ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.
“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ, എഴുത്തുപള്ളിൽ ഒരാശാരി മാട്ടറില്ലേ? - കേശവൻ. അതാ പോണ് സൈക്കിളും ഉരുട്ടിക്കൊണ്ട്" (ആണ്ടിക്കുട്ടി നൂറുവാര അകലെ സൈക്കിളും ഉന്തിക്കൊണ്ട് നീങ്ങുന്ന കേശവൻ മാസ്റ്റരെ ചൂണ്ടിക്കാട്ടി. “ഓൻ നെന്നെ എന്താക്കി?" കണാരന്റെ ചോദ്യം.
“ഞാൻ ഓനെപ്പറ്റി ആരോടോ എന്തോ കളിയാക്കിപ്പറഞ്ഞത് ഓന്റെ ചെകിട്ടിലെത്തിട്ടുണ്ടത്രേ. “ഞാൻ യൂണിഫോറത്തിൽ കേറട്ടെ. കോൽക്കാരന്റെ പണി ഞാൻ തെറിപ്പിക്കും' എന്ന് ആ ആശാരി ഒരു താക്കീതു തന്നിരിക്കുന്നു........
“ആങ് - ഓന്നെ സൂക്ഷിക്കണം, ആണ്ടിക്കുട്ടി!"-കണാരൻ ഗൗരവം നടിച്ചു പറഞ്ഞു: “ആശാരി പോലിസിസ്പ്ലേക്കെട്ടയി കാക്കിക്കളസോം കോട്ടും തൊപ്പിയുമിട്ടു വന്നാൽ പിന്നെ നമ്മക്കൊക്കെ റോട്ടിക്കൂടി നടക്കണേങ്കില് മൂപ്പരെ സമ്മതം ചോദിക്കണം -
“ങ്ഹൂം-ങ്ഹും ആണ്ടിക്കുട്ടിക്കു പനിക്കും.....” ആണ്ടിക്കുട്ടി നിലത്തു കാർക്കിച്ചുതുപ്പിക്കൊണ്ടു പറഞ്ഞു.
അവർ പിരിഞ്ഞുപോയി.
വെള്ള ട്വിൽഷർട്ടും ഓപ്പൺകോട്ടും ലിനൻ മുണ്ടും ധരിച്ച സദാ സൈക്കിളും ഉരുട്ടിക്കൊണ്ടു പുതിയ നിരത്തിലൂടെ പോകാറുള്ള കേശവൻ മാസ്റ്റർ ആളൊരു കോമളനാണ് പെരുമാറ്റത്തിൽ ഒരു കോമാളിയും. ശരീര പ്രകൃതികൊണ്ട് ഒരു പോലീസുദ്യോഗസ്ഥനാകാനുള്ള യോഗ്യതയുണ്ട്. കൂടെ അഹംഭാവവും. പോലീസ് - സബ്ബിൻസ്പെക്ടർമാരുടെ സെലക്ഷനു പോയിട്ടുണ്ട്. തിരഞ്ഞെടുപ്പുഫലം അറിവായിട്ടില്ല. പക്ഷേ, കേശവൻ ഇപ്പോൾത്തന്നെ ഒരു പോലീസ് ഇൻസ്പെക്ടരുടെ നടപ്പും നോട്ടവും നാട്യവും തുടങ്ങിയിരിക്കുന്നു. ആരോടെങ്കിലും അലോഗ്യം തോന്നിയാൽ കേശവൻ തന്റെ സൈക്കിൾ നിർത്തി, മുഖം തിരിച്ചു ഭീഷണിപ്പെടുത്തും: ഞാൻ യൂണിഫോറത്തിൽ കേറട്ടെ. അപ്പോൾ കാണിച്ചു തരാം.
കേശവൻമാസ്റ്റരുടെ പോലീസ്കോലംതുള്ളൽ കണ്ട ഏറ്റവുമധികം ദയാധീനനായത് സ്കൂൾ മാനേജർ ചന്തുപ്പണിക്കരാണ്. കേശവൻ മാസ്റ്റരെ പിണക്കിയാൽ കാര്യം അപകടം. പോലീസിൻസ്പെക്ടരായി വരുമ്പോൾ പകവീട്ടും. താൻ രാത്രി കക്ഷികളെ മുമ്പിലിരുത്തി കവിടി നിരത്തുമ്പോൾ പോലീസ് ഇൻസ്പെക്ടർ കേശവൻ പെട്ടെന്നു കേറിവന്ന്, ഇവിടെ കളവു മുതൽ ഒളിപ്പിച്ചുവെച്ചതായി പരാതി കിട്ടിയിട്ടുണ്ട്, പരിശോധിക്കണം എന്നു പറഞ്ഞാൽ എന്തുചെയ്യം? പറമ്പിന്റെ മൂലയിൽ എന്തെങ്കിലും സാധനം കൊണ്ടുവന്നിട്ട്, ഇതാ കളവു മുതൽ എന്നും പറഞ്ഞ് തന്നെ അറസ്റ്റ്
ചെയ്തുകൊണ്ടുപോയി ലോക്കപ്പിലിട്ടാൽ എന്തുചെയ്യും?
കേശവൻ മാസ്റ്റരുടെ ജന്മനക്ഷത്രമെന്താണെന്നു പണീക്കർ സൂത്രത്തിൽ ചോദിച്ചു മനസ്സിലാക്കി. അന്നു രാത്രി കേശവന്റെപേരിൽ പണിക്കർ രാശി വാരിവച്ചുനോക്കി.
ശുഭലക്ഷണം: പോലിസുയാഗം കിട്ടുമെന്നു തീർച്ച....
കേശവൻമാസ്റ്റർ അപേക്ഷിക്കാതെതന്നെ പിശുക്കനായ മാനേജർ ചന്തുപ്പണിക്കർ കേശവൻ മാസ്റ്റരുടെ ശമ്പളം അഞ്ചുറുപ്പിക വർദ്ധിപ്പിച്ചു കൊടുത്തു.
ആ ആശാരി കേശവൻ മാസ്റ്റരാണ് കോൽക്കാരൻ ആണ്ടിയുടെ ജോലി തെറിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കോൽക്കാരൻ ആണ്ടിയെ മാത്രമല്ല, ദേശത്തെ പല വ്യക്തികളെയും കേശവൻ നോട്ടു ചെയ്തുവെച്ചിട്ടുണ്ട് പോലീസ് യൂണിഫോറത്തിൽ കേറിയാൽ കടന്നാക്രമിക്കാൻ കോളേജിലെത്തിയപ്പോൾ കുട്ടികൾ അവിടവിടെ കൂടിനിന്ന് എന്തോ കുശുകുശുപ്പറയുന്നു. കാര്യമെന്താണെന്നു. കുമാരമേനോക്കിയോടു ചോദിച്ചു.
“കക്കൂസിന്റെ ചുമരിൽ പോയി നോക്ക്." മേനോക്കി ഉപദേശിച്ചു. കക്കൂസിന്റെ ചുമരിൽ
പോയി നോക്കി. അകത്തെ ചുമരിൽ കരികൊണ്ടു വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു: “ശരണിനായർ മാസ്റ്റർ കുട്ടിയെ കൊന്നു കുഴച്ചിട്ടു. രണ്ടുദിവസം മുമ്പ് നാരായണൻ നമ്പ്യാർ ആ കഥ വളരെ സ്വകാര്യമായി ശ്രീധരനോടു പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ ആ വാർത്ത കക്കൂസ് ചുമർപ്പത്തിൽ വെണ്ടയ്ക്കു അക്ഷരത്തിൽ പരസ്യപ്പെടുത്തിയിരിക്കുന്നു.
കോളേജ് ഹൈസ്കൂളിലെ ബോട്ടണിടീച്ചറാണ് കൃഷ്ണനുണ്ണി നായർ, വെളുത്തുമെലിഞ്ഞ് തലയിൽ ചുരുൾമുടിക്കിരീടം ധരിച്ച ഒരു യുവകോമളൻ. സ്നേഹശീലനും നർമോക്തികശലനുമായ ഒരദ്ധ്യാപകൻ. പഠിപ്പിക്കുന്നതിലും മിടുക്കൻ. വിദ്യാർത്ഥികൾക്ക് കൃഷ്ണനുണ്ണിനായർ മാസ്റ്റരോട് എന്തൊരിഷ്ടമാണെന്നോ! ഫലിതം പറഞ്ഞ് കുട്ടികളെ കൂടെക്കൂടെ ചിരിപ്പിക്കും. കൃഷ്ണനുണ്ണി നായർ മാസ്റ്റരുടെ ബോട്ടണിക്ളാസ് പൊട്ടിച്ചിരികളുടെ ഒരു ലേബൊറേട്ടറിയാണെന്ന് ഡ്രായിങ് മാസ്റ്റർ രാമക്കിടാവു പറയാറുണ്ട് -
ആ കൃഷ്ണനുണ്ണിമാസ്റ്റർക്ക് ഒരപകടം പിണഞ്ഞു. കൃഷ്ണനുണ്ണി നായരുടെ വിവാഹം കഴിഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയുടെ അനുജത്തി സംഗീതം പഠിക്കാൻ ഏട്ടത്തിയുടെകൂടെ വന്നു താമസമാക്കി. ഒരു കൊല്ലം കഴിഞ്ഞപ്പോൾ ആദ്യം പെറ്റത് കൃഷ്ണനുണ്ണിനായരുടെ ഭാര്യയായിരുന്നില്ല. ആ ഭാഗ്യം സിദ്ധിച്ചത് അവിവാഹിതയായ അനുജത്തിക്കായിരുന്നു.....മാസ്റ്റർ ആ ചോരക്കുഞ്ഞിനെ ഞെക്കിക്കൊന്നു കുളക്കരയിൽ
കുഴിച്ചിട്ടു. കുഞ്ഞിന്റെ ശവം കുറുക്കൻ മാന്തി പുറത്താക്കി... ആ വാർത്ത നാട്ടിൽ സ്വകാര്യമായി പ്രചരിച്ചു. അതു കേട്ട വിദ്യാർത്ഥികൾ വളരെ വ്യസനിച്ചു. കൃഷ്ണനുണ്ണി നായർ മാസ്റ്റരെ അവർക്കു വെറുക്കാൻ കഴിഞ്ഞില്ല. മാസ്റ്റർ അവരുടെ ഹൃദയത്തെ അത്രകണ്ടു വശീകരിച്ചിട്ടുണ്ടായിരുന്നു.
കക്കൂസ് ഭിത്തിയിൽ ആ വാർത്ത പരസ്യംചെയ്തത്
വിദ്യാർത്ഥികളിലാരുമായിരുന്നില്ല. അതെഴുതിയത് ആരാണെന്ന്
എല്ലാവർക്കുമറിയാം. അറ്റന്റർ മുസ്തഫ,
ബോട്ടണി ലേബൊറേട്ടറി അറ്റന്ററാണു മുസ്തഫ, കറുത്തു മെലിഞ്ഞു കിളരം കൂടിയ
ഒരു കോലം. ചുവന്ന കണ്ണുകൾ, മുഖത്ത് ഒരുഗൻ മീശയും. പഠാണിവംശജനാണ് മുസ്തഫ.
മുസ്തഫ മദ്യപിക്കും നേരവും നിലയും നോക്കാതെ കള്ളുകുടിക്കും. സ്കൂൾ വിട്ടാൽ അയാളെ കാണുക പോക്കിരികളുടെ സൈറ്റിലായിരിക്കും. മദ്യപാനം, ചൂതാട്ടം, മറ്റു പലതും.
ബോട്ടണിക്ളാസ്സിൽ കുട്ടികളെ പഠിപ്പിക്കാൻ ചില പ്രത്യേക സസ്യങ്ങൾ ശേഖരിച്ചുകൊണ്ടുവരാൻ, കൃഷ്ണനുണ്ണിമാസ്റ്റർ മുസ്തഫയെ നിയോഗിക്കും. മുസ്തഫ ആദ്യം കള്ളുഷാപ്പിലൊന്നുകേറും. ഒരു രണ്ടുകുപ്പി അടിക്കും. പിന്നെ, പറഞ്ഞു പിച്ച ചെടിയുടെ പേരു മറക്കും. കറ്റവാഴയ്ക്കു പകരം കടലാവണക്കും ചെമ്പരത്തിപ്പൂവിനു പകരം കോളാമ്പിപ്പൂവുമായിട്ടായിരിക്കും മുസ്തഫ ബോട്ടണിക്ളാസ്സിൽ ചെന്നുകേറുക. കൃഷ്ണനുണ്ണി നായർ മാസ്റ്റർ ചിരിക്കും കൂടെ കുട്ടികളും,
ആദ്യമൊക്കെ മാസ്റ്റർ ക്ഷമിച്ചു. മുസ്തഫയുടെ സ്വഭാവത്തിനു മാറ്റം വന്നില്ല. ഒരുദിവസം മുസ്തഫ കള്ളും കുടിച്ചു വന്ന് കൃഷ്ണനുണ്ണി നായർ മാസ്റ്റരോടു തട്ടിക്കേറി. തനി പോക്കിരിമട്ടിൽ, കൃഷ്ണനുണ്ണി നായർ ഹെഡ്മാസ്റ്റരോടു കംപൈന്റുചെയ്തു. ഹെഡ്മാസ്റ്റർ അറ്റന്റർ മുസ്തഫയെ ഉഗ്രമായി താക്കീതുചെയ്തു. ഇനിയൊരു കംപ്ലൈന്റ് കിട്ടിയാൽ ജോലിയിൽനിന്നു ഡിസ്മിസ് ചെയുമെന്ന്.....ഈയവസരത്തിലാണ് കൃഷ്ണനുണ്ണിനായർ മാസ്റ്റർക്കു മേപറഞ്ഞ അപകടം പിണഞ്ഞത്. മുസ്തഫ തന്റെ പക കക്കൂസ് ചുമരിൽ വിസർജ്ജിച്ചു.
കക്കൂസിലെ ചുമരെഴുത്ത് ബോട്ടണി സ്റ്റുഡന്റ് ശങ്കരനടിയോടി ചുരണ്ടി മാച്ചുകളഞ്ഞു. പക്ഷേ, അപ്പോഴേക്കും കോളേജിലെ കുട്ടികൾ മുഴുവനും ആ വരികൾ
മനപ്പാഠമാക്കിക്കഴിഞ്ഞിരുന്നു.
ആ സംഭവത്തെക്കുറിച്ച് ഒരു കഥയെഴുതുവാൻ തീരുമാനിച്ചു. ശ്രീധരൻ. “മാന്യതയുടെ ശവക്കുഴി' എന്നൊരു തലക്കെട്ടും കണ്ടുപിടിച്ചു.
വൈകുന്നേരം കോളേജിൽനിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ ശ്രീധരന്റെ ചിന്ത 'മാന്യതയുടെ ശവക്കുഴി'യുടെ സംവിധാനത്തെപ്പറ്റിയായിരുന്നു. കഥയിൽ കൃഷ്ണനുണ്ണിനായർ മാസ്റ്റരെ ഒരു വില്ലനാക്കാൻ തീരെ മനസ്സു വന്നില്ല. മാസ്റ്റരുടെ ഭാര്യയുടെ നിസ്സഹായാവസ്ഥ കഥയുടെ കേന്ദ്രബിന്ദുവാക്കണം. ഒരുവശത്തു ഭർത്താവ് മറുവശത്ത് അനുജത്തി. ആ സാധ്വി എന്തുചെയ്യും? കുറ്റം മുഴുവനും സംഗീതം പഠിക്കാൻ വന്ന അനുജത്തിയുടെ തലയിൽ വെച്ചുകെട്ടണം. ആ നിർവ്വഹണസന്ധിയെക്കുറിച്ചു ചിന്തിച്ചു കൊണ്ടു നടക്കുമ്പോൾ, റോഡിൽ എതിരെ വരുന്നു കൊമ്പൻ ദാമു.
ദാമു കൈയിൽ ഒരു മാസിക ചുരുട്ടിപ്പിടിച്ചിരുന്നു.
“എന്താ ദാമു, ഇത്? നീ എന്നുമുതൽക്കാണ് മാസികവായനക്കാരനായത്?” പം
പരിഹാസത്തോടെ ചോദിച്ചു.
13-ാമു മാസിക ശ്രീധരന്റെനേർക്കു നീട്ടി. ശ്രീധരൻ വാങ്ങി നോക്കി. മാസികയല്ല, വാരികയാണ്. രാജായുടെ
പത്രാധിപത്യത്തിൽ പുറപ്പെടുന്ന പ്രശസ്തവാരിക.
“നീയൊന്നു വായിച്ചുനോക്ക്. ഇതിൽ എന്റെ മുതലാളിന്റെ മാന്റെ ഒരു കഥയുണ്ട്. ദാമു ഗൗരവഭാവത്തിൽ അറിയിച്ചു.
“ആരാ നിന്റെ മുതലാളിയുടെ മരുമകൻ?'' വാരികയുടെ ഏടുകൾ
മറിച്ചുനോക്കിക്കൊണ്ട് ശ്രീധരൻ ചോദിച്ചു.
“ഇബ്രാഹിം എന്നാണ് ആ ചങ്ങാതിയുടെ പേര്. പണ്ട് ഒരു ടെയിലറായിരുന്നു. ഇപ്പോൾ മുതലാളിന്റെ തുണിഷാപ്പിൽ അസിസ്റ്റാൻഡ് മാനേജരായി കൂടിയിരിക്കയാണ്. ആ നൊണ്ടിക്കാലനെ നീ കണ്ടിട്ടുണ്ടായിരിക്കും
ദാമു ജോലിചെയ്യുന്ന തുണിഷാപ്പിൽ, ഒരു മുടന്തനെ കണ്ടത് ശ്രീധരൻ ഓർത്തു. വാരികയുടെ ഏടുകൾ വീണ്ടും മറിച്ചുനോക്കി: അതാ കിടക്കുന്നു. നടുവിലത്തെ പേജിൽത്തന്നെ,
“ചെറുകഥ, കർമ്മഫലം (വിരിപ്പിൽ ഇബ്രാഹിം)
അമ്പടാ കേമാ
“ആഴ്ചപ്പതിപ്പ് നി എടുത്തോ.” - ദാമു ഒരു ഭാരം ഒഴിഞ്ഞുകിട്ടാൻ തരപ്പെട്ട ഭാവത്തിൽ മൊഴിഞ്ഞു. “ആ ചങ്ങാതി ഈ ആഴ്ചപ്പതിപ്പിന്റെ ഇരുപത്തഞ്ചു പ്രതികൾ വിലകൊടുത്തു വാങ്ങി. എല്ലാ സ്നേഹിതന്മാർക്കും സമ്മാനിച്ച കൂട്ടത്തിൽ ഒന്നെനിക്കും സമ്മാനിച്ചു. ആ നൊണ്ടിക്കാലന്റെ കഥ വായിക്കാൻ എനിക്കിപ്പം നേരമില്ല." ദാമു തിരിഞ്ഞു നടന്നു. ശ്രീധരൻ കന്നിപ്പറമ്പിലേക്കും.
ചായകഴിച്ചു മാളികമുറിയിൽച്ചെന്നിരുന്ന് വാരികയിലെ കർമ്മഫലം-ചെറുകഥ അവധാനപൂർവ്വം വായിച്ചു. സുന്ദരമായ ഭാഷ. രസികൻ സംഭാഷണം. ഇതിവൃത്തത്തിനും ഒരു പുതുമയുണ്ട്. ഒരു തയ്യൽക്കാരൻ മാപ്പിള യുവാവ് ശുദ്ധമായ ഭാഷയിൽ, ക്ലപനാ
വൈഭവത്തോടെ അവതരിപ്പിച്ച സാഹിത്യശ്ശിപം ശ്രീധരനെ അദ്ഭുതപ്പെടുത്തി അപം അസൂയയും തേട്ടിവന്നു.
കാഥികൻ വിരിപ്പിൽ ഇബ്രാഹിമിനെ ഒന്നു നേരിൽ കണ്ടു പരിചയപ്പെടണം: ശ്രീധരൻ മനസ്സിൽ കരുതി. കഥയെഴുത്തിന്റെ മർമ്മം ആ അനുഗൃഹീത കാഥികനിൽനിന്നു മനസ്സിലാക്കണം.
പിറ്റേന്ന് കൊമ്പൻദാമുവിനെ കണ്ടു.
“എനിക്കു നിന്റെ മുതലാളിയുടെ മരുമകൻ ഇബ്രാഹിമിനെ ഒന്നു കണ്ടു പരിചയപ്പെടണം.” ശ്രീധരൻ തന്റെ ആഗ്രഹം അറിയിച്ചു.
“ഓ! നീയും ഒരു കവിതക്കാരനാണല്ലോ ഇപ്പോൾത്തന്നെ എന്റെ കൂടെ വരുന്നോ - ഇബ്രാഹിമിനെ നിനക്ക് ഇൻട്രഡ്യൂസ് ചെയ്തതരാം - ആളുകൾ തന്നെ കാണാൻ വരുന്നത് ആ തൊണ്ടിക്കാലനും വലിയ കുളുസ്സായിരിക്കും
ദാമുവിന്റെ പിന്നാലെ ശ്രീധരൻ ആ വലിയ ജവുളിക്കടയുടെ മുമ്പിലെത്തി. “ഇപ്പോൾ നല്ല സമയമാണ്. ദാമു അറിയിച്ചു: “ഇബ്രാഹിമിന്റെ ഇളയാപ്പ മുതലാളി പുറത്തു പോയിരിക്കയാണ്.
കാഷ് കൗണ്ടറിന്റെ പിറകിൽ ഒരു വെള്ളത്താടിക്കാരൻ ഇരിക്കുന്നുണ്ടായിരുന്നു.
“അയാളാണ് മാനേജർ ഉസ്മാൻകോയ.” ദാമു പറഞ്ഞു.
ഇബ്രാഹിം എവിടെ?
ദാമു ചൂണ്ടിക്കാട്ടി: ദൂരെ ഒരു മൂലയിൽ, തുണികൾ അടുക്കി സൂക്ഷിച്ചു വെച്ച വലിയൊരു ചില്ലലമാരയ്ക്കരികെ, ഒരു ചെറുപ്പക്കാരൻ മുഖവും കുനിച്ചിരിക്കുന്നു; ഇബ്രാഹിം.
ഇബ്രാഹിം മടിയിൽ ഒരു ബുക്കും നിവർത്തിവെച്ചു വായിക്കുകയാണ്.
അടുത്തുചെന്നു.
ദാമു ശ്രീധരനെ പരിചയപ്പെടുത്തി: “ഞങ്ങളുടെ അതിരാണിപ്പാടത്തെ ഒരു യുവസാഹിത്യകാരൻ - പേരു ശ്രീധരൻ - ഇബ്രാഹിമിനെ ഒന്നു കണ്ടു പരിചയപ്പെടാൻ വന്നിരിക്കയാണ്
“ഒരു പുതിയ ആരാധകൻ - അങ്ങനെയല്ലേ?" ഇബ്രാഹിം
ഒരഭിമാനപ്പുഞ്ചിരിതൂകി മടിയിലെ പുസ്തകം ഷെൽഫിൽ ഒളിപ്പിച്ചു. “ആഴ്ചപ്പതിപ്പിലെ കർമ്മഫലം വായിച്ചു - ഒന്നാന്തരം കഥ.” ശ്രീധരൻ തന്റെ അഭിനന്ദനം കാഴ്ചവെച്ചു.
അനേകം അഭിനന്ദനങ്ങൾ കേട്ടു തഴമ്പിച്ച മട്ടിലായിരുന്നു ഇബ്രാഹിമിന്റെ പ്രതികരണം. നിസ്സംഗഭാവത്തിൽ ചൂണ്ടുകോട്ടി ഒന്നു തലയാട്ടി.
“താങ്കൾ കഥകൾ രചിക്കാറുണ്ടോ?” (അച്ചടിഭാഷയിലാണു സംസാരം.)
“ചിലപ്പോഴൊക്കെ കഥയെഴുതാറുണ്ട് - “ഫബ്ലീസ് ചെയ്തിട്ടുണ്ടോ?”
“ഒന്നുരണ്ടെണ്ണം കോളേജ് മാസികയിൽ പ്രസിദ്ധപ്പെടുത്തീട്ടുണ്ട്.
“ധാരാളം ബുക്കുകൾ വായിക്കണം. എന്നാൽ മാത്രമേ കഥകൾ രചിക്കാൻ
കഴിയുകയുള്ളൂ.” കാഥികനിബാഹിമിന്റെ ഉപദേശം. ശ്രീധരൻ തലകുനിച്ച് അതംഗീകരിച്ചു.
ഇബ്രാഹിമിനു പിന്നേയും പല ഉപദേശങ്ങളും കാനുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും മുതലാളി ഷാപ്പിൽ വന്നുകേറി - പിന്നാലെ രണ്ടു കക്ഷികളും.
“ഒരുദിവസം രാവിലെ എന്റെ വസതിയിൽ വന്നാൽ നമുക്കു വിസദമായി ഒരു ചർച്ച സങ്കടിപ്പിക്കാം.” എന്നു ധൃതിയോടെ പറഞ്ഞ് തന്റെ ഇടതുകാലും വലിച്ചിഴച്ചുകൊണ്ട് ഇബ്രാഹിം കക്ഷികളെ പരിചരിക്കാൻ മറ്റേ മൂലയിലേക്കു നീങ്ങി.
“ഇനി വേഗം പൊയ്ക്കോ.” കൊമ്പൻ ദാമു ശ്രീധരനെ കണ്ണും കൈയും കാട്ടി താക്കീതുചെയ്തു - (മുതലാളി ഒരു ചെന്നായെപ്പോലെ തലപൊക്കി നോക്കുന്നുണ്ട്.
ഇബ്രാഹിമിനെ അസിസ്റ്റാൻഡ് മാനേജർ എന്നു പറയുന്നുണ്ടെങ്കിലും, അയാളവിടെ ദാമുവിനെപ്പോലെ ഒരു സേൽസ്മേൻ മാത്രമാണെന്ന് ശ്രീധരനു മനസ്സിലായി. അതു വേറെകാര്യം. കർമ്മഫല'ത്തിന്റെ കർത്താവായ അനുഗൃഹീത സാഹിത്യകാരൻ വിരിപ്പിൽ ഇബ്രാഹിമിനോട് ആദ്യം തോന്നിയ ബഹുമാനത്തിനു തെല്ലും ഭംഗം സംഭവിച്ചില്ല.
ശ്രീധരൻ മാന്യതയുടെ ശവക്കുഴി'യുടെ പണി തുടങ്ങി. നാലു ദിവസം മിനക്കെട്ടിരുന്ന് എഴുതിയിട്ടാണ് കഥ പൂർത്തിയാക്കിയത്.
കഥ, ഇബ്രാഹിമിനെ വായിച്ചുകേൾപ്പിച്ച്, ആ വിദന്റെ അഭിപ്രായം കേട്ട്, ഉപദേശങ്ങൾ സ്വീകരിച്ച്, വേണമെങ്കിൽ മാറ്റി എഴുതാമെന്നും തീരുമാനിച്ചിരിക്കയാണ്. പിറ്റേന്നു ഞായറാഴ്ച ഇബ്രാഹിമിന് ഒഴിവുദിവസമാണ് വീട്ടിൽ ചെന്നാൽ സൗകര്യമായി ചർച്ച നടത്താം.
ഇബ്രാഹിമിന്റെ വീട് എവിടെയാണെന്ന് കൊമ്പൻ ദാമു അടയാളം
പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. പൂഴിക്കരയിൽ കടപ്പുറത്തിനു സമീപം വലിയ ശവപ്പറമ്പിന്റെ കിഴക്കുഭാഗത്ത്, ഒരു ബദാംമരവും രണ്ടു ശീമപ്ലാവും പടർന്നു പന്തലിച്ചുകിടക്കുന്ന ഒരു മുക്കോൺ പറമ്പിൽ, പഴയമട്ടിലുള്ള വലിയൊരു ഓലപ്പുര അതിന്റെ ഒരുവശത്ത് ഒരു ആപ്പീസ് മുറി പുതുതായി പണിതിട്ടുണ്ട്.
ശ്രീധരൻ ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് “മാന്യതയുടെ ശവക്കുഴി'യുമായി പൂഴിക്കരയിലേക്കു പുറപ്പെട്ടു. പൂഴിക്കരയിലെ വലിയപള്ളിശ്ശശാനത്തിനടുത്തെത്തിയപ്പോൾ ഒരു ബദാം മരവും രണ്ടു ശീമപ്ലാവും തലയുയർത്തി നിക്കുന്ന ആ കൊച്ചുപറമ്പ് ദൃഷ്ടിയിൽ പതിഞ്ഞു. അവിടെ ഓലമേഞ്ഞ ആ പഴയവീടും, ചെത്തിത്തേക്കാത്ത ചുമരുകളോടുകൂടിയ പുതിയ ആപ്പീസ് മുറിയുടെ മുദ്രയും തെളിഞ്ഞുകണ്ടു.
അങ്ങോട്ടു കേറിച്ചെന്നു.
മദ്ധ്യവയസ്കയായൊരു മുസ്ലീം സ്ത്രീ മുറ്റത്ത് ഒരാട്ടിൻകുട്ടിയെ പച്ച പ്ലാവില തീറ്റുന്നുണ്ടായിരുന്നു.
“ഇബ്രാഹിമിന്റെ വീടല്ല, ഇത്?” ശ്രീധരൻ പം ആദരവോടെ ചോദിച്ചു. ആ സ്ത്രീ ആഗതനെ ഒന്നു സൂക്ഷിച്ചുനോക്കി, തലയിലെ തട്ടം പിടിച്ച് ഒന്നു നേരെയാക്കി, അതേ എന്നു മുഖമിളക്കിക്കാട്ടി.
“ഇബ്രാഹിം ഇവിടെയില്ലേ?"
“ഇബ്രായിം കടപ്പൊറത്തേക്കെറങ്ങീരിക്കാപ്പം ബരും - ങ്ങള് കേറി കുത്തിരിക്കാം...... “ അവർ ആപ്പീസ് മുറിയിലേക്കു ചൂണ്ടിക്കാട്ടി.
(കാഥികൻ കടപ്പുറത്തു പോയതു കാറ്റുകൊള്ളാനല്ല - മലവിസർജനത്തിനാണ്) ശ്രീധരൻ കോലായിലേക്കു കയറി. ആപ്പീസ്സൂറിയുടെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു.
കാഥികന്റെ പണിപ്പുരയിലേക്കു ശ്രീധരൻ കൗതുകത്തോടെ ഒന്നു കണ്ണയച്ചു.
മുറിയുടെ ഒരു മൂലയിൽ പഴയൊരു ചില്ലലമാര നിറയെ പുസ്തകങ്ങൾ! മുറിയുടെ മദ്ധ്യത്തിൽ ഒരെഴുത്തുമേശ....... മേശയ്ക്കരികെ ഒരു തുണിക്കസേര, മേശപ്പുറത്തും കസേരയുടെ കൈകളിൽ വിലങ്ങനെ പ്രതിഷ്ഠിച്ച വിതിയുള്ള മരപ്പലകമേലും നിലത്തും പുസ്തകങ്ങൾ കിടക്കുന്നു. ചിലവ തുറന്നമട്ടിലാണ്...കടലാസ് തുണ്ടംകൊണ്ടു പേജ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്.
ഇത്രയേറെ ഗ്രന്ഥങ്ങൾ ഒരേസമയത്തു വായിച്ചുതള്ളുന്ന ഇബ്രാഹിമിന്റെ വിജ്ഞാനതൃഷ്ണയെയോർത്ത് ശ്രീധരൻ വിസ്മയപ്പെട്ടു. ഇബ്രാഹിമിന്റെ ഇഷ്ടഗ്രന്ഥങ്ങൾ ഏതെല്ലാമാണെന്നറിയാൻ ശ്രീധരൻ ഒരു മിന്നൽ പരിശോധന നടത്തി;
'വിരുതൻ ശങ്ക', 'ശാന്തകുമാരി', 'ഇന്ദുലേഖ', 'സുകുമാരകഥാമഞ്ജരി ഇവ നാലും മേശപ്പുറത്തു വിശ്രമിക്കുന്നു. 'കോമളവല്ലി', 'ആ വല്ലാത്ത നോട്ടം', 'ബട്ടറുമുനീർ ഇവ മൂന്നും കസേരക്കപ്പലകമേൽ വാ തുറന്നു കിടക്കുന്നു. “വിധിയോടു പൊരുതിയ ചില ധീരാത്മാക്കളും ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങളും നിലത്തു കിടക്കുന്നു......
എന്തൊക്കെയോ കുത്തിക്കുറിച്ച രണ്ടുമൂന്നുപായ കടലാസുകൾ മേശപ്പുറത്തു കിടക്കുന്നതും കണ്ടു, ഇബ്രാഹിം പുതുതായി എഴുതിക്കൊണ്ടിരിക്കുന്ന കഥയായിരിക്കണം
ശ്രീധരൻ തഞ്ചത്തിൽ ആ കൈയെഴുത്തുപ്രതിയിലേക്ക് ഒന്നെത്തിനോക്കി. വായിച്ചുനോക്കിയപ്പോൾ കഥയുടെ പ്രകൃതമല്ല പരസ്പരബന്ധമില്ലാത്ത വരികളും വാമാലകളും. കടലാസുകൾ മറിച്ചുനോക്കി. എല്ലാറ്റിലും അങ്ങനെത്തന്നെ ക്രമേണ പിടികിട്ടി. പല പുസ്തകങ്ങളിൽ നിന്നും പകർത്തിയെഴുതിവെച്ചിരിക്കയാണ്. “ഇന്ദുലേഖ'യിൽനിന്നു ചെറിയൊരു ഖണ്ഡിക - "ആ വല്ലാത്ത നോട്ടത്തിൽനിന്ന് ആറേഴുവരി സംഭാഷണം 'കോമളവല്ലി'യിൽനിന്ന് ഒരു വർണ്ണന വിരുതൻ ശങ്കുവിൽനിന്ന് ഒരു ചെറുവിവരണം......അങ്ങനെ കിടക്കുന്നു, സംഭരിച്ചു വെച്ച സാഹിത്യവിഭവങ്ങൾ.
പുതിയൊരു ഷീറ്റ് പേപ്പറിൽ "സ്ത്രീധനം' എന്നു വലിയ അക്ഷരത്തിൽ എഴുതിവെച്ചിരിക്കുന്നു. (പുതിയ കഥയുടെ തലക്കെട്ടായിരിക്കും) വിരിപ്പിൽ ഇബ്രാഹിം ചെറുകഥ രചിക്കുന്ന സൂത്രം ശ്രീധരനു മനസ്സിലായി.
ഇബ്രാഹിം മുമ്പൊരു ടെയിലറായിരുന്നുവല്ലോ പലതരത്തിലും വലിപ്പത്തിലുമുള്ള
ശീലക്കഷണങ്ങൾ പെറുക്കിയെടുത്തു കൂട്ടിച്ചേർത്തു പുതിയൊരുടുപ്പു തുന്നിയുണ്ടാക്കുന്ന
വേലതന്നെയാണ് ഇവിടേയും പ്രയോഗിച്ചിരിക്കുന്നത്. ഇബ്രാഹിം തിരെ നിർദ്ധനനല്ല
-പം ഭാവന കൈമുതലായിട്ടുണ്ട്-വായനകൊണ്ടു നേടിയ ലേശം വിജ്ഞാനവും.
കഥയ്ക്കു പുതിയ പ്ലോട്ട് കണ്ടുപിടിക്കും. അതിനു രൂപം കൊടുക്കാൻ ആവശ്യമായ ഭാഷ,
വർണ്ണന, സംഭാഷണം തുടങ്ങിയ ഘടകങ്ങൾ വേറെ ആണുങ്ങളെഴുതിയ
ഗ്രന്ഥങ്ങളിൽനിന്നു തരംപോലെ പപ മാറ്റങ്ങളോടെ മോഷ്ടിക്കും. അവയെല്ലാം
കുഴയും മുഴയും കൂടാതെ സംയോജിപ്പിക്കാനും ഇബ്രാഹിമിനു കഴിയും.
രാജായുടെ വാരികയിൽ വന്ന കർമ്മഫലവും അന്യരുടെ തുണിക്കഷണങ്ങൾകൊണ്ടു തുന്നിയുണ്ടാക്കിയ കുപ്പായമായിരുന്നു. വിരുതൻ ശങ്കുവിലെയും കോമളവല്ലി'യിലെയും വാചകങ്ങളും വർണ്ണനകളും ഓർത്തുകൊണ്ടിരിക്കുന്നവരല്ലല്ലോ പത്രാധിപന്മാർ.
ഇബ്രാഹിം ദൂരെനിന്നു തൊണ്ടിക്കൊണ്ടു വരുന്നതു ജാലകത്തിലൂടെ കണ്ടപ്പോൾ, ശ്രീധരൻ വേഗം ആഫീസ് മുറിയിൽനിന്നു കോലായിലേക്കു മാറി. പിന്നെ വീട്ടിൽനിന്ന് ഇറങ്ങുന്ന ഭാവത്തിൽ ഒരു കാൽ കോലായിലും മറ്റേക്കാൽ മുറ്റത്തുമായിവെച്ചു നിലകൊണ്ടു.
ഇബ്രാഹിം ശ്രീധരനെ സൂക്ഷിച്ചുനോക്കി. പെട്ടെന്ന് ആളെ മനസ്സിലായില്ല. പിന്നെ പിടികിട്ടിയപ്പോൾ ഒന്നിളിച്ചു; തുറന്നുകിടക്കുന്ന ആപ്പീസ് മുറിയിലേക്കു പരിഭ്രമത്തോടെ ഒന്നു നോക്കുകയും ചെയ്തു.
തന്റെ പണിപ്പുരയിലെ രഹസ്യം ഈ പഹയൻ കണ്ടുപിടിച്ചുവോ? ഇബ്രാഹിമിന്റെ മുഖത്തു നിഴലിച്ച ജാള്യവും അങ്കലാപ്പും ശ്രീധരൻ കണ്ടു. “ശ്രീധരൻ വന്നിട്ടു വളരെനേരം ആയോ?” ഇബ്രാഹിം ലോഗ്യംനടിച്ചു കൊണ്ടു
ചോദിച്ചു.
“ഇല്ല. വന്നുകേറിയതേയുള്ളൂ. ഇബ്രാഹിം ഇവിടെ ഇല്ലന്നറിഞ്ഞപ്പോൾ ഞാൻ ഇറങ്ങാൻ ഭാവിക്കുകയായിരുന്നു.........
ശ്രീധരൻ മനപ്പൂർവ്വം കളവുപറഞ്ഞു. ആടിനെ തീറ്റിയ ഉമ്മച്ചി പറമ്പിന്റെ മൂലയിലേക്കു പോകുന്നത് ശ്രീധരൻ കണ്ടിട്ടുണ്ടായിരുന്നു. (അവരാണല്ലോ ഏക ദൃക്സാക്ഷി)
““ശ്രീധരന്റെ സന്ദർശനസമയം പറ്റിയില്ലല്ലോ......." ഇബാഹിം പരിഭ്രമം മാറ്റി പരിഭവസരത്തിൽ പറഞ്ഞു.
“എനിക്ക് ഇപ്പോൾത്തന്നെ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ സംബന്ധിക്കാൻ പുറപ്പെട്ടുപോകേണ്ടിയിരിക്കുന്നു."
“സാരമില്ല - ഞാൻ പിന്നെയൊരിക്കൽ വരാം. ഇബ്രാഹിം ശങ്കിച്ചുനിന്നു. അതിഥിയെ ആപ്പീസ്സൂറിയിലേക്കു ക്ഷണിക്കാൻ ആത്മധൈര്യം പോരാ.
“ഞാൻ വേഗം വസ്ത്രം മാറ്റി വരാം. നമുക്ക് ഒന്നിച്ചിറങ്ങാം.” അതിഥിയെ ഇരിക്കാൻ പോലും ക്ഷണിക്കാതെ ഇബ്രാഹിം, വേഗം ആപ്പീസ്മറിയുടെ വാതിൽ അടച്ചുപൂട്ടി, അറയിലേക്കു നടന്നു. തുണിയും കുപ്പായവും മാറ്റി, കൈയിൽ പുതിയൊരു
ശീലക്കുടയും തൂക്കിപ്പിടിച്ചു കൊണ്ട് അഞ്ചുമിനിട്ടിനകം പുറത്തുവന്നു.
“നമുക്കു ചായ, മക്കാനിയിൽനിന്നു കുടിക്കാം. (അതിഥിസൽക്കാരമര്യാദയെപ്പറ്റി വളരെ വൈകിയിട്ടാണ് ഇബ്രാഹിം ഓർത്തത്.)
“ചായയൊന്നും ഇപ്പോൾ വേണ്ട, ഇബ്രാഹിം ശീധരൻ സ്നേഹപൂർവം ആ സൽക്കാരം നിരസിച്ചു.
ഇരുവരും പുറത്തിറങ്ങി മഹാശ്മശാനത്തിനടുത്തുവെച്ചു പിരിഞ്ഞു. ഇബ്രാഹിം തെക്കോട്ടും ശ്രീധരൻ കാറ്റുകൊള്ളാൻ വടക്കേ ബീച്ചിലേക്കും.
യാത്ര പറയുമ്പോൾ ഇബ്രാഹിം ഉപദേശിച്ചു. “എന്നെ സന്ദർശിക്കാൻ ശ്രീധരൻ ഇനി ഇങ്ങോട്ടുവരുമ്പോൾ വിവരം മുൻകൂട്ടി അറിയിക്കണം, കേട്ടോ? ഞങ്ങളുടെ ഷാപ്പിലെ സേൽസ്മേൻ ദാമോദരനോടു പറഞ്ഞാൽ മതി........
കാഥികനിബ്രാഹിമിന്റെ ഉപദേശം ശിരസാവഹിച്ചുകൊണ്ട് ശ്രീധരൻ നടന്നു. ഇബ്രാഹിമിന്റെ ആപ്പീസ് മുറിയിലെ സാഹിത്യപ്രേതങ്ങളെ ഓർത്തു തനിയെ
ചിരിച്ചുകൊണ്ട് അങ്ങനെ നടക്കുകയായിരുന്നു. "ഫ്ധ് ധയും "ഒന്നു ഞെട്ടിപ്പോയി. ആ ഭയങ്കരശബ്ദത്തെത്തുടർന്നു
ചെറിയൊരു ഭൂമികുലുക്കവുമുണ്ടായി. ശ്രീധരൻ പരിഭ്രമത്തോടെ ചുറ്റുപാടും കണ്ണയച്ചു. റോഡിനടുത്ത പറമ്പിൽ നിന്നാണ് ആ ആരവവും കുലുക്കവും പുറപ്പെട്ടത്.
ഒരു പീറ്റത്തെങ്ങിന്റെ തല മുറിച്ചു തള്ളിവീഴ്ത്തിയ ശബ്ദമാണ് കേട്ടത്. മേപോട്ടുനോക്കി തലപോയ തെങ്ങിന്റെ അറ്റത്ത് ഒരുത്തൻ ഇരുന്നാടുന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ ആ ആകാശസവാരിക്കാരനെ മനസ്സിലായി. തുപ്തൻ - കിട്ടൻ റൈറ്റരുടെ പഴയ പ്രിയശിഷ്യൻ തപൻ
ഗുപ്തൻ മരംമുറിക്കാരനായിട്ടു നാലഞ്ചു കൊല്ലമായി. കിട്ടൻ റൈറ്റരുടെ ഉപദേശപ്രകാരം, ഗുപ്തൻ മരംമുറിക്കാൻ ആണ്ടിയുടെ കീഴിൽ ആറുമാസത്തോളം അപ്രണ്ടിസ്സായി പരിശീലനം നേടി, ചുമലിൽ വലിയൊരു കമ്പിച്ചുരുളും (ചിലപ്പോൾ മറ്റേ ചുമലിൽ ഒരു കമ്പിച്ചുറയും) കൈയിലൊരു കോടാലിയുമായി നീങ്ങുന്ന തുപ്തനെ ശ്രീധരൻ ചിലപ്പോഴെല്ലാം വഴിക്കു കാണാറുണ്ടായിരുന്നു. പുരയ്ക്കുമീതേ ചാഞ്ഞുനിക്കുന്ന
തെങ്ങുകൾക്കു കമ്പികെട്ടുക അല്ലെങ്കിൽ അവ മുറിച്ചു കളയുക. അങ്ങനെ ആപൽക്കരമാണെന്നു കാണുന്ന മറ്റു മരങ്ങളും ശാഖകളും സംഹരിക്കുക - ഇതെല്ലാമാണ് തുപ്തന്റെ വേല, ഈ വേലയിൽ തുപ്തനോടു മത്സരിക്കാൻ അടുത്ത പ്രദേശങ്ങളിൽപ്പോലും വേറെ ആരുമില്ലെന്നു പറയാം.
ആകാശത്തിൽ ആപൽക്കരമായ ഈ അഭ്യാസപ്രകടനത്തിനു ധൈര്യപ്പെടുന്നവരും ചുരുക്കമാണ്.
അങ്ങനെ, മുമ്പു കൂലിപ്പണിക്കാരനായിരുന്ന തുപ്തൻ, ഇപ്പോൾ ഒരു കൺട്രാക്ടരാണ്. മരം മുറിക്കൺട്രാക്ടർ. ഇപ്പോൾ തുപ്തനു ജോലിയന് തെണ്ടിത്തിരിയേണ്ട ആവശ്യമില്ല; കക്ഷികൾ അവനെത്തേടി വന്നു കൊള്ളും. “ഒരു തെങ്ങ് പുരയ്ക്കുമീതേ ചാഞ്ഞുനിക്കുന്നു. മുറിക്കണമല്ലോ തുപ്താ.
തൃപ്തൻ സ്ഥലത്തുവന്ന് ഒരു വിഹഗവീക്ഷണം നടത്തും. വൃക്ഷത്തിന്റെ നിലപാട് ചെരിവ് ആക്കത്തൂക്കം പരിസരത്തിന്റെ ടോപ്പോ ഗ്രാഫി ഇവയെല്ലാം മനസ്സിൽ കുറിച്ച്, പ്ലാൻ തയ്യാറാക്കുന്നമട്ടിൽ, നാക്കു മേൽച്ചുണ്ടിലേക്കു വളച്ചുവെച്ചു മേലോട്ടു നോക്കി കുറേനേരം നിലകൊള്ളും. പിന്നെ പ്രതിഫലത്തെപ്പറ്റി ഒരു പ്രഖ്യാപനമുണ്ടാകും: “പത്തറുപ
കക്ഷികൾ പേശാനൊന്നും നീക്കുകയില്ല. മരം എപ്പോഴാണ് പുരയ്ക്കു മേൽ വിഴുന്നതെന്നറിഞ്ഞുകൂടാ വേറെ മരം മുറിക്കാരെത്തേടി പോകാനും നേരമില്ല. അതിനാൽ ഉടൻ സമ്മതിക്കും.
താൻ സ്പെഷ്യലൈസ് വേലയിൽ വിദക്ഷനാണ് തുപ്തൻ. വളരെ പൊക്കത്തിൽനിന്നു മുറിക്കുന്ന കനത്ത കൊമ്പുകളും തായ്മരക്കഷണങ്ങളും താഴെ താൻ വിചാരിച്ച വരയിലേക്കു വളരെ കണിശമായി അവൻ വെട്ടിത്തള്ളി വീഴ്ത്തും, പുരാ പറമ്പിലെ മറ്റു മരങ്ങൾക്കോ അണു പോലും പരിക്കേപിക്കാതെതന്നെ
കനത്ത തല വെട്ടിത്തള്ളിയതിന്റെ പ്രത്യാഘാതത്തിൽ ആടുന്ന തെങ്ങും തുഞ്ചത്തു പറ്റിപ്പിടിച്ചു തെങ്ങിനോടൊപ്പം ആകാശത്തിൽ ആടുന്ന തുപ്തനും ഒരു അദ്ഭുതദൃശ്യമായിത്തോന്നി, ശ്രീധരന് തലയില്ലാത്തൊരു കുതിരയുടെ കഴുത്തിൽ, ആകാശത്തിൽ, ഒരു രാക്ഷസൻ സവാരിചെയ്യുന്നു.
ശ്രീധരൻ ബിച്ചിൽ പോയി കുറേനേരം കാറ്റകൊണ്ടിരുന്നു. പിന്നെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ നേരം നല്ലവണ്ണം ഇരുട്ടിയിരുന്നു. വീട്ടിന്റെ തെക്കേ മുറ്റത്തുനിന്ന് ഉച്ചത്തിലുള്ള സംഭാഷണം കേട്ട്, ചെകിടോർത്തു, ഗോസായി ഭാഷയിലാണു സംസാരം. “അച്ഛാ ഹൈ -'തും പിയോ'- മേഹർബാനി''പിശ്ശാങ്കത്തി പടോ ...... ഗോസായികൾ തന്നെ: പാളസ്സാറും ഗോപിക്കുറിയും ഇരുമ്പുദണ്ഡം ലോട്ടയുമായി ചില ഹിന്ദുസ്ഥാനിപണ്ടാരങ്ങൾ വരാറുണ്ട്. കൃഷ്ണൻ മാസ്റ്റർക്ക് അവരോടു വലിയ കമ്പമാണ്.
അവരെ ഭക്തിപൂർവ്വം സ്വീകരിക്കും ചിലപ്പോൾ അവരെ അതിഥികളെയെന്നപോലെ
വീട്ടിൽ ഒരു ദിവസം പാർപ്പിക്കുകയും ചെയ്യാറുണ്ട്. അവർ കന്നിപ്പറമ്പിൽ ക്യാമ്പടിച്ചിട്ടുണ്ടാവും. ശ്രീധരൻ മെല്ല തെക്കേ മുറ്റത്തേക്കൊന്നെത്തിനോക്കി. അവിടെ അശോകമരച്ചുവട്ടിൽ രണ്ടു രൂപങ്ങൾ അവരിലൊരാളെ മനസ്സിലായി - വട്ടൻ ഫിറ്റർ കുഞ്ഞപ്പു-സൂക്ഷിച്ചുനോക്കിയപ്പോൾ മറ്റേ പുള്ളിയേയും പിടികിട്ടി. പാണൻ
കണാരൻ
പാണൻ കണാരൻ പരദേശയാത്ര കഴിഞ്ഞ് കൃഷ്ണൻ മാസ്റ്റരെ സന്ദർശിക്കാൻ വന്നിരിക്കയാണ്. കൃഷ്ണൻമാസ്റ്റർ ഹാജിയുടെ വീട്ടിൽനിന്നു ട്യൂഷൻ കഴിഞ്ഞ് ഇനിയും എത്തിയിട്ടില്ല. ആ തക്കം നോക്കി കണാരൻ ഒരു കഞ്ചാവുവലി പാസ്സാക്കാൻ തെക്കേ മുറ്റത്തേക്കു പോയി. പ്ലാവിലക്കുമ്പിളിൽ തീക്കനലും കഞ്ചാവും ഒരുക്കിക്കൊണ്ടിരിക്കെ, കുഞ്ഞപ്പു മണത്തറിഞ്ഞ് പാണന്റെ മുമ്പിലെത്തി, പിന്നെ രണ്ടുപേരും മാറിമാറി കഞ്ചാവു വലിയാരംഭിച്ചു. കഞ്ചാവു വലിയാരംഭിക്കുമ്പോൾ ഹിന്ദുസ്ഥാനിയിൽ മാത്രമേ സംസാരിക്കാവൂ എന്നൊരു പ്രമാണം പാണൻ ഉദ്ധരിച്ചു. പിന്നെ അന്തരീക്ഷം ഗോസായിമയം പണ്ട് പട്ടാളത്തിലായിരുന്നപ്പോൾ പഠിച്ച ഹിന്ദുസ്ഥാനിവാക്കുകളെല്ലാം കുഞ്ഞപ്പ ഓർത്തോർത്തു ഛർദ്ദിച്ചു കൊടുത്തു. പലതും മറന്നുപോയിരിക്കുന്നു. 'പിശ്ശാങ്കത്തി പടോ' എന്നു തട്ടിവിട്ടത് കുഞ്ഞപ്പൂവാണ്.