ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.
ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ വിഷയങ്ങളിൽ
പരിശീലനം നേടിവയ്ക്കുന്നത് ഭാവിയിലേക്കു നല്ലതാണെന്ന പട്ടരുടെ അഭിപ്രായം
കൃഷ്ണൻമാസ്റ്റർക്കും സ്വീകാര്യമായിത്തോന്നി. അങ്ങനെ ശ്രീധരൻ, ഗോപാലകൃഷ്ണാ കമ്മേർസ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സായാഹ്നക്ളാസ്സിൽ ചേർന്നു.
(30 കൊല്ലം മുമ്പ് ഷോർട്ട്ഹാൻഡ് പരീക്ഷ പാസ്സായി ഗവൺമെന്റ് സർട്ടിഫിക്കറ്റ് സമ്പാദിച്ച്, ഉത്തരേന്ത്യയിലെ ഒരു യൂറോപ്യൻ കമ്പനി ഓഫർ ചെയ്ത 150 ക. ശമ്പളമുള്ള ഉദ്യോഗം തിരസ്കരിച്ച് (കുടുംബത്തെ വിട്ടു പോകാനുള്ള വൈമനസ്യമാണു കാരണം) 10 ക. ശമ്പളത്തിൽ ഒരദ്ധ്യാപകനായി ചേർന്നു നാട്ടിൽത്തന്നെ കൂടിയ അച്ഛന്റെ ഗതി ശ്രീധരൻ ഓർക്കാതിരുന്നില്ല.)
വൈകുന്നേരം ഇൻസ്റ്റിറ്റ്യൂട്ടിൽച്ചെന്ന് അടിപിടി പടവെട്ട് ടൈപ്പ്റൈറ്റർ കീബോർഡ് ശബ്ദിപ്പിച്ചു. ഇൻസ്ട്രക്ടരുടെ ഡിക്റ്റേഷൻ ശ്രദ്ധിച്ചു. ചുവപ്പു വരയിട്ട മിനുസക്കടലാസ് നോട്ടുബുക്കിൽ കൂർത്ത പെൻസിൽ കൊണ്ടു ചുരുക്കെഴുത്തിന്റെ വരയും കുറിയും കൊക്കയും കൊളുത്തും വരച്ചുകൂട്ടി. ഇന്റർ പരീക്ഷയ്ക്കു വീണ്ടും അപ്പിയർ ചെയ്യാനുള്ള തീരുമാനവും ഉപേക്ഷിച്ചിരുന്നില്ല. തോറ്റ പാർട്ടിൽ മാത്രം പരീക്ഷയെഴുതി പാസ്സായാൽപ്പോരാ, മൂന്നു പാർട്ടിലും പരീക്ഷയെഴുതി പാസ്സാവണം
എങ്കിൽ മാത്രമേ ബി.ഏ.യ്ക്കു ചേരാനൊക്കൂ. മുഴുവൻ പരീക്ഷയ്ക്കും പണമടച്ചു.
ഇംഗ്ലീഷും സംസ്കൃതം മലയാളവും ഒരു പ്രശ്നമല്ല. മാത്ത്സിൽ ധർമ്മരാജയ്യങ്കാർ ട്യൂഷൻ തന്നു സഹായിച്ചു. ഫിസിക്സും കെമിസ്ട്രിയും ബാക്കി കിടക്കുന്നു. ഒരുദിവസം വൈകുന്നേരം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ടൈപ്പിങ് ക്ലാസ്സും കഴിഞ്ഞു താഴെയിറങ്ങി തൊട്ടടുത്തുള്ള മഹാലക്ഷ്മിവിലാസം' ഹോട്ടലിൽ ഒരു കാപ്പി കുടിക്കാൻ
കേറി കാപ്പി കഴിച്ചുകൊണ്ടിരിക്കെ, വെളുത്ത ദീർഘകായനായൊരു യുവാവ്
പുഞ്ചിരിതൂകിക്കൊണ്ടു മുമ്പിൽ വന്നു കുത്തിയിരുന്നു.
“മിസ്റ്റർ ചേനക്കോത്തു ശ്രീധരനല്ലേ?” യുവാവിന്റെ ചോദ്യം. “അതേ. എനിക്കു മനസ്സിലായില്ലല്ലോ?..
അയാൾ ചിരിച്ചു തലയാട്ടി, മറുപടി പറഞ്ഞില്ല.
അപ്പോൾ കഴുത്തിൽ രുദ്രാക്ഷമാല കെട്ടിയ കറുത്തു കുറുതായൊരു മദ്ധ്യവയസ്കൻ ബദ്ധപ്പെട്ടു വന്ന് യുവാവിനെ പരിചയപ്പെടുത്തി: “അറിയില്ലേ? നോവലെഴുത്തുകാരൻ ഗോവിന്ദക്കുറുപ്പ്-പടിഞ്ഞാറെ
കായൽപ്പുളിക്കൽ കോന്തക്കുറുപ്പിന്റെ മരുമകൻ പേരു പറഞ്ഞപ്പോൾ ശ്രീധരനു കഥാനായകനെ പിടികിട്ടി. പട്ടണത്തിൽനിന്നു പത്തുപന്ത്രണ്ടു മൈൽ കിഴക്കുള്ള ഒരു നാട്ടിലെ ഒരു പ്രസിദ്ധ ജന്മിത്തറവാട്ടിലെ ഏക അനന്തിരവനും അവകാശിയുമാണ് ഗോവിന്ദക്കുറുപ്പ്. പത്താംക്ളാസ്സിൽ നാലുപ്രാവശ്യം തോറ്റ്, പഠിത്തം നിർത്തി, തറവാട്ടുകാര്യങ്ങൾ നോക്കി നടത്തുകയാണ്. കാരണവർ കോന്തക്കുറുപ്പ് പക്ഷവാതം പിടിച്ചു കിടപ്പിലാണ്. ആയിരക്കണക്കിൽ പറ നെല്ലു പാട്ടം കിട്ടുന്ന വയലുകളും മലകളും ആനകളുമുണ്ട്. അതെല്ലാം നോക്കിനടത്തി സമാധാനത്തോടെ കഴിഞ്ഞാൽ മതിയായിരുന്നു ഗോവിന്ദക്കുറുപ്പിന്. ജാതക ദോഷമെന്നു പറഞ്ഞാൽ മതി ഒരു നോവലിസ്റ്റ് ആകണമെന്ന മഹാവ്യാധി ഗോവിന്ദക്കുറുപ്പിനെ ബാധിച്ചു.
നാട്ടിൻപുറവും അവിടത്തെ പഴയ നാലുകെട്ടുമാളികയും സാഹിത്യ പ്രവർത്തനത്തിനു പറ്റുകയില്ലെന്ന് ഗോവിന്ദക്കുറുപ്പ് സ്വയം തീരുമാനിച്ചു. ഈരണ്ടുമാസം കൂടുമ്പോളൊരിക്കൽ പട്ടണത്തിലേക്ക് ഒരു സാഹിത്യ തീർത്ഥയാത്ര പുറപ്പെടും. പട്ടണത്തിലെ മികച്ച ഹോട്ടലായ മഹാലക്ഷ്മി വിലാസ”ത്തിൽ ഒരു മുറി
വാടകയ്ക്കെടുക്കും. അഞ്ചുപത്തുദിവസം തുടർച്ചയായി താമസിക്കും നോവലെഴുത്തിന്. താമസം സകലസുഖസൗകര്യങ്ങളോടുംകൂടി വേണമെന്ന് ഗോവിന്ദക്കുറുപ്പിനു നിർബ്ബന്ധമാണ്. ബലാഗുളുച്യാദി എണ്ണ, ഉപ്പുമാങ്ങാ, ഉമിക്കരി, ഈർക്കിൽക്കെട്ട് മുതലായവ വീട്ടിൽനിന്നു കൂടെ കൊണ്ടുവരും സഖാവും കാര്യസ്ഥനും ശിങ്കിടിക്കാരനുംകൂടിയായ കുഞ്ഞൻ നായരെയും,
പട്ടണത്തിലെത്തിയാൽ ആദ്യത്തെ പോക്ക് പുസ്തകഷാപ്പുകളിലേക്കാണ്. കിട്ടാവുന്ന നോവലുകളും കഥാപുസ്തകങ്ങളും എല്ലാം വാങ്ങിക്കെട്ടി, ഹോട്ടൽ മുറിയിൽ നിക്ഷേപിക്കും. പിന്നത്തെ പോക്ക് ശീമമദ്യ വിൽപനശാലയിലേക്കാണ് വിസ്കി, ബ്രാണ്ടി, വൈൻ തുടങ്ങിയ വിദേശ മദ്യങ്ങൾ വാങ്ങി, പീഞ്ഞപ്പെട്ടിയിലാക്കി, പുസ്തകക്കെട്ടുകൾക്കരികെ പ്രതിഷ്ഠിക്കും മൂന്നുനാലു ടിൻ ഗോൾഡ് ഫ്ളേക്ക് സിഗരറ്റും,
രാവിലെ ബലാഗുളൂച്യാദിയും തേച്ച് ഒരു കുളികഴിച്ച് നല്ലാരു ബ്രേക്ക് ഫാസ്റ്റും അടിച്ച് നോവലെഴുത്തിനു തയ്യാറെടുക്കും. ആലോചിക്കും. പ്രചോദനം കിട്ടാൻ കൂടെക്കുടെ ബ്രാണ്ടി സേവിച്ചുകൊണ്ടിരിക്കും. സിഗരറ്റ് പുകയ്ക്കും. മൂന്നുനാലുവരി എഴുതിത്തീർക്കും എഴുതിയത് ആരെയെങ്കിലും വായിച്ചു കേൾപ്പിക്കണമെന്ന് മൂപ്പർക്കു നിർബ്ബന്ധമാണ് ഹോട്ടലിന്റെ താഴത്തെ പൊതുഭോജനശാലയിൽ കാപ്പികുടിക്കാൻ വന്നവരിൽ സാഹിത്യകാരന്മാരോ അദ്ധ്യാപകന്മാരോ പുസ്തകവായനക്കാരോ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കുഞ്ഞൻ നായരെ പറഞ്ഞയയ്ക്കും. അവിടെ ആരെയും കിട്ടിയില്ലെങ്കിൽ ഹോട്ടലിലെ പത്താം നമ്പർ റൂമിൽ സ്ഥിരം താമസക്കാരനും "വിശ്വപ്രശസ്ത ഹസ്തരേഖാ ശാസ്ത്രജ്ഞനുമായ പി. ടി. രാമപ്പണിക്കരെ കുഞ്ഞൻ നായർ പിടിച്ചു കൊണ്ടുവരും.
മാന്യാതിഥിക്കു കുടിക്കാനെന്തുവേണം?--ബ്രാണ്ടി, വിസ്കി, വൈൻ, കാപ്പി, ചായ.....കഴിക്കാൻ ഇറച്ചിയോ പച്ചക്കറിയോ? പ്രത്യേകമായി എന്തെങ്കിലും വേണമെങ്കിൽ പുറത്തുനിന്നും വരുത്താം പറയാൻ മടിക്കണ്ട..... അങ്ങനെ അതിഥിയെ യഥാവിധി തീറ്റി സംതൃപ്തനാക്കി പിന്നെ ഗോവിന്ദക്കുറുപ്പ്
തന്റെ സാഹിത്യവിഭവം വിളമ്പിക്കൊടുക്കും. നാലുവരി വായിച്ചു കേൾപ്പിച്ച് ഒരു ചോദ്യം: എങ്ങനെയിരിക്കുന്നു?
വന്നവന്, തിന്നതിനു നന്ദി പറയാനൊരവസരം! ഭംഗ്യന്തരേണ ഒന്നാന്തരം! പൊടിപൊടിച്ചല്ലോ ചന്തുമേനോന്റെ ഇന്ദലേഖ ഈ പുതിയ സാഹിത്യപ്പൂച്ചെണ്ടിന്റെ മുമ്പിൽ വെറും പണ്ട അങ്ങനെ പടിഞ്ഞാറെ കായൽപ്പുളിക്കൽ ഗോവിന്ദക്കുറുപ്പ് എന്ന ഭാവി നോവലിസ്റ്റിന്റെ പട്ടണവാസപരിപാടികളെക്കുറിച്ചു ശ്രീധരൻ പലരിൽ നിന്നും കേട്ടിട്ടുണ്ടായിരുന്നു. പുള്ളിയെ നേരിട്ടു കാണുന്നത് ഇന്നാദ്യമായിട്ടാണ്.
“മിസ്റ്റർ ശ്രീധരൻ, പ്ലീസ്, എന്റെ റൂമിലേക്കു വരു ക്ഷണിക്കുന്നതിന്റെ ഉദ്ദേശം ശ്രീധരനു മനസ്സിലായി. ഗോവിന്ദക്കുറുപ്പിന്റെ സാഹിത്യക്കഷായം കുടിപ്പിക്കാൻ തന്നെ, അതൊരനുഭവമായിരിക്കും. ശ്രീധരൻ മനസ്സിൽ കരുതി കൂടാതെ ഒരുമണിക്കുർ നേരം തുടർച്ചയായി കുഞ്ചേർസ് ൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കൂട്ടത്തോടെയുള്ള അടിപിടി പടവെട്ടു കേട്ടു മരവിച്ച കർണ്ണസിരകൾക്ക്, സാഹിത്യവനം കലർന്ന എന്തും ആശ്വാസമരുളുമെന്ന ഒരു ചിന്തയും ഉദിച്ചു. അങ്ങനെ ശ്രീധരൻ ഗോവിന്ദക്കുറുപ്പിന്റെകൂടെ ഹോട്ടലിലെ ഒന്നാം നമ്പർ റൂമിലെത്തി.
“മിസ്റ്റർ ശ്രീധരൻ കുടിക്കാൻ വിസ്കി ബ്രാണ്ടി?...... “ഒന്നും വേണ്ട ഇപ്പോഴല്ല കാപ്പികുടിച്ചത്?'
“അതൊന്നും പറഞ്ഞാൽ പറ്റില്ല. ഇവിടെനിന്ന് എന്തെങ്കിലും കുടിക്കണം (കുഞ്ഞൻ നായരേ, ആ ചെക്കനെ വിളിക്കൂ സോഡ കൊണ്ടു വരട്ടെ
“വേണ്ട മിസ്റ്റർ കുറുപ്പ് ഞാൻ ഇതേവരെ മദ്യം കഴിച്ചിട്ടില്ല."
“എന്നാൽ ആദ്യം കുടിക്കുന്നത് ഇവിടെനിന്നാവട്ടെ ഹഹ്ഹഹ്ഹ... “എന്നെ നിർബ്ബന്ധിക്കരുത്....
“ആദ്യമായി കുടിക്കുമ്പോൾ എല്ലാവർക്കും അങ്ങനെ ഒരു പേടിയും ശങ്കയും നാണവുമൊക്കെയുണ്ടാവും. നിങ്ങളൊരു സാഹിത്യകാരനല്ലേ? നിങ്ങളെഴുതിയ കവിതകളും ചെറുകഥകളുമൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. കുറേമുമ്പ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയ മിന്നൽപ്പിണർ' എന്ന ചെറുകഥ എന്റെ മനസ്സിൽ വികാരങ്ങളുടെ മിന്നൽപ്പിണരുകൾ ഉളവാക്കി എന്നു പറഞ്ഞാൽ അതൊരതിശയോക്തിയല്ല. കാഹളത്തിൽ പ്രസിദ്ധപ്പെടുത്തിയ നിങ്ങളുടെ മകനെക്കൊന്ന മദ്യം' എന്ന കവിതയിലെ ചില വരികൾ ഞാൻ ഹൃദിസ്ഥമാക്കിയിട്ടുണ്ട് കേൾക്കണോ?
'പിനാങ്കിൽ നിന്നിന്നു തിരിച്ചുവന്നൊരു തനയനെത്താതൻ ഹര! ഹര! ഹര!....
ആ ഹരഹരപ്രയോഗത്തിനു കൊടുക്കണം, ഒരു ഒരുഒരു ഒരുകുപ്പി വിസ്കി. ഹഹഹ്ഹ!"
“മദ്യപാനത്തിനെതിരായി ഞാൻ എഴുതിയ ഒരു കവിതയാണ്, അത്. ശ്രീധരൻ ഓർമ്മിപ്പിച്ചു.
“അതെനിക്കറിഞ്ഞുകൂടേ? ചെറുപ്പത്തിൽ നാടുവിട്ടു പിനാങ്കിലേക്കു പോയ മകൻ
കൊല്ലങ്ങൾക്കുശേഷം അവൻ നല്ലാരു സമ്പാദ്യവുമായി വീട്ടിൽ തിരിച്ചെത്തുന്നു. അച്ഛൻ മുഴുത്ത കുടിയനാണ്. അയാൾ കള്ളു ഷാപ്പിൽനിന്നു പാതിരയ്ക്കു പുരയിൽ വന്നപ്പോൾ എന്താണു കാണുന്നത്? ഭാര്യയുടെ മുറിയിൽ കിടന്നുറങ്ങുന്ന അപരിചിതനായൊരു യുവാവിനെ മുമ്പും പിമ്പും നോക്കാതെ അരയിൽ നിന്നു കത്തിയൂരി ഭാര്യയുടെ ജാരന്റെ കഥകഴിച്ചു. അങ്ങനെയല്ലേ?' കവിതയുടെ ഇതിവൃത്തം
ശ്രീധരന്റെ ഉള്ളിൽ അദ്ഭുതവും അഭിമാനവും കിളർന്നുവന്നു; തന്റെ സാഹിത്യസൃഷ്ടികളെല്ലാം വായിച്ച് ഓർമ്മയിൽ വെച്ചിരിക്കുന്നു. ഈ സഹൃദയൻ. ഇതേവരെ അജ്ഞാതനായിരുന്ന ഒരാരാധകനെ കണ്ടുകിട്ടിയിരിക്കുന്നു. ഗോവിന്ദക്കുറുപ്പിനോട് ഒരാത്മീയബന്ധം തോന്നിപ്പോയി. മുറിക്കൈയൻ ബനിയൻ ധരിച്ച ഒരു ചെക്കൻ ഓരോ കക്ഷത്തിലും ഈരണ്ടു സോഡാക്കുപ്പികളുമായി മുറിയിലേക്കു വന്നു. “കുഞ്ഞനനായ ഗോവിന്ദക്കുറുപ്പ് ഒരാംഗ്യം കാട്ടി.
കുഞ്ഞൻ നായർ ചുമരലമാര തുറന്നു. അലമാരയിൽ പലതരം ശീമ മദ്യക്കുപ്പികൾ അണിനിരത്തിവെച്ചിരിക്കുന്നു. അടുത്തുതന്നെ പുസ്തകക്കെട്ടുകളും, “വിസ്മിതന്നെ ആയ്ക്കോട്ടെ ' ഗോവിന്ദക്കുറുപ്പു പറഞ്ഞു. വിസ്കിക്കുപ്പിയും രണ്ടു ഗ്ലാസ്സും മേശപ്പുറത്തു വന്നെത്തി. പിന്നെ കുഞ്ഞൻ നായർ അലമാരയുടെ മൂലയിൽനിന്ന് ഒരിലപ്പൊതിയെടുത്തു മേശപ്പുറത്തു വെച്ച് അഴിച്ചു.
ചിക്കൻ ഫ്രൈ കുഞ്ഞൻ നായർ സോഡ പൊട്ടിച്ചു.
ഗോവിന്ദക്കുറുപ്പ്, വിസ്കിക്കുപ്പി തുറന്ന് ഒരു ഗ്ലാസ്സിലേക്കു പകർന്നു. ഗ്ലാസ്സ് പൊക്കി അളവുനോക്കി താഴെവെച്ച്, സോഡാക്കുപ്പി ചെരിച്ചുപിടിച്ച് ഒരു ചോദ്യം: “സോഡ ജാസ്മി വേണോ?'
“വേണ്ട, കുറച്ചു മതി”
സാധാരണമര്യാദയോർത്താണ് കുറച്ചു മതിയെന്ന് ശ്രീധരൻ പറഞ്ഞു പോയത്. അതു കേട്ടു ഗോവിന്ദക്കുറുപ്പു തനിയേ ചിരിച്ചു.
എത്ര നിർബ്ബന്ധിച്ചാലും കുടിക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് ആദ്യം പെരുമാറിയത്. ഒരു പുനരാലോചന നടത്തി. ഒരു ലക്ഷപ്രഭുകുമാരൻ തന്റെ ഒരാരാധകൻ! ഒരു സാഹിത്യരസികൻ! ഉദാരമതിയായ ഒരാതിഥേയൻ! സന്തോഷത്തോടെ സൽക്കരിക്കുമ്പോൾ മുഖം കറുപ്പിച്ചു തിരസ്കരിക്കുന്നതിൽ ഒരനൗചിത്യമില്ലേ? അച്ഛനെ ഓർത്തു. മരിച്ചുപോയ ഗോപാലേട്ടനെ ഓർത്തു. മനസ്സാക്ഷിയോടു ചോദിച്ചു....
അരുത് എന്ന മുൻതീരുമാനത്തിൽത്തന്നെ വീണ്ടും എത്തിച്ചേർന്നു.
“എനിക്കു വേണ്ടാ, മിസ്റ്റർ കുറുപ്പ്. ഞാൻ മദ്യപാനത്തിനെതിരെ കവിതയെഴുതിയ ആദർശശാലിയാണ്. എന്റെ ആദർശം ഞാൻ തന്നെ വിഴുങ്ങിക്കളയുന്നതു കഷ്ടമാണ്......
ഗോവിന്ദക്കുറുപ്പ് ഒരു ഫലിതം പറഞ്ഞുകേട്ടപോലെ ചിരിച്ചു തലയാട്ടി. “മിസ്റ്റർ ശ്രീധരൻ, കവികളും സാഹിത്യകാരന്മാരും പല ആദർശങ്ങളും
സാരോപദേശങ്ങളും എഴുതിപ്പിടിപ്പിക്കും. അതെല്ലാം സ്വന്തം ജീവിതത്തിൽ പകർത്താൻ എത്രപേർക്കു കഴിയും?
ഭീമഘാതകർ കഴുത്തറുക്കവേ രാമരാമകരുണസ്വരത്തോടും കീഴ്മലച്ചു പിടയുന്ന കോഴിയെ ക്കാണവർക്കു കരൾ പൊട്ടുകില്ലയോ....? ഒന്നാന്തരം കോഴിയിറച്ചിയും കൂട്ടി ഉച്ചയൂണും കഴിച്ച് ഒരേമ്പക്കവും വിട്ടു
പല്ലുകൾക്കിടയിൽ പറ്റിക്കൂടിയ മാംസഗുളിക ഒരു തീപ്പെട്ടിക്കോലുകൊണ്ടു കുത്തിയിളക്കി ഇളിച്ചുകാട്ടിക്കൊണ്ടായിരിക്കണം മഹാകവി ആ കുക്കുട വിലാപാകം പടച്ചുവിട്ടത്. ശീമപാചകരറുത്ത വൃത്തിയായ് രോമമൊക്കെയുമുറിച്ചു നഗ്നമായ് ഹാ! മസാലയിൽ വറുത്ത കോഴിയെ ക്കാണവർക്കു കൊതി പൊട്ടുകില്ലയോ?
എന്ന ആശയത്തെ ഒരാദർശക്കുപ്പായമണിയിച്ചു പുറത്തിറക്കിവിട്ടതാണ് ആദ്യം പറഞ്ഞ ഭീമഘാതകാകും
കഴുത്തോളം സോഡയൊഴിച്ച വിസ്കിാസ്സ് ശ്രീധരന്റെ കൈയിൽ സമർപ്പിച്ചുകൊണ്ട് ഗോവിന്ദക്കുറുപ്പു ചിരിച്ച ചിരിയിൽ ശ്രീധരനും പങ്കുചേർന്നു.... | കഴിഞ്ഞപ്പോൾ ഗോവിന്ദക്കുറുപ്പ് കുഞ്ഞൻ നായരെ നോക്കി ഒരു പക കുറച്ചു ക ആംഗ്യം കാട്ടി.
കുഞ്ഞൻ നായർ ഒരു പെട്ടിയിൽനിന്നു വലിയൊരു പുസ്തകം എടുത്തു കൊണ്ടു വന്ന് ഗോവിന്ദക്കുറുപ്പിന്റെ കൈയിൽക്കൊടുത്തു.
നല്ല മേനിക്കടലാസ്സിന്റെ ബൗണ്ട്ബുക്ക്. പുറംചട്ടയിൽ ചുവന്ന അക്ഷരങ്ങളിൽ വലുതായി എഴുതിവെച്ചിരിക്കുന്നു: നന്ദിനി
(പുതിയ നോവൽ)
ഗ്രന്ഥകർത്താ: പി. കെ. പി. ഗോവിന്ദക്കുറുപ്പ്,
“മിസ്റ്റർ കുറുപ്പ് എഴുതിവരുന്ന പുതിയ നോവലാണോ?” ശ്രീധരൻ വിസ്കി ഒന്നു മോന്തി. ഗ്ലാസ്സ് മേശപ്പുറത്തു വെച്ച് അദ്ഭുതരസം അഭിനയിച്ചുകൊണ്ടു ചോദിച്ചു.
ഉത്തരം നൽകിയതു കുഞ്ഞൻ നായരാണ്: “അതേ, ഗോവിന്ദക്കുറുപ്പിന്റെ കടിഞ്ഞൂൽ സന്താനം, “നന്ദിനി നോവലിന്റെ പേരു നന്നായിട്ടുണ്ട്.” ശ്രീധരൻ അഭിനന്ദനം പാസ്സാക്കി.
“ഈ നോവലിനു നന്ദിനി' എന്നു പേരിടാൻ തീരുമാനിച്ചതിന്റെ കാരണം അറിയാമോ?' ഗോവിന്ദക്കുറുപ്പ്, ഗോൾഡ് ഫ്ളേക്ക് സിഗരറ്റ്ടിൻ ശ്രീധരന്റെ നേർക്കു നീട്ടി.
ശ്രീധരൻ ഒരു സിഗരറ്റെടുത്തു ചുണ്ടിൽ വെച്ചു. ഗോവിന്ദക്കുറുപ്പ് തീപ്പെട്ടിസാകൊടുത്തു
ആ പേരിന്റെ പിന്നിൽ മിസ്റ്റർ കുറുപ്പിന്റെ പഴയൊരു പ്രേമകഥ ഒളിച്ചിരിക്കുന്നുണ്ടാവും” ശ്രീധരൻ പുകവിട്ടുകൊണ്ടു പറഞ്ഞു.
“ഹെയ്-എന്റെ പ്രേമവ്യാപാരങ്ങളൊന്നും ഞാൻ നോവലിൽ പകർത്താറില്ല. ഭാവനയുടെ ജാരസന്താനമാണ്, എന്റെ നന്ദിനി. ഭാവനയുടെ ജാരസന്താനം! ആ വ്യാഖ്യാനം ശ്രീധരനു പിടിച്ചു.
“ഒരു ചരിത്ര സത്യമാണ്, ഈ പേരിടാൻ എന്നെ പ്രേരിപ്പിച്ചത്. ഗോവിന്ദക്കുറുപ്പ് ഗൗരവത്തോടെ പറഞ്ഞു.
“ചരിത്രസത്യമോ? ചിക്കൻ ഫ്രൈയുടെ ചിറക് അടർത്തിത്തിന്നു കൊണ്ട് ശ്രീധരൻ ചോദിച്ചു.
“കുന്ദലത ഇന്ദുലേഖ ചന്തുമേനോൻ ചരിത്രപ്രസിദ്ധമായ ഈ പദങ്ങളിലെ കേന്ദ്രബിന്ദു എന്താണ്? ചന്തുമേനോന്റെ ഇന്ദുലേഖഅതു പോലെ ഭാവിയിൽ വേറെ ചിലതും പ്രസിദ്ധമായിത്തീരും.....
“ഗോവിന്ദക്കുറുപ്പിന്റെ നന്ദിനി കുഞ്ഞൻ നായരുടെ പ്രഖ്യാപനം. (കുഞ്ഞൻ നായർ കുടിക്കുകയില്ല. കൂടെക്കൂടെ വെറ്റില മുറുക്കണം. തളിർ വെറ്റില, ഇടിച്ച പുകയില, സുഗന്ധമൂലികകൾ ചേർത്തു തയ്യാറാക്കിയ അടയ്ക്കാപ്പൊടി മുതലായവ അടക്കം ചെയ്ത ഒരു വെള്ളിച്ചെല്ലം എപ്പോഴും കൂടെ കൊണ്ടു നടക്കും.) കുഞ്ഞൻ നായർ ഒരു വെറ്റിലയെടുത്ത്, നഖംകൊണ്ടു ഞരമ്പു മാന്തിത്തുടങ്ങി.
"കുഞ്ഞൻ നായർ മുറുക്കുന്ന വെറ്റിലയ്ക്ക് ഒരു പ്രത്യേക സ്വാദാണ്.
ഗോവിന്ദക്കുറുപ്പു ചിരിച്ചുകൊണ്ടു പറഞ്ഞു.
“അതെന്തുകൊണ്ടാണ്? ശ്രീധരൻ ചോദിച്ചു.
“കുഞ്ഞൻ നായർ തന്നെ പറയും.
“ഇതു മുത്താറി വെറ്റിലയാണ്.' കുഞ്ഞൻ നായർ തളിർ വെറ്റില പൊക്കിക്കാട്ടി തലയാട്ടിക്കൊണ്ടു മൊഴിഞ്ഞു.
“എന്ത്, മുത്താറി വെറ്റിലയോ? അങ്ങനെയുണ്ടോ ഒരു വെറ്റില “മുത്താറിയിൽ സൂക്ഷിച്ചുവെച്ച വെറ്റില കുഞ്ഞൻ നായർ വിശദീകരിച്ചു: “മുത്താറിയിലിട്ടു സൂക്ഷിച്ചാൽ വെറ്റില ചീത്തയാവുകയില്ല. അതിന്നൊരു പ്രത്യേക
സുഗന്ധവും കിട്ടും." പുതിയൊരറിവ്,
കുഞ്ഞൻ നായർ മുത്താറി വെറ്റില മുറുക്കിക്കൊണ്ടിരിക്കെ ഗോവിന്ദക്കുറുപ്പ് വീണ്ടും ഇന്ദുലേഖാ ചന്തുമേനോൻ ചർവ്വണം തുടങ്ങി: “കുന്ദലത, ഇന്ദുലേഖ ചന്ദുമേനോൻ
നന്ദിനിഗോവിന്ദക്കുറുപ്പ്...” എന്നു കുഞ്ഞൻ നായരും മന്ത്രം ജപിച്ചു.
“ഇനി നമുക്ക് നോവലിലേക്കു പ്രവേശിക്കാം.” ഗോവിന്ദക്കുറുപ്പു ഗൗരവത്തിൽ പ്രഖ്യാപിച്ചു.
“ശരി കേൾക്കട്ടെ.
ആദ്യത്തെ അദ്ധ്യായം പകലിന്റെ വർണ്ണനയോടുകൂടിയാണ് തുടക്കം.
"കർമ്മസാക്ഷി ധർമ്മരശ്മി ചൊരിയുന്ന, നിർമ്മലവാസരം.... അങ്ങനെ പോകുന്നു
വർണ്ണന. പ്രാസങ്ങൾകൊണ്ടുള്ള ഒരു പയറ്റുതന്നെ അതു രണ്ട് പേജ് നിറയെയുണ്ടുതാനും.
ഇടയ്ക്കിടെ വിസ്കി മോന്തിക്കൊണ്ടു ശ്രീധരൻ ശ്രദ്ധിച്ചുകേട്ടു. മൂന്നാം പേജിൽ കഥ തുടങ്ങുന്നു.
“അപ്പുണ്ണിനായർ അകലെയുള്ള ഭാര്യാഗൃഹത്തിലേക്കു പകലേതന്നെ പുറപ്പെട്ടു.. അത്രത്തോളമേ എഴുതിയിട്ടുള്ളു.
“എങ്ങനെയിരിക്കുന്നു? ആതിഥേയന്റെ ചോദ്യം. കഷായച്ചണ്ടിപോലെയിരിക്കുന്നു എന്നു പറയാനാണ് തോന്നിയത്. എന്നാൽ, ആ പരമാർത്ഥം തുറന്നു പറയുന്നതെങ്ങനെ? വയലേലകളുടെയും വനഭൂമികളുടെയും ആനകളുടെയും അവകാശിയായ ജന്മിപ്രഭുകുമാരൻ. അദ്ദേഹം സൽക്കരിച്ച വിസ്കിയും ചിക്കൻ ഫ്രൈയും വിഴുങ്ങിയ തൊണ്ടയിലൂടെ കഷായച്ചണ്ടി പുറത്തുവിടാൻ ഒരു വിമ്മിഷ്ടം. സത്യമേ പറയാവൂ എന്ന സിദ്ധാന്തവും വിലങ്ങടിച്ചു നിക്കുന്നു.
“ആപദി കിം കർത്തവ്യം? പണ്ടെങ്ങോ കേട്ട ഒരു സംസ്കൃതശ്ലോകക്കഷ്ണം തലയോട്ടിയിൽ തേട്ടിവന്നു. കൊല്ലങ്ങൾക്കുമുമ്പു പുത്തൻ ഹൈസ്കൂളിലെ പാരമ്പത്ത് പണ്ഡിതർ ചൊല്ലിക്കേൾപ്പിച്ച സാരോപദേശ ശ്ലോകവും ഓർമ്മവന്നു.
"സത്യം ബ്രൂയാൽ, പ്രിയം ബ്രൂയാൽ ന ബ്രൂയാൽ സത്യമപ്രിയം അപ്രിയമായ സത്യം പറയരുത്. കഷായച്ചണ്ടി അപ്രിയമായൊരു സത്യമാണ്. പിന്നെന്തു ചെയും? കിം കർത്തവ്യം? വാട്ട് ടു ഡ മൗനം ഭജിക്കുക. മനസ്സാക്ഷി ഉപദേശിച്ചു.
“പറയു മിസ്റ്റർ ശ്രീധരൻ, എങ്ങനെയിരിക്കുന്നു എന്റെ നോവല്?” ഗോവിന്ദക്കുറുപ്പ് വിടുന്നില്ല. ഗ്ലാസ്സിൽ വീണ്ടും വിസ്കി പകർന്നു. നന്ദിനിയെക്കുറിച്ചുള്ള അഭിനന്ദനം കേൾക്കാൻ കൊതിപൂണ്ടിരിക്കുകയാണ്.
“നോവലിന്റെ തുടക്കമല്ലേ കേട്ടിട്ടുള്ളൂ. മിസ്റ്റർ കുറുപ്പ് കുറേക്കൂടി എഴുതിക്കഴിഞ്ഞാൽ മാത്രമേ അഭിപ്രായം രൂപവൽക്കരിക്കാൻ പര്യാപ്തമാവൂ...
“കേട്ടേടത്തോളം എന്തു തോന്നുന്നു? ശ്രീധരൻ പാതിയടഞ്ഞ മിഴികളോടെ സൽപനേരം ആലോചിച്ചു. ഒരു സിഗററ്റുകൂടി പിടിപ്പിച്ചു.
“ആ പകലിന്റെ വർണ്ണന കുറേ നീണ്ടുപോയില്ലേ, മിസ്റ്റർ കുറുപ്പ്?”
ഗോവിന്ദക്കുറുപ്പ് ഗ്ലാസ്സിലെ വിസ്കി ഒരൊറ്റ മോന്തലിന് അകത്താക്കി. ഗ്ലാസ്സ് മേശപ്പുറത്ത് ഒച്ചപ്പെടുത്തി കുത്തിനിർത്തി ഒരു ചിരിചിരിച്ചു: “അങ്ങനെ വരട്ടെ വിമർശനങ്ങൾ.
കുഞ്ഞൻ നായർ കുറേക്കൂടി വിസ്കി ഗോവിന്ദക്കുറുപ്പിന്റെ ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുത്തു.
“മിസ്റ്റർ ശ്രീധരൻ, നിങ്ങൾ ശ്രദ്ധിച്ചില്ല, ആ ഖണ്ഡികയുടെ ആരംഭത്തിലൊരിടത്ത് മേഷവാസരമെന്നു രേഖപ്പെടുത്തിയത്. മേടമാസദിവസങ്ങൾക്കു
ദൈർഘ്യം കൂടും....
മേഷാദൗ പകലേറീടും
“ രാവൊന്നത്ര കുറഞ്ഞുപോം എന്ന പ്രമാണം?”
കുഞ്ഞൻ നായരുടെ കമന്റടിയാണ്.
“എന്നാൽ ശരി.” ശ്രീധരൻ വഴങ്ങിക്കൊടുത്തു.
“വേറെ വല്ല വൈകല്യങ്ങളും കണ്ടുവോ?' കുഞ്ഞൻ നായരുടെ ചോദ്യം: “അകലെയുള്ള ഭാര്യാഗൃഹത്തിലേക്കു പകലേതന്നെ പുറപ്പെട്ടു' എന്ന പ്രയോഗത്തെപ്പറ്റി എന്തു പറയുന്നു?"
ശ്രീധരൻ പുറത്തേക്കു മിഴിച്ചുനോക്കി. നല്ല ഇരുട്ട്. പകൽ പോയി. രാത്രി വന്നുചേർന്നിട്ട് എത്രയോനേരമായെന്ന പരമാർത്ഥം അപ്പോഴാണു മനസ്സിൽ പതിഞ്ഞത്.
“എന്താണു മിണ്ടാത്തത്?" കുഞ്ഞൻ നായർ ഊന്നിച്ചോദിച്ചു. “പ്രയോഗം നന്നായിട്ടുണ്ട്.” എന്നു മാത്രം പറഞ്ഞ് ശ്രീധരൻ എഴുന്നേറ്റു. “മിസ്റ്റർ ശ്രീധരൻ പോവുകയാണോ?” ഗോവിന്ദക്കുറുപ്പിന്റെ വാക്കുകൾക്ക്
ഇച്ഛാഭംഗത്തിന്റെ ചുവയുണ്ടായിരുന്നു. “നേരം വളരെ വൈകി, മിസ്റ്റർ കുറുപ്പ്. ഇനി മറ്റൊരവസരത്തിൽ വരാം “വരണം. തീർച്ചയായും വരണം. മിസ്റ്റർ ശ്രീധരനുമായി ദീർഘനേരം
സാഹിത്യചർച്ച നടത്താൻ ഒരവസരം കാത്തിരിക്കുകയാണ് ഞാൻ “തേങ്ക് യു മിസ്റ്റർ കുറുപ്പ്-ആൻഡ് തേങ്ക് യു സ്പെഷ്യലി ഫോർ യുവർ സൂപ്പർബ് " ഇഡമേറ്റിക്ക് ഇംഗ്ലീഷിൽ അടിച്ചുവിട്ടു. പിന്നെ തിരിഞ്ഞുനിന്നു കുഞ്ഞൻ നായരോട് ഒരു സംശയം ചോദിച്ചു:
“വെറ്റില കേടുവരാതെ സൂക്ഷിക്കാനുള്ള ഒര് സാധനത്തെപ്പറ്റി പറഞ്ഞല്ലോ--അതു നന്നാറിയാണോ?.....
“നന്നാറിയല്ലാ-മുത്താറി മുത്താറി...” മേൽപോട്ടു നോക്കി വായിലെ മുറുക്കാൻ തുപ്പൽ പം തൂറ്റിത്തെറിപ്പിച്ചുകൊണ്ടു കുഞ്ഞൻ നായർ വിളിച്ചുപറഞ്ഞു.
ശരി. മുത്താറിമുത്താറിറാഗി എന്ന് ഇംഗ്ലീഷിൽ പറയും. അമ്മ നല്ല വെറ്റിലമുറുക്കുകാരിയാണ്. ഈ വിദ്യ അമ്മയ്ക്കുപദേശിച്ചുകൊടുക്കണം. വെറ്റില മുത്താറിയിലിട്ടു വച്ചാൽ കേടുവരില്ല-ബീറ്റൽ ലീവ്സ് ടു ബിസർവ്ഡ് ഇൻ noun.....
കോണിയിറങ്ങി താഴെയെത്തി റോഡിലേക്കു തിരിഞ്ഞു.
വീടിനെപ്പറ്റി ഓർത്തു: നേരം വൈകി വീട്ടിലേക്കു ചെല്ലുമ്പോൾ അച്ഛൻ അരികെ വിളിച്ചുവരുത്തി ചോദിക്കും: ശ്രീധരാ, നീ ഇതുവരെ എവിടെയായിരുന്നു? എന്തു പറയും?
അച്ഛന്റെ അടുത്തേക്കു ചെല്ലുമ്പോൾ മദ്യത്തിന്റെ ചൂരടിക്കും അപ്പോൾ അച്ഛൻ സംശയിച്ചു വായ പിടിച്ചു മണത്തുനോക്കിയാൽ? ശ്രീധരൻ കുടിച്ചിരിക്കുന്നു! കടുത്ത കുറ്റം ചെയ്തതു കണ്ടുപിടിച്ചാൽ അച്ഛൻ അടിക്കുകയില്ല. ഒന്നും മിണ്ടാതെ മുഖമുയർത്തി കണ്ണീരൊഴുക്കും ആ കണ്ണീര് സൾഫ്യൂറിക് ആസിഡ്പോല
ശ്രീധരന്റെ കരൾ നീറ്റി ദ്രവിപ്പിക്കും. അമ്മ അങ്ങനെയല്ല- അടുക്കളയിൽ ചോറുണ്ണാനിരിക്കുന്ന പലകയെടുത്തു നെഞ്ഞടിച്ച് ഉറക്കെ നിലവിളിക്കും: ചെക്കൻ റാക്കു കുടിക്കാൻ തുടങ്ങ്യല്ലോ! എന്റെ ദൈവമേ!....
കുഴപ്പംതന്നെ. എങ്ങനെ ഇതിനെയെല്ലാം എതിരിടും? കിന്നാരം പറഞ്ഞ് തന്നെ കുടിപ്പിച്ചു വിട്ട ജന്മി പ്രഭുകുമാരൻ ഗോവിന്ദക്കുറുപ്പിനെ ശപിച്ചു. ഓന്റെ നന്ദിനിയും കർമ്മസാക്ഷി ധർമ്മരശ്മി ചൊരിയുന്ന പകലും തേങ്ങാപ്പിണ്ണാക്കും....ബ്ലഡി ഫൂൾ.....മടങ്ങിച്ചെന്നു കോണി കേറി അകത്തേക്കു നോക്കി ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി: ഏത് നോവലിസ്റ്റ് ആനക്കാരൻ കുറുപ്പ്, നിങ്ങളെഴുതിക്കൂട്ടിയതൊക്കെ ആനപ്പിണ്ടിയാണ്. വെറും ആനപ്പിണ്ടി ഇപ്പോൾ വേണ്ട. വേഗം വീട്ടിലെത്തണം. ഇനി കാണുമ്പോൾ ആ ഘോരസത്യം വെട്ടിത്തുറന്നു പറയും പറയും ഈ ശ്രീധരൻ പറയും. സത്യവാനായ ചേനക്കോത്ത് കൃഷ്ണൻമാസ്റ്റർക്കു പിറന്ന മകനാണ് ഈ ശ്രീധരൻ. പടിഞ്ഞാറെ കായൽപ്പുളിക്കൽ ഗോവിന്ദക്കുറുപ്പിന് അതു മനസ്സിലായിട്ടില്ല......
വഴിക്കു കണ്ടെത്തിയ ഒരു മസാലപ്പീടികയുടെ മുമ്പിൽ ചെന്നുനിന്നു. കാലണയ്ക്കു വെള്ളുള്ളി വാങ്ങി വായിലിട്ടു ചവച്ചു. മദ്യഗന്ധം മാറ്റാൻ പറ്റിയെങ്കിലായി അങ്ങനെ വെള്ളുള്ളിയും ചവച്ചുകൊണ്ടു നീങ്ങുമ്പോൾ ഒരു പാട്ടു തോന്നി; വാസനയുള്ള റോസാപ്പൂവേ
വാടാതെ വാടു ചുമ്മാ വാടാതെ വാടു ചുമ്മാ.... കുന്നിപ്പറമ്പിന്റെ മുന്നിലെ ഇടവഴിയിലെത്തിയപ്പോൾ കാൽമുട്ടുകൾക്കൊരു വിറ മൂന്നുനാലു പടവുകൾ കേറി കഴുത്തുനീട്ടി ഒന്നെത്തിനോക്കി. കോലായിൽ വിളക്കു രണ്ടെണ്ണം കത്തിച്ചുവെച്ചിട്ടുണ്ടോ?....പതിവുപോലെ അപ്പോൾ കോലായിലെ ഈസിച്ചെയറിൽ അച്ഛനെ കണ്ടില്ല. പം ആശ്വാസമായി....മുറ്റത്ത് ഒരാൾ നിക്കുന്നുണ്ടല്ലോ അച്ഛനല്ല....
ധൈര്യപൂർവ്വം പടികേറി മുറ്റത്തെത്തി. “ആങ്!-ശ്രീധരൻ വന്നല്ലോ!... കൈയിലൊരു കടലാസും നീട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടു നിക്കുന്നു, ഹൈക്കുളൂസ് കിട്ടുണ്ണി!
"കിട്ടുണ്ണി എന്തിനാ കരയുന്നത് "ഒര് കമ്പി വന്നിരക്ക്-കോളാമ്പിന്നായിരിക്കും ഒന്നു വായിച്ചാണ്. മരണവാർത്ത കമ്പിയടിക്കൂ എന്നാണ് കിട്ടുണ്ണിയുടെ വിശ്വാസം. ശ്രീധരൻ ലാന്തറിനരികെ ചെന്നുനിന്നു കമ്പിസന്ദേശം വായിച്ചു. കൊളമ്പിൽനിന്നു തന്നെ.
“സീരിയസ്ലി ഇൽ സ്റ്റോപ് യുവർ പ്രിസെൻസ് റിയാഡ് അർജന്റി സ്റ്റോപ്പ് സ്റ്റാർട്ട് ഇമ്മീഡിയറ്റ്ലി സ്റ്റോപ് സെൻഡിങ് ടു ഹൺഡ്ഡ് സ്റ്റോപ്പങ്ങൻ. കിട്ടുണ്ണിയുടെ കോളാമ്പിലെ അമ്മാടെ കമ്പിയാണ്. കമ്പിയിലെ കാര്യം പറഞ്ഞുകൊടുത്തു. രോഗം കലശലാണ് കിട്ടുണ്ണി ഉടൻ ചെല്ലേണ്ടത് അത്യാവശ്യം.
ഉടൻ പുറപ്പെട്ടുകൊള്ളണം, പണം ഇരുനൂറുറുപ്പിക അയയ്ക്കുന്നു...
കമ്പി വായിച്ചുകേട്ടപ്പോൾ കിട്ടുണ്ണിയുടെ വലതുകണ്ണിൽ കണ്ണീരും ഇടതുകണ്ണിൽ പുഞ്ചിരിയും പൊടിഞ്ഞുവരുന്നതായി ശ്രീധരനു തോന്നി.
കിട്ടുണ്ണിയുടെ പങ്ങനമ്മാമ പതിനെട്ടുകൊല്ലം മുമ്പ്, ഒരു ചെത്തുകാരനായി കൊളമ്പിലേക്കു പോയതാണ്. സ്വപ്രയത്നംകൊണ്ടു ധാരാളം കാശു സമ്പാദിച്ചു. ക്രമേണ ഒരു അബ്കാരി കൺട്രാക്ടറായി. ഇപ്പോൾ സ്വന്തമായി നാലഞ്ചു കള്ളുഷാപ്പുകളുണ്ട്. ഒരു ശിങ്കളത്തിപ്പെണ്ണിനെയാണ് കല്യാണം കഴിച്ചിരിക്കുന്നത്.
കുട്ടികളില്ല. കോളാമ്പിലേക്കു പോകാൻ കിട്ടുണ്ണി എത്രയോ കാലമായി ആശിച്ചു. കൊണ്ടിരിക്കുന്നു! കോളാമ്പിലെ അമ്മാമ സമ്മതിച്ചില്ല. ഇപ്പോഴിതാ അങ്ങോട്ടു ചെല്ലാൻ അപേക്ഷയും പണവും വന്നിരിക്കുന്നു. ഭാഗ്യശാലി
“ഞാൻ കോളാമ്പിലെത്തുമ്പോളേക്ക് അമ്മാമ ചാവോ? കിട്ടുണ്ണിയുടെ സംശയം. “ചാവൂല കിട്ടുണ്ണീ.” ശ്രീധരൻ ഉറപ്പിച്ചു പറഞ്ഞു. നാളെത്തന്നെ വണ്ടി കേറിക്കോ അവിടെച്ചെന്ന് അമ്മാമന്റെ കള്ളുഷാപ്പും സ്വത്തും പിന്നെ ആ ശിങ്കളത്തിഅമ്മായിയേം
ഏറ്റെടുത്തോ" അതു കേട്ടപ്പോൾ കിട്ടുണ്ണി ഒരു കഴുതച്ചിരി ചിരിച്ചു. കമ്പി തിരികെ വാങ്ങി മടിയിൽത്തിരുകി. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
“അമ്മേ, അച്ഛനെവിടെപ്പോയി?'' ശരീധരൻ വിളിച്ചുചോദിച്ചു. “നീ അറിഞ്ഞില്ല? അമ്മ അടുക്കളയിൽനിന്നു വിളിച്ചു പറഞ്ഞു: മൂളിപ്പറമ്പിൽ ഗോവിന്ദൻമാഷ്ടറ് മരിച്ചുപോയി വിന്നേരത്ത് അച്ഛൻ അങ്ങോട്ടു പോയിരിക്കാ
ഞണ്ടുഗോവിന്ദൻ ചത്ത
ശ്രീധരൻ ഉറക്കെ ഒരു ചിരി ചിരിച്ചു.
ചത്തത് ഓർത്തിട്ടല്ല ചിരിച്ചത്. ഞണ്ടു ചത്ത മുഹൂർത്തം ഓർത്തിട്ടാണ് ജീവിതകാലത്ത് ആ മനുഷ്യൻ സകലർക്കും ദോഹമേ ചെയ്തിട്ടുള്ളു, മരിക്കുമ്പോൾ അയാൾ ഒരു പുണ്യം ചെയ്തു. കന്നിപ്പറമ്പിലെ ശ്രീധരൻ ആദ്യമായി മദ്യപിച്ചു വീട്ടിൽ കേറിവന്ന സമയംനോക്കി ചത്തു ഞണ്ടേ! നിനക്കു സ്വർഗ്ഗം കിട്ടും (ചിരി) തിന്നാൻ ധാരാളം സ്വർണ്ണ മത്സ്യങ്ങളുള്ള ഒരു സരസ്സിന്റെ കരയിൽ കളഭച്ചെളി നിറച്ച ഒരു ഗുഹയിൽ നിനക്കു പ്രത്യേകം ഒരു പാർപ്പിടം ദൈവം ഒരുക്കിത്തരും. (ചിരി) നീ ചെയ്ത ഒരൊറ്റ പുണ്യത്തിന്റെ ഫലം...(ചിരി)
“എന്തെടാ, നീ ഓരോന്നു പറഞ്ഞു തന്നെത്താൻ ചിരിക്കുന്നത്? കള്ളു കുടിയന്മാരെപ്പോലെ അമ്മ അടുക്കളയിൽ നിന്ന് ഉറക്കെ ചോദിച്ചു. അതു കേട്ടപ്പോൾ കുറേക്കൂടി ഉച്ചത്തിൽ ചിരിച്ചുപോയി.