ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴഞ്ഞുവരുന്ന തീവണ്ടിയെഞ്ചിന്റെ വഴിത്താരയുടെ സന്ധിയിലെത്തിയ പൊന്നമ്മയെ ‘ദേവീ, ഇതിലേ, ഇതിലേ' എന്ന് ആംഗ്യം കാട്ടി റെയിൽപ്പാതയിലേക്കു നയിച്ച അദൃശ്യഹസ്തങ്ങൾ ഇഞ്ചിഞ്ചായി നീങ്ങിവരുന്ന യന്ത്രരാക്ഷസന്റെ മുന്നോട്ടുന്തിയ കോന്ത്രമ്പല്ലുകളിലും, പിന്നെ ഉരുക്കുചക്രങ്ങൾക്കിടയിലും പെട്ട് അവയവങ്ങൾ ചതഞ്ഞു മുറിഞ്ഞരഞ്ഞു പിടഞ്ഞു ചാവുന്ന പൊന്നമ്മ... തലച്ചോറിലെ തിരശ്ശീലയിൽ ഒരു നിശ്ശബ്ദചലച്ചിത്രം പോലെ ആ രംഗങ്ങൾ ആവർത്തിച്ചു പദർശിപ്പിക്കപെടന്നു.
ആ ദുർമ്മരണചിത്രത്തേക്കാൾ ശ്രീധരന്റെ തത്ത്വചിന്തകളെ ഉദ്ദീപിപ്പിച്ചിരുന്നത് അത്തരത്തിലൊരന്ത്യത്തിനു പാത്രമാകേണ്ടിവന്ന എരുമക്കാരത്തി പൊന്നമ്മയുടെ ചരിത്രമാണ്.
ദേശത്തെ കേളികേട്ടൊരു ശൃംഗാരക്കുടമായിരുന്നു എരുമക്കാരത്തി പൊന്നമ്മ. കിളരംകൂടിയ കോമളശരീരം. അജ്ഞനക്കറുപ്പും സിന്ദൂരച്ചുവപ്പും ചേർന്ന അസാധാരണമായൊരു നിറക്കൂട്ടിലാണ് ആ തെലുങ്കത്തിയുടെ സൃഷ്ടി. ഏതാണ്ടു കദളിവാഴത്തടയുടെ നിറം. അരക്കെട്ടിന്റെ ചന്തവും, മാറിലെ മുഴപ്പുകളുടെ മാദകത്വവും, അംഗഘടനകളുടെ ലാവണ്യക്കൊഴുപ്പും കണ്ടാൽ, അവൾ അജന്തയിലെ ചുമർചിത്രങ്ങളിൽനിന്നു ജീവൻ വെച്ചെണീറ്റുവന്ന ഒരു നർത്തകിയാണെന്നു തോന്നിപ്പോകും. അവളുടെ നടത്തം നിതംബംകൊണ്ടുള്ള താളാത്മകമായ തുഴച്ചിലായിരുന്നു. അവളുടെ കടാക്ഷങ്ങൾ പ്രേമത്തിന്റെ വാൾപ്പയറ്റുകളായിരുന്നു. മെയ്യഴകുകൊണ്ടു മാത്രമല്ല, കാമക്കരുത്തുകൊണ്ടും അവൾ അജയ്യയായിരുന്നു.
“പത്തു പെണ്ണുങ്ങളുടെ ഒരു കാമപ്പടപ്പുറപ്പാടാണ് പൊന്നമ്മ!” കിട്ടൻ റൈറ്റർ പൊന്നമ്മയെപ്പറ്റി റിമാർക്കു പാസ്സാക്കിയത് അങ്ങനെയായിരുന്നു. എന്നാൽ, പൊന്നമ്മയെ ഒരഭിസാരികയെന്നു പറഞ്ഞുകൂട. പണത്തിനു വേണ്ടി ആർക്കും വഴിപ്പെടുന്നകൂട്ടത്തിലായിരുന്നില്ല ആ തെലുങ്കത്തി പ്രേമപരമായ ഇടപാടുകളിൽ അവൾ മാന്യതയും തന്റേടവും പുലർത്തിയിരുന്നു. നല്ല കരുത്തന്മാരായ ആണുങ്ങളെ അവൾക്കിഷ്ടമായിരുന്നു. അപ്രകാരംതന്നെ ഉയർന്ന ഉദ്യോഗസ്ഥന്മാരുടെയും ഡോക്ടർമാരുടെയും മുമ്പിൽ തന്റെ പയറ്റു പ്രദർശിപ്പിക്കാനും അവൾ ഒരുക്കമായിരുന്നു.
അങ്ങനെ, പകൽ പാൽ - തയിർ വിൽപനയും, രാത്രി പ്രേമനാടകങ്ങളുമായി പൊന്നമ്മ താരുണ്യം ആഘോഷിച്ചുകൊണ്ടിരിക്കെയാണ് അവളുടെ കലാവൈദ്യത്തിനു കീർത്തിമുദ്ര നേടിക്കൊടുത്ത ആ സംഭവം നടന്നത് ചാത്തുകമ്പൗണ്ടറുടെ ബർത്ത്ഡേ.
ദേശത്തു പച്ചവെള്ളം വിറ്റു വലിയ പണക്കാരായിത്തീർന്ന രണ്ടു പുള്ളികളാണ് കുഞ്ഞയ്യപ്പനും ചാത്തുകമ്പൗണ്ടറും. കുഞ്ഞയ്യപ്പൻ കള്ളുഷാപ്പു നടത്തുന്നു. ചാത്തുകമ്പൗണ്ടർ ഇംഗ്ലീഷ് മരുന്നുഷാപ്പു നടത്തുന്നു. ഇരുവരും സമപ്രായക്കാരാണ്; സുഹൃത്തുക്കളാണ്; പിശുക്ക് ശിരോമണികളാണ്. ആകൃതികൊണ്ടും സ്വഭാവം കൊണ്ടും അവർ തമ്മിൽ തീരെ പൊരുത്തമില്ല. വിളർത്ത് ചീർത്ത് നെഞ്ഞെത്തും പിൻചുമലുകളിലും മാംസക്കൊഴുപ്പു മുഴച്ചു നിൽക്കുന്ന രോമശമായ കറിയ ദേഹവും ഇടുങ്ങിയ കഴുത്തും ചെറിയ കൂർത്ത തലയുമായി മുട്ടൻ ചെമ്മരിയാടിനെപ്പോലുള്ള ഒരു ഭിണ്ണക്കരാണ് കുഞ്ഞപ്പൻ. കറുത്തുമെലിഞ്ഞ് പട്ടിണിയിട്ടു ചാവാറായ കോലാടിനെപ്പോലെയുള്ള ഒരു കോലമാണ് ചാത്തുകമ്പൗണ്ടർ. ഷർട്ടിൽ മീതെ മുണ്ടു ചുറ്റി (കോട്ടിടാതെ) സദാ വിരേചനൗഷധം സേവിച്ച മുഖഭാവവുമായി തന്റെ ഫാർമസിയുടെ കൗണ്ടറിനു പിറകിൽ രാവിലെ മുതൽ രാത്രി വരെ വടി പോലെ ഒരു നിൽപു നിൽക്കും ചാത്തുകമ്പൗണ്ടർ.
ചാത്തുകമ്പൗണ്ടർ സ്ഥിരം വയറ്റുവേദനക്കാരനാണ്. അതിനുപുറമേ മാറാത്ത മൂലക്കുരുവും. സുഖമായി ഒരു മലശോധന കിട്ടിയിട്ടു മരിച്ചാൽ മതിയായിരുന്നു എന്നാണു കമ്പൗണ്ടറുടെ നിത്യപ്രാർത്ഥന, ഗുരുവായൂരപ്പനോട് (കമ്പൗണ്ടർ എല്ലാ മാസാവസാനവും, പച്ചച്ചായം പൂശിയ തന്റെ ഷെവർലെ കാറിൽ ഗുരുവായൂർക്കു പോകും. രണ്ടു തിങ്ങളിലെ തൊഴിൽ ഒരു യാത്രകൊണ്ടു കഴിച്ചു മടങ്ങുകയും ചെയും.) ഗുരുപദാർത്ഥങ്ങൾ കഴിക്കാൻ വയ്യ. തൊണ്ടയിലും എന്തോ രോഗമുണ്ട് അർബുദമാണെന്നാണു പറയുന്നത്.
പത്തുപതിനാറു കൊല്ലം മുമ്പ് നല്ല ആരോഗ്യവാനും കോമളനുമായൊരു ശൃംഗാരക്കുട്ടനായിരുന്നു ചാത്തുകമ്പൗണ്ടർ. പൈതൃകമായി കിട്ടിയ സ്വത്തു മുക്കാലും മദ്യപാനത്തിലും സ്ത്രീവിഷയത്തിലും ധൂർത്തടിച്ചു തീർത്തു. പിന്നെ രോഗം പിടിപെട്ടു. കമ്പൗണ്ടറുടെ ആകൃതിയിലും സ്വഭാവത്തിലും ഒരു മാറ്റം വന്നു. അവശേഷിച്ച പണംകൊണ്ട് ഒരു കൊങ്ങിണി ഡോക്ടരുടെ മേൽവിലാസത്തിൻ കീഴിൽ ഇംഗ്ലീഷ് മരുന്നുഷാപ്പു തുറന്നു. ആ ഔഷധഷാപ്പ് ക്രമേണ അഭിവൃദ്ധിപ്രാപിച്ചു. അപ്രകാരംതന്നെ കമ്പൗണ്ടറുടെ ഉദരരോഗവും പിശുക്കും ഈശ്വരഭക്തിയും ഷണ്ഡത്വവും.
ആണ്ടിൽ ഒന്നോ രണ്ടോ തവണ, കമ്പൗണ്ടറുടെ തലച്ചോറിൽ പഴയ സുഖഭോഗസ്മരണകൾ നുരച്ചുപൊങ്ങും ഞരമ്പുരോഗംപോലെ, അപ്പോൾ കമ്പൗണ്ടർ തന്റെ ചില പ്രത്യേകസുഹൃത്തുക്കളെ സ്വകാര്യമായി ക്ഷണിച്ചു വരുത്തി അവർക്കു വിഭവസമൃദ്ധമായ ഡിന്നർ കൊടുക്കും. സുഹൃത്തുക്കൾ സ്വാദോടെ തീറ്റ തകർക്കുന്നതു നോക്കി കൊതിയോടെയിരിക്കും കമ്പൗണ്ടർ. ഡിന്നറിനോടനുബന്ധിച്ചു രതിവിനോദ പരിപാടികളുമുണ്ടായിരിക്കും.
ചാത്തുകമ്പൗണ്ടർ തന്റെ അമ്പതാം ജന്മദിനം പ്രമാണിച്ച് അതി വിചിത്രമായൊരു സദ്യ നടത്തി അതു പിന്നീടു നാട്ടിൽ മുഴുവനും പാട്ടാവുകയും ചെയ്തു. അന്നു രാത്രിയിലെ ബർത്ത് ഡേ സ്പെഷ്യൽ ഡിന്നറിന്, കമ്പൗണ്ടർ ആകെ പതിനഞ്ചുപേരെയാണു ക്ഷണിച്ചിരുന്നത്, നാലു മുതലാളിമാർ (മരക്കച്ചവടം
ഭസ്മമുതലാളി ഉൾപ്പെടെ), മൂന്നു ഡോക്ടർ (കമ്പ
കൊങ്ങിണിഡോക്ടരടക്കം), രണ്ടു വക്കീൽമാർ (ക്രിമിനൽ), രണ്ടു മെഡിക്കൽ
റിപ്രസന്റേറ്റീവുകൾ, കേളഞ്ചേരിയിലെ നാലാം കാര്യസ്ഥൻ കുഞ്ഞാണ്ടി,
ഭാസ്കരൻ മുതലാളിയുടെ ഷഡകൻ, ഹെഡ് കോൺസ്റ്റബിൾ കുമാരൻ, ബാങ്ക് കാഷ്യർ അപ്പുണ്ണി - പിന്നെ കള്ളുഷാപ്പ് കുഞ്ഞയ്യപ്പനും.
ഇവരിൽ ഭാസ്കരൻ മുതലാളി മാത്രമേ ഡിന്നറിനു വരാതിരുന്നുള്ളു. ഫാർമസിയുടെ മാളികഹാളിലാണ് അത്താഴവിരുന്ന് ഒരുക്കിയിരുന്നത്.
കുടിയും തീറ്റയും കഴിഞ്ഞ് അതിഥികൾ പതിന്നാലുപേർ രണ്ടാം സദ്യയുടെ പരിപാടിക്കു തയ്യാറെടുത്തു.
“
അപ്പോൾ അണിയറയിൽനിന്ന് അതാ എഴുന്നള്ളുന്നു, എരുമക്കാരത്തി പൊന്നമ്മ. ചാത്തുകമ്പൗണ്ടർ ക്ഷമാപണപൂർവ്വം അതിഥികളെ ഇപ്രകാരം അറിയിച്ചു.
മാന്യസുഹൃത്തുക്കളേ, ഈ സദ്യയ്ക്ക് ഒരൊറ്റ വിഭവമേയുള്ളു: എരുമമാംസം.
സദ്യയുണ്ണാനുള്ള ഏർപ്പാട് വാഴയിലയിൽത്തന്നെ വേണമെന്ന് കമ്പൗണ്ടർ തീരുമാനിച്ചിരുന്നു. തണ്ടോടുകൂടി വെട്ടിയെടുത്ത നീണ്ട നേന്ത്രവാഴയിലകൾ പതിനഞെണ്ണം ഒരു മൂലയിൽ അടുക്കിവെച്ചിട്ടുണ്ടായിരുന്നു പിന്നെ, ഒരു മെത്തയും,
പൊന്നമ്മ എന്ന പെണ്ണൊരുത്തിയും. മെത്തയിൽ വാഴയില വിരിച്ചു വിഭവം നിറച്ചു.
പേരിന്റെ ആദ്യാക്ഷരക്രമത്തിൽ അതിഥികൾ ഓരോരുത്തരായി ക്ഷണിക്കപ്പെട്ടു.
പതിന്നാലാമത്തെ ഇലയാണ് കുഞ്ഞയ്യപ്പനു കിട്ടിയത്. അതു കഴിഞ്ഞ്, ഒന്നൊന്നരമണിക്കൂർ തോണിതുഴഞ്ഞ ക്ഷീണം പോലും മുഖത്തു കാണിക്കാതെ, വാഴയിലയിൽക്കിടന്ന് പൊന്നമ്മ ഉറക്കെ വിളിച്ചുചോദിച്ചു: “എനി ആള് ബറാനുണ്ടോ?' പൊന്നമ്മയുടെ ചോദ്യം പുറത്തു തെരുവിൽ കേൾക്കാമായിരുന്നു.
പൊന്നമ്മയ്ക്കു ചെവി കേൾക്കില്ല......അങ്ങനെയൊരംഗ വൈകല്യമുണ്ട് - ചെകിടന്മാർ സംസാരിക്കുന്നത് എപ്പോഴും ഉച്ചത്തിലായിരിക്കുമല്ലോ!
ഭാസ്കരൻ മുതലാളിയുടെ ഇല ബാക്കിയാണ്. അതു നോക്കി കുഞ്ഞയ്യപ്പൻ പിറുപിറുത്തു: “ഇല ബാക്കിയാക്കണ്ട ആ ഓഹരി ഞാൻ തന്നെ ആയിക്കളയാം. പൊന്നമ്മ റെഡി.....
അങ്ങനത്തെ ഒരു പടപ്പായിരുന്നു എരുമക്കാരത്തി പൊന്നമ്മ. ആ പൊന്നമ്മയാണ്, ഉടലും തലയും വേർപെട്ട്, അരക്കെട്ടു പിളർന്ന്, കദളിവാഴത്തടപോലുള്ള തുടകൾ ചതഞ്ഞരഞ്ഞ് റെയിൽപ്പാളത്തിൽ ചിന്നിച്ചിതറിക്കിടക്കുന്നത്.
മൺകുടങ്ങളിൽ നിന്നൊഴുകിയ തൈരും പാലും റെയിൽപ്പാളത്തിനരികെ താളംകെട്ടികിടനിരുന്നു
റെയിൽപ്പാതയിലെ ആ രംഗം ഒരു സിംബോളിക് ചിത്രംപോലെ ശ്രീധരന്റെ തലച്ചോറിൽ തറച്ചുനിന്നു ചിന്തകളും വികാരങ്ങളും ആ ചിത്രത്തിൽ ഇഴഞ്ഞുകളിക്കുന്നു...
അയ്യോ! അയ്യോ!-പാഞ്ഞുവരണേയ്.......അയ്യോ അയ്യോ! മാസ്മരമയക്കത്തിൽ കിടക്കുന്ന ശ്രീധരന്റെ കാതുകളിൽ, ആ നിലവിളി ഏതോ വിദൂരലോകത്തിൽ നിന്നെപോലെ, ഇഴഞ്ഞുവന്നു. സ്ഥലകാലങ്ങളെപ്പറ്റി നല്ല ബോധമില്ല ക്രമേണ ആ നിലവിളി അടുത്തടുത്തുവരുന്ന പോലെ തോന്നിത്തുടങ്ങി. മെല്ല മിഴി തുറന്നു... നിലവിളി താഴെ കോലായിൽനിന്നാണെന്നു മനസ്സിലായി നിലവിളിക്കുന്നത് അമ്മ
ശ്രീധരൻ കസേരയിൽനിന്നു ചാടിയെണീറ്റ്, ചടപടാ എന്നു കോണിപ്പടികൾ ചവിട്ടിയിറങ്ങി ക്ഷണനേരംകൊണ്ടു കോലായിലെത്തി. ഗോപാലേട്ടന്റെയരികെ തീയും പുകയും കോസടിക്കു തീപ്പിടിച്ചിരിക്കുന്നു!
ഗോപാലേട്ടൻ എണീക്കാൻ
വയ്യാതെ നിലത്തു കൈകളിട്ടടിക്കുന്നു. അമ്മ
പരിഭ്രാന്തയായി ഉറക്കെ നിലവിളിക്കുന്നു.......
പെട്ടെന്നു കണ്ണിൽപ്പെട്ടത്, മൂലയിൽ വെച്ചിരുന്ന കോളാമ്പിയാണ്. നിറഞ്ഞ കോളാമ്പി പൊക്കിയെടുത്തു കത്തിപ്പുകയുന്ന കോസടിയിലേക്കു മറിച്ചു നേരിയ സീൽക്കാരത്തോടെ അഗ്നി കെട്ടണഞ്ഞു.
ഗോപാലേട്ടൻ മിഴികൾ പൊത്തി തേങ്ങിക്കരഞ്ഞു. അമ്മ കോസടിയുടെ അടിയിൽനിന്ന് ഒരു ചിരട്ട പുറത്തെടുത്ത്, ഗോപാലേട്ടനെ ഉറക്കെ ശാസിച്ചു കൊണ്ട് ചിരട്ടയും അതിലെ കരിക്കട്ടയും മുറ്റത്തേക്കു വലിച്ചെറിഞ്ഞ്, പിന്നെ, ഗോപാലേട്ടന്റെ തലയണയ്ക്കടിയിൽ തപ്പി നാലഞ്ചു ബീഡി കൈവശപ്പെടുത്തി.
ഗോപാലേട്ടൻ പൊട്ടിക്കരഞ്ഞു.
കരിഞ്ഞുപുകഞ്ഞ കോസടിത്തുണ്ണിയുടെയും അതിൽ എടുക്കാറിച്ച കോളാമ്പിയുടെ ഉള്ളടക്കത്തിന്റെയും ദുർഗ്ഗന്ധം വായുവിൽ തങ്ങിനിന്നു. അവിടേക്കു നോക്കാൻ കഴിഞ്ഞില്ല. കോളാമ്പിയിലെ മലമൂത്രമാണ് ഗോപാലേട്ടനെ തീപ്പൊള്ളലിൽനിന്നും മരണത്തിൽനിന്നും രക്ഷിച്ചതെന്നും ഓർക്കാതിരുന്നില്ല.
നിലവിളി കേട്ട് അയൽപക്കത്തെ ആളുകൾ ഓടിവരുന്നുണ്ടായിരുന്നു. കുറ്റംചെയ്ത ഒരു ബാലൻ മാപ്പിരക്കുന്ന സ്വരത്തിൽ ഗോപാലേട്ടൻ വിതുമ്മിക്കൊണ്ടു പറഞ്ഞു: “എളയമ്മ ഇതാരോടും പറയരുത്.
ഗോപാലേട്ടൻ ചെയ്ത കുറ്റം: തീക്കനൽ മോഷ്ടിച്ച് കോസടിക്കടിയിൽ ഒളിപ്പിച്ചുവച്ചു. ഗോപാലേട്ടന്റെ രോഗം ദയനീയനിലയിലെത്തിയിരിക്കയാണ്. ചികിത്സകൾകൊണ്ടു പ്രയോജനമില്ലന്നു ഗോപാലേട്ടനുപോലും കുറേശ്ശെ ബോദ്ധ്യം വന്നുതുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിൽ നടത്തിയത് പാണൻ കണാരന്റെ വക ഒരു ഹോമമായിരുന്നു.
ശരീരത്തിന്റെ പകുതിമുക്കാൽ ഭാഗങ്ങളും ഉണങ്ങിക്കിടക്കുകയാണ്. മസിലുകളിലെ മായാപ്രതിഭാസങ്ങളും ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്നു. രോമകൂപങ്ങളിൽനിന്നു ഗുൽഗുലുനൂലുകൾ വലിഞ്ഞു വരുന്നതു നിന്നിരിക്കുന്നു. അതിനു പകരം തലയോട്ടിയിൽനിന്നും, കർണ്ണരന്ധ്രങ്ങളിലൂടെയും മറ്റും ചില ജന്തുക്കൾ പുറപ്പെട്ടുവരാൻ തുടങ്ങിയിരിക്കുന്നു കരിങ്ങാണി, എട്ടുകാലി, തൊട്ടാലൊട്ടി മുതലായ വിഷജന്തുക്കൾ... ഒരിക്കൽ ഗോപാലേട്ടൻ, ചെവിക്കുറ്റിയിലൂടെ അരിച്ചുകേറുന്ന എന്തോ ഒന്നിനെ തട്ടിത്തെറിപ്പിച്ച്, അതു നിലത്തുടെ ഇഴഞ്ഞുപോകുന്നത് അറപ്പും പേടിയും
കലർന്ന മുഖഭാവത്തോടെ നോക്കുന്നതു കണ്ടു ശ്രീധരൻ ചോദിച്ചു: “ എന്താ ഗോപാലേട്ടാ, നോക്കുന്നത്?”
“ഒരൂക്കൻ ഊറാമ്പുലി ഗോപാലേട്ടൻ കണ്ണുമിഴിച്ച് ചൂണ്ടു കോട്ടിക്കൊണ്ടു പറഞ്ഞു: “തലയോട്ടിൽനിന്നു ചെവിയിലൂടെയാണ് ആ പഹയൻ പുറത്തു ചാടിയത്.
“ഗോപാലേട്ടന്റെ രോഗത്തിനു കാരണം ആ ഊറാമ്പുലിയായിരിക്കും. അവൻ ഒഴിഞ്ഞുപോയല്ലോ-ഇനി ഗോപാലേട്ടനു വേഗം എണീറ്റു നടക്കാറാവും..... ശ്രീധരൻ നയത്തോടെ ആശ്വസിപ്പിക്കാൻ നോക്കി.
“എണീറ്റു പോടാ അവിടുന്ന് ആളെ കളിയാക്കാതെ.” ഗോപാലേട്ടൻ ശുണ്ഠിയെടുത്തുകൊണ്ടു പറഞ്ഞു. (തലച്ചോറിൽ പൂർവ്വബോധം പുനഃസ്ഥാപിക്കപ്പെട്ടുകഴിഞ്ഞിരുന്നു അപ്പോഴേക്കും.)
അത്തരം മാനസികവിഭ്രാന്തി ക്ഷണനേരമേ നിലനിന്നിരുന്നുള്ളൂ. പിന്നെ മണിക്കൂറുകളോളം തുടർച്ചയായി തെളിഞ്ഞ പ്രജ്ഞയായിരിക്കും. അപ്പോൾ തന്റെ ദുർവ്വിധിയോർത്ത്, ശൂന്യതയിലേക്കു മിഴിച്ചുനോക്കിക്കിടക്കുന്ന ഗോപാലേട്ടനെ കാണുമ്പോൾ, ശ്രീധരന്റെ കണ്ണുകൾ നനയും പാവം! എന്തൊരു ജീവിതം!
ഗോപാലേട്ടൻ ബീഡിവലിച്ചു ശീലിച്ച ആളാണ്. ക്കേണ്ടിൽ കിടപ്പിലായപ്പോൾ, അച്ഛൻ കാണാതെയാണ് ബീഡി വലിച്ചിരുന്നത്. പിന്നെ ക്രമേണ അച്ഛൻ വീട്ടിലുള്ള സമയത്തും പുകവലിച്ചു തുടങ്ങി. പുറംതിരിഞ്ഞു കിടന്നു പുകയൊളിപ്പിച്ചുകൊണ്ട് അച്ഛൻ കണ്ടില്ലെന്നു നടിക്കും.
ഗോപാലേട്ടനു മിനിറ്റിനു മിനിറ്റിനു ബീഡി വലിക്കണമെന്നായി പുകവലി തലച്ചോറിനെ കൂടുതൽ തകരാറിലാക്കിത്തീർക്കുമെന്ന് വൈദ്യന്മാരും ഡോക്ടർമാരും താക്കീതുചെയ്തപ്പോൾ, അച്ഛൻ ഗോപാലേട്ടന്റെ ബീഡിവലി കർശനമായി നിരോധിച്ചു. ഗോപാലേട്ടൻ വഴങ്ങിയില്ല. ഗോപാലേട്ടന് ഉണർവ്വും ഉന്മേഷവും നൽകുന്ന ഒരു സുഹൃത്താണ് ബീഡി. അവനെ ഉപേക്ഷിക്കാൻ ഗോപാലേട്ടൻ കൂട്ടാക്കിയില്ല. എന്നാൽ നിയന്ത്രണം പാലിക്കണമെന്നായി, അച്ഛൻ, ബീഡി റേഷൻ ചെയ്തു. ദിവസേന ആറു ബീഡി. അതു ക്രമേണ ചുരുക്കിച്ചുരുക്കി കൊണ്ടുവരണം. അങ്ങനെ ഒന്നുരണ്ടു മാസത്തിനകം ബീഡിവലിതന്നെ ഉപേക്ഷിക്കണം.
ഗോപാലേട്ടൻ സമ്മതിച്ചു. എന്നാൽ, ആ പരിപാടി വിജയിച്ചില്ല. ഒരു ദിവസം ഒരുകെട്ടു ബീഡി-ഇരുപത്തഞ്ചെണ്ണം പുകച്ചുതീർത്തു ഗോപാലേട്ടൻ.
അപ്പോൾ അച്ഛൻ ഗോപാലേട്ടന്റെയരികെ ബീഡി സൂക്ഷിക്കാൻ പാടില്ലെന്നു പറഞ്ഞു. റേഷൻബീഡി അപ്പപ്പോൾ സപൈച്ചെയ്യാൻ അമ്മയെ ഏൽപിച്ചു.
ഗോപാലേട്ടൻ വിഹിതത്തിലും കൂടുതൽ ബീഡിക്കുവേണ്ടി ഇളയമ്മയോടു കെഞ്ചും. ചിലപ്പോൾ ഒരു കുഞ്ഞിനെപ്പോലെ കരയുകയും ചെയും. അപ്പോൾ ശ്രീധരന്റെ അമ്മയുടെ കരളലിയും; കണക്കുതെറ്റിച്ചു ബീഡി കൊടുക്കും. അച്ഛൻ ഒരുദിവസം മുറ്റത്തെ ബീഡിക്കുറ്റികൾ എണ്ണിനോക്കി. പന്ത്രണ്ടെണ്ണം.
തീപ്പെട്ടിയുണ്ടെങ്കിലല്ല ബീഡി കത്തിക്കാൻ കഴിയൂ? തീപ്പെട്ടി നിരോധിച്ചു. സമയത്ത് അടുക്കളയിൽനിന്ന് തീ എടുത്തുകൊണ്ടുവന്നു കൊടുക്കണം. അങ്ങനെയൊരു സൂത്രം പ്രയോഗിച്ചു അച്ഛൻ ആറു പ്രാവശ്യത്തിലേറെ തീ കൊടുത്തുപോകരുതെന്ന് അമ്മയെ കർശനമായി താക്കീതു ചെയ്തു.
ഗോപാലേട്ടൻ വിഷമത്തിലായി. അധികപ്പറ്റായ ബീഡി കൈയിലുണ്ട്. അതു പിടിപ്പിക്കാൻ വഴിയില്ല. അച്ഛന്റെ കൽപന ലംഘിക്കാൻ അമ്മയും ധൈര്യപ്പെട്ടില്ല. “ദണ്ണം മാറട്ടെ ഗോപാലാ. നിനക്ക് ഇഷ്ടംപോലെ ബീഡി വലിക്കാം.” ഇളയമ്മ വാത്സല്യത്തോടെ ഉപദേശിച്ചു.
അങ്ങനെയിരിക്കെയാണ് അന്നു ഗോപാലേട്ടൻ തീക്കട്ട കട്ടുവയ്ക്കാൻ തീരുമാനിച്ചത് ഇളയമ്മ അടുക്കളയിൽനിന്ന് ഒരു ചിരട്ടയിൽ കൊണ്ടുവന്നുകൊടുത്ത തീക്കനൽ ആവശ്യം കഴിഞ്ഞു മുറ്റത്തേക്കു വലിച്ചെറിയാതെ കോസടിക്കടിയിൽ ഒളിച്ചുസൂക്ഷിച്ചു. പുകവലി കഴിഞ്ഞ് ഒരു മയക്കത്തോടെ കണ്ണടയ്ക്കുകയും ചെയ്തു.
അമ്മ എന്തോ ആവശ്യത്തിനു കോലായിലേക്കു വന്നപ്പോൾ ഗോപാലേട്ടന്റെ കോസടിയിൽനിന്നു തീയും പുകയും പൊങ്ങുന്നതാണു കണ്ടത്. പരിഭ്രമംകൊണ്ട് ഇതികർത്തവ്യതാമൂഢയായി ഉറക്കെ നിലവിളികൂട്ടിയപ്പോഴാണ് ഗോപാലേട്ടൻ മയക്കത്തിൽനിന്നുണർന്നത്. അപ്പോൾ ശ്രീധരനും പൊന്നമ്മ സംഭവത്തിന്റെ മാസ്മരനിദ്രയിൽപ്പെട്ടു കിടക്കുകയായിരുന്നു, മാളിക വരാന്തയിൽ.