“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...
എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു പരിഹാരമാർഗ്ഗം തേടുകയാണ്. പരമശിവൻ പാർവ്വതിയെ പരിണയിച്ചാൽ കഷ്ടപ്പാടുകൾക്ക് ആശ്വാസം ലഭിക്കുമെന്നും നിർദ്ദേശിക്കുന്നു. കവിതയ്ക്കു തലക്കെട്ടു മുൻകൂട്ടിത്തന്നെ നെയ്തുവെച്ചിരുന്നു: "മദനവിസ്തൃതി.
ഉള്ളൂരിന്റെ കാവ്യശൈലിയുക്കാലിപ്സ് ഞെം സ്വൽപം ആ കൈലസി'ൽ രണ്ടുകിടപ്പുണ്ടോ എന്നൊരു ശങ്ക. (ഉള്ളൂരിന്റെ ഒരു കവിതാസമാഹാരം കോളേജിലെ പാഠ്യപുസ്തകമായിരുന്നു.) സാരമില്ല. അടുത്ത വരികളിലേക്കു കടന്നു.
"ദുഷ്ടാസുരവികിയകൾ വിസ്തരിച്ചു കേട്ടനേരം അഷ്ടദൃഷ്ടിമഹാദേവൻ.......
അപ്പോൾ പിറകിൽനിന്നു കണ്ണടയ്ക്കുള്ളിലൂടെ രണ്ടു ദൃഷ്ടികൾ ആ കവിതാനോട്ടുബുക്കിലേക്കു നീണ്ടുവന്നത് ശ്രീധരൻ അറിഞ്ഞില്ല. കണ്ണടച്ചിരുന്ന്
“അഷ്ടദൃഷ്ടിമഹാദേവ ന്റെ അവശിഷ്ടം സൃഷ്ടിക്കുന്ന സങ്കടപ്പാടിലാണ്. മകൻ ഗൃഹപാഠം പഠിക്കുന്നതു നോക്കാൻ മാളികവരാന്തയിലേക്ക് മെല്ല
ഒച്ചയുണ്ടാക്കാതെ കോണി കേറി വന്നിരിക്കയാണ് കൃഷ്ണൻമാസ്റ്റർ. ബ്രഹ്മാവിനു പകരം അച്ഛൻ പ്രത്യക്ഷപ്പെട്ടപ്പോൾ ശ്രീധരൻ ഒന്നമ്പരന്നു.
ഉത്തരക്ഷണത്തിൽ പരിഭ്രമത്തോടെ നോട്ടുബുക്ക് മേശവലിപ്പിൽ ഒളിപ്പിക്കാൻ ഒരു വൃഥാശ്രമം നടത്തി.
“എന്താ നീ ചെട്ടിക്കു കള്ളപ്പണം കിട്ടിയപോലെ കുളിക്കുന്നത്?" കൃഷ്ണൻ മാസ്റ്റർ വിട്ടില്ല. നോട്ടുപുസ്തകം പിടിച്ചുപറ്റി ഏടുകൾ മറിച്ചുനോക്കി. നിറയെ കവിതകൾ കുത്തിക്കുറിച്ചിട്ടിരിക്കുന്നു.
"കോളേജിലേക്കുള്ള പാഠങ്ങൾ പഠിക്കാതെ ഇതാണോ പണി?" കൃഷ്ണൻ മാസ്റ്റർ ദേഷ്യപ്പെട്ടുകൊണ്ടു ചോദിച്ചു: “ഞങ്ങഗോവിന്ദനാകാനുള്ള പുറപ്പാടാണല്ലേ?" ശകാരം സഹിക്കാം, തല്ലും കൊള്ളാം. എന്നാൽ അച്ഛൻ ഞണ്ടുഗോവിന്ദനെക്കൂട്ടി
തന്നെപ്പറ്റി പറഞ്ഞതിൽ ശ്രീധരന് അങ്ങേയറ്റത്തെ പ്രതിഷേധമുണ്ടായിരുന്നു. ശ്രീധരന്റെ കവിതപ്പുസ്തകം ജപ്തിചെയ്തതിനുശേഷം മാസ്റ്റർ ചോദിച്ചു: “നീ നിന്റെ
ഹോംവർക്കെല്ലാം ചെതിർത്തുവോ?” ശിധരൻ മെല്ലയൊന്നു മൂളി.
"നിന്റെ അരത്ത്മെറ്റിക്ക് ഹോംവർക്ക് ഒന്നു കാണട്ടെ!" ശ്രീധരൻ പരുങ്ങിനിന്നു.
എന്താ അനങ്ങാത്തത്? കണക്കു ചെയ്തതു കാണിക്കാനാണു പറഞ്ഞത്. “കണക്കു ചെയ്തിട്ടില്ല... ശിധരൻ തലതാഴ്ത്തിക്കൊണ്ടു മൊഴിഞ്ഞു.
"എന്തുകൊണ്ടു ചെയ്തില്ല? അപ്പോൾ ഹോംവർക്കെല്ലാം ചെയ്തുവെന്നു നി പറഞ്ഞതു കളവല്ലേ?" “കളവല്ലാ. മാത്തമേറ്റിക്സ് ടെക്സ്റ്റ് ഇല്ലാത്തതുകൊണ്ടു കണക്കു ചെയ്തില്ല.
ശ്രീധരൻ പറഞ്ഞതു സത്യമായിരുന്നു അപ്രിയമായൊരു സത്യം
മാത്തമേറ്റിക്സ് ടെക്സ്റ്റ് വാങ്ങിയിട്ടില്ല. അതു മേടിക്കണമെന്ന കാര്യം അച്ഛനെ
മനഃപൂർവ്വം ഓർമ്മപ്പെടുത്താതെ വെച്ചുകൊണ്ടിരിക്കയാണ്.
ശ്രീധരന്റെ രണ്ടു ബദ്ധശത്രുക്കളിലൊന്നായിരുന്നു മാത്തമേറ്റിക്സ് (മറ്റവൻ ആകാശത്തിലെ കൃഷ്ണപ്പരുന്ത്.) പുസ്തകം കൈയിലില്ല. അതു കൊണ്ടു കണക്കു ചെയേണ്ട ബാദ്ധ്യതയുമില്ല. ഈ ന്യായ സജപം ആത്മവഞ്ചനയാണെന്ന് അറിയാതെയുമിരുന്നില്ല. എന്നാലും തന്റെ ഭാഗത്തും ചില വാദങ്ങളുന്നയിക്കാനുണ്ട്. അച്ഛന്റെ നിർബ്ബന്ധപ്രകാരമാണ് കോളേജിൽ ഫിസിക്സ് കെമിസ്ട്രി മാത്തമെറ്റിക്സ് ഗ്രൂപ്പ് എടുത്തത്. ഇവയിൽ കെമിസ്ട്രിയിൽ മാത്രമേ കുറച്ചൊരു പം ഉണ്ടായിരുന്നുള്ളു. കോളേജിലെ മാത്തമേറ്റിക്സ് ലക്ചറർ രംഗനാഥ അയ്യങ്കാരെ ക്ലാസ്സിൽ 'ടാഞ്ജന്റും” “കോട്ടാഞ്ജന്റും' ഉച്ചരിക്കുമ്പോൾ പുളിഞ്ചാറുകുടിക്കുന്ന രസത്തോടെ “ശ്ശ്' എന്നു നാക്കുകൊണ്ടു വിചിത്രം പുറപ്പെടുവിക്കാറുള്ള, പാളസ്സാറുടുത്ത, ത്രിഗോപികാറിതൊട്ട്, തലക്കെട്ടുകാരൻ തടിയൻ പട്ടരെ കാണുമ്പോൾ ഒരു ദുർമ്മന്ത്രവാദിയുടെ മുന്നിൽപ്പെട്ടപോലെ ഉൾക്കിടിലം കൊള്ളാറുണ്ടായിരുന്നു
കൃഷ്ണൻമാസ്റ്റർ കുറച്ചുനേരം താടിയുഴിഞ്ഞുകൊണ്ടുനിന്ന് ആലോചിച്ചു. പിന്നെ തലയാട്ടിക്കൊണ്ടു പറഞ്ഞു: "എന്നാൽ നീ വാ കുഞ്ഞിക്കോരന്റെ ഷാപ്പിൽനിന്ന്
ഇന്നുതന്നെ പുസ്തകം വാങ്ങിത്തരാം” ടൗണിൽ പോകേണ്ട ഒരാവശ്യം കൃഷ്ണൻമാസ്റ്റർക്കുണ്ടായിരുന്നു.
ഹാഷിമുൻഷിയെക്കണ്ട് കലക്ടർസായിന് ഒരു ഹരജി എഴുതിക്കണം. കൃഷ്ണൻമാസ്തരും ശ്രീധരനും ടൗണിലേക്കു പുറപ്പെട്ടപ്പോൾ ശ്രീധരന്റെ അമ്മ കൈയിൽ ഒരു പഴന്തുണിപൊതിയുമായി അടുത്തേക്കു വന്നു.
കൃഷ്ണൻമാസ്റ്റർ ചിരിച്ചുകൊണ്ടു പൊതി വാങ്ങി കോട്ടിന്റെ അടിക്കീശയിൽ നിക്ഷേപിച്ചു.
"ചക്കക്കൊത്തുവള മതി.” അമ്മ അച്ഛനെ ഓർമ്മപ്പെടുത്തുന്നതും കേട്ടു. ശ്രീധരൻ കാര്യം മനസ്സിലായി. ആ തുണിപ്പൊതിയിൽ അമ്മയുടെ പഴയ സ്വർണ്ണക്കാപ്പുകളാണ്. കാപ്പ് എന്ന ആഭരണം പഴഞ്ചനായിരിക്കുന്നു. ഇപ്പോഴത്തെ ഫാഷൻ വളകളാണ്; വിശേഷിച്ചും ചക്കക്കൊത്തവളകൾ. തന്റെ കാപ്പുകൾ ഉരുക്കി വളകൾ തർപ്പിക്കണമെന്ന് അമ്മ അച്ഛനോടു പറഞ്ഞു തുടങ്ങിയിട്ടു മാസങ്ങളായി. അച്ഛന് ടൗണിൽ പോയി അതു നിർവ്വഹിച്ചുകൊടുക്കാൻ ഇതേവരെ സൗകര്യം
കിട്ടിയില്ല. ശ്രീധരന്റെ ബുക്ക് ഹാഷിൻഷിയെക്കൊണ്ടു പെറ്റിഷൻ കുട്ടി മാളുവിന്റെ വളം-അങ്ങനെ മൂന്നു പരിപാടികൾ മനസ്സിൽ കുറിച്ചുകൊണ്ടു കൃഷ്ണൻമാസ്റ്റർ
ശ്രീധരനെയും കൂട്ടി ടൗണിലേക്കു പുറപ്പെട്ടു.
തെരുവിലെ പ്രധാന ബുക്ക് ഷാപ്പാണ്, കെ. കെ. ബുക്ക്ഡിപ്പോ, കെ. കെ. ബുക്ക് ഡിപ്പോവിന്റെ പൊർ കുഞ്ഞിക്കോരന്റെ
പൂർവ്വചരിത്രം അച്ഛൻ ഒരിക്കൽ പറഞ്ഞത് ശരിധരന്റെ മനസ്സിൽ തങ്ങിക്കിടന്നിരുന്നു. പത്തിരുപതുകൊല്ലം മുമ്പ് ഇലഞ്ഞിപ്പൊയിലിലെ നെല്ലുകുത്തു വേലക്കാരികളിലൊരുത്തിയായിരുന്ന മാങ്ങയുടെ ഏകസന്താനമാണ് കുഞ്ഞിക്കോരൻ, മാഞ്ഞ അഗതിയായൊരു വിധവയായിരുന്നു. ഇലഞ്ഞിപ്പൊയിലിലെ പൈക്കളെ മേച്ചും
അടുക്കളയിലെ തവിടു തിന്നും കഞ്ഞി വെള്ളം കുടിച്ചും അവിടത്തെ ഉപുരയിൽത്തന്നെയാണ് കുഞ്ഞിക്കോരൻ വളർന്നത്. അക്ഷരാഭ്യാസമില്ലെങ്കിലും നല്ല ബുദ്ധിസാമർത്ഥ്യമുള്ളൊരു പയ്യനായിരുന്നു കുഞ്ഞിക്കോരൻ, പത്തുപതിനെട്ടു വയസ്സായപ്പോൾ അവൻ പണിയഷിച്ചു പട്ടണത്തിലിറങ്ങി തെണ്ടിത്തിരിഞ്ഞു. അന്നു പട്ടണത്തിലെ ഏക ബുക്ക് ഷാപ്പ് ഒരു കൊങ്ങിണിയുടേതായിരുന്നു. ബുക്ക് ഷാപ്പിനോടനുബന്ധിച്ച് കൊങ്ങിണി ചെറിയൊരു പ്രസ്സം, റൂളിങ്ബെൻഡിങ് ശാലയും നടത്തിയിരുന്നു. കൊങ്ങിണിയുടെ റൂളിങ് യന്ത്രത്തിന്റെ ഉരുൾ പിടിക്കുന്ന ജോലി കിട്ടി കുഞ്ഞിക്കോരന്. ദിവസക്കൂലി രണ്ട
കുഞ്ഞിക്കോരൻ കൊങ്ങിണിയുടെ സ്ഥാപനത്തിൽത്തന്നെ പറ്റിനിന്നു. റൂളിങ് ചക്രത്തിൽനിന്നു ബെൻഡിങ് സെക്ഷനിലേക്കു കയറ്റം കിട്ടി. പിന്നെ അവിടെനിന്നു. പ്രസ്സിലേക്കും. അങ്ങനെ അഞ്ചാറു കൊല്ലം കൊണ്ട് അവിടത്തെ എല്ലാത്തരം വേലകളിലും പരിശീലനം സിദ്ധിച്ചു. മാത്രമല്ല, കൊങ്ങിണിയുടെ ഒരു വിശ്വസ്തസേവകനായിത്തീരുകയും ചെയ്തു.
അങ്ങനെയിരിക്കെ തെരുവിന്റെ പിൻപുറത്തെ ഒരിടവഴിമുക്കിൽ കഴിഞ്ഞ ഒരു മുറിപ്പീടികയുമായി ഒരു കോമട്ടി ഇറങ്ങി. അയാൾ രഹസ്യമായി കുഞ്ഞിക്കോരനെ പാട്ടിലാക്കി, കൊങ്ങിണിയുടെ ബുക്ക്ഷാപ്പിൽനിന്ന് ബൗണ്ട് ബുക്കുകളും ലഡ്ജറുകളും പാഠപുസ്തകങ്ങളും കോമട്ടിയുടെ മടയിലേക്കു രഹസ്യപ്രയാണം ആരംഭിച്ചു. തുടർന്ന് റൂളിങ് ബെൻഡിംഗ് യന്ത്രങ്ങളുടെ അവയവങ്ങളും നീങ്ങിത്തുടങ്ങി. അങ്ങനെ ഒരു കൊല്ലംകൊണ്ട് കോമട്ടിയുടെ അറ നിറഞ്ഞു.
തെരുവിന്റെ മദ്ധ്യഭാഗത്ത് പുതിയ ഒരു ബുക്ക് ഷാപ്പ് പ്രത്യക്ഷപ്പെട്ടു. കച്ചവടം പൊളിഞ്ഞ് പാവം കൊങ്ങിണി നാടുവിട്ടുപോയി.
കോമട്ടിയുടെ ഷാപ്പ് പട്ടണത്തിലെ പ്രധാന ബൂക്ക്ഷാപ്പായി പൊങ്ങി വന്നു. അങ്ങനെ മൂന്നുനാലുകൊല്ലം കഴിഞ്ഞു. ക്രമേണ കോട്ടിക്ക് അവിടെ
സ്ഥാനമില്ലാതായി. എന്താണു സംഭവിച്ചതെന്ന് പുറമേ ആർക്കും അറിഞ്ഞുകൂടാ. ഒടുവിൽ കുറച്ചു പണവും കൊടുത്ത് കോമട്ടിയെ പുറംതള്ളി. “കെ.കെ. ബുക്ക്ഡിപ്പോ എന്നൊരു ബോർഡും തൂക്കി, സ്ഥാപനം കഞ്ഞിക്കോരൻ സ്വന്തമാക്കി. ആ ചരിത്രം ശരീധരന്റെ അച്ഛൻ ചുരുക്കിപ്പറഞ്ഞത് ഇപ്രകാരമായിരുന്നു. “കോമട്ടിയും കുഞ്ഞിക്കോരനുംകൂടി കൊങ്ങിണിയെ വിഴുങ്ങി. പിന്നെ കുഞ്ഞിക്കോരൻ
കോമട്ടിയെ വിഴുങ്ങി. ഇനി കുഞ്ഞിക്കോരനെ വിഴുങ്ങാൻ ഒരു വിദ്വാൻ ഏവിടെയോ മറഞ്ഞിരിക്കുന്നുണ്ടാവും.
കൃഷ്ണൻ മാസ്റ്റരും ശ്രീധരനും കെ. കെ. ബുക്ക് ഡിപ്പോവിലേക്ക് കയറിച്ചെന്നപ്പോൾ
പ്രൊപ്രൈറ്റർ കുഞ്ഞിക്കോരൻ ഒരു കൂർത്ത പെൻസിൽ കാതിൽ
തിരുകിത്തിരിച്ചുകൊണ്ടു കടിമാറ്റുകയായിരുന്നു. കൃഷ്ണൻ മാസ്റ്ററെ കണ്ടപ്പോൾ അയാൾ ആദരവോടെ ചൊറിപ്പെൻസിൽ താഴെവെച്ച്, ഒന്ന് ഇളിച്ചു. നന്നേ കുറുത്തുതടിച്ച കള്ളനായൊരു മദ്ധ്യവയസ്കനാണ് കുഞ്ഞിക്കോരൻ. അയാൾ
പല്ലിളിച്ചപ്പോൾ, കരിക്കലത്തിനുള്ളിൽനിന്നു തേങ്ങാമുറി വെളിക്കെടുത്തതുപോലെ തോന്നി, ശ്രീധരന്
മാത്തമേറ്റിക്സ് ടെക്സ്റ്റ് ബുക്ക് പൊതിഞ്ഞുകെട്ടി അയാൾ ശ്രീധരന്റെ കൈയിൽ കൊടുത്തു. പുസ്തകത്തിന്റെ വില പന്ത്രണ്ടണ എണ്ണിക്കൊടുത്തപ്പോൾ കുഞ്ഞിക്കോരൻ അതു വാങ്ങി. പിന്നെ എന്തോ ആലോചിച്ച് (പണ്ട് ഇലഞ്ഞിപ്പൊയിലിൽനിന്നു തിന്ന തവിടിന്റെ സ്വാദ് അയവിറക്കുകയായിരിക്കാം.) രണ്ടണ മടക്കിക്കൊടുത്തു.
പുതിയ അച്ചടിപുസ്തകം കൈയിൽക്കിട്ടിയാൽ അതൊന്നു തുറന്നു മണത്തു നോക്കുന്ന സ്വഭാവം, കോളേജ് ക്ലാസ്സിലെത്തിയിട്ടും ശ്രീധരനെ വിട്ടുപിരിഞ്ഞിരുന്നില്ല. റോഡിലിറങ്ങിയ ഉടൻ പുസ്തകം കെട്ടഴിച്ചു പുറത്തെടുത്ത് തുറന്ന്, കണ്ണും ചിമ്മി ഒന്നു ഘ്രാണിച്ചു. പുത്തൻ കടലാസിന്റെയും അച്ചടിമഷിയുടെയും ഉന്ത് പശയുടെയും സമ്മിശ്രഗന്ധം നുകർന്ന് സംതൃപ്തനായി. പിന്നെ ഏടുകൾ അവിടവിടെ മറിച്ചുനോക്കി. അതിൽ കുടികൊണ്ടിരുന്ന അക്കങ്ങളും ചിഹ്നങ്ങളും കൊക്കകളും കൊടിലുകളും കുരിശുകളും കോടാലികളും കൈക്കോട്ടുകളും കണ്ട് ദൈവമേ, ഇതെല്ലാം തനിക്ക് വിഴുങ്ങാനുള്ള വഹകളാണല്ലോ എന്നോർത്തപ്പോൾ ദഹനക്കേടിന്റേതായ നേരിയൊരു മനംപുരട്ടലും അനുഭവപ്പെട്ടു.
കുച്ചേരിക്കടുത്തായി തെരുവുമൂലയിൽ പഴയൊരു പീടികയുടെ ഇടുങ്ങിയ മാളികമുറിയുടെ റോഡിലേക്കഭിമുഖമായ ജാലകത്തിനരികെ ഒരു ബോർഡ് കാണാം
- ഇവിടെ ഹരജികൾ എഴുതിക്കൊടുക്കും. ഹാഷിം മുൻഷിയുടെ ആഫീസറിയാണ്.
പട്ടണത്തിലെ മിക്ക ആളുകൾക്കും കേട്ടറിവുള്ളൊരു മാന്യവ്യക്തിയാണ് ഹാഷിമുഷി. ഹാഷിം മുൻഷിയുടെ പഴയ ഔദ്യോഗികചരിത്രമാണ്, അദ്ദേഹത്തെ പ്രഖ്യാതനും ആദരണീയനുമാക്കിത്തീർത്തത്.
കുറെ വർഷങ്ങൾക്കുമുമ്പ് കച്ചേരിയിലെ ഒരു ശിരസ്തദാരായിരുന്നു ഹാഷിം. പ്രാപ്തനായൊരു ഉദ്യോഗസ്ഥൻ ജോലിയിൽ അതികണിശക്കാരൻ. എന്നാൽ, ആരെയും വകവയ്ക്കാത്തൊരു പ്രകൃതക്കാരൻ. തനിക്കു ശരിയല്ലെന്നു തോന്നിയാൽ മേലുദ്യോഗസ്ഥന്മാരോടു തെളിഞ്ഞുനിന്നു കാനിളക്കും വെള്ളക്കാരൻ കുലകരോടുപോലും! ശിരസ്തദാരുടെ ഈ സർവ്വഭാവവും, ആരെയും കൂട്ടാക്കാത്ത പെരുമാറ്റവും ഉയോഗക്കയറ്റത്തിനെന്നല്ല, നിലനിൽപിനുപോലും ഊനംവരുത്തുമെന്ന് പല സുഹൃത്തുക്കളും അദ്ദേഹത്തെ ഉപദേശിച്ചു. ഹാഷിം ഇളകിയില്ല. തന്റെ ജോലി സത്യമായും കൃത്യമായും ചെയ്യുന്ന കാലത്തോളം താൻ ആരുടെയും മുമ്പിൽ തലകുനിക്കുകയില്ലെന്ന് ഹാഷിം ഉശിരോടെ ഉത്തരം കൊടുത്തു.
ഉദ്യോഗസ്ഥന്മാർ അവസരം പാർത്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ശിരസ്തദാർ ഹാഷിം ഖജാനയിലടച്ച പണത്തിന്റെ സ്റ്റേറ്റ്മെന്റിൽ ഒരു പൈയുടെ കുറവു കണ്ടുപിടിക്കപ്പെട്ടു. വെറും ഒരു പൈയുടെ കുറവ്.
കണക്കിൽ കുറവ് നൂറുറുപ്പികയായാലും ഒരു പൈ ആയാലും നിയമദൃഷ്ട്യാ അത് അപഹരണം തന്നെയാണ്. അനേഷണവിധേയനായി ശിരസ്തദാർ ഹാഷിമിനെ സസ്പെൻഡ് ചെയ്തു.
ഹാഷിം വാദിക്കാൻ നിന്നില്ല. തെറ്റു സമ്മതിച്ചു. മാപ്പപേക്ഷിക്കാൻ മനസ്സില്ലെന്നു മറുപടിയും കൊടുത്തു. അങ്ങനെ ശിരസ്തദാർ ഹാഷിമിന് ഗവൺമെന്റ് സർവ്വീസിൽനിന്നു
പിരിയേണ്ടിവന്നു. ഹാഷിം പിറ്റേന്നുതന്നെ കച്ചേരിക്കടുത്ത് തെരുവുമൂലയിലെ പീടിക മാളികമുറി വാടകയ്ക്കെടുത്ത് ഒരു ബോർഡും തൂക്കി ഹരജിയെഴുത്തുകാരൻ
ഹാഷിം മുൻഷിയായിത്തീർന്നു.
ഗവൺമെന്റ് യാഗസ്ഥനായിരുന്നപ്പോൾ കിട്ടിയ ശമ്പളത്തേക്കാൾ ഇരട്ടി സംഖ്യ ഹരജിയെഴുത്തുകൊണ്ട് ഹാഷിമുൻഷി മാസംതോറും സമ്പാദിക്കുന്നുണ്ട്. ഹാഷിം മുൻഷി ഇംഗ്ലീഷിൽ തയ്യാറാക്കിയ ഹരജി വായിച്ചു കലക്ടർ സായ്പുപോലും കുലുങ്ങിപ്പോയിട്ടുണ്ട്. ശുദ്ധിയും വീര്യവുമുൾക്കൊള്ളുന്ന ശൈലി. കാര്യമാത്രപ്രസക്തമായ ഖണ്ഡികകൾ. ഹരജിയിൽ ഒരൊറ്റ വാക്കു പോലും അധികപ്പറ്റായി കാണുകയില്ല.
നല്ല ശൈലിയിൽ ഇംഗ്ലീഷെഴുതാൻ കൃഷ്ണൻ മാസ്റ്റർക്ക് സാധിക്കും. പക്ഷേ, കോടതിയും കച്ചേരിയുമായി ഇടപാടില്ലാത്തതുകൊണ്ട് നീതിപീഠത്തിൽ സമർപ്പിക്കാനുള്ള പത്രികകളുടെ മട്ടും മാതിരിയും പ്രതിപാദന സമ്പ്രദായവുമൊന്നും മാസ്റ്റർക്കു പിടിയില്ല. അതുകൊണ്ടാണ് കലക്ടർ സായ്പിനുള്ള പെറ്റീഷൻ തയ്യാറാക്കാൻ ഹാഷിം മുൻഷിയുടെ ആശ്രയം തേടിയത്.
ഇടുങ്ങിയ കോണികേറി കൃഷ്ണൻ മാസ്റ്റരും ശ്രീധരനും ഹാഷിം മുൻഷിയുടെ മാളികപ്പൊത്തിലെത്തി, മുൻഷി ഒരു കക്ഷിയെ മുമ്പിൽ നിർത്തി ഹരജി എഴുതിക്കൊണ്ടിരിക്കയായിരുന്നു. അദ്ദേഹം ആഗതരെ ആദ്യം ശ്രദ്ധിച്ചതേയില്ല. എഴുത്തിൽ അത്രകണ്ടു ദത്തശ്രദ്ധനായിരുന്നു. പിന്നെ എന്തോ ആലോചിച്ചുകൊണ്ടു തലയുയർത്തിയ സന്ദർഭത്തിൽ കൃഷ്ണൻ മാസ്റ്റരെ കണ്ടു. ഉപചാരത്തോടെ ഒന്നു തലയാട്ടി, ഇരിക്കാൻ ആഗ്യം കാട്ടി, വീണ്ടും ഗൗരവത്തോടെ എഴുത്തു തുടർന്നു.
കൃഷ്ണൻമാസ്റ്റരും ശ്രീധരനും, മുറിയിലിട്ടിരുന്ന ഒരു ബാങ്കിൽ (ബഞ്ച്) ആസനസ്ഥരായി. ഒരു പൈ കാരണം ഗവർമ്മെണ്ടു യാഗം പോയ ആ മഹാനെ -
ഒരൈതിഹാസികപുരുഷനെയെന്നപോലെ ശ്രീധരൻ മിഴിച്ചുനോക്കി. കുറിയൊരു മനുഷ്യൻ, പഴുത്ത ഓറഞ്ചിന്റെ നിറമുള്ള ചെറിയ വട്ടമുഖം. നീണ്ടുയർന്ന നാസിക വെള്ളക്കുപ്പായത്തിനു മീതെ മാറിൽ തൂങ്ങിക്കിടക്കുന്ന വെഞ്ചാമരത്താടി. മൂർദ്ധാവിൽ പുത്തൻചെമ്പുകിണ്ണം കമിഴ്ത്തി വെച്ചപോലെ തോന്നുന്ന കഷണ്ടി...
ഇന്ത്യാചരിത്രപുസ്തകത്തിൽ കണ്ട ഒരു ചിത്രം ശ്രീധരന്റെ ഓർമ്മയിലുദിച്ചു. ഔറംഗസീബോ അല്ല-താബുൾ ഫാസലോ? മുഖവും താടിയും സ്വൽപം ചെരിച്ചു വളരെ ഗൗരവത്തോടെ ധൃതിയിലാണ് മുൻഷി
എഴുതുന്നത്. ഫൗണ്ടൻ പേനകൊണ്ടോ, സ്റ്റീൽപെൻ കൊണ്ടോ അല്ലാ, തണ്ടിന്റെ
അഗ്രം ചെരിച്ചു കൂർപ്പിച്ചു ശരിപ്പെടുത്തിയ പരുന്തിൻതൂവൽ കൊണ്ടാണ് എഴുതുന്നത്, ഇടയ്ക്കു തൂവല് മുമ്പിലെ മഷിക്കുപ്പിയിൽ സൂക്ഷ്മതയോടെ ഒന്നു മൂക്കുന്നതും കാണാം.
മുൻഷി ഹരജിയെഴുതിത്തീർത്ത്, അതിൽ രണ്ടാമതൊന്നു കണ്ണോടിക്കുകപോലും ചെയ്യാതെ, അതു കക്ഷിയുടെ മുമ്പിലേക്കു നീക്കിയിട്ടു കൊടുത്ത്, കക്ഷി കൊടുത്ത ഫീസ് വാങ്ങി. അലക്ഷ്യഭാവത്തിൽ മേശവലിപ്പിലേക്കിട്ടു. പിന്നെ താടിയിളക്കിക്കാട്ടി
കൃഷ്ണൻമാസ്റ്റരെ വിളിച്ചു. ഓണറബ്ൾ കലക്ടർക്കു സബ്മിറ്റ് ചെയ്യാനുള്ള ഹംബ്ൾ പെറ്റിഷന്റെ മാറ്ററും, അതിന്റെ ബാക്ക്ഗ്രൗണ്ടും കൃഷ്ണൻമാസ്റ്റർ മുൻഷിക്ക് എക്സ്പ്ലെയിൻ ചെയ്തുകൊടുത്തു.
മുൻഷി മിഴിയടച്ചിരുന്ന് ഇടയ്ക്കിടെ താടിയിളക്കിക്കൊണ്ടു ശ്രദ്ധിച്ചു. മാസ്റ്റർ
പറഞ്ഞുതീർക്കുന്നതിനു മുമ്പുതന്നെ മുൻഷി ഒരു പഴയ വെള്ളക്കടലാസെടുത്ത്
എഴുത്തുതുടങ്ങി.
ഹാഷിം മുൻഷിക്കു ഹരജി തയ്യാറാക്കാൻ കരടു പകർപ്പ് ആവശ്യമില്ല. ആദ്യം എഴുതുന്നതുതന്നെ അസ്സലായിരിക്കും. അപേക്ഷയോ, ആക്ഷേപമോ, ഹരജിയുടെ സ്വഭാവമെന്തായാലും, കക്ഷി പറഞ്ഞുകൊണ്ടിരിക്കെ മുൻഷി അതിൽ ആവശ്യമുള്ളത് ഇംഗ്ലീഷിലേക്കു പകർത്തുന്നുണ്ടാവും. പിന്നീട് അതിൽ ഒരു കത്തോ തിരുത്തോ വേണ്ടിവരില്ല.
സ്വന്തമായി കാച്ചിയുണ്ടാക്കിയ കടുക്കാമഷിയേ മുൻഷി ഉപയോഗിക്കുകയുള്ളു. ബ്ലോട്ടിങ് പേപ്പറും ഇവിടെ ഒരു ബഹിഷ്കൃതവസ്തുവാണ്. ഒരു ചിരട്ടയിൽ നല്ല മണൽത്തരി നിറച്ച് മേശപ്പുറത്തു വെച്ചിട്ടുണ്ട്. മഷിയുലർത്താൻ മണൽത്തരി നുള്ളി മീതെ
വിതറിയിടും.
കലക്ടർക്കുള്ള പെറ്റിഷൻ, മുൻഷി, പത്തുമിനിറ്റുകൊണ്ട് എഴുതിത്തീർത്ത്
കൃഷ്ണൻമാസ്റ്റരുടെ കൈയിലേല്പിച്ചു.
ശ്രീധരൻ ആ ഹരജിയിലേക്കൊന്നു കണ്ണയച്ചു. അയ്! എന്തു കൗതുകമുള്ള കൈയക്ഷരങ്ങൾ! എന്തൊരു വടിവ്! ഓരോ വരിയും കണ്ടാൽ കടലാസിൽ കട്ടുറുമ്പുകൾ
ചാലിട്ടതാണെന്നു തോന്നും.
ആ അദ്ഭുതകരമായ കൈപ്പട നോക്കി ശ്രീധരൻ അച്ഛനോടു മെല്ല പറഞ്ഞു: “അച്ഛാ, മുൻഷിക്ക് എന്തോ ജിന്നിന്റെ സേവയുണ്ടെന്നു തോന്നുന്നു. മനുഷ്യന് ഇങ്ങനെ
എഴുതാൻ കഴിയുമോ?''
അതു കേട്ട കൃഷ്ണൻമാസ്റ്റർ ചിരിച്ചുപോയി.
ഹരജിയെഴുതിയതിന്റെ ഫീസും കൊടുത്ത് കൃഷ്ണൻമാസ്റ്റർ മുൻഷിയോടു യാത്രപറഞ്ഞപ്പോൾ, മുൻഷി വാത്സല്യഭാവത്തിലൊന്നു നോക്കി മാസ്റ്റരോടു ചോദിച്ചു:
“മകനാണോ?” “യെസ്സ്, മൈ സൺ.” കൃഷ്ണൻ മാസ്റ്റർ ശ്രീധരനെ മുൻഷിയുടെ മുമ്പിലേക്കു
പിടിച്ചുനിർത്തി.
“പേരെന്താണ്?' “ശ്രീധരൻ. ഭക്ത്യാദരങ്ങളോടെയായിരുന്നു ശ്രീധരന്റെ ഉത്തരം.
"ഏതു ക്ളാസ്സിലാണു പഠിക്കുന്നത്?"
അതിനു മറുപടി പറഞ്ഞതു കൃഷ്ണൻ മാസ്റ്റരായിരുന്നു അഭിമാനം സ്മരിക്കുന്ന സ്വരത്തിൽ: “ഇന്റർമീഡിയറ്റിൽ രാജാകോളേജിൽ.
“മിടുക്കൻ!” മുൻഷി വാത്സല്യത്തോടെ ശ്രീധരന്റെ പുറത്തു തട്ടി. എന്നാൽ, മലയാള ഉച്ചാരണം മഹാമോഷം!) കൈയെഴുത്തുവിദ്യയിൽ ഗുരുവായി ഹാഷിം മുൻഷിയെ മനസാ സ്വീകരിക്കുകയും ചെയ്തു. മുൻഷി കടലാസുപെട്ടി തുറന്ന് അതിൽനിന്ന് ഒരു സാധനമെടുത്ത് ശ്രീധരന്റെ
അപ്പോൾ കൃഷ്ണൻമാസ്റ്റർ ചിരിച്ചുകൊണ്ടു പറഞ്ഞു: “മുൻഷിയുടെ ഹാൻഡ് റൈറ്റിങ് കണ്ടിട്ട് ഇവൻ അദ്ഭുതംകൊണ്ടിരിക്കയാണ്. മുൻഷിക്കു ജിന്നിന്റെ സേവയുണ്ടോ എന്നാണ് ഇവന്റെ സംശയം.
അതു കേട്ടു മുൻഷി മുഖം ചുളിച്ച് ഒരു ചിരി ചിരിച്ചു.
ആ ഗൗരവക്കാരന് അങ്ങനെ ചിരിക്കാൻ കഴിയുമെന്നു ശ്രീധരൻ ഓർത്തിരുന്നില്ല. (മുൻഷിയുടെ വായിൽ മുഴുവനും പുഴുപ്പല്ലുകളാണെന്നും ശ്രീധരൻ മനസ്സിലാക്കി.
മുൻഷി ശ്രീധരന്റെ ചുമലിൽ കൈവച്ചുകൊണ്ടു മൊഴിഞ്ഞു: “നീത് യാബ്യാസംകൊണ്ടു ഹാൻഡ്റൈറ്റിംഗ് നന്നാക്കാം. ഫൗണ്ടൻ പേനകൊണ്ട് ഒരിക്കലും എഴുതരുത്. സ്റ്റീൻ ഉപയോഗിക്കണം. എന്നാൽ, എഴുതാൻ ഏറ്റവും
നല്ലതു തൂവലാണ്. പച്ചിത്തൂവൽ.... (പച്ചിത്തൂവൽ! മുൻഷിയുടെ ഇംഗ്ലീഷ് കേമം. കൈയക്ഷരം അതിലും കേമം.
“മനസ്സിലായോ?” മുൻഷി ശ്രീധരന്റെ താടിയിൽ സ്നേഹത്തോടെ ഒന്നു നുള്ളി. ശ്രീധരൻ തലയാട്ടി.
മുൻഷി ഉപദേശം തുടർന്നു: “ദിവസവും മുടങ്ങാതെ അരമണിക്കൂറുനേരം എന്തെങ്കിലും പകർത്തിയെഴുതി ശീലിക്കണം. സ്ലാലി ആൻഡ് കോള്ളി........ ശ്രീധരൻ മുൻഷിയുടെ ഉപദേശങ്ങൾ ശ്രദ്ധിച്ചുകേട്ടു. മാത്രമല്ല,
മുൻഷി ചുമരിലെ ചെറിയ ഷെൽഫിലേക്കു കൈയുയർത്തി. (ആ ഷെൽഫിൽ ഒരു ഇംഗ്ലീഷ് ഡിക്ഷണറിയും, മൂന്നുനാല് ഉർദുമാസികകളും അടുക്കിവെച്ചിരുന്നു. അരികെ ഒരു കടലാസുപെട്ടിയും.)
നേർക്കു നീട്ടിക്കൊണ്ടു പറഞ്ഞു: “ഇതു ശ്രീധരന്ന് എന്റെ പ്രസന്റാണ്. ഇതുകൊണ്ട് എഴുതിത്തുടങ്ങി കയ്യച്ചരം
നന്നാക്കണം.”
മുൻഷി സമ്മാനിച്ച പക്ഷിത്തൂവൽ ശ്രീധരൻ ആദരപൂർവ്വം വാങ്ങി, നന്ദി പറഞ്ഞ്,
കീശയിൽ നിക്ഷേപിച്ചു. മുൻഷിയുടെ മുറിയിൽനിന്നു പുറത്തുകടന്നു കോണിയിറങ്ങുമ്പോൾ, കൃഷ്ണൻമാസ്റ്റർ ശ്രീധരനോടു പറഞ്ഞു: “പാവം മുൻഷി മുൻഷിക്കു മക്കളില്ല, അതാണ് കുട്ടികളോട് അദ്ദേഹം ഇങ്ങനെ വാത്സല്യം കാണിക്കുന്നത്.
തെരുവിന്റെ തെക്കുഭാഗത്തു വലിയൊരാഭരണഷാപ്പുണ്ട്. അവിടെ മെത്തപ്പായ വിരിച്ച ഒരു മൂലയിൽ, ഒരു കൂറ്റന് പെട്ടിക്കു പിറകിൽ, ഒരു കൊച്ചു കുഷ്യൻ കിടക്കയിൽ ഉരുളൻതലയണയും പാരിക്കൊണ്ട്, കണ്ണടവെച്ച അർദ്ധനഗ്നനായൊരു താടിക്കാരൻ
ചമ്രംപടിഞ്ഞിരിക്കുന്നതു കാണാം.
ആത്മാനന്ദസ്വാമിയുടെ ആഭരണഷാപ്പ്! ആത്മാനന്ദൻ എന്നു പറഞ്ഞാൽ അധികമാളുകൾക്കും
മനസ്സിലാവുകയില്ല. തട്ടാൻ മജിസ്ട്രേട്ട് എന്നു പറയണം. പെട്ടെന്നു ഗവൺമെന്റ് സർവ്വീസിൽനിന്നു ഡിസ്മിസ് ചെയ്യപ്പെട്ട പുള്ളിയാണ്. ഹാഷിം മുൻഷിയെപ്പോലെ അറിയാതെ പറ്റിപ്പോയ നിസ്സാരമായൊരു തെറ്റിന്റെ പേരിലല്ല, ഗോപാലൻമജിസ്ട്രേട്ടിന്റെ ഉദ്യോഗം തെറിച്ചുപോയത്. വിചാരണയിലിരിക്കുന്ന ഒരു ക്രിമിനൽക്കേസിൽപ്പെട്ടതും തന്റെ കസ്റ്റഡിയൽ വെച്ചിരുന്നതുമായ സ്വർണ്ണാഭരണങ്ങളിൽനിന്ന് ഒന്നു രണ്ടെണ്ണം മജിസ്ട്രേട്ട് കബൂലാക്കിക്കളഞ്ഞതായി തെളിഞ്ഞു. ജയിൽ ശിക്ഷ കിട്ടേണ്ടതായിരുന്നു. മൂപ്പർ എങ്ങനെയോ തടിതപ്പിയെന്നുമാത്രം.
മജിസ്പേട്ടു യാഗം പോയതുകൊണ്ടൊന്നും ഗോപാലന്റെ ആത്മാവിനു കുലുക്കംതട്ടിയില്ല. മൂപ്പർ പെട്ടെന്നു ഭക്തിയിലേക്കു മാറി. കുപ്പായമഴിച്ച് കഴുത്തിൽ രുദ്രാക്ഷം കെട്ടിത്തൂക്കി മുടിയും താടിയും വളർത്തി ആത്മാനന്ദൻ എന്നൊരു പേരും സ്വീകരിച്ചു. പിന്നെ ഉത്തരേന്ത്യയിലേക്ക് ഒരു തീർത്ഥയാത്രയ്ക്കു പറപ്പെട്ടു. കാശിയിൽനിന്നു പ്രയാഗയിലെത്തി. ത്രിവേണി' യിൽ മോക്ഷത്തിനു മുങ്ങുന്നതിനുമുമ്പ്, പുരോഹിതൻ തീർത്ഥാടകനോടു പതിവുപോലെ അരുളിച്ചെയ്തു. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട എന്തെങ്കിലുമൊന്നു ത്യജിച്ചതായി പ്രഖ്യാപിക്കണമെന്ന്. (എങ്കിൽ മാത്രമേ തീർത്ഥാടനഫലത്തിനു പൂർത്തിവരികയുള്ളൂ.) ഗോപാലൻ കുറച്ചു നേരം ആലോചിച്ചു. പിന്നെ ഭാര്യയെ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു.
തീർത്ഥയാത്ര കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയപ്പോൾ തന്റെ കുലത്തൊഴിൽ ഉപേക്ഷിക്കുന്നത് ധർമ്മവിരുദ്ധമാണെന്ന് ഗോപാലന്റെ ആത്മാവിൽ നിന്നൊരു അരുളപ്പാടുണ്ടായി. അതനുസരിച്ച് തെരുവിന്റെ തെക്കേയറ്റത്ത് ഒരാഭരണഷാപ്പു തുറന്നു. സ്വൽപം കവിത്വവും ഗോപാലന്റെ ആത്മാവിൽ ക്ളാവുപിടിച്ചുകിടന്നിരുന്നു. ഷാപ്പിന്റെ പിൻഭാഗത്തെ വലിയ മുറിയിൽ മൂന്നുനാലു സ്വർണ്ണപ്പണിക്കാർ ഉമിത്തീയും ഓടക്കുഴലും കൊടിലും ചുറ്റികയുമായി ഊതിയും ഉരുക്കിയും ഉലർത്തിയും തട്ടിയും മുട്ടിയും മിനുക്കിയും വേലചെയ്തുകൊണ്ടിരിക്കെ, ആത്മാനന്ദൻ വരാന്തമൂലയിലെ കുഷ്യൻ മെത്തയിൽ ചമ്രംപടിഞ്ഞിരുന്ന് ആദ്ധ്യാത്മിക കവനങ്ങൾ നിർമ്മിച്ചു. അനുഷപ്പുവൃത്തത്തിൽ നൂറ്റിയൊന്നു ശ്ലോകങ്ങളടങ്ങിയ മോക്ഷഗവാക്ഷം' എന്ന തന്റെ ലഘുകാവ്യം സ്വന്തം ചെലവിൽ അച്ചടിപ്പിച്ച് സ്വർണ്ണപ്പണ്ടം വാങ്ങാൻ കടയിൽ വരുന്ന കക്ഷികൾക്കു സൗജന്യമായി വിതരണം ചെയ്തു.
'പഠിച്ച വിദ്യ പാഴാക്കരുത്' എന്നായിരുന്നു പിന്നെ ആത്മാവിൽനിന്നുയർന്ന
അരുളപ്പാട്. അതനുസരിച്ചു തന്റെ ഇരിപ്പിടത്തിനരികെ മുകളിൽ ഇറയിൽ ഇവിടെ ഇംഗ്ലീഷ് ഹരജികൾ എഴുതപ്പെടും' എന്നു മലയാളത്തിലും പിന്നെ ഇംഗ്ലീഷിലും എഴുതിയ ഒരു ബോർഡും കെട്ടിത്തൂക്കി ഹരജിയെഴുത്തും ആരംഭിച്ചു. കൃഷ്ണൻമാസ്റ്റരും ശ്രീധരനും അങ്ങോട്ടു കയറിച്ചെന്നപ്പോൾ പ്രൊപ്രൈറ്റർ ആത്മാനന്ദസ്വാമി ഒരുകൂട്ടം മണിക്കാതിലയുടെ കണ്ണികൾ ഓരോന്നായെടുത്ത്
കല്ലിലുരച്ചു മാറ്റു പരിശോധിക്കയായിരുന്നു.
ആഭരണത്തിന്റെ ഉടമസ്ഥൻ കുടുമ കെട്ടിവെച്ച ഒരുൾനാടൻ കാരണവർ
അരികെത്തന്നെ കഴുത്തും നീട്ടി ഒടിഞ്ഞുകുത്തി നിൽക്കുന്നുണ്ടായിരുന്നു. തട്ടാൻമജിസ്ട്രേട്ടിനെ വളരെ മുമ്പുതന്നെ കൃഷ്ണൻ മാസ്റ്റർക്കു പരിചയമുണ്ട്. ആത്മാനന്ദൻ കണ്ണടയ്ക്കുള്ളിലൂടെ കൃഷ്ണൻ മാസ്റ്റരെ ഒന്നു കടാക്ഷിച്ചു; ലോഹ്യഭാവത്തിൽ പുഞ്ചിരിതൂകി. കോലായത്തെമ്പിലേക്കു ചൂണ്ടി ഇരിക്കാൻ ആംഗ്യം കാട്ടി. പിന്നെ “ഇതാ ഇപ്പോൾ കഴിയും' എന്നു ക്ഷമാപണസ്വരത്തിൽ മൊഴിഞ്ഞ് കാതിലമണികളുടെ കാരറ്റ്
പരിശോധന തുടർന്നു. ശ്രീധരൻ വരാന്തയുടെ അരികെത്തന്നെ നിന്നു പൊറ്റരുടെ പെട്ടിപ്പുറത്തു തനിയേ വിറപൂണ്ടു നിലകൊള്ളുന്ന ലോലമായ പിത്തളത്തുലാസ്സും, തൂക്കക്കട്ടിക്കുഞ്ഞുങ്ങളും, മഞ്ചാടി കുന്നിക്കുരുമണികളും കൂടിക്കലർന്നുകിടക്കുന്ന അളുക്കും
കൗതുകത്തോടെ നോക്കി. പിന്നെ ആത്മാനന്ദസ്വാമിയെ ആകെപ്പാടെ ഒന്നു നിരീക്ഷിച്ചു.
രോമങ്ങൾ മുറ്റി വളർന്ന സ്വാമിയുടെ കാതുകൾ കോഴിക്കുഞ്ഞിന്റെ
ചിറകുകൾപോലെയുണ്ടായിരുന്നു. നീണ്ട താടിയുടെ അറ്റം പിടിച്ചുകെട്ടിയിട്ടത് ഒരു
നീറ്റടയ്ക്കുപോലെ നെഞ്ഞത്തു കിടന്നിരുന്നു.
പത്തുമുപ്പതു സ്വർണ്ണച്ചിറ്റുകളുടെ മാറ്റുനിർണ്ണയിക്കാൻ കാൽ മണിക്കൂറെടുത്തു. പിന്നെ തട്ടാൻ മജിസ്ട്രേട്ടു വിധിക്ലപിച്ചു: “മാറ്റുകുറഞ്ഞ പഴയ പൊന്നാണ്." കുടുക്കാരൻ കാരണവർ തലതാഴ്ത്തി വിധി സ്വീകരിച്ചു.
പിന്നെ തൂക്കലും കണക്കുകൂട്ടലുമെല്ലാം എളുപ്പം കഴിഞ്ഞു. പൊന്നിന്റെ പണവും കൊടുത്തു കക്ഷിയെ ഡിസ്മിസ് ചെയ്തു. കൃഷ്ണൻ മാസ്റ്റരുടെ കേസ് വിചാരണയ്ക്കെടുത്തു. കാപ്പുകൾ തീയിലിട്ടു കാച്ചി പൊതിച്ചൽ സ്വർണ്ണം പുറത്തെടുക്കാൻ കുറച്ചു സമയം
പിടിച്ചു. പരിഷ്കാരത്തിലുള്ള വളകളുടെ സാമ്പിൾ കൃഷ്ണൻ മാസ്റ്റരെക്കൊണ്ടംഗീകരിപ്പിച്ച് പണ്ടം പണിയാൻ പൊന്നു വീണ്ടും പിറകിലെ മുറിയിലേക്ക് അയയ്ക്കപ്പെട്ടു. “മൂന്നുദിവസംകൊണ്ടു പണി തീർത്തുവെക്കാം.” ആത്മാനന്ദസ്വാമി താടി
തടവിക്കൊണ്ടരുളിച്ചെയ്തു. പിന്നെ പെട്ടിയുടെ വലിപ്പു നീക്കി, ഉള്ളിൽ നിന്ന് ഒരു
പുസ്തകമെടുത്തു കൃഷ്ണൻ മാസ്റ്റർക്കു സമ്മാനിച്ചു: “മോക്ഷഗവാക്ഷം.