ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോട്ടുകാവിൽ കിണ്ടാ പിണഞ്ഞു കുത്തിയിരിക്കുന്ന കുരങ്ങിനെ കണ്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ ഇപ്പോൾ ആ കുരങ്ങിന്റെ വിധിയോർത്തിട്ട് സങ്കടം തോന്നുന്നു. രാത്രി കാട്ടു കുറുക്കന്മാർ ചാത്തന്നെ ശരിപ്പെടുത്തും ആർക്കും അവന്റെ ജീവൻ രക്ഷിക്കാൻ കഴിയുകയില്ല.... ഇലഞ്ഞിപ്പൊയിലിലെ മുറ്റത്തും പറമ്പിലും ചിതറിക്കിടക്കുന്ന
അഭയാർത്ഥിജീവിതങ്ങളെപ്പറ്റി ചിന്തിച്ചു അവരെല്ലാം ജീവൻ രക്ഷിക്കാൻ വേണ്ടി
കുടിയൊഴിച്ച് ഓടിപ്പോന്നവരാണ്......... മുറ്റത്തെ മൂലയിൽ വലിയ മുരിക്കുമരത്തോടുചേർത്തുണ്ടാക്കിയ പുല്ലു മൂടയും ചാരി നിലത്തു കാലും നീട്ടിയിരുന്നുകൊണ്ട് ശ്രീധരൻ പലതും ചിന്തിച്ചു. (ആ മുരിക്കിന്റെ ഉച്ചിയിൽ ചുവന്ന പൂക്കളുണ്ട്. പുല്ലുമൂടയും പൂത്തു നിൽക്കുന്ന മുരിക്കും ഒന്നിച്ചുകാണുമ്പോൾ ഒരൂക്കൻ പൂവൻകോഴിയെപ്പോലെ തോന്നും.) അപ്പോൾ കുറച്ചകലെയുള്ള മരക്കൂട്ടത്തിൽനിന്ന് “റ്റിറ്റിറ്റിറ്റി' എന്നൊരു ശബ്ദം പൊങ്ങി.
തുടർന്ന്, 'കിഴക്കെ വാ എന്നൊരു വിളിയും ശ്രീധരൻ ശ്രദ്ധിച്ചു. “കിഴക്കെ വാ കിഴക്കെ വാ കിഴക്കെ വാ' എന്നു തുടർന്നു കൊണ്ടുള്ള വിളിയുടെ മധുരമായ ഉത വർദ്ധിക്കുന്നു. പാണക്കുയിലുകളാണ്. കിളികൾ എന്തിനു പാടുന്നു? അവ തമ്മിൽത്തമ്മിൽ വർത്തമാനം പറയുകയായിരിക്കും.
പാട്ടിലുള്ള സംഭാഷണം-തമിഴ്നാടകങ്ങളിലെപ്പോലെ ഗോപാലേട്ടന്റെകൂടെ ഒരിക്കൽ തമിഴ്നാടകം കാണാൻ പോയത് ഓർത്തു. എന്തായിരുന്നു നാടകത്തിന്റെ പേര് ? 'തൂക്കു തൂക്കി - നാടകത്തിന്റെ നാക്കിലയോളം വലിപ്പമുള്ള പച്ച നോട്ടീസിൽ വെണ്ടയ്ക്കു അക്ഷരങ്ങളിൽ കൊടുത്ത വിഭവവർണ്ണന വ്യകതമായി ഓർക്കുന്നു. "ചക്കളത്തിപ്പോരാട്ടം! സകലർക്കും കൊണ്ടാട്ടം!ദാസൻ മുൽക്കിൻ തിണ്ടാട്ടം! വിദൂഷകന്റെ പേരാണ് ദാസൻ മുൽക്ക് . അന്ന് അവന്റെ കോപ്പിരാട്ടികൾ കണ്ടു ചിരിച്ച് ശ്വാസംമുട്ടിപ്പോയി... ആ നാടകത്തിലെ സംഭാഷണങ്ങൾ അധികവും പാട്ടിലായിരുന്നു. ആ പാട്ടുകൾക്ക് തലയാട്ടി താളംപിടിച്ചുകൊണ്ടിരുന്നു ഗോപാലേട്ടൻ. ഗോപാലേട്ടൻ പാട്ടു പഠിക്കുന്നുണ്ട്. ഹിന്ദുസ്ഥാനിപ്പാട്ടുകളാണ് മൂപ്പർക്കിഷ്ടം.
ഗോപാലേട്ടനെപ്പറ്റി ഓർത്തപ്പോൾ വീട്ടിനെപ്പറ്റിയും ഓർമ്മവന്നു. ഇപ്പോൾ കുന്നിപ്പറമ്പിൽ അച ്ഛനും അമ്മയും ഗോപാലേട്ടനും എന്തുചെയ്യുകയായിരിക്കും? ജഗള മൂത്തതിൽപ്പിന്നെ അച് ഛൻ സ്കൂൾ വിട്ടാൽ ചട്ടക്കാരുടെ ബംഗ്ലാവിൽ ട്യൂഷനു പോകാതെ, നേരെ വീട്ടിലേക്കു വരികയാണു ചെയുന്നത് അച ഛൻ കോലായിലിരുന്നു സംസ്കൃതശ്ലോകങ്ങൾ ഉരുവിടുന്നുണ്ടായിരിക്കും.
ഗോപാലേട്ടന്റെ കണക്കെഴുത്തു പണിയെടുക്കുന്ന മരപ്പാണ്ടികശാല ഇയ്യിടെ അടച്ചിട്ടിരിക്കയാണ്. മുതലാളി മാപ്പിളഹാജിയാർ ഒളിവിലാണത്രെ. ഗോപാലേട്ടൻ, കിസ്ലേ ബി് എന്ന്
ഹിന്ദുസ്ഥാനിപ്പാട്ടും പാടിക്കൊണ്ടു കിഴക്കേ മുറിയിലിരിക്കുന്നുണ്ടാകും അമ്മ അടുക്കളയിലും വട്ടനോ? വട്ടൻ ചായപ്പണിക്കൊന്നും പോകാതെ രാപകൽ ഗേറ്റുപുരയ്ക്കകത്തിരുന്നു ശീട്ടുകളിയാണെന്ന് മീശക്കണാരൻ അമ്മയോടു പറയുന്നതു കേട്ടിരുന്നു. വട്ടൻ ഇപ്പോൾ അമ്മയുടെ വാക്കുകളിൽ പറഞ്ഞാൽ, “ഗേറ്റിലിരുന്നു പപ്പടം പരത്തുന്നുണ്ടാവും.
ജഗളക്കാർ പട്ടണത്തിലെത്തിയോ എന്തോ! ഓ ഹ്-ജഗളക്കാർ അതിരാണിപ്പാടത്തു വന്നാൽ എന്തായിരിക്കും സ് ഥിതി? ഇവിടെക്കാണുന്ന ഇക്കൂട്ടരെപ്പോലെ എല്ലാം ഇട്ടെറിഞ്ഞു ജീവനുംകൊണ്ട് ഓടേണ്ടിവരില്ലേ? അതോർത്തപ്പോൾ പേടിതോന്നി. അച് ഛനും അമ്മയും.
“അച്ഛൻ കൊമ്പത്തെ “” ആ വിളി മാനത്തു മുഴങ്ങുന്നു. പാട്ടുകാരൻ പക്ഷിയെ കാണാനില്ല - നാലാംകണ്ടത്തിലെ വലിയ പുളിമാവിന്റെ തുഞ്ചിയിൽനിന്നായിരിക്കണം അവന്റെ വിളിയും കൂവലും - അങ്ങനെ വിളിച്ചു കൂവുന്നത് കതിർ കാണാക്കിളിയാണെന്ന് അപ്പു പറഞ്ഞത് ഓർത്തു. അതൊരുജാതി കുയിലാണ്. കുയിലുകൾക്ക് ഇങ്ങനെ തേൻ പോലെ പാടാൻ കഴിയുന്നത് മാന്തളിർ തിന്നുന്നതുകൊണ്ടാണെന്ന് ചൂണ്ടിന്മേൽ പാണ്ടുള്ള ചെക്കു പറഞ്ഞുതന്നതും ഓർത്തു.
കതിർ കാണാക്കുയിലിനെത്തേടി ശ്രീധരന്റെ കണ്ണുകൾ നാലാംകണ്ടത്തിനുനേർക്കുയർന്നു. പുളിമാവു കാണുന്നില്ല. അപ്പോൾ മൂന്നാംകണ്ടത്തിലെ കുളക്കരയിൽ പൊങ്ങിനിൽക്കുന്ന പന ദൃഷ്ടിയിൽ തടഞ്ഞു പനമ്പട്ടകൾക്കിടയിലൂടെ പടിഞ്ഞാറേ മാനം ചുവന്നുകാണുന്നു. പോക്കു വെയിൽ പനങ്കുലയിൽ പൊന്നുപൂശുന്നു. പന, നീണ്ട പൊൻകാതിലയണിഞ്ഞ പെണ്ണിനെപ്പോലെ തോന്നുന്നു....അപ്പോൾ തിരുമാലവല്യമ്മയെ ഓർമ്മവന്നു. ചുണ്ടിന്മേൽ പാണ്ടുള്ള ചെക്കു പറഞ്ഞ കഥയും......നിലാവുള്ള രാത്രിയിൽ തിരുമാലവല്യമ്മ കുളത്തിൽനിന്നു പൊങ്ങിവരുന്നതും വെള്ളം വാർന്നൊലിക്കുന്ന തലമുടിയോടെ ആറാംകണ്ടത്തിലെ മതിലിൽക്കിടക്കുന്ന ചന്തോമന്റെ അടുക്കലേക്ക് അടിവെച്ചടിവെച്ചു നീങ്ങുന്നതും...... ആ രംഗം ഓർത്തപ്പോൾ
മേലാകെ ഉളുത്തുകേറി “ചിക്ലി-പിക്ലി- " 1 ൽ!"-അടുത്ത മൂലയിൽനിന്നാണ് ആ കലപലശബ്ദം. നോക്കി. നാലഞ്ച് ചിതലകൾ പറമ്പിൽ പറന്നുവീണ് ഉണക്കിലകൾക്കിടയിൽ ചിക്കിപ്പരതുകയാണ്-അരികെ വൈക്കോൽ ക്കുണ്ടയ്ക്കു താഴെ ശ്രീധരൻ എന്നൊരു വീരൻ കാലും നീട്ടിയിരിക്കുന്ന കഥ അക്കൂട്ടരുണ്ടോ അറിയുന്നു! മോന്തി മയങ്ങുന്നതും മറന്ന് ആ കൊച്ചുകിളികൾ ഭക്ഷണം തിരയുന്ന തിരക്കിലാണ് ശ്രീധരൻ പെട്ടെന്നു തന്റെ ഊത്താം കുഴലിനെ ഓർത്തു പുല്ലുമുടയ്ക്കു പിറകിലെ വാഴക്കുണ്ടയിലാണ് ആ ആയുധം ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. മെല്ല എഴുന്നേറ്റ പുല്ലുമൂട പറ്റിക്കൊണ്ടു പതുങ്ങിപ്പതുങ്ങി വാഴച്ചുവട്ടിലേക്കു നീങ്ങി.
ഊത്താംകുഴൽ കൈയിലെടുത്തു; പരിശോധിച്ചു. തുണിശ്ശീല ചുറ്റിയ അമ്പ് കുഴലിനുള്ളിൽത്തന്നെയുണ്ട്. അതു വിലങ്ങനെ നീട്ടിയപ്പോൾ പെട്ടെന്ന് കൂർക്കാസിന്റെ തോക്ക് ഓർമ്മവന്നു..... തരിച്ചു നിന്നുപോയി......ചിതലകൾ അപ്പോഴും തീറ്റക്കൊതിയോടെ ചപ്പിലകൾക്കുള്ളിൽ
തിരയുകയാണ്.... “മഹാപാപം' മനസ്സാക്ഷി മന്ത്രിച്ചു.
കുഴൽ കൈയിൽനിന്നു താ......
ശ്രീധരൻ ശശി എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. ചിതലകൾ പേടിച്ചു കലപലാ ചിലച്ചുകൊണ്ടു ചിതറിപ്പറന്നുപോയി. ശ്രീധരൻ ഊത്താംകുഴലിനെ ഒന്നുകൂടി നോക്കി. പിന്നെ അതു നീട്ടിപ്പിടിച്ച്, മുകളിലെ വാഴക്കുലയുടെ തട്ടയെ ഒരു പക്ഷിയായി സങ്കൽപ്പിച്ച "ഉന്നം പിടിച്ചൊരുത്തുവെച്ചു
കൊടുത്തു......അമ്പ് പക്ഷിയുടെ മേടയിൽത്തന്നെ ചെന്നു തറച്ചു.
പക്ഷി പ്രാണവേദനയോടെ പിടഞ്ഞു ചിറകടിച്ചു വീഴുന്ന രംഗം മനസ്സിൽ സങ്കൽപ്പിച്ചു. മേലാകെ ഉളുത്തുകേറി.
ഊത്താംകുഴലിനെ പകയോടെ ഒന്നുനോക്കി. അപ്പോൾത്തന്നെ ആ മാരകായുധം അടുത്ത തെങ്ങിനോടടിച്ചു പൊട്ടിച്ചുകളയാൻ ഓങ്ങി എന്നാൽ അങ്ങനെ ചെയ്തില്ല. പെട്ടെന്നു മറ്റൊരാശയം മനസ്സിലുദിച്ചു. പുതിയൊരു കൗതുകഭാവനയോടെ ഊത്താംകുഴലിനെ വീണ്ടുമൊന്നു കടാക്ഷിച്ചു: “അപ്പുവിന് അതുണ്ടാക്കാനറിയാം' എന്നു തനിയെ പറയുകയും ചെയ്തു.
കുറഞ്ഞൊരാലോചന: ഇതു ചന്ത്രക്കുഞ്ഞൻ ഉണ്ടാക്കി സമ്മാനിച്ച കുഴലാണ് അങ്ങനെ ചെയ്യുന്നത് അവനറിയരുത് അവൻ വരുന്നതിനു മുമ്പു കാര്യം പറ്റിക്കണം. ചന്തുക്കുഞ്ഞൻ രാരുക്കുട്ടിക്കു മരുന്നു വാങ്ങാൻ മണ്ണാൻ ഉണ്ണ്യപ്പൂട്ടി വൈദ്യരുടെ പുരയിൽ പോയിരിക്കയാണ്.
ഉണ്ണ്യപ്പൂട്ടി വൈദ്യരുടെ രൂപം ഓർത്തപ്പോൾ ചിരിവന്നു. നെറ്റിയിലും നെഞ്ഞത്തും കൈയ്ക്കുമെല്ലാം രണ്ടുമൂന്നു വരിയായി ചന്ദനക്കുറിവരച്ചു നടക്കുന്ന കറുത്ത തടിച്ചു കുറുതായ ആ കുമ്പപ്പളേളൻ മണ്ണാനെപ്പറ്റി “പിത്തളകെട്ടിച്ച മുരിക്കുപെട്ടിപോലെ' എന്ന് അപ്പു ഒരിക്കൽ പറഞ്ഞതോർത്തിട്ടാണു ചിരി വന്നത്......
അപ്പോൾ അപ്പുറത്തുനിന്ന് ആരോ സംസാരിക്കുന്നതു കേട്ടു. കൂറ്റു കേട്ടപ്പോൾ ആളെ
മനസ്സിലായി. ചുണ്ടിന്മേൽ പാണ്ടുള്ള ചെക്കു. (മറ്റേത് മുച്ചിറിയൻ പാച്ചു.) ചെക്കുവിന്റെ
കള്ള റാക്കുകുപ്പികൾ കുടിയൊഴിച്ചു പോന്നവരുടെയിടയിലേക്കും
എത്തിത്തടങ്ങിയിരിക്കുന്നു.
ഊത്താംകുഴലും നീട്ടിപ്പിടിച്ച ചെക്കുവിനെ സമീപിച്ച് അഭ്യർത്ഥന സമർപ്പിച്ചു. “ഇതിനെക്കൊണ്ട് ഒരോടക്കുഴല് ഉണ്ടാക്കിത്തരോ - വിളിക്കുന്ന കുഴല ചെക്കു ശ്രീധരന്റെ കൈയിൽനിന്നു കുഴൽ വാങ്ങി, വലതുകണ്ണിന്റെ നേർക്കുനേരെ നീട്ടിപ്പിടിച്ച് ഉള്ളിലൂടെ നിരീക്ഷിച്ചു. (കുഴലിനു വളവുണ്ടോ എന്നു പരിശോധിക്കുകയാണ്.) ശരിയെന്ന മട്ടിൽ തലയാട്ടി. പിന്നെ ചിരിച്ചു കൊണ്ടു പറഞ്ഞു: “കുട്ടിക്ക് ഇപ്പത്തന്നെ ഒരു ഓടക്കുഴല് ഉണ്ടാക്കിത്തരാലോ....."
മൂപ്പർ ഒരു ജോളിമൂഡിലായിരുന്നു. കുടിച്ചിട്ടുണ്ട്. വായ നാറുന്നു. ചെക്കു അവിടെ മുറ്റത്തിന്റെ തിണ്ടിന്മേൽത്തന്നെ ഇരുന്നു. അരയിൽ നിന്നു പിശ്ശാങ്കത്തിയെടുത്തു മുളങ്കുഴൽ ചാൺവെച്ചുളന്നു ചെത്തി മുറിച്ചു. പിന്നെ ശ്രീധരനോടു പറഞ്ഞു: “മോനേ, ഒരിരുമ്പാണി കൊണ്ടുവാ."
ശ്രീധരൻ പാഞ്ഞുപോയി, മുറിയിൽ അയൽ കെട്ടിയിരുന്നു ഇരുമ്പാണി ചുമരിൽനിന്ന് അടർത്തിയെടുത്തു കൊണ്ടുവന്നുകൊടുത്തു. മുറ്റത്ത് അഭയാർത്ഥികൾ കഞ്ഞിവെക്കുന്ന അടുപ്പ് എരിഞ്ഞുകൊണ്ടിരുന്നു. ചെക്കു ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട്, ഇരുമ്പാണി അടുപ്പിൽ കാച്ചി പഴുപ്പിച്ചു. പിന്നെ അതു മുളങ്കുഴലിന്റെ ഒരുവശത്ത് അമർത്തിപ്പിടിച്ചു.
അവിടെ വട്ടത്തിൽ കരിഞ്ഞ് തുളയുണ്ടായി. അങ്ങനെ അഞ്ചാറു തുളകളുണ്ടാക്കി. പിന്നെ ഒരു ചെറിയ പൂള് കുഴലിന്റെ ചങ്കിൽ തിരുകി അഭയാർത്ഥികളിലെ ഏതോ രണക്കാരനുവേണ്ടി കൊണ്ടുവന്നിരുന്ന പച്ചമരുന്നിന്റെ കൂട്ടത്തിലുണ്ടായിരുന്നു കുറച്ച് മെഴുവും കിട്ടി. അതും കുഴലിൽ യഥാസ് ഥാനത്തു തിരുകിപ്പിടിപ്പിച്ചു പാൽമണിക്കൂറുകൊണ്ട് പണികഴിഞ്ഞു.
"പിടുപിപി...... ചെക്കു കുഴൽ വായിൽ വെച്ച് വിരലുകൾ തുളകളിൽ ചലിപ്പിച്ചുകൊണ്ട് സംഗീതം പൊഴിച്ചു.
ഫ്ളൂട്ടിന്റെ അദ്ഭുതനാദം! അതു കൈയിൽ കിട്ടിയപ്പോൾ ശ്രീധരൻ
ആനന്ദംകൊണ്ടു മതിമറന്നുപോയി. ഫ്ളൂട്ടും കൊണ്ട് ഓടി മുരിക്കുമരത്തിലെ പുല്ലുമൂടയുടെ മുകളിൽക്കേറിയിരുന്നു. “പീപിപൂ പൂ പൂപ....." രാഗവും താളവുമൊന്നും ആ ഗാനത്തെ അനുഗമിച്ചിരുന്നില്ല. പലതരം സ്വരങ്ങൾ മാത്രം. എങ്കിലും അതു തന്റെ സ്വന്തം സ്വരരാഗസുധയാണെന്നോർത്തപ്പോൾ ശ്രീധരന് അഭിമാനയാതകമായൊരാനന്ദം
അനുഭഹവപ്പെട്ടു പി പി പു പി
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഇലഞ്ഞിപ്പൊയിലിലെ അഭയാർത്ഥിപ്പെണ്ണുങ്ങൾ
കുളിക്കാനൊരുങ്ങി, കൂട്ടത്തോടെ, മൂന്നാംകണ്ടത്തിലെ കുളത്തിലേക്കു പോയി. അവർക്കു
കുളിക്കാൻ സൗകര്യം ഇരുട്ടിലാണ്. ഇരുട്ടത്തു കുളിക്കുമ്പോൾ ഉടുമുണ്ട്
ആവശ്യമില്ലല്ലാ അവരിൽ പലരും ഒറ്റമുണ്ടിനീണ മുണ്ടില്ലാത്ത അഗതികളാണ്.
ആ സ്ത്രീകൾ കുളത്തിൽ നഗ്നകളായി നീന്തിക്കുളിക്കുന്നതു മനസ്സിലോർത്തുകൊണ്ട് ശ്രീധരൻ മുരിക്കുമരത്തിന്റെ മുകളിലിരുന്നു ഫ്ളൂട്ടു വായന തകർത്തു.....അപ്പോൾ ഗോപികാവസ്ത്രാപഹരണത്തിന്റെ ചിത്രം ഓർമ്മവന്നു..... മരത്തിന്റെ മോളിലിരിക്കുന്ന വേണുഗോപാലനും, വെള്ളത്തിൽ നഗ്നകളായി സ്നാനം ചെയുന്ന സുന്ദരിമാരും....
20. അപ്പുവിന്റെ കൃഷിവളപ്പിൽ
സാരം ഉരുക്കുനെയ്യുറ്റിച്ച ചൂടുള്ള പൊടിയരിക്കഞ്ഞി, കുത്തിയ പച്ച ആ പ്ലാവിലകൊണ്ടു മുക്കിക്കുടിക്കാൻ എന്തൊരു സ്വാദാണെന്നോ! ചുട്ട പപ്പടം, ഉപ്പിലിട്ട മാങ്ങ ഇവ കടിച്ചുകൂട്ടാനും, (ചിലപ്പോൾ ചുവന്ന ഉള്ളിയും കറിവേപ്പിലയും കൂട്ടി പൊരിച്ച കോഴിമുട്ടയും കാണും) ഇലഞ്ഞിപ്പൊയിലിൽ ശ്രീധരന്റെ പ്രാതലാണ്. നല്ല നെല്ലുകുത്തിയരിച്ചോറ്, മത്തങ്ങ കൊണ്ടോ വെള്ളരിക്കകൊണ്ടോ ഒരു കറി; പീച്ചിങ്ങകൊണ്ടോ പടവലങ്ങ കൊണ്ടോ ഒരു മെഴുക്കുപുരട്ടി; കാച്ചിയ പപ്പടം; കൊഴുത്തമോര് ഉച്ചഭക്ഷണത്തിന്റെ വിഭവങ്ങൾ ചിലപ്പോൾ കൂർക്കൽ (ചീവക്കിഴങ്ങ്)കൊണ്ടായിരിക്കും മെഴുക്കുപുരട്ടി. നേരിയ ഔഷധച്ചുവയുള്ള ആ കിഴങ്ങ് ശ്രീധരനു വളരെ ഇഷ്ടമാണ്. ഉച്ചഭക്ഷണത്തിന്റെ വിഭവങ്ങൾ തന്നെയായിരിക്കും മിക്കവാറും അത്താഴത്തിനും. ഇടനേരങ്ങളിൽ അതുമിതുമായുള്ള നുണയ്ക്കലും കൊറിക്കലും ചവയ്ക്കലും വേറെയും ഉരുളക്കിഴങ്ങിന്റെ ദീക്ഷ വളർത്തിയ അളിയനാണ് നനകിഴങ്ങ്, അവനെ അടുപ്പിലിട്ടു ചുട്ടു പട്ടുപോലെയുള്ള പുറംതൊലി നുള്ളിനീക്കി മുളകുചമ്മന്തിയും കൂട്ടി കടിച്ചു ചവച്ചു തിന്നാൻ ബഹുരസം. വയലറ്റ് നിറത്തിലുള്ള വയൽച്ചേമ്പു പുഴുങ്ങിയതും അങ്ങനെ തന്നെ. ഒന്നുമില്ലങ്കിൽ പുറ്റുമണ്ണപുരട്ടി ഉണക്കി സൂക്ഷിച്ച ചക്കക്കുരു ചുട്ടുതിന്നാം. (അധികം കഴിച്ചാൽ പള്ളയിൽനിന്നു ചില പിറുപിറുക്കലും മറ്റും ഉണ്ടാക്കുന്ന ഒരു കുണ്ടാമണ്ടിക്കാരനാണ് ചക്കക്കുരു. കരുതി ഭക്ഷിച്ചാൽ മതി.) പഴുത്ത ചക്ക പഞ്ചസാരയും ചേർത്തു വരട്ടി പുത്തൻകലത്തിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരിക്കും. ആ ചക്കയലുവാ വാഴയിലയിൽ വിളമ്പി, തോണ്ടിത്തിന്നാനാണു രസം. കായലരി (മുളയരി) തേനും സുഗന്ധദ്രവ്യങ്ങളും ചേർത്തു മുളങ്കുറ്റിയിൽ നിറച്ചു മുളകൊണ്ടും മുളയിലകൊണ്ടും ഭദ്രമായി തിരുക്കിട്ട കെട്ടിപ്പൊതിഞ്ഞു ചുവന്ന മണ്ണിൽ കുഴിച്ചിടും. മാസങ്ങളോളം മണ്ണിനടിയിൽക്കിടന്നു ചില രാസപ്രക്രിയയുടെ ഫലമായി, പുറത്തെടുക്കുമ്പോൾ നേരിയ ചാരായഗന്ധം പുറപ്പെടുവിക്കുന്ന ഈ പലഹാരത്തിന്റെ സ്വാദ് അനുഭവിച്ചറിയുകതന്നെ വേണം ഇവയെല്ലാം വീട്ടിൽ നിന്നുതന്നെ തയ്യാറാക്കുന്ന തീൻപണ്ടങ്ങളാണ്. പട്ടണത്തിൽ ഒന്നു മണത്തുനോക്കുവാൻ പോലും കിട്ടുകയില്ല. സ്വതവേ ഒരു തീറ്റക്കൊതിയനല്ലങ്കിലും ശ്രീധരൻ ഈ വിശിഷ്ട
വിഭവങ്ങൾ
വേണ്ടുവോളമാസ്വദിച്ചു.
വെയിലാറിയാൽ ചില ദിവസങ്ങളിൽ ശ്രീധരൻ കാട്ടിലേക്കു പുറപ്പെടും, ഒറ്റയ്ക്ക്. കാട്ടിനുള്ളിലേക്കു കടക്കുകയില്ല. ആറാംകണ്ടത്തിന്റെ കിഴക്കേ മൂലയിൽ ചെന്നുനിന്നു വാനനിരീക്ഷണം നടത്തും. (പടിഞ്ഞാറേ മൂലയിലേക്ക് ഒന്നു തിരിഞ്ഞുനോക്കാൻപോലും ഭയമാണ്. ചന്തോമന്റെ മൂലയാണത്!)
“റാഖ്ഖ്... കാട്ടിൽനിന്നു ചെമ്പുകൊട്ടുംപോലെ ഒരു ശബ്ദം. കിളിനാദമാണ്. അങ്ങനെ പാടുന്ന കിളി കുട്ടിക്കുറുമനാണെന്ന് അപ്പു പറഞ്ഞത് ഓർത്തു. “ഖ് ഖ്ഖ്...” ആ വിളി തുടരെത്തുടരെ മുഴങ്ങുന്നു. കിളിയെ കാണാൻ കഴിയുന്നില്ല - വളരെ പൊക്കമുള്ളോരു മരത്തിന്റെ തുഞ്ചിയിലെ
ഇലക്കൂട്ടങ്ങളിൽ ഒളിഞ്ഞിരുന്നുകൊണ്ടാണ് കിളി ചിലയ്ക്കുന്നത്. ഇണയോട് ഉറക്കെ സംഭാഷണം ചെയ്യുകയായിരിക്കും.
പാട്ടിൽ സംഭാഷണം ചെയുന്ന പക്ഷികൾ! വേറെയും പറവകളുടെ കൂവലും വിളിയും കേൾക്കുന്നു--കാടാകെ ഒരു നാടകശാലയായി തോന്നുന്നു. വർണ്ണമേഘങ്ങൾ വിലസുന്ന ആകാശമാണ് കർട്ടൻ - കുട്ടിക്കുറുമൻ ഒരു തംബുരുഭാഗവതരായിരിക്കണം. നൂറുകണക്കിൽ നടീനടന്മാർ അവരിൽ വിദൂഷകൻ വേഴാമ്പലായിരിക്കും തലയിൽ മരിക കമഴ്ത്തിയ വിചിത്രവേഷക്കാരനായ വേഴാമ്പൽ.......
അപ്പു കൂടെയുണ്ടായിരുന്നുവെങ്കിൽ കാട്ടിനുള്ളിലേക്കു കടക്കാമായിരുന്നു. തെച്ചിപ്പഴങ്ങളും ഞാറയ്ക്കായും പൊട്ടിക്കായുമൊക്കെ പഴുത്തു കിടക്കുന്നുണ്ടാവും.....
അപ്പുവിനെ കൂട്ടിനു കിട്ടുകയില്ല. അവൻ വയൽക്കണ്ടത്തിൽ കക്കിരി കൃഷി തുടങ്ങിയിട്ടുണ്ട്. കൂട്ടുകൃഷിയാണ്. മോരുകാരൻ കുഞ്ഞൻ നായരുടെ അനുജൻ അപ്പുണ്ണിയാണ് അപ്പുവിന്റെ കൂട്ടുകാരൻ. കൃഷിയുടെ ചെലവുകളെല്ലാം അപ്പുണ്ണി വഹിക്കും. രാവിലെയും വൈകുന്നേരവും ദൂരെയുള്ള കുണ്ടുകുളത്തിൽനിന്നു വെള്ളം മുക്കിക്കൊണ്ടുവന്ന് കക്കിരിത്തടങ്ങൾ നനയ്ക്കണം. രാത്രി അവിടെ കാവൽ കിടക്കണം. അതാണ് അപ്പുവിന്റെ ജോലി. കൃഷിയിൽനിന്നുള്ള ആദായം രണ്ടുപേർക്കും സമമായി പങ്കിട്ടെടുക്കാം. അങ്ങനെയാണ് വ്യവസ് ഥ.
അപ്പൂ അപ്പുണ്ണിയെ വിളിക്കുന്നത് അപ്പുണ്ണിക്കമ്മൾ' എന്നാണ്. അപ്പുണ്ണിയുടെ ഏട്ടൻ, മോരുകാരൻ കുഞ്ഞൻ നായരെപ്പറ്റി ഓർത്തു
നീണ്ടുമെലിഞ്ഞു തെല്ലാന്നകത്തോട്ടു വളഞ്ഞ കുഞ്ഞൻ നായർ, മുട്ടുവരെ എത്തുന്നൊരു തോർത്തുമുണ്ടുമുടുത്ത്, മോരു നിറച്ച വലിയ മൺകുടം കാവണ്ടത്തിൽ തുക്കിയിട്ടു ചുമലിൽ വെച്ചു നിത്യവും രാവിലെ പട്ടണത്തിലേക്കു പോകും. കുടത്തിലെ മോര് ശുദ്ധമാണെന്നു സാമ്പിൾ മുക്കിക്കാണിക്കാൻ നീണ്ടൊരു പച്ചോലക്കണ്ണി വാർന്നു മുറിച്ചു മോരു കുടത്തിന്റെ കഴുത്തിൽ തിരുകിവെച്ചിരിക്കും. മോരുവിറ്റു കുറയുന്നതനുസരിച്ചു മൂപ്പർ തരം പോലെ വഴിയിൽനിന്നു വെള്ളം മുക്കി കുടത്തിലേക്കു കടത്തിവിടുകയും ചെയ്യും.
ഒരിക്കൽ തന്റെ കുഞ്ചേട്ടനു പറ്റിയൊരു പോഴത്തം അപ്പുണ്ണി അപ്പുവിനോടു സ്വകാര്യമായിപ്പറഞ്ഞത്, അപ്പു സ്വകാര്യമായിത്തന്നെ ശ്രീധരനോടും പറഞ്ഞിരുന്നു. അതോർത്ത് ശ്രീധരൻ തനിയെ ചിരിച്ചു. കുഞ്ഞൻ നായർ പട്ടണത്തിലെ ഒരു പട്ടർ വക്കീലിന്റെ മഠത്തിൽ മോരു വിറ്റു. മൊട്ടച്ചി അമ്മ്യാര മോരു വാങ്ങി പാത്രം ഒന്നിളക്കിനോക്കി. അപ്പോൾ പാത്രത്തിൽ എന്തോ കിടന്നു മറിയുന്നു. മൂക്കുത്തി മിന്നോ മറ്റോ ആണെന്നു കരുതി സന്തോഷിച്ചു കരണ്ടികൊണ്ട് ഊറ്റിനോക്കിയപ്പോൾ മിന്നും പൊന്നുമൊന്നുമല്ല. ജീവനുള്ളതെ ാരു മാനത്തുകണ്ണൻ കുഞ്ഞൻ നായർ വഴിക്കു വയലിലെ തോട്ടിൽ നിന്നു വെള്ളം മുക്കി മോർക്കുടത്തിലൊഴിച്ചപ്പോൾ പെട്ടുപോയതാണ്
അ മീൻ കുഞ്ഞൻന്നായർ പിന്നെ മോരുവിൽക്കാൻ ആ മഠത്തിൽ കേറാറില്ല
ഒരു ദിവസം വൈകുന്നേരം ശ്രീധരൻ അപ്പുവിന്റെ കക്കിരി കൃഷി സന്ദർശിക്കാൻ പോയി. വയലിന്റെ മൂലയിൽ, ചുറ്റും വേലികെട്ടിയ കുറെ സസ്ഥലം. അതാണ് കൃഷിക്കളം.
കുറച്ചു ദൂരെയുള്ള ഒരു കുണ്ടുകുളത്തിൽനിന്ന് ഒരു വലിയ മൺകുടത്തിൽ വെള്ളം നിറച്ചുകൊണ്ടു വന്ന് കക്കിരിത്തടങ്ങൾ നനയ്ക്കുകയായിരുന്നു അപ്പു. ശ്രീധരനെ
കണ്ടപ്പോൾ അപ്പുവിന്റെ മിഴികളിൽ അദ്ഭുതവും സന്തോഷവും സ്ഫുരിച്ചു. കുടം കക്കിരിത്തടത്തിൽ കമിഴ്ത്തി വച്ചു. “സുഹ്യത്തിനെ സ്വീകരിക്കാൻ അപ്പു ഓടിയെത്തി. അവിടെ വളപ്പിന്റെ മദ്ധ്യത്തിലായി ഓലയും മുളയുംകൊണ്ട് ഒരു കാവൽപ്പുര
കെട്ടിയുണ്ടാക്കിയിട്ടുണ്ട്. ഇരു നിലയാണ്. അപ്പു ശ്രീധരനെ തന്റെ മാളികയിലേക്കു ക്ഷണിച്ചു. മുകളിലേക്കു കേറാൻ മുളകൊണ്ടുള്ള ഒരു ഏണി ചാരിവെച്ചിട്ടുണ്ട്. ഏണിക്കമ്പുകളിൽ ചവിട്ടി ബാലൻസ് ശരിപ്പെടുത്തിക്കൊണ്ട് സർക്കസ്സ് യാസിയെപ്പോലെ ശ്രീധരൻ പറ്റിപ്പിടിച്ചുകേറി. അപകടമൊന്നും പറ്റാതെ മുകളിലെത്തി. മുളകൾ പാവിയുണ്ടാക്കിയ മേൽത്തട്ടിൽ, ഒരു മൂലയിൽ ഒരു പനയോലപ്പായ ചുരുട്ടിവെച്ചിട്ടുണ്ടായിരുന്നു അപ്പുവിന്റെ രാത്രിയിലെ കിടക്കപ്പായ. ശ്രീധരനിരിക്കാൻ അപ്പു ആ പായ നിവർത്തിയിട്ടുകൊടുത്തു. പിന്നെ അവൻ താഴോട്ടിറങ്ങിപ്പോയി.
ശ്രീധരൻ വിശാലമായ കക്കിരി വളപ്പിലേക്കു കണ്ണയച്ചു. അവിടെ ഒരു വലിയ മുളങ്കോലിൽ കുത്തിനിർത്തിയ ഒരു കോലം, കടന്നുവരുമ്പോൾത്തന്നെ ശ്രീധരന്റെ ശ്രദ്ധയെ ആകർഷിച്ചിരുന്നു. കൗതുകത്തോടെ വീണ്ടും നോക്കി. മുളയും വൈക്കോലും കൊണ്ടു നിർമ്മിച്ച ഒരാൾരൂപം. മുഖം മൺകലമാണ്. തലയിൽ ഒരുവശം മടക്കിക്കുത്തിയ ഒരു വൈക്കോൽത്തൊപ്പി ചാർത്തിയിരിക്കുന്നു. കാൽസ്ായിട്ടിട്ടുണ്ട്. പാന്തംകൊണ്ടൊരു ബൽറ്റും. പാളകൊണ്ടുണ്ടാക്കിയ അരിവാളിന്റെ രൂപത്തിലുണ്ടായുധം അരയിൽ തൂക്കിയിട്ടിരിക്കുന്നു- ചുമലിൽ പനമ്പട്ട കൊണ്ടുണ്ടാക്കിയ
ഒരു തോക്കും.... ആ രൂപം ആരുടേതാണെന്നു ശ്രീധരനു മനസ്സിലായി: കൂർക്കാസ് തന്റെ മികച്ച കക്കിരികൃഷിക്കു കരിങ്കണ്ണേൽക്കാതിരിക്കാൻ അപ്പു പണിതുണ്ടാക്കിയ
പേക്കോലം പുതിയ ഗൂർഖാമോഡലിലാണ്
തന്റെ വളപ്പിൽനിന്നു പറിച്ച അഞ്ചാറു കുരുന്നു കക്കിരിക്കായ അപ്പു ഒരു വാഴയിലയിൽ ശ്രീധരന്റെ മുമ്പിൽ സമർപ്പിച്ചു.
കക്കിരിക്കാ ഉപ്പുംകൂട്ടി തിന്നണം. ഉപ്പ് അപ്പുവിന്റെ സാക്കിൽ അവിടെത്തന്നെയുണ്ടായിരുന്നു. പെരിയിലയിൽ പൊതിഞ്ഞ് ഇറയിൽ തിരുകിവെച്ചിരിക്കുന്നു.
കക്കിരിക്കാ സ്വാദോടെ കടിച്ചുതിന്നുകൊണ്ട് ശ്രീധരൻ വിദൂരതയിലേക്കുനോക്കി. കിഴക്കൻ ചക്രവാളത്തിൽ നീലമലകളുടെ നെറുകയിൽ പോക്കുവെയിൽ സിന്ദൂരപ്പൊടി വിതറുന്നു. നിരനിരയായിക്കിടക്കുന്ന കുന്നുകളിലെ മരക്കൂട്ടങ്ങളുടെ വിതാനങ്ങളിൽനിന്നു പനകളുടെ കൂറ്റൻ കോലങ്ങൾ പൊങ്ങിക്കാണുന്നു.....
"ശീദരാ, നീ കണ്ടില്ല
ശ്രീധരനുമായി കൂട്ടുകൂടി നടക്കാൻ സമയം കിട്ടാത്തതിൽ അപ്പു സങ്കടം പ്രകടിപ്പിച്ചു. എന്റെ പണി?-കുണ്ടിൽനിന്നും വെള്ളം കോരിക്കോരി ഊര മുറിഞ്ഞു. ഇനി രാത്രി ഇവിടെ കാവല കെടക്കേം വേണം. അല്ലെങ്കില് കക്കിരിയൊക്കെ കള്ളക്കുറുക്കന്മാര് തിന്നു തീർക്കും....."
“നീ ഒറ്റയ്ക്കാണോ ഇവിടെ കിടക്കുക?” ശ്രീധരൻ ചോദിച്ചു. “ഒറ്റയ്ക്ക് തന്നെ.” അപ്പു തലയാട്ടി. “കൊറച്ചു ദ വസം, ആശാരി താമുവിന്റെ
ചെക്കൻ വേലായുതനുണ്ടായിരുന്നു. ആ ചെക്കൻ കുറുക്കന്മാരെക്കാളും കള്ളനാണ്. കുറുക്കന്മാരെ നോക്കാനാണെന്നും പറഞ്ഞ് വളപ്പിൽപ്പോയി കക്കിരി കട്ടുതിന്നും
അതുകൊണ്ട് ഓനെ ഇപ്പം വിളിക്കാറില്ല....." അപ്പോൾ ഇറയിൽ തിരുകിവെച്ചിരുന്ന എന്തോ ഒരു യന്ത്രം ശ്രീധരന്റെ
ദൃഷ്ടിയിൽപ്പെട്ടു.
"എന്താണിത്?” ശ്രീധരൻ കൗതുകത്തോടെ ചോദിച്ചു.
അപ്പു ആ യന്ത്രം പുറത്തെടുത്തു. മുളഞ്ചിന്തുകൾ കെട്ടിയുണ്ടാക്കിയ ഒരു കൂടം കൊണ്ടും പാന്തം കൊണ്ടും "പക്ഷികളെ പിടിക്കാനുള്ള സൂത്രക്കൂടാണോ?'' ശ്രീധരൻ ചോദിച്ചു.
അപ്പു ചിരിച്ചുകൊണ്ടു പറഞ്ഞു: "ഇതു കുറുക്കമ്മാരെ പേടിപ്പിക്കാനുള്ള ഒരു
സൂതമാണ്. ഇതിന്റെ പേര്, വഴിളി!'
അപ്പു അതിന്റെ വിദ്യ കാട്ടിക്കൊടുത്തു. അതിന്റെ സഞ്ചിയിൽ ഒരു കല്ലടുത്തുവെച്ചു. പിന്നെ ആ യന്ത്രം തൂക്കിപ്പിടിച്ച ഊക്കോടെ വായുവിൽ ചുഴറ്റി "8an Da300 30000..... 8........
ഭയങ്കര
മുഴക്കം!ഒരു നാഴിക ദൂരെ കേൾക്കാം.
അപ്പു വിശദീകരിച്ചു. ആളുകളുടെ ഒച്ചയും വിളിയും കുറുക്കന്ന് പരിചയമാണ്. ആളുകൾ വിളിയും തെളിയും കൂട്ടുന്ന നേരത്തുതന്നെ കൗശലക്കാരനായ കുറുക്കൻ പതുങ്ങിയിരുന്നു കക്കിരി കുറുമുറു തിന്നുന്നുണ്ടാവും. എന്നാൽ, ഈ വഴിളിയുടെ ഹുങ്കാരം കേൾക്കുമ്പോൾ ഏതോ ഭയങ്കര ജന്തുവിന്റെ മോങ്ങലാണെന്നു ധരിച്ചു കുറുക്കൻ പേടിച്ച്
കാട്ടിലേക്കുതന്നെ പാഞ്ഞുപൊയ്ക്കളയും. അപ്പുവിന്റെ വഴിമൂളിയുടെ മുഴക്കം കേട്ടു കുറുക്കൻ വാലും താഴ്ത്തി പേടിച്ചു
മണ്ടുന്നതോർത്ത് ശ്രീധരൻ തനിയെ ചിരിച്ചുപോയി പൊണ്ണക്കുറുക്കൻ.
കൂടണയാൻ പോകുന്ന പക്ഷികൾ കൂട്ടത്തോടെ പടിഞ്ഞാട്ടു പറക്കുന്നുണ്ടായിരുന്നു. ശിധരനും വീടണയാൻ നേരമായി. അപ്പുവിന്റെ നനയും തീർന്നിട്ടില്ല.
ശ്രീധരൻ പോകാനെഴുന്നേറ്റു. അന്തിച്ചുവപ്പിൽ ആറാടിനിൽക്കുന്ന ആകാശം! ദൂരെ നീലമലകളും. എന്തൊരു ഭംഗി! അപ്പുവിന്റെ കാവൽപ്പുരയിൽ വന്നിരുന്നു കക്കിരിക്കായും തിന്നുകൊണ്ട്, കഥബൂക്കും വായിച്ചിരിക്കാൻ എന്തൊരു രസമായിരിക്കും! ജഗള, നീണ്ടുനിൽക്കണേ എന്നു ശ്രീധരൻ മനസ്സിൽ പ്രാർത്ഥിച്ചു. കാവൽമാളികയിൽനിന്നു താഴെയിറങ്ങിയപ്പോൾ എന്തോ ഒരു വള്ളി കാലിൽ
തടഞ്ഞു. ശ്രീധരൻ ഒന്നു പേടിച്ചു. പാമ്പാണെന്നു വിചാരിച്ചുപോയി.
പെട്ടെന്ന് അപ്പുവിനോട് ഒരു ചോദ്യം: “താപ്പൂ, ഇവിടെയൊക്കെ പാമ്പുണ്ടോ?'' “ഇടയ്ക്കൊക്കെ കാണാറുണ്ട്; മണ്ഡലിപ്പാമ്പ് ഇന്നാളൊരു ദൈവസം ഞാൻ ഒന്നിനെ ചവിട്ടിപ്പോണ്ടതായിരുന്നു തിണ്ടിനടുത്തു മണ്ണും മണത്തുകൊണ്ടു ചുരുണ്ടു. കിടക്കുന്നു പഹയൻ!
“എന്നിട്ട് നീ അതിനെ അടിച്ചുകൊന്നില്ലേ?" പാമ്പിനോട് അകാരണമായൊരു പക ഉള്ളിൽ വച്ചുകൊണ്ടു ശ്രീധരൻ ചോദിച്ചു.
“മ “ഹൂം പാമ്പിനെക്കൊല്ലാൻ പാടില്ല." അപ്പു തലയാട്ടിക്കൊണ്ടു പറഞ്ഞു:
പാമ്പിനെക്കൊന്നാൽ കഠരോഗം പിടിക്കും,
"അതു കടിച്ചാലോ? ശ്രീധരന്റെ ചോദ്യം.
“മരുത്തിക്കാവിലേക്കു കോഴിമുട്ട നേർന്നാൽ മതി. ഒരു പാമ്പും കടിക്കൂലാ. ഉറപ്പിച്ചു പറഞ്ഞു.
" അപ്പു
മരുത്തിക്കാവിലെ വലിയ നാഗത്താൻകോട്ട ഒരിക്കൽ കണ്ടത് ശ്രീധരൻ ഓർത്തു. തടിച്ച വള്ളികൾ ചുറ്റിപ്പടർന്നുകിടക്കുന്ന മരക്കൂട്ടങ്ങൾ ഇരുട്ടു പരത്തുന്ന പറമ്പ്. നാഗപടം വരച്ച ചില കല്ലുകൾ അവിടവിടെ നാട്ടിയിരിക്കുന്നു... പാമ്പിനെപ്പറ്റി ഓരോന്നോർത്തപ്പോൾ നാരായണിയുടെ രൂപം
മനസ്സിലേക്കിഴഞ്ഞുവന്നു.
നാരായണി ഇപ്പോൾ പൊന്നുപോലത്തെ പോക്കുവെയിലും നോക്കി പഴമ്പായും പുതച്ചു തനിയെ പുഞ്ചിരിതൂകിക്കൊണ്ട് ആ ഗുഹയിൽ കിടക്കുന്നുണ്ടാവും പാവം! നാരായണിയെപ്പറ്റി അപ്പുവിനോടു ചോദിക്കാൻ നാവു പൊങ്ങിയില്ല, ഒരു നാണം. ഒരു ദിവസം നാരായണിയെ ഒന്നു ചെന്നു കാണണം.
ശ്രീധരൻ മനസ്സിൽ പറഞ്ഞു. ജഗള നീണ്ടുനിൽക്കണേ എന്നു വീണ്ടും പ്രാർത്ഥിക്കുകയും ചെയ്തു. ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ മടങ്ങിയെത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു.