പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നും
സ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരും
രാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങിയിരിക്കും. ചിലർ കള്ളുഷാപ്പിൽ സമയം കഴിക്കും. കള്ളും കുടിച്ചു വന്ന് പുരയിൽ ബഹളമുണ്ടാക്കുന്ന കക്ഷികൾ ഒന്നോ രണ്ടോ കാണും. മറ്റുള്ളവർ കുടിച്ചാലും അല്ലങ്കിലും മര്യാദക്കാരായിരുന്നു.
എന്നാൽ നാട്ടിൽ പുതിയ ചലനങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. മഹാത്മാഗാന്ധിയുടെ സിവിലാജ്ഞാലംഘനത്തിനുള്ള ആഹ്വാനവും ബ്രിട്ടീഷ് മേധവിത്വത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള മറ്റു പരിപാടികളും ഒരുവിഭാഗം ജനതയെ ആവേശംകൊള്ളിച്ചിരുന്നു. മറ്റൊരു വിഭാഗം അതിൽ ആകൃഷ്ടരായി; അത്രമാത്രം. മൂന്നാമതൊരു വിഭാഗം മഹാത്മാഗാന്ധിയെയും സ്വാതന്ത്ര്യവാദത്തെയും അവജ്ഞയോടെയാണു വീക്ഷിച്ചിരുന്നത്.
ചേനക്കോത്ത് കൃഷ്ണൻ മാസ്റ്റരുടെ സമുദായത്തിലെ പഠിപ്പും പരിഷ്കാരവുമുള്ള പ്രമാണിമാർ മിക്കവരും, ഭരിക്കുന്ന വെള്ളവർഗ്ഗത്തിന്റെ വൈതാളികന്മാരായി നടന്നു. സവർണ്ണമേധാവിത്വത്തേക്കാൾ നല്ലത് വൈദേശികമേധാവിത്വമാണ് എന്നായിരുന്നു. അക്കൂട്ടരുടെ വാദം. ഉദ്യോഗം കിട്ടാനും മേൽജാതിക്കാരെ ഒരു പാഠം പഠിപ്പിക്കാനും വെള്ളക്കാരന്റെ പാർശ്വവർത്തികളായി നിന്നാലേ പറ്റൂ എന്ന വിശ്വാസത്തോടെ അവർ, കോട്ടും ടൈയും തലക്കെട്ടുമായി മിസ്റ്റർ ഗാന്ധിയെ പുച്ഛിച്ചുതള്ളിക്കൊണ്ടു ദേശീയ പ്രക്ഷോഭങ്ങളെ ഗാന്ധിപ്പിരാന്ത് എന്നു പറഞ്ഞു പരിഹസിച്ചുകൊണ്ട് പ്രമാണിമാരായിത്തന്നെ വിലസി. ഖദർ ധരിക്കുക, വിദേശവസ്ത്രങ്ങൾ ദഹിപ്പിക്കുക, മദ്യഷാപ്പുകളും വിദേശഉടമയിലുള്ള സ്ഥാപനങ്ങളും പിക്കറ്റു ചെയുക തുടങ്ങിയ കോൺഗ്രസ്സിന്റെ പ്രതിഷേധ പരിപാടികൾ നാട്ടിൽ പുതിയൊരുണർവ്
സൃഷ്ടിച്ചിട്ടുണ്ടായിരുന്നു.
കൃഷ്ണൻ മാസ്റ്റരുടെ നിലപാട് അങ്ങുമിങ്ങും തൊടാത്ത മട്ടിലായിരുന്നു. ബ്രിട്ടീഷ് ഭരണത്തോടു കൂറുപുലർത്തണമെന്ന അഭിപ്രായം ഒരു വശത്ത് മഹാത്മാഗാന്ധിയോടുള്ള ഭക്തി മറ്റൊരു കുഴങ്ങി. വശത്ത്. ഇവ തമ്മിൽ പൊരുത്തപ്പെടാതെ മാസ്റ്റർ
ശ്രീധരൻ കോളേജിലായിരുന്നപ്പോൾ മഹാത്മാഗാന്ധിയെയും മറ്റു ദേശീയനേതാക്കളെയും അറസ്റ്റ് ചെയ്തതിനെ പ്രതിഷേധിച്ചുകൊണ്ടു കോളേജിൽ നടന്ന ക്ളാസ്സ് ബഹിഷ്കരണത്തിലും ഹർത്താലിലും ജാഥയിലും ആവേശത്തോടെ പങ്കെടുത്തിട്ടുണ്ടായിരുന്നു. അതറിഞ്ഞാൽ അച്ഛൻ തല്ലുമെന്ന് ഉള്ളിൽ പേടിയുമുണ്ടായിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ കൃഷ്ണൻ മാസ്റ്റർ ഒന്നും പറഞ്ഞില്ല. അറിഞ്ഞഭാവം നടിച്ചില്ല.
ദേശീയസ്വാതന്ത്ര്യത്തിന്റെ ആശയത്തെക്കാൾ ആദ്യഘട്ടങ്ങളിൽ ശ്രീധരനെ
ആകർഷിച്ചിരുന്നത്, എന്തെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുവാനും കൂട്ടംകൂടി ആർത്തുവിളിച്ചു തെരുവിലൂടെ നടക്കുവാനും അവസരം കിട്ടുന്നതിലുള്ള ആവേശമായിരുന്നു. ക്രമേണ കോൺഗ്രസ്സാദർശങ്ങളുടെ പൊരുൾ മനസ്സിലായിത്തുടങ്ങി. കടുന്നീലച്ചായം പൂശിയ പോലീസ് വാനിൽനിന്നു ലാത്തിധാരികളായ പോലീസ് മുഷ്കരന്മാർ ചാടിയിറങ്ങി, കോൺഗ്രസ്സ് സത്യാഗ്രഹികളെ പേപ്പട്ടികളെയെന്നപോലെ തലതല്ലിപ്പൊളിക്കുന്നതും ചോര തെറിക്കുന്നതും സ്വന്തം കണ്ണുകൊണ്ടു കണ്ടപ്പോൾ ശ്രീധരൻ, വെള്ളക്കാരനെ അഞ്ചാമത്തെ ശത്രുവായി മനസ്സിൽ നോട്ടുചെയ്തു വെച്ചു. പട്ടു ഷർട്ടു കളഞ്ഞു. ഖദർ വാങ്ങി ധരിച്ചു. അച്ഛൻ വിരോധം പറഞ്ഞില്ല. പഞ്ചസാര ഉപേക്ഷിച്ചു. (വെള്ളക്കാരൻ ഇറക്കുമതിചെയ്യുന്ന ചരക്കാണ് പഞ്ചസാര). വെറുംപായിൽ നിലത്തു കിടന്നുറങ്ങാൻ ശീലിച്ചു. (ജയിലിൽ പോകേണ്ടിവന്നാലോ?)
അത്രത്തോളമായപ്പോൾ അച്ഛൻ വിലക്കി: “മതി മതി ആദ്യം പരീക്ഷയ്ക്കു പഠിച്ച് അതു പാസ്സാവാൻ നോക്ക് എന്നിട്ടാവാം കോൺഗ്രസ്സ്. ആവേശം അപം തണുത്തു. സെപ്തംബർ പരീക്ഷയ്ക്കു മനസ്സിരുത്തി പഠനം തുടങ്ങി.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
ശ്രീധരൻ മുകളിലിരുന്ന് പഠിക്കുകയാണ്. കൃഷ്ണൻമാസ്റ്റർ സ്കൂളിലേക്കു
പുറപ്പെട്ടുനിക്കുന്നു. അപ്പോഴാണ് ഹൈക്കുളൂസ് കിട്ടുണ്ണി ഇടവഴിയിൽനിന്ന് ആ അദ്ഭുതവാർത്ത വിളിച്ചറിയിച്ചത്. “കൃഷ്ണമ്മാ നിങ്ങളെ കുഞ്ഞപ്പു കോൺഗ്രസ്സ് തൊപ്പീം കുപ്പായോം ഇട്ട്, അതാ കള്ളുഷാപ്പിന്റെ മുമ്പില് പിക്കറ്റ് ചെയ്യുന്നു.
കേട്ടതു വിശ്വസിക്കാൻ കഴിഞ്ഞില്ല, കൃഷ്ണൻമാസ്റ്റർക്ക്, കൃഷ്ണൻമാസ്റ്റർ ശ്രീധരനെ വിളിച്ചു. നീയൊന്നു ചെന്നു നോക്ക്. വട്ടൻ തന്നെയാണോ എന്ന് ശ്രീധരൻ പുതിയ ഖദർഷർട്ടെടുത്തു ധരിച്ച് പുതിയ നിരത്തിന്റെ അറ്റത്തെ കള്ളുഷാപ്പിന്റെ നേർക്കു കുതിച്ചു.
“മഹാത്മാഗാന്ധി കീ ജെയ് “ഭാരതമാതാ കീ ജെയ് മദ്യവർജ്ജനം സിന്ദാബാദ്!"
ജെയ് വിളികളും മുദ്രാവാക്യംവിളികളും ദൂരെനിന്നുതന്നെ കേട്ടു. കള്ളുഷാപ്പിന്റെ മുമ്പിൽ, റോഡിൽ ഒരു ജനക്കൂട്ടം. ശ്രീധരൻ തിക്കിത്തിരക്കി അടുത്തു ചെന്നു നോക്കി. മുട്ടോളമെത്തുന്ന ഒരു ഖദർ മുണ്ടും ദേഹത്തിൽ അഴഞ്ഞുതൂങ്ങുന്ന ഒരുക്കൻ ഖദർഷർട്ടും തലയിൽ ഒരു ഗാന്ധിത്തൊപ്പിയും ധരിച്ചു കൈയിൽ ത്രിവർണ്ണ പതാകയും പിടിച്ചുകൊണ്ടു മുഖം കുനിച്ച് ഉറക്കംതൂങ്ങുന്നമട്ടിൽ നിൽക്കുന്ന പുതിയ കോൺഗ്രസ്സ് സന്നദ്ധഭടനെ നല്ലപോലെ ഒന്നു നോക്കി ശ്രീധരന് വട്ടൻ തന്നെ!
വീട്ടിലേക്ക് ഓടിവന്ന് അച്ഛനോടു പറഞ്ഞു: “വലേട്ടൻ തന്നെ!" കൃഷ്ണൻമാസ്റ്റർ അഭിമാനം ഉള്ളിലൊതുക്കി, താടിയുഴിഞ്ഞ്, തലയാട്ടി.
അതിരാണിപ്പാടത്ത് ഇതിനുമുമ്പ് ഒരു സത്യാഗ്രഹിയേ ഉണ്ടായിരുന്നുള്ളൂ. വൈക്കം ക്ഷേത്രസത്യാഗ്രഹത്തിനു പോയി തല്ലുകൊണ്ടു ക്ഷയം പിടിച്ചു മരിച്ച വേലിക്കൽ അപ്പുണ്ണി ഇപ്പോഴിതാ ഒരു ദേശീയയോദ്ധാവു കൂടി ഉണ്ടായിരിക്കുന്നു. ചേനക്കോത്തു കന്നിപ്പറമ്പിൽ കൃഷ്ണൻ മാസ്റ്റരുടെ മകൻ കുഞ്ഞപ്പ
കുഞ്ഞപ്പൂവിന് ഇങ്ങനെ മാനസാന്തരം വന്നതിന്റെ കാരണം എത്ര തന്നെ ആലോചിച്ചിട്ടും കൃഷ്ണൻ മാസ്റ്റർക്കു പിടികിട്ടിയില്ല. അവന്റെ ശനിദശ അവസാനിച്ചിട്ടുണ്ടാകും. വലിയ പോക്കിരിക്കും കുറ്റവാളിക്കുമായിരുന്നവർ പിന്നീട് ഋഷിവര്യന്മാരും സിദ്ധന്മാരുമായിത്തീർന്ന കഥകൾ കേട്ടിട്ടുണ്ട്. പണ്ട് പോലീസുദ്യോഗത്തിൽ ഇരുന്ന് പല നിഷ്ഠൂരകൃത്യങ്ങളും ചെയ്ത ചിലരല്ല, മാനസാന്തരം വന്ന് ഇന്നു മഹായോഗികളായി പ്രമാണിമാരായ ശിഷ്യഗണങ്ങളാൽ ആരാദ്ധ്യരായി വർത്തിക്കുന്നത് - അങ്ങനെ പലതും ആലോചിച്ചുകൊണ്ട്
കൃഷ്ണൻമാസ്റ്റർ സ്കൂളിലേക്കു നടന്നു. വട്ടന്റെ കള്ളുഷാപ്പ് പിക്കറ്റിങ് വിസ്തരിച്ചു കാണാൻ, ശ്രീധരൻ അങ്ങോട്ടു വീണ്ടും പാടിപ്പോയി.
കോൺഗ്രസ്സിനു സന്നദ്ധഭടന്മാരെ കിട്ടാൻ ഞെരുക്കമുള്ള ആദ്യകാലമാണ്. ഖദറിട്ടവരെ പോലീസ് തെരഞ്ഞുപിടിച്ചു തല്ലും. അപ്പോഴാണ് ഫിറ്റർ കുഞ്ഞപ്പു
കള്ളുഷാപ്പു പിക്കറ്റുചെയ്യാൻ തയ്യാറെടുത്തുകൊണ്ടു കോൺഗ്രസ്സ് വളണ്ടിയറാപ്പീസിലേക്കു കയറിച്ചെല്ലുന്നത്. അപേക്ഷ ഉടൻ സ്വീകരിക്കപ്പെട്ടു. വളണ്ടിയർക്കു ഖദറുടുപ്പും ഗാന്ധിത്തൊപ്പിയും വേണം. പനി പിടിച്ചു കിടക്കുന്ന ഒരു തടിയൻ കാരണവരുടെ കുപ്പായവും തൊപ്പിയും തൽക്കാലത്തേക്കു ശട്ടം ചെയ്തുകിട്ടി. പിന്നെ, വളണ്ടിയർക്കു ദിവസബത്ത എട്ടണയുണ്ട്. അത് ആദ്യം വാങ്ങി പോക്കറ്റിലിട്ടിട്ടാണ് കൊടിയും പിടിച്ച്, രണ്ടുമൂന്നു ജെയ് വിളിയും പാസ്സാക്കി കള്ളുഷാപ്പിന്റെ മുമ്പിൽ കുത്തന്നെ നിന്നുകൊടുത്തത്.
കള്ളുഷാപ്പുപിക്കറ്റിങ് നടത്തിയിരുന്നവരെ പോലീസ് പിടിച്ചു തല്ലിയിരുന്നില്ല. എന്നാൽ ഷാപ്പുടമ, പോലീസുകാരെക്കാൾ ഭീകരരായ കിങ്കരന്മാരെ ഏർപ്പാടുചെയ്തിരുന്നു. കോൺഗ്രസ്സ് ഭടന്മാരെ കൂക്കിവിളിച്ചു പരിഹസിക്കാനും ഉപദ്രവിക്കാനും.
വളണ്ടിയർ കുഞ്ഞപ്പു തൊണ്ടിൽനിന്നും വെള്ളം മുഴുവനും മൊത്തിക്കുടിച്ച് തൊണ്ടു വലിച്ചെറിഞ്ഞു വീണ്ടും കൊടിയും പിടിച്ചു മിണ്ടാതെ നിന്നു. അപ്പോൾ ഒരാൾ കുടിക്കാൻ കള്ളുഷാപ്പിലേക്കു വന്നു. ആഗതനെ ശ്രീധരനു മനസ്സിലായി. കടപ്പുറത്തു കൈവണ്ടി വലിക്കുന്ന പെരച്ചൻ പോക്കരിപ്പെരച്ചൻ.
വളണ്ടിയർ കുഞ്ഞപ്പു കുടിക്കാൻ വന്ന വിദ്വാനെ തടഞ്ഞുകൊണ്ടു വിനീതനായി അഭ്യർത്ഥിച്ചു: “സഹോദരാ കള്ളുകുടിക്കരുത്. മദ്യം വിഷമാണ്. പെരച്ചൻ പുച്ഛരസത്തോടെ കുഞ്ഞപ്പൂവിനെ ഒന്നു നോക്കി. പിന്നെ ആസനം ചൊറിഞ്ഞുകാട്ടിക്കൊണ്ടു ഷാപ്പിലേക്കു കേറിപ്പോയി.
പത്തുമിനിറ്റു കഴിഞ്ഞ് പെരച്ചൻ വയറ്റിൽ നിറച്ചതിനുപുറമേ, രണ്ടു കുപ്പികളിൽ വാങ്ങിക്കരുതിയ കള്ളുമായി പുറത്തുവന്നു. മദ്യക്കുപ്പി ഓരോന്നും ഓരോ കക്ഷത്തിൽ ഇറുക്കിപ്പിടിച്ച് ആടിക്കുഴഞ്ഞുകൊണ്ടാണ് വരവ്. വളണ്ടിയർ കുഞ്ഞപ്പൂവിന്റെ മുമ്പിൽ വന്നുനിന്ന് ആദ്യം കുറെ പുളിച്ച തെറി വിളിച്ചു പറഞ്ഞു. പിന്നെ ഒരു പ്രസംഗം:
“നീ ആരാടാ?--കോടിരാകോശിരസ്സ് ടൂ! (നീലത്തൊരു തൂപ്പ്), കാവിമുക്കൊരു കോണോം വടീമ്മക്കെട്ടിത്തൂക്കി പിടിച്ചുനിക്ക്ന്ന് കോങ്കിരസ്സ് കള്ളു കുടിക്കരുതെന്ന് ഗ്രൂപ്പ്!-നെന്റെ അച്ഛനാരാണെടാ കായാ, അല്ല ആ കണ്ണടക്കാരൻ കൃഷ്ണമ്മാകോ പടാ പറ..."
സഹനസമരവളണ്ടിയർ കുഞ്ഞപ്പു മന്ത്രം ജപിക്കുംപോലെ മെല്ല മുദ്രാവാക്യം ചൊല്ലി: മദ്യവർജ്ജനം സിന്ദാബാദ്.............
“ഫ! പന്നീ....... പെരച്ചൻ ഒരാട്ടുവെച്ചുകൊടുത്തു. (പിന്നെ കോമ്പല കോമ്പലയായി അശ്ലീലമുദ്രാവാക്യങ്ങൾ.) അതുകൊണ്ടും അരിശം തീരാത്ത മട്ടിൽ പെരിൻ കക്ഷത്തിൽനിന്നു മദ്യക്കുപ്പികൾ താഴെവെച്ചു. ഒരു കുപ്പി തുറന്നു കുപ്പിയിലെ കാൽഭാഗം മദ്യം കുഞ്ഞപ്പൂവിന്റെ തലയിലെ ഗാന്ധിത്തൊപ്പിയിലും ഖദർകുപ്പായത്തിലും ഒഴിച്ചുകൊടുത്തു; കയ്യിൽ കുളിച്ചു നിക്കുന്ന കുഞ്ഞപ്പൂവിനെ നോക്കി ഒരു ചിരി ചിരിച്ചു.
കുഞ്ഞപ്പു ഉറക്കെ ഒരു വിളി: “മഹാത്മാഗാന്ധി കീ ജെയ്............ കുഞ്ഞപ്പൂവിന്റെ സഹനശക്തിയും ക്ഷമാശീലവും കാണികളെ അദ്ഭുതപ്പെടുത്തി. കള്ളുഷാപ്പുകാരൻ കുഞ്ഞയ്യപ്പൻ പെരച്ചനു സക്കാത്തിൽ കള്ളുകൊടുത്ത് കോൺഗ്രസ്സ് വളണ്ടിയറുടെ നേർക്കു ചീത്തവിളിപ്പിക്കുകയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് വളണ്ടിയറെ ദ്രോഹിക്കാനൊരുമ്പെട്ട പെരച്ചനോടു പകരംചോദിക്കാനൊരുങ്ങിക്കൊണ്ട് ഒന്നുരണ്ടു പേർ മുമ്പോട്ടു വന്നു. തുറമുഖത്ത് കേരാളിവണ്ടി വലിക്കുന്ന ചാത്തുവും റെയിൽവേ പോർട്ടർ ഒറ്റക്കണ്ണൻ ഗോപാലനും അപ്പോൾ കോൺഗ്രസ്സ് നേതാവു കൃഷ്ണൻനായർ മുമ്പോട്ടുവന്ന് തൊഴുകൈയോടെ അഭ്യർത്ഥിച്ചു:
“സഹോദരന്മാരേ, ക്ഷോഭിക്കരുത് -അഹിംസ, അതാണ് മഹാത്മജിയുടെ ഉപദേശം. മരണത്തെപ്പോലും നേരിടാൻ ഒരുങ്ങിക്കൊണ്ടു നിക്കുന്നവരാണ് നമ്മുടെ കോൺഗ്രസ്സ് സന്നദ്ധഭടന്മാർ അഹിംസാമന്ത്രം ഉരുവിട്ടുകൊണ്ടു പിക്കറ്റ് ചെയുന്ന വളണ്ടിയർമാരെ ഉപദ്രവിക്കാൻ വരുന്നവരോടും നാം അതേ നയം സ്വീകരിക്കണം. പെരച്ചനോടു പകരം ചോദിക്കാൻ വന്ന ടോളിചാത്തുവും പോർട്ടർ ഗോപാലനും
കോൺഗ്രസ്സ് നേതാവിന്റെ ഉപദേശം കേട്ട് പിൻവാങ്ങി. പെരച്ചൻ മദ്യക്കുപ്പികളെടുത്തു കക്ഷത്തിലിറുക്കി, തച്ചോളിപ്പാട്ടും പാടി ആടിക്കുഴഞ്ഞുകൊണ്ടു റോഡിലിറങ്ങി നടന്നു. കുറച്ചുകഴിഞ്ഞപ്പോൾ, മറ്റൊരു ചെറുപ്പക്കാരൻ കൈയിൽ ഇളന്നീരുമായി വളണ്ടിയർ
കുഞ്ഞപ്പൂവിന്റെയടുക്കലേക്കു വന്നു. ആ യുവാവിനെക്കണ്ടു മനസ്സിലാക്കിയ ആളുകൾ അദ്ഭുതപ്പെട്ടു. പെരച്ചന്റെ മൂത്തമകൻ കുഞ്ഞാണ്ടി അച്ഛൻ കോൺഗ്രസ്സ് വളണ്ടിയറെ കൈയേറ്റം ചെയ്യുന്നു; മകൻ സേവനമനോഭാവത്തോടെ വളണ്ടിയർക്ക് ഇളന്നീർ ദാനം ചെയുന്നു. ഒരേ വീട്ടിൽ രണ്ടു
കക്ഷിക്കാർ.
കുഞ്ഞപ്പു ഇളന്നീർ കുടിച്ചു തൊണ്ടു വലിച്ചെറിഞ്ഞു. ശ്രീധരൻ, വട്ടന്റെ കള്ളുഷാപ്പു പിക്കറ്റിങ് നോക്കിക്കൊണ്ട് അരമണിക്കൂർ നേരം അവിടെനിന്നു. പിന്നെ, എന്തോ ഓർത്തു വീട്ടിലേക്കു മടങ്ങി. “അൽമിനാർ' പത്രമാപ്പീസിലെ സാഹിത്യംഗോപാലപിള്ളയുമായി
പരിചയപ്പെടുത്തിത്തരാമെന്ന് ഒരു സുഹൃത്തു പറഞ്ഞിട്ടുണ്ടായിരുന്നു. ഊണും കഴിച്ച് ഉച്ചയ്ക്കു രണ്ടുമണിക്ക് അൽമിനാർ പത്രമാപ്പീസിലേക്കു പുറപ്പെടണം.
റോഡിലെത്തിയപ്പോൾ ഒരു ചെക്കൻ, വളണ്ടിയർ കുഞ്ഞപ്പു കുടിച്ചു വലിച്ചെറിഞ്ഞ ഇളന്നീർത്തൊണ്ട് പെറുക്കിയെടുത്തു കൊണ്ടുപോകുന്നതു കണ്ടു. ചെക്കനെ മുമ്പു കണ്ടിട്ടുണ്ട്. ഓർത്തുനോക്കി പോക്കിരിപ്പെരച്ചന്റെ ഇളയ മകനല്ല എന്നൊരു സംശയം.
റോഡരികിൽ, രാരിച്ചന്റെ ചായപ്പീടികയുടെ അടുക്കൽനിന്നുള്ള ഇടവഴിയിലൂടെ പോയാൽ അഞ്ചാറു പറമ്പ് അപ്പുറത്താണ് പെരച്ചന്റെ പുര. ശ്രീധരൻ നോക്കിയപ്പോൾ, ആ ചെക്കൻ ഇളനീർക്കൊണ്ടും കൈയിൽ പൊക്കിപ്പിടിച്ച് ഇടവഴി ഇറങ്ങിപ്പോകുന്നതു കണ്ടു. ശ്രീധരന്റെ മനസ്സിൽ ചില സംശയങ്ങൾ ഇഴഞ്ഞുകൂടി ചെക്കനെ പിന്തുടർന്നു......ക്കൻ, ഇടവഴിയിലൂടെ നടന്നു പെരച്ചന്റെ പുരയിലേക്കുള്ള ഒതുക്കുകല്ലുകൾ കേറി - ശ്രീധരൻ കുറച്ചുനേരം ഇടവഴിയിൽ ശങ്കിച്ചുനിന്നു. പിന്നെ മെല്ല പടികൾ കേറി മുറ്റത്തേക്ക് ഒന്നെത്തിനോക്കി
അതൊരു ചെറിയ ഓലപ്പുരയാണ് കോലായിലോ മുറ്റത്തോ ആരെയും കണ്ടില്ല. അവിടെ ഒന്നു കേറി നോക്കണമെന്നു തീരുമാനിച്ചു. പുരക്കാർ തന്നെ കണ്ട് ആരാണ്, എന്തിനാണു വന്നത് എന്നൊക്കെ ചോദിച്ചാൽ എന്തു സമാധാനം പറയും? ഉള്ളിലൊരു
പെരച്ചന്റെ മുറ്റത്തു മൺചട്ടികളിൽ വളർത്തിയ അരൂതച്ചെടി കണ്ടപ്പോൾ
ഒരൈഡിയ മനസ്സിലുദിച്ചു. മുമ്പ്, ആശാരിമാധവൻ ഉപദേശിച്ചതാണ്. കാരണം കൂടാതെ
ഏതെങ്കിലും വീട്ടിൽ ചെന്നുകേറണമെങ്കിൽ, അരൂതച്ചെടിയഷിച്ചു പോയാൽ
മതിയെന്ന് വീട്ടിലെ കുട്ടിക്ക് അപസ്മാരമിളകിയിരിക്കുന്നു, ഇത്തിരി അരൂതവേണം,
ഇവിടെയെങ്ങാനുമുണ്ടോ? എന്നു ക്ഷമാപണസ്വരത്തിലൊരഷണം. ആ ആശയം ആയുധമാക്കി ധൈര്യപൂർവ്വം അങ്ങോട്ടു കേറിച്ചെന്നു.
പുരയുടെ തെക്കേ മുറിയിൽ ആളനക്കമുണ്ടെന്നു മനസ്സിലാക്കി മെല്ലെ പിൻമുറ്റത്തു ചെന്നു ജാലകത്തിലൂടെ മുറിയിലേക്കൊന്ന് എത്തിനോക്കി.
മുറിയിൽ മൂന്നുനാലാളുകളുണ്ട്. പെരച്ചൻ, പെരച്ചന്റെ മൂത്തമകൻ കുഞ്ഞാണ്ടി, പെരച്ചനെ കള്ളുഷാപ്പുമുറ്റത്തുവെച്ചു കൈയേറ്റം ചെയ്യാൻ മുന്നോട്ടുവന്ന പോർട്ടർ ഒറ്റക്കണ്ണൻ ഗോപാലൻ പിന്നെ ഇളന്നീരത്തൊണ്ടും കൊണ്ടു പോയ ഇളയചെക്കനും. പെരച്ചൻ കുപ്പിയിൽനിന്നു കള്ള് ഇളന്നീർത്തൊണ്ടിൽ നിറയ്ക്കുന്നു. കുഞ്ഞാണ്ടി അതുംകൊണ്ടു വളണ്ടിയർ കുഞ്ഞപ്പൂവിന്റെ അടുക്കലേക്കു പോകാൻ തയ്യാറായിനിക്കുന്നു. പോർട്ടർ ഗോപാലൻ കള്ളുകുടിച്ചു തരിമ്പും ബോധമില്ലാതെ ഒരു മൂലയിൽ ചുരുണ്ടു കിടക്കുന്നു.......
വട്ടൻ, കോൺഗ്രസ്സ് വളണ്ടിയർ കുഞ്ഞപ്പൂവിന്റെ ഇളന്നീർ കുടിയുടെ രഹസ്യം മനസ്സിലായപ്പോൾ ശ്രീധരന് ഉള്ളിൽ വന്ന ചിരിയടക്കാൻ കഴിഞ്ഞില്ല. മുറിയിലുള്ളവർ തന്നെ നോട്ടുചെയ്തിട്ടില്ലെന്നു മനസ്സിലാക്കി ശ്രീധരൻ മെല്ല തലവലിച്ച് പടിയിറങ്ങി ഇടവഴിയിൽ വന്നുനിന്നു കുറെ ചിരിച്ചു: പെരച്ചനും ഗോപാലനും
കുഞ്ഞപ്പൂവും തമ്മിലുള്ള ഒത്തുകളി കുഞ്ഞപ്പുവിനെ പരച്ചൻ കുള്ളിൽ കുളിപ്പിച്ചതിന്റെ കള്ളിയും മനസ്സിലായി
ഇളന്നീർത്തൊണ്ടിൽനിന്നു സേവിച്ച മദ്യത്തിന്റെ ഗന്ധം തിരിച്ചറിയാതിരിക്കാൻ. ഇടവഴിയിൽനിന്നു റോഡിലെത്തിയപ്പോൾ ആളുകൾ പറഞ്ഞ മറ്റൊരു വാർത്ത ശ്രീധരനെ കൂടുതൽ ചിരിപ്പിച്ചു. കള്ളുഷാപ്പു പിക്കറ്റു ചെയ്ത കോൺഗ്രസ്സ് വളണ്ടിയർ തലചുറ്റി വീണു ആളുകൾ താങ്ങിയെടുത്തു കോൺഗ്രസ്സാപ്പീസിലേക്കു കൊണ്ടുപോയിരിക്കുന്നു.
“അൽമിനാറി'ലെ 'സാഹിത്യം ഗോപാലപിള്ളയെപ്പറ്റി ശ്രീധരന്റെ സുഹൃത്ത് അബൂബക്കർ പലപ്പോഴും പ്രശംസിച്ചു പറയാറുണ്ടായിരുന്നു. ഒരു സാഹിത്യ യോഗിവര്യനാണ് ഗോപാലപിള്ള, മലയാളസാഹിത്യത്തെപ്പറ്റി ഇത്രയേറെ പഠിച്ച ഒരു പണ്ഡിതൻ കേരളത്തിൽ വേറെയില്ല. ഇംഗ്ലീഷിലും സംസ്കൃതത്തിലും അഗാധപരിചയം നേടിയ ഒരു പ്രശ്നഭമതിയും കൂടിയാണ് പിള്ള. എന്നാൽ ഗോപാലപിള്ളയെ നേരിട്ടു കണ്ടവർ ചുരുക്കമാണ്. കാരണം, പിള്ള (അൽമിനാർ ആപ്പിസിലെ തന്റെ മടവിട്ടു പുറത്തിറങ്ങാറില്ല.
അബൂബക്കറുടെ കൂടെ ശ്രീധരൻ, അൽമിനാർ' ആപ്പീസിന്റെ തെക്കേ മൂലയിലെ ഒരു മുറിയിലേക്കു ചെന്നു. ചുമരുകളിൽ പിടിപ്പിച്ച ഷെൽഫകളിൽ ബൈൻഡു ചെയ്ത പത്രമാസികകളും പഴയ ഗ്രന്ഥങ്ങളും കോട്ടകെട്ടിക്കിടന്നിരുന്നു. അലമാരകൾ നിറയെ പുസ്തകങ്ങൾ. അവയ്ക്കിടയിൽ ആളെ പെട്ടെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒരു മേശയ്ക്കു പിറകിലെ ഈസിച്ചെയറിൽ കിടക്കുന്നു വളരെ ചെല്ലിച്ചു ഹ്രസ്വകായനായ ഒരു മനുഷ്യൻ. ഒരു പ്രസ്സ് മാറ്റർ പരിശോധിച്ചുംകൊണ്ട് ശരിക്കും ഒരു പുസ്തകപ്പുഴു,
അബൂബക്കർ ശ്രീധരനെ പരിചയപ്പെടുത്തി: “ഒരു യുവകവി. കഥകളും എഴുതാറുണ്ട് -B10, mil. coolwood."
ഗോപാലപിള്ളയുടെ മുഖത്ത് ഒരു പ്രതികരണവും കണ്ടില്ല. ഒന്നുമൂളി. അത്രമാത്രം - (ഇതുപോലെ എത്ര യുവകവികളും കാഥികന്മാരും നാട്ടിൽ അലഞ്ഞുനടക്കുന്നുണ്ട് എന്നാവാം ആ മൂളലിലെ ആശയം..)
കൈയിലെ കടലാസ് ഉയർത്തിപ്പിടിച്ചു ഗോപാലപിള്ള മെല്ല മധുരസ്വരത്തിൽ, ഒരു മുഖവുരയും കൂടാതെ പാടി:
“ഇനിയുമെത്ര സമയം കഴിയണം ഇനനുദിക്കുവാൻ - സത്യം ജയിക്കുവാൻ....
“ഹാ! എത്ര മഹത്തായൊരാശയം! എന്തു മനോഹരമായ പ്രതിപാദനം! ഇങ്ങനെയിരിക്കണം കവിത. കവിത്വത്തിന്റെ യഥാർത്ഥബീജമാണ് ഈ ഈരടിയിൽ
ഞാൻ കാണുന്നത്....... “ആരുടെ കവിതയാണത്?' അബൂബക്കർ ചോദിച്ചു.
“ഇത് “അൽമിനാറിന്റെ സാഹിത്യപംക്തിയിലേക്ക് അയച്ചുകിട്ടിയ ഒരു കവിതയാണ്. യുവകവിയുടെ പേർ ഇതിനുമുമ്പു കേട്ടിട്ടില്ല; എം. മുഹമ്മത് കുഞ്ഞി........ പിന്നെ യഥാർത്ഥകവിതയുടെ ലക്ഷണത്തെക്കുറിച്ച് ഒരു നീണ്ട പ്രഭാഷണമാണു കേട്ടത്. ഷേക്സ്പിയറും ഭവഭൂതിയും വി. സി. ബാലകൃഷ്ണപ്പണിക്കരും കീറ്റ്സും ഇടപ്പള്ളി രാഘവൻപിള്ളയും ഡഡനും മറ്റും ആ മുറിയിലിരുന്നു പാടുന്നതുപോലെ തോന്നി....... ഒരു മണിക്കൂർ കഴിഞ്ഞ് സാഹിത്യം ഗോപാലപിള്ളയുടെ മുറിയിൽ നിന്നു
പുറത്തിറങ്ങിയപ്പോൾ, ശ്രീധരൻ അബൂബക്കറോടു പറഞ്ഞു: “സ്നേഹിതാ, നിങ്ങൾ ഗോപാലപിള്ളയെപ്പറ്റി പറഞ്ഞതു ശരിയാണെന്ന് എനിക്കു ബോദ്ധ്യമായി ഒരു പത്തു പുസ്തകങ്ങൾ വായിച്ചാൽ കിട്ടുന്നതിനേക്കാൾ അറിവ് എനിക്കു ഗോപാലപിള്ളയുടെകൂടെ കഴിച്ചുകൂട്ടിയ ഒരു മണിക്കൂറുകൊണ്ടു കിട്ടി.