ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ
മൂരിവണ്ടിയിൽത്തന്നെ.
കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകിട്ടു കണ്ടു വിസ്മയിച്ചുപോയി.
കോലായിലേക്കു നോക്കിയപ്പോൾ അവിടെ അന്തമാൻ ചാത്തപ്പൻ' ഇരുന്നു ചോറുണ്ണുന്നു; അച്ഛൻ ക്യാൻവാസ് കസേരയിൽ കിടക്കുന്നു. അച്ഛൻ ശ്രീധരനെ അരികെ വിളിച്ചു പിടിച്ചാഷിച്ച്, ചിരിച്ചുകൊണ്ടു ചോദിച്ചു:
“പഠിക്കാൻ തന്ന പാഠങ്ങളൊക്കെ പഠിച്ചോ കള്ളാ?” ഉവ്, എന്ന ഭാവത്തിൽ തലയാട്ടിക്കാണിച്ചു. കളവു പറയരുത് എന്നാണല്ലോ അച്ഛന്റെ ഉപദേശം; പറഞ്ഞില്ല.
അച്ഛൻ ശ്രീധരന്റെ ട്രൗസര്പോക്കറ്റിൽ തപ്പിനോക്കി. ഒരു കീശ നിറയെ
കുന്നിക്കുരു. മറ്റേ കീശയിൽ കണ്ണിമാങ്ങ. (എല്ലാം അപ്പു ശേഖരിച്ച് സമ്മാനിച്ചതാണ്.) അച്ഛൻ ചിരിച്ചു. പിന്നെ ഒന്നും പറഞ്ഞില്ല. ശ്രീധരൻ അടുക്കളയിലേക്ക് ഓടിച്ചെന്നു. അമ്മ അവനെ ആകപ്പാടെ ഒന്നു നോക്കി: “നീ വെയ്ല് കൊണ്ടു വല്ലാതെ കറുത്തുപോയല്ലടാ? രാവും പകലും കുളിച്ചു മദിച്ചു നടക്ക്വായിരുന്നു പണി, അല്ലേ?”
ശ്രീധരൻ അടുക്കളയിലെ അമ്മിയിലും ചിരവയിലും മറ്റും കണ്ണുനട്ടു.
നീക്കുകയായിരുന്നു. എന്തൊരു കൗതുകം! നീലച്ചിരവ, ചുവന്ന ഉരൽ...
“ഒക്കെ നെന്റെ വട്ടന്റെ പണിയാണ്.” അമ്മ ഗൗരവം നടിച്ചു പറഞ്ഞു.
കുഞ്ഞപ്പു ചായംതേപ്പുകാരനായിത്തീർന്ന കഥ അമ്മ വിസ്തരിച്ചു പറഞ്ഞു കൊടുത്തു:
“ഇനി വൈകുന്നേരം വട്ടൻ വന്നാല് നെന്നേം ചായംതേച്ചു വെളുപ്പിച്ചുതരും.” അമ്മ
മുഖവും തോടയും മൂക്കുത്തിയുമിളക്കി ചിരിച്ചുകൊണ്ടു പറഞ്ഞു. അമ്മ ശ്രീധരന് കിണ്ണത്തിൽ ചോറു വിളമ്പിക്കൊടുത്തു. ശ്രീധരൻ ധൃതിയോടെ
വാരിവലിച്ചുണ്ണുന്നതു കണ്ട് അമ്മ ചോദിച്ചു: “എന്താ നെനക്കിത് തെരക്ക്?” തെരക്കുണ്ട്; അന്തമാൻ ചാത്തപ്പൻ ഊണുകഴിഞ്ഞു വെറ്റിലടയ്ക്കു തിന്നാൻ
തുടങ്ങുമ്പോഴേക്കു കോലായിൽ ഹാജരാകണം അന്തമാൻ ചാത്തപ്പൻ ദ്വീപിലെ
കഥകൾ പറയുന്നതു കേൾക്കാൻ.
മുട്ടുവരെ എത്തുന്ന മുഷിഞ്ഞൊരു തോർത്തുമുണ്ടുടുത്ത് അരയിൽ വലിയൊരു കത്തിയും തിരുകി നടക്കുന്ന ഒരാസുരരൂപമാണ് ചാത്തപ്പൻ. കിളരംകൂടിയ ദേഹം. ആ ദേഹം കണ്ടാൽ മരംകൊണ്ടുണ്ടാക്കിയതാണെന്നേ തോന്നൂ. മരികപോലത്തെ ഒരു മുഖവും.
കൃഷ്ണൻമാസ്റ്ററുടെ ചെറുപ്പത്തിലെ എഴുത്തുപള്ളിക്കൂട്ടുകാരനായിരുന്നു.ചാത്തപ്പൻ
ചാത്തപ്പന്റെ കഥ അച്ഛൻ അമ്മയ്ക്കു പറഞ്ഞു കൊടുത്തത് ശ്രീധരൻ കേട്ടിട്ടുണ്ട്. ചാത്തപ്പൻ വലുതായപ്പോൾ ഒരു കൂലിപ്പണിക്കാരനായിത്തീർന്നു. ഒരു പെണ്ണിനേയും കല്യാണം കഴിച്ചു. ഒരുദിവസം പണിയും തേടി ചുറ്റിനടന്ന് ഒന്നും തരപ്പെടാതെ ഉച്ചയ്ക്കു പുരയിലേക്കു മടങ്ങിച്ചെന്നപ്പോൾ ചാത്തപ്പൻ നല്ലാരു കാഴ്ച കണ്ടു. ചാത്തപ്പന്റെ ഓള് എണ്ണക്കാരൻ കേളുവിന്റെകൂടെ കെടക്കുന്നു........എപ്പോഴും അരയിൽ തിരുകി നടക്കാറുള്ള കത്തി ഊരി അപ്പോൾത്തന്നെ കേളുവിന്റെ കഥകഴിച്ചു. പിന്നെ അടുത്തുനിന്ന് ഉണങ്ങിയ ഓലക്കുടി'യെടുത്തു നല്ലാരു ചൂട്ടു കെട്ടി, ചൂട്ടു കത്തിച്ചു കൈയിൽ പിടിച്ച്, ചാത്തപ്പൻ ഓളോടു മുന്നിൽ നടക്കാൻ ക്ലപിച്ചു.
പട്ടാപ്പകൽ ചൂട്ടും കത്തിച്ച് പെണ്ണിനേയും കൂട്ടി പെരുവഴിയിലൂടെ പോകുന്ന ചാത്തപ്പനെ നോക്കി ആളുകൾ അദ്ഭുതത്തോടെ ചോദിച്ചു: “ഇതെന്താ ചാത്തപ്പാ?
ചാത്തപ്പൻ തിരിഞ്ഞുനിന്ന് ആളുകൾക്കു കാര്യം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. “ദാ, ഇവളില്ല, എന്റെ ഓളാണ്. ഓൾക്ക് ഒരു സൂക്കേട് പകല് കണ്ണു കണ്ടൂടാ ഞാനാണെന്നു വിശാരിച്ച് ഓള് എണ്ണക്കാരൻ കേളൂന് കെടന്നുകൊടുത്തു ഓളെ സൂക്കേട് മാറോളം ഓള് ഓളെ അങ്ങു പോയി പാർക്കട്ടെ ആ ഫലിതം കേട്ട് ആളുകൾ പൊട്ടിച്ചിരിച്ചു. ഉത്തരക്ഷണത്തിൽത്തന്നെ
സ്തബ്ധരാവുകയും ചെയ്തു. കേളുവിന്റെ കഴുത്തറുത്ത ചോരയിൽക്കുളിച്ച കത്തി ചാത്തപ്പന്റെ അരയിൽത്തന്നെ ഉണ്ടായിരുന്നു. പെണ്ണിനെ അവളുടെ പുരയിൽക്കൊണ്ടുവിട്ട്, ചാത്തപ്പൻ കൊലക്കത്തിയുമായി
പോലീസ് സ്റ്റേഷനിൽ ഹാജരായി. കൊലക്കുറ്റം ചുമത്തി കോടതി ചാത്തപ്പനെ തൂക്കാൻ വിധിച്ചു. തൂക്കുമരത്തിൽ വെച്ചു ചാത്തപ്പന്റെ ജീവിതം സുഖമായി അവസാനിക്കുമായിരുന്നു. വിധി സമ്മതിച്ചില്ല. ധർമ്മഅപ്പിൽ മരണശിക്ഷ ജീവപര്യന്തം തടവായി മാറി. ചാത്തപ്പനെ
അന്തമാൻ ദ്വീപിലേക്കു നാടുകടത്തി.
ശിക്ഷാവിധി മുഴുവനും അന്തമാൻ
ദ്വീപിൽ കഴിക്കാൻ സാധിച്ചിരുന്നുവെങ്കിൽ
ചാത്തപ്പന് അവിടെത്തന്നെ സ്വതന്ത്രനായൊരു കൃഷിക്കാരനായോ മറ്റോ സുഖമായി
ജീവിതം നയിക്കാമായിരുന്നു. വിധി അവിടെയും ഇടങ്കോലിട്ടു. ദ്വീപിലെത്തിയതിന്റെ
അഞ്ചാംവർഷം, ബ്രിട്ടീഷ് ചക്രവർത്തിയുടെ തിരുനാൾ പ്രമാണിച്ചു
തടവുകാർക്കിടയിൽ നടത്തിയ നറുക്കെടുപ്പിൽ വീണത് ചാത്തപ്പന്റെ നമ്പരാണ്.
അങ്ങനെ ചാത്തപ്പൻ സ്വതന്ത്രനായി നാട്ടിലേക്കു മടങ്ങി. ഇപ്പോൾ മൂപ്പർ നാട്ടിൽ ഇരന്നുനടക്കുകയാണ്. ചാത്തപ്പൻ കന്നിപ്പറമ്പിൽ വിരുന്നുവരുന്നത് മിക്കവാറും ഞായറാഴ്ചകളിലായിരിക്കും
(കൃഷ്ണൻമാസ്റ്റർ അന്നു വീട്ടിൽത്തന്നെ ഉണ്ടായിരിക്കുമല്ലോ.)
ഊണിന്റെ നേരം നോക്കി ഒരു പതിനൊന്നുമണിയോടു കൂടിയായിരിക്കും മൂപ്പരുടെ വരവ്.
“എന്താ ചാത്തപ്പാ?” കൃഷ്ണൻ മാസ്റ്റർ തന്റെ പഴയ ക്ളാസ്സ്മേറ്റിനോടു കുശലം ചോദിക്കും.
ചാത്തപ്പൻ തന്റെ മരികമുകറൊന്നു ചൊറിഞ്ഞു ചിരിക്കുന്നതുപോലെ കാണിക്കും പിന്നെ മിണ്ടാതെ കഴുകനെപ്പോലെ ഒരു കുത്തിയിരിപ്പാണ്.
കൃഷ്ണൻമാസ്റ്റർ പഴയ സതീർത്ഥ്യനെ ഉണ്ണാൻ ക്ഷണിക്കും. വലിയൊരു വാഴയിലയിലാണ് ചോറുവിളമ്പിക്കൊടുക്കുക. ഒന്നൊന്നര സർ
അരിയുടെ ചോറ് ഒറ്റയിരിപ്പിനുണ്ണും. കറികൾ രണ്ടു മൂന്നുതരം ഉണ്ടായാലും മൂപ്പർക്ക് ഒരു പച്ചമുളകും രണ്ടുകല്ല് ഉപ്പും പ്രത്യേകം വേണം. ചോറും കറിയും കൂട്ടിക്കുഴയ്ക്കുകയില്ല. വെറുംചോറ് വലിയ ഉരുളയാക്കിപ്പിടിച്ചു കറിയിൽ മെല്ലയൊന്നു കുത്തി വായിലേക്കു തള്ളിവിടും. മൂന്നു നാലൂരുള്ള വിഴുങ്ങിക്കഴിഞ്ഞാൽ പച്ചമുളക് ഉപ്പിൽ കുത്തി ഒന്നു കടിക്കും. ആ ബകാസുരന്റെ തീറ്റ ശ്രീധരൻ അദ്ഭുതത്തോടെ നോക്കിനിക്കും.
തന്റെ അരുമയേറിയ കത്തി പ്രദർശിപ്പിക്കാൻ ചാത്തപ്പനു വലിയ ഉത്സാഹമാണ്. ചിലപ്പോൾ അത് അരയിൽനിന്ന് ഊരിയെടുത്തു നെഞ്ഞു ഞെളിച്ച് ഇളിച്ചുകാട്ടിക്കൊണ്ട് അതുകൊണ്ടു പുറം ചൊറിയും. അല്ലങ്കിൽ അതു കൈയിൽ നീട്ടിപ്പിടിച്ചു കാൽനഖം മുറിക്കും. കത്തി വിസ്തരിച്ചു പ്രദർശിപ്പിക്കുന്നതും വിദമായി പ്രയോഗിക്കുന്നതും ഊണു കഴിഞ്ഞു വെറ്റിലമുറുക്കിനു വട്ടംകൂട്ടുമ്പോഴാണ്. വെറ്റിലയടയ്ക്കപ്പെട്ടിയിൽനിന്ന് ഒരു പഴുക്കടയ്ക്കയെടുത്തു തന്റെ കത്തികൊണ്ടു തോടു പൊളിച്ചുനീക്കി തരങ്ങിത്തുടങ്ങും. അപ്പോൾ ചില കഥകളും പൊട്ടിക്കും. അന്തമാൻ ദ്വീപിലെ അനുഭവകഥകൾ. ചാത്തപ്പൻ കഥ പറഞ്ഞു തുടങ്ങുമ്പോൾ ശ്രീധരൻ മെല്ലെ അടുത്തുകൂടും. ആയിരമായിരം നാഴിക ദൂരെ ഒരു രാജ്യത്തുനിന്നു കപ്പൽ കയറി വന്ന കഥകളല്ല! കണ്ണും മിഴിച്ചിരുന്നു കേൾക്കും.
അന്തമാൻ ദ്വീപിൽക്കൊണ്ടു തള്ളപ്പെട്ട ജയിൽപ്പുള്ളികൾ ആദ്യത്തെ അഞ്ചാറുമാസക്കാലം ഏകാന്തത്തടവും മൃഗീയഭേദ്യങ്ങളും ഒരു ചികിത്സയെന്നപോലെ അനുഭവിച്ചുകൊള്ളണം.
ഒരിക്കൽ കോൽച്ചങ്ങലയ്ക്കടിയേറ്റു വ്രണപ്പെട്ട നെരിയാണിയിൽ ഒരൂക്കൻ കരിമ്പേൾ കേറി കുത്തിയതും, മറ്റൊരിക്കൽ ദാഹിച്ചു തൊണ്ടവരണ്ടു സഹികെട്ട് ചന്തികഴുകിയ വെള്ളം നക്കിക്കുടിച്ചതും ഒക്കെ ചാത്തപ്പൻ നിർവ്വികാരനായി വിവരിച്ചുകേൾപ്പിക്കും.
ഒരിക്കൽ കുറെ തടവുകാരെ കാട്ടിലേക്കു തെളിച്ചുകൊണ്ടുപോയി കാട്ടിലെ മരം മുറിക്കാൻ. അക്കൂട്ടത്തിൽ ചാത്തപ്പനുമുണ്ടായിരുന്നു. വൈകുന്നേരം കാട്ടിൽനിന്നു മടങ്ങുമ്പോൾ വാർഡർ പുള്ളികളെ എണ്ണിനോക്കിയപ്പോൾ രണ്ടാളെ കാണാനില്ല. അവരെവിടെപ്പോയി? -ഓടിപ്പോയതല്ല. പിന്നോ? അവിടെ “മനച്ചനെപ്പിടിച്ചു.
തിന്നുന്ന കാട്ടാളമ്മാരുണ്ട്. അക്കൂട്ടര് ഒളിച്ചുനിന്നു പിടിച്ചുകൊണ്ടുപോയി..... “കാട്ടാളമ്മാര് മനുഷനെ എങ്ങനെയാ തിന്ന്ആ? -പുഴുങ്ങീട്ടോ പൊരിച്ചിട്ടോ? ജിജ്ഞാസ പൊറുക്കാതെ ശ്രീധരൻ ചോദിച്ചുപോയി.
“ഹ്ഊം പുഴുങ്ങേം പൊരിക്കോ ചെയ്യണ്! അക്കൂട്ടർക്കു വേറെ പണി (ചാത്തപ്പൻ അടയ്ക്കാത്തരങ്ങു വാരി ദൂരെയെറിഞ്ഞു.) പച്ചോടെ തിന്നും മാച്ചനെ അറത്ത് വെട്ടിമുറിച്ച് (ചാത്തപ്പൻ ആ വലിയ കത്തികൊണ്ട് അടയ്ക്ക കണ്ടിച്ചുതുടങ്ങി.) കുക്കും കരളും മാന്തിയെടുത്ത് ആദ്യം കാട്ടാളമൂപ്പനു കായ്ച്ച വെക്കും. പിടുക്ക് അരിഞ്ഞു മൂപ്പന്റെ കുട്ടികൾക്കു തിന്നാൻ കൊടുക്കും. പിന്നെ, കൈയും കാലും കൊറും നെഞ്ഞും കണ്ണും മൂക്കും ഒക്കെ കൊത്തിനുറുക്കി ചവച്ചങ്ങനെ തിന്നും.” (ചാത്തപ്പൻ വെറ്റിലടയ്ക്ക വായിലിട്ടു ചവച്ചുകൊണ്ടു പറഞ്ഞവസാനിപ്പിച്ചു.)
അന്നു രാത്രി ശ്രീധരൻ ഉറക്കത്തിൽ രണ്ടുമൂന്നുപ്രാവശ്യം പേടിച്ചു നിലവിളിച്ചു
കാട്ടാളക്കുണ്ടന്മാർ പിടുക്ക് അരിയാൻ വരുന്നു.
കുഞ്ഞപ്പു പതിവായി ചായപ്പാട്ടയും ബ്രഷും കൈയിലെടുത്തു ജോലിക്കു പോകുന്നുണ്ട്. ഇടയ്ക്കിടയ്ക്കു വീട്ടിലേക്കു നല്ല വലിയ മത്സ്യങ്ങൾ വാങ്ങിക്കൊണ്ടുവരും. ശ്രീധരന് ലോസഞ്ചർ മിഠായിയും. ശ്രീധരന്റെ സ്കൂൾ തുറന്നു. പരീക്ഷയിൽ എല്ലാവരും പാസ്സായിരിക്കുന്നു.
ഉറക്കംതൂങ്ങി അയ്യപ്പനടക്കം നാലുപേരും. എന്നാൽ, പുതിയ ക്ളാസ്സിൽ ചെന്നിരുന്നപ്പോൾ ശ്രീധരന് എന്തോ ഒരു
അസ്വസ്ഥത മനസ്സിന് ഒരു വാട്ടം. ക്ലാസ്സിൽ കാർത്ത്യായനി ഇല്ല -അവളുടെ അച്ഛൻ സബ്രജിസ്ട്രാർക്ക് സ്ഥലംമാറ്റം കിട്ടി - അവരെല്ലാവരും വടക്ക് എങ്ങോട്ടോ പോയി. പുതിയൊരു കുട്ടി ക്ളാസ്സിൽ വന്നുചേർന്നിട്ടുണ്ട്. ഭാസ്കരൻ കമ്പോണ്ടറുടെ മകനാണ്. പച്ചബ്ലേസറിന്റെ കോട്ടും, കഴുത്തിലൊരു പട്ടു മഫ്ളറും ധരിച്ച വെളുത്ത
ഒരു സുന്ദരക്കുട്ടൻ. വലിയ പത്രാസുകാരൻ.
ശ്രീധരൻ പച്ച ബ്ലേസർകോട്ട് ആദ്യമായിട്ടാണു കാണുന്നത്. കൗതുകത്തോടെ തുറിച്ചുനോക്കി. “എന്തടാ, നത്തിനെപ്പോലെ നോക്കുന്നു?” പത്രാസുകാരൻ ഭാസ്കരൻ, വലിയ
ഗമയോടെ പുച്ഛരസത്തിൽ ചോദിച്ചു. ശ്രീധരൻ അമുങ്ങിപ്പോയി.
ശ്രീധരന്റെ വേഷം ഭാസ്കരനു പിടിച്ചില്ലെന്നു തോന്നുന്നു.
(കാക്കി നിറത്തിലുള്ളൊരു മുറിയൻ കാലുറയും. ഒരു കാക്കിക്കോട്ടും അതാണ് ശ്രീധരന്റെ നിത്യവേഷം.)
ആ കുളൂസ്കാരനോട് എന്തെങ്കിലും പകരം പറയണമെന്നുണ്ടായിരുന്നു, ശ്രീധരന്. ഉടനെ ഒന്നും തോന്നിയില്ല. എപ്പോഴും അങ്ങനെയാണ്: തക്കസമയത്ത് ഒന്നും തോന്നുകയില്ല - പച്ചത്തുള്ളനാണെന്നു വിചാരിച്ചു നോക്കിപ്പോയതാണ്, ഇഷ്ടാ!' എന്നു പറയാമായിരുന്നു.
ദേഷ്യം ഉള്ളിൽ പുകയുന്നു. ആ പച്ചത്തുള്ളൻ തന്നെ നത്ത് എന്നു വിളിച്ചില്ലേ? പക വീട്ടാനുള്ള ആലോചനയായി. ശരി, കേളുക്കുട്ടിയെ ഒന്നു പറഞ്ഞു മൂപ്പിച്ചാൽ മതി, പച്ചത്തുള്ളനെ അവൻ ശരിപ്പെടുത്തിക്കൊള്ളും. അവന്റെ പച്ചസർകോട്ടിന്റെ പിരടിക്ക് ഒന്നു ചാർത്തിക്കൊടുക്കാനും കേളുക്കുട്ടി മടിക്കയില്ല. കേളുക്കുട്ടിയുടെ അച്ഛൻ “ഏട്ൺഷേബ്ലാ”ണ്.
ക്ളാസ്സിൽ കുട്ടികളെ വെള്ളം കുടിക്കാൻ വിട്ടപ്പോൾ ശ്രീധരൻ കേളുക്കുട്ടിയെ നോക്കി സ്കൂൾ പറമ്പിന്റെ മൂലയിലേക്കു നടന്നു. കേളുക്കുട്ടി ഒരു മാവും മറഞ്ഞുനിന്നു ബീഡിവലിച്ച് ആകാശത്തിലേക്കു പുക വിടുന്നു. ശ്രീധരനെ കണ്ടപ്പോൾ കേളുക്കുട്ടി തിരിഞ്ഞുനിന്ന് ഒരു ചോദ്യം: “നെന്റെ ഓന്ത്
പോയല്ലോ ശീതരാ!” എന്നിട്ട് ഒരു കോമാളിച്ചിരിയും.
ശ്രീധരന് ആ ചോദ്യവും ചിരിയും ഒട്ടും രസിച്ചില്ല. കാർത്ത്യായനിയെപ്പറ്റിയാണ്
കേളുക്കുട്ടി ഓന്ത് എന്നു പറഞ്ഞത്.
നിത്യവും ഓരോ നിറത്തിലുള്ള പാവാട ചുറ്റിക്കൊണ്ടാണ് കാർത്ത്യായനി ക്ലാസ്സിൽ വരാറുണ്ടായിരുന്നത്. ആ നിറമാറ്റത്തെ കളിയാക്കിക്കൊണ്ട് കേളുക്കുട്ടി അവൾക്ക് ഓന്ത് എന്നൊരു പേരു കൊടുത്തിരുന്നു. കുളൂസ് ഭാസ്കരൻ തന്നെ നത്ത് എന്നു വിളിച്ചപ്പോഴുണ്ടായതിനേക്കാൾ ഈറയും സങ്കടവും തോന്നി, കേളുക്കുട്ടി, കാർത്ത്യായനിയെപ്പറ്റി “നിന്റെ ഓന്ത് എന്നു പറഞ്ഞുകേട്ടപ്പോൾ.
“നീ അവ്ടെ നിക്ക്. നീ ബീഡിവലിച്ചതു ഞാൻ മാഷ്ടരോടു ചെന്നു പറയട്ടെ?" ശ്രീധരൻ പെട്ടെന്നു കേളുക്കുട്ടിയെ നോക്കി ഭീഷണിമുഴക്കി.
“നീ മാരോടു പറയടാ മഞ്ഞത്തവള?” കേളുക്കുട്ടി കണ്ണുമിഴിച്ചുകൊണ്ട്
ശ്രീധരന്റെ നേർക്കു വന്നു. ശ്രീധരൻ പിൻവാങ്ങി ക്ളാസ്സിലേക്കു പാഞ്ഞു. “പേടിത്തൂറി!” കേളുക്കുട്ടി പിന്നിൽനിന്നു വിളിച്ചുകൂവി. ശ്രീധരൻ ക്ളാസ്സിൽ വന്നു വിഷാദത്തോടെ ഇരുന്നു. നത്തിനു പുറമേ മഞ്ഞത്തവള,
പേടിത്തൂറി എന്നീ വിളികളും കേൾക്കേണ്ടിവന്നു. ഇനി ആരോടും മിണ്ടുകയില്ല. ക്ളാസ്സിൽ മാക്ടർ ഇല്ല. ബഞ്ചിന്റെ മൂലയിലിരിക്കുന്ന ഉറക്കംതൂങ്ങി അയ്യപ്പന്റെ അരികിലേക്കു നീങ്ങി. അയ്യപ്പനും മിണ്ടുന്നില്ല, അവൻ മുഖം കുനിച്ചിരിക്കയാണ്. ഒന്നു കുനിഞ്ഞുനോക്കി. അയ്യപ്പന്റെ വീർത്ത മഞ്ഞച്ച കവിൾ ഇളകുന്നു. അവൻ എന്തോ വായിലിട്ടു ചവയ്ക്കുന്നുണ്ട്. ബഞ്ചിൽ വീണുകിടക്കുന്ന രണ്ടുമൂന്ന് അരിമണികൾ മനസ്സിലായി. അയ്യപ്പൻ പുരയിൽനിന്ന് അരി കട്ടു കീശയിലിട്ടു ക്ളാസ്സിൽ കൊണ്ടുവന്നു രഹസ്യമായി തിന്നുകയാണ് പിത്തം പിടിച്ച കുട്ടികൾക്ക് അരി തിന്നാൻ വലിയ ആകയാണെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്.
വൈകുന്നേരം വീട്ടിലെത്തിയാലും കളിക്കാൻ കൂട്ടുകാരില്ല. ചാത്തുണ്ണിയെ ചുരുക്കമായേ കണ്ടുകിട്ടാറുള്ളൂ. അവൻ പണിയെടുക്കാൻ പോകുന്നുണ്ട്. പുഴക്കരയിലെ മരപ്പാണ്ടികശാലകളിൽനിന്ന് ഈർച്ചപ്പൊടി വാരി കൊട്ടയിലാക്കി കൊണ്ടുനടന്നു അതാണിപ്പോൾ ചാത്തുണ്ണിയുടെ പണി. ചാത്തുണ്ണിയുടെ അച്ഛൻ പെരിക്കാലൻ അയ്യപ്പൻ വാതപ്പനി പിടിച്ചു കിടക്കുകയാണ്. ചാത്തുണ്ണിയുടെ അമ്മ ചിരുത കടപ്പുറത്തെ ചൂടിക്കമ്പനിയിൽ പണിയെടുക്കാൻ പടിഞ്ഞാറെത്തോടു പറമ്പിലെ അമ്മാളുവിന്റെകൂടെ പോയിത്തുടങ്ങിയിരിക്കുന്നു. അമ്മാളു ചീത്തപ്പെണ്ണാണെന്ന് എല്ലാവരും പറയുന്നു. അമ്മാളുവിന് നന്നേ വെളുത്ത ചെമ്പൻ തലമുടിയും നീലക്കണ്ണുകളുമുള്ള ഒരു പെൺകുട്ടിയുണ്ട് - അതു ചൂടിക്കമ്പനിയിലെ വെള്ളക്കാരൻ സായ്പിന്റെ കുട്ടിയാണെന്ന് ചാത്തുണ്ണി പറഞ്ഞു.
ചിലപ്പോൾ രാത്രിയിൽ നല്ല രസമായിരിക്കും: ചന്തുമൂപ്പന്റെ പുരാണകഥകൾ കേട്ടുകൊണ്ടിരിക്കാം.
കന്നിപ്പറമ്പിന്റെ അയൽപക്കത്താണ് ചന്തുമുപ്പന്റെ പുര ചന്തുമൂപ്പന്റെ അച്ഛൻ രാമൻ, ഒരു കിഴവൻ കുഷ്ടരോഗിയാണ്. കീറിപ്പൊളിഞ്ഞൊരു പഴയ കരിമ്പടവും പുതച്ചുമൂടി, പുരമുറ്റത്ത് ഒരു പ്രേതത്തെപ്പോലെ കുത്തിയിരിക്കും; അയാളുടെ അരികെക്കൂടി പോയാൽ വല്ലാത്തൊരു ചൂരാണ്; മീൻ മാർക്കറ്റിലെ ഓത്തിയുടെ നാറ്റം.
രാമന്റെ മൂത്തമകനാണ് ചന്തു വളരെക്കാലം ഈർച്ചപ്പണിയെടുത്തു. പിന്നെ അതേ മരപ്പാണ്ടികശാലയിൽ ഈർച്ചയളവു കണക്കപ്പിള്ളയായി കയറ്റം കിട്ടിയ
ഒരമ്പത്തഞ്ചുകാരനാണ്. ഈർച്ചക്കാരുടെ തലവനായിരുന്നതുകൊണ്ട് ഈരായികളും
മുതലാളിയും അയാളെ ഇപ്പോഴും ചന്തുമൂപ്പൻ എന്നാണു വിളിക്കുന്നത്.
വെളുത്തു കിളരംകൂടിയ ദേഹം. കാലുകൾക്കു ക്രമാതീതമായ നീളമുണ്ടെന്നു തോന്നും. മെലിഞ്ഞു കവിളെല്ലുകൾ മുഴച്ചുനിക്കുന്ന നീണ്ട കൂർത്ത മുഖം. ഒരുക്കൻ മൂക്കും (അതിന്മേൽ ഒരു പന്നാസൻ കണ്ണടയും), തെല്ലാന്നു മുമ്പോട്ടു തള്ളിനിക്കുന്ന വെളുത്തു നീണ്ട പല്ലുകൾ കൂടെക്കൂടെ ഇളിച്ചുകാട്ടിയും ഉടൻതന്നെ ചുണ്ടുകൾ നീട്ടി മൂടാൻ ശ്രമിച്ചും അങ്ങനെ തനിയെ കോികാട്ടിക്കൊണ്ടാണ് ചന്തുമൂപ്പന്റെ നടത്തം.
ചന്തുമൂപ്പൻ തികഞ്ഞ അല്ല, കവിഞ്ഞ ഈശ്വരഭക്തനാണ്. മത്സ്യ മാംസങ്ങൾ തൊടുകപോലുമില്ല. ദിവസവും മൂന്നുനേരം കുളിയുണ്ട്. പാതിരാ കഴിയുന്നതുവരെ പുരാണപാരായണം, ജപം, ധ്യാനം മുതലായ പരിപാടികളാണ്. അവയെല്ലാം യഥാവിധി നിർവ്വഹിച്ച് ഒരുമണിക്ക് അത്താഴം കഴിച്ച് ഉറങ്ങാൻ കിടക്കും. ബ്രാഹ്മമുഹൂർത്തത്തിലെഴുന്നേക്കും. വീണ്ടും ജപം, ധ്യാനം ഒരു പൂജയും. എട്ടുമണിക്കു കുളിച്ചു സൂര്യനെ നോക്കി ജപിച്ചു ഭസ്മംതൊട്ട്, കഞ്ഞികുടിച്ചു. പാണ്ടികശാലയിലേക്കു പുറപ്പെടും. കണങ്കാൽപ്പകുതിവരെ എത്തുന്ന മുണ്ടും നീണ്ട വരയൻഷർട്ടുമാണു വേഷം കൈത്തണ്ടയിൽ തൂക്കിയിട്ടൊരു ശീലക്കുടയും. പാണ്ടികശാലയിൽ നിന്ന് ഉച്ചയ്ക്ക് ഉണ്ണാൻ പുരയിലെത്തും. അപ്പോഴുമുണ്ട് ഒരു കുളി; ധൃതിയോടെ ഒരു കാക്കക്കുളി.
ചന്തുമൂപ്പൻ സന്ധ്യകഴിഞ്ഞു പുരയിലെത്തിയാൽ ഉടൻ കുളിക്കാനൊരുങ്ങി, ഒരു തോർത്തുമുണ്ടുടുത്തു മുറ്റത്തിറങ്ങും. കുളി മിക്കപ്പോഴും രണ്ടുമൂന്നു മണിക്കൂറു കഴിഞ്ഞ നടക്കുകയുള്ളൂ. നേരെ കന്നിപ്പറമ്പിലേക്കു കടക്കും കൃഷ്ണൻ മാസ്റ്റരുമായി ഭക്തിവിഷയങ്ങളുൾക്കൊള്ളുന്ന പുരാണകഥകൾ ചർച്ച ചെയ്യാൻ. കൃഷ്ണൻ മാസ്റ്റരും ചെറിയതോതിൽ ഒരു ഭക്തനാണ്-കുളിയും ജപവുമൊക്കെയുണ്ട് പടംവെച്ചു പൂജയില്ലന്നു മാത്രം.)
രാമായണം, ഭാരതം, ഭാഗവതം തുടങ്ങിയ പുരാണങ്ങളിലെ ചില രംഗങ്ങളും പാത്രങ്ങളും, മൂപ്പനും മാസ്റ്റരും പങ്കിട്ടു ചർച്ചചെയ്യ്യും. കൃഷ്ണൻ മാസ്റ്റർക്കു പാണ്ഡിത്യമുണ്ട്. ചന്തുമൂപ്പനു രാമായണവും ഭാരതവും മുക്കാലും കാണാപ്പാഠമാണ്. നല്ല സ്വരമാധുര്യത്തോടെ ചൊല്ലുകയും ചെയും. ചന്തുമൂപ്പന്റെ ഭക്തിയെപ്പറ്റി കുഞ്ഞപ്പൂവിനു മഹാപുച്ഛമായിരുന്നു. “എപ്പോഴും കുളിച്ചു കീർത്തനംചൊല്ലിയാൽ മോക്ഷം കിട്ടുമെങ്കിൽ, മോക്ഷം കിട്ടേണ്ടതു തോട്ടിലെ തവളയ്ക്കാണ്. ഭസ്മം പൂശിയാൽ മോക്ഷം കിട്ടുമെങ്കിൽ അതു കിട്ടേണ്ടതു വെണ്ണീറ്റിൽ കിടക്കുന്ന നായ്ക്കാണ്.” അങ്ങനെയായിരുന്നു കുഞ്ഞപ്പൂവിന്റെ യുക്തിവാദം.
കൃഷ്ണൻമാസ്റ്റരുമായി ഭക്തിസംഭാഷണം നടത്താൻ തയ്യാറെടുത്തുകൊണ്ട് കന്നിപ്പറമ്പിലേക്കു വരുന്ന ചന്തുമൂപ്പന്റെ മെതിയടിശബ്ദം കേട്ടാൽ കുഞ്ഞപ്പു അടുക്കളയിൽനിന്നു റിമാർക്സ് പാസ്സാക്കും: “ഓ ചാടിച്ചാടി വരുന്നുണ്ട് തവളസ്വാമി. എന്നാൽ ചന്തുമൂപ്പന്റെ പുരാണകഥകളും സംഭവവർണ്ണനകളും ഉദ്ധരണങ്ങളും ശ്രീധരനെ വല്ലാതെ ആകർഷിച്ചു. അച്ഛനും ചന്തുമൂപ്പനും തമ്മിലുള്ള ചർച്ചകൾ ശ്രീധരൻ കൗതുകത്തോടെ ശ്രദ്ധിക്കും. അപ്പോൾ ഒരു പുതിയ ലോകം ഭാവനയിൽ
അവതരിക്കും. നൈമിശാരണ്യത്തിലെ മാമുനി ശ്രേഷ്ഠന്മാരും' 'അംബഅംബിക
അംബാലികമാരും മറ്റും വിഹരിക്കുന്ന ഒരദ്ഭുതപ്രപഞ്ചം! മാസ്റ്റർ മൂപ്പൻ സംവാദങ്ങളിൽ ശ്രീധരനു ഗ്രഹിക്കാൻ കഴിയാത്ത ചില ഘട്ടങ്ങളും
പൊന്തിവരും;
“മധുരമൊഴി കാന്തയെച്ചിന്തിച്ചപ്പോൾ നൃപവരനു ബീജസ്ഖലനമുണ്ടായി.
ആദ്യഭാഗം ഏതാണ്ടു മനസ്സിലായി.
രാജാവ് സുന്ദരിയായ ഭാര്യയെ ഓർത്തു.
എന്നാൽ അതിനെത്തുടർന്ന് രാജാവിനു പിണഞ്ഞ അപകടമെന്താണെന്ന് എത്രതന്നെ ആലോചിച്ചിട്ടും പിടികിട്ടിയില്ല.
പിറ്റേന്നു സ്കൂളിലേക്കു പോകുമ്പോൾ ഇടവഴിയിൽ വെച്ച് യദൃച്ഛയാ ചാത്തുണ്ണിയെ
കണ്ടുമുട്ടി. അവൻ തലയിൽ ഈർച്ചപ്പൊടിക്കൊട്ടയും പേറി എതിരേ വരികയായിരുന്നു. ആ ചാത്തുണ്ണിയെ തടഞ്ഞുനിർത്തി, ധൃതിയിൽ കുശലപ്രശ്നം നടത്തി. പിന്നെ മെല്ല
മധുരമൊഴിപ്പാട്ടു പാടി അവനെ കേൾപ്പിച്ചു. എന്താ ഇഷ്ടാ, ഇതിന്റെ അർത്ഥം?”
“
കേട്ടപാട് ചാത്തുണ്ണി ചോദിച്ചു: “ഇതു ചന്തുമൂപ്പന്റെ രാമായണപ്പാട്ടല്ലേ?”
ചത്തുണിക്ക് പഠിപ്പില്ലേലും ബുദ്ധിയുണ്ട്
“നീയെങ്ങനെ മനസ്സിലാക്കി, ചങ്ങാത?
“കേട്ടാലറിയാം കീറാമുട്ടിയാണ്. കാര്യം വിഷമസ്ഥിതി.
“നെനക്ക് നെന്റെ അച്ഛനോടു ചോദിച്ചുടേ?” “ഇത് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ പാടില്ലാത്ത എന്തോ കച്ചറയാണ്
എന്നൊരു സംശയം.” ശ്രീധരൻ താഴെ നോക്കി പറഞ്ഞു. അതു കേട്ടപ്പോൾ ചാത്തുണ്ണിക്ക് ഉശിരുപിടിച്ചു: “നീ ഒന്നൂടിപ്പാട്.
ശിധരൻ മധുരമൊഴി വീണ്ടും പാടി ആദ്യവരിയുടെ സാരവും പറഞ്ഞു
മനസിലാക്കികൊടുത്തു
അതു കേട്ടപ്പോൾ ചാത്തുണ്ണി ഉഗ്രമായൊരു ചിരിചിരിച്ചു. തലയിലെ കൊട്ട കുലുങ്ങി.
ഈർച്ചപ്പൊടി അവന്റെ മുഖത്തും കണ്ണിലും ചുമലിലും ചിതറിവീണു. ചാത്തുണ്ണി ശ്രീധരനെ മതിലിനരികിലേക്കു വിളിച്ച് എല്ലാം പറഞ്ഞു
മനസ്സിലാക്കിക്കൊടുത്തു. അതു കേട്ടപ്പോൾ ശ്രീധരനു വല്ലാത്തൊരു നാണവും അറപ്പുമാണു തോന്നിയത്.
12. കിട്ടൻറൈറ്റർ
രുദിവസം രാവിലെ ശ്രീധരൻ സ്കൂളിലേക്കു പുറപ്പെട്ടുനിക്കുമ്പോൾ കിട്ടൻറ്റർ കണ്ടു. ശ്രീധരന്റെ അച്ഛൻ അപ്പോൾ കുളികഴിഞ്ഞു
വീട്ടിലേക്കു വരുന്നതു
കോലായിലേക്കു വരികയായിരുന്നു. “ആങ്, ഇനി മാസ്റ്റർക്കു കളിക്കേം ജപിക്കേം ഒന്നും വേണ്ടിവരില്ല -അവര് “കുളിപ്പിച്ചുകേറ്റിത്തരും...” കിട്ടൻറൈറ്റർ മുറ്റത്തുനിന്നു പറഞ്ഞു.
“എന്താ കിട്ടാ, നീ തമാശ പറയുന്നത്? ആരാണ് എന്നെ കുളിപ്പിക്കാൻ വരുന്നത്?”
കൃഷ്ണൻമാസ്റ്റർ ഇറയിൽ തൂക്കിയിട്ട ഭസ്മപ്പാത്രത്തിലേക്കു കൈയുയർത്തി ഭസ്മം “തമാശേം കിമാശേം ഒന്ന് വല്ല മാപ്പളമാരു കുളിപ്പിച്ചു കേറ്റിത്തരും
തള്ളിക്കൊണ്ടു ചോദിച്ചു.
കേട്ടില്ലേ? ജഗള പൊട്ടീരിക്കുന്നു; മാപ്പളജഗള' കിട്ടൻ റൈറ്റർ കോലായിലെ കസേരയിൽ ഇരുന്നു ഗൗരവത്തോടെ പറഞ്ഞു.
“നേരോ?” കൃഷ്ണൻ മാസ്റ്റരുടെ കൈ ഭസ്മപ്പാത്രത്തിൽത്തന്നെ.
“തൊടങ്ങീട്ട് മൂന്നുനാലുദിവസമായി. പോലീസും പട്ടാളോം അങ്ങോട്ടു കുതിച്ചിട്ടുണ്ട്.
കിട്ടൻറൈറ്റർ ഒക്കത്തുനിന്ന് പൊടി ഡെപ്പിയെടുത്തു തുറന്ന് ഉള്ളങ്കൈയിലേക്കു കുറച്ചു പൊടി തട്ടിയിട്ട് ഒരുനുള്ളു. മൂക്കിലേക്കു തള്ളി ധൃതിയിലൊരു വലി പാസ്സാക്കി മുഖമൊന്നു കുടഞ്ഞു: പോലീസും പട്ടാളോം പ്പം ആകാശം നോക്കി നിക്ക് വായിരിക്കും. പാലം പൊളിച്ചിട്ടിരിക്ക്യാണ്...
ജഗള! പോലീസും പട്ടാളോം! പാലം പൊളിച്ചിട്ടിരിക്കുന്നു! എന്തോ ഗൗരവപ്പെട്ട
കാര്യമാണെന്നു മാത്രമേ ശ്രീധരനു ഗ്രഹിക്കാൻ കഴിഞ്ഞുള്ളൂ. കിട്ടൻറൈറ്റർ ജഗളക്കാരുടെ പരാക്രമങ്ങളെപ്പറ്റി പല കഥകളും പറഞ്ഞു തുടങ്ങി.
കാഫ്റ്ങ്ങളെപ്പിടിച്ചു മതംമാറ്റുന്ന ആദ്യത്തെ ചടങ്ങാണത്രെ “കുളിപ്പിച്ചുകേറ്റൽ പിന്നെ മൂരിയിറച്ചി തീറ്റും. മൊട്ടയടിക്കും. മാർക്കം കഴിക്കും. തൊപ്പിയിടിക്കും. വിരോധം പറഞ്ഞാൽ കൊല്ലും. പെട്ടെന്നു കൊല്ലുകയില്ല. ആളെ ജീവനോടെ
തോലുപൊളിച്ചു നിർത്തുന്നത് അവരുടെ ഒരു നേരമ്പോക്കാണ്.
“നീ വേഗം സ്കൂളിലേക്കു പൊയ്ക്കോ”കിട്ടറൈറ്റരുടെ വായിൽ നോക്കി നിക്കുന്ന ശ്രീധരനെ കൃഷ്ണൻമാസ്റ്റർ ശാസിച്ചു.
കുട്ടികൾക്കു കേൾക്കാൻ പാടില്ലാത്ത എന്തോ കാര്യമായിരിക്കുമെന്നു മനസ്സിൽ കരുതി ശ്രീധരൻ പുസ്തകക്കെട്ടുമെടുത്തു നടന്നു.
പടികടന്നു കുറച്ചു കഴിഞ്ഞപ്പോൾ, ഇടവഴിയിലിരിക്കുന്നു തുപ്തൻ. കിട്ടൻ റൈറ്റരുടെ കാര്യസ്ഥൻ തുപ്തൻ, അമ്പലത്തിലെ കരിങ്കൽ ബിംബം പോലെയുള്ള തുപ്തൻ.
“കട്ടയ്ക്കാളിപ്പോണ്ട് ജഗളക്കാരു പിടിച്ചോണ്ടുപോവും.
അതു തുപ്തന്റെ വക.
നാട്ടിലെന്തൊക്കെയോ ഗുലുമാലുകൾ നടക്കുന്നുണ്ട്. ശ്രീധരൻ തെല്ലൊരു
പേടിയോടെ ധൃതിപ്പെട്ടു നടന്നു.
കിട്ടൻറൈറ്റരും കൃഷ്ണൻ മാസ്റ്റരും കോലായിൽനിന്നു ഗൗരവത്തോടെ സംഭാഷണങ്ങൾ തുടർന്നുകൊണ്ടിരുന്നു.
തുമ്പപ്പൂപോലെ വെണ്മയുള്ള മൽമുണ്ടും, തേച്ചുമിനുക്കിയ സിൽക്ക് ഷർട്ടും ധരിച്ചു നടക്കുന്ന സുമുഖനായൊരു യുവാവാണ് കിട്ടൻ റൈറ്റർ -റൈറ്റർ എന്നത് പേരിനോട് ഏച്ചുകൂട്ടിയ ഒരു ഭംഗിവാക്കു മാത്രമാണ് -റൈറ്റർ ജോലിയോ മറ്റെന്തെങ്കിലും ജോലിയോ -ഉപജീവനത്തിനുവേണ്ടി ഈ വിദ്വാൻ ഇതേവരെ ചെയ്തിട്ടില്ല.
സാമാന്യം ഭേദപ്പെട്ടൊരു കുടുംബത്തിലെ അംഗമാണ് ജേഷ്ഠൻ ഒരു മരക്കമ്പനിമാനേജരാണ്. കിട്ടൻറ്റർ തന്റെ ഉലയാത്ത സിൽക്ക് ഷർട്ടും (അതിൽ, അമേരിക്കൻ സ്വർണ്ണം പൂശിയ മെൻസ് പ്ലേറ്റ്' ബട്ടണും, കഫിങ്ക്സും മിന്നിക്കൊണ്ടിരിക്കും.) ക്ളീൻ ഷേവ് ചെയ്ത മുഖത്തെ മയക്കുപുഞ്ചിരിയും പ്രദർശിപ്പിച്ചുകൊണ്ട് സദാ ഒരു സൊള്ളൽ വിദ്യനായങ്ങനെ സർക്കിറ്റടിക്കും.
ഭേദപ്പെട്ട വീടുകളിൽ മാത്രമേ മൂപ്പർ വിളയാടുകയുള്ളൂ. രാവിലത്തെ ചായയുടെ നേരം നോക്കി ചെന്നുകേറും. സരസസംഭാഷണങ്ങൾകൊണ്ട് ആതിഥേയനെ ഇരുത്തിക്കളയും. മദ്ധ്യാഹ്നഭക്ഷണത്തിന്റെ നേരം നോക്കി ഇറങ്ങാൻ ഭാവിക്കും. ഇരിക്കൂ കിട്ടൻറ്റ ഊണു കഴിച്ചിട്ടു പോകാം.' ആതിഥേയന്റെ ക്ഷണം. “ഒര് സ്ഥലത്തു ചെല്ലാമെന്നു പറഞ്ഞിരുന്നു. ശരി അതു പിന്നെയാവാം.' എന്നു. ഞൊടിഞ്ഞു കൊണ്ട് അവിടെത്തന്നെ ഇരിക്കും. പിന്നെ ഊണു കഴിഞ്ഞ് ഒന്നു വിശ്രമിച്ചിട്ടേ സ്ഥലം വിടുകയുള്ളൂ. എന്നാൽ
യാതൊരാൾക്കും തോന്നുകയില്ല ഈ മനുഷ്യൻ തെണ്ടിത്തിന്നു നടക്കുന്ന ഒരു
വിരുതനാണെന്ന് പെരുമാറ്റവും സംഭാഷണവും അത് മാന്യമായിട്ടാണ്. തങ്ങൾക്കു വേണ്ടപ്പെട്ട ഒരു മാന്യനാണ് കിട്ടൻറൈറ്റർ എന്ന അഭിപ്രായം നാട്ടുകാരിൽ വളർത്താനും ഇയാൾക്കു കഴിഞ്ഞിട്ടുണ്ട്. മരണം വീണ വീട്ടിൽ അറിഞ്ഞുകേട്ട് ആദ്യമായി കേറിച്ചെല്ലുന്ന അന്യൻ കിട്ടൻറ്റരായിരിക്കും. കല്യാണവീടുകളിൽ തലേന്നാൾ രാത്രിതന്നെ എത്തിച്ചേരും; മുണ്ടു മാടിക്കെട്ടി, തലയിലൊരു തോർത്തുമുണ്ടും ചുറ്റി പന്തലിടാനും ചമയിക്കാനുമൊക്കെ സഹായിക്കും. സദ്യയ്ക്കു വിളമ്പക്കാരനായി അരയിലൊരു മുണ്ടും കെട്ടി, മുന്നിട്ടിറങ്ങും. അങ്ങിനെ ദേശത്തെ അടിയന്തിരങ്ങളിൽ ആദ്യവസാനക്കാരനായിരുന്നു കിട്ടൻ റൈറ്റർ.
ദേശത്തിലും അയൽപക്കങ്ങളിലും നടക്കുന്ന വിശേഷസംഭവങ്ങളെപ്പറ്റിയുള്ള വാർത്തകൾ പ്രചരിച്ചിരുന്നത് പ്രധാനമായും കിട്ടൻ റൈറ്റരുടെ വായിലൂടെയായിരുന്നു. എല്ലാ സഥലത്തും എത്തും. എല്ലാം മണത്തറിയും. ഏതു വിഷയത്തെപ്പറ്റിയും മുഖപ്രസംഗമടിക്കും. തെല്ലൊന്നു പതിഞ്ഞ സ്വരത്തിൽ, സ്ഫുടമായി, ഇടയ്ക്കിടെ ചില ഫലിതങ്ങളുടെ മേമ്പൊടിയും ചേർത്തു തനിയേ പുഞ്ചിരിതൂകിക്കൊണ്ടായിരിക്കും
സംഭാഷണം. “കോരുപ്പണിക്കർ കരുവീക്കത്തിന്” (കുടൽവൃദ്ധി) ഓപ്പറേഷൻ കഴിച്ച്ആസ്പത്രിയിൽ കിടക്കുകയാണ്, ഇന്നലെ ഞാനൊന്നു പോയി കണ്ടു. മിഷ്യൻ ഷാപ്പിലെ നോർമ്മൻ സായ്പിന്റെ പുകയിലപ്പിന്റെയത്രയുണ്ട്” ഇതാണു സാമ്പിൾ. കിട്ടൻ റൈറ്റർ ബീഡി സിഗരറ്റ് ചുരുട്ടുകളൊന്നും പെരുമാറുകയില്ല.
മദ്യ വിരോധിയുമാണ്. എന്നാൽ പൊടിവലിക്കും. കിട്ടൻ റൈറ്റരുടെ പൊടി ഡബ്ബി ഒരു കാഴ്ചവസ്തുവാണ്. എന്തോ ഒരു കാട്ടുകായ തുളച്ചുമിനുക്കിയുണ്ടാക്കിയ അണ്ഡാകൃതിയിലുള്ള ഒരു ചെറിയ ഡബ്ബി, പൊടി നിറച്ച് അരയിൽ തിരുകിവയ്ക്കും.
കിട്ടൻറൈറ്റരുടെ പിന്നാലെ പലപ്പോഴും നീങ്ങിക്കാണാറുള്ളൊരു മനുഷ്യരൂപമാണ്, തുപ്തൻ ആശ്രിതൻ, സേവകൻ, ശിഷ്യൻ, കാര്യസ്ഥൻ,
അംഗരക്ഷകൻ എങ്ങനെ വേണമെങ്കിലും വിളിക്കാം. “കിട്ടൻ റൈറ്റരുടെ വട്ടിപ്പലം എന്നാണു തുപ്തനെപ്പറ്റി കുഞ്ഞപ്പ പറയുക. ഉരലുപോലുള്ള ശരീരം; കൊട്ടത്തേങ്ങപോലുള്ള മുഖം, അതാണു തുപ്തൻ. കരിങ്കല്ലിൽ കടഞ്ഞെടുത്തപോലുള്ള
ആ ശരീരം ആരുമൊന്നു നോക്കിപ്പോവും. കളപ്പണിക്കാരനാണു തുപ്തൻ, പറമ്പു കിളയ്ക്കുക, മതിലും വേലിയും കെട്ടുക
എന്നിവയാണ് പരിചയിച്ച തൊഴിലുകൾ, പണിയൊന്നും തരപ്പെടാത്ത ദിവസങ്ങളിൽ കിട്ടൻറൈറ്റരുടെ പിന്നാലെ നടക്കും. എന്നാൽ, മാന്യഗൃഹങ്ങളിൽ സന്ദർശനം നടത്തുമ്പോൾ റൈറ്റർ തുപ്തനെ കൂട്ടുകയില്ല -ഒരു വിളിപ്പാടകലെ എവിടെയെങ്കിലും നിർത്തും. 'ലേട്ടറ് മൊതലാളി' മടങ്ങി വരുന്നതും കാത്ത് തുപ്തൻ മണിക്കൂറുകളോളം,
ബിംബം പ്രതിഷ്ഠിച്ചപോലെ അവിടെ ഇരുന്നുകൊള്ളും. കിട്ടൻ റൈറ്റർ തുപ്തനെ കണ്ടുപിടിച്ചത് എടുത്തു പറയേണ്ടൊരു സംഭവമാണ്:
ഒരു ദിവസം രാവിലെ കിട്ടൻ റൈറ്റർ സർക്കിറ്റിനിറങ്ങിയിരിക്കയായിരുന്നു. റെയിൽപ്പാതയ്ക്കരികിലൂടെ അങ്ങനെ നടക്കുമ്പോൾ കൺട്രാക്ടർ ഉണ്ണീരിയുടെ പടിപ്പുരയ്ക്കു മുമ്പിലെത്തി. അന്നത്തെ ചായ കൺട്രാക്ടരുടെ വീട്ടിൽ നിന്നായ്ക്കളയാമെന്നു നിശ്ചയിച്ച്, പടിപ്പുര കടന്നു വീടിന്റെ കോലായിൽ കയറി ഒന്നു ചുമച്ച് ഒച്ചയനക്കി. ഉണ്ണീരിയുടെ ഭാര്യ വാതിൽക്കൽ വന്നു നിന്നു പറഞ്ഞു: “ഇവിടെയില്ല പുലർച്ചയ്ക്ക് എങ്ങോട്ടോ പോയതാണ്. അവിടെ വേറെ ആണുങ്ങളില്ല. കിട്ടൻ റൈറ്റർക്കു നിരാശയോടെ
തിരിഞ്ഞുനടക്കേണ്ടിവന്നു.
പടിപ്പുരയിൽ വന്നു നിന്നു. അരയിൽനിന്നു ഡബ്ബിയെടുത്ത് ഒരുനുള്ളൂ പൊടിവലിച്ചു മൂക്കൊന്നു തട്ടി ആലോചനയായി; ഇരതേടിപ്പോകാനുള്ള വീടുകളെപ്പറ്റി......
അപ്പോൾ കൈക്കോട്ടും ചുമലിൽ വെച്ച് ഒരു കറുത്ത കോമളരൂപം റെയിൽപ്പാതയിലൂടെ നീങ്ങിവരുന്നതു കണ്ടു. വിരിഞ്ഞ മാറിടം. ചുമലിലും, ഭുജങ്ങളിലും കൊഴുത്തുരുണ്ടു കട്ടികൂടിയ മാംസപേശികൾ - ഒരു തോർത്തുമുണ്ടു മാത്രം ധരിച്ച മുക്കാലും നഗ്നമായ ആ മനുഷ്യദേഹത്തെ റൈറ്റർ മിഴിച്ചുനോക്കി. അയാൾ കടന്നുപോയപ്പോൾ കിട്ടൻറ്റർക്ക് ഒരു കുസൃതി തോന്നി.
ഇവനെക്കൊണ്ട് എന്തെങ്കിലും പണിയെടുപ്പിക്കാതെ വിടുന്നതു പാപമായിരിക്കും. കൈകൊട്ടി വിളിച്ചു. കൈക്കോട്ടുകാരൻ തിരിഞ്ഞുനോക്കി. അടുത്തു വരാൻ ആംഗ്യംകാട്ടി.
അടുത്തുവന്നപ്പോൾ അടിമുതൽ മുടിവരെ ഒന്നുകൂടി നോക്കി. സർക്കസ്സിൽ നെഞ്ഞത്ത് ആനയെക്കേറ്റുന്ന സേൻഡോവിനെപ്പോലുള്ള ഒരു പഹയൻ! സംഭാഷണത്തിൽനിന്നു മനസ്സിലായി, തെക്കുനിന്നു പണിയ ഷിച്ചു. പട്ടണത്തിലെത്തിയതാണെന്നും, ഇപ്രദേശത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാത്ത ഒരു പൊണ്ണനാണെന്നും - പേര്, തുപ്തൻ.
“എടോ, നിനക്കിന്നെവിടെങ്കിലും പണീണ്ടോ? റൈറ്റരുടെ ചോദ്യം.
“ഇല്ല മൊതലാളീ, പണീംനോക്കി പോവ്വാ,” തുപ്തന്റെ താഴ്മയോടു കൂടിയ
“ങ്ഹാ! എന്നാൽ എനിക്കിന്നൊരു കിളപ്പണിക്കാരനെ വേണം. തുപ്തൻ തയ്യാർ.
“എന്താ നിന്റെ കൂലി?"
"പത്തണ
“പത്തണയോ? അതു കുറച്ചു ജാസ്തിയാണ്
എട്ട് അല്ലങ്കിൽ വേണ്ട-നീ
പണിയെടുക്കുന്നതും നോക്കിയിരിക്കാൻ എനിക്കു നേരമില്ല നീ പണി കരാറെടുത്തോ
തുപ്തൻ തയ്യാർ.
“ആ സ്ഥലാ മുഴുവനും കിളച്ചു തെളിയിക്കണം. കിട്ടൻറൈറ്റർ ചൂണ്ടിക്കാട്ടി. റെയിലിനടുത്തുനിന്ന്, അതാ, ഇടതു ഭാഗത്ത് ആ
കാണുന്ന പാലമരംവരെ വലതുഭാഗത്ത് ആ പൂളമരംവരെ - പറ, എന്തു വേണം?
തുപ്തൻ മനസ്സുകൊണ്ടളന്നു; രണ്ടു വലിയ പറമ്പിന്റെ വിസ്താരമുണ്ട്. “മൂന്നുറു കിട്ടണം മുതലാളീ,"
“മൂന്നുറുപ്പികയൊന്നും കിട്ടൂല. രണ്ടുറുപ്പിക - റൈറ്റർ രണ്ടുവിരൽ പൊക്കിക്കാട്ടി. തുപ്തൻ പിശകിനൊന്നും നിന്നില്ല. പണികിട്ടാത്ത കാലമാണ്. സമ്മതിച്ചു. “ എന്നാൽ തൊടങ്ങിക്കോ അദ്ധ്വാനിച്ചു പണി വേഗം തീർക്കുന്നതു നിന്റെ
സാമർത്ഥ്യം.
തുപ്തൻ തലയാട്ടി. “പണി തീർത്താൽ (കിട്ടൻ റൈറ്റർ, കൺട്രാക്ടരുടെ വീടു ചൂണ്ടിക്കാട്ടി) ഇവിടെ വന്നു
പൈസ വാങ്ങിക്കോ എനിക്ക് അർജന്റായി ഇപ്പോൾ ഒരു സ്ഥലത്തു പോകാനുണ്ട്.
അതും പറഞ്ഞു കിട്ടൻ റൈറ്റർ പടിപ്പുരയിറങ്ങി, ഗമയിൽ ഒരു നടത്തം പാസ്സാക്കി. ഗുപ്തൻ ഉള്ളംകൈയിലൊന്നു തുപ്പിത്തുടച്ച് കൈക്കോട്ടെടുത്തു കിള തുടങ്ങി.
റെയിലിനടുത്തുനിന്നുതന്നെ ആരംഭിച്ചു.
അപ്പയും തുമ്പയും തൊട്ടാവാടിയും വളർന്നുമൂടിക്കിടക്കുന്ന പരുക്കൻ നിലത്ത് തുപ്തന്റെ കൈയും കൈക്കോട്ടും നെഞ്ഞും സമരം തുടർന്നു അന്തിമയങ്ങുന്നതിനുമുമ്പ് ഇടത് പാലവരെയും വലത് പൂളവരെയുമുള്ള സ്ഥലം മുഴുവനും അവൻ കിളച്ചു തെളിച്ചു.
പൈസ വാങ്ങാൻ പടിപ്പുരകേറിച്ചെന്നു. കൺട്രാക്ടർ ഉണ്ണീരി കോലായിലെ ഒരു ബഞ്ചിൽ കമിഴ്ന്നുകിടന്ന് എന്തോ ഒരു
പ്ലാൻ പരിശോധിക്കുകയായിരുന്നു.
കുട്ടിച്ചാത്തനെപ്പോലെ ഒരുത്തൻ കൈക്കോട്ടുമായി മുറ്റത്തു വന്നു നിൽക്കുന്നതു കണ്ട് ഉണ്ണീരി ചോദിച്ചു: “എന്താ?”
"പണിയൊക്കെ തീർത്തു, മൊതലാളി ഇടത്ത് പാലവരെ വലത്ത് പൂളവരെ.
ഉണ്ണീരിക്ക് ഒന്നും മനസ്സിലായില്ല.
“ഒന്നു ചെന്നു നോക്കുന്നോ?" തുപ്തന്റെ ചോദ്യം. ഉണ്ണീരി ഗുപ്തനെ ഒന്നു തുറിച്ചു നോക്കി.
രണ്ടുറുപ്യയ്ക്കു കുടുങ്ങിപ്പോയതാണു മൊതലാളി കണ്ടറിഞ്ഞ് എന്തെങ്കിലും
കൂട്ടിത്തരണം.” ഒരഭ്യർത്ഥനയും.
“ആരാ നിന്നെ പണിക്കേൽപ്പിച്ചത്? ഉണ്ണീരി വിചാരണ തുടങ്ങി.
“ചെറ്യമൊതലാളീ...
“ചെറിയ മൊതലാളിയോ?
“ആങ് ചെറിയമൊതലാളി പട്ടുകുപ്പായം ട്ട വെളുത്ത മൊതലാളി രാവിലെ
പോകുമ്പോൾ ഏൽപ്പിച്ചതാണ്. ഉണ്ണീരി പിന്നെയും ആലോചിച്ചു കിട്ടൻറ്റർ പറ്റിച്ച പണിയായിരിക്കണം.
ഭാര്യയെ വിളിച്ചു ചോദിച്ചു: “കിട്ടൻ റൈറ്റർ ഇന്നിവിടെ വന്നിരുന്നോ?
രാവിലെ വന്നിരുന്നു. നിങ്ങളിവിടെ ഇല്ലെന്നു കേട്ടപ്പോൾ വേഗം പോയി.
അകത്തുനിന്നു മറുപടി.
സംശയം തീർന്നപ്പോൾ ഉണ്ണീരി പൊട്ടിച്ചിരിച്ചു. തുപ്തൻ തല ചൊറിഞ്ഞു നിൽക്കുകയാണ്.
“എടോ, ഇവിടെ ഞാനല്ലാതെ വേറെ ചെറിയമൊതലാളിയും വലിയ
മൊതലാളിയും ആരും ഇല്ല. നിന്നെ ആരോ പറഞ്ഞുപറ്റിച്ചതാണ്. നീ കിളച്ച സ്ഥലമൊക്കെ റെയിൽവേ പുറമ്പോക്കുനിലമാണ്. കൂലി കിട്ടുമെങ്കിൽ സ്റ്റേഷൻ മാസ്റ്ററോടു ചോദിച്ചു വാങ്ങിക്കോ. അവിടെച്ചെന്നു ചോദിച്ചാൽ തല്ലു കിട്ടുന്നതും സൂക്ഷിച്ചോ... തനിക്ക് അമളിപറ്റിയ കഥ അപ്പോഴേ തുപ്തൻ മനസ്സിലായുള്ളു.
ദേഷ്യത്തെക്കാളേറെ നാണം തോന്നി. തുപ്തൻ തന്നെത്താൻ പിരാകിക്കൊണ്ടു വേഗം
അവിടെനിന്നിറങ്ങിപ്പോന്നു.
തന്നെ കുണ്ടിൽച്ചാടിച്ച ആ പട്ടുകുപ്പായക്കാരനെ അനേഷിച്ചു നടക്കുന്ന പണിയായി പിന്നെ തുപ് ന്.
മൂന്നുനാലുദിവസം കഴിഞ്ഞപ്പോൾ ഒരു സന്ധ്യയ്ക്കു പാലത്തിനടുക്കൽ വച്ചു പുള്ളിയെ
പിടികിട്ടി. തുപ്തൻ പിന്നിൽനിന്നു പട്ടുകുപ്പായത്തിന്റെ വാൽ മെല്ലയൊന്നു പിടിച്ചു.
വലിച്ചു.
കിട്ടൻ റൈറ്റർ മുഖം തിരിച്ചു നോക്കി. തുപ്തൻ ആദ്യം ഒന്നു പരുങ്ങി, പിന്നെ ആ മായികപ്പുഞ്ചിരി മുഖത്തു വിരിഞ്ഞു. വലിയ ലോഗ്യഭാവത്തിൽ ചോദിച്ചു: “ങ്ഹ ആര് തുപ്രനോ നിനക്കിപ്പം പണിയൊക്കെയുണ്ടല്ലോ നാട്ടിലെ കുട്ടികൾക്കെല്ലാം
സുഖം തന്ന്യല്ല... സ്നേഹപൂർവ്വം കുടുംബക്ഷേമാനേഷണം നടത്തുന്ന മുതലാളിയോട് എന്തു
പറയണമെന്നറിയാതെ കുഴങ്ങിപ്പോയി, പാവം തുപ്തൻ.
പിന്നെ കിട്ടൻറൈറ്റരും തുപ്തനും തമ്മിൽ നടന്ന വേദാന്തസംഭാഷണങ്ങളുടെ സ്വഭാവമെന്തായിരുന്നുവെന്നു നിശ്ചയമില്ല. പാലംമുതൽക്ക് കിട്ടൻറൈറ്റരുടെ വീടുവരെ അവർ സംസാരിച്ചു നടന്നു. വീടിന്റെ പടികയറിയപ്പോൾ തുപ്തൻ കിട്ടൻ റൈറ്റരുടെ ശിഷ്യനായിക്കഴിഞ്ഞിരുന്നു. വീട്ടിൽ വച്ചും കുറെ ഉപദേശങ്ങൾ കിട്ടി. പിറ്റേന്നു കോഴി കൂകുന്നതിനുമുമ്പേ കിട്ടൻ റൈറ്റരുടെ വീട്ടിനു
മുമ്പിലെത്തിക്കൊള്ളാമെന്നു വാക്കുകൊടുത്തിട്ടാണ് തുപ്തൻ ഗുരുവിനോടു വിടവാങ്ങിയത്.
പറഞ്ഞപ്രകാരംതന്നെ പുലർച്ചയ്ക്കുമുമ്പു നാലുമണിക്ക് തുപ്തൻ, റൈറ്റരുടെ വീട്ടിനു മുമ്പിൽ ഹാജരായി. കിട്ടൻറൈറ്റർ തുപ്തനെ ഒരു പഴയ ഷർട്ടണിയിച്ചു. കൈയിൽ വെക്കാൻ
കടലാസിന്റെ ഒരു നീണ്ട പൊതിയും, ഒരു വലിയ ഇരുമ്പുതാക്കോലും കൊടുത്തു. കടലാസിൽ പൊതിഞ്ഞുവെച്ചിരുന്നത് ഒരു പഴയ ചൂലായിരുന്നു.
ഇരുവരും ഇരുട്ടത്തു പൊതുനിരത്തിലൂടെ തെക്കോട്ടു നടന്നു. രണ്ടു മൂന്നു മൈൽ ചെന്നപ്പോൾ കുറെ പീടികകളുള്ള ഒരു മൂലയിൽ തങ്ങിനിന്നു. വെറ്റിലക്കെട്ടുകളും തലയിലേറ്റി തെക്കുനിന്നു മാപ്പിളമാർ പട്ടണത്തിലേക്കു വരുന്ന
സമയമാണ്. ദൂരെനിന്നും ഒരു വെറ്റിലച്ചുമടു വരുന്നതു കണ്ടപ്പോൾ എതിരെ ഒരു മൂലയിൽ മറഞ്ഞുനിന്നിരുന്ന കിട്ടൻ റൈറ്റർ തുപ്തനു സിഗ്നൽ കൊടുത്തു. ഉടനെ തുപ്തൻ ഒരു പീടികയുടെ മുറ്റത്തേക്കു നീങ്ങി പൊതിയഴിച്ചു ചൂലു പുറത്തെടുത്തു കുനിഞ്ഞുനിന്നു
മുറ്റമടിക്കാൻ തുടങ്ങി.
വെറ്റിലച്ചുമട് പീടികയുടെ മുമ്പിലെത്തി. “എയ് കാക്കാ!” തുപ്തൻ നിവർന്നു വിളിച്ചു; “ഒരു നാലു കെട്ട് കോലായിൽ
വെറ്റിലക്കാരൻ തലയിൽനിന്നു നാലുകെട്ടു വെറ്റിലയെടുത്തു കോലായിൽ വെച്ചു. പീടിക തുറക്കാനുള്ള താക്കോൽ കോലായത്തിണ്ടിൽ വച്ചിരിക്കുന്നതും കണ്ടു. പിടിക നോക്കി മനസ്സിലാക്കി ബാക്കി വെറ്റിലക്കെട്ടും തലയിലെടുത്തുവെച്ച് അയാൾ നടന്നു.
നാട്ടിൻപുറത്തെ വെറ്റിലക്കച്ചവടക്കാരുടെ പതിവാണിത്. രാവിലെ ചരക്കു പീടികയിൽ കൊടുക്കും. വൈകുന്നേരം മടങ്ങുമ്പോൾ വില കണക്കാക്കി വാങ്ങുകയും ചെയും.
വെറ്റിലക്കാരൻ കാക്ക ദൂരത്തെത്തിയപ്പോൾ, തുപ്തൻ ചൂലു വീണ്ടും കെട്ടിപ്പൊതിഞ്ഞു താക്കോലെടുത്തു കീശയിലിട്ട്, വെറ്റിലക്കെട്ടു കക്ഷത്തിലിറുക്കി, വേറൊരു പീടികയുടെ
മുന്നിലേക്കു നീങ്ങി. കീട്ടൻറൈറ്റരുടെ സിഗ്നൽ. വെറ്റിലക്കെട്ടും തലയിലേറ്റി വേറൊരു കാക്കാ വരുന്നുണ്ട്.
അയാളുടെ തലയിൽനിന്നും ഇറക്കിവെപ്പിച്ചു നാലുകെട്ട്.
അങ്ങനെ അരമണിക്കൂറിനകം പല പീടികമുറ്റങ്ങളിലും നിരങ്ങി അവർ എല്ലാംകൂടി പതിനെട്ടു കെട്ടു വെറ്റില അടിച്ചെടുത്തു.
“ഇനി മതി.” കിട്ടൻറ്റർ കൽപിച്ചു.
ഗുപ്തൻ ചൂലു വലിച്ചെറിഞ്ഞു. അതിന്റെ കടലാസിൽ തന്റെ ഷർട്ടഴിച്ചു പൊതിഞ്ഞു
കെട്ടി അരയിൽ തിരുകി, വെറ്റിലക്കെട്ടുകളും തലയിലേറ്റി പട്ടണത്തിലേക്കു നടന്നു. പിന്നിൽ കുറെ ദൂരെയായി കിട്ടൻറൈറ്റരും.
ചരക്ക് അങ്ങാടിയിൽ വിറ്റു. കിട്ടിയ പൈസ മുഴുവനും കിട്ടൻറൈറ്റർ തുപ്തനു
കൊടുത്തു.
കിട്ടൻ റൈറ്റർക്ക് ഇതൊരു വിനോദം മാത്രം.