തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.
(കുഞ്ഞിക്കാളി കുറേക്കാലം ഒരു പാണ്ടിത്തട്ടാന്റെ വെപ്പാട്ടിയായിരുന്നു.) അമ്മാളുവിനും ഒരു ഭർത്താവുണ്ടെന്നാണു വെയ്പ്. അമ്മാളു കടപ്പുറത്തു വെള്ളക്കാരുടെ ചൂടിക്കമ്പനിയിൽ വേലയ്ക്കു പോകാറുണ്ട്. വെളിച്ചെണ്ണ മിനുക്കിയ കേശഭാരം ഒരു തേങ്ങയുടെ വലുപ്പത്തിൽ പിൻകഴുത്തിൽ കെട്ടിവെച്ച്, കണ്ണിൽ മയ്യഴുതി, നെറ്റിയിൽ സിന്ദൂരപ്പൊട്ടു തൊട്ട്, കക്ഷത്തിൽ ഒരു പനയോലവട്ടിയും നിക്ഷേപിച്ച് ആനച്ചന്തത്തോടെ അടിവെച്ചടിവെച്ചു നീങ്ങുന്ന അമ്മാളുവിനെ കണ്ടാൽ ആരുമൊന്നു തിരിഞ്ഞുനോക്കിപ്പോവും. ചൂടിക്കമ്പനിയിലെ വെള്ളക്കാരൻ സായ്പിന് അമ്മാളുവിനെ കണ്ടു കമ്പംകേറി. അതിന്റെ ഫലമായി അമ്മാളുവിന് ഒരു പെൺകുഞ്ഞു ജനിച്ചു. നരച്ച മിഴികളും ചെമ്പൻ തലമുടിയും പെറ്റുവീണ എലിക്കുഞ്ഞിന്റെ തൊലി നിറവുമുട്ടെയാരു ബൊമ്മക്കുട്ടി! അമ്മാളുവിന്റെ പത്രാസ് ഒരു ഡിഗ്രി പൊങ്ങി. ഭർത്താവ് വെള്ളക്കാരൻ സായാണെന്നതിന്റെ
സർട്ടിഫിക്കറ്റായ കിട്ടിയിരിക്കുന്നത് കുഞ്ഞിനു മീനാക്ഷി എന്നു പേരിട്ടു.
മീനാക്ഷി വളർന്നപ്പോൾ പഴയ ബൊമ്മച്ചിയുടെ കോലത്തിനും നിറത്തിനും ചില പരിണാമങ്ങൾ വന്നുചേർന്നു. തലമുടിയിൽ കുറേശ്ശെ കറുപ്പു കേറി. കണ്മിഴികളുടെ നിറം മയ്യഴുതി മായ്ക്കാമെന്നായി. ദേഹത്തിനു മിനുപ്പും കാന്തിയും വർദ്ധിച്ചു ചമ്പകപ്പൂവർണ്ണം നല്ല
പ്രായം പതിന്നാലിലെത്തിയിട്ടേയുള്ളു. അപ്പോഴേക്കും അതിരാണിപ്പാടത്തെ അഭിനവമേനകയായി വിലസിത്തുടങ്ങിയിരിക്കുന്നു മീനാക്ഷി.
അന്നു രാവിലെ ഇടവഴിമുക്കിൽ വെച്ച് മീനാക്ഷിയെ കണ്ടപ്പോൾ ഉസ്താദ് വാസുവിനു പെട്ടെന്നൊരു പഴംപാട്ടു പാടാൻ തോന്നി.ഉസ്താദിന്റെ കൂടെ കൈവണ്ടിപ്പെരച്ചന്റെ മകൻ സ്വസ്തഥം കുഞ്ഞാണ്ടിയുമുണ്ടായിരുന്നു. കുഞ്ഞാണ്ടിയുടെ ചുമലിൽ കൈവെച്ചുകൊണ്ട് ഉസ്താദ് ഉറക്കെ പാടി;
-അമ്മക്ക് പൊങ്കാപ്പ് മോൾക്ക് പൊൻ വള
മോളെമോൾക്കൊരു കുപ്പിവള
അമ്മക്ക് കാതിലമോൾക്ക് നൽത്തോട
മോളെ മോൾക്കൊരു കുഞ്ഞിക്കമ്മൽ
-അമ്മക്ക് പഠാണിമോൾക്ക് സായിപ്പ്
-മോളെമോൾക്കൊരു വെള്ളക്കാരൻ.....
കുഞ്ഞാണ്ടി പാട്ടിന്റെ താളത്തിനു ചൂളംവിളിച്ചു. പാട്ടിന്റെകൂടെ ഒരു ഡാൻസും വേണമെന്നു തോന്നി ഉസ്താദിന്. റെയിൽവേ ക്ളബ്ബിൽ വെച്ചു സായ്പും മദാമ്മയും
അന്യോന്യം അരക്കെട്ടു ചുറ്റിപ്പിടിച്ചു ചുവടുവെച്ചു കുലുങ്ങിച്ചുറ്റി നീങ്ങുംപോലെയുള്ള ഒരു ഡാൻസ്.
ആ മുഹൂർത്തത്തിലാണ്, ഒരു കൈയിൽ പുസ്തകക്കെട്ടും, മറ്റേക്കൈയിൽ പട്ടുകുടയുമായി ദാവണിക്കാരി കുമാരി നളിനി ആ മൂലയിൽ എത്തിയത്. അവൾ പാട്ടും ചൂളംവിളിയും കേട്ടു. വഴിമുട്ടിച്ചുനിന്നു നൃത്തം ചെയ്യുന്ന ചെറുപ്പക്കാരെയും കണ്ടു.
വഴിക്കുള്ള എല്ലാ യുവനേത്രങ്ങളും തന്റെ നേർക്ക് അസ്ത്രം വിടുന്നുണ്ടെന്ന മിഥ്യാബോധം പുലർത്തിക്കൊണ്ടാണ് നളിനിയുടെ നടത്തം. വാസുവിനേയും കുഞ്ഞാണ്ടിയേയും കണ്ട് അവൾ അറച്ചുനിന്നു. പിന്നെ മുഖവും വീർപ്പിച്ചുകൊണ്ടു തിരിഞ്ഞൊരു നടത്തം പാസ്സാക്കി നേരെ വീട്ടിലേക്ക്.
ജേഷ്ഠത്തിയുടെ ഭർത്താവ് ഭാസ്കരൻ മുതലാളി, പാണ്ടികശാലയിലേക്കു പോകാൻ പുറപ്പെട്ടുനിൽക്കുകയായിരുന്നു. സ്കൂളിലേക്കു പുറപ്പെട്ടുപോയ നളിനി കരഞ്ഞുകൊണ്ടു തിരികെ വരുന്നതു കണ്ട ഭാസ്കരൻ മുതലാളി പരിഭ്രമത്തോടെ ചോദിച്ചു: “എന്താ, നളിനി സ്കൂളിൽ പോയില്ലേ?''
“ഞാനിനി ഒറ്റയ്ക്ക് ആ ഇടവഴിക്കൂടി പോകൂലാ.നളിനി വിങ്ങിവിങ്ങിക്കരഞ്ഞു.
“ങേയ്! നളിനി എന്തെങ്കിലും കണ്ടു പേടിച്ചോ?”
“രണ്ടു പോക്കിരിക്കുണ്ടന്മാർ തോന്ന്യാസപ്പാട്ടു പാടി ചൂളംവിളിച്ച് എന്നെ തടുത്തു...ഞാൻ, ഞാൻ..” (ഗദ്ഗദംകൊണ്ടു വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.) ഭാസ്കരൻ മുതലാളിയുടെ മുഖം പറങ്കിമാങ്ങപോലെ ചുവന്നു.
“ഏതാണ് ആ പിള്ളേർ? നീ അറിയോ?'
“എനിക്കറിഞ്ഞൂടാ “ നളിനി നുണപറഞ്ഞു. (വാസുവിനെ അവൾക്കറിയാം ഫർണിച്ചർ വർക്ക് ഷാപ്പിൽ ആശാരി മാധവനെക്കാണാൻ വരാറുള്ള കുഞ്ഞാണ്ടിയേയും അവൾക്കു കണ്ടു പരിചയമുണ്ട്.)
ഭാസ്കരൻ മുതലാളി തന്റെ ഫർണിച്ചർ പണിപ്പുരയിൽനിന്ന് ആശാരി മാധവനെ വിളിച്ചു: “മാധവാ, നീ ഓടിച്ചെന്നു നോക്കി വാ ആ തെമ്മാടിക്കുണ്ടന്മാർ ആരാണെന്ന്
ഉളിയും താഴെയിട്ട് ആശാരി മാധവൻ ഇടവഴിയിലേക്കു പാഞ്ഞു. പാട്ടും നൃത്തവും മതിയാക്കി ഉസ്താദും സ്വസ്ഥവും എന്തോ രഹസ്യം സംസാരിച്ചുകൊണ്ടു നീങ്ങുകയായിരുന്നു. ഉസ്താദിന്റെകൂടെ കുഞ്ഞാണ്ടിയെ കണ്ടപ്പോൾ ആശാരി അല്പമൊന്നു പരുങ്ങി. ഭാസ്കരൻ മുതലാളിയുടെ ഫർണിച്ചർ വർക്ക്ഷാപ്പിൽനിന്നു മാധവൻ ഇസ്കിയെടുക്കാറുള്ള അല്ലറചില്ലറ വസ്തുക്കൾ വിറ്റു കാശാക്കിക്കൊടുക്കാൻ അവനെ സഹായിക്കുന്നതു സ്വസ്ഥം കുഞ്ഞാണ്ടിയാണ്.
ആശാരി മടങ്ങിവന്ന് മുതലാളിയുടെ മുമ്പിൽ റിപ്പോർട്ട് സമർപ്പിച്ചു: “ആള്വളെ മനസ്സിലായി. പോക്കുഹാജിയുടെ കണക്കപ്പിള്ള വാസുറൈറ്റരും പിന്നെ കേട്ടുവിന്റെ കൊളമ്പിയാ വർക്ക്സിൽ പണിയെടുക്കുന്ന ബാലനും.......... അന്നു നമ്മളെ നാടകം
ഹലാക്കിലാക്കിയ ആ ചങ്ങായി ങ്ഹ്ഹ് ആണ്...... ഭാസ്കരൻ മുതലാളി പല്ലുഞെരിച്ചു ഞരങ്ങുകയും മൂളുകയും ചെയ്തു.
നളിനി ജഡ്ക്കയിൽ കയറിയിട്ടാണ് അന്നു സ്കൂളിലെത്തിയത്. (പിന്നെ എന്നും പോക്കു ജഡ്ക്കയിലായിരുന്നു)
അന്നു വൈകുന്നേരം ഭാസ്കരൻ മുതലാളി ഷഡകൻ ഹേഡ്കോൺസ്റ്റബിൾ കുമാരനെ ആളയച്ചു വരുത്തി. രാവിലെ നടന്ന സംഭവം വിവരിച്ചു കേൾപ്പിച്ചു.
“ആ റൗഡികളെ ഒന്നു ശരിപ്പെടുത്തിവിട്ടേക്കാം. കുമാരൻ ഹേഡ് മീശ പിടിച്ചു തിരുമ്മിക്കൊണ്ടു ശപഥം ചെയ്തു.
പട്ടണത്തിൽനിന്നു കുറച്ചകലെയുള്ള ഒരു സ്റ്റേഷനിലാണ് കുമാരൻഡിന്റെ ഡ്യൂട്ടി. ഈ കേസിന്റെ അധികാരപരിധി കസ്ബയിലാണ്. കസ്ബയിലെ പൊക്കൻഹേഡ് കുമാരൻ ഭാസ്കരൻ ഹേഡിന്റെ പഴയ കൂട്ടുകാരനാണ്. മുതലാളിയെക്കൊണ്ട് കസ്ബാ സർക്കിൾ ഇൻസ്പെക്ടർക്ക് ഒരു ക്ളൈന്റ് എഴുതിച്ചുവാങ്ങി കുമാരൻ ഹേഡ് നേരെ കസ്ബാസ്റ്റേഷനിലേക്കു നടകൊണ്ടു.....
കുടക്കാൽബാലന് കമ്പനിയിൽ നൈറ്റ്ഡ്യൂട്ടിയായിരുന്നു. രാത്രി ജോലിയും കഴിഞ്ഞു പിറ്റേന്നു രാവിലെ വീട്ടിലേക്കു വന്നപ്പോൾ പടിക്കൽ ഒരു ചുവന്ന തൊപ്പി
അവനെ കാത്തുനിൽക്കുന്നു. “കറപ്പന്റെ മകൻ ബാലൻ ആള് നീയല്ലേ?” പോലീസ് കോൺസ്റ്റബിളിന്റെ ചോദ്യം.
അതെയെന്ന് ബാലൻ തലയാട്ടി മൂളി: “എന്താ കാര്യം?
“ഇൻസ്പെറ്ററെജമാനൻ നിന്നെ സ്റ്റേഷനിലേക്കു വിളിക്കുന്നു; വാ ബാലൻ ആകപ്പാടെ പരിഭ്രമിച്ചു. ഉറക്കക്ഷീണമുണ്ട്. രാവിലെ ഒന്നും കഴിച്ചിട്ടില്ല. ഒന്നു കുളിച്ച്, ഭാരതമാതായിൽനിന്ന് ഒരു കുതിരബിരിയാണിയും അടിച്ച് ഉച്ചവരെ കിടന്നുറങ്ങാൻ പരിപാടിയിട്ടുകൊണ്ടാണു കമ്പനിയിൽ നിന്നു വരുന്നത്.
ശങ്കിച്ചുനിൽക്കുന്ന ബാലന്റെ കൈ പോലീസുകാരൻ കടന്നുപിടിച്ചു: “വാ പോലീസുകാരനോട് പിന്നെ എന്തെങ്കിലും ചോദിക്കാനോ പറയാനോ ധൈര്യമുണ്ടായില്ല. അയാളുടെകൂടെ കസ്ബാ പോലീസ്സ്റ്റേഷനിലേക്കു നടന്നു... ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് ബാലനെ സ്റ്റേഷനിൽ നിന്നു വിട്ടയച്ചത്.
ലോക്കപ്പുമുറിയിൽ വെച്ച് രണ്ടു പോലീസുകാർ തന്റെ ദേഹത്തപിച്ച ഹേമദണ്ഡങ്ങളെക്കുറിച്ച് ബാലന് ഓർക്കാൻ കഴിയുന്നില്ല. പുറത്തുകടന്ന്, ഓവിനരികേ മൂത്തിരുന്നപ്പോൾ മുറിച്ചത് പോലോത്തിപ്പിടികൊണ്ടു നാഭിക്കു കിട്ടിയ കുത്തുകൾ അവൻ ഓർത്തു. എന്തിനാണ് തന്നെ ഭേദ്യം ചെയ്യുന്നതെന്ന് ആദ്യം അവനു മനസ്സിലായില്ല. ആധാരം ആണ്ടിയുടെ നാടകം കലക്കിയതിന്റെ പ്രതികാരമായി ആണ്ടിയുടെ രക്ഷാകർത്താവ് ഭാസ്കരൻ മുതലാളി പോലീസിനു കൈക്കൂലി കൊടുത്തു ചെയ്യിക്കുന്നതാണെന്നായിരുന്നു അവന്റെ ഊഹം. “എടാ, സ്കൂളിപ്പോണ വല്യവീട്ടിലെ പെങ്കുട്ട്യാളെ നോക്കി, നീയിനി ഊരകുലുക്കിക്കാട്ട് വാ?' എന്നു ചോദിച്ചു കൊണ്ടായിരുന്നു പോലീസുകാരൻ ലാത്തികൊണ്ട് നാഭിയിൽ തുടരെത്തുടരെ ഇടിച്ചത്.
അപ്പോൾ ഇതു താൻ സ്വപ്നത്തിൽപ്പോലും അറിയാത്ത ഒരു കേസിന്റെ പേരിലാണ്. കരളിലും ഇടി കിട്ടി ലാത്തികൊണ്ട്. അവർ കരളിൽ ഉരലിടിച്ചു. പുറമേ ഒരു പോറൽ പോലും കാണാത്തവിധം. അവർ തന്റെ നെഞ്ചും നാഭിയും കുത്തിക്കലക്കി. തന്റെ വായിൽ തുണി കുത്തിത്തിരുകിയിട്ടാണ് ആ രാക്ഷസന്മാർ ഈ
വിക്രിയകളെല്ലാം നടത്തിയത്.
ബാലൻ പുരയിലെത്തി ബാലന്റെ അച്ഛൻ ഈർച്ചക്കാരൻ കറപ്പൻ, മൈസൂരിലെ കാട്ടിലെവിടെയോ വേലയ്ക്കു പോയി മലമ്പനി പിടിപെട്ടു മടങ്ങിവന്നിരിക്കയാണ്. അകത്തൊരു മൂലയിൽ കിടന്ന് അയാൾ വിറയ്ക്കുകയും ഞരങ്ങുകയും ചെയുന്നുണ്ടായിരുന്നു. ചായ്പിൽ തന്റെ കട്ടിലിൽ ചെന്നിരുന്നു ബാലൻ ഒന്നു ചുമച്ചു. വായിൽ രക്തച്ചുവ
അങ്ങനെ ബാലൻ എന്ന 'റൗഡി'യെ പോലീസ് അടിച്ചു പങ്ചറാക്കി വിട്ടു. എന്നാൽ
ഒന്നാംപ്രതി, പോക്കുഹാജിയുടെ കണക്കപ്പിള്ള വാസുവിനെ അവർക്ക് പിടിക്കാൻ
കഴിഞ്ഞില്ല.
വാസു നാടുവിട്ടു പൊയ്ക്കളഞ്ഞു. അതേ, ഉസ്താദ് വാസു നാടുവിട്ടു പൊയ്ക്കളഞ്ഞു. ഉസ്താദ് നാട്ടിൽനിന്ന് ഒളിച്ചോടിപ്പോകാനുണ്ടായ കാരണം, വാസ്തവത്തിൽ കുമാരി നളിനീപരിഹാസക്കേസായിരുന്നില്ല. അങ്ങനെ യൊരു കുറ്റാരോപണം വാസുവിന്റെ പേരിൽ ആ സന്ദർഭത്തിൽ വന്നുപെട്ടെന്നേയുള്ളൂ.
അറബിപ്പൊന്നിന്റെ പണവും തട്ടിക്കൊണ്ടാണ് ഉസ്താദ് വാസു അപ്രത്യക്ഷനായത്.
പടിഞ്ഞാറൻ സമുദ്രത്തിനക്കരെയുള്ള കുവൈറ്റ്, സോമാലി മുതലായ സ്ഥലങ്ങളിൽനിന്നു മലബാർ തീരത്തേക്കു വ്യാപാരത്തിനു വരുന്ന അറബി പ്രമാണികളുമായി വളരെ അടുപ്പമുള്ള ഒരു മരക്കച്ചവടക്കാരനാണ് വാസുവിന്റെ മുതലാളി പോക്കുഹാജി,
കാരയ്ക്ക (ഈത്തപ്പഴം)യും പാൽക്കായം, സുഗന്ധപ്പശ തുടങ്ങിയ യുനാനിമരുന്നുകളും ചേളവട്ടി, സുവറ മുതലായ കൈത്തൊഴിൽ വസ്തുക്കളും മറ്റും ഉരുക്കളിൽ കയറ്റി അറബികൾ മലബാർതീരത്തു വന്നിറങ്ങും. പകരം അവർ ഇവിടെനിന്നു തേക്ക്, വീട്ടി തുടങ്ങിയ മരത്തടികളും മരസ്സാമാനങ്ങളും കുരുമുളകും ചന്ദനവും ചായയും ബീഡിസിഗരറ്റുകളും മറ്റും വാങ്ങിക്കൊണ്ടുപോകും ഇതിന്റെ കൂടെ അവർ അറബിപ്പൊ നിന്റെ കള്ളക്കടത്തും തരപ്പെടുത്തും. വലിയ ഈന്തപ്പനയോല ക്കൊട്ടകളിൽ കുത്തിനിറച്ച കാരയ്ക്കയുടെ ഉള്ളിൽ സ്വർണ്ണക്കട്ടികളും സ്വർണ്ണനാണ്യങ്ങളും ഒളിച്ചുവച്ചിട്ടുണ്ടാവും. കസ്റ്റംസ് പരിശോധകരെ കബളിപ്പിച്ചും മുട്ടിയ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥന്മാർക്കു കോഴകൊടുത്തും കരയിലെത്തിക്കുന്ന ഈ സ്വർണ്ണങ്ങൾ, പോക്കുഹാജിയെപ്പോലുള്ള ഏജന്റന്മാർ രഹസ്യമായി വിറ്റു പണമാക്കി മാറ്റിക്കൊടുക്കും. ഈ കറുത്ത പണം കടത്തിക്കൊണ്ടു പോകാനും അവർ പല തന്ത്രങ്ങളും പ്രയോഗിച്ചിരുന്നു.
കഴുത്തുമുതൽ കാലിന്റെ നെരിയാണിവരെ ഞാന്നുകിടക്കുന്ന ഒഴുക്കൻ കുപ്പായം ധരിച്ച്, മൊട്ടത്തലയിൽ ചെറിയൊരു നൂൽത്തൊപ്പിയും വെച്ചു നീങ്ങുന്ന അറബികളെ ചെറുപ്പം മുതൽക്കേ ഒരു ഭയത്തോടുകൂടിയാണ് ശരീധരൻ വീക്ഷിച്ചിരുന്നത്. അറബിക്കഥകളിലെ കരിംഭൂതങ്ങൾ കടലിൽനിന്നു കേറിവരുന്ന ഒരു പ്രതീതി. അവർ ഒറ്റയായും കൂട്ടമായും ബീച്ചിലും ചിലപ്പോൾ തെരുവുകളിലും അലഞ്ഞുനടക്കും. കൽക്കരിയുടെ നിറം. പനഞ്ചേരട്ടകളെപ്പോലെയുള്ള ചുണ്ടുകൾ. അൽപം ചപ്പിയ മൂക്ക്. ആറടിയിലേറെ പൊക്കം. ആനയുടെ വണ്ണം. ചെപ്പുകുടത്തിൽ കല്ലിട്ടു കിലുക്കുംപോലെയാണ് അവരുടെ സംസാരം. അവർക്കൊരു പൊതുനാമധേയമുണ്ട്.അഹമ്മദ്.
കറുത്ത അറബികൾ അടിമകളാണ്. വെളുത്ത അറബികളാണ് യജമാനന്മാർ. വെളുത്ത നിലയങ്കി ധരിച്ച് മസ്ലിൻ തുണി ചാർത്തിയ ശിരസ്സിൽ കറുത്ത നൂൽക്കയർത്തെരിക പ്രതിഷ്ഠിച്ച്, കൈയിൽ ദ്വി (ജപമാല)യുമായി, പറക്കാൻ ഭാവിക്കുന്ന ആൽബാസ് പക്ഷിയെപ്പോലെ, ഇരിക്കുന്നുണ്ടാവും, കടപ്പുറത്തെ പാണ്ടികശാലത്തിണ്ണയിൽ ഒരു കസേരയിൽ, വെളുത്ത അറബി-യജമാനൻ ഷേക്ക്. ഉരുവിൽനിന്നു ചരക്കിറക്കിക്കഴിഞ്ഞാൽ കറുത്ത അറബികൾക്കു പിന്നെ,
ഒന്നുരണ്ടുമാസം കഴിഞ്ഞു മടക്കയാത്രയ്ക്കൊരുങ്ങുന്നതുവരെ വിശേഷിച്ചു ജോലിയൊന്നുമുണ്ടാവില്ല. അവർ തെരുവിൽ അലഞ്ഞു നടക്കും. ഒരുത്തൻ ഒരു പഴക്കുല
വാങ്ങി കൈയിൽ ഉയർത്തിപ്പിടിക്കും. കൂട്ടുകാർ അതിൽനിന്ന് ഓരോ പഴം ഉരിഞ്ഞു
തൊലിയോടെ ഭക്ഷിച്ചുകൊണ്ട് ആടിയാടിക്കൊണ്ടു നീങ്ങും. മാസങ്ങളോളം വഞ്ചിയിൽ ആടിയാടിക്കൊണ്ടു കഴിച്ചുകൂട്ടേണ്ടി വരുന്നതിനാലാണ് കരയിൽ നടക്കുമ്പോഴും അവർ ആടിപ്പോകുന്നതെന്നാണ് ഉസ്താദ് വാസു പറഞ്ഞത്. അങ്ങനെ ആടിയാലേ അവർക്കു
നടത്തത്തിനു ബാലൻസ് ഉറച്ചുകിട്ടുകയുള്ളവ കുട്ടികളും സ്ത്രീകളും അവരെ കാണുമ്പോൾ ഓടിയൊളിക്കും. ആ കാട്ടറബികൾ പിടിച്ചു. തിന്നുകളയുമെന്നാണ് കുട്ടികളുടെ പേടി. അട്ടർ നാട്ടുകാരിപ്പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി ഉരുവിൽക്കയറ്റി ഒളിപ്പിച്ച് അറേബ്യയിൽ എത്തിക്കാറുണ്ടായിരുന്ന, പണ്ടുകാലങ്ങളിൽ തരംകിട്ടിയാൽ ഇപ്പോഴും അവർ അതു ചെയുമെന്നാണ് ഉസ്താദിന്റെ വിശ്വാസം.
എന്നാൽ അറേബ്യയിൽ നിന്ന് ഇങ്ങോട്ടും അങ്ങോട്ടുമുള്ള ദീർഘമായ സമുദ്രയാത്രയിൽ അവർക്ക് അഹോരാത്രം അദ്ധ്വാനിച്ചു വേലചെയ്യണം. പായ കെട്ടുന്നതും തണ്ടുവലിക്കുന്നതും ഭക്ഷണം പാകംചെയ്യുന്നതുമെല്ലാം ഈ കരിമ്പന്മാരാണ്. യജമാനന്മാർക്കുവേണ്ടി ജീവൻ കളയാൻ കടപ്പെട്ടവരാണിവർ.
ഇവരെപ്പറ്റി ഉസ്താദ് ഒരിക്കൽ ഒരു കഥ പറഞ്ഞു. പോക്കു ഹാജിയുടെ ഒരു കക്ഷി
ഷേക്കിൽനിന്നു കേട്ട ഒരു കഥ.
അറേബ്യയിലെ ദുബായിൽനിന്നു നിബാറി(മലബാർ)ലേക്കു പുറപ്പെട്ട ഒരു ഉരു നടുക്കടലിലെ ഒരു പാറത്തുരുത്തിൽ കയറിപ്പോയി. വഞ്ചി അവിടെ കുരുങ്ങിക്കിടപ്പായി. ഒരു രക്ഷാമാർഗ്ഗവുമില്ല. ഷേക്കും അടിമകളും തങ്ങളുടെ മഖ്ബറ(ശവക്കല്ലറ)യായിത്തീർന്നേക്കാവുന്ന പാറത്തുരുത്തിലേക്ക് മിഴിച്ചുനോക്കിക്കൊണ്ട് ദിവസങ്ങൾ കഴിച്ചു. അങ്ങനെയിരിക്കെ ഒരുദിവസം ഉരുവിലെ അടിമപ്പരിഷകളിൽനിന്ന് അഹമ്മദ് മുന്നോട്ടുവന്ന് ഷേക്കിനെ താണുവണങ്ങി ഇങ്ങനെ ഉണർത്തിച്ചു: “ബഖല (ഉരു) അഹമ്മദ് ഇളക്കിവിട്ടു തരാം ബഖല ഇളകിയാൽ ഉടൻ യാത്ര തുടർന്നുകൊള്ളണം- അഹമ്മദിനെ കാക്കണ്ട.....അതും പറഞ്ഞ് അഹമ്മദ് കടലിലേക്കു ചാടി ഉരുവിന്റെ അടിഭാഗത്തേക്ക് ഊളിയിട്ടു മറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ഉരു ഒന്നു ചലിച്ച് ഉലഞ്ഞുപൊങ്ങി. ജോലിക്കാർ ഉടൻ പായ വിടർത്തി, ഉരു കടലിലേക്കു കുതിച്ചുചാടി.
ഷേക്കും വഞ്ചിക്കാരും തിരിഞ്ഞുനോക്കിയപ്പോൾ തുരുത്തിനടുത്തുള്ള ജലത്തിൽ ചോര കലങ്ങിക്കിടക്കുന്നതാണു കണ്ടത്. സ്രാവുകൾ അവിടെ വട്ടംചുറ്റിക്കൊണ്ടിരുന്നു.
വെള്ളത്തിൽ മുങ്ങിയ അഹമ്മദ്, സർവ്വശക്തിയും ബലികഴിച്ച് ഉരുവിന്റെ അടിഭാഗം തന്റെ നടുപ്പുറംകൊണ്ടു പൊക്കിയിളക്കുകയാണു ചെയ്തത്. അതിൽ അവൻ വിജയിച്ചു. എന്നാൽ ആ സാഹസപ്രക്രിയയോടൊപ്പം നട്ടെല്ലു പൊട്ടിത്തകർന്ന് അവനു ജീവൻ വെടിയേണ്ടിവന്നു
അഹമ്മദിന്റെ ഗതി ഓർത്തപ്പോൾ ഷേക്കിന്റെ മിഴികളിൽനിന്നും അക്കൾ അടർന്നുവീണു.
ഉരുവിലെ അടിമകളിൽ വെച്ച് ഏറ്റവും ശക്തനായിരുന്നു യുവാവായ അഹമ്മദ്. അവന്റെ തീറ്റ അസാധാരണമായിരുന്നു. സമുദ്രയാത്രയിൽ അവരുടെ നിത്യാഹാരം മത്തിചേർത്തു പുഴുങ്ങിയ ഈത്തപ്പഴമാണ്. ഒരുപറ പുഴുക്കു മുഴുവനും അഹമ്മദ് ഒറ്റയിരുപ്പിനു ശാപ്പിടും. “തിന്നുമുടിക്കാൻ പിറന്ന പഹയൻ!' കൂട്ടുകാർ അവന്റെ തീറ്റ കണ്ടു പിരാകും. ഷേക്കും അവനെ ശകാരിക്കും;
“എടാ ഹിമാറേ, ഒട്ടകത്തെപ്പോലെ നിനക്ക് ഇരട്ടവയറുണ്ടോ? നബാറിലെത്തുന്നതിനുമുമ്പ് ഉരുവിലുള്ളതെല്ലാം വയറ്റിലാക്കി നീ ഞങ്ങളെ പട്ടിണിക്കിട്ടു കൊല്ലരുത്, കേട്ടോ!......
അഹമ്മദിന്റെ ആനത്തീറ്റ ഇപ്പോൾ ഒരനുഗ്രഹമായിത്തീർന്നു. ഉരു പൊക്കിയിളക്കാനുള്ള ശക്തി അവനു നേടിക്കൊടുത്തത് അവന്റെ ആനത്തീറ്റയാണ് ഷേക്കിന്റെ ജീവൻ രക്ഷിക്കാൻ ആ കറുത്ത അടിമ മടികൂടാതെ സ്വന്തം ജീവരക്തം ബലിയർപ്പിച്ചു.
തെരുവിലൂടെ നീങ്ങുന്ന കാട്ടറബികളെക്കാണുമ്പോൾ ശ്രീധരൻ അഹമ്മദിനെ ഓർക്കാറുണ്ട്. നട്ടെല്ലുകൊണ്ട് കൂറ്റൻ വഞ്ചി ഒറ്റയ്ക്കു പൊക്കിയിളക്കിയ അഹമ്മദിനെ ടൺകണക്കിൽ മത്തിയും ഈത്തപ്പഴവും തിന്നുകൊഴുത്ത് കൂറ്റൻ കുത്തിയ അഹമ്മദിന്റെ ദേഹം കടലിലെ കൊമ്പൻ സ്രാവുകൾ കടിച്ചുതിന്നുന്ന രക്തപങ്കിലമായൊരു ചിത്രവും ശ്രീധരന്റെ ഭാവനയിലേക്കൊഴുകിവരും....
അറബി മുതലാളിമാർ കള്ളക്കടത്തിന് ഈ കരിമ്പന്മാരെ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. സ്വർണ്ണനാണയങ്ങൾ അട്ടിയാക്കി നേർത്ത റബ്ബർ സഞ്ചിയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ തിരുകിക്കൊടുക്കും. അമ്പതു സ്വർണ്ണ നാണ്യങ്ങൾ ഇങ്ങനെ കുടലിൽ കടത്തിവയ്ക്കാൻ കഴിവുള്ള വീരന്മാർ ഇവരുടെയിടയിലുണ്ടായിരുന്ന
ചിലപ്പോൾ, ചരക്കുകൾ അറേബ്യയിൽ നിന്ന് ഉരുവിൽ കയറ്റിയയച്ച് ഉടമസ്ഥൻ വിമാനത്തിൽ പറന്നുവരും. പെയിനിൽ വരുമ്പോഴും ഇവരിൽ ചിലർ സൂത്രത്തിൽ സ്വർണ്ണം കടത്താറുണ്ട്.
ഭാസ്കരൻ മുതലാളിയുടെ അറബി സുഹൃത്ത്, അബ്ദുല്താഹ ഒരിക്കൽ ബോംബെയിൽ വിമാനമിറങ്ങിയത്, ഒരു കൈയിൽ തോൽപ്പെട്ടിയും മറ്റേക്കൈയിൽ ഒരു ടിഫിൻ തൂക്കിക്കൊണ്ടായിരുന്നു.
കസ്റ്റംസ് ഉദ്യാഗസ്ഥന്മാർ സംശയത്തോടെ അറബിയെ തടഞ്ഞു നിർത്തി. ആദ്യം തോൽപ്പെട്ടി സൂക്ഷ്മമായി പരിശോധിച്ചു. പെട്ടിയുടെ മൂടും മൂലയും അരുപ്പലകയുമെല്ലാം. കണ്ടുകെട്ടത്തക്ക വസ്തുക്കളൊന്നും കിട്ടിയില്ല. പിന്നെ ടിഫിൻ കാര്യർ ചൂണ്ടിക്കൊണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥൻ ചോദിച്ചു: “ഇതെന്താണ്?
“കണ്ടാലറിഞ്ഞുകൂടെ? എന്റെ ടിഫിൻ കാര്യം...... അറബിയുടെ മറുപടി. “തുറന്നു കാണിക്കണം.” ഉദ്യോഗസ്ഥന്റെ കൽപന. അറബി പാത്രത്തിന്റെ മുകളിലത്തെ തട്ടു തുറന്നു കാട്ടിക്കൊടുത്തു. പൊരിച്ച കോഴി.
ബിസ്മില്ലാഹി ചൊല്ലി അറുത്ത കോഴിയുടെ ഇറച്ചിയേ കഴിക്കൂ യാഥാസ്ഥിതികനായ അറബിഷേക്ക് ഹോട്ടലിൽ പാകം ചെയ്ത ചിക്കൻ വിശ്വസിക്കാൻ കൊള്ളില്ല. അതുകൊണ്ടാണ് വീട്ടിൽനിന്നുതന്നെ തയ്യാറാക്കി കൂടെ കൊണ്ടുവന്നിരിക്കുന്നത്.
ശരി
രണ്ടാമത്തെ തട്ടു തുറന്നു. പൊറോട്ട അട്ടിയാക്കിവെച്ചിരിക്കുന്നു. ഇറച്ചിയോടൊപ്പം തിന്നാനുള്ള പൊറോട്ട,
കസ്റ്റംസ് ഉദ്യോഗസ്ഥന്റെ തലച്ചോറിൽ ഒരു കൊള്ളിയാൻ മിന്നി. തടിച്ച കാണും പൊറോട്ടയ്ക്കുള്ളിൽ പൊൻ നാണ്യങ്ങൾ
ഉദ്യോഗസ്ഥൻ ഒരു ഫോർക്കുകൊണ്ട് പൊറോട്ടയുടെ പല കോണുകളിലും മദ്ധ്യത്തിലും കുത്തിനോക്കി. ഒന്നും തടയുന്നില്ല. രണ്ടാമത്തെ പൊറോട്ടയും പരിശോധിച്ചു. ശുദ്ധപൊറോട്ട തന്നെ. ഉദ്യോഗസ്ഥൻ വിട്ടില്ല. ആ തട്ടിൽ അടുക്കി വെച്ചിരുന്ന എട്ടു പൊറോട്ടയും കുത്തിയും കീറിയും പരിശോധിച്ചു. ഒരു കരടുപോലും തടഞ്ഞതായിക്കണ്ടില്ല.
മൂന്നാമത്തെ തട്ടിൽ ഉള്ളിയും പച്ചിലകളും മറ്റുമടങ്ങിയ സലാദായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥന്മാർ നിരാശയോടെ പരിശോധന മതിയാക്കി. തന്റെ പരിശുദ്ധഭോജനം അനാവശ്യമായി പരിശോധിച്ച് തന്നെ അലോസരപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത കസ്റ്റംസുകാരുടെ അവിവേകത്തിൽ അറബിപ്രമാണി അമർഷവും പ്രതിഷേധവും പ്രകടിപ്പിച്ചു. ഷേക്കിന് കസ്റ്റംസ് പരിശോധനയിൽ അസൗകര്യവും അലട്ടും തോന്നാൻ ഇടവരുത്തിയതിൽ ഉദ്യോഗസ്ഥന്മാർ പതിവുപോലെ പൊള്ളയായ ഖേദം പ്രകടിപ്പിച്ചു. ഒരു സലാം കൊടുത്ത് അറബിയെ പോകാനനുവദിച്ചു.
ഇരുപതിനായിരം ഉറുപ്പിക വിലയ്ക്കുള്ള അറബിപ്പൊന്നുംകൊണ്ടാണ് കസ്റ്റംസ് വലയത്തിൽനിന്നും അബ്ദുല്താഹ പുറത്തുവന്നത് ശുദ്ധസ്വർണ്ണം കൊണ്ടു സ്പെഷ്യലായി നിർമ്മിച്ചതായിരുന്നു അബ്ദുല്താഹയുടെ ടിഫിൻ കാര്യർ. കാലവർഷാരംഭത്തിനു മുമ്പുതന്നെ അറബികൾ നാടൻചരക്കുകൾ നിറച്ച
ഉരുക്കളുമായി തിരികെ അറേബ്യയിലേക്കു പുറപ്പെടും. മടക്ക യാത്രയ്ക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അലവലാതി സാധനങ്ങൾ വാങ്ങിക്കുട്ടുന്ന തിരക്കായിരിക്കും. മെതിയടി, ചൂടിക്കയർ, മരിക, ചിരട്ടക്കയിൽ, ഉലക്ക, ചൂരൽവടി, ചൂടിപ്പടം, ബീഡി, സിഗരറ്റ് മുതലായവ വാങ്ങി ശേഖരിക്കുന്നത് ആ അവസരത്തിലാണ്. അറബികൾക്കാവശ്യമുള്ള സാധനങ്ങൾ അങ്ങാടിയിൽനിന്നു തിരഞ്ഞെടുത്തു വാങ്ങാൻ അവരെ സഹായിക്കുന്നതിനു പോക്കുഹാജി വാസുറൈറ്റരെയാണു പറഞ്ഞയയ്ക്കുക.
കറുത്ത അടിമകൾ കടപ്പുറത്തെ പൂഴിമണ്ണിൽ വട്ടംചുറ്റിയിരുന്നു ബഖലയുടെ ക്യാൻവാസ് പായകൾ ഇഴയിടുകയോ, അതിൽ പുതിയ കഷണങ്ങൾ തുന്നിച്ചേർക്കുകയോ ചെയ്തുകൊണ്ടു കൂട്ടമായി പാട്ടുപാടുന്നുണ്ടാവും.
പോക്കുഹാജിയുടെ അറബിഷേക്ക് അറബിപ്പൊന്നു വിറ്റുകിട്ടിയ കറുത്ത പണം ഒളിച്ചുകടത്താൻ സിഗരടികളാണുപയോഗിച്ചിരുന്നത്. മുന്തിയ വി സിഗരറ്റുടിന്നുകൾ വാങ്ങി, സിഗരറ്റുകൾ മൂടി ഭദ്രമാക്കിയ മുകളിലത്തെ നേർത്ത ഈയത്തകിടിന്റെ വട്ട ബ്ലേഡുകൊണ്ടു മുറിച്ചെടുത്ത് സിഗരറ്റുകൾ നീക്കം ചെയ്ത് പകരം നൂറിന്റെ കറൻസിനോട്ടുകൾ അട്ടിയാക്കി ചുരുട്ടി ഉള്ളിൽ നിക്ഷേപിച്ച്, ഈയത്തകിടുകൊണ്ടു പഴയപോലെ മൂടി വിളക്കി ശരിപ്പെടുത്തും. അമ്പതു സിഗരറ്റുകളുടെ ഒരു ടിന്നിൽ, പതിനായിരം ഉറുപ്പികയുടെ കറൻസിനോട്ടുകൾ കൊള്ളിക്കാൻ കഴിയും. ഈ ടിന്നുകൾ പ്രത്യേകം അടയാളപ്പെടുത്തി, അലവലാതിച്ചരക്കുകളുടെ കൂട്ടത്തിൽ യഥാർത്ഥ സിഗരടിന്നുകൾക്കിടയിൽ കലർത്തിയിട്ടേക്കും.
പോക്കുഹാജിയുടെയും ഹാജിയുടെ അറബിക്കക്ഷികളുടെയും കൂടെയുള്ള ആറേഴു വർഷക്കാലത്തെ പരിചയംകൊണ്ടു വാസുറൈറ്റർ അവരുടെ വ്യാപാരങ്ങളുടെ എല്ലാ രഹസ്യങ്ങളും മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അക്കൂട്ടത്തിൽ അറബിപ്പൊന്നിന്റെ കുള്ളക്കടത്തുസൂത്രങ്ങളും.
ഈ സീസണിൽ, അറബികൾക്കു കൊണ്ടുപോകാനുള്ള അലവലാതി സാമാനങ്ങൾ വാങ്ങിക്കെട്ടിയൊരുക്കുന്ന തിരക്കിൽ വാസുറൈറ്റർ ഒരു പണി പറ്റിച്ചു. മാർക്കുചെയ്തു വെച്ചിരുന്ന സിഗരറ്റ് ടിന്നുകളിൽ ഒരെണ്ണം മാറ്റിക്കളഞ്ഞു. പകരത്തിനു പകരം ഒരു പുത്തൻടിൻ അവിടെ തിരുകിവയ്ക്കുകയും ചെയ്തു.
അതിരാണിപ്പാടത്തിനടുത്തുള്ള ഇടവഴിയിൽ വെച്ച് വെളുത്ത മീനാക്ഷിയെ കണ്ട്, സ്വസ്ഥംകുഞ്ഞാണ്ടിയുടെ അര ചുറ്റിപ്പിടിച്ചു പാട്ടും നൃത്തവും നടത്തിയ ദിവസം രാത്രിയിൽത്തന്നെ ഉസ്താദ് തടിതപ്പി.
പോക്കുഹാജി ആളെ അയച്ച് അന്വേഷിപ്പിച്ചു. വാസുറൈറ്റർ തലേന്നു രാത്രി പുരയിൽ വന്നിട്ടില്ല-കുമാരി നളിനീ പരിഹാസക്കേസിലെ പ്രതിയെ പോലീസുകാർ പല സ്ഥലത്തും അന്വേഷിച്ചു. വാസുവിന്റെ പൊടിപോലും കിട്ടിയില്ല.
അങ്ങനെ കുവൈറ്റിലെ ഒരു ഷേക്കിനു കള്ളപ്പൊ പണയത്തിന്റെ കണക്കിൽ പതിനായിരം ഉറുപ്പികയും, പോക്കുഹാജിക്കു മിടുക്കനായൊരു കണക്കപ്പിള്ളയും, കുമാരി
നളിനീപരിഹാസക്കേസിൽ പോലീസിന് ഒന്നാം പ്രതിയും അതിരാണിപ്പാടത്തെ സപ്പർസർക്കീറ്റ് സംഘത്തിന് അതിന്റെ നേതാവും ഒരു രാത്രികൊണ്ടു നഷ്ടപ്പെട്ടു.