മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂടിയ ഭംഗിയുള്ളൊരു മാളിക ഭവനമാണ് പൊങ്ങിനിക്കുന്നത്
മുറ്റത്തിന്റെ മൂലയിൽ ആൾമറയുള്ള നല്ലാരു കിണറും.
കന്നിപ്പറമ്പിലെ ശുദ്ധജലക്കിണർ ചുറ്റുപാടുമുള്ള വീട്ടുകാർക്ക് ഒരനുഗ്രഹമായിത്തീർന്നിട്ടുണ്ട്. ചെപ്പുകുടങ്ങളും മൺതൂക്കുകളും ഒക്കത്തുവച്ച് അതിരാണിപ്പാടത്തെ പെൺകിടാങ്ങൾ അവിടെ ഒത്തുകൂടുന്നു; വർത്തമാനം പറഞ്ഞ് കുലചലാ ചിരിക്കുന്നു. മാളികവരാന്തയിലിരുന്നുകൊണ്ട് ശ്രീധരൻ, കിണറിനുചുറ്റും ഉയരത്തിൽ കെട്ടിയ, മണിപ്പൂവള്ളികൾ പടർത്തിയ ചീനവേലിക്കു മുകളിലൂടെ ആ പെൺകൊടികളുടെ മൃദുല സല്ലാപങ്ങളും കൂട്ടച്ചിരികളും തെല്ലാരു നാണത്തോടെ ആസ്വദിക്കുന്നു.
അവരെ ജലദേവതകളായി സപിച്ചു കവിത രചിക്കാൻ വൃഥാ ശ്രമം നടത്തുന്നു.....
അതിരാണിപ്പാടത്തിന്റെ തെക്കുകിഴക്കേ മൂലയിലെ, ഈർച്ചക്കാരൻ കറപ്പന്റെ പഴയ ചെറ്റപ്പുര, കൽച്ചുമരുകളോടുകൂടിയ നാലു മുറികളുള്ള ഒരു വീടായി മാറിയിരിക്കുന്നു. കറപ്പന്റെ മകൻ ബാലൻ കടപ്പുറത്തെ കുടക്കാൽ നിർമ്മാണക്കമ്പനിയിലെ ഒരു ശമ്പളക്കാരനാണ്.
കോരൻ ബട്ളറുടെ ചായപ്പീടികയോടു മത്സരിച്ചുകൊണ്ട് അതിനടുത്തു തന്നെ സൂപ്പ്
കണ്ണന്റെ മകൻ കുമാരൻ ഒരു ചായപ്പീടിക തുറന്ന്, "ഭാരത് മാതാ ടീ ഷാപ്പ്' എന്നൊരു
ബോർഡും വെച്ചിരിക്കുന്നു.
കുമാരന്റെ അസിസ്റ്റന്റ് 'വെള്ളക്കൂറ' എന്നുകൂടി പേരുള്ള
വടക്കൻകുഞ്ഞിരാമൻ അതിരാണിപ്പാടത്തെ പുതിയ പൂവാലനായി വിലസുകയാണ്.
ആശാരിനീലാണ്ടൻ മരക്കൊത്തൻ വേലപ്പന്റെ സർവ്വീസിൽനിന്നു തെറ്റിപ്പിരിഞ്ഞ്
അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ കോണിൽ സ്വന്തമായി ഒരു ഫർണിച്ചർ ഷാപ്പ്
തുടങ്ങിയിരിക്കയാണ്. സഹായികളായി അളിയൻ മാധവനെയും കുട്ടപ്പൻ, കറുപ്പൻ എന്നീ രണ്ടു കിഴക്കൻ ആശാരിമാരെയും കൊണ്ടു വന്നിട്ടുണ്ട്.
ഈർച്ചക്കാരൻ സാമിയുടെ അയൽപക്കത്തു പാർക്കുന്നത് പെരുതേരി
(ക്ലപണിക്കാരൻ) അപ്പുവാണ്. അപ്പുവിന്റെ കൊച്ചു പറമ്പിൽത്തന്നെ ആശാരി വേലായുധൻ ഒരു പുര കുത്തിമറച്ചുണ്ടാക്കിയിട്ടുണ്ട്. വേലായുധനു രണ്ടു ഭാര്യമാരുണ്ട്. ജേഷ്ഠാനുജത്തികൾ: മാളുക്കുട്ടിയും ചെറിയമ്മുവും.
പഴയ ചില തോടുകളും കുഴിനിലങ്ങളും തൂർന്ന് അവിടെ പുതിയ കൂട്ടരുടെ ചെറ്റപ്പുരകൾ പൊങ്ങിവന്നിരിക്കുന്നു. തട്ടാൻ, കൊല്ലൻ തുടങ്ങിയ കമ്മാളർ വേറെയും. അങ്ങനെ അതിരാണിപ്പാടത്തു കുഴിയിടങ്ങൾ പെരുകി. ജനസംഖ്യ വർദ്ധിച്ചു. ജീവിതനിലവാരം ഉയർന്നു.
മാറ്റമില്ലാത്ത രണ്ടു സ്ഥലങ്ങൾ കുട്ടാപ്പുവിന്റെ പുരത്തറയും ചന്തുപ്പണിക്കരുടെ
എഴുത്തുപള്ളിയുമാണ്. കുട്ടാപ്പുവിന്റെ പുരത്തറ പുല്ലും പന്നച്ചെടികളും വളർന്ന് കാടുകെട്ടിക്കിടക്കുകയാണ്. ആരോഗ്യം തീരെ നശിച്ചതുകൊണ്ടാവാം കുട്ടാപ്പു തന്റെ പുരത്തറ സന്ദർശനത്തിനു വന്നിട്ടു മാസങ്ങൾ കഴിഞ്ഞു.
അതിരാണിപ്പാടത്തു ജീവിതം അണിഞ്ഞൊരുങ്ങിയ കാലത്തുതന്നെ കടന്നുകൂടിയ ഒരു സ്ഥാപനമത്രേ ചന്തുപ്പണിക്കരുടെ എഴുത്തുപള്ളി. സ്ഥലത്തെ ഇന്നത്തെ ചെറുപ്പക്കാരിൽ പലരും ചന്തുപ്പണിക്കരുടെ എഴുത്തു പള്ളിയിൽനിന്ന്, മണലിലെഴുതിയും എഴുത്തോല വായിച്ചും കൈപ്പലകയിലെ മാംസപേശിയിൽ പണിക്കരാശ മണലുകൂട്ടിയുള്ള തിരുമ്മലിന്റെ രസമനുഭവിച്ചും അക്ഷരാഭ്യാസം നേടിയവരാണ്. എഴുത്തച്ഛൻ, ജോത്സ്യൻ, വൈദ്യൻ, മന്ത്രവാദി എന്നീ നിലയിലെല്ലാം അതിരാണിപ്പാടത്തും ചുറ്റുപാടുമുള്ള പലർക്കും ആദരണീയനായൊരു വ്യക്തിയാണ് വൃദ്ധനായ ചന്തുപ്പണിക്കർ. എഴുത്തുപള്ളി ഒരു പ്രൈമറി സ്കൂളാക്കി ഉയർത്തി അതിന്റെ മാനേജർസ്ഥാനവും പണിക്കർ കൈവശപ്പെടുത്തിയിട്ടുണ്ട്.
നാലഞ്ചുമൈൽ ദൂരെ ഒരിടത്താണ് ചന്തുപ്പണിക്കരുടെ വീട്. പക്ഷേ, മിക്കവാറും എഴുത്തുപള്ളിയിൽത്തന്നെയാണ് അദ്ദേഹത്തിന്റെ താമസം.
രാശിവെപ്പിക്കാനും ജാതകം പരിശോധിക്കാനും ചരടുകെട്ടാനും കക്ഷികൾ രാത്രിയിലാണ് പണിക്കരെ
സന്ദർശിക്കുക. പണിക്കരുടെ കറുത്ത കവിടി സഞ്ചിക്ക് ഒരിരുപതുകൊല്ലത്തെ പഴക്കം കാണും.
ചന്തുപ്പണിക്കരെ കാണുമ്പോൾ ശ്രീധരന് ഉള്ളിൽ ചിരിവരും. അതിനു കാരണം
പണിക്കരുടെ വലിയ മൂക്കാണ്. പണിക്കർ ഭയങ്കരനായൊരു പൊടിവലിക്കാരനാണ്.
പുകലപ്പൊടി മൂക്കിൽ തള്ളിക്കയറ്റി, മൂക്കു ഞെരടിത്തിരുമ്മിത്തിരുമ്മി അങ്ങനെ
ഏറെക്കാലത്തെ പ്രയോഗത്തിന്റെ ഫലമായി, നാസാദ്വാരങ്ങൾ വിജ്രംഭിച്ച്,
നാസാഗ്രം വികൃതമായി മേപോട്ടു വളഞ്ഞ് മൂക്ക് ആകപ്പാടെ പൊളിഞ്ഞ
ഓവുപാലംപോലെയായിത്തീർന്നിരിക്കുന്നു.
പാതിരാപ്പാട്ടുകാരൻ മുച്ചിറിയൻ കുട്ടായിയുടെ അഭാവം, അതിരാണിപ്പാടത്തെ രാത്രികൾക്ക് ഒരു മ്ലാനതയുളവാക്കിയിരിക്കുന്നു. കുട്ടായി ഈർച്ചക്കാരുടെ സംഘത്തലവനായി മൈസൂരിലെ തരിക്കരയിലേക്കു ജോലിക്കു പോയതാണ്.
മൂപ്പർ പിന്നെ മടങ്ങിവന്നിട്ടില്ല. അവിടെ ഒരു കന്നടച്ചിയെ കല്യാണം കഴിച്ചു
കൂടിയിരിക്കയാണ്! മീശക്കാരന്റെ അച്ഛൻ പൂശാരിവേലുവിന്റെ തൂങ്ങിമരണം-
ശങ്കുണ്ണിക്കമ്പൗണ്ടറുടെ ഗാന്ധർവ്വവിവാഹം ചാണക്കുടിലിൽ പച്ചപ്പകൽ നടന്ന കൊലപാതകം-ചാപ്പുണ്ണി അധികാരിയുടെ പുതിയ ഭവനത്തിന്റെ കുറ്റപൂജാഘോഷം മുതലായവയാണ് അതിരാണിപ്പാടത്തു നടന്ന മുഖ്യ സംഭവങ്ങൾ.
മുമ്പ് ഒരിർച്ചക്കാരനായിരുന്ന വേല, പിന്നെ പളനിപ്പണ്ടാരങ്ങളുടെ മൂപ്പനായി താടിയും മുടിയും വളർത്തി കാവിവസ്ത്രമുടുത്ത്, കഴുത്തിൽ രുദ്രാക്ഷമാലയും ചാർത്തി ഫുൾടൈം പൂശാരിയായി നടക്കുകയായിരുന്നു. മൂപ്പർ, വിശേഷിച്ചു
കാരണമൊന്നുമില്ലാതെ, ഒരുദിവസം പുലർച്ചയ്ക്കു കുളിച്ചു കുറിതൊട്ടു കാവടിയും പൂജിച്ച്,
അപ്പാട് പാളക്കയറെടുത്തു പുരയുടെ വീട്ടത്തിൽ കെട്ടി, സുഖമായി തൂങ്ങിച്ചത്തു. പൂശാരിവേലു തൂങ്ങിക്കിടക്കുന്ന കാഴ്ച കാണാൻ ശ്രീധരനും ഓടിയെത്തി. കഴുത്തുചെരിച്ച്, നരച്ച താടിമീശരോമങ്ങൾക്കിടയിലൂടെ നാക്കു നീട്ടി, നിലംതൊടാതെ നിക്കുന്നു പൂശാരി! തൂങ്ങിച്ചത്ത ഒരു ശവം ആദ്യമായിട്ടാണ് ശ്രീധരൻ കാണുന്നത്.
“അയാളു തുട മാന്തിക്കീറിയതു കണ്ടോ?'' പിന്നിൽനിന്ന് ആശാരി മാധവൻ മന്ത്രിച്ചു. തൂങ്ങിച്ചാകുന്നവർ മരണവെപ്രാളത്തിൽ രണ്ടു തുടകളും മാന്തിപ്പറിക്കുമത്രേ. ഒരു കൂനൻ കുഞ്ഞിനെപ്പോലെ വളരെക്കാലം പൂശാരിയുടെ ചുമലിൽ സവാരിചെയ്തിരുന്ന പളനിക്കാവടി ഒരു മൂലയിൽനിന്നു മയിൽപ്പീലിക്കണ്ണുകൾകൊണ്ടു
പൂശാരിയെ മിഴിച്ചുനോക്കുന്നുണ്ടായിരുന്നു.
മറ്റൊരു മൂലയിൽ മീശക്കാരൻ മുഖം പൊത്തി തേങ്ങിക്കരയുന്നു. ഭർത്താവു ചത്ത
പെണ്ണിനെ പരിഹസിച്ചുകൊണ്ട് “ഇനി എനിക്കാരാണോട” എന്നും പറഞ്ഞു.
നെഞ്ഞത്തടിച്ചു നിലവിളിക്കാറുള്ള കണാരനെ അങ്ങനെ കണ്ടപ്പോൾ ശ്രീധരന് ഉള്ളിൽ ചിരിവന്നുപോയി.......... ശങ്കുണ്ണിക്കമ്പൗണ്ടർ വടക്കെവിടെയോനിന്ന് ഒരു മൈഥിലിയെ മോഷ്ടിച്ചു കൊണ്ടുവന്നു കുറച്ചുദിവസം വീട്ടിൽ രഹസ്യമായി പാർപ്പിച്ചു. പിന്നെ പരസ്യമായി ഒരു
വിവാഹാഘോഷവുമങ്ങു നടത്തി!
പാണൻ വേലുവിന്റെ പുരയിൽ അന്നൊരു കല്യാണാടിയന്തിരം
നടക്കുകയായിരുന്നു. ഉച്ചയ്ക്കു സദ്യയ്ക്കു ഇലയിട്ടു. അപ്പോൾ അതിഥിസംഘത്തിലുള്ള രണ്ടു പേർ തമ്മിൽ എന്തോ വാക്കായി. വാക്കുമുത്തു വക്കാണമായി. വഴക്കായി തന്തയ്ക്ക് വിളിയും വീണു. വഴക്കാളികളിലൊരുത്തൻ ഉടൻ ചാടിയെണീറ്റ് അരയിൽനിന്നു കത്തിയൂരി തന്തയ്ക്കു വിളിച്ചവന്റെ കരളിന് ഒരു കുത്തു വെച്ചുകൊടുത്തു. അപ്പോൾത്തന്നെ അവന്റെ കഥകഴിഞ്ഞു. പാണക്കുടിലിൽ പെണ്ണുങ്ങളുടെ കൂട്ടവിളി ബഹളം പരക്കംപാച്ചിൽ പട്ടികൾക്കും കാക്കകൾക്കും നല്ല സദ്യ.....കുറച്ചുകഴിഞ്ഞപ്പോൾ പോലീസിന്റെ ചുവന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു.
കൊലയാളി ഉച്ചിക്കുടുമയും ഉണ്ടക്കണ്ണുകളുമുള്ള ഒരു ഭിണ്ണക്കൻ പോലീസിനെ വണങ്ങി, കീഴടങ്ങി. പാണന്റെ നെഞ്ചത്ത് ചൈനീസക്ഷരങ്ങളുടെ മാതൃകയിൽ
ചാർത്തിയിരുന്ന ചന്ദനക്കുറികളിൽ രക്തനക്ഷത്രങ്ങൾ ചിതറിക്കിടന്നിരുന്നു. ചോരയിൽ കുളിച്ച മുറ്റത്തു ചത്തുകിടക്കുന്ന പാണൻ വെളുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരനാണ്. അവന്റെ ചുരുളൻ തലമുടിയും നെറ്റിയിലെ സിന്ദൂരപ്പൊട്ടും
വലതുകവിളിനു താഴെയുള്ള വലിയൊരു അരിമ്പാറയും തെളിഞ്ഞു കാണാമായിരുന്നു. കുത്തിക്കൊലപ്പെടുത്തിയ ഒരു മനുഷ്യദേഹത്തെയും, ഒരു സാക്ഷാൽ
കൊലപാതകിയെയും ശ്രീധരൻ അന്നാദ്യമായി അടുത്തു കണ്ടു. ചാപ്പുണ്ണി അധികാരി പണിതീർപ്പിച്ച പുതിയ മാളികഭവനത്തിന്റെ കുറ്റപൂജഅടിയന്തിരത്തിനു ദേശക്കാരിൽനിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും എത്തിച്ചേർന്ന കാഴ്ചവസ്തുക്കളും പാരിതോഷികങ്ങളും സൂക്ഷിക്കാൻ അധികാരിക്കു പുതിയൊരു പുര പണിയേണ്ടിവരുമത്രേ!
“അധികാരി ഇനി ആ പുരയ്ക്കും ഒരു കുറ്റപൂജ കഴിക്കും മീശക്കണാരന്റെ കമ്മൻറ്.
വിഷയസുഖങ്ങൾക്കും വിനോദങ്ങൾക്കും ആർഭാടങ്ങൾക്കും വൃഥാ പ്രകടനങ്ങൾക്കുംവേണ്ടി കഞ്ഞിക്കേളുമേലാൻ കേളഞ്ചേരി ഭണ്ഡാരത്തിന്മേൽ നടത്തുന്ന താണ്ഡവനൃത്തങ്ങൾ തുടർന്നുകൊണ്ടിരുന്നു. തെക്കുനിന്നു വന്നവരും വെറുതെയിരുന്നില്ല.
പുതിയ സമുദായമദ്ധ്യത്തിൽ ഒരിഞ്ചു സ്ഥലമെങ്കിലും കരസ്ഥമാക്കുന്നതിന് അവരും പണമിറക്കി. ദേശത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവാഘോഷങ്ങൾക്കും, പൊതുഅടിയന്തിരങ്ങൾക്കും അവർ ഉദാരമായ സംഭാവനകൾ നകി. തങ്ങൾക്കെതിരേ പ്രചാരവേല നടത്തുന്ന വിരുതന്മാരെ പണംകൊടുത്തു പാട്ടിലാക്കാനായിരുന്നു അവരുടെ പിന്നത്തെ ശ്രമം. അതു കുറച്ചൊക്കെ ഫലിക്കയും ചെയ്തു. ആദ്യമായി ആധാരമെഴുത്ത് ആണ്ടിയെയാണ് അവർ ചൂണ്ടലിട്ടു പിടിച്ചത്. ആകർഷകമായൊരു തുക ശമ്പളം കൊടുത്ത് ആണ്ടിയെ അവർ തങ്ങളുടെ മൊത്ത വ്യാപാരശാലയിലെ പ്രധാനകണക്കപ്പിള്ളയായി നിശ്ചയിച്ചു. കോച്ചാളികൾക്കെതിരേ രാപ്പകൽ പ്രചാരവേല നടത്തിയിട്ടും ആണ്ടിക്ക് ആരിൽനിന്നും ഒരു കാശും കിട്ടിയിരുന്നില്ല. ഇപ്പോൾ അക്കൂട്ടരുടെ ശമ്പളക്കാരനായി മാറിയപ്പോൾ ആണ്ടി മിണ്ടാതായി.
ആണ്ടിയുടെ സിവിലും ക്രിമിനലുമായുള്ള ഉപദേശങ്ങൾ തെക്കർക്കും ഒരനുഗ്രഹമായിത്തീർന്നു. തെക്കരെ ശുദ്ധിചെയ്തു സമുദായത്തിൽ ചേർക്കാമെന്ന് കുഞ്ഞിക്കേളുമേലാൻ കൂടക്കൂടെ തുകിക്കൊണ്ടിരുന്ന വാഗ്ദാനങ്ങൾ വെറും ഭോഷ്കാണെന്ന് ആണ്ടി അവരെ ബോദ്ധ്യപ്പെടുത്തി. ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും മറ്റും തെക്കർ സംഭാവനകൾ നകാതായി.
കടംവന്നുപോയ കുടുംബങ്ങളുടെ നിലങ്ങളും പുരയിടങ്ങളും മറ്റും ഒടുവിൽ കുളഞ്ചേരിക്കാർ ഒറ്റിക്കൊണ്ടുപോവുകയായിരുന്നു പതിവ്. കുഞ്ഞിക്കേളുമേലാന് വസ്തുവകകൾ കൈയൊഴിക്കുന്നതിലല്ലാതെ അവ നേടുന്നതിൽ യാതൊരു താൽപര്യവുമില്ലായിരുന്നു. കേളഞ്ചേരി കാര്യസ്ഥന്മാരും ഉദാസീനഭാവം കൈക്കൊണ്ടു. ആ തഞ്ചം നോക്കി വ്യവഹാര കാര്യ വിദഗ്ദനായ ആണ്ടി അത്തരം സ്ഥാവരവസ്തുക്കൾ തെക്കർക്കു തരപ്പെടുത്തിക്കൊടുത്തു.
കള്ളാധാരനിർമ്മാണകല തീരെ മറന്നുകളയാൻ ആണ്ടിക്കു കഴിഞ്ഞില്ല. കുഞ്ഞിക്കേളുമേലാന്റെ കള്ളൊപ്പോടുകൂടിയ ചില തിരാധാരങ്ങൾ ആണ്ടി ചുളുവിൽ എഴുതിയുണ്ടാക്കി. ആണ്ടിയുടെ ആശാനായ അഷ്ടവക്തൻ വേലപ്പൻ നായരും കാര്യമായി സഹായിച്ചു. വേലപ്പൻ നായരും, കേളഞ്ചേരിയിലെ രണ്ടാംകാര്യസ്ഥൻ ഇട്ടിരാരിശ്ശമേനോനും ഒരു രഹസ്യക്കരാറിലേർപ്പെട്ടു. കുളഞ്ചേരി വകയായി മറഞ്ഞുകിടക്കുന്ന ചില വസ്തുവകകളുടെ സർവേ നമ്പരും മറ്റു വിവരണങ്ങളും ഇട്ടിരാരിശ്ശി മേനോൻ വേലപ്പൻ നായർക്ക് ഒറ്റിക്കൊടുത്തു. ആണ്ടി ഉറക്കമൊഴിച്ചിരുന്ന് ആധാരങ്ങൾ ഒരുക്കി. (ആശാൻ വേലപ്പൻ നായർ വാതം പിടിച്ച കൈകൊണ്ട് എഴുതാൻ വയ്യാത്ത അവസ്ഥയിലായിരുന്നു.) ആണ്ടിയുടെ കിങ്കരന്മാർ തന്നെയായിരുന്നു തീറാധാരത്തിൽ പറയുന്ന മറുകക്ഷികൾ. ആണ്ടി അവരെക്കൊണ്ട് ആ വസ്തുക്കൾ വീണ്ടും തെക്കർക്കു തീറെഴുതിക്കൊടുപ്പിച്ചു. അങ്ങനെ ആണ്ടി നല്ല മുതലെടുത്തു. മദ്യലഹരിയിൽ, മഹിളകളുടെ കണ്മയക്കത്തിൽ, കേളഞ്ചേരിയിലെ ഏതെല്ലാം സ്വത്തുക്കൾ ആർക്കൊക്കെ തീറെഴുതിക്കൊടുത്തുവെന്നു കുഞ്ഞിക്കേളുമേലാനുണ്ടോ നിശ്ചയം? പിന്നെ ശ്രദ്ധിക്കേണ്ടതു കാര്യസ്ഥന്മാരാണ്. ഒന്നാം കാര്യസ്ഥൻ ശുപ്പൂപ്പട്ടരുടേയും രണ്ടാംകാര്യസ്ഥൻ ഇട്ടിരാരിശ്ശമേനോന്റേയും മിഴികൾക്കു മുമ്പിൽ ഒരു കിഴി പൊക്കിപ്പിടിച്ചാൽ, കേളഞ്ചേരിവക ഒരു മല മുഴുവനും ചോർന്നുപോകുന്നത് അവർ
കാണുകയീല.
അങ്ങനെ കേളഞ്ചേരിക്കാരുടെ പല സ്വത്തുക്കളും ഗൂഢമാർഗ്ഗങ്ങളിലൂടെ തെക്കരുടെ കൈവശം വന്നുചേർന്നു. എന്നിട്ടും തെക്കരുടെ പ്രധാനപ്രശ്നം-സമുദായപ്രവേശനം അങ്ങനെ തന്നെ
തൂങ്ങിക്കിടന്നിരുന്നു.
ചേനക്കോത്തു കൃഷ്ണൻമാസ്റ്റർക്ക് തെക്കരോട് അനുഭാവമുണ്ടായിരുന്നു. എന്നാൽ, പരസ്യമായി അവരുടെ പക്ഷംചേർന്നു പൊരുതാൻ മാസ്റ്റരുടെ അഭിമാനം സമ്മതിച്ചില്ല. തെക്കരുടെ പണം പറ്റി അവരുടെ വക്കാലത്തുപിടിച്ചു നടക്കുകയാണെന്ന് ജനങ്ങൾ തന്നെ തെറ്റിദ്ധരിച്ചാലോ എന്നായിരുന്നു ശുദ്ധനായ മാസ്റ്റരുടെ ഭയം. തെക്കർ വക്രമാർഗ്ഗങ്ങളിലൂടെ കേളഞ്ചേരിയുടെ ഭൂസ്വത്തുക്കൾ കൈക്കലാക്കുന്നതിലും മാസ്റ്റർക്ക് എതിർപ്പുണ്ടായിരുന്നു. ഇത് കുഞ്ഞിക്കേളുമേലാനെ വിചാരിച്ചിട്ടില്ല. ദേശത്തെ ആ പുരാതനതറവാട് താറുമാറായിപ്പോകുന്നതു കണ്ടുണ്ടായ ഒരു മനസ്താപം. അങ്ങനെ കൃഷ്ണൻമാരും കുറച്ച് അനുയായികളും ഒരു മൂന്നാം ചേരിയായി അകന്നുനിക്കുകയാണുണ്ടായത്.
ആണ്ടിയുടെ ഉപദേശമനുസരിച്ച് തെക്കർ കൈക്കൂലികൊടുത്ത് ദേശ കവി ഞണ്ടുഗോവിന്ദനെ വശത്താക്കിക്കളഞ്ഞു.
ഇതിനിടയ്ക്കു കുഞ്ഞിക്കേളുമേലാൻ, അഭ്യസ്തവിദ്യയും അതിസൗന്ദര്യവതിയുമായ ഒരു മുക്കുവത്തരുണിയിൽ അനുരക്തനായി. കുളമഞ്ചേരിമേലാൻ താണ ജാതിയിലെ ഒരു പെണ്ണുമായി പുലർത്തിവരുന്ന പ്രേമബന്ധം നല്ലാരു നേരമ്പോക്കായിട്ടേ സമുദായം കുരുതിയുള്ളൂ. എന്നാൽ ആണ്ടി ഇതു നല്ലാരവസരമായിക്കണ്ട് തെക്കരെ ഒന്നു തോണ്ടിക്കൊടുത്തു. തെക്കരെ നെയ്തുകാരെന്നും പറഞ്ഞ് അകറ്റിനിർത്തുന്ന മേലാൻ ഒരു മുക്കോത്തിയെ പരസ്യമായി വച്ചുകൊണ്ടിരിക്കുന്നു. മേലാനെ ഒന്നു തൊലിയുരിച്ചുവിടണം. തെക്കരുടെ തലവൻ മൗനാനുവാദം നകി.
വസ്ത്രധാരണത്തിൽ വലിയ കമ്പക്കാരനായിരുന്നു ദേശകവി ഞണ്ടുഗോവിന്ദൻ, തെക്കുനിന്നു നെയ്തുണ്ടാക്കിയ മുന്തിയ കസവുമുണ്ടുകളും കസവുവേഷ്ടികളും ഗോവിന്ദന്റെ പുരയിലെത്തി.
പുതിയ കസവുവേഷ്ടിയും പുതച്ച് ഞണ്ടുഗോവിന്ദൻ പാട്ടുസാഹിത്യം സൃഷ്ടിച്ചു. മേലാന്റെ മാന്യതയെ ഇറുക്കിനോവിക്കുന്ന പരിഹാസപ്പാട്ടുകൾ. ആ പാട്ടുകൾ പാടി പ്രചരിപ്പിക്കാൻ ആണ്ടി ചില തെരുവുപിള്ളരേയും ഇളക്കിവിട്ടു.
“മുക്കോത്തി മാധവിയെക്കണ്ടു മോഹിച്ചതിനാൽ
മേലാൻ മരക്കാനായി റാാാം
പന്ത്രണ്ടു ലൈറ്റുവെച്ച പത്രാസുകാറു വിറ്റ്
മിന്തണി വാങ്ങിടട്ടെ -റാാഹറാം
.പോട്ടെ പുറംകടലിൽ ഏട്ടുവലയുമായി
പോക്കരു പൂയിസ്ലാനും മേലാനും.
മുക്കോത്തി മാധവിയെക്കണ്ടു മോഹിച്ചതിനാൽ മേലാൻ മരക്കാരനായി റാാഹറാം.