shabd-logo

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023

0 കണ്ടു 0
ന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.

അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.

 പിള്ളരെല്ലാം പേടിച്ച് അകത്തുകേറി ഒളിച്ചു. ഈർച്ചക്കാർ ഉച്ചയ്ക്കു ചോറുണ്ണാൻ വരുന്ന നേരമാണ്.

 ചെത്തുകാർക്കും ഒഴിവുസമയം. അവരിൽ ചിലർ ചോന്ന തൊപ്പിയുടെ ഒരു തീണ്ടാപ്പാടു പിറകിൽ അടക്കിപ്പിടിച്ച ഉൽക്കണ്ഠയോടെ നീങ്ങിക്കൊണ്ടിരുന്നു. അവർ ഊഹിച്ചതുപോലെതന്നെ ചോന്ന തൊപ്പി ചെന്നുകേറിയത് നേരെ കൂനൻ
വേലുവിന്റെ പുരയിലേക്കായിരുന്നു.

ആച്ച, സ്വർണ്ണാഭരണവിഭൂഷിതയായി ഇടയ്ക്കിടെ, ഹ്ഹ്ഹ് ഹി എന്ന പല്ലവിയോടെ ഊറിച്ചിരിച്ചുകൊണ്ട് അപ്പോഴും കോലായിൽ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. കാൽമുട്ടുകൾക്കിടയിൽ തലയൊളിപ്പിച്ചുവെച്ച് ഒരു മൂലയിൽ കൂനനും

അനങ്ങാതെ കുത്തിയിരിക്കുന്നു. പോലീസ് കോൺസ്റ്റബ്ൾ കഞ്ഞിക്കണ്ണൻ നമ്പ്യാർ കോലായിലേക്കു കയറി

ആഭരണക്കാരിയായ ആച്ചയെ അധികാരഭാവത്തിൽ ആപാദചൂഡം ഒന്നു നിരീക്ഷിച്ചു.

 ബൂട്സിന്റെ ശബ്ദദം കേട്ട് കൂനൻവേലുവിന്റെ തലയൊന്നു പൊങ്ങി. ചോന്ന തൊപ്പി കണ്ടതോടുകൂടി കൂനന്റെ തല കാൽക്കൂട്ടിലേക്കുതന്നെ വലിഞ്ഞു

കാൽമുട്ടുകൾക്കു കുറേശ്ശെ വിറയും തുടങ്ങി.

പോലീസുകാരന്റെ കടാക്ഷമേറ്റപ്പോൾ ആച്ച ലജ്ജാശൃംഗാര ഭാവങ്ങളിൽ പിഴിഞ്ഞെടുത്ത പുതിയൊരു ഹ് ഹ്-ഹിഹിച്ചിരിയോടെ തലയിലെ

പാവുമുണ്ടുതട്ടത്തിന്റെ അറ്റംകൊണ്ടു മുഖം കുറച്ചൊന്നു മറച്ചുപിടിച്ച് അയാളെ

ഒളിഞ്ഞുനോക്കി പിടയെ പിടിക്കാൻ തയ്യാറെടുക്കുന്ന പൂവൻ കോഴിയെപ്പോലെ പോലീസുകാരന്റെ നോട്ടം ആച്ചയെ ഒന്നു ചുറ്റിയുഴിഞ്ഞു.

പെട്ടെന്നു പോലീസുകാരൻ ഗൗരവം നടിച്ച്, വേലുവിന്റെ നേർക്കു തിരിഞ്ഞു. അവന്റെ തേങ്ങാമൊത്തി പോലുള്ള കഷണ്ടിത്തലയിൽ കൈയിലെ ലാത്തികൊണ്ടു

മെല്ല രണ്ടു തേട്ടം വെച്ചുകൊടുത്തു.

"എടോ ഇങ്ങോട്ടു നോക്ക്." വേലു മുഖമുയർത്തിയില്ല. നോക്കിയില്ല, പോലീസുകാരന്റെ കാൽക്കൽ

കമിഴ്നടിച്ച് ഒരൊറ്റ വീഴ്ച: “എയമാനേ രച്ചിക്കണേ... “നീ എണീറ്റിരിക്കെടോ.” പോലീസുകാരൻ ബൂട്ട്കൊണ്ട് വേലുവിന്റെ മോന്തയ്ക്കു

മെല്ല ഒരു തട്ടുകൊടുത്തു. “നിന്നോടു ചിലതു ചോദിക്കാനുണ്ട്.

വേലു ചൊരിയാൻ അഴിച്ചു കൊപ്പരച്ചാക്കുപോലെ ഇരുന്നുകൊടുത്തു.



കോൺസ്റ്റബിൾ കുഞ്ഞിക്കണ്ണൻ നമ്പ്യാർ കോലായിലെ ബഞ്ചിൽ ഇരുന്നു മഹസ്സർ

തയ്യാറാക്കാനൊരുങ്ങി.

“നിന്റെ പേര്?” കോൺസ്റ്റബ്ളിന്റെ ആദ്യത്തെ ചോദ്യം. "വേലു. കൂനൻ നിലത്തു നോക്കി സങ്കടസ്വരത്തിൽ മൊഴികൊടുത്തു.

“അച്ഛന്റെ പേര്? “കുടുങ്ങോൻ,
വീട്ടുപേര്?

കുറുക്കൻ കുണ്ടി.

“വയസ്സ്?"

“നാപ്പത്തെട്ട്.



“കടപ്പൊറത്തെ പാണ്ട്യാലേല് കൊപ്പരതെരിയല് “നിനക്കു കൊപ്പരതെരയാൻ പോയാൽ ദിവസം എന്തു കിട്ടും? ദിവസം ഒരു

നൂറുറുപ്പിക കിട്ടോ?.."

ദിവസം നൂറുറുപ്പിക എന്നു പറഞ്ഞു കേട്ടപ്പോൾ പോലീസുകാരന്റെ

പോഴത്തമോർത്ത് വേലു അറിയാതെ ചിരിച്ചുപോയി. എട്ട് കോൺസ്റ്റബിൾ ബൂട്ടുകൊണ്ട് നിലത്തൊരു ചവിട്ട്.

“നിന്റെ പൊണ്ണച്ചിരി ഞാൻ മാറ്റിത്തരാം ചോദിച്ചതിന് ഉത്തരം പറയെടാ ദിവസം എന്തു കിട്ടും?"

“ഒരുറുപ്യന്റെ പുത്തൻ കിട്ടും ഏയാ..... വേലു ചിരിയമർത്താനൊരു കൃതിമക്കരച്ചിൽ വരുത്തി വിക്കിവിക്കി മൊഴിഞ്ഞു.

“ശരി. ദിവസം ഒരുറുപ്പിക വേലു തലയാട്ടി.

“ഇവിടെ ഇരിക്കുന്ന ഈ സ്ത്രീ നിന്റെ ആരാണ്?" “ആച്ചു. ഞാൻ കല്യാണം കയ്ച്ച് കൊണ്ടോന്ന പെണ്ണാണ്.

“ശരി. നിന്റെ പെണ്ണിന്റെ ദേഹത്തിൽ കുറേയധികം സ്വർണ്ണാഭരണങ്ങൾ കാണുന്നുണ്ടല്ലോ- ഇതെല്ലാം നീ ഉണ്ടാക്കിച്ചു കൊടുത്തതാണോ?.”

ഉത്തരമില്ല.

“എടോ ചോദിച്ചത് കേട്ടില്ലേ? (ബൂട്സ്കൊണ്ടു നിലത്ത് ഒരു ചവിട്ടു കൂടി) ഈ പണ്ടങ്ങളെല്ലാം നി തിർപ്പിച്ചുകൊടുത്തതാണോ?..'

കൂനൻ മൗനം.

ആ മുഹൂർത്തത്തിൽ ഒരാൾ ബദ്ധപ്പെട്ട് അങ്ങോട്ടു കേറിവന്നു. മുറ്റത്ത് ഒരു മൂലയിൽ

കൂടിനിന്നിരുന്ന അതിരാണിപ്പാടത്തെ ബഹുജനം ആഗതനെ അപം ആശങ്കയോടെ

നോക്കി; ശങ്കുണ്ണിക്കമ്പൗണ്ടർ

കുടവയറിനും ഷർട്ടിനും മീതെ ഒരു മൽമുണ്ടു ചുറ്റി, രണ്ടുകൈയും അൽപം അകത്തിപ്പിടിച്ചു ധൃതിയോടെ ആടിയാടിക്കൊണ്ടാണ് തടിച്ചു മുണ്ടനായ  ശങ്കുണ്ണിക്കമ്പൗണ്ടറുടെ നടത്തം. 

ഇടയ്ക്കിടെ മൂക്കും മുറിമീശയും ചുളിച്ചുപിടിച്ചുകൊണ്ട് ഒരു ഗോഷ്ടിയും പ്രകടിപ്പിക്കും

കമ്പൗണ്ടർ നേരെ കോലായിലേക്കു കേറി. പോലീസ് കോൺസ്റ്റബ്ളിനെ

പുച്ഛഭാവത്തിൽ ഒന്നു നോക്കി. പിന്നെ ചോന്ന തൊപ്പിയോടൊരു ചോദ്യം.

"നിങ്ങൾ ഇപ്പോൾ ഇവിടെ വന്ന കാര്യം?" കോൺസ്റ്റബൾ കുഞ്ഞിക്കണ്ണൻ നമ്പ്യാർ അധികാരഗൗരവത്തോടെ കമ്പൗണ്ട

ഒന്നു നോക്കി: “ ഇതു ചോദിക്കാൻ വന്ന നിങ്ങളാരാണ്?” “ഞാൻ ഈ ദേശത്തെ ഒരു പ്രമാണിയാണ്....." അങ്ങനെ പറഞ്ഞു കമ്പൗണ്ടർ

മുറ്റത്തു നിൽക്കുന്ന ബഹുജനത്തെ ഒന്നു നോക്കി. അപ്പറഞ്ഞതു ശരിയാണ് എന്ന മട്ടിൽ ആൾക്കൂട്ടത്തിൽനിന്ന് കുളൂസ് പറങ്ങോടൻ തലകുലുക്കി. അപ്പോൾ മറ്റു ചിലരുടെയും

തലകൾ കുറേശ്ശെ ഇളകി.

“യൂണിഫോമിട്ട ഒരു പോലീസുകാരൻ ഇവിടെ എന്തിനു വന്നു?

എനിക്കതൊന്നറിയണം.” കമ്പൗണ്ടർ ബഹുജനം കേൾക്കെ എരുമവരത്തിൽ അലറി.

പോലീസുകാരൻ പുച്ഛരസത്തിൽ ഒന്നു ചിരിച്ചു. പിന്നെ അധികാര ഭാവത്തിൽ പറഞ്ഞു: “ഞാൻ ഒരു കേസന്വേഷണത്തിനു വന്നതാണ്.

“എന്തു കേസ്? എന്തഷണം? ആരുടെ കൽപ്പന? കമ്പൗണ്ടർ

കൈയുയർത്തിപ്പിടിച്ചു ഗർജ്ജിച്ചു.

“സൂപ്രണ്ട് സായ്പിന്റെ കൽപ്പന. പോലീസുകാരനും ഗർജ്ജിച്ചു. “അതിനുതക്കോണം എന്താണിവിടെ ഉണ്ടായത്?" കമ്പൗണ്ടർ മൂന്നു പ്രാവശ്യം

തുടർച്ചയായി മൂക്കും മുറിമീശയും പിടപ്പിച്ചു.

"എനിക്കിതെല്ലാം നിങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തണ്ട. പോലീസുകാരൻ

ഭാവവും സ്വരവും അപമൊന്നു മയപ്പെടുത്തിക്കൊണ്ടു തുടർന്നു: “എന്നാലും ഞാൻ പറയാം. ഇവിടെ ഇരിക്കുന്ന ഈ സ്ത്രീയുടെ ആഭരണങ്ങളെപ്പറ്റി അനേഷിക്കാനാണ്

ഞാൻ വന്നിരിക്കുന്നത്.

“എന്താ, സ്ത്രീകൾക്ക് ആഭരണം ധരിക്കാൻ പാടില്ലന്നു ഗവർണ്ണർ സായ്പിന്റെ കൽപ്പനയുണ്ടോ?” കമ്പൗണ്ടർ ഒരു പരിഹാസച്ചോദ്യം തൊടുത്തുവിട്ട്, മുറ്റത്തെ

ബഹുജനത്തെ ഒന്നുനോക്കി. ബഹുജനം കമ്പൗണ്ടറുടെ രസികൻ ചോദ്യത്തെ

അഭിനന്ദിച്ചു ചിരിച്ചു തലയാട്ടി. “സ്ത്രീകൾക്കു സ്വന്തം പൊന്നും പണ്ടവും ഇട്ടു നടക്കാം ഒരു വിരോധവുമില്ല.

“പോലീസുകാരൻ വിശദീകരിച്ചു.

“ഈ സ്ത്രീയുടെ പൊന്നും പണ്ടവും സ്വന്തമല്ലെന്നാരു പറഞ്ഞു? കമ്പൗണ്ടറുടെ

ചോദ്യം.

പോലീസുകാരൻ കുറച്ചു നേരത്തേക്കു മൗനമവലംബിച്ചു. മുറ്റത്തെ ബഹുജനം തീർച്ചയാക്കി, കമ്പൗണ്ടർ ചോന്നതൊപ്പിയെ നിലംപരിശാക്കിയെന്ന്.

അപ്പോൾ കോൺസ്റ്റബ്ൾ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഒരു നീണ്ട പ്രസ്താവനയ്ക്കു തയ്യാറെടുക്കുകയായിരുന്നു.

“എനിക്കിതെല്ലാം നിങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ട എന്നാലും ഞാൻ പറയാം.” എന്നൊരു മുഖവുരയോടുകൂടി കോൺസ്റ്റബിൾ പ്രസംഗമാരംഭിച്ചു.

“പട്ടാളക്ക്യാമ്പിലെ കുശ്ശിക്കാരൻ കുഞ്ഞാണ്ടി വലിയ ഒരു പണക്കാരൻ മാപ്പിളയുടെ വിടര് ബീബിയെ കൊന്ന് ബീബിയുടെ പണ്ടങ്ങളെല്ലാം തട്ടിയെടുത്തു. കുഞ്ഞാണ്ടിയെ

പോലീസ് അറസ്റ്റു ചെയ്തു. “അയാന്റെ

പടച്ചോനേ!-കുഞ്ഞാണ്ടിയെ പോലീസ്സു പിടിച്ചോ...

കൂനൻവേലു. നെഞ്ഞത്തു കൈവച്ചു തേങ്ങിക്കരഞ്ഞു.

ആച്ച അപ്പോഴും ഹ് ഹ് ഹ് ഹിച്ചിരിമന്ത്രം ഉരുവിട്ടുകൊണ്ടിരുന്നു. പോലീസുകാരൻ അതൊന്നും ശ്രദ്ധിക്കാതെ പ്രസംഗം തുടർന്നു:

“ലോക്കപ്പിൽ വച്ചു പോലീസ് ഇൻസ്പെക്ടർ കുഞ്ഞാണ്ടിയോടു ചോദിച്ചു: “എവിടെ ഉമ്മച്ചിയുടെ പണ്ടങ്ങൾ? കുഞ്ഞാണ്ടി ആദ്യം ഒന്നും മിണ്ടിയില്ല. പള്ളയ്ക്കു രണ്ടു കുത്ത

കിട്ടിയപ്പോൾ അവൻ സത്യം പറഞ്ഞു. “അതിരാണിപ്പാടത്തു പാർക്കുന്ന അളിയൻ വേലുവിന്റെ കൈയിൽ പണ്ടങ്ങളെല്ലാം സൂക്ഷിക്കാനേൽപ്പിച്ചിട്ടുണ്ടെന്ന്.... അതു കേട്ടു മുറ്റത്തെ ബഹുജനം തരിച്ചുനിന്നുപോയി. കൂനൻവേലു ചെകിട്ടിൽ വിരൽ തിരുകി ഒന്നും കേട്ടില്ലെന്നമട്ടിൽ ഇരുന്നു കളഞ്ഞു.

“ഈ പണ്ടങ്ങളെല്ലാം പിടിച്ചെടുത്തു കൊണ്ടുവരാൻ സൂപ്രണ്ട് സാന് എന്നെ അയച്ചിരിക്കയാണ് പണ്ടങ്ങൾ മാത്രമല്ല ഈ സ്ത്രീയെയും ഭർത്താവായ

വേലുവിനെയും പിടിച്ചുകൊണ്ടുവരണമെന്നാണ് സൂപ്രണ്ട് സായ്പിന്റെ കൽപ്പന...

ബഹുജനം തമ്മിൽത്തമ്മിൽ എന്തൊക്കെയോ കുശുകുശുപ്പറഞ്ഞു. ചിലർ

സങ്കടപ്പെട്ടു. ചിലർ അഭിപ്രായപ്പെട്ടു, ആച്ചങ്ങനെ കിട്ടണമെന്ന്. കട്ട പൊന്നിട്ട

മങ്കയെയും, അവളുടെ കൂനൻ ഭർത്താവിനെയും പൊതു നിരത്തിലൂടെ പരസ്യമായി

പോലീസ് സ്റ്റേഷനിലേക്കു തെളിച്ചുകൊണ്ടു പോകുന്ന കാഴ്ച കാണാൻ ചില പെണ്ണുങ്ങൾ വെമ്പൽ കൊണ്ടു.

“ആച്ചൂടെ കൈക്ക് ആമം വൊ?" കുളൂസ് പറങ്ങോടൻ മാനുക്കൂട്ടനോടു ചോദിച്ചു. മാനുക്കുട്ടൻ യെസ് മൂളി. കമ്പൗണ്ടർ നെറ്റിയുഴിഞ്ഞുകൊണ്ടു തെല്ലുനേരം ചിന്താമഗ്നനായി സ്ഥിതിചെയ്തു.

പിന്നെ കൂനന്റെ നേർക്ക് ഒരു കൂർത്ത നോട്ടമയച്ച് മൂക്കും മീശയും പിടപ്പിച്ചുകൊണ്ടു

ചോദിച്ചു:

“എന്താ വേലു, ഈ കേൾക്കുന്നത്? പണ്ടങ്ങൾ അളിയൻ കുഞ്ഞാണ്ടി കൊണ്ടുത്തന്നതാണോ?....

കൂനൻ തേങ്ങിക്കരഞ്ഞു. ഒന്നും പറഞ്ഞില്ല.

കോൺസ്റ്റബ്ൾ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എഴുന്നേറ്റു “എനിക്കു മേലധികാരത്തിലെ കൽപന നടത്തണം, എടോ, പെണ്ണിന്റെ

കൈയും പിടിച്ചു വേഗം പുറപ്പെട്ടോ, പോലീസ്സ്റ്റേഷനിലേക്ക്....

“കമ്പോണ്ട് രച്ചിക്കണേ..." കൂനൻ കമ്പൗണ്ടറുടെ കുക്കൽ വീണു. കമ്പൗണ്ടർ വേലുവിനെ പിടിച്ചെഴുന്നേൽപ്പിച്ച് മെല്ലെ പറഞ്ഞു : “നീ വാ നമുക്ക് അകത്തു പോയി സംസാരിക്കാം.



കമ്പൗണ്ടറും പിന്നാലെ കൂനനും അകത്തുകടന്നു വാതിലടച്ച് ഒരു മൂലയിൽ

തങ്ങിനിന്നു സംഭാഷണം തുടങ്ങി.

കമ്പൗണ്ടർ ചോദിച്ചു : “എടോ, നിയെന്തിനാണ്, ആച്ചയെ പണ്ടങ്ങളും ചാർത്തി

പൂട്ടി ചമയിച്ച് പടിഞ്ഞാറ്റിക്കുനേരെ കാഴ്ചയ്ക്കുവെച്ചത്?”

“ഞാനെന്തുകാട്ടും കമ്പോണ്ട്റേ? വേലു സങ്കടത്തോടെ പറഞ്ഞു: “ഓള് പ്രാന്തെടുത്ത് ചെയ്ത പണിയല്ലേ?! ഞാൻ ഓളെ മേത്തെ പണ്ടം കയ്പ്പെടുക്കാനോക്ക് യപ്പം ഓള് കൊട് ആളെടുത്ത് എന്നെ കൊത്താനോങ്ങി കത്തിരിക്ക് പലേന്റെ ചോട്ടില് ആച്ച വാര് കൊട് ആള് ഒളിപ്പിച്ചു വെച്ചിട്ടുണ്ടേ കരുതിക്കോളണം...... പണ്ടം കയ്ച്ചെടുക്കാനാണു ചെല്ലുന്നതെന്നുകണ്ടാല് ആരായാലും ആച്ച കൊട്ആളെടുത്ത് കൊത്താണ്ടിരിക്കൂല -കമ്പോണ്ട്, അതാണ് 

കമ്പൗണ്ടർ തലയാട്ടിക്കൊണ്ടു പറഞ്ഞു: “വേല്ല, അതൊന്നും പറഞ്ഞാൽ പറ്റൂല കാര്യം വലിയ കൊഴമാന്ത്രത്തിലാണ് ആ പോലീസുകാരൻ നിന്നെയും ആച്ചയെയും ഇപ്പോൾ പിടിച്ചുകൊണ്ടു പോകും. പോലീസ് സ്റ്റേഷനിലെത്തിയാൽ, നേരു പറഞ്ഞാലും കളവുപറഞ്ഞാലും, നിനക്കു തല്ലു കിട്ടും. പിന്നെ നീയെന്തുചെയ്യും?

കൂനൻ തലയ്ക്കു തല്ലിക്കൊണ്ടു പറഞ്ഞു: “പടച്ചോനേ, എന്റെ ഒര് തലവിധി

“തലവിധിയൊന്നുമല്ല. ഒക്കെ നീ ഉണ്ടാക്കിത്തീർത്തതാണ്." കമ്പൗണ്ടർ മൂക്കും

മീശയും വിറപ്പിച്ചുകൊണ്ടു കൂനനെ ഭർത്സിച്ചു: “ഉമ്മച്ചിയെ കൊന്ന് ഇസ്കിയെടുത്ത

പണ്ടങ്ങൾ കുഞ്ഞാണ്ടി കൊണ്ടത്തന്നപ്പോൾ നീ എന്തു വിചാരിച്ചു? ഞങ്ങളോട്

ആരോടെങ്കിലും ഒന്നു മിണ്ടിയോ? ഇപ്പോൾ രക്ഷിക്കാൻ കമ്പോണ്ട് വേണം



“അങ്ങനെ ഒരു പോഴത്തം പറ്റിപ്പോയി കമ്പോണ്ട് ഇനി കമ്പോണ്ട്റ്

പംപോലെ ഒക്കെ ചെയ്യാം" കൂനൻ കരഞ്ഞു. “ആങ് പറ്റിയതോ പറ്റി പണ്ടങ്ങളൊക്കെ പോലിസ് കൊണ്ടുപോകട്ടെ നീയും

ആച്ചയും പോലീസ് സ്റ്റേഷന്റെ പടികേറാതിരിക്കാനുള്ള വഴി നോക്കണം

കമ്പൗണ്ടർ കുറച്ചുനേരം ചിന്താമഗ്നനായി നിലകൊണ്ടു. “കമ്പോണ്ട്് പംപോലെ ഒക്കെ ചെയ്താം. കൂനൻ ആവർത്തിച്ചു പറഞ്ഞു.

“ആ ഏഡ്ൺഷേള് ഒരു നൊണമ്പിനമ്പ്യാരാണ് അയാൾക്ക് എന്തെങ്കിലും കൈമടക്കി കാര്യം പറ്റിക്കണം-നിന്റെ കൈയിലിപ്പോൾ എത്ര പണമുണ്ട്? “കമ്പോണ്ട്, ന്റെ കൈയിലിപ്പോ ഒന്നൂല്ലോ തപ്പിനോക്ക്യാല് പെട്ടി കാലുറുന്റെ പുത്തൻ കാണും. കൂനൻ സത്യം പറഞ്ഞു.

“എന്നാലേ വേലു. നീ പോലീസുകാരന്റെകൂടെ പൊയ്ക്കോ." കമ്പൗണ്ടർ സൗമ്യഭാവത്തിൽ ഉപദേശിച്ചു. “ഒരു കണക്കിനു നിനക്ക് അതാണു നല്ലത്. പോലീസുകാര് നിന്റെ കൂന് ഇടിച്ചു നേരയാക്കിത്തരും. കുഞ്ഞാണ്ടി ഉമ്മച്ചിയെക്കൊന്ന കേസിലും നിന്നെ അവർ കുടുക്കും പിന്നെ മുത്താറിപ്പത്തിരിയും തിന്ന് ജേലിലങ്ങനെ കശാലായിക്കൂടാം....

അയ്യോ! അങ്ങനെ പല്ലിം കമ്പോണ്ട് വിങ്ങിക്കരഞ്ഞതുകൊണ്ടു നെഞ്ഞും പള്ളയും ഉഴിഞ്ഞു.

കൂനൻ

“ഒരു പത്തുറുപ്പികയെങ്കിലും ആ നൊണമ്പിനമ്പ്യാർക്കു കൊടുക്കണം. എന്നാൽ

ഞാനൊന്നു പറഞ്ഞുനോക്കാം.” കമ്പൗണ്ടർ ഉപദേശിച്ചു. കൂനൻ കുറച്ചുനേരം ആലോചിച്ചു. പിന്നെ, ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: “ആച്ച കുഴിച്ചിട്ട തങ്കാരം (സ്വകാര്യനിക്ഷേപം ണ്ട് ഓള് അതറിഞ്ഞാല്

“എന്നാൽ, അത് വേഗം മാന്തിക്കൊണ്ടുവാ. കമ്പൗണ്ടർ തിരക്കി.

അടുക്കളയിൽ, ഒരു മൂലയിൽ ചെറിയൊരു കുഴിയിലാണ് ആച്ചയുടെ നിക്ഷേപം. അടയാളം നോക്കി വേലു നിലം കുത്തിപ്പൊളിച്ചു. കമ്പൗണ്ടറും സഹായിച്ചു. മൺപാത്രം പുറത്തെടുത്തു. അതിൽ ഒരു തുണിക്കിഴി കമ്പൗണ്ടർ കിഴി അഴിച്ചു നോക്കി. നോട്ടുകളും

വെള്ളിയുറുപ്പികനാണ്യങ്ങളും അതിൽ കണ്ടു.

കമ്പൗണ്ടർ വേഗം ആ ശിലക്കിഴി അങ്ങനെതന്നെ കെട്ടി. മുണ്ടു പൊക്കി അടിയിലെ

കാക്കിടൗസറിന്റെ കീശയിൽ നിക്ഷേപിച്ച്, കോലായിലേക്കു നടന്നു. മനസ്സിൽ എന്തോ

പിരാകികൊണ്ടു പിറകെ കകൂനനും.

കോൺസ്റ്റബിൾ കുഞ്ഞിക്കണ്ണൻ നമ്പ്യാർ അപ്പോഴും മഹസ്സർ തയ്യാറാക്കുന്ന തിരക്കിലായിരുന്നു.

കമ്പൗണ്ടർ കോൺസ്റ്റബ്ളിന്റെ അരികെ ചെന്ന്, കുനിഞ്ഞു നിന്നു കുറെ നേരം

എന്തൊക്കെയോ കാര്യം പറഞ്ഞു.

പോലീസുകാരൻ തലയാട്ടികൊണ്ട് ഉറക്കെയാണു മറുപടി പറഞ്ഞത് മുറ്റത്തു നിക്കുന്ന ബഹുജനം കേൾക്കെ

"പണ്ടങ്ങളോടുകൂടിത്തന്നെ ഈ സ്ത്രീയെയും കളവുമുതൽ കൈയടക്കിവെച്ച ഈ

വേലുവിനെയും പിടിച്ചുകൊണ്ടുചെല്ലണമെന്നാണ് സൂപ്രണ്ട് സായ്പിന്റെ ഓർഡർ, എനിക്കതു നടപ്പിലാക്കാതെ നിവൃത്തിയില്ല.

അപ്പോൾ കമ്പൗണ്ടർ അപേക്ഷാഭാവത്തിൽ ചോദിച്ചു: “ഈ പണ്ടങ്ങളെല്ലാം ഇപ്പോൾ കൊണ്ടുപൊയ്ക്കോളൂ. ആച്ചയെയും

വേലുവിനെയും പിന്നെ ഹാജരാക്കിയാൽ പോരെ?"

കോൺസ്റ്റബ്ൾ നിഷേധഭാവത്തിൽ തലയാട്ടി.

കമ്പൗണ്ടർ യാചനാസ്വരത്തിൽ വീണ്ടും ബോധിപ്പിച്ചു:

“ഏഡ്ൺ ഷേവ്ള് അങ്ങനെ ശാഠ്യം പിടിക്കരുത് -ഒരു ദയകാണിക്കണം —ഈ

സ്ത്രീ നൊസ്സിളകി ഇരിക്കയാണ് വേലു ഒരു പച്ചപ്പയ്യനാണ് മൂന്നുനാലുദിവസമായി പ്പികിടക്കുന്നു. ഈ നിലയിൽ ഇവരെ പിടിച്ചു കൊണ്ടുപോകുന്നതു മഹാസങ്കടമാണ്....

പോലീസുകാരൻ മഹസ്സറെഴുതുന്ന പെൻസിൽ കടിച്ചുകൊണ്ടു കുറച്ചു നേരം ആലോചിച്ചു. ആച്ചയെയും വേലുവിനെയും മാറി മാറി നോക്കി. ആച്ച ഹ്ഹ ഹ്ഹിച്ചിരിയടക്കി. ഇപ്പോൾ പം ഗൗരവത്തിൽ ഇരിക്കുകയാണ്. കൂനൻ

പോലീസുകാരന്റെനേർക്കു തൊഴുകൈയുമായി നിക്കുന്നു. കോൺസ്റ്റബ്ൾ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ മുഖത്തെ മുമ്പത്തെ രൗദ്രഭാവം
സഹതാപമായി മാറിയെന്നു തോന്നുന്നു. അയാൾ കമ്പൗണ്ടറെ നോക്കി ഇങ്ങനെ പറഞ്ഞു: “ശരി, ഈ സ്ത്രീയെയും ഇവളുടെ ഭർത്താവിനെയും പോലീസ് സ്റ്റേഷനിൽനിന്ന് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിക്കൊള്ളാമെന്നു നിങ്ങൾ ഏൽക്കുമോ? “അക്കാര്യം ഞാനേറ്റു.” കമ്പൗണ്ടർ സ്വയം നെഞ്ഞത്തു തട്ടിക്കൊണ്ടു പറഞ്ഞു.

“എന്നാൽ പണ്ടങ്ങൾ...

അക്കാര്യം ഇപ്പോൾ മിണ്ടിപ്പോകരുതേ എന്ന് കമ്പൗണ്ടർ ആംഗ്യംകാട്ടി,

പോലീസുകാരനെ വിലക്കി. അതു ഞാൻ ശരിപ്പെടുത്തിത്തരാമെന്നു നെഞ്ഞത്തു തട്ടി
മറ്റൊരാംഗ്യവും.

രംഗം നിശ്ശബ്ദം.

കമ്പൗണ്ടർ കൈകൾ പിന്നിൽ കോർത്തുപിടിച്ച് ആച്ചയുടെ മുമ്പിൽ കുനിഞ്ഞുനിന്നുകൊണ്ട് സർവ്വാഭരണവിഭൂഷിതയായ അവളുടെ മൊഞ്ചു കണ്ട് അഭിനന്ദിക്കുന്നമട്ടിൽ, മുഖത്ത് ഒരു പഞ്ചാരപ്പഞ്ചിരി സൃഷ്ടിച്ചു.

അപ്പോൾ ആച്ചയുടെ മുഖത്തു ലങ്ക ജയിൽ മുക്കിപ്പിഴിഞ്ഞ ഒരു ശൃംഗാരപ്പുഞ്ചിരി വിരിഞ്ഞു. അവൾ തലയിലെ തട്ടംകൊണ്ടു മിഴികൾ മറച്ചുപിടിച്ചു. ആ തഞ്ചത്തിൽ കമ്പൗണ്ടർ മെല്ലെ കൈ നീട്ടി അവളുടെ പിറകിലൂടെ പലകയ്ക്കടിയിൽ ഒളിപ്പിച്ചുവെച്ച
കൊടുവാൾ തട്ടിയെടുത്തു. കൊടുവാൾ പിന്നിൽ ഒളിപ്പിച്ചുപിടിച്ചു കമ്പൗണ്ടർ ആച്ചയുടെ ആഭരണങ്ങൾ അഴിച്ചെടുക്കുവാൻ വേലുവിനെ ആംഗ്യം കാട്ടി വിളിച്ചു.

കൂനൻ ആദ്യം ഒന്നു പരുങ്ങി. ആച്ച നിരായുധയാണെന്നു ബോദ്ധ്യമായപ്പോൾ അവൻ മെല്ല അറച്ചറച്ചു “ആച്ചയുടെ പിറകിൽ വന്നുനിന്നു മൂർഖൻ പാമ്പിനെ
പിടിക്കാൻപോകുന്ന ഭാവത്തിൽ അവളുടെ കഴുത്തിലേക്കു കൈ നീട്ടി. ആച്ച ഇടങ്കണ്ണിട്ട് എല്ലാം നോക്കുന്നുണ്ടായിരുന്നു. കൂനന്റെ കൈ കഴുത്തിൽ

തൊട്ടതും, ആച്ചയുടെ കൈ പലകയ്ക്കടിയിലേക്കു കുതിച്ചതും ഒപ്പം കഴിഞ്ഞു. പരതിനോക്കി.

കൊടുവാളില്ല! ആച്ച ഈറ്റപ്പുലിയെപ്പോലെ പല്ലിളിച്ചു മുരണ്ടു. 


പിന്നെ പൊടുന്നനെ അവൾ വേലുവിന്റെ കൈപിടിച്ച് വായിലാക്കി ഒരൊറ്റക്കടി! വേലുവിന്റെ കൈവിരൽ രണ്ടുമൂന്നെണ്ണം ആച്ചയുടെ വായിൽ കുടുങ്ങി. വേലു കൈവലിച്ചെടുക്കാൻ നോക്കി. ആച്ച
കടി വിടുന്നില്ല. “അയ്യോ!" കൂനൻ വേദന സഹിക്കാതെ നിലവിളിച്ചുപോയി.

അപ്പോൾ കമ്പൗണ്ടർ മനസ്സാന്നിദ്ധ്യത്തോടെ ആച്ചയുടെ മൂക്കു ഞെക്കിപ്പിടിച്ചു.

ശ്വാസംമുട്ടിയപ്പോൾ അവൾ വാ തുറന്നുപോയി. അങ്ങനെ വേലുവിന്റെ വിരലുകൾ
രക്ഷപ്പെട്ടു.

ചോരയൊലിക്കുന്ന വിരലുകളും കൈയും കുടഞ്ഞുവീശി പിരാകിക്കരഞ്ഞുകൊണ്ടു കൂനൻ രംഗത്തുനിന്നും പിൻവാങ്ങി.

പുള്ളി അപകടകാരിയാണെന്നു കണ്ടപ്പോൾ പോലീസ് രംഗത്തു വന്നു. കോൺസ്റ്റബിൾ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ആച്ചയുടെ മുമ്പിൽ കുനിഞ്ഞുനിന്നു ലാത്തി ഉയർത്തിക്കാട്ടി ഗർജ ജിച്ചു: “ഹും! അനങ്ങിയാൽ അടിച്ചു നിന്റെ
രൂപ്പ് ! ആച്ച പോലീസുകാരന്റെ മുഖത്ത് ഒരു തുപ്പ
'ഛീ!” എന്നു പറഞ്ഞു കണ്ണും മൂക്കും തുടച്ച് കുഞ്ഞിക്കണ്ണൻ നമ്പ്യാർ ആച്ചയെ ഉഗ്രകോപത്തോടെ ഒന്നു നോക്കി..

ആച്ച നാക്കുനീട്ടി കൊഞ്ഞനം കാട്ടി.

പോലീസുകാരൻ കമ്പൗണ്ടറെ സഹായത്തിനു വിളിച്ചു. കമ്പൗണ്ടർ കൈയിലെ കൊടുവാൾ മുറ്റത്തേക്കു ദൂരെ വലിച്ചെറിഞ്ഞ് ആച്ഛയെ

പിടികൂടി . ആച്ച കൈകാലുകളിട്ടടിച്ച് ഉറക്കെ നിലവിളിച്ചു. അവളുടെ പരാക്രമങ്ങൾ

കൂട്ടാക്കാതെ പോലീസുകാരൻ അവളുടെ തലയിലിട്ട പാവുമുണ്ടുകൊണ്ട്, കമ്പൗണ്ടറുടെ സഹായത്തോടുകൂടി അവളുടെ കൈകൾ പിറകിൽ പിടിച്ചുകെട്ടി.

ആച്ചയുടെ അലർച്ച അതിരാണിപ്പാടത്തെ വിറകൊള്ളിച്ചു. അപ്പോൾ കുമ്പൗണ്ടർ കീശയിൽനിന്നു ടവ്വലെടുത്തു ചുരുട്ടി ആച്ചയുടെ വായിൽ തിരുകി.

അപ്പോൾ മുറ്റത്തെ ബഹുജനത്തിന്റെ പ്രതികരണം പല പ്രകാരത്തിലായിരുന്നു. ചിലർ അയ്യോ പാവം എന്നു പറഞ്ഞു സഹതാപം പ്രകടിപ്പിച്ചു. ചിലർക്കു നല്ല തമാശ. അസൂയാലുക്കളായ ചില പെണ്ണുങ്ങൾ പല്ലു ഞെരിച്ചു പറഞ്ഞു: “ആച്ചക്ക് അങ്ങിനെ കിട്ടണം. കള്ളത്തി ചൂണ്ടുവിരലിളക്കിക്കൊണ്ടു

ആച്ചയുടെ കഴുത്തിലെയും കാതിലെയും പണ്ടങ്ങളെല്ലാം പോലീസുകാരൻ അഴിച്ചെടുത്തു. പിന്നെ ഒരു വികടം: കാപ്പുകളും വളകളും കിട്ടാൻ കൈകൾ കെട്ടഴിക്കണം. കെട്ടഴിച്ചാൽ ആച്ഛയെ പിന്നെ പിടിച്ചാൽ കിട്ടുമോ?

പോലീസുകാരൻ വളരെ കരുതലോടെ ആച്ഛയുടെ കെട്ടഴിച്ച് അവളുടെ ഒരു കൈ കമ്പൗണ്ടറെ ഏൽപ്പിച്ചു. മറ്റേ കൈ കോൺസ ബ തന്നെ കസ്റ്റഡിയിലെടുത്തു പിന്നെ ആച്ചയുടെ നോവും ഞരക്കങ്ങളുമൊന്നും ഗണ്യമാക്കാതെ വളകളും കാപ്പുകളും

ബലാൽക്കാരമായി വലിച്ചുരിയെടുത്ത് അവളെ വീണ്ടും ബന്ധിച്ചു. പണ്ടങ്ങളെല്ലാം ബഞ്ചിൽ കൂമ്പാരമാക്കി വെച്ചു. പിന്നെ ഓരോന്നായി എടുത്തു

കനംനോക്കി. കോൺസ് റ്റബ്ൾ കുഞ്ഞിക്കണ്ണൻ നമ്പ്യാർ വഹകളുടെ പട്ടിക

തയ്യാറാക്കാനിരുന്നു.

"സ്വർണ്ണമാല! സുമാർ തൂക്കം: 8 പവൻ. “കാപ്പ് ജോഡി 2. സുമാർ തൂക്കം ഓരോന്നും: 2 പവൻ.

അങ്ങനെ ആഭരണങ്ങളുടെ ഇനവും തരവും തൂക്കവും എല്ലാം രേഖപ്പെടുത്തി

ലിസ് കമ്പൗണ്ടറെയും, അവിടെ കൂടിനിന്നിരുന്ന ബഹുജനത്തെയും ഉറക്കെ

വായിച്ചുകേൾപ്പിച്ചു. കമ്പൗണ്ടർ പട്ടികയും പണ്ടങ്ങളും ഒത്തു നോക്കി കറക്ട്. ഇനി സാക്ഷികൾ ഒപ്പിടണം.

മഹസ്സർപത്രികയുടെ താഴെ ഇടത്തേ കോണിൽ കമ്പൗണ്ടർ, വേലിക്കൽ ശങ്കുണ്ണി'

എന്നു പേരെഴുതി. ഇംഗ്ലീഷിൽ വേലികെട്ടിയപോലെ ഒരൊപ്പും വെച്ചുകൊടുത്തു. “സാക്ഷിയൊപ്പിടാൻ ഒരു മാന്യൻ കൂടി വേണം." മുറ്റത്തെ ബഹുജനത്തെ നോക്കി

കുഞ്ഞിക്കണ്ണൻ നമ്പ്യാർ പറഞ്ഞു. ബഹുജനത്തിൽനിന്ന് കുളിസ് പറങ്ങോടൻ ഉടൻ മുന്നോട്ടുവന്നു. പറങ്ങോടനു
ജീവിതത്തിൽ ഇന്നേവരെ സാക്ഷിയൊപ്പിടാൻ ഒരു ചാൻസ് കിട്ടിയിട്ടില്ല. ഇതാ ഒരു സുവർണ്ണാവസരം!

കമ്പൗണ്ടറുടെ ഒപ്പിനു താഴെ വളരെ സൂക്ഷ്മതയോടെ നെല്ലിപ്പുള്ളി പറങ്ങോടൻ എന്ന് എഴുതി 'ശീ' എന്ന് എട്ടുകാലിവലപോലെ ഒരു ഒപ്പും ചാർത്തിക്കൊടുത്തു.

കുളിസ് പറങ്ങോടൻ, ആഭരണങ്ങളെല്ലാം ഒരു കടലാസിൽ പൊതിഞ്ഞുകെട്ടി കീശയിൽ നിക്ഷേപിച്ച് കോൺസ് റ്റബിൾ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എഴുന്നേറ്റ മുറ്റത്തിറങ്ങി. അയാൾ തിരിഞ്ഞുനിന്നു കമ്പൗണ്ടറെ സഗൗരവം ഓർമ്മപ്പെടുത്തി; “കൽപ്പന അയച്ചാൽ ഉടനെ

ഇവരെ സംഷനിൽ ഹാജരാക്കുമല്ലോ?"

“അക്കാര്യം ഞാനേറ്റു.”-കമ്പൗണ്ടർ സ്വയം നെഞ്ചത്തു തട്ടി തല കുനിച്ചു മറുപടി കോൺസ് റ്റബ്ൾ ആച്ഛയെ ഒന്നു നോക്കി. അവൾ ഹ് ഹ് - ഹ് ഹി - ഫ് ഹ്

കൊടുത്തു.

- ഹി ഹി എന്ന സ്വരം പുറപ്പെടുവിക്കുന്നുണ്ട്. പക്ഷേ, ചിരിയല്ല, സങ്കടക്കരച്ചിലാണ്. കൂനൻവേലുവിനെ സമാശ്വസിപ്പിക്കാൻ കമ്പൗണ്ടർ അവിടെത്തന്നെ തങ്ങിനിന്നു. പോലീസുകാരൻ പോയപ്പോൾ മുറ്റത്തെ ബഹുജനത്തിൽ നിന്നു പെരികാലൻ അയ്യപ്പനും, വണ്ണാൻ ശങ്കരൻ വ ൈദ്യരും കോലായിലേക്കു വന്നു. ബാക്കിയുള്ളവർ പിരിഞ്ഞുപോയി.

“ഞാൻ പിന്നെ വരാം" മുക്കും മീശയും ഒന്നു വിറപ്പിച്ചു കമ്പൗണ്ടർ യാത്രപറഞ്ഞ്, കൈകൾ അകത്തിവീശിക്കൊണ്ടു ധൃതിയിൽ നടന്നു.

ഒരു മണിക്കൂർ കഴിഞ്ഞു.

കൂനനും പെരിക്കാലനും വൈദ്യരും ആച്ചയുടെ ഭ്രാന്തു മാറ്റാനുള്ള ചികിത്സയെപ്പറ്റി ചർച്ചചെയ്തുകൊണ്ടിരിക്കെ, മീശക്കണാരൻ മുറ്റത്തു പ്രത്യക്ഷപ്പെട്ടു. കണാരൻ നടുമുറ്റത്തുനിന്നു ഹൂം ഹൂം ഹൂം! എന്നു മൂന്നുപ്രാവശ്യം മൂളി.

“എന്താ കണാരാ നത്തിനെപ്പോലെ മൂളുന്നു? പെരിക്കാലനയ്യപ്പൻ ചോദിച്ചു. മീശ വ്യാഖ്യാനിച്ചു: “കട്ടോനോടു കട്ടാൽ ഹൂം ഹൂം ഹൂം! മൂന്നു മൂളല

വണ്ണാൻ ശങ്കരന് അതിന്റെ വ്യംഗ്യം മനസ്സിലായില്ലെങ്കിലും,

മനസ്സിലായപോലെ തലകുലുക്കിച്ചിരിച്ചു. കൂനനും പെരിക്കാലനും മീശ പറഞ്ഞതിന്റെ

പൊരുൾ തീരെ പിടികിട്ടിയില്ല. അവർ അന്യോന്യം മിഴിച്ചുനോക്കി.

മീശ കോലായിലേക്കു കേറി കൂനന്റെ അരികെ ഇരുന്നു. എന്നിട്ട് “ഒരു ചോദ്യം:

“പോലീസ് സ് ഷനിലേക്കു പോണ്ടേ?”

“വേണ്ട കമ്പോണ്ട റ് ജാമ്യം നിന്ന് കൂനൻ ഗമയോടെ പറഞ്ഞു. “ആച്ചയുടെ പണ്ടങ്ങളൊക്കെ എവിടെപ്പോയി?"

“ഏഡ്ഷ “സൂപേണ്ട സായിപ്പിന്റെ മുമ്പില് ഹാജരാക്കാൻ കൊണ്ടുപോയി.

മീശ പൊട്ടിച്ചിരിച്ചു.

“ആ നാണമ്പിനമ്പ്യാര് പണ്ടങ്ങൾ ഹാജരാക്കാൻ കൊണ്ടുപോയത എങ്ങോട്ടാണെന്നു കേൾക്കണോ?'' മീശ ഗൗരവം നടിച്ചു ചോദിച്ചു.


“ങ്ഹേ എങ്ങോട്ടാണ്?” കൂനനും അയ്യപ്പനും ഒരേസ്വരത്തിൽ ചോദിച്ചു. “റെയിൽവേഗേറ്റ് പുരയിലേക്ക്

പോലീസുകാരൻ പണ്ടവും കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയതിൽപ്പിന്നെ നടന്ന കാര്യങ്ങൾ മീശ അവരെ കേൾപ്പിച്ചു.

ഏഡ്ൺഷാ ള നൊണമ്പിനമ്പ്യാരെയും, ശകുനിക്കമ്പൗണ്ടറേയും വേലുവിന്റെ കോലായിൽ കണ്ടപ്പോൾത്തന്നെ മീശയ്ക്ക് എന്തോ സംശയം തോന്നിയിരുന്നുവത്ര പോലീസുകാരൻ ആച്ഛയുടെ മേത്തുനിന്നു പണ്ടങ്ങൾ അഴിച്ചെടുത്തു പൊതിഞ്ഞുകെട്ടി ഇറങ്ങി നടന്നപ്പോൾ, ഒരു "സിയയടി' യുടെ മട്ടിൽ മീശക്കണാരൻ അയാളുടെ വഴിയും മണത്തു തഞ്ചത്തിൽ പിറകെ നീങ്ങി. നമ്പ്യാർ ഗേറ്റുപുരയിൽ കടന്നു വാതിലടച്ചു. മീശ അടുത്ത ചായപ്പീടികയിൽ കയറി ഒളിച്ചിരുന്നു നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ ശകുനിക്കമ്പൗണ്ടറും ഗേറ്റുപുരയിലേക്ക് വന്നു ധൃതിയിൽ വാതിൽ തുറന്ന് അകത്തുകടന്നു. വാതിൽ വീണ്ടും അടഞ്ഞു.

അപ്പോൾ മീശയ്ക്കു മനസ്സിലായി, വേലുവിന്റെ കോലായിൽ വെച്ചു നടന്നതെല്ലാം, നൊണമ്പിനമ്പ്യാരും ശകുനിക്കമ്പൗണ്ടറും തമ്മിലുള്ള ഒരൊത്തുകളിയായിരുന്നുവെന്ന്. പോലീസുകാരനെ കൂട്ടിക്കൊണ്ടുവന്നതും ശകുനിക്കമ്പൗണ്ടറുടെ വിദ്യയായിരുന്നു. മീശ, ഗേറ്റുപുരയുടെ പുറകിൽച്ചെന്നു പതുങ്ങിനിന്നു ചെവിയോർത്തു. നൊണസിയും ശകുനിയും ആച്ചയുടെ മേത്തുനിന്നു തട്ടിയ പണ്ടങ്ങൾ ഓഹരിവയ്ക്കുകയാണെന്നു

മനസ്സിലായി മീശ അവിടെ നിന്നു നീങ്ങാൻ ഭാവിച്ചപ്പോൾ ഗേറ്റുപുരയുടെ കിളിവാതിലിലൂടെ പുറത്തേക്കു ചുരുട്ടിയെറിഞ്ഞ ഒരു മഞ്ഞക്കടലാസ് മീശയുടെ അരികെ ampailand...........

മീശ കീശയിൽനിന്ന് ഒരു മഞ്ഞക്കടലാസ് വലിച്ചെടുത്തു കൂനനേയും

പെരിക്കാലനേയും വണ്ണാൻ വൈദ്യരേയും ഉറക്കെ വായിച്ചുകേൾപ്പിച്ചു. സ്വർണ്ണമാല 1 സുമാർ തൂക്കം 8 പവൻ കാപ്പ് “ജോഡി 2 സുമാർ തൂക്കം ഓരോന്നും 2 പവൻ.

പൊന്നരഞ്ഞാണം 1 സുമാർ തൂക്കം 6 പവൻ. സാക്ഷി: 1. വേലിക്കൽ ശങ്കുണ്ണി (ഒപ്പ്)

2. നെല്ലിപ്പുളി പറങ്ങോടൻ (ഒപ്പ്)

ഇടിവെട്ടേറ്റപോലെ കുത്തിയിരിക്കുന്ന കൂനന്റെ നേർക്ക് ആ മഞ്ഞക്കടലാസ് എറിഞ്ഞുകൊണ്ട് മീശ ഉപസംഹരിച്ചു: “വേലു, ഇതൊരു പണയാധാരംപോലെ പെട്ടിയിൽ സൂക്ഷിച്ചുവെച്ചോ......ന്നിട്ട് ഹൂം ഹൂം ഹൂം എന്നു മൂളി കുത്തിയിരുന്നോ!...

കൂനൻ നെഞ്ഞത്തടിച്ച “ഒരു നെടുവീർപ്പയച്ചു: “ആച്ചന്റെ തങ്കാരോം പോയല്ലോ എന്റെ പടച്ചോനേ!"

മീശ ഇറങ്ങി നടന്നു. മുറ്റത്തുനിന്ന് ആച്ചയെ ഒന്നു തിരിഞ്ഞുനോക്കി. അവളെ ആ നിലയിൽ കണ്ടപ്പോൾ മീശയ്ക്ക് ഒരു പഴയ പാട്ട് തേട്ടിവന്നു. ആച്ചയെ നോക്കി ഈണത്തിൽ പാടിക്കൊടുത്തു.

“കല്ലിന്റിടുക്കിലെ ഞഡേ 


കല്യാണത്തിനു പോണ്ടേ

പിന്നെപ്പോണ്ടേ? -

പിന്നെപ്പോണ്ടേ പിന്നെപ്പോ പൊന്നെന്തെങ്കിലും വേണ്ടേ? - പിന്നെ വേണ്ട-പിന്നെ വേണ്ടേ,

പിന്നെ വേണ്ടേ?...














ഹള ശമിക്കുന്ന ലക്ഷണമില്ല.

| വെള്ളപ്പട്ടാളവും യന്ത്രത്തോക്കുകളും രംഗത്തെത്തിയപ്പോൾ ലഹളക്കാർ പൊറുതിമുട്ടി കാടുകളിൽ കേറിക്കൂടി. പോലീസും പട്ടാളവും ഗ്രാമങ്ങളിൽ ചുറ്റിയടിച്ച്, ലഹളക്കാരെ സഹായിച്ചവരെന്നു പറഞ്ഞുകേട്ട പ്രമാണികളെ ഇവരിൽ ഹിന്ദുക്കളുമുണ്ടായിരുന്നു പിടിച്ചുകെട്ടി കൊണ്ടുപോയി പലരും നിരപരാധികളായിരുന്നു. ചില പോലീസുദ്യോഗസ് ഥന്മാർക്കും, ഗവൺമെന്റ് സഹായികളായി വേഷം കെട്ടിയ പല ദുഷ ്ടപ്പരിഷകൾക്കും തങ്ങളുടെ പഴയ കുടിപ്പകകൾ തീർക്കാനും, സ്വന്തം സമുദായത്തിലെ എതിരാളികളോടു പകരം വീട്ടാനും നല്ല തഞ്ചം കിട്ടി. കാട്ടിൽ കടന്നുകൂടിയ ലഹളക്കാർ ചിലപ്പോൾ ഭക്ഷണം തേടി താഴെ ഗ്രാമങ്ങളിലേക്കു വരും. അർദ്ധരാത്രി ജന്മിഗ്രഹങ്ങളിൽ കേറിച്ചെന്ന് വെച്ചുണ്ണാൻ അരിയും, അറുത്തു കറിവെക്കാൻ കാലികളെയും ആവശ്യപ്പെടും. കൊടുത്തില്ലെങ്കിൽ കുടുംബത്തെ കൂട്ടക്കൊല ചെയ്തും കൊടുത്താലോ ലഹളക്കാർക്കു സദ്യ നൽകി അവരെ സഹായിച്ചു എന്ന കുറ്റം ചുമത്തി പിന്നീടു പോലീസും കുതിരപ്പട്ടാളവും വീട്ടുടമസ്ഥനെ വളഞ്ഞു പിടിച്ചു കെട്ടി വലിച്ചിഴച്ചു കൊണ്ടുപോകും. എങ്ങനെയും നാട്ടുകാർക്കു രക്ഷയില്ലന്നായി. അവർ കൂട്ടത്തോടെ പട്ടണത്തിലേക്കു കെട്ടുകെട്ടിത്തടങ്ങി.

ഭരണം പിടിച്ചെടുക്കാനുള്ള മോഹം ലഹളക്കാർ ഉപേക്ഷിച്ചമട്ടിലായി. അവരിൽ ബഹുഭൂരിപക്ഷവും അജ് ഞരും മൂഢവിശ്വാസികളുമായിരുന്നു. ഇസ്ലാമിനെയും പള്ളികളെയും നശിപ്പിക്കാനുള്ള വെള്ളക്കാരന്റെ പുറപ്പാടാണിതെന്നു നേതാക്കന്മാർ ഈ മൂഢപരിഷകളെ പറഞ്ഞു വിശ്വസിപ്പിച്ചു. അവർ ജിഹാദ് വിളി മുഴക്കി മരണപ്പോരിനിറങ്ങി കാഫറിങ്ങളെക്കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്നു പള്ളിയിലെ മൊല്ലമാരും അവരെ ധരിപ്പിച്ചിരുന്നു. തലവന്മാരിൽ പലരും ചത്തും കൊന്നും ഒടുങ്ങിയപ്പോൾ ലഹള നയിക്കാൻ ആളില്ലാതായി. അനുയായികൾ കൂട്ടംതെറ്റി കാടുകളിൽ ചിന്നിച്ചിതറിക്കഴിയുകയാണ് കീഴടങ്ങിയാലും പിടിക്കപ്പെട്ടാലും പോലിസും പട്ടാളവും തങ്ങളെ തല്ലിച്ചതച്ചു കൊല്ലുമെന്ന് അവർക്കു നിശ് ചയമുണ്ട്. അതുകൊണ്ട് മതത്തിന്റെ പേരിൽ അവസാനംവരെ പൊരുതി മരിക്കുക; മരിക്കുന്നതിനുമുമ്പു കിട്ടാവുന്നത് കാഫറിങ്ങളെ കശാപ്പുചെയ്യുക ലഹളക്കാരുടെ പിന്നത്തെ പുറപ്പാടും പരിപാടിയും അത്തരത്തിലായിരുന്നു. മറ്റുപ്രകാരത്തിൽ പറഞ്ഞാൽ, ലഹളക്കാർ സ്വയം ഒരു ഇസ്ലാം ചാവേർപ്പടയായി മാറി.

കാട്ടിൽ കടന്നുകൂടിയ ലഹളക്കാർ കൂടുതൽ ആപത്കാരികളാണെന്ന് ഗവർമ്മെണ്ടിനു

ബോദ്ധ്യമായി. യന്ത്രത്തോക്കുകളും കവചിത വാഹനങ്ങളുംകൊണ്ടു പ്രയോജനമില്ലാതായി. കാട്ടിൽ കേറി ലഹളക്കാരെ പിടിക്കുന്നതിനും ഒടുക്കുന്നതിനും വനയുദ്ധവീരന്മാരായ ഗൂർഖാപ്പട്ടാളം വന്നുചേർന്നു.


ഒരു ദിവസം ഗോവിന്ദൻ റ്റർ, കൃഷ്ണൻ മാസ്റ്ററെ കാണാൻ കന്നിപ്പറമ്പിൽ വന്നു അതിരാണിപ്പാടത്തുകാരനായ ഗോവിന്ദൻറ്റർ ഇപ്പോൾ പട്ടാളക്യാമ്പിലേക്കു മുട്ടയും പച്ചക്കറികളും ചെയുന്ന ഒരു ചെറിയ കൺട്രാക്ടറായിത്തീർന്നിരിക്കയാണ്. തന്റെ ജേഷ്ഠനുമായുള്ള ഒരു സ്വത്തുതർക്കം പറഞ്ഞുതീർക്കുന്നതിന് മാദ്ധ്യസ്ഥ ം വഹിക്കാൻ കൃഷ്ണൻ മാസ്റ്ററോടപേക്ഷിക്കാനാണ് ഗോവിന്ദൻ റ്റർ പെട്ടെന്നു ജോലിസ് ഥലത്തുനിന്നു വന്നത്. അക്കാര്യത്തെപ്പറ്റി ആലോചിക്കാമെന്ന് കൃഷ്ണൻ മാസ്റ്റർ സമ്മതിച്ചു. പിന്നെ ലഹളയുടെ സ്ഥിതിഗതികളെപ്പറ്റി ഗോവിന്ദൻ റ റ്റരോടു ചോദിച്ചു.

'ജഗള അടുത്തൊന്നും തീരുന്ന കോളില്ല."-പട്ടാളക്കാരുടേയും ലഹളക്കാരുടേയും പ്രവർത്തനങ്ങളുടെ ഉള്ളുകള്ളികൾ അടുത്തറിയുന്ന ഗോവിന്ദൻ റ്റർ പറഞ്ഞു: “ജഗളക്കാർ കാട് കേറിയിരിക്കയാണ് കാട്ടിൽ കടന്നു ചെന്നു ജഗളക്കാരെ കൊന്നൊടുക്കുന്ന കാര്യം അത്ര എളുപ്പമല്ല. വെള്ളപ്പട്ടാളക്കാർക്കു തിന്നാനും കുടിക്കാനും പെണ്ണുങ്ങളെപ്പിടിക്കാനുമേ നേരമുള്ളൂ. കാട്ടിൽപ്പോകാൻ അവർക്കു പേടിയാണ്. കൂർക്കാസ് പട്ടാളമിറങ്ങിയപ്പോൾ സ്ഥിതി കുറച്ചു മാറിട്ടുണ്ട്. എന്നാലും ജഗളക്കാർക്കു പേടിയില്ല. അവർ ചാകാനൊരുങ്ങിയ കൂട്ടരാണ്. ജഗളക്കാരിൽ ഒരാളെങ്കിലും ജീവനോടെയിരുന്നാൽ മതി ജഗള അവസാനിക്കില്ല.

ഗുർഖാ പട്ടാളത്തിനുപുറമേ, പുതുതായി ബർമ്മാ റ ഫിൾസും സാപ്പേർസ് ആൻഡ് മൈനേർസ് സംഘവും മരുഭൂമിയിൽ യുദ്ധം ചെയ്യാനുപയോഗിച്ചുവരുന്ന കോവർകഴുതപ്പെട്ടാളവും പീരങ്കപ്പടയും കവചിതവാഹനങ്ങളുമെല്ലാം ബാംഗ്ലൂർ വഴി, സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ടെന്നു ഗോവിന്ദൻ റ്റർ പറഞ്ഞു.

“പരിഷ്കൃതയുദ്ധസാമഗ്രികളുടേയും യുദ്ധപരിചയം നേടിയ വിദേശിയ പട്ടാളക്കാരുടെയും മുമ്പിൽ ലഹളക്കാർക്ക് എത്രകാലം പൊരുതിനിൽക്കാൻ കഴിയും?

കൃഷ്ണൻമാസ്റ്റർ സംശയം പ്രകടിപ്പിച്ചു. “അതു കണ്ടുതന്നെ അറിയണം. ഗോവിന്ദൻ റ്റർ പറഞ്ഞു. “എന്നാലും ഇതെല്ലാം കണ്ടു പേടിച്ചു കീഴടങ്ങുന്ന കൂട്ടത്തിലല്ല പരിഭ്രാന്തരായ മാപ്പിളമാർ. അവർ പടവെട്ടി മരിച്ചു സുവർക്കത്തിൽ പോകാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കയാണ് ഒളിഞ്ഞും തെളിഞ്ഞും തരംപോലെ അവർ പട്ടാളക്കാരെ എതിർക്കുന്നുണ്ട്.

രണ്ടുമൂന്നു ദിവസം മുമ്പ് കാമത്തിൽവെച്ചു നടന്ന ഒരു സംഭവം ഗോവിന്ദൻ റ്റർ വിവരിച്ചു: കാട്ടിലേക്കു പുറപ്പെട്ട ഒരു വിഭാഗം ഗൂർഖാപ്പട്ടാളം രാത്രി അവിടെ ക്യാമ്പടിച്ചു.

കൂടിയിരിക്കയായിരുന്നു. നാട്ടുകാരുടെ മട്ടിൽ സഹായികളെപ്പോലെ ഒരു കൂട്ടം ലഹളക്കാർ അവിടെയെത്തി. പുലർച്ചയ്ക്കു മുമ്പ് അവർ കൂടാരത്തിൽ കടന്നുകൂടി പെട്ടെന്ന് ആക്രമണം നടത്തി. ശത്രുക്കൾ കൂടാരത്തിനുള്ളിൽ കടന്നിട്ടുണ്ടെന്നറിഞ്ഞ്, യന്ത്രത്തോക്കുകളും കവചിതവാഹനങ്ങളും പ്രവർത്തനത്തിനൊരുക്കിക്കഴിയുമ്പോഴേക്കും, മാപ്പിളമാരുടെ മിന്നൽവാൾപ്പയറ്റിൽ ഒരു ബ്രിട്ടീഷ് ആഫീസറുടെയും പത്തുപന്ത്രണ്ടു ഗൂർഖകളുടേയും തലകൾ തെറിച്ചുവീണുകഴിഞ്ഞിരുന്നു. പട്ടാളം വെടി തുടങ്ങി. വെടികൊണ്ടുവീണു ചാകുന്നതുവരെ മാപ്പിളമാർ പുലികളെപ്പോലെ പൊരുതിക്കൊണ്ടിരുന്നു. കാൽ മണിക്കൂർകൊണ്ട് എല്ലാം കഴിഞ്ഞു... ചത്തുകിടക്കുന്ന മാപ്പിളമാരുടെ ശവങ്ങൾ

എണ്ണിനോക്കിയപ്പോൾ 234. ലഹളക്കാരായ മാപ്പിളമാരുടെ ശവശരീരങ്ങൾ പട്ടാളക്കാർ, ഇസ്ലാംമതവിധി പ്രകാരം കുഴിച്ചു മറവുചെയ്യുന്നതിനു പകരം, ഒരു മൂലയിൽ

പെറുക്കിക്കൂട്ടിയിട്ട് പെട്രോളൊഴിച്ചു തീകൊടുത്തു ദഹിപ്പിച്ചുകളഞ്ഞു. ഗോവിന്ദൻ റ്റർ അൽപ്പം പരിഹാസത്തോടെ ഇങ്ങനെ ഉപസംഹരിച്ചു. “പടവെട്ടി മരിച്ചാൽ സുവർക്കം കിട്ടുമെന്നായിരുന്നു മാപ്പിളമാരുടെ വിശ്വാസം. ഇപ്പോൾ പട്ടാളക്കാരോടെതിർത്തു ചത്താൽ സുവർക്കത്തിലേക്കുള്ള വഴി മുട്ടിയിരിക്കയാണ്. മയ്യത്ത് ചുട്ടു വെണ്ണീറാക്കിക്കളഞ്ഞാൽ പിന്നെ കിയാമത്തിന്റെ നാളിൽ

മാപ്പിളമാർ എങ്ങനെ എണിറ്റുവരും?" രണ്ടുമൂന്നു ദിവസം പിന്നെയും കഴിഞ്ഞു.

ജഗളക്കാർ പട്ടണത്തിലേക്കു പുറപ്പെട്ടിട്ടുണ്ടെന്ന ഒരു ശ്രുതി പരന്നു. അവർക്ക് കാട്ടിലേതിനേക്കാൾ രക്ഷ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പട്ടണത്തിലായിരിക്കും. ഇവിടെ അവർക്ക് ഒറ്റുകാരുണ്ട്, ദല്ലാളികളുണ്ട്, ഗൂഢസഹായികളുണ്ട് കൊള്ളയടിക്കാൻ

ധാരാളം പണവും വിഭവങ്ങളുമുള്ള അങ്ങാടികളും.

ഒരുദിവസം കൃഷ്ണൻമാസ്റ്റർ ഭാര്യയെ വിളിച്ച് ഗൗരവത്തോടെ പറഞ്ഞു: “ലഹളക്കാർ ഇങ്ങോട്ടു പുറപ്പെട്ടുവരുന്ന മട്ടാണു കാണുന്നത്-നീയും ശ്രീധരനും ലഹള കഴിയുന്നതുവരെ ഇലഞ്ഞിപ്പൊയിലിൽ പോയി പാർക്കുന്നതാണു നല്ലത്"

ശ്രീധരന്റെ അമ്മ പറഞ്ഞു: “നിങ്ങളെ ഇവിടെ വിട്ട് ഞാനെങ്ങോട്ടും പോകൂല ചാവ് ാണെങ്കില് നമ്മക്ക് ഒരുമിച്ചു ചാവാം കുഞ്ഞൻ ഇലഞ്ഞിപ്പൊയിലിൽ പോയി പാർക്കട്ടെ."

അങ്ങനെ ശ്രീധരൻ പിന്നെയും ഇലഞ്ഞിപ്പൊയിലിലെത്തി. ഇലഞ്ഞിപ്പൊയിലിൽ ശ്രീധരനെ എതിരേറ്റത്, അപരിചിതമായൊരു

ജീവിതമണ്ഡലമായിരുന്നു. അഭയാർത്ഥികളുടെ വിചിത്രലോകം. ലഹളക്കാരുടെ മൃഗീയാക്രമണങ്ങളിൽനിന്നു കഷ് ടിച്ചു രക്ഷപ്പെട്ടവരും, ലഹളക്കാരെ ഭയന്നു സ്ഥ സ്ഥലം ഒഴിഞ്ഞുപോന്നവരുമായ നൂറു കണക്കിൽ കുടുംബങ്ങൾ തെക്കുകിഴക്കൻ ഗ്രാമങ്ങളിൽനിന്ന് ഇവിടേക്കു നീങ്ങി വന്നിട്ടുണ്ടായിരുന്നു. അഭയാർത്ഥിസംഘങ്ങളിലെ പത്തിരുപതു കുടുംബങ്ങൾ ഇലഞ്ഞിപ്പൊയിലിലാണു തങ്ങിയിരിക്കുന്നത്.

എല്ലാം ഇട്ടെറിഞ്ഞു ജീവനും ഉടുതുണിയുംകൊണ്ട് ഓടിപ്പോന്നവരാണ് മിക്കവരും പലരുടേയും കുടുംബാംഗങ്ങൾ കൊലചെയ്യപ്പെട്ടുപോയി വൈദ്യശുശ്രൂഷ കിട്ടാതെ കുറെയെണ്ണം വഴിയിൽ വെച്ചു മരിച്ചു. മാനഹാനി സംഭവിച്ച ചില സ്ത്രീകൾ ആത് മഹത്യചെയ്തു. മുറിവേറ്റ കുറേപ്പേരും കൂട്ടത്തിലുണ്ടായിരുന്നു.

അവർ ഇലഞ്ഞിപ്പൊയിലിലെ മുറ്റത്തും ആലയ്ക്കു പിറകിലും പറമ്പിലെ വൃക്ഷച്ചുവടുകളിലും അടുപ്പുകൾ കൂട്ടി ഭക്ഷണം പാകംചെയ്തും, അവിടവിടെ പ്രായവിരിച്ചുകിടന്ന് തങ്ങളുടെ നാരകീയനുഭവങ്ങളോർത്ത കണ്ണീർ പൊഴിച്ചും കഴിയുകയാണ് വൃദ്ധന്മാർ ഓരോ മൂലയിൽ മൂകരായി കൂനിക്കുടിയിരിക്കുന്നു. ചെറിയകുട്ടികൾ തീറ്റ കിട്ടിയ സംതൃപ്തിയോടെ മുറ്റത്തിരുന്നു കളിക്കുന്നു. അഭയാർത്ഥിപ്പെണ്ണുങ്ങൾ ജഗളക്കാരുടെ ക്രൂര വിനോദങ്ങളെപ്പറ്റിയുള്ള കഥകൾ മറ്റുള്ളവരെ കരഞ്ഞു പറഞ്ഞുകേൾപ്പിക്കുന്നു...

കോലായയുടെ മൂലയിൽ ഒരു വലിയ വാഴയിലയിൽ ഒരു മനുഷ്യനെ കിടത്തിയിട്ടുണ്ട്. ഒരു കോണകം മാത്രമാണ് ദേഹത്തിലെ ആവരണം. അയാളുടെ മുഖത്തും കഴുത്തിലും നെഞ്ചത്തും വാരിഭാഗങ്ങളിലും അരയ്ക്കു മേൽപ്പോട്ടു മുഴുവനും-വെട്ടേറ്റ മുറിവുകളാണ്. മുറിവുകളിൽ എണ്ണയും മരുന്നും തേച്ചു മലർന്നുകിടക്കുന്ന ആ മനുഷ്യൻ, ചട്ടിയിൽ വറുക്കാൻ വരങ്ങി മസാല പുരട്ടിവെച്ച ബിരാൽ മീനിനെപ്പോലെയുണ്ടായിരുന്നു.

രാരുക്കുട്ടി എന്നു പേരായ ആ മദ്ധ്യവയസ്കന്റെ അനുഭവം വിവരിച്ചു കേട്ടപ്പോൾ

ശ്രീധരന്റെ കരളിൽ സർപ്പംകൊത്തിയതുപോലെ ഒരു നീറ്റലും കടച്ചിലും അനുഭവപ്പെട്ടു.

പത്തുമുപ്പതുപേരടങ്ങിയ ഒരു ലഹളസംഘം അർദ്ധരാത്രിയിൽ പെട്ടെന്നാണ് ബാങ്കുവിളി മുഴക്കിക്കൊണ്ടു രാരുക്കുട്ടിയുടെ ഗ്രാമത്തിൽ കുതിച്ചെത്തിയത് മൂന്നുനാലുദിവസം മുമ്പ് പോലിസ് അവിടെനിന്നു രണ്ടു മാപ്പിളമാരെ സംശയിച്ചു. പിടിച്ചുകൊണ്ടുപോയിട്ടുണ്ടായിരുന്നു. തങ്ങളുടെ ആൾക്കാരെ ഗ്രാമക്കാർ പോലീസിന് ഒറ്റിക്കൊടുത്തതിന്റെ പകവീട്ടാനൊരുങ്ങിക്കൊണ്ടാണ് ലഹളക്കാർ അവിടെ പാഞ്ഞെത്തിയത്. ഹാലിളകിയ ലഹളക്കാരുടെ സംഹാരതാണ്ഡവമാണ് പിന്നെ അവിടെ നടന്നത്. “കുളിപ്പിച്ചു കേറ്റാനോ മൂരിയിറച്ചി തീറ്റാനോ നേരമുണ്ടായിരുന്നില്ല. ഗ്രാമത്തിൽ നിന്നു കിട്ടിയ കാഫറിങ്ങളെയെല്ലാം അവർ വെട്ടിനുറുക്കി ഒരു പൊട്ടക്കിണറ്റിൽ എറിഞ്ഞു. ശവങ്ങൾകൊണ്ടു കിണർ നിറഞ്ഞു; അപ്പോഴാണ് ഒരു വാഴച്ചുവട്ടിൽ ഒളിച്ചുനിക്കുന്ന രാരുക്കുട്ടിയെ അവർക്കു കിട്ടിയത്. അവനെയും കൊത്തിത്തറച്ചു കിണറ്റിൽ തള്ള.......

രാരുക്കുട്ടിക്കു കുറേശ്ശെ ബോധം തെളിഞ്ഞപ്പോൾ ആദ്യം അവന് ഒന്നും തിരിഞ്ഞില്ല. മഴ പെയ്യുന്നുണ്ട്. താൻ മഴയത്ത് എവിടെയാണ് കിടക്കുന്നത്? ദേഹത്തിനടിയിൽനിന്ന് ചില ഞരക്കങ്ങളും അനക്കങ്ങളും ക്രമേണ അവന് എല്ലാം മനസ്സിലായി. ശവങ്ങളുടെ മെത്തപ്പുറത്താണ് താൻ കിടക്കുന്നത്.....മഴയാണ് തന്നെ രക്ഷിച്ചത് തണുത്ത മഴവെള്ളമേറ്റപ്പോഴാണ് ബോധം തെളിഞ്ഞത്. ദേഹം മുഴുവനും ആഴത്തിൽ മുറിവുകളുണ്ട്. മെല്ല കൈപൊക്കി തപ്പിയപ്പോൾ പൊട്ടക്കിണറിന്റെ അറ്റം കൈയ്ക്കു തടഞ്ഞു ശവങ്ങളിൽ കൈകുത്തി വളരെ പ്രയാസപ്പെട്ടു വലിഞ്ഞുപൊങ്ങി ഒരുവിധത്തിൽ മുകളിലെ നിരപ്പിലെത്തി. സർവ്വത നിശ്ശബ്ദത. മഴ കഴിഞ്ഞു മങ്ങിയ നിലാവ്, ചെത്തുവഴിയിലൂടെ എത്ര ദൂരം ഇഴഞ്ഞു എന്നു നിശ് ചയ




മില്ല തോട്ടിൻകരയിലെത്തി മുഖം കുനിച്ചു കുറെ വെള്ളം വലിച്ചുകുടിച്ച് അവിടെത്തന്നെ കിടന്നു.....പിറ്റേന്നു രാവിലെ ആ വഴിക്കു വന്ന ഒരഭയാർത്ഥി സംഘമാണ് രാരുക്കുട്ടിയെ തങ്ങളുടെകൂടെ ഇങ്ങോട്ടു കൊണ്ടുവന്നത്.

ശ്രീധരന് ആകപ്പാടെ അവിടത്തെ അന്തരീക്ഷം അസഹ്യമായി തോന്നി. കിഴക്കുനിന്ന് ഒളിച്ചുപോന്ന അക്കൂട്ടർക്കു വൃത്തിയുമില്ല, നാണവുമില്ല. മുറ്റത്തു മലമൂത്രങ്ങളുടെ നാറ്റം. ദണ്ണം പിടിച്ചവരുടെ നിലവിളികൾ ചിലപ്പോൾ പെണ്ണുങ്ങൾ തമ്മിലുള്ള ശബ്ദകളും......

അപ്പുവിനെ എങ്ങും കണ്ടില്ല. അവനെ കിട്ടിയിരുന്നുവെങ്കിൽ കാട്ടിലേക്കൊന്നു സർക്കീറ്റടിക്കാമായിരുന്നു. നേരം ഉച്ചമയങ്ങി. ഒറ്റയ്ക്ക് ആറാംകണ്ടംവരെ ഒന്നു നടക്കാൻ തീരുമാനിച്ച് ശ്രീധരൻ പുറത്തിറങ്ങി 


പാറക്കണ്ടത്തിലെ വലക്കൂടാരം നീക്കിക്കളഞ്ഞിരിക്കുന്നു. കൊപ്പരക്കളവും ചുറ്റും മുളക്കായകൾകൊണ്ടുള്ള മറയും അങ്ങനെത്തന്നെയുണ്ട്. മാവുകളുടെ മുകളിലേക്കു നോക്കി. മാങ്ങാക്കാലമല്ല.

"കോoങ്! ആകാശത്തുനിന്ന് ഒരു ചെകുത്താൻ വിളി! മേൽപ്പോട്ടുനോക്കി. ഒരു വേഴാമ്പൽ തലയിൽ മരിക കമിഴ്ത്തിയ പക്ഷി ആ പക്ഷിയുടെ തലയിൽ മരിക വന്ന കഥ അപ്പു പറഞ്ഞുകൊടുത്തിട്ടുണ്ട്-വേഴാമ്പൽ 0000ങ് എന്നു കരഞ്ഞുകൊണ്ട് മൂന്നാംകണ്ടത്തിലെ കുളത്തിൽ കരയിലെ പനയുടെ മുകളിൽ ചെന്നുപറ്റി.

അങ്ങനെ ഓരോന്നു നോക്കിയും ചിന്തിച്ചും നീങ്ങിക്കയറി ശ്രീധരൻ, ആറാംകണ്ടത്തിലെത്തി ചുറ്റുപാടുമൊന്നു നോക്കി.

അപ്പോൾ കാടിന്റെ അതിർത്തിയിലെ മൂലയിൽ ഒരാളനക്കം കണ്ടു സൂക്ഷിച്ചു.

നോക്കി, പുറം തിരിഞ്ഞിരുന്ന ഒരുത്തൻ ഇല്ലിമുള്ള കൾകൊണ്ടു വേലികെട്ടുന്നു.

അടുത്തേക്കു നീങ്ങിച്ചെന്നപ്പോൾ ആളെ മനസ്സിലായി. ചുണ്ടിന്മേൽ പാണ്ടുള്ള ചെക്കുമൂപ്പർ.

“എന്താ കുട്ടേയ, പടിഞ്ഞാറിന്ന് എപ്പളേ വന്ന്?” ചെക്കുവിന്റെ

കുശലാന്വേഷണം.

ചെക്കു വേലികെട്ടുന്നതും നോക്കിക്കൊണ്ട് ശ്രീധരൻ അവിടെ തങ്ങി നിന്നു.

ആറാംകണ്ടത്തിന്റെ അതിർത്തിയിലെ തിണ്ടിനുമീതെ അവിടവിടെ പൊളിഞ്ഞുകിടക്കുന്ന വേലി പുതുക്കിക്കെട്ടുകയാണ്, ചെന്നു.

ആ മതിലിന്റെ മൂലയിൽ, താഴെ ചരൽപ്പരപ്പിൽ ചുവന്ന മോതിരക്കല്ലിന്റെ മോഡലിലുള്ള പ്രാണികളുടെ ഒരു സംഘം ചുറ്റിച്ചിതറി നീങ്ങിക്കൊണ്ടിരുന്നത് ശ്രീധരന്റെ ശ്രദ്ധയെ ആകർഷിച്ചു. മാക്കൂക്കണ്ടന്മാരാണ്. ആ പ്രാണികൾ

ഇണചേർന്നു പൃഷ്ഠവും പൃഷ്ഠവും ഒട്ടിപ്പിടിച്ചു വട്ടം ചുറ്റുകയാണ് കാണാൻ ചന്തമുണ്ട്. "കട്ടേ, ആ തിണ്ടിന്റടുത്തു നിക്കണ്ട. വേലികെട്ടിക്കൊണ്ടിരുന്ന ചെക്കു ഒരു

ചിലച്ച സ്വരത്തിൽ വിളിച്ചുപറഞ്ഞു.

താൻ മാക്കൂക്കണ്ടന്മാരുടെ വികൃതി നോക്കിനിൽക്കുന്നതു കണ്ടിട്ടാണ് ചെമൂപ്പർ വിലക്കുന്നതെന്നു വിചാരിച്ച്, ശ്രീധരൻ വേഗം തന്റെ നോട്ടം താഴെ മൂന്നാംകണ്ടത്തിലെ കുളക്കരയിൽ കുലച്ചുനിൽക്കുന്ന പനയുടെ മുകളിലേക്കു മാറ്റി നിരപരാധിയുടെ മട്ടിൽ

ചോദിച്ചു: “എന്താ ഇവിടെ നിന്നാൽ?

ചെക്കു മിണ്ടിയില്ല. നോക്കിയപ്പോൾ അയാൾ വേലിക്കു കെട്ടിടാനുള്ള പനനാരു വായിൽ വിലങ്ങനെ കുടിച്ചുപിടിച്ചിരിക്കയാണ്. മക്കണ്ടന്മാരുടെ പ്രണയത്തരങ്ങിലേക്ക് ഒരു മിന്നൽ വീക്ഷണം നടത്തി

ശ്രീധരൻ വീണ്ടും ചോദിച്ചു: “എന്താ ഇവിടെ നിന്നാൽ? "ചന്തോമൻ കിടക്കുന്ന മൂലയാണത്.” ചെക്കു വായിൽനിന്നു നാരു വലിച്ച വേലിക്കു കെട്ടിട്ടുകൊണ്ടു പിറുപിറുക്കുന്ന സ്വരത്തിൽ പറഞ്ഞു. ചന്തോമൻ കിടക്കുന്ന മൂല? ശ്രീധരന് ഒന്നും മനസ്സിലായില്ല. അവൻ

സംശയത്തോടെ ആ മതിലിന്റെ മൂലയിലേക്കു തറച്ചുനോക്കി. മതിലിന്റെ മുകൾനിരപ്പിൽ മുളക്കൂട്ടങ്ങൾ വിസ്താരത്തിൽ മുറ്റി വളർന്നു നിൽക്കുന്നുണ്ടായിരുന്നു. അവിടെ വേലി ആവശ്യമില്ല. വളരെ പുരാതനമായ ആ
മതിൽഭാഗം ചിലേടത്തു പൊളിഞ്ഞും അടർന്നും കിടന്നിരുന്നു. മുളയുടെ തടിച്ചുമുരടിച്ച കണ്ടകളും നരച്ച വേരുകളും മതിലിന്റെ പള്ളയിൽ നിന്നു വെളിക്കു കാണാമായിരുന്നു. മുള്ളൻപന്നിയുടെ പഴയൊരു മാളവും അവിടെ കിടന്നിരുന്നു. എന്നാൽ ആരുടെയും കിടപ്പിനുള്ള വട്ടമൊന്നും അവിടെ കണ്ടില്ല.

വേലികെട്ടി നിരങ്ങി നിരങ്ങി ചെക്കു ആ മൂലയ്ക്കടുത്തെത്തിയിരുന്നു. "ചന്തോമൻ അവിടെ സാഹായിക്കെടന്നോട്ടെ കുട്ടി അങ്ങോട്ടു നോക്കണ്ട.

ചെക്കുവിന്റെ ചിലച്ച സരം.

അതുകേട്ടപ്പോൾ ശ്രീധരൻ മനസ്സിൽ എന്തോ ഒരു ഭയം അനുഭവപ്പെട്ടു. “കുട്ടിക്ക് ആ കഥ കേൾക്കണോ?” ഇല്ലിക്കമ്പുകൾ വേലിമേൽ ചേർത്തു വെച്ചു

ചെക്കു മുഖം തിരിച്ചു ചോദിച്ചു. ചെക്കു കഥപറയാനുള്ള മൂഡിലാണ്. ശ്രീധരൻ ഉദ്ദേഗത്തോടെ ഒന്നു മൂളി.

“നിന്റെ മുത്തപ്പന്റെ അച് ഛന്റെ കാലത്ത് ഇവിടെ നടന്ന സംഭവമാണ്, എന്നൊരു പ്രസ്താവനയോടുകൂടി ചെക്കു കഥയാരംഭിച്ചു.

“നിന്റെ വല്യമുത്തപ്പന് ഒരു മകളുണ്ടായിരുന്നു. തിരുമാല തിരുമാല, ആമാടയുടെ നിറവും പനങ്കുലപോലത്തെ തലമുടിയുമുള്ള ഒരു മോഹിനിയായിരുന്നുവെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെ നിന്റെ തിരുമാലവല്യമ്മയ്ക്കു കല്യാണപ്രായമെത്തിയ

കാലം......അന്ന് ഇലഞ്ഞിപ്പൊയിലിൽ മൂരികളെ നോക്കാൻ ചന്തോമൻ എന്നൊരു ബാല്യക്കാരൻ പാർത്തിരുന്നു കിഴക്കെവിടെനിന്നോ വന്നവനാണ്... വേലിത്തറിയും മുളവാരിയും യോജിപ്പിച്ചുകൊണ്ടു ചെക്കു തുടർന്നു.

“തിരുമാലയും ചന്തോമനും തമ്മിൽ ചിറ്റമായി....... ശ്രീധരൻ കൗതുകത്തോടെ ശ്രദ്ധിച്ചു.

“ചിറ്റാന്ന് പറഞ്ഞാല് കുട്ടിക്കു മനസ്സിലായോ?" വേലിയുടെ കെട്ടു മുറുക്കി ഒരു പുളിച്ച പുഞ്ചിരിയോടെ മുഖം തിരിച്ചുകൊണ്ടു ചെക്കുവിന്റെ ചോദ്യം.

“എന്നിട്ടോ?”

മനസ്സിലായി എന്ന മട്ടിൽ ശ്രീധരൻ ഒന്നു മൂളിക്കൊടുത്തു. “ഒരു ദിവസം രാത്രി നിന്റെ വലയമുത്തപ്പൻ അവരുടെ ചിറ്റം കണ്ടു പിടിച്ചു.

ആരുടെ ചിറ്റം?-ഓമനമോളു തിരുമാലയുടേയും മൂരിയെ നോക്കുന്ന ചെക്കൻ ചന്തോമന്റെയും ചിറ്റം-പാതിരാനേരത്ത് തിരുമാല, ചന്തോമൻ കിടക്കുന്ന

ആലപ്പുരയിലേക്കു പോകുന്നതു നിന്റെ വല്യ മുത്തപ്പൻ കണ്ടു...

ശ്രീധരൻ അറിയാതെ 'അയ്യോ' എന്നു പറഞ്ഞുപോയി. ചെക്കു മൗനംകൊണ്ട് കഥയ്ക്കു കുറച്ചുനേരത്തേക്ക് ഒരു സ്തംഭനാവസ് ഥ

സൃഷ് ടിച്ചു. മനഃപൂർവ്വമല്ല വായിൽ പനനാരു വിലങ്ങനെ കിടക്കുന്നു. (ആമാടയുടെ നിറവും പനങ്കുലത്തലമുടിയുമുള്ള തിരുമാലവല്യമ്മ മെല്ല ആലപ്പുരയുടെ വാതിൽ തുറക്കുന്നതും, ചന്തോമൻ നീണ്ട കുടുമയും കാതിൽ കടുക്കനുമുള്ള കിളരം കൂടിയ കോമളയുവാവ് എന്നു ഭാവന തന്റെ പ്രിയതമയെ നെഞ്ഞത്തു പിടിച്ചു കൂട്ടുന്നതുമായ രംഗം ശ്രീധരന്റെ മനസ്സിൽ നൃത്തംവെച്ചു.

വായ സ്വതന്ത്രമായപ്പോൾ ചെക്കു കഥ തുടർന്നു: “പിറ്റേന്നു രാവിലെ ചന്തോമനെ



“ങ്ഹും?-ചന്തോമൻ ഒളിച്ചുപോയോ?'' ശരീധരൻ സഹതാപത്തോടെ ചോദിച്ചു. “ചന്തോമൻ ഒളിച്ചുപോയി, നാടുവിട്ടുപോയി, എന്നൊക്കെയാണ് നിന്റെ

വ്യമുത്തപ്പൻ എല്ലാവരോടും പറഞ്ഞത്.... നടന്ന സംഗതി വേറെ.....

ചെക്കു വലിയൊരു നാട്ടയെടുത്തു വേലിയിൽ കുത്തി ഒരുക്കൻ കരിങ്കല്ലുകൊണ്ട്

അതിന്റെ തലയ്ക്കിട്ടിടിച്ചുതാഴ്ത്തിക്കൊണ്ടു പറഞ്ഞു: “നിന്റെ വല്യമുത്തപ്പൻ ചന്തോമനെ

അടിച്ചുകൊന്നു സഹായത്തിനു പടിക്കലെ ചെറുമനെയും വിളിച്ചു. എന്നിട്ടു നേരം

പുലരുന്നതിനുമുമ്പ് ശവം ആറാംകണ്ടത്തിലെ ഈ മൂലയിൽ കൊണ്ടുവന്നു കിടത്തി

കുഴിച്ചിട്ട് മീതെ മതിലും കിളച്ചു. ചെക്കു ചൂണ്ടിക്കാട്ടി. “ഇതാ, ഇവിടെ!...

ശ്രീധരനു തലചുറ്റുന്നതുപോലെ തോന്നി.

“അതിന്റെ പിറ്റേന്നു രാത്രി ഇലഞ്ഞിപ്പൊയിലിൽ മറ്റൊരു സംഭവം നടന്നു...... “ചന്തോമന്റെ കഥ കഴിഞ്ഞു." ചെക്കു കഥ തുടരുകയാണ്: “പിറ്റേന്നു രാത്രി നിന്റെ തിരുമാലവല്യമ്മ മൂന്നാംകണ്ടത്തിലെ കുളത്തിൽ ചാടി മരിച്ചു...... ചെക്കു താഴെ മൂന്നാം കണ്ടത്തിലേക്കു ചൂണ്ടിക്കാട്ടി. ശ്രീധരനും അങ്ങോട്ടു

നോക്കിപ്പോയി. കുളക്കരയിൽ കുലച്ചുനിൽക്കുന്ന പന തിരുമാലവല്യമ്മയെ ഓർമ്മിപ്പിക്കുന്നു.....

(വീണ്ടും ശവഭിത്തിയിലേക്കു ശ്രദ്ധതിരിക്കുന്നതിനിടയിൽ ശ്രീധരൻ നിലത്തു മാക്കൂക്കണ്ടന്മാരുടെ കേളീരംഗത്തേക്ക് ഒന്ന “ഇടങ്കണ്ണിട്ടുനോക്കി. ആ പ്രണയക്കളരി
ഒഴിഞ്ഞുകെടക്കണം 
ചെക്കു വേലികെട്ട അവസാനിപ്പിച്ച്, ശേഷിച്ച ഇല്ലിക്കമ്പുകളും പനനാരും അവിടെത്തന്നെയിട്ട്, പിശ്ശാങ്കത്തി മടക്കി അരയിൽ തിരുകി മെല്ല എഴുന്നേറ്റു. ശ്രീധരൻ സ്വപ്നങ്ങളിൽ മുഴുകി മിഴിച്ചുനിൽക്കുകയാണ്. അപ്പോൾ ചെക്കുവിന്റെ

കഴിഞ്ഞു. എന്നാൽ തിരുമാലയും ചന്തോമനും ഇന്നും വേർപിരിഞ്ഞിട്ടില്ല. നിലാവുള്ള ചില രാത്രികളിൽ തിരുമാല മൂന്നാം കണ്ടത്തിലെ കുളത്തിൽനിന്നു പൊങ്ങിവന്ന്, വെള്ളം

സ്വരം ഇഴഞ്ഞുവന്നു: “അതെല്ലാം നടന്നിട്ട് ഒരു മുപ്പതു മുപ്പത്തഞ്ചുകൊല്ലം വാർന്നൊലിക്കുന്ന തലമുടിയോടെ, ആറാംകണ്ടത്തിലെ മതിലിൽ കിടക്കുന്ന ചന്തോമന്റെ അടുക്കലേക്കു

 പോകുന്നതു പലരും കണ്ടിട്ടുണ്ട് ഒരു രാത്രി മുയൽ നായാട്ടിന് ഈ വഴിക്കു വന്നപ്പോൾ ഈ മുളങ്കാട്ടിനുള്ളിൽനിന്നു ചില തേങ്ങലുകളും

പൊട്ടിക്കരച്ചിലുകളും ഞാനും കേട്ടിട്ടുണ്ട്...."

ചെക്കു പെട്ടെന്ന് മതിലിന്റെ മൂലയിലേക്ക് ഒന്നു തറച്ചുനോക്കി “ഒരെല്ലല്ലേ അക്കെടക്ക ന്നത്?"... ചെക്കു ചൂണ്ടിക്കാട്ടി.

സ്വപ്നങ്ങളിൽനിന്നു ഞെട്ടിയുണർന്ന് ശ്രീധരന്റെ മിഴികൾ മതിലിലേക്കിഴഞ്ഞു മതിലിനുള്ളിൽ മുളവേരുകൾക്കിടയിൽ പിഞ്ഞാണിക്കണ്ടം പോലെ ഒന്നു കാണുന്നുണ്ട്. ചെക്കു ഒരു മുളങ്കോലെടുത്ത് അവിടെ ചുരണ്ടി, ഉണക്കുമണ്ണ് അടർന്നു വീണു.

അസ്ഥി കുറേക്കൂടി വ്യക് തമായി.

“ചന്തോമന്റെ വാരിയെല്ലാണ്. ചെക്കു നിർവ്വികാരനായി പറഞ്ഞു.




പിന്നെ നിലത്തുനിന്നു കുറെ ഇല്ലിക്കമ്പുകളെടുത്ത് അവിടെ മൂടിയിട്ടു കൊണ്ടു പിറുപിറുത്തു: “മതിലൊന്നു കിളപ്പിക്കാൻ പറയണം........

സന്ധ്യമയങ്ങാൻ പോകുന്നു. ചെക്കുവിന്റെ കൂടെ താഴോട്ടിറങ്ങാമെന്നായിരുന്നു ശ്രീധരന്റെ വിചാരം. എന്നാൽ ചെക്കുവിന്റെ പോക്കു പുഴക്കരയിലേക്കായിരുന്നു കുന്നു കയറി മറിഞ്ഞു കുറുക്കുവഴിക്ക്. (ചെക്കുവിന്, പുഴക്കരയിൽ കുഴിച്ചിട്ട റാക്കുകുപ്പികൾ

മാന്തിയെടുക്കണം.)

“കുട്ടിക്ക് ഒറ്റയ്ക്കു പോകാൻ പേടിയാവോ?” ചെക്കുവിന്റെ ചോദ്യം. “പേടിയില്ല ഞാൻ പൊയ്ക്കോളാം.” ശ്രീധരൻ ഉശിരു നടിച്ചു പറഞ്ഞു.

“എന്നാൽ പാഞ്ഞുപൊയ്ക്കോ, ഞാനിവിടെ നിന്നു നോക്കാം.” ചെ

ഭൂതംപോലെ കാവൽ നിന്നു.

കണ്ടങ്ങളും തിണ്ടുകളും എടുത്തുചാടി ശ്രീധരൻ താഴോട്ടു കുതിച്ചു. പാറക്കണ്ടത്തിലെ ഒഴിഞ്ഞ കൊപ്പരക്കളവും കടന്നു മൂന്നാം കണ്ടത്തിനടുത്തെത്തിയപ്പോൾ കരളിൽ നിന്നൊരു പുകച്ചൽ. അതു പൊടുന്നനെ ശാന്തമായി. മൂന്നാംകണ്ടത്തിൽനിന്ന് ആളുകളുടെ ഒച്ചയും അനക്കവും കേൾക്കുന്നു. നോക്കി. അഭയാർത്ഥിപ്പെണ്ണുങ്ങൾ കുളത്തിൽ

മുങ്ങിക്കുളിക്കുകയാണ്. ആശ്വാസമായി. അപ്പോൾ എതിരെ ഒരാൾ ഓടിവരുന്നു അപ്പു “ശിദരാ, ഞാൻ നെന്നും തെരഞ്ഞു വര്വാണ്.” അപ്പു അങ്ങനെ കിതപ്പോടെ പറഞ്ഞുകൊണ്ടു മടിയിൽനിന്ന് ഒരു വാഴയിലപ്പൊതിയെടുത്ത് ശ്രീധരന്റെ നേർക്കു നീട്ടി: “ഇതു നാരായണി തന്നതാണ്, ശീദരന്ന്. ശ്രീധരൻ പൊതിയഴിച്ചുനോക്കി: പരിമളം പൊഴിക്കുന്ന ഇലഞ്ഞിപ്പൂമാല.
68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക