shabd-logo

മദനോത്സവം

26 October 2023

0 കണ്ടു 0
അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്തടം പ്രണയ നവ മൃദുഹസിതകിരണമണിയുന്നതായ്

അനുദിനമനേകം കിനാവുകൾ കണ്ടു ഞാൻ......

തിരുവാതിരക്കാലം!.

ആതിരരാവുകളെ എതിരേൽക്കാൻ അതിരാണിപ്പാടം അണിഞ്ഞൊരുങ്ങുകയാണ്. മരക്കൊമ്പുകളിലും തെങ്ങുകൾക്കിടയിൽ പൊക്കത്തിൽ വിലങ്ങനെ കെട്ടിയുറപ്പിച്ച മുളന്തണ്ടുകളിലും ഊഞ്ഞാലുകൾ തൂങ്ങി. കുളിരിളം കാറ്റു ലാവുന്ന അന്തരീക്ഷത്തിൽ തിരുവാതിരപ്പാട്ടുകൾ ഒഴുകിത്തുടങ്ങി.

പ്രണയസ്വപ്നങ്ങൾ നെയ്തെടുക്കാനുള്ള വെള്ളിനൂൽക്കെട്ടുകളുമായി പുളിമരത്തലപ്പിലൂടെയും നെല്ലിമരച്ചില്ലകളിലൂടെയും ഇറങ്ങിവരുന്ന പൂനിലാവിനെ നോക്കിക്കൊണ്ടു ശ്രീധരൻ കന്നിപ്പറമ്പിലെ മാളികവരാന്തയിലിരിക്കും. വെള്ളത്തിൽ നീന്തിക്കുളിക്കാനോ, തുടിച്ചുകുളിക്കാനോ അതിരാണിപ്പാടത്തോ
അയൽപക്കത്തോ കുളങ്ങളില്ല. പെണ്ണുങ്ങൾ നന്നെ പുലർച്ചയ്ക്കു കന്നിപ്പറമ്പിലെ
കിണറ്റിൻ കരയിൽ ഒത്തുചേരും. കിണറ്റിലെ തണുത്ത വെള്ളം കോരി കുളിക്കുമ്പോൾ

പെണ്ണുങ്ങൾ പുള്ളും പ്രാവും കരയും..... സ്നാനം കഴിഞ്ഞു നെറ്റിയിൽ മാരതൂണീരമുദ്രപോലുള്ള മഞ്ഞക്കുറി ചാർത്തിയ പെൺകിടാങ്ങളെക്കാണാം. നോമ്പുകാലത്ത് അവർ കായ്കനികൾ മാത്രം ഭക്ഷിക്കുന്ന

കിളികളാണ്. (പ്രേമത്തിന്റെ എന്നപോലെ പ്രമേഹത്തിന്റെയും ദേവനായതുകൊണ്ടാണോ

മാരന് അരിഭക്ഷണത്തോടിത്ര വിരോധം?)

കന്യകകൾക്കു പുത്തൻതാരുണ്യപ്രസാദവുമായിട്ടാണ് ഓരോ തിരുവാതിരയും വന്നണയുന്നത്--മദനാപദാനങ്ങളെ പ്രകീർത്തിക്കുന്ന മധുരഗാനങ്ങൾക്കിടയിൽ, വിരഹിണികളുടെ തേങ്ങൽ പോലെ ഊഞ്ഞാലിന്റെ കരച്ചിലും കേൾക്കാം...... തിരുവാതിരക്കാലമായാൽ അതിരാണിപ്പാടം സന്ദർശിക്കാൻ ആദ്യമായി
എത്തുന്നത് കുഞ്ഞാലിമാപ്പിളയായിരിക്കും സോപ്പ്-ചിപ്പ് കണ്ണാടി-നീലം വളക്കാരൻ കുഞ്ഞാലിമാപ്പിള സ്റ്റേഷനറി സാധനങ്ങൾ നിറച്ച വലിയൊരു പെട്ടിയും തലയിലേറ്റി
പ്രത്യക്ഷപ്പെടുന്ന കുഞ്ഞാലിമാപ്പിള അതിരാണിപ്പാടത്തെ പ്രധാന വിൽപ്പനത്താവളമായി തെരഞ്ഞെടുക്കുക കന്നിപ്പറമ്പിലെ മുറ്റമായിരിക്കും. ചുറ്റുവട്ടത്തുമുള്ള സ്ത്രീകളും കുട്ടികളും ‘നീലക്കാരൻ മാപ്പിള'യുടെ ആഗമനം കേട്ടറിഞ്ഞ് അവിടെ കൂട്ടമായി എത്തിക്കൊള്ളും
ചെപ്പിത്തോണ്ടിതൊട്ട് ചൂഡൻ കർപ്പൂരംവരെയും മുടിപ്പുരണം മുതൽ ഒറ്റക്കൊമ്പിൽ ഇരട്ടത്തൂക്കം' പാട്ടുപുസ്തകംവരെയുമുള്ള സകലമാന വസ്തുക്കളും, കുഞ്ഞാലി മാപ്പിളയുടെ തലയിലെ പീഞ്ഞപ്പെട്ടിയിൽ നിക്ഷേപിച്ചിട്ടുണ്ടായിരിക്കും. (തിരുവാതിരക്കാലത്ത്, ചാന്ത് സിന്ദൂരക്കുറിക്കൂട്ടുകളും, തിരുവാതിരപ്പാട്ടുപുസ്തകങ്ങളും പ്രത്യേകം കരുതിയിരിക്കും.) കന്നിപ്പറമ്പിലെ മുറ്റത്ത് ചെറിയൊരു ജമുക്കാളം വിരിച്ച് കുഞ്ഞാലി മാപ്പിള പെട്ടിയിലെ പുതിയ ഇനങ്ങളും കൗതുകവസ്തുക്കളും നിരത്തി പ്രദർശിപ്പിക്കും.

പെണ്ണുങ്ങൾ കുനിഞ്ഞുനിന്നു സാധനങ്ങളെടുത്തു പരിശോധിക്കുന്ന സന്ദർഭത്തിൽ കുഞ്ഞാലിക്കാക്ക പല വസ്തുക്കളും നീക്കിവെക്കുന്ന കൂട്ടത്തിൽ തരത്തിൽ ഒരു മുഖക്കണ്ണാടിയും ചില പ്രത്യേക കോണുകളിലേക്കു നിരക്കിവെച്ചു നോക്കാറുണ്ടെന്ന് അശ്ലീലസൂചകമായ ഒരാക്ഷേപം കേട്ടിട്ടുണ്ട്. അതു ശരിയോ എന്നറിഞ്ഞുകൂട. കണ്ടുപിടിക്കാനും വിഷമമാണ്. കാരണം, കുഞ്ഞാലിമാപ്പിള കോങ്കണ്ണനാണ്. ആ കാക്ക
ഏതു കോണിലേക്കാണു നോക്കുന്നതെന്നു നിർണ്ണയിക്കാൻ വയ്യ. അതിരാണിപ്പാടത്തു
വളരുന്ന തലമുറയിൽപ്പെട്ട ചില ഹറാം പിറന്ന പിള്ളേരുണ്ട്. തരംകിട്ടിയാൽ സാധനങ്ങൾ
ഇസ്കിക്കളയും ആ വികൃതിക്കുട്ടന്മാരും കുഞ്ഞാലി മാപ്പിളയോടു തോറ്റിട്ടാണ്. കാരണം,
അയാളുടെ പിടികിട്ടാത്ത നോട്ടം തന്നെ.

ഇപ്പോഴത്തെ വരവിൽ കുഞ്ഞാലി മാപ്പിളയുടെ പാട്ടുപുസ്തകങ്ങളിൽ തിരുവാതിരപ്പാട്ടുപുസ്തകങ്ങളാണ് ഏറ്റവുമധികം വിറ്റഴിഞ്ഞത്; ഒമ്പതെണ്ണം ചെലവായി.

കന്നിപ്പറമ്പിലെ കച്ചവടവും കഴിഞ്ഞ് കുഞ്ഞാലിമാപ്പിള പോയപ്പോൾ ഗോപാലേട്ടൻ ശ്രീധരനോടു പറഞ്ഞു: “എന്താ, നിനക്കൊരു പുതിയ തിരുവാതിരപ്പാട്ടുണ്ടാക്കിക്കൂടേ?” (അനുജൻ പാട്ടും കവിതയും കെട്ടിയുണ്ടാക്കാറുണ്ടെന്ന് മൂപ്പർ ഇയ്യിടെ എങ്ങനെയോ മനസ്സിലാക്കിയിട്ടുണ്ട്.

ശ്രീധരൻ ഒന്നു ചിരിച്ചു. അപ്പോൾ മറുപടി പറഞ്ഞില്ല. ഗോപാലേട്ടനെ ഒന്നദ്ഭുതപ്പെടുത്തണം. ശ്രീധരൻ മനസ്സിൽ സങ്കൽപ്പിച്ചു.

അന്നുരാത്രി ഇരുന്നെഴുതി.

മുമ്പൊരിക്കൽ അച്ഛൻ ജപ്തിചെയ്തുകൊണ്ടുപോയ കവിതാ നോട്ട് ബുക്കിലെ “മദനവിഭൂതി'യിലെ ചില വരികളും ആശയവും മനസ്സിൽ തങ്ങിക്കിടന്നിരുന്നു. "കളമൊഴിമാർ' രീതിയിൽ അതു തിരുവാതിരപ്പാട്ടാക്കി എഴുതി തലക്കെട്ടും മാറ്റി “

രതിവിലാപം-തിരുവാതിരപ്പാട്ട്',

പിറ്റേന്നു തന്റെ പുതിയ ഖണ്ഡകാവ്യം ഗോപാലേട്ടനെ വായിച്ചു കേൾപ്പിച്ചു.

ഗോപാലേട്ടന്റെ അഭിനന്ദനമൊന്നും പറയണ്ട. “ശ്രീധരാ, ഇത് അച്ചടിപ്പിക്കണം."
നാലലാരെഡിയതന്നെ 


ഗോപാലേട്ടൻ കണക്കുകൂട്ടി. ഒറ്റപ്രതി വില അരയണ. ആയിരം കോപ്പിക്ക് മുപ്പത്തേഴര ഉറുപ്പിക. അച്ചടിച്ചെലവ് നിശ്ചയമില്ല) ഒരു പത്തുറുപ്പിക കൂട്ടിക്കോ.

ബാക്കി ഇരുപത്തേഴര. വിൽപ്പനക്കമ്മീഷണും കഴിച്ചാൽ ഇരുപതുറുപ്പിക കൈയിൽ കിട്ടും.

എന്താ, കാര്യം മോശമാണോ?

("ഗ്രന്ഥകർത്താവിന്റെ ഒപ്പില്ലാത്ത പ്രതി വ്യാജനിർമ്മിതമാകുന്നു' എന്നും അതിൽ പ്രത്യേകം അച്ചടിപ്പിക്കണം. ആ താക്കീതിന്റെ ചോടെ വെക്കേണ്ടുന്ന ഒപ്പുസിലുണ്ടാക്കാൻ ചെലവു വേണ്ട. മുള്ളിലത്തിന്റെ പുറത്ത് അതു കൊത്തിയുണ്ടാക്കുന്ന വിദ്യ ശ്രീധരനറിയാം.)

ആർ അച്ചടിച്ചു തരും, ഗോപാലേട്ടാ?

ഈ ആവശ്യത്തിനാണെന്നും പറഞ്ഞ് അച്ഛനോടു പൈസ ചോദിച്ചാൽ ആട്ടു



ശ്രീധരന്റെ രതിവിലാപം തിരുവാതിരപ്പാട്ടി'നെപ്പറ്റി ഗോപാലേട്ടനല്ലാതെ വേറെ ആരും കേൾക്കാനിടയായില്ല. (അമ്മയ്ക്ക് എഴുത്തും വായനയും അറിഞ്ഞുകൂടല്ലോ) അതിരാണിപ്പാടത്തെ പെൺകിടാങ്ങൾക്ക് രതിവിലാപം

പാടിക്കൊണ്ട് ഊഞ്ഞാലാടാനുള്ള ഭാഗ്യമുണ്ടായില്ല.

ഇരുപതുറുപ്പിക കിട്ടാക്കുറ്റിയായി കണക്കിലെഴുതിത്തളേളണ്ടിയും വന്നു.
പുതുനളിനദളമുകളിലിളകിയുരുളും നറും 
പുലരിഹിമ ബിന്ദുപോൽ സുന്ദരിപ്പൺപുതൻ 
കരളിലൊരു രാഗാമൃതത്തിന്റെ കണികയി നവതരുണനെക്കുറിച്ചുണ്ടായിരിക്കുകിൽ........ തിരുവാതിര പിറന്നു.

ശ്രീധരൻ രാവിലെ ഉറക്കുണർന്ന് എഴുന്നേറ്റു താഴെ വന്നപ്പോൾ, കണികണ്ടത്. എന്തോ സാധനങ്ങൾ നിറച്ച ഒരു ചാക്കുകെട്ടു ചുമലിലേറ്റിക്കൊണ്ട് പടികേറിവരുന്ന ഒരു യുവാവിനെയാണ്. മുറ്റത്തെത്തിയപ്പോൾ ആളെ തിരിച്ചറിഞ്ഞു. ചന്തുക്കുഞ്ഞൻ പണ്ടു ജഗളക്കാലത്ത് അഭയാർത്ഥിയായി ഇലഞ്ഞിപ്പൊയിലിൽ വന്നു താമസിച്ചിരുന്ന ചങ്ങാതി, ചന്തുക്കുഞ്ഞൻ, കാട്ടാനകളുടെ ശല്യമുള്ള കിഴക്കൻ മലയോരഗ്രാമത്തിലെ
ചത്തുകുഞ്ഞൻ .
അന്നു ജഗള കഴിഞ്ഞ് ഇലഞ്ഞിപ്പൊയിലിൽനിന്നു പോയതിനു ശേഷം രണ്ടു തവണ അവൻ കാഴ്ചകളുമായി കന്നിപ്പറമ്പിൽ ശ്രീധരനെക്കാണാൻ വന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ വരുന്നതു മൂന്നാമത്തെ തവണയാണ്. തിരുവാതിരയ്ക്കു കാഴ്ചയുമായി.

കദളിവാഴക്കുല, ചേന, വയൽച്ചേമ്പ്, കണ്ടിക്കിഴങ്ങ് (കാച്ചിൽ), നനകിഴങ്ങ് മുതലായ പഴങ്ങളും പച്ചക്കറികളുമാണ്, ചാക്കിൽ നിറച്ചിരുന്നത് എല്ലാം ചന്തുക്കുഞ്ഞന്റെ സ്വന്തം കൃഷിഫലങ്ങളാണ്. അവകൂടാതെ, ഒരു വലിയ മുളങ്കുറ്റിയിൽ നല്ല ചെറുതേനും ഇലപ്പൊതിയിൽ കൂവപ്പൊടിയും ഉണ്ടായിരുന്നു. തിരുവാതിരനോമ്പുകാർക്കു ഭക്ഷിക്കാൻ.

ചന്തുക്കുഞ്ഞനു വിവാഹംകഴിച്ചുകൊടുക്കാൻ തനിക്കൊരു സഹോദരിയില്ലാതെപോയല്ലോ എന്നു ശ്രീധരൻ മനസ്സിലോർത്തു ദുഃഖിച്ചു. അവൻ എത്രനല്ലാരളിയനാകുമായിരുന്നു!

ശ്രീധരന്റെ അമ്മയ്ക്കും അച്ഛനും ചന്തുക്കുഞ്ഞന്നെ വളരെ ഇഷ്ടമായിരുന്നു.

ചന്തുക്കുഞ്ഞൻ തന്റെ ഗ്രാമത്തിൽനിന്നു പുഴവഴി മരം കൊണ്ടു വരുന്ന തെരപ്പക്കാരുടെകൂടെ രാത്രി പുറപ്പെട്ട്, പുലർച്ചെ പട്ടണത്തിൽ എത്തിയതാണ്

“ഇനി ഇവിടത്തെ തിരുവാതിരയാഘോഷവും കണ്ടു നാളെ പോയാൽ മതി.” ശ്രീധരൻ പറഞ്ഞു.

“അതു പോരാ എനിക്ക് ഇന്ന് തന്നെ പൊരേലെത്തണം. ചുവന്ന കല്ലു വെച്ച കടുക്കനണിഞ്ഞ കാതുകളോടുകൂടിയ മുഖം മെല്ലെ ആട്ടിക്കൊണ്ട് ചന്ത്രക്കുഞ്ഞൻ മൊഴിഞ്ഞു. പിന്നേയും എന്തോ പറയാൻ ഭാവിച്ച്, നാണിച്ചു തലതാഴ്ത്തി നിന്നു.

“നെന്റെ കല്യാണം കഴിഞ്ഞോ?" അമ്മ എന്തോ സംശയിച്ചുകൊണ്ടു ചോദിച്ചു ചന്തുക്കുഞ്ഞൻ അൽപ്പം നാണത്തോടുകൂടി ഉവ് എന്നു മുഖമിളക്കിക്കാട്ടി: "കഴിഞ്ഞമാസം.

“ആങ്! അതാണ് ചന്തുക്കുഞ്ഞനു മടങ്ങിപ്പോകാനിത്ര തെരക്ക്, തിരുവാതിരയ്ക്ക് അമ്മായിഅമ്മയ്ക്കു കല കാഴ്ചവെക്കണം അല്ലെങ്കിൽ ബന്ധം മുറിഞ്ഞുപോകും അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു.

കാര്യം അങ്ങനെതന്നെയായിരുന്നു.

ചായയും പലഹാരവും കഴിച്ചു. ചന്തുക്കുഞ്ഞൻ പോകാൻ പുറപ്പെട്ടു.

“ഇതോർമ്മണ്ടോ?-തന്റെ താക്കോൽക്കൂട്ടത്തിൽനിന്ന് ഒരു സാധനം തൊട്ടുകാണിച്ചുകൊണ്ടു ചന്തുക്കുഞ്ഞൻ ചോദിച്ചു.

പണ്ട്, ജഗള കഴിഞ്ഞ് ഇലഞ്ഞിപ്പൊയിലിൽനിന്നു പിരിഞ്ഞു പോകുന്ന സന്ദർഭത്തിൽ ചന്തുക്കുഞ്ഞൻ തനിക്കു സമ്മാനിച്ച ആനവാൽ കെട്ടിച്ച മോതിരത്തിനു പകരം, ശ്രീധരൻ കൊടുത്ത പേനാക്കത്തി! മഴവില്ലിന്റെ നിറം കലർന്ന ചിപ്പിപ്പിടിയോടുകൂടിയ ഇരട്ട അലകുകളുള്ള ഇംഗ്ലണ്ട് മേയ്ക്ക് കത്തി ചന്തുക്കുഞ്ഞൻ ശ്രീധരന്റെ ആ ഉപഹാരം ഇപ്പോഴും പൊന്നുപോലെ സൂക്ഷിച്ചുകൊണ്ടു നടക്കുന്നു. (ചന്തുക്കുഞ്ഞൻ കൊടുത്ത ആനവാൽ മോതിരം എവിടെ കളഞ്ഞുപോയെന്നു ശ്രീധരന് ഓർമ്മയില്ല.)

ഇങ്ങനെ നന്ദിയും സ്നേഹവും പുലർത്തുന്ന സുഹൃത്തിനെ പട്ടണത്തിൽ
കണ്ടുകിട്ടയില്ല തീർച്ച.

നിങ്ങള് ന്റെ നാട്ട് വരൂല, ..... ചന്തുക്കുഞ്ഞൻ അപം പരിഭവസ്വരത്തിൽ ഓർമ്മപ്പെടുത്തി.

ചന്തുക്കുഞ്ഞന്റെ കാട്ടുഗ്രാമം സന്ദർശിക്കാൻ ശ്രീധരന് ഇതേവരെ സാധിച്ചിട്ടില്ല. അവിടെച്ചെന്നാൽ എന്തായിരിക്കും അവന്റെ സ്വീകരണം!

“കൊല്ലപ്പരീക്ഷ കഴിയട്ടെ ചന്തുക്കുഞ്ഞാ.ഞാൻ അങ്ങോട്ടൊന്നു വരും.

മ് മ് വന്നാൽ കാണാം 

ഇടയ്ക്കിടെ മുഖം തിരിച്ചു പുഞ്ചിരിതൂകിക്കൊണ്ട് പടിയിറങ്ങിപ്പോകുന്ന ആ ഗ്രാമീണസുഹൃത്തിനെ, മിക്കവാറും നനയുന്ന മിഴികളോടെ നോക്കി നിന്നുപോയി ശ്രീധരൻ.

തിരുവാതിരരാത്രി വന്നുചേർന്നു.

അനംഗന്റെ വെൺകൊറ്റക്കുടപോലെ പൂർണ്ണചന്ദ്രൻ ഉയർന്നു.


അതിരാണിപ്പാടത്തെ അംഗനാജനങ്ങൾക്ക് ആനന്ദത്തിന്റെ ഒരു സ്വാതന്ത്ര്യരാത്രി. (ആണുങ്ങൾക്കും അങ്ങനെതന്നെ). നിലാവ് വെൺകളി പൂശിയ മുറ്റങ്ങളിലും ഊഞ്ഞാലിൻചുവട്ടിലും പറമ്പിലെ പൂഴിക്കളങ്ങളിലും സ്ത്രീകൾ കൂട്ടത്തോടെ പാട്ടുപാടിയും കൈകൊട്ടിക്കളി, തുമ്പിയുറച്ചിൽ, തെരുപ്പറക്കൽ മുതലായ വിനോദങ്ങളിലേർപ്പെട്ടും നേരം പോക്കുന്നു. കല്യാണിക്കുട്ടി എവിടെ? ജാനു എവിടെ? എന്നൊന്നും ചോദ്യമില്ല. അനേഷണമില്ല. എവിടെയെങ്കിലും കാണും........ അതിരാണിപ്പാടം ആകെ വിനോദ കലാപരിപാടികളുടെ അണിയറയായി മാറിയിരിക്കയാണ്.

ആർദ്രാവ്രതത്തോടെ മാരനെ ഭജിച്ച് രാത്രിയിൽ ഉറക്കമൊഴിച്ചുകൂട്ടുന്ന സ്ത്രീജനങ്ങളെ വിനോദിപ്പിക്കാൻ പുരുഷന്മാർക്കുമുണ്ടൊരു കർത്തവ്യം: പൊറാട്ടുവേഷം. കുട്ടികളും മുതിർന്നവരും വേഷംകെട്ടി പൊറാട്ടുകാരായിറങ്ങും. ഒറ്റയ്ക്കും കൂട്ടമായും; മിക്കവരും പൈസയ്ക്കുവേണ്ടി ചുരുക്കം ചിലർ ഒരു തമാശയ്ക്ക്. വേഷക്കാരെ തിരിച്ചറിയാൻ കഴിയുകയില്ലല്ലോ.

തിരുവാതിരനാൾ സൂര്യനസ്തമിക്കാൻ കാത്തിരിക്കും, പൊറാട്ടുകാർ. പിന്നെ പ്രച്ഛന്നവേഷക്കാരുടെ ഒരു പരേഡാണ് പഞ്ചാബി കൈനോട്ടക്കാരൻ, സന്ന്യാസി, കുറവനും കുറത്തിയും, സായവും മദാമ്മയും അങ്ങനെ പലരും കേറിവരും. ചെണ്ടമുട്ടും കേൾക്കാം നരിവേഷം മുമ്പിൽ പെട്രോമാക്സ് വിളക്കുമായി നീങ്ങിവരുന്നത് ഏകാങ്കനാടകസംഘമാണ്. പ്രഹസനക്കാരും ഡാൻസുകാരും വെറും സദിരു(പാട്ടുകച്ചേരി) കാരും ഊരുചുറ്റുന്നുണ്ടായിരിക്കും.

പിള്ളർ “വാങ്കിത്താ 'വേഷവുമായിറങ്ങും മുഖത്തു ചേടിമണ്ണ തേച്ചു കൈയിലൊരു പാട്ടയും കഴുത്തിലൊരു കയറുമായി, പുറത്തു പാളവെച്ചു കെട്ടിയ ഒരു ചെക്കന്റെ പിറകിൽ, അവന്റെ കഴുത്തിലെ കയർ പിടിച്ചു കൊണ്ട് കൈയിലൊരു വടിയുമായി മുഖത്തു കരിവാരിത്തേച്ച മറ്റൊരുത്തൻ പിറകിലെ പയ്യൻ 'വാങ്കിത്താ, വാങ്കിത്താ' എന്ന് അലറിക്കൊണ്ടു വെണമുഖന്റെ പുറത്ത് അടിയെടാ അടി വെണ്മുഖൻ കുരങ്ങൻ ചാട്ടം ചാടിക്കൊണ്ടു “വാങ്കിത്തരാം വാങ്കിത്തരാം' എന്ന് ആക്രോശിക്കും-തമിഴന്റെ താഴ്ന്ന തമാശക്കൂത്ത് കിഴക്കൻ ചുരമിറങ്ങി വന്നതാണ്, ഈ വാങ്കിത്താ പ്രകടനം..... കുട്ടികളും പെണ്ണുങ്ങളും അതു കണ്ടു രസിക്കും.

തിരുവാതിരയ്ക്ക് ഒരു സ്ഥിരം പൊറാട്ടുവേഷക്കാരനാണ്, അതിരാണിപ്പാടത്തെ മീശക്കണാരൻ. പതിവായി മാപ്പിള വേഷമാണു കെട്ടുക. കൊട്ടയും കാവണ്ടവും ചുമലിലേറ്റി കൂ|പെടപെട്ട മത്തി' എന്നു വിളിച്ചുകൊണ്ടു വരുന്ന മീൻകാരൻ മാപ്പിള ഞമ്മളിപ്പം കോളാമ്പീന്ന് ബര്വാ' എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടു കേറിവരുന്ന മൈലാഞ്ചിത്താടിക്കാരനായ വയസ്സൻ മുസല്യാര് അല്ലെങ്കിൽ മുതലാളി ഹാജിയാര് മാപ്പിള ശൈലിയിൽ പയക്കം പറയും താണ ഫലിതം പൊട്ടിക്കും; 'ഞണ്ട് കായ് ഞമ്മക്ക് തെരണ്ട്യല്ല" (രണ്ടു കാൾ എനിക്കു തരേണ്ടതല്ലേ?) വേഷവും സംസാരവും മാത്രമല്ല, അഭിനയവുമുണ്ട്. മുറ്റത്തു തോർത്തുമുണ്ടു വിരിച്ചു മുട്ടുകുത്തി കൈവിരൽ കാതിൽ തിരുകി "ലായിലായിലള്ളോ' എന്നു നിലവിളിച്ചുകൊണ്ടു നിസ്കരിക്കും. (മതവിദ്വേഷപരമായ ചില ഹാസ്യ സൂചനകളും അശ്ലീലം മണക്കുന്ന ചില ആഖ്യാനങ്ങളും പ്രാർത്ഥനയുടെ കൂടെ പറഞ്ഞുകേൾപ്പിക്കും
-പെണ്ണുങ്ങളെ ചിരിപ്പിക്കാൻ)

കണാരന്റെ ഉഗ്രൻ മീശകൊണ്ടു പെണ്ണുങ്ങൾ ആളെ തിരിച്ചറിയും, മാപ്പിള ഹാസ്യപ്രകടനത്തേക്കാൾ അവർക്കു രസം കണാരന്റെ ഭർത്താവു ചത്ത പെണ്ണിന്റെ കരച്ചിലും വിളിയുമാണ്.

മാപ്പിളയുടെ നിസ്കാരം കഴിഞ്ഞാൽ പെണ്ണുങ്ങൾ പറയും; അതൊന്നു കാണിക്ക് കണാരാ ആണ് ചത്തോളെ നെലോളി.

എക്സ്ട്രാ ഫീസ് കൊടുക്കണം; അതും മുൻകൂറായി കണാരൻ എന്നാൽ കാണിക്കും,

പെണ്ണുങ്ങൾ കൊടുത്ത അണനാണ്യം കാതിൽ തിരുകിവെച്ച്, തലക്കെട്ടഴിച്ച്, മൂർദ്ധാവും മുഖവും മാറും മൂടിക്കൊണ്ട് ഒരേത്താപ്പുകെട്ടി നെഞ്ഞത്തടിച്ച് ഒരു നിലവിളി: “എന്റെ ദൈവേ ഇനി എനിക്കാരാണോ?......

അയൽപക്കങ്ങളിലെ പുരകളിലെ പെണ്ണുങ്ങളും കുട്ടികളുമെല്ലാം കന്നിപ്പറമ്പിൽ താവളമടിച്ചിരിക്കയാണ്. ഡാമാക്കാരും ഡാൻസുകാരും വലിയ വീടുകളിലേ കേറുകയുള്ളൂ. കന്നിപ്പറമ്പ് അക്കൂട്ടരുടെ ലിസ്റ്റിൽപ്പെട്ട ഒരു വീടാണ്. പൊറാട്ടുകാർക്കു പൈസകൊടുക്കാൻ മടിയുള്ള പിശുക്കരായ ചില വീട്ടുകാരും, വീട് വിളക്കും കെടുത്തി അടച്ചുപൂട്ടി, കന്നിപ്പറമ്പിൽ അഭയം തേടിയിട്ടുണ്ട്. സക്കാത്തിൽ വിനോദങ്ങൾ കാണാമല്ലോ. അവർക്കെല്ലാം നല്ല കോളായിരുന്നു. ചന്തുക്കുഞ്ഞൻ കാഴ്ചകൊണ്ടുവന്ന പഴവും ചേമ്പ് കാവത്തിന്റെ പുഴുക്കും കൂവക്കഞ്ഞിയും ശ്രീധരന്റെ അമ്മ ലോഭമില്ലാതെ അവർക്കു സൽക്കരിച്ചു.

പതിനഞ്ചുറുപ്പിക കാശും മുക്കാലും അണയുമാക്കി മാറ്റി മടിയിൽ വെച്ചുകൊണ്ട് ശ്രീധരന്റെ അമ്മ പൊറാട്ടുകാരെ സ്വീകരിക്കാൻ കോലായിൽ ഇരുന്നു. അച്ഛൻ അകത്തു വാതിലടച്ചു നേർത്തതന്നെ ഉറങ്ങാൻ കിടന്നു. (നാടകസംഘങ്ങളും സദിരുകാരും കൃഷ്ണൻമാസ്റ്റരെ കണ്ടാൽ കൂടുതൽ പൈസ പ്രതീക്ഷിക്കും. പ്രമാണിത്തത്തിനു പരുക്കുപറ്റരുതല്ലോ!) അലക്കിയ വെള്ളഷർട്ടു ധരിപ്പിച്ച് ഗോപാലേട്ടനെ കോലായിൽ ഒരു കസേരയിൽ

ഇരുത്തിയിട്ടുണ്ട്-രോഗിയാണെന്നു തോന്നിക്കാത്തമട്ടിൽ വാങ്കിത്താ ചിടുങ്ങന്മാരും സായവും മദാമ്മയും കുറവനും കുറത്തിയും നരികളിക്കാരും സീതാപഹരണം നാടകവും കാവടിയാട്ടക്കാരനും മമ്പറത്തെ ഞങ്ങളെ വേഷംകെട്ടിയ കണാരനും. അങ്ങനെ പൊറാട്ടുകാരുടെ പരിപാടികൾ പലതും നടന്നു. നേരം പാതിരയോടടുത്തു.

പെട്ടെന്നാണ് ശ്രീധരന് ഒരു പുതിയ ആശയം മനസ്സിലുദിച്ചത്.... കന്നിപ്പറമ്പിൽനിന്നും മെല്ല ഇറങ്ങി നടന്നു.

ആശാരി മാധവൻ പൊറാട്ടുകെട്ടി ഇറങ്ങുമെന്നു പറഞ്ഞിരുന്നു. മരക്കച്ചവടം ഭാസ്കരൻ മുതലാളിയുടെ വീട്ടിൽനിന്ന് അവൻ ഒരു പഴയ നരിഞ്ഞാൽക്കഷണം ഇരവുവാങ്ങി പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്നതു കണ്ടതായി ചക്കരച്ചോറു കേളുക്കുട്ടിയുടെ അനുജൻ നാരായണൻ പറഞ്ഞതും ഓർത്തു. (ഭാസ്കരൻ മുതലാളിയുടെ വീട്ടിലാണ് മാധവൻ ഇപ്പോൾ ഫർണ്ണിച്ചർ പണിയെടുക്കുന്നത്.) നരിവേഷം കെട്ടാനായിരിക്കും നരിത്താൽ. മാധവന്റെ പുരയിൽച്ചെന്ന് അനേഷിക്കാമെന്നു
കരുതി നേരെ അങ്ങോട്ടു വെച്ചടിച്ചു.

അവിടെച്ചെന്നപ്പോൾ മാധവൻ പുരയുടെ ചായ്പിലിരുന്ന് എന്തോ വേഷം കെട്ടാനുള്ള പുറപ്പാടാണ്.

ശ്രീധരനെ കണ്ടപ്പോൾ മാധവൻ അദ്ഭുതത്തോടെ ചോദിച്ചു: “എന്താ, മൈനർ മൂപ്പര്

ഇങ്ങോട്ടു പുറപ്പെട്ടത്? “അതു പറയാം നിന്റെ നരികളിയൊക്കെ കഴിഞ്ചോ?"

“ഞാൻ നരിയും പുലിയുമൊന്നും കെട്ടിയില്ല. എന്റെ വേഷം......." മാധവൻ മൂലയിലേക്കു ചൂണ്ടിക്കാട്ടി. അവിടെ ഒരു കറുത്ത തുണി ചുരുട്ടി വെച്ചിരുന്നു.

ശ്രീധരൻ തുണിയെടുത്തു നിവർത്തിനോക്കി. വലിയ വീട്ടിലെ മാപ്പിള സ്ത്രീകൾ ധരിക്കുന്ന ബൂർക്ക.

“ഞാൻ ബുർക്കയിട്ട ബീബി ചമഞ്ഞു ചുറ്റിയടിച്ചു വന്നിരിക്ക്യാണ് മാധവൻ ചിരിച്ചുകൊണ്ട് എല്ലാം പറഞ്ഞു.

അടിമുതൽ മുടിവരെ മൂടുന്നതും മുഖത്തു കണ്ണുകൾക്കെതിരേ നേർന്നു വലക്കെട്ടു പിടിപ്പിച്ച ചതുരാകൃതിയിലുള്ള ദ്വാരങ്ങളോടു കൂടിയതുമായ ആ കറുത്ത പട്ടുടുപ്പ് ഏതോ മുസ്ലീംപ്രമാണിയുടെ വീട്ടിൽനിന്ന് അലക്കാൻ ധോബി മുത്തുവിനെ ഏൽപ്പിച്ചതായിരുന്നു. കരിമ്പൂച്ചയോട് ആ പൂർക്ക ആശാരി മാധവൻ ഇരവുവാങ്ങി, പൊറാട്ടുകെട്ടാൻ, ബുർക്കയിട്ട ബീബിയുടെ വേഷം, ദേശത്ത് ഒരു പുതിയ പൊറാട്ടുതന്നെ ആയിരുന്നു. പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ആ വേഷം നന്നേ രസിച്ചു. (കുട്ടികൾ പേടിച്ചു). ബൂർക്കയുമണിഞ്ഞ് പഴയൊരു ശീലക്കുട കൈയിൽ തലകുത്തനെ പൊക്കിപ്പിടിച്ച് മിണ്ടാതെ ഭൂതത്തെപ്പോലെ ഒരു സത്വം, കന്നിപ്പറമ്പിലും കേറിവന്നു പെണ്ണുങ്ങളെ രസിപ്പിച്ചു പൈസയും വാങ്ങി പോയത് ശ്രീധരൻ ഓർത്തു. ആ കറുപ്പുകൂടാരത്തിനുള്ളിൽ ആശാരി മാധവനായിരുന്നുവെന്ന് ശ്രീധരൻ ഇപ്പോഴാണു

മനസ്സിലാക്കുന്നത് “അമ്പട വിരുതാ!” ശ്രീധരൻ ആശാരിയെ അഭിനന്ദിച്ചു.

ബർക്കയിട്ട ഉമ്മച്ചിയുടെ വേഷംകെട്ടി ദേശത്തിലെ എല്ലാ വീടുകളിലും ഒരു റൗണ്ടുകഴിച്ച്, മാധവൻ പുതിയൊരു വേഷംകെട്ടി വീണ്ടും ആ വീടുകളിലൊക്കെത്തന്നെ കേറിയിറങ്ങാനുള്ള പുറപ്പാടാണ്.

പുതിയ വേഷം: സന്ന്യാസി.

മാധവൻ വേഷം കെട്ടാൻ ഒറ്റക്കാസും ചെലവാക്കൂല. (ബൂർക്ക കരിമ്പൂച്ചയുടെ സംഭാവന.) സന്ന്യാസിവേഷം:

താടി: ചകിരിത്തൂപ്പ്. ജടമുടി ചൂടിക്കയറ്. (അത് അവിടവിടെ കെട്ടിക്കുടുക്കി ചാണകത്തിൽ മുക്കി ഉണക്കി തയ്യാറാക്കിയതാണ്.), പയനിൻ കായ കോർത്തുണ്ടാക്കിയ രുദ്രാക്ഷമാല, അരയിൽ ചുറ്റാൻ ഭാസ്കരൻ നരിത്താൽ പിന്നെ കുറെ വെണ്ണീറും. (സന്ന്യാസിയുടെ മാധവൻ തന്നെ ഉണ്ടാക്കിയതാണ്.) മുതലാളിയുടെ പഴയ കമണ്ഡലു മരംകൊണ്ടു

ഉമ്മച്ചിയുടെ പൂർക്ക എടുത്തു നിവർത്തി ഒരുദ്ദേശ്യം മനസ്സിൽ വെച്ചു കൊണ്ടു ശ്രീധരൻ ചോദിച്ചു: “ഞാനും ഈ വേഷം കെട്ടി ഒന്നു നടന്നു നോക്കട്ടേ? ഒരു തമാശക്ക് 

“ഹും!” ആശാരി വിലക്കി: “ഈ ശൈത്താൻ വേഷം എല്ലാ വീട്ടുകാരും കണ്ടതാണ്. ഇനി ഇതുംകൊണ്ടു കേറിച്ചെന്നാൽ തല്ലുകിട്ടും.

ആശാരി പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു.

ശ്രീധരൻ കുറച്ചുനേരം ആലോചിച്ചു.

“എന്നാൽ എഡോ മാധവാ, ഇനി നമുക്കു രണ്ടാൾക്കും ഒരു ജോഡിയായി

പൊറാട്ടുകെട്ടി ഇറങ്ങാം. ഞാൻ സന്ന്യാസിനീ ശിഷ്യൻ എന്താ?....."

മാധവൻ സമ്മതിച്ചു: “കിട്ടിയ പൈസ പപ്പാതി.

“വേണ്ട, മുഴുവനും നീയെടുത്തോ. എനിക്കൊരു നേരമ്പോക്ക് - സപ്പർ സർകിറ്റിലെ പോലെ 
ശ്രീധരൻ ഷർട്ടും മുണ്ടും അഴിച്ചു ചുരുട്ടി അവിടെ സൂക്ഷിച്ചു. നരിത്തോൽ അരയിൽ ചുറ്റി. ചൂടിക്കയറിന്റെ ജടയും ചകിരിത്തൂപ്പിന്റെ താടിയും പയനിൻ കായയുടെ മാലയും അണിഞ്ഞു. മാധവൻ ശ്രീധരന്റെ മുഖത്തും നെഞ്ഞത്തും പുറത്തും കാലുകളിലുമെല്ലാം വെണ്ണീറു വാരിത്തേച്ചു കൊടുത്തു. മേക്കപ്പെല്ലാം കഴിഞ്ഞപ്പോൾ ഒരു മൂത്തസന്ന്യാസി. മാധവൻ ഒന്ന് അടുക്കളയിൽപ്പോയി മടങ്ങി വന്നപ്പോൾ കൈയിൽ ഒരു കോഴിമുട്ടത്തോടും ഉണ്ടായിരുന്നു.

"ഇതെന്തിനാ മാധവാ മുട്ടത്തോട്?”

"ആവശ്യംണ്ട് ” മാധവൻ മുട്ടത്തോട് സന്ന്യാസിയുടെ താടിക്കുള്ളിൽ തിരുകിവെച്ചു: “ഇതവിടെ കെടന്നോട്ടെ. ആശാരി എന്തോ ട്രിക് കണ്ടുവെച്ചിട്ടുണ്ടായിരിക്കും; ശ്രീധരൻ മനസ്സിൽ കരുതി.

ശിഷ്യന്റെ വേഷം ശങ്കരാചാര്യർമോഡലിലായിരുന്നു. തലയിൽ ഒരു കാവിത്തോർത്തുമുണ്ടു മടക്കി അറ്റങ്ങൾ ചെവിക്കുറ്റികളിലൂടെ പിറകിലേക്കു നീട്ടിക്കെട്ടിയിരിക്കുന്നു. മുഖത്തു പേടിമണ്ണ് പൂശിയിരിക്കുന്നു. ചുമലിലൊരു ഭാണ്ഡവും. സന്ന്യാസിയും ശിഷ്യനും മൂന്നുനാലു വീടുകൾ കേറിയിറങ്ങി. ആരും ആളെ തിരിച്ചറിഞ്ഞില്ല. ശ്രീധരനു ധൈര്യമായി. ശിഷ്യൻ സന്ന്യാസിയുടെ കമണ്ഡലുവിൽ വീണ പൈസ എണ്ണിനോക്കി. രണ്ടേകാലം.

“ബുർക്കയിട്ട ബീബി ഒറ്റയ്ക്കു പോയിട്ടു നാലു വീടുകളിൽനിന്ന് ഇതിലധികം കിട്ടിയിരുന്നു. മാധവൻ നൊടിഞ്ഞു. (രണ്ടേകാലണ അടിയിലെ ട്രൗസറിന്റെ പോക്കറ്റിലിട്ടു.) “വല്യ വീട്ടിൽച്ചെന്നാൽ തോനെ കിട്ടും.” തനിയെ സമാധാനിച്ചു....... തുടിക്കുന്ന കരളും കുറേശ്ശെ വിറയ്ക്കുന്ന കാലുകളുമായി ശ്രീധരനും, ഇവിടെനിന്നു നല്ല

കോളടിക്കാം എന്ന പ്രതീക്ഷയോടെ മാധവനും പടികേറി നായികയുടെ മാളികവീട്ടിലേക്കുള്ള പടി.

അവിടെ കോലായിൽ തൂക്കിയിട്ട ഒരു പെട്രോമാക്സ് വിളക്ക് ഉജ്ജ്വല പ്രകാശം പരത്തുന്നു. പെണ്ണുങ്ങളും കുട്ടികളും കോലായിലും മുറ്റത്തും സ്ഥലം പിടിച്ചിരിക്കുന്നു.

"

“ങ്ഹാംപൂശാരി വരുന്നു! ആരോ വിളിച്ചറിയിച്ചു. (മൂത്തസന്ന്യാസിയെ പൂശാരി എന്നു വിളിച്ചത് ശ്രീധരനു തീരെ രസിച്ചില്ല)

“പൂശാരി'യെക്കാണാൻ ഊഞ്ഞാലിന്റെ ചുവട്ടിൽനിന്ന് അഞ്ചാറു പെണ്ണുങ്ങൾ ഓടിയെത്തി.

കോലായിലേക്കു സൂക്ഷിച്ചുനോക്കിയപ്പോൾ ശ്രീധരന്റെ കരളൊന്നു പിടഞ്ഞു. പൊറാട്ടുകാർക്കു സംഭാവന കൊടുക്കാൻ, കോലായിൽ ഒരു കസേരയിൽ ഇരിക്കുന്നു. നായിക!

സന്ന്യാസിയും പിറകെ ശിഷ്യനും കോലായുടെ ഇറമ്പിലേക്കു നീങ്ങിച്ചെന്നു. അർദ്ധനിമീലിതാക്ഷനായി സൂക്ഷിച്ചു നോക്കി.

മീൻ പാവുമുണ്ടും ബ്ലൗസുമാണ് വേഷം. തിരുവാതിരനോമ്പു നോറ്റിട്ടുണ്ട് -നെറ്റിയിൽ മുള്ളിന്റെ കോലത്തിൽ അണിഞ്ഞിരുന്ന മഞ്ഞളിന്റെ ഇലക്കുറി പാതിയും മാഞ്ഞിരിക്കുന്നു. വ്രതാനുഷ്ഠാനത്തിന്റെയും ഉറക്കൊഴിച്ചിലിന്റെയും ആലസ്യം മിഴികളിൽ നിഴലിക്കുന്നുണ്ട്.......

“ഗുണവതി, മതിയാർദ്രനോമ്പുവി ട്ടുണരുക. ഞാൻ, സതി നിന്റെ ശ്രീധരൻ........ (മനസ്സിൽ അങ്ങനെ പാടിപ്പോയി.

“ഹിമാലയത്തിൽ അഞ്ഞൂറ്റിയെട്ടരക്കൊല്ലം തപസ്സുചെയ്ത സിദ്ധനാണ്.... ശിഷ്യന്റെ പരിചയപ്പെടുത്തൽ.

“എന്താ തന്ന്യാസീന്റെ പേര്?” ഒരു കിഴവിത്തള്ളയുടെ ചോദ്യം. “കുടുകുടാനന്ദൻ മാധവന്റെ മറുപടി. പെണ്ണുങ്ങളും കുട്ടികളും അതു കേട്ടു

പൊട്ടിച്ചിരിച്ചു. നായികയുടെ ചുണ്ടുകൾ കുന്നിക്കുരു അളവിൽ അൽപം വിരിഞ്ഞു.

ശിഷ്യൻ തുടർന്നു: “ഒറ്റയിരുപ്പിന്ന് ഇരുപത്തേഴരക്കൊല്ലം കല്ലടിക്കോടു മലയിൽ തപസ്സും കഴിഞ്ഞിട്ടാണ് ഇങ്ങോട്ടു വന്നത്. താടിയിൽ കിളി കൂടു കൂട്ടിയതൊന്നും
മൂപ്പർ അറിഞ്ഞിട്ടില്ല മാധവൻ, സന്ന്യാസിയുടെ താടിക്കടുത്തേക്കു മുഖം നീട്ടി "ക്ളം-ക്ളിക്ളി-ക്ളൂ ക്ളൂ...... എന്ന് കിളികരഞ്ഞു. (വായിൽ നാക്കിനു കീഴെ വെള്ളത്തണ്ടിന്റെ ഇല തിരുകിവെച്ചിട്ടുണ്ടായിരുന്നു മാധവൻ.) പിന്നെ സന്ന്യാസിയുടെ ചകിരിത്താടിയിൽ തപ്പി കോഴിമുട്ടത്തോടു പുറത്തെടുത്തു. ആ കിളിമുട്ട അവിടെ കൂടിനിന്നവർക്കും നായികയ്ക്കും

(പ്രത്യേകമായി) കാട്ടിക്കൊടുത്തു. സന്ന്യാസി യോഗനിദ്രയിൽ!

ആശാരിയുടെ പൊടിക്കൈപ്രയോഗം പെണ്ണുങ്ങളെയും കുട്ടികളെയും പൊട്ടിച്ചിരിപ്പിച്ചു.

നായിക വാപൊത്തി കിളി ചിലയ്ക്കുംപോലെ ഒരു ചിരി ചിരിച്ചു. ആ കിളിനാദം സന്ന്യാസിയെ യോഗനിദ്രയിൽ നിന്നുണർത്തി, സന്ന്യാസി കമണ്ഡലു കാട്ടിക്കൊടുത്തു.

നായിക അതിൽ പൈസയിടാൻ സ്വർണ്ണക്കൈ നീട്ടിയപ്പോൾ ആ കൈ വിരൽത്തുമ്പിലൊന്നു തൊടാൻ സാധിച്ചു....സിരാകൂടത്തിലൂടെ ഒരു രോമാഞ്ചക്കൊടുങ്കാറ്റു 
റാം റാം ഹരേ റാം......


പടിയിറങ്ങിയപ്പോൾ മാധവൻ ശ്രീധരന്റെ കൈയിലെ കമണ്ഡലുവിൽ കൈയിട്ടു തപ്പിനോക്കി. കമണ്ഡലു കാലി! (നായികയുടെ അമൂല്യസമ്മാനം - ഒരണനാണയം ഒരു നിധിപോലെ എടുത്തു കൈയിൽ മുറുകെ പിടിച്ചിരിക്കുകയാണ് ശ്രീധരൻ.)

“പൈസയെവിടെ?”

മാധവന്റെ ചോദ്യം

“അതു ഞാനെടുത്തു.

“എത്ര കിട്ടി? എനിക്കറിയണം. “കാലുറുപ്പിക” (കളവു പറഞ്ഞു.

“ഒന്നു നോക്കട്ടെ.”

ആശാരിക്കു കണ്ടേ കഴിയൂ.

“നിയിപ്പം കാണണ്ട. കാലുറുപ്യ നിനക്കു ഞാൻ പിന്നെത്തരുന്നുണ്ട്. (ആശാരിക്കു പിന്നേയും സംശയം, എട്ടണ കിട്ടിയിട്ടുണ്ടാവും എന്നാണവന്റെ വിശ്വാസം)

“ന്നാലും ഒന്നു കണ്ടാട്ടെ ചങ്ങായി......

“കാണിക്കാൻ മനസ്സില്ല എന്താ, പറഞ്ഞാൽ വിശ്വസിച്ചുടേ?

“ഒന്നു കാട്ടിത്തന്നാൽ എന്താ, അലിഞ്ഞുപോവോ?"

നായികയുടെ ശ്രീധരൻ ഒന്നും മിണ്ടിയില്ല. അണ കൈയിൽ മുറുകെപ്പിടിച്ചു. സ്വർണ്ണകൈയിൽനിന്നു വന്ന പുണ്യനാണ്യം.

മാധവൻ എന്തോ ആലോചിച്ചുനിന്നു. പിന്നെ തലയാട്ടിക്കൊണ്ടു മൊഴിഞ്ഞു: “ഹ്ആങ് മനസ്സിലായി മനസ്സിലായി..... (അവൻ മനസ്സിലാക്കിക്കളഞ്ഞു. ആശാരി മാധവൻ അതേതാണ് മൊതല്!)

“നെനക്കെന്താണെഡോ മനസ്സിലായത്?” ശ്രീധരൻ ശുണ്ഠി നടിച്ചു കൊണ്ടു പരുഷസ്വരത്തിലൊരു ചോദ്യശരം വിട്ടു.

ആശാരി പിന്നെ ഒന്നും മിണ്ടിയില്ല.

“ഞാനിനി നിന്റെകൂടെ ഇല്ല നീതന്നെ ഒറ്റയ്ക്കു വേഷംകെട്ടി തെണ്ടിക്കോ ശരത്തിന്റെ പിറകെ ഗദകൊണ്ടാരടിയും.

ആശാരി തരിച്ചുനിപോയി.

“അങ്ങനെ പെണങ്ങാൻ തക്കോണം ഞാനിപ്പം നിങ്ങളോടെന്തെങ്കിലും പറഞ്ഞോ?.... ആശാരി അസാരം പാശ്ചാത്താപത്തോടെ മൊഴിഞ്ഞു. ശ്രീധരൻ ഒന്നും മിണ്ടിയില്ല.

സന്ന്യാസിയും ശിഷ്യനും പിന്നെ മൗനവ്രതത്തോടെയാണ് നീങ്ങിയത്. മാധവന്റെ പുരയ്ക്കടുത്തെത്തിയപ്പോൾ ശ്രീധരൻ അങ്ങോട്ടു തിരിഞ്ഞു നിഴൽപോലെ മാധവനും.

ആശാരിയുടെ മുറിയിൽ കടന്നു. ചകിരിത്താടിയും ചൂടിജടയും പയനിൻ കായ്മാലയും നരിത്തോലുമെല്ലാം അഴിച്ചു വലിച്ചെറിഞ്ഞ് മുഖത്തും മാറത്തും കൈകാലുകളിലും പറ്റിക്കിടന്നിരുന്ന വെണ്ണീറുമെല്ലാം തുണി നനച്ചു തുടച്ച് മുണ്ടും ഷർട്ടും എടുത്തു ധരിച്ച് (ഉള്ളിലെ ചിരിയടക്കിക്കൊണ്ട് മാധവനോടു മിണ്ടാതെ ഇറങ്ങിപ്പോന്നു. ശ്രീധരൻ. കന്നിപ്പറമ്പിലെത്തിയപ്പോൾ അവിടെ മുറ്റത്തു പെട്രോമാക്സിന്റെ പ്രകാശവും പാട്ടും കൂത്തും.

നാടകസംഘമാണ്. നാടകം കഴിഞ്ഞു. പ്രധാന നടിയുടെ വകയായി ഒരു സ്പെഷ്യൽ കാബൂളിഡാൻസാണ് ഇപ്പോൾ നടക്കുന്നത്!

ഹാർമോണിസ്റ്റായി കോലായിലിരിക്കുന്നു. ആധാരമെഴുത്ത് ആണ്ടി. (നാലഞ്ചുകൊല്ലത്തിനിടയ്ക്ക് ആണ്ടിയെ കന്നിപ്പറമ്പിൽ കാണുന്നത് ഇന്നാദ്യമായിട്ടാണ്

-സന്ന്യാസിമാർക്കും സംഗീതക്കാർക്കും സർവ്വത്ര പ്രവേശനമുണ്ടല്ലോ) ആണ്ടിയുടെ തൊട്ടടുത്തിരുന്ന് ഹൈക്കുളൂസ് കിട്ടുണ്ണി, ഒരു പൊളിഞ്ഞ പെട്ടിയെ താരാട്ടിക്കൊണ്ട് “ പേ” എന്നു ശ്രുതിപിടിക്കുന്നു.

മുടിയും മുലയും വെച്ചുകെട്ടി, തലയിലൊരു പട്ടുറുമാൽ പിറകോട്ടു വലിച്ചുചുറ്റി, അരയിഞ്ചു കനത്തിൽ മുഖത്തു പൗഡർ വാരിത്തേച്ച് ഒരു ശിഖണ്ഡി, കൈയിലൊരു കിങ്ങിണിത്തബലയും കിലുക്കി, കുനിഞ്ഞും ചാഞ്ഞും ചെരിഞ്ഞും ചന്തി കുലുക്കിക്കൊണ്ടു

ചാടിക്കളിക്കുന്നു. കാബൂളീഡാന്സ് ആണ്ടി ഹാർമോണ് യക്കട്ടകൾ ഉടച്ചുതകർക്കുന്നു.

നാടകക്കാർക്ക് ഒരുറുപ്പിക കൊടുത്തു കഴിഞ്ഞപ്പോൾ ശ്രീധരന്റെ അമ്മയുടെ മടിയിലെ നാണയസ്റ്റോക്കു കാലി “ഇനി വേഗം വിളക്കും കെടുത്തി വാതിലടയ്ക്കണം.” അമ്മ ഉറക്കപ്പിച്ചോടെ പറഞ്ഞു.

“പാറ്റയും പൊറാട്ടുകാരും ഒരുപോലെയാണ് വെളിച്ചം കണ്ടാൽ കേറിവന്ന് ഉപദവിക്കും 
അപ്പോൾ കേട്ടു. കുട്ടികൾ ആർത്തുവിളിക്കുന്നത്. “ഹ്ആങ്! മരുന്നു

വിപനക്കാരൻ!!.....

നീണ്ട കളസം ധരിച്ചു കൈയിലൊരു പെട്ടിയും തൂക്കി ഒരുത്തൻ

മുറ്റത്തെത്തിക്കഴിഞ്ഞു. ഇനി രക്ഷയില്ല. അവൻ മുറ്റത്ത് ഒരു പഴയ ന്യൂസ് പേപ്പർ

വിരിച്ച് പെട്ടിയിലെ മരുന്നുകുപ്പികളെടുത്തു നിരത്തിവെച്ച് മാൻമഹാ ജനങ്ങളേ' എന്ന അഭിസംബോധനയോടെ ലക്ചർ തുടങ്ങും..... മരുന്നുവിപനക്കാരൻ കൈയിൽ പെട്ടിയും തൂക്കി, തലയും താഴ്ത്തി മുറ്റത്തു നിന്നു കോലായിലേക്കു കേറി. പിന്നെ.... നേരെ അകത്തേക്ക് ഒരു നടത്തം

“കളിച്ചുകളിച്ച് കളി കമ്പത്തിമ്മലായോ?” ഈർച്ചക്കാരൻ വേലുവിന്റെ പടച്ചി ഉണ്ണൂലിയമ്മ ഉറക്കെ വിളിച്ചുചോദിച്ചു.

ശ്രീധരന്റെ അമ്മ അമ്പരന്നു നിന്നു. ഗോപാലേട്ടൻ കസേരയിൽ ഒന്നു പിടഞ്ഞു. ആ സന്ദർഭത്തിൽ അവിടെ ആവതുള്ള ആണൊരുത്തൻ ശ്രീധരൻ മാത്രം. “ആരെടാ അത്?” എന്ന് അലറിക്കൊണ്ട് ശ്രീധരൻ അകത്തേക്കു പാഞ്ഞു. " എന്താ ശ്രീധരാ..?

കേട്ടുമറന്നൊരു സ്വരം. ആളെ സൂക്ഷിച്ചുനോക്കി.

വട്ടൻ! ഫിറ്റർ കുഞ്ഞ

മൂപ്പർ ലേറ്റായി എത്തിയ രാത്രിവണ്ടിക്കു വന്നിറങ്ങിയതാണത്രേ!


68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക