ജഗള ഊക്കു പെരുകിവരികയാണ്.
ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം.
ജില്ലയുടെ തെക്കും കിഴക്കുമുള്ള മൂലകളിലെ ഗ്രാമങ്ങൾ മുഴുവനും ലഹളക്കാരുടെ വരുതിയിലാണ്. അവർ കച്ചേരികൾ കൈയേറി ഖജാനകൾ കൊള്ളയടിച്ചും റിക്കാർഡുകൾ ചുട്ടുകരിച്ചും പോലീസ്സ്റ്റേഷനുകൾ ആക്രമിച്ചു കീഴടക്കി തോക്കുകളും മറ്റായുധങ്ങളും കൈവശപ്പെടുത്തിയും എവിടെയും തേർവാഴ്ച
നടത്തിക്കൊണ്ടിരിക്കയാണ്. നമ്പൂതിരിയില്ലങ്ങളും ഹിന്ദുഗൃഹങ്ങളും കൈയേറി നെല്ലും
പണവും കവർച്ചചെയ്തും ഹിന്ദുക്കളെ ബലാൽക്കാരമായി മതം മാറ്റിയും അതിനു
കൂട്ടാക്കാത്തവരെ കൊലപ്പെടുത്തിയും കൂട്ടു ബാങ്ക് മുഴക്കിക്കൊണ്ടു മുന്നേറുകയാണ് അവർ
സ്വന്തം രാജാവിനെയും ഗവർണ്ണർമാരെയും സേനാനായകന്മാരെയും
അവരോധിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണം നമശ്ശിവായ ചൊല്ലിപ്പോയി.
ലഹളക്കാരെ പേടിച്ചു നാട്ടിൻപുറങ്ങളിൽനിന്നു ജനങ്ങൾ കൂട്ടംകൂട്ടമായി, കെട്ടും ഭാണ്ഡങ്ങളുമായി പട്ടണത്തിലേക്കു പ്രവഹിക്കുന്നു -കലാപം ഇങ്ങോട്ടു പടർന്നുപിടിച്ചാൽ പട്ടണത്തിലുള്ളവർ എവിടെപ്പോകും? അതിരാണിപ്പാടത്തെ മുതിർന്ന ആളുകൾ തമ്മിൽ കൂടിയാലോചിച്ച് കൃഷ്ണൻ മാസ്റ്ററുടെ
നേതൃത്വത്തിൽ ഒരു യോഗം വിളിച്ചു. ജഗളക്കാർ വന്നാൽ എതിർക്കണം.
അതിന് ആദ്യമായി ആയുധങ്ങൾ ശേഖരിക്കണം. തോക്കുകൾ കിട്ടുകയില്ല. പിന്നെ
എന്തുചെയ്യും?
"കരിമ്പനത്തടികൊണ്ടും തെങ്ങിൻ തടികൊണ്ടും കുന്തങ്ങൾ ഉണ്ടാക്കണം.
മീശക്കണാരൻ അഭിപ്രായപ്പെട്ടു. അതിനോട് എല്ലാവരും യോജിച്ചു.
മരക്കൊത്തൻ വേലപ്പനെ സമീപിച്ചു.
“എടോ വേലപ്പാ, മീശ പറഞ്ഞു: “ജഗളക്കാർ വന്നാൽ ഞങ്ങൾ തരം പോലെ പടവെട്ടുകയോ പാഞ്ഞാളിക്കുകയോ ചെയും നിനക്കു രണ്ടിനും ആവതില്ല.
നീയിവിടെ കുടുങ്ങിപ്പോവും. അതുകൊണ്ടു ജഗളക്കാരെ എതിർക്കാന് ആവശ്യമായ കുന്തങ്ങളെല്ലാം നീ നിന്റെ ആശാരി നീലാണ്ടനെക്കൊണ്ടു പ്രീയായി ഉണ്ടാക്കിത്തരണം.
മരക്കൊത്തൻ സമ്മതിച്ചു.
ആശാരി നീലാണ്ടൻ, മേശകസേലപ്പണികളെല്ലാം മാറ്റിവെച്ച് രണ്ടു ദിവസംകൊണ്ട് ഇരുപത്തെട്ടു വാരിക്കുന്തങ്ങൾ ചെത്തിയുഴിഞ്ഞ് തയ്യാറാക്കിക്കൊടുത്തു.
അന്തിമയങ്ങിയാൽ അതിരാണിപ്പാടം ആശങ്കാകുലമായിത്തീരും. സന്ധ്യയ്ക്കുതന്നെ അത്താഴമൊരുക്കിക്കഴിച്ച് പെണ്ണുങ്ങളെയും കുട്ടികളെയും പുരത്താക്കി വാതിലടച്ച് പുരുഷന്മാരെല്ലാം കുന്തവും പിടിച്ച് ലഹളക്കാരുടെ ബാങ്ക് വിളി ചെവിയോർത്തുകൊണ്ട്
അങ്ങുമിങ്ങും കൂടിനിൽക്കും.
പകൽ എല്ലാവരും അവരവരുടെ പണിക്കു പോകും-ജഗളക്കാർ വരുന്നത്
പാതിരായ്ക്കോ പുലർച്ചയ്ക്കോ ആയിരിക്കുമെന്നാണു വിശ്വാസം. എക്സമിലിട്രി ബാകുഞ്ഞപ്പൂവും രംഗത്തിറങ്ങി.
കീറിപ്പറിഞ്ഞൊരു കാക്കിക്കളസം അരയിൽ പിടിച്ചുകെട്ടി ഒരു സാൻഡോ ബനിയനുമിട്ട് കുഞ്ഞപ്പൂ നിത്യവും രാവിലെ സ്ഥലത്തെ ചെറുപ്പക്കാർക്കു മിലിട്രി
പരിശീലനം കൊടുത്തു ഡ്രിൽ, മാർച്ചിങ്, ഓട്ടം, ചാട്ടം തൊട്ട ഇനങ്ങൾ. (ശ്രീധരനോട് ഒരു പിത്തളവിസിലും വായ്ക്കുവാങ്ങിയിരുന്നു.)
ശ്രീധരനും ഒരു ഡ്യൂട്ടി കിട്ടി; വിളംബരക്കാരൻ സ്ഥലവാസികളെ അറിയിക്കാനുള്ള യുദ്ധമുറക്കാര്യങ്ങൾ ചുറ്റിനടന്നു വിളിച്ചുപറയണം.
“വൈകുന്നേരം ചെത്തുകഴിഞ്ഞാൽ ചെത്തുകാരെല്ലാരും അവരവരുടെ കുത്തികൾ കന്നിപ്പറമ്പിൽ ഹാജരാക്കിക്കൊള്ളണം-വലേട്ടന്റെ കൽപ്പന....... കാലിയായൊരു ചായപ്പാട്ട കഴുത്തിൽ കെട്ടിത്തൂക്കി ഒരു കോലെടുത്തു കൊട്ടിക്കൊണ്ട് ശ്രീധരൻ ഉറക്കെ വിളിച്ചുപറയും.
(കഴുത്തിലെ ഡ്രമ്മും, 'വലേട്ടന്റെ കൽപ്പന' എന്ന വാക്യവും ശ്രീധരന്റെ സ്വന്തം വകയായിരുന്നു.)
“വലേട്ടന്റെ കൽപ്പന എന്നു പറയണ്ടടാ കന്നിപ്പറമ്പിൽ
ഹാജരാക്കിക്കൊള്ളണമെന്നുമാത്രം മതി.” കുഞ്ഞപ്പു മീശ തിരുമ്മി കണ്ണുരുട്ടിക്കൊണ്ട്
അനുജനെ ശാസിച്ചു. കന്നിപ്പറമ്പ് രാത്രിയിൽ ആയുധപ്പുരയായി മാറി.
എല്ലാവരും ഉഷാർ!
ഈർച്ചക്കാരൻ വേലുവിന്റെ പൂരമുറ്റത്തു ചെന്നുനിന്നു മീശക്കണാരൻ ഉറക്കെ പറഞ്ഞു: “പെണ്ണുങ്ങൾക്കും ചില പണിയൊക്കെയുണ്ട്. അടുപ്പത്ത് എപ്പോഴും എണ്ണ
തിളപ്പിച്ചുവെക്കണം-മാപ്പിളമാർ അകത്തു കേറുകയാണെങ്കിൽ അവരുടെ
തലയിലൊഴിക്കാൻ...
“എപ്പഴും എണ്ണ തെളപ്പിച്ചുവെക്കാൻ എവ്ട്ന്നാണ് എണ്ണ!" വേലുവിന്റെ ഭാര്യ ഉണ്ണൂലി രണ്ടുകൈയും മലർത്തിക്കാട്ടിക്കൊണ്ടു ചോദിച്ചു. “വെള്ളം തിളപ്പിച്ചുവച്ചാലും മതി” മീശ ചെലവുചുരുക്കിപ്പറഞ്ഞു.
“എപ്പഴും വെള്ളം കാച്ചിവെക്കാൻ എവ്ട്ന്നാണു വെറക്?'' ഒക്കത്തു കൈയും കുത്തി
നിന്നുകൊണ്ട് വീണ്ടും ഉണ്ണൂലിയുടെ ചോദ്യം.
മീശയ്ക്ക് അരിശം ചൊടിച്ചു: “എന്നാലേ, മാപ്പളമാരുടെകൂടെ അങ്ങ് ഇറങ്ങിപ്പൊയ്ക്കോ മേക്കാതും കുത്തി,
തലേല് തട്ടോം ട്ട് കദീശയുമ്മയായങ്ങനെ നടക്കാലോ നല്ല കൊമ്പന്റെ ഇറച്ചീം ബെയിക്കാം
“ദാ-നോക്കേ. കണാരാ, തോന്ന്യാസം പറഞ്ഞാ...... ഉണ്ണൂലി മീശയുടെ നേർക്കു വിരൽചൂണ്ടി നിന്നു.
മീശ പിന്നെ ഒരക്ഷരം മിണ്ടിയില്ല.
“എണ്ണം കൊഴമ്പും ഒന്നും വേണ്ട.'' ഉണ്ണൂലി തലയാട്ടിക്കൊണ്ടു പറഞ്ഞു:
“അടുക്കളേല് ഒലക്കണ്ടെങ്കില് പത്ത് മൊട്ടത്തല ഉണ്ണൂലി തമർത്തും.
മീശ തലകുനിച്ചു സമ്മതിച്ചുകൊടുത്തു. അതിനുപോന്ന പെണ്ണു തന്നെയാണ്, ഉണ്ണൂലി. ലഹളയുടെ വർത്തമാനങ്ങൾ ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ചില കാലിക ലഘുലേഖാപത്രങ്ങളും പുറത്തുവന്നു. കലാപവാർത്ത', 'മലബാർ ലഹള എന്നൊക്കെയായിരുന്നു ആ കാലണപ്പത്രങ്ങളുടെ പേരുകൾ. ലഹള ബാധിതപ്രദേശങ്ങളിലെ സ്ഥിതികളെയും, ലഹളക്കാരെ പേടിച്ചോടുന്നവരുടെ ഓട്ടങ്ങളെയുംപറ്റിയുള്ള രസികൻ ലഘുലേഖനക്കവിതകളും തെരു മൂലകളിൽ പാടി വിപന നടത്തിയിരുന്നു. ശ്രീധരൻ ആ രസികൻ കവിതകൾ മനഃപാഠമാക്കി ചൊല്ലിയാടി
അതിരാണിപ്പാടത്തുകാരെ വിനോദിപ്പിച്ചു. “കാവും തിറയും വേണ്ടെന്നായി
കാവിലെ ദേവൻ കാശിക്കോടി
മുട്ടാസ്ലാഢ്യൻ നമ്പൂരാരോ
മൊട്ടയടിച്ചൊരു മാപ്പിളയായി.....
അങ്ങനെയൊക്കെയായിരുന്നു ആ കലാപം തുള്ളൽ.
ലഹളക്കാരുടെ ചെയ്തതികളെക്കുറിച്ചുള്ള കിംവദന്തികളാണ് ജനങ്ങളെ കൂടുതൽ ഭയവിഹ്വലരാക്കിയത്.
മൂരിമാംസം തീറ്റുക, നഗ്നരാക്കി നിർത്തി സുന്നത്തു കഴിക്കുക, കുളിപ്പിച്ചുകേറ്റി കഴുത്തു വെട്ടുക.അങ്ങനെ പല നിചവിക്രിയകളും ലഹളക്കാർ നടത്തിയിരുന്നുവ
ലഹളക്കാരുടെ ഒറ്റുകാരും ചാരന്മാരും പല വേഷത്തിലും പട്ടണത്തിൽ നടക്കുന്നുണ്ട്. ഒരു ദിവസം കിട്ടൻറ്റർ അങ്ങനെയൊരു ന്യൂസും കൊണ്ടാണ് കന്നിപ്പറമ്പിലേക്കു വന്നത്: “കേട്ടില്ലേ? ഇന്നലെ അങ്ങാടിയിൽ വച്ച് ഒരു പെരിക്കാലൻ മാപ്പിളയെ പോലീസ് സംശയിച്ചു പിടിച്ചു. കാക്കയെ പിടിച്ചു.
പരിശോധിച്ചപ്പഴല്ല കള്ളി വെളിച്ചത്തായത്. പെരിക്കാലല്ല ലഹളക്കാർ സ്വകാര്യ ഏജന്റുമാർക്ക് എത്തിക്കാൻ കൊടുത്തയച്ച കത്തുകളാണ് ഒരു വലിയ പൊതിയാക്കി കാലിൽ തുണിശ്ശീല ചുറ്റിക്കെട്ടി, പെരിക്കാൽ പോലെയാക്കി വെച്ചിരിക്കുന്നു. ഈച്ചകളെ വരുത്താൻ ശിലക്കെട്ടിന്റെ മീതെ കുറച്ചു ചക്കരയും തേച്ചുപിടിപ്പിച്ചിട്ടുണ്ട് പോലീസ് ആ കാക്കയുടെ കാല് കുത്തുകളോടുകൂടി അങ്ങനെത്തന്നെ വാഴക്കുല വെട്ടുംപോലെ വെട്ടിയെടുത്ത് കലക്ടർ സായ്പിന്റെ മുമ്പിൽ കൊണ്ടുവെച്ചുവെന്നാണു
ലഹളക്കാരുടെ ചില ദല്ലാളികൾ കൃതിമമുടിവെച്ച്, നെറ്റിയിൽ ചന്ദനപ്പൊട്ടും തൊട്ട്, ഹിന്ദുക്കളുടെ വേഷത്തിലും ഇറങ്ങിയിട്ടുണ്ടെന്ന് സൂപ്പുകണ്ണൻ പറഞ്ഞു. കണ്ണൻ, തെരുവിൽ സൂപ്പു വിക്കാൻ പോയപ്പോൾ അങ്ങനെയൊരുത്തന്നെ പോലീസ് പിടിച്ചുകൊണ്ടുപോയ
കഥ കേട്ടുവത്രെ. “മാപ്പിളയാണെന്ന് എങ്ങനെ മനസ്സിലായി?” കുളൂസ് പറങ്ങോടന്റെ ചോദ്യം: “ തുണി പൊന്തിച്ചു നോകാ?
“എല്ലാര്ടെയും തുണിപൊന്തിച്ചു നോക്കാൻ കഴിയോ? സൂപ്പു കണ്ണൻ പറഞ്ഞു: “പോലീസുകാർ ഒരെളുപ്പവിദ്യ കണ്ടുപിടിച്ചിട്ടുണ്ട്. സംശയം തോന്നിയാൽ ഓർക്കാപ്പുറത്ത് ഒരൊറ്റ അടിവെച്ചുകൊടുക്കും. ചന്ദനപ്പൊട്ടുകാരൻ മാപ്പിളയാണെങ്കിൽ
ഹളേളാ’ എന്നായിരിക്കും നിലവിളിക്കുക.
ഒരുദിവസം രാവിലെ മീശ ഓടിവന്നു പറഞ്ഞു: “പട്ടാളപ്പെൻസില് വന്നിട്ടുണ്ട്.
“എന്ത്?-പട്ടാളപ്പെൻസിലോ?” കൃഷ്ണൻമാസ്റ്റർ അദ്ഭുതത്തോടെ ചോദിച്ചു.
“ങ്ഹാ! പട്ടാളപ്പെൻസില് വെള്ളപ്പട്ടാളം, മീശ ഉറപ്പിച്ചു പറഞ്ഞു: “അവര് വാളഷ്ടടിക്കുന്നത് ഒന്നു ചെന്നു നോക്കട്ടെ."-മീശ തീവണ്ടിപ്പാതയ്ക്കടുത്തേക്കുതന്നെ ഓടി. “പട്ടാളസ്പെഷ്യലാണ്.”-കൃഷ്ണൻമാസ്റ്റർ അവിടെ കൂടി നിന്നവർക്ക് മീശ പറഞ്ഞതിന്റെ അർത്ഥം വ്യാഖ്യാനിച്ചുകൊടുത്തു: “പട്ടാളക്കാർ മാത്രം കയറിയ വണ്ടി കല്ലും മറ്റും കയറ്റുന്ന തുറന്ന പെട്ടിയാണ് ബാലന്റ്.
പട്ടാളക്കാർ തീവണ്ടിയിലെ ബാലസ്റ്റ് പെട്ടികളിൽ കേറിയിരുന്ന് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നതിനെപ്പറ്റിയാണ് കണാരൻ ‘വാളഷ്ടടിക്കുന്നത്' എന്നു പറഞ്ഞത്.
ലഹളയൊതുക്കാൻ പ്രത്യേകം വെള്ളപ്പട്ടാളം എത്തിയിരിക്കുന്നു എന്ന വാർത്ത ജനങ്ങൾക്കു വലിയ ആശ്വാസം പകർന്നുകൊടുത്തു. തുടർച്ചയായി റെയിലിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരുന്ന വണ്ടികളിലെ മുടിയില്ലാത്ത ബാലസ്റ്റ് വാഗണുകളിൽ തോക്കും കുന്തവും പിടിച്ചു നിക്കുന്ന വെള്ളക്കുരങ്ങന്മാരെപ്പോലെയുള്ള പട്ടാളക്കാരെ, അദ്ഭുതത്തോടും ആശ്വാസത്തോടുംകൂടി നോക്കിനിന്നു. അതിരാണിപ്പാടത്തെ ആണുങ്ങളും കുട്ടികളും പെണ്ണുങ്ങൾ പട്ടാളക്കാരെപ്പേടിച്ചു. പുറത്തിറങ്ങിയില്ല.
ലഹളക്കാരെ ഭീഷണിപ്പെടുത്താനും, നാട്ടുകാരിൽ രക്ഷാബോധം വളർത്താനുംവേണ്ടിയുള്ള ഒരു തന്ത്രമായിരുന്നു ആയുധധാരികളായ വെള്ളപ്പട്ടാളക്കാരുടെ
അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ വൃഥാസഞ്ചാരം. പുതുതായിറങ്ങിയ വെള്ളക്കാർ വാലുള്ള ജാതി'യാണ് എന്നൊരു സംസാരം
അതിരാണിപ്പാടത്തു പ്രചരിച്ചു. ഈ അദ്ഭുതവാർത്തയുടെ സൂത്രധാരൻ ആരായിരുന്നുവെന്നു നിശ്ചയമില്ല. മീശ അത് ഏറ്റുപാടിനടന്നു. പലരും അതു വിശ്വസിച്ചു. പെണ്ണുങ്ങൾ മൂക്കത്തു വിരലുവെച്ചു തമ്മിൽത്തമ്മിൽ എന്തോ കുശുകുശുപ്പറഞ്ഞു ചിരിച്ചു.
വേലുവിന്റെ ഉണ്ണൂലി മാത്രം അഭിപ്രായപ്പെട്ടു. “പട്ടിൽ ചായം പിടിപ്പിക്കാനുള്ള പൊള്ള്.
അപ്പോൾ ആശാരി നീലാണ്ടൻ ശഠിച്ചു പറഞ്ഞു: “അസ്സല് വെള്ളക്കാര്ക്ക്
ആസനത്തിൽ ഒരു വാല് കാണും, ഉളിപ്പിടിപോലെ.
പട്ടാളത്തിൽ പോയ അവന്റെ അളിയൻ പറഞ്ഞതാണ്.
വെള്ളക്കാരന്റെ വാലു കാണാൻ ശ്രീധരനും ചാത്തുണ്ണിയും പട്ടാളവണ്ടി വരുന്നതുംകാത്തു റെയിൽപാതയ്ക്കരികിലെ കമ്പിവേലിമേൽ കേറി നിന്നു വണ്ടി പിറകോട്ടടിക്കുകയാണ്. പറങ്കിമാങ്ങാപോലത്തെ മുഖമുള്ള പട്ടാളക്കാർ തോക്കും പിടിച്ചു. തലങ്ങും വിലങ്ങുമായി നിന്നു പാട്ടുപാടുന്നു.
ചാത്തുണ്ണി മെല്ലെ ശ്രീധരനെ ഒന്നു തോണ്ടി, ശ്വാസം അടക്കിപ്പിടിച്ച്, പിന്തിരിഞ്ഞുനിക്കുന്ന ഒരു പട്ടാളക്കാരന്റെ പൃഷ്ഠം ചൂണ്ടിക്കാട്ടി മന്ത്രിച്ചു. “അതാ കണ്ടോ! കെട്ടിപ്പൊതിഞ്ഞുവെച്ചത്?
ശ്രീധരൻ സൂക്ഷിച്ച നോക്കി. എന്തോ പൊതിഞ്ഞുകെട്ടിവെച്ചിട്ടുണ്ട്; വാല് തന്നെ.
അന്നു വൈകുന്നേരം കൃഷ്ണൻമാസ്റ്റർ സ്കൂളിൽനിന്നു വന്നപ്പോൾ ശ്രീധരൻ ഓടിച്ചെന്ന് ആ അദ്ഭുതവാർത്ത അച്ഛനോടു പറഞ്ഞു:
“അച്ഛാ! ഞാൻ വെള്ളക്കാരന്റെ വാല് കണ്ടു.
കൃഷ്ണൻമാസ്റ്റർ അതു കേട്ടു പൊട്ടിച്ചിരിച്ചു: “എന്തെടാ, വെള്ളക്കാരന്റെ വാലോ? അതേ, അച്ഛാ- വാല്തന്നെ -വാല്! -ഞാനെന്റെ കണ്ണുകൊണ്ടു കണ്ടു മീശ
പറഞ്ഞപ്പോൾ വിശ്വസിച്ചിരുന്നില്ല
കൃഷ്ണൻമാസ്റ്റർ മകനെ അടുത്തുപിടിച്ച് ആശ്ലേഷിച്ചു. “നീ എന്താണു കണ്ടത്? ഒന്നു കൂടി പറ.”
“വെള്ളക്കാരൻ സായ്പിന്റെ ചന്തിയിൽ അതു കെട്ടിപ്പൊതിഞ്ഞു വെച്ചത്.
ശ്രീധരൻ ഗൗരവത്തോടെ പറഞ്ഞു.
കൃഷ്ണൻമാസ്റ്റർ ശ്രീധരന്റെ താടിയിൽ ഒന്നു നുള്ളി വീണ്ടും പൊട്ടിച്ചിരിച്ചു. “ശ്രീധരാ നീ ആളൊരു ഫൂളാണ്.” കൃഷ്ണൻമാസ്റ്റർ തൊപ്പിയും കോട്ടും അഴിച്ചുകൊണ്ടു പറഞ്ഞു: “വെള്ളപ്പട്ടാളക്കാരന്റെ പിന്നിൽ കാണുന്നത് കൊട്ടിപ്പൊതിഞ്ഞു വച്ച അവന്റെ വാലല്ല അതു പട്ടാളക്കാരന്റെ കിറ്റാണ് കിറ്റ് ബാഗ് വെള്ളവും ഭക്ഷണവും മറ്റ്
അത്യാവശ്യവസ്തുക്കളും കരുതിവെച്ച സഞ്ചി മനസ്സിലായോ? ശരീധരനു മനസ്സിലായി വെള്ളക്കാരന്റെ വാലു പോയതിൽ കുറച്ചൊരു ഇച്ഛാഭംഗവുമുണ്ടായി.
അതിരാണിപ്പാടത്തു രാത്രിയിൽ ചില തമാശകളും ഉണ്ടായിക്കൊണ്ടിരുന്നു. ഒരു പാതിരായ്ക്ക്, കൂനൻ വേലുവിന്റെ പുരയിൽനിന്ന് ഒരു നിലവിളി കേട്ട് കാവൽക്കാരെല്ലാം കുന്തവും കത്തിയുമായി അവിടെ ഓടിയെത്തി -കൂനൻ വേലു, കാവൽക്കാരുടെ കൂട്ടത്തിലായിരുന്നു. വേലുവിന്റെ പുതിയ ഭാര്യ ആച്ച മാത്രമേ പുഴയിൽ ഉണ്ടായിരുന
മുറ്റത്തുടെ കറുത്തു നീണ്ടൊരു രൂപം പാഞ്ഞുപോകുന്നത് ആച്ച കണ്ടുവത്രെ. അപ്പോൾ നിലവിളിച്ചതാണ്. “കള്ളനായിരിക്കും. എന്തെങ്കിലും കട്ടുകൊണ്ടു പോയോ എന്നു നോക്ക്, വേലു
പറഞ്ഞു.
പരിശോധിച്ചപ്പോൾ കോഴിക്കൂട്ടിൽ തള്ളക്കോഴിയെ കാണാനില്ല - കോഴിക്കുഞ്ഞുങ്ങളെല്ലാം കൂട്ടിൽ പതുങ്ങിക്കിടക്കുന്നു. കൂടും നിലവുമെല്ലാം വെള്ളം നനഞ്ഞും കാണുന്നു.
“കുറുക്കൻ ചോയി പറ്റിച്ചു. മീശ ചിരിച്ചുകൊണ്ട് പറഞ്ഞു. കോഴികൾ നിലവിളിച്ചു ബഹളം കൂട്ടാതിരിപ്പാൻ, ആദ്യം ഒരുകുടം വെള്ളം
കോഴിക്കൂടിനു മുകളിൽ ഒഴിച്ചു കൊടുക്കും. പിന്നെ കൂട് തുറന്ന് കോഴിയെപ്പിടിച്ച് ഒരോട്ടമാണ്. അതാണു കുറുക്കൻ ചോയിയുടെ വേല,
“ഇനി കോഴിക്കൂടും അകത്തെടുത്തു വച്ച് ഒറങ്ങിക്കോ.” കൂനൻവേലു ഭാര്യയെ
ഉപദേശിച്ചു. കോഴീം ചോയിം പോയതുതന്നെ. കറുത്തു മെലിഞ്ഞ് മുന്നോട്ട് അൽപം വളഞ്ഞ ദേഹവും, വസൂരിക്കല പിടിച്ച കൂർത്ത മുഖവുമുള്ള ചോയി അതിരാണിപ്പാടത്തുകാരനല്ല ദൂരെ എവിടെയോ ആണ് അവന്റെ
മട ചോയിയുടെ സ്ഥിരം തൊഴിൽ മോഷണമാണ്. ചെറിയ തോതിലുള്ള കളവുകൾ: വാഴക്കുല, അടയ്ക്ക, തേങ്ങ, പാത്രങ്ങൾ അങ്ങിനെയുള്ളവ. കോഴിയെയും കക്കും. കൂർത്ത
മുഖമുള്ളതുകൊണ്ടോ കോഴിയെ കക്കുന്നതുകൊണ്ടോ അല്ല ചോയിക്കു കുറുക്കൻ എന്ന പരിഹാസപ്പേരു കിട്ടിയത്. ഒരിക്കൽ ചോയിയെ ആളുകൾ കൈയും കളവുമായി പിടിച്ചു. അവർ അവനെ തല്ലി. ആദ്യത്തെ തല്ലു കിട്ടിയപ്പോൾ അവൻ വീണു. അനക്കമില്ല. ശ്വാസോച്ഛ്വാസമില്ല. വായും പിളർന്നു മരവിച്ചു കിടക്കുന്നു. അടി മർമ്മത്തെവിടെയോ കൊണ്ട് അവൻ സിദ്ധി കൂടിപ്പോയെന്നു ഭയന്ന് അവനെ പിടികൂടിയവർ ഉടനെ ഓടി മറഞ്ഞു. എല്ലാവരും ഒഴിഞ്ഞുവെന്നു മനസ്സിലായപ്പോൾ ചോയിയും എണീറ്റ് ഒരോട്ടം വെച്ചു കൊടുത്തു.
മറ്റൊരിക്കൽ എന്തോ മോഷ്ടിച്ചുകൊണ്ട് ഓടുമ്പോൾ “കള്ളൻ കുള്ളൻ!' എന്നു കൂക്കിയാർത്തുകൊണ്ട് ആളുകൾ പിന്നാലെ കൂടി. ചോയി റെയിൽവേ ഓവുപാലത്തിനുള്ളിലൂടെ കുറുക്കനെപ്പോലെ നുഴഞ്ഞ് എങ്ങോ മറഞ്ഞു കളഞ്ഞു. അന്നു മുതലാണ് ചോയിക്കു കുറുക്കൻ എന്ന പേരു സ്ഥിരപ്പെട്ടത്.
കുറുക്കൻ ചോയിയെ ദുർല്ലഭമായേ പകൽസമയത്ത് പുറത്തു കാണുകയുള്ളു
“ആ കുറുക്കനെ ഞാൻ കാണും--അപ്പോൾ കൊടുത്തോളാം.” കൊതു ഗോപാലൻ
പല്ലു ഞെരിച്ചു പകയോടെ പറഞ്ഞു. “ആങ്-നീ ഓനെ വല്ലാണ്ട് കാണും-ഓവ് പാലത്തിന്റെ ചോട്ടിൽ പോയി
നോക്ക്." മീശ പരിഹസിച്ചു. അപ്പോൾ കേട്ടു അൽപം ദൂരെ നിന്ന് ഒരു പാട്ട്
“നേരിട്ടു വെട്ടി മരിച്ചതെങ്കിൽ നാട്ടേക്കു നല്ലാരു മാനംതന്നെ,
വീരാളിപ്പട്ടു വിതാനത്തോടെ ആർത്തു വിളിച്ചു ഞാൻ കൊണ്ടുപോരും.
ഒറ്റവാക്കികാണു മരിച്ചതെങ്കിൽ
എലപുലപോലും കഴിക്കയില്ല പച്ചോലേക്കെട്ടി വലിക്കും ഞാനേ
ഈർച്ചക്കാരൻ കള്ളുകുടിയൻ കുട്ടായിയുടെ വടക്കൻ പാട്ടാണ് ആ പാതിരാപ്പാട്ട്
അതിരാണിപ്പാടത്തെ പുളകം കൊള്ളിച്ചു.
അതിരാണിപ്പാടത്തെ രക്ഷാസേനയിലൊന്നും കുട്ടായിക്കു വിശ്വാസമില്ല - മാപ്പിളയും ഹിന്ദുവും ഒരുമിച്ചിരുന്ന് കള്ളുകുടിച്ചാൽ പിന്നെ, “ജഗളേം കൂട്ടോം ഒന്നും
ഉണ്ടാകൂല എന്നാണ് കൂട്ടായിയുടെ ധർമ്മോപദേശം. കുട്ടായി ഒറ്റത്തടിയാണ്-പകൽ മുഴുവൻ അദ്ധ്വാനിച്ചു പണിയെടുക്കും.
രാത്രിമുഴുവനും കള്ളുകുടിച്ചു പാട്ടും പാടി നടക്കും.
അതിരാണിപ്പാടത്തെ പടയാളികളെ പരിഹസിച്ചുകൊണ്ടുള്ള ആ വടക്കൻ പാട്ടിനുശേഷം, പിന്നെ കേട്ടതു കുട്ടായിയുടെ ഒരു പ്രേമഗാനമാണ്: “അമ്മാനമായിക്ക് മാല വാങ്ങിയാൽ
ഞാനെന്റെ കുങ്കിക്കു ചേലവാങ്ങും....
അതിരാണിപ്പാടത്തെ കാവൽപടയാളികൾക്ക് കുറേശ്ശെ ഉറക്കം തൂങ്ങിത്തുടങ്ങി. ചെറുപ്പക്കാരോട് ഉഷാറായിരിക്കാൻ ക്ലപിച്ച് ചിലർ ഒന്നു കണ്ണടയ്ക്കാൻ പുരകളിലേക്ക് നടന്നു. ആയിടയ്ക്കൊരു ദിവസം കൂനൻ വേലുവിന്റെ അളിയൻ കുഞ്ഞാണ്ടി
അതിരാണിപ്പാടത്തു വന്നു. പട്ടാളക്യാമ്പിലെ ഒരു കുസ്തിക്കാരനാണ്, കുഞ്ഞാണ്ടി.
സാമാനങ്ങൾ വാങ്ങാൻ പട്ടണത്തിലേക്കു വന്ന പട്ടാള ലോറിയിൽ ഒരു സവാരി
തരപ്പെട്ടപ്പോൾ പെങ്ങളെയൊന്നു കാണാൻ വന്നതാണ്. വൈകുന്നേരം മടങ്ങിപ്പോകും. ലഹളയെപ്പറ്റിയുള്ള വർത്തമാനങ്ങൾ ചൂടോടെ കേൾക്കാമെന്നു കരുതി,
കൃഷ്ണൻമാസ്റ്റർ കുഞ്ഞാണ്ടിയെ കന്നിപ്പറമ്പിലേക്കു വിളിച്ചുവരുത്തി. വെള്ളപ്പട്ടാളം വന്നപ്പോൾ ലഹളക്കാർ കാട്ടിൽ പോയി ഒളിച്ചിരിക്കുകയാണെന്നു കുഞ്ഞാണ്ടി പറഞ്ഞു. പെണ്ണുങ്ങളെയും മക്കളെയുമൊക്കെ പുരയിൽ ഉപേക്ഷിച്ചിട്ടാണ് മാപ്പിളമാർ കാട്ടിലേക്കു പോയത്. പട്ടാളക്കാർക്ക് നല്ല കൊയ്തത്.
കുഞ്ഞാണ്ടി ഒരു സംഭവം വിവരിച്ചു.
കഴിഞ്ഞ വെളുത്തവാവിന്റെയന്നു രാത്രിയിലാണ്. കുഞ്ഞാണ്ടി ജോലിയും കഴിഞ്ഞ് ഒരു സ്നേഹിതന്റെ പുരയിലേക്ക് പോവുകയായിരുന്നു. തുമ്പപ്പൂപോലത്തെ നിലാവ് കാമ്പിൽനിന്ന് ഒരു വിളിപ്പാടു ദൂരെയുള്ള മൈതാനത്തിനടുത്തെത്തിയപ്പോൾ, മൈതാനത്തിനു ചുറ്റും സ്പെഷ്യൽ പോലീസുകാർ ഗാട്ട് നിൽക്കുന്നു. അങ്ങോട്ടു പോകരുത് എന്നു പറഞ്ഞ് അവർ കുഞ്ഞാണ്ടിയെ തടഞ്ഞു.
“എന്താണവിടെ?" പരിചയമുള്ളൊരു പോലീസുകാരനോട് കുഞ്ഞാണ്ടി മെല്ല ചോദിച്ചു
വേഗം മടങ്ങിപ്പൊയ്ക്കോ എന്ന ആംഗ്യം കാണിച്ചതല്ലാതെ ആ ചങ്ങാതി കാര്യമൊന്നും പറഞ്ഞില്ല. എന്തോ ഗൂഢമായ മിലിട്രി പരീശീലനമായിരിക്കുമെന്നു മനസ്സിൽ കരുതി കുഞ്ഞാണ്ടി തിരിഞ്ഞു നടക്കാൻ ഭാവിച്ചു. അപ്പോൾ കണ്ടു, ഒരു കൂട്ടം ആളുകളെ അങ്ങോട്ടു തെളിച്ചുകൊണ്ടു വരുന്നത്. പെണ്ണുങ്ങളാണ്. എല്ലാം ഉമ്മാച്ചിപ്പെണ്ണുങ്ങൾ. വെളുത്ത കുപ്പായമിട്ടു തലയിൽ തട്ടവുമായി പൊൻപണ്ടങ്ങൾ മിന്നിച്ചുകൊണ്ട് കൂട്ടത്തോടെ നീങ്ങുന്ന ആ മാപ്പിളച്ചികൾ നിലാവിൽ നല്ലാരു കാഴ്ചയായിരുന്നു. പോലീസുകാർ ചുറ്റും നിന്ന് അവരെ തള്ളിനീക്കുന്നു. ഒരു പത്തുമുപ്പതു പെണ്ണുങ്ങളുണ്ടാവും അക്കൂട്ടത്തിൽ. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളും ഉണ്ടായിരുന്നു. (അവരെല്ലാം ലഹളക്കാരായ മാപ്പിളമാരുടെ പുരകളിലെ പെണ്ണുങ്ങളാണെന്നു പിന്നീടാണു കുഞ്ഞാണ്ടിക്ക് മനസ്സിലായത്.) ചിലർ ഉറക്കെ നിലവിളിക്കുന്നു. ചിലർ തേങ്ങിക്കരയുന്നു. അറക്കാൻ തെളിച്ചു കൊണ്ടുപോകുന്ന ആട്ടിൻകൂട്ടത്തെ ഓർത്തു പോയി, കുഞ്ഞാണ്ടി,
കുറച്ചു കഴിഞ്ഞപ്പോൾ ഒരാർപ്പും വിളിയും കേട്ടു. ക്യാമ്പിൽ നിന്നും വെള്ളപ്പട്ടാളക്കാരുടെ വരവാണ് എല്ലാവരും കുടിച്ചു കുന്തം മറിഞ്ഞ മട്ടിലാണ്. ഉറക്കെ പാട്ടുപാടുന്നു. ചിലർ വായിൽ വിരലിട്ടു ചൂളം വിളിക്കുന്നു. പഹയർ ഒരു പത്തുനൂറെണ്ണമുണ്ട്. കുഞ്ഞാണ്ടി ഒരു മരത്തിന്റെ മറവിലേക്ക് മാറിനിന്നു.
മൈതാനത്തിന്റെ നടുവിൽ തളച്ചിട്ട മാപ്പിളച്ചികളുടെ നേർക്ക് ആ വെള്ളപ്പട ഒരു കുതി കുതിക്കുന്നതു കണ്ടു.... തുടർന്ന് ഒരു കൂട്ടനിലവിളി. കുഞ്ഞാണ്ടി പിന്നെ അവിടെ
നിന്നില്ല.
പിറ്റേന്നു രാവിലെ മൈതാനത്തു ചെന്നു നോക്കിയപ്പോൾ കുരുതികഴിച്ച ഭഗവതിത്തറപോലെ ഉണ്ടായിരുന്നു ആ സ്ഥലം: പുല്ലിലും മണ്ണിലുമെല്ലാം ചോര തെറിച്ച പാടുകൾ! അറപ്പോടെ മുഖമൊന്നു കുടഞ്ഞ് ഇളിച്ചു കാട്ടിക്കൊണ്ടാണ് കുഞ്ഞാണ്ടി കഥ പറഞ്ഞവസാനിപ്പിച്ചത്.
“എന്തിനാണ് ഉമ്മച്ചികളെ മൈതാനത്തേക്ക് കൊണ്ടുപോയത്?" എന്തോ സങ്കടം
മനസ്സിലടക്കിപ്പിടിച്ചുകൊണ്ട് ശിധരൻ ഗദ് സ്വരത്തിൽ കുഞ്ഞാണ്ടിയോടു ചോദിച്ചു. കുഞ്ഞാണ്ടിയുടെ വർത്തമാനം ശ്രീധരൻ ശ്രദ്ധിക്കുന്നുണ്ടെന്നു കൃഷ്ണൻ മാസ്റ്റർ അപ്പോഴാണോർത്തത്. മാസ്റ്റർ മകന്റെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി. വിതുമ്മിക്കരയാൻ മുട്ടി നിൽക്കുന്ന ആ മുഖവും നനയുന്ന ആ മിഴികളും കണ്ടപ്പോൾ കൃഷ്ണൻമാസ്റ്റർ വല്ലാതായി. മകനെ സമാശ്വസിപ്പിച്ചുകൊണ്ട് മാസ്റ്റർ പറഞ്ഞു: “ആ മാപ്പിളസ്ത്രീകളുടെ ഭർത്താക്കന്മാരൊക്കെ ലഹളക്കാരാണ്. അവർ കാട്ടിൽ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ഭാര്യമാരെക്കൊണ്ട് പറയിപ്പിക്കാനാണ് അവരെ മൈതാനത്തേക്കു പിടിച്ചുകൊണ്ടു പോയത്-നീ ഇതൊന്നും കേട്ട് ഇവിടെ ഇരിക്കണ്ട; പോയി പാഠം പഠിച്ചോ
അന്നു രാത്രി ശ്രീധരൻ ഉറങ്ങാൻ കിടന്നപ്പോൾ അത്ഭുതകരമായൊരു സ്വപ്നം കണ്ടു സ്വപ്നമോ അർദ്ധബോധാവസ്ഥയിലെ ഭാവനാ സൃഷ്ടിയോ എന്നു നല്ല നിശ്ചയമില്ല.
കാട്ടിലെ ഒരു പച്ചപ്പുൽമൈതാനത്ത്, പാലുപോലത്തെ നിലാവിൽ, ഒരു കൂട്ടം വെളുത്ത ആടുകൾ മേഞ്ഞു കളിക്കുന്നു. ദൂരെനിന്ന് ഒരു ഓലിവിളി -ചെന്നായ്ക്കളുടെ വരവാണ് ചെന്നായ്ക്കൾ പല്ലിളിച്ച്, വാലിളക്കി, ചൂളം വിളിക്കുംപോലെ മുരണ്ടുകൊണ്ട് ആട്ടിൻകൂട്ടത്തിന്റെ നേർക്ക് കുതിച്ചു ചാടുന്നു. ആടുകളുടെ കരച്ചിലും, ചെന്നായ്ക്കളുടെ മുരൾച്ചയും ചൂളംവിളികളും കൂടിച്ചേർന്ന ഒരു ഭയങ്കര സംഗീതം, ചെന്നായ്ക്കൾ, ആടുകളുടെ പള്ളയും കൊറുവും കടിച്ചുകീറുന്നു. പിന്നെ ഇരുട്ട് - നിശ്ശബ്ദത!......
സൂര്യനുദിക്കുന്നു. മൈതാനത്തു മുഴുവനും ചുവന്ന റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ശ്രീധരൻ പൂ പറിക്കാൻ കൈനീട്ടുന്നു. തൊട്ടപ്പോൾ റോസാപ്പൂ അല്ല ചോരക്കട്ടയാണ്! ചോരക്കട്ട! അതു കൈവിരലിൽ ചായം പോലെ ഒട്ടുന്നു. അരികെ വെള്ളാരങ്കല്ലിന്റെ വലിയൊരു പാറ വെയിലിൽ വെട്ടിത്തിളങ്ങുന്നു!... ശ്രീധരൻ വിരലിലെ ചോരച്ചായംകൊണ്ട് വെള്ളാരങ്കല്ലിന്മേൽ വരച്ചു "ജഗള'.