shabd-logo

മർമ്മരങ്ങൾ -7

2 November 2023

0 കണ്ടു 0
ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർ

അതിനെ അടുക്കളപ്പാത്രമാക്കിയിരിക്കയാണ്. ഈ പഴയ ചൈനീസ് ആർട്ട്പീസ് ഇവിടെ എങ്ങനെ വന്നു? വേലുമൂപ്പരോടുതന്നെ ചോദിക്കാം.

“ഇവിടെ ഊണിനു മോരു നിറച്ചുവെച്ച ആ പിഞ്ഞാണപ്പാത്രം കാണാൻ നല്ല ചേലുണ്ട്....അത് എവിടുന്നു കിട്ടി?'

വേലുമൂപ്പർ ചത്ത മിഴികൾ ചലിപ്പിച്ച്, ആലോചിച്ചു.

“ചെറകുള്ള നാഗത്തിന്റെ കഴുത്തും ഒടലും ഉള്ള ആ പിഞ്ഞാണക്കുടുക്കയാണോ?"

“അതേ, ആ പാത്രംതന്നെ.

“ഓ, അതോ? അതു പണ്ട് എന്റെ മോൻ മരിച്ചുപോയ ദാമോദരൻ ഏതോ ഒരു മാപ്ലനോട് ഒരുറുപ്യക്കു കച്ചോടാതാണ് കേളഞ്ചേരിയിലെ നെലയായിന്ന് ആരോ കട്ടോണ്ടു പോയതാണ്......"

ഊഹിച്ചതുപോലെതന്നെ.

നൂറ്റാണ്ടുകൾക്കുമുമ്പു ചീനയിലെ ഏതോ അജ്ഞാതകലാകാരൻ നിർമ്മിച്ച ആ

കൗതുകവസ്തു കപ്പൽ കറി കേരളത്തിലെത്തി പിന്നെ കളഞ്ചേരിയിലെ നിലയറയിൽ

ചെന്നുചേർന്നു. കുറേക്കാലം അവിടെ മറഞ്ഞുകിടന്നു....ഇപ്പോഴിതാ വേലുമൂപ്പരുടെ അടുക്കളയിലെ മോർക്കുടമായി മാറിയിരിക്കുന്നു. ആ കലാവസ്തുവിന്റെ തലയിലെഴുത്ത് “കേളഞ്ചേരില് പണ്ട് എന്തൊക്കെ അതിശോള്ള സാധനങ്ങളുണ്ടായിരുന്നു! വേലുമൂപ്പർ കഴിഞ്ഞ കാലങ്ങളിലേക്കു മനക്കണ്ണോടിക്കുകയാണ്: മോനേ, ഞാനെന്റെ കണ്ണോണ്ടു കണ്ടതാണ് കളഞ്ചേരിയിലെ പടിഞ്ഞാറ്റമുറിന്റെ മുമ്പിലു കെട്ടിത്തൂക പൊന്നിന്റെ വെള്ളരിക്കാം നെക്കതിരും........"

വേലുമൂപ്പർ വർണ്ണിച്ചുതുടങ്ങി: ഏഴു കടലിനപ്പുറത്തെ നാടുകളിൽ നിന്നു കപ്പൽ കേറി വന്ന രസമണികളും പളുങ്കുമാലവിളക്കുകളും (ശരറാന്തൽ) പാക്കിൽ (മച്ച്) തൂങ്ങിക്കിടന്നിരുന്നു. നിലയറയിൽ പൊന്നിന്റെ അമ്മിയും അമ്മിക്കുട്ടിയും, മരതകക്കല്ലിന്റെ വെറ്റിലയും, മാണിക്യക്കല്ലിന്റെ അടയ്ക്കയും മറ്റുമുണ്ടായിരുന്നു. കട്ടും കവർന്നും പെറുക്കിവിറ്റും എല്ലാം പലവഴിക്കു മറഞ്ഞുപോയി. രസമണിയുടെ സ്ഥാനത്ത് ഇപ്പോൾ കാണുന്നത് വേട്ടാളൻ കൂടാണ് പളുങ്കുമാലവിളക്കുകൾക്കു പകരം വണ്ണാത്തൻ വല. നിലയറയിൽ കരിങ്ങാണിയും പെരുച്ചാഴിയും....... കുഞ്ഞിക്കേളുമേലാൻ
മണ്ണിനടയിലായി.

കുഞ്ഞിക്കേളുമേലാന്റെ അന്ത്യകാലത്തെപ്പറ്റി വേലുമൂപ്പർ വിവരിച്ചു കേൾപ്പിച്ചു:

പെരിക്കാലും ഒറ്റക്കണ്ണുമായി, മാന്യന്മാരോട് ഇരന്നുനടന്നു. പിന്നെപ്പിന്നെ കുഞ്ഞിക്കേളുമേലാൻ ആളും തരവും നോക്കാതെ കണ്ടവരോടെല്ലാം പൈസ ചോദിച്ച് റോഡിൽ നിരങ്ങിത്തുടങ്ങി -മുഷിഞ്ഞു കീറിപ്പറിഞ്ഞ വേഷത്തിൽ. അങ്ങനെ അഞ്ചാറുകൊല്ലം കഴിഞ്ഞപ്പോൾ എണീറ്റു നടക്കാനും ശേഷിയില്ലാതായി. കേളഞ്ചേരി തറവാടുപറമ്പ് ബാക്കിയുണ്ട് - അത് ആർക്കും വിക്കാൻ പാടില്ല

എന്നാണു പറയുന്നത്. മേലാന്റെ ആരോഗ്യം മാത്രമേ ക്ഷയിച്ചിരുന്നുള്ളൂ; ബുദ്ധി ക്ഷയിച്ചിരുന്നില്ല. ആലോചിച്ചു: തറവാട്ടിൽ തനിക്കുള്ള അവകാശം തീറെഴുതിക്കൊടുക്കുന്നത് ആർക്കെങ്കിലും തടയാൻ കഴിയുമോ? അവകാശം വാങ്ങാൻ ആരെങ്കിലുമുണ്ടോ എന്ന തിരച്ചിലായി പിന്നെ. പട്ടണത്തിലെ ഒരു പുതിയ പണക്കാരൻ മുതലാളിക്ക് കേളഞ്ചേരിപ്പറമ്പിന്റെ നേർക്ക് ഒരു കണ്ണുണ്ടായിരുന്നു. അവകാശം എഴുതിവാങ്ങിയാൽ സ്വത്തു കൈവശപ്പെടുത്താൻ കുഞ്ഞിക്കേളുമേലാന്റെ മരണം വരെ കാത്തിരിക്കേണ്ടിവരും. മേലാൻ കഴിയിലേക്കു കാലും നീട്ടി ഇരിക്കയാണെന്ന് മുതലാളി മനസ്സിലാക്കി റിസ്കെടുക്കാൻ തന്നെ തീരുമാനിച്ചു.

മുതാലാളിക്ക് മേലാന്റെ സ്വഭാവം നല്ലപോലെ അറിയാമായിരുന്നു. സ്വത്തു തീറു കൊടുക്കാമെന്നു പറഞ്ഞ് പലരോടും അഡ്വാൻസ് സംഖ്യ പറ്റും..... ആർക്കും എഴുതിക്കൊടുക്കുകയുമില്ല അതിനാൽ മേലാൻ അഡാൻസ് ആവശ്യപ്പെട്ടപ്പോൾ മുതലാളി ഒരു കാശും കൊടുത്തില്ല. ആധാരങ്ങളെല്ലാം എഴുതി തയ്യാറാക്കി, പിറ്റേന്നു കച്ചേരിയിൽ വെച്ച് റജിസ്റ്റർ ചെയ്യുമ്പോൾ മുഴുവൻ പണവും കൊടുത്തു തീർക്കുന്നതാണെന്നു പറഞ്ഞു മേലാനെ മടക്കിയയച്ചു.

എങ്ങനെയെങ്കിലും അന്നുരാത്രി പുലർത്താനുള്ള വെപ്രാളത്തോടും തൊണ്ട നനയ്ക്കാൻ ഒരു തുള്ളി മദ്യം കിട്ടാത്ത വെറിയോടും കൂടി മേലാൻ മോന്തിനേരത്ത് കേളഞ്ചേരിയിലേക്ക് മടങ്ങുകയായിരുന്നു. പടിപ്പുരയുടെ മുന്നിലെ ഇടവഴിയിലെത്തി. പടി കേറിയില്ല. ഒരു നിലവിളിയോടുകൂടി തിരിഞ്ഞ് ഒരു മരണപ്പാച്ചൽ - തൊട്ടടുത്ത പറമ്പിലെ പേറ്റിച്ചി പാറുവിന്റെ പുരയിലേക്ക് -കോലായിൽ കേറി - അവിടെ മറിഞ്ഞു വീണു..... മരിച്ചു.

അങ്ങനെ, പണ്ടു കപ്പലുവെച്ച കേൾവികേട്ട കേളഞ്ചേരിത്തറവാട്ടിലെ കുഞ്ഞിക്കേളുമേലാൻ ഇരുപതുവർഷങ്ങളോളം തെരുവിൽ ഇരന്നുപെറുക്കി നടന്ന് ഒടുവിൽ പൊരിക്കാലും ചായ്ച്ച്, ഒറ്റക്കണ്ണുമടച്ച്, പേറ്റിച്ചി പാറുവിന്റെ കൂലിപ്പുരയുടെ കോലായിൽ

കേളഞ്ചേരിപ്പടിപ്പുരയിൽനിന്ന് കുഞ്ഞിക്കേളുമേലാൻ പേടിച്ചു പാഞ്ഞതിന്റെ കാരണമെന്ത്?

(കേളഞ്ചേരിയിലെ സർപ്പത്താൻ വേലുമൂപ്പരുടെ നിഗമനമാണ്. “പാമ്പ് പാമ്പ്” എന്നു നിലവിളിച്ചുകൊണ്ടാണത്രെ മേലാൻ അഭയം തേടി പാറുവിന്റെ കോലായിലേക്ക് പാഞ്ഞു കേറിയത്.

തന്റെ ജന്മാവകാശം ഒരന്യജാതിക്കാരന് തീറുകൊടുത്ത് കേളഞ്ചേരിത്തറവാട്ടിലേക്കു കേറിച്ചെന്ന മേലാനെ പടിപ്പുരയിൽ എതിരേറ്റത്. കനൽക്കട്ടക്കണ്ണുകളും മിന്നിച്ച പടം വിടർത്തി നിക്കുന്ന സർപ്പമാണ് തറവാട്ടിനു തുരങ്കംവെച്ചു വരുന്ന ചതിയന്റെ നേർക്ക് "ഫൂ!' എന്നൊരാട്ടു വെച്ചുകൊടുത്തു  സർപ്പത്താൻ

കേളാഞ്ചേരിയിലെ സർപ്പത്തെ മേലാൻ ആദ്യമായിട്ടാണു കാണുന്നത്. ഒരാൾപ്പൊക്കത്തിൽ പടംവിടർത്തി നിക്കുന്ന അതിന്റെ വിശ്വരൂപവും, പെട്ടെന്നുണ്ടായ ഉഗ്രമായ ഊത്തും, മേലാന്റെ പ്രാണന്റെ മുക്കാൽ ഭാഗവും പറപ്പിച്ചു. പിന്നീട് അതോർത്തപ്പോഴുണ്ടായ ഭയം ജീവന്റെ ബാക്കിഭാഗവും അപഹരിച്ചു...

പന്ത്രണ്ടു ലൈറ്റുകളുടെ പ്രകാശപ്പൊലിമയോടെ കാഹളവും വിളിച്ചു പന്തം

കൊളുത്തിപ്പടപോലെ മേലാന്റെ മോട്ടോർകാർ ഇരമ്പിക്കൊണ്ടു വരുമ്പോൾ

റോഡിൽനിന്ന് ആളുകൾ ഓടിമറഞ്ഞിട്ടുണ്ട്; രക്ഷപ്പെടാൻ വർഷങ്ങൾക്കുശേഷം അതേ റോഡിൽനിന്ന് ആളുകൾ ഓടിയൊളിച്ചു; കീറിയ ചീനപ്പട്ടുഷർട്ടും, മുഷിഞ്ഞു പിഞ്ഞിയ മാഞ്ചസ്റ്റർ ധോത്തിയും ധരിച്ച്, മന്തു കാലും വലിച്ചിഴച്ച്, ഒറ്റക്കണ്ണും പ്രകാശിപ്പിച്ചുകൊണ്ട്, പൈസ ഇരക്കാൻ നടക്കുന്ന മേലാന്റെ പിടിയിൽനിന്നു രക്ഷപ്പെടാൻ.....

All the world is a stage and all the men and women merely Players. (മന്നിടമാകെയിങ്ങാരരങ്ങിതിൽ പെണ്ണുമാണും നടീനടന്മാർ മാത്രം....)

എന്നു മഹാകവി ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട്. എന്നാൽ ലക്ഷപ്രഭുവായും പിന്നീടു പിച്ചക്കാരനായും അതേ ജീവിതവേദിയിൽ ഒരു മനുഷ്യനു വേഷം കെട്ടേണ്ടിവരിക. ഷേക്സ്പിയർ പോലും അങ്ങനെയൊരു കളി വിഭാവനം ചെയ്തിട്ടുണ്ടാവില്ല... “ഇനി വേറൊരു കഥ" വേലുമൂപ്പർ വീണ്ടുമൊരു മുറുക്കിനു വട്ടം കൂട്ടി വെറ്റില

തപ്പിക്കൊണ്ടു പറഞ്ഞു:

“കേളഞ്ചേരിയിലെ പൊളിഞ്ഞ പടിപ്പുരേന്റെ പൊറംതിണ്ണേല് പഴന്തുണീം വിരിച്ച്

അന്തി ഒറങ്ങാൻ ഒരു പിച്ചക്കാരൻ വന്നുകൂടിട്ടുണ്ടെന്നു കേട്ടു. അയാളാരാണെന്നോ? -

കളഞ്ചേരി കുഞ്ഞിക്കേളുമേലാന്റെ അളിയൻ കുട്ടപ്പൻ ബാങ്ക് മൊതലാള്യായിരുന്ന

രാമന്റെ മൂത്ത മകൻ - കുഞ്ഞിക്കേളു അളിയന്റെ പാരമ്പര്യം പൊലർത്താൻ ആ

പടിപ്പൊരേല് പറ്റിക്കുടിരിക്കയാണ് മൂപ്പര്... ശ്രീധരൻ അതിരാണിപ്പാടത്തേക്കു വരുന്നവഴിക്ക് പട്ടണത്തെരുവിൽ ഒരു മനുഷ്യക്കഴുകനെ കണ്ടു.

'വെള്ളക്കാരത്തിയെ കല്യാണം കഴിച്ച കുട്ടപ്പനാണ് അപ്പോണത്' എന്ന് ആരോ തമ്മിൽ പറയുന്നതു കേട്ടപ്പോൾ പഴയ ഓർമ്മകളോടെ ആ മനുഷ്യനെ വീണ്ടുമൊന്നു നോക്കി കഴുകന്റെ കണ്ണുകളും കഴുകന്റെ മൂക്കും കഴുകന്റെ കഷണ്ടിത്തലയുമുള്ള നെടുതായ ഒരു മനുഷ്യക്കോലം. വാതംപിടിച്ച കാലുകൾ നിലത്തു മെല്ല നിരക്കിനീക്കി വിറയ്ക്കുന്ന കൈകൾ വായുവിൽ പരത്തിപ്പിടിച്ചുകൊണ്ടു നീങ്ങുകയാണ്.

ജീവിതവേദിയിൽ ഇരട്ടവേഷം കെട്ടേണ്ടിവന്ന മറ്റൊരു നടൻ രംഗങ്ങൾ ഓരോന്നായി ഓർക്കുകയാണ്.

ബാങ്കർ രാമൻ കേൾവികേട്ട തറവാട്ടുകാരനായിരുന്നു. പ്രഗ്ലഭനായ ധനവ്യവസായിയായിരുന്നു. നിയമജ്ഞനായിരുന്നു. ആദർശശാലിയായിരുന്നു. സമുദായപരിഷ്കർത്താവായിരുന്നു. പത്രപ്രവർത്തകനായിരുന്നു. വെള്ളക്കാരുടെ
വൈതാളികനായിരുന്നു.

പ്രമേഹവും അന്ധമായ പുത്രവാത്സല്യവുമായിരുന്നു രാമനെ ബാധിച്ചിരുന്ന രണ്ടു രോഗങ്ങൾ. രാമൻ ആൺമക്കളെ മതിമറന്നു ലാളിച്ചു. സ്നേഹിച്ചു. അവർ തന്നേക്കാൾ മിടുക്കന്മാരാണെന്ന ഒരു വിശ്വാസം രാമനിൽ എങ്ങനെയോ കടന്നുകൂടിയിട്ടുണ്ടായിരുന്നു. ആ വിശ്വാസം മക്കളുടെ ദുർവൃത്തികൾക്കു മറപിടിച്ചു. മക്കളുടെ ധൂർത്തിൽ രാമൻ മഹത്ത്വം ദർശിച്ചു.

രാമൻ മിതവ്യയശീലനായിരുന്നു. മദ്യപിക്കുകയില്ല. പുകവലിക്കുകയില്ല. സദാചാരവിരുദ്ധപ്രവണതകളുമില്ല. എന്നാൽ, പുത്രന്മാർ വിശേഷിച്ചും മൂത്ത രണ്ടുപേർ ആവക വിഷയങ്ങളിൽ ബഹുമിടുക്കന്മാരായിരുന്നു.

രാമൻ എല്ലാക്കാര്യത്തിലും ബഹുകണിശക്കാരനായിരുന്നു. എള്ളു കീറി

കണക്കുപറയും. ഒരിക്കൽ ഒരു മാന്യനുമായുള്ള പണമിടപാടിന്റെ കാര്യത്തിൽ രാമൻ

ഇങ്ങനെ അണപൈസക്കണക്കിൽ ഉറച്ചുനിന്നപ്പോൾ, ആ മാന്യൻ രാമനോടു ചോദിച്ചു.

"മിസ്റ്റർ രാമൻ, നിങ്ങളിങ്ങനെ ഒരു കാശിനുവേണ്ടി വാശിപിടിക്കുന്നു. നിങ്ങളുടെ മകൻ കുട്ടിരാമൻ പണം വാരിയെറിയുന്നതു നിങ്ങൾ പൊറുപ്പിക്കുന്നു. ഇതെന്തു മര്യാദ..... ആ മാന്യന്റെ വാക്കുകൾ രാമൻ തീരെ രസിച്ചില്ല. പം ഗൗരവത്തോടെയായിരുന്നു മറുപടി: “കുട്ടിരാമനു പണക്കാരനായൊരച്ഛനുണ്ട്. അതുകൊണ്ട് അവൻ ഇഷ്ടംപോലെ കളിക്കട്ടെ എന്റെ നില അതല്ലല്ലോ”

രാമന്റെ മൂത്തമകൻ കുട്ടപ്പന്റെ വിവാഹം: കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാന്റെ ഏകസഹോദരിയായ മാധവിയാണു വധു, ബാൻഡ് വാദ്യ കോലാഹലങ്ങളോടെയാണ് ആ വൈവാഹികഘോഷയാത്ര പട്ടണത്തെരുവിലൂടെ കടന്നുപോയത്. രാത്രി ഗംഭീരമായ പാട്ടുകച്ചേരി - വർണ്ണോജ്ജ്വലമായ

വിവാഹം കഴിഞ്ഞതിന്റെ മൂന്നാംമാസം കുട്ടപ്പൻ വിദ്യാഭ്യാസത്തിനു യൂറോപ്പിലേക്കു പുറപ്പെട്ടു. രാമനും കുടുംബാംഗങ്ങളും ബന്ധുവർഗ്ഗങ്ങളും പൗരപ്രമാണികളും ചേർന്നു റെയിൽവേസ്റ്റേഷനിൽവെച്ചു കുട്ടപ്പനു ഗംഭീരമായ യാത്രയയപ്പു നകി.

യൂറോപ്പിൽ രണ്ടു വർഷം പൂർത്തിയാക്കുന്നതിനുമുമ്പ് കുട്ടപ്പൻ അവിടെ നിന്ന് ഒരു വെള്ളക്കാരിയെ വിവാഹം കഴിച്ചു. വിവരത്തിന് അച്ഛനൊരു കത്തയച്ചു. ബാങ്കർ രാമൻ ആ കത്തു വലിയൊരു വാർത്തയായി തന്റെ പത്രത്തിൽ

പ്രസിദ്ധപ്പെടുത്തി. വെള്ളക്കാരി മദാമ്മയെ വിവാഹംകഴിച്ച വീരൻ! മകന് ഒരു വെള്ളക്കാരി ഭാര്യയെക്കൂടി പുലർത്താനുള്ളതിനാൽ യൂറോപ്പിലെ ചെലവിനു കൂടുതൽ പണം അയച്ചുകൊടുത്തു.

കുട്ടപ്പൻ മദാമ്മയേയും കൂട്ടി നാട്ടിലേക്കു മടങ്ങി. ഇന്ത്യയിൽ കപ്പലിറങ്ങി. ട്രെയിനിൽ പട്ടണത്തിലെത്തി. റെയിൽവേസ്റ്റേഷനിൽ വെച്ചു രാമനും കുടുംബാംഗങ്ങളും ബന്ധുവർഗ്ഗങ്ങളും പൗരപ്രമാണികളും ചേർന്നു ഗംഭീരമായ സ്വീകരണം സംഘടിപ്പിച്ചു. പൂമാലകളും പൂച്ചെണ്ടുകളും കൊണ്ടൊരു പൂരക്കളി

രാമൻ മദാമ്മ ഷയ്ക്കു ഷെയ്ക്ക് ഹാൻഡ് കൊടുത്തു: ഹൗ ഡു യു ഡി മദാമ്മ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ബാങ്കർ രാമൻ ഒരു വെള്ളക്കുഞ്ഞിന്റെ മുത്തപ്പൻ, ഗ്രാൻഡ്പാ. മൂന്നുകൊല്ലം കഴിഞ്ഞു.

മദാമ്മ കുട്ടപ്പനുമായി പിണങ്ങിപ്പിരിഞ്ഞു. കുഞ്ഞിനെയുംകൊണ്ടു ബിലാത്തിയിലേക്കുതന്നെ മടങ്ങിപ്പോയി.

കുട്ടപ്പൻ വിശേഷിച്ചൊന്നും സംഭവിച്ചില്ലെന്നമട്ടിൽ ഏഴരക്കൊല്ലം മുമ്പു വിട്ടേച്ചുപോയ മാധവിയെ കൂട്ടിക്കൊണ്ടുവന്നു പഴയ മധുവിധു തുടർന്നാസ്വദിച്ചു. രാമൻ കുട്ടപ്പനെ കൺഗ്രാജുലേറ്റ് ചെയ്തു. ഗുഡ് ബോയ്!

രാമന്റെ രണ്ടാമത്തെ മകൻ കുട്ടിരാമൻ ഒരു യൂറോപ്യൻബാങ്കിലെ കാഷ്യറായി -രാമൻ തന്റെ സകലസ്വത്തുക്കളും ജാമ്യം കൊടുത്തിട്ടാണ് മകനു വെള്ളക്കാരുടെ ബാങ്കിൽ ഉദ്യോഗം തരപ്പെടുത്തിയത്. ഒരു കൊല്ലം കഴിഞ്ഞപ്പോൾ കുട്ടിരാമൻ അതേ ബാങ്കിൽ കൂടുതൽ വരുമാനമുള്ള മറ്റൊരുയോഗം കരസ്ഥമാക്കി: കമ്മീഷൻ ബ്ലോക്കർ. സ്വർണ്ണാഭരണങ്ങളുടെ പണയത്തിന്മേൽ ബാങ്കിൽനിന്നു വലിയ സംഖ്യ കടം വാങ്ങാൻ കക്ഷികളെ ഉണ്ടാക്കുക. പലിശയിനത്തിൽ ബാങ്കിനു വലിയ വരുമാനം പ്രതീക്ഷിക്കാവുന്ന ഒരു പദ്ധതി. നാട്ടിന്റെ നാനാമുലകളിൽനിന്നും സ്വർണ്ണ ഉരുപ്പടികൾ ബാങ്കിലേക്കു നീങ്ങിത്തുടങ്ങി. നാട്ടുകാരുടെ പൊൻപണ്ടങ്ങളുടെ ഉള്ളൂ കള്ളികൾ വെള്ളക്കാരായ ബാങ്കുമേധാവികൾക്കു നിശ്ചയമുണ്ടായിരുന്നില്ല. ബ്ലോക്കർ കുട്ടിരാമനായിരുന്നു അവരുടെ ഉപദേശകൻ. കുട്ടിരാമന്റെ ജനസ്വാധീനതയും ചുറുചുറുക്കും കാര്യശേഷിയും വെള്ളക്കാർക്കു ബോദ്ധ്യമായി. വലിയ ജന്മികളെയും നാടുവാഴിത്തമ്പുരാക്കന്മാരെയും ബാങ്കിലെ ഇടപാടുകാരാക്കാൻ കുട്ടിരാമനു കഴിഞ്ഞു. അങ്ങനെ ലക്ഷക്കണക്കിൽ ഇടപാടുകൾ നടന്നു. പണയസംഖ്യകൾ പെരുകുംതോറും കുട്ടിരാമന്റെ കമ്മീഷനും കുതിച്ചുകയറി.

എന്നാൽ, തങ്ങളുടെ മൂക്കിനു മുമ്പിൽ വെച്ച് കുട്ടിരാമൻ നടത്തിക്കൊണ്ടിരുന്ന വഞ്ചനകൾ കണ്ടുപിടിക്കാൻ ബാങ്ക് മേധാവികൾക്കു സാധിച്ചില്ല. അങ്ങനെ കുട്ടിരാമനും -പിറകിൽ ഒരു ഗൂഢസംഘവും തുടർച്ചയായി നടത്തിക്കൊണ്ടിരുന്നു അപഹരണത്തിന്റെ മൂല്യം എട്ടുകൊല്ലംകൊണ്ടു പത്തുലക്ഷം കവിഞ്ഞു. ഇനി മതി. തുടർന്നാൽ കണ്ടുപിടിക്കപ്പെടാനിടയുണ്ട് എന്നു കുട്ടിരാമനും മറവിൽ പ്രവർത്തിച്ചിരുന്ന കൂട്ടുകാരും തീർച്ചപ്പെടുത്തി, കവർന്നെടുത്ത തുക നികത്താൻ കഴിയാത്തവണ്ണം ഭാരിച്ചതായിരുന്നു. തുക എങ്ങനെയെങ്കിലും നികത്തണം. അതിനെന്തു മാർക്ഷമെന്നായി പിന്നത്തെ ആലോചന. വിരുതനായ കുട്ടിരാമൻ ഒരു പരിപാടി ആസൂത്രണം ചെയ്തു. ജർമ്മനിയിൽ പോയി അവിടത്തെ ചില സുഹൃത്തുക്കളുടെ ഒത്താശയോടെ ഇന്ത്യൻ കറൻസിനോട്ടുകൾ വ്യാജമായി നിർമ്മിക്കുക. പ്രിന്റ് ചെയ്ത നോട്ടുകൾ പുതിയ

മോട്ടോർ ടയറുകളിൽ അടക്കം ചെയ്ത് ടയറുകൾ ഇന്ത്യയിൽ ഇറക്കുമതിചെയ്യുക. ബാങ്കിലേക്കുള്ള പത്തുലക്ഷത്തിനു പുറമേ, പോക്കറ്റ്മണിക്ക് ഒരു പത്തുലക്ഷം വേറെയും അടിക്കണമെന്ന് കുട്ടിരാമന്റെ സിൽബന്തികൾ ഉപദേശിച്ചു.

കുട്ടിരാമൻ ബാങ്കിൽനിന്നു മൂന്നുമാസത്തെ അവധിയെടുത്തു, യൂറോപ്യൻ പര്യടനത്തിന്.

റെയിൽവേസ്റ്റേഷനിൽ വെച്ച്, രാമന്റെയും കുടുംബാംഗങ്ങളുടെയും ബന്ധുവർക്ഷങ്ങളുടെയും പൗരപ്രമാണികളുടെയും വക ഗംഭീരമായ യാത്രയയപ്പ്.

കുട്ടിരാമൻ ബുദ്ധിപൂർവ്വം ആസൂത്രണം ചെയ്തു പരിപാടി വിജയകരമായി പര്യവസാനിക്കുമായിരുന്നു. രണ്ടുമാസത്തെ സമയം കൂടി കിട്ടിയിരുന്നുവെങ്കിൽ വിധി
ഇടക്കൊലിട്ടു.
കുട്ടിരാമൻ ശീമയ്ക്കു കപ്പൽ കയറിയ സന്ദർഭത്തിൽ ബാങ്കിൽ പെട്ടെന്നു പരിശോധന നടന്നു. ശുദ്ധസ്വർണ്ണമായി അപ്രൂവ് ചെയ്ത സേഫിൽ സൂക്ഷിച്ചിരുന്ന പണയപ്പണ്ടങ്ങളുടെ ചെറു പുറത്തായി. അധികവും മുക്കുപണ്ടങ്ങളാണ്. തോട, കാപ്പ് മുതലായ പൊൻപണ്ടങ്ങൾ കുട്ടി സ്വർണ്ണമായിട്ടാണു കണക്കുവെച്ചിരിക്കുന്നത്. മുഴുവനും കട്ടിസ്വർണ്ണമായി തൂക്കം കണക്കാക്കി ഒന്നരലക്ഷം ഉറുപ്പിക കടംകൊടുത്ത ഒരുരുപ്പടിയും വലിയൊരു സേഫിൽ പൂട്ടിവെച്ചിട്ടുണ്ടായിരുന്നു. ആനയുടെ നെറ്റിപ്പട്ടം........ ലണ്ടനിൽ കപ്പലിറങ്ങിയപ്പോൾ കുട്ടിരാമനെ സ്വീകരിക്കാനെത്തിയതു പോലീസായിരുന്നു.

കുട്ടിരാമനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്കു കൊണ്ടുവന്നു. കൈകളിൽ ഇരുമ്പിന്റെ വീരശൃംഖലയണിഞ്ഞ് യൂണിഫോറം ധരിച്ച അകമ്പടിക്കാരോടുകൂടി സ്റ്റേഷനിലിറങ്ങിയ ലണ്ടൻകുട്ടിരാമനെ' സ്വീകരിക്കാൻ ഒരു നായിച്ചാത്തനുമില്ല.

അന്നുരാത്രി കുട്ടിരാമൻ കിടന്നുറങ്ങിയത് ടൗൺ പോലീസ് സ്റ്റേഷനിലെ ലോക്കപ്പുമുറിയിൽ

കുട്ടിരാമൻ വിചാരണചെയ്യപ്പെട്ടു. വിശ്വാസവഞ്ചന, കൃതിമം...... പണാപഹരണം തുടങ്ങിയ ഒട്ടേറെ ചാർജുകൾ! ബാങ്കിൽനിന്നും അപഹരിക്കപ്പെട്ട ആകെത്തുക പതിനഞ്ചുലക്ഷം!

കുട്ടിരാമന്റെ കേസ് വിചാരണ ആരംഭിച്ച ദിവസംതന്നെ ബാങ്കർ രാമൻ കിടപ്പിലായി.

(നാടുഭരിക്കുന്ന വെള്ളക്കാരന്റെ ഒരു സ്ഥാപനത്തെ, അവിടത്തെ ഉദ്യോഗസ്ഥനായിരുന്നുകൊണ്ട്, പതിനഞ്ചുലക്ഷം ഉറുപ്പിക പിച്ച ഒരിന്ത്യാക്കാരൻ വേറെയുണ്ടോ? രാമൻ തന്റെ പുത്രന്റെ ബുദ്ധിസാമർത്ഥ്യത്തെയോർത്ത് ഉള്ളാലെ അഭിമാനംകൊണ്ടിരുന്നുവോ എന്തോ!)

കേസുവിചാരണ കഴിഞ്ഞ്, ഒന്നരക്കൊല്ലത്തെ തടവുശിക്ഷ കിട്ടി. കുട്ടിരാമൻ ജയിലിൽ പോയതും, കൊടുങ്കാറ്റിൽ കടലാസുകുടിലുകൾ പോലെ തന്റെ ബാങ്കുകൾ പൊളിഞ്ഞു പാറിപ്പോയതും ഉയാഗം കിട്ടാൻ കുട്ടിരാമൻ ജാമ്യം കെട്ടിയ തന്റെ സ്വത്തുക്കൾ ജപ്തിചെയ്തു ലേലത്തിൽ വിറ്റു പോയതും മറ്റും കാണാനിടവരാതെ, “കുട്ടിരാമന്റെ പണക്കാരനായ അച്ഛനായി ത്തന്നെ ആ മാന്യവൃദ്ധൻ എന്നെന്നേക്കുമായി കണ്ണടച്ചു.

അച്ഛന്റെ പണം ചെലവുചെയ്ത്, സൂട്ടും കോട്ടും ടൈയും ധരിച്ച് ലഞ്ചും ഡിന്നറുമായി യൂറോപ്യൻ മട്ടിൽ ജീവിച്ചുശീലിച്ച കുട്ടപ്പന്റെ കാര്യം വിഷമത്തിലായി.

കുട്ടപ്പൻ മാധവിയെ വീണ്ടും ഉപേക്ഷിച്ച് (മാധവി കുട്ടപ്പനെ ഉപേക്ഷിച്ചു. പോയതാണോ എന്നും അറിഞ്ഞുകൂടാ) ഗ്രാമത്തിലെ തറവാട്ടുഭവനത്തിൽ ഒറ്റയ്ക്കു താമസം തുടങ്ങി.

വിസ്മിയും ബ്രാണ്ടിയും കുടിക്കാൻ വകയില്ല. നാടൻ ചാരായത്തിലേക്കു തിരിഞ്ഞു. സൂട്ടും കോട്ടും പോയി മുണ്ടുടുത്തു. വരുമാനമൊന്നുമില്ല പറമ്പിലെ മരങ്ങൾ മുറിച്ചു
വിറ്റുതുടങ്ങി. മരങ്ങൾ തീർന്നപ്പോൾ വീട്ടിലെ മരസ്സാമാനങ്ങളിൽ കൈവെച്ചു. പത്തായം വിറ്റു. അലമാരകൾ വിറ്റു. പെട്ടികൾ വിറ്റു, കസേരകൾ വിറ്റു. ഒടുവിൽ കട്ടിലും വിറ്റു. അങ്ങനെ വിട്ട് കാലിയായപ്പോൾ ജാലകങ്ങൾ നീക്കിയെടുത്തു കൊണ്ടുപോയി വിറ്റു കള്ളുകുടിച്ചു. വീടിനു വാതിലെന്തിന് സൂക്ഷിക്കാൻ അവിടെ വല്ലതുമുണ്ടെങ്കിലല്ല വാതിലുകളും കുത്തിയടർത്തിക്കൊണ്ടുപോയി വിറ്റു. അഞ്ചാറു ദിവസത്തേക്കു കള്ളുകുടിക്കാനുള്ള വക കിട്ടി. അതും കഴിഞ്ഞു മോന്തായം നോക്കിക്കിടന്നപ്പോൾ ഒരു ചിന്ത ഉദിച്ചു: മോന്തായത്തിലെന്തിനാണ് ഇത്രയധികം കഴുക്കോലുകൾ ഓടുകൾ നീക്കി കഴുക്കോലുകൾ തട്ടിപ്പൊളിച്ചെടുത്തു. പത്തുദിവസത്തെ കഴിച്ചിലിനുള്ള വഹ കഴുക്കോലുകൾ പോയപ്പോൾ ഉത്തരത്തിന്റെ ആവശ്യമില്ലാതായി. പട്ടിണി പ്രശ്നത്തിനും ഒരുത്തരം.....അങ്ങനെ ചുമരുകൾ മാത്രം ബാക്കിയായ ആ പുരയിൽ നിലത്തുകിടന്നു കാലിനു വാതം പിടിച്ചു.......മഴക്കാലം കുട്ടപ്പനെ പുറത്തേക്കു

കുട്ടപ്പൻ പട്ടണത്തിലെത്തി. ഒരു പുതിയ കൈത്തൊഴിലിൽ പ്രവേശിച്ചു. പരിശീലനം ആവശ്യമില്ലാത്ത ഒരു കൈത്തൊഴിൽ യാചന! കഷണ്ടിത്തല പൊക്കിപ്പിടിച്ച്, കണ്ണുകൾ മിഴിച്ച്, ആരെയോ പിടിക്കാൻ ഭാവിക്കുന്നപോലെ കൈകൾ വളച്ചുകാട്ടി, വാതക്കാലുകൾ നിരക്കിക്കൊണ്ട് തെരുവീഥിയിലൂടെ നീങ്ങുമ്പോൾ ആ ശുദ്ധ്ദൃഷ്ടികൾ പഴയ പരിചയക്കാരെ ദൂരെനിന്നു കണ്ടുപിടിക്കും.... മിസ്റ്റർ ഗോപി!... മിസ്റ്റർ ജോർജ്... "മിസ്റ്റർ കുഞ്ഞിക്കണ്ണൻ!....

വിളിച്ചുനിർത്തുകയാണ്, പൈസ ചോദിക്കാൻ. കുട്ടപ്പൻ വിറയ്ക്കുന്ന കൈകൾ വായുവിൽ തുഴഞ്ഞ് അരിച്ചരിച്ച് ഇരയുടെ സ്ഥലത്തെത്താൻ കുറച്ചുനേരം പിടിക്കും. അപ്പോഴേക്കും മിസ്റ്റർ ഗോപിയും മിസ്റ്റർ ജോർജും മിസ്റ്റർ കുഞ്ഞിക്കണ്ണനും മിസ്റ്റർ മറ്റുപേരും സൗകര്യംപോലെ തടിതപ്പിക്കഴിഞ്ഞിട്ടുണ്ടാവും. മണവാട്ടിചമഞ്ഞ കേളഞ്ചേരിയിലെ മാധവിയെയും കൂട്ടി ബാൻഡ് വാദ്യകോലാഹലത്തോടെ തന്റെ വിവാഹഘോഷയാത്ര നീങ്ങിയ അതേ

തെരുവിലൂടെ മദാമ്മയുമൊത്ത് മോട്ടോർ

കാറുകളുടെ അകമ്പടിയോടുകൂടി ശ്രീവിലാസം

ബംഗ്ളാവിലേക്ക് എഴുന്നള്ളിയ അതേ തെരുവിലൂടെ കഴുത്തും നീട്ടി കൈകൾ വിറപ്പിച്ച്

മുക്കാലും മരവിച്ച കാലുകൾ നിരക്കി ഓലിയിട്ടുകൊണ്ട് ഇരക്കാൻ നടക്കുന്നു കുട്ടപ്പൻ...... “കുട്ടപ്പനിവിടെ നെരത്ത്ത്തല് എന്നുപെറുക്കി നടക്കുമ്പം; കുട്ടപ്പന്റെ മദാമ്മപ്പെണ്ണ് ഓളെ ജാതിക്കാരനൊരു വെള്ളക്കാരനെത്തന്നെ കല്യാണോം കഴിച്ച് കുശാലായിക്കഴിയാണ് ബിലാത്തില്......

വേലുമൂപ്പരുടെ വാക്കുകൾ, കുട്ടപ്പൻ പിച്ചതെണ്ടി നിരങ്ങുന്ന പട്ടണത്തെരുവിൽനിന്ന് ശ്രീധരനെ ബിലാത്തിയിലേക്കു പറപ്പിച്ചു...... യൂറോപ്പിനെപ്പറ്റി ഓർത്തു... സ്വിറ്റ്സർലന്റിനെ ഓർത്തു...ഇന്റർലേക്കൻ പട്ടണത്തിലെ എൽമർ ഹോട്ടലിനെ ഓർത്തു.... വിവാഹമോ നിത്യ വിയോഗമോ'-തന്റെ ജീവിതത്തിലെ വിധിനിർണ്ണായകമായ ആ വൈകാരികനിമിഷത്തെ ഓർത്തു....എമ്മയെ ഓർത്തു......
68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക