പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു കുളുർമാരി ചൊരിയുമ്പോൾ, അങ്ങനെ കുളിച്ചു കൂത്താടുവാൻ ഇപ്പോഴും അന്തരാ കൊതിക്കാറുണ്ട്.) ഇറവെള്ളത്തിൽ പല വലിപ്പത്തിലുള്ള നീർപ്പോളകളുളവാകുന്നതും അവ നൃത്തം ചെയ്തു നീങ്ങുന്നതും പിന്നെ പെട്ടെന്നു മഴത്തുള്ളിയേറ്റുതന്നെ പൊട്ടിത്തകരുന്നതുമായ സൃഷ്ടിസ്ഥിതിസംഹാരലീലകൾ കൗതുകത്തോടെ നിരീക്ഷിക്കും. കാറ്റിൽ മരങ്ങളുടെ കുരലുകൾ ഉലയുന്നതും സസ്യജാലങ്ങൾ നൃത്തമാടുന്നതും നോക്കി രസിക്കും. മഴക്കാലത്തെപ്പറ്റി ഒരു കവിതയും എഴുതിയിട്ടുണ്ട്.
തെളിമാനം മങ്ങി, ക്കരിമുകിലിൻ
കളിമറ്റമായിഗ്ഗഗനമെങ്ങും
കളമോദം 'വിത്തും കൈക്കോട്ടുമോതും കിളികളുമെങ്ങോ പറന്നുപോയി. ഇളയാകെ മാറി, ക്കപിലവർണ്ണം കലരുന്ന കഞ്ചുകം ചാർത്തിനിന്നു.
വിരളുകയായിപൊടിപടലം
കിളരുന്ന കാറ്റിൽക്കരിയിലകൾ. വളർമാരിവില്ലിന്റെ വർണ്ണഭംഗി കളർവാനിൻ മാറിലുദിച്ചങ്ങി. പനിമതി മൂടുപടം ധരിച്ചു.
(ഇനി നിലാവിൻ സുഖമസ്തമിച്ചു) പുതുമാരി പൂകുന്ന മണ്ണിൽനിന്നു പരിമളം വായുവിൽത്തങ്ങിനിന്നു. തവളകൾ - വർഷരത്തുവിന്റെ നൃത്ത ത്തളകൾ - തൻ നാദം മുഴങ്ങിയെങ്ങും. ഇടിവെട്ടും ശീകരക്കാറ്റുമായി ഇടവപ്പുകുതിയും വന്നണഞ്ഞു ഇടവിടാതുള്ള പെരുമഴയാൽ കടവുകൾ മുങ്ങി - വഴി മുടങ്ങി. തുരുതുതെപ്പച്ച പുതച്ചു വന്നു
തിരുവാതിരപ്പുതുഞാറ്റുവേല -
തിരിമുറിയാത പേമാരിയിയേറ്റ
തിരിയിട്ടു മുറ്റും മുളകുവള്ളി. നിലവും വയലും വയൽ വരമ്പും ഇടവഴിയും പിന്നെ മണ്മതിലും മതിലിൻ കടമ്പയും കേറിവന്നു നടുമുറ്റത്തോളമുയർന്നു വെള്ളം
മഴയത്ത്, മുറ്റത്തെ നീർച്ചാലിലൊഴുക്കാൻ ഗോപാലേട്ടൻ പല മാതൃകകളിലുള്ള കടലാസുകപ്പലുകൾ ഉണ്ടാക്കിത്തരാറുള്ളത് ഓർത്തു. (പാവം ഗോപാലേട്ടൻ! അർദ്ധശവമായി, മഴപെയ്യുന്ന മുറ്റത്തേക്കു നോക്കിക്കൊണ്ടു കോലായിൽ കിടക്കുന്നു.)
രാത്രിയിൽ വർഷദേവത വലിയൊരു ഓർക്കെസ്ട്രാ നടത്തും: പേക്കാന്തവളകളുടെ പെരുമ്പറനാദം, തവളമിട്ടീലുകളുടെ മദ്ദളം കൊട്ടൽ, മണ്ണട്ടകളുടെ തകിൽ വാദ്യം പേമാരിയുടെ വായ്ക്കകാരിയും. യുഗങ്ങൾക്കപ്പുറത്തുള്ള ശബ്ദപ്രപഞ്ചത്തിലേക്ക് ശ്രീധരന്റെ ആത്മാവ് ആനയിക്കപ്പെടും - അതിൽ ലയിച്ച് അങ്ങനെ ഉറങ്ങിപ്പോവും.
വർഷകാലം അതിന്റെ എല്ലാ ആകർഷകപരിപാടികളോടുംകൂടി തുടരുന്നുണ്ടെങ്കിലും ശ്രീധരൻ അതൊന്നും ശ്രദ്ധിക്കാതെ മാളികവരാന്തയിൽ വിഷാദമൂകനായിരിക്കുകയാണ്. ദുർബ്ബലചിന്തകൾ മനസ്സിൽ ഇറവെള്ളത്തിലെ നീർപ്പോളകൾപോലെ പൊന്തുകയും പൊളിയുകയും ചെയ്തുകൊണ്ടിരുന്നു.
ഇന്റർമീഡിയറ്റ് പബ്ലിക്പരീക്ഷാഫലം പത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ചുവന്നു. ശ്രീധരന്റെ നമ്പറില്ല - പരീക്ഷയിൽ തോറ്റിരിക്കുന്നു. ചതിച്ചത് ശത്രുവായ മാത്തമേറ്റിക്സായിരിക്കും.
പരീക്ഷയുടെ റിസൾട്ട് അറിഞ്ഞപ്പോൾ അച്ഛൻ ശകാരിച്ചില് സാന്ത്വനപ്പെടുത്തിയില്ല - ഒന്നും പറഞ്ഞില്ല-മ് ഊം എന്നു മുളുകമാത്രം ചെയതു. അച്ഛന്റെ ആ മൂളലിലും മുകഭാവത്തിലും എന്തെല്ലാം ഒതുക്കിയിട്ടുണ്ടാവും?
ഇന്റർമീഡിയറ്റ് പാസ്സായാൽ മകനെ ബി. എ. യ്ക്കു പഠിപ്പിക്കാൻ മദിരാശിക്കോ മംഗലാപുരത്തേക്കോ എങ്ങോട്ടാണ് അയയ്ക്കേണ്ടത് എന്ന് അച്ഛൻ അമ്മയുമായി ചർച്ചചെയുന്നത് ശ്രീധരൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. കുറേക്കൂടി അടുത്തസ്ഥലം മംഗലാപുരമാണെന്ന് അമ്മ. മദിരാശിയിലെ ബി. എ. ഡിഗ്രിക്കു മാന്യത കൂടുമെന്ന് അച്ഛൻ, ശ്രീധരനോട് അഭിപ്രായം ചോദിച്ചില്ല. റിസൾട്ട് വരാൻ കാത്തിരിക്കുകയായിരുന്നു. റിസൾട്ട് വന്നു. പൊളിഞ്ഞിരിക്കുന്നു.
അമ്മ പുലഭ്യം ശകാരിച്ചു. എടാ നാണം കെട്ടോനെ, പാഠം പഠിക്കാതെ കണ്ട പെൺകുട്ടികൾക്കു തോന്ന്യാസകത്തെഴുതി കുത്തിരുന്നോ -തോറ്റു തൊപ്പിട്ടില്ല ഇനി ശിപായിപ്പണിക്കു പൊയ്ക്കോ........
ഗോപാലേട്ടൻ മാത്രമേ സാന്ത്വനപ്പെടുത്താനുണ്ടായിരുന്നുള്ളു.. “വ്യസനിക്കണ്ട ശ്രീധരാ എത്ര കുട്ടികൾ തോറ്റിട്ടുണ്ടാവും - അതിലൊന്നു നീയും. ഇനി സെപ്തംബർ പരീക്ഷയ്ക്കു ചേർന്നു. രാപ്പകലിരുന്നു പഠിച്ചോ - കവിതയെഴുത്ത് ഒന്നു
നിതിവെക്ക്.
ഗോപാലേട്ടന്റെ ഉപദേശം ഉള്ളിൽത്തട്ടി
(വലേട്ടൻ ഫിറ്റർ കുഞ്ഞപ്പു തമിഴ്നാട്ടിലേക്കു പോയിരിക്കയാണ്. ഈരണ്ടുമാസം കൂടുമ്പോൾ മൂപ്പർക്കു കെട്ട്യാളെയും കുട്ടിയെയും കാണാൻ കൊങ്ങ് നാട്ടിലേക്കൊരു ഒളിച്ചുപോക്കുണ്ട്. രണ്ടുദിവസമേ അവിടെ തങ്ങി നിൽക്കൂ പിന്നെ, കന്നിപ്പറമ്പിലേക്കുതന്നെ വരും. വാലും ചുരുട്ടിക്കൊണ്ട്.) പുറത്തു മഴ തകർക്കുന്നു . തണുത്ത കാറ്റടിക്കുന്നു.
ഗോപാലേട്ടന്റെ ഉപദേശം മനസ്സിൽ തേട്ടിവരുന്നു. വീണ്ടും പരീക്ഷയ്ക്കിരിക്കാൻ ഒരുത്സാഹം തോന്നുന്നില്ല. മാത്തമേറ്റിക്സ് ഒരു ബാലികേറാ മലയായിത്തന്നെ അനുഭവപ്പെടുമെന്ന ഭയം. അച്ഛന്റെ മനസ്സിനെ വേദനിപ്പിക്കുന്നതിലുള്ള വിഷമം. എന്തുചെയ്യണം?........സെപ്തംബർ പരീക്ഷയ്ക്കു പഠിക്കാൻ തന്നെ ഒടുവിൽ തീരുമാനമെടുത്തു. ഷെൽഫിൽ അടുക്കിവെച്ച കവിതാനോട്ടുബുക്കുകളിലേക്കും ചെറുകഥാഫയലുകളിലേക്കും ഒന്നു നോക്കി. എല്ലാം ചവറുകളാണെന്നു തോന്നി- പെറുക്കിയെടുത്തു. വിദേശ വസ്ത്രങ്ങൾ ദഹിപ്പിക്കുന്നതുപോലെ ദഹിപ്പിച്ചുകളയണം. പല രാത്രികളിലെ ധ്യാനത്തിന്റേയും അദ്ധ്വാനത്തിന്റേയും ഫലങ്ങളാണ് ആ താളുകളിൽ പതിഞ്ഞുകിടക്കുന്നത് എന്നോർത്തപ്പോൾ ഒരു വിമ്മിട്ടം അനുഭവപ്പെട്ടു. വിഷാദത്തോടെ ഇടവഴിയിലേക്കു നോക്കിയപ്പോൾ, കൂനൻ വേലുവിന്റെ പിറക്കാത്ത മോൻ, വികൃതിച്ചെക്കൻ അപ്പുട്ടി, സ്ലേറ്റും പുസ്തകവും തലയിൽവെച്ച്, സ്കൂളിൽ നിന്നു മടങ്ങുന്നതു കണ്ടു. അവൻ പണിക്കരുടെ സ്കൂളിലാണു പഠിക്കുന്നത്. പെരുമഴകാരണം, സ്കൂൾ രാവിലെതന്നെ വിട്ടതായിരിക്കണം എന്നു വിചാരിച്ചു - അപ്പോൾ ആ ചെറുക്കൻ നാടുമുഴുവൾ കേൾക്കത്തക്കവണ്ണം വിളിച്ചുപറയുന്നതു കേട്ടു: “ആശാരി കേശവൻ മാസ്റ്റരു ചത്തുപോയി - സ്കൂളില്ല --മഹാത്മാഗാന്ധിക്ക് ജേയ്!'
ആ വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയി. ചെക്കൻ വെറുതെ പറയുന്നതായിരിക്കുമെന്നു കരുതി അവനോടുതന്നെ വിളിച്ചുചോദിച്ചു: “എന്താ അപ്പൂട്ടി, ഇന്നു സ്കൂളില?",
“സ്കൂളില്ലാ കേശവൻമാസ്റ്റർ ചത്തുപോയി. വിഷപ്പനിയായിരുന്നു. സ്കൂളിൽ അർത്താലാണ്!".
പുതിയ ദേശീയപ്രബുദ്ധതയുടെ മുദ്രാവാക്യങ്ങളായ 'മഹാത്മാ ഗാന്ധി കീ ജെയ്, ഹർത്താൽ, സത്യാഗ്രഹം മുതലായവ വളരുന്ന തലമുറയെ ആകർഷിച്ചുകൊണ്ടിരിക്കയാണ്......
കേശവൻമാസ്റ്റരെക്കുറിച്ചോർത്തു പാവം കേശവൻമാസ്റ്റർ. ആളൊരു ബഡായിക്കാരനായിരുന്നുവെങ്കിലും നല്ലവനായിരുന്നു; പോലീസ് സബ്ബ് ഇൻസ്പെക്ടർമാരുടെ സെലക്ഷനു പോയി. ഉദ്യോഗം കിട്ടുമെന്ന വിശ്വാസത്തോടെ പല കോപ്പിരാട്ടികളും കാട്ടി. പേക്കാന്തവള കഴുത്തിലെ സഞ്ചി വീർപ്പിച്ചു. ഭീഷണിപ്പെടുത്തുന്നതുപോലെയുള്ള ഒരു വേലയായിരുന്നു അത്. ഒടുവിൽ സെലക്ഷൻ കിട്ടാതെ വിദ്വാൻ വിഡ്ഢിയാവുകയും ചെയ്തു. വിധിയുടെ നിഷ്ഠൂരത! പരാജയത്തിന്റെ കയ്പ് അനുഭവിപ്പിച്ചതു കൊണ്ടു മാത്രം വിധി തൃപ്തിപ്പെട്ടില്ല; വിഷജ്വരം കുത്തിക്കയറ്റി ആ പാവത്തെ വധിക്കുകയും ചെയ്തു. കോളർഷർട്ടും ധരിച്ച് സൈക്കിൾ ഉരുട്ടിക്കൊണ്ടു
പുതിയ നിരത്തിലൂടെ നീങ്ങുന്ന ആ കോമളയുവാവിന്റെ ചിത്രം മനസ്സിൽ നിന്നു മായ്ക്കാൻ കഴിയുന്നില്ല - അയാളിപ്പോൾ ചുടുകാട്ടിൽ ഒരുപിടി ചാരമായിക്കിടക്കുന്നുണ്ടാവും......
അങ്ങനെ ആപം ആദ്ധ്യാത്മികതയിൽ മനസ്സിനെ അലയാൻ വിട്ട് ഇടവഴിയിലേക്കു മിഴിച്ചുനോക്കിക്കൊണ്ടിരിക്കെ കറുത്തുമെലിഞ്ഞൊരു മനുഷ്യൻ, കക്ഷത്തിൽ ഒരു പുസ്തകവും അടക്കിപ്പിടിച്ച്, മുട്ടോളം വെള്ളം പൊങ്ങിയ ഇടവഴിയിലൂടെ നീന്തിവരുന്നതു കണ്ടു. ആളെ സൂക്ഷിച്ചുനോക്കി; കണ്ടു പരിചയമുണ്ട്. വാരിക ആപ്പീസിലെ പീയൂണാണ്. അയാൾ പടികേറി കന്നിപ്പറമ്പിലേക്കാണു വരുന്നത്. കരളിലെ കാർമേഘങ്ങൾക്കിടയിൽ ഒരു മിന്നൽപ്പിണർ പുളഞ്ഞു. ആഴ്ചപ്പതിപ്പിൽ തന്റെ ചെറുകഥ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടാവും! കഥയോ ലേഖനമോ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയാൽ അതു പ്രസിദ്ധപ്പെടുത്തിയ ലക്കം കാഥികനോ ലേഖകനോ സൗജന്യമായി അയച്ചു.
കൊടുക്കും. അതാണു പതിവ്. പഴയരാജാ, വാരികാപത്രാധിപത്യം കൈയൊഴിച്ചുപോയി. ഒരു ദേശീയ നേതാവാണ് ഇപ്പോൾ വാരികയുടെ പത്രാധിപത്യം ഏറ്റെടുത്തിരിക്കുന്നത്.
ശ്രീധരൻ സൂത്രത്തിൽ ഒരു ചെറുകഥ അയച്ചുകൊടുത്തു. മിന്നൽപ്പിണർ' എന്നായിരുന്നു കഥയുടെ പേര്-കാഥികന്റെ പേര് എസ്. ചേനക്കോത്ത് എന്നാണു കൊടുത്തിരുന്നത്.
കോണിയിറങ്ങി, താഴോട്ടു ചെന്നു.
പീയൂൺ മടക്കിപ്പൊതിഞ്ഞ വാരിക കൈയിലേക്കു നീട്ടി, ഡെലിവറി ബുക്ക് നിവർത്തിക്കാട്ടി. ഒപ്പിട്ടുകൊടുക്കാൻ.
റാപ്പറിൽ
കന്നിപ്പറമ്പിൽ ഹൗസ്, അതിരാണിപ്പാടം എന്ന് അഡ്രസ്സ് വ്യക്തമായി നിയിട്ടുണ്ട്.
ഡെലിവറി ബുക്കിൽ ഒപ്പിട്ടുകൊടുത്തു
നിങ്ങളുടെ പേരെന്താണ്?' പീയൂണിനോട് സ്നേഹപൂർവ്വം ചോദിച്ചു. (സാഹിത്യത്തിൽ തന്റെ ആദ്യസന്താനത്തെയല്ല അയാൾ കുപ്പായമിടുവിച്ചു.
കൊണ്ടുവന്നിരിക്കുന്നത്. നന്ദിയും സന്തോഷവും പറഞ്ഞറിയിക്കാൻ കുഴങ്ങി. അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു: “ചന്തുക്കുട്ടി,
മുണ്ടു മാടിക്കെട്ടി, ഡെലിവറിബുക്കെടുത്തു കക്ഷത്തിലിറുക്കി, കുടയും നിവർത്തിപ്പിടിച്ച് ചന്തുക്കുട്ടി പടിയിറങ്ങിപ്പോയി.
റാപ്പറിലെ അഡ്രസ്സിന് ഒട്ടും ഊനംപറ്റാതെ വാരിക പുറത്തെടുത്തു തുറന്നു.
അക്ഷമയോടെ ഏടുകൾ മറിച്ചു - പതിമ്മൂന്നാം പേജിൽ അതാ വിലസുന്നു!
ചെറുകഥ: മിന്നൽപ്പിണർ.
(എസ്. ചേനക്കോത്ത്)
ഏട്ടിലെ ലിപികൾ ഇളകി നൃത്തംവയ്ക്കുന്നപോലെ തോന്നി........ നോക്കി നോക്കി ലഹരികയറി. മിന്നൽപ്പിണറിൽ മഴപ്പാറ്റകൾ നൃത്തം ചെയ്യുന്നു!
കഥകളും കവിതകളും ഇതിനുമുമ്പ് ചില പത്രങ്ങളിലും മാസികകളിലും പ്രസിദ്ധപ്പെടുത്തിവന്നിട്ടുണ്ട്. എന്നാൽ, പട്ടണത്തിലെ പ്രശസ്തവാരികയിൽ ശ്രീധരന്റെ ഒരു ചെറുകഥ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായിട്ടാണ്. ആഹ്ളാദം അടക്കിനിർത്താൻ കഴിയുന്നില്ല. അഭിമാനം ചിറകിട്ടടിക്കുന്നു. ഗോപാലേട്ടനെ കാണിക്കട്ടെ. അടുത്തു ചെന്നു. ഗോപാലേട്ടൻ മരുന്നു സേവിച്ചു. മയങ്ങിക്കിടക്കുകയാണ്. മൂപ്പരെ ഇപ്പോൾ ഉപ്രദവിക്കേണ്ട.
മുകളിൽച്ചെന്നിരുന്നു കഥ ഒന്നു വായിച്ചുനോക്കണം. അച്ചടിപ്പിശകുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിലോ? പത്നിയെ പന്നിയാക്കിക്കളയും, അച്ചു നിരത്തുന്നവർ. കോണിക്കൂട്ടിനരികിലെത്തിയപ്പോൾ അടുക്കളയിൽനിന്നു കുപ്പിവളക്കിലുക്കം കേട്ടു. അമ്മിയും അമ്മിക്കുട്ടിയും തമ്മിലുരുമ്മുന്ന മൃദുലശബ്ദം. ഓർത്തുനോക്കി.
ജാനുവായിരിക്കും. അവൾ അടുക്കളയിൽ അമ്മയെ സഹായിക്കാൻ ഇടയ്ക്കു വരാറുണ്ട്. അപ്പോൾ അമ്മ, അടുക്കളയിൽ നിന്നു മുറ്റത്തെ കുളിപ്പുരയിലേക്കു പോകുന്നതു കണ്ടു. ജാനു അടുക്കളയിൽ ഒറ്റയ്ക്ക്. കരളിൽ പ്രണയസ്വപ്നം കിളർന്നു.
(അയൽപക്കത്തെ അമ്മിണിയമ്മയുടെ അനിയത്തിയാണ് ജാനു. വിവാഹിതയായ ഏട്ടത്തിയുടെകൂടെ ഒരാഴ്ച വിരുന്നു പാർക്കാൻ വന്നിരിക്കയാണ് അവൾ തന്റെ തെക്കൻഗ്രാമത്തിൽനിന്ന്.)
മെലിഞ്ഞുനീണ്ട്, മാന്തളിരിന്റെ നിറമുള്ളൊരു മധുരപ്പതിനേഴുകാരിയാണ് ജാനു. അവൾ ഒക്കത്തു മൺകുടവുമായി വെള്ളമെടുക്കാൻ കന്നിപ്പറമ്പിലെ കിണറ്റിൻകരയിലേക്കു വരാറുണ്ട്. ശ്രീധരൻ മാളിക വരാന്തയിലിരുന്നു വായിക്കുകയായിരിക്കും. മണിപ്പൂവള്ളികൾ പടർന്നുപിടിച്ച ചീനവേലിക്കു മുകളിലൂടെ അവൾ മാളികവരാന്തയിലേക്കു നോട്ടമയയ്ക്കും. നോട്ടമെന്നു പറഞ്ഞാൽ പോര-മിഴികൾ കൊണ്ടൊരു മിന്നലാട്ടം. മൺകുടത്തിൽ വെള്ളം നിറച്ചുകഴിഞ്ഞാലും അവൾ അവിടെ തങ്ങിനിക്കും കൈക്കുമ്പിളിൽ വെള്ളം മുക്കി വായിലൊഴിച്ചു തനിയെ വിനോദിച്ചുകൊണ്ട് മാളിക വരാന്തയിലെ കോളേജ് കുമാരന്റെ
ഹൃദയം പ്രണയഭീതികൊണ്ടു കിടിലം കൊള്ളും. ഒരിക്കൽ ഒരു ശൃംഗാരപ്പുഞ്ചിരി സമ്മാനിക്കാൻ ധൈര്യം കിട്ടി. ജാനു നാണിച്ച് മുഖം കുനിച്ചുകളഞ്ഞു. അത്രയേ നടന്നിട്ടുള്ളു. നടത്താൻ കഴിഞ്ഞിട്ടുള്ളു.
ഇപ്പോൾ അവൾ അടുക്കളയിൽ ഒറ്റയ്ക്ക് ഇണയെക്കൊതിക്കുന്ന ആദിമമനുഷ്യന്റെ വികാരമാണ് ഉള്ളിൽ മറനീങ്ങിവരുന്നത് മറ്റേ സൃഷ്ടിയുടെ പുതുമാംസഗന്ധം മുകരാനുള്ള കൊതിയുടെ ലഹരി....... വാരികയും മിന്നൽപ്പിണരും ഇടനാഴിയിൽ വലിച്ചെറിഞ്ഞ്, നേരെ അടുക്കളയിലേക്കു പതുങ്ങിച്ചെന്നു.
ജാനു അടുക്കളമൂലയിൽ മുട്ടുകൾ മടക്കി പുറംതിരിഞ്ഞിരുന്ന് മുഖം കുനിച്ച് അമ്മിക്കല്ലിൽ മുളകരയ്ക്കുകയാണ്, കുപ്പിവളകൾ കിലുക്കിക്കൊണ്ട്.
പിന്നിൽ കുനിഞ്ഞുനിന്നു താടിപിടിച്ചുയർത്തി പറങ്കിമുളകുപോലത്തെ ചൂണ്ടുകളും തേങ്ങാപ്പൂളുപോലത്തെ പല്ലുകളും കടിച്ചുതിന്നാനുള്ള ആർത്തിയോടെ അമർത്തി ഒരുമ്മവച്ചുകൊടുത്തതും കിക്കിളിയുടെ പരിഭ്രമത്തോടെ അവളൊന്നു ഞെട്ടിപ്പിടഞ്ഞ്, കൈകൾ പൊക്കിത്തടഞ്ഞതും മുളകു കുഴമ്പു പുരണ്ട കൈവിരലുകൾ ശ്രീധരന്റെ കണ്ണിലേറ്റതും എല്ലാം നൊടിയിടകൊണ്ട് കഴിഞ്ഞു.
മുറ്റത്തുനിന്നും കാലൊച്ച മിന്നൽ വേഗത്തിൽ പിന്മാറി.
ജീവിതത്തിൽ ആദ്യമായിട്ടാണ് മറ്റേ സൃഷ്ടിയുടെ പുതുമാംസഗന്ധമനുഭവിക്കാനൊരവസരം കിട്ടിയത്. അനന്തരഫലം: കണ്ണിൽ നിന്നു പുകച്ചിലും കരച്ചിലും.
വിധി ശ്രീധരനോടു പലപ്പോഴും അങ്ങനെ ക്രൂരമായിട്ടാണ് പെരുമാറുന്നത്. കണ്ണംപൊത്തി ഇടനാഴിയിൽ കടന്നപ്പോൾ എന്തോ ചവിട്ടി മിന്നൽപ്പിണർ അതു പെറുക്കിയടുത്ത് ഒച്ചയുണ്ടാക്കാതെ തപ്പിപ്പിടിച്ചു കോണികേറി വാരിക മാളികവരാന്തയിലെത്തി..... പറങ്കിമുളകിന്റെയും തേങ്ങാപ്പൂളിന്റെയും തേനിന്റെയും സമ്മിശ്രരസലഹരി വായിൽ അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു കണ്ണുകളിൽ അശ്രുധാരയും. നിന്ന്