shabd-logo

മർമ്മരങ്ങൾ -2

1 November 2023

0 കണ്ടു 0
അതെ, എം. പി. യാണ്.

അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച ജനപ്രതിനിധി പ്രധാനമന്ത്രിയുടെ അ അധികാരമില്ലെങ്കിലും പ്രധാനമന്ത്രിയെക്കാൾ അവകാശങ്ങൾ പുലർത്തുന്ന എം.പി. (സഭയിൽ എം. പി. മാർക്ക് പ്രധാനമന്ത്രിയെ വിചാരണ ചെയ്യാം. മന്ത്രിയുടെ ചോദ്യങ്ങൾക്ക് എം. പി. സമാധാനം പറയണമെന്നില്ല.)

എം. പി. യുടെ മുകളിൽ രണ്ടുപേരേയുള്ളൂ. സർവേശ്വരനും സ്പീക്കറും.

ഇതെല്ലാം തെല്ലും അഹംഭാവത്തോടെയല്ല ശ്രീധരൻ ഓർത്തുപോയത് വേലുമൂപ്പരെ ഒന്നു കളിപ്പിക്കാൻ വേണ്ടിയുമല്ല എം. പി. പാസ് കീശയിൽ ഒളിപ്പിച്ചുവെച്ചത്. വാസ്തവം പറഞ്ഞാൽ, തൊണ്ണൂറുചെന്ന ആ മാന്യ വൃദ്ധന്റെ മുന്നിൽ സ്വയം ഒരു ബാലനെപ്പോലെയാണ് തോന്നിയത്. താൻ പ്രശസ്തിയും സ്ഥാനമാനങ്ങളും നേടിയിട്ടുണ്ടാവാം. എന്നാൽ തൊണ്ണൂറിന്റെ പ്രായം അങ്ങനെ കരസ്ഥമാക്കാവുന്നതല്ലല്ലോ ഈ ദേശത്തെ വെള്ളവും ചാരവും പച്ചിലവളവുമുൾക്കൊണ്ട്, ഈ അന്തരീക്ഷത്തിന്റെ ഇരുട്ടും വെളിച്ചവും ചെത്തവും ചൂരും മാത്രമേറ്റുകൊണ്ടു വളർന്ന ഒരു മനുഷ്യവൃക്ഷമാണു മുന്നിൽ. (പണ്ടു കന്നിപ്പറമ്പിന്റെ വടക്കേതെത്താടിയിലുണ്ടായിരുന്ന അയനിപ്പിലാവുപോലെ ) ഈ പെരുമരം പൊഴിക്കുന്ന മർമ്മരങ്ങൾ മൂത്ത സത്യങ്ങളുടേതായിരിക്കും. അനുഭവജ്ഞാനത്തിന്റെ അമൂല്യമന്ത്രങ്ങളായിരിക്കും...

കൂറ്റൻസ് ഫടികമകുടമണിഞ്ഞ പാർലമെന്റിന്റെ ലോകസഭാഗർഭഗൃഹത്തിൽ, പച്ചക്കുഷ്യൻ സീറ്റിൽ ഞെളിഞ്ഞിരിക്കുന്നതിനേക്കാൾ അഭിമാനവും ഉന്മേഷവും തോന്നുന്നില്ല, ഈ മാന്യവൃദ്ധന്റെ കാലക്കൽ വെള്ളരിക്കയും തെക്കതിരും കെട്ടിത്തൂക്കിയ ഇറയ്ക്കു കീഴിൽ പുല്ലുപായിൽ പടിഞ്ഞിരിക്കുന്നതിൽ?

"പോയിന്റ് ഓഫ് ഓർഡർ പേടിക്കേണ്ട ചോദ്യം ചോദിക്കാൻ റൂളും വകുപ്പും ഉദ്ധരിക്കേണ്ട സമയനിയന്ത്രണത്തിന്നുള്ള മണിയടി ശ്രദ്ധിക്കേണ്ട... “അപ്പളേ, പണി ഒന്നുല്യാതെ പിന്നെങ്ങനെ കഴിഞ്ഞുകൂടും?” ചെയറിൽ നിന്നുള്ള ചോദ്യം.

(ശ്രീധരൻ ഗോസായിയായിരിക്കുമെന്ന സംശയം മൂപ്പരുടെ ഉള്ളിൽക്കിടന്നു കുളിക്കുന്നുണ്ടാവണം.)

“ഹർജി ടൈപ്പ് ചെയും..." പെട്ടെന്ന് ഒരു പിടിവള്ളി കിട്ടി. “ആങ് അത് നേര് നിയ്യ പണ്ടു ടൈപ്പച്ചടിക്കുന്നതു പടിച്ചു പാസ്സായിട്ടുണ്ടല്ലോ. വേലുമൂപ്പർ ഓർത്തു തലയാട്ടിക്കൊണ്ടു ശരിവച്ചു.

(സത്യമാണ്: ബോംബെയിൽ ആദ്യകാലത്ത് ഉപജീവനത്തിനുതകിയത് ടൈപ്പിസ്റ്റിന്റെ തൊഴിലായിരുന്നു.)

“നെന്റെ അമ്മ ഇപ്പളും ലേ?”

“ഇല്ല, അമ്മ മരിച്ചിട്ടു പതിനൊന്നു കൊല്ലം കഴിഞ്ഞു....

അതു കേട്ട് വേലുമൂപ്പർ സഹതാപത്തോടെ തലയാട്ടി.

“നെന്റെ അമ്മ കുട്ടിമാളു ഇദ്ദേശക്കാർക്ക് ഒരു താങ്ങും തണലും ആയിരുന്നു. നെന്റെ അമ്മന്റെ കൈകൊണ്ടു കിട്ടിയ കഞ്ഞിന്റെ വെള്ളം ഞങ്ങളാരും ഒരു കാലത്തും മറക്കൂലാ......

(ദാനശീലയായിരുന്ന അമ്മയെ കഞ്ഞിവെള്ളത്തിലൂടെയെങ്കിലും അതിരാണിപ്പാടത്തുകാർ ഓർക്കുന്നുണ്ട്. നന്ദി!)

“നെന്റെ കല്യാണം കഴിഞ്ഞോ?”

"കഴിഞ്ഞു 

“എത്തറ കുട്ടികളായി?''

"നാല് 

“ആണ് എത്തറെ?"

“രണ്ടാണ് - രണ്ടു പെണ്ണും.

വേലുമൂപ്പർ ഒന്നു മന്ദഹസിച്ച്, സന്തോഷം പ്രകടിപ്പിച്ചു.

“മോളെ....” വാതിലിനുനേർക്കു മുഖംതിരിച്ചു വിളിച്ചു: “കൊറച്ചു കാപ്പി കാച്ചിക്കൊണ്ട് വാ.”

“എനിക്കിപ്പോ കാപ്പി വേണ്ട ശ്രീധരൻ പറഞ്ഞു.

“ങ്ഊം? എന്താ? സാദുക്കളെ കാപ്പി കുടിക്കൂലേ?"

“എനിക്ക് ഊണുകഴിക്കണം ഇവിടുന്നുതന്നെ അതുകൊണ്ട് ഇപ്പോൾ കാപ്പി വേണ്ട."-ശരീധരൻ കളങ്കംകൂടാതെ പറഞ്ഞു.

ആതിഥ്യം സ്നേഹത്തോടെ ആവശ്യപ്പെടുകയാണെന്ന് വേലുമൂപ്പർക്ക് മനസ്സിലായി; സന്തോഷം!

ആ കുടുംബം സമ്പന്നമല്ല ദരിദ്രവുമല്ല ഒരുനേരത്തെ ആഹാരം തരാൻ അവർക്കു കഴിയും. വൈകുന്നേരം വരെ ഈ “ഹൗസി'ൽ ഇരിക്കാൻ തന്നെയാണു തീരുമാനിച്ചിട്ടുള്ളത് പലതും ചോദിച്ചറിയാനുണ്ട്. പാർലമെന്റിൽ ചോദിക്കാൻ തയ്യാറാക്കുന്ന ചോദ്യങ്ങളെക്കാൾ ജീവിതസ്പർശിയായ ചോദ്യങ്ങൾ -

“ഞങ്ങള് തിന്നുന്നതിലൊരോരി നെനക്കും തരാം.”

വേലുമൂപ്പർ ചിരിച്ചുകൊണ്ടു പറഞ്ഞു.

“അതു മതി. എന്നെ വിരുന്നുകാരനായി കണക്കാക്കണ്ട...പണ്ട് ഉണ്ണൂലിയമ്മ ഉണ്ടാക്കിത്തന്നെ തേങ്ങാച്ചോറ് ഞാനെത്ര തിന്നതാണ് ഈ പുരയിൽ നിന്ന്!...... വേലുമൂപ്പരുടെ നിർജ്ജീവനയനങ്ങൾ വിടർന്നു. ഒരു നെടുവീർപ്പ്

“എന്റെ ഉണ്ണൂലി...ഓള് പോയപ്പം എന്റെ കരളിന്റെ വെളിച്ചം പോയി. ആ വെളുത്ത ശിരസ്സ് ആടിക്കൊണ്ടിരുന്നു. വാക്കുകൾക്ക് ഒരു വിറ കസേരക്കെ തൊട്ടുഴിഞ്ഞുകൊണ്ട് വേലുമൂപ്പർ വിഷാദത്തോടെ കുറച്ചുനേരം മൗനംഭചിച്ചു.
പതിനാലുകൊല്ലം മുമ്പു തന്നെ വിട്ടുപോയ ജീവിതസഖിക്കു സ്മരണ പൂജ നടത്തുകയാണ് തൊണ്ണൂറുചെന്ന ആ വൃദ്ധൻ.

ശ്രീധരനും ഓർക്കുകയാണ് ഇരുനിറത്തിൽ തടിച്ചു നെടുത്തായ ആ തള്ളയെപ്പറ്റിത്തന്നെ. തഴച്ച തലമുടി ചിലപ്പോൾ പിറകിലഴിച്ചിട്ട്, ചിലപ്പോൾ മൂർദ്ധാവിൽ കെട്ടിവച്ചും ഒരു കീറത്തോർത്തും മാറത്തു ചാർത്തി എന്തിനും തയ്യയാടുത്തുകൊണ്ടു വരുന്ന ആ വരവ് ഒരിക്കലും മറക്കുകയില്ല. പടച്ചി ഉണ്ണൂലി' എന്നൊരു പേരു കിട്ടിയിരുന്നുവെങ്കിലും വാസ്തവത്തിൽ അവരൊരു ശുദ്ധഗതിക്കാരിയായിരുന്നു. അലിവുള്ള മനസ്സ്, അനീതി കണ്ടാൽ ആളും തരവും നോക്കാതെ എതിർക്കുന്ന സ്വഭാവം - വായ്ത്തലകൊണ്ടു കൊത്തിത്തറയ്ക്കാനും, മറുതലകൊണ്ടു മിനുസപ്പെടുത്താനും വശമുള്ള

ഒരു കൊടുവാളായിരുന്നു ഉണ്ണൂലിയമ്മയുടെ നാക്ക്. അതിരാണിപ്പാടത്തെ ആ വീരവനിതയെ ഒടുവിൽ കണ്ട രംഗം മനസ്സിൽ തങ്ങിനിന്നു. ശങ്കുണ്ണി ൗണ്ടറും ആധാരം ആണ്ടിയും വട്ടൻ കുഞ്ഞപ്പൂവിന്റെ വക്കാലത്തുപിടിച്ച് കന്നിപ്പറമ്പിലെ വീട്ടുമൊതല് ഓഹരി വെക്കുന്ന തിരക്ക്. അയൽപക്കക്കാർ ഉള്ളാലെ നോക്കി രസിച്ചു കൊണ്ടിരിക്കെ, കുടുംബബന്ധം കൊത്തിയറക്കുന്ന ആ ക്രൂരതയ്ക്കെതിരായി സ്വരമുയർത്തിയത് ഉണ്ണൂലിയമ്മ മാത്രമായിരുന്നു. “ഈ മകാപാപി അനുപവിക്കും....ഈ മകാപാപി നെരത്തിക്കെടന്നു പുതു ചാവും' എന്ന് ആയമ്മ കുഞ്ഞപ്പൂവിനെ ശപിച്ചതു കുറച്ചു കടുപ്പമായിപ്പോയെങ്കിലും....

ഉണ്ണൂലിയമ്മയുടെ ശാപമേറ്റിട്ടല്ലങ്കിലും, വട്ടൻ കുഞ്ഞപ്പൂവിന്റെ പിൽക്കാലജീവിതം ദയനീയമായിത്തന്നെയാണു കലാശിച്ചത്. തമിഴത്തി ഭാര്യയേയും മകനെയും കൂട്ടി പിനാംഗിലേക്കു കപ്പൽ കയറി. കപ്പലിൽ വെച്ചു കുട്ടിക്കു ദണ്ഡംപിടിച്ചു. കടൽച്ചൊരുക്കും ബാധിച്ചു. ഛർദ്ദിച്ചു ഛർദ്ദിച്ചു മരിച്ചു. ശവം കടലിലെറിയേണ്ടിവന്നു. പിനാംഗിലെത്തി. ഭർത്താവും ഭാര്യയും റബ്ബർത്തോട്ടത്തിൽ കൂലിക്കാരായിച്ചേർന്നു. ആറുമാസം ചെല്ലുന്നതിനു മുമ്പ് കാലാവസ്ഥ പറ്റാതിരുന്നതുകൊണ്ടാ ദുഷ്ക്കാലംകൊണ്ടോ എന്തോ, കുഞ്ഞപ്പൂവും രോഗബാധിതനായി ഇന്ത്യയിലേക്കു മടങ്ങാൻ തന്നെ തീരുമാനിച്ചു. അങ്ങനെ പിനാംഗിലെ സമ്പാദ്യത്തിൽ അവശേഷിച്ചത് കപ്പൽക്കമ്പനിക്കാർക്കു കൊടുത്തു. പിച്ചക്കാരുടെ മട്ടിലാണ് ഇരുവരും തമിഴ്നാട്ടിൽ തിരിച്ചെത്തിയത്. പിന്നെ രണ്ടുകൊല്ലം കഴിഞ്ഞ്, ദാരിദ്ര്യത്തിലും രോഗത്തിലും

വലഞ്ഞുകൊണ്ട് തമിഴ്നാട്ടിൽ വെച്ചുതന്നെ മരണമടയുകയും ചെയ്തു. വട്ടൻ കുഞ്ഞപ്പൂവിന്റെ മരണവാർത്ത നാലുമാസം കഴിഞ്ഞിട്ടാണ് ശ്രീധരന്റെ അടുക്കലെത്തിയത്.

“പ്രിയപ്പെട്ട ശ്രീധരാ, ഞാൻ കിടപ്പിലാണ്. എനിക്കു നിന്നെയൊന്നു കാണണം. എന്നു വല്ല്യേട്ടൻ.(കുത്തിവെച്ചൊരാപ്പും )
വട്ടന്റെ വികൃതമായ വലിയ കയ്പടയിലുള്ള ആ രണ്ടു വരിക്കത്തും, "ഫിറ്റർ മിസ്റ്റർ കുഞ്ഞപ്പൂ ഇന്നലെ രാത്രി പരലോകം പ്രാപിച്ച വിവരം വ്യസനപൂർവ്വം

അറിയിച്ചുകൊള്ളുന്നു' എന്ന് അജ്ഞാതനാമാവായൊരു മലയാളി എഴുതിക്കൊടുത്ത ചാവറിയിപ്പുകുറിപ്പും ഒരുമിച്ചാണ് കൈയിൽ വന്നുചേർന്നത് - വട്ടൻ മരിച്ച് നാലുമാസം കഴിഞ്ഞിട്ട്.

അന്ന് ഉത്തരേന്ത്യയിലായിരുന്നു. ആർഷഭാരതത്തിന്റെ ആത്മാവിനെ അന്വേഷിച്ചുകൊണ്ട് ഹിമാലയതപോവനങ്ങളിലും യമുനാഗംഗാതീരങ്ങളിലും പുണ്യക്ഷേത്രപരിസരങ്ങളിലും, ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയായിരുന്നു.

വട്ടൻ മരിച്ച ദിവസം എവിടെയായിരുന്നുവെന്നറിയാൻ ഡയറി പരിശോധിച്ചു. അദ്ഭുതം തോന്നി, ആ രാത്രി പ്രേതലോകത്തിലായിരുന്നു. അതേ, പ്രേതലോകത്തിൽ

ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭവം!

ബനാറസ്സിലെ ഒരു സാരായിൽ (സത്രം) മുറിയെടുത്തു കൂടിയിരിക്കയാണ്, ഒരാഴ്ച കാശിയിൽ കഴിച്ചുകൂട്ടാൻ. അന്നു സന്ധ്യകഴിഞ്ഞപ്പോൾ സത്രത്തിൽനിന്നു പുറത്തിറങ്ങി. ഒരു ഭയന്റെ പലഹാരക്കടയിൽനിന്നു പൂരിയും ഭാജിയും ഗറാത്തും ചൂടുപാൽ) വാങ്ങിക്കഴിച്ച് ഒരു നടത്തത്തിനു നദീതീരത്തേക്കു തിരിച്ചു.

( ഗംഗാതീരത്തെ ക്ഷേത്രത്തിൽനിന്ന് അത്താഴപ്പൂജയുടെ വാദ്യസംഗീതവും മണിയടിയും കീർത്തനങ്ങളും മുഴങ്ങുന്നുണ്ടായിരുന്നു. അങ്ങനെ ചുറ്റിനടന്നു ഹരിശ്ചന്ദ്രഘട്ടത്തിലെത്തി.

ലോകത്തിലെ ഏറ്റവും തിരക്കുള്ള ശ്മശാനമാണ്, ഹരിശ്ചന്ദ്രഘട്ടം പുരാണത്തിലെ ഹരിശ്ചന്ദ്രരാജാവ് സത്യം പാലിക്കാൻ ചുടലകാത്ത പുണ്യസ്ഥലമാണ്. കാശിയുടെ മൂന്നുനാലുമൈൽ ചുറ്റളവിൽ മരിച്ച ഹിന്ദുക്കളുടെ ശവങ്ങൾ ഗംഗാതീരത്തെ ഹിരചന്ദ്രഘട്ടത്തിലോ, മണി കർണ്ണികാഘട്ടത്തിലോ വന്നുചേരുന്നു. വിറകു വാങ്ങാനും പുണ്യഘട്ടത്തിന്റെ പരലോകചുങ്കം കൊടുക്കാനും കൈയിൽ കാശില്ലാത്ത

പാവങ്ങളാണെങ്കിൽ പരേതന്റെ കഴുത്തിലും കാലിലും വലിയ കല്ലുകെട്ടി ഗംഗയുടെ

നടുവിൽ കൊണ്ടുപോയി ആഴ്ത്തിക്കളയും. മറ്റു കക്ഷികളെ ഇവിടെവച്ചു ദഹിപ്പിക്കും. ഹരിശ്ചന്ദ്രഘട്ടം ശ്മശാനഭൂമിക്ക് ഒരു കൊപ്പരക്കളത്തിന്റെയത്ര വിസ്താരമേയുള്ളൂ. അതിനാൽ അടുത്തടുത്തു ചിത്രകൾ കൂട്ടി ശവദാഹം നിർവ്വഹിക്കേണ്ടി വരുന്നു.

അപ്പോൾ അവിടെ പല കോണുകളിലായി അഞ്ചു ചിതകൾ ജ്വലിക്കുന്നുണ്ടായിരുന്നു. ദീർഘകായനായൊരു ഭയ്യൻ കൈയിലൊരു നീണ്ട കോലും പിടിച്ച് ചിതകളിലെ ശവം ഇടയ്ക്കിടെ കുത്തിയിളക്കിക്കൊണ്ടിരുന്നു. വെള്ളത്തുണിയിൽ മൂടിപ്പൊതിഞ്ഞ കുറെ ശവങ്ങൾ - വെയിറ്റിങ് ലിസ്റ്റിൽ - ഒരു മൂലയിൽ കൂട്ടിയിട്ടിരുന്നു.

“അദ്ധ്യാത്മവിദ്യാലയത്തിലേക്ക് നോക്കിനിന്നുപോയി. ചുടലയിൽനിന്നു നദിയിലേക്കുള്ള പടവുകൾക്കരികെ കെട്ടിപ്പൊക്കിയ മതിൽത്തിണ്ണയിൽ കേറിയിരുന്ന്, പട്ടടകളിൽ അഗ്നിയുടെയും വായുവിന്റെയും ദ്വന്ദ്വനൃത്തങ്ങൾ വീക്ഷിച്ചു.

ചിതയിലെരിയുന്ന ജഡങ്ങളും മൂലയിൽ കൂട്ടിയിട്ട ഭാണ്ഡങ്ങളുമെല്ലാം ഇന്നലവരെ മനുഷ്യരായിരുന്നു. ഉണ്ണുകയും ഉറങ്ങുകയും വിവാഹം കഴിക്കുകയും സന്തത്യുൽപാദനം നടത്തുകയും സുഖിക്കുകയും ദുഃഖിക്കുകയും പ്രേമിക്കുകയും നിരാശപ്പെടുകയും ഒക്കെ ചെയ്ത

മനുഷ്യർ - ജീവിത സ്വാദനുഭവിച്ചുതുടങ്ങിയ യുവതീയുവാക്കന്മാരും വിരക്തിവന്ന
വൃദ്ധന്മാരും കന്യകകളും വിധവകളും ഗർഭിണികളും ശുദ്ധാത്മാക്കളും വഞ്ചകന്മാരും

പണ്ഡിതന്മാരും പാമരന്മാരുമൊക്കെ അക്കൂട്ടത്തിൽ കാണും. അവരെയെല്ലാം ഒരേ

ലേബലൊട്ടിച്ച്, പരലോകത്തേക്കുള്ള പാർസലുകൾ പോലെ മൂലയിൽ കൂട്ടിയിട്ടിരിക്കയാണ്.

ഗംഗയിലേക്കു നോക്കി, കത്തിപ്പടരുന്ന ചിതകളുടെ ഉജ്ജ്വല പ്രതിഫലനങ്ങൾ!

-മൃത്യുവിനു നിറപറദീപങ്ങൾ കാഴ്ചവെച്ചപോലെ

നദിയിൽനിന്നു കുളൂർ മാരുതൻ വീശിക്കൊണ്ടിരുന്നു.

തിണ്ണയിൽ മലർന്നുകിടന്നു പലതും ചിന്തിച്ചു. പൗരാണിക കാലംതൊട്ട് ഇന്നേവരെ എത്ര കോടി ശവങ്ങൾ ഈ ചുടലക്കളത്തിൽക്കിടന്നു വെന്തു വെണ്ണീറായിട്ടുണ്ടാവും...ഇനി എത്രകോടി വരാനിരിക്കുന്നു!....

കണ്ണുകൾ മയങ്ങി അങ്ങനെയങ്ങനെ ഉറങ്ങിപ്പോയതറിഞ്ഞില്ല..... എപ്പോഴോ മിഴി തുറന്നപ്പോൾ പരിസരത്തെക്കുറിച്ചു പെട്ടെന്ന് ഒരു ബോധവും കിട്ടിയില്ല. മുമ്പിൽക്കാണുന്ന അഗ്നിമണ്ഡലങ്ങൾ കത്തിയെരിയുന്ന ചിതകളാണെന്നു മനസ്സിലായി. കാശിയിലെ ഹരിശ്ശ്രഘട്ടം ചുടലയിലെ മതിൽത്തിണ്ണയിലാണു കിടക്കുന്നതെന്നും ഓർത്തു.

സമയത്തെപ്പറ്റി ഒരു നിർണ്ണയവുമില്ല. മണി പത്താവാം-പന്ത്രണ്ടാവാം- പുലരാറായെന്നുംവരാം....

മൂലയിലെ ശവഭാണ്ഡക്കൂമ്പാരത്തിന്റെ വണ്ണം ചുരുങ്ങിയിട്ടുണ്ട്. അടുപ്പുകൾ അഞ്ചും ശക്തിയോടെ എരിഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ, ദേഹണ്ഡക്കാരനെ കാണാനില്ല. സൂക്ഷിച്ചുനോക്കിയപ്പോൾ ഭയ്യനെ കണ്ടുകിട്ടി. ആ പാവം പണിയെടുത്തു തളർന്ന്

കിടന്നുറങ്ങുകയാണ്, ശവക്കൂമ്പാരത്തിനടുത്തുതന്നെ അവിടെ ഒരു റാന്തലും

മിന്നുന്നുണ്ട്...

ആരോ ആർത്തിയോടെ വെള്ളം കുടിക്കുന്നതുപോലെ ഒരു ശബ്ദം ഇടയ്ക്കിടെ കേൾക്കുന്നു ഗംഗയിലെ അലകൾ ശ്മശാനപ്പടവുകളിൽ വന്നടിക്കുന്ന ശബ്ദമാണെന്നു മനസിലായി 
താമസിക്കുന്ന സത്രം രണ്ടുമൈൽ ദൂരെയാണ്. രാത്രി അസമയത്ത് ഒറ്റയ്ക്കു സഞ്ചരിക്കുന്നത് ആപൽക്കരമാണ്. ഇവിടെ ശവങ്ങൾ മനുഷ്യനെ ഉപദ്രവിക്കുകയില്ല. വഴിക്കു ചില പിശാചുക്കളുണ്ടാകും മനുഷ്യപ്പിശാചുക്കൾ, കാഷായവേഷക്കാരല്ലാത്ത ആളുകളെ ഒറ്റയ്ക്കു കണ്ടാൽ ആ മനുഷ്യപ്പിശാചുക്കൾ വെറുതെ വിടുകയില്ല. കക്ഷിയുടെ പാന്റിന്റെ കീശയിൽ നാലഞ്ചണയേയുള്ളൂ എന്ന വസ്തുത അവന്റെ കഥകഴിച്ചതിനു ശേഷമേ മനസ്സിലാവുകയുള്ളു....ഗംഗയുടെ അഗാധദത്തിലേക്ക് ഒരു ശവംകൂടി....

തിണ്ണയിൽത്തന്നെ കണ്ണും മിഴിച്ചു കിടന്നു.

എത്രനേരം അങ്ങനെ കഴിച്ചുകൂട്ടും? ഒരു നിശ്ചയവുമില്ല. നിമിഷങ്ങൾ യുഗങ്ങളായിട്ടാണു നിങ്ങുന്നത്.

മലർന്നുകിടന്നു മുകളിലേക്കു നോക്കി... തെളിഞ്ഞ ആകാശം. നക്ഷത്രകോടികൾ മിന്നുന്ന വിശാലമായ നീലാകാശം. സൃഷ്ടിയുടെ അനന്തവിസ്തൃതിയിൽ, ഊഹിക്കാൻ പോലും കഴിയാത്ത ഉയരങ്ങളിലെ
മായാമേഖലകളിൽ എന്തെല്ലാം നടക്കുന്നു!

പരാശക്തിയുടെ വലിയ വർക്ക്ഷോപ്പിലേക്കു നോക്കിക്കൊണ്ടു കിടന്നു ചിന്തിച്ചു. കോടികോടി നക്ഷത്രങ്ങൾ - അവ വിഹായസ്സിൽ സ്ഥിതിചെയ്യുന്നത് ഒരേ വിതാനത്തിലല്ല - ഉയരെ - ഉയരെ - ഉയരെ... അനേകം നിലകളിലായി അനന്തതയിലേക്കു വ്യാപിച്ചുകിടക്കുന്ന അദ്ഭുതമണ്ഡലങ്ങൾ - അവിടേക്കുള്ള ദൂരമോ?

ആധുനികയാതിശ്ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഒന്നളന്നു നോക്കട്ടെ - കാലവും ദൂരവുമായി ഒരു കളി നടത്തി സമയം കഴിക്കാം...

ഒരു സെക്കൻഡിൽ 1,87,000-ൽപ്പരം മൈലുകൾ സഞ്ചരിക്കുന്ന പ്രകാശരശ്മിയെ അളവുകോലായിപ്പിടിക്കാം. ആ രശ്മിക്ക് ചന്ദ്രഗോളത്തിലെത്താൻ ഒന്നിൽച്ചില്വാനം സെക്കൻഡ് സമയം മതി. പിന്നെ അഞ്ചു മണിക്കൂറു കൊണ്ട് അതു സൗരയൂഥം കടക്കുന്നു. സൗരയൂഥത്തിനുമപ്പുറം, ആദ്യത്തെ നക്ഷത്രവിതാനത്തിലെ, ഏറ്റവും താഴെയുള്ള നക്ഷത്രത്തിലെത്താൻ നാലു വർഷം വേണം. ആ നക്ഷത്രസംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്നു മറ്റേയറ്റത്തെത്താൻ 80,000 വർഷങ്ങൾ സഞ്ചരിക്കണം. പിന്നെ ഒരു ശൂന്യമണ്ഡലം അതിന്നപ്പുറം ഇരുപതു ലക്ഷം വർഷങ്ങൾക്കകലെ - ആന്ദ്രേമിദാ എന്ന നക്ഷത്രരാജ്യം. ആന്ദ്രേമിദായ്ക്കുമപ്പുറം കോടിക്കണക്കിൽ ഉഡു മണ്ഡലങ്ങൾ അവയിൽ ഏറ്റവും വലുത്, ഓരോ പിടാരത്തിലും കോടിക്കണക്കിൽ നക്ഷത്രങ്ങൾ പ്രകാശിക്കുന്ന പതിനായിരം പിടാരങ്ങളോടുകൂടിയ ഹെർക്കുലീസ് എന്ന നക്ഷത്രസാമ്രാജ്യം! ആ നക്ഷത്രസാമ്രാജ്യം കിടക്കുന്നതോ, മുപ്പതുകോടി പ്രകാശവർഷങ്ങൾക്കകലെ! തീർന്നില്ല അതിനപ്പുറവുമുണ്ട്.....തല ചുറ്റുന്നു.

ഞാൻ കാണുന്ന ചില നക്ഷത്രങ്ങളുടെ രശ്മികൾ, 18,000 മുതൽ 1,84,000 കൊല്ലങ്ങൾകൊണ്ടാണു ഭൂമിയിലെത്തിയത് ബാഹ്യാകാശത്തിൽ ഒരു പാണ്ടുപോലെ കാണുന്ന ആകാശഗംഗ (milky Way)പതിനായിരം കോടി നക്ഷത്രങ്ങളുടെ പ്രകാശസൂചനയാണ്. ആകാശഗംഗയിൽനിന്ന് ഭൂമിയിലേക്കുള്ള ദൂരമോ - 50,000 പ്രകാശവർഷങ്ങൾ!

ഞാൻ കാണുന്ന നക്ഷത്രങ്ങളിൽ എത്രയോ എണ്ണം ലക്ഷമോ കോടിയോ കൊല്ലങ്ങൾക്കുമുമ്പു കെട്ടണഞ്ഞുപോയവയായിരിക്കും. പതിനായിരമോ ലക്ഷമോ കോടിയോ കൊല്ലങ്ങൾക്കുമുമ്പു രൂപമെടുത്ത നക്ഷത്രങ്ങളുടെ രശ്മികൾ ഭൂമിയിലെത്താൻ ലക്ഷക്കണക്കിലോ, കോടിക്കണക്കിലോ കൊല്ലങ്ങൾ ഇനിയും കഴിയേണ്ടിവരും. അതായത്, ഞാൻ കാണുന്ന നക്ഷത്രങ്ങളിൽ എത്രയോ എണ്ണം ഇന്ന് ഇല്ലാത്തവയ് പിറകെ പിറകെ പിറന്ന താരങ്ങളെ ഞാൻ കാണുന്നുമില്ല. ഇല്ലാത്തതിനെ ഞാൻ കാണുന്നു. ഉള്ളതിനെ ഞാൻ കാണുന്നില്ല. ഇതുതന്നെയല്ല ആർഷഭാരതത്തിലെ ദാർശനികർ പറയുന്ന മായാപ്രപഞ്ചം?....

ചിതയിൽനിന്നു ചില പൊട്ടലും ചീറ്റലും കേൾക്കുന്നു - തലയോടു കരിഞ്ഞു പൊട്ടുകയായിരിക്കും ഗർഭിണിയുടെ വീർത്തവയർ പിള്ളയോടു കൂടി പൊരിയുകയായിരിക്കും...

നിമിഷങ്ങൾ യുഗങ്ങളായിത്തന്നെ നീങ്ങിക്കൊണ്ടിരിക്കുന്നു- നീങ്ങുന്നുണ്ടോ? കാലം സ്തബ്ധമായിപ്പോയോ? ഒന്നും മനസ്സിലാവുന്നില്ല... എന്നാൽ, ജീവിതത്തിൽ കഴിഞ്ഞ ചില സംഭവങ്ങൾ ഓർക്കാൻ കഴിയുന്നുണ്ട്.... പരസ്പരബന്ധമില്ലാത്ത
സ്വപ്നങ്ങൾപോലെ അവ മനസ്സിലൂടെ ഇഴഞ്ഞുപോകുന്നു. (ആ സമയത്ത് ആയിരം മൈൽ അകലെ തമിഴ്നാട്ടിലെ ഒരു പട്ടണ മൂലയിൽ വട്ടൻ കുഞ്ഞപ്പു, ഭൗതികദേഹം വെടിഞ്ഞു പ്രേതലോകത്തിലേക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞിരുന്നു.)

യുഗങ്ങൾ യുഗങ്ങൾ യുഗങ്ങൾ.. ചിത എരിഞ്ഞണയരുതേ എന്നു പ്രാർത്ഥിച്ചു.

-ശവപ്പന്തങ്ങളുടെ വെളിച്ചമാണ് ഇവിടെ ആശ്വാസമരുളുന്നത് അവ കെട്ടടങ്ങിയാൽ ഇരുട്ട് ഇഴഞ്ഞുകേറും കോടാനുകോടി ആത്മാക്കൾ ഇഴുകിക്കൂടിയ ഇരുട്ട് 
ബഹിരാകാശത്തിന്റെ അഗാധമണ്ഡലങ്ങളിലേക്ക് വീണ്ടും കണ്ണയച്ചു. ആ നക്ഷത്രങ്ങളുടെ നീക്കത്തിന്റെ സൂച്യഗ്ദൂരംപോലും കോടാനുകോടി നാഴികകളായിരിക്കും...എയിൻസിന്റെ ഫോർത്ത് ഡയമെൻഷൻ തിയറി ശരിക്കും ഗ്രഹിക്കാൻ കഴിയുന്നുണ്ട്... ഐഹികപാരത്രികസമരേഖകൾ കൂട്ടിമുട്ടുകയാണ്...അനന്തതയുമായി അടുത്ത സമ്പർക്കം പുലർത്തുകയാണ്... പ്രേതലോകത്തിൽ വിഹരിക്കുകയാണ്...
ഗംഗാമായിക്കിജയ് 
ദൂരെനിന്ന് ഒരാരവം. മനുഷ്യശബ്ദമാണ് ഹാ! മനുഷ്യശബ്ദം എത്ര മധുരം! ബ്രാഹ്മമുഹൂർത്തത്തിൽ, ഗംഗയുണർത്താൻ, പാണ്ഡകളുടെ വരവാണ് പുഷ്പാലംകൃതകുംഭമെഴുന്നള്ളിച്ച്, 'ഗംഗാമായി-കി-ജെയ് എന്ന ആർപ്പുവിളിയോടുകൂടി.... മതിൽത്തിണ്ണയിൽനിന്നു മെല്ല എഴുന്നേറ്റ് ഗംഗയിലിറങ്ങി മുഖത്തു വെള്ളം തളിച്ച് നേരേ സത്രത്തിലേക്കു നടന്നു....

“എന്റെ ഉണ്ണൂലി എന്റെ ഉണ്ണല നേരാണ്--ഓളെ തൊളേളല് കാരമുള്ളായിരുന്നു - ന്നാലോ, ഓളെ കരളില് ഒര് തേടും ഉണ്ടായിരുന്നു....

വേലുമുപ്പരുടെ ഉണ്ണൂലിമന്ത്രം ശ്രീധരനെ, കാശിയിൽ നിന്ന് വേലുമുപ്പരുടെ കോലായിലേക്കുണർത്തി.



68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക