പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമേണ മനസ്സിലായി.
താഴെ കോലായിൽനിന്ന് അച്ഛൻ ആരോടോ ഉറക്കെ സംസാരിക്കുന്നതു കേട്ടു. മൂളിപ്പറമ്പിൽ ഗോവിന്ദൻ മരിക്കുന്നതുവരെ എന്നോട് വിരോധത്തിലാണു പെരുമാറിയത് എന്നു നിങ്ങൾക്കെല്ലാം അറിയാമല്ലോ. എന്നാൽ എനിക്ക് അവനോട് ഒരു പിണക്കമോ വിരോധമോ തോന്നിയിരുന്നില്ല. പരദൂഷണമാണ് ഗോവിന്ദന്റെ നിത്യത്തൊഴിലെന്നും എനിക്കറിയാം അതു മനസ്സിന്റെ ഒരു രോഗമാണ്. രോഗികളോട് സഹതാപമല്ലാതെ ആർക്കെങ്കിലും ശത്രുത തോന്നാറുണ്ടോ? ഗോവിന്ദന്റെ മരണവാർത്ത കേട്ടപ്പോൾ ആദ്യം അവിടെ എത്തിയതു ഞാനായിരുന്നു. ആളുകളെ ബോധിപ്പിക്കാൻ അവിടെയൊന്നു കയറിയിറങ്ങുകയല്ലാ ചെയ്തത്. ഗോവിന്ദനെ മുൻസിപ്പൽ ശ്മശാനത്തിലേക്ക് എടുത്തപ്പോൾ കൂടെ ഞാനും പോയി. ഗോവിന്ദന്റെ ചിതയ്ക്ക് തീ കൊളുത്തുന്നതുവരെ ഞാൻ അവന്റെ അരികെയുണ്ടായിരുന്നു. ശവദാഹം കഴിഞ്ഞ് ഇന്നലെ ഇവിടെ മടങ്ങിയെത്തിയപ്പോൾ നേരം പാതിരാ കഴിഞ്ഞിരുന്നു....."
അച്ഛാ ഞണ്ടുഗോവിന്ദനെ ചുട്ടുതീരുന്നതുവരെ അച്ഛൻ അവിടെ കാത്തു നിന്നത് വളരെ ശ്രീധരൻ കിടന്നേടത്തുനിന്നു ജപിച്ചു തനിയെ ചിരിച്ചു....
ശരിദര്...
അയൽവീട്ടിലെ മാളികവരാന്തയിൽ നിന്ന് ധർമ്മരാജാ അയ്യങ്കാരുടെ ഓലിയാണ്. (ബ്രേക്ക്ഫാസ്റ്റിനു കോഴിമുട്ടയില്ലാതെ പട്ടർ വിഷമിച്ചു വിളിക്കുകയായിരിക്കും)
അപ്പോൾ ഓർത്തു. സരസ്വതിയംബാൾക്ക് പൂജാപുഷ്പങ്ങൾ ഇന്നു വേണ്ടിവരും. (അഞ്ചു ദിവസം മുമ്പാണ് സരസ്വതിയംബാൾ പറഞ്ഞത്. ഇനി നാലുനാൾക്ക് പൂക്കൾ വേണ്ട എന്ന്. അശുദ്ധിയിലാണ് എന്നു മനസ്സിലായി.)
കോസടിയിൽ നിന്നെണീറ്റ്, താഴെ ചെന്നു മുഖത്തു വെള്ളമൊഴിച്ച്, തോട്ടത്തിൽനിന്നു കുറെ പൂക്കളറുത്ത് വാഴയിലക്കുമ്പിളിൽ നിറച്ച് അമ്മയോട് അരഡജൻ കോഴിമുട്ടയും വാങ്ങി പഴയൊരു പൂവട്ടിയിൽ നിക്ഷേപിച്ച്, അയ്യങ്കാരുടെ വീട്ടിലേക്ക് നടന്നു.
അയ്യങ്കാർ കോലായിൽ നിന്നുതന്നെ മുട്ടവട്ടി ഏറ്റുവാങ്ങി: “ഗോ അപ്സ്റ്റേർസ് സരസ്വതി ഇസ് വൈറ്റിങ് ഫോർ പറഞ്ഞ് പട്ടർ അടുക്കളയിലേക്ക് നടന്നു. യുവർ ഫ്ളവേഴ്സ് ടു ഓഫർ പൂജ. അതും
സരസ്വതിയംബാൾ മുകളിൽ കോണിക്കരികെ തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഋതുസ്നാനം കഴിഞ്ഞ്, ശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും പൂങ്കാവനം പോലെ വിലസുന്ന സരസ്വതിയംബാളെ.
കണ്ടപ്പോൾ ശ്രീധരന്റെ മിഴികൾ വണ്ടുകളായി മാറി..... കരളിൽ ഒരു മുഴക്കം. ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ടാണ് മലർക്കുമ്പിൾ കൈയിൽ കൊടുത്തത്.
പൂക്കുമ്പിൾ വാങ്ങിയപ്പോൾ സരസ്വതിയംബാൾ പെട്ടെന്നു മുഖം ചുളിച്ചു ശ്രീധരന്റെ നേർക്ക് അരോചകമായൊരു നോട്ടം വിട്ട് അങ്ങനെ തന്നെ അറച്ചു നിന്നു. ശ്രീധരന് ചൂളിപ്പോയി.
മദ്യത്തിന്റെ നാറ്റമാണ് സരസ്വതിയംബാളെ അറപ്പിച്ചതെന്ന് ശ്രീധരനു മനസ്സിലായി നെടുവീർപ്പിന്റെ കൂടെ ബഹീർക്ഷമിച്ച നാറ്റം. ഗോവിന്ദക്കുറുപ്പു സൽക്കരിച്ച വിസ്കിയുടെ ഒടുങ്ങാത്ത വീര്യമാവാം സരസ്വതിയംബാളുടെ നീണ്ട നാസികയുടെ ഘ്രാണശക്തിയാവാം-മണിക്കൂർ പന്ത്രണ്ടു കഴിഞ്ഞിട്ടും വിസ്തിഗന്ധം തൊണ്ടയിലൂടെ നേരിയ മട്ടിൽ തേട്ടിവരുന്നത് അറിയാമായിരുന്നു. ഭാഗ്യംകൊണ്ട് അച്ഛനിൽ നിന്നും സാമർത്ഥ്യംകൊണ്ട് അമ്മയിൽ നിന്നും ഒളിപ്പിച്ചു പിടിക്കാൻ കഴിഞ്ഞ മദ്യപാനരഹസ്യം ഇതാ പരിശുദ്ധയായൊരു അമ്മയാരുടെ മൂക്കിനുമുമ്പിൽ വെളിക്കു ചാടിയിരിക്കുന്നു.
സരസ്വതിയംബാൾ ഒന്നും മിണ്ടിയില്ല. പക്ഷേ, ആ മൗനഭാവവും ജുഗുപ്താസൂചകമായ നോട്ടവും ഒരു ഭർത്സനമഹാകാവ്യത്തിന്റെ ഭാഷ്യം നിർമ്മിച്ചു. ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു വേഗം കോണിയിറങ്ങി താഴെയെത്തി അടുക്കളയിൽനിന്ന് ഓയ്ലറ്റ് പൊരിക്കുന്ന മണം പൊങ്ങുന്നുണ്ടായിരുന്നു.
നാലുദിവസം കഴിഞ്ഞു. ഞായറാഴ്ചയാണ്. രാവിലെ മുനിസിപ്പൽ ലൈബ്രറിയിൽ ചെന്നിരുന്ന വൈഡ്
വേൾഡ് മാസിക വായിച്ചു. പുറത്തിറങ്ങിയപ്പോൾ മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.
മഹാലക്ഷ്മീവിലാസം ഹോട്ടലിന്റെ മുമ്പിലെത്തിയപ്പോൾ ഭാവി നോവലിസ്റ്റ്
ഗോവിന്ദക്കുറിപ്പിനെ ഓർത്തു. ചങ്ങാതി നോവൽ പൂർത്തിയാക്കി സ്ഥലംവിട്ടുവോ? അന്നത്തെ സംഭവത്തിനുശേഷം അങ്ങോട്ടു പോയിട്ടില്ല. ഒന്നനേഷിച്ചുകളയാം. കോണി കേറി. ഒന്നാം നമ്പർ മുറിയുടെ മുമ്പിൽ ചെന്ന് ഒന്നെത്തി നോക്കി. അകത്ത് ഒരു ട്യൂട്ടോറിയൽ ക്ളാസ്സ് നടക്കുന്നതുപോലെ തോന്നി.
ചുമരിനടുത്ത് ഒരു മേശയ്ക്കു പിറകിലിരുന്ന കുഞ്ഞൻ നായർ നോവൽ പാരായണം നടത്തുന്നു. കസേരകളിലും കട്ടിലിലും നിലത്തു ചുരുട്ടി വെച്ച മെത്തയിലും പല പോസിലും ഇരുന്നുകൊണ്ട് അഞ്ചാറാളുകൾ ശ്രദ്ധിക്കുന്നു.അഥവാ ശ്രദ്ധ നടിക്കുന്നു ഭാവനോവലിസ്റ്റ്, പടിഞ്ഞാറെ കായൽപ്പുളിക്കൽ ഗോവിന്ദക്കുറുപ്പ് കള്ളുകുടിച്ചു മത്തായ മലമെരുവിനെപ്പോലെ മേശപ്പുറത്തു തലചായ്ച്ചു കിടക്കുന്നു.
ബിഡിസിഗരറ്റുകുറ്റികൾ നിലത്തു ചിതറിക്കിടന്നിരുന്നു. രാതാക്കളെല്ലാം അർദ്ധബോധാവസ്ഥയിലാണ്. ചിലർ മിഴി തുറക്കാതെ ഇടയ്ക്കിടെ മൂളുന്നുണ്ട്. ചിലർ ഭേഷ്! ഭേഷ്!' എന്നു ജപിക്കുന്നു.
കുഞ്ഞൻ നായർ നന്ദിനിയിലെ പകലിന്റെ വർണ്ണന ആവർത്തിക്കുകയാണ്. ആതിഥേയൻ അബോധാവസ്ഥയിലാണ്. സദസ്യരെല്ലാം അപരിചിതരും. പിന്നെ ഇവിടെ നിൽക്കണോ? ശ്രീധരൻ ശങ്കിച്ചു. കർമ്മസാക്ഷി ധർമ്മരശ്മി ചൊരിയുന്ന നിർമ്മലവാസരത്തിൽ നൃത്തംചെയ്യുന്ന കുഞ്ഞൻ നായരുടെ മിഴികൾ ശ്രീധരനെ പൊരുളിക്കുന്നുമില്ല
മുറിയുടെ അറ്റാച്ച്ഡ് ബാത്ത്റൂം കണ്ടപ്പോൾ സുഖമായി ഒരു മൂത്ര വിസർജ്ജനം നടത്തിക്കളയാമെന്നു കരുതി അതിന്റെ വാതിൽ തുറന്നു. അകത്തേക്കു കാലെടുത്തുവെച്ചപ്പോൾ മിഴികളെ എതിരേറ്റത്, ചുമരിനോടു ചേർത്തുവെച്ച വാഷ്ബേസിനിലെ കാഴ്ചയാണ്. ബേസിനിൽ മുറുക്കിത്തുപ്പിയ രക്തക്കുഴമ്പിൽ ആരോ
ഒരുപാടു ഛർദ്ദിച്ചു കൂട്ടിയിരിക്കുന്നു. രൂക്ഷമായൊരു നാറ്റവും മൂക്കിലടിച്ചു. ഒന്നു നോക്കിയതേയുള്ളു. മുക്കും വായും പൊത്തി മുഖം തിരിച്ചു കളഞ്ഞു. മനംപുരട്ടലുണ്ടായി. ഓക്കാനിക്കാതിരിപ്പാൻ പങ്കും നെഞ്ചും ഉഴിഞ്ഞുകൊണ്ടു വായനമുറിയിലേക്കു തന്നെ വന്നു.
“ഇതാര്?-ശ്രീധരനോ? വരൂ, വരൂ!...." കഴുത്തിലെ സ്വർണ്ണം കെട്ടിയ രുദ്രാക്ഷം പിടിച്ചു തിരുമ്മിക്കൊണ്ട് കുഞ്ഞൻ നായരുടെ സ്വാഗതവാക്യം, ഒഴിഞ്ഞുകിടക്കുന്ന ഒരു കസേരയിൽ ശ്രീധരൻ ആസനസ്ഥനായി. എത്ര ശ്രമിച്ചിട്ടും വാഷ്ബേസിനിലെ ഛർദ്ദി വിഭവക്കാഴ്ച തലച്ചോറിൽ ഇടയ്ക്കിടെ തേട്ടിവരുന്നതു തടുക്കാൻ കഴിഞ്ഞില്ല. മദ്യഛർദ്ദിയുടെ പുളിച്ച നിന്നൊഴിഞ്ഞുമാറുന്നില്ല. നാറ്റവും മൂക്കിൽ
“ശ്രീധരാ സൽക്കാരവിഭവങ്ങളെല്ലാം കലാശിച്ചിരിക്കയാണ്. എന്നാലും ശ്രീധരനെ വെറുതെവിടാൻ പാടില്ലല്ലോ”.
കുഞ്ഞൻ നായർ ചുമരലമാര തുറന്നു.
ചുമലിൽ നക്ഷത്രചിഹ്നങ്ങളോടുകൂടിയ കുപ്പായമണിഞ്ഞ ശീമമദ്യക്കുപ്പികൾ, സർവ്വീസിൽനിന്നു പിരിഞ്ഞ മിലിട്ടറി ഉദ്യോഗസ്ഥന്മാരെപ്പോലെ കാണപ്പെട്ടു. (എല്ലാം ഒഴിഞ്ഞ കുപ്പികളാണ്.) കുഞ്ഞൻ നായർ ഒരു മൂലയിൽ ഒളിപ്പിച്ചുവെച്ചിരുന്ന ഒരു വെള്ളക്കുപ്പി പുറത്തെടുത്തു നാടൻ റാക്കിന്റെ കുപ്പി. അതിന്റെ മുട്ടിൽ
കുറച്ചുണ്ടായിരുന്നു. നീട്ടി. കുഞ്ഞൻ നായർ അതു മുഴുവനും ഒരു ഗ്ലാസ്സിലേക്കു പകർന്ന് ശ്രീധരന്റെ നേർക്കു
മനംപുരട്ടൽ മാറ്റാൻ എന്തു വിഷദ്രാവകവും ചങ്കിലൊഴിക്കാൻ വെമ്പിക്കൊണ്ടിരിക്കയായിരുന്നു ശ്രീധരൻ.
ചാരായത്തിൽ സോഡയോ വെള്ളമോ ചേർക്കണമെന്നൊന്നും ചിന്തയുണ്ടായില്ല. ഗ്ലാസ്സിലെ മദ്യം മുഴുവനും ഒറ്റമോന്തലിന് അകത്താക്കി.
“ ആളു കേമനാണല്ലോ!” കുഞ്ഞൻ നായരുടെ കമന്റടി.
സദസ്യരിൽ ഒന്നുരണ്ടുപേർ കണ്ണുമിഴിച്ച് ശ്രീധരനെ അസൂയയോടെ നോക്കി. നേരിയ പ്രത്യാശയോടെ കുഞ്ഞൻ നായരേയും.
“പല്ലിമൂത്രംപോലെ ഒരിറ്റേ കുപ്പിയിൽ ബാക്കിയുണ്ടായിരുന്നുള്ളു. കുഞ്ഞൻ നായർ പിറുപിറുത്ത് ഒഴിഞ്ഞ ഗ്ലാസ്സും കുപ്പിയുമെടുത്ത് അലമാരയിൽ നിക്ഷേപിച്ച് വായന
തുടർന്നു:
“അപ്പുണ്ണിനായർ അകലെയുള്ള ഭാര്യാഗൃഹത്തിലേക്കു പകലേതന്നെ പുറപ്പെട്ടു...." ശ്രീധരൻ തലയാട്ടി. അത്രത്തോളം മുമ്പു കേട്ടിട്ടുണ്ട്. പിന്നെ എന്തു സംഭവിച്ചു?
കുഞ്ഞൻ നായർ വായന നിർത്തി: “അത്രയേ എഴുതിയിട്ടുള്ളു." പിന്നെ കഴുത്തിലെ രുദ്രാക്ഷം പിടിച്ച തിരുമ്മിക്കൊണ്ട് ഒരു ചോദ്യം;
“എങ്ങനെയിരിക്കുന്നു ആ പ്രയോഗം?"
ആരും ഉത്തരം പറഞ്ഞില്ല. മദ്യമില്ലെങ്കിൽ പിന്നെ എന്തു ചോദ്യോത്തരം? ഓരോരുത്തരായി മെല്ലെ എണീറ്റു പുറത്തേക്കു നടന്നു. ശ്രീധരൻ മാത്രം
ബാക്കിയായി.
ഭാവിനോവലിസ്റ്റ് ഗോവിന്ദക്കുറുപ്പ് അപ്പോഴും യോഗനിദ്രയിലാണ്. പാവം അപ്പുണ്ണിനായർ --ശ്രീധരൻ ഓർത്തു. അയാൾ അകലെയുള്ള ഭാര്യവീട്ടിലേക്ക് ഒരുങ്ങി പുറപ്പെട്ടിട്ട്, പകലുകളും രാത്രികളും എത്രയോ കഴിഞ്ഞു! അയാളെ ഒരു ചുവടുനീക്കാൻ ഗോവിന്ദക്കുറുപ്പിന് ഇനിയും സൗകര്യം കിട്ടിയിട്ടില്ല, ആരാധകരുടെ തിരക്കുകൊണ്ട്.
“ഇനിയും കുറച്ചുദിവസംകൂടി ഇവിടെയുണ്ടായിരിക്കുമോ?
ശിധരൻ അനേഷിച്ചു.
“നാളെ പുലർച്ചയ്ക്കു സ്ഥലംവിടും. കുഞ്ഞൻ നായർ (നോവൽ ബുക്ക് മടക്കി പെട്ടിയിൽ നിക്ഷേപിച്ചു. “ഇന്നു പുറപ്പെടണമെന്നാണു നിശ്ചയിച്ചിരുന്നത്. സാധിച്ചില്ല. നന്ദിനി വായിച്ചുകേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുപാട് ആരാധകന്മാർ കേറിവന്നു. എന്തുചെയ്യും? അവരെ നിരാശരാക്കി അയയ്ക്കുന്നതെങ്ങനെ?...
“അതു നന്ദികേടായിരിക്കും. ശ്രീധരൻ തട്ടിവിട്ടു.
അവിടെ സന്നിഹിതരായവരിൽ ബഹുഭൂരിപക്ഷവും നോവൽ വായന കേൾക്കാനല്ല മഹാലക്ഷ്മിവിലാസത്തിലെ ഒന്നാം നമ്പർ മുറിയിൽ ചെന്നാൽ സക്കാത്തിൽ മദ്യം കിട്ടും എന്നു കേട്ടറിഞ്ഞു വന്ന പുള്ളികളാണെന്ന് ശ്രീധരൻ മനസ്സിലാക്കിയിരുന്നു. കുഞ്ഞൻ നായർക്കും അതറിയാം. പക്ഷേ, ഇരുവരും അക്കാര്യം അന്യോന്യം
പുറത്തുപറഞ്ഞില്ല. ശിധരൻ എഴുന്നേറ്റു.
“മിസ്റ്റർ ഗോവിന്ദക്കുറുപ്പിന്റെ ഉം പള്ളിക്കുറുപ്പു കഴിഞ്ഞാൽ ഞാൻ ഇവിടെ വന്ന വിവരം ഒന്നു പറഞ്ഞേക്കണം. ഇനി ഇവിടെ വരുമ്പോൾ കാണാം “ശ്രീധരൻ തീർച്ചയായും വരണം. ചേനക്കോത്ത് ശ്രീധരന്റെ സാഹിത്യ സൃഷ്ടികളെപ്പറ്റി ഗോവിന്ദക്കുറുപ്പു ദിവസേന പറയാറുണ്ട്.
വെരി ഗുഡ്
കുഞ്ഞൻ നായർ വെറ്റിലച്ചെല്ലം മുമ്പിലെടുത്തുവെച്ചു. ഒരു വെറ്റിലയെടുത്തു നാണിച്ചു.
മുത്താറി വെറ്റിലയായിരിക്കും. ബീറ്റൽ ലീവ്സ് പ്രസർവ്ഡ് ഇൻ റാഗി.... മഹാലക്ഷ്മിവിലാസം ഹോട്ടലിൽ നിന്നിറങ്ങി. റോഡിലെത്തി. ഇനി എങ്ങോട്ടു തിരിയണം? കുറച്ചുനേരം ആലോചിച്ചു. ഈ നിലയിൽ വീട്ടിലേക്കു കേറിച്ചെന്നുകൂടാ. മുനിസിപ്പൽ പാർക്കിൽ ചെന്നിരിക്കാം.
നേരെ പാർക്കിലേക്കു നടന്നു.
പാർക്കിനോടു തൊട്ട ചിറയിൽനിന്ന് മാപ്പിളക്കൂലിക്കാർ ചെപ്പുകുടത്തിൽ വെള്ളം
മുക്കി തണ്ണീർപ്പിപ്പവണ്ടിയിൽ നിറയ്ക്കുന്നു. മറ്റൊരു മൂലയിൽ കാക്കകൾ തട്ടിപ്പിടഞ്ഞു കുളിക്കുന്നു.
ഉദ്യാനം വിജനമാണ്.
കാവൽപ്പുരയുടെ കോലായിൽ ഒരാൾ കിടന്നുറങ്ങുന്നു. തോട്ടക്കാരൻ പൊക്കൻ തന്നെ.
പൂച്ചെടികൾ തലകുനിച്ച് അനങ്ങാതെ നിൽക്കുന്നു. ഉറങ്ങുകയായിരിക്കും. ചെടികളുടെ ഉറക്കം ഉച്ചനേരത്താണ്.
സൂര്യകാന്തിപ്പൂക്കൾ മുഖം മലർത്തി നിലകൊള്ളുന്നു. അവ സൂര്യനെ നോക്കി ആനന്ദംകൊള്ളുകയായിരിക്കാം. സൂര്യകാന്തിയുടെ ഉറക്കം രാത്രിയിലാണ്.
കച്ചേരിക്കവി പപ്പുഏട്ടന്റെ സാഹിത്യമൂലയിൽ ഒരു ചെത്തലപ്പട്ടി സുഖമായി കിടന്നുറങ്ങുന്നു. പപ്പു ഏട്ടന്റെ സുപ്രസിദ്ധമായ ശുനകവിത ഓർക്കുമ്പോൾ ചിരിവരുന്നു
"കന്നിമാസത്തിലെ ശ്വാവും.... അന്തിമലരിപ്പടർപ്പിൽ
നിന്ന് ഒരു അരണ ഇഴഞ്ഞുപോകുന്നു. മുനിശാപമേറ്റ കന്യകയാണ്, അരണ. പണ്ട് ഒരു കന്യക എണ്ണമയം തേച്ച് അരയിൽ
ഒരൊറ്റമുണ്ടുമായി ആറ്റിൽ കുളിക്കാൻ പോയി. അപ്പോൾ ആറ്റിൽ നിന്നു വെള്ളമെടുക്കാൻ വന്ന ഒരു മാമുനി അവളെക്കണ്ടു മോഹിച്ചു. അവൾ വഴങ്ങിയില്ല. മാമുനി ബലാൽക്കാരമായി അവളുടെ മുണ്ടഴിച്ചു. അവൾ നഗ്നയായി കാട്ടിലേക്ക് ഓടിക്കളഞ്ഞു. അപ്പോൾ കാമാന്ധനായ മാമുനി അവളെ ശപിച്ചു. അവൾ
അരണയായിപ്പോയി...ആരാണി കഥ പറഞ്ഞുതന്നത്? മരിച്ചുപോയ ചാത്തുണ്ണി.... അന്തിമലരി ഒരഭിസാരികയാണ്. അവൾ പകൽ മുഴുവനും കിടന്നുറങ്ങുന്നു.
സന്ധ്യയായാൽ അണിഞ്ഞൊരുങ്ങി സുഗന്ധവും പൂശി ആളുകളെ വശീകരിക്കുന്നു. അന്തിമലരിപ്പടർപ്പിനടുത്തുള്ള അശോകം പൂത്തുനിൽക്കുന്നതു കാണാനെന്തൊരു
ഭംഗി! കന്നിപ്പറമ്പിലെ തോട്ടത്തിൽ ഒരശോകം നട്ടുവളർത്തണം. അശോകമരത്തണലിലിരുന്നുകൊണ്ട് ഉദ്യാനഭംഗി ആസ്വദിക്കാം... തെച്ചിയും പിച്ചകവും കെട്ടിപ്പുണർന്നു നിൽക്കുന്ന ഈ നികുഞ്ഞ്ജത്തിൽ...
ആരാണ് ഗേറ്റ് കടന്നുവരുന്നത്? ഓ, വേദക്കാരൻ ഉപദേശി മൂപ്പർ വാട്ടർ ടാങ്കിന്റെ ചോട്ടിൽനിന്നു ധ്യാനിക്കാൻ വന്നിരിക്കയാണ്. നട്ടുച്ചയ്ക്ക് വാട്ടർ ടാങ്കിന്റെ കീഴിൽ നല്ല തണുപ്പായിരിക്കും. പ്രാർത്ഥിക്കെടാ ഉപദേശീ, പ്രാർത്ഥിക്ക്, കർത്താവിനെ പ്രാർത്ഥിക്ക് സ്വർഗ്ഗം കിട്ടും.
ചുട്ടുപൊള്ളുന്ന ഈ നട്ടുച്ചയ്ക്ക്, പാർക്കിൽ ഇപ്പോൾ എത്രപേരുണ്ട് ഒന്ന് കാവൽപ്പുരയുടെ കോലായിൽ വാതക്കാലും ചുരുട്ടി കിടന്നുറങ്ങുന്ന തോട്ടക്കാരൻ പൊക്കൻ മേസ്തിരി. രണ്ട്: വാട്ടർ ടാങ്കിന്റെ ചോട്ടിൽ കൈയും കെട്ടി മുഖം കുനിച്ച് ഇശോയെ പ്രാർത്ഥിക്കുന്ന ഉപദേശി, മൂന്ന്; തെച്ചിമരത്തിന്റെയും പിച്ചകപ്പടർപ്പിന്റെയും മഞ്ഞ് നികുഞ്ഞ്ജത്തിന്റെ ശീതളച്ഛായയിൽ
വിശ്രമംകൊള്ളുന്ന മഹാകവി ചേനക്കോത്ത് ശ്രീധരൻ...... ശ്രീധരാ, നീ കുടിച്ചിട്ടുണ്ട്. നല്ല പട്ടച്ചാരായം. അതു സത്യമാണ്. മദ്യം എപ്പോഴും സത്യമേ പറയൂ. യെസ്, ലിക്കർ ആൾവേയ്സ് സ്പീക്സ് ദി ട്രൂത്ത്, കുറ്റം
തെളിയിക്കാൻ പോലീസുകാർ പുള്ളികളെ ഭേദ്യംചെയ്യേണ്ട ആവശ്യമില്ല. അവരെ മദ്യം കുടിപ്പിച്ചാൽ മതി. മദ്യം അകത്തുചെന്നാൽ സത്യം താനേ പുറത്തുവരും. ലിക്കർ ഗോസ് ഇൻ ആൻഡ് ഔട്ട് കാസ് ദി ട്രൂത്ത്... മദ്യമേ, നിനക്ക് ഒരു വ്യക്തിത്വമുണ്ട്. കളവ്, വ്യഭിചാരം മുതലായ ലഘു
പാതകങ്ങൾ, കൈയോടെ പിടിച്ചില്ലെങ്കിൽ പിന്നീട് ഒളിപ്പിക്കാൻ കഴിയും. എന്നാൽ മദ്യമേ, നീ അങ്ങനെയല്ല. വാക്കുകളിലൂടെ, നാറ്റത്തിലൂടെ, പെരുമാറ്റത്തിലൂടെ, അല്ലെങ്കിൽ ഛർദ്ദിയിലൂടെ, നീ നിന്റെ വീര്യം പിന്നീടു പുറത്തു വരുത്തും. ഗോവിന്ദക്കുറുപ്പിന്റെ ഹോട്ടൽ ബാത്ത്റൂമിലെ വാഷ്ബേസിനിലെ മദ്യർദ്ദിവിഭവം
ഓർത്തുപോകുന്നു. അതിനുമുണ്ട്, നാറുന്ന മാലിന്യത്തിന്റെ ഒരു വ്യക്തിത്വം! മൈനർകുറ്റങ്ങൾ എന്തെല്ലാമാണ്? കളവ്, വ്യഭിചാരം, മദ്യപാനം.... മദ്യപാനം ഒരു കുറ്റമാണോ? ഇസ് ഡ്രിങ്കിങ് ഏ ക്രൈം? അറിഞ്ഞുകൂടാ-ഇസ് ഇറ്റ് ടു ബീ പണിഷ്ഡ്? ഡോൺട് നോ...കൈം ആൻഡ് പണിഷ്മെന്റ്. ഈ റോട്ട് ഇറ്റ്?--ദി
ചിറയിൽ കുളിച്ചുകേറി വരുന്ന മന്ദമാരുതന്റെ ചന്ദനശീതളാഷം.... എന്തൊരാനന്ദം! ഒരു പാട്ടുപാടാൻ തോന്നുന്നു. കുട്ടിക്കാലത്ത്, ഓണക്കാലത്ത്, ഇലഞ്ഞിപ്പൊയിലിലെ തെച്ചിക്കാടുകളിൽ കൂട്ടുകാരൊത്തു പൂപറിക്കാൻ പോയപ്പോൾ കേട്ട ഒരു പഴമ്പാട്ട് ഓർമ്മയിൽ തേട്ടിവരുന്നു.
ചെറിയോണം മോന്തിക്ക് ചെറിയോണം മോന്തിക്ക് ചെറിയമ്മപ്പെണ്ണിന്റെ മുല രണ്ടും കണ്ടില അച്ഛൻ കരയുന്നു അമ്മ കരയുന്നു --
മച്ചുനൻ പൊട്ടിക്കരയുന്നു....... വലിയോണം പിറ്റേന്നു പുലരുമ്പം കാണുന്നു മുല രണ്ടും മുറ്റത്തെ പുളിമരക്കൊമ്പത്ത്! അച്ഛൻ ചിരിക്കുന്നു അമ്മ ചിരിക്കുന്നു. മച്ചുനൻ ചെക്കനോ? ചാടിപ്പിടിക്കുന്നു.....
റോഡിൽ എന്താണ് ഒരു കശപിശ? എഴുന്നേറ്റ് പാർക്കിന്റെ മൂലയിലേക്കു ചെന്നു നോക്കി. റോഡിലൂടെ ഒരു റിക്ഷാക്കാരൻ ഒഴിഞ്ഞ റിക്ഷയും വലിച്ചുകൊണ്ടു കുതിക്കുന്നു.
മൂന്നാലാളുകൾ ആ കാഴ്ച നോക്കി ചിരിക്കുന്നു.
ആദ്യം ആ തമാശ മനസ്സിലായില്ല. അപ്പോൾ ഒരു ചെറുപ്പക്കാരൻ അങ്ങോട്ട് ഓടിവന്ന്, “എന്തിരത്താ ഇവിടെപ്പം ണ്ടായത്?" എന്ന് അവിടെ കൂടിനിന്നിരുന്ന
പൊതുജനത്തോടു ചോദിച്ചു. ശ്രീധരൻ അവരുടെ ഡയലോഗ് ശ്രദ്ധിച്ചു.
“രക്ഷവണ്ടീക്കേറ്യാല് കൂലി കൊടുക്കൂലാ. പിന്ന രക്ഷക്കാരു കേറ്റോ?'
“ആരെപ്പറ്റിയാ പറേന്ന്?
“അതാ നിക്കുന്ന കേളികേട്ട കേളഞ്ചേരിയിലെ കുഞ്ഞിക്കേളു മേലാൻ (ശ്രീധരൻ നോക്കി; മുഷിഞ്ഞ മുണ്ടും ഷർട്ടും ധരിച്ച ഒരു മനുഷ്യൻ. കെ പൊക്കിപ്പിടിച്ച്, റോഡരികിൽ നിൽക്കുന്നു. ഒരു ചെങ്കൽപ്രതിമ പോലെ കഞ്ഞുമിലാണ്
രക്ഷക്കാർക്ക് കൊടുക്കാൻ മേലാന്റെ കയ്യില് പൈസ വേണ്ടേ?
“കിട്ടുന്ന പൈസ മുഴുവനും റാക്കുഷാപ്പില് കൊടുക്കും. പിന്നെവിട്നാ രക്ഷക്കേറാൻ
“രക്ഷേക്കേറണ്ടാന്ന് വിചാരിച്ചാപ്പോരേ?”
“ങ് അതു നല്ല പുതുമ! പന്ത്രണ്ടു ലൈറ്റ് പിടിപ്പിച്ച പത്രാസ് കാറിൽ പറന്നിരുന്ന മേലാൻ റോഡ്ക്കൂടെ നടന്നുപോകുന്നത് ആള്കള് കണ്ടാൽ പ്രയ പോരെങ്കിൽ പെരിക്കാലും!
കൂട്ടച്ചിരി
മേലാൻ അങ്ങനെതന്നെ നിൽക്കുകയാണ് ഗൗരവം വിടാതെ. ഇടത്തെ മന്തുകാൽ മറച്ചുകൊണ്ട് ഉടുത്ത പഴയ സിൽക്ക് ദോത്തി നിലത്തു മുട്ടുന്നു. വസൂരിക്കല നിറഞ്ഞ മുഖത്ത്, ചത്തുകിടക്കുന്ന കണ്ണു മറയ്ക്കാനുപയോഗിച്ചിരുന്ന കറുത്ത കണ്ണട എവിടെപ്പോയി?
മേലാൻ കുറച്ചു നേരം അങ്ങനെ തരിച്ചുനിന്നു. പിന്നെ പെരിക്കാലും പൊക്കിവെച്ചു മെല്ലെ നീങ്ങി; പാർക്ക് മൂലയോടു തൊട്ട റോഡിലൂടെ വടക്കോട്ട്, മേലാൻ കടന്നുപോയപ്പോൾ ആ മൂലയിൽനിന്ന് ഒരാൾ പറയുന്നതു കേട്ടു. “കുടലുപോലെ കിടന്നിരുന്ന ഒരു തറവാടു മുഴുവനും കുടിച്ചുവറ്റിച്ച മദ്യപ്പിശാചാണ്
അപ്പോകുന്നത് അപ്പറഞ്ഞ ആളെ ശ്രീധരൻ ഒന്നു നോക്കി. വലതുചെന്നിയിൽ കുടുക്കെട്ടും ഇടതു ചുമലിൽ തോർത്തുമുണ്ടുമുള്ള ഒരു വൃദ്ധൻ അജ്ഞാതനായ ഏതോ ഒരു നാടൻ കാരണവർ.
ആ കാരണവരുടെ വാക്കുകൾ ശ്രീധരന്റെ മങ്ങിയ തലച്ചോറിൽ അസ്ത്രം പോലെ തറച്ചു: “കടലുപോലെ കിടന്നിരുന്ന ഒരു തറവാടു മുഴുവനും കുടിച്ചു വറ്റിച്ച മദ്യപ്പിശാച്