തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.
അതിനു പിറകിലെ സംഭവം പറയാം.
ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്റർ ഉണർന്നെഴുന്നേറ്റു കോലായിലേക്കു
ചെന്നപ്പോൾ ഇംഗ്ലീഷിലുള്ള ഒരഭിവാദ്യവും മിലിട്രി സട്ടുമാണ് മാസ്റ്റരെ എതിരേറ്റത്.
ഗ ഴോണിം ഫ്ഫാദർ -യൂ ബിഗ് മേൻ
കൃഷ്ണൻമാസ്റ്റർ മിഴിച്ചുനോക്കി.
കുഞ്ഞപ്പ ആകെ കുഴഞ്ഞ് ഉടുവസ്ത്രമഴിഞ്ഞു കോലായമൂലയിൽ കാലും നീട്ടിയിരിക്കുന്നു . രാജന്റെ മട്ടിൽ അയ്യോ കുഞ്ഞപ്പൂവിന് എന്തുപറ്റി? കൃഷ്ണൻമാസ്റ്റർ അന്തംവിട്ടു നിന്നു നോക്കി. അപ്പോൾ ചെത്തുകാരൻ മാക്കട്ടൻ മുറ്റത്തേക്കു വന്നു. കുഞ്ഞപ്പൂവിനെ
ആകെയൊന്നു നോക്കി ഒരു ചിരി ചിരിച്ചു. "മോന് വേഗം കൊറച്ചു മോരു കൊടാ കുടിപ്പിക്കിൻ." മാനുക്കിട്ടൻ, മാസ്റ്റര നോക്കി ഉറക്കിപ്പറഞ്ഞു. കുഞ്ഞപ്പൂവിന്റെ തല നെഞ്ഞിലേക്കു താളത്തിക്കിടക്കുന്നു. വായിൽ നിന്നു കേല ഒലിക്കുന്നു.
മാനുക്കുട്ടൻ കുഞ്ഞപ്പൂവിന്റെയരികെ ചെന്നുനിന്ന് വിരൽചൂണ്ടി അരിശവും
പരിഹാസവും കലർന്ന സ്വരത്തിൽ ശകാരിച്ചു: “എന്റെ കള്ള് കുട്ടു കുടിച്ചാലേയ്
ങ്ഹാ ഇങ്ങനെ കിട്ടും. ഇപ്പം മനസ്സിലായോ?....... കൃഷ്ണൻമാസ്റ്റർക്കു കാര്യം അപ്പോഴാ മനസ്സിലായത്.
മാനുകാട്ടൻ ചെത്തുന്ന തെങ്ങിലെ മാട്ടയിലെ കള്ള് കുറഞ്ഞു കണ്ടു തുടങ്ങി.
ചിലപ്പോൾ തീരെ ഇല്ലാതെയും, ആരോ പതിവായി കട്ടുകുടിക്കുനന്നുണ്ടെന്ന് മാനുക്കട്ടൻ മനസ്സിലായി. കള്ളനെ കണ്ടുപിടിക്കാൻ അവനൊരു വിദ്യ പ്രയോഗിച്ചു. മാട്ടയിൽ ഉമ്മത്തിനകായ അരച്ചുകലക്കി വെച്ചു.
പുലർച്ചയ്ക്കുമുമ്പു തെങ്ങിൽ കേറി കള്ളും മോന്തിക്കുടിച്ച കുഞ്ഞപ്പു പെട്ടു. അതാ അല് മൂത്തു ഭ്രാന്തന്റെ മട്ടിൽ കിടന്നു കളിക്കുന്നു. കൃഷ്ണൻമാസ്റ്റർക്കു തൊലി പച്ചയോടെ ഉരിഞ്ഞെടുക്കുന്നതുപോലെ തോന്നി. എന്തൊപമാനം!
അന്നു വൈകുന്നേരം കൃഷ്ണൻമാസ്റ്റർ ത ഒരു പഴയ ശിഷ്യനും, റെയിൽവേയിൽ ഒരുയർന്ന ഉദ്യോഗസ്ഥനുമായ മാർട്ടിൻ സായ്പിനെ ചെന്നു കണ്ടു. എക്സ് മിലിട്ടറിക്കാരനായ തന്റെ മൂത്തമകന് റെയിൽവേയിൽ എന്തെങ്കിലും ഒരു ജോലി ശരിപ്പെടുത്തിക്കൊടുക്കാൻ സങ്കടത്തോടെ അപേക്ഷിച്ചു. റെയിൽവേ ലോക്കോഷെഡ്ഡിൽ ഫിറ്ററായി പരിശീലനത്തിന്
എടുക്കാമെന്ന് ആ ആംഗ്ലോ ഇന്ത്യൻ ഉദ്യോഗസ്ഥൻ വാക്കുകൊടു
പിറ്റേന്നു രാവിലെ കൃഷ്ണൻ മാസ്റ്റർ കുഞ്ഞപ്പൂവിനെ അരികെ വിളിച്ചു: “റെയിൽ വേയിൽ
ഒരു ജോലി കിട്ടിയാൽ നി പോകുമോ?
പോകാമെന്നു കുഞ്ഞപ്പു പറഞ്ഞു. അതിരാണിപ്പാടത്തെ ജീവിതം കുഞ്ഞപ്പൂവിനു മടുത്തുതുടങ്ങിയിരുന്നു.
കടക്കാരുടെ നിത്യശയത്തിൽ നിന്നും രക്ഷകിട്ടുമല്ലോ. അങ്ങനെയാണ് ബാകുഞ്ഞപ്പൂ അല്ലാ, പെയിന്റര് കുഞ്ഞപ്പൂ ഫിറ്റർ കുഞ്ഞപ്പുവായി, തമിഴ്നാട്ടിലെ ഒരു റെയിൽവേ വർക്ക്ഷോപ്പിലെത്തിയത്.
അതിരാണിപ്പാടത്തിന്റെ ഒരു മൂലയിൽ, റോഡരികിൽ കോരൻ ബട്ളറുടെ ചായപ്പീടിക പൊങ്ങിവന്നതാണ് മറ്റൊരു സംഭവം.
കോരൻ, കുട്ടിക്കാലം മുതൽക്കേ റെയിൽവേയിലെ ഒരു ആംഗ്ലോ ഇന്ത്യൻ ഗാർഡിന്റെ ബംഗ്ലാവിലെ കുസ്തിവേലക്കാരനായിരുന്നു. ഒടുവിൽ തറവാട്ടുപേരും അങ്ങനെത്തന്നെയായിത്തീർന്നു. ഗാർഡ് ബംഗ്ളാവിലെ കോരൻ.
യജമാനൻ സായ്പ് പെൻഷൻ പറ്റി ബാംഗളൂർക്കു താമസം മാറ്റിയപ്പോൾ കോരൻ ബട്ളറെ പിരിച്ചുവിട്ടു. ശമ്പളബാക്കിയും പാരിതോഷികവുമായി നല്ലാരു
സംഖ്യയും ബട്ളർക്കു കിട്ടി, കോരൻ ബട്ളർ അങ്ങനെ അതിരാണിപ്പാടത്ത് ഒരു
ചായപ്പീടിക തുറന്നു.
വെളുത്തു കുറുതായി, ചെമ്പുകുട്ടകംപോലത്തെ വലിയൊരു കുമ്പയും, മൂർദ്ധാവിൽ മിന്നുന്ന കഷണ്ടിയും, കഷണ്ടിത്തടത്തിനു ചുറ്റും ചകിരിത്തൂപ്പു പാറ്റിയിട്ടപോലെ നരച്ച കുറച്ചു രോമങ്ങളുമുള്ള ഒരു നവവൃദ്ധനാണ് കോരൻ ബട്ളർ.
ആദ്യത്തെ ഭാര്യ മരിച്ചുപോയി. ആ ബന്ധത്തിൽ സുന്ദരിയായൊരു മകളുണ്ട്. തീരുമാല, ബട്ളറുടെ ഇപ്പോഴത്തെ ഭാര്യ കുഞ്ഞമ്മ, വെളുത്ത നന്നേ മൃഗാത്രിയായൊരു ക്ഷയരോഗിണിയാണ്. (മീശക്കണാരൻ പറയും പോലെ, “കണ്ടാൽ ഒരു നെൻസിൽ), കുഞ്ഞമ്മുവിന്റെ അകന്ന ചാർച്ചയിൽപ്പെട്ട രണ്ട് അനാഥകളാണ് ജാനുവും കല്യാണിയും. ഇരുവരും സഹോദരികളാണ്.
ഇരുനിറത്തിൽ നീണ്ടുമെലിഞ്ഞ് അസാരം കോങ്കണ്ണുള്ള ജാനു പ്രസവിക്കാത്തൊരു വിധവയാണ്. കറുത്തു തടിച്ച കല്യാണിക്കു പ്രായം മധുരപ്പതിനേഴ്.
കറുത്തിട്ടാണെങ്കിലും കാണാൻ ചേലുള്ളൊരു കന്യകയാണ് കല്യാണി. അവൾ ചിരിക്കുമ്പോൾ പുറത്തു കാണുന്ന കോന്ദ്രപ്പല്ലുകൾക്കുപോലും ഒരു ചന്തമുണ്ടെന്നു തോന്നും. ചായപ്പീടികയിൽ അരിയിടിക്കുക, മുളകരയ്ക്കുക, പലഹാരങ്ങളൊരുക്കുക മുതലായ ജോലികൾ ചെയ്യുന്നത് ജാനുകല്യാണി സഹോദരികളാണ്.
കോരൻ ബട്ളർ ആളൊരു തമാശക്കാരനാണ്. വൈകുന്നേരമായാൽ കള്ളൂ. കുടിക്കണം. കുടിച്ചാൽ ചിലപ്പോൾ കുഞ്ഞമ്മുവുമായി പരസ്യമായി ശൃംഗരിക്കും.
തന്റെ ധരയായിരുന്ന വില്യംസായ്പ് മദ്യപിച്ചാൽ മദാമ്മയുമായി കാണിക്കാറുള്ള പ്രണയചേഷ്ടകളെല്ലാം കോരൻ ബട്ളർ കുഞ്ഞമ്മുവിലും പ്രകടിപ്പിക്കും. ഓ! മൈ ഡാർലിങ്-മോയ് ലിറ്റിൽ ബർഡി'- എന്നെല്ലാം പുലമ്പിക്കൊണ്ട് കിഴവൻ തന്റെ ലേഡി കുഞ്ഞമ്മുവിനെ ആശ്ലേഷിച്ച് അവളുടെ വിളർത്തു കുഴിഞ്ഞ കവിളത്ത് ഒരു കിസ്സടിക്കും. പിന്നെ അവളുടെ ഊര ചുറ്റിപ്പിടിച്ചുകൊണ്ട് ഒരു ഡാൻസും.
കുഞ്ഞമ്മുവും കോരൻ ബട്ളറും നടത്തുന്ന ഈ ശൃംഗാരചേഷ്ടയ്ക്ക് മീശക്കണാരൻ ഒരു പേരു കൊടുത്തിട്ടുണ്ട്: “കള്ളുഭരണിയും കയിൽക്കണയും തമ്മിലുള്ള കളി!
ചിലപ്പോൾ കോരൻ ബട്ളർ കള്ളുകുടിച്ചു ബോധമില്ലാതെ ചായപ്പീടികയിലെ ചായ്പിലെ ബഞ്ചിൽ മുണ്ടും കോണകവുമില്ലാതെ മലർന്നു കിടക്കും. അപ്പോൾ കുഞ്ഞമ്മ ഭർത്താവിനെ മൂടിപ്പുതപ്പിച്ചു പണപ്പെട്ടിക്കരികെ ചെന്നിരിക്കും.
കോരൻ ബട്ളറുടെ മകൾ മദിരാക്ഷിയായ തിരുമാലയെ പുതുതായി വിവാഹം ചെയ്തിരിക്കുന്നത് വടക്കുനിന്നു വന്ന കേളനാണ്. മധുരനാരങ്ങയുടെ തൊലി നിറവും, നെല്ലിക്കക്കണ്ണുകളുമുള്ള കേളനിൽ വെള്ളക്കാരന്റെ രക്തം കലർന്നിട്ടുണ്ടെന്നു സംശയിക്കാവുന്നതാണ്. കേളൻ ഒരതി കോമളനാണ്.
പുഴക്കരയിലെ മരപ്പാണ്ടികശാലമുതലാളി പോക്കു ഹാജിയുടെ ജഡ്കവണ്ടിക്കാരനാണ് കേളൻ. പട്ടണത്തിലെ ഏറ്റവും മികച്ച കുതിരവണ്ടി പോക്കുഹാജിയുടേതാണ്. പറക്കുന്ന കുതിര.
പത്രാസുള്ള വണ്ടി. ചിത്രപ്പണികളോടുകൂടിയ ജാലകങ്ങളും, അകത്തു പച്ചവില്ലീസു മെത്തയും, നീലപ്പട്ടുതിരശ്ശീലയും മറ്റുമുള്ള ഒരു ചലിക്കുന്ന മണിയറയാണ് പോക്കുഹാജിയുടെ ജഡ്. അതിന്റെ ചവിട്ടുമണിയടി കേട്ടാൽ, ഫയർ എഞ്ചിന്റെ വരവാണോ എന്നു ശങ്കിച്ചുപോകും - ആ രാജകീയരഥത്തിന്റെ സാരഥിയായിരിക്കുക എന്തൊരന്തസ്സ്,
ശുരഗൃഹത്തിൽത്തന്നെയാണ് കേളന്റെ താമസം. എന്നാൽ പട്ടണത്തിൽ അവിടവിടെയായി, ഹാജിയുടെ ജഡ് വണ്ടിക്കു മുമ്പിലെ പെട്ടിപ്പുറത്തല്ലാതെ കേളനെ പുരയിൽ കണ്ടെത്താൻ പ്രയാസമാണ് പുലരുന്നതിനു മുമ്പ് കുടപ്പുറത്തിനു സമീപമുള്ള (മുതലാളിയുടെ) മാളികയ്ക്കൽ എത്തണം.
കുതിരയ്ക്കു തീറ്റകൊടുത്ത് അതിനെ മാലീസിട്ടു തുടച്ചുമിനുക്കി തയ്യറാക്കി നിർത്തണം. ഹാജിക്കു നിത്യവും രാവിലെ കടപ്പുറം നിരത്തിലൂടെ ഒരു ജഡ്ജസവാരി വേണം.
പിന്നെ അയാളെ പുഴക്കരയിലെ പാണ്ടികശാലയിൽ കൊണ്ടുവിടണം. പെട്ടെന്നു പല സ്ഥലത്തും പോകാനുണ്ടായിരിക്കും. അവിടെ കാത്തുകെട്ടിക്കിടക്കണം. ഉച്ചയ്ക്കു ഭക്ഷണത്തിനു രണ്ടാംബീവി താമസിക്കുന്ന വീട്ടിലേക്കാണു പോക്ക്.
വീണ്ടും പാണ്ടികശാലയിലേക്ക്. വൈകുന്നേരം മാളികയ്ക്കൽ കൊണ്ടു ചെന്നു വിട്ടാൽ പിന്നെ ജഡ്ക്കയും ജഡ്ക്കക്കാരനും ഹാജിയുടെ അന്തർജ്ജനങ്ങളുടെ ചൊൽപ്പടിയിലായിരിക്കും. ബുർക്കയിൽ മൂടിയ ആ സത്വങ്ങൾക്കു മിക്കവാറും എല്ലാ ദിവസങ്ങളിലും എവിടെയെങ്കിലും വിരുന്നോ സർക്കീറ്റോ പോകാനുണ്ടായിരിക്കും. ചില രാത്രികളിൽ ഹാജിക്കും ചില രഹസ്യസർക്കിറ്റുകളുണ്ട്. അതൊക്കെക്കഴിഞ്ഞ്, കുതിരയ്ക്കു തീറ്റകൊടുത്ത് അതിനെ പന്തിയിലടച്ചു. പുരയിലെത്തുമ്പോൾ പാതിരാ കഴിയും. നവോഢയായ തിരുമാല ഗാഢനിദ്രയിലായിരിക്കും.
കൂനൻവേലുവിന്റെ ഭാര്യ ഭ്രാന്തത്തി ആച്ചയെ ചികിത്സിക്കാൻ ആങ്ങള കുഞ്ഞാണ്ടി വന്നു കൂട്ടിക്കൊണ്ടുപോയി.
വേലു, ആച്ചയുടെ ആചാരം തീർത്ത് അവളെ ഉപേക്ഷിച്ചു. പൂരയിൽ സഹായത്തിനു പുതിയൊരു പെണ്ണിനെ കല്യാണം കഴിച്ചുകൊണ്ടുവന്നു. പത്തുവയസ്സുചെന്ന ഒരു ചെക്കനുള്ള മദ്ധ്യവയസ്കയായ ഒരു വിധവ, കറുത്തുതടിച്ച ഒരു ചക്കമുലച്ചി, മൂർദ്ധാവിൽ പശു ചാണകമിട്ടപോലെ മുടിയും കെട്ടിവച്ചു കുത്തിയിരിക്കുന്ന കുട്ടിപ്പെണ്ണമ്മയെ ആദ്യമായിക്കണ്ടപ്പോൾ അശോകവനികയിൽ സീതാദേവിക്കു കാവലിരിക്കുന്ന രാക്ഷസിയുടെ ചിത്രം ശ്രീധരൻ ഓർത്തു പോയി. അവളുടെ ചെക്കൻ ഒരു പോക്കിരിവിത്താണ്. അതിരാണിപ്പാടത്തു
ബാക്കുഞ്ഞപ്പൂവിന്റെ സ്ഥാനം ഏറ്റെടുക്കാൻ പോന്ന ഒരു പുള്ളി. പേര് അപ്പൂട്ടി. അതിരാണിപ്പാടത്തെ ഒരു നവാഗതനാണ്, 'ഹൈക്കുളൂസ് കിട്ടുണ്ണി -കുളൂസ്സ് പറങ്ങോടന്റെ അനിയൻ പറങ്ങോടൻ, നാട്ടിൽനിന്നു തന്റെ അസിസ്റ്റന്റായി കൊണ്ടുവന്നിരിക്കയാണ് അനിയൻ കിട്ടുണ്ണിയെ
കിട്ടുണ്ണി സ്കൂളിൽ ആറാംതരംവരെ പഠിച്ചിട്ടുണ്ട്. ചെത്തുതൊഴിലാളിയാണെങ്കിലും വലിയ പ്രതാസിൽ നടക്കാൻ മോഹമുള്ളൊരു പുള്ളിയാണ് - കുളുസ്സ് കാട്ടി നടക്കുന്നതിൽ ചേട്ടനെക്കാൾ കേമനായതുകൊണ്ടാണ്, അതിരാണിപ്പാടത്ത് എത്തി അധികദിവസം കഴിയുന്നതിനുമുമ്പ്, “ഹൈക്കുളൂസ്സ് കിട്ടുണ്ണി' എന്ന സ്ഥാനപ്പേർ അതിരാണിപ്പാടത്തെ ബഹുജനത്തെ പ്രതിനിധീകരിച്ച്, ഞണ്ടുഗോവിന്ദൻ, കിട്ടുണ്ണിക്കു നൽകിയത്. (സ്ഥലത്തെ സകല ഏഷണി പരദൂഷണപരിപാടികളുടെയും സൂത്രധാരനാണ്, കുഷ്ഠരോഗംകൊണ്ടു കൈകൾ ചുരുണ്ടുപോയ ഞണ്ടു ഗോവിന്ദൻ.)
കിട്ടുണ്ണിക്കു സിൽക്ക് ഷർട്ടുണ്ട്, റിസ്റ്റ് വാച്ചുണ്ട്, ഫൗണ്ടൻപെന്നുണ്ട് കരയുന്ന പുത്തൻ ചെരിപ്പും. എന്നാൽ ഇവയെല്ലാം ധരിച്ചു പത്രാസ്സിൽ ഒന്നു പുറത്തിറങ്ങാൻ സമയമെവിടെ? ചെത്താൻ പോകുമ്പോൾ കാലിൽ ചെരിപ്പും ധരിച്ചിരുന്നു. ചെരിപ്പു തെങ്ങിൻ ചോട്ടിൽ അഴിച്ചുവെച്ചു മരംകേറും. താഴെയിറങ്ങിവരുമ്പോൾ ചിലപ്പോൾ ചെരിപ്പ് ഒരെണ്ണം കാണുകയില്ല, നായ കടിച്ചുകൊണ്ടുപോയിട്ടുണ്ടാവും. ശേഷിച്ച ചെരിപ്പ് ഉപക്ഷിക്കയേ നിവൃത്തിയുള്ളു. അങ്ങനെ മൂന്നുനാലു ചെരിപ്പുകൾ നഷ്ടപ്പെട്ടപ്പോൾ കിട്ടുണ്ണി ചെത്താൻ പോകുമ്പോൾ ചെരിപ്പിടുന്ന പതിവു നിർത്തിവച്ചു.
രാവിലെ കത്തിയും തേറും അരയിൽക്കെട്ടി അതിന്മേൽ ചൂടിത്തളപ്പും തൂക്കിയിട്ട് തെങ്ങുചെത്താനിറങ്ങും. ചെത്തു കഴിഞ്ഞു കള്ളുകുടം കാവണ്ടത്തിലേറ്റി ഉടൻ ഷാപ്പിലേക്കു കൊണ്ടുപോകണം. (നേരം തെറ്റിയാൽ ഷാൾട്ടാര് - അബ്കാരി ഉദ്യോഗസ്ഥന്മാർ - പിടിച്ചു കേസാക്കും.)
പിന്നെ ഉച്ചഭക്ഷണം കഴിഞ്ഞ് ഇത്തിരിനേരം ഒഴിവുകിട്ടും. ഉച്ചയ്ക്ക് എങ്ങോട്ടു പോകും? കിടന്നൊന്നു മയങ്ങും. അപ്പോഴേക്കും വൈകുന്നേരത്തെ ചെത്തിനു നേരമായി അതെല്ലാം കഴിഞ്ഞു പുരയിൽ മടങ്ങിയെത്തുമ്പോൾ നേരം നല്ല ഇരുട്ടായിട്ടുണ്ടാകും. കുളിച്ച് അത്താഴവും കഴിച്ച് കിട്ടുണ്ണി ഒരു നടനെപ്പോലെ സ്വയം അണിഞ്ഞൊരുങ്ങും. മുഖം പൗഡറിട്ടു മിനുക്കി, സിൽക്ക് ഷർട്ടു ധരിച്ച്, സ്വർണ്ണക്ലിപ്പോടുകൂടിയ ഫൗണ്ടൻ പേന കീശയിൽ കുത്തി, റിസ്റ്റ് വാച്ചും കെട്ടി മിന്നുന്ന തോൽവാറോടുകൂടിയ ചെരിപ്പു കാലിൽ പിടിപ്പിച്ച് കുറേനേരം അങ്ങനെ ആലോചനാമഗ്നനായി നിലകൊള്ളും. മണി ഒമ്പതു കഴിഞ്ഞു. ഇനി എങ്ങോട്ടു പോകാനാണ്? കിട്ടുണ്ണി ആ വേഷവിധാനങ്ങളോടുകൂടിത്തന്നെ കോസടി നിവർത്തിയിട്ട്, വാച്ചു കെട്ടിയ കൈയും തലയ്ക്കുവെച്ചു കിടന്നുറങ്ങും.
അതിരാണിപ്പാടത്തെ മറ്റൊരു നവാഗതനാണ് വെടിവാസു'-ചന്തുമൂപ്പന്റെ മരുമകൻ. വെളുത്തു നീണ്ട് പ്രായത്തെക്കാൾ വളർച്ചമതിക്കുന്ന ഒരു സുന്ദരക്കുട്ടനാണ് വാസു. എട്ടാംതരം പാസ്സായിട്ടുണ്ട്. ഇപ്പോൾ കണക്കപ്പിള്ളയായി ജോലിചെയുകയാണ്. താമസം, അമ്മാമൻ ചന്തുമൂപ്പന്റെ കൂടെത്തന്നെ. കണക്കുകൂട്ടുന്നതിൽ അതിവിദനാണ് വാസു. അവനെക്കാൾ വലിയൊരു വായാടിയുമില്ല. അവന് കീറാമുട്ടിയാകങ്ങളറിയാം കടങ്കഥകൾ-കോമ്പലകോമ്പലയായി പൊട്ടിക്കും. സ്ഥാനം തെറ്റിച്ച
അക്ഷരങ്ങൾകൊണ്ടു കോർത്ത പ്രശ്നവാക്യങ്ങൾ ഡജൻ കണക്കിൽ സ്റ്റോക്കിലുണ്ട്. “നാരങ്ങാ പൂത്ത ദാടി -പറ; എന്താണ്?” വാസു ശ്രീധരനോടു ചോദിക്കും.
ശ്രീധരൻ അതിലെ അക്ഷരങ്ങൾ മനസ്സിൽ മറിച്ചും തിരിച്ചും കുത്തിത്തിരുകി
ജപിച്ചുനോക്കും. പിന്നെ കടലാസിൽ പകർത്തി കശക്കിനോക്കും. ഒരെത്തും പിടിയും
കിട്ടുയിക്കില്ല
“തോറ്റോ?” വാസുവിന്റെ ചോദ്യം.
തോറ്റു എന്ന ഭാവത്തിൽ ശ്രീധരൻ തലകുനിക്കും.
“എന്നാൽ പഠിച്ചോ -നാദാപുരത്തങ്ങാടി. ഇനി വേറൊന്ന്:
“വലിയ ചാത്തു തീണ്ടി വന്നു.
ശ്രീധരൻ അതിലും തോറ്റു. ഉത്തരം: “ചാലിയത്തു തീവണ്ടി വന്നു.
അതാ വരുന്നു വേറൊരുഗൻ:
"കുട്ടിയുണ്ടോ റാങ്ങൾ കക്കുടി തച്ചപോലെ, അതുകേട്ട് ശ്രീധരൻ മൂക്കുകുത്തി വീണുപോയി.
ഉത്തരം കേട്ടപ്പോൾ ഉറക്കെ ചിരിച്ചു. “കുണ്ടോട്ടി തങ്ങൾ റാക്കു കുടിച്ചപോലെ......
ഒരു മന്ത്രവാദിയുടെ സ്വാധീനത്തിലകപ്പെട്ടപോലെ ശ്രീധരൻ വെടി വാസുവിന്റെ വിനീതശിഷ്യനായിത്തീർന്നു. വാസുവിന്റെ സഹായവും അവനു സിദ്ധിച്ചു. ക്ളാസ്സിലെ കണക്കുപാഠങ്ങൾ ശരിപ്പെടുത്തിക്കൊടുക്കുന്നതിൽ വീട്ടിൽനിന്നു ചെയ്യാനുള്ള കണക്കുകൾ വാസുവിനെക്കൊണ്ടു ചെയ്യിക്കും. ജഡ്കക്കാരൻ കേളന്റെ മുതലാളി പോക്കുഹാജിയുടെ പാണ്ടികശാലയിലാണ്
വാസു കണക്കപ്പിള്ളയായി ജോലി
ചെയുന്നത്; മാസശമ്പളം പതിനഞ്ചുറുപ്പിക.