shabd-logo

ജഗള

19 October 2023

0 കണ്ടു 0
ജഗള ഊക്കു പെരുകിവരികയാണ്.

ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. 

ജില്ലയുടെ തെക്കും കിഴക്കുമുള്ള മൂലകളിലെ ഗ്രാമങ്ങൾ മുഴുവനും ലഹളക്കാരുടെ വരുതിയിലാണ്. അവർ കച്ചേരികൾ കൈയേറി ഖജാനകൾ കൊള്ളയടിച്ചും റിക്കാർഡുകൾ ചുട്ടുകരിച്ചും പോലീസ്സ്റ്റേഷനുകൾ ആക്രമിച്ചു കീഴടക്കി തോക്കുകളും മറ്റായുധങ്ങളും കൈവശപ്പെടുത്തിയും എവിടെയും തേർവാഴ്ച
നടത്തിക്കൊണ്ടിരിക്കയാണ്. നമ്പൂതിരിയില്ലങ്ങളും ഹിന്ദുഗൃഹങ്ങളും കൈയേറി നെല്ലും
പണവും കവർച്ചചെയ്തും ഹിന്ദുക്കളെ ബലാൽക്കാരമായി മതം മാറ്റിയും അതിനു
കൂട്ടാക്കാത്തവരെ കൊലപ്പെടുത്തിയും കൂട്ടു ബാങ്ക് മുഴക്കിക്കൊണ്ടു മുന്നേറുകയാണ് അവർ
സ്വന്തം രാജാവിനെയും ഗവർണ്ണർമാരെയും സേനാനായകന്മാരെയും
അവരോധിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണം നമശ്ശിവായ ചൊല്ലിപ്പോയി.

ലഹളക്കാരെ പേടിച്ചു നാട്ടിൻപുറങ്ങളിൽനിന്നു ജനങ്ങൾ കൂട്ടംകൂട്ടമായി, കെട്ടും ഭാണ്ഡങ്ങളുമായി പട്ടണത്തിലേക്കു പ്രവഹിക്കുന്നു -കലാപം ഇങ്ങോട്ടു പടർന്നുപിടിച്ചാൽ പട്ടണത്തിലുള്ളവർ എവിടെപ്പോകും? അതിരാണിപ്പാടത്തെ മുതിർന്ന ആളുകൾ തമ്മിൽ കൂടിയാലോചിച്ച് കൃഷ്ണൻ മാസ്റ്ററുടെ
നേതൃത്വത്തിൽ ഒരു യോഗം വിളിച്ചു. ജഗളക്കാർ വന്നാൽ എതിർക്കണം.

 അതിന് ആദ്യമായി ആയുധങ്ങൾ ശേഖരിക്കണം. തോക്കുകൾ കിട്ടുകയില്ല. പിന്നെ

എന്തുചെയ്യും?

"കരിമ്പനത്തടികൊണ്ടും തെങ്ങിൻ തടികൊണ്ടും കുന്തങ്ങൾ ഉണ്ടാക്കണം.

മീശക്കണാരൻ അഭിപ്രായപ്പെട്ടു. അതിനോട് എല്ലാവരും യോജിച്ചു.

മരക്കൊത്തൻ വേലപ്പനെ സമീപിച്ചു.

“എടോ വേലപ്പാ, മീശ പറഞ്ഞു: “ജഗളക്കാർ വന്നാൽ ഞങ്ങൾ തരം പോലെ പടവെട്ടുകയോ പാഞ്ഞാളിക്കുകയോ ചെയും നിനക്കു രണ്ടിനും ആവതില്ല. 

നീയിവിടെ കുടുങ്ങിപ്പോവും. അതുകൊണ്ടു ജഗളക്കാരെ എതിർക്കാന് ആവശ്യമായ കുന്തങ്ങളെല്ലാം നീ നിന്റെ ആശാരി നീലാണ്ടനെക്കൊണ്ടു പ്രീയായി ഉണ്ടാക്കിത്തരണം.

മരക്കൊത്തൻ സമ്മതിച്ചു.

ആശാരി നീലാണ്ടൻ, മേശകസേലപ്പണികളെല്ലാം മാറ്റിവെച്ച് രണ്ടു ദിവസംകൊണ്ട് ഇരുപത്തെട്ടു വാരിക്കുന്തങ്ങൾ ചെത്തിയുഴിഞ്ഞ് തയ്യാറാക്കിക്കൊടുത്തു.

അന്തിമയങ്ങിയാൽ അതിരാണിപ്പാടം ആശങ്കാകുലമായിത്തീരും. സന്ധ്യയ്ക്കുതന്നെ അത്താഴമൊരുക്കിക്കഴിച്ച് പെണ്ണുങ്ങളെയും കുട്ടികളെയും പുരത്താക്കി വാതിലടച്ച് പുരുഷന്മാരെല്ലാം കുന്തവും പിടിച്ച് ലഹളക്കാരുടെ ബാങ്ക് വിളി ചെവിയോർത്തുകൊണ്ട്

അങ്ങുമിങ്ങും കൂടിനിൽക്കും.

പകൽ എല്ലാവരും അവരവരുടെ പണിക്കു പോകും-ജഗളക്കാർ വരുന്നത്

പാതിരായ്ക്കോ പുലർച്ചയ്ക്കോ ആയിരിക്കുമെന്നാണു വിശ്വാസം. എക്സമിലിട്രി ബാകുഞ്ഞപ്പൂവും രംഗത്തിറങ്ങി.

കീറിപ്പറിഞ്ഞൊരു കാക്കിക്കളസം അരയിൽ പിടിച്ചുകെട്ടി ഒരു സാൻഡോ ബനിയനുമിട്ട് കുഞ്ഞപ്പൂ നിത്യവും രാവിലെ സ്ഥലത്തെ ചെറുപ്പക്കാർക്കു മിലിട്രി

പരിശീലനം കൊടുത്തു ഡ്രിൽ, മാർച്ചിങ്, ഓട്ടം, ചാട്ടം തൊട്ട ഇനങ്ങൾ. (ശ്രീധരനോട് ഒരു പിത്തളവിസിലും വായ്ക്കുവാങ്ങിയിരുന്നു.)

ശ്രീധരനും ഒരു ഡ്യൂട്ടി കിട്ടി; വിളംബരക്കാരൻ സ്ഥലവാസികളെ അറിയിക്കാനുള്ള യുദ്ധമുറക്കാര്യങ്ങൾ ചുറ്റിനടന്നു വിളിച്ചുപറയണം.

“വൈകുന്നേരം ചെത്തുകഴിഞ്ഞാൽ ചെത്തുകാരെല്ലാരും അവരവരുടെ കുത്തികൾ കന്നിപ്പറമ്പിൽ ഹാജരാക്കിക്കൊള്ളണം-വലേട്ടന്റെ കൽപ്പന....... കാലിയായൊരു ചായപ്പാട്ട കഴുത്തിൽ കെട്ടിത്തൂക്കി ഒരു കോലെടുത്തു കൊട്ടിക്കൊണ്ട് ശ്രീധരൻ ഉറക്കെ വിളിച്ചുപറയും. 

(കഴുത്തിലെ ഡ്രമ്മും, 'വലേട്ടന്റെ കൽപ്പന' എന്ന വാക്യവും ശ്രീധരന്റെ സ്വന്തം വകയായിരുന്നു.)

“വലേട്ടന്റെ കൽപ്പന എന്നു പറയണ്ടടാ കന്നിപ്പറമ്പിൽ

ഹാജരാക്കിക്കൊള്ളണമെന്നുമാത്രം മതി.” കുഞ്ഞപ്പു മീശ തിരുമ്മി കണ്ണുരുട്ടിക്കൊണ്ട്

അനുജനെ ശാസിച്ചു. കന്നിപ്പറമ്പ് രാത്രിയിൽ ആയുധപ്പുരയായി മാറി.

എല്ലാവരും ഉഷാർ!

ഈർച്ചക്കാരൻ വേലുവിന്റെ പൂരമുറ്റത്തു ചെന്നുനിന്നു മീശക്കണാരൻ ഉറക്കെ പറഞ്ഞു: “പെണ്ണുങ്ങൾക്കും ചില പണിയൊക്കെയുണ്ട്. അടുപ്പത്ത് എപ്പോഴും എണ്ണ

തിളപ്പിച്ചുവെക്കണം-മാപ്പിളമാർ അകത്തു കേറുകയാണെങ്കിൽ അവരുടെ

തലയിലൊഴിക്കാൻ...

“എപ്പഴും എണ്ണ തെളപ്പിച്ചുവെക്കാൻ എവ്ട്ന്നാണ് എണ്ണ!" വേലുവിന്റെ ഭാര്യ ഉണ്ണൂലി രണ്ടുകൈയും മലർത്തിക്കാട്ടിക്കൊണ്ടു ചോദിച്ചു. “വെള്ളം തിളപ്പിച്ചുവച്ചാലും മതി” മീശ ചെലവുചുരുക്കിപ്പറഞ്ഞു.

“എപ്പഴും വെള്ളം കാച്ചിവെക്കാൻ എവ്ട്ന്നാണു വെറക്?'' ഒക്കത്തു കൈയും കുത്തി

നിന്നുകൊണ്ട് വീണ്ടും ഉണ്ണൂലിയുടെ ചോദ്യം.

മീശയ്ക്ക് അരിശം ചൊടിച്ചു: “എന്നാലേ, മാപ്പളമാരുടെകൂടെ അങ്ങ് ഇറങ്ങിപ്പൊയ്ക്കോ മേക്കാതും കുത്തി,

തലേല് തട്ടോം ട്ട് കദീശയുമ്മയായങ്ങനെ നടക്കാലോ നല്ല കൊമ്പന്റെ ഇറച്ചീം ബെയിക്കാം
“ദാ-നോക്കേ. കണാരാ, തോന്ന്യാസം പറഞ്ഞാ...... ഉണ്ണൂലി മീശയുടെ നേർക്കു വിരൽചൂണ്ടി നിന്നു.

മീശ പിന്നെ ഒരക്ഷരം മിണ്ടിയില്ല.

“എണ്ണം കൊഴമ്പും ഒന്നും വേണ്ട.'' ഉണ്ണൂലി തലയാട്ടിക്കൊണ്ടു പറഞ്ഞു:
“അടുക്കളേല് ഒലക്കണ്ടെങ്കില് പത്ത് മൊട്ടത്തല ഉണ്ണൂലി തമർത്തും. 

മീശ തലകുനിച്ചു സമ്മതിച്ചുകൊടുത്തു. അതിനുപോന്ന പെണ്ണു തന്നെയാണ്, ഉണ്ണൂലി. ലഹളയുടെ വർത്തമാനങ്ങൾ ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ചില കാലിക ലഘുലേഖാപത്രങ്ങളും പുറത്തുവന്നു. കലാപവാർത്ത', 'മലബാർ ലഹള എന്നൊക്കെയായിരുന്നു ആ കാലണപ്പത്രങ്ങളുടെ പേരുകൾ. ലഹള ബാധിതപ്രദേശങ്ങളിലെ സ്ഥിതികളെയും, ലഹളക്കാരെ പേടിച്ചോടുന്നവരുടെ ഓട്ടങ്ങളെയുംപറ്റിയുള്ള രസികൻ ലഘുലേഖനക്കവിതകളും തെരു മൂലകളിൽ പാടി വിപന നടത്തിയിരുന്നു. ശ്രീധരൻ ആ രസികൻ കവിതകൾ മനഃപാഠമാക്കി ചൊല്ലിയാടി

അതിരാണിപ്പാടത്തുകാരെ വിനോദിപ്പിച്ചു. “കാവും തിറയും വേണ്ടെന്നായി

കാവിലെ ദേവൻ കാശിക്കോടി

മുട്ടാസ്ലാഢ്യൻ നമ്പൂരാരോ

മൊട്ടയടിച്ചൊരു മാപ്പിളയായി.....

അങ്ങനെയൊക്കെയായിരുന്നു ആ കലാപം തുള്ളൽ.

ലഹളക്കാരുടെ ചെയ്തതികളെക്കുറിച്ചുള്ള കിംവദന്തികളാണ് ജനങ്ങളെ കൂടുതൽ ഭയവിഹ്വലരാക്കിയത്. 

മൂരിമാംസം തീറ്റുക, നഗ്നരാക്കി നിർത്തി സുന്നത്തു കഴിക്കുക, കുളിപ്പിച്ചുകേറ്റി കഴുത്തു വെട്ടുക.അങ്ങനെ പല നിചവിക്രിയകളും ലഹളക്കാർ നടത്തിയിരുന്നുവ

ലഹളക്കാരുടെ ഒറ്റുകാരും ചാരന്മാരും പല വേഷത്തിലും പട്ടണത്തിൽ നടക്കുന്നുണ്ട്. ഒരു ദിവസം കിട്ടൻറ്റർ അങ്ങനെയൊരു ന്യൂസും കൊണ്ടാണ് കന്നിപ്പറമ്പിലേക്കു വന്നത്: “കേട്ടില്ലേ? ഇന്നലെ അങ്ങാടിയിൽ വച്ച് ഒരു പെരിക്കാലൻ മാപ്പിളയെ പോലീസ് സംശയിച്ചു പിടിച്ചു. കാക്കയെ പിടിച്ചു. 

പരിശോധിച്ചപ്പഴല്ല കള്ളി വെളിച്ചത്തായത്. പെരിക്കാലല്ല ലഹളക്കാർ സ്വകാര്യ ഏജന്റുമാർക്ക് എത്തിക്കാൻ കൊടുത്തയച്ച കത്തുകളാണ് ഒരു വലിയ പൊതിയാക്കി കാലിൽ തുണിശ്ശീല ചുറ്റിക്കെട്ടി, പെരിക്കാൽ പോലെയാക്കി വെച്ചിരിക്കുന്നു. ഈച്ചകളെ വരുത്താൻ ശിലക്കെട്ടിന്റെ മീതെ കുറച്ചു ചക്കരയും തേച്ചുപിടിപ്പിച്ചിട്ടുണ്ട് പോലീസ് ആ കാക്കയുടെ കാല് കുത്തുകളോടുകൂടി അങ്ങനെത്തന്നെ വാഴക്കുല വെട്ടുംപോലെ വെട്ടിയെടുത്ത് കലക്ടർ സായ്പിന്റെ മുമ്പിൽ കൊണ്ടുവെച്ചുവെന്നാണു 
ലഹളക്കാരുടെ ചില ദല്ലാളികൾ കൃതിമമുടിവെച്ച്, നെറ്റിയിൽ ചന്ദനപ്പൊട്ടും തൊട്ട്, ഹിന്ദുക്കളുടെ വേഷത്തിലും ഇറങ്ങിയിട്ടുണ്ടെന്ന് സൂപ്പുകണ്ണൻ പറഞ്ഞു. കണ്ണൻ, തെരുവിൽ സൂപ്പു വിക്കാൻ പോയപ്പോൾ അങ്ങനെയൊരുത്തന്നെ പോലീസ് പിടിച്ചുകൊണ്ടുപോയ

കഥ കേട്ടുവത്രെ. “മാപ്പിളയാണെന്ന് എങ്ങനെ മനസ്സിലായി?” കുളൂസ് പറങ്ങോടന്റെ ചോദ്യം: “ തുണി പൊന്തിച്ചു നോകാ?

“എല്ലാര്ടെയും തുണിപൊന്തിച്ചു നോക്കാൻ കഴിയോ? സൂപ്പു കണ്ണൻ പറഞ്ഞു: “പോലീസുകാർ ഒരെളുപ്പവിദ്യ കണ്ടുപിടിച്ചിട്ടുണ്ട്. സംശയം തോന്നിയാൽ ഓർക്കാപ്പുറത്ത് ഒരൊറ്റ അടിവെച്ചുകൊടുക്കും. ചന്ദനപ്പൊട്ടുകാരൻ മാപ്പിളയാണെങ്കിൽ
ഹളേളാ’ എന്നായിരിക്കും നിലവിളിക്കുക.

ഒരുദിവസം രാവിലെ മീശ ഓടിവന്നു പറഞ്ഞു: “പട്ടാളപ്പെൻസില് വന്നിട്ടുണ്ട്.

“എന്ത്?-പട്ടാളപ്പെൻസിലോ?” കൃഷ്ണൻമാസ്റ്റർ അദ്ഭുതത്തോടെ ചോദിച്ചു.

“ങ്ഹാ! പട്ടാളപ്പെൻസില് വെള്ളപ്പട്ടാളം, മീശ ഉറപ്പിച്ചു പറഞ്ഞു: “അവര് വാളഷ്ടടിക്കുന്നത് ഒന്നു ചെന്നു നോക്കട്ടെ."-മീശ തീവണ്ടിപ്പാതയ്ക്കടുത്തേക്കുതന്നെ ഓടി. “പട്ടാളസ്പെഷ്യലാണ്.”-കൃഷ്ണൻമാസ്റ്റർ അവിടെ കൂടി നിന്നവർക്ക് മീശ പറഞ്ഞതിന്റെ അർത്ഥം വ്യാഖ്യാനിച്ചുകൊടുത്തു: “പട്ടാളക്കാർ മാത്രം കയറിയ വണ്ടി കല്ലും മറ്റും കയറ്റുന്ന തുറന്ന പെട്ടിയാണ് ബാലന്റ്. 

പട്ടാളക്കാർ തീവണ്ടിയിലെ ബാലസ്റ്റ് പെട്ടികളിൽ കേറിയിരുന്ന് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നതിനെപ്പറ്റിയാണ് കണാരൻ ‘വാളഷ്ടടിക്കുന്നത്' എന്നു പറഞ്ഞത്.

ലഹളയൊതുക്കാൻ പ്രത്യേകം വെള്ളപ്പട്ടാളം എത്തിയിരിക്കുന്നു എന്ന വാർത്ത ജനങ്ങൾക്കു വലിയ ആശ്വാസം പകർന്നുകൊടുത്തു. തുടർച്ചയായി റെയിലിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരുന്ന വണ്ടികളിലെ മുടിയില്ലാത്ത ബാലസ്റ്റ് വാഗണുകളിൽ തോക്കും കുന്തവും പിടിച്ചു നിക്കുന്ന വെള്ളക്കുരങ്ങന്മാരെപ്പോലെയുള്ള പട്ടാളക്കാരെ, അദ്ഭുതത്തോടും ആശ്വാസത്തോടുംകൂടി നോക്കിനിന്നു. അതിരാണിപ്പാടത്തെ ആണുങ്ങളും കുട്ടികളും പെണ്ണുങ്ങൾ പട്ടാളക്കാരെപ്പേടിച്ചു. പുറത്തിറങ്ങിയില്ല.

ലഹളക്കാരെ ഭീഷണിപ്പെടുത്താനും, നാട്ടുകാരിൽ രക്ഷാബോധം വളർത്താനുംവേണ്ടിയുള്ള ഒരു തന്ത്രമായിരുന്നു ആയുധധാരികളായ വെള്ളപ്പട്ടാളക്കാരുടെ

അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ വൃഥാസഞ്ചാരം. പുതുതായിറങ്ങിയ വെള്ളക്കാർ വാലുള്ള ജാതി'യാണ് എന്നൊരു സംസാരം

അതിരാണിപ്പാടത്തു പ്രചരിച്ചു. ഈ അദ്ഭുതവാർത്തയുടെ സൂത്രധാരൻ ആരായിരുന്നുവെന്നു നിശ്ചയമില്ല. മീശ അത് ഏറ്റുപാടിനടന്നു. പലരും അതു വിശ്വസിച്ചു. പെണ്ണുങ്ങൾ മൂക്കത്തു വിരലുവെച്ചു തമ്മിൽത്തമ്മിൽ എന്തോ കുശുകുശുപ്പറഞ്ഞു ചിരിച്ചു.

വേലുവിന്റെ ഉണ്ണൂലി മാത്രം അഭിപ്രായപ്പെട്ടു. “പട്ടിൽ ചായം പിടിപ്പിക്കാനുള്ള പൊള്ള്.

അപ്പോൾ ആശാരി നീലാണ്ടൻ ശഠിച്ചു പറഞ്ഞു: “അസ്സല് വെള്ളക്കാര്ക്ക്

ആസനത്തിൽ ഒരു വാല് കാണും, ഉളിപ്പിടിപോലെ.

പട്ടാളത്തിൽ പോയ അവന്റെ അളിയൻ പറഞ്ഞതാണ്.

വെള്ളക്കാരന്റെ വാലു കാണാൻ ശ്രീധരനും ചാത്തുണ്ണിയും പട്ടാളവണ്ടി വരുന്നതുംകാത്തു റെയിൽപാതയ്ക്കരികിലെ കമ്പിവേലിമേൽ കേറി നിന്നു വണ്ടി പിറകോട്ടടിക്കുകയാണ്. പറങ്കിമാങ്ങാപോലത്തെ മുഖമുള്ള പട്ടാളക്കാർ തോക്കും പിടിച്ചു. തലങ്ങും വിലങ്ങുമായി നിന്നു പാട്ടുപാടുന്നു.

ചാത്തുണ്ണി മെല്ലെ ശ്രീധരനെ ഒന്നു തോണ്ടി, ശ്വാസം അടക്കിപ്പിടിച്ച്, പിന്തിരിഞ്ഞുനിക്കുന്ന ഒരു പട്ടാളക്കാരന്റെ പൃഷ്ഠം ചൂണ്ടിക്കാട്ടി മന്ത്രിച്ചു. “അതാ കണ്ടോ! കെട്ടിപ്പൊതിഞ്ഞുവെച്ചത്?

ശ്രീധരൻ സൂക്ഷിച്ച നോക്കി. എന്തോ പൊതിഞ്ഞുകെട്ടിവെച്ചിട്ടുണ്ട്; വാല് തന്നെ.


അന്നു വൈകുന്നേരം കൃഷ്ണൻമാസ്റ്റർ സ്കൂളിൽനിന്നു വന്നപ്പോൾ ശ്രീധരൻ ഓടിച്ചെന്ന് ആ അദ്ഭുതവാർത്ത അച്ഛനോടു പറഞ്ഞു:

“അച്ഛാ! ഞാൻ വെള്ളക്കാരന്റെ വാല് കണ്ടു.

കൃഷ്ണൻമാസ്റ്റർ അതു കേട്ടു പൊട്ടിച്ചിരിച്ചു: “എന്തെടാ, വെള്ളക്കാരന്റെ വാലോ? അതേ, അച്ഛാ- വാല്തന്നെ -വാല്! -ഞാനെന്റെ കണ്ണുകൊണ്ടു കണ്ടു മീശ

പറഞ്ഞപ്പോൾ വിശ്വസിച്ചിരുന്നില്ല

കൃഷ്ണൻമാസ്റ്റർ മകനെ അടുത്തുപിടിച്ച് ആശ്ലേഷിച്ചു. “നീ എന്താണു കണ്ടത്? ഒന്നു കൂടി പറ.”

“വെള്ളക്കാരൻ സായ്പിന്റെ ചന്തിയിൽ അതു കെട്ടിപ്പൊതിഞ്ഞു വെച്ചത്.

ശ്രീധരൻ ഗൗരവത്തോടെ പറഞ്ഞു.

കൃഷ്ണൻമാസ്റ്റർ ശ്രീധരന്റെ താടിയിൽ ഒന്നു നുള്ളി വീണ്ടും പൊട്ടിച്ചിരിച്ചു. “ശ്രീധരാ നീ ആളൊരു ഫൂളാണ്.” കൃഷ്ണൻമാസ്റ്റർ തൊപ്പിയും കോട്ടും അഴിച്ചുകൊണ്ടു പറഞ്ഞു: “വെള്ളപ്പട്ടാളക്കാരന്റെ പിന്നിൽ കാണുന്നത് കൊട്ടിപ്പൊതിഞ്ഞു വച്ച അവന്റെ വാലല്ല അതു പട്ടാളക്കാരന്റെ കിറ്റാണ് കിറ്റ് ബാഗ് വെള്ളവും ഭക്ഷണവും മറ്റ്

അത്യാവശ്യവസ്തുക്കളും കരുതിവെച്ച സഞ്ചി മനസ്സിലായോ? ശരീധരനു മനസ്സിലായി വെള്ളക്കാരന്റെ വാലു പോയതിൽ കുറച്ചൊരു ഇച്ഛാഭംഗവുമുണ്ടായി.

അതിരാണിപ്പാടത്തു രാത്രിയിൽ ചില തമാശകളും ഉണ്ടായിക്കൊണ്ടിരുന്നു. ഒരു പാതിരായ്ക്ക്, കൂനൻ വേലുവിന്റെ പുരയിൽനിന്ന് ഒരു നിലവിളി കേട്ട് കാവൽക്കാരെല്ലാം കുന്തവും കത്തിയുമായി അവിടെ ഓടിയെത്തി -കൂനൻ വേലു, കാവൽക്കാരുടെ കൂട്ടത്തിലായിരുന്നു. വേലുവിന്റെ പുതിയ ഭാര്യ ആച്ച മാത്രമേ പുഴയിൽ ഉണ്ടായിരുന

മുറ്റത്തുടെ കറുത്തു നീണ്ടൊരു രൂപം പാഞ്ഞുപോകുന്നത് ആച്ച കണ്ടുവത്രെ. അപ്പോൾ നിലവിളിച്ചതാണ്. “കള്ളനായിരിക്കും. എന്തെങ്കിലും കട്ടുകൊണ്ടു പോയോ എന്നു നോക്ക്, വേലു

പറഞ്ഞു.

പരിശോധിച്ചപ്പോൾ കോഴിക്കൂട്ടിൽ തള്ളക്കോഴിയെ കാണാനില്ല - കോഴിക്കുഞ്ഞുങ്ങളെല്ലാം കൂട്ടിൽ പതുങ്ങിക്കിടക്കുന്നു. കൂടും നിലവുമെല്ലാം വെള്ളം നനഞ്ഞും കാണുന്നു.

“കുറുക്കൻ ചോയി പറ്റിച്ചു. മീശ ചിരിച്ചുകൊണ്ട് പറഞ്ഞു. കോഴികൾ നിലവിളിച്ചു ബഹളം കൂട്ടാതിരിപ്പാൻ, ആദ്യം ഒരുകുടം വെള്ളം

കോഴിക്കൂടിനു മുകളിൽ ഒഴിച്ചു കൊടുക്കും. പിന്നെ കൂട് തുറന്ന് കോഴിയെപ്പിടിച്ച് ഒരോട്ടമാണ്. അതാണു കുറുക്കൻ ചോയിയുടെ വേല,

“ഇനി കോഴിക്കൂടും അകത്തെടുത്തു വച്ച് ഒറങ്ങിക്കോ.” കൂനൻവേലു ഭാര്യയെ

ഉപദേശിച്ചു. കോഴീം ചോയിം പോയതുതന്നെ. കറുത്തു മെലിഞ്ഞ് മുന്നോട്ട് അൽപം വളഞ്ഞ ദേഹവും, വസൂരിക്കല പിടിച്ച കൂർത്ത മുഖവുമുള്ള ചോയി അതിരാണിപ്പാടത്തുകാരനല്ല ദൂരെ എവിടെയോ ആണ് അവന്റെ
മട ചോയിയുടെ സ്ഥിരം തൊഴിൽ മോഷണമാണ്. ചെറിയ തോതിലുള്ള കളവുകൾ: വാഴക്കുല, അടയ്ക്ക, തേങ്ങ, പാത്രങ്ങൾ അങ്ങിനെയുള്ളവ. കോഴിയെയും കക്കും. കൂർത്ത

മുഖമുള്ളതുകൊണ്ടോ കോഴിയെ കക്കുന്നതുകൊണ്ടോ അല്ല ചോയിക്കു കുറുക്കൻ എന്ന പരിഹാസപ്പേരു കിട്ടിയത്. ഒരിക്കൽ ചോയിയെ ആളുകൾ കൈയും കളവുമായി പിടിച്ചു. അവർ അവനെ തല്ലി. ആദ്യത്തെ തല്ലു കിട്ടിയപ്പോൾ അവൻ വീണു. അനക്കമില്ല. ശ്വാസോച്ഛ്വാസമില്ല. വായും പിളർന്നു മരവിച്ചു കിടക്കുന്നു. അടി മർമ്മത്തെവിടെയോ കൊണ്ട് അവൻ സിദ്ധി കൂടിപ്പോയെന്നു ഭയന്ന് അവനെ പിടികൂടിയവർ ഉടനെ ഓടി മറഞ്ഞു. എല്ലാവരും ഒഴിഞ്ഞുവെന്നു മനസ്സിലായപ്പോൾ ചോയിയും എണീറ്റ് ഒരോട്ടം വെച്ചു കൊടുത്തു.

മറ്റൊരിക്കൽ എന്തോ മോഷ്ടിച്ചുകൊണ്ട് ഓടുമ്പോൾ “കള്ളൻ കുള്ളൻ!' എന്നു കൂക്കിയാർത്തുകൊണ്ട് ആളുകൾ പിന്നാലെ കൂടി. ചോയി റെയിൽവേ ഓവുപാലത്തിനുള്ളിലൂടെ കുറുക്കനെപ്പോലെ നുഴഞ്ഞ് എങ്ങോ മറഞ്ഞു കളഞ്ഞു. അന്നു മുതലാണ് ചോയിക്കു കുറുക്കൻ എന്ന പേരു സ്ഥിരപ്പെട്ടത്.

കുറുക്കൻ ചോയിയെ ദുർല്ലഭമായേ പകൽസമയത്ത് പുറത്തു കാണുകയുള്ളു

“ആ കുറുക്കനെ ഞാൻ കാണും--അപ്പോൾ കൊടുത്തോളാം.” കൊതു ഗോപാലൻ

പല്ലു ഞെരിച്ചു പകയോടെ പറഞ്ഞു. “ആങ്-നീ ഓനെ വല്ലാണ്ട് കാണും-ഓവ് പാലത്തിന്റെ ചോട്ടിൽ പോയി

നോക്ക്." മീശ പരിഹസിച്ചു. അപ്പോൾ കേട്ടു അൽപം ദൂരെ നിന്ന് ഒരു പാട്ട്

“നേരിട്ടു വെട്ടി മരിച്ചതെങ്കിൽ നാട്ടേക്കു നല്ലാരു മാനംതന്നെ,

വീരാളിപ്പട്ടു വിതാനത്തോടെ ആർത്തു വിളിച്ചു ഞാൻ കൊണ്ടുപോരും.

ഒറ്റവാക്കികാണു മരിച്ചതെങ്കിൽ

എലപുലപോലും കഴിക്കയില്ല പച്ചോലേക്കെട്ടി വലിക്കും ഞാനേ

ഈർച്ചക്കാരൻ കള്ളുകുടിയൻ കുട്ടായിയുടെ വടക്കൻ പാട്ടാണ് ആ പാതിരാപ്പാട്ട്

അതിരാണിപ്പാടത്തെ പുളകം കൊള്ളിച്ചു.

അതിരാണിപ്പാടത്തെ രക്ഷാസേനയിലൊന്നും കുട്ടായിക്കു വിശ്വാസമില്ല - മാപ്പിളയും ഹിന്ദുവും ഒരുമിച്ചിരുന്ന് കള്ളുകുടിച്ചാൽ പിന്നെ, “ജഗളേം കൂട്ടോം ഒന്നും

ഉണ്ടാകൂല എന്നാണ് കൂട്ടായിയുടെ ധർമ്മോപദേശം. കുട്ടായി ഒറ്റത്തടിയാണ്-പകൽ മുഴുവൻ അദ്ധ്വാനിച്ചു പണിയെടുക്കും.

രാത്രിമുഴുവനും കള്ളുകുടിച്ചു പാട്ടും പാടി നടക്കും.

അതിരാണിപ്പാടത്തെ പടയാളികളെ പരിഹസിച്ചുകൊണ്ടുള്ള ആ വടക്കൻ പാട്ടിനുശേഷം, പിന്നെ കേട്ടതു കുട്ടായിയുടെ ഒരു പ്രേമഗാനമാണ്: “അമ്മാനമായിക്ക് മാല വാങ്ങിയാൽ

ഞാനെന്റെ കുങ്കിക്കു ചേലവാങ്ങും....

അതിരാണിപ്പാടത്തെ കാവൽപടയാളികൾക്ക് കുറേശ്ശെ ഉറക്കം തൂങ്ങിത്തുടങ്ങി. ചെറുപ്പക്കാരോട് ഉഷാറായിരിക്കാൻ ക്ലപിച്ച് ചിലർ ഒന്നു കണ്ണടയ്ക്കാൻ പുരകളിലേക്ക് നടന്നു. ആയിടയ്ക്കൊരു ദിവസം കൂനൻ വേലുവിന്റെ അളിയൻ കുഞ്ഞാണ്ടി

അതിരാണിപ്പാടത്തു വന്നു. പട്ടാളക്യാമ്പിലെ ഒരു കുസ്തിക്കാരനാണ്, കുഞ്ഞാണ്ടി.

സാമാനങ്ങൾ വാങ്ങാൻ പട്ടണത്തിലേക്കു വന്ന പട്ടാള ലോറിയിൽ ഒരു സവാരി

തരപ്പെട്ടപ്പോൾ പെങ്ങളെയൊന്നു കാണാൻ വന്നതാണ്. വൈകുന്നേരം മടങ്ങിപ്പോകും. ലഹളയെപ്പറ്റിയുള്ള വർത്തമാനങ്ങൾ ചൂടോടെ കേൾക്കാമെന്നു കരുതി,

കൃഷ്ണൻമാസ്റ്റർ കുഞ്ഞാണ്ടിയെ കന്നിപ്പറമ്പിലേക്കു വിളിച്ചുവരുത്തി. വെള്ളപ്പട്ടാളം വന്നപ്പോൾ ലഹളക്കാർ കാട്ടിൽ പോയി ഒളിച്ചിരിക്കുകയാണെന്നു കുഞ്ഞാണ്ടി പറഞ്ഞു. പെണ്ണുങ്ങളെയും മക്കളെയുമൊക്കെ പുരയിൽ ഉപേക്ഷിച്ചിട്ടാണ് മാപ്പിളമാർ കാട്ടിലേക്കു പോയത്. പട്ടാളക്കാർക്ക് നല്ല കൊയ്തത്.

കുഞ്ഞാണ്ടി ഒരു സംഭവം വിവരിച്ചു.

കഴിഞ്ഞ വെളുത്തവാവിന്റെയന്നു രാത്രിയിലാണ്. കുഞ്ഞാണ്ടി ജോലിയും കഴിഞ്ഞ് ഒരു സ്നേഹിതന്റെ പുരയിലേക്ക് പോവുകയായിരുന്നു. തുമ്പപ്പൂപോലത്തെ നിലാവ് കാമ്പിൽനിന്ന് ഒരു വിളിപ്പാടു ദൂരെയുള്ള മൈതാനത്തിനടുത്തെത്തിയപ്പോൾ, മൈതാനത്തിനു ചുറ്റും സ്പെഷ്യൽ പോലീസുകാർ ഗാട്ട് നിൽക്കുന്നു. അങ്ങോട്ടു പോകരുത് എന്നു പറഞ്ഞ് അവർ കുഞ്ഞാണ്ടിയെ തടഞ്ഞു.

“എന്താണവിടെ?" പരിചയമുള്ളൊരു പോലീസുകാരനോട് കുഞ്ഞാണ്ടി മെല്ല ചോദിച്ചു 
വേഗം മടങ്ങിപ്പൊയ്ക്കോ എന്ന ആംഗ്യം കാണിച്ചതല്ലാതെ ആ ചങ്ങാതി കാര്യമൊന്നും പറഞ്ഞില്ല. എന്തോ ഗൂഢമായ മിലിട്രി പരീശീലനമായിരിക്കുമെന്നു മനസ്സിൽ കരുതി കുഞ്ഞാണ്ടി തിരിഞ്ഞു നടക്കാൻ ഭാവിച്ചു. അപ്പോൾ കണ്ടു, ഒരു കൂട്ടം ആളുകളെ അങ്ങോട്ടു തെളിച്ചുകൊണ്ടു വരുന്നത്. പെണ്ണുങ്ങളാണ്. എല്ലാം ഉമ്മാച്ചിപ്പെണ്ണുങ്ങൾ. വെളുത്ത കുപ്പായമിട്ടു തലയിൽ തട്ടവുമായി പൊൻപണ്ടങ്ങൾ മിന്നിച്ചുകൊണ്ട് കൂട്ടത്തോടെ നീങ്ങുന്ന ആ മാപ്പിളച്ചികൾ നിലാവിൽ നല്ലാരു കാഴ്ചയായിരുന്നു. പോലീസുകാർ ചുറ്റും നിന്ന് അവരെ തള്ളിനീക്കുന്നു. ഒരു പത്തുമുപ്പതു പെണ്ണുങ്ങളുണ്ടാവും അക്കൂട്ടത്തിൽ. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളും ഉണ്ടായിരുന്നു. (അവരെല്ലാം ലഹളക്കാരായ മാപ്പിളമാരുടെ പുരകളിലെ പെണ്ണുങ്ങളാണെന്നു പിന്നീടാണു കുഞ്ഞാണ്ടിക്ക് മനസ്സിലായത്.) ചിലർ ഉറക്കെ നിലവിളിക്കുന്നു. ചിലർ തേങ്ങിക്കരയുന്നു. അറക്കാൻ തെളിച്ചു കൊണ്ടുപോകുന്ന ആട്ടിൻകൂട്ടത്തെ ഓർത്തു പോയി, കുഞ്ഞാണ്ടി,

കുറച്ചു കഴിഞ്ഞപ്പോൾ ഒരാർപ്പും വിളിയും കേട്ടു. ക്യാമ്പിൽ നിന്നും വെള്ളപ്പട്ടാളക്കാരുടെ വരവാണ് എല്ലാവരും കുടിച്ചു കുന്തം മറിഞ്ഞ മട്ടിലാണ്. ഉറക്കെ പാട്ടുപാടുന്നു. ചിലർ വായിൽ വിരലിട്ടു ചൂളം വിളിക്കുന്നു. പഹയർ ഒരു പത്തുനൂറെണ്ണമുണ്ട്. കുഞ്ഞാണ്ടി ഒരു മരത്തിന്റെ മറവിലേക്ക് മാറിനിന്നു.

മൈതാനത്തിന്റെ നടുവിൽ തളച്ചിട്ട മാപ്പിളച്ചികളുടെ നേർക്ക് ആ വെള്ളപ്പട ഒരു കുതി കുതിക്കുന്നതു കണ്ടു.... തുടർന്ന് ഒരു കൂട്ടനിലവിളി. കുഞ്ഞാണ്ടി പിന്നെ അവിടെ
നിന്നില്ല.

പിറ്റേന്നു രാവിലെ മൈതാനത്തു ചെന്നു നോക്കിയപ്പോൾ കുരുതികഴിച്ച ഭഗവതിത്തറപോലെ ഉണ്ടായിരുന്നു ആ സ്ഥലം: പുല്ലിലും മണ്ണിലുമെല്ലാം ചോര തെറിച്ച പാടുകൾ! അറപ്പോടെ മുഖമൊന്നു കുടഞ്ഞ് ഇളിച്ചു കാട്ടിക്കൊണ്ടാണ് കുഞ്ഞാണ്ടി കഥ പറഞ്ഞവസാനിപ്പിച്ചത്.

“എന്തിനാണ് ഉമ്മച്ചികളെ മൈതാനത്തേക്ക് കൊണ്ടുപോയത്?" എന്തോ സങ്കടം

മനസ്സിലടക്കിപ്പിടിച്ചുകൊണ്ട് ശിധരൻ ഗദ് സ്വരത്തിൽ കുഞ്ഞാണ്ടിയോടു ചോദിച്ചു. കുഞ്ഞാണ്ടിയുടെ വർത്തമാനം ശ്രീധരൻ ശ്രദ്ധിക്കുന്നുണ്ടെന്നു കൃഷ്ണൻ മാസ്റ്റർ അപ്പോഴാണോർത്തത്. മാസ്റ്റർ മകന്റെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി. വിതുമ്മിക്കരയാൻ മുട്ടി നിൽക്കുന്ന ആ മുഖവും നനയുന്ന ആ മിഴികളും കണ്ടപ്പോൾ കൃഷ്ണൻമാസ്റ്റർ വല്ലാതായി. മകനെ സമാശ്വസിപ്പിച്ചുകൊണ്ട് മാസ്റ്റർ പറഞ്ഞു: “ആ മാപ്പിളസ്ത്രീകളുടെ ഭർത്താക്കന്മാരൊക്കെ ലഹളക്കാരാണ്. അവർ കാട്ടിൽ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ഭാര്യമാരെക്കൊണ്ട് പറയിപ്പിക്കാനാണ് അവരെ മൈതാനത്തേക്കു പിടിച്ചുകൊണ്ടു പോയത്-നീ ഇതൊന്നും കേട്ട് ഇവിടെ ഇരിക്കണ്ട; പോയി പാഠം പഠിച്ചോ

അന്നു രാത്രി ശ്രീധരൻ ഉറങ്ങാൻ കിടന്നപ്പോൾ അത്ഭുതകരമായൊരു സ്വപ്നം കണ്ടു സ്വപ്നമോ അർദ്ധബോധാവസ്ഥയിലെ ഭാവനാ സൃഷ്ടിയോ എന്നു നല്ല നിശ്ചയമില്ല.

കാട്ടിലെ ഒരു പച്ചപ്പുൽമൈതാനത്ത്, പാലുപോലത്തെ നിലാവിൽ, ഒരു കൂട്ടം വെളുത്ത ആടുകൾ മേഞ്ഞു കളിക്കുന്നു. ദൂരെനിന്ന് ഒരു ഓലിവിളി -ചെന്നായ്ക്കളുടെ വരവാണ് ചെന്നായ്ക്കൾ പല്ലിളിച്ച്, വാലിളക്കി, ചൂളം വിളിക്കുംപോലെ മുരണ്ടുകൊണ്ട് ആട്ടിൻകൂട്ടത്തിന്റെ നേർക്ക് കുതിച്ചു ചാടുന്നു. ആടുകളുടെ കരച്ചിലും, ചെന്നായ്ക്കളുടെ മുരൾച്ചയും ചൂളംവിളികളും കൂടിച്ചേർന്ന ഒരു ഭയങ്കര സംഗീതം, ചെന്നായ്ക്കൾ, ആടുകളുടെ പള്ളയും കൊറുവും കടിച്ചുകീറുന്നു. പിന്നെ ഇരുട്ട് - നിശ്ശബ്ദത!......

സൂര്യനുദിക്കുന്നു. മൈതാനത്തു മുഴുവനും ചുവന്ന റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ശ്രീധരൻ പൂ പറിക്കാൻ കൈനീട്ടുന്നു. തൊട്ടപ്പോൾ റോസാപ്പൂ അല്ല ചോരക്കട്ടയാണ്! ചോരക്കട്ട! അതു കൈവിരലിൽ ചായം പോലെ ഒട്ടുന്നു. അരികെ വെള്ളാരങ്കല്ലിന്റെ വലിയൊരു പാറ വെയിലിൽ വെട്ടിത്തിളങ്ങുന്നു!... ശ്രീധരൻ വിരലിലെ ചോരച്ചായംകൊണ്ട് വെള്ളാരങ്കല്ലിന്മേൽ വരച്ചു "ജഗള'.

68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക