ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം കൊടുത്തു; കൂടെ ഒരു ഭസ്മവും ആ ലേഹ്യത്തിൽ ഗുൽഗുലുവിനു പുറമേ നീർവാളമോ ചേർക്കുരുവോ എന്താണു ചേർത്തിരുന്നതെന്നറിഞ്ഞുകൂടാ ലേഹ്യം കുറെ വീര്യം കൂടിയതായിരുന്നുവെന്ന് ഫലം കൊണ്ടു മനസ്സിലായി. ലേഹ്യം കഴിച്ചു കുറച്ചു ദിവസങ്ങൾക്കകം ഗോപാലേട്ടന്റെ ദേഹത്തിലെ ചൊറി പകുതിയും കരിഞ്ഞു. അതോടൊപ്പം മറ്റൊന്നുകൂടി സംഭവിച്ചു; നാഡിഞരമ്പുകൾ തളർന്നുപോയി. അരയ്ക്കു കീഴ്പ്പോട്ടു ബലക്ഷയം ബാധിച്ചു നടക്കാൻ വയ്യാതെ ഗോപാലേട്ടൻ കിടപ്പിലായി
ഉഷ്ണരോഗം പിടിപെട്ടാൽ നാട്ടുകാർക്കു പെരുമാറാൻ ഒരു മരുന്നുണ്ടായിരുന്നു. കോരുക്കുട്ടിവൈദ്യരുടെ 'ഉഷ്ണവിനാശിനി ഓയിൽ' (യു.വി. ഓയിൽ' എന്നു പ്രസിദ്ധം) ആവണക്കെണ്ണയിൽ കരിനൊച്ചിയും മറ്റു ചില പച്ചമരുന്നുകളും പിഴിഞ്ഞുചേർത്തു കാച്ചിയെടുത്ത ആ തൈലം കുപ്പിയിലാക്കി "യു. വി. ഓയിൽ' എന്ന ലേബലും ഒട്ടിച്ചു വിറ്റുവന്നിരുന്നു. ഗുഹ്യരോഗം പിടിപെട്ടവർ ആ കുപ്പിത്തൈലം വാങ്ങിക്കൊണ്ടുപോയി കുടി യെടാ കുടി! നല്ല മലശോധന കിട്ടും. കുറെ കുടിച്ചുകഴിഞ്ഞാൽ രക്തത്തിലെ മലിനാംശങ്ങൾ കുറഞ്ഞുകിട്ടിയെന്നും വരാം. അതൊരു ദീർഘകാല ചികിത്സാപദ്ധതിയായിരുന്നു. യു. വി. ഓയിൽച്ചികിത്സയിലാണെന്നു മനസ്സിലായാൽ
കക്ഷിയുടെ രോഗമെന്താണെന്ന് ആളുകൾ ഊഹിച്ചെടുത്തുകളയും. ഈ രോഗം പിടിപെട്ടാൽ, പാണൻ അപ്പുണ്ണിയെപ്പോലെ അത് ചെണ്ടമുട്ടി അറിയിച്ചു നടക്കുന്നവരല്ലല്ലോ മിക്കവരും. അതുകൊണ്ട്. (അതിരാണിപ്പാടം ശൈലിയിൽ പറഞ്ഞാൽ കടിച്ചതു വിഷപ്പാമ്പാണെന്നു മനസ്സിലായാൽ, ചെറുപ്പക്കാർ ഉടനെ രഹസ്യമായി ഒരു മുറിവൈദ്യനെ സമീപിക്കും. നാടിന്റെ മുക്കിലും മൂലയിലും "പ്രൈവറ്റ് ചൊറി'യും 'നീർ വീഴ്ചയും ക്ഷണം സുഖപ്പെടുത്തിക്കൊടുക്കുന്ന “സ്പെഷ്യലിസ്റ്റുകൾ താവളമടിച്ചിരുന്നു. തങ്ങളുടെ മിടുക്കു കാണിക്കാൻ ഈ വിദ്വാന്മാർ ആദ്യമേ വീര്യംകൂടിയ ഒരു മരുന്നുകൊടുക്കും. രോഗത്തിന്റെ ബാഹ്യചിഹ്നങ്ങൾ പെട്ടെന്നു മാഞ്ഞുപോകും, രോഗബീജങ്ങൾ രക്തത്തിൽത്തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ടാകും. പിന്നെ പെട്ടെന്നു മറ്റൊരു രൂപത്തിലായിരിക്കും ആ വിഷബീജങ്ങളുടെ പ്രത്യാക്രമണം. ഗോപാലേട്ടനു പറ്റിയത് അതാണ്; പനഞ്ചിറക്കാവിലെ വൈദ്യൻ അങ്ങനത്തെ
ഒരു സ്പെഷ്യലിസ്റ്റായിരുന്നു.
ചൊറി തീരെ വിട്ടുമാറിയില്ല. ശരീരം കരുവാളിച്ചു. കാലുകൾ തളർന്നു. എന്നാൽ ഗോപാലേട്ടന്റെ മുഖത്ത് രോഗത്തിന്റെ യാതൊരു ലക്ഷണവും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാത്രമല്ല, ശേഷം ഭാഗങ്ങളിൽനിന്നു പിൻവാങ്ങിയ കാന്തിയും വീര്യവും മുഖത്തു തളംകെട്ടിനിക്കുന്നതുപോലെ തോന്നിയിരുന്നു. കറുത്തു
മിനുത്ത തലമുടി വലതുസൈഡിലേക്കു വകഞ്ഞുവെച്ച വിശാലമായ നെറ്റിയും വിരിഞ്ഞ നയനങ്ങളും നീണ്ട അം വളഞ്ഞ നാസികയും ചോരത്തുടിപ്പാർന്ന ചുണ്ടുകളും കൈതപ്പൂപോലത്തെ കവിളും വെളിക്കുകാട്ടിക്കൊണ്ട് കരിഞ്ഞ ദേഹവും കുഴഞ്ഞ കാലുകളും ഒരു ചൗക്കാളംകൊണ്ടു മുടിമറച്ച് കോലായയുടെ ഒരറ്റത്ത്, ചുമരനിടുത്ത്, വിരിച്ച കോസടിയിൽ കിടക്കുന്ന ഗോപാലേട്ടനെ കാണുമ്പോൾ നാരായണി പുരുഷവേഷംപൂണ്ടു വന്നതാണോ എന്നു പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.
അച്ഛൻ നാട്ടുവൈദ്യന്മാരെ കൂട്ടിക്കൊണ്ടുവന്നു. ഓരോ വൈദ്യനും ഓരോ വിധത്തിലാണ് രോഗം വ്യാഖ്യാനിച്ചത്. അതിനനുസരിച്ച് കഷായവും ഗുളികയും തേപ്പുമരുന്നും ഉണ്ടാക്കി. ഒരുകാൽ മുടന്തി, മേത്തോന്നി മുതലായ ഔഷധച്ചെടികള്ഷിച്ചു ശ്രീധരനു ചിലപ്പോൾ ചുറ്റിത്തിരിയേണ്ടിവന്നു.
ഒരു വൈദ്യന്റെ ചികിത്സകൊണ്ടു ഫലമില്ലെന്നു കാണുമ്പോൾ വെറൊരു വൈദ്യനെ വരുത്തും. അയാൾ കിഴികാച്ചി ഉഴിയാൻ ക്ലപിക്കും. പിന്നെ കുറെദിവസം
ഉഴിച്ചിലിന്റെയും പിഴിച്ചിലിന്റെയും തിരക്കാണ്. അച്ഛൻ, നാട്ടിലെ പ്രസിദ്ധ ജ്യോത്സ്യനായ ഉണ്ണിപ്പണിക്കരെ കൂട്ടിക്കൊണ്ടുവന്ന് ഗോപാലേട്ടന്റെ ജാതകം വിസ്തരിച്ചു പരിശോധിപ്പിച്ചു; പ്രശ്നവുംവെച്ചു. പണിക്കർ പറഞ്ഞു: “പൂർവ്വജന്മത്തിൽ ഒരു പുണ്യസർപ്പത്തെ തല്ലിക്കൊന്നിട്ടുണ്ട്. ആ പാപഫലമാണ്. പാമ്പിനെപ്പോലെ ഇഴയേണ്ടി വരും.
പണിക്കർ പറഞ്ഞതു ശരിയായിരുന്നു.
രോഗിയായിക്കഴിഞ്ഞിട്ടും ഗോപാലേട്ടൻ തന്റെ ലജ്ജാശീലവും അഭിമാനവും
കൈവെടിഞ്ഞിരുന്നില്ല. ഇളയമ്മ സഹതാപത്തോടെ അറപ്പും മടിയും കാട്ടാതെ
ശുശ്രൂഷകൾ ചെയ്യാൻ തയ്യാറായിരുന്നു. എന്നാലും വിസർജ്ജനത്തിനു
പറമ്പിൽത്തന്നെ പോകണമെന്നു ഗോപാലേട്ടനു നിർബന്ധമായിരുന്നു. കൈകൾ
നിലത്തുകുത്തി ഊരകൊണ്ടു കാലുകൾ മുന്നോട്ടു തള്ളി നിരക്കി നിരക്കിക്കൊണ്ടാണ്
നിലത്തിലൂടെ നീങ്ങുക പാമ്പ് ഇഴയുന്നതുപോലെതന്നെ.
സർപ്പപ്രീതി വരുത്തണം; ഉണ്ണിപ്പണിക്കർ പരിഹാരം കണ്ടു. മരുത്തിക്കാവിലേക്കു നൂറു കോഴിമുട്ട നേർന്നു. ഒരു പാമ്പിൻതിറ കഴിപ്പിക്കാനും തീരുമാനിച്ചു. വേറെ ചില കാവുകളിൽ വെള്ളികൊണ്ടുള്ള സർപ്പ് പ്രതിമകൾ സംഭാവനചെയ്തു.
ഒഴിവുസമയങ്ങളിൽ ശ്രീധരൻ ഗോപാലേട്ടന്റെ അരികിൽച്ചെന്നിരിക്കും. ഗോപാലേട്ടന് അതു വലിയ ആശ്വാസമായിരുന്നു ഗോപാലേട്ടൻ കിടപ്പിലായതിന്റെ അടുത്ത നാളുകളിൽ സന്ദർശനത്തിനെ ത്തുന്ന സ്നേഹിതന്മാരുടെ വലിയ തിരക്കായിരുന്നു. ക്രമേണ അവരുടെ വരവു ചുരുങ്ങിത്തുടങ്ങി. ഇപ്പോൾ ആരെങ്കിലും വല്ലപ്പോഴും വന്നെങ്കിലായി എന്ന അവസ്ഥയാണ്.
കോളേജ് ലൈബ്രറിയിൽനിന്നു നോവലുകളും കവിതാപുസ്തകങ്ങളും എടുത്തുകൊണ്ടുവന്നു ഗോപാലേട്ടനെ വായിച്ചുകേൾപ്പിക്കും. ഗോപാലേട്ടനു കൂടുതൽ താൽപര്യം കവിതകളോടായിരുന്നു വിശേഷിച്ചും കുമാരനാശാന്റെ കവിതകൾ:
"ഹാ! പാപമോമൽമലരേ ബത നിന്റെമേലും ക്ഷേപിച്ചിതേ കരുണയറ്റം കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്ക്കഴുകനെന്നു കപോതമെന്നും." "വീണപൂവി'ലെ ആ ശ്ലോകം വായിച്ചുകേട്ടപ്പോൾ ഗോപാലേട്ടന്റെ മിഴികൾ
നനയുന്നതായിക്കണ്ടു. അപ്പോൾ ശ്രീധരനും അപം വികാരഭരിതനായിപ്പോയി. അതികോമളനും സൽസ്വഭാവക്കാരനും സ്നേഹശീലനുമായ ഗോപാലേട്ടനെ ഇങ്ങനെ അടിച്ചുവീഴ്ത്തിയ വിധി എന്തൊരു കാട്ടാളൻ
കോളേജ് ലൈബ്രറിയിൽനിന്നു കൂടക്കൂടെ കുമാരനാശാന്റെ ഗ്രന്ഥങ്ങൾ കൊണ്ടുവന്നുതുടങ്ങി. ആശാന്റെ കവിതകളുമായി, പരിചയപ്പെടാൻ ശ്രീധരനും ഒരാവേശമുളവായി.
ശ്രീധരനും കവിതയെഴുതാറുണ്ടെന്നു ഗോപാലേട്ടൻ ധരിച്ചിരുന്നില്ല.
ഒരു ശനിയാഴ്ച രാവിലെ ശ്രീധരൻ ഗോപാലേട്ടന്റെ അരികെയിരുന്ന് ആശാന്റെ 'നളിനി' വായിക്കുകയായിരുന്നു. ശ്രീധരന്റെ വ്യുൽപത്തി ഗോപാലേട്ടനില്ല. അതിനാൽ ചില ശ്ലോകങ്ങളുടെ അർത്ഥവും സാരവും ശ്രീധരൻ പറഞ്ഞുകൊടുക്കും. ശ്രീധരനു മനസ്സിലാവാത്തത് ടിപ്പണിയിൽനിന്നും ഗ്രഹിക്കും.
“സ്വന്തകർമ്മവശരായ് തിരഞ്ഞിടു
ന്നദമറ്റു ബഹുജീവികൊടികൾ
അന്തരാളഗതിതന്നിലൊന്നൊടൊ ന്നന്തരം പെടുമണുക്കളാണു നാം
എന്ന ശ്ലോകത്തിന്റെ അർത്ഥം ശരിക്കും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ
പരുങ്ങുകയായിരുന്നു ശ്രീധരൻ. അപ്പോൾ കണ്ടു. ഒരാൾ പടികേറി വരുന്നത്.
ശങ്കുണ്ണിമേനോൻ!
ശ്രീധരൻ (അച്ഛനെക്കഴിച്ചാൽ) ഏറ്റവും ബഹുമാന്യനായി മനസ്സിൽ അവരോധിച്ചുവച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. ശങ്കുണ്ണിമേനോൻ. മുനിസിപ്പൽ നികുതിപിരിവുകാരൻ ശങ്കുണ്ണിമേനോൻ!
കൃഷ്ണൻമാസ്റ്റരുടേതുപോലെതന്നെയാണ്, ശങ്കുണ്ണിമേനോന്റെ ഉടുപ്പും, മമുണ്ട്, കഴുത്തടപ്പൻകോട്ട്, കറുത്ത തൊപ്പി, ചെരിപ്പ്, കുട, കണ്ണട നെറ്റിയിൽ എട്ടുകാലിമുട്ടപോലുള്ളൊരു ചന്ദനപ്പൊട്ടും, ചെവിക്കുറ്റിയിൽ ഒരു പെൻസിലും, കക്ഷത്തിൽ ഒരു നികുതിബുക്കും കൂടുതലായി കാണാമെന്നുമാത്രം നികുതിബുക്കുകളുടെ വലിയൊരു കെട്ടു തലയിലേറ്റി, ചൊറിചിരങ്ങുകൾ പിടിച്ചൊരു ചെക്കനും പിന്നാലെയുണ്ടായിരിക്കും.
നികുതി അടച്ചില്ലെങ്കിൽ അച്ഛനമ്മമാരെയും ഏട്ടനെയും തന്നെയും പിടിച്ചു.
പുറത്താക്കി വിടു ജപ്തിചെയ്ത്, വാതിൽ പൂട്ടി സീലുവെയ്ക്കാൻ അധികാരമുള്ള
ഒരുദ്യോഗസ്ഥനാണ്. ശങ്കുണ്ണിമേനോൻ എന്നൊരു ധാരണ ചെറുപ്പത്തിൽ വെച്ചു. പുലർത്തിയിരുന്നു. ഇപ്പോൾ ആ ഭയം മാഞ്ഞു പോയിട്ടുണ്ടെങ്കിലും ശങ്കുണ്ണിമേനോനോടുണ്ടായിരുന്ന ആ ബഹുമാനത്തിന് ഊനം തട്ടിയിട്ടില്ല. ശങ്കുണ്ണിമേനോൻ കക്ഷത്തിലെ ബുക്കെടുത്തു നിവർത്തി ഇടയ്ക്കിടെ നാക്കിൽ തൊട്ടു
നനച്ച നടുവിരൽകൊണ്ടു കടലാസുകൾ വേഗം വേഗം മറിച്ച് കന്നിപ്പറമ്പിലെ ഓടിട്ട മാളികവീടി'ന്റെ ഏട് തിരഞ്ഞുപിടിച്ചു കീറിയെടുക്കുമ്പോൾ അതു കൈനീട്ടി വാങ്ങാൻ
ശ്രീധരന് എന്തൊരുത്സാഹമായിരുന്നുവെന്നോ! ആ നികുതിക്കടലാസിലച്ചടിച്ച കാര്യങ്ങൾ വളരെ ശ്രദ്ധയോടെ വായിച്ചുനോക്കും: “ഇതു രശീതിയല്ലാ' എന്നൊരു
താക്കീതാണ് അതിൽ ആദ്യം കാണുക. ഒരറിയിപ്പാണ്. ഓരോ ഇനത്തിലായി
അടയ്ക്കേണ്ട നികുതിസംഖ്യയും ആകെത്തുകയും അതിൽ
മഷികൊണ്ടെഴുതിയിട്ടുണ്ടാവും. അതിൽ പറയുന്ന ഒരു ഇനം എന്താണെന്നു കുറേക്കാലത്തേക്കു ശ്രീധരനു പിടികിട്ടിയിരുന്നില്ല. “വെള്ളത്തിനും ഡ്രയിനേജിനുമുള്ള
നികുതി ഒരിക്കൽ അച്ഛനോടു ചോദിച്ചു. കൃഷ്ണൻമാസ്റ്റർ പറഞ്ഞു കൊടുത്തു. “പൈപ്പുവാട്ടറിനും അഴുക്കുചാലിനും പിടിക്കുന്ന നികുതിയാണ് “അതൊക്കെ ഇവിടെ നടപ്പിൽ വരുമ്പോൾ നിന്റെ ഷഷ്ടിപൂർത്തി
കഴിഞ്ഞിട്ടുണ്ടാവും.” എന്നും മാസ്റ്റർ കൂട്ടിച്ചേർത്തു. ചെക്കനെ പടിക്കൽ നിർത്തി ശങ്കുണ്ണിമേനോൻ മുറ്റത്തേക്കു വന്നു.
കൃഷ്ണൻമാസ്റ്റർ എണ്ണയും തേച്ച് ഒരു തോർത്തുമുണ്ടുടുത്തു പറമ്പിൽ കൈക്കോട്ടു കൊത്തുകയായിരുന്നു: വ്യായാമം.
ശങ്കുണ്ണിമേനോൻ ഇപ്പോൾ വന്നിരിക്കുന്നത് നോട്ടീസ് കൊടുക്കാനല്ല.
നികുതിപ്പണം വസൂൽ ചെയ്യാൻ തന്നെയാണ്. അടവിന്റെ അവധി കഴിഞ്ഞിരിക്കുന്നു. കൃഷ്ണൻമാസ്റ്റർ കൈക്കോട്ടു താഴെ വെച്ചു മുറ്റത്തേക്കു വന്നു.
“ശങ്കുണ്ണിമേനോൻ വരുന്ന ആഴ്ച വരൂ. അപ്പോൾ കൃഷ്ണൻമാസ്റ്റർ ക്ഷമാപണസ്വരത്തിൽ പറഞ്ഞു.
പണം ശരിപ്പെടുത്തിവയ്ക്കാം. ശങ്കുണ്ണിമേനോൻ കുറച്ചൊന്നു പരുങ്ങിനിന്നു. കൃഷ്ണൻ മാസ്റ്ററോട് ശഠിച്ചുപറയാനൊരു മടി. പക്ഷേ, ഒരു സമാധാനമുണ്ട്: മാസ്റ്റർ ഒരു വാക്കു പറഞ്ഞാൽ അതു കണിശമായും
പാലിക്കുന്ന മാന്യനാണ്. ശങ്കുണ്ണിമേനോൻ തലയാട്ടിക്കൊണ്ട് ഒന്നു മൂളി. പിന്നെ കോലായിലേക്കു കണ്ണിയച്ചു.
“എന്താ, മകന്റെ ദണ്ഡം ഭേദമായില്ലേ?”
കൃഷ്ണൻമാസ്റ്റർ വിഷാദസ്വരത്തിൽ പറഞ്ഞു: “വലിയ മാറ്റമൊന്നുമില്ല.
പിന്നെ ഗോപാലനെ ചികിത്സിച്ച വൈദ്യന്മാരെപ്പറ്റിയും സേവിച്ചതും പുരട്ടിയതുമായ
മരുന്നുകളെപ്പറ്റിയും വിവരിച്ചുകൊടുത്തു.
അതു കേട്ടപ്പോൾ ശങ്കുണ്ണിമേനോൻ എന്തോ ഓർക്കുന്നമട്ടിൽ മുഖം ചെരിച്ചു നിന്നു. പിന്നെ പറഞ്ഞു: “മുരിങ്ങവട്ടത്ത് ഒരു വൈദ്യരുണ്ട് - ഒരു മൂസ്സത്. പക്ഷവാതചികിത്സയ്ക്കു
പ്രസിദ്ധനാണ്. അദ്ദേഹത്തെ ഒന്നു കാണിച്ചുനോക്കൂ.
ഗോപാലേട്ടൻ ഇപ്പോൾ രാമുണ്ണിവൈദ്യരുടെ ചികിത്സയിലാണ്. പതിന്നാലു
പൊതി കഷായം പച്ചമരുന്നിന്റെ ഒരു തേപ്പും. ഏഴുദിവസം കഴിഞ്ഞു.
ഫലമറിയാറായിട്ടില്ല. ഇനിയും കുടിക്കണം ഏഴു പൊതി. കൃഷ്ണൻമാസ്റ്റർ അക്കഥ ശങ്കുണ്ണിമേനോനോടു പറഞ്ഞില്ല.
“മൂസ്സിന്റെ കൈയിൽ ഒരു സിദ്ധഭസ്മമുണ്ട് പക്ഷവാതം പറപറക്കും."
ശങ്കുണ്ണിമേനോൻ തിരിഞ്ഞുനിന്നു പറഞ്ഞു.
“ഒന്നു കാണിച്ചുനോക്കാം. കൃഷ്ണൻ മാസ്റ്റർ തലയാട്ടി. “എന്നാൽ വരുന്ന ശനിയാഴ്ച കാണാം.” നികുതിക്കാര്യം ഒന്നുകൂടി
ഓർമ്മപ്പെടുത്തിക്കൊണ്ടു ശങ്കുണ്ണിമേനോൻ നടന്നു.
ചിറ്റത്തെ ശനിയാഴ്ച.
ശ്രീധരൻ മാളികമുറിയിലിരുന്ന് എഴുതുകയാണ്, ഒരു കവിത.
പ്രകൃതിപ്രതിഭാസങ്ങളെ പ്രകീർത്തിച്ചുകൊണ്ട് ഒരു പുതിയ കവിത. കെ വരികൾ
എഴുതിക്കഴിഞ്ഞു.
“കപ്പൽ വന്നു' എന്ന തലക്കെട്ടും തയ്യാറാക്കിവച്ചിട്ടുണ്ട്.
തലമുടിയിഴ പിടിച്ചു തിരിച്ചുകൊണ്ട് അവസാനത്തെ രണ്ടു വരികൾക്കുള്ള ആശയം തേടുകയാണ്.
പെട്ടെന്ന് അച്ഛൻ മുറിയിലേക്കു ചാടിവീണു:
“ശ്രീധരാ, വേഗം താഴോട്ടു ചെല്ല്. ശങ്കുണ്ണിമേനോൻ വരുന്നുണ്ട്. അച്ഛൻ ഇവിടെ ഇല്ലന്നു പറഞ്ഞേക്ക്. വേഗം പോ അല്ലെങ്കിൽ ഗോപാലൻ കള്ളിപൊട്ടിക്കും...... ശ്രീധരൻ ഞൊടിയിട പരുങ്ങി. കപ്പൽക്കവിത മേശപ്പുറത്തു കിടക്കുന്നു. അച്ഛനെങ്ങാനും കണ്ടുപോയാൽ എടുത്ത് ഒളിപ്പിക്കാൻ നോക്കുന്നതും അപകടം.... വരുന്നതു വരട്ടെ എന്നു കരുതി എണീറ്റോടി. ചടപടാ എന്നു കോണിപ്പടവുകൾ
ചാടിയിറങ്ങി കോലായിലെത്തി - ശങ്കുണ്ണിമേനോൻ പടികേറി വരുന്നു.
ഒന്നും മിണ്ടരുതെന്നു ഗോപാലേട്ടനെ ആംഗ്യം കാട്ടി മനസ്സിലാക്കി. രശീതുബുക്കു കക്ഷത്തിലിറുക്കി ശങ്കുണ്ണിമേനോൻ മുറ്റത്തു വന്നു നിന്നു.
മാഷ്ട് രിലേല്
ഇല്ല, രാവിലെ എങ്ങോട്ടോ പോയി.” ശ്രീധരന് നാക്കിനു കോട്ടമില്ലാതെ
മൊഴിഞ്ഞു.
“നികുതിപ്പണം ഇവിടെ വെച്ചിട്ടുണ്ടോ?'
അടുത്ത ചോദ്യം.
“എന്തോ എനിക്കറിഞ്ഞുകൂട-അമ്മയോടു ചോദിച്ചുനോക്കട്ടെ.
അങ്ങനെ പറഞ്ഞു. ശ്രീധരൻ അകത്തു കടന്നു കുറച്ചുനേരം വാതിലിന്റെ മറവിൽ തങ്ങിനിന്നു. പിന്നെ പുറത്തു കടന്നു രശീതിബുക്കു നിവർത്തിപ്പിടിച്ചു നിക്കുന്ന ശങ്കുണ്ണിമേനോനെ നോക്കി ഉറക്കെ പറഞ്ഞു: “ഇല്ല. ഇവിടെ ഒന്നും വെച്ചിട്ടില്ലന്ന് അമ്മ പറഞ്ഞു.
ശങ്കുണ്ണിമേനോൻ തരിച്ചുനിന്നു പോയി.
പിന്നെ അയാൾ നെറ്റിയും നെറ്റിയിലെ എട്ടുകാലിമുട്ടയും ചുളിച്ചു കൊണ്ട് പം
പരുഷമായ സ്വരത്തിൽ അറിയിച്ചു: “അടവിന്റെ അവധി കഴിഞ്ഞിട്ടു മാസം രണ്ടായി. രശീതിബുക്കു മടക്കി കക്ഷത്തിൽത്തന്നെ പ്രതിഷ്ഠിച്ചു.
“ഞാൻ മറ്റന്നാൾ വരാം. പണം ഇവിടെ വെച്ചേക്കാൻ അച്ഛനോടു പറയണം....
ശ്രീധരൻ തലകുനിച്ചുകാട്ടി.
ശങ്കുണ്ണിമേനോൻ കോലായിലേക്കു നോക്കി.
“എന്താ, മുരിങ്ങവട്ടത്തു മൂസ്സിനെ കാണിച്ചോ?"
മറുപടി പറഞ്ഞതു ശ്രീധരനാണ്: “അച്ഛൻ രാവിലെ പോയതു മുരിങ്ങവട്ടത്തേക്കാണെന്ന് അമ്മ പറഞ്ഞു-വൈദ്യരെ കൂട്ടിക്കൊണ്ടു വരാൻ.....
അച്ഛൻ പകർന്നുവെച്ച നുണക്കഷായത്തിന്റെ മേൽപ്പൊടിയായി ഒരുകണ്ടം
ശർക്കരയും വച്ചുകൊടുത്തു ശ്രീധരൻ. ശങ്കുണ്ണിമേനോനു സേവിക്കാൻ.
ശങ്കുണ്ണിമേനോൻ അതാസ്വദിച്ചുകൊണ്ടു തലയാട്ടി നടന്നു. പിന്നെ തിരിഞ്ഞുനിന്ന് ഗോപാലേട്ടനെ നോക്കി ഉറക്കെ ഒരുപദേശം: “മൂസ്സിന്റെ ഭസ്മത്തിനു പഥ്യമാണു
കാര്യം. പഥ്യം തെറ്റിക്കാതെ മരുന്നു സേവിക്കണം, കേട്ടോ”
ഗോപാലേട്ടന്റെ മുഖത്ത് ഒരപൂർവ്വമന്ദസ്മിതം.
ശങ്കുണ്ണിമേനോൻ പടിയിറങ്ങി, ഇടവഴിയിലൂടെ ദൂരെയെത്തി. “നിന്റെ അഭിനയവും ഡയലോഗും ഭേഷായി.” ഗോപാലേട്ടൻ ശ്രീധരനെ
അഭിനന്ദിച്ചു.
ശ്രീധരൻ അഭിമാനത്തോടെ ഒരു ചിരി ചിരിച്ചു. പിന്നെ പെട്ടെന്നു മുഖം മങ്ങി. അയ്യോ, മറ്റെക്കാര്യം!
അച്ഛൻ തന്റെ കപ്പൽക്കവിത വായിക്കുന്നുണ്ടാവും - പാഠം പഠിക്കാതെ, വീണ്ടും കവിതപ്പണി തുടങ്ങിയിരിക്കയാണെന്നു കണ്ടാൽ ഇനി വെറുതെ വിടുകയില്ല. കണ്ണീച്ചുരൽ വാങ്ങിക്കൊണ്ടുവന്നു വെച്ചിട്ടുണ്ട്. അച്ഛൻ. അതിന്റെ കുറ്റപൂജ ഇന്നു നടത്തും....
നെഞ്ചിടിപ്പോടെയാണ് കോണിപ്പടവുകൾ കയറിയത്. കൃഷ്ണൻ മാസ്റ്റർ മൂലയിൽ
ഒളിച്ചുനിക്കുകയായിരുന്നു. “അയാൾ പോയോ?"
ശ്രീധരനുള്ളതിനേക്കാൾ ഭയവും പരിഭ്രമവും കൃഷ്ണൻ മാസ്റ്റരുടെ മുഖത്തു പ്രതിഫലിച്ചിരുന്നു. കൃഷ്ണൻമാസ്റ്റർ എണ്ണയും തേച്ച് കൈക്കോട്ടുമെടുത്തു വ്യായാമം ചെയ്തു
നികുതിപ്പണത്തിന്റെ കാര്യം ഓർത്തത് അപ്പോഴാണ്. മാസാവസാനമാണ്. ശമ്പളം കിട്ടാൻ പുതിയ മാസം പിറക്കണം. ഗോപാലന്റെ വൈദ്യന്മാർക്കും മരുന്നുകൾക്കും
നിക്കുമ്പോഴാണ്, ഇടവഴിയിലൂടെ ദൂരെനിന്നും വരുന്ന ശങ്കുണ്ണിമേനോനെ കണ്ടത്. വളരെ പണം ചെലവായി; കൈയിൽ കാശില്ല. എന്നാലും, ശങ്കുണ്ണിമേനോന്റെ അവധിക്കാര്യം ഓർമ്മയുണ്ടായിരുന്നുവെങ്കിൽ, പറഞ്ഞ വാക്കു പാലിക്കാൻ വല്ലവരോടും വായുവാങ്ങിയിട്ടെങ്കിലും പണം തയ്യാറാക്കിവയ്ക്കുമായിരുന്നു. ഇനി
ഇപ്പോൾ അയാളുടെ മുഖത്തെങ്ങനെ നോക്കും? ഒളിക്കുന്നതാണു നല്ലത്. ബുദ്ധി ഉപദേശിച്ചു. അസത്യത്തിന്റെ പ്രശ്നം!
മനസ്സാക്ഷി മന്ത്രിച്ചു.
നിവൃത്തിയില്ല. തന്റെ സത്യവ്രതഭംഗത്തിനു കാരണക്കാരനായ
നികുതിക്കാരനെ മനസാ ശപിച്ചുകൊണ്ട് മാസ്റ്റർ കൈക്കോട്ടും വലിച്ചെറിഞ്ഞ് ഒരോട്ടം വെച്ചുകൊടുത്തു അടുക്കളയിലൂടെ നേരെ മാളികവരാന്തയിലേക്ക്. അസത്യസന്ദേശം
മകന്റെ കൈയിൽ കൊടുത്ത് അവനെ താഴെ പറഞ്ഞയച്ച പരിഭ്രമത്തോടെ
കാത്തിരിക്കുകയാണ് കൃഷ്ണൻ മാസ്റ്റർ. “പോയി പോയി മറ്റന്നാൾ വരുമെന്നു പറഞ്ഞു."-ശ്രീധരൻ സ്വന്തം
ഭയാശങ്കകൾ അടക്കിപ്പിടിച്ചുകൊണ്ടു മൊഴിഞ്ഞു. കൃഷ്ണൻമാസ്റ്റർ ഒരു ദീർഘശ്വാസം വിട്ടുകൊണ്ടു വരാന്തയിലേക്കു നീങ്ങി.
കുട്ടിമാളുവിന്റെ ആഭരണം പണയം വെച്ചിട്ടെങ്കിലും മറ്റുന്നാളേക്കു പണം ശരിപ്പെടുത്തണം' എന്നു തനിയേ പറഞ്ഞുകൊണ്ട്, കോണിയിറങ്ങി താഴോട്ടു പോയി.
ശ്രീധരനും ഒരു ദീർഘശ്വാസം വിട്ടു.
അകത്തു കടന്നു. കപ്പൽക്കവിത മേശപ്പുറത്ത് അങ്ങനെതന്നെ കിടക്കുന്നുണ്ട്. അച്ഛൻ അതു കണ്ടിരിക്കുമോ? ഒരുപക്ഷേ, നോക്കിയിട്ടുണ്ടാവാം. പിന്നെ എന്തുകൊണ്ട് അക്കാര്യം പറഞ്ഞു തന്നെ
ശാസിച്ചില്ല?
അച്ഛൻ തന്റെ മുഖത്തു നേരെ നോക്കിയിട്ടില്ല എന്ന വസ്തുതയും ശ്രീധരൻ ഓർത്തു. സ്വന്തം നാക്കുകൊണ്ട് മകനെ കളവുപറയാൻ പഠിപ്പിച്ചു വിട്ട അച്ഛൻ, പിന്നെ ആ മകന്റെ മുഖത്ത് എങ്ങനെ നോക്കും.
അല്ലെങ്കിൽ ശങ്കുണ്ണിമേനോനെച്ചൊല്ലിയുള്ള അങ്കലാപ്പിനിടയിൽ, ശ്രീധരന്റെ മേശപ്പുറത്ത് ഒരു പരിശോധന നടത്താൻ മൂപ്പർ മെനക്കെട്ടിരിക്കയില്ല. എങ്ങനെയായാലും ഭയങ്കരമായൊരു കൊടുങ്കാറ്റിൽനിന്നു തന്റെ കപ്പൽ രക്ഷപ്പെട്ടിരിക്കുന്നു. ശ്രീധരൻ എഴുതി പൂർത്തിയാക്കാതെ വെച്ച കപ്പൽക്കവിത ഒരിക്കൽക്കൂടി വായിച്ചുനോക്കി
“കാലമാമാഴിയിൽ സഞ്ചരിച്ചീടുന്ന
വന്നണഞ്ഞിടുകയായിപ്പകലിന്റെ പൊന്നുഷസ്സെന്ന തുറമുഖത്തിൽ.
കൊറ്റിനക്ഷത്രം - വിളക്കുമാടം.
നീലരജനിയെന്നുള്ള കപ്പൽ പൈങ്കിളിക്കൊഞ്ചലാമഞ്ചിതനര ശൃംഖലാംഝണനാദമോടെ ചെറ്റു ദൂരത്തായ്ച്ചലൽപ്രഭ കാട്ടുന്നു
കൊറ്റിനക്ഷത്രം - വിളക്കുമാടം.
അക്കരെനിന്നുപുതിയ തുറമുഖം
പുക്കൊരീയദ്ഭുതക്കപ്പലിങ്കൽ പുത്തൻചരക്കുകൾ വൈഡൂര്യരത്നങ്ങൾ, കേട്ടുകെട്ടായിക്കിനാവുകളാണുപോൽ
മുത്തുകളെന്നിവമാത്രമല്ലാ.
അഞ്ജനക്കൂട്ടുണ്ട് - ചന്ദനച്ചാറുണ്ട് മഞ്ഞെന്ന മണ്ണുവെൺപട്ടുമുണ്ട് -
മുറ്റുമതിലായി.
ഇത്രയും എഴുതിവെച്ചിട്ടുണ്ട്. തലമുടി പിടിച്ചു തിരിച്ചുകൊണ്ടാലോചിച്ചു: കവിത പൂർത്തിയാക്കി.
“ആയിരം കൈകളാൽ കൊള്ളയടിക്കയോ
നീയിച്ചരക്കുക,ളംബരേശ?”