ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർ
അതിനെ അടുക്കളപ്പാത്രമാക്കിയിരിക്കയാണ്. ഈ പഴയ ചൈനീസ് ആർട്ട്പീസ് ഇവിടെ എങ്ങനെ വന്നു? വേലുമൂപ്പരോടുതന്നെ ചോദിക്കാം.
“ഇവിടെ ഊണിനു മോരു നിറച്ചുവെച്ച ആ പിഞ്ഞാണപ്പാത്രം കാണാൻ നല്ല ചേലുണ്ട്....അത് എവിടുന്നു കിട്ടി?'
വേലുമൂപ്പർ ചത്ത മിഴികൾ ചലിപ്പിച്ച്, ആലോചിച്ചു.
“ചെറകുള്ള നാഗത്തിന്റെ കഴുത്തും ഒടലും ഉള്ള ആ പിഞ്ഞാണക്കുടുക്കയാണോ?"
“അതേ, ആ പാത്രംതന്നെ.
“ഓ, അതോ? അതു പണ്ട് എന്റെ മോൻ മരിച്ചുപോയ ദാമോദരൻ ഏതോ ഒരു മാപ്ലനോട് ഒരുറുപ്യക്കു കച്ചോടാതാണ് കേളഞ്ചേരിയിലെ നെലയായിന്ന് ആരോ കട്ടോണ്ടു പോയതാണ്......"
ഊഹിച്ചതുപോലെതന്നെ.
നൂറ്റാണ്ടുകൾക്കുമുമ്പു ചീനയിലെ ഏതോ അജ്ഞാതകലാകാരൻ നിർമ്മിച്ച ആ
കൗതുകവസ്തു കപ്പൽ കറി കേരളത്തിലെത്തി പിന്നെ കളഞ്ചേരിയിലെ നിലയറയിൽ
ചെന്നുചേർന്നു. കുറേക്കാലം അവിടെ മറഞ്ഞുകിടന്നു....ഇപ്പോഴിതാ വേലുമൂപ്പരുടെ അടുക്കളയിലെ മോർക്കുടമായി മാറിയിരിക്കുന്നു. ആ കലാവസ്തുവിന്റെ തലയിലെഴുത്ത് “കേളഞ്ചേരില് പണ്ട് എന്തൊക്കെ അതിശോള്ള സാധനങ്ങളുണ്ടായിരുന്നു! വേലുമൂപ്പർ കഴിഞ്ഞ കാലങ്ങളിലേക്കു മനക്കണ്ണോടിക്കുകയാണ്: മോനേ, ഞാനെന്റെ കണ്ണോണ്ടു കണ്ടതാണ് കളഞ്ചേരിയിലെ പടിഞ്ഞാറ്റമുറിന്റെ മുമ്പിലു കെട്ടിത്തൂക പൊന്നിന്റെ വെള്ളരിക്കാം നെക്കതിരും........"
വേലുമൂപ്പർ വർണ്ണിച്ചുതുടങ്ങി: ഏഴു കടലിനപ്പുറത്തെ നാടുകളിൽ നിന്നു കപ്പൽ കേറി വന്ന രസമണികളും പളുങ്കുമാലവിളക്കുകളും (ശരറാന്തൽ) പാക്കിൽ (മച്ച്) തൂങ്ങിക്കിടന്നിരുന്നു. നിലയറയിൽ പൊന്നിന്റെ അമ്മിയും അമ്മിക്കുട്ടിയും, മരതകക്കല്ലിന്റെ വെറ്റിലയും, മാണിക്യക്കല്ലിന്റെ അടയ്ക്കയും മറ്റുമുണ്ടായിരുന്നു. കട്ടും കവർന്നും പെറുക്കിവിറ്റും എല്ലാം പലവഴിക്കു മറഞ്ഞുപോയി. രസമണിയുടെ സ്ഥാനത്ത് ഇപ്പോൾ കാണുന്നത് വേട്ടാളൻ കൂടാണ് പളുങ്കുമാലവിളക്കുകൾക്കു പകരം വണ്ണാത്തൻ വല. നിലയറയിൽ കരിങ്ങാണിയും പെരുച്ചാഴിയും....... കുഞ്ഞിക്കേളുമേലാൻ
മണ്ണിനടയിലായി.
കുഞ്ഞിക്കേളുമേലാന്റെ അന്ത്യകാലത്തെപ്പറ്റി വേലുമൂപ്പർ വിവരിച്ചു കേൾപ്പിച്ചു:
പെരിക്കാലും ഒറ്റക്കണ്ണുമായി, മാന്യന്മാരോട് ഇരന്നുനടന്നു. പിന്നെപ്പിന്നെ കുഞ്ഞിക്കേളുമേലാൻ ആളും തരവും നോക്കാതെ കണ്ടവരോടെല്ലാം പൈസ ചോദിച്ച് റോഡിൽ നിരങ്ങിത്തുടങ്ങി -മുഷിഞ്ഞു കീറിപ്പറിഞ്ഞ വേഷത്തിൽ. അങ്ങനെ അഞ്ചാറുകൊല്ലം കഴിഞ്ഞപ്പോൾ എണീറ്റു നടക്കാനും ശേഷിയില്ലാതായി. കേളഞ്ചേരി തറവാടുപറമ്പ് ബാക്കിയുണ്ട് - അത് ആർക്കും വിക്കാൻ പാടില്ല
എന്നാണു പറയുന്നത്. മേലാന്റെ ആരോഗ്യം മാത്രമേ ക്ഷയിച്ചിരുന്നുള്ളൂ; ബുദ്ധി ക്ഷയിച്ചിരുന്നില്ല. ആലോചിച്ചു: തറവാട്ടിൽ തനിക്കുള്ള അവകാശം തീറെഴുതിക്കൊടുക്കുന്നത് ആർക്കെങ്കിലും തടയാൻ കഴിയുമോ? അവകാശം വാങ്ങാൻ ആരെങ്കിലുമുണ്ടോ എന്ന തിരച്ചിലായി പിന്നെ. പട്ടണത്തിലെ ഒരു പുതിയ പണക്കാരൻ മുതലാളിക്ക് കേളഞ്ചേരിപ്പറമ്പിന്റെ നേർക്ക് ഒരു കണ്ണുണ്ടായിരുന്നു. അവകാശം എഴുതിവാങ്ങിയാൽ സ്വത്തു കൈവശപ്പെടുത്താൻ കുഞ്ഞിക്കേളുമേലാന്റെ മരണം വരെ കാത്തിരിക്കേണ്ടിവരും. മേലാൻ കഴിയിലേക്കു കാലും നീട്ടി ഇരിക്കയാണെന്ന് മുതലാളി മനസ്സിലാക്കി റിസ്കെടുക്കാൻ തന്നെ തീരുമാനിച്ചു.
മുതാലാളിക്ക് മേലാന്റെ സ്വഭാവം നല്ലപോലെ അറിയാമായിരുന്നു. സ്വത്തു തീറു കൊടുക്കാമെന്നു പറഞ്ഞ് പലരോടും അഡ്വാൻസ് സംഖ്യ പറ്റും..... ആർക്കും എഴുതിക്കൊടുക്കുകയുമില്ല അതിനാൽ മേലാൻ അഡാൻസ് ആവശ്യപ്പെട്ടപ്പോൾ മുതലാളി ഒരു കാശും കൊടുത്തില്ല. ആധാരങ്ങളെല്ലാം എഴുതി തയ്യാറാക്കി, പിറ്റേന്നു കച്ചേരിയിൽ വെച്ച് റജിസ്റ്റർ ചെയ്യുമ്പോൾ മുഴുവൻ പണവും കൊടുത്തു തീർക്കുന്നതാണെന്നു പറഞ്ഞു മേലാനെ മടക്കിയയച്ചു.
എങ്ങനെയെങ്കിലും അന്നുരാത്രി പുലർത്താനുള്ള വെപ്രാളത്തോടും തൊണ്ട നനയ്ക്കാൻ ഒരു തുള്ളി മദ്യം കിട്ടാത്ത വെറിയോടും കൂടി മേലാൻ മോന്തിനേരത്ത് കേളഞ്ചേരിയിലേക്ക് മടങ്ങുകയായിരുന്നു. പടിപ്പുരയുടെ മുന്നിലെ ഇടവഴിയിലെത്തി. പടി കേറിയില്ല. ഒരു നിലവിളിയോടുകൂടി തിരിഞ്ഞ് ഒരു മരണപ്പാച്ചൽ - തൊട്ടടുത്ത പറമ്പിലെ പേറ്റിച്ചി പാറുവിന്റെ പുരയിലേക്ക് -കോലായിൽ കേറി - അവിടെ മറിഞ്ഞു വീണു..... മരിച്ചു.
അങ്ങനെ, പണ്ടു കപ്പലുവെച്ച കേൾവികേട്ട കേളഞ്ചേരിത്തറവാട്ടിലെ കുഞ്ഞിക്കേളുമേലാൻ ഇരുപതുവർഷങ്ങളോളം തെരുവിൽ ഇരന്നുപെറുക്കി നടന്ന് ഒടുവിൽ പൊരിക്കാലും ചായ്ച്ച്, ഒറ്റക്കണ്ണുമടച്ച്, പേറ്റിച്ചി പാറുവിന്റെ കൂലിപ്പുരയുടെ കോലായിൽ
കേളഞ്ചേരിപ്പടിപ്പുരയിൽനിന്ന് കുഞ്ഞിക്കേളുമേലാൻ പേടിച്ചു പാഞ്ഞതിന്റെ കാരണമെന്ത്?
(കേളഞ്ചേരിയിലെ സർപ്പത്താൻ വേലുമൂപ്പരുടെ നിഗമനമാണ്. “പാമ്പ് പാമ്പ്” എന്നു നിലവിളിച്ചുകൊണ്ടാണത്രെ മേലാൻ അഭയം തേടി പാറുവിന്റെ കോലായിലേക്ക് പാഞ്ഞു കേറിയത്.
തന്റെ ജന്മാവകാശം ഒരന്യജാതിക്കാരന് തീറുകൊടുത്ത് കേളഞ്ചേരിത്തറവാട്ടിലേക്കു കേറിച്ചെന്ന മേലാനെ പടിപ്പുരയിൽ എതിരേറ്റത്. കനൽക്കട്ടക്കണ്ണുകളും മിന്നിച്ച പടം വിടർത്തി നിക്കുന്ന സർപ്പമാണ് തറവാട്ടിനു തുരങ്കംവെച്ചു വരുന്ന ചതിയന്റെ നേർക്ക് "ഫൂ!' എന്നൊരാട്ടു വെച്ചുകൊടുത്തു സർപ്പത്താൻ
കേളാഞ്ചേരിയിലെ സർപ്പത്തെ മേലാൻ ആദ്യമായിട്ടാണു കാണുന്നത്. ഒരാൾപ്പൊക്കത്തിൽ പടംവിടർത്തി നിക്കുന്ന അതിന്റെ വിശ്വരൂപവും, പെട്ടെന്നുണ്ടായ ഉഗ്രമായ ഊത്തും, മേലാന്റെ പ്രാണന്റെ മുക്കാൽ ഭാഗവും പറപ്പിച്ചു. പിന്നീട് അതോർത്തപ്പോഴുണ്ടായ ഭയം ജീവന്റെ ബാക്കിഭാഗവും അപഹരിച്ചു...
പന്ത്രണ്ടു ലൈറ്റുകളുടെ പ്രകാശപ്പൊലിമയോടെ കാഹളവും വിളിച്ചു പന്തം
കൊളുത്തിപ്പടപോലെ മേലാന്റെ മോട്ടോർകാർ ഇരമ്പിക്കൊണ്ടു വരുമ്പോൾ
റോഡിൽനിന്ന് ആളുകൾ ഓടിമറഞ്ഞിട്ടുണ്ട്; രക്ഷപ്പെടാൻ വർഷങ്ങൾക്കുശേഷം അതേ റോഡിൽനിന്ന് ആളുകൾ ഓടിയൊളിച്ചു; കീറിയ ചീനപ്പട്ടുഷർട്ടും, മുഷിഞ്ഞു പിഞ്ഞിയ മാഞ്ചസ്റ്റർ ധോത്തിയും ധരിച്ച്, മന്തു കാലും വലിച്ചിഴച്ച്, ഒറ്റക്കണ്ണും പ്രകാശിപ്പിച്ചുകൊണ്ട്, പൈസ ഇരക്കാൻ നടക്കുന്ന മേലാന്റെ പിടിയിൽനിന്നു രക്ഷപ്പെടാൻ.....
All the world is a stage and all the men and women merely Players. (മന്നിടമാകെയിങ്ങാരരങ്ങിതിൽ പെണ്ണുമാണും നടീനടന്മാർ മാത്രം....)
എന്നു മഹാകവി ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട്. എന്നാൽ ലക്ഷപ്രഭുവായും പിന്നീടു പിച്ചക്കാരനായും അതേ ജീവിതവേദിയിൽ ഒരു മനുഷ്യനു വേഷം കെട്ടേണ്ടിവരിക. ഷേക്സ്പിയർ പോലും അങ്ങനെയൊരു കളി വിഭാവനം ചെയ്തിട്ടുണ്ടാവില്ല... “ഇനി വേറൊരു കഥ" വേലുമൂപ്പർ വീണ്ടുമൊരു മുറുക്കിനു വട്ടം കൂട്ടി വെറ്റില
തപ്പിക്കൊണ്ടു പറഞ്ഞു:
“കേളഞ്ചേരിയിലെ പൊളിഞ്ഞ പടിപ്പുരേന്റെ പൊറംതിണ്ണേല് പഴന്തുണീം വിരിച്ച്
അന്തി ഒറങ്ങാൻ ഒരു പിച്ചക്കാരൻ വന്നുകൂടിട്ടുണ്ടെന്നു കേട്ടു. അയാളാരാണെന്നോ? -
കളഞ്ചേരി കുഞ്ഞിക്കേളുമേലാന്റെ അളിയൻ കുട്ടപ്പൻ ബാങ്ക് മൊതലാള്യായിരുന്ന
രാമന്റെ മൂത്ത മകൻ - കുഞ്ഞിക്കേളു അളിയന്റെ പാരമ്പര്യം പൊലർത്താൻ ആ
പടിപ്പൊരേല് പറ്റിക്കുടിരിക്കയാണ് മൂപ്പര്... ശ്രീധരൻ അതിരാണിപ്പാടത്തേക്കു വരുന്നവഴിക്ക് പട്ടണത്തെരുവിൽ ഒരു മനുഷ്യക്കഴുകനെ കണ്ടു.
'വെള്ളക്കാരത്തിയെ കല്യാണം കഴിച്ച കുട്ടപ്പനാണ് അപ്പോണത്' എന്ന് ആരോ തമ്മിൽ പറയുന്നതു കേട്ടപ്പോൾ പഴയ ഓർമ്മകളോടെ ആ മനുഷ്യനെ വീണ്ടുമൊന്നു നോക്കി കഴുകന്റെ കണ്ണുകളും കഴുകന്റെ മൂക്കും കഴുകന്റെ കഷണ്ടിത്തലയുമുള്ള നെടുതായ ഒരു മനുഷ്യക്കോലം. വാതംപിടിച്ച കാലുകൾ നിലത്തു മെല്ല നിരക്കിനീക്കി വിറയ്ക്കുന്ന കൈകൾ വായുവിൽ പരത്തിപ്പിടിച്ചുകൊണ്ടു നീങ്ങുകയാണ്.
ജീവിതവേദിയിൽ ഇരട്ടവേഷം കെട്ടേണ്ടിവന്ന മറ്റൊരു നടൻ രംഗങ്ങൾ ഓരോന്നായി ഓർക്കുകയാണ്.
ബാങ്കർ രാമൻ കേൾവികേട്ട തറവാട്ടുകാരനായിരുന്നു. പ്രഗ്ലഭനായ ധനവ്യവസായിയായിരുന്നു. നിയമജ്ഞനായിരുന്നു. ആദർശശാലിയായിരുന്നു. സമുദായപരിഷ്കർത്താവായിരുന്നു. പത്രപ്രവർത്തകനായിരുന്നു. വെള്ളക്കാരുടെ
വൈതാളികനായിരുന്നു.
പ്രമേഹവും അന്ധമായ പുത്രവാത്സല്യവുമായിരുന്നു രാമനെ ബാധിച്ചിരുന്ന രണ്ടു രോഗങ്ങൾ. രാമൻ ആൺമക്കളെ മതിമറന്നു ലാളിച്ചു. സ്നേഹിച്ചു. അവർ തന്നേക്കാൾ മിടുക്കന്മാരാണെന്ന ഒരു വിശ്വാസം രാമനിൽ എങ്ങനെയോ കടന്നുകൂടിയിട്ടുണ്ടായിരുന്നു. ആ വിശ്വാസം മക്കളുടെ ദുർവൃത്തികൾക്കു മറപിടിച്ചു. മക്കളുടെ ധൂർത്തിൽ രാമൻ മഹത്ത്വം ദർശിച്ചു.
രാമൻ മിതവ്യയശീലനായിരുന്നു. മദ്യപിക്കുകയില്ല. പുകവലിക്കുകയില്ല. സദാചാരവിരുദ്ധപ്രവണതകളുമില്ല. എന്നാൽ, പുത്രന്മാർ വിശേഷിച്ചും മൂത്ത രണ്ടുപേർ ആവക വിഷയങ്ങളിൽ ബഹുമിടുക്കന്മാരായിരുന്നു.
രാമൻ എല്ലാക്കാര്യത്തിലും ബഹുകണിശക്കാരനായിരുന്നു. എള്ളു കീറി
കണക്കുപറയും. ഒരിക്കൽ ഒരു മാന്യനുമായുള്ള പണമിടപാടിന്റെ കാര്യത്തിൽ രാമൻ
ഇങ്ങനെ അണപൈസക്കണക്കിൽ ഉറച്ചുനിന്നപ്പോൾ, ആ മാന്യൻ രാമനോടു ചോദിച്ചു.
"മിസ്റ്റർ രാമൻ, നിങ്ങളിങ്ങനെ ഒരു കാശിനുവേണ്ടി വാശിപിടിക്കുന്നു. നിങ്ങളുടെ മകൻ കുട്ടിരാമൻ പണം വാരിയെറിയുന്നതു നിങ്ങൾ പൊറുപ്പിക്കുന്നു. ഇതെന്തു മര്യാദ..... ആ മാന്യന്റെ വാക്കുകൾ രാമൻ തീരെ രസിച്ചില്ല. പം ഗൗരവത്തോടെയായിരുന്നു മറുപടി: “കുട്ടിരാമനു പണക്കാരനായൊരച്ഛനുണ്ട്. അതുകൊണ്ട് അവൻ ഇഷ്ടംപോലെ കളിക്കട്ടെ എന്റെ നില അതല്ലല്ലോ”
രാമന്റെ മൂത്തമകൻ കുട്ടപ്പന്റെ വിവാഹം: കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാന്റെ ഏകസഹോദരിയായ മാധവിയാണു വധു, ബാൻഡ് വാദ്യ കോലാഹലങ്ങളോടെയാണ് ആ വൈവാഹികഘോഷയാത്ര പട്ടണത്തെരുവിലൂടെ കടന്നുപോയത്. രാത്രി ഗംഭീരമായ പാട്ടുകച്ചേരി - വർണ്ണോജ്ജ്വലമായ
വിവാഹം കഴിഞ്ഞതിന്റെ മൂന്നാംമാസം കുട്ടപ്പൻ വിദ്യാഭ്യാസത്തിനു യൂറോപ്പിലേക്കു പുറപ്പെട്ടു. രാമനും കുടുംബാംഗങ്ങളും ബന്ധുവർഗ്ഗങ്ങളും പൗരപ്രമാണികളും ചേർന്നു റെയിൽവേസ്റ്റേഷനിൽവെച്ചു കുട്ടപ്പനു ഗംഭീരമായ യാത്രയയപ്പു നകി.
യൂറോപ്പിൽ രണ്ടു വർഷം പൂർത്തിയാക്കുന്നതിനുമുമ്പ് കുട്ടപ്പൻ അവിടെ നിന്ന് ഒരു വെള്ളക്കാരിയെ വിവാഹം കഴിച്ചു. വിവരത്തിന് അച്ഛനൊരു കത്തയച്ചു. ബാങ്കർ രാമൻ ആ കത്തു വലിയൊരു വാർത്തയായി തന്റെ പത്രത്തിൽ
പ്രസിദ്ധപ്പെടുത്തി. വെള്ളക്കാരി മദാമ്മയെ വിവാഹംകഴിച്ച വീരൻ! മകന് ഒരു വെള്ളക്കാരി ഭാര്യയെക്കൂടി പുലർത്താനുള്ളതിനാൽ യൂറോപ്പിലെ ചെലവിനു കൂടുതൽ പണം അയച്ചുകൊടുത്തു.
കുട്ടപ്പൻ മദാമ്മയേയും കൂട്ടി നാട്ടിലേക്കു മടങ്ങി. ഇന്ത്യയിൽ കപ്പലിറങ്ങി. ട്രെയിനിൽ പട്ടണത്തിലെത്തി. റെയിൽവേസ്റ്റേഷനിൽ വെച്ചു രാമനും കുടുംബാംഗങ്ങളും ബന്ധുവർഗ്ഗങ്ങളും പൗരപ്രമാണികളും ചേർന്നു ഗംഭീരമായ സ്വീകരണം സംഘടിപ്പിച്ചു. പൂമാലകളും പൂച്ചെണ്ടുകളും കൊണ്ടൊരു പൂരക്കളി
രാമൻ മദാമ്മ ഷയ്ക്കു ഷെയ്ക്ക് ഹാൻഡ് കൊടുത്തു: ഹൗ ഡു യു ഡി മദാമ്മ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ബാങ്കർ രാമൻ ഒരു വെള്ളക്കുഞ്ഞിന്റെ മുത്തപ്പൻ, ഗ്രാൻഡ്പാ. മൂന്നുകൊല്ലം കഴിഞ്ഞു.
മദാമ്മ കുട്ടപ്പനുമായി പിണങ്ങിപ്പിരിഞ്ഞു. കുഞ്ഞിനെയുംകൊണ്ടു ബിലാത്തിയിലേക്കുതന്നെ മടങ്ങിപ്പോയി.
കുട്ടപ്പൻ വിശേഷിച്ചൊന്നും സംഭവിച്ചില്ലെന്നമട്ടിൽ ഏഴരക്കൊല്ലം മുമ്പു വിട്ടേച്ചുപോയ മാധവിയെ കൂട്ടിക്കൊണ്ടുവന്നു പഴയ മധുവിധു തുടർന്നാസ്വദിച്ചു. രാമൻ കുട്ടപ്പനെ കൺഗ്രാജുലേറ്റ് ചെയ്തു. ഗുഡ് ബോയ്!
രാമന്റെ രണ്ടാമത്തെ മകൻ കുട്ടിരാമൻ ഒരു യൂറോപ്യൻബാങ്കിലെ കാഷ്യറായി -രാമൻ തന്റെ സകലസ്വത്തുക്കളും ജാമ്യം കൊടുത്തിട്ടാണ് മകനു വെള്ളക്കാരുടെ ബാങ്കിൽ ഉദ്യോഗം തരപ്പെടുത്തിയത്. ഒരു കൊല്ലം കഴിഞ്ഞപ്പോൾ കുട്ടിരാമൻ അതേ ബാങ്കിൽ കൂടുതൽ വരുമാനമുള്ള മറ്റൊരുയോഗം കരസ്ഥമാക്കി: കമ്മീഷൻ ബ്ലോക്കർ. സ്വർണ്ണാഭരണങ്ങളുടെ പണയത്തിന്മേൽ ബാങ്കിൽനിന്നു വലിയ സംഖ്യ കടം വാങ്ങാൻ കക്ഷികളെ ഉണ്ടാക്കുക. പലിശയിനത്തിൽ ബാങ്കിനു വലിയ വരുമാനം പ്രതീക്ഷിക്കാവുന്ന ഒരു പദ്ധതി. നാട്ടിന്റെ നാനാമുലകളിൽനിന്നും സ്വർണ്ണ ഉരുപ്പടികൾ ബാങ്കിലേക്കു നീങ്ങിത്തുടങ്ങി. നാട്ടുകാരുടെ പൊൻപണ്ടങ്ങളുടെ ഉള്ളൂ കള്ളികൾ വെള്ളക്കാരായ ബാങ്കുമേധാവികൾക്കു നിശ്ചയമുണ്ടായിരുന്നില്ല. ബ്ലോക്കർ കുട്ടിരാമനായിരുന്നു അവരുടെ ഉപദേശകൻ. കുട്ടിരാമന്റെ ജനസ്വാധീനതയും ചുറുചുറുക്കും കാര്യശേഷിയും വെള്ളക്കാർക്കു ബോദ്ധ്യമായി. വലിയ ജന്മികളെയും നാടുവാഴിത്തമ്പുരാക്കന്മാരെയും ബാങ്കിലെ ഇടപാടുകാരാക്കാൻ കുട്ടിരാമനു കഴിഞ്ഞു. അങ്ങനെ ലക്ഷക്കണക്കിൽ ഇടപാടുകൾ നടന്നു. പണയസംഖ്യകൾ പെരുകുംതോറും കുട്ടിരാമന്റെ കമ്മീഷനും കുതിച്ചുകയറി.
എന്നാൽ, തങ്ങളുടെ മൂക്കിനു മുമ്പിൽ വെച്ച് കുട്ടിരാമൻ നടത്തിക്കൊണ്ടിരുന്ന വഞ്ചനകൾ കണ്ടുപിടിക്കാൻ ബാങ്ക് മേധാവികൾക്കു സാധിച്ചില്ല. അങ്ങനെ കുട്ടിരാമനും -പിറകിൽ ഒരു ഗൂഢസംഘവും തുടർച്ചയായി നടത്തിക്കൊണ്ടിരുന്നു അപഹരണത്തിന്റെ മൂല്യം എട്ടുകൊല്ലംകൊണ്ടു പത്തുലക്ഷം കവിഞ്ഞു. ഇനി മതി. തുടർന്നാൽ കണ്ടുപിടിക്കപ്പെടാനിടയുണ്ട് എന്നു കുട്ടിരാമനും മറവിൽ പ്രവർത്തിച്ചിരുന്ന കൂട്ടുകാരും തീർച്ചപ്പെടുത്തി, കവർന്നെടുത്ത തുക നികത്താൻ കഴിയാത്തവണ്ണം ഭാരിച്ചതായിരുന്നു. തുക എങ്ങനെയെങ്കിലും നികത്തണം. അതിനെന്തു മാർക്ഷമെന്നായി പിന്നത്തെ ആലോചന. വിരുതനായ കുട്ടിരാമൻ ഒരു പരിപാടി ആസൂത്രണം ചെയ്തു. ജർമ്മനിയിൽ പോയി അവിടത്തെ ചില സുഹൃത്തുക്കളുടെ ഒത്താശയോടെ ഇന്ത്യൻ കറൻസിനോട്ടുകൾ വ്യാജമായി നിർമ്മിക്കുക. പ്രിന്റ് ചെയ്ത നോട്ടുകൾ പുതിയ
മോട്ടോർ ടയറുകളിൽ അടക്കം ചെയ്ത് ടയറുകൾ ഇന്ത്യയിൽ ഇറക്കുമതിചെയ്യുക. ബാങ്കിലേക്കുള്ള പത്തുലക്ഷത്തിനു പുറമേ, പോക്കറ്റ്മണിക്ക് ഒരു പത്തുലക്ഷം വേറെയും അടിക്കണമെന്ന് കുട്ടിരാമന്റെ സിൽബന്തികൾ ഉപദേശിച്ചു.
കുട്ടിരാമൻ ബാങ്കിൽനിന്നു മൂന്നുമാസത്തെ അവധിയെടുത്തു, യൂറോപ്യൻ പര്യടനത്തിന്.
റെയിൽവേസ്റ്റേഷനിൽ വെച്ച്, രാമന്റെയും കുടുംബാംഗങ്ങളുടെയും ബന്ധുവർക്ഷങ്ങളുടെയും പൗരപ്രമാണികളുടെയും വക ഗംഭീരമായ യാത്രയയപ്പ്.
കുട്ടിരാമൻ ബുദ്ധിപൂർവ്വം ആസൂത്രണം ചെയ്തു പരിപാടി വിജയകരമായി പര്യവസാനിക്കുമായിരുന്നു. രണ്ടുമാസത്തെ സമയം കൂടി കിട്ടിയിരുന്നുവെങ്കിൽ വിധി
ഇടക്കൊലിട്ടു.
കുട്ടിരാമൻ ശീമയ്ക്കു കപ്പൽ കയറിയ സന്ദർഭത്തിൽ ബാങ്കിൽ പെട്ടെന്നു പരിശോധന നടന്നു. ശുദ്ധസ്വർണ്ണമായി അപ്രൂവ് ചെയ്ത സേഫിൽ സൂക്ഷിച്ചിരുന്ന പണയപ്പണ്ടങ്ങളുടെ ചെറു പുറത്തായി. അധികവും മുക്കുപണ്ടങ്ങളാണ്. തോട, കാപ്പ് മുതലായ പൊൻപണ്ടങ്ങൾ കുട്ടി സ്വർണ്ണമായിട്ടാണു കണക്കുവെച്ചിരിക്കുന്നത്. മുഴുവനും കട്ടിസ്വർണ്ണമായി തൂക്കം കണക്കാക്കി ഒന്നരലക്ഷം ഉറുപ്പിക കടംകൊടുത്ത ഒരുരുപ്പടിയും വലിയൊരു സേഫിൽ പൂട്ടിവെച്ചിട്ടുണ്ടായിരുന്നു. ആനയുടെ നെറ്റിപ്പട്ടം........ ലണ്ടനിൽ കപ്പലിറങ്ങിയപ്പോൾ കുട്ടിരാമനെ സ്വീകരിക്കാനെത്തിയതു പോലീസായിരുന്നു.
കുട്ടിരാമനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്കു കൊണ്ടുവന്നു. കൈകളിൽ ഇരുമ്പിന്റെ വീരശൃംഖലയണിഞ്ഞ് യൂണിഫോറം ധരിച്ച അകമ്പടിക്കാരോടുകൂടി സ്റ്റേഷനിലിറങ്ങിയ ലണ്ടൻകുട്ടിരാമനെ' സ്വീകരിക്കാൻ ഒരു നായിച്ചാത്തനുമില്ല.
അന്നുരാത്രി കുട്ടിരാമൻ കിടന്നുറങ്ങിയത് ടൗൺ പോലീസ് സ്റ്റേഷനിലെ ലോക്കപ്പുമുറിയിൽ
കുട്ടിരാമൻ വിചാരണചെയ്യപ്പെട്ടു. വിശ്വാസവഞ്ചന, കൃതിമം...... പണാപഹരണം തുടങ്ങിയ ഒട്ടേറെ ചാർജുകൾ! ബാങ്കിൽനിന്നും അപഹരിക്കപ്പെട്ട ആകെത്തുക പതിനഞ്ചുലക്ഷം!
കുട്ടിരാമന്റെ കേസ് വിചാരണ ആരംഭിച്ച ദിവസംതന്നെ ബാങ്കർ രാമൻ കിടപ്പിലായി.
(നാടുഭരിക്കുന്ന വെള്ളക്കാരന്റെ ഒരു സ്ഥാപനത്തെ, അവിടത്തെ ഉദ്യോഗസ്ഥനായിരുന്നുകൊണ്ട്, പതിനഞ്ചുലക്ഷം ഉറുപ്പിക പിച്ച ഒരിന്ത്യാക്കാരൻ വേറെയുണ്ടോ? രാമൻ തന്റെ പുത്രന്റെ ബുദ്ധിസാമർത്ഥ്യത്തെയോർത്ത് ഉള്ളാലെ അഭിമാനംകൊണ്ടിരുന്നുവോ എന്തോ!)
കേസുവിചാരണ കഴിഞ്ഞ്, ഒന്നരക്കൊല്ലത്തെ തടവുശിക്ഷ കിട്ടി. കുട്ടിരാമൻ ജയിലിൽ പോയതും, കൊടുങ്കാറ്റിൽ കടലാസുകുടിലുകൾ പോലെ തന്റെ ബാങ്കുകൾ പൊളിഞ്ഞു പാറിപ്പോയതും ഉയാഗം കിട്ടാൻ കുട്ടിരാമൻ ജാമ്യം കെട്ടിയ തന്റെ സ്വത്തുക്കൾ ജപ്തിചെയ്തു ലേലത്തിൽ വിറ്റു പോയതും മറ്റും കാണാനിടവരാതെ, “കുട്ടിരാമന്റെ പണക്കാരനായ അച്ഛനായി ത്തന്നെ ആ മാന്യവൃദ്ധൻ എന്നെന്നേക്കുമായി കണ്ണടച്ചു.
അച്ഛന്റെ പണം ചെലവുചെയ്ത്, സൂട്ടും കോട്ടും ടൈയും ധരിച്ച് ലഞ്ചും ഡിന്നറുമായി യൂറോപ്യൻ മട്ടിൽ ജീവിച്ചുശീലിച്ച കുട്ടപ്പന്റെ കാര്യം വിഷമത്തിലായി.
കുട്ടപ്പൻ മാധവിയെ വീണ്ടും ഉപേക്ഷിച്ച് (മാധവി കുട്ടപ്പനെ ഉപേക്ഷിച്ചു. പോയതാണോ എന്നും അറിഞ്ഞുകൂടാ) ഗ്രാമത്തിലെ തറവാട്ടുഭവനത്തിൽ ഒറ്റയ്ക്കു താമസം തുടങ്ങി.
വിസ്മിയും ബ്രാണ്ടിയും കുടിക്കാൻ വകയില്ല. നാടൻ ചാരായത്തിലേക്കു തിരിഞ്ഞു. സൂട്ടും കോട്ടും പോയി മുണ്ടുടുത്തു. വരുമാനമൊന്നുമില്ല പറമ്പിലെ മരങ്ങൾ മുറിച്ചു
വിറ്റുതുടങ്ങി. മരങ്ങൾ തീർന്നപ്പോൾ വീട്ടിലെ മരസ്സാമാനങ്ങളിൽ കൈവെച്ചു. പത്തായം വിറ്റു. അലമാരകൾ വിറ്റു. പെട്ടികൾ വിറ്റു, കസേരകൾ വിറ്റു. ഒടുവിൽ കട്ടിലും വിറ്റു. അങ്ങനെ വിട്ട് കാലിയായപ്പോൾ ജാലകങ്ങൾ നീക്കിയെടുത്തു കൊണ്ടുപോയി വിറ്റു കള്ളുകുടിച്ചു. വീടിനു വാതിലെന്തിന് സൂക്ഷിക്കാൻ അവിടെ വല്ലതുമുണ്ടെങ്കിലല്ല വാതിലുകളും കുത്തിയടർത്തിക്കൊണ്ടുപോയി വിറ്റു. അഞ്ചാറു ദിവസത്തേക്കു കള്ളുകുടിക്കാനുള്ള വക കിട്ടി. അതും കഴിഞ്ഞു മോന്തായം നോക്കിക്കിടന്നപ്പോൾ ഒരു ചിന്ത ഉദിച്ചു: മോന്തായത്തിലെന്തിനാണ് ഇത്രയധികം കഴുക്കോലുകൾ ഓടുകൾ നീക്കി കഴുക്കോലുകൾ തട്ടിപ്പൊളിച്ചെടുത്തു. പത്തുദിവസത്തെ കഴിച്ചിലിനുള്ള വഹ കഴുക്കോലുകൾ പോയപ്പോൾ ഉത്തരത്തിന്റെ ആവശ്യമില്ലാതായി. പട്ടിണി പ്രശ്നത്തിനും ഒരുത്തരം.....അങ്ങനെ ചുമരുകൾ മാത്രം ബാക്കിയായ ആ പുരയിൽ നിലത്തുകിടന്നു കാലിനു വാതം പിടിച്ചു.......മഴക്കാലം കുട്ടപ്പനെ പുറത്തേക്കു
കുട്ടപ്പൻ പട്ടണത്തിലെത്തി. ഒരു പുതിയ കൈത്തൊഴിലിൽ പ്രവേശിച്ചു. പരിശീലനം ആവശ്യമില്ലാത്ത ഒരു കൈത്തൊഴിൽ യാചന! കഷണ്ടിത്തല പൊക്കിപ്പിടിച്ച്, കണ്ണുകൾ മിഴിച്ച്, ആരെയോ പിടിക്കാൻ ഭാവിക്കുന്നപോലെ കൈകൾ വളച്ചുകാട്ടി, വാതക്കാലുകൾ നിരക്കിക്കൊണ്ട് തെരുവീഥിയിലൂടെ നീങ്ങുമ്പോൾ ആ ശുദ്ധ്ദൃഷ്ടികൾ പഴയ പരിചയക്കാരെ ദൂരെനിന്നു കണ്ടുപിടിക്കും.... മിസ്റ്റർ ഗോപി!... മിസ്റ്റർ ജോർജ്... "മിസ്റ്റർ കുഞ്ഞിക്കണ്ണൻ!....
വിളിച്ചുനിർത്തുകയാണ്, പൈസ ചോദിക്കാൻ. കുട്ടപ്പൻ വിറയ്ക്കുന്ന കൈകൾ വായുവിൽ തുഴഞ്ഞ് അരിച്ചരിച്ച് ഇരയുടെ സ്ഥലത്തെത്താൻ കുറച്ചുനേരം പിടിക്കും. അപ്പോഴേക്കും മിസ്റ്റർ ഗോപിയും മിസ്റ്റർ ജോർജും മിസ്റ്റർ കുഞ്ഞിക്കണ്ണനും മിസ്റ്റർ മറ്റുപേരും സൗകര്യംപോലെ തടിതപ്പിക്കഴിഞ്ഞിട്ടുണ്ടാവും. മണവാട്ടിചമഞ്ഞ കേളഞ്ചേരിയിലെ മാധവിയെയും കൂട്ടി ബാൻഡ് വാദ്യകോലാഹലത്തോടെ തന്റെ വിവാഹഘോഷയാത്ര നീങ്ങിയ അതേ
തെരുവിലൂടെ മദാമ്മയുമൊത്ത് മോട്ടോർ
കാറുകളുടെ അകമ്പടിയോടുകൂടി ശ്രീവിലാസം
ബംഗ്ളാവിലേക്ക് എഴുന്നള്ളിയ അതേ തെരുവിലൂടെ കഴുത്തും നീട്ടി കൈകൾ വിറപ്പിച്ച്
മുക്കാലും മരവിച്ച കാലുകൾ നിരക്കി ഓലിയിട്ടുകൊണ്ട് ഇരക്കാൻ നടക്കുന്നു കുട്ടപ്പൻ...... “കുട്ടപ്പനിവിടെ നെരത്ത്ത്തല് എന്നുപെറുക്കി നടക്കുമ്പം; കുട്ടപ്പന്റെ മദാമ്മപ്പെണ്ണ് ഓളെ ജാതിക്കാരനൊരു വെള്ളക്കാരനെത്തന്നെ കല്യാണോം കഴിച്ച് കുശാലായിക്കഴിയാണ് ബിലാത്തില്......
വേലുമൂപ്പരുടെ വാക്കുകൾ, കുട്ടപ്പൻ പിച്ചതെണ്ടി നിരങ്ങുന്ന പട്ടണത്തെരുവിൽനിന്ന് ശ്രീധരനെ ബിലാത്തിയിലേക്കു പറപ്പിച്ചു...... യൂറോപ്പിനെപ്പറ്റി ഓർത്തു... സ്വിറ്റ്സർലന്റിനെ ഓർത്തു...ഇന്റർലേക്കൻ പട്ടണത്തിലെ എൽമർ ഹോട്ടലിനെ ഓർത്തു.... വിവാഹമോ നിത്യ വിയോഗമോ'-തന്റെ ജീവിതത്തിലെ വിധിനിർണ്ണായകമായ ആ വൈകാരികനിമിഷത്തെ ഓർത്തു....എമ്മയെ ഓർത്തു......