ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.
“നിന്നെത്തന്നെയാണു കാണേണ്ടത്... ബാലൻ അടുത്തുവന്നു കുറച്ചു ഗൗരവത്തോടെ പറഞ്ഞു.
“എന്താണു ബാലാ കാര്യം? സപ്പർ സർക്കിറ്റ് സംഘം മീറ്റിങ്ങിന്റെ നോട്ടീസാണോ?'
“സംഘമിപ്പോൾ പൊളിഞ്ഞ നിലയിലല്ലേ? സംഘത്തിന്റെ പരിപാടികൾ ഏറ്റെടുത്തിരിക്കുന്നത് നിന്റെ വട്ടൻ കുഞ്ഞപ്പൂവും കൈവണ്ടിപ്പെരച്ചനും കൂലിപ്പോർട്ടർ ഒറ്റക്കണ്ണൻ..."
ബാലൻ പെട്ടെന്ന് പറഞ്ഞുനിർത്തിക്കളഞ്ഞു. കണ്ണിട്ടു കാണിച്ചു. റെയിൽവേ
കൂലിപ്പോർട്ടർ ഒറ്റക്കണ്ണൻ ഗോപാലൻ വരുന്നു - കൈകൾ രണ്ടും ലേശം പൊക്കി
അകറ്റിപ്പിടിച്ച് ഒരു ഫയൽവാന്റെ ഗമയോടെ. ഗോപാലൻ കടന്നുപോയപ്പോൾ ബാലൻ തുടർന്നു: “അക്കാര്യമൊക്കെ പിന്നെപ്പറയാം. ആധാരം ആണ്ടിയുടെ നാടകം കളിയെപ്പറ്റി നീ അറിഞ്ഞോ?
“ആങ് നീ അതൊന്നും അറിയാതെ, പാട്ടും കവിതയും കെട്ടിയുണ്ടാക്കി ബുക്കും വായിച്ചു കുത്തിയിരുന്നോ നിന്റെ അച്ഛനെ ആളുകൾ പബ്ലിക്കായി ഫൈവാക്കാൻ പോണതൊന്നും നിനക്കറിയണ്ട...
“ങ്ഹും എന്താണുണ്ടായത്?" ശ്രീധരനു കാര്യം മനസ്സിലായില്ല. ബാലൻ വിസ്തരിച്ചു പറഞ്ഞുകൊടുത്തു.
ആധാരം ആണ്ടി ഒരു കുറിക്കല്യാണം കഴിക്കാൻ നിശ്ചയിച്ചിരിക്കുന്നു. അന്നു രാത്രി ഒരു നാടകവും അഭിനയിക്കുന്നുണ്ട്. ഒരു സോഷ്യൽ സംഗീത നാടകം പേര്, “അമ്മാളുപരിണയം' നാടകവും പാട്ടുകളും എഴുതിക്കൊടുത്തത് ഞണ്ടുഗോവിന്ദനാണ്. പണിക്കരുടെ സ്കൂളിൽ വെച്ചാണ് റിഹേഴ്സല് നടത്തുന്നത്. ഇന്നലെ രാത്രി ബാലൻ റിഹേഴ്സൽ കാണാൻ പോയിരുന്നു.
“ആധാരവും കൂട്ടരും നാടകം കളിക്കട്ടെ നമുക്കെന്തു ചേതം?” ശ്രീധരന് നിസ്സംഗഭാവത്തിൽ മൊഴിഞ്ഞു.
“നല്ല ചോദ്യം നിന്റെ അച്ഛനെ പബ്ലിക്കായി കളിയാക്കുന്നത് നിനക്കു കണ്ടു
രസിക്കണം അല്ലെ?
നാടകത്തിന്റെ കഥാസാരം കുടക്കാൽ പറഞ്ഞുകേൾപ്പിച്ചപ്പോൾ കാര്യത്തിന്റെ ഗൗരവം ശ്രീധരനും മനസ്സിലായി. തെക്കുനിന്നു വന്നവരെ പരിഹസിച്ചുകൊണ്ടുള്ള ഒരു പുതിയ നാടകമാണ്, "അമ്മാളുപരിണയം' (ഞണ്ടു ഗോവിന്ദനും ആധാരം ആണ്ടിയും
തെക്കരുടെ ഭാഗത്തുനിന്നു തെറ്റി, വീണ്ടും എതിർചേരിയിൽ കടന്നിരിക്കയാണ്.) തെക്കരുടെ നേതാവ്--പരമൻ എന്നാണു മൂപ്പരുടെ പേര് തന്റെ കനിഷ്ടപുത്രി അമ്മാളുവെ അയ്യായിരം രൂപയും ഒരു കൈവണ്ടി നിറയെ ചൂടിപ്പായും സ്ത്രീധനമായി കൊടുത്ത്, സ്ഥലത്തെ പഴയ തറവാട്ടുകാരനും നവവൃദ്ധനും അദ്ധ്യാപകനുമായ കണ്ണൻ മാസ്റ്ററെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നതും, വിവാഹത്തിനുശേഷം വന്നുപെടുന്ന വിഷമങ്ങളും പൊരുത്തക്കേടുകളുമാണ് നാടകത്തിലെ ഇതിവൃത്തം. കന്നിപ്പറമ്പിലെ കൃഷ്ണൻമാസ്റ്റരുടെ തനിപ്പകർപ്പായിട്ടാണ് അമ്മാളുപരിണയത്തിലെ വരൻ കണ്ണൻ മാസ്റ്റരെ നാടകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
“കണ്ണൻ മാസ്റ്റരുടെ പാർട്ട് എടുക്കുന്നത് ആരാണെന്നറിയോ?"
“ഉം ആരാണ്?'
“ആ ബടുക്കൂസ്, ആശാരിമാധവൻ. കേട്ടതു വിശ്വസിക്കാൻ കഴിഞ്ഞില്ല. ശ്രീധരന്.
“മരക്കച്ചവടം ഭാസ്കരൻ മുതലാളിയാണ് ആണ്ടിയുടെ നാടകത്തിന്റെ രക്ഷാധികാരി മുതലാളി കൽപ്പിച്ചാൽപ്പിന്നെ മൂളുകയല്ല നിവർത്തിയുള്ളൂ ആശാരിക്ക്?”
ശ്രീധരൻ നഖം കടിച്ചു കാർന്നുതിന്നുകൊണ്ട് ആലോചിച്ചു. ഇതിനെ നേരിടുന്നതെങ്ങനെ?
നാടകത്തിലെ മറ്റു വേഷക്കാരെപ്പറ്റിയും ബാലൻ വിശദീകരിച്ചു. നായികയായ അമ്മാളുവിന്റെ പാർട്ടെടുക്കുന്നത് ഹൈക്കുളൂസ് കിട്ടുണ്ണി, കോർ മീനയിലെ കോരപ്പൻ കൺട്രാക്ടരുടെ പുതിയ കണക്കപ്പിള്ള വടക്കൻ ഫൽഗുനനാണ്, പരമൻസാറിന്റെ വേഷം കെട്ടുന്നത്. കോൽക്കാരൻ ആണ്ടിക്കുട്ടി. ടെയിലർ സാമിക്കുട്ടി, മീശക്കണാരൻ തുടങ്ങിയ നടന്മാർ വേറെയും. പരമൻ സാറിന്റെ കുതിരവണ്ടിക്കാരൻ അവറാൻ കോയയാണ്, മീശക്കണാരൻ.
“നിന്റെ അച്ഛൻ, ആ കൃഷ്ണൻമാഷ് എത്ര നല്ലാരു മനുഷ്യനാണ്! യോഗ്യനായ ആ മാസ്റ്റരെ സ്റ്റേജിൽ കരിതേച്ചുകാണിച്ച് ആളുകളെക്കൊണ്ടു ചിരിപ്പിക്കാൻ ഒരുമ്പെട്ട ആ ഞണ്ടുഗോവിന്ദന്റെ തലയിൽ തീട്ടത്തൊട്ടി കമിഴ്ത്തുകയാണ് ചെയ്യേണ്ടത്. ഞണ്ട് മാളത്തിൽ ഒളിച്ചിരിക്കുകയല്ലാതെ പുറത്തിറങ്ങുകയില്ലല്ലോ-ആധാരം ആണ്ടിയേയും ഓന്റെ അമ്മാളുക്കളിയേയും ഞാൻ വെറുതെ വിടാൻ വിചാരിക്കുന്നില്ല നീ കണ്ടോ..."
“നിന്റെ പ്ലാനെന്താണു ബാലാ?”
“നാടകം ഞാൻ നാറ്റിക്കും. കുടക്കാൽ മുക്കുചുളിച്ചുകൊണ്ടു പറഞ്ഞു.
ആ നാറ്റം ശ്രീധരനു പിടികിട്ടിയില്ല.
ശ്രീധരന്റെ ചെകിട്ടിൽ ബാലൻ പറഞ്ഞുകൊടുത്തു: “വെളുത്ത ചന്തു മൂപ്പരുടെ ചകിരിക്കുണ്ടിൽ ഞാൻ അരഡജൻ കോഴിമുട്ട പൂഴ്ത്തി വെച്ചിട്ടുണ്ട്. അമ്മ പൊരുത്തിനുവെച്ച മുട്ടയാണ്. ഒന്നും വിരിഞ്ഞില്ല. കെട്ട മുട്ടയാണ്, ചളിയിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നത് ചകിരിക്കുണ്ടിൽ കിടന്നു പിന്നേയും കെട്ടു ചീഞ്ഞമുട്ടയുടെ നാറ്റം, ആധാരം ആണ്ടിക്കും ഓന്റെ രക്ഷാധികാരിക്കും അറിയാറാവും. വരുന്ന ഞായറാഴ്ച അമ്മാളുക്കളി അരങ്ങേറുമ്പോൾ....
ബാലാ, ഞാനും നിന്റെ കൂടെയുണ്ടു, കേട്ടോ.” ശ്രീധരൻ ഉശിരോടെ പരമാപിച്ചു.
“ആങ് ഒരു മുട്ട നീയും എറിഞ്ഞോ " കുടക്കാൽ തലയിളക്കിക്കൊണ്ടു പറഞ്ഞു. പിന്നെ, എന്തോ ആലോചിച്ച്, ആദ്യം പറഞ്ഞതു തിരുത്തി: “വേണ്ട, നീ അപ്പണിക്കു കൂടണ്ടാ.... നീ അവിടെ ആ തമാശ നോക്കിയിരുന്ന് ഉറക്കെ ഒരു ചിരി ചിരിച്ചാൽ മതി... പരിപാടിയിൽ അങ്ങനെയെങ്കിലും ഒരു പാർട്ട് കിട്ടിയതിൽ ശ്രീധരൻ ആശ്വസിച്ചു.
“കരിമ്പൂച്ചയെ വിളിക്കുന്നില്ല?” ശ്രീധരൻ ചോദിച്ചു. “കരിമ്പൂച്ച ഒരു കല്യാണത്തിനു കോയമ്പത്തൂർക്ക് പോയിരിക്കയാണ്
ഞായറാഴ്ചയ്ക്കുമുമ്പ് മടങ്ങിവരുമെന്നാണ് പറഞ്ഞത്. ഉസ്താദിനെക്കണ്ട് വിവരം അറിയിച്ചിട്ടുണ്ട്. ഉസ്താദ് തീർച്ചയായും വരും."
“അപ്പോൾ ഇതു നമ്മുടെ സപ്പർസർക്കീറ്റ് സംഘത്തിന്റെ ഒരു പരിപാടിയായി കണക്കാക്കാം അല്ല ബാലാ?”
“ആ സുവർ, ആശാരി മാത്രം അപ്പുറത്തായിപ്പോയില്ലേ? അവൻ കൃഷ്ണൻ മാസ്റ്റരുടെ വേഷംകെട്ടി അരങ്ങത്തുവരുമ്പോൾ.............
കുടക്കാൽ അതോർത്തു ചിരിച്ചുകൊണ്ടു പിന്നെ ഒന്നും പറയാതെ പിരിഞ്ഞു. ശ്രീധരൻ വീട്ടിലേക്കു നടന്നു. വിചാരം മുഴുവനും അടുത്ത ഞായറാഴ്ച നടക്കാൻ പോകുന്ന പരിപാടിയെക്കുറിച്ചായിരുന്നു. കൊമ്പൻദാമു നാടുവിട്ടതിൽപ്പിന്നെ സപ്പർ സർക്കീറ്റ് സംഘം
നിർജ്ജീവാവസ്ഥയിലാണ്. ഉസ്താദ് വാസുവിനെയും കാണാറില്ല. ഉസ്താദ്, ചേങ്ങരയിലെ ഒരു പീടികമാളികക്ളബ്ബിലെ സ്ഥിരംമെമ്പറായി ചേർന്നിരിക്കയാണെന്നു കേട്ടു ആണുങ്ങളും ആണുങ്ങളും തമ്മിൽ കല്യാണം ആഘോഷിക്കുന്ന മാപ്പിളപ്പഞ്ചായത്തുക്ളബ്ബ് കുടക്കാൽ സൂചിപ്പിച്ചതുപോലെ, സപ്പർ സർക്കീറ്റ് സംഘത്തിന്റെ പരിപാടികൾ ഏറ്റെടുത്തിരിക്കുന്നത് കുഞ്ഞപ്പു പെരച്ചൻ ചാത്തുഗോപാലൻ കമ്പനിയാണ്. പെരച്ചന്റെ പുരയാണ് അവരുടെ താവളം. കള്ളുകുടിയും ശീട്ടുകളിയുമായി അക്കൂട്ടർ അവിടെ രാത്രി കഴിക്കുന്നു. സപ്പർ സർക്കീറ്റ് സംഘത്തിന് ഇപ്പോൾ ഒരു താവളം പോലുമില്ല. മെക്കാനിക് ലക്ഷ്മണന്റെ ദുർമ്മരണത്തിനുശേഷം, തടിച്ചികുങ്കിച്ചിയമ്മയെ അവരുടെ ആങ്ങള കണാരി മേസ്തിരി മൂക്കളശ്ശേരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ വീട്ടിൽ ഇപ്പോൾ പാർക്കുന്നതു തട്ടാൻ നമ്പിയാണ്. സപ്പർ സർക്കീറ്റ് സംഘത്തിന്റെ പുനരുദ്ധാരണത്തിന് ഒരു അവസരം വന്നുചേർന്നതിൽ ശ്രീധരൻ സന്തോഷിച്ചു. ആശാരി മാധവന്റെ സർവ്വീസ്
സംഘത്തിനു നഷ്ടപ്പെട്ടതിൽ മനസ്താപവും തോന്നാതിരുന്നില്ല അങ്ങനെ ആവേശത്തോടെ കാത്തുകൊണ്ടിരുന്ന ഞായറാഴ്ച രാത്രിയും വന്നുചേർന്നു.
ഞായറാഴ്ച വൈകുന്നേരം ആറുമണിമുതൽ ഒൻപതുമണിവരെ കുറിക്കല്യാണപ്പിരിവും ടിപ്പാർട്ടിയും. പത്തുമണിമുത്ലക്ക് അമ്മാളു പരിണയം' നാടകം. അങ്ങനെയായിരുന്നു. ആധാരം ആണ്ടിയുടെ കുറിക്കല്യാണാഘോഷപരിപാടികൾ, നാടകത്തിന്റെ സംഭാവന ടിക്കറുകൾ മുൻകൂട്ടി വിറ്റിട്ടുണ്ടായിരുന്നു.
പണിക്കരുടെ സ്കൂളിന്റെ വിശാലമായ അങ്കണത്തിന്റെ ഒരറ്റത്ത്, ബഞ്ചുകൾ
നിരത്തിവെച്ചു നിർമ്മിച്ച സ്റ്റേജിന്റെ മൂന്നുവശവും ഓല കൊണ്ടു മറച്ചിരുന്നു. കുലവാഴകളും തോരണങ്ങളുംകൊണ്ട് സ്റ്റേജിന്റെ മുൻവശം ഭംഗിയായി അലങ്കരിച്ചിട്ടുണ്ടായിരുന്നു. ഗോപികാവസ്തപഹരണച്ചിത്രം വിലസുന്ന ഒരു സ്ഥിരം കർട്ടൻ മുമ്പിൽ തൂക്കിയിട്ടുണ്ടായിരുന്നു. (റെയിൽവേ ഫയർ മേനും ഒഴിവുസമയ ചിത്രകാരനുമായ കുഞ്ഞിരാമൻ, സ്കൂളിലെ നവമിപൂജയ്ക്ക് പൂജാമുറിയുടെ മുമ്പിൽ തൂക്കിയിടാൻ വരച്ചുകൊടുത്ത കർട്ടൻ ചിത്രമായിരുന്നു അത്.)
താഴെ, ഏറ്റവും മുമ്പിൽ, വലതുവശത്ത് നാടകരക്ഷാധികാരി ഭാസ്കരൻ മുതലാളിക്കും വിശിഷ്ടാതിഥികൾക്കും ഒരുഡജൻ കസേരകൾ ഇടതു വശത്തു പായവിരിച്ച സ്ഥലം മുഴുവനും സ്ത്രീകൾക്കിരിക്കാൻ പിറകിൽ കുറെ ബെഞ്ചുകൾ. ബെഞ്ചുകൾക്കു പിറകിൽ, വേലിവരെ ബഹുജനങ്ങൾക്ക് അങ്ങനെയാണ് കാണികൾക്കുള്ള സ്ഥാനങ്ങൾ സംവിധാനം ചെയ്തിരുന്നത്.
കൃത്യം പത്തുമണിക്ക് ശ്രീധരൻ സ്ഥലത്തു ഹാജരായി. സ്കൂളങ്കണം കാണികളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞിരുന്നു.
മുമ്പിൽ നടുവിലെ സീറ്റിൽ ഭാസ്കരൻ മുതലാളി ഞെളിഞ്ഞിരിക്കുന്നു. തൊട്ടടുത്ത് ഒരറബി. ഭാസ്കരൻ മുതലാളി തന്റെ അറബിസുഹൃത്തിനെ നാടകം കാണാൻ ക്ഷണിച്ചുകൊണ്ടുവന്നിരിക്കയാണ്. (തലയിലൂടെ വെള്ള മസ്ലിൻ തുണി പരത്തിയിട്ട്, മൂർദ്ധാവിൽ ഒരു തെരികയും വെച്ച്, കൈയിൽ ജപമാലയുമായി കുത്തിയിരിക്കുന്നു ആ കൂറ്റൻ അറബി.) ഭാസ്കരൻ മുതലാളിയുടെ ഇടതുവശത്തിരിക്കുന്നത്, ചാപ്പുണ്ണി അധികാരി യുടെ പുതിയ മരുമകൻ റെയിൽവേ കൺട്രാക്ടർ കൃഷ്ണൻകുട്ടിയാണ്. കൃഷ്ണൻകുട്ടിയുടെ അടുത്ത് ശങ്കുണ്ണിക്കമ്പൗണ്ടർ. പിന്നെ കള്ളുഷാപ്പുകാരൻ കുഞ്ഞയ്യപ്പൻ വിശിഷ്ടാതിഥികൾക്കുള്ള ശേഷം കസേരകൾ ഒഴിഞ്ഞുകിടക്കുകയാണ്.
സ്ഥലം കിട്ടാതെ ആളുകൾ ഇരുവശങ്ങളിലും കൂടിനിന്നിരുന്നു. ശ്രീധരൻ സൈഡിലെ ആൾക്കൂട്ടത്തിൽ ഒതുങ്ങിനിന്ന് മുമ്പിലെ സദസ്സിനേയും പാർവർത്തികളേയും കൺപാർത്തു. കുടക്കാൽ ബാലനെയോ ഉസ്താദിനെയോ അവിടെയെങ്ങും കണ്ടില്ല.
ആദ്യം നടന്നത് ആണ്ടിയുടെ ഒരു പാട്ടുകച്ചേരിയാണ്. ആണ്ടി ഹാർമ്മോണിയം വായിച്ചു പാടുന്നു. വാദ്യസംഗീതക്കാരും വായ്പാട്ടുകാരും വേറെയുമുണ്ട്. പുതുമുഖങ്ങളാണ്. ദൂരെയെവിടെനിന്നോ വിളിച്ചു കൊണ്ടുവന്ന സംഗീതവിദ്വാന്മാർ.
ആണ്ടി ആദ്യം പാടിയത് ഒരു കീർത്തനമാണ്. “ശംഭോ ശിവശംഭോ ശങ്കര മഹാദേവാ.....
ആ കീർത്തനം അവസാനിച്ചപ്പോൾ വേലിക്കരികെ നിക്കുന്ന കാണികളിലാരോ “വൺസ് മോർ' വിളിച്ചു. (ആണ്ടി തന്റെ ചില കിങ്കരന്മാരെ അങ്ങനെ വൺസ് മോർ
വിളിക്കാൻ മുൻകൂട്ടി ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു.
ശംഭോ ശിവശംഭോ ആവർത്തിക്കപ്പെട്ടു കൈയടിക്കാരുടെ കൂട്ടത്തിൽ ഭാസ്കരൻ മുതലാളിയും അറബിയും ശങ്കുണ്ണിക്കമ്പൗണ്ടറും ഉണ്ടായിരുന്നു. ഷാപ്പുകാരൻ കുഞ്ഞയ്യപ്പൻ ഉറക്കംതൂങ്ങുകയാണ്.
ആണ്ടിയുടെ പ്രകടനം കഴിഞ്ഞപ്പോൾ, ഒരു തടിയൻ ഭാഗവതർ മുമ്പോട്ടു
നീങ്ങിയിരുന്നു. തനനനാ പാടി. ഒരു വെള്ളിക്കോപ്പയിൽനിന്നു തണ്ണീർ കുടിച്ച്, പനി പനി പനി.. പാടി. പിന്നെ ഒരു കീർത്തനവും - ത്യാഗരാജകീർത്തനമാണെന്ന് ആരോ പറയുന്നതു കേട്ടു.
ഭാഗവതരുടെ കീർത്തനം കേട്ടതുകൊണ്ടോ എന്തോ, മുൻപന്തിയിൽ പായിലിരിക്കുന്ന പെണ്ണുങ്ങളുടെ മടിയിൽക്കിടന്ന പൈതങ്ങൾ മൂന്നുനാലെണ്ണം ഒപ്പം കരഞ്ഞു കലമ്പൽ കൂട്ടി,
അപ്പോൾ വെള്ളവലിക്കാരൻ രാമൻ, പിന്നിലൊന്നും സ്ഥലം കാണാതെ ആടിക്കുഴഞ്ഞു വന്ന്, ഭാസ്കരൻ മുതലാളിയുടെ മുമ്പിൽ വെറും നിലത്ത് ഒരിരുത്തം പാസ്സാക്കി. കള്ളുകുടിയൻ രാമനെ അവിടെനിന്നും പിടിച്ചെഴുന്നേപിക്കാൻ ആരും മുതിർന്നില്ല. ആരെങ്കിലും വന്നു തന്നെ ഒന്നുതൊടാൻ കാത്തിരിക്കയായിരുന്നു രാമൻ തന്റെ തെറിക്കഥാപ്രസംഗപരിപാടി പുറത്തെടുക്കാൻ.
അപ്പോൾ ആശാരി വേലായുധൻ ചക്കളത്തികളായ മാളുക്കുട്ടിയേയും ചെറിയമ്മുവിനേയും പെണ്ണുങ്ങളുടെ പന്തിയിൽ കൊണ്ടുചെന്നിരുത്തി, സൈഡിലേക്കു മാറിനിന്നു. സ്റ്റേജിലെ പുതിയ പാട്ടുകാരൻ വണ്ണാൻ താളം പിടിച്ചു. കോരുണ്ണിയുടെ പാട്ടിനു കൈയടിച്ചു.
വിശിഷ്ടാതിഥിക്കസേരകളിലേക്കു രണ്ടുപേർ വരുന്നു.
ശ്രീധരൻ സൂക്ഷിച്ചുനോക്കി. കരളിൽ അറിയാതെ ഒരു കാളലുണ്ടായി. തന്റെ ആദ്യത്തെ പ്രേമനായികയുടെ അച്ഛനും അവളുടെ ട്യൂഷൻ മാസ്റ്റർ അഷ്ടവക്രൻ
ഉണ്ണീരിനായരും! പാട്ടുകച്ചേരി ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു.
പിന്നെ കാൽ മണിക്കൂർ ഇടവേള.
തമിഴ് നാടകക്കമ്പനിക്കാരുടെ ചുവടുപിടിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. മുഖത്തു വെള്ളവലിച്ച്, തലയിൽ കടലാസുകൊണ്ടുള്ള കൂമ്പൻ തൊപ്പിവെച്ച്, നീണ്ട കളസം ധരിച്ച രണ്ടു പിള്ളർ രംഗത്തു പ്രത്യക്ഷപ്പെട്ടു. (അവരിലൊരുത്തൻ കൂനൻ വേലുവിന്റെ പിറക്കാത്ത മകൻ അപ്പുട്ടിയാണെന്ന് ശ്രീധരനു മനസ്സിലായി. മറ്റേ ചെക്കനെ പിടികിട്ടിയില്ല.)
“ബാലാപ്പാർട്ടുകാർ' സ്റ്റേജിൽ എതിരെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ട്, "മാന്യസഭയോർകളുക്കും വന്ദനം' എന്ന പല്ലവിയോടുകൂടി ഒരു തുടർഗാനം പാടി ഒടുവിൽ സദസ്സിനെ താണുവണങ്ങി പിൻവാങ്ങാൻ ഭാവിച്ചപ്പോൾ, കാണികളുടെയിടയിൽനിന്ന് ഉറക്കെ വൺസ് മോർ' വിളി മുഴങ്ങി. പിള്ളർ മടങ്ങി മുമ്പോട്ടു നീങ്ങിനിന്നു വീണ്ടും കവാത്തും അഭിനയഗാനവും വണക്കവും ആവർത്തിച്ചു.
തുടർച്ചയായി നീണ്ടുനിന്ന കൈയടി.
ഗോപികാവസ്ത്രാപഹരണക്കർട്ടൻ വീണു. കുറച്ചു കഴിഞ്ഞപ്പോൾ കർട്ടന്റെ പിറകിൽനിന്ന് അശരീരി:
“അമ്മാളുപരിണയം സോഷ്യൽ സംഗീതനാടകം-നാടകകൃത്ത്: ശ്രീമാൻ മൂളിപ്പറമ്പിൽ ഗോവിന്ദൻ മാസ്റ്റർ.......... (അഥവാ ഞണ്ടുഗോവിന്ദൻ: ശ്രീധരൻ ഉറക്കെ മനസ്സിൽ പറഞ്ഞു.
ഗാനങ്ങൾ: ശ്രീമാൻ മൂളിപ്പറമ്പിൽ ഗോവിന്ദൻ മാസ്റ്റർ......... (അതാ വീണ്ടും വരുന്നു ഞണ്ട്.) പിന്നെ അഭിനേതാക്കളുടെ നീണ്ട പട്ടിക പ്രഖ്യാപിക്കപ്പെട്ടു. ശ്രീധരൻ ശ്രദ്ധിച്ചു.
“അപ്പോളും നെല്ലിപ്പള്ളി കിട്ടുണ്ണി.” (മഹാളസ്
"പരമൻസാറ്: ചക്കരക്കണ്ടി ഫൽഗുനൻ
“കണ്ണൻമാസ്റ്റർ: കുന്നുംപുറത്തു മാധവൻ. (എടാ, ആശാരി മാധവാ, വേഗം വാ.)
അപ്പോൾ ശ്രീധരനെ ആരോ പിന്നിൽനിന്ന് ഒന്നു തോണ്ടി. മുഖംതിരിച്ചു നോക്കി. ചുവന്ന പുള്ളിത്തലക്കെട്ടു കെട്ടിയ ഒരു കൊമ്പൻ മീശക്കാരൻ! ഏതാണ് ഈ എരുമക്കാരൻ? ആളെ പെട്ടെന്നു മനസ്സിലായില്ല. ചിരിക്കുന്ന കോന്ത്രപ്പല്ലുകൾ കണ്ടപ്പോൾ പിടികിട്ടി: കുടക്കാൽ ബാലൻ! മീശയും തലക്കെട്ടും വെച്ച് ബാലനും വേഷംകെട്ടി നിൽക്കുകയാണ്. രംഗത്തല്ല, കാണികൾക്കിടയിൽ, മടിക്കുത്തു നിറയെ കെട്ട മുട്ടകളുമായി മൂപ്പർ തയ്യാറെടുത്തു നിൽക്കുകയാണ്.
“ഉസ്താദ് എത്തിയോ?” ശ്രീധരൻ മെല്ല ചോദിച്ചു. ബെഞ്ചുകളുടെ നിരയിൽ ഒരറ്റത്ത് ഇരിക്കുന്ന കിഴവനെ ചൂണ്ടിക്കാട്ടി, ബാലൻ: “ആ കുരങ്ങൻ തൊപ്പിയിട്ട ആളെ നോക്ക്.
ശ്രീധരൻ നോക്കി: തലമണ്ടയും കവിളുകളും കറുത്ത ബാലക്ളാവാ തൊപ്പികൊണ്ടു മൂടി കൈയിലൊരു മുണ്ടൻ വടിയും കുത്തിപ്പിടിച്ച്, കുനിഞ്ഞിരിക്കുന്ന കെളവൻ ഉസ്താദിനെക്കണ്ടപ്പോൾ ശ്രീധരനു ചിരിയടക്കാൻ കഴിഞ്ഞില്ല.
“കരിമ്പൂച്ച എവിടെ?”
“ആ ജന്തു കോയമ്പത്തൂരിൽനിന്ന് ഇനിയും എത്തിയിട്ടില്ല.” അതും പറഞ്ഞ് എരുമക്കാരൻ ആൾക്കൂട്ടത്തിൽ മറഞ്ഞു.
നാടകം തുടങ്ങി.
ഒന്നാംരംഗം പരമൻസാറിന്റെ കുതിരവണ്ടിക്കാരൻ അവറാൻ കോയ (മീശക്കാരൻ) പ്രവേശിച്ച് തന്റെ യജമാനന്റെയും പിന്നെ വണ്ടിക്കുതിരയുടെയും അപദാനങ്ങൾ മാപ്പിളശൈലിയിൽ വർണ്ണിക്കുന്നു.
ശ്രീധരനു ബഹുരസമായിത്തോന്നി, മീശക്കണാരന്റെ പയക്കം പറച്ചിൽ. ഭാസ്കരൻ മുതലാളിയുടെ അറബിസുഹൃത്ത് കുതിര ചിനയ്ക്കുംപോലെ ചിരിക്കുന്നുണ്ടായിരുന്നു.
രണ്ടാം രംഗത്തിൽ നായിക അമ്മാളുവിന്റെ വേഷം അസ്സലായി. കസവു തുപ്പട്ടാവിൽപ്പൊതിഞ്ഞ ഒരു കരിഞ്ചി. കുന്നത്തു കൊന്ന പൂത്ത പോലെ മെയ്യാഭരണങ്ങൾ. എന്നാൽ നായിക വായ തുറന്നതുമുതൽക്കു തുടങ്ങി അബദ്ധങ്ങൾ കിട്ടുണ്ണിക്കു ഡയലോഗുകളൊന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നില്ല. സ്റ്റേജിന്റെ ഇടത്തെ മൂലയിൽ പതുങ്ങിനിൽക്കുന്ന പ്രോംപ്ടരുടെനേർക്കു നോക്കി, ഇനി പറയേണ്ടതെന്താണെന്ന് ഷിച്ചു കിട്ടുണ്ണി മുഖം വെട്ടിക്കുന്നതും, മൂക്കു ചൂളിക്കുന്നതും, പ്രോംപ്ടർ ഡയലോഗ് വിളിച്ചു പറയുന്നതുമെല്ലാം സദസ്യർ കാണുകയും
കേൾക്കുകയും ചെയുന്നുണ്ടായിരുന്നു. ആളുകൾ ചിരിച്ചപ്പോൾ കിട്ടുണ്ണിയും അവരുടെ കൂടെച്ചേർന്നു ചിരിച്ചു.
ഒരു ഘട്ടത്തിൽ തോഴി സുഗന്ധിയമ്മാൾ (ടെയിലർ സാമിക്കുട്ടി) ചോദിച്ചതിനൊന്നും ഉത്തരം തോന്നാതെ അമ്മാളുക്കിട്ടുണ്ണി മുക്കിൽ വിരലിട്ടു തിരിച്ച് ഊമയെപ്പോലെ ഏറെനേരം ഇരുന്നപ്പോൾ സ്റ്റേജ് ഡയറക്ടർ വേലുക്കുട്ടി ഗുമസ്തനു സഹികെട്ട് ഗോപികാവസ്ത്രാപഹരണക്കർട്ടൻ താഴ്ത്തിയിടാൻ കൽപനകൊടുക്കേണ്ടിവന്നു.
കിട്ടുണ്ണിയുടെ പൊട്ടത്തരത്തിന്റെ നേരെ എതിരായിരുന്നു, പരമൻ സാറിന്റെ പാർട്ടെടുത്ത ഫൽഗുനന്റെ പ്രകടനങ്ങൾ. ടെക്സ്റ്റിൽ എഴുതിയതോ പ്രോംപൂർ മന്ത്രിക്കുന്നതോ ഒന്നുമായിരുന്നില്ല ഫൽഗുനന്റെ വായിൽ നിന്നു പുറത്തുചാടിയത്. സന്ദർഭത്തോടു പൊരുത്തപ്പെടാത്ത പല വർത്തമാനങ്ങളും പുളിച്ച ഫലിതങ്ങളും തനിവടക്കൻ ഉച്ചാരണത്തോടെ ഛർദ്ദിച്ചു കൊടുത്തു, പരമൻ ഫൽഗുനൻ. എന്നാൽ, സദസ്യരിൽ ഒരു വിഭാഗത്തിന് അതു വളരെ ഇഷ്ടപ്പെട്ടു. അവർ കൈയടിച്ചു വൺസ് മോർ
വിളിച്ചു. അങ്ങനെ രംഗങ്ങൾ ഓരോന്നായി ഇഴഞ്ഞുപൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്ക് ആധാരം ആണ്ടിയുടെ ഗാനാലാപങ്ങളും മീശക്കണാരന്റെ സ്പെഷ്യൽ കോമിക്കുകളും ഉണ്ടായിരുന്നു.
വിശിഷ്ടാതിഥികളിൽ ചാപ്പുണ്ണി അധികാരിയുടെ പുതിയ മരുമകനും കള്ളുഷാപ്പുകാരൻ കുഞ്ഞയ്യപ്പനും എഴുന്നേറ്റുപോയി. അറബി ഉറക്കം തൂങ്ങുകയാണ്. അലകളിൽപ്പെട്ട വഞ്ചിയുടെ പായ്മരംപോലെ അറബിയുടെ മസ്ലിൻ തുണിത്തല പല സൈഡിലേക്കും ആടുന്നതും പൊങ്ങുന്നതും നേരമ്പോക്കുള്ളൊരു കാഴ്ചയായിരുന്നു.
ആറാം രംഗത്തിലാണ് വരൻ കണ്ണൻമാസ്റ്റർ ആദ്യമായി പ്രവേശിക്കുന്നത്. ശ്രീധരൻ ഉഷാറായി നിന്നു.
കണ്ണൻമാസ്റ്റർ അരങ്ങത്തു വന്നപ്പോൾ ശ്രീധരൻ ഓർക്കാതെ ഒന്നു ഞെട്ടിപ്പോയി. അച്ഛൻ പെട്ടെന്ന് അവിടെ കേറിവന്നോ? കുറിയ ദേഹം. കനകവർണ്ണം. കഴുത്തടപ്പൻ കോട്ട്, തൊപ്പി, കണ്ണട, കൃഷ്ണൻ മാസ്റ്റരുടെ തനി പ്രതിബിംബം. മേക്കപ്പുകാരൻ ദാമോദരൻ മാസ്റ്റരുടെ അസാമാന്യമായ കൈവിരുത്. എന്നാൽ അതിനുള്ളിൽ ആശാരി മാധവനും, ഞണ്ടു ഗോവിന്ദന്റെ കുസൃതിയുമാണ് കുടികൊള്ളുന്നതെന്നോർത്തപ്പോൾ ശ്രീധരൻ അരിശം കൊണ്ടു പല്ലു ഞെരിച്ചു.
കണ്ണൻമാസ്റ്റർ പുറത്തുപോകാൻ ഉടുത്തൊരുങ്ങി നിൽക്കുന്നു. അപ്പോൾ
പരമൻസാറിന്റെ കാര്യസ്ഥൻ പങ്കജാക്ഷൻ (കോൽക്കാരൻ ആണ്ടിക്കുട്ടി)
പ്രവേശിക്കുന്നു. ഇരുവരും തമ്മിൽ സംഭാഷണം. അതാണു രംഗം. “ഹലോ മിസ്റ്റർ പങ്കജാക്ഷൻ! പ്ലീസ് ടേക്ക് യുവർ സീറ്റ്, കണ്ണൻമാസ്റ്റർ അതിഥിയെ സ്വീകരിച്ചിരുത്തുന്നു.
(ആശാരിയുടെ ഡയലോഗും അഭിനയവും അസ്സലായി.) പങ്കജാക്ഷനാണ്ടിക്കുട്ടി തെക്കൻ ശൈലിയിൽ തപ്പിപ്പിടിച്ചു ചോദിക്കുന്നു. “സാറ് എങ്ങോട്ടാണാവോ യാത്ര?
കണ്ണൻമാസ്റ്റർ മേൽച്ചുണ്ടും താടിയും തൊട്ടുഴിഞ്ഞുകൊണ്ടു മേപ്പോട്ടു നോക്കി പ്രതിവചിക്കുന്നു: “മാർട്ടിൻ സായ്വിന്റെ ബംഗ്ലാവിൽ ട്യൂഷ്യൻ....
വെളുത്തുരുണ്ടൊരു വസ്തു മാസ്റ്റരുടെ മൂക്കിനുനേർക്കു പറന്നു വരുന്നു. കണ്ണട തെറിച്ചുപോയി.
ആശാരി മാധവൻ മുഖം കുടഞ്ഞു. കണ്ണു കാണുന്നില്ല. കണ്ണിലൂടെയും കവിളിലൂടെയും എന്തോ കൊഴുത്ത ദ്രാവകം ഒലിക്കുന്നു. തുടച്ചു മണത്തുനോക്കി. മൂക്കുളിച്ചു.
പങ്കജാക്ഷനാണ്ടിക്കുട്ടി വാപൊളിച്ചു നിന്നുപോയി.
എന്താണു സംഭവിച്ചതെന്ന് സദസ്യർക്കു മനസ്സിലായില്ല. അപ്പോൾ ശ്രീധരൻ ഒരു ചിരി ചിരിച്ചു. എട്ടു ദിക്കിലും മാറ്റൊലിക്കൊള്ളുന്ന ഒരുഗൻ ചിരി!
ഉത്തരക്ഷണത്തിൽ മറ്റൊരു മുട്ട വായുവിലൂടെ കുതിച്ചുവന്നു. അതു പങ്കജാക്ഷനാണ്ടിക്കുട്ടിയുടെ മണ്ടയിൽത്തന്നെ കൊണ്ടു. അപ്പോൾ മറ്റൊരു കോണിൽ നിന്ന് ഒരെണ്ണം ഉയർന്നുവന്നു. ലക്ഷ്യം തെറ്റി, അറബിയുടെ മൂടുപടമണിഞ്ഞ മൂർദ്ധാവിൽ “പഥം' എന്നു പതിച്ചു.
അൽ ഹം ദുലില്ലാഹ് - അറബി നെറുകയിലെ തെരികയിൽ കൈവച്ചു ചാടിയെണീറ്റു ഒപ്പം ഭാസ്കരൻ മുതലാളിയും. ആളുകൾ ഇളകിത്തുടങ്ങി. അരങ്ങു ശൂന്യം. വല്ലാത്ത നാറ്റം,
"ma!....."
ആരെയോ കഴുത്തറക്കുന്നപോലെ ഒരു നിലവിളി - വടക്കേ മൂലയിൽ നിന്നാണു വന്നത്.
(കരിമ്പൂച്ചയുടെ നിലവിളിയാണെന്ന് ശ്രീധരനു മനസ്സിലായി.)
പെണ്ണുങ്ങൾ പരിഭ്രമിച്ചെണീറ്റു കുഞ്ഞുങ്ങളെയുമെടുത്തു വട്ടംചുറ്റി - കുട്ടികൾ ഉറക്കെ
നിലവിളിച്ചു. ആരാണ്, എന്താണ് എന്ന ഷിച്ചു കൊണ്ട് ആണുങ്ങൾ പരക്കംപാഞ്ഞു. “കുട്ടായി വാവാ''നാരായണി അമ്മുക്കുട്ടി ചോയിക്കുട്ടി - എന്നൊക്കെയുള്ള വിളികൾ പല ദിക്കിൽനിന്നും.
കക്കൂസ് ഒഴിച്ചപോലെ ഒരു ദുർഗന്ധം ദിക്കെങ്ങും പരന്നു. ആളുകൾ മൂക്കുപൊത്തിപ്പിടിച്ച് പുറത്തേക്കു മണ്ടി,
ആ തിരക്കിൽ ബഞ്ചിന്റെ പന്തിയിൽനിന്നു കെളവൻ ഉസ്താദ് പൊങ്ങുന്നതും, ഓടുമ്പോൾ തിരിഞ്ഞുനിന്നു സ്റ്റേജിലേക്ക് ഒരേ പാസ്സാക്കുന്നതും ശ്രീധരൻ ഒരുനോക്കു കണ്ടു. ഏറ് ലക്ഷ്യത്തിൽത്തന്നെ പതിച്ചു: എരിയുന്ന പെട്രോമാക്സ് വിളക്കിൽ,
എറിഞ്ഞ സാധനം മുട്ടയല്ല അസ്സൽ കരിങ്കൽക്കഷണം. വിളക്കു പൊട്ടിച്ചിതറി. പിന്നെ അന്ധകാരം...
അങ്ങനെ ഇരുട്ടിൽ കൂട്ടനിലവിളിയിൽ കക്കൂസ്മാറ്റത്തിൽ - അമ്മാളുപരിണയം അവസാനിപ്പിക്കേണ്ടി വന്നു.
പണിക്കരുടെ സ്കൂളിൽ അമ്മാളുപരിണയം നടന്നുകൊണ്ടിരിക്കെ അതിരാണിപ്പാടത്തുനിന്ന് ഒരുമൈൽ ദൂരെ ഒരുകൂട്ടർ മറ്റൊരു നാടകം അഭിനയിച്ചത് ആരും അറിഞ്ഞില്ല.
ഈ നാടകത്തിന്റെ സൂത്രധാരൻ എക്സ് മിലിട്രി എക്സ്പിറ്റർ എക്സ് കോൺഗ്രസ് വളണ്ടിയർ എക്സെറ്റൊ മിസ്റ്റർ കുഞ്ഞപ്പൂവായിരുന്നു. നടന്മാർ (കുഞ്ഞപ്പൂവിനു പുറമേ) കൈവണ്ടിപ്പെരച്ചൻ, കോളിച്ചാൽ, റെയിൽവേപോർട്ടർ
ഒറ്റക്കണ്ണൻ ഗോപാലൻ, ഭാരതമാതാ ടീഷോപ്പ് അസിസ്റ്റന്റ് പ്രസാരണി അപ്പു, പെരൻ മകൻ കുഞ്ഞാണ്ടി, ചെത്തുകാരൻ നാരായണൻ എന്നിവരായിരുന്നു.
രംഗങ്ങൾ: തണ്ടാൻ കേളുവിന്റെ പുരമുറ്റവും ആട്ടിൻകൂടും ഇടവഴി -പബ്ലിക്ക് റോഡ് പെരച്ചന്റെ പൂര അടുക്കള. പ്രസ്താവന: ഉച്ചിക്കുടുമയും നെറ്റിയിൽ ഭസ്മക്കുറിയും കഴുത്തിൽ രുദ്രാക്ഷമാലയും
അരയിൽ പിശ്ശാങ്കത്തിയും വയറ്റിൽ കള്ളും ഉള്ളംകാലിൽ ആണിപ്പൂണ്ണമായി നടക്കുന്ന സാമുദായികാചാര പണ്ഡിതൻ തണ്ടാൻ കേളു സ്ഥലത്തെ ഉൽപതിഷ്ണുക്കളുടെയും തന്നെ പരിഹസിച്ചുനടക്കുന്ന പുതിയ തലമുറയുടെയും നേർക്ക് ഒറ്റയ്ക്കു സമരം പ്രഖ്യാപിച്ചിരിക്കയാണ്. ദേശത്ത് അടിയന്തിരങ്ങൾ നടത്തുമ്പോൾ തണ്ടാനു പണ്ടേപ്പോലെ അവകാശപ്പെട്ട സംഭാവനയും അംഗീകരണവും കിട്ടിവരുന്നില്ല. തിരണ്ടുകല്യാണം, താലികെട്ട് തുടങ്ങിയ പഴയ ആചാരങ്ങൾ ലംഘിക്കപ്പെടുന്നു. കാവിൽ അടിയന്തിരം നടത്തുന്നില്ല. തെക്കുനിന്നു വന്ന കൂട്ടരുമായി പന്തിഭോജനവും വിവാഹബന്ധവുംകൂടി നടന്നുതുടങ്ങിയിരിക്കുന്നു എന്നൊക്കെയാണ് തണ്ടാൻ കേളുവിന്റെ ആക്ഷേപങ്ങൾ. ആരോട് പറയാനാണ്? കളഞ്ചേരിയിൽ ഇപ്പോൾ ഭരണം നടത്തുന്നത് കാര്യസ്ഥന്മാരാണ്. അവർക്കു തണ്ടാനെ കണ്ടുകൂട-പ്രത്യേകിച്ചും നാലാംകാര്യസ്ഥൻ കുഞ്ഞാണ്ടിക്ക്. പണ്ടു കേളുമേലാന്റെ കാലത്ത് ആദായമെടുത്ത് അനുഭവിച്ചുകൊള്ളാൻ ഒരു പറമ്പ് തണ്ടാന്റെ കുടുംബത്തിനു കൊടുത്തിട്ടുണ്ടായിരുന്നു. ആ പറമ്പ് ഇപ്പോൾ കുഞ്ഞാണ്ടി കൈവശപ്പെടുത്തിയിരിക്കുകയാണ്. അങ്ങനെ മേലേക്കിടയിലുള്ളവർ തണ്ടാനെത്തന്നെ ഭ്രഷ്ടനാക്കിയ മട്ടിലാണ്. ആരോടു പറയാനാണ്? അതുകൊണ്ടു തണ്ടാൻ കേളു കാണുന്നവരെയെല്ലാം ചീത്തവിളിച്ചു പറഞ്ഞു നടക്കുകയാണ്. കന്നിപ്പറമ്പിലെ കുഞ്ഞപ്പുവിനെ ചീത്തപറഞ്ഞു പരോക്ഷമായി. "നാലുകണ്ണൻ മേലോട്ടുനോക്കി' മാഷ്ടറെയും കൈവണ്ടിപ്പെരച്ചന്റെ മകൻ കുഞ്ഞാണ്ടിയെ കാക്കക്കുറവൻ എന്നുവിളിച്ചു ചക്കരച്ചോറിന്റെ അനുജൻ നാരായണനെ
തല്ലാനോങ്ങി അങ്ങനെ പല വിക്രിയകളും, പെരച്ചന്റെ പുരയിൽ രാത്രി കള്ളുകുടിക്കാനും ശീട്ടുകളിക്കാനും വന്നു ചേരാറുള്ള കുഞ്ഞപ്പൂവും ചാത്തുവും അപ്പുവും ഒരു ഗൂഢാലോചന നടത്തി - തണ്ടാനെ ഒരു പാഠം പഠിപ്പിക്കാനെന്താണു വഴി? അപ്പോൾ പെരച്ചന്റെ മകൻ കുഞ്ഞാണ്ടി ഒരു ബുദ്ധിയുപദേശിച്ചു. തണ്ടാന്റെ ചാപ്പനെ കട്ടു സപ്പറാക്കുക. തണ്ടാൻ വളർത്തുന്ന കൂറ്റൻ കൊറ്റനാടാണ് ചാപ്പൻ
ദേശത്തെ തണ്ടാൻ എന്ന സ്ഥാനപ്പേരിൽ, തനിക്കു കിട്ടിവരാറുള്ള വഹകൾ മിക്കവാറും നിലച്ചപ്പോൾ കേളുവിന്റെ ചില്ലറ സ്വകാര്യവരുമാന ത്തിന്റെ മുഖ്യകേന്ദ്രം ചാപ്പനായിത്തീർന്നു. സമീപപ്രദേശത്തു വേറെ ആട്ടുകൊറ്റൻ ഇല്ലാത്തതിനാൽ പെണ്ണാടുകളെ ഇണയടുപ്പിക്കാൻ ആളുകൾ കേളുവിന്റെ ചാപ്പനെയാണാശ്രയിച്ചിരുന്നത്. ഈ ഉൽപാദനപ്രക്രിയയ്ക്ക് അക്രമമായ ഫീസ് തണ്ടാൻ വസൂലാക്കിക്കൊണ്ടിരുന്നു. തണ്ടാന്റെ വയറ്റത്തടിക്കാൻ ആ മുട്ടനാടിനെ കട്ടു ശാപ്പിടുക. പ്ലാൻ തരക്കേടില്ല. എന്നാൽ ആ പരിപാടി നടപ്പിൽ വരുത്തുന്നതെങ്ങനെ? ആ കൊറ്റനാട് അതിഭയങ്കരനാണ്. ഫയൽവാൻ തുളുക്കൻ കരടിക്കണ്ണു വിനെക്കാൾ ഉനായൊരു ഗുസ്തിക്കാരനുമാണ്. ചാപ്പൻ എതിരാളിയെ കുത്തിമലർത്തിക്കളയും.
യജമാനൻ കേളുവിനോടും അജകന്യകകളോടും മാത്രമേ അവൻ ശാന്തനായി
പെരുമാറിയിട്ടുള്ളു. രാത്രിയിൽ അവനെ, ബഹളം കൂടാതെ ബലാൽക്കാരമായി പിടിച്ചു
കൊണ്ടുവരാൻ ആർക്കു കഴിയും? പെരച്ചനും ചാത്തുവും സംശയം പ്രകടിപ്പിച്ചു. “കൊല്ലണം: കൊന്നു കെട്ടിയെടുത്തുകൊണ്ടുവരണം. കുഞ്ഞപ്പു പറഞ്ഞു. കൊറ്റനാടിന്റെ ഇറച്ചിയുടെ സാദോർത്ത് കുഞ്ഞപ്പു മീശപിടിച്ചു തിരിച്ച് ഒന്നു നുണച്ചിറക്കുകയും ചെയ്തു. “അതു വിചാരിക്കുമ്പോലെ അത്ര എളുപ്പ്ള്ള കാര്യല്ലാ, കുഞ്ഞപ്പൂ.” പെരച്ചൻ
തലയാട്ടിക്കൊണ്ടു പറഞ്ഞു. “തണ്ടാന്റെ പൊരേന്ന് ഗുഡ്സ് ഇങ്ങോട്ടെങ്ങനെ കടത്തിക്കൊണ്ടുപോരും?-പബ്ലിക്കാറോട്ടിക്കൂടി വരണ്ടേ? ബീറ്റ് പോലിസ്കാര്ണ്ടാവും അപ്പഹേരുടെ കണ്ണിൽപ്പെട്ടാൽ?....." അങ്ങനെയൊരപകടം പതിയിരിക്കുന്നുണ്ടെന്ന് കോളിച്ചാത്തവും ഓർമ്മപ്പെടുത്തി. ചാപ്പുണ്ണി അധികാരി കംപ്ലൻ ചെയ്തതനുസരിച്ച് പോലീസ് സൂണ്ട് സായ്
പ്രത്യേകം ബീറ്റ് പോലീസിനെ പലേടത്തും നിർത്തിയിട്ടുണ്ട്. മുസീബത്തുതന്നെ. എന്നാലും, എന്തെങ്കിലും പോംവഴി കണ്ടുപിടിക്കണം. കൊറ്റനാടിന്റെ ഇറച്ചിയോടുള്ള കൊതിയും തണ്ടാൻ കേളു വിനോടുള്ള പകയും എല്ലാവരുടെയും ഉള്ളിൽക്കിടന്നു പുകയുന്നുണ്ടായിരുന്നു.
അപ്പോൾ പ്രസാരണി അപ്പുവിന്റെ തലയിൽ ഒരൈഡിയ ചാടിക്കൂടി. അപ്പു അതു കൂട്ടുകാരെ വഴിപോലെ ധരിപ്പിച്ചു.
അതു കേട്ടപ്പോൾ കൊറ്റനാടു മുക്രയിടുംപോലെ കുഞ്ഞപ്പു ഒരു ചിരി ചിരിച്ചു. ആ കൗശലം കണ്ടുപിടിച്ച പ്രസാരണിക്ക് ഒരു സമ്മാനമായി ചാപ്പന്റെ പിടുക്കറുത്തു സ്പെഷലായി പൊരിച്ചു കൊടുക്കണമെന്ന് ടോളിചാത്തു അഭിപ്രായപ്പെട്ടു. സദാ സംശയാലുവായ പെരച്ചൻ മൂക്കിൽ വിരലിട്ടു തിരിച്ച് ആലോചിച്ചു. ആ പരിപാടിയിൽ എവിടെയെങ്കിലും എന്തെങ്കിലും വികടം പറ്റാനിടയുണ്ടോ?
“വരുമ്പോലെ വരട്ടെ നാളെ രാത്രി തണ്ടാന്റെ ചാപ്പനെ ശരിപ്പെടുത്തണം. കുഞ്ഞപ്പുവും ചാത്തുവും ഒരേ സ്വരത്തിൽ പറഞ്ഞു. പെരച്ചനും ഒന്നു മൂളി.
ഉദ്ദേശിച്ച പരിപാടിയിൽ സഹായിക്കാൻ പോർട്ടർ ഒറ്റക്കണ്ണൻ ഗോപാലനെയും “ഏറ്റുകത്തിസഹിതം' ചെത്തുകാരൻ നാരായണനെയും ക്ഷണിക്കാനും അവർ തീരുമാനിച്ചു. പോർട്ടർ ഗോപാലൻ ഒരു ഫയൽവാനാണ്. ചാപ്പനോടു ഗുസ്തിപിടിക്കാൻ പറ്റിയ മറ്റൊരാളെ ദേശത്തു കണ്ടുകിട്ടുകയില്ല.
പിറ്റേന്നു ഞായറാഴ്ച സമയം അർദ്ധരാത്രി.
എല്ലാ സജ്ജീകരണങ്ങളോടുംകൂടി കുഞ്ഞപ്പുവും സഖാക്കളും പെരച്ചന്റെ പുരയിൽനിന്നു തണ്ടാൻ കേളുവിന്റെ പുരയിലേക്കു പുറപ്പാടായി. വഴിക്കു റോഡിൽ ബിറ്റ് പോലീസുകാരെക്കണ്ടാൽ അവർക്കു സംശയം ജനിക്കാതിരിക്കാൻ ഈരണ്ടുപേരായി പിരിഞ്ഞ് ഇടവിട്ടുകൊണ്ടായിരുന്നു യാത്ര.
മുമ്പേ പോയതു പെരച്ചന്റെ മകൻ കുഞ്ഞാണ്ടിയും തേരാളി ചാത്തുവുമായിരുന്നു. കുഞ്ഞാണ്ടിയുടെ കക്ഷത്തിൽ മടക്കിക്കെട്ടിയ ഒരു പഴമ്പായും പായ്ക്കുള്ളിൽ ചൂടിക്കയറും കമ്പിച്ചുരുളും ഉണ്ടായിരുന്നു. ട്രാളി ചാത്തുവിന്റെ കൈയിൽ, ഒരു പുത്തൻ മൺപാത്രം. അവർക്കു പിമ്പേ, കുഞ്ഞപ്പൂവും പെരച്ചനും. കുഞ്ഞപ്പൂവിന്റെ കൈയിൽ ഒരു
കടലാസുപൊതി. തുണിശ്ശീല ചുറ്റി വെളിച്ചെണ്ണ നനച്ച നാലു പന്തക്കോലുകളാണ് പൊതിയിൽ ഉണ്ടായിരുന്നത്. പെരച്ചന്റെ കൈയിൽ ചെറിയൊരു ചാക്കുസഞ്ചി. സഞ്ചിയിൽ പഴന്തുണിശ്ശീല.
മൂന്നാമത്തെ ബാച്ച്, പ്രസാരണി അപ്പുവും ചെത്തുകാരൻ നാരായണനും. അപ്പുവിന്റെ കൈയിൽ ഒരു ടോർച്ച്. നാരായണൻ ഏറ്റുകത്തി അരയിൽ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്നു.
ഏറ്റവും ഒടുവിൽ ഏകനായി പോർട്ടർ ഗോപാലൻ. കൈകൾ രണ്ടും അൽപം
അകറ്റിപ്പൊക്കിപ്പിടിച്ച് നെഞ്ഞുന്തിക്കൊണ്ട് ഒരു ഫയൽവാന്റെ പ്രൗഢിയോടുകൂടിത്തന്നെയായിരുന്നു ഗോപാലന്റെ നടത്തം. ഏഴുപേരും തണ്ടാന്റെ പുരയുടെ മുൻവശത്തെ ഇടവഴിയിൽ ഒത്തുകൂടി. കൽപടവുകൾ കേറി കുഞ്ഞപ്പൂ മുറ്റത്തേക്ക് എത്തിനോക്കി. എല്ലാം ശാന്തം.
കയറിക്കൊള്ളാൻ കൂട്ടുകാർക്കു നിർദ്ദേശം കൊടുത്തു. മുറ്റത്ത് ആട്ടുകൊറ്റന്റെ നാറ്റം അവരെ സ്വാഗതം ചെയ്തു. മുറ്റത്തിന്റെ തെക്കേമൂലയിലാണ് ചാപ്പന്റെ കൂട്.
തന്നെ പിടിക്കാൻ ചിലർ വരുന്നുണ്ടെന്നു മണത്തറിഞ്ഞതുകൊണ്ടോ എന്തോ, ചാപ്പൻ കൂട്ടിനകത്തു പലക ചവിട്ടിയും ചിനക്കിയും കലമ്പൽ കൂട്ടി.
“ഹബൂജാലേ, അനങ്ങാതിരിക്കെടാ!” കുഞ്ഞപ്പു ആടിനെ ശകാരിച്ചു. ചാക്കുസഞ്ചിയും ചൂടിക്കയറും കത്തിയും കമ്പിയും ഒരുക്കിനിർത്തിക്കൊണ്ട്, കുഞ്ഞാണ്ടിയും പെരച്ചനും നാരായണനും ജാതയോടെ നിന്നു. പ്രസാരണി ടോർച്ചു പ്രകാശിപ്പിച്ചു. ഫയൽവാൻ ഗോപാലൻ കൈകൾ കൂട്ടിത്തിരുമ്മി ദേഹം ഒന്നുലച്ചു ശരിപ്പെടുത്തി കൂടിന്റെ വാതിൽ തുറന്നു. ചാപ്പൻ ഉഗ്രമായൊരു മുക്ലമുഴക്കി തല ചെരിച്ചു കൊമ്പുകൾ കാട്ടി പുറത്തേക്കൊരു ചാട്ടം, പെരച്ചൻ ചാക്കുസഞ്ചി വിടർത്തി ആടിന്റെ മോന്ത അതിൽ കുടുക്കി സഞ്ചിയും കൊമ്പുകളുംകൂട്ടി ഒരൊറ്റ മുറുക്കൽ. ഫയൽവാൻ ഗോപാലൻ ചാപ്പന്റെ പുറത്തു കമഴ്ന്നുവീണു. ഒരു ധൃതരാഷ്ട്രാലിംഗനം, കുഞ്ഞ കയറുകൊണ്ടു ചാപ്പന്റെ കാലുകൾ ബന്ധിച്ചു. കുഞ്ഞാണ്ടി ചാപ്പന്റെ കഴുത്തിൽ കമ്പി ചുറ്റി മുറുക്കി....എല്ലാം ഒരുനിമിഷം കൊണ്ടുകഴിഞ്ഞു. ചാപ്പൻ ശ്വാസംമുട്ടി കുതറിപ്പിടഞ്ഞു. ആ പരാക്രമത്തിനിടയ്ക്ക് നാരായണൻ തെങ്ങിൻ കുല അരിയുംപോലെ ചാപ്പന്റെ കുരലിൽ കത്തിപ്രയോഗിച്ചു - രക്തം തൂറ്റി. ഹോളി ചാത്തു കൈയിലെ മൺതൂക്ക് തക്കത്തിൽ പിടിച്ചു കൊടുത്തു ചോര മുഴുവനും ശേഖരിച്ചു...
ചാപ്പൻ കുഴഞ്ഞു ചത്തു.
കർമ്മം കഴിഞ്ഞപ്പോൾ ഫയൽവാൻ ഗോപാലൻ വിയർപ്പിൽ കുളിച്ചിരുന്നു. ആട്ടിൻ ചോര ദേഹത്തിൽ തെറിച്ചുകിടന്നിരുന്നു. കുപ്പായമഴിച്ചു മൃതദേഹത്തിന്റെ മീതെ ചാർത്തി. എല്ലാംകൂടി പഴമ്പായിൽ പൊതിഞ്ഞു ചൂടിക്കയർകൊണ്ട് തലയ്ക്കലും കാൽക്കലും നടുക്കുമായി ഓരോ പണ്ടാരക്കെട്ടു കെട്ടി. അപ്പോഴേക്കും കുഞ്ഞപ്പൂവും പെരച്ചനും ആട്ടിൻകൂടിന്റെ ഒരു പലക നീക്കിക്കൊണ്ടുവന്നു. പഴമ്പായിൽ പൊതിഞ്ഞുകെട്ടിയ ചാപ്പനെ പലകമേൽ കിടത്തി. കുഞ്ഞാണ്ടിയും ഗോപാലനും മുമ്പിലും നാരായണനും പെരച്ചനും പിമ്പിലുമായി ശവമഞ്ചം ചുമലിലെടുത്തു പടിയിറങ്ങി.
ഇടവഴിയിൽനിന്നു റോഡിലേക്കുള്ള കുത്തുകല്ലു കയറുന്നതിനുമുമ്പ് കുഞ്ഞപന്തങ്ങൾക്കു തീകൊളുത്തി.
ആട്ടിൻ ചോര നിറച്ച മൺതൂക്ക് കയറിൽ കെട്ടിത്തൂക്കി ഒരു കൈയിലും ജ്വലിക്കുന്ന പന്തം മറ്റേ കൈയിലും പിടിച്ചുകൊണ്ട് ട്രോളി ചാത്തു വലതുവശത്തും, തണ്ടാന്റെ പിന്മുറ്റത്തുനിന്നു മോഷ്ടിച്ച കൈക്കോട്ട് ഒരു കൈയിലും ജ്വലിക്കുന്ന പന്തം മറ്റേ കൈയിലും പിടിച്ചുകൊണ്ട് പ്രസാരണി അപ്പു ഇടതുവശത്തുമായി ശവമഞ്ചത്തിന്റെ മുന്നിൽ നടകൊണ്ടു. ശവമഞ്ചം ചുമലിലെടുത്ത കുഞ്ഞാണ്ടിയും ഗോപാലനും പെരച്ചനും നാരായണനും രാമ-രാമ-രാമ-രാമ എന്ന് ഉറക്കെ ജപിച്ചുകൊണ്ടിരുന്നു.
ആ അജവിലാപയാത്രാസംഘം റോഡിലൂടെ കുറച്ചുദൂരം നീങ്ങിയപ്പോൾ മുമ്പിൽ അപം അകലെനിന്നും രണ്ടു രൂപങ്ങൾ വരുന്നതു കണ്ടു; ബീറ്റ് പോലീസുകാർ! ഹാൾട്ട്, കുഞ്ഞപ്പു കൂട്ടുകാരെ തടഞ്ഞുനിർത്തി.
“നെറുകയിൽ പൂവുള്ള സർപ്പങ്ങളും ബിറ്റ് പോലീസുകാരും ഒരു പോലെയാണ് ജോഡിയായിട്ടേ പോവുകയുള്ളു. കൂട്ടുകാരോട് അങ്ങനെയൊരു ഫലിതം പറഞ്ഞ്, കുഞ്ഞപ്പു ബദ്ധപ്പെട്ടു മുമ്പോട്ടു നടന്ന്, പോലീസുകാരുടെയടുത്തു ചെന്നു സ്നേഹാദരപൂർവ്വം അറിയിച്ചു. “കുരിപ്പുണ്ടായി പണ്ടാരായ ഒന്നിനെ കെട്ടിയെടുത്തു കൊണ്ടുവരുന്നുണ്ട്.
ഏഡ്ൺഷേബ്ലമാര് പേടിക്കേണ്ട കേട്ടോ.... ആ മുന്നറിയിപ്പു കേട്ട് പോലീസുകാർ ഒന്നു ഞെട്ടി. അങ്ങോട്ട് ഒരിക്കലേ നോക്കിയുള്ളു. പിന്നെ പിന്തിരിഞ്ഞു നിന്നുകളഞ്ഞു.
മുമ്പിൽ പന്തം കൊളുത്തിപ്പിടിച്ച് പരേതന്റെ ഉദകക്രിയയ്ക്കുള്ള പുത്തൻ മൺപാത്രവും ശവക്കുഴി മാന്താനുള്ള കൈക്കോട്ടും പ്രദർശിപ്പിച്ചുകൊണ്ട്, രാമ-രാമ-രാമ- രാമ എന്ന് ഉച്ചത്തിലുള്ള മന്ത്രജപത്തോടെ ശവവാഹകസംഘം കടന്നുപോയി.......
ആ സമയത്താണ് പണിക്കരുടെ സ്കൂൾ അങ്കണത്തിൽ അമ്മാളുപരിണയത്തിൽ, കണ്ണൻമാസ്റ്റരുടെ വേഷം രംഗത്തു വന്നതും, കെട്ട മുട്ട കൊണ്ടുള്ള ഏറ്റു കിട്ടിയതും ശ്രീധരൻ പൊട്ടിച്ചിരിച്ചതും.