ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്ല ഈ വിഭവങ്ങൾ, വേലുമൂപ്പർക്ക് എന്തെങ്കിലും സമ്മാനിക്കാതെ ഇവിടുന്നു മൂടും തട്ടി എണീറ്റുപോകുന്നത് ഉചിതമല്ലെന്നു തോന്നി. പണം കൊടുത്താൽ കിഴവൻ സ്വീകരിക്കുമോ? ഉണ്ട് ചോറിനു വലിവാങ്ങുന്നതു ചേയാണെന്നു വിചാരിക്കുന്നവരാണ് ഇക്കൂട്ടർ. പനമൂട്ടിൽ തറവാട് വലിയ തറവാടൊന്നും അല്ല - അത് പുരപ്പായിട്ടും - പയിച്ചു കേറിവരുന്നോർക്ക് ഒരു പിടി വറ്റു കൊടുക്കാൻ പടച്ചോനെത്തിച്ചിട്ട് ഇന്നേവരെ ഇവിടെ കൊഴങ്ങിട്ടിയ -- എന്നു സംഭാഷണങ്ങൾക്കിടയിൽ ഒരിക്കൽ വേലുമൂപ്പർ അർത്ഥഗർഭമായി പറഞ്ഞതും അനുസ്മരിച്ചു.
ഊണിനു മോർ പകർന്നുവെച്ച പഴയ ചിനപ്പിഞ്ഞാണക്കുടത്തിൽ ശ്രീധരന്റെ കൊതി കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ആ ചൈനീസ് ആന്റിക്കിന്റെ അമൂല്യത വീട്ടുകാർക്ക് അറിഞ്ഞുകൂടാ - പറഞ്ഞുകൊടുത്താലും മനസ്സിലാവുകയില്ല. നാളെയോ മറ്റുന്നാളോ ആ കലാവസ്തു വീണുടഞ്ഞാൽ കുപ്പയിലേക്കു വലിച്ചെറിഞ്ഞുകളയും. അതിന്റെ തുടഞ്ഞ കഷണങ്ങൾക്കുപോലും വില കിട്ടുമെന്ന വസ്തുത ഇവിടെയുള്ളവർക്കു വിവരമില്ല. ദൽഹിയിലോ ബോംബെയിലോ ആന്റിക്ക് റിയോഷാപ്പിൽ ഇതു ചെന്നു ചേർന്നാൽ, എന്തു വിലകൊടുത്തും വാങ്ങാൻ അമേരിക്കൻ സന്ദർശകർ തയ്യാറായിരിക്കും. എന്നാൽ അങ്ങനെ വിറ്റു കാശുണ്ടാക്കാനല്ല. തന്റെ ഉദ്ദേശ്യം, സ്വന്തമാക്കാനാണ്. ആഫ്രിക്കയിൽ നിന്നും ഈജിപ്തിൽനിന്നും ഇറ്റലി, സ്വിറ്റ്സർലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും താൻ ശേഖരിച്ച കൗതുകവസ്തുക്കളുടെ കൂട്ടത്തിൽ ഈ ചൈനീസ് വാസിനു പ്രഥമസ്ഥാനം ലഭിക്കും......
ശ്രീധരൻ പ്രായിൽനിന്ന് എഴുന്നേറ്റു. കിഴവൻ മുതു കുനിച്ചു കണ്ണും ചിമ്മി വീണ്ടും ഉറക്കഷ്ണങ്ങുകയാണ്. ശശിധരൻ ഒന്നു ചുമച്ച് ഒച്ചയനക്കി: "വേലുമൂപ്പരോട് ഒന്നു ചോദിച്ചോട്ടെ?'
കിഴവൻ കണ്ണുകൾ മിഴിച്ച്, കഴുത്തുപൊക്കി: "എന്താ മോനേ?..... “ഇവിടെയുള്ള ആ മോർപ്പിഞ്ഞാണക്കുടം എനിക്കി തരോ?' കിഴവൻ ആലോചിച്ചുനോക്കി - പിന്നെ പതുക്കെ ചിരിച്ചു. “ആ പഴേ പാത്രം നെനക്കു വേണങ്കില് നിയ് എടുത്തോ......
“വെറുതേ വേണ്ട - വില തരാം.... രീധരൻ സങ്കോചത്തോടെ സമർത്ഥിച്ചു. "വെലോ കിലേം ഒന്നും വേണ്ട കുട്ടീ -- നെനക്ക് അതിനോട് ഒര്ഷ് തോന്നീട്ടുണ്ടെങ്കില് എടുത്തുകൊണ്ടുപൊയ്ക്കോ - സന്തോഷം.... “അതല്ല ഞാൻ പറയുന്നത്...... പിന്നെ എന്തു പറയണമെന്നു നിശ്ചയമില്ലാതെ
ശ്രീധരൻ പരുങ്ങി.
"ആ ചീനപ്പാത്രം ആരും കാണാതെ ഇവിടുത്തെ അടുക്കളയിൽ കിടന്നതുകൊണ്ടാണ് - ആവശ്യക്കാരുടെ കണ്ണിൽ പെട്ടിരുന്നുവെങ്കിൽ അവർ എന്തു
വിലകൊടുത്തും വാങ്ങിക്കൊണ്ടു പോകുമായിരുന്നു...... “ആ പാത്രത്തിനെന്താണ് അത്രയ്ക്കൊരതിർപ്പ്?
ചൈനീസ് ആന്റിക്കിന്റെ അമൂല്യസ്വഭാവം വേലുമൂപ്പരെ പറഞ്ഞു. മനസ്സിലാക്കുന്നതെങ്ങനെ?
“ഇത്, ദൽഹിയിലോ ബോംബെയിലോ എത്തിച്ചാൽ, അമേരിക്കൻ സായിപ്പുമാരുടെ കണ്ണിൽ പെട്ടാൽ, അവർ നല്ല വിലകൊടുത്തു വാങ്ങിക്കൊണ്ടുപോകും. അമ്മാതിരി
പാത്രങ്ങൾ ഇപ്പോൾ കിട്ടുകയില്ല. അതു കൊണ്ടുതന്നെ..... വേലുമൂപ്പർ നല്ലാരു ഫലിതം കേട്ടപോലെ ചിരിച്ചു. "നെനക്കത് ഗോസായിമാരുടെ നാട്ടില് കൊണ്ടുപോയി വിറ്റു പൈസ ആക്കാൻ
കഴിയേങ്കില്, നെന്റെ സാമർത്ഥ്യംപോലെ നിത്യ ചെയ്തോ - എനിക്കൊന്നും തരണ്ട...ഞാൻ പറഞ്ഞില്ല...... എന്റെ മോൻ ദാമോദരൻ അതു പണ്ട് ഒരു മാപേലനോട് ഒരുറുപ് കച്ചോടായതാണ്. ബാങ്കിലെ സായിവിന് ക്രിസ്സ്മസ്സിന് കാഴ്ചവെക്കാൻ കരുതിവെച്ചതായിരുന്നു. അപ്പോളാണ് ഓൻ സൈക്കിളുമുട്ടി മരിച്ചത് പിന്നെ ആ പിഞ്ഞാണക്കുടുക്ക പത്തായത്തിന്റെ മൂലേല് കെടക്കായിരുന്നു മൂന്നാലുമാസം മുമ്പാണ് മാണിക്യം അതു പൊറത്തെടുത്തത്...... വേലുമൂപ്പർ അകത്തേക്കു മുഖം തിരിച്ചു വിളിച്ചു. “മോളേ......
“എന്താ അച്ഛാ" മാണിക്യം വിളികേട്ടു. “ആ നാഗത്തിലുള്ള ചീനക്കോപ്പ കഴുകിത്തുടച്ച് ഇങ്ങോട്ടെടുത്തോ.”
“എന്തിനാണച്ചാ?” "നമ്മളെ ശീദരങ്കുട്ടിക്ക് ആ ചീനക്കോപ്പന്റെ മോളില് ഒര് കണ്ണ് - ഓൻ
കൊണ്ടോയിക്കോട്ടെ
(അകത്തുനിന്നു ചിരി - പെണ്ണുങ്ങളുടെ അടക്കിപ്പിടിച്ച് പരിഹാസച്ചിരി.) പിഞ്ഞാണക്കുടം കഴുകിത്തുടച്ച് കോലായിലെ പൂപായിൽ - നരിയുടെ വായിൽത്തന്നെ കൊണ്ടുവന്നുവെച്ചു. ചക്കച്ചകിണിത്തലച്ചി, മാണിക്യം. ഇന്ത്യൻ കടുവയുടെ വായിൽ ചൈനീസ് ഡ്രാഗൺ! - നല്ലൊരു കാഴ്ച. വേലുമൂപ്പർ കോട്ടുവായിടുന്നു.
“വേലുമൂപ്പർ കൈയൊന്നിങ്ങോട്ടു കാണിക്കണം." “എന്തിനാണു മോനേ, എന്തെങ്കിലും തരാനാണോ?” വേലുമൂപ്പർ കൈയനക്കാതെ ചോദിച്ചു.
"എന്നെ ഇപ്പോൾ ഒരു പഴേ സാമാനക്കച്ചവടക്കാരനായി കരുതിയാൽ മതി
ശ്രീധരൻ ആദരവോടെ അറിയിച്ചു. “ഈ പാത്രത്തിന്നു ചെറിയൊരു വില വേലപ്പർ
എന്റെ കൈയിൽനിന്നു സ്വീകരിക്കണം - അല്ലെങ്കിൽ എനിക്ക് ഇതുവേണ്ട....
വേലുമൂപ്പർ കുറച്ചുനേരം ആലോചിച്ചു. “നിയിങ്ങനെ നിർബ്ബന്ധം പിടിച്ച് പറയാണെങ്കില് ഒരുറുപ് തന്നേക്ക്.....
ഒരുറുപ്പിക - അല്ലെങ്കിൽ രണ്ടുറുപ്പിക എത്രയായാലും ഞാൻ മനസ്സറിഞ്ഞു തരുന്നതു വേലുമൂപ്പർ സ്വീകരിക്കണം....... വേലുമൂപ്പർ കൈനീട്ടി.
ശ്രീധരൻ പേഴ്സ് തുറന്ന്, നൂറുറുപ്പികയുടെ പുതിയ ചെറിയ ഒറ്റനോട്ടെടുത്ത്, നാലാക്കി മടക്കി വേലുമൂപ്പരുടെ കൈയിൽ സമർപ്പിച്ചു.
(കിട്ടിയതു പത്തിന്റെ നോട്ടാണെന്നു കിഴവൻ കരുതിയിട്ടുണ്ടാവണം!) വേലുമൂപ്പർ നോട്ടു മടിയിൽ തിരുകിവെച്ചു.
“ഒരു കഷണം പഴേ കടലാസ് തരോ? - ഈ പാത്രം ഒന്നു പൊതിയാൻ... “മോളേ...... വേലുമൂപ്പർ വിളിച്ചു: “ഒര് കണ്ടം കടലാസ് കൊണ്ടക്കൊടുക്ക് - പിഞ്ഞാണക്കുടുക്ക പൊതിയാൻ...
മാണിക്യം അടുക്കളയിൽ തിരഞ്ഞു കിട്ടിയ ഒരുകഷണം ന്യൂസ്പേപ്പർ എടുത്തുകൊണ്ടുവന്നു. പീടികയിൽ നിന്ന് ഉപ്പോ മുളകോ മറ്റോ പൊതിഞ്ഞു കെട്ടികൊണ്ടുവന്ന കടലാസ്സാണ് രണ്ടുമാസം പഴക്കം ചെന്ന ഒരു മലയാള ദിനപ്പത്രം. പത്രത്തിൽ വെറുതെയൊന്നു കണ്ണോടിച്ചപ്പോൾ ഒരു മൂലയിൽ തന്റെ പേർ കിടക്കുന്നതു കണ്ടു. പാർലമെന്റിലെ ചോദ്യാത്തരങ്ങൾ! ശ്രീധരൻ എം. പി. ലോകസഭയിൽ ചോദിച്ച ഒരു ചോദ്യം:
“കേരളത്തിൽനിന്ന് അമേരിക്കയിലേക്കു കയറ്റിയയച്ച തവളക്കാലുകളുടെ എണ്ണം എന്തര്
അവയ്ക്ക് എത്ര ഡോളർ വില കിട്ടി?"
(ബന്ധപ്പെട്ട മന്ത്രിയുടെ മറുപടിയും.) തവളക്കയറ്റുമതിയെപ്പറ്റി ശ്രീധരൻ പാർലമെന്റിൽ ചോദിച്ച ചോദ്യത്തിന്റെ പ്രേരണ പഴയ അതിരാണിപ്പാടം സ്മരണകളായിരുന്നു. ചെറുപ്പത്തിൽ കന്നിപ്പറമ്പിൽ മഴക്കാലങ്ങളിലെ രാത്രികളിൽ, തോടുകളിൽ നടക്കുന്ന തവളകളുടെ പാട്ടുകച്ചേരികൾ ഉറക്കിന് എന്തൊരുന്മേഷമാണ് ഒരുക്കിക്കൊടുത്തിരുന്നത്. കാലം വരുത്തിയ മാറ്റങ്ങൾ! ആ ഭാഗവതർമാർ ഐസുകുപ്പായമിട്ട് അമേരിക്കയിലേക്കു കപ്പൽ കയറി ഡോളറുകളായി മാറി തിരിച്ചുവരുന്നു!
“ഇനി ഞാൻ പോയിവരട്ടെ' ശ്രീധരൻ യാത്രചോദിച്ചു.
“മോനേ, ഇനി നിന്നെ എപ്പളാണ് കാണ് ആ?” വേലുമൂപ്പർ ശ്രീധരന്റെ കൈപിടിച്ചു മറ്റേ കൈകൊണ്ടു ശ്രീധരന്റെ പുറത്തു തലോടിക്കൊണ്ട് തെല്ലാരു തൊണ്ടയിടർച്ചയോടെ മൊഴിഞ്ഞു: “ഞാൻ അങ്ങു ലോകത്തേക്ക് ശീട്ടും വാങ്ങി കാത്തിരിക്കാണ്.......
ശ്രീധരനും പം വികാരാധീനനായി. താൻ ഇനി വരുമ്പോൾ ഒരുപക്ഷേ, കോലായിലെ ഈ കസേര (അടുത്തുള്ള
തൊട്ടിലും) ഇവിടെ കണ്ടില്ലെന്നുവരാം - അത് ഓർത്തപ്പോൾ സങ്കടം തോന്നി. “വേലുമൂപ്പർ ഇനിയും വളരെക്കാലം ആരോഗ്യത്തോടെ ജീവിക്കും...... ഞാൻ വന്നു കാണും.... ശ്രീധരൻ വികാരം ഒതുക്കിക്കൊണ്ട് ആദരവോടെ ആശംസയരുളി. “എന്റെ മോൻ നന്നായിവരട്ടെ” വേലുമുപ്പർ ശ്രീധരന്റെ മൂർദ്ധാവിൽ കൈവെച്ച്
അനുഗ്രഹിച്ചു
ചൈനീസ് റിയോവാസ്, ന്യൂസ്പേപ്പറിൽ പൊതിഞ്ഞു കക്ഷത്തിൽ വെച്ച്, കന്മത്തിലുകളും മരവേലികളും ചീനവേലികളും മറപിടിച്ചുനിക്കുന്ന പുരയിടങ്ങൾക്കരികിലെ ഇടുങ്ങിയ നടപ്പാതകളിലൂടെ, ചുറ്റിവളഞ്ഞു റോഡിനുനേർക്കു നീങ്ങി.
ഒരു പറമ്പിൻ മൂലയിൽ പുതിയൊരുജാതി പന്നച്ചെടി വളർന്നു മൂടിക്കിടക്കുന്നതു കണ്ടു - നാട്ടുകാർ കമ്മ്യൂണിസ്റ്റ് അപ്പ' എന്നു നാമകരണം ചെയ്ത കാട്ടുചെടിയാണ്. പച്ചനിറമുള്ള ഇലകളും പല്ലിമുട്ടപോലുള്ള വെളുത്ത ചെറിയ കായ്കളുമുള്ള ഈ ചെടിക്ക് ഒരു ചോപ്പൻ പേരു നകിയതിന്റെ കാരണം, അത് ഏതു രാജ്യത്തെ മണ്ണിലും, എത്ര വരണ്ട കാലാവസ്ഥയിലും, അരണ്ട ചുറ്റുപാടിലും വേരൂന്നി സംഘംചേർന്നു വളർന്നു സ്ഥലം പിടിച്ചെടുക്കുമെന്നതാണ്.
മിസ്റ്റർ ശീമക്കൊന്നപോലെതന്നെ ഈ സഖാവ് അപ്പയും അതിരാണിപ്പാടത്തു വിദേശീയനായ വരുത്തനാണ്. റോഡിലെത്തിച്ചേർന്നു.
ധാന്യം പൊടിക്കുന്ന മില്ലുകളും, മോട്ടോർ വർക്ക്ഷാപ്പുകളും മറ്റും ശബ്ദിക്കുന്ന റോഡരികിൽ പുതിയൊരു റസ്റ്റാറന്റ്-ചുവന്ന കുപ്പിയുടെ കൂറ്റൻ ചിത്രത്തോടുകൂടിയ വലിയൊരു അലൂമിനിയം ബോർഡ് റസ്റ്റാറന്റിന്റെ വാതിക്കൽ കുത്തിനിർത്തിയിട്ടുണ്ട്. കൊക്കൊക്കോലാ പാനീയത്തിന്റെ പരസ്യം!
പണ്ട് കുതിരബിരിയാണി ബയിക്കാറുണ്ടായിരുന്ന ഭാരതമാതാ ഈ പരിസരത്തിലെവിടെയോ ആയിരുന്നുവെന്നു തോന്നുന്നു. ഭാരതമാതായും പോയി. കുതിരബിരിയാണിയും പോയി ഇപ്പോൾ ടാമെന്റം, പോൺസ് പുലാവറും കൊക്കൊക്കോലയും മറ്റുമാണ്.
കൊക്കൊക്കോല പഴയ അതിരാണിപ്പാടത്ത് അവതരിച്ചതിൽ അദ്ഭുതം തോന്നിയില്ല. ഈജിപ്തിലെ മഞ്ഞമരുഭൂവിന്റെ മൂലയിൽ ഒറ്റപ്പെട്ടുനിക്കുന്ന കൂറ്റൻ സ്ഫിങ്ക്സ് പ്രതിമയുടെ മുമ്പിൽ - ഒരു ചെടിയോ പുൽക്കൊടിയോ പൊടിക്കാത്ത വരണ്ട മണൽപ്പരപ്പിൽ - ദാഹാർത്തരായ സന്ദർശകരെ മോഹവലയത്തിലേക്കു മാടിവിളിച്ചുകൊണ്ട് ഒരുക്കൻ ബോർഡ് പതിനാറു വർഷം മുമ്പു കണ്ടത് ആ സ്ഫിങ്ക്സ് പ്രതിമയോടൊപ്പം ഇപ്പോഴും ഓർമ്മയിൽ പതിഞ്ഞുകിടപ്പുണ്ട്. ഇതേ പരസ്യം.
ടൈറ്റ് പാന്റ്സും, ഇരുണ്ട എട്ടുകാലിച്ചിത്രങ്ങൾ നിറയെ അച്ചുകുത്തിയ ടെറിലിൻ സ്ലാക്ക് ഷർട്ടും ധരിച്ച്, നെറ്റിക്കുമീതെ ചെറിയൊരു കൂരിയാറ്റക്കൂടുമായി ഒരു പയ്യൻ ഏതോ പുതിയ അമേരിക്കൻ റോക്ക് ആൻഡ് റോൾ ട്യൂണിൽ ചൂളംവിളിച്ചു തലയാട്ടിക്കൊണ്ട് എതിരേ വന്നു. (കൊക്കൊക്കോല കുടിക്കാനിറങ്ങിയതായിരിക്കും.) ശ്രീധരനെ കണ്ടപ്പോൾ, പയ്യൻ അവിടെ തങ്ങിനിന്നു. ചൂളംവിളി നിർത്തി, പാന്റിന്റെ പോക്കറ്റിൽ കൈതിരുകി തല ചെരിച്ച് ചുണ്ടുകൾ കോട്ടി ഒരു നോട്ടം - ഹൂ ഈസ് ദിസ് ഗൈ? ഇവനാരെടാ?
ഊറാമ്പുലിക്കുപ്പായക്കാരൻ പയ്യൻ ചോദിച്ചാൽ പറയേണ്ട ഉത്തരം ശരീധരൻ മനസ്സിൽ ഒരുക്കിവെച്ചു; അതിരാണിപ്പാടത്തെ പുതിയ തലമുറയുടെ കാവൽക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ പഴയ കൗതുക വസ്തുക്കൾ തേടിനടക്കുന്ന ഒരു പാരാദേശിയാണു ഞാൻ