shabd-logo

ഭാഗ്യശാലികൾ

30 October 2023

0 കണ്ടു 0
ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.

ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ വിഷയങ്ങളിൽ
പരിശീലനം നേടിവയ്ക്കുന്നത് ഭാവിയിലേക്കു നല്ലതാണെന്ന പട്ടരുടെ അഭിപ്രായം
കൃഷ്ണൻമാസ്റ്റർക്കും സ്വീകാര്യമായിത്തോന്നി. അങ്ങനെ ശ്രീധരൻ, ഗോപാലകൃഷ്ണാ കമ്മേർസ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സായാഹ്നക്ളാസ്സിൽ ചേർന്നു.

(30 കൊല്ലം മുമ്പ് ഷോർട്ട്ഹാൻഡ് പരീക്ഷ പാസ്സായി ഗവൺമെന്റ് സർട്ടിഫിക്കറ്റ് സമ്പാദിച്ച്, ഉത്തരേന്ത്യയിലെ ഒരു യൂറോപ്യൻ കമ്പനി ഓഫർ ചെയ്ത 150 ക. ശമ്പളമുള്ള ഉദ്യോഗം തിരസ്കരിച്ച് (കുടുംബത്തെ വിട്ടു പോകാനുള്ള വൈമനസ്യമാണു കാരണം) 10 ക. ശമ്പളത്തിൽ ഒരദ്ധ്യാപകനായി ചേർന്നു നാട്ടിൽത്തന്നെ കൂടിയ അച്ഛന്റെ ഗതി ശ്രീധരൻ ഓർക്കാതിരുന്നില്ല.)

വൈകുന്നേരം ഇൻസ്റ്റിറ്റ്യൂട്ടിൽച്ചെന്ന് അടിപിടി പടവെട്ട് ടൈപ്പ്റൈറ്റർ കീബോർഡ് ശബ്ദിപ്പിച്ചു. ഇൻസ്ട്രക്ടരുടെ ഡിക്റ്റേഷൻ ശ്രദ്ധിച്ചു. ചുവപ്പു വരയിട്ട മിനുസക്കടലാസ് നോട്ടുബുക്കിൽ കൂർത്ത പെൻസിൽ കൊണ്ടു ചുരുക്കെഴുത്തിന്റെ വരയും കുറിയും കൊക്കയും കൊളുത്തും വരച്ചുകൂട്ടി. ഇന്റർ പരീക്ഷയ്ക്കു വീണ്ടും അപ്പിയർ ചെയ്യാനുള്ള തീരുമാനവും ഉപേക്ഷിച്ചിരുന്നില്ല. തോറ്റ പാർട്ടിൽ മാത്രം പരീക്ഷയെഴുതി പാസ്സായാൽപ്പോരാ, മൂന്നു പാർട്ടിലും പരീക്ഷയെഴുതി പാസ്സാവണം

എങ്കിൽ മാത്രമേ ബി.ഏ.യ്ക്കു ചേരാനൊക്കൂ. മുഴുവൻ പരീക്ഷയ്ക്കും പണമടച്ചു.

ഇംഗ്ലീഷും സംസ്കൃതം മലയാളവും ഒരു പ്രശ്നമല്ല. മാത്ത്സിൽ ധർമ്മരാജയ്യങ്കാർ ട്യൂഷൻ തന്നു സഹായിച്ചു. ഫിസിക്സും കെമിസ്ട്രിയും ബാക്കി കിടക്കുന്നു. ഒരുദിവസം വൈകുന്നേരം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ടൈപ്പിങ് ക്ലാസ്സും കഴിഞ്ഞു താഴെയിറങ്ങി തൊട്ടടുത്തുള്ള മഹാലക്ഷ്മിവിലാസം' ഹോട്ടലിൽ ഒരു കാപ്പി കുടിക്കാൻ

കേറി കാപ്പി കഴിച്ചുകൊണ്ടിരിക്കെ, വെളുത്ത ദീർഘകായനായൊരു യുവാവ്

പുഞ്ചിരിതൂകിക്കൊണ്ടു മുമ്പിൽ വന്നു കുത്തിയിരുന്നു.

“മിസ്റ്റർ ചേനക്കോത്തു ശ്രീധരനല്ലേ?” യുവാവിന്റെ ചോദ്യം. “അതേ. എനിക്കു മനസ്സിലായില്ലല്ലോ?..

അയാൾ ചിരിച്ചു തലയാട്ടി, മറുപടി പറഞ്ഞില്ല.

അപ്പോൾ കഴുത്തിൽ രുദ്രാക്ഷമാല കെട്ടിയ കറുത്തു കുറുതായൊരു മദ്ധ്യവയസ്കൻ ബദ്ധപ്പെട്ടു വന്ന് യുവാവിനെ പരിചയപ്പെടുത്തി: “അറിയില്ലേ? നോവലെഴുത്തുകാരൻ ഗോവിന്ദക്കുറുപ്പ്-പടിഞ്ഞാറെ
കായൽപ്പുളിക്കൽ കോന്തക്കുറുപ്പിന്റെ മരുമകൻ പേരു പറഞ്ഞപ്പോൾ ശ്രീധരനു കഥാനായകനെ പിടികിട്ടി. പട്ടണത്തിൽനിന്നു പത്തുപന്ത്രണ്ടു മൈൽ കിഴക്കുള്ള ഒരു നാട്ടിലെ ഒരു പ്രസിദ്ധ ജന്മിത്തറവാട്ടിലെ ഏക അനന്തിരവനും അവകാശിയുമാണ് ഗോവിന്ദക്കുറുപ്പ്. പത്താംക്ളാസ്സിൽ നാലുപ്രാവശ്യം തോറ്റ്, പഠിത്തം നിർത്തി, തറവാട്ടുകാര്യങ്ങൾ നോക്കി നടത്തുകയാണ്. കാരണവർ കോന്തക്കുറുപ്പ് പക്ഷവാതം പിടിച്ചു കിടപ്പിലാണ്. ആയിരക്കണക്കിൽ പറ നെല്ലു പാട്ടം കിട്ടുന്ന വയലുകളും മലകളും ആനകളുമുണ്ട്. അതെല്ലാം നോക്കിനടത്തി സമാധാനത്തോടെ കഴിഞ്ഞാൽ മതിയായിരുന്നു ഗോവിന്ദക്കുറുപ്പിന്. ജാതക ദോഷമെന്നു പറഞ്ഞാൽ മതി ഒരു നോവലിസ്റ്റ് ആകണമെന്ന മഹാവ്യാധി ഗോവിന്ദക്കുറുപ്പിനെ ബാധിച്ചു.

നാട്ടിൻപുറവും അവിടത്തെ പഴയ നാലുകെട്ടുമാളികയും സാഹിത്യ പ്രവർത്തനത്തിനു പറ്റുകയില്ലെന്ന് ഗോവിന്ദക്കുറുപ്പ് സ്വയം തീരുമാനിച്ചു. ഈരണ്ടുമാസം കൂടുമ്പോളൊരിക്കൽ പട്ടണത്തിലേക്ക് ഒരു സാഹിത്യ തീർത്ഥയാത്ര പുറപ്പെടും. പട്ടണത്തിലെ മികച്ച ഹോട്ടലായ മഹാലക്ഷ്മി വിലാസ”ത്തിൽ ഒരു മുറി

വാടകയ്ക്കെടുക്കും. അഞ്ചുപത്തുദിവസം തുടർച്ചയായി താമസിക്കും നോവലെഴുത്തിന്. താമസം സകലസുഖസൗകര്യങ്ങളോടുംകൂടി വേണമെന്ന് ഗോവിന്ദക്കുറുപ്പിനു നിർബ്ബന്ധമാണ്. ബലാഗുളുച്യാദി എണ്ണ, ഉപ്പുമാങ്ങാ, ഉമിക്കരി, ഈർക്കിൽക്കെട്ട് മുതലായവ വീട്ടിൽനിന്നു കൂടെ കൊണ്ടുവരും സഖാവും കാര്യസ്ഥനും ശിങ്കിടിക്കാരനുംകൂടിയായ കുഞ്ഞൻ നായരെയും,

പട്ടണത്തിലെത്തിയാൽ ആദ്യത്തെ പോക്ക് പുസ്തകഷാപ്പുകളിലേക്കാണ്. കിട്ടാവുന്ന നോവലുകളും കഥാപുസ്തകങ്ങളും എല്ലാം വാങ്ങിക്കെട്ടി, ഹോട്ടൽ മുറിയിൽ നിക്ഷേപിക്കും. പിന്നത്തെ പോക്ക് ശീമമദ്യ വിൽപനശാലയിലേക്കാണ് വിസ്കി, ബ്രാണ്ടി, വൈൻ തുടങ്ങിയ വിദേശ മദ്യങ്ങൾ വാങ്ങി, പീഞ്ഞപ്പെട്ടിയിലാക്കി, പുസ്തകക്കെട്ടുകൾക്കരികെ പ്രതിഷ്ഠിക്കും മൂന്നുനാലു ടിൻ ഗോൾഡ് ഫ്ളേക്ക് സിഗരറ്റും,

രാവിലെ ബലാഗുളൂച്യാദിയും തേച്ച് ഒരു കുളികഴിച്ച് നല്ലാരു ബ്രേക്ക് ഫാസ്റ്റും അടിച്ച് നോവലെഴുത്തിനു തയ്യാറെടുക്കും. ആലോചിക്കും. പ്രചോദനം കിട്ടാൻ കൂടെക്കുടെ ബ്രാണ്ടി സേവിച്ചുകൊണ്ടിരിക്കും. സിഗരറ്റ് പുകയ്ക്കും. മൂന്നുനാലുവരി എഴുതിത്തീർക്കും എഴുതിയത് ആരെയെങ്കിലും വായിച്ചു കേൾപ്പിക്കണമെന്ന് മൂപ്പർക്കു നിർബ്ബന്ധമാണ് ഹോട്ടലിന്റെ താഴത്തെ പൊതുഭോജനശാലയിൽ കാപ്പികുടിക്കാൻ വന്നവരിൽ സാഹിത്യകാരന്മാരോ അദ്ധ്യാപകന്മാരോ പുസ്തകവായനക്കാരോ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കുഞ്ഞൻ നായരെ പറഞ്ഞയയ്ക്കും. അവിടെ ആരെയും കിട്ടിയില്ലെങ്കിൽ ഹോട്ടലിലെ പത്താം നമ്പർ റൂമിൽ സ്ഥിരം താമസക്കാരനും "വിശ്വപ്രശസ്ത ഹസ്തരേഖാ ശാസ്ത്രജ്ഞനുമായ പി. ടി. രാമപ്പണിക്കരെ കുഞ്ഞൻ നായർ പിടിച്ചു കൊണ്ടുവരും.

മാന്യാതിഥിക്കു കുടിക്കാനെന്തുവേണം?--ബ്രാണ്ടി, വിസ്കി, വൈൻ, കാപ്പി, ചായ.....കഴിക്കാൻ ഇറച്ചിയോ പച്ചക്കറിയോ? പ്രത്യേകമായി എന്തെങ്കിലും വേണമെങ്കിൽ പുറത്തുനിന്നും വരുത്താം പറയാൻ മടിക്കണ്ട..... അങ്ങനെ അതിഥിയെ യഥാവിധി തീറ്റി സംതൃപ്തനാക്കി പിന്നെ ഗോവിന്ദക്കുറുപ്പ്

തന്റെ സാഹിത്യവിഭവം വിളമ്പിക്കൊടുക്കും. നാലുവരി വായിച്ചു കേൾപ്പിച്ച് ഒരു ചോദ്യം: എങ്ങനെയിരിക്കുന്നു?

വന്നവന്, തിന്നതിനു നന്ദി പറയാനൊരവസരം! ഭംഗ്യന്തരേണ ഒന്നാന്തരം! പൊടിപൊടിച്ചല്ലോ ചന്തുമേനോന്റെ ഇന്ദലേഖ ഈ പുതിയ സാഹിത്യപ്പൂച്ചെണ്ടിന്റെ മുമ്പിൽ വെറും പണ്ട അങ്ങനെ പടിഞ്ഞാറെ കായൽപ്പുളിക്കൽ ഗോവിന്ദക്കുറുപ്പ് എന്ന ഭാവി നോവലിസ്റ്റിന്റെ പട്ടണവാസപരിപാടികളെക്കുറിച്ചു ശ്രീധരൻ പലരിൽ നിന്നും കേട്ടിട്ടുണ്ടായിരുന്നു. പുള്ളിയെ നേരിട്ടു കാണുന്നത് ഇന്നാദ്യമായിട്ടാണ്.

“മിസ്റ്റർ ശ്രീധരൻ, പ്ലീസ്, എന്റെ റൂമിലേക്കു വരു ക്ഷണിക്കുന്നതിന്റെ ഉദ്ദേശം ശ്രീധരനു മനസ്സിലായി. ഗോവിന്ദക്കുറുപ്പിന്റെ സാഹിത്യക്കഷായം കുടിപ്പിക്കാൻ തന്നെ, അതൊരനുഭവമായിരിക്കും. ശ്രീധരൻ മനസ്സിൽ കരുതി കൂടാതെ ഒരുമണിക്കുർ നേരം തുടർച്ചയായി കുഞ്ചേർസ് ൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കൂട്ടത്തോടെയുള്ള അടിപിടി പടവെട്ടു കേട്ടു മരവിച്ച കർണ്ണസിരകൾക്ക്, സാഹിത്യവനം കലർന്ന എന്തും ആശ്വാസമരുളുമെന്ന ഒരു ചിന്തയും ഉദിച്ചു. അങ്ങനെ ശ്രീധരൻ ഗോവിന്ദക്കുറുപ്പിന്റെകൂടെ ഹോട്ടലിലെ ഒന്നാം നമ്പർ റൂമിലെത്തി.

“മിസ്റ്റർ ശ്രീധരൻ കുടിക്കാൻ വിസ്കി ബ്രാണ്ടി?...... “ഒന്നും വേണ്ട ഇപ്പോഴല്ല കാപ്പികുടിച്ചത്?'

“അതൊന്നും പറഞ്ഞാൽ പറ്റില്ല. ഇവിടെനിന്ന് എന്തെങ്കിലും കുടിക്കണം (കുഞ്ഞൻ നായരേ, ആ ചെക്കനെ വിളിക്കൂ സോഡ കൊണ്ടു വരട്ടെ

“വേണ്ട മിസ്റ്റർ കുറുപ്പ് ഞാൻ ഇതേവരെ മദ്യം കഴിച്ചിട്ടില്ല."

“എന്നാൽ ആദ്യം കുടിക്കുന്നത് ഇവിടെനിന്നാവട്ടെ ഹഹ്ഹഹ്ഹ... “എന്നെ നിർബ്ബന്ധിക്കരുത്....

“ആദ്യമായി കുടിക്കുമ്പോൾ എല്ലാവർക്കും അങ്ങനെ ഒരു പേടിയും ശങ്കയും നാണവുമൊക്കെയുണ്ടാവും. നിങ്ങളൊരു സാഹിത്യകാരനല്ലേ? നിങ്ങളെഴുതിയ കവിതകളും ചെറുകഥകളുമൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. കുറേമുമ്പ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയ മിന്നൽപ്പിണർ' എന്ന ചെറുകഥ എന്റെ മനസ്സിൽ വികാരങ്ങളുടെ മിന്നൽപ്പിണരുകൾ ഉളവാക്കി എന്നു പറഞ്ഞാൽ അതൊരതിശയോക്തിയല്ല. കാഹളത്തിൽ പ്രസിദ്ധപ്പെടുത്തിയ നിങ്ങളുടെ മകനെക്കൊന്ന മദ്യം' എന്ന കവിതയിലെ ചില വരികൾ ഞാൻ ഹൃദിസ്ഥമാക്കിയിട്ടുണ്ട് കേൾക്കണോ?

'പിനാങ്കിൽ നിന്നിന്നു തിരിച്ചുവന്നൊരു തനയനെത്താതൻ ഹര! ഹര! ഹര!....

ആ ഹരഹരപ്രയോഗത്തിനു കൊടുക്കണം, ഒരു ഒരുഒരു ഒരുകുപ്പി വിസ്കി. ഹഹഹ്ഹ!"

“മദ്യപാനത്തിനെതിരായി ഞാൻ എഴുതിയ ഒരു കവിതയാണ്, അത്. ശ്രീധരൻ ഓർമ്മിപ്പിച്ചു.

“അതെനിക്കറിഞ്ഞുകൂടേ? ചെറുപ്പത്തിൽ നാടുവിട്ടു പിനാങ്കിലേക്കു പോയ മകൻ
കൊല്ലങ്ങൾക്കുശേഷം അവൻ നല്ലാരു സമ്പാദ്യവുമായി വീട്ടിൽ തിരിച്ചെത്തുന്നു. അച്ഛൻ മുഴുത്ത കുടിയനാണ്. അയാൾ കള്ളു ഷാപ്പിൽനിന്നു പാതിരയ്ക്കു പുരയിൽ വന്നപ്പോൾ എന്താണു കാണുന്നത്? ഭാര്യയുടെ മുറിയിൽ കിടന്നുറങ്ങുന്ന അപരിചിതനായൊരു യുവാവിനെ മുമ്പും പിമ്പും നോക്കാതെ അരയിൽ നിന്നു കത്തിയൂരി ഭാര്യയുടെ ജാരന്റെ കഥകഴിച്ചു. അങ്ങനെയല്ലേ?' കവിതയുടെ ഇതിവൃത്തം

ശ്രീധരന്റെ ഉള്ളിൽ അദ്ഭുതവും അഭിമാനവും കിളർന്നുവന്നു; തന്റെ സാഹിത്യസൃഷ്ടികളെല്ലാം വായിച്ച് ഓർമ്മയിൽ വെച്ചിരിക്കുന്നു. ഈ സഹൃദയൻ. ഇതേവരെ അജ്ഞാതനായിരുന്ന ഒരാരാധകനെ കണ്ടുകിട്ടിയിരിക്കുന്നു. ഗോവിന്ദക്കുറുപ്പിനോട് ഒരാത്മീയബന്ധം തോന്നിപ്പോയി. മുറിക്കൈയൻ ബനിയൻ ധരിച്ച ഒരു ചെക്കൻ ഓരോ കക്ഷത്തിലും ഈരണ്ടു സോഡാക്കുപ്പികളുമായി മുറിയിലേക്കു വന്നു. “കുഞ്ഞനനായ ഗോവിന്ദക്കുറുപ്പ് ഒരാംഗ്യം കാട്ടി.

കുഞ്ഞൻ നായർ ചുമരലമാര തുറന്നു. അലമാരയിൽ പലതരം ശീമ മദ്യക്കുപ്പികൾ അണിനിരത്തിവെച്ചിരിക്കുന്നു. അടുത്തുതന്നെ പുസ്തകക്കെട്ടുകളും, “വിസ്മിതന്നെ ആയ്ക്കോട്ടെ ' ഗോവിന്ദക്കുറുപ്പു പറഞ്ഞു. വിസ്കിക്കുപ്പിയും രണ്ടു ഗ്ലാസ്സും മേശപ്പുറത്തു വന്നെത്തി. പിന്നെ കുഞ്ഞൻ നായർ അലമാരയുടെ മൂലയിൽനിന്ന് ഒരിലപ്പൊതിയെടുത്തു മേശപ്പുറത്തു വെച്ച് അഴിച്ചു.

ചിക്കൻ ഫ്രൈ കുഞ്ഞൻ നായർ സോഡ പൊട്ടിച്ചു.

ഗോവിന്ദക്കുറുപ്പ്, വിസ്കിക്കുപ്പി തുറന്ന് ഒരു ഗ്ലാസ്സിലേക്കു പകർന്നു. ഗ്ലാസ്സ് പൊക്കി അളവുനോക്കി താഴെവെച്ച്, സോഡാക്കുപ്പി ചെരിച്ചുപിടിച്ച് ഒരു ചോദ്യം: “സോഡ ജാസ്മി വേണോ?'

“വേണ്ട, കുറച്ചു മതി”

സാധാരണമര്യാദയോർത്താണ് കുറച്ചു മതിയെന്ന് ശ്രീധരൻ പറഞ്ഞു പോയത്. അതു കേട്ടു ഗോവിന്ദക്കുറുപ്പു തനിയേ ചിരിച്ചു.

എത്ര നിർബ്ബന്ധിച്ചാലും കുടിക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് ആദ്യം പെരുമാറിയത്. ഒരു പുനരാലോചന നടത്തി. ഒരു ലക്ഷപ്രഭുകുമാരൻ തന്റെ ഒരാരാധകൻ! ഒരു സാഹിത്യരസികൻ! ഉദാരമതിയായ ഒരാതിഥേയൻ! സന്തോഷത്തോടെ സൽക്കരിക്കുമ്പോൾ മുഖം കറുപ്പിച്ചു തിരസ്കരിക്കുന്നതിൽ ഒരനൗചിത്യമില്ലേ? അച്ഛനെ ഓർത്തു. മരിച്ചുപോയ ഗോപാലേട്ടനെ ഓർത്തു. മനസ്സാക്ഷിയോടു ചോദിച്ചു....

അരുത് എന്ന മുൻതീരുമാനത്തിൽത്തന്നെ വീണ്ടും എത്തിച്ചേർന്നു.

“എനിക്കു വേണ്ടാ, മിസ്റ്റർ കുറുപ്പ്. ഞാൻ മദ്യപാനത്തിനെതിരെ കവിതയെഴുതിയ ആദർശശാലിയാണ്. എന്റെ ആദർശം ഞാൻ തന്നെ വിഴുങ്ങിക്കളയുന്നതു കഷ്ടമാണ്......

ഗോവിന്ദക്കുറുപ്പ് ഒരു ഫലിതം പറഞ്ഞുകേട്ടപോലെ ചിരിച്ചു തലയാട്ടി. “മിസ്റ്റർ ശ്രീധരൻ, കവികളും സാഹിത്യകാരന്മാരും പല ആദർശങ്ങളും

സാരോപദേശങ്ങളും എഴുതിപ്പിടിപ്പിക്കും. അതെല്ലാം സ്വന്തം ജീവിതത്തിൽ പകർത്താൻ എത്രപേർക്കു കഴിയും?

ഭീമഘാതകർ കഴുത്തറുക്കവേ രാമരാമകരുണസ്വരത്തോടും കീഴ്മലച്ചു പിടയുന്ന കോഴിയെ ക്കാണവർക്കു കരൾ പൊട്ടുകില്ലയോ....? ഒന്നാന്തരം കോഴിയിറച്ചിയും കൂട്ടി ഉച്ചയൂണും കഴിച്ച് ഒരേമ്പക്കവും വിട്ടു

പല്ലുകൾക്കിടയിൽ പറ്റിക്കൂടിയ മാംസഗുളിക ഒരു തീപ്പെട്ടിക്കോലുകൊണ്ടു കുത്തിയിളക്കി ഇളിച്ചുകാട്ടിക്കൊണ്ടായിരിക്കണം മഹാകവി ആ കുക്കുട വിലാപാകം പടച്ചുവിട്ടത്. ശീമപാചകരറുത്ത വൃത്തിയായ് രോമമൊക്കെയുമുറിച്ചു നഗ്നമായ് ഹാ! മസാലയിൽ വറുത്ത കോഴിയെ ക്കാണവർക്കു കൊതി പൊട്ടുകില്ലയോ?

എന്ന ആശയത്തെ ഒരാദർശക്കുപ്പായമണിയിച്ചു പുറത്തിറക്കിവിട്ടതാണ് ആദ്യം പറഞ്ഞ ഭീമഘാതകാകും

കഴുത്തോളം സോഡയൊഴിച്ച വിസ്കിാസ്സ് ശ്രീധരന്റെ കൈയിൽ സമർപ്പിച്ചുകൊണ്ട് ഗോവിന്ദക്കുറുപ്പു ചിരിച്ച ചിരിയിൽ ശ്രീധരനും പങ്കുചേർന്നു.... | കഴിഞ്ഞപ്പോൾ ഗോവിന്ദക്കുറുപ്പ് കുഞ്ഞൻ നായരെ നോക്കി ഒരു പക കുറച്ചു ക ആംഗ്യം കാട്ടി.

കുഞ്ഞൻ നായർ ഒരു പെട്ടിയിൽനിന്നു വലിയൊരു പുസ്തകം എടുത്തു കൊണ്ടു വന്ന് ഗോവിന്ദക്കുറുപ്പിന്റെ കൈയിൽക്കൊടുത്തു.

നല്ല മേനിക്കടലാസ്സിന്റെ ബൗണ്ട്ബുക്ക്. പുറംചട്ടയിൽ ചുവന്ന അക്ഷരങ്ങളിൽ വലുതായി എഴുതിവെച്ചിരിക്കുന്നു: നന്ദിനി

(പുതിയ നോവൽ)

ഗ്രന്ഥകർത്താ: പി. കെ. പി. ഗോവിന്ദക്കുറുപ്പ്,

“മിസ്റ്റർ കുറുപ്പ് എഴുതിവരുന്ന പുതിയ നോവലാണോ?” ശ്രീധരൻ വിസ്കി ഒന്നു മോന്തി. ഗ്ലാസ്സ് മേശപ്പുറത്തു വെച്ച് അദ്ഭുതരസം അഭിനയിച്ചുകൊണ്ടു ചോദിച്ചു.

ഉത്തരം നൽകിയതു കുഞ്ഞൻ നായരാണ്: “അതേ, ഗോവിന്ദക്കുറുപ്പിന്റെ കടിഞ്ഞൂൽ സന്താനം, “നന്ദിനി നോവലിന്റെ പേരു നന്നായിട്ടുണ്ട്.” ശ്രീധരൻ അഭിനന്ദനം പാസ്സാക്കി.

“ഈ നോവലിനു നന്ദിനി' എന്നു പേരിടാൻ തീരുമാനിച്ചതിന്റെ കാരണം അറിയാമോ?' ഗോവിന്ദക്കുറുപ്പ്, ഗോൾഡ് ഫ്ളേക്ക് സിഗരറ്റ്ടിൻ ശ്രീധരന്റെ നേർക്കു നീട്ടി.

ശ്രീധരൻ ഒരു സിഗരറ്റെടുത്തു ചുണ്ടിൽ വെച്ചു. ഗോവിന്ദക്കുറുപ്പ് തീപ്പെട്ടിസാകൊടുത്തു 
ആ പേരിന്റെ പിന്നിൽ മിസ്റ്റർ കുറുപ്പിന്റെ പഴയൊരു പ്രേമകഥ ഒളിച്ചിരിക്കുന്നുണ്ടാവും” ശ്രീധരൻ പുകവിട്ടുകൊണ്ടു പറഞ്ഞു.

“ഹെയ്-എന്റെ പ്രേമവ്യാപാരങ്ങളൊന്നും ഞാൻ നോവലിൽ പകർത്താറില്ല. ഭാവനയുടെ ജാരസന്താനമാണ്, എന്റെ നന്ദിനി. ഭാവനയുടെ ജാരസന്താനം! ആ വ്യാഖ്യാനം ശ്രീധരനു പിടിച്ചു.

“ഒരു ചരിത്ര സത്യമാണ്, ഈ പേരിടാൻ എന്നെ പ്രേരിപ്പിച്ചത്. ഗോവിന്ദക്കുറുപ്പ് ഗൗരവത്തോടെ പറഞ്ഞു.

“ചരിത്രസത്യമോ? ചിക്കൻ ഫ്രൈയുടെ ചിറക് അടർത്തിത്തിന്നു കൊണ്ട് ശ്രീധരൻ ചോദിച്ചു.

“കുന്ദലത ഇന്ദുലേഖ ചന്തുമേനോൻ ചരിത്രപ്രസിദ്ധമായ ഈ പദങ്ങളിലെ കേന്ദ്രബിന്ദു എന്താണ്? ചന്തുമേനോന്റെ ഇന്ദുലേഖഅതു പോലെ ഭാവിയിൽ വേറെ ചിലതും പ്രസിദ്ധമായിത്തീരും.....

“ഗോവിന്ദക്കുറുപ്പിന്റെ നന്ദിനി കുഞ്ഞൻ നായരുടെ പ്രഖ്യാപനം. (കുഞ്ഞൻ നായർ കുടിക്കുകയില്ല. കൂടെക്കൂടെ വെറ്റില മുറുക്കണം. തളിർ വെറ്റില, ഇടിച്ച പുകയില, സുഗന്ധമൂലികകൾ ചേർത്തു തയ്യാറാക്കിയ അടയ്ക്കാപ്പൊടി മുതലായവ അടക്കം ചെയ്ത ഒരു വെള്ളിച്ചെല്ലം എപ്പോഴും കൂടെ കൊണ്ടു നടക്കും.) കുഞ്ഞൻ നായർ ഒരു വെറ്റിലയെടുത്ത്, നഖംകൊണ്ടു ഞരമ്പു മാന്തിത്തുടങ്ങി.

"കുഞ്ഞൻ നായർ മുറുക്കുന്ന വെറ്റിലയ്ക്ക് ഒരു പ്രത്യേക സ്വാദാണ്.

ഗോവിന്ദക്കുറുപ്പു ചിരിച്ചുകൊണ്ടു പറഞ്ഞു.

“അതെന്തുകൊണ്ടാണ്? ശ്രീധരൻ ചോദിച്ചു.

“കുഞ്ഞൻ നായർ തന്നെ പറയും.

“ഇതു മുത്താറി വെറ്റിലയാണ്.' കുഞ്ഞൻ നായർ തളിർ വെറ്റില പൊക്കിക്കാട്ടി തലയാട്ടിക്കൊണ്ടു മൊഴിഞ്ഞു.

“എന്ത്, മുത്താറി വെറ്റിലയോ? അങ്ങനെയുണ്ടോ ഒരു വെറ്റില “മുത്താറിയിൽ സൂക്ഷിച്ചുവെച്ച വെറ്റില കുഞ്ഞൻ നായർ വിശദീകരിച്ചു: “മുത്താറിയിലിട്ടു സൂക്ഷിച്ചാൽ വെറ്റില ചീത്തയാവുകയില്ല. അതിന്നൊരു പ്രത്യേക

സുഗന്ധവും കിട്ടും." പുതിയൊരറിവ്,

കുഞ്ഞൻ നായർ മുത്താറി വെറ്റില മുറുക്കിക്കൊണ്ടിരിക്കെ ഗോവിന്ദക്കുറുപ്പ് വീണ്ടും ഇന്ദുലേഖാ ചന്തുമേനോൻ ചർവ്വണം തുടങ്ങി: “കുന്ദലത, ഇന്ദുലേഖ ചന്ദുമേനോൻ 
നന്ദിനിഗോവിന്ദക്കുറുപ്പ്...” എന്നു കുഞ്ഞൻ നായരും മന്ത്രം ജപിച്ചു.

“ഇനി നമുക്ക് നോവലിലേക്കു പ്രവേശിക്കാം.” ഗോവിന്ദക്കുറുപ്പു ഗൗരവത്തിൽ പ്രഖ്യാപിച്ചു.

“ശരി കേൾക്കട്ടെ.

ആദ്യത്തെ അദ്ധ്യായം പകലിന്റെ വർണ്ണനയോടുകൂടിയാണ് തുടക്കം.

"കർമ്മസാക്ഷി ധർമ്മരശ്മി ചൊരിയുന്ന, നിർമ്മലവാസരം.... അങ്ങനെ പോകുന്നു
വർണ്ണന. പ്രാസങ്ങൾകൊണ്ടുള്ള ഒരു പയറ്റുതന്നെ അതു രണ്ട് പേജ് നിറയെയുണ്ടുതാനും.

ഇടയ്ക്കിടെ വിസ്കി മോന്തിക്കൊണ്ടു ശ്രീധരൻ ശ്രദ്ധിച്ചുകേട്ടു. മൂന്നാം പേജിൽ കഥ തുടങ്ങുന്നു.

“അപ്പുണ്ണിനായർ അകലെയുള്ള ഭാര്യാഗൃഹത്തിലേക്കു പകലേതന്നെ പുറപ്പെട്ടു.. അത്രത്തോളമേ എഴുതിയിട്ടുള്ളു.

“എങ്ങനെയിരിക്കുന്നു? ആതിഥേയന്റെ ചോദ്യം. കഷായച്ചണ്ടിപോലെയിരിക്കുന്നു എന്നു പറയാനാണ് തോന്നിയത്. എന്നാൽ, ആ പരമാർത്ഥം തുറന്നു പറയുന്നതെങ്ങനെ? വയലേലകളുടെയും വനഭൂമികളുടെയും ആനകളുടെയും അവകാശിയായ ജന്മിപ്രഭുകുമാരൻ. അദ്ദേഹം സൽക്കരിച്ച വിസ്കിയും ചിക്കൻ ഫ്രൈയും വിഴുങ്ങിയ തൊണ്ടയിലൂടെ കഷായച്ചണ്ടി പുറത്തുവിടാൻ ഒരു വിമ്മിഷ്ടം. സത്യമേ പറയാവൂ എന്ന സിദ്ധാന്തവും വിലങ്ങടിച്ചു നിക്കുന്നു.

“ആപദി കിം കർത്തവ്യം? പണ്ടെങ്ങോ കേട്ട ഒരു സംസ്കൃതശ്ലോകക്കഷ്ണം തലയോട്ടിയിൽ തേട്ടിവന്നു. കൊല്ലങ്ങൾക്കുമുമ്പു പുത്തൻ ഹൈസ്കൂളിലെ പാരമ്പത്ത് പണ്ഡിതർ ചൊല്ലിക്കേൾപ്പിച്ച സാരോപദേശ ശ്ലോകവും ഓർമ്മവന്നു.

"സത്യം ബ്രൂയാൽ, പ്രിയം ബ്രൂയാൽ ന ബ്രൂയാൽ സത്യമപ്രിയം അപ്രിയമായ സത്യം പറയരുത്. കഷായച്ചണ്ടി അപ്രിയമായൊരു സത്യമാണ്. പിന്നെന്തു ചെയും? കിം കർത്തവ്യം? വാട്ട് ടു ഡ മൗനം ഭജിക്കുക. മനസ്സാക്ഷി ഉപദേശിച്ചു.

“പറയു മിസ്റ്റർ ശ്രീധരൻ, എങ്ങനെയിരിക്കുന്നു എന്റെ നോവല്?” ഗോവിന്ദക്കുറുപ്പ് വിടുന്നില്ല. ഗ്ലാസ്സിൽ വീണ്ടും വിസ്കി പകർന്നു. നന്ദിനിയെക്കുറിച്ചുള്ള അഭിനന്ദനം കേൾക്കാൻ കൊതിപൂണ്ടിരിക്കുകയാണ്.

“നോവലിന്റെ തുടക്കമല്ലേ കേട്ടിട്ടുള്ളൂ. മിസ്റ്റർ കുറുപ്പ് കുറേക്കൂടി എഴുതിക്കഴിഞ്ഞാൽ മാത്രമേ അഭിപ്രായം രൂപവൽക്കരിക്കാൻ പര്യാപ്തമാവൂ...

“കേട്ടേടത്തോളം എന്തു തോന്നുന്നു? ശ്രീധരൻ പാതിയടഞ്ഞ മിഴികളോടെ സൽപനേരം ആലോചിച്ചു. ഒരു സിഗററ്റുകൂടി പിടിപ്പിച്ചു.

“ആ പകലിന്റെ വർണ്ണന കുറേ നീണ്ടുപോയില്ലേ, മിസ്റ്റർ കുറുപ്പ്?”

ഗോവിന്ദക്കുറുപ്പ് ഗ്ലാസ്സിലെ വിസ്കി ഒരൊറ്റ മോന്തലിന് അകത്താക്കി. ഗ്ലാസ്സ് മേശപ്പുറത്ത് ഒച്ചപ്പെടുത്തി കുത്തിനിർത്തി ഒരു ചിരിചിരിച്ചു: “അങ്ങനെ വരട്ടെ വിമർശനങ്ങൾ.

കുഞ്ഞൻ നായർ കുറേക്കൂടി വിസ്കി ഗോവിന്ദക്കുറുപ്പിന്റെ ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുത്തു.

“മിസ്റ്റർ ശ്രീധരൻ, നിങ്ങൾ ശ്രദ്ധിച്ചില്ല, ആ ഖണ്ഡികയുടെ ആരംഭത്തിലൊരിടത്ത് മേഷവാസരമെന്നു രേഖപ്പെടുത്തിയത്. മേടമാസദിവസങ്ങൾക്കു

ദൈർഘ്യം കൂടും....

മേഷാദൗ പകലേറീടും

“ രാവൊന്നത്ര കുറഞ്ഞുപോം എന്ന പ്രമാണം?”

കുഞ്ഞൻ നായരുടെ കമന്റടിയാണ്.

“എന്നാൽ ശരി.” ശ്രീധരൻ വഴങ്ങിക്കൊടുത്തു.

“വേറെ വല്ല വൈകല്യങ്ങളും കണ്ടുവോ?' കുഞ്ഞൻ നായരുടെ ചോദ്യം: “അകലെയുള്ള ഭാര്യാഗൃഹത്തിലേക്കു പകലേതന്നെ പുറപ്പെട്ടു' എന്ന പ്രയോഗത്തെപ്പറ്റി എന്തു പറയുന്നു?"

ശ്രീധരൻ പുറത്തേക്കു മിഴിച്ചുനോക്കി. നല്ല ഇരുട്ട്. പകൽ പോയി. രാത്രി വന്നുചേർന്നിട്ട് എത്രയോനേരമായെന്ന പരമാർത്ഥം അപ്പോഴാണു മനസ്സിൽ പതിഞ്ഞത്.

“എന്താണു മിണ്ടാത്തത്?" കുഞ്ഞൻ നായർ ഊന്നിച്ചോദിച്ചു. “പ്രയോഗം നന്നായിട്ടുണ്ട്.” എന്നു മാത്രം പറഞ്ഞ് ശ്രീധരൻ എഴുന്നേറ്റു. “മിസ്റ്റർ ശ്രീധരൻ പോവുകയാണോ?” ഗോവിന്ദക്കുറുപ്പിന്റെ വാക്കുകൾക്ക്

ഇച്ഛാഭംഗത്തിന്റെ ചുവയുണ്ടായിരുന്നു. “നേരം വളരെ വൈകി, മിസ്റ്റർ കുറുപ്പ്. ഇനി മറ്റൊരവസരത്തിൽ വരാം “വരണം. തീർച്ചയായും വരണം. മിസ്റ്റർ ശ്രീധരനുമായി ദീർഘനേരം

സാഹിത്യചർച്ച നടത്താൻ ഒരവസരം കാത്തിരിക്കുകയാണ് ഞാൻ “തേങ്ക് യു മിസ്റ്റർ കുറുപ്പ്-ആൻഡ് തേങ്ക് യു സ്പെഷ്യലി ഫോർ യുവർ സൂപ്പർബ് " ഇഡമേറ്റിക്ക് ഇംഗ്ലീഷിൽ അടിച്ചുവിട്ടു. പിന്നെ തിരിഞ്ഞുനിന്നു കുഞ്ഞൻ നായരോട് ഒരു സംശയം ചോദിച്ചു:

“വെറ്റില കേടുവരാതെ സൂക്ഷിക്കാനുള്ള ഒര് സാധനത്തെപ്പറ്റി പറഞ്ഞല്ലോ--അതു നന്നാറിയാണോ?.....

“നന്നാറിയല്ലാ-മുത്താറി മുത്താറി...” മേൽപോട്ടു നോക്കി വായിലെ മുറുക്കാൻ തുപ്പൽ പം തൂറ്റിത്തെറിപ്പിച്ചുകൊണ്ടു കുഞ്ഞൻ നായർ വിളിച്ചുപറഞ്ഞു.

ശരി. മുത്താറിമുത്താറിറാഗി എന്ന് ഇംഗ്ലീഷിൽ പറയും. അമ്മ നല്ല വെറ്റിലമുറുക്കുകാരിയാണ്. ഈ വിദ്യ അമ്മയ്ക്കുപദേശിച്ചുകൊടുക്കണം. വെറ്റില മുത്താറിയിലിട്ടു വച്ചാൽ കേടുവരില്ല-ബീറ്റൽ ലീവ്സ് ടു ബിസർവ്ഡ് ഇൻ noun.....

കോണിയിറങ്ങി താഴെയെത്തി റോഡിലേക്കു തിരിഞ്ഞു.

വീടിനെപ്പറ്റി ഓർത്തു: നേരം വൈകി വീട്ടിലേക്കു ചെല്ലുമ്പോൾ അച്ഛൻ അരികെ വിളിച്ചുവരുത്തി ചോദിക്കും: ശ്രീധരാ, നീ ഇതുവരെ എവിടെയായിരുന്നു? എന്തു പറയും?

അച്ഛന്റെ അടുത്തേക്കു ചെല്ലുമ്പോൾ മദ്യത്തിന്റെ ചൂരടിക്കും അപ്പോൾ അച്ഛൻ സംശയിച്ചു വായ പിടിച്ചു മണത്തുനോക്കിയാൽ? ശ്രീധരൻ കുടിച്ചിരിക്കുന്നു! കടുത്ത കുറ്റം ചെയ്തതു കണ്ടുപിടിച്ചാൽ അച്ഛൻ അടിക്കുകയില്ല. ഒന്നും മിണ്ടാതെ മുഖമുയർത്തി കണ്ണീരൊഴുക്കും ആ കണ്ണീര് സൾഫ്യൂറിക് ആസിഡ്പോല
ശ്രീധരന്റെ കരൾ നീറ്റി ദ്രവിപ്പിക്കും. അമ്മ അങ്ങനെയല്ല- അടുക്കളയിൽ ചോറുണ്ണാനിരിക്കുന്ന പലകയെടുത്തു നെഞ്ഞടിച്ച് ഉറക്കെ നിലവിളിക്കും: ചെക്കൻ റാക്കു കുടിക്കാൻ തുടങ്ങ്യല്ലോ! എന്റെ ദൈവമേ!....

കുഴപ്പംതന്നെ. എങ്ങനെ ഇതിനെയെല്ലാം എതിരിടും? കിന്നാരം പറഞ്ഞ് തന്നെ കുടിപ്പിച്ചു വിട്ട ജന്മി പ്രഭുകുമാരൻ ഗോവിന്ദക്കുറുപ്പിനെ ശപിച്ചു. ഓന്റെ നന്ദിനിയും കർമ്മസാക്ഷി ധർമ്മരശ്മി ചൊരിയുന്ന പകലും തേങ്ങാപ്പിണ്ണാക്കും....ബ്ലഡി ഫൂൾ.....മടങ്ങിച്ചെന്നു കോണി കേറി അകത്തേക്കു നോക്കി ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി: ഏത് നോവലിസ്റ്റ് ആനക്കാരൻ കുറുപ്പ്, നിങ്ങളെഴുതിക്കൂട്ടിയതൊക്കെ ആനപ്പിണ്ടിയാണ്. വെറും ആനപ്പിണ്ടി ഇപ്പോൾ വേണ്ട. വേഗം വീട്ടിലെത്തണം. ഇനി കാണുമ്പോൾ ആ ഘോരസത്യം വെട്ടിത്തുറന്നു പറയും പറയും ഈ ശ്രീധരൻ പറയും. സത്യവാനായ ചേനക്കോത്ത് കൃഷ്ണൻമാസ്റ്റർക്കു പിറന്ന മകനാണ് ഈ ശ്രീധരൻ. പടിഞ്ഞാറെ കായൽപ്പുളിക്കൽ ഗോവിന്ദക്കുറുപ്പിന് അതു മനസ്സിലായിട്ടില്ല......

വഴിക്കു കണ്ടെത്തിയ ഒരു മസാലപ്പീടികയുടെ മുമ്പിൽ ചെന്നുനിന്നു. കാലണയ്ക്കു വെള്ളുള്ളി വാങ്ങി വായിലിട്ടു ചവച്ചു. മദ്യഗന്ധം മാറ്റാൻ പറ്റിയെങ്കിലായി അങ്ങനെ വെള്ളുള്ളിയും ചവച്ചുകൊണ്ടു നീങ്ങുമ്പോൾ ഒരു പാട്ടു തോന്നി; വാസനയുള്ള റോസാപ്പൂവേ

വാടാതെ വാടു ചുമ്മാ വാടാതെ വാടു ചുമ്മാ.... കുന്നിപ്പറമ്പിന്റെ മുന്നിലെ ഇടവഴിയിലെത്തിയപ്പോൾ കാൽമുട്ടുകൾക്കൊരു വിറ മൂന്നുനാലു പടവുകൾ കേറി കഴുത്തുനീട്ടി ഒന്നെത്തിനോക്കി. കോലായിൽ വിളക്കു രണ്ടെണ്ണം കത്തിച്ചുവെച്ചിട്ടുണ്ടോ?....പതിവുപോലെ അപ്പോൾ കോലായിലെ ഈസിച്ചെയറിൽ അച്ഛനെ കണ്ടില്ല. പം ആശ്വാസമായി....മുറ്റത്ത് ഒരാൾ നിക്കുന്നുണ്ടല്ലോ അച്ഛനല്ല....

ധൈര്യപൂർവ്വം പടികേറി മുറ്റത്തെത്തി. “ആങ്!-ശ്രീധരൻ വന്നല്ലോ!... കൈയിലൊരു കടലാസും നീട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടു നിക്കുന്നു, ഹൈക്കുളൂസ് കിട്ടുണ്ണി!

"കിട്ടുണ്ണി എന്തിനാ കരയുന്നത് "ഒര് കമ്പി വന്നിരക്ക്-കോളാമ്പിന്നായിരിക്കും ഒന്നു വായിച്ചാണ്. മരണവാർത്ത കമ്പിയടിക്കൂ എന്നാണ് കിട്ടുണ്ണിയുടെ വിശ്വാസം. ശ്രീധരൻ ലാന്തറിനരികെ ചെന്നുനിന്നു കമ്പിസന്ദേശം വായിച്ചു. കൊളമ്പിൽനിന്നു തന്നെ.

“സീരിയസ്ലി ഇൽ സ്റ്റോപ് യുവർ പ്രിസെൻസ് റിയാഡ് അർജന്റി സ്റ്റോപ്പ് സ്റ്റാർട്ട് ഇമ്മീഡിയറ്റ്ലി സ്റ്റോപ് സെൻഡിങ് ടു ഹൺഡ്ഡ് സ്റ്റോപ്പങ്ങൻ. കിട്ടുണ്ണിയുടെ കോളാമ്പിലെ അമ്മാടെ കമ്പിയാണ്. കമ്പിയിലെ കാര്യം പറഞ്ഞുകൊടുത്തു. രോഗം കലശലാണ് കിട്ടുണ്ണി ഉടൻ ചെല്ലേണ്ടത് അത്യാവശ്യം.

ഉടൻ പുറപ്പെട്ടുകൊള്ളണം, പണം ഇരുനൂറുറുപ്പിക അയയ്ക്കുന്നു...

കമ്പി വായിച്ചുകേട്ടപ്പോൾ കിട്ടുണ്ണിയുടെ വലതുകണ്ണിൽ കണ്ണീരും ഇടതുകണ്ണിൽ പുഞ്ചിരിയും പൊടിഞ്ഞുവരുന്നതായി ശ്രീധരനു തോന്നി.

കിട്ടുണ്ണിയുടെ പങ്ങനമ്മാമ പതിനെട്ടുകൊല്ലം മുമ്പ്, ഒരു ചെത്തുകാരനായി കൊളമ്പിലേക്കു പോയതാണ്. സ്വപ്രയത്നംകൊണ്ടു ധാരാളം കാശു സമ്പാദിച്ചു. ക്രമേണ ഒരു അബ്കാരി കൺട്രാക്ടറായി. ഇപ്പോൾ സ്വന്തമായി നാലഞ്ചു കള്ളുഷാപ്പുകളുണ്ട്. ഒരു ശിങ്കളത്തിപ്പെണ്ണിനെയാണ് കല്യാണം കഴിച്ചിരിക്കുന്നത്.

കുട്ടികളില്ല. കോളാമ്പിലേക്കു പോകാൻ കിട്ടുണ്ണി എത്രയോ കാലമായി ആശിച്ചു. കൊണ്ടിരിക്കുന്നു! കോളാമ്പിലെ അമ്മാമ സമ്മതിച്ചില്ല. ഇപ്പോഴിതാ അങ്ങോട്ടു ചെല്ലാൻ അപേക്ഷയും പണവും വന്നിരിക്കുന്നു. ഭാഗ്യശാലി

“ഞാൻ കോളാമ്പിലെത്തുമ്പോളേക്ക് അമ്മാമ ചാവോ? കിട്ടുണ്ണിയുടെ സംശയം. “ചാവൂല കിട്ടുണ്ണീ.” ശ്രീധരൻ ഉറപ്പിച്ചു പറഞ്ഞു. നാളെത്തന്നെ വണ്ടി കേറിക്കോ അവിടെച്ചെന്ന് അമ്മാമന്റെ കള്ളുഷാപ്പും സ്വത്തും പിന്നെ ആ ശിങ്കളത്തിഅമ്മായിയേം

ഏറ്റെടുത്തോ" അതു കേട്ടപ്പോൾ കിട്ടുണ്ണി ഒരു കഴുതച്ചിരി ചിരിച്ചു. കമ്പി തിരികെ വാങ്ങി മടിയിൽത്തിരുകി. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

“അമ്മേ, അച്ഛനെവിടെപ്പോയി?'' ശരീധരൻ വിളിച്ചുചോദിച്ചു. “നീ അറിഞ്ഞില്ല? അമ്മ അടുക്കളയിൽനിന്നു വിളിച്ചു പറഞ്ഞു: മൂളിപ്പറമ്പിൽ ഗോവിന്ദൻമാഷ്ടറ് മരിച്ചുപോയി വിന്നേരത്ത് അച്ഛൻ അങ്ങോട്ടു പോയിരിക്കാ

ഞണ്ടുഗോവിന്ദൻ ചത്ത

ശ്രീധരൻ ഉറക്കെ ഒരു ചിരി ചിരിച്ചു.

ചത്തത് ഓർത്തിട്ടല്ല ചിരിച്ചത്. ഞണ്ടു ചത്ത മുഹൂർത്തം ഓർത്തിട്ടാണ് ജീവിതകാലത്ത് ആ മനുഷ്യൻ സകലർക്കും ദോഹമേ ചെയ്തിട്ടുള്ളു, മരിക്കുമ്പോൾ അയാൾ ഒരു പുണ്യം ചെയ്തു. കന്നിപ്പറമ്പിലെ ശ്രീധരൻ ആദ്യമായി മദ്യപിച്ചു വീട്ടിൽ കേറിവന്ന സമയംനോക്കി ചത്തു ഞണ്ടേ! നിനക്കു സ്വർഗ്ഗം കിട്ടും (ചിരി) തിന്നാൻ ധാരാളം സ്വർണ്ണ മത്സ്യങ്ങളുള്ള ഒരു സരസ്സിന്റെ കരയിൽ കളഭച്ചെളി നിറച്ച ഒരു ഗുഹയിൽ നിനക്കു പ്രത്യേകം ഒരു പാർപ്പിടം ദൈവം ഒരുക്കിത്തരും. (ചിരി) നീ ചെയ്ത ഒരൊറ്റ പുണ്യത്തിന്റെ ഫലം...(ചിരി)

“എന്തെടാ, നീ ഓരോന്നു പറഞ്ഞു തന്നെത്താൻ ചിരിക്കുന്നത്? കള്ളു കുടിയന്മാരെപ്പോലെ അമ്മ അടുക്കളയിൽ നിന്ന് ഉറക്കെ ചോദിച്ചു. അതു കേട്ടപ്പോൾ കുറേക്കൂടി ഉച്ചത്തിൽ ചിരിച്ചുപോയി.

68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക