shabd-logo

കറുപ്പും വെളുപ്പും

29 October 2023

0 കണ്ടു 0
തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.

(കുഞ്ഞിക്കാളി കുറേക്കാലം ഒരു പാണ്ടിത്തട്ടാന്റെ വെപ്പാട്ടിയായിരുന്നു.) അമ്മാളുവിനും ഒരു ഭർത്താവുണ്ടെന്നാണു വെയ്പ്. അമ്മാളു കടപ്പുറത്തു വെള്ളക്കാരുടെ ചൂടിക്കമ്പനിയിൽ വേലയ്ക്കു പോകാറുണ്ട്. വെളിച്ചെണ്ണ മിനുക്കിയ കേശഭാരം ഒരു തേങ്ങയുടെ വലുപ്പത്തിൽ പിൻകഴുത്തിൽ കെട്ടിവെച്ച്, കണ്ണിൽ മയ്യഴുതി, നെറ്റിയിൽ സിന്ദൂരപ്പൊട്ടു തൊട്ട്, കക്ഷത്തിൽ ഒരു പനയോലവട്ടിയും നിക്ഷേപിച്ച് ആനച്ചന്തത്തോടെ അടിവെച്ചടിവെച്ചു നീങ്ങുന്ന അമ്മാളുവിനെ കണ്ടാൽ ആരുമൊന്നു തിരിഞ്ഞുനോക്കിപ്പോവും. ചൂടിക്കമ്പനിയിലെ വെള്ളക്കാരൻ സായ്പിന് അമ്മാളുവിനെ കണ്ടു കമ്പംകേറി. അതിന്റെ ഫലമായി അമ്മാളുവിന് ഒരു പെൺകുഞ്ഞു ജനിച്ചു. നരച്ച മിഴികളും ചെമ്പൻ തലമുടിയും പെറ്റുവീണ എലിക്കുഞ്ഞിന്റെ തൊലി നിറവുമുട്ടെയാരു ബൊമ്മക്കുട്ടി! അമ്മാളുവിന്റെ പത്രാസ് ഒരു ഡിഗ്രി പൊങ്ങി. ഭർത്താവ് വെള്ളക്കാരൻ സായാണെന്നതിന്റെ

സർട്ടിഫിക്കറ്റായ കിട്ടിയിരിക്കുന്നത് കുഞ്ഞിനു മീനാക്ഷി എന്നു പേരിട്ടു.

മീനാക്ഷി വളർന്നപ്പോൾ പഴയ ബൊമ്മച്ചിയുടെ കോലത്തിനും നിറത്തിനും ചില പരിണാമങ്ങൾ വന്നുചേർന്നു. തലമുടിയിൽ കുറേശ്ശെ കറുപ്പു കേറി. കണ്മിഴികളുടെ നിറം മയ്യഴുതി മായ്ക്കാമെന്നായി. ദേഹത്തിനു മിനുപ്പും കാന്തിയും വർദ്ധിച്ചു ചമ്പകപ്പൂവർണ്ണം നല്ല

പ്രായം പതിന്നാലിലെത്തിയിട്ടേയുള്ളു. അപ്പോഴേക്കും അതിരാണിപ്പാടത്തെ അഭിനവമേനകയായി വിലസിത്തുടങ്ങിയിരിക്കുന്നു മീനാക്ഷി.

അന്നു രാവിലെ ഇടവഴിമുക്കിൽ വെച്ച് മീനാക്ഷിയെ കണ്ടപ്പോൾ ഉസ്താദ് വാസുവിനു പെട്ടെന്നൊരു പഴംപാട്ടു പാടാൻ തോന്നി.ഉസ്താദിന്റെ കൂടെ കൈവണ്ടിപ്പെരച്ചന്റെ മകൻ സ്വസ്തഥം കുഞ്ഞാണ്ടിയുമുണ്ടായിരുന്നു. കുഞ്ഞാണ്ടിയുടെ ചുമലിൽ കൈവെച്ചുകൊണ്ട് ഉസ്താദ് ഉറക്കെ പാടി;

-അമ്മക്ക് പൊങ്കാപ്പ് മോൾക്ക് പൊൻ വള

മോളെമോൾക്കൊരു കുപ്പിവള

അമ്മക്ക് കാതിലമോൾക്ക് നൽത്തോട

മോളെ മോൾക്കൊരു കുഞ്ഞിക്കമ്മൽ

-അമ്മക്ക് പഠാണിമോൾക്ക് സായിപ്പ്

-മോളെമോൾക്കൊരു വെള്ളക്കാരൻ.....

കുഞ്ഞാണ്ടി പാട്ടിന്റെ താളത്തിനു ചൂളംവിളിച്ചു. പാട്ടിന്റെകൂടെ ഒരു ഡാൻസും വേണമെന്നു തോന്നി ഉസ്താദിന്. റെയിൽവേ ക്ളബ്ബിൽ വെച്ചു സായ്പും മദാമ്മയും


അന്യോന്യം അരക്കെട്ടു ചുറ്റിപ്പിടിച്ചു ചുവടുവെച്ചു കുലുങ്ങിച്ചുറ്റി നീങ്ങുംപോലെയുള്ള ഒരു ഡാൻസ്.

ആ മുഹൂർത്തത്തിലാണ്, ഒരു കൈയിൽ പുസ്തകക്കെട്ടും, മറ്റേക്കൈയിൽ പട്ടുകുടയുമായി ദാവണിക്കാരി കുമാരി നളിനി ആ മൂലയിൽ എത്തിയത്. അവൾ പാട്ടും ചൂളംവിളിയും കേട്ടു. വഴിമുട്ടിച്ചുനിന്നു നൃത്തം ചെയ്യുന്ന ചെറുപ്പക്കാരെയും കണ്ടു.

വഴിക്കുള്ള എല്ലാ യുവനേത്രങ്ങളും തന്റെ നേർക്ക് അസ്ത്രം വിടുന്നുണ്ടെന്ന മിഥ്യാബോധം പുലർത്തിക്കൊണ്ടാണ് നളിനിയുടെ നടത്തം. വാസുവിനേയും കുഞ്ഞാണ്ടിയേയും കണ്ട് അവൾ അറച്ചുനിന്നു. പിന്നെ മുഖവും വീർപ്പിച്ചുകൊണ്ടു തിരിഞ്ഞൊരു നടത്തം പാസ്സാക്കി നേരെ വീട്ടിലേക്ക്.

ജേഷ്ഠത്തിയുടെ ഭർത്താവ് ഭാസ്കരൻ മുതലാളി, പാണ്ടികശാലയിലേക്കു പോകാൻ പുറപ്പെട്ടുനിൽക്കുകയായിരുന്നു. സ്കൂളിലേക്കു പുറപ്പെട്ടുപോയ നളിനി കരഞ്ഞുകൊണ്ടു തിരികെ വരുന്നതു കണ്ട ഭാസ്കരൻ മുതലാളി പരിഭ്രമത്തോടെ ചോദിച്ചു: “എന്താ, നളിനി സ്കൂളിൽ പോയില്ലേ?''

“ഞാനിനി ഒറ്റയ്ക്ക് ആ ഇടവഴിക്കൂടി പോകൂലാ.നളിനി വിങ്ങിവിങ്ങിക്കരഞ്ഞു.

“ങേയ്! നളിനി എന്തെങ്കിലും കണ്ടു പേടിച്ചോ?”

“രണ്ടു പോക്കിരിക്കുണ്ടന്മാർ തോന്ന്യാസപ്പാട്ടു പാടി ചൂളംവിളിച്ച് എന്നെ തടുത്തു...ഞാൻ, ഞാൻ..” (ഗദ്ഗദംകൊണ്ടു വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.) ഭാസ്കരൻ മുതലാളിയുടെ മുഖം പറങ്കിമാങ്ങപോലെ ചുവന്നു.

“ഏതാണ് ആ പിള്ളേർ? നീ അറിയോ?'

“എനിക്കറിഞ്ഞൂടാ “ നളിനി നുണപറഞ്ഞു. (വാസുവിനെ അവൾക്കറിയാം ഫർണിച്ചർ വർക്ക് ഷാപ്പിൽ ആശാരി മാധവനെക്കാണാൻ വരാറുള്ള കുഞ്ഞാണ്ടിയേയും അവൾക്കു കണ്ടു പരിചയമുണ്ട്.)

ഭാസ്കരൻ മുതലാളി തന്റെ ഫർണിച്ചർ പണിപ്പുരയിൽനിന്ന് ആശാരി മാധവനെ വിളിച്ചു: “മാധവാ, നീ ഓടിച്ചെന്നു നോക്കി വാ ആ തെമ്മാടിക്കുണ്ടന്മാർ ആരാണെന്ന്

ഉളിയും താഴെയിട്ട് ആശാരി മാധവൻ ഇടവഴിയിലേക്കു പാഞ്ഞു. പാട്ടും നൃത്തവും മതിയാക്കി ഉസ്താദും സ്വസ്ഥവും എന്തോ രഹസ്യം സംസാരിച്ചുകൊണ്ടു നീങ്ങുകയായിരുന്നു. ഉസ്താദിന്റെകൂടെ കുഞ്ഞാണ്ടിയെ കണ്ടപ്പോൾ ആശാരി അല്പമൊന്നു പരുങ്ങി. ഭാസ്കരൻ മുതലാളിയുടെ ഫർണിച്ചർ വർക്ക്ഷാപ്പിൽനിന്നു മാധവൻ ഇസ്കിയെടുക്കാറുള്ള അല്ലറചില്ലറ വസ്തുക്കൾ വിറ്റു കാശാക്കിക്കൊടുക്കാൻ അവനെ സഹായിക്കുന്നതു സ്വസ്ഥം കുഞ്ഞാണ്ടിയാണ്.

ആശാരി മടങ്ങിവന്ന് മുതലാളിയുടെ മുമ്പിൽ റിപ്പോർട്ട് സമർപ്പിച്ചു: “ആള്വളെ മനസ്സിലായി. പോക്കുഹാജിയുടെ കണക്കപ്പിള്ള വാസുറൈറ്റരും പിന്നെ കേട്ടുവിന്റെ കൊളമ്പിയാ വർക്ക്സിൽ പണിയെടുക്കുന്ന ബാലനും.......... അന്നു നമ്മളെ നാടകം

ഹലാക്കിലാക്കിയ ആ ചങ്ങായി ങ്ഹ്ഹ് ആണ്...... ഭാസ്കരൻ മുതലാളി പല്ലുഞെരിച്ചു ഞരങ്ങുകയും മൂളുകയും ചെയ്തു.



നളിനി ജഡ്ക്കയിൽ കയറിയിട്ടാണ് അന്നു സ്കൂളിലെത്തിയത്. (പിന്നെ എന്നും പോക്കു ജഡ്ക്കയിലായിരുന്നു)

അന്നു വൈകുന്നേരം ഭാസ്കരൻ മുതലാളി ഷഡകൻ ഹേഡ്കോൺസ്റ്റബിൾ കുമാരനെ ആളയച്ചു വരുത്തി. രാവിലെ നടന്ന സംഭവം വിവരിച്ചു കേൾപ്പിച്ചു.

“ആ റൗഡികളെ ഒന്നു ശരിപ്പെടുത്തിവിട്ടേക്കാം. കുമാരൻ ഹേഡ് മീശ പിടിച്ചു തിരുമ്മിക്കൊണ്ടു ശപഥം ചെയ്തു.

പട്ടണത്തിൽനിന്നു കുറച്ചകലെയുള്ള ഒരു സ്റ്റേഷനിലാണ് കുമാരൻഡിന്റെ ഡ്യൂട്ടി. ഈ കേസിന്റെ അധികാരപരിധി കസ്ബയിലാണ്. കസ്ബയിലെ പൊക്കൻഹേഡ് കുമാരൻ ഭാസ്കരൻ ഹേഡിന്റെ പഴയ കൂട്ടുകാരനാണ്. മുതലാളിയെക്കൊണ്ട് കസ്ബാ സർക്കിൾ ഇൻസ്പെക്ടർക്ക് ഒരു ക്ളൈന്റ് എഴുതിച്ചുവാങ്ങി കുമാരൻ ഹേഡ് നേരെ കസ്ബാസ്റ്റേഷനിലേക്കു നടകൊണ്ടു.....

കുടക്കാൽബാലന് കമ്പനിയിൽ നൈറ്റ്ഡ്യൂട്ടിയായിരുന്നു. രാത്രി ജോലിയും കഴിഞ്ഞു പിറ്റേന്നു രാവിലെ വീട്ടിലേക്കു വന്നപ്പോൾ പടിക്കൽ ഒരു ചുവന്ന തൊപ്പി

അവനെ കാത്തുനിൽക്കുന്നു. “കറപ്പന്റെ മകൻ ബാലൻ ആള് നീയല്ലേ?” പോലീസ് കോൺസ്റ്റബിളിന്റെ ചോദ്യം.

അതെയെന്ന് ബാലൻ തലയാട്ടി മൂളി: “എന്താ കാര്യം?

“ഇൻസ്പെറ്ററെജമാനൻ നിന്നെ സ്റ്റേഷനിലേക്കു വിളിക്കുന്നു; വാ ബാലൻ ആകപ്പാടെ പരിഭ്രമിച്ചു. ഉറക്കക്ഷീണമുണ്ട്. രാവിലെ ഒന്നും കഴിച്ചിട്ടില്ല. ഒന്നു കുളിച്ച്, ഭാരതമാതായിൽനിന്ന് ഒരു കുതിരബിരിയാണിയും അടിച്ച് ഉച്ചവരെ കിടന്നുറങ്ങാൻ പരിപാടിയിട്ടുകൊണ്ടാണു കമ്പനിയിൽ നിന്നു വരുന്നത്.

ശങ്കിച്ചുനിൽക്കുന്ന ബാലന്റെ കൈ പോലീസുകാരൻ കടന്നുപിടിച്ചു: “വാ പോലീസുകാരനോട് പിന്നെ എന്തെങ്കിലും ചോദിക്കാനോ പറയാനോ ധൈര്യമുണ്ടായില്ല. അയാളുടെകൂടെ കസ്ബാ പോലീസ്സ്റ്റേഷനിലേക്കു നടന്നു... ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് ബാലനെ സ്റ്റേഷനിൽ നിന്നു വിട്ടയച്ചത്.

ലോക്കപ്പുമുറിയിൽ വെച്ച് രണ്ടു പോലീസുകാർ തന്റെ ദേഹത്തപിച്ച ഹേമദണ്ഡങ്ങളെക്കുറിച്ച് ബാലന് ഓർക്കാൻ കഴിയുന്നില്ല. പുറത്തുകടന്ന്, ഓവിനരികേ മൂത്തിരുന്നപ്പോൾ മുറിച്ചത് പോലോത്തിപ്പിടികൊണ്ടു നാഭിക്കു കിട്ടിയ കുത്തുകൾ അവൻ ഓർത്തു. എന്തിനാണ് തന്നെ ഭേദ്യം ചെയ്യുന്നതെന്ന് ആദ്യം അവനു മനസ്സിലായില്ല. ആധാരം ആണ്ടിയുടെ നാടകം കലക്കിയതിന്റെ പ്രതികാരമായി ആണ്ടിയുടെ രക്ഷാകർത്താവ് ഭാസ്കരൻ മുതലാളി പോലീസിനു കൈക്കൂലി കൊടുത്തു ചെയ്യിക്കുന്നതാണെന്നായിരുന്നു അവന്റെ ഊഹം. “എടാ, സ്കൂളിപ്പോണ വല്യവീട്ടിലെ പെങ്കുട്ട്യാളെ നോക്കി, നീയിനി ഊരകുലുക്കിക്കാട്ട് വാ?' എന്നു ചോദിച്ചു കൊണ്ടായിരുന്നു പോലീസുകാരൻ ലാത്തികൊണ്ട് നാഭിയിൽ തുടരെത്തുടരെ ഇടിച്ചത്.

അപ്പോൾ ഇതു താൻ സ്വപ്നത്തിൽപ്പോലും അറിയാത്ത ഒരു കേസിന്റെ പേരിലാണ്. കരളിലും ഇടി കിട്ടി ലാത്തികൊണ്ട്. അവർ കരളിൽ ഉരലിടിച്ചു. പുറമേ ഒരു പോറൽ പോലും കാണാത്തവിധം. അവർ തന്റെ നെഞ്ചും നാഭിയും കുത്തിക്കലക്കി. തന്റെ വായിൽ തുണി കുത്തിത്തിരുകിയിട്ടാണ് ആ രാക്ഷസന്മാർ ഈ



വിക്രിയകളെല്ലാം നടത്തിയത്.

ബാലൻ പുരയിലെത്തി ബാലന്റെ അച്ഛൻ ഈർച്ചക്കാരൻ കറപ്പൻ, മൈസൂരിലെ കാട്ടിലെവിടെയോ വേലയ്ക്കു പോയി മലമ്പനി പിടിപെട്ടു മടങ്ങിവന്നിരിക്കയാണ്. അകത്തൊരു മൂലയിൽ കിടന്ന് അയാൾ വിറയ്ക്കുകയും ഞരങ്ങുകയും ചെയുന്നുണ്ടായിരുന്നു. ചായ്പിൽ തന്റെ കട്ടിലിൽ ചെന്നിരുന്നു ബാലൻ ഒന്നു ചുമച്ചു. വായിൽ രക്തച്ചുവ

അങ്ങനെ ബാലൻ എന്ന 'റൗഡി'യെ പോലീസ് അടിച്ചു പങ്ചറാക്കി വിട്ടു. എന്നാൽ

ഒന്നാംപ്രതി, പോക്കുഹാജിയുടെ കണക്കപ്പിള്ള വാസുവിനെ അവർക്ക് പിടിക്കാൻ

കഴിഞ്ഞില്ല.

വാസു നാടുവിട്ടു പൊയ്ക്കളഞ്ഞു. അതേ, ഉസ്താദ് വാസു നാടുവിട്ടു പൊയ്ക്കളഞ്ഞു. ഉസ്താദ് നാട്ടിൽനിന്ന് ഒളിച്ചോടിപ്പോകാനുണ്ടായ കാരണം, വാസ്തവത്തിൽ കുമാരി നളിനീപരിഹാസക്കേസായിരുന്നില്ല. അങ്ങനെ യൊരു കുറ്റാരോപണം വാസുവിന്റെ പേരിൽ ആ സന്ദർഭത്തിൽ വന്നുപെട്ടെന്നേയുള്ളൂ.

അറബിപ്പൊന്നിന്റെ പണവും തട്ടിക്കൊണ്ടാണ് ഉസ്താദ് വാസു അപ്രത്യക്ഷനായത്.

പടിഞ്ഞാറൻ സമുദ്രത്തിനക്കരെയുള്ള കുവൈറ്റ്, സോമാലി മുതലായ സ്ഥലങ്ങളിൽനിന്നു മലബാർ തീരത്തേക്കു വ്യാപാരത്തിനു വരുന്ന അറബി പ്രമാണികളുമായി വളരെ അടുപ്പമുള്ള ഒരു മരക്കച്ചവടക്കാരനാണ് വാസുവിന്റെ മുതലാളി പോക്കുഹാജി,

കാരയ്ക്ക (ഈത്തപ്പഴം)യും പാൽക്കായം, സുഗന്ധപ്പശ തുടങ്ങിയ യുനാനിമരുന്നുകളും ചേളവട്ടി, സുവറ മുതലായ കൈത്തൊഴിൽ വസ്തുക്കളും മറ്റും ഉരുക്കളിൽ കയറ്റി അറബികൾ മലബാർതീരത്തു വന്നിറങ്ങും. പകരം അവർ ഇവിടെനിന്നു തേക്ക്, വീട്ടി തുടങ്ങിയ മരത്തടികളും മരസ്സാമാനങ്ങളും കുരുമുളകും ചന്ദനവും ചായയും ബീഡിസിഗരറ്റുകളും മറ്റും വാങ്ങിക്കൊണ്ടുപോകും ഇതിന്റെ കൂടെ അവർ അറബിപ്പൊ നിന്റെ കള്ളക്കടത്തും തരപ്പെടുത്തും. വലിയ ഈന്തപ്പനയോല ക്കൊട്ടകളിൽ കുത്തിനിറച്ച കാരയ്ക്കയുടെ ഉള്ളിൽ സ്വർണ്ണക്കട്ടികളും സ്വർണ്ണനാണ്യങ്ങളും ഒളിച്ചുവച്ചിട്ടുണ്ടാവും. കസ്റ്റംസ് പരിശോധകരെ കബളിപ്പിച്ചും മുട്ടിയ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥന്മാർക്കു കോഴകൊടുത്തും കരയിലെത്തിക്കുന്ന ഈ സ്വർണ്ണങ്ങൾ, പോക്കുഹാജിയെപ്പോലുള്ള ഏജന്റന്മാർ രഹസ്യമായി വിറ്റു പണമാക്കി മാറ്റിക്കൊടുക്കും. ഈ കറുത്ത പണം കടത്തിക്കൊണ്ടു പോകാനും അവർ പല തന്ത്രങ്ങളും പ്രയോഗിച്ചിരുന്നു.

കഴുത്തുമുതൽ കാലിന്റെ നെരിയാണിവരെ ഞാന്നുകിടക്കുന്ന ഒഴുക്കൻ കുപ്പായം ധരിച്ച്, മൊട്ടത്തലയിൽ ചെറിയൊരു നൂൽത്തൊപ്പിയും വെച്ചു നീങ്ങുന്ന അറബികളെ ചെറുപ്പം മുതൽക്കേ ഒരു ഭയത്തോടുകൂടിയാണ് ശരീധരൻ വീക്ഷിച്ചിരുന്നത്. അറബിക്കഥകളിലെ കരിംഭൂതങ്ങൾ കടലിൽനിന്നു കേറിവരുന്ന ഒരു പ്രതീതി. അവർ ഒറ്റയായും കൂട്ടമായും ബീച്ചിലും ചിലപ്പോൾ തെരുവുകളിലും അലഞ്ഞുനടക്കും. കൽക്കരിയുടെ നിറം. പനഞ്ചേരട്ടകളെപ്പോലെയുള്ള ചുണ്ടുകൾ. അൽപം ചപ്പിയ മൂക്ക്. ആറടിയിലേറെ പൊക്കം. ആനയുടെ വണ്ണം. ചെപ്പുകുടത്തിൽ കല്ലിട്ടു കിലുക്കുംപോലെയാണ് അവരുടെ സംസാരം. അവർക്കൊരു പൊതുനാമധേയമുണ്ട്.അഹമ്മദ്.

കറുത്ത അറബികൾ അടിമകളാണ്. വെളുത്ത അറബികളാണ് യജമാനന്മാർ. വെളുത്ത നിലയങ്കി ധരിച്ച് മസ്ലിൻ തുണി ചാർത്തിയ ശിരസ്സിൽ കറുത്ത നൂൽക്കയർത്തെരിക പ്രതിഷ്ഠിച്ച്, കൈയിൽ ദ്വി (ജപമാല)യുമായി, പറക്കാൻ ഭാവിക്കുന്ന ആൽബാസ് പക്ഷിയെപ്പോലെ, ഇരിക്കുന്നുണ്ടാവും, കടപ്പുറത്തെ പാണ്ടികശാലത്തിണ്ണയിൽ ഒരു കസേരയിൽ, വെളുത്ത അറബി-യജമാനൻ ഷേക്ക്. ഉരുവിൽനിന്നു ചരക്കിറക്കിക്കഴിഞ്ഞാൽ കറുത്ത അറബികൾക്കു പിന്നെ,

ഒന്നുരണ്ടുമാസം കഴിഞ്ഞു മടക്കയാത്രയ്ക്കൊരുങ്ങുന്നതുവരെ വിശേഷിച്ചു ജോലിയൊന്നുമുണ്ടാവില്ല. അവർ തെരുവിൽ അലഞ്ഞു നടക്കും. ഒരുത്തൻ ഒരു പഴക്കുല
വാങ്ങി കൈയിൽ ഉയർത്തിപ്പിടിക്കും. കൂട്ടുകാർ അതിൽനിന്ന് ഓരോ പഴം ഉരിഞ്ഞു
തൊലിയോടെ ഭക്ഷിച്ചുകൊണ്ട് ആടിയാടിക്കൊണ്ടു നീങ്ങും. മാസങ്ങളോളം വഞ്ചിയിൽ ആടിയാടിക്കൊണ്ടു കഴിച്ചുകൂട്ടേണ്ടി വരുന്നതിനാലാണ് കരയിൽ നടക്കുമ്പോഴും അവർ ആടിപ്പോകുന്നതെന്നാണ് ഉസ്താദ് വാസു പറഞ്ഞത്. അങ്ങനെ ആടിയാലേ അവർക്കു

നടത്തത്തിനു ബാലൻസ് ഉറച്ചുകിട്ടുകയുള്ളവ കുട്ടികളും സ്ത്രീകളും അവരെ കാണുമ്പോൾ ഓടിയൊളിക്കും. ആ കാട്ടറബികൾ പിടിച്ചു. തിന്നുകളയുമെന്നാണ് കുട്ടികളുടെ പേടി. അട്ടർ നാട്ടുകാരിപ്പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി ഉരുവിൽക്കയറ്റി ഒളിപ്പിച്ച് അറേബ്യയിൽ എത്തിക്കാറുണ്ടായിരുന്ന, പണ്ടുകാലങ്ങളിൽ തരംകിട്ടിയാൽ ഇപ്പോഴും അവർ അതു ചെയുമെന്നാണ് ഉസ്താദിന്റെ വിശ്വാസം.

എന്നാൽ അറേബ്യയിൽ നിന്ന് ഇങ്ങോട്ടും അങ്ങോട്ടുമുള്ള ദീർഘമായ സമുദ്രയാത്രയിൽ അവർക്ക് അഹോരാത്രം അദ്ധ്വാനിച്ചു വേലചെയ്യണം. പായ കെട്ടുന്നതും തണ്ടുവലിക്കുന്നതും ഭക്ഷണം പാകംചെയ്യുന്നതുമെല്ലാം ഈ കരിമ്പന്മാരാണ്. യജമാനന്മാർക്കുവേണ്ടി ജീവൻ കളയാൻ കടപ്പെട്ടവരാണിവർ.

ഇവരെപ്പറ്റി ഉസ്താദ് ഒരിക്കൽ ഒരു കഥ പറഞ്ഞു. പോക്കു ഹാജിയുടെ ഒരു കക്ഷി

ഷേക്കിൽനിന്നു കേട്ട ഒരു കഥ.

അറേബ്യയിലെ ദുബായിൽനിന്നു നിബാറി(മലബാർ)ലേക്കു പുറപ്പെട്ട ഒരു ഉരു നടുക്കടലിലെ ഒരു പാറത്തുരുത്തിൽ കയറിപ്പോയി. വഞ്ചി അവിടെ കുരുങ്ങിക്കിടപ്പായി. ഒരു രക്ഷാമാർഗ്ഗവുമില്ല. ഷേക്കും അടിമകളും തങ്ങളുടെ മഖ്ബറ(ശവക്കല്ലറ)യായിത്തീർന്നേക്കാവുന്ന പാറത്തുരുത്തിലേക്ക് മിഴിച്ചുനോക്കിക്കൊണ്ട് ദിവസങ്ങൾ കഴിച്ചു. അങ്ങനെയിരിക്കെ ഒരുദിവസം ഉരുവിലെ അടിമപ്പരിഷകളിൽനിന്ന് അഹമ്മദ് മുന്നോട്ടുവന്ന് ഷേക്കിനെ താണുവണങ്ങി ഇങ്ങനെ ഉണർത്തിച്ചു: “ബഖല (ഉരു) അഹമ്മദ് ഇളക്കിവിട്ടു തരാം ബഖല ഇളകിയാൽ ഉടൻ യാത്ര തുടർന്നുകൊള്ളണം- അഹമ്മദിനെ കാക്കണ്ട.....അതും പറഞ്ഞ് അഹമ്മദ് കടലിലേക്കു ചാടി ഉരുവിന്റെ അടിഭാഗത്തേക്ക് ഊളിയിട്ടു മറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ ഉരു ഒന്നു ചലിച്ച് ഉലഞ്ഞുപൊങ്ങി. ജോലിക്കാർ ഉടൻ പായ വിടർത്തി, ഉരു കടലിലേക്കു കുതിച്ചുചാടി.

ഷേക്കും വഞ്ചിക്കാരും തിരിഞ്ഞുനോക്കിയപ്പോൾ തുരുത്തിനടുത്തുള്ള ജലത്തിൽ ചോര കലങ്ങിക്കിടക്കുന്നതാണു കണ്ടത്. സ്രാവുകൾ അവിടെ വട്ടംചുറ്റിക്കൊണ്ടിരുന്നു.

വെള്ളത്തിൽ മുങ്ങിയ അഹമ്മദ്, സർവ്വശക്തിയും ബലികഴിച്ച് ഉരുവിന്റെ അടിഭാഗം തന്റെ നടുപ്പുറംകൊണ്ടു പൊക്കിയിളക്കുകയാണു ചെയ്തത്. അതിൽ അവൻ വിജയിച്ചു. എന്നാൽ ആ സാഹസപ്രക്രിയയോടൊപ്പം നട്ടെല്ലു പൊട്ടിത്തകർന്ന് അവനു ജീവൻ വെടിയേണ്ടിവന്നു

അഹമ്മദിന്റെ ഗതി ഓർത്തപ്പോൾ ഷേക്കിന്റെ മിഴികളിൽനിന്നും അക്കൾ അടർന്നുവീണു.

ഉരുവിലെ അടിമകളിൽ വെച്ച് ഏറ്റവും ശക്തനായിരുന്നു യുവാവായ അഹമ്മദ്. അവന്റെ തീറ്റ അസാധാരണമായിരുന്നു. സമുദ്രയാത്രയിൽ അവരുടെ നിത്യാഹാരം മത്തിചേർത്തു പുഴുങ്ങിയ ഈത്തപ്പഴമാണ്. ഒരുപറ പുഴുക്കു മുഴുവനും അഹമ്മദ് ഒറ്റയിരുപ്പിനു ശാപ്പിടും. “തിന്നുമുടിക്കാൻ പിറന്ന പഹയൻ!' കൂട്ടുകാർ അവന്റെ തീറ്റ കണ്ടു പിരാകും. ഷേക്കും അവനെ ശകാരിക്കും;

“എടാ ഹിമാറേ, ഒട്ടകത്തെപ്പോലെ നിനക്ക് ഇരട്ടവയറുണ്ടോ? നബാറിലെത്തുന്നതിനുമുമ്പ് ഉരുവിലുള്ളതെല്ലാം വയറ്റിലാക്കി നീ ഞങ്ങളെ പട്ടിണിക്കിട്ടു കൊല്ലരുത്, കേട്ടോ!......

അഹമ്മദിന്റെ ആനത്തീറ്റ ഇപ്പോൾ ഒരനുഗ്രഹമായിത്തീർന്നു. ഉരു പൊക്കിയിളക്കാനുള്ള ശക്തി അവനു നേടിക്കൊടുത്തത് അവന്റെ ആനത്തീറ്റയാണ് ഷേക്കിന്റെ ജീവൻ രക്ഷിക്കാൻ ആ കറുത്ത അടിമ മടികൂടാതെ സ്വന്തം ജീവരക്തം ബലിയർപ്പിച്ചു.

തെരുവിലൂടെ നീങ്ങുന്ന കാട്ടറബികളെക്കാണുമ്പോൾ ശ്രീധരൻ അഹമ്മദിനെ ഓർക്കാറുണ്ട്. നട്ടെല്ലുകൊണ്ട് കൂറ്റൻ വഞ്ചി ഒറ്റയ്ക്കു പൊക്കിയിളക്കിയ അഹമ്മദിനെ ടൺകണക്കിൽ മത്തിയും ഈത്തപ്പഴവും തിന്നുകൊഴുത്ത് കൂറ്റൻ കുത്തിയ അഹമ്മദിന്റെ ദേഹം കടലിലെ കൊമ്പൻ സ്രാവുകൾ കടിച്ചുതിന്നുന്ന രക്തപങ്കിലമായൊരു ചിത്രവും ശ്രീധരന്റെ ഭാവനയിലേക്കൊഴുകിവരും....

അറബി മുതലാളിമാർ കള്ളക്കടത്തിന് ഈ കരിമ്പന്മാരെ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. സ്വർണ്ണനാണയങ്ങൾ അട്ടിയാക്കി നേർത്ത റബ്ബർ സഞ്ചിയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ തിരുകിക്കൊടുക്കും. അമ്പതു സ്വർണ്ണ നാണ്യങ്ങൾ ഇങ്ങനെ കുടലിൽ കടത്തിവയ്ക്കാൻ കഴിവുള്ള വീരന്മാർ ഇവരുടെയിടയിലുണ്ടായിരുന്ന

ചിലപ്പോൾ, ചരക്കുകൾ അറേബ്യയിൽ നിന്ന് ഉരുവിൽ കയറ്റിയയച്ച് ഉടമസ്ഥൻ വിമാനത്തിൽ പറന്നുവരും. പെയിനിൽ വരുമ്പോഴും ഇവരിൽ ചിലർ സൂത്രത്തിൽ സ്വർണ്ണം കടത്താറുണ്ട്.

ഭാസ്കരൻ മുതലാളിയുടെ അറബി സുഹൃത്ത്, അബ്ദുല്താഹ ഒരിക്കൽ ബോംബെയിൽ വിമാനമിറങ്ങിയത്, ഒരു കൈയിൽ തോൽപ്പെട്ടിയും മറ്റേക്കൈയിൽ ഒരു ടിഫിൻ തൂക്കിക്കൊണ്ടായിരുന്നു.

കസ്റ്റംസ് ഉദ്യാഗസ്ഥന്മാർ സംശയത്തോടെ അറബിയെ തടഞ്ഞു നിർത്തി. ആദ്യം തോൽപ്പെട്ടി സൂക്ഷ്മമായി പരിശോധിച്ചു. പെട്ടിയുടെ മൂടും മൂലയും അരുപ്പലകയുമെല്ലാം. കണ്ടുകെട്ടത്തക്ക വസ്തുക്കളൊന്നും കിട്ടിയില്ല. പിന്നെ ടിഫിൻ കാര്യർ ചൂണ്ടിക്കൊണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥൻ ചോദിച്ചു: “ഇതെന്താണ്?


“കണ്ടാലറിഞ്ഞുകൂടെ? എന്റെ ടിഫിൻ കാര്യം...... അറബിയുടെ മറുപടി. “തുറന്നു കാണിക്കണം.” ഉദ്യോഗസ്ഥന്റെ കൽപന. അറബി പാത്രത്തിന്റെ മുകളിലത്തെ തട്ടു തുറന്നു കാട്ടിക്കൊടുത്തു. പൊരിച്ച കോഴി.

ബിസ്മില്ലാഹി ചൊല്ലി അറുത്ത കോഴിയുടെ ഇറച്ചിയേ കഴിക്കൂ യാഥാസ്ഥിതികനായ അറബിഷേക്ക് ഹോട്ടലിൽ പാകം ചെയ്ത ചിക്കൻ വിശ്വസിക്കാൻ കൊള്ളില്ല. അതുകൊണ്ടാണ് വീട്ടിൽനിന്നുതന്നെ തയ്യാറാക്കി കൂടെ കൊണ്ടുവന്നിരിക്കുന്നത്.

ശരി 
രണ്ടാമത്തെ തട്ടു തുറന്നു. പൊറോട്ട അട്ടിയാക്കിവെച്ചിരിക്കുന്നു. ഇറച്ചിയോടൊപ്പം തിന്നാനുള്ള പൊറോട്ട,

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ തലച്ചോറിൽ ഒരു കൊള്ളിയാൻ മിന്നി. തടിച്ച കാണും പൊറോട്ടയ്ക്കുള്ളിൽ പൊൻ നാണ്യങ്ങൾ

ഉദ്യോഗസ്ഥൻ ഒരു ഫോർക്കുകൊണ്ട് പൊറോട്ടയുടെ പല കോണുകളിലും മദ്ധ്യത്തിലും കുത്തിനോക്കി. ഒന്നും തടയുന്നില്ല. രണ്ടാമത്തെ പൊറോട്ടയും പരിശോധിച്ചു. ശുദ്ധപൊറോട്ട തന്നെ. ഉദ്യോഗസ്ഥൻ വിട്ടില്ല. ആ തട്ടിൽ അടുക്കി വെച്ചിരുന്ന എട്ടു പൊറോട്ടയും കുത്തിയും കീറിയും പരിശോധിച്ചു. ഒരു കരടുപോലും തടഞ്ഞതായിക്കണ്ടില്ല.

മൂന്നാമത്തെ തട്ടിൽ ഉള്ളിയും പച്ചിലകളും മറ്റുമടങ്ങിയ സലാദായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥന്മാർ നിരാശയോടെ പരിശോധന മതിയാക്കി. തന്റെ പരിശുദ്ധഭോജനം അനാവശ്യമായി പരിശോധിച്ച് തന്നെ അലോസരപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത കസ്റ്റംസുകാരുടെ അവിവേകത്തിൽ അറബിപ്രമാണി അമർഷവും പ്രതിഷേധവും പ്രകടിപ്പിച്ചു. ഷേക്കിന് കസ്റ്റംസ് പരിശോധനയിൽ അസൗകര്യവും അലട്ടും തോന്നാൻ ഇടവരുത്തിയതിൽ ഉദ്യോഗസ്ഥന്മാർ പതിവുപോലെ പൊള്ളയായ ഖേദം പ്രകടിപ്പിച്ചു. ഒരു സലാം കൊടുത്ത് അറബിയെ പോകാനനുവദിച്ചു.

ഇരുപതിനായിരം ഉറുപ്പിക വിലയ്ക്കുള്ള അറബിപ്പൊന്നുംകൊണ്ടാണ് കസ്റ്റംസ് വലയത്തിൽനിന്നും അബ്ദുല്താഹ പുറത്തുവന്നത് ശുദ്ധസ്വർണ്ണം കൊണ്ടു സ്പെഷ്യലായി നിർമ്മിച്ചതായിരുന്നു അബ്ദുല്താഹയുടെ ടിഫിൻ കാര്യർ. കാലവർഷാരംഭത്തിനു മുമ്പുതന്നെ അറബികൾ നാടൻചരക്കുകൾ നിറച്ച

ഉരുക്കളുമായി തിരികെ അറേബ്യയിലേക്കു പുറപ്പെടും. മടക്ക യാത്രയ്ക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അലവലാതി സാധനങ്ങൾ വാങ്ങിക്കുട്ടുന്ന തിരക്കായിരിക്കും. മെതിയടി, ചൂടിക്കയർ, മരിക, ചിരട്ടക്കയിൽ, ഉലക്ക, ചൂരൽവടി, ചൂടിപ്പടം, ബീഡി, സിഗരറ്റ് മുതലായവ വാങ്ങി ശേഖരിക്കുന്നത് ആ അവസരത്തിലാണ്. അറബികൾക്കാവശ്യമുള്ള സാധനങ്ങൾ അങ്ങാടിയിൽനിന്നു തിരഞ്ഞെടുത്തു വാങ്ങാൻ അവരെ സഹായിക്കുന്നതിനു പോക്കുഹാജി വാസുറൈറ്റരെയാണു പറഞ്ഞയയ്ക്കുക.


കറുത്ത അടിമകൾ കടപ്പുറത്തെ പൂഴിമണ്ണിൽ വട്ടംചുറ്റിയിരുന്നു ബഖലയുടെ ക്യാൻവാസ് പായകൾ ഇഴയിടുകയോ, അതിൽ പുതിയ കഷണങ്ങൾ തുന്നിച്ചേർക്കുകയോ ചെയ്തുകൊണ്ടു കൂട്ടമായി പാട്ടുപാടുന്നുണ്ടാവും.

പോക്കുഹാജിയുടെ അറബിഷേക്ക് അറബിപ്പൊന്നു വിറ്റുകിട്ടിയ കറുത്ത പണം ഒളിച്ചുകടത്താൻ സിഗരടികളാണുപയോഗിച്ചിരുന്നത്. മുന്തിയ വി സിഗരറ്റുടിന്നുകൾ വാങ്ങി, സിഗരറ്റുകൾ മൂടി ഭദ്രമാക്കിയ മുകളിലത്തെ നേർത്ത ഈയത്തകിടിന്റെ വട്ട ബ്ലേഡുകൊണ്ടു മുറിച്ചെടുത്ത് സിഗരറ്റുകൾ നീക്കം ചെയ്ത് പകരം നൂറിന്റെ കറൻസിനോട്ടുകൾ അട്ടിയാക്കി ചുരുട്ടി ഉള്ളിൽ നിക്ഷേപിച്ച്, ഈയത്തകിടുകൊണ്ടു പഴയപോലെ മൂടി വിളക്കി ശരിപ്പെടുത്തും. അമ്പതു സിഗരറ്റുകളുടെ ഒരു ടിന്നിൽ, പതിനായിരം ഉറുപ്പികയുടെ കറൻസിനോട്ടുകൾ കൊള്ളിക്കാൻ കഴിയും. ഈ ടിന്നുകൾ പ്രത്യേകം അടയാളപ്പെടുത്തി, അലവലാതിച്ചരക്കുകളുടെ കൂട്ടത്തിൽ യഥാർത്ഥ സിഗരടിന്നുകൾക്കിടയിൽ കലർത്തിയിട്ടേക്കും.

പോക്കുഹാജിയുടെയും ഹാജിയുടെ അറബിക്കക്ഷികളുടെയും കൂടെയുള്ള ആറേഴു വർഷക്കാലത്തെ പരിചയംകൊണ്ടു വാസുറൈറ്റർ അവരുടെ വ്യാപാരങ്ങളുടെ എല്ലാ രഹസ്യങ്ങളും മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അക്കൂട്ടത്തിൽ അറബിപ്പൊന്നിന്റെ കുള്ളക്കടത്തുസൂത്രങ്ങളും.

ഈ സീസണിൽ, അറബികൾക്കു കൊണ്ടുപോകാനുള്ള അലവലാതി സാമാനങ്ങൾ വാങ്ങിക്കെട്ടിയൊരുക്കുന്ന തിരക്കിൽ വാസുറൈറ്റർ ഒരു പണി പറ്റിച്ചു. മാർക്കുചെയ്തു വെച്ചിരുന്ന സിഗരറ്റ് ടിന്നുകളിൽ ഒരെണ്ണം മാറ്റിക്കളഞ്ഞു. പകരത്തിനു പകരം ഒരു പുത്തൻടിൻ അവിടെ തിരുകിവയ്ക്കുകയും ചെയ്തു.

അതിരാണിപ്പാടത്തിനടുത്തുള്ള ഇടവഴിയിൽ വെച്ച് വെളുത്ത മീനാക്ഷിയെ കണ്ട്, സ്വസ്ഥംകുഞ്ഞാണ്ടിയുടെ അര ചുറ്റിപ്പിടിച്ചു പാട്ടും നൃത്തവും നടത്തിയ ദിവസം രാത്രിയിൽത്തന്നെ ഉസ്താദ് തടിതപ്പി.

പോക്കുഹാജി ആളെ അയച്ച് അന്വേഷിപ്പിച്ചു. വാസുറൈറ്റർ തലേന്നു രാത്രി പുരയിൽ വന്നിട്ടില്ല-കുമാരി നളിനീ പരിഹാസക്കേസിലെ പ്രതിയെ പോലീസുകാർ പല സ്ഥലത്തും അന്വേഷിച്ചു. വാസുവിന്റെ പൊടിപോലും കിട്ടിയില്ല.

അങ്ങനെ കുവൈറ്റിലെ ഒരു ഷേക്കിനു കള്ളപ്പൊ പണയത്തിന്റെ കണക്കിൽ പതിനായിരം ഉറുപ്പികയും, പോക്കുഹാജിക്കു മിടുക്കനായൊരു കണക്കപ്പിള്ളയും, കുമാരി

നളിനീപരിഹാസക്കേസിൽ പോലീസിന് ഒന്നാം പ്രതിയും അതിരാണിപ്പാടത്തെ സപ്പർസർക്കീറ്റ് സംഘത്തിന് അതിന്റെ നേതാവും ഒരു രാത്രികൊണ്ടു നഷ്ടപ്പെട്ടു.
68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക