കമ്പ തലോടിക്കൊണ്ടു ചോദിച്ചു. “ശരി, നിന്റെ ഭാഗം വാദിക്കാൻ ആരാണ്?

“ഇതിൽ വാദപ്രതിവാദത്തിന്റെ കാര്യമൊന്നുമില്ലല്ലോ തറവാട്ടു സ്വത്തു ഭാഗിക്കണം. അത്രതന്നെ "

“ശരി” കമ്പൗണ്ടർ ഒന്നു മുന്നോട്ടാഞ്ഞ്, മൂന്നു വിരലുകൾ പൊക്കിക്കാട്ടി; “പുരയും
പറമ്പും മൂന്നോഹരി, മാസ്റ്റരുടെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും തുല്യമായ മൂന്നോ ഹരി. സമ്മതമല്ലേ? "

“നിയമപ്രകാരം അങ്ങനെതന്നെയാണല്ലാ വേണ്ടത് "cool."

കമ്പൗണ്ടർ ആണ്ടിയെ വിളിച്ച് അളക്കാൻ ഒരു മുളങ്കോലുണ്ടാക്കിക്കൊണ്ടുവരാൻ

ക്ലപിച്ചു. “അളക്കലും പിടിക്കലുമൊക്കെ എന്തിനാണ്?” ശ്രീധരൻ ഇടയിൽക്കടന്നു ചോദിച്ചു. “പുരയുടെ മുന്നിലൊന്നും പറമ്പിന്റെ മൂന്നിലൊന്നും അളന്നു കണക്കാക്കി

അതിർത്തിവരയ്ക്കണം - കുഞ്ഞപ്പൂവിന്റെ അവകാശം. “നിങ്ങളുടെ കക്ഷിക്കു പുരയുടെയും പറമ്പിന്റെയും കഷണമോ, അല്ല പണമോ, ഏതാണു വേണ്ടത്?” ശ്രീധരൻ ഗൗരവത്തോടെ അന്വേഷിച്ചു.

കമ്പൗണ്ടർ കുറഞ്ഞൊന്ന് ആലോചിച്ച് മൂക്കും മീശയുംകൊണ്ടു സർക്കസ് കളിച്ചു. പണം മതി എന്നുവച്ചോ -എന്താ, കൊടുക്കാൻ റൊക്കം പണം നിന്റെ കൈയിലുണ്ടോ?'

“തൽക്കാലം ഇല്ല."

“പിന്നെ പുരയും പറമ്പും പണയം കൊടുക്കണം, അല്ലേ? --എഡോ, അതു തന്നെയല്ലേ ഞാനിന്നലെ നിന്നോടു പറഞ്ഞത്?

കമ്പൗണ്ടർ വിജയഭാവത്തിൽ കുടവയറൊന്നമർത്തിത്തലോടി.

“പണം കിട്ടാൻ വേറെയും വഴിയുണ്ടല്ലോ!'

“എന്തു വഴി?”

“പുരയും പറമ്പും വിറ്റു മാറണം-

കമ്പൗണ്ടർ കരിക്കലവും താങ്ങി എന്തോ ആലോചിക്കുകയാണ്. ശ്രീധരൻ വിഷാദത്തോടെ കന്നിപ്പറമ്പിന്റെ വേലിക്കലേക്കു മിഴിച്ചു നോക്കി, വായിൽ വിലങ്ങനെ ഒരു ഇല്ലിമുള്ളം പിടിച്ച് ഒരു കാക്ക വേലി മേൽനിന്നു വടക്കേപ്പറമ്പിലെ അയനിപ്പിലാവിന്റെ മുകളിലേക്കു പറന്നു പോയി.

അച്ഛന്റെ ബലിപിണ്ഡം വിഴുങ്ങിയ, പൂളപ്പൂവിലെ തേൻ കുടിച്ച, കാക്ക തന്നെയായിരിക്കണം, വേലിയിൽനിന്ന് ഇല്ലിമുള്ളും വായിലാക്കി പറന്നു പോയത്. അയനിപ്പിലാവിന്റെ കുരലിൽ കൂട്ടുകെട്ടാൻ കാക്ക പുതിയ കൂടു കെട്ടുന്നു ഇവിടെ ഒരു തറവാടു തകരുന്നു....

“കുഞ്ഞപ്പൂവിന് എന്തെങ്കിലും പറയാനുണ്ടോ?” കമ്പൗണ്ടറുടെ ചോദ്യം ശ്രീധരനെ ചിന്തയിൽനിന്നുണർത്തി.

കുഞ്ഞപ്പൂവിന് ഒന്നും പറയാനില്ല കാര്യം അന്ന് അങ്ങനെ കലാശിച്ചു.

കന്നിപ്പറമ്പും വീടും വിക്കാൻ തീരുമാനിച്ചു. ആധാരം ആണ്ടി, കന്നിപ്പറമ്പിലെ കഴിക്കൂറുചമയങ്ങളുടെ കണക്കെടുത്തുകൊണ്ട് തൊടിയിൽ ചുറ്റിനടക്കുകയാണ്. ശ്രീധരനും അരികെ ചെന്നു നിന്നു. കണക്കു ശരിയാണോ എന്നു പരിശോധിക്കാനല്ല പട്ടിക തയ്യാറാക്കുന്നതിന്റെ മട്ടും മാതിരിയും വെറുതെയൊന്നു മനസ്സിലാക്കാൻ വേണ്ടി.

തെങ്ങുകളുടെ കണക്കു കുറിക്കുകയാണ്.

യൗവനദശയിലുള്ള തെങ്ങുകൾ തെങ്ങ്' എന്ന ഒറ്റപ്പേരിൽ എഴുന്നു നിക്കുന്നു. ബാക്കിയെല്ലാം മരം തയ്യ', 'കുടം തയ്', 'കിളിപ്രായം', 'പീറ്റ' എന്നീ ഇനങ്ങളിൽ ചാഞ്ഞുകിടക്കുന്നു.

പിന്നെ മറ്റു മരങ്ങൾ. ഫലവൃക്ഷങ്ങൾക്കു മാത്രമേ അംഗീകാരമുള്ള കന്നിപ്പറമ്പിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ മുമ്പ് വലിയൊരു പേരമരമുണ്ടായിരുന്നു. (ശ്രീധരൻ ചെറുപ്പത്തിൽ പേരയ്ക്കു കടിച്ചുതിന്നുകൊണ്ട് അതിന്റെ കൊമ്പിൽ കുതിരസവാരി നടത്താറുണ്ടായിരുന്നു.) ആ മരം നശിച്ചുപോയി. ആ സ്ഥലത്ത് ഒരു പേരക്കിടാവു വളർന്നുവരുന്നുണ്ട്. ഇളം മഞ്ഞനിറത്തിലുള്ള ഇലകൾ കലാപരമായി വിലസുന്നതും, ഇനിയും കവരങ്ങൾ പൊടിച്ചിട്ടില്ലാത്തതുമായ ഒരു സസ്പിിക - ആണ്ടി അതിന് ചൂലിന്റെ വിലപോലും ക്ലപിക്കുന്നില്ല.

റോസ് ചെടി, മുല്ലപ്പടർപ്പ്, മാതളത്തെ മുതലായവയ്ക്കൊന്നും കുഴിക്കൂറു ചമയപ്പട്ടികയിൽ സ്ഥാനമില്ല. എല്ലാം പുല്ല്! അശോകത്തെച്ചി, പാരിജാതം, ചെമ്പരുത്തി തുടങ്ങിയവയെല്ലാം തള്ളിക്കളയേണ്ട പടുചെടികള

തോട്ടത്തിലെ നീലച്ചെമ്പരുത്തിയിൽ മൂന്നു പൂക്കൾ പട്ടുക്കുടപിടിച്ചു നിക്കുന്നു. മാതളം പുഷ്പിച്ചിരിക്കുന്നു. നല്ല പവിഴമണികൾപോലുള്ള മലരുകൾ. കിണറ്റിൻ കരയിലെ ചീനവേലിമേൽ പടർത്തിയ വള്ളികളിൽ മണിപ്പൂങ്കുലകൾ വിലസുന്നു. (മാതളക്കുരുവിനും മണിപ്പൂവിനും ഒരേ നിറമാണ്: പത്മരാഗക്കല്ലിന്റെ

mino...)

കന്നിപ്പറമ്പിന്റെ നാളത്തെ ഉടമസ്ഥൻ ഈ പൂച്ചെടികളെല്ലാം പിഴുതെറിഞ്ഞ്, നിലം കിളച്ച്, കുഴികൾ കുത്തി, അവിടെ തെങ്ങിൻതൈയോ കവുങ്ങിൻതൈയോ നട്ടു എന്നുവരാം. ചീനവേലിമേൽ കയ്പവള്ളി പടർത്തും - അതോർത്തപ്പോൾ ശ്രീധരന്റെ നെഞ്ചിൽ ഒരു നൊമ്പരം അരിച്ചുകയറി. നിത്യവും വെളുപ്പിനും വയിട്ടും, കിണറ്റിൽനിന്നു സ്വന്തം കൈകൊണ്ടു വെള്ളംകോരി സ്നേഹത്തോടെ നട്ടുനനച്ചുവളർത്തിയ ചെടികളാണ്. അവ തളിരും പൂവുമണിയുന്നത് എത്ര കൗതുകത്തോടെയാണു

നിരീക്ഷിച്ചത് ആംഗ്ലേയകവി വേർഡ്സ്വർത്തിന്റെ വരികൾ ഓർത്തു:

Long have I loved what I behold The night that calms, the day that cheers The common growth of mother earth Suffices me-her tears, her mirth Her humblest mirth and tears.

(ശാന്തിയേകുന്നതാം രാത്രിയുമാഹ്ളാദ- സന്ദായകമായ വാസരകാലവും
മാതൃഭ്രമണ്ണിൽപൊടിച്ചുവളരുന്ന 
സാധാരണങ്ങളാം സസ്യജാലങ്ങളും സ്നേഹം പുലർത്തുന്നിതെന്നിൽ പ്രകൃതിയിൽ മേവുന്ന സർവ്വവും സ്നേഹിച്ചിടുന്നു ഞാൻ പൃത്ഥ്വിതന്നശ്രുവും ഹർഷപ്രസരവും മാത്രം മതിയെൻ ഹൃദയം നിറയ്ക്കുവാൻ....)

ആണ്ടിഗുമസ്തൻ തൊടിയിലെ മാവുകളുടെ കണക്കെടുക്കുകയാണ്. മൂന്നുനാലു വിളർത്ത ഇലകൾ മാത്രമുള്ള ഒരു മാന്തെ കുനിഞ്ഞുനിന്നു പരിശോധിച്ച് അതു പിടിക്കുമോ നശിക്കുമോ, പട്ടികയിൽ കൊള്ളിക്കണോ തള്ളണോ എന്നു സംശയിച്ചു. നിക്കുകയാണ്...

ശ്രീധരന്റെ മിഴിയില് നിന്ന് ഒരിറ്റു കണ്ണീർ ആ മാന്തത്തടത്തിൽ പതിച്ചത്, ആണ്ടിഗുമസ്തൻ കണ്ടില്ല-മരണത്തിന്റെ കുറച്ചു നിമിഷങ്ങൾക്കു മുമ്പ് അച്ഛൻ നീർപകർന്നുകൊടുത്ത ഒട്ടുമാവാണത്.

കന്നിപ്പറമ്പും ഓടിട്ട മാളികവീടും 1100 ക.യ് (ആയിരത്തിഒരുനൂറ് ഉറുപ്പിക മാത്രം) വിപനനടത്താനുള്ള ഏർപ്പാടുകൾ പൂർത്തിയായി. കച്ചേരിയിൽ ആധാരം രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ച തീയതിയുടെ തലേന്നാൾ

ഉച്ചയ്ക്ക് ശങ്കുണ്ണിക്കമ്പൗണ്ടറും ആധാരം ആണ്ടിയും കന്നിപ്പറമ്പിലേക്കു കേറി വന്നു. പിറ്റേന്നാളത്തെ രജിസ്റ്ററിന്റെ കാര്യത്തെപ്പറ്റി എന്തോ സംസാരിക്കാനാണ് അവർ വന്നത് എന്നാണ് ശ്രീധരൻ കരുതിയത്.

വട്ടൻ കുഞ്ഞപ്പൂ തെക്കേ അകത്തു കിടന്നുറങ്ങുകയായിരുന്നു. കമ്പൗണ്ടർ കോലായിലെ ഈസിച്ചെയറിൽ ആക്കംപൂണ്ട് ആസനസ്ഥനായി. “നാളെ രജിസ്റ്റർ കഴിഞ്ഞാൽപ്പിന്നെ സമയം കിട്ടില്ല.ഇപ്പോൾ തന്നെ അതങ്ങട്ട്

കഴിച്ചേക്കാം. കമ്പൗണ്ടർ കുമ്പയുഴിഞ്ഞുകൊണ്ടു പറഞ്ഞു. ശ്രീധരനു സംഗതി മനസ്സിലായില്ല. ആധാരമെല്ലാം എഴുതി തയ്യാറാക്കിക്കഴിഞ്ഞു. ഇനിയെന്തു ചടങ്ങാണ് കഴിക്കാനുള്ളത്? ശ്രീധരൻ അന്വേഷണ ഭാവത്തിൽ കമ്പൗണ്ടറുടെ കരിമുഖത്തേക്കു നോക്കി.

“വീട്ടുസാമാനങ്ങൾ ഓഹരിവയ്ക്കണം. കമ്പൗണ്ടർ മൂക്കും മീശയും ഊക്കിൽ ചലിപ്പിച്ചു. ശ്രീധരൻ അതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല. അത! ഇളിഭ്യന്റെ മട്ടിലൊന്നു ചിരിച്ചു.

“കുഞ്ഞപ്പു, എഡോ കുഞ്ഞപ്പൂ!' കമ്പൗണ്ടർ അകത്തേക്കു നോക്കി ഉച്ചത്തിൽ വിളിച്ചു. “നീ ഇവിടെ വന്ന് ഇരിക്ക്.

ആധാരം ആണ്ടി ഒരു മുറിപ്പെൻസിൽ ചെത്തിക്കൂർപ്പിച്ചുകൊണ്ട് നിക്കുകയായിരുന്നു. വട്ടൻ കുഞ്ഞപ്പു കണ്ണുതിരുമ്മിക്കൊണ്ട് കോലായിലേക്കു വന്നു. പതിവുപോലെ കോലായത്തെമ്പത്ത് തൂണിനരികെ മുട്ടുമടക്കിയിരുന്ന് ഒരു ബീഡി കത്തിച്ചു.

ശ്രീധരന്റെ മനോഗതി ഏതാണ്ടിങ്ങനെയായിരുന്നു. വീട്ടുസാമാനങ്ങൾ
എനിക്കാവശ്യമില്ല. എല്ലാം വട്ടൻ എടുത്തുകൊള്ളട്ടെ. പിന്നെ ഓഹരി വയ്ക്കേണ്ട കാര്യമില്ലല്ലാ. ഉത്തരക്ഷണത്തിൽ മറ്റൊരു വിചാരമുദിച്ചു. ഇതെല്ലാം കമ്പൗണ്ടറും ആധാരവും തട്ടിയെടുക്കും. വട്ടനും കിട്ടുകയില്ല-അതു പാടില്ല ഓഹരി കണക്കാക്കി വാങ്ങി അതിരാണിപ്പാടത്തെ സാധുകുടുംബങ്ങൾക്കു ദാനം ചെയ്യണം....

കമ്പൗണ്ടർ ആണ്ടിയെനോക്കി ഒരാംഗ്യം കാട്ടി. ആണ്ടി അകത്തുകടന്നു കട്ടിലുകൾ, മേശകൾ, പെട്ടികൾ തുടങ്ങിയ കനത്ത സാമാനങ്ങളുടെ പട്ടിക തയ്യാറാക്കി. അതിനുശേഷം ചെറിയ സാമാനങ്ങൾ പെറുക്കിക്കൊണ്ടുവന്നു കോലായിൽ നിരത്തിവെച്ചുതുടങ്ങി. ഉരലും അമ്മിയുമൊഴികെ ഇളകുന്ന സമുതലുകളും കോലായിൽ ഹാജരാക്കിയിട്ടുണ്ട്. ചിരവിയും ചെമ്പും കിണ്ണവും കോളാമ്പിയും പുട്ടുകുറ്റിയും പാളക്കയറും ഒന്നും ഒഴിവാക്കിയിട്ടില്ല. ശ്രീധരനു വിഷമവും സങ്കടവും തോന്നി നാണവും, എല്ലാം ഉള്ളിലൊതുക്കി.

ആണ്ടി വഹകൾക്കു വില കണക്കുകൂട്ടി, ഓരോന്ന് എണ്ണിയും നിരക്കിയും നീക്കിയും ഓഹരി ഒപ്പിക്കുകയാണ്.

വട്ടൻ കുഞ്ഞപ്പു കാൽമുട്ടുകൾക്കുമീതെ കൈകൾ ചുറ്റിപ്പിടിച്ചു മുഖം കുനിച്ചു. മൂകനായിരിക്കുന്നു.

ഊം നടക്കട്ടെ. ശ്രീധരൻ മനസ്സിൽ കരുതി. എല്ലാറ്റിനും കണക്കു വേണം. ആറ്റിൽ തൂകിലും അളന്നു തൂകണം' -അച്ഛൻ പറഞ്ഞ കഥ ഓർമ്മവന്നു.

“ മക്കത്തു പോയ പെരുമാളെപ്പറ്റിയുള്ള ഐതിഹ്യമാണ്. ചേരമാൻ പെരുമാളുടെ കെട്ടിലമ്മയ്ക്കു കോവിലകം കാര്യസ്ഥനിൽ മോഹം ജനിച്ചു. ധർമ്മനിഷ്ഠനും, രാജഭക്തനുമായിരുന്ന കാര്യസ്ഥൻ സ്വാമിപത്നിയുമായുള്ള അവിഹിതവേഴ്ചയ്ക്കു വശംവദനായില്ല. കെട്ടിലമ്മയുടെ കാമാഗ്നി പ്രതികാരമായി മാറി. ചിരട്ടകൊണ്ടു മാറിലുരച്ചു മുലകളിൽ മാന്തലിന്റെ പാടുകളുണ്ടാക്കി ചോരയൊലിപ്പിച്ചു കരഞ്ഞുകൊണ്ടു കെട്ടിലമ്മ ഭർത്താവിന്റെ മുമ്പിൽ ചെന്നു നിന്നു.

“ഇതെന്താണ്?' രാജാവ് പരിഭ്രമത്തോടെ ചോദിച്ചു. “അങ്ങയുടെ കോവിലകം കാര്യസ്ഥനോടു ചോദിക്കൂ. കെട്ടിലമ്മ തേങ്ങിക്കരഞ്ഞു.

കോപാന്ധനായ രാജാവ് ഉടൻ കാര്യസ്ഥനെ ആളയച്ചുവരുത്തി. വിചാരണപോലും നടത്താതെ വധശിക്ഷ വിധിച്ചു. ശിക്ഷ നടത്താൻ മന്ത്രിയോടു ക്ലപിച്ചു.

കുറ്റവാളിയുടെ കഴുത്തുവെട്ടുന്നതിന് ആരാച്ചാർ കാര്യസ്ഥനെ പുഴക്കരയിലെ പാറക്കെട്ടിൽ കൊണ്ടുചെന്നു നിർത്തി.

“അവസാനത്തെ ആഗ്രഹമെന്തെങ്കിലും അറിയിക്കാനുണ്ടോ?' മന്ത്രി ചോദിച്ചു. "എന്റെ ഇന്നുവരെയുള്ള ശമ്പളം മുഴുവനും ഇവിടെ കൊണ്ടുവന്നു തരണം. കാര്യസ്ഥൻ ആഗ്രഹമറിയിച്ചു.

ധാന്യക്കണക്കിലായിരുന്നു ശമ്പളം. കാര്യസ്ഥനു ശമ്പളമായി കൊടുക്കാനുള്ള

നെല്ലു മുഴുവനും അളന്ന് പാറപ്പുറത്തു കൂമ്പാരമാക്കി വെച്ചു കൊടുത്തു. കാര്യസ്ഥൻ മുളനാഴികൊണ്ട് തന്റെ നെല്ല് അളന്നുതുടങ്ങി. അളന്ന നെല്ല്  പുഴവെള്ളത്തിലേക്കു പാറ്റിയെറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അളന്നും കളഞ്ഞും നെല്ലു തീരാറായപ്പോൾ കാര്യസ്ഥൻ അവിടെ കൂടിനിന്നിരുന്ന മാലോകരോടായി ഇങ്ങനെ പറഞ്ഞു: “ആറ്റിൽ തൂകിലും അളന്നു തൂകണം.

പിന്നെ ആരാച്ചാരുടെ കൊലവാളിനു കഴുത്തു കുനിച്ചുകൊടുക്കുന്നതിനുമുമ്പ്, കൊട്ടാരത്തിന്റെനേർക്കു നോക്കി ഇങ്ങനെ വിളിച്ചു പറഞ്ഞു: “പെഞ്ചൊല്ലു കേട്ട പെരുമാളേ, മക്കത്തു പോയി തൊപ്പിയിട്.

കാലമേറെച്ചെല്ലുന്നതിനുമുമ്പ് കെട്ടിലമ്മയുടെ വ്യഭിചാരശീലം കണ്ടു പിടിക്കപ്പെട്ടു. അപ്പോൾ കാര്യസ്ഥന്റെ അവസാനവാക്കുകൾ അസ്ത്രം പോലെ രാജാവിന്റെ കരളിൽ തറച്ചു: 'പെഞ്ചൊല്ലു കേട്ട പെരുമാളേ, മക്കത്തു പോയി തൊപ്പിയിട്.

അങ്ങനെ പെണ്ണിന്റെ വാക്കു വിശ്വസിച്ച് ശുദ്ധാത്മാവായ കാര്യസ്ഥനെ കഴുവേറ്റിയ മഹാപിഴ തീർക്കാനാണ് ചേരമാൻ പെരുമാൾ കേരളം വിട്ടു കപ്പലുകേറി മക്കത്തു പോയി തല മൊട്ടയടിച്ച്, സുന്നത്തുകഴിച്ച്, തൊപ്പിയിട്ടു മാപ്പിളയായത്.

ആണ്ടി അപ്പോഴും വീട്ടുസാമാനങ്ങൾ മൂന്നായി വീതിക്കുന്ന പ്രക്രിയ തുടർന്നുകൊണ്ടിരുന്നു. കമ്പൗണ്ടർ കുമ്പ തലോടിക്കൊണ്ട് ഇടയ്ക്കിടെ ചില നിർദ്ദേശങ്ങൾ നകുന്നുണ്ട്.

ശ്രീധരന്റെ അമ്മ അർദ്ധബോധാവസ്ഥയിൽ പടിഞ്ഞാറ്റയിലെ നിലത്ത്, ചാവുവിളക്കു വെച്ചിരുന്നതിനടുക്കെ കിടക്കുകയാണ്.

വട്ടൻ കുഞ്ഞപ്പു പുറം വളച്ചു കാലുകൾക്കിടയിൽ തലവെച്ച ഗർഭസ്ഥശിശുവിനെപ്പോലെ നിലകൊള്ളുന്നു.

കന്നിപ്പറമ്പിലെ “വീട്ടുമുതലോരിവെയ്ക്കുന്നു' എന്ന വാർത്ത അതിരാണിപ്പാടം മുഴുവനും പരന്നു. അയൽപക്കക്കാർ കുറച്ചുപേർ ആണും പെണ്ണും മുറ്റത്തും വേലിക്കലുമായി ചുറ്റിപ്പറ്റി നിന്നു. അവർ ചിലപ്പോൾ തമ്മിൽ തമ്മിൽ കുശുകുശു പറയുന്നുണ്ടെങ്കിലും ഉറക്കെ അഭിപ്രായം പ്രകടിപ്പിക്കുകയോ കമ്പൗണ്ടറുടേയും ആണ്ടിയുടേയും മേൽനോട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓരിവയ്ക്കലിൽ ഇടപെടുകയോ ചെയ്യുന്നില്ല. കൃഷ്ണൻമാസ്റ്റർ ചത്തുപോയി. ഇനി തള്ളയും മോനും നാളെ ഈ ദേശം വിട്ടുപോകും. കുഞ്ഞപ്പൂവും കൊങ്ങുനാട്ടിലേക്കുതന്നെ മടങ്ങും. ദേശത്തു നാളെയും കാണേണ്ടവരാണ് കമ്പൗണ്ടറും ആണ്ടിയും. അവരെ പിണക്കാൻ പാടില്ല എന്നൊരു മനോഭാവമായിരിക്കാം അവരെ അടക്കിനിർത്തിയത്...

“എരപ്പൻ അടുക്കളേലെ ചട്ടീം കലാം ഓരിവെക്കുന്ന് ആ തമിളത്തിപ്പൊലാടിച്ചിക്ക് കൊണ്ടായി നക്കാൻ കൊടുക്കാൻ പെറുക്കി ഹമുക്ക് ... ആ നല്ല മനിച്ചന്റെ തൊളേളലെ മണ്ണ് ഒണങ്ങീറ്റില്ല. അപ്പളേക്കും തോന്ന്യല്ലോ ഈ ചെറ്റക്ക് ആ പാവം തളേളനം മോനേം കുടിയേറക്കാൻ യോഗ്യനായ

കെട്ടണൻമാട്ടർക്കുണ്ടായ മോനാണ് ഈ തോട്ടിപ്പൻ എന്ന് ആരേയ് പറഞ്ഞ്... ഗ്രൂപ്പ്! വാക്കുകൾ പടക്കം പൊട്ടിക്കുംപോലെ കന്നിപ്പറമ്പിൽ വന്നു വീണു. കുട്ടാപ്പുവിന്റെ പറമ്പിൻ മൂലയിൽ നിന്നാണ് അതു പുറപ്പെടുന്നത്. തോട്ടിൻകരയിലെ ഈർച്ചക്കാരൻ വേലുമൂപ്പരുടെ ഭാര്യ പടച്ചി ഉണ്ണൂലിയമ്മ, തടിച്ചു പൊക്കംകൂടിയ ആ തള്ള പകുതിയും നരച്ചു ചകിരിത്തൂപ്പുപോലെയായ തലമുടി അഴിച്ചിട്ടു നിക്കുന്നു. കൈയിലൊരു കൊടു വാളുമുണ്ട്. മരുമകൾ മാണിക്യത്തിന്റെ പേറ്റുകളിക്ക് വെള്ളം കാച്ചാൻ
വാതംകൊല്ലിയും മറ്റു പച്ചിലകളും കുട്ടാപ്പുവിന്റെ വളർത്തുകാട്ടിൽ നിന്നരിഞ്ഞെടുക്കുന്നതിനിടയ്ക്കാണ്, കുഞ്ഞപ്പൂവിന്റെ നേർക്ക് ഈ ശകാരവർഷം തകർക്കുന്നത്......

ശ്രീധരൻ ചിന്തിക്കുകയാണ്: അടുക്കളസാമാനങ്ങളെല്ലാം ഓഹരി വെച്ചു കഴിഞ്ഞാൽ പിന്നെയുള്ളതു പുസ്തകങ്ങളാണ്. പുസ്തകങ്ങളൊക്കെ തന്റേതാണെങ്കിലും അവ വാങ്ങാൻ വിലകൊടുത്തത് അച്ഛനാണല്ലോ! അവ കൃഷ്ണൻ മാസ്റ്ററുടെ മൊതലായി കണക്കാക്കണമെന്ന് കമ്പൗണ്ടറും ആധാരവും വാദിക്കുകയാണെങ്കിൽ!....

“ഈ മകാപാപി അനുപവിക്കും! കിട്ടയതൊക്കെ മ്ണുങ്ങി. പിന്നെ ആ തമിളത്തിക്കൂത്തിച്ചി ഇവനെ ചൂലെടുത്തു തച്ച് പൊറത്താക്കും. ഈ മകാപാപി നെരത്തിമ്മക്കെടന്ന് പു് ചാവും...

ഉണ്ണൂലിയമ്മയുടെ ശാപവാക്കുകൾ ചീനപ്പടക്കം പോലെ വന്നു പതിച്ചു.

ആണ്ടി ഓഹരിയൊപ്പിക്കുന്നതു പൂർത്തിയാക്കാതെ എണീറ്റ് കക്കൂസിലേക്ക് ഒരു പാച്ചൽ പാഞ്ഞു. ആണ്ടി കക്കൂസിലേക്കോടുന്നത് ഉണ്ണൂലിയമ്മ കണ്ടു.

“അതാ ഒരു കൊസ്രാങ്കൊള്ളി പാഞ്ഞുവരുന്നു. ഇനി, തണ്ടാസ്സ് ഓരിവെയ്ക്കാനായിരിക്കും. എഡോ, ആണ്ടിമയിട്ടേ, തണ്ടാസ്സ് മൂന്നോരിയാക്കി അടീലത്തെ ഓരി ആ തോട്ടിപ്പറേൻ കുഞ്ഞപ്പൂന് കൊടുക്ക്... അര മണിക്കൂർ നേരം കക്കൂസിൽ കഴിച്ചുകൂട്ടിയതിനുശേഷമാണ് ആണ്ടി മടങ്ങിയത്.

വീട്ടുസാമാനങ്ങൾ ഓഹരിവെച്ച് തന്റെ കൃത്യം നിർവ്വഹിച്ച സംതൃപ്ത നാട്യത്തോടെ ആണ്ടി കീശയിൽനിന്ന് ഒരുകഷണം ചുരുട്ടെടുത്ത്, കുഞ്ഞപ്പുവിന്റെ കൈയിൽനിന്നു തീപ്പെട്ടി വാങ്ങി ചുരുട്ടു കത്തിച്ചു. കുഞ്ഞപ്പൂവിനോട് എന്തോ കുശുകുശുപ്പറഞ്ഞു.

“എല്ലാം കഴിഞ്ഞോ ആണ്ടിഗുമസ്താ?” ശ്രീധരൻ ചോദിച്ചു. കഴിഞ്ഞു എന്ന് ആണ്ടി കൈയും കലാശവും കാണിച്ചു.

അപ്പോൾ പുസ്തകങ്ങൾ രക്ഷപ്പെട്ടു. കുഴിക്കൂറു ചമയപ്പെട്ടികയിൽ റോസ് ചെടികൾക്കും മുല്ലപ്പടർപ്പിനും പുല്ലുവില, വീട്ടുമുതലുകളുടെ കൂട്ടത്തിൽ ഷേക്സ്പിയറുടെയും കാളിദാസന്റെയും കുമാരനാശാന്റെയും ശങ്കരാചാര്യരുടെയും കൃതികൾക്ക്

അടുപ്പുകല്ലിന്റെ വിലപോലും കണ്ടില്ലായിരിക്കാം

ആണ്ടിയുടെ നോട്ടത്തിൽപ്പെടാതെപോയ ഒരു വസ്തു ശ്രീധരൻ കണ്ടു പിടിച്ചു. കോലായിലെ ഇറയിൽ തൂങ്ങിക്കിടക്കുന്ന മരംകൊണ്ടുണ്ടാക്കിയ ഭസ്മത്തട്ട്.

അതു ചൂണ്ടിക്കാട്ടി ശ്രീധരൻ ചോദിച്ചു: “ആണ്ടിഗുമസ്താ, ഇതെങ്ങനെ ഭാഗിക്കും? ആണ്ടി കാട്ടി ഒരിളിച്ചിരി ചിരിച്ചു.

“അച്ഛൻ തൊട്ട ഭസ്മം അമ്മയ്ക്കും എനിക്കും ഇരിക്കട്ടെ തട്ട് വല്യേട്ടനെടുത്തോട്ടെ... ശീധരൻ ഉറക്കെപ്പറഞ്ഞു: “എന്താ വട്ടനൊന്നും മിണ്ടാത്തത്?”

കാൽമുട്ടുകൾക്കിടയിൽനിന്നു കുഞ്ഞപ്പൂവിന്റെ മുഖം മെല്ല ഉയർന്നു ഇറയിലെ ഭസ്മത്തട്ടിലേക്കും പിന്നെ ശ്രീധരന്റെ മുഖത്തേക്കും ഒന്നു നോക്കി ഇരുവരുടെയും മിഴികൾ ഇടഞ്ഞു.
വട്ടന്റെ ചുവന്ന കണ്ണുകൾ നനയുന്നതും, വട്ടൻ കീഴ്ച്ചുണ്ടു കടിച്ചു വികാരങ്ങൾ അമർത്തുന്നതും ശ്രീധരൻ സൂക്ഷിച്ചു.

പെട്ടെന്ന് ഒരു തേങ്ങിക്കരച്ചിലോടെ വിട്ടൻ, കൈകൊണ്ടു മുഖം പൊത്തിക്കളഞ്ഞു....

വട്ടൻ വികാരാധീനനാവാൻ കാരണമെന്ത്?

ഭസ്മത്തട്ടിൽ അച്ഛന്റെ കൈ പൊങ്ങുന്നതു കണ്ടുവോ?

അനുജന്റെ മിഴികളിലൂടെ അച്ഛന്റെ നോട്ടത്തിന്റെ മിന്നലാട്ടമുണ്ടായോ? എന്തുതന്നെയായാലും അച്ഛന്റെ ചോരയല്ലേ, ശ്രീധരൻ?....

“കമ്പോണ്ട്ര, ഒന്നും ഓരിവെക്കേണ്ട എനിക്കൊന്നും വേണ്ട പുരയും പറമ്പും ഒന്നും വേണ്ട-ഞാനെന്റെ പാടും കൊണ്ടു പൊയ്ക്കോളാം...” കുഞ്ഞപ്പു മുറ്റത്തേക്കു മിഴിച്ചുനോക്കിക്കൊണ്ടു ഗദ്ഗദസ്വരത്തിൽ മൊഴിഞ്ഞു.

ശകുനിക്കമ്പൗണ്ടർ കസേരയിൽ നിന്ന് ഒരു ചാട്ടം ചാടി: “അങ്, അങ്—ഇതു നല്ല പുതുമ! കാര്യങ്ങളൊക്കെ കച്ചേരിപ്പടിക്കലെത്തിച്ചിട്ട് ഈ ഹമുക്കു പറയുന്നതു കേട്ടില്ല!....എടോ, നിനക്കൊന്നും വേണ്ടെങ്കിൽ വേണ്ട നീയിവിടെ മിണ്ടാണ്ടിരുന്നാ

" കുഞ്ഞപ്പു തല വീണ്ടും കാൽമുട്ടുകളിലൊളിപ്പിച്ചു മിണ്ടാതെയിരുന്നു ഇടയ്ക്കിടെ തേങ്ങിക്കരയുന്നുണ്ടായിരുന്നു.

ശ്രീധരൻ ഒന്നും പറഞ്ഞില്ല.

കുഞ്ഞപ്പൂവിൽ ഏതു മനുഷ്യനിലും ഒളിഞ്ഞുകിടക്കുന്ന സാത്വിക ഭാവം ഒന്നു പിടഞ്ഞുണർന്നതാണ്. അതു ക്ഷണികമാണ്. പൊട്ടിച്ചൂട്ടു പോലെ അതു കെട്ടണഞ്ഞുപോകും 
വിദോഹവാസനയുള്ള ഒരു വ്യക്തിയല്ല വട്ടൻ. കുഞ്ഞപ്പൂ-ചില്ലറ വികൃതികൾ ഒരു വിനോദമാക്കി ബഡായികാട്ടി നടക്കും വാനരനെപ്പോലെ ആ വാനരന്റെ കഴുത്തിൽ കുടുക്കിട്ടു പിടിച്ചിരിക്കയാണ് ശങ്കുണ്ണിക്കമ്പൗണ്ടറും ആധാരം ആണ്ടിയും....ആ പാശവലയത്തിൽനിന്നും പുറത്തേക്കു കുതിച്ചുചാടാൻ കുരങ്ങ വിചാരിച്ചാൽ സാദ്ധ്യമല്ല....

രജിസ്ട്രാപ്പീസിൽനിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് തന്റെ ഓഹരിപ്പണവും ഒപ്പിട്ടുവാങ്ങി, കുഞ്ഞപ്പു ആരോടും മിണ്ടാതെ ഒരുമണിക്കുള്ള മെയിൽ വണ്ടിക്കുതന്നെ സ്ഥലംവിട്ടു തമിഴത്തിപ്പൊണ്ടാട്ടിയെയും കൊളന്തയെയും കൂട്ടി, പിനാംഗിലേക്കു കപ്പൽ കയറാൻ ഒരുങ്ങിക്കൊണ്ട്.

ആധാരമെഴുത്തുകൂലി, പലവകച്ചെലവ് ഓഹരിക്കമ്മീഷൻ ആദിയായ കണക്കുകളുടെ പട്ടിക തയ്യാറാക്കി ആണ്ടി കാത്തിരുന്നു രാത്രിയായിട്ടും കുഞ്ഞപ്പൂവിന്റെ നിഴൽപോലുമില്ല...അങ്ങനെ ആണ്ടി, അണ്ടികളഞ്ഞ അണ്ണാനെപ്പോലെയായി.

ദല്ലാൾപ്പണം, കമ്മീഷൻ ഫീസ് മുതലായവയ്ക്കു പുറമേ സൗജന്യമായി നല്ലാരു തുകയും തട്ടിയെടുക്കാമെന്നു കരുതി കാത്തിരുന്ന ശങ്കുണ്ണിക്കമ്പൗണ്ടർക്കും മനസ്സിലായി,

കുണ്ടിൽച്ചാടിയെന്ന്. കമ്പൗണ്ടർ ആലോചിച്ചു: കുഞ്ഞപ്പൂവിനെ പിടിക്കാൻ തമിഴ്നാട്ടിലേക്ക് ഒരു പോക്കുപോയാലോ? വേണ്ട വണ്ടിക്കൂലി നഷ്ടപ്പെടും. അതായിരിക്കും ഫലം. തമിളത്തിയെയും ചെക്കനെയുംകൂട്ടി ആ ഹബൂജാല് കപ്പലു കേറീട്ടുണ്ടാവും. 

അങ്ങനെ കന്നിപ്പറമ്പ് ഭാഗം പിരിവുവ്യാപാരം നടത്തിയതിന്റെ ഫീസായി അതിരാണിപ്പാടത്തെ "ശങ്കുണ്ണി ആൻഡ് ആണ്ടി അറ്റോർണിക്കമ്പനിക്ക്, കുഞ്ഞപ്പൂവിന്റെ ഓഹരിയിൽക്കിട്ടിയ ചട്ടികലം ചെമ്പു കോളാമ്പികൾ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു 
ശ്രീധരൻ പുറപ്പെടുകയാണ്.

കൈയിൽ സൂക്ഷിക്കുവാൻ കരുതിയിരുന്ന ചെറിയ തുകൽ സഞ്ചി തുറന്നു. അതിലെ വസ്തുക്കൾ പുറത്തെടുത്തു വീണ്ടും പരിശോധിച്ചു.

ഒരു കണ്ണട

അച്ഛന്റെ പഴയ കണ്ണട. സത്യത്തെയും നന്മയെയും മാത്രം ദർശിച്ച മിഴികൾക്കു സാക്ഷ്യംവഹിച്ച ചില്ലുകളാണ് ശ്രീധരന്റെ ഭാവി ജീവിതത്തിനു നേർവഴി കാട്ടിക്കൊടുക്കും.

ഒരു തൂവൽ തെരുവുമൂലയിലെ പെറ്റിഷൻ റൈറ്റർ ഹാഷിം മുൻഷി പണ്ടു സമ്മാനിച്ച പക്ഷിത്തൂവൽ.

(ഹാഷിം മുൻഷി ഇന്ന് കടപ്പുറത്തെ പള്ളിശ്ശശാനത്തിൽ മണ്ണിനടിയിലാണ് തെരുവുമൂലയിൽ, പീടികമാളികയിൽ, മുൻഷിയുടെ പഴയ എഴുത്തു മുറിയുടെ ജാലകത്തിനരികെ പുതിയൊരു ബോർഡാണു തൂങ്ങിക്കിടക്കുന്നത്.

“ശ്രീ ജോതിഷാലയം' ജോത്സ്യൻ: പനച്ചിക്കാട്ടു കുട്ടൻ പണിക്കർ.)

ആ മഹാൻ സമ്മാനിച്ച തൂവൽ ശ്രീധരന്റെ ജീവിതത്തൊഴിലിന്റെ

ചിഹ്നമായിരിക്കട്ടെ -

ഒരു നോട്ട് ബുക്ക്

അമ്മുക്കുട്ടിയുടെ കവിതാനോട്ട്ബുക്ക്! ശ്രീധരനെ സ്നേഹിച്ചിരുന്ന ഒരു സാധുപെൺകുട്ടിയുടെ പരിശുദ്ധകരസ്പർശമേറ്റ കടലാസുതുണ്ടുകൾ.
ഒരുകെട്ടു കടലാസ്.

ശ്രീധരന്റെ സ്വന്തം കവിതകളുടെ കൈയെഴുത്തുപ്രതികൾ.

അങ്ങനെ അച്ഛന്റെ പഴയ കണ്ണടയും, ഹാഷിം മുൻഷിയുടെ തൂവലും, അമ്മുക്കുട്ടിയുടെ കവിതാനോട്ട്ബുക്കും, സ്വന്തം കവിതകളുടെ കരടുകോപ്പികളും തുകൽ സഞ്ചിയിൽത്തന്നെ നിക്ഷേപിച്ച്, തൂക്കിയെടുത്ത്, വിധവയായ അമ്മയേയുംകൂട്ടി കന്നിപ്പറമ്പിലെ പടിയിറങ്ങി.

കരിയിലകളും പയനിൻപൂക്കളും വേലിയിൽനിന്നു വഴുതിവീണ ഇല്ലിമുള്ളുകളും വെള്ളമണലും ഇടകലർന്ന ഇടവഴിയിലൂടെ തലയുയർത്തിക്കൊണ്ടു നടന്നു. അമ്മയേയും കൂട്ടി ആദ്യം ഇലഞ്ഞിപ്പൊയിലിലേക്ക്... പിന്നെ അമ്മയെ ഇലഞ്ഞിപ്പൊയിലിൽ വിട്ട് ഒറ്റയ്ക്കു ബോംബെയിലേക്ക്...
....പിന്നെ....പിന്നെ വിശാലമായ ലോകത്തേക്ക്.......
68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക