കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി
പെട്ടെന്നാണ് മരണം സംഭവിച്ചത്.
ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?
ആർക്കും അറിഞ്ഞുകൂടാ.
ശങ്കരൻ ജന്മനാ ഒരു രോഗിയെപ്പോലെയായിരുന്നുവെങ്കിലും തിന്നുന്നതിലും കുടിക്കുന്നതിലും ആർത്തികാട്ടുന്നൊരു സത്വമായിരുന്നു നല്ല ബുദ്ധി സാമർത്ഥ്യവും പ്രകടിപ്പിച്ചിരുന്നു.
എന്തു പറയാനാണ് പ്രായപൂർത്തിയെത്തുന്നതിനുമുമ്പ് ശങ്കരന് പരലോകം പ്രാപിച്ചു.
തലേന്നാൾ പുത്തൻ ഹൈസ്കൂളിൽ ഹാജരെഴുന്നള്ളത്തു കഴിച്ചിരുന്നു. വൈകുന്നേരം കളരിയിലെ പൂമുഖത്തു ചങ്ങാതിമാരുമൊത്തു തമാശകൾ പറഞ്ഞു കഴിച്ചുകൂട്ടിയതാണ് രാത്രി മരിച്ചു.
ശവം രാവിലെ ചിതയിൽ ദഹിച്ചു.
ശങ്കരൻമേലാന്റെ പുലികളിയടിയന്തിരം കളഞ്ചേരിയുടെ പ്രതാപത്തിനൊത്തവിധം വളരെ കേമമായി നടത്തപ്പെട്ടു അരിയാണ് വച്ചുവിളമ്പിയത്.
. പുറം സദ്യയ്ക്ക് അഞ്ചു ചാക്ക് എല്ലാം ഭംഗിയായി കഴിഞ്ഞുവെങ്കിലും ദേശക്കാർക്കിടയിൽ ഒരു സംശയം
ദഹിക്കാതെങ്കിടന്നിരുന്നു. ശങ്കരൻ മേലാൻ പെട്ടെന്നു മരിച്ചതാണോ? ശങ്കരൻ മോനെ
വിഷം കൊടുത്തു കൊന്നതല്ലേ?
ആയിടയ്ക്ക് കിട്ടൻറ്റർ ഒരു ഞായറാഴ്ച കന്നിപ്പറമ്പിൽ വന്നു.
കൃഷ്ണൻമാസ്റ്റർ ചോദിച്ചു: "എന്താ കിട്ടാ, കേളാഞ്ചേരിയിൽനിന്നൊരു പുക
കിട്ടറൈറ്റർ ഒക്കത്തുനിന്നു പൊടിഡബ്ബിയെടുത്തു തുറന്ന്, ഒരുനുള്ളു പൊടി മൂക്കിൽ തള്ളി തലച്ചോറിനൊരുണർവ്വുവരുത്തി. "മാഷേ, തീയുണ്ടെങ്കിൽ പുകയും കാണും. കേളഞ്ചേരിക്കു തീപ്പിടിച്ച കാലമല്ല
ഇപ്പോൾ?
"ആ തീയിൽ പലതും ദഹിക്കുന്നുണ്ടാവും, അല്ലേ?" കൃഷ്ണൻ മാസ്റ്റർ അർത്ഥം വെച്ചു.
ചിരിച്ചു. കിട്ടൻറ്റർ ഒന്നു നീട്ടി മൂളി.
കേളാഞ്ചേരിയിലെ ശങ്കരൻ എങ്ങനെയാണു മരിച്ചത്? അത് ഒന്നു കേൾക്കട്ടെ."-
ഇഷ്ണൻമാസ്റ്റർ കാര്യം നേരെ ചെന്നു ചോദിച്ചു. കിട്ടൻറൈറ്റർ തന്റെ സിൽഷാട്ടിന്റെ കമന്റ്സ് പ്ലേറ്റ് ബട്ടൻ പിടിച്ചു തിരുമ്മിക്കൊണ്ടു പുഞ്ചിരിതൂകി കുറച്ചുനേരം അർത്ഥഗർഭമായ മൗനം പ്രകടിപ്പിച്ചു. പിന്നെ
ആത്മഗതം പോലെ മൊഴിഞ്ഞു: “ശങ്കരൻ മേലാൻ റാകുകുടിച്ചു മരിച്ചു. "എന്ത് പ്രായപൂർത്തിയെത്താത്ത ആ ചെറുക്കൻ റാക്കു കുടിച്ചിരുന്നുവോ?” കൃഷ്ണൻമാസ്റ്റർ അദ്ഭുതത്തോടെ ചോദിച്ചു.
കിട്ടൻറ്റർ മുഖമുയർത്തി ചങ്കിൽ ഒന്നു ചൊറിഞ്ഞുകൊണ്ടു പറഞ്ഞു: “ആ ചെറിയമൂപ്പർ ഒറ്റ ഇരുപ്പിന് അരിപ്പ റാക്കി കുടിച്ചിരുന്നു.
അതു കേട്ടു കൃഷ്ണൻമാസ്റ്റർ മൂക്കത്തു വിരൽവച്ചുപോയി.
അവനെ റാക്കുകുടി ശീലിപ്പിച്ചതാരാണെന്നറിയോ?' (റൈറ്റർ എന്തോ ആസ്വദിക്കുന്ന മട്ടിൽ മൂക്കുവിടർത്തി. അടുക്കളയിൽ നിന്നു മത്സ്യം വറുക്കുന്ന മണം.
“ഇരുമ്പൻ പോക്കരായിരിക്കും. കൃഷ്ണൻമാസ്റ്റർ ഊഹിച്ചു പറഞ്ഞു.
"പോക്കർ" (റൈറ്റർ വീണ്ടും മൂക്കുവിടർത്തി അടുക്കളയിൽനിന്നുള്ള മണം പിടിച്ചു. അയക്കൂറയായിരിക്കിൽ റൈറ്റർ ഊഹിച്ചു.
"പോലെങ്കിൽ പിന്നെ ആരാണ്?' മാസ്റ്റർ ചോദിച്ചു. "പട്ടര് റൈറ്റർ മൂക്കിച്ചുളിച്ചുകൊണ്ടു മൊഴി കളഞ്ചേരിയിലെ
ഒന്നാംകാര്യസ്ഥൻ ശുപ്പപ്പുട്ടര്...
എന്ത്! പട്ടയം റാക്കു കുടിക്കോ?" കൃഷ്ണൻമാസ്റ്റർക്കു ലഹരി പിടിച്ചു. “പട്ടര് മം തൊടില്ല-അക്കാര്യത്തിൽ ഈ കിട്ടൻറ്റരും ശുപ്പുപ്പട്ടരും ഒരു
ചേരിയിലാണ് റൈറ്റർ ചിരിച്ചുകൊണ്ടു പറഞ്ഞു.
“പിന്നെ പട്ടരെന്തിന് ഈ വേണ്ടാതനത്തിനു പോയി?" ശുദ്ധനായ കൃഷ്ണൻ മാസ്റ്റർ ചോദിച്ചു.
“വേണ്ടാതനമല്ലാ വേണ്ടിയിട്ടുതന്നെയാണ് അയാളതു ചെയ്തത്." റൈറ്റർ വിവരിച്ചു.
"കുളഞ്ചേരിയിലെ ഭരിക്കുന്ന കാരണവർ കുഞ്ഞിക്കേളുമേലാന്റെ കാര്യസ്ഥനാണ്. ശുപ്പുപ്പട്ടർ കുഞ്ഞിക്കേളുവാൻവേണ്ടി പട്ടർ എന്തും ചെയ്യും. അനുജനു
പ്രായപൂർത്തിയെത്തിയാൽ പിന്നെ കുഞ്ഞിക്കേളുാന്റെ ഏകാധിപത്യം പൊളിയുമല്ലോ. അതു കരുതി പട്ടർ പയോഗിച്ച തന്ത്രമാണ്.....
'റാക്കു കുടിച്ചാൽ ആളു മരിക്കോ?“ മാസ്റ്റരുടെ സംശയം.
കിട്ടൻറ്റർ ഡബ്ലിയിൽനിന്നു കുറച്ചു പൊടി കൈവെള്ളയിലേക്കു തട്ടിയിട്ട്, നുള്ളിയെടുത്തു തനിയെ ചിരിച്ചുകൊണ്ടു പ്രസ്താവിച്ചു: 'റാക്കിൽ കുറച്ചു മരുന്നും നുള്ളിയിട്ടെന്നു കരുതിക്കോളൂ.....
"എന്റെ ഭഗവാനേ!' മാസ്റ്റർ നെഴിഞ്ഞുകൊണ്ട് ഒരു നെടുവീർപ്പയച്ചു. “കുഞ്ഞിക്കേളുമേലാന്റെ മേൽനോട്ടത്തിൽത്തന്നെയാണോ അതു നടന്നത്?' റൈറ്റർ പറഞ്ഞു: “കുഞ്ഞിക്കേളുമേലാൻ അന്നു രാത്രി കളഞ്ചേരിയില് ഉണ്ടായിരുന്നില്ല. (ബ്രാഹ്മണനെ കൊന്നാൽ ബ്രഹ്മഹത്യാപാപത്തോടെ നിത്യനരകത്തിൽ നാഷണൽ കൊന്നാൽ ചത്ത ആൾക്ക് മോക്ഷം, അങ്ങനെയാണല്ലോ നമ്മുടെ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നത് അതിനാൽ അനുജനു മോക്ഷം കൊടുക്കുന്ന പണി പൂണൂൽക്കാരനെ ഏപിച്ച് കുഞ്ഞിക്കേളുമേലാൻ ഇരുനൻ പോക്കരെയുംകൂട്ടി തിരക്കിട്ട മറ്റൊരു പരിപാടിക്കു പോയി "
"എന്തു പരിപാടി?".
"നാടകക്കാരിയെ വാരുന്ന പരിപാടി " "നാടകക്കാരിയെ വാരുന്ന പരിപാടിയോ? കൃഷ്ണൻമാസ്റ്റർ കാര്യം മനസ്സിലാവാതെ
മിഴിച്ചുനോക്കി.
നാട്ടിൽ നടക്കുന്ന ചില അസാന്മാർഗ്ഗികനേരമ്പോക്കുകളുടെ സാങ്കേതികസംജ്ഞകളായ 'വാരുക", "വീശുക എന്നിവയെപ്പറ്റി ശുദ്ധനായ
കൃഷ്ണൻമാസ്റ്റർക്കെന്തറിയാം? അതിനാൽ കിട്ടൻ റൈറ്റർ വിസ്തരിച്ചു പറഞ്ഞുകൊടുത്തു. മധുരയിൽനിന്നു വന്ന മീനാക്ഷിവിലാസം തമിഴ്ംഘക്കാരുടെ
'കോവിലൻ ചരിത്രമാണ് അന്നു പട്ടണത്തിൽ കളിക്കുന്നത്.
നാടകം തുടങ്ങി, ഒരു മണിക്കൂർ കഴിഞ്ഞു
കോവിലൻ ചിലമ്പുമായി രംഗത്തു വന്നു നിൽക്കുന്നു. എന്നാൽ,
തെകയുടഞ്ചുപോകും
മല്ലികപ്പൂ വാടിവീഴും..... എന്ന അവന്റെ പുകഴ്പെറ്റ തോറ്റം കേൾക്കാൻ
കണ്ണകിയെ മുമ്പിൽ കാണുന്നില്ല. (കണ്ണകി അപ്പോൾ പന്ത്രണ്ടു ലൈറ്റുള്ള മോട്ടോർ കാറിൽ കുഞ്ഞിക്കേളുമോന്റെ കസ്റ്റഡിയിൽ എങ്ങോട്ടോ
പറക്കുകയായിരുന്നു.
കണ്ണകിയെ കാണാഞ്ഞപ്പോൾ കാണികൾ
ബഹളംകൂട്ടി. അപ്പോൾ കോഴിവാലൻ തലക്കെട്ടുകെട്ടിയ ഒരു കരുത്തൻ സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടു. പുതിയ നായകനെ
കാണികൾക്ക് ഉടൻ മനസ്സിലായി. ഇരുമ്പൻ പോക്കർ.
പോക്കർ കോവിലനെ പിടിച്ചു പിന്നോട്ടു മാറ്റി. അവിടെ ഞെളിഞ്ഞു നിന്ന്
പോത്തിന്റെ സ്വരത്തിൽ ഒരു പ്രഖ്യാപനം നടത്തി; "വേശംകെട്ട് പെണ്ണിനു പെട്ടെന്നൊരു തലശ്ശേറ്റല് ഒരു മണിക്കൂറുകയ്
സൊഹാവൂ. അതുവരെ എല്ലാരും മുണ്ടാണ്ടിരിക്കണം......
അതൊരു താക്കീതായിരുന്നു. പോക്കരുടെ വാലാത്തന്മാർ കൊട്ടകയുടെ മുക്കിലും മൂലയിലും നിന്നുകൊണ്ട് തങ്ങളിവിടെ ഹാജരുണ്ട് എന്ന ഭീഷണിയോടെ മുക്കുകയും
മുളുകയും മുരളുകയും ചെയ്തു.
കാണികൾ ഭയം ഉള്ളിലൊതുക്കി നിശ്ശബ്ദരായിരുന്നു.
പോക്കർ പറഞ്ഞപ്തുകാരം, ഒരു മണിക്കൂറു കഴിഞ്ഞപ്പോൾ കണ്ണകി രംഗത്തു
പ്രത്യക്ഷപ്പെട്ടു. നാടകം തുടർന്നു. കണ്ണകിയുടെ കരച്ചിലും അഭിനയവും എന്നത്തെക്കാളും കേമമായി. കാരണം, അവൾ യഥാർത്ഥമായ പാരവശ്യത്തോടെയാണ് തന്റെ പാർട്ട് നിർവ്വഹിച്ചത്.
പിന്നെ കുറെ കഴിഞ്ഞു സ്റ്റേജിൽ, രാജകൽപ്പനപ്രകാരം കോവിലൻ വധിക്കപ്പെടുന്ന രംഗം നടക്കുമ്പോൾ, കേളാഞ്ചേരിയിലും ഒരു കൊലപാതകം നടക്കുന്നുണ്ടായിരുന്നു.....
കിട്ടറൈറ്റരുടെ കഥ കേട്ട് കൃഷ്ണൻമാസ്റ്റർ തരിച്ചിരുന്നുപോയി. അമർഷം ഒതുക്കിക്കൊണ്ടു കൃഷ്ണൻമാസ്റ്റർ പറഞ്ഞു “കഷ്ടം! ഇവിടെ പോലീസും
നിയമവും ഒന്നുമില്ലേ? വെള്ളക്കാരൻ നാടു ഭരിക്കുമ്പോൾ ഇവിടെ ഇതെല്ലാം
നടക്കുന്നുണ്ടല്ലോ!'
കിട്ടൻറൈറ്റർ ഒരു പരിഹാസച്ചിരി ചിരിച്ചു. “നിയമവും പോലീസും! പണത്തിനുമീതെ
പരുന്തും പറക്കില്ല എന്നു കേട്ടിട്ടില്ല? പോലീസുദ്യോഗസ്ഥന്മാർക്കു നല്ല
കൊയ്ക്കാണ് അവരൊന്നു കണ്ണുചിമ്മിയാൽ മതി - കുളഞ്ചേരിയിലെ പണം അവരുടെ
ഉള്ളംകൈയിൽ വരും.....
“ഇതെത്രകാലം നടക്കും?"
“കളഞ്ചേരിയിലെ സ്വത്തുക്കളെല്ലാം അന്യാധീനപ്പെടുന്നതുവരെ ഇതെല്ലാം അങ്ങനെ നടക്കും.” കിട്ടൻ റൈറ്റർ പറഞ്ഞു.
ഊണുകഴിക്കാറായെന്ന് ശ്രീധരന്റെ അമ്മ വാതിൽക്കൽ വന്ന് അറിയിച്ചു.
ഊണുകഴിച്ചുകൊണ്ടിരിക്കെ കുഞ്ഞിക്കേളുമേലാന്റെ ഭ്രാന്തെടുത്ത ധൂർത്തിനെപ്പറ്റിയുള്ള കഥകൾ കുറേക്കൂടി കിട്ടൻ റൈറ്റർ മാസ്റ്റരെ കേൾപ്പിച്ചു. വിഷയലമ്പടനായിരുന്ന കുഞ്ഞിക്കേളുമേലാൻ കുറച്ചു നർമ്മബോധമുള്ള ഒരു
രസികനും കൂടിയായിരുന്നു. ഒരിക്കൽ സ്ഥലത്തെ വക്കിൽമാരുടെ ക്ളബ്ബ് വാർഷികത്തിന് “ഇന്ദുലേഖ നാടകമായി അവതരിപ്പിച്ചിരുന്നു. നാടകത്തിനു ടിക്കറ്റ് വിൽക്കാൻ രണ്ടു വക്കീൽമാർ കുഞ്ഞിക്കേളുമേലാന്റെ അടുക്കൽ വന്നു. ഏറ്റവും മുന്തിയ ടിക്കറ്റ് കൊടുത്തു. “എന്താണ് ടിക്കറ്റിന്റെ ചാർജ്?” മേലാൻ ചോദിച്ചു.
“പത്തുറുപ്പിക വക്കീൽമാർ പറഞ്ഞു.
കുഞ്ഞിക്കേളുമേലാൻ ടിക്കറ്റ് വാങ്ങി, പർസ് തുറന്ന് ഒരറുപ്പിക എടുത്തുകൊടുത്തു. “ഇത്, അഞ്ചുറുപ്പികയല്ലേയുള്ളു? മേലാനു തെറ്റുപറ്റിയതായിരിക്കുമെന്നു കരുതി
വക്കീൽമാർ വാദിച്ചു.