shabd-logo

ജയമോഹനൻ

26 October 2023

2 കണ്ടു 2
കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....

പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം
പതിയുക. പിന്നെ നോട്ടം ക്രമേണ ഉയർന്നുപിടിക്കും - നെടുവീർപ്പിന്റെ
ആരംഭംപോലെ..... ഇംഗ്ലീഷ് ചിത്രമാസികകളിലെ ഏടുകൾകൊണ്ടു ഭംഗിയായി
പൊതിഞ്ഞ ക്ളാസ്സ് പുസ്തകങ്ങൾ ആഷിച്ചു പിടിച്ച തങ്കക്കൈത്തണ്ടിൽ കണ്ണുകൾ തെല്ലിട തങ്ങിനിക്കും. മറ്റേക്കൈയിൽ തലകുത്തനെ പിടിച്ച കുഞ്ഞിക്കുട അണ്ടികളഞ്ഞ പറങ്കിമാങ്ങയുടെ ആകൃതിയിലാണ് കടയുടെ സെല്ലുലോയ്ഡ് പിടി... അമ്പലമുക്കിലെത്തിയാൽ അവിടെ നിന്നും തൊട്ടടുത്തുള്ള പട്ടർമാത്തിന്റെ പടിക്കൽ.

വഴികൾ അവിടെവെച്ചു പിരിയുന്നു. ഒന്ന് കോളജിന്റെ ഭാഗത്തേക്ക്, മറ്റേത് ഗേൾസ് ഹൈസ്കൂളിന്റെ ഭാഗത്തേക്കും.

ഒരു വെള്ളിയാഴ്ച രാവിലെ നല്ല മുഹൂർത്തം നോക്കി (പത്തരമണിക്കു രാഹുകാലം തുടങ്ങും.) അതിരാണിപ്പാടത്തിന്റെ മൂലയിൽ വെച്ചുതന്നെ പിന്തുടരാൻ തീരുമാനിച്ചു.

പിന്തുടർന്നു ചുവടൊപ്പിച്ചുകൊണ്ട്. അമ്പലമുക്കിലെത്തി നായിക പതിവുപോലെ
പട്ടർമഠത്തിന്റെ പടിക്കൽ ഹാൾട്ട് നായകനു ഗതിമുട്ടി,
കാക്കയാട്ടാൻ കൈയിലൊരു കോലുമായി, മുറ്റത്ത് ഉണക്കാൻ പരത്തിയിട്ട കൊണ്ടാട്ടത്തിനു കാവലിരിക്കുന്ന പട്ടർമഠത്തിലെ അമ്മയാര് -പൊന്നിന്റെ നട്ടും ബോൾട്ടുമിട്ടു മുറുക്കിയ മൂക്കുള്ള മദ്ധ്യവയസ്ക്കയായ അമ്മയാര് കോലായത്തിണ്ണയിൽ നിന്ന് അകത്തേക്കു നോക്കി വിളിച്ചു പറയുന്നതു കേട്ടു: “എടീ
തങ്കമണി, ലീല വന്താച്ച് (കുളാസ്സ് മേറ്റായിരിക്കും തങ്കമണി)

നായകൻ അടുത്ത സ്റ്റേഷനറിക്കടയുടെ മുമ്പിൽ തങ്ങി. “പെൻസിലുണ്ടോ? പെരുമാൾച്ചെട്ടി, വയലറ്റ് പെൻസിൽ?

സ്റ്റേഷനറിക്കാരൻ കിഴവൻ നായര് ഇല്ലെന്നു തലയാട്ടി.

പത്ത് ഉണക്കവെറ്റിലയും നാലു സോഡാക്കുപ്പിയുമായി നേരംപോക്കാൻ
കുത്തിയിരിക്കുന്ന ആ കിഴവന്റെ കടയിൽ മുന്തിയ സ്റ്റേഷനറി സാധനങ്ങൾ ഉണ്ടാവില്ലന്നറിഞ്ഞുകൊണ്ടുതന്നെയാണ് ചോദിച്ചത് അയാളെപ്പോലെതന്നെ നേരം പോക്കാൻവേണ്ടി...

പട്ടർമഠത്തിന്റെ പടിക്കൽനിന്നു പച്ചപ്പാവാട ഒന്നു തിരിഞ്ഞുനോക്കി. കണ്ടു. കടാക്ഷങ്ങൾ ഇടഞ്ഞു. മതി, തൃപ്തിയായി. ഉദ്ദേശ്യം ഫലിച്ചു. കരളിലൊരു ഗാനവുമായി കോളജിലേക്കു നടന്നു.




കോളേജിലെത്തിയപ്പോൾ ഒരു സന്തോഷവാർത്ത: മാത്തമേറ്റിക്സ് ലക്ചറർ
രംഗനാഥ അയ്യങ്കാർ ലീവിലാണ് ചിക്കൻ പോക്സാണ്. ആ ഒഴിവുപീര്യഡിൽ ലൈബ്രറിയിലേക്കു തിരിച്ചു.

കോളജ് ലൈബ്രേറിയൻ കുഞ്ഞികൃഷ്ണമേനോൻ പുഞ്ചിരിതൂകിക്കൊണ്ട് ശ്രീധരനെ സ്വാഗതം ചെയ്തു. നന്നേ വെളുത്തു മെലിഞ്ഞു നീണ്ട്, മുതുക് അസാരം മുന്നോട്ടു വളഞ്ഞ, പതിഞ്ഞ സംഭാഷണവും സദാ പ്രസന്നമായ പെരുമാറ്റവുമുള്ള കുഞ്ഞികൃഷ്ണമേനോൻ ഒരു സാഹിത്യ രസികൻ കൂടിയാണ്. ശ്രീധരനോട് ഒരു പ്രതേക വാത്സല്യവും ഉണ്ട്. കോളജ് മാസികയിൽ പ്രസിദ്ധപ്പെടുത്തിയ കവിത വായിച്ചാസ്വദിച്ച ആദ്യമായി ശ്രീധരനെ അഭിനന്ദിച്ച മാന്യൻ കുഞ്ഞികൃഷ്ണമേനോനായിരുന്നു. (ആ നന്ദി ശ്രീധരനും
മനസ്സിൽ പുലർത്തിയിരുന്നു.)

"ആശാന്റെ ലീല" ശ്രീധരൻ ആവശ്യപ്പെട്ടു. അലമാര തുറന്നു പുസ്തകമെടുക്കുമ്പോൾ കുഞ്ഞികൃഷ്ണമേനോൻ സ്വാഭിപ്രായം

തുറന്നുപറഞ്ഞു. ലീലയേക്കാൾ എനിക്കിഷ്ടം നളിനിയാണ്. ശ്രീധരനും ഉള്ളിൽ ആ അഭിപ്രായം തന്നെയാണുണ്ടായിരുന്നത്. എന്നാൽ,

ഇപ്പോൾ വേണ്ടതു ലീലയാണ്. ഒരു മൂലയിലെ ബഞ്ചിൽ ചെന്നിരുന്നു പാരായണം തുടങ്ങി;

“പ്രണയപരവശേ ശുഭം നിന കുണരുക ഉണ്ടൊരു ദിക്കിൽ നിൻ പ്രിയൻ...

ആ ഈരടികൾ പത്തുപ്രാവശ്യം ആവർത്തിച്ചു വായിച്ചു. കോൾമയിർക്കൊണ്ടുപോയി....കാന്തദർശിയായ ആശാന് മനസാ ഒരു പ്രണാമമർപ്പിച്ചു.

വൈകുന്നേരം മധുരപ്രതീക്ഷയുമായി കോളജ് വിട്ടിറങ്ങി. അമ്പല മൂക്കിലേക്കുള്ള ഇടവഴി അടുക്കാറായപ്പോൾ നടത്തത്തിന്റെ സ്പീഡ് കുറയ്ക്കേണ്ടിവന്നു.

കോളജിൽനിന്നും ഗേൾസ് ഹൈസ്കൂളിൽ നിന്നും അമ്പല മുക്കിലേക്കുള്ള ദൂരം ഏതാണ്ട് ഒപ്പമാണ്. കോളജ് വിട്ടപ്പോൾ മുയലിനെപ്പോലെ ഓടിയോ എന്നൊരു സംശയം. പിന്നെ നീക്കം ആമയെപ്പോലെയായി. ഇടവഴിയുടെ ഇരുവശത്തുമുള്ള മതിലുകളിലെ കടലാവണക്കിന്റെയും വെള്ളിലച്ചെടികളുടെയും ഭംഗി നക്കിനുണച്ചുകൊണ്ടു നിരങ്ങി
നിരങ്ങി അമ്പലമുക്കിലെത്തിയപ്പോൾ....അതാ വരുന്നു കിഴക്കുനിന്ന് പടിഞ്ഞാറു ചാഞ്ഞ സൂര്യൻ ആ പാതയിൽ ചെമ്പട്ടു വിരിച്ചിട്ടുണ്ട്.

കൂടെയുള്ള തങ്കമണിയെയും കണ്ടു. ഉടലുമുള്ള ഒരു പെൺകിടാവ്.)

(സേലം മാങ്ങയുടെ മുഖവും പടവലങ്ങയുടെ പട്ടത്തിക്കുട്ടി സഖിയോട് എന്തോ ഫലിതം പറഞ്ഞു ചിരിച്ചുകൊണ്ടു മഠത്തിലേക്കു പടികയറി പോയി.

പച്ചപ്പാവാട മുഖവും താഴ്ത്തി പടിഞ്ഞാട്ടു നടന്നു.

മുക്കിൽ കാത്തുനിക്കുന്ന നായകനെ കണിശമായും കണ്ടിട്ടുണ്ടായിരിക്കണം. “പാരമിഷ്ടജനരൂപമോരുവാൻ നാരിമാർക്കു നയനം സുസൂക്ഷ്മമാം



എന്നല്ല മഹാകവിവാക്യം?

നേരിയ കരൾത്തുടിപ്പോടെ പച്ചപ്പാവാടയെ പിന്തുടർന്നു.

പകൽക്കിനാവുകളിൽ മുഴുകി അങ്ങനെ നീങ്ങിക്കൊണ്ടിരിക്കെ, ആരാനോ

വാങ്ങിക്കൊണ്ടുപോകുന്ന പച്ചപ്ലാവിലക്കെട്ടിന്റെ പിറകെ നാക്കും നീട്ടി നീങ്ങുന്ന ഒരാട്ടിൻകിടാവിന്റെ ചിത്രം മനസ്സിൽ കരുപ്പിടിപ്പിച്ചുവന്നു. സ്വയം ശപിച്ചു. (വേണ്ടാത്ത സന്ദർഭങ്ങളിലാണ് ഓരോ ആശയം മനസ്സിലേക്കു വിരുന്നുവരുന്നത്.) പച്ചക്കൊടിയുടെ പിറകെ അറിയാതെ അങ്ങനെ, അതിരാണിപ്പാടത്തിന്റെ

അതിർത്തിയും കടന്നു ദൂരെ എത്തിപ്പോകുമായിരുന്നു. കണ്ണനെ കണ്ടിരുന്നില്ലങ്കിൽ. അതിരാണിപ്പാടത്തേക്കു തിരിയുന്ന മുക്കിൽ നിക്കുന്നു കണ്ണൻ - തടിച്ചി

കുങ്കിച്ചിയമ്മയുടെ വീട്ടിലെ പണിക്കാരൻ. ഒരു ട്രാഫിക് കോൺസ്റ്റബിളിനെപ്പോലെ.

സ്റ്റോപ്പ് കണ്ണൻ കൈയുയർത്തിക്കാട്ടി. “ഞാനീടെ ങ്ങളേം കാത്ത നിക്വാ....

“എന്താ കണ്ണാ?”

“കുങ്കിച്ച്യമ്മ പൊരക്ക് ചെല്ലാമ്പറഞ്ഞിന്. “എന്താ കോള് ?"

“കുങ്കിച്ചിയമ്മേന്റെ ആങ്ങള കണാരിമേസ്തിരി വന്ന്ന് നാട്ട്ന്ന്-തക്കാരോണ്ട്.... “എന്താ സൽക്കാരം?”

“ചായേം പലകാരോം....ഞമ്മളെ കമ്പനിലെ എല്ലാരേം ചെണിച്ചിന്
(ഞമ്മളെ കമ്പനി? സപ്പർസർക്കീറ്റ് സംഘത്തിൽ ഒരിക്കലോ മറ്റോ ഒരു

മുട്ടുശാന്തിക്കു കണ്ണനെ കൂട്ടിയിട്ടുണ്ട്. ആ ചെക്കനാണു പറയുന്നത്; ഞമ്മളെ കമ്പനി.) “വാസേട്ടനും കേളുക്കുട്ടേട്ടനും ആശാരി മാദോനും ഒക്കെ അവ്ട്ണ്ട് ഷ്കോളിന്ന് വരാങ്കാത്തിരികാ ഓല......."
-ങ്ങള്

“ഉം

നീ പൊയ്ക്കോ -

ഞാനിതാ എത്തിപ്പോയി

വേം വരണ്....
ഉം ...." കണ്ണൻ ഓടിമറഞ്ഞു.

പടിഞ്ഞാട്ടു വീണ്ടും കണ്ണയച്ചു. നിറയെ വൈക്കോൽ കയറ്റിയ ഒരു മൂരിവണ്ടി, പിന്നിൽനിന്ന് ഇഴഞ്ഞുവന്ന് കടന്നുപോയി - പുല്ലുവണ്ടി പച്ചപ്പാവാടക്കാഴ്ചയെ
വിഴുങ്ങിക്കളഞ്ഞു.

വൈക്കോൽ വണ്ടിക്കു വരാൻ കണ്ട നേരം! ഇനി ഒരുനോക്കു കാണാൻ തിങ്കളാഴ്ചവരെ കാത്തിരിക്കണം....

കന്നിപ്പറമ്പിലെത്തി. മാളികമുറിയിലെ മേശപ്പുറത്ത് പുസ്തകങ്ങൾ വലിച്ചെറിഞ്ഞു. പിന്നെ കുറഞ്ഞൊന്ന് ആലോചിച്ച്, കൈയിൽക്കിട്ടിയൊരു നോട്ടുബുക്കെടുത്തു കക്ഷത്തിൽ വെച്ച്, താഴെയിറങ്ങി നേരെ അടുക്കളയിലേക്കു ചെന്ന് അമ്മയോടു പറഞ്ഞു. “ഞാൻ നാരായണൻ നമ്പ്യാരുടെ വീട്ടിലേക്കു പോവ്വാണ്

“നെനക്ക് ചായ വേണ്ടേ?” - അമ്മ.

“വേണ്ട - നമ്പ്യാരുടെ വീട്ടീന്നു കുടിച്ചോളാം.

ധിറുതിയോടെ പുറത്തുകടന്നു.

ഗോപാലേട്ടൻ കാലിൽ എന്തോ മരുന്നുപുരട്ടി കിടക്കുകയാണ്. കാലിൽ

വെള്ളവലിച്ചപോലെ തോന്നുന്നു. (ഗോപാലേട്ടൻ ഇപ്പോൾ കുഞ്ഞലവി മുസലിയാരുടെ

ചികിത്സയിലാണ്.)

അച്ഛൻ എത്തിയിട്ടില്ല. അച്ഛൻ പൂഴിക്കരയിലെ കുഞ്ഞഹമ്മദ് ഹാജിയുടെ കുട്ടികളെ ട്യൂഷൻ പഠിപ്പിക്കുന്നുണ്ട്. എട്ടുമണി കഴിഞ്ഞ വീട്ടിൽ മടങ്ങിയെത്തുകയുള്ളൂ. തടിച്ചി കുങ്കിച്ചിയമ്മയുടെ വീട്ടിലെത്തിയപ്പോൾ അവിടെ കൂട്ടർ ടിപ്പാർട്ടി

തുടങ്ങിക്കഴിഞ്ഞിരുന്നു.

“മൈനർ വരുന്നുണ്ട്” ശ്രീധരനെ കണ്ടപ്പോൾ കേളുക്കുട്ടി പടിക്കലേക്കു ചൂണ്ടിക്കാട്ടി പറഞ്ഞു. (വയസ്സ് പത്തൊമ്പതു കഴിഞ്ഞു. സീനിയർ ഇന്റർമീഡ്യറ്റ് ക്ളാസ്സിലെത്തി.

എന്നിട്ടും സപ്പർസർക്കീറ്റ് സംഘത്തിൽ ശ്രീധരൻ ഇപ്പോഴും മൈനർ തന്നെ!) തടിച്ചി കുങ്കിച്ചിയമ്മയുടെ ആങ്ങള, കണാരിമേസ്തിരി വടക്ക് മൂക്കളശ്ശേരിയിൽ നിന്നും

വന്നിരിക്കുകയാണ്. പെങ്ങളെ കാണാനും താൻ മൂക്കളശ്ശേരിയിൽ പുതുതായി പണിതീർപ്പിച്ച വീട്ടിലേക്കു ചില ഫർണിച്ചർ സാമാനങ്ങൾ പട്ടണത്തിൽനിന്നു

തിരഞ്ഞെടുത്തു വാങ്ങിക്കൊണ്ടു പോകാനും മാസ്റ്റർ ട്രെയിലർ കണാരിമേസ്തിരിക്ക് മൂക്കളശ്ശേരിയിൽ സ്വന്തം തുന്നൽക്കടയുണ്ട്.

മൂന്നു സിംഗർ മെഷീനുകളിൽ, നാലു തുന്നൽക്കാർ വേലചെയ്യുന്ന വലിയൊരു ടെയിലറിങ് ഷാപ്പാണത്രേ അത്. മെലിഞ്ഞു നീണ്ടൊരു കൊക്കീസാണ് കണാരിമേസ്തിരി -

ഒപ്പം നിന്നാൽ ‘10' എന്ന അക്കം പോലിരിക്കും.

ആങ്ങളയും പെങ്ങളും

ഉസ്താദ് വാസുവും ആശാരിമാധവനും ദാമുവും അവിടെ ഉണ്ടായിരുന്നു കുടക്കാൽ ബാലൻ ചന്തിക്കു വലിയൊരു കുരുവുമായി കിടപ്പിലാണ് വില്യംസായ്പിന്റെ മദാമ്മയ്ക്ക് അടിയന്തരമായി ചില ഉടുപ്പുകൾ ഇസ്തിരിവെച്ചു കൊടുക്കാനുള്ളതിനാൽ, പാർട്ടിക്കു വരാൻ സൗകര്യപ്പെടുകയില്ലെന്ന് കരിമ്പൂച്ച കണ്ണനോടു പറഞ്ഞയച്ചിരിക്കുന്നു.) സംഘത്തിലെ പുതിയ മെമ്പറാണ് ദാമു. പട്ടണത്തിൽ ഒരു മുസ്ലീമിന്റെ തുണിഷാപ്പിൽ അസിസ്റ്റന്റായി ജോലിചെയ്യുന്ന ദാമുവിന് കൊമ്പൻ എന്നൊരു പേരു കിട്ടിയിട്ടുണ്ട്. കാരണം, ദാമു ഇടയ്ക്കിടെ മാപ്പിളഹോട്ടലിൽ പോയി

മൂരിയിറച്ചി സാപ്പിട്ടും കുങ്കിച്ചിയമ്മ ടിപ്പാർട്ടിക്ക് നാലഞ്ചുതരം പലഹാരങ്ങൾ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. അതിരാണിപ്പാടത്തെ ദേശീയപലഹാരമായ 'ആറാംനമ്പറി'ന് (ഡൈമന്റിന്റെ ആകൃതിയിൽ മുറിച്ചെടുത്ത അമേരിക്കൻ മാവിന്റെ ചെറു പപ്പടങ്ങൾ വെളിച്ചെണ്ണയിൽ വറുത്തു മീതെ പഞ്ചസാരക്കുഴമ്പു പകർന്നു തയ്യാറാക്കിയത്) പുറമേ വടക്കൻ മുസ്ലീം പലഹാരമായ “മണ്ട'യും (അരിപ്പൊടിയും റവയും മുന്തിരിങ്ങ, ബദാംപരിപ്പ്, സുഗന്ധദ്രവ്യങ്ങൾ ഇവയും ക്ലക്കണ്ടവും ചേർത്ത് നെയ്യിൽ വറുത്ത്, ആ മിശ്രപദാർത്ഥം കുഴച്ചു പരത്തിയ അമേരിക്കൻ മാവിന്റെ "തോലിൽ വീണ്ടും പൊതിഞ്ഞ്, വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത്, കുമ്പൻ തൊപ്പിയുടെ രൂപത്തിലുള്ള അപ്പം) കുഞ്ഞിക്കലത്തപ്പവും ഇടിയൂന്നിയും മറ്റുമായിരുന്നു പ്ലേറ്റിൽ വിളമ്പിവെച്ചിരുന്ന
വിഭവങ്ങൾ.

ഭക്ഷിച്ചുകൊണ്ടിരിക്കെ കണാരി മേസ്തിരിയും ദാമുവും എന്തോ വലിയൊരു ചർച്ചയിൽപ്പെട്ടു. ആ സന്ദർഭത്തിലാണ് ശ്രീധരൻ പാർട്ടിയിൽ ചേർന്നത്.

കണാരിമേസ്തിരി പറയുന്നു. “ഒരു നൂറ് തെ-തെ, തെ. തെങ്ങിനുക്കൊല - കൂമ്പാരാക്കിവെച്ച പ്ലേക്ക്ണ്ട്..... (കുറച്ചൊരു വിക്കനാണ് മേസ്തിരി) ക ക ക ക്കണ്ടിട്ട് കണ്ണ് മയലത്ത് പോയി.....

മണ്ടയുടെ കഷണം ചവച്ചു വിഴുങ്ങി ഒന്നു ഞരങ്ങി, ചക്കരച്ചോറ് - എന്നിട്ടു പറഞ്ഞു:

“അത് അതികാരി അതിർപ്പായി പോറ്റുന്ന ജയമോഹനാണ്....." “ഊയെന്റമ്മോന്റെ കണാരിന്റൊരു മോഹം! - മാനത്തെ
അമ്പ്ള്യാനെ കിട്ട്വാന്ന് നോക്ക്” കുങ്കിച്ചിയമ്മയുടെ കമ്മന്റ്. ശ്രീധരനു കാര്യം മനസ്സിലായി. ചാപ്പുണ്ണി അധികാരിയുടെ മുറ്റത്തെ വെള്ള പ്രിൻസ് ഓഫ് വേൽസ് ചെടിയാണ് സംഭാഷണവിഷയം.

അധികാരിയുടെ ഭവനത്തിന്റെ മുറ്റം അലങ്കരിക്കുന്ന ആ കൂറ്റൻ ശുദ്ധ വെള്ള പ്രിൻസ് ചെടി നാട്ടിൽ മുഴുവനും പ്രസിദ്ധമാണ്. അതിന്റെ കൗതുകം കാണാൻ ദൂരെനിന്നും ആളുകൾ വരാറുണ്ട്. ഏതാണ്ട് ഒരാൾപ്പൊക്കത്തിൽ വളർന്ന തണ്ടിന്റെ ചുറ്റുപാടും, കവരങ്ങളിൽനിന്നു ചിതറി നിക്കുന്ന വെള്ളിലാവിന്റെ വർണ്ണത്തിലുള്ള കൊഴുത്തു ചുരുണ്ടു നീണ്ട ഇലകൾ വളഞ്ഞുകുത്തി ഇടതിങ്ങി വിലസുന്നത് ഒരദ്ഭുതദൃശ്യം തന്നെയായിരുന്നു. മുറ്റത്ത് ഒരു കൂറ്റൻ വെള്ളമയിൽ പീലികൾ വിടർത്തി നിക്കുകയാണെന്നു തോന്നും.

മരക്കച്ചവടക്കാരൻ ഉമ്മർ ഹാജി, ഏതോ ഉപകാരസ്മരണയോടെ ചാപ്പുണ്ണി അധികാരിക്കു കാഴ്ചവെച്ച ചെടിയാണത്. വളംചേർത്ത മണ്ണ് നിറച്ച ഒരു കൂറ്റൻ പീപ്പയിൽ വളർത്തിയ ആ ചെടി, പീപ്പയോടുകൂടിത്തന്നെ ഒരു കൈവണ്ടിയിൽ കയറ്റിയിട്ടാണ് അധികാരിയുടെ ഭവനത്തിന്റെ പടിക്കൽ എത്തിച്ചത്. അഞ്ചാറാളുകൾ ചേർന്നു പൊക്കിയെടുത്തിട്ടാണ് അതിനെ മുറ്റത്തു കൊണ്ടുവന്നു പ്രതിഷ്ഠിച്ചത്. ഭംഗിക്കുപുറമേ ഭാഗ്യലക്ഷണങ്ങളും തികഞ്ഞ ഒരു സസ്യരാജകുമാരനാണവൻ, അവൻ വന്നുചേർന്നതിന്റെ പത്താം മാസത്തിലാണ് അധികാരിയുടെ ഭാര്യ ഒരാൺകുഞ്ഞിനെ
പ്രസവിച്ചത്. (മുമ്പത്തെ ഏഴെണ്ണവും പെണ്ണായിരുന്നു.)

വീട്ടിൽ വളർത്തിവരുന്ന നായ്ക്കൾക്കും പശുക്കൾക്കും മറ്റു നാൽക്കാലികൾക്കും ചിലപ്പോൾ മനുഷ്യരുടെ പേരിടാറുണ്ട്. ചെടിക്ക് ആരെങ്കിലും അങ്ങനെ പേരിട്ടു കേട്ടിട്ടുണ്ടോ? -പാപ്പുണ്ണി അധികാരി അതു ചെയ്തു. വെള്ളപ്രിൻസിനോടുള്ള വാത്സല്യാതിരേകംകൊണ്ടു ചെയ്തുപോയി ചെടിക്ക് ജയമോഹനൻ' എന്നു പേരു വിളിച്ചു.

ആ പേരിന്റെ പിറകിലും ഒരു ചരിത്രമുണ്ട്, തനിക്ക് ഒരു ആൺകുഞ്ഞ് പിറന്നാൽ ആ ഓമനക്കുട്ടനെ വിളിക്കാൻ ഒരു പേര് അധികാരി മനസ്സിൽ കണ്ടുവെച്ചിരുന്നു. 'ജയമോഹനൻ, വൈറ്റ്പ്രിൻസിനെ കിട്ടിയപ്പോൾ അധികാരിക്കു പൊറുക്കാൻ കഴിഞ്ഞില്ല. നിധിപോലെ മനസ്സിൽ സൂക്ഷിച്ചു വെച്ചിരുന്ന പുത്രനാമം വൈറ്റ് പ്രിൻസിനു സമ്മാനിച്ചു. പിന്നെ പത്തുമാസം കഴിഞ്ഞ് ഉണ്ണിപിറന്നപ്പോൾ, ചെടിയുടെ
രാജകീയ കുലനാമം ഉണ്ണിക്കു നൽകി: “വത്സരാജൻ'. രാവിലെ ഉണർന്നെഴുന്നേറ്റാൽ അധികാരി കണികാണുന്നത് ജയമോഹനനെയാണ്.

കുമ്പയും തലോടി പുഞ്ചിരി തൂകിക്കൊണ്ട് കുശലം ചോദിക്കും: “എന്താ ജയമോഹനാ?- അവന്റെ അഴകും വളർച്ചയും ഗാംഭീര്യവും നോക്കി ആനന്ദിക്കും. വെൺപട്ടുചുരുളുകൾ നിവർത്തിപ്പിടിച്ച പോലുള്ള പത്രങ്ങളെ തഴുകിതാലോലിക്കും. ഇലയിലെവിടെയെങ്കിലും ഒരു പൂച്ചോ പൊടിയോ പുള്ളിയോ പറ്റിക്കിടക്കുന്നുണ്ടോ എന്നു സൂക്ഷിച്ചുനോക്കും. ഉണ്ടെങ്കിൽ തന്റെ കണ്ണട തുടയ്ക്കുന്ന പ്ലാനൽത്തുണിക്കണ്ടംകൊണ്ട് മൃദുലമായി

തഴുകിത്തഴുകി മായ്ച്ചുകളയും. ആളുകൾ കേട്ടാൽ പരിഹസിക്കുമെന്നു പേടിച്ചിട്ടാണ്; അല്ലങ്കിൽ അധികാരി
ചെടിയുടെ പീപ്പത്തടത്തിൽ രാവിലെ വെള്ളമൊഴിക്കുന്നതിനു പകരം പശുവിൻപാൽ
പകർന്നുകൊടുക്കുമായിരുന്നു.

ചാപ്പുണ്ണി അധികാരി അത്ര അരുമയോടെ പോറ്റിവളർത്തുന്ന വൈറ്റ് പ്രിൻസിലാണ് കണാരിമേസ്തിരി കണ്ണുനട്ടിരിക്കുന്നത്. കുങ്കിച്ചിയമ്മ പറഞ്ഞപോലെ, മാനത്തെ അമ്പിളിയെ കിട്ടാൻ നോക്കുന്നതാണ് അതിലും നല്ലത്.

“കേട്ടോ ടെയിലർമാസ്റ്റർ!..."കുഞ്ഞിക്കലത്തപ്പം കടിച്ചുതിന്നുകൊണ്ട് ഉസ്താദ് വാസു ഒരു പ്രഖ്യാപനത്തിനൊരുങ്ങുന്നു.

കണാരിമേസ്തിരി, വായിലേക്കു കൊണ്ടുപോകുന്ന മണ്ടക്കഷണം വഴിയിൽ
തങ്ങിനിന്നു.

“ടു അണാസ് തന്നാൽ ഞാൻ അധികാരിയുടെ ചെടി ഇസ്കിക്കൊണ്ടു വരാം
വാസു തമാശ പറയുകയാണെന്നു വിചാരിച്ചു മേസ്തിരി

“അത് കി-കി-കിക്കിട്ടാണെങ്കില് ഞാൻ ടു അൺഡ്ഡ് റുപ്പീസ് കൊ-കൊകൊ കൊടുക്കാൻ റഡിയാണ്.

"ടൂ അൺഡ്ഡും ത്രീ അൺഡ്ഡും ഒന്നും വേണ്ട. വാസു അൽപം
ചവച്ചിറക്കിക്കൊണ്ടു പറഞ്ഞു: “ടു അണാസ് മതി വെറും രണ്ടണ്. അധികാരിയുടെ ജയമോഹനനെ പിടിച്ചുകൊണ്ടുവന്നു ഞാൻ മാസ്റ്റരുടെ മുമ്പിൽ ഹാജരാക്കും.

അല്ലങ്കിൽ ഞാൻ വാഴക്കുന്നത്തു വാസു അല്ല.... വാസു പറയുന്നത് കാര്യമായിത്തന്നെയാണെന്നു മനസ്സിലായപ്പോൾ കണാരിമേസ്തിരിക്ക് ഉഷാറു പിടിച്ചു.

“കയ്യടിക്ക്..." മേസ്തിരി വാസുവിന്റെ നേർക്ക് കൈനീട്ടി. “ആദ്യം ടൂ അണാസ് എടുക്ക്” വാസുവും കൈനീട്ടി.

കണാരിമേസ്തിരി ഷർട്ടു പൊക്കി, അരയിലെ തോൽബെൽറ്റിന്റെ കീശക്കള്ളിയിൽനിന്നു ചില്ലറ രണ്ട് നുള്ളിയെടുത്ത് വാസുവിന്റെ കൈയിൽ സമർപ്പിച്ചു.

വാസു പൈസ കീശയിലിട്ടു കൈ താഴ്ത്തിപ്പിടിച്ചുകൊണ്ട് അൽപം ഗൗരവത്തോടെ
പറഞ്ഞു: “എന്നാൽ ഒരു കണ്ടീഷനുണ്ട്......

കണാരിമേസ്തിരി ഉൽക്കണ്ഠയോടെ വാസുവിന്റെ മുഖത്തേക്കു മിഴിച്ചു നോക്കി.

വാസു പറഞ്ഞു: “ഇതാണു കണ്ടീഷൻ: നാളെ രാത്രി അധികാരിയുടെ ചെടി ഇവിടെ
എത്തിയാൽപ്പിന്നെ അര മണിക്കൂറിനുള്ളിൽ ചെടിയും കൊണ്ടു സ്ഥലംവിട്ടുകൊള്ളണം. പുലർച്ചെ നാലുമണിക്ക് വടക്കോട്ട് ഒരു ലോക്കൽ ട്രെയിനുണ്ട് അതിൽ കേറി നേരെ
മുകളശെരിയിലേക്ക്.

കണാരിമേസ്തിരി സമ്മതിച്ചു. (ചെടി കിട്ടിയാൽ അതുംകൊണ്ട് ഹനുമാനെപ്പോലെ
പറക്കാൻ തയ്യാറായിരുന്നു. ടെയിലർ മാസ്റ്റർ) കൈയടിക്ക്. വാസു കൈനീട്ടി.

അങ്ങനെ ഉസ്താദ് വാസുവും കണാരിമേസ്തിരിയും ഹസ്തഗ്രഹണ മുദ്രയോടെ പാറുപ്പിച്ചു.

എല്ലാം കണ്ടും കേട്ടുംകൊണ്ട് അരികെ നിന്നിരുന്ന കുങ്കിച്ചിയമ്മ പകുതി കളിയായും പകുതി കാര്യമായും ഇങ്ങനെ ഉരിയാടി: “ കളിച്ച്കാളിച്ച്, കുരിക്കളെ നെഞ്ഞത്തായോ മക്കളെ, കളി പ്രിൻസ് ചെടി, ജയമോഹൻ ആ പ്രിൻസിന്റെ ആസ്ഥാനമോ? ചുറ്റുപാടും ഉയരെ

അതെല്ലാം മറന്നുകൊണ്ടാണോ ഉസ്താദ് വീരവാദം മുഴക്കി, രണ്ടണയും വാങ്ങി

കീശയിലിട്ട് മേസ്തിരിയോടു കൈയടിച്ചത്?.

വാസ്തവമോർത്താൽ ആ കളി കുറച്ചപകടം പിടിച്ചതുതന്നെയാണ്. വെള്ളക്കാരൻ കളക്ടർസായ്ക്കുപോലും ബഹുമാനിക്കുന്ന നാട്ടിലെ കുലീനനും ധനസമ്പന്നനും പ്രതാപിയുമായ അംശം അധികാരി അധികാരി പ്രാണനേക്കാൾ സ്നേഹിക്കുന്ന കന്മതിൽ കെട്ടിയ പറമ്പ്, മതിലിൽ ഇരുമ്പ്റ്റ് അതുപോട്ടെ ആ വീട്ടിൽ ഒരു നായയുണ്ട്. ടൈഗർ -ഒരു ശുനകരാക്ഷസൻ. മുൻകാലുകൾ മതിലിൽ കേറ്റിവെച്ച് മോന്ത വെളിയിലാക്കി ആ പഹയൻ ഒരിക്കൽ ഇടവഴിയിലൂടെ പോകുന്ന തന്നെ നോക്കിയ ആ നോട്ടം ശ്രീധരൻ മറക്കുകയില്ല. സോഡാക്കുപ്പിയിലെ പളുങ്കു ഗോട്ടി പോലെയുള്ള കണ്ണുകളും, വില്യം സായ്പിന്റെ തീൻമേശപ്പുറത്തെ വെള്ളി മുള്ളുകൾ പോലെയുള്ള പല്ലുകളും! ചെമ്പുകിടാരത്തിൽ ഇരുമ്പുലക്ക് കൊണ്ടു കൊട്ടുംപോലെ രാത്രിയിൽ അവന്റെ കുര കേൾക്കാം... അതു കേട്ടാൽ പിശാചുക്കൾ പോലും വഴിമാറി പൊയ്ക്കളയും ആ രണ്ടണയുടെ പ്രാധാന്യമെന്താണെന്നു ശ്രീധരനു മനസ്സിലായില്ല. ചാപ്പുണ്ണി അധികാരിയുടെ വീട് ആക്രമിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ

വേറെയും ചില വിഷമങ്ങളുണ്ടായിരുന്നു. ശ്രീധരന് കൃഷ്ണൻ മാസ്റ്റരും ചാപ്പുണ്ണി അധികാരിയും തമ്മിൽ സുഹൃത്തുക്കളാണ്. തെക്കര് നെയ്തുകാരും ദേശക്കാരും കേളഞ്ചേരിമേലാനും തമ്മിലുള്ള ബഹിഷ്കരണസമരത്തിൽ, ചാപ്പുണ്ണി അധികാരി കൃഷ്ണൻ മാസ്റ്റരുടെ കൂടെ ഒരു മൂന്നാംചേരിയിലാണ് നിലയുറപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഒരു പ്രമാണിയുടെ അയാൾ ചൂഷകനും അറുപിശുക്കനും ആണെങ്കിൽക്കൂടി മുതലു മോഷ്ടിക്കാനാണു മുതിരുന്നത് പരിപാടി പൊളിയുകയാണെങ്കിൽ ശ്രീധരന്റെ പൂച്ചും പുറത്താവും പിന്നെ നാടുവിടുകയേ രക്ഷയുള്ളു.

അധികാരിയുടെ വീട് ആക്രമിക്കുന്ന പരിപാടിയോട് ആദ്യമായി അപം ആശങ്ക പ്രകടിപ്പിച്ചു സംസാരിച്ചത് കൊമ്പൻ ദാമുവായിരുന്നു. “വാസേട്ടാ, ഇതു വേണ്ടീരുന്നില്ല. ദാമു ഇടിയൂന്നിയുടെ പ്ലേറ്റ് കാലിയാക്കിക്കൊണ്ടു മെല്ല പറഞ്ഞു.

അപ്പോൾ ശ്രീധരനും ഒന്നു മാന്തിക്കൊടുത്തു: “അധികാരിയുടെ വീട്ടിൽ അധികാരിയുടെ വീടാക്രമണമല്ല, ഹജൂർക്കച്ചേരിയിലെ ഖജനാ കൊള്ളയടിക്കാനുള്ള പരിപാടിയാണ്. ഓ, ശരി! ആശാരി മാധവൻ റെഡി. അധികാരിയുടെ വീട്ടിലേക്ക്..... പേടിയുള്ളവരാരും വരണ്ട......” എന്നും കൂട്ടിച്ചേർത്തു. അപ്പോൾ മൈനറും കൊമ്പനുമടക്കം എല്ലാവരും ഉറക്കെ പറഞ്ഞു. “വരാം-വരാം ഞങ്ങൾക്കാർക്കും പേടിയില്ല. മണി പന്ത്രണ്ടടിക്കാൻ കാത്തുകിടക്കുകയാണ്. ശ്രീധരൻ അതി നിഗൂഢമായൊരു
നരിപോലത്തെ ഒരു നായുണ്ട്. ഉടനെ ചക്കരച്ചോറു ചാടിവീണു. “നരിയോ പുലിയോ എന്തുണ്ടായാലും അധികാരിയെ ഒന്നു ബ്ലീച്ചടിപ്പിക്കണം.” വെള്ള പ്രിൻസ് ചെടി മോഷ്ടിക്കുന്നതിലല്ല. അധികാരിയെ
ബ്ലീച്ചടിപ്പിക്കുന്നതിലാണ് ചക്കരച്ചോറിനു താൽപര്യം കാരണമുണ്ടായിരുന്നു. അഞ്ചാറുമാസം മുമ്പ് ഒരുദിവസം കേളുക്കുട്ടിയുടെ വീട്ടിലെ പശുവിനെ കാണാതായി. പല സ്ഥലത്തും അനേഷിച്ചു. കണ്ടുകിട്ടിയില്ല. ആറേഴു ദിവസം

കഴിഞ്ഞപ്പോഴാണറിയുന്നത്. പശു അധികാരിയുടെ ആലയിലുണ്ടെന്ന്. രാത്രി പറമ്പിലെ പയർ വളപ്പിൽ ആക്രമണം നടത്തിയ പയ്യിനെ ആരോ പിടിച്ച് അധികാരിയുടെ പൗണ്ടിൽ കൊണ്ടുപോയി ഏൽപ്പിച്ചതായിരുന്നു. ഏഴുദിവസത്തെ തീറ്റച്ചെലവും പിഴയുമടക്കം നാലര ഉറുപ്പിക അംശക്കച്ചേരിയിൽ അടച്ചു രശീതി കാട്ടിക്കൊടുത്തതിനുശേഷമാണ് പയ്യിനെ പൗണ്ടിൽനിന്നു വിട്ടുകൊടുത്തത്. അധികാരി ഒരു ദയ വിചാരിച്ചിരുന്നെങ്കിൽ 'ഒറ്റക്കായും കൊടുക്കാതെ തന്റെ പയ്യിനെ വിട്ടുകിട്ടുമായിരുന്നു എന്നാണു കേളുക്കുട്ടി ഇപ്പോഴും വിശ്വസിക്കുന്നത്. ആ ദുഷ്ടനോടു പകവീട്ടണം. അതായിരുന്നു ചക്കരച്ചോറിന്റെ വാശി.

എല്ലാം കേട്ടുകൊണ്ട് അതേവരെ മൗനം പൂണ്ടിരുന്ന ഉസ്താദ് വാസു ഒടുവിൽ പ്രഖ്യാപിച്ചു. “നാളെ രാത്രി. സപ്പറില്ലാ-സർക്കിറ്റ് മാത്രം-ചാപ്പുണ്ണി

പിറ്റേന്നു ശനിയാഴ്ച.

മിലിട്രിയാ രമണനീക്കത്തിനുള്ള നിശ്ചിതസമയം നോക്കിക്കൊണ്ടിരിക്കുന്ന ഒരു ലെഫ്റ്റനന്റിന്റെ ജാഗ്രതയോടെ.

മണി പന്ത്രണ്ടു മുട്ടി.

മാളികവരാന്തപ്പടിയിൽ കേറി മൂലക്കൽ പ്പടവിലേക്കു കാലെടുത്തു വെച്ചപ്പോൾ
പെട്ടെന്ന് ഓർത്തു: താഴെ കോലായിൽ ഗോപാലേട്ടൻ കിടക്കുന്നുണ്ട്. ഗോപാലേട്ടനോടും ഗോപാലേട്ടന്റെ ആ നശിച്ച ദിനത്തോടും ആദ്യമായി ഒരു വെറുപ്പുതോന്നി, ആ നിമിഷത്തിൽ.

പാതിരായ്ക്ക്, കള്ളനെപ്പോലെ പതുങ്ങിക്കൊണ്ടു വീട്ടിന്റെ മൂലക്കല്ലുകൾ ചവിട്ടിയിറങ്ങിപ്പോകുന്നത്, ഗോപാലേട്ടന്റെ കണ്ണിൽപ്പെട്ടു പോയാൽ പലനാൾ കള്ളൻ ഒരുനാൾ പെടും എന്ന ചൊല്ല ശരിയായിത്തീരും തന്നെപ്പറ്റി ചിത്തവഴിക്കായിരിക്കും ഗോപാലേട്ടന്റെ ചിന്തകൾ പോവുക -നല്ല സ്വഭാവഗുണമുള്ളൊരു കുട്ടി എന്ന് അനുജനെപ്പറ്റിയുള്ള ഗോപാലേട്ടന്റെ ധാരണ തകർന്നുപോകും. തടിച്ചി കുങ്കിച്ചിയമ്മയെപ്പറ്റി വളരെ നല്ല അഭിപ്രായമല്ല.
കന്നിപ്പറമ്പിലെയും അയൽപക്കത്തേയും ആളുകൾക്കുള്ളത് എന്നും ശ്രീധരൻ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് കുങ്കിച്ചിയമ്മയുടെ വീട്ടിലേക്കാണു പോകുന്നത് എന്ന നേരു പറഞ്ഞാലും അത് അപവാദശങ്കയ്ക്കിടനൽകും. പറഞ്ഞ സമയത്തു. കുങ്കിച്ചിയമ്മയുടെ വീട്ടിൽ മൈനറെക്കണ്ടില്ലങ്കിൽ ഉസ്താദ് പറയും: പേടിത്തൂറി പിന്നെ സപ്പർസംഘത്തിൽ നിന്നും പുറത്താക്കിക്കളയും.

ഒരു നിമിഷം ശങ്കിച്ചുനിന്നു കഥയെഴുത്തുകാരുടെ പ്രിയപ്പെട്ട പ്രയോഗം പോലെ
“നിർണ്ണായകമായ ഒരു നിമിഷം. പിന്മാറുന്ന പ്രശ്നമില്ല. ശ്രീധരൻ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു: “വരുന്നതു വരട്ടെ.'

പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി കൽപ്പടവുകളിറങ്ങി. നല്ല ഇരുട്ട്. ഗോപാലേട്ടന്റെ പായിലേക്കൊന്നു നോക്കി. മൂപ്പർ മൂടിപ്പുതച്ചുറങ്ങുകയാണ്.

അനക്കമില്ല.

ഒരാശ്വാസനെടുവീർപ്പ് ഒതുക്കിപ്പിടിച്ചുകൊണ്ട്, ചുമരിന്റെ മറവിലൂടെ പടിക്കലേക്കു നീങ്ങി. ഇടവഴിയിലിറങ്ങി പിന്നെ പത്തുമിനിറ്റിനകം കുങ്കിച്ചിയമ്മയുടെ

വീട്ടിലെത്തിച്ചേർന്നു. അവിടെ ആശാരി മാധവനും കൊമ്പൻ ദാമുവും ചായ്പിലിരുന്ന് എന്തോ പണിയെടുക്കുന്നു. അടുത്തു ചെന്നു നോക്കി രണ്ടു വലിയ കാലിച്ചാക്കുകൾ തുന്നിക്കൊട്ടുകയാണ്. കുറച്ചുകഴിഞ്ഞപ്പോൾ കൈയിലൊരു പൊതിയുമായി ഉസ്താദ് കേറി വന്നു. പിന്നാലെ

ചക്കരച്ചോറും അവന്റെ കൈയിലും ഉണ്ടായിരുന്നു ഒരു പൊതി ചാക്കുകഷണത്തിൽ കെട്ടിയ എന്തോ കനത്ത നീണ്ടൊരു സാധനം. “എന്താണിഷ്ടാ ഇത്?” ശ്രീധരൻ ചക്കരച്ചോറിന്റെ പൊതിയുടെ
ഉള്ളടക്കത്തെപ്പറ്റി സംസാരിച്ചു.

“മന്ത്രക്കോല്, ചക്കരച്ചോറ് ഗൗരവം നടിച്ചു പറഞ്ഞു. “എല്ലാം റെഡി?” ഉസ്താദ് വിളിച്ചുചോദിച്ചു.

“റെഡി!” മാധവനും ദാമുവും ഒരേസ്വരത്തിൽ മറുപടി പറഞ്ഞു.

(കണാരിമേസ്തിരി ഊണും കഴിഞ്ഞു നേരത്തെതന്നെ ഉറങ്ങാൻ കിടന്നിരുന്നു.

മൂപ്പർക്കു പുലർച്ചവണ്ടിക്കു പുറപ്പെടണമല്ലോ മൂക്കളശ്ശേരിക്ക്.)

ഉസ്താദ് പതിവുപോലെ കുങ്കിച്ചിയമ്മയുടെ കാലു തൊട്ടു നെറുകയിൽ വെച്ചു. “അലമ്പൊന്നുംല്യാതെ ന്റെ മോൻ പോയി വാ!” എന്ന് കുങ്കിച്ചിയമ്മ
വാസുവിന്റെ നെറുകയിൽ തൊട്ടനുഗ്രഹിക്കുകയും ചെയ്തു.

അങ്ങനെ സംഘം പുറപ്പെട്ടു. ഉസ്താദിന്റെ കൈയിൽ കടലാസിൽ പൊതിഞ്ഞുകെട്ടിയ ഒരു വെട്ടുകത്തിയും ഒരുണ്ടപ്പൊതിയും.

കൊമ്പന്റെ കൈയിൽ ഒരു ടോർച്ച്.

ആശാരിയുടെ കക്ഷത്തിൽ കാലിച്ചാക്കുകെട്ട് ഒരു കൈയിൽ ചൂടിക്കയറും.

ചക്കരച്ചോറിന്റെ കൈയിൽ “മന്ത്രക്കോല് - മൈനറുടെ കൈയിൽ ഒന്നുമില്ല.



ഇടവഴിയിലൂടെ നടന്നു റോഡിലെത്തി. റോഡിലെ ആദ്യത്തെ മുനിസിപ്പൽ

വിളക്കുകാലു സമീപിച്ചപ്പോൾ ഉസ്താദ് മൈനറോടു കൽപ്പിച്ചു വിളക്കു കാലിൽ കേറാൻ. വിളക്കു തിരി നീട്ടി ജ്വലിപ്പിക്കാനായിരുന്നില്ല ഇപ്പോഴത്തെ കൽപ്പന. തിരി താഴ്ത്തി

വിളക്കു കെടുത്തിക്കളയാനായിരുന്നു. മൈനർ ആ കൃത്യം യഥാവിധി നിർവ്വഹിച്ചു.

അധികാരിയുടെ വീട്ടിലേക്കു തിരിയുന്ന ഇടവഴിവരെ, റോഡിലെ എല്ലാ വിളക്കുകളും അങ്ങനെ ഓഫ്!

അധികാരിയുടെ പറമ്പിന്റെ കന്മതിൽക്കെട്ടു സമീപിച്ചു. പറമ്പിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ, മതിലിനു പുറത്ത് എല്ലാവരും തങ്ങിനിൽപ്പായി.

ഉസ്താദ്, കൈയിലെ പൊതിയഴിച്ചു. ഉള്ളടക്കം കറുത്ത അലുവ, ആട്ടച്ചുളിപോലെയുള്ള നാലാംതരം അലുവ. അലുവാണിത്തെരുവിൽ പോയി ഉസ്താദ് പ്രകാ തിരഞ്ഞെടുത്തു വാങ്ങിയതാണ്.

ഉസ്താദ് ആ പദാർത്ഥം ആവശ്യമുള്ള വലിപ്പത്തിൽ ഒരുരുളയാക്കി. ഉരുളയിൽ ബാക്കിയായത് ആശാരി മാധവനും കൊടുത്തു. മാധവൻ അലുവാ വായിലിട്ടു ചവച്ചുകൊണ്ട്

അഭിപ്രായം പറഞ്ഞു: “പല്ലിമ്മല് പറ്റുന്നു-ന്നാലും നല്ല രസംണ്ട്. “കൊരയ്ക്കെടാ മാധവാനായ് കൊരയ്ക്ക്.” ഉസ്താദ് മതിലിന്റെ മുകളിലേക്കു ചൂണ്ടി ആജ്ഞാപിച്ചു.

മാധവൻ മധുരംപുരണ്ട വിരലു നക്കി നൊട്ടിനുണച്ച്, പിന്നെ മതിലിന്മേൽ പറ്റിപ്പിടിച്ചുകയറി. രണ്ടു കൈയും മതിലിന്മേൽ ഊന്നി പറമ്പിലേക്കു കഴുത്തു നീട്ടി ഒരു കുരകുരച്ചു. “ I'm a am."

അസ്സൽ ചെത്തലപ്പട്ടിയുടെ കുര

ചെമ്പുകിടാരത്തിൽ ഇരുമ്പുലക്കകൊണ്ടു കൊട്ടുന്ന ശബ്ദത്തോടെ അതാ കുതിച്ചുവരുന്നു. അധികാരിയുടെ ടൈഗർ.

മാധവൻ താഴോട്ടു ചാടി ഒരോട്ടംവെച്ചുകൊടുത്തു. ഉസ്താദ് കൈയിലെ ഉരുള്ള മതിലിനപ്പുറത്തെ മൂലയിലേക്ക് എറിഞ്ഞുകൊടുത്ത് താഴെ പതുങ്ങിക്കിടന്നു.

ടൈഗറിന്റെ കര ഒരു മുരൾച്ചയായി മാറി പിന്നെ ഒച്ചയില്ല. “കുടുങ്ങി!” ഉസ്താദ് തലയാട്ടിക്കൊണ്ടു പറഞ്ഞു. “കേറടാ മാധവാ പോയി ഗേറ്റ് തുറക്ക്.” ഉസ്താദ് വീണ്ടും മതിലിലേക്കു ചൂണ്ടിക്കാട്ടി.

മാധവൻ കാലിച്ചാക്കും ചൂടിക്കയറും മതിലിനപ്പുറത്തേക്കെറിഞ്ഞു. പിന്നെ മതിലുകേറിമറിഞ്ഞു. അപ്പുറത്തു പോയി, ഇരുമ്പുഗേറ്റിന്റെ ഓടാമ്പൽ നീക്കി ഗേറ്റ് തുറന്നു. ഉസ്താദും ചക്കരച്ചോറും കൊമ്പനും മൈനറും അകത്തു പ്രവേശിച്ചു.

അധികാരിയുടെ ജയമോഹൻ

പ്രിൻസ് വെൺകൊറ്റക്കുടയും പിടിച്ചു മുറ്റത്തു

വിലസുന്നത് ഇരുട്ടിലും കാണാമായിരുന്നു. പ്രിൻസിന്റെ പീപ്പത്തടത്തിൽ ഉസ്താദ് സൂക്ഷ്മതയോടെ ആക്രമണം തുടങ്ങി. ടോർച്ചിന്റെ മുഖം പൊത്തിപ്പിടിച്ചുകൊണ്ട് കൊമ്പൻ, കുറേശ്ശെയായി ലൈറ്റടിച്ചുകൊടുത്തു. പ്രിൻസിന്റെ കൊമ്പുകളും ഇലകളും മാധവൻ

ഒതുക്കിപ്പിടിച്ചുകൊടുത്തു. ചക്കരച്ചോറ് ചൂടിക്കയർകൊണ്ടു വരിഞ്ഞുകെട്ടി ചെടിയുടെ താരും കുറെ കൊച്ചുവേരുകളും മണ്ണോടുകൂടി ചെറിയൊരു ചാക്കുകഷണത്തിൽ ഒതുക്കിക്കെട്ടിക്കഴിഞ്ഞപ്പോൾ മൈനർ കാലിച്ചാക്കു തുറന്നുപിടിച്ചുകൊടുത്തു. ഒരു നിമിഷംകൊണ്ട് ജയമോഹൻ പ്രിൻസ് ചാക്കിനുള്ളിലായി.

ഈ പ്രകിയയിൽ പ്രിൻസിന്റെ നാലഞ്ച് ഇലകൾ കൊഴിഞ്ഞു പോയിരുന്നു. ഉസ്താദ് ആ ഇലകളെല്ലാം പെറുക്കി ചാക്കിലിട്ടു.

“ഒരൊറ്റ ഇലയോ, ഒരു തരി മണ്ണോ മുറ്റത്തു കാണരുത്.” ഉസ്താദ് കൽപ്പിച്ചു. കുഴിക്കുമ്പോൾ താഴെ തെറിച്ചുവീണ മണ്ണും കരടുമെല്ലാം മൈനർ തൂത്തുവാരി പീപ്പയിൽത്തന്നെ നിക്ഷേപിച്ചു.

അപ്പോൾ ചക്കരച്ചോറ് തന്റെ മന്ത്രക്കോലിന്റെ കെട്ടഴിച്ചു. ഇരുട്ടത്ത് അതെന്താണെന്നു മനസ്സിലായില്ല ശ്രീധരന്. ഒന്നു പിടിച്ചുനോക്കി "അയ്യാ എന്നു പറഞ്ഞു കൈ പിടപ്പിച്ചുകൊണ്ടു പിൻവലിച്ചു. പാമ്പു കൊത്തിയ പോലെ തോന്നി. സാധനം, ഒരു ചട്ടുകക്കള്ളിച്ചെടി! മെലിഞ്ഞു വികൃത രൂപിയായ ആ മുൾച്ചെടി പ്രിൻസിനു പകരം പീപ്പയിൽ പ്രതിഷ്ഠിച്ചു കേളുക്കുട്ടി.

അധികാരിയോടുള്ള പകയുടെ പ്രതീക അപ്പോൾ മാധവൻ, ഉസ്താദിന്റെ കൈയിലെ വെട്ടുകത്തി വാങ്ങി പറമ്പിലേക്കു

പോകുന്നതു കണ്ടു.

അധികാരി, പറമ്പിൽ കുറെ ദ്വീപ് തെങ്ങിൻതൈകൾ നട്ടിട്ടുണ്ടായിരുന്നു. ആ തൈകളിൽനിന്നു കുറെ തളിരിലകൾ അരിഞ്ഞെടുത്തു കൈയിൽ പിടിച്ചുകൊണ്ടാണ് ആശാരി തിരിച്ചെത്തിയത്.

“ഇതെന്തിനാ മാധവാ?" ഉസ്താദ് ചോദിച്ചു.

“ആവശ്യംണ്ട്.” എന്നു മാത്രമായിരുന്നു മാധവന്റെ മറുപടി. ചക്കരച്ചോറ് പ്രിൻസിനെ തലയിലേറ്റി നടന്നു.

ഗേറ്റ് കടന്നപ്പോൾ ഉസ്താദ് ആശാരിയോടു പറഞ്ഞു. “എടോ, മര്യാദ കാണിക്ക്. ഗേറ്റ് പൂട്ടിയിട്ടു പോ.

ആശാരി, തൈത്തെങ്ങോലക്കെട്ട് കൊമ്പന്റെ കൈയിലേൽപ്പിച്ച് അകത്തു നിന്നും

ഗേറ്റ് ഓടാമ്പൽ നീക്കി പൂട്ടി, മതിലുകേറി മറിഞ്ഞു പുറത്തുചാടി.

കുങ്കിച്ചിയമ്മ അനുഗ്രഹിച്ചപോലെ അലമ്പൊന്നുംകൂടാതെ നേതാവും കൂട്ടുകാരും കുങ്കിച്ചിയമ്മയുടെ വീട്ടിൽ തിരിച്ചെത്തി. കണാരിമേസ്തിരി ഉറക്കുണർന്ന് ഉൽക്കണ്ഠയോടെ നോക്കിയിരിക്കയായിരുന്നു. ഉസ്താദ്, ചാക്കിന്റെ കെട്ടഴിച്ചു ജയമോഹനെ പുറത്തുചാടിച്ച്

ഒന്നു പ്രദർശിപ്പിച്ചു. വിക്കിന്റെ ആധിക്യംകൊണ്ടു കണാരി മേസ്തിരിക്കു വാക്കുകൾ പുറത്തു വന്നില്ല.

പ്രിൻസിനെ വീണ്ടും ചാക്കിലാക്കി, കെട്ടാൻ തുനിഞ്ഞപ്പോൾ ആശാരി വിലക്കി. ചാക്ക് ഏറ്റുവാങ്ങി, തൈത്തെങ്ങോലകൾ ചാക്കിന്റെ മുകളിൽ കുത്തന്നെ കെട്ടിയുറപ്പിച്ചു.

എന്നിട്ട്  കാണാറിമേസ്തിരിയോട് ഉപദേശിച്ചു 
ആരേകിലും ചോദിച്ചാൽ 
ദ്വീങ്ങി തയ്യാണെന്നു പറഞ്ഞേക്കണം. (ആരു ചോദിക്കാനാണ്? ആളുകൾക്കു കണ്ടാലറിഞ്ഞുകൂടേ, ചാക്കിൽ
തെങ്ങിൻ തയ്യാണെന്ന്?)

അങ്ങനെ അധികാരിയുടെ ജയമോഹൻ പ്രിൻസിനെ ചാക്കുകുപ്പായമിടുവിച്ച്, അധികാരിയുടെതന്നെ തൈത്തെങ്ങോലകൊണ്ടു ശിരസ്സിൽ കിരീടമണയിച്ച്, കണ്ണന്റെ തലയിലേറ്റി തീവണ്ടിയാപ്പീസിലേക്കെഴുന്നള്ളിച്ചു. ഉസ്താദും സഖാക്കളും അന്യോന്യം ചുമലിൽ കൈവച്ചുകൊണ്ട് അഭിമാനത്തോടെ ആ കാഴ്ച നോക്കിനിന്നു.

യാത്ര പറയുമ്പോൾ കണാരിമേസ്തിരി ആദ്യം ഉസ്താദിനും പിന്നെ, പരിപാടിയിൽ പങ്കെടുത്ത ശേഷം അംഗങ്ങൾക്കും (മൈനറും ആശാരിയുമടക്കം) കൈകൊടുത്തു.

പിറ്റേന്നു പ്രഭാതം!

ചാപ്പുണ്ണിഅധികാരിയുടെ ഭവനം. അധികാരി ഉണർന്നെഴുന്നേറ്റ് കോലായിൽ വന്നു മുറ്റത്തേക്കു നോക്കി.

സ്വപ്നമോ, മായയോ, മതിബ്രാന്തിയോ, മഹേന്ദ്രജാലമോ, മന്ത്രവാദമോ?

ജയമോഹനൻ മെലിഞ്ഞു മുരടിച്ച ഒരു മുൾച്ചെടിയായി മാറിയിരിക്കുന്നു.

അധികാരിയുടെ മിഴികൾ മുറ്റം മുഴുവനും പരതി. ഒരിലയോ പൊടിയോ അവിടെയെങ്ങും ചിതറിക്കാണുന്നില്ല. ഒരുറുമ്പരിച്ച ലക്ഷണംപോലുമില്ല. ഗേറ്റിലേക്കു നോക്കി; ഗേറ്റ് ഭരം!

അപ്പോൾ അധികാരിക്ക് ഒരു ഭൂതോദയമുണ്ടായി. തലേന്നാൾ അവിടെ ഒരു സന്ന്യാസിവേഷക്കാരൻ വന്നിരുന്നു. ധർമ്മം കൊടുക്കാതെ അധികാരി ആ മനുഷ്യനെ ആട്ടിപ്പറഞ്ഞയയ്ക്കുകയാണു ചെയ്തത്. ആ ദിവ്യസന്ന്യാസി ശപിച്ചതായിരിക്കും. വെള്ളപ്രിൻസ് കള്ളിച്ചെടിയായിപ്പോട്ടെ എന്ന്

പെട്ടെന്ന് ടൈഗറിനെ ഓർത്തു. ടൈഗറെവിടെ? ടൈഗർ ടൈഗർ ടൈഗർ........

ടൈഗറുടെ നിഴലാട്ടംപോലുമില്ല.

കുമ്പയും തടവിക്കൊണ്ട് അധികാരി പറമ്പിലേക്കിറങ്ങി. പറമ്പിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ തനിയേ എന്തോ മധുരസല്ലാപത്തിൽ മുഴുകിക്കിടക്കുന്നു

ഉസ്താദ് എറിഞ്ഞുകൊടുത്ത ഇര മണംപിടിച്ച് ആർത്തിയോടെ കപ്പിയ നായ ഫോർക്കുപോലെയുള്ള പല്ലുകളിൽ കോർത്തുകുടുങ്ങിയ അലുവ ഉഴിയാനോ വിഴുങ്ങാനോ കഴിയാതെയും, അതിന്റെ മധുരലഹരിയിൽ മയങ്ങിയും അങ്ങനെ കിടക്കുകയായിരുന്നു നായയുടെ വായിൽ ആ അലുവാ ഗോളം ഇനിയും അലിഞ്ഞു തീർന്നിട്ടുണ്ടായിരുന്നില്ല.

68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക