ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും.
ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞുപോയി-മാലിൽ കുടുങ്ങിയ
തേങ്ങപോലെ കച്ചവടത്തിൽ ആ വിദ്വാനു ലാഭമോ നഷ് ടമോ എന്നു കണക്കാക്കിപ്പറയണം. ആ ദുഷ് ടനു നഷ് ടം കടുങ്ങണേ എന്നാണ് മനസ്സിൽ
പ്രാർത്ഥന. എന്നാൽ, ഒന്നും പിടികിട്ടുന്നില്ല....... അപ്പോൾ ആരോ പടികേറി വരുന്നു. തലപൊക്കി നോക്കി ആഹ്ലാദത്തോടെ
ചാടിയെണീറ്റു. അമ്മ!
അമ്മയുടെകൂടെ കന്നിപ്പറമ്പിലെ അയൽവീട്ടിലെ ചെത്തുകാരൻ മാക്കോതയുടെ ഭാര്യ അമ്മിണിയമ്മയും, കറുത്തു തടിച്ച ഒരു ചെക്കനുമുണ്ട്.
ചെക്കന്റെ തലയിലെ കൊട്ടയിൽ വലിയ പൊതികളും തെക്കൻ വെറ്റിലക്കെട്ടും, പനയോലയിൽ പൊതിഞ്ഞ പുകയിലപ്പിടികളും കാണുന്നു. പൊതിയിൽ അലുവയും കാരയ്ക്ക(ഈത്തപ്പഴം)യും ആയിരിക്കണം.
മുറ്റത്തേക്ക് ഓടിച്ചെന്ന് അമ്മയെ സ്വീകരിച്ചു. അമ്മ ശ്രീധരനെ ആകപ്പാടെയൊന്നു
നോക്കി.
“നീ കറത്തുപോയല്ലാ! വെയിലത്തു കാടോടി നടക്കുകയായിരുന്നു. അല്ലേ?" അമ്മയുടെ കുശലപ്രശ്നം അങ്ങനെയായിരുന്നു. അമ്മ ഒരിക്കലും സന്തോഷം പ്രകടിപ്പിക്കുകയില്ല. വാത്സല്യം മനസ്സിൽ ഒതുക്കി നിർത്തുകയായിരിക്കും.
എന്നാലും,
എത്രദിവസം കഴിഞ്ഞിട്ടാണ് മകനെ കാണുന്നത് ഒന്നു വെറുതെ ചിരിച്ചുകൂടെ? “അമ്മേ, അച്ഛൻ വരോ?' ശ്രീധരൻ ഉത്കണ്ഠയോടെ ചോദിച്ചു.
“ഓ, നിനക്ക് അച്ഛനെക്കണ്ടാൽ മതിയല്ലോ" അമ്മ പം ചൊടിച്ചു കൊണ്ടു മൊഴിഞ്ഞു. അതു കേട്ടു ശ്രീധരൻ വല്ലാതെയായി. പം പശ ചാത്തപിക്കുകയും ചെയ്തു.
ഒരുതരത്തിൽ അമ്മ പറഞ്ഞതു ശരിയാണ്. ശ്രീധരനു സ്നേഹം കൂടുതൽ അച്ഛനോടാണ്. “ഇവനേതാണ്?” ശ്രീധരൻ വിഷയം മാറ്റാൻ ആ കരിമ്പൻ ചെക്കനെ
ചൂണ്ടിക്കൊണ്ടു ചോദിച്ചു.
“നാട്ടീന്നു ഞങ്ങടെ പെരേല് പാർക്കാൻ വന്ന ചെക്കനാ.” അമ്മിണിയമ്മയാണ്
മറുപടി പറഞ്ഞത്.
ശ്രീധരന്റെ അമ്മയും അമ്മിണിയമ്മയും കണ്ടപ്പനും (ആ കരിമ്പൻ ചെറുക്കൻ) കോഴി കൂകുന്നേരത്ത് കുന്നിപ്പറമ്പിൽനിന്നു പുറപ്പെട്ടു കാൽനടയായി, പുതപ്പറമ്പുവഴി, വേലാളൂർപ്പാടങ്ങളും കടന്ന് ഇലഞ്ഞിപ്പൊയിലിൽ എത്തിയിരിക്കയാണ്. അവർക്കു വഴിനടന്നു നന്നേ ക്ഷീണമുണ്ട്.
“നീ അച്ഛൻ പഠിക്കാനേൽപ്പിച്ച പാഠങ്ങളൊക്കെ തീർത്തു വച്ചിട്ടുണ്ടല്ലോ?' അമ്മയുടെ ആ ചോദ്യം ശ്രീധരനു രസിച്ചില്ല, എഴുത്തും വായനയുമൊന്നുമറിഞ്ഞുകൂടാത്ത അമ്മ എന്തിനാണ് ഇതൊക്കെ അന്വഷിക്കുന്നത്? ശ്രീധരൻ ഉണ്ടെന്നോ ഇല്ലന്നോ വ്യാഖ്യാനിക്കാവുന്നമട്ടിൽ ഒന്നു തലയാട്ടി. പിന്നെ വിഷയം മാറ്റാൻ അതിരാണിപ്പാടത്തെ വിശേഷങ്ങളെക്കുറിച്ച് അമ്മയോടു
ചോദിച്ചു. അപ്പോൾ അമ്മ ഒരു സങ്കടവാർത്ത അറിയിച്ചു. “മോനേ, നിന്റെ ചങ്ങാതി
ചാത്തുണ്ണി മരിച്ചുപോയി...... ചാത്തുണ്ണി മരിച്ചു! എന്താണി കേൾക്കുന്നത്? അമ്മ തന്നെ കളിപ്പിക്കാൻ വെറുതെ പറയുകയായിരിക്കും. ചാത്തുണ്ണി മരിക്കുകയില്ല.
ശ്രീധരന്റെ അമ്മ സഹതാപത്തോടുകൂടെ എല്ലാം വിസ്തരിച്ചു പറഞ്ഞു.
ശ്രീധരൻ ഒരു സങ്കടകഥ കേൾക്കുമ്പോലെ വികാരങ്ങൾ അടക്കിക്കൊണ്ടു മിഴിച്ചു നിന്നു കേട്ടു. ചാത്തുണ്ണി ഒരുദിവസം വൈകുന്നേരം, ഈർച്ചപ്പൊടി വിറ്റു പുരയിൽ കേറി വന്നതു
നല്ല പനിയോടുകൂടിയായിരുന്നു. പൈസ അമ്മയുടെ കൈയിൽ കൊടുത്ത്, അകത്ത പോയി പായിൽ കിടന്നു. അവൻ പിന്നെ എഴുന്നേറ്റിട്ടില്ല. വിഷപ്പനിയായിരുന്നു.
ആറുദിവസം അങ്ങനെ കിടന്നു. ഏഴാം ദിവസം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മരിച്ചു.....
വെള്ളിയാഴ്ച രാത്രി ഉണ്ണിക്കുട്ടി മരിച്ച അന്നു രാത്രി ശ്രീധരൻ ഓർത്തു. അപ്പോൾ അന്ന് ആ കുത്തിച്ചുടാൻ വിളിച്ചറിയിച്ചത് ചാത്തുണ്ണിയുടെ മരണമായിരിക്കണം.
ഇനി അതിരാണിപ്പാടത്തു ചെല്ലുമ്പോൾ ചാത്തുണ്ണിയെ കാണുകയില്ല. ഈ
“പൂമിലോക'ത്തിലെ എല്ലാം അറിയുന്ന, ബുദ്ധിമാനായ ചാത്തുണ്ണി, മണ്ണിനടിയിലായി.
ഈർച്ചപ്പൊടിക്കൊട്ട തലയിൽ വെച്ച്, തനിയെ പുഞ്ചിരി തൂകിക്കൊണ്ട്, “ഇപ്പം വന്ന കപ്പലിലങ്ങെന്തെല്ലാം ചരക്കുണ്ട്? ഇഞ്ചി, ചുക്ക്, ചുക്കടയ്ക്ക, കത്തി, കരണ്ടങ്ങൾ...
എന്നു പാടിക്കൊണ്ട് “ഇടവഴിയിലൂടെ നീങ്ങുന്ന ചാത്തുണ്ണിയെ അന്ന് അവസാനമായി കണ്ടത് ശ്രീധരൻ ഓർത്തു.
ഇപ്പം വന്ന ദൈവത്തിന്റെ കപ്പലിൽ മരണമാണ് മരണം ശ്രീധരൻ മനസ്സിൽ പറഞ്ഞു.
പിറ്റേന്നു പുലർച്ചെ ശ്രീധരനേയും കൂട്ടി അമ്മയും കൂട്ടുകാരും അതിരാണിപ്പാടത്തേക്കു മടങ്ങി.
ശ്രീധരൻ കുന്നിപ്പറമ്പിൽ ചെന്നു കേറിയപ്പോൾ, കോലായിൽ അച് ഛനും കിട്ടൻ റ്റരും വർത്തമാനംപറഞ്ഞിരിക്കുന്നു.
കിട്ടൻ റ്റർ കോലായിലെ ബഞ്ചിൽ, അനന്തശയനംപോസിൽ കിടന്നുകൊണ്ടാണു സംസാരിക്കുന്നത്.
കൃഷ്ണൻമാസ്റ്റർ ശ്രീധരനെ അരികെ വിളിച്ച വാത്സല്യത്തോടെ മാറോടണച്ച്
അവന്റെ പുറം തലോടിക്കൊണ്ടു മെല്ല ചോദിച്ചു: “നീ ഇലഞ്ഞിപ്പൊയിലിൽനിന്ന്
എന്തെല്ലാം തിന്നു!"
ശ്രീധരൻ ആസ്വദിച്ച പലഹാരങ്ങളുടെ കണക്കു പറഞ്ഞുകൊടുത്തു. കൃഷ്ണൻമാസ്റ്റർ ഉറക്കെച്ചിരിച്ചു.
അതെല്ലാം കേട്ട കിട്ടൻ റ്റരുടെ വായിൽ വെള്ളം നിറഞ്ഞിരിക്കണം. ശ്രീധരൻ അതോർത്തു തനിയെ ചിരിച്ചു.....
“എന്നിട്ടോ കിട്ടാ ആ മാപ്പിളത്തടവുകാർ എത്രപേരുണ്ടായിരുന്നു?" കൃഷ്ണൻമാസ്റ്റർ ശ്രീധരനെ വിട്ട് , കിട്ടൻ റ്റരുടെ നേർക്കു തിരിഞ്ഞു. കിട്ടൻറ്റർ മരണവണ്ടി'യുടെ കഥ പറയുകയായിരുന്നു.
ലഹളകൾക്കിടയിൽ നടന്ന ഒരു ദാരുണസംഭവം
ശ്രീധരൻ ശ്രദ്ധിച്ചുകൊണ്ട് അരികെത്തന്നെ നിന്നു "എന്നിട്ടോ കിട്ടാ മാപ്പിളത്തടവുകാർ എത്രപേരുണ്ടായിരുന്നു?”
കിട്ടൻറ്റർ ഒക്കത്തുനിന്നു പൊടിഡബ്ബിയെടുത്തു തുറന്നു പൊടി ഉള്ളങ്കൈയിലേക്കു തട്ടി നുള്ളിയെടുത്തു മൂക്കിന്റെ രണ്ടു ദ്വാരത്തിലേക്കും തള്ളി രണ്ടു സെക്കന്റുനേരം ഒരു നിർവ്വാണാവസ്ഥയിൽ കഴിച്ചു.
പിന്നെ പെട്ടെന്നു കണ്ണുമിഴിച്ചു. പ്രഖ്യാപിച്ചു: “മാപ്പിളത്തടവുകാർ ഒരു നൂറെണ്ണമുണ്ടായിരുന്നു; ശരിക്കു പറഞ്ഞാൽ
തൊണ്ണൂറ് “പട്ടാളക്കോടതിയിൽ വിചാരണ കഴിഞ്ഞു ശിക്ഷിക്കപ്പെട്ടവരായിരുന്നുവോ അക്കൂട്ടർ? കൃഷ്ണൻമാസ്റ്റർ ചോദിച്ചു.
ഹൈയ് കോടതിയിലേക്കു വിചാരണയ്ക്കു തെളിച്ചുകൊണ്ടു പോകുന്ന
പാവങ്ങളായിരുന്നു അധികംപേരും. വെറും സംശയത്തിന്മേൽ പിടിക്കപ്പെട്ടവർ
മാപ്പിളയായിപ്പോയി എന്നൊരപരാധം മാത്രം. അങ്ങനെ പിടിച്ച ആ മാപ്പിളമാരെ,
ഈരണ്ടുപേരെയായി തമ്മിൽ കൈയാമം വെച്ചു ഗുഡ്സ് വണ്ടിയിൽ ഒരു ചെറിയ മുറിയിൽ തള്ളിക്കയറ്റി ആ മുറിക്കു ജാലകങ്ങളോ, കാറ്റുകടക്കാനുള്ള പഴുതുകളോ ഒന്നും ഉണ്ടായിരുന്നില്ല.
മുറിയുടെ വാതിലുകൾ ബന്ധിച്ചു പുറമേ നിന്നു പൂട്ടി, സിൽവെച്ചു കൊണ്ടുപോകുന്ന സ്ഥലത്തെത്തിയാൽ മാത്രമേ തുറക്കാവൂ എന്നായിരുന്നു വെള്ളപ്പട്ടാളമേധാവിയുടെ ഓർഡർ.
ആ പട്ടാളക്കാർ വണ്ടിയോടു ഘടിപ്പിച്ച ഒന്നാംക്ളാസ്സ് മുറികളിൽ പാട്ടുംപാടി ആനന്ദിച്ചുകൊണ്ടിരുന്നു. ലഹളസ സ്ഥലത്തിനടുത്ത റെയിൽവേസ് : ഷനിൽ നിന്നാണ്, ആ പട്ടാള വണ്ടി പുറപ്പെട്ടത് 60 മൈൽ അകലെ, തമിഴ്നാട്ടിലെ ജയിലിലേക്കാണ് ആ പുള്ളികളെ കൊണ്ടുപോകുന്നത്. വണ്ടി പുറപ്പെട്ടുകഴിഞ്ഞപ്പോൾത്തന്നെ ഗുഡ്റിക്കകത്തു കുത്തിനിറച്ച മാപ്പിളമാർക്ക് എരിപൊരി സഞ്ചാരം തുടങ്ങി.
തൊണ്ട വരണ്ടു. ശ്വാസം മുട്ടി
പട്ടാളക്കാർ കൂട്ടാക്കിയില്ല. ഏതോ ഒരു സ ഷനിൽ സിഗ്നൽ കിട്ടാതെ വണ്ടി നിന്നു. അപ്പോഴും തടവുകാർ മരണവെപ്രാളത്തോടെ കൂട്ടനിലവിളി മുഴക്കിക്കൊണ്ടിരുന്നു. “തണ്ണി-തണ്ണി' (വെള്ളം) എന്നു തൊണ്ടകീറിക്കൊണ്ടുള്ള അലർച്ചകൾ പുറത്തു നിൽക്കുന്ന ആളുകൾ ആ നിലവിളി കേട്ടു.
പക്ഷേ, ആരും ഭയംകൊണ്ട് അടുത്തു ചെന്നില്ല. അതു പട്ടാളവണ്ടിയാണ് എല്ലാവരും അകന്നു നിന്നുകൊള്ളണം. അടുത്തു ചെന്നാൽ ആക്രമണമാണ്; മുന്നറിയിപ്പുകൂടാതെ വെടിവെച്ചു കൊല്ലും. വണ്ടി പിന്നെയും നീങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഒച്ചയും നിലവിളിയുമൊക്കെ അടങ്ങി.
തമിഴ്നാട്ടിലെ സ് ഷനിലെത്തി. പുള്ളികളെ അടച്ചിട്ടിരുന്ന മുറിയുടെ സീൽ
പൊട്ടിച്ചു വാതിൽ തുറന്നു നോക്കിയപ്പോൾ ഉള്ളിൽ നല്ലാരു കാഴ്ചയായിരുന്നു! രക്തവും മാംസവും അവിടെ ചിതറിക്കിടന്നിരുന്നു.
ചൂടും ദാഹവും വീർപ്പുമുട്ടലുംകൊണ്ടു പിശാചുക്കളായി മാറിയ മാപ്പിളമാർ ചോര കുടിക്കാൻ അന്യോന്യം കടിച്ചുകീറി പച്ചമാംസം രുചിച്ചു. കുറച്ച് ആരോഗ്യമുള്ളവരുടെ വിക്രിയകൾ മറ്റുള്ളവർ തനിയെ പിടഞ്ഞു മരിച്ചു.
എണ്ണി നോക്കിയപ്പോൾ അകത്തുണ്ടായിരുന്ന തൊണ്ണൂറിൽ അറുപത്താറും ശവങ്ങൾ. ശേഷിച്ചവർ ദേഹത്തിൽനിന്നു കുറെ ഇറച്ചിയും ചോരയും പോയി, വികൃതരായി ബോധംകെട്ടു കിടക്കുന്നു....
അന്നു രാത്രി ശ്രീധരന് ഉറങ്ങാൻ കഴിഞ്ഞില്ല. അറുപതുമൈൽ യാത്രയ്ക്കിടയിൽ, ആ മരണവണ്ടിയിൽ നടന്ന ഭയങ്കരവിക്രിയകൾ മനസ്സിൽ ദർശിച്ചു.
ദാഹം സഹിക്കാതെ കുടിക്കാൻ ചോരയ്ക്കുവേണ്ടി അന്യോന്യം കുടിച്ചുകീറുന്ന കറുത്ത മനുഷ്യർ അവരെ ആ സ്ഥിതിയിലെത്തിച്ചു വെളുത്ത മനുഷ്യർ ദൈവത്തേക്കാൾ ക്രൂരത ദൈവം സൃഷ് ടിച്ച മനുഷ്യർക്കാണ്
ശ്രീധരന് മനുഷ്യലോകത്തോടുതന്നെ ഒരു വെറുപ്പു തോന്നി.