shabd-logo

കിണറും കലണ്ടറും

24 October 2023

0 കണ്ടു 0
പിറ്റേന്നു ശനിയാഴ്ച.

ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴുതിയതിനാലായിരിക്കണം. തൂവലിനിണങ്ങിയതു കടുക്കമഷിതന്നെ കുടുക്കമഷി കാച്ചിയുണ്ടാക്കണം. കുറച്ചുകൂടി ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ശ്രീധരന്റെ മനസ്സിൽ ഒരു ജാള്യം ഇഴഞ്ഞുകൂടി. കോളേജ് ക്ളാസ്സിലെത്തിയിട്ടാണോ കയ്യട നന്നാക്കാനുള്ള കോപ്പിയെഴുത്തിനു മുതിരുന്നത്?

-തന്റെ കൈയക്ഷരം അത്ര മോശമൊന്നുമല്ല. തൂവൽ കൈവിരലുകൾകൊണ്ടു തലോടി. എന്തൊരു മാർദ്ദവം! മുന കൊണ്ടു കൈവെള്ളയിൽ ഒന്നു കുത്തിനോക്കി. എന്തൊരു കൂർപ്പ്! എത്ര സൂക്ഷ്മതയോടെയാണ് തണ്ടിന്റെ അഗ്രം മുറിച്ചു ശരിപ്പെടുത്തിയിരിക്കുന്നത്...പെട്ടെന്നാണ് ആ പരമാർത്ഥം തലച്ചോറിൽ പതിഞ്ഞത്. ഇതു പരുന്തിന്റെ തൂവലാണ്. തന്റെ ആകാശശത്രുവായ ഗരുഡപ്പരുന്തിന്റെ ചിറക് ശത്രുവെ കൈയിൽ കിട്ടിയപോലെ ഒരു നൈമിഷികാനുഭൂതി.

.........അവനെ സംഹരിക്കുന്ന ഒരുഗ്രൻ കവിതയെഴുതണം -അവന്റെ

തൂവല്കൊണ്ടുതന്നെ. ഉദ്ഘാടനം അങ്ങനെയാവട്ടെ. "ഗരുഡഗർവ്വഭംഗം' എന്ന
പുരാണകഥ ഓർമ്മവന്നു. തന്റെ കവിതയ്ക്കു ഗരുഡവധം എന്നു പേരിടണം.

കടുക്കമഷിയുടെ കാര്യവും ഓർത്തു. കടുക്കമഷിയുണ്ടാക്കുന്ന വിദ്യ അച്ഛൻ ഉപദേശിച്ചുകൊടുത്തിട്ടുണ്ടായിരുന്നു. പുതിയ നിരത്തിന്റെ കിഴക്കേ മൂലയിൽ വണ്ണാൻ കുഞ്ഞുണ്ണിയുടെ മരുന്നുപീടികയിൽനിന്നു കടുക്ക

വാങ്ങാം -മഷിക്കഷായത്തിൽ ചേർക്കാനുള്ള തുരിശും അവിടെനിന്നു കിട്ടിയേക്കും. ഇൻസ്ട്രുമെന്റ് ബോക്സ് തുറന്ന് അതിൽ സൂക്ഷിച്ചുവെച്ചിരുന്ന ചില്ലിപൈസ പെറുക്കി എണ്ണിനോക്കി, കാശും, മുക്കാലും, തുലാസിന്റെ ചാപ്പയടിച്ച ഒരു കനത്ത

അരയണച്ചെമ്പുതുട്ടും എല്ലാംകൂടി കൂട്ടിനോക്കിയപ്പോൾ മൂന്നേമുക്കാലായുണ്ട്. മതിയാവും. അങ്ങനെ ശ്രീധരൻ പുതിയനിരത്തിലേക്ക് പുറപ്പെട്ടു.

വണ്ണാൻ കുഞ്ഞുണ്ണിയുടെ പീടികയുടെ കുറച്ചിപ്പുറത്തെത്തിയപ്പോൾ ആളുകൾ

ഓടുന്നതു കണ്ടു. അടുത്തുള്ള എരുമക്കാരുടെ തെരുവിന്റെ നേർക്കാണ് അവർ തിരക്കിട്ടോടുന്നത് സംഗതിയെന്താണെന്നറിയാൻ ശ്രീധരനും അവരെ പിന്തുടർന്നു. എരുമത്തെരുവിൽ ഒരു കൂറ്റൻ കിണറുണ്ട്. ആ കിണറിന്റെ ആൾമറയ്ക്കുചുറ്റും നിന്ന് ജനക്കൂട്ടം കിണറ്റിലേക്കു കുനിഞ്ഞുനോക്കുന്നു.

കാന്തമ്മ കിണറ്റിൽച്ചാടി എരുമക്കാരൻ ഗോവിന്ദന്റെ ഭാര്യയുടെ അനുജത്തി

കാന്തമ്മ 
അതാണു സംഭവം.

കാന്തി!ീധരന്റെ കരളിൽ കനത്ത ഒരടിയേറ്റപോലെ തോന്നി....

കാന്തമ്മയെ (ശീധരൻ പലപ്പോഴും കണ്ടിട്ടുണ്ട്. തങ്കവർണ്ണത്തിൽ മെലിഞ്ഞു നീണ്ടൊരു പെൺകിടാവ്, കൈത്തണ്ടകളിലും നെറ്റിയിലും പച്ച കുത്തിയ ആ തെലുങ്കത്തി, ചുവന്ന ചേലയുടെ ഏത്താപ്പുകൊണ്ടു മാറും മുലകളും ചുമലും മൂടി, തയിർക്കുടം നിക്ഷേപിച്ച ചൂരൽക്കൊട്ട തലയിൽ ബാലൻസ് ചെയ്തു നിർത്തി ഇടയ്ക്കിടെ കടമിഴികൾകൊണ്ടു കസർത്ത കളിച്ചു നൃത്തഭംഗിയോടെ തെരുവിൽ നിങ്ങുന്നത് പലപ്പോഴും കൗതുകത്തോടെ നോക്കിനിന്നുപോയിട്ടുണ്ട്.... ആ കാന്തമ്മയാണു കിണറ്റിൽ

ആൾക്കൂട്ടത്തിൽ എരുമക്കാരൻ ഗോവിന്ദനെ കണ്ടില്ല. ഗോവിന്ദന്റെ ഭാര്യ

മാറത്തടിച്ച് അലമുറക്കൊള്ളുന്നു.

കാണികൾ പരിഭ്രമത്തോടെ നിസ്സഹായരായി നിൽക്കുകയാണ്.....

കിണറ്റിലിറങ്ങാൻ ആർക്കും ധൈര്യമില്ല, പതിനെട്ടുകോൽ ആഴത്തിൽ മുക്കാലും നിറഞ്ഞു നിൽക്കുന്ന കിണറാണ്. പഴക്കംകൊണ്ട് അകത്തെ പടവുകൾ എല്ലാം അടർന്നുപോയിരിക്കുന്നു. പിന്നെ മുങ്ങിച്ചാവാൻ പോവുന്നവരെ വെള്ളത്തിനടിയിൽച്ചെന്നു തപ്പിപ്പിടിക്കുന്നതിന് നല്ല കരുത്തും സാമർത്ഥ്യവും ആവശ്യമാണ്-അല്ലങ്കിൽ ഇറങ്ങിയവനും പെട്ടതുതന്നെ!

“ആലിമാപ്പിളയെ വിളിക്കിൻ..... ആലിമാപ്പിളയെ വിളിക്കിൻ..... ആരോ ഉറക്കെ വിളിയും തെളിയും കൂട്ടി. ആലിമാപ്പിളയെത്തേടി ആരോ കുതിച്ചു....... ആറടിയിലേറെ പൊക്കവും ചക്കിന്റെ വണ്ണവുമുള്ള കറുത്തു കൂറ്റനായൊരു

മനുഷ്യസത്വമാണ് ആലി-അറബി സന്താനമാണ്. മുമ്പു കടലിലെ ഉരുവിൽ ജോലിക്കാരനായിരുന്നു. വിദക്ഷനായൊരു മുങ്ങൽക്കാരൻ. ഇപ്പോൾ തൊഴിൽ വൈക്കോൽക്കച്ചവടം. നിരത്തിന്റെ ഒരറ്റത്തുള്ള ഒരു പിടികയുടെ ഇടുങ്ങിയ മുറിയിൽ, മച്ചിനോളം പൊക്കത്തിൽ ശേഖരിച്ചുവെച്ച വൈക്കോൽ ക്കെട്ടുകളും വാരി കാലും നീട്ടി ഇരിക്കുന്നുണ്ടാവും ആലി മുട്ടോളമെത്തുന്നൊരു ചുവന്ന കാച്ചിത്തുണി അരയിൽ ചുറ്റി,

അർദ്ധനഗ്നനായി, സദാ ഉറക്കംതൂങ്ങിക്കൊണ്ടാണ് മൂപ്പരുടെ ഇരുത്തം, കാന്തമ്മ പൊങ്ങിവരുന്നു. (മൂന്നാമത്തെ പൊങ്ങലാണ്!)

“കയറ് കൊണ്ട് വരിൻ കയറെവിടെ?'' ആർക്കോ ഒരു ബുദ്ധി തോന്നി. കിണറ്റിൻ കരയിൽ കയറു കാണുന്നില്ല. (കിണറ്റിൽനിന്നു വെള്ളം കോരാൻ ഓരോ

വീട്ടുകാരും സ്വന്തം തൊട്ടിയും കയറുമാണ് ഉപയോഗിക്കുന്നത്. അതു താന്താങ്ങളുടെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്യും.)

ശ്രീധരൻ ശ്വാസമടക്കിപ്പിടിച്ചു വെള്ളത്തിലേക്കു മിഴിച്ചുനോക്കി - കാന്തമ്മയുടെ മലർന്ന താമരപ്പൂമുഖവും തങ്കമെയ്യും നിലത്തലമുടിയും തെളിഞ്ഞ ജലത്തിൽ വ്യക്തമായിക്കാണുന്നു. പച്ചകുത്തിയ കൈകൾ വെള്ളത്തിൽ തട്ടിപ്പിടയുകയോ തുഴയുകയോ മാടിവിളിക്കുകയോ? മരണ വെപ്രാളത്തോടെ എന്തൊക്കെയോ ഹസ്തമുദ്രകൾകാട്ടി അവൾ വെള്ളത്തിൽ നൃത്തം ചെയ്യുന്നു....

കയർ എത്തി.അപ്പോഴേക്കും അവൾ നൃത്തം ചെയ്തുകൊണ്ടുതന്നെ കീഴ്പൊട്ടു

പത്തുമിനിറ്റു കഴിഞ്ഞപ്പോൾ അതാ വരുന്നു ആലിമാപ്പിള, ചുമലുകൾ തൊന്നു

മുന്നോട്ടാഞ്ഞ് ആനച്ചന്തത്തിൽ അടിവെച്ചടിവെച്ചുകൊണ്ടാണു വരുന്നത്. ആലി കിണറ്റിലേക്കൊന്നെത്തിനോക്കി. പിന്നെ എടുത്തൊരു ചാട്ടം! വലിയ മുഖവിസ്താരമുള്ള ആ കിണർ ഒന്നു കുലുങ്ങി മുഴങ്ങി.

ആളുകൾ ശ്വാസമടക്കിപ്പിടിച്ചു നോക്കിനിന്നു.

ആലി അടിയിലെത്തിയിട്ടുണ്ടെന്നു നീർപ്പോളകൾ പൊങ്ങിവന്ന് അറിയിച്ചു. പിന്നെ

ഒരു വിവരവുമില്ല.

നിമിഷങ്ങൾ യുഗങ്ങളായി മാറുന്നു. ഗോവിന്ദന്റെ ഭാര്യ അപസ്മാരമിളകി കൂക്കിവിളിക്കുന്നു.

പിന്നെ, അതാ പൊങ്ങിവരുന്നു!

അതൊരു കാഴ്ചയായിരുന്നു. അർദ്ധനഗ്നയായ കാന്തമ്മയെ ഒരു കൈ കൊണ്ടു മാറത്ത് അടക്കിപ്പിടിച്ച് മറ്റേ കൈകൊണ്ടു വെള്ളത്തിൽ തുഴഞ്ഞു പൊങ്ങി വരുന്നു ആലി. കാന്തമ്മയുടെ നീലപ്പൂഞ്ചായൽ ജലത്തിൽ നീന്തിക്കളിക്കുന്നു.

അറബിക്കഥയിലെ ഒരു രംഗമാണോ മുന്നിൽക്കാണുന്നത്? കടൽ രാക്ഷസൻ

നാഗകന്യകയെ അപഹരിച്ചുകൊണ്ടുവരുന്ന രംഗം. മുകളിൽ നിൽക്കുന്നവർ ഒരു കസേര കയറിൽക്കെട്ടി കിണറ്റിലേക്കെറിഞ്ഞു

കൊടുത്തു.

കാന്തമ്മയെ കസേരയിലിരുത്താൻ കഴിയുന്നില്ല. ആലി കാന്തമ്മയെ

കസേരത്തണ്ടുകളിൽ വിലങ്ങനെ വിക്ഷേപിച്ചു. മുകളിലെത്തിയ കാന്തമ്മയെ ഉരലിന്റെ മീതേ പോറ്റി പ്രഥമ ശുശ്രൂഷകൾ

നടത്തിനോക്കി. ഫലമുണ്ടായില്ല. കാന്തമ്മ ജീവൻ വെടിഞ്ഞു കഴിഞ്ഞിരുന്നു. അപ്പോൾ കേട്ടു കിണറ്റിൽ നിന്നൊരലർച്ച. ആലിയാണ്. ആലി കിണറ്റിൽ തുഴഞ്ഞു തുഴഞ്ഞു നിൽക്കുകയാണ് അയാളുടെ കാര്യം ആളുകൾ മറന്നുപോയിരുന്നു. രണ്ടുമൂന്ന് എരുമക്കയർ ഏച്ചുകെട്ടി ഒരു തെങ്ങിനോടു കെട്ടി കയറിന്റെ അറ്റം കിണറ്റിലേക്കു താഴ്ത്തിക്കൊടുത്തു. ആലി കയറിൽ പിടിച്ചു കേറി പുറത്തു ചാടി ഉടുതുണിയുടെ അറ്റം ചുരുട്ടിപ്പിടിച്ചൊന്നു പിഴിഞ്ഞ്, മൊട്ടത്തലയും മാറിടവും കൈത്തലംകൊണ്ടമർത്തിത്തുടച്ച്, താഴെക്കിടക്കുന്ന കാന്തമ്മയുടെ മയ്യത്തിനെ ഒന്നു മിഴിച്ചുനോക്കി, 'ലാഹിലാഹില്ലള്ളാഹ്' എന്നു മന്ത്രിച്ചുകൊണ്ട് ആലി തന്റെ

വൈക്കോൽ മടയിലേക്കു തന്നെ അടിവെച്ചടിവെച്ചു മടങ്ങിപ്പോയി. ശ്രീധരൻ വണ്ണാൻ കുഞ്ഞുണ്ണിയുടെ പീടികയിൽ പോയില്ല, കടുക്ക വാങ്ങിയില്ല. നേരെ കന്നിപ്പറമ്പിലേക്കുതന്നെ മടങ്ങി.

പരുന്തിൻ തൂവലും ഗരുഡവധവുമെല്ലാം മറന്ന് അജ്ഞാതമായൊരു ദുഃഖത്തിന്റെ മയക്കത്തിൽ, മാളികവരാന്തയിലെ തന്റെ കസേരയിൽ തലയ്ക്കു കൈയും കുത്തി ഇരുന്നു........വന്ന ചേലാഞ്ചലംകൊണ്ടു മാറും മുലകളും ചുമലും മൂടി, തയിർക്കുംഭാ തലയിൽ സമതുലനം ചെയ്ത്, കണ്മിഴികൾ കൊണ്ടമ്മാനമാടി, ചുണ്ടിൽ ഒളിപ്പിച്ചുവെച്ച മായികപ്പുഞ്ചിരിയുമായി തെരുവിൽ താളം ചവിട്ടി നീങ്ങുന്ന കാന്തമ്മയും, അഴിഞ്ഞു ചിന്നിയ

തലമുടിയും മലർന്ന മുഖവും ഊർദ്ധ്വമിഴികളുമായി കൈകാലുകൾ പിടിപ്പിച്ചു കിണറ്റിലെ


വെള്ളത്തിൽ മരണനൃത്തം ചെയ്യുന്ന കാന്തമ്മയും ശ്രീധരന്റെ അന്തരംഗത്തിലേക്കു മാറിമാറി വന്നു. കാന്തമ്മയെപ്പറ്റി ഒരു കവിതയെഴുതണം, എന്താണെഴുതേണ്ടതെന്നു നിശ്ചയമില്ല.

കാന്തമ്മയുടെ നിത്യവിയോഗത്തിൽ താനെന്തിനു ദുഃഖിക്കുന്നു?അതും നിശ്ചയമില്ല ഒരുപക്ഷേ ഒരുപക്ഷേ...തന്റെ യൗവനാരംഭത്തിലെ അനുരാഗത്തിന്റെ ആദ്യസ്മരണം, ചുണ്ടിൽ മായികമന്ദഹാസവും ചലനത്തിൽ കലാപ്രകടനവുമായി തെരുവിൽ പ്രത്യക്ഷപ്പെടാറുള്ള ആ പാൽക്കാരിപ്പെൺകിടാവിൽ അറിയാതെ പതിച്ചിരിക്കുമോ?......

അപ്പോൾ കുന്നിപ്പറമ്പിനു മുൻവശത്തെ ഇടവഴിയിൽ നിന്ന് കുയിൽ

നാദത്തിൽ

തുടരെത്തുടരെ മൂന്നു ചൂളംവിളി, ആശാരി മാധവനാണ്. ഇന്നു രാത്രി സപ്പർ സർക്കിറ്റ്

സംഘത്തിന്റെ സമ്മേളനമുണ്ടെന്ന് ഓർമ്മിപ്പിക്കാനുള്ള വിളിയാണ്. (സംഘം

സെക്രട്ടറിയാണ് മാധവൻ.) അന്നു പാതിരയ്ക്കു തടിച്ചിക്കുങ്കിച്ചിയമ്മയുടെ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റംഗങ്ങളെല്ലാം വന്നുചേർന്നിട്ടുണ്ടായിരുന്നു വെള്ളക്കൂറ കുഞ്ഞിരാമനും

ഹാജരുണ്ടായിരുന്നു. കുങ്കിച്ചിയമ്മ ലളിതമെങ്കിലും പുതിയരീതിയിലുള്ള ഭക്ഷണമാണ് ഒരുക്കിയിരുന്നത്.

തേങ്ങാപ്പാൽ ഒഴിച്ച നല്ല പൊടിയരിക്കഞ്ഞി, മത്തിചേർത്ത ഈന്തിൻപുഴുക്ക്.

ഉണക്കച്ചെമ്മീൻ പൊടികൊണ്ടൊരു ചമ്മന്തിയും.

(സപ്പറിനു വരിപ്പണം കൊടുക്കുന്നതിൽനിന്നു സംഘം ശ്രീധരനെ ഒഴിവാക്കിയിരുന്നു. മൈനറ?)

അന്നത്തെ സർക്കീറ്റിനു പുതിയ പരിപാടി എന്തെങ്കിലും കണ്ടുപിടിക്കണമെന്നു കുടക്കാൽ ബാലൻ ഒരു പ്രമേയം കൊണ്ടുവന്നു. “എന്നാല് ഞമ്മക്കിന്ന് ഓരോ പൊരേലും കേറി കലണ്ടറ് കക്ക് ആ വെള്ളക്കൂറ

അഭിപ്രായപ്പെട്ടു. അന്യരുടെ മുതൽ മോഷ്ടിക്കുന്ന കാര്യത്തിൽ സംഘാംഗങ്ങൾ തമ്മിൽ

അഭിപ്രായഭിന്നതകളുണ്ടായിരുന്നു. ആശാരിമാധവനും വെള്ളക്കറയും മോഷണം കുറേശ്ശെ ആവാം എന്ന പക്ഷക്കാരാണ്. കടക്കാൽ ബാലനും ചക്കരച്ചോറു കേളുക്കുട്ടിയും

അതിനെതിരാണ്. ഉസ്താദ് വാസു ഉള്ളുകൊണ്ട് ഇസ്മൽപ്രസ്ഥാനത്തോടനുകൂലിയാണെങ്കിലും തന്റെ അഭിപ്രായം പുറത്തു

പ്രകടിപ്പിച്ചില്ല.

മൈനർക്ക് വോട്ടില്ല. കലണ്ടർമോഷണപരിപാടിയോടു കടക്കാലം ചക്കരച്ചോറും എതിർപ്പു പ്രകടിപ്പിച്ചപ്പോൾ, വെള്ളക്കൂറ തന്റെ പരിപാടി മറ്റൊരു രൂപത്തിൽ അവതരിപ്പിച്ചു: “കലണ്ടറ് കട്ട് വീട്ടില് കൊണ്ടോയി ബെക്കാനല്ലാ കൂട്ടരേ ഒരു പൊരേലെ കലണ്ടറെടുത്ത് ദൂരെ വേറൊരു പൊരേല് ചൊമരില് കൊണ്ടോയി തൂക്ക് ആ എന്നിട്ട് അപ്പൊരേലെ കലണ്ടറ് ആദ്യത്തെ പൊരേല് കോണ്ടോയി ബെക്ക് ആ കലണ്ടറുകൾക്ക് ഒരു ടെമ്പ്രവരി ട്രാൻസ്ഫറ് അതു കക്കലാണോ? നേരം പൊലർന്ന് എണീറ്റ് നോക്കുമ്പം ഓരോ പൊരക്കാരും ബിസ്മയിച്ചുപോവും ഇതെങ്ങനെ
ബെനെഡാ?...


അതും പറഞ്ഞ് വെള്ളക്കൂറ വെളുക്കെച്ചിരിച്ചു.

ആ തമാശയോർത്ത് തടിച്ചിക്കുങ്കിച്ചിയമ്മയും ചിരിച്ചു.

വെള്ളക്കൂറ ഇറക്കിയ പരിപാടിക്ക് ഒരു പുതുമയുണ്ടെന്ന് എല്ലാവരും സമ്മതിച്ചു. മോഷണപ്രശ്നവും ഉദിക്കുന്നില്ല. വീടുകളുടെ ചുമരുകളിൽ പിക്ചർകലണ്ടറുകളും മുറ്റങ്ങളിൽ വർണ്ണപ്പിരിയിലച്ചെടികളും

(പ്രിൻസ് ഓഫ് വെയ്ൽസ് കോട്ടൺ) പ്രദർശിപ്പിക്കാൻ പുതിയൊരു കമ്പം നാട്ടുകാർക്കിടയിൽ പടർന്നുപിടിച്ച കാലമാണ്. അതിരാണിപ്പാടത്തു കള്ളന്മാരുടെ ശല്യം ഉണ്ടാകാറില്ല. വല്ലപ്പോഴും എന്തെങ്കിലും വസ്തു മോഷണം പോയാൽ, അതു വേറെ ദിക്കിൽനിന്ന് ആരോ വന്നു പറ്റിച്ചതാണെന്നേ വീട്ടുകാർ കരുതുകയുള്ളൂ. അങ്ങനെ ഉസ്താദ് വാസുവും കൂട്ടുകാരും കലണ്ടർ ശേഖരണ -

വിതരണവിനോദത്തിനു തയ്യാറെടുത്തു. സർക്കീറ്റിനിറങ്ങുന്നതിനു മുമ്പായി

സംഘത്തലവനായ ഉസ്താദിനു തടിച്ച ഒരു കർമ്മമുണ്ട്. കുങ്കിച്ചിയമ്മയുടെ കാലു തൊട്ടു നെറുകയിൽ വയ്ക്കുന്ന “അലമ്പലൊന്നുമില്ലാണ്ട് മോൻ പോയി മടങ്ങിവാ.” എന്നും പറഞ്ഞ് കുങ്കിച്ചിയ ഉസ്താദിന്റെ മൂർദ്ധാവിൽത്തൊട്ടൻഹിക്കുകയും ചെയ്യും.

പുറപ്പെട്ടപ്പോൾ ആശാരിമാധവന്റെ ചുമലിൽ, പതിവുപോലുള്ള കൈക്കോട്ടിനു

പകരം, ഒരു ചൂടിക്കയർ ചുരുളാണ് കണ്ടത്. ഇതെന്തിനാണെന്ന് ഉസ്താദ് ചോദിച്ചു.

ആശാരി പറഞ്ഞു: “തടിതപ്പാനുള്ള പുതിയ പരിപാടി. ബീറ്റ് പോലീസുകാരെയോ, മറ്റോ എതിരുമുട്ടിയാൽ പറയും: "വീട്ടിലെ പയ്യ ചാടിപ്പോയി. തെരഞ്ഞുപിടിക്കാൻ

നടക്ക്വാ ഞങ്ങള്

ആശാരി മാധവന് അങ്ങനെ ഒറിജിനലായ പല യുക്തികളും തോന്നും പെരുന്തച്ചന്റെ കലത്തിൽ പിറന്നവനല്ലേ? വെള്ളക്കൂറയുടെ കൈയിൽ വലിയൊരു ടോർച്ചും ഉണ്ടായിരുന്നു.

ആദ്യമായി അവർ കേറിയത് അതിരാണിപ്പാടത്തുനിന്ന് ഒരു ഫർലോങ് - കിഴക്കുഭാഗത്തു പാർക്കുന്ന ഗോവിന്ദശേണായിയുടെ വീട്ടിലാണ്. അവിടെ

കോലായച്ചുമരുകളിൽ നാലു കലണ്ടറുകൾ തൂങ്ങിക്കിടന്നിരുന്നു. ഓടക്കുഴൽ വായിക്കുന്ന ഉണ്ണികൃഷ്ണന്റെ വലിയൊരു വർണ്ണപടത്തോടുകൂടിയതാണ് ഒരു കലണ്ടർ (ഒരു സോപ്പുകമ്പനി കലണ്ടറാണ്). മലയും പൊക്കി പറക്കുന്ന ഹനുമാന്റെ ചിത്രം മറ്റൊന്ന് (ഔഷധക്കമ്പനിയുടേത്), പനിനീർപ്പൂന്തോപ്പിന്റെ കമനീയചിത്രം (ഒരു ഹോട്ടൽക്കലണ്ടർ), വലിയൊരു ഹിമഗിരിയുടെ മുകളിൽ പ്രതിഷ്ഠിച്ച ഒരു സ്നാനസോപ്പ് (ഒരു വിദേശ സോപ്പു കമ്പനിയുടേത്.)

ഉസ്താദ് കൈയാംഗ്യം കാട്ടിയപ്പോൾ ചക്കരച്ചോറ് ആ നാലു കലണ്ടറും ചുമരിൽനിന്നു പൊക്കിയെടുത്തു ചുരുട്ടി കക്ഷത്തിലിറുക്കി ഇറങ്ങിപ്പോന്നു.

പിന്നെ കേറിയത് ആധാരമെഴുത്ത് ആണ്ടിയുടെ പുരയിലാണ്. മുറ്റത്തു നിന്നു മെല്ല എത്തിനോക്കി. ആണ്ടി കോലായുടെ ഒരറ്റത്ത് ഒരു ചൂടിക്കട്ടിലിൽ കൂർക്കം വലിച്ചുകൊണ്ടു കിടന്നുറങ്ങുന്നു - മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരിക്കും.



“പേടിക്കണ്ടാ തൊടങ്ങിക്കോ.” ഉസ്താദ് ആംഗ്യം കാട്ടി. വെള്ളക്കൂറ ചുമരിലേക്കു ടോർച്ചടിച്ചു. ചുമരിൽ ഒരു പിറ്റ് കലണ്ടർ മാത്രമേയുള്ളൂ.

അതവിടെക്കിടന്നോട്ടെ എന്നു തീരുമാനിച്ച് വെള്ളക്കൂറയും, ചക്കരച്ചോറും, കുടക്കാലും,

മൈനറും തിരിഞ്ഞുനടക്കാൻ ഭാവിച്ചപ്പോൾ ഉസ്താദ് തടഞ്ഞു. (ആശാരിമാധവൻ, ചുമലിൽ

കയർച്ചരുളുമായി തെല്ലകലെ കാവൽഡ്യൂട്ടിയിലാണ്.) ഉസ്താദ് ആണ്ടിയുടെ കോലായിൽ കേറി, കോലായുടെ ഒരറ്റത്തു വെച്ചിരുന്ന

എഴുത്തുമേശ തുറന്ന് ഒരു പായ വെള്ളക്കടലാസും ഒരു മുറിപ്പെൻസിലും തപ്പിയെടുത്ത് മൈനറെ വിളിച്ചു ക്ലപിച്ചു. "എഴുത്. വെള്ളക്കൂറ ടോർച്ച് പ്രകാശിപ്പിച്ചു കാണിച്ചു. ടോർച്ചിന്റെ വെളിച്ചത്തിൽ ശ്രീധരൻ കടലാസ് മേശപ്പുറത്തു നിവർത്തിവച്ച് തയ്യാറായിനിന്നു.

ഉസ്താദ് ഡിക്ടേറ്റുചെയ്തു: “കൊങ്ങിണി നാല് കൃഷ്ണൻ കൊരങ്ങ് തോടും
മലസോപ്പ് 

ഉടമസ്ഥന്റെ പേരും, കലണ്ടറുകളുടെ എണ്ണവും, വിവരണവും, റിക്കാർഡാക്കി

വയ്ക്കുകയാണ് റഫറൻസിന്

അങ്ങനെ അവിടെ നിന്നിറങ്ങി.

അടുത്തുതന്നെയാണ് രാമുണ്ണിറ്ററുടെ വീട്. അവിടെ ചുമരിൽ ഒരൊറ്റയെണ്ണമേ ഉണ്ടായിരുന്നുള്ളൂ. താമരപ്പൂവിൽ നിക്കുന്ന മഹാലക്ഷ്മി. അതു കൈവശപ്പെടുത്തി. ആശാരി വേലായുധന്റെ പുരയിലേക്കു ചെന്നപ്പോൾ അവിടെ അകത്തു നിന്നു ചില ശകാരങ്ങളും കരച്ചിലുകളുമെല്ലാം കേൾക്കുന്നു. ശ്രദ്ധിച്ചപ്പോൾ, ആശാരിയും ചക്കളത്തികളായ മാളുക്കുട്ടിയും ചെറിയമ്മുവും തമ്മിൽ സമരം തല്ലിന്റെ ശബ്ദവും

കേൾക്കുന്നു.

“ഈ ആശാരിക്ക് ചക്കളത്തികളെ അടക്കാൻ കണ്ട നേരം! ചക്കരച്ചോറ് ആശാരിയെ ശപിച്ചുകൊണ്ടു പറഞ്ഞു.

അകത്തെ ബഹളത്തിനിടയിൽ അവർക്കു പുറത്തെ ചുമരിൽനിന്നു മോഷണം നടത്താമായിരുന്നു. പക്ഷേ, ആശാരിയുടെ ചുമർ ശൂന്യം.

ചെത്തുകാരൻ കുളൂസ് പറങ്ങോടന്റെ ചുമരുകൾ നിറയെ കലണ്ടറുകളായിരുന്നു. നല്ലാരു കൊയ നടത്തി. തട്ടാൻ നമ്പിയുടെ പടിക്കലെത്തിയപ്പോൾ അവിടത്തെ കുടിയൻ നായ കുരച്ചു പാഞ്ഞു

വന്നു.

“നമുക്കു പിന്നെക്കാണാം." എന്നു പറഞ്ഞ് നായ്ക്ക് ഒരു സലാം കൊടുത്ത് ഉസ്താദ് തിരിഞ്ഞുനടന്നു .

ചെത്തുകാരൻ മാനുക്കുട്ടന്റെ പുരയെ സമീപിച്ചു. അപ്പോൾ അവിടെ കോലായിൽ

കത്തിച്ചുവെച്ച റാന്തലിനരികെ നിന്നുകൊണ്ട് മാനുക്കുട്ടൻ അരയിൽ കുത്തിയും ഉറയും കെട്ടിപ്പിടിപ്പിക്കുന്നു. മാനുക്കുട്ടൻ കള്ളും കുടിച്ചു കിടന്നുറങ്ങി വൈകുന്നേരത്തെ ചെത്തിനുള്ള പുറപ്പാടാണ്. (സപ്പർ സർക്കറ്റുകാരുടെ പാതിരാപരിപാടികൾക്ക് ഒരു ഭീഷണിയായിരുന്നു ഈ മനുഷ്യൻ!)

പിന്നെ കിട്ടൻറൈറ്ററുടെ വീട്ടിൽനിന്ന് അഞ്ചെണ്ണം സമ്പാദിച്ചു.



മരക്കൊത്തൻ വേലപ്പന്റെ പുരയിലേക്ക് ചക്കരച്ചോറിനെ പറഞ്ഞയച്ചു. കുറച്ചു. കുഴിഞ്ഞപ്പോൾ അവൻ വാപൊത്തി ചിരിച്ചുകൊണ്ടു വരുന്നതു കണ്ടു. കൈയിൽ കലണ്ടറില്ല-മരക്കൊത്തന്റെ ചുമരിൽ അഞ്ചാറു കലണ്ടറുകൾ തൂങ്ങിക്കിടക്കുന്നത് എല്ലാവരും കണ്ടതാണ്.

“എന്തെഡോ. ഒന്നും എടുക്കാതെ പോന്നത്?” ഉസ്താദ് ചോദിച്ചു. ചക്കരച്ചോറിന് ഒന്നും പറയാൻ കഴിയുന്നില്ല; ചിരിയോടു ചിരി “

തീട്ടം കണ്ട കഴുതയെപ്പോലെ ചിരിക്കാതെ കാര്യം പറയെഡോ - ഉസ്താദ് ദേഷ്യപ്പെട്ടു പറഞ്ഞു. അപ്പോൾ ചക്കരച്ചോറ് എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു. അതിന്റെ ചുരുക്കം:

ചക്കരച്ചോറ് പതുങ്ങിപ്പതുങ്ങി മുറ്റത്തു ചെന്നു. മരക്കൊത്തൻ കോലായിലിട്ട് കട്ടിലിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു. കൂർക്കം വലിയും കേൾക്കുന്നുണ്ട്. ചക്കരച്ചോറ് മെല്ല കോലായിലേക്കു കേറാൻ ഭാവിച്ചപ്പോൾ വാതിലും തുറന്ന് ഒരാൾ പുറത്തേക്കു വരുന്നു. തടിച്ചു കുറുതായൊരു മനുഷ്യൻ - തല മുണ്ടിട്ടു മൂടി മുറ്റത്ത് അനങ്ങാതെ നിൽക്കുന്ന രൂപത്തെക്കണ്ട് ആ മനുഷ്യൻ പേടിച്ച് അകത്തേക്കുതന്നെ കടന്നു വാതിലടച്ചു കളഞ്ഞു. ആൾ ആരായിരുന്നുവെന്നോ? മരക്കൊത്തന്റെ സുന്ദരി ഭാര്യ വള്ളിക്കുട്ടിയുടെ ഒളിസേവിക്കാരൻ ചാപ്പൻ ചെട്ടിയാര്

അപ്പോൾ ആശാരിമാധവൻ പറഞ്ഞു: “ചെട്ടിയാര് വള്ളിക്കുട്ടിച്ചോത്തിയുടെ ഒളിസേവിക്കാരനല്ലാ--അതു വേലപ്പൻ ചോവൻ അറിയക്കൊണ്ടു തന്നെയുള്ള ഒരു കളിസേവയാണ്. ചോവന്ന് പർണിച്ചറുണ്ടാക്കാൻ മരം വാങ്ങാനും ആശാരേയാള്ക്ക് കൂലി കൊടുക്കാനും ഒക്കെ മുൻകൂറു പണം സകായിക്കുന്നത് ചെട്ട്യാരാണ്. പണത്തിന്

പലിസയില്ല. വള്ളിക്കുട്ടിച്ചോ വത്തിയായിട്ടുള്ള കളിസേവയാണ് പലിസ........ അപ്പോൾ ഉസ്താദ് തലയാട്ടിക്കൊണ്ടു പറഞ്ഞു: “ആ പപ്പടച്ചെട്ടിയെ ഒന്നു പേടിപ്പിച്ചുവിടണം. സപ്പർസംഘത്തിന്റെ അടുത്ത പരിപാടി അതാണ്.

“ചെട്ട്യാര് ഇന്നുതന്നെ നല്ലാരു പേടിപേടിച്ചിട്ടുണ്ട്. ചക്കരച്ചോറ് ചിരിച്ചുകൊണ്ടു പറഞ്ഞു: “അയാൾ നാലു ദിവസം പനിച്ചുകിടക്കും, തീർച്ച. എന്നെക്കണ്ടപ്പോൾ ഒരു പ്രേതമാണെന്നാണ് അയാൾ വിചാരിച്ചത്........ അവിടെനിന്ന് അവർ നീങ്ങി വണ്ണാൻ ശങ്കരന്റെ പുരയ്ക്കടുത്തെത്തി ഇടവഴിയിൽ നിന്നൊന്ന് എത്തിനോക്കി. അവിടെ കോലായുടെ ഒരു മൂലയിൽ വിളക്കും

കുത്തിച്ചുവെച്ച് ഒരുത്തനിരുന്നു വലിയൊരമ്മിക്കല്ലിൽ മരുന്നരയ്ക്കുന്നു.

“വണ്ണാൻ ചെക്കൻ മരുന്നരയ്ക്കാൻ കണ്ട നേരം! ഉസ്താദ് ചെക്കനെ പിരാകിക്കൊണ്ടു പറഞ്ഞു.

വെള്ളവലിക്കാരൻ രാമന്റെ പുരയിലെത്തി. അവിടത്തെ ചെത്തിത്തേക്കാത്ത

ചുമരിൽ ഒരു ചൂടിക്കെട്ടു തൂക്കിയിട്ടിരിക്കുന്നു. അതിന്മേൽ രാമന്റെ

വെള്ളവലിത്തൂപ്പുകോലും.

“ചിരുതയ്ക്കു തുങ്ങിച്ചാവാനുള്ള കയറാണ്. ചക്കരച്ചോറ് എന്തോ ഒരു പകയോടെ

പറഞ്ഞു. മരക്കച്ചവടം ഭാസ്കരന്റെ പുതിയ മാളികവീട്ടിന്റെ പൂമുഖത്തുനിന്ന് അഞ്ചെണ്ണം കിട്ടി.



രണ്ടെണ്ണം മികച്ച വിദേശക്കലണ്ടുകൾ-സ്വിറ്റ്സർലന്റിലെ പ്രശാന്തസുന്ദരമായ പ്രകൃതിദൃശ്യങ്ങൾ!

ഈറ്റക്കേളുവിന്റെ വീട്ടിനുമുമ്പിലെത്തി. അവർ അങ്ങോട്ടു കടന്നില്ല. "അങ്ങോട്ടു പോണ്ട. കുടക്കാൽ ബാലൻ വിലക്കി: "ക്ഷയരോഗം പിടിച്ചു പത്ത അപ്പുണ്ണിയുടെ പുലകുളിയടിയന്തിരം മറ്റന്നാളാണ് നമ്മളവിടെ കക്കാൻ ചെല്ലുന്നതു

പാപമാണ്.

അങ്ങോട്ടു പോകണ്ട എന്ന് ഉസ്താദും പറഞ്ഞു. എന്നാൽ ഉസ്താദ് മടിച്ചു നിന്നതിന്റെ

കാരണം മറ്റൊന്നായിരുന്നു. ശങ്കുണ്ണിക്കമ്പൗണ്ടർ കമ്പൗണ്ടർ

മഹാകൊസ്രാകൊള്ളിയാണ്. കലണ്ടർ കാണാതായാൽ അല്ലെങ്കിൽ
മാറ്റിവെച്ചതായിക്കണ്ടാൽ അതു ചെയ്ത വീരന്മാർ ആരാണെന്നു വിദ്വാൻ
ഊഹിച്ചെടുക്കും. പിന്നെ കൊഴമാന്തരത്തിന്റെ ആപ്പീസാവും വേണ്ട നമ്പരായം. ഇലിപ്പോർട്ടർ ഉണ്ടക്കേളപ്പന്റെ പുരയ്ക്കടുത്തു ചെന്ന് ഒന്നെത്തി നോക്കി. കേളപ്പന്റെ നായരച്ച ഭാര്യ മാധവിയമ്മ കോലായുടെ നേർക്കുള്ള ജാലകവും തുറന്നുവെച്ച് അകത്തു വിളക്കിന്റെ മുമ്പിലിരുന്നു വടക്കൻ പാട്ടുപുസ്തകം പതുക്കെ ഈണത്തിൽ വായിക്കുന്നു.

പാതിരവണ്ടിയുടെ നേരത്തു തീവണ്ടിയാപ്പീസിൽ കോളുംതേടിപ്പോയ കേളപ്പനെ കാത്തിരിക്കുകയാണ് പാവം മാധവിയമ്മ

കൂട്ടർ ഒന്നും മിണ്ടാതെ അവിടെനിന്നു നീങ്ങി, പിന്നെ ചെന്നത് തണ്ടാൻ കേളുവിന്റെ പുരയിലാണ്. തണ്ടാൻ കേളു പോറ്റുന്ന കൊറ്റനാടിന്റെ ചൂര് ഇടവഴിയിൽനിന്നുതന്നെ മൂക്കിൽ ഏറ്റുതുടങ്ങിയിരുന്നു. തണ്ടാന്റെ ചുമരുകൾ നിറയെ ചിത്രക്കലണ്ടറുകൾ കണ്ട്

അവർ ആഹ്ളാദിച്ചു. അടുത്തു ചെന്നു പരിശോധിച്ചപ്പോഴല്ല കള്ളി പൊള്ളിയത്.

എല്ലാം മൂന്നും നാലും കൊല്ലം പഴക്കം ചെന്ന 'യുസ്സുകൾ'. “ഓനെച്ചുടാൻവേണ്ടി കൊണ്ടുവെച്ചതാണ്. ചക്കരച്ചോറ് ഇളിച്ചു കാട്ടിക്കൊണ്ട് പറഞ്ഞു: "നമ്മൾക്കു പോവ്വാ

കൂട്ടുകാർ ഇറങ്ങി നടക്കാൻ ഭാവിച്ചപ്പോൾ ഉസ്താദ് തടഞ്ഞു. "നമ്മൾ ചില മാന്യന്മാർ ഇവിടെ എഴുന്നള്ളിയിട്ടുണ്ടെന്നു തണ്ടാനെ ഒന്നറിയിക്കണം!" എന്നും പറഞ്ഞു ചുമരിലെ കലണ്ടറുകളെല്ലാം എടുത്തു താഴെയിടാൻ ഉസ്താദ് ആജ്ഞാപിച്ചു. കലണ്ടറുകളെല്ലാം താഴെയെത്തി, അപ്പോൾ ഉസ്താദ് അതെല്ലാം നിലത്തു പഴുതില്ലാതെ അടുക്കിവെച്ചു. കലണ്ടറുകളെക്കൊണ്ട് ഒരു കാർപ്പെറ്റു നിർമ്മിച്ചു. അപ്പോൾ

വെള്ളം, ഇറയിൽ തൂങ്ങിക്കിടന്നിരുന്ന തണ്ടാന്റെ ഭസ്മത്തട്ടിൽ നിന്ന് ഒരു പിടി ഭസ്മം വാരിയെടുത്തു പടിഞ്ഞാറ്റിവാതിൽപ്പടിമേൽ 'ഓം' എന്നു വരച്ചുവെച്ചു. ഞണ്ടുഗോവിന്ദന്റെ വീട്ടിൽനിന്നാണ് നല്ല കോളടിച്ചത്--പന്ത്രണ്ടെണ്ണം!

അങ്ങനെ പല വീടുകളിലും കേറിയിറങ്ങി. ഒടുവിൽ ചാപ്പുണ്ണി അധികാരിയുടെ വലിയ മാളികവീട്ടിന്റെ മുമ്പിലെത്തി. അധികാരിയുടെ വീട് ആക്രമിക്കുന്ന കാര്യത്തിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായി. അധികാരിയെ ഒഴിവാക്കാൻ പാടില്ലെന്നു ചക്കരച്ചോറു ശഠിച്ചു പറഞ്ഞു. ഉസ്താദ് ശങ്കിച്ചു നിന്നു. പിന്നെ പറഞ്ഞു: “വേണ്ട, അധികാരി നാളെ രാവിലെ പോലീസിൽ കമ്പ്ളെയിൻ ചെയ്യും. കള്ളന്മാരുടെ

ശല്യം --പിന്നെ ബീറ്റ് പോലീസുകാർ ഉഷാർ. നമ്മുടെ സർക്കീറ്റ് മുസീബത്തിൽ... ഉസ്താദ് പറഞ്ഞതു കാര്യമാണെന്ന് കുടക്കാലും വെള്ളക്കൂറയും സമ്മതിച്ചു. അങ്ങനെ
മനമില്ലാമനസ്സോടെ അവർ അധികാരിയെ ഒഴിവാക്കി. ശിക്കാറിൽ കിട്ടിയ ഉരുക്കളുടെ കെട്ടുമായി തടിച്ചി കഴിച്ചിയമ്മയുടെ വീട്ടിലേക്കു തിരിച്ചു. അവിടെച്ചെന്ന് എണ്ണിനോക്കിയപ്പോൾ എല്ലാംകൂടി അമ്പത്തിയേഴെണ്ണം. അടുത്ത

പരിപാടി, ആ കലണ്ടറുകൾ മൈനറുടെ കൈയിലെ റിക്കാർഡ് റെഫർ ചെയ്ത വേറെ

വേറെ വീടുകൾക്കു പങ്കിടണം. അതൊരു ഭാരിച്ച ജോലിയായിരുന്നു.

കണക്കു വിദ്യനായ ഉസ്താദ് ഒരു പട്ടിക തയാറാക്കി: “മരക്കച്ചവടത്തിന്റെ അഞ്ചെണ്ണം കളസ് പറങ്ങോടന്ന് കുളൂസിന്റെ കലണ്ടറുകൾ കിട്ടൻ റൈറ്റർക്ക് രാമുണ്ണിറ്റരുടെ മഹാലക്ഷ്മി മീശക്കണാരന്ന്... അങ്ങനെ ഒടുവിലായപ്പോൾ എണ്ണത്തിനെണ്ണം കലണ്ടറുകൾ പ്രതിഷ്ടിക്കാൻ ഒരുവിധത്തിലും കഴിയുന്നില്ല. കണക്കുവിദ്യനായ ഉസ്താദ് വിരൽ കടിച്ചു ചിന്തയിലാണ്ടു.

“എനിക്കുറക്കം വരുന്നു. മൈനറുടെ കൈയിലെ ലിസ്റ്റ് നോക്കി, തെറ്റു പറ്റാതെ,

ഓരോ വീട്ടിലും ഇഷ്ടംപോലെ തൂക്കിയിട്ടോളൂ."

അങ്ങനെ കലണ്ടറുകളുടെ പുനഃസംവിധാനകർമ്മം വെള്ളക്കൂറയെയും ചക്കരച്ചോറിനെയും മൈനയും ഏപിച്ച് ഉസ്താദ് വാസു ഉറങ്ങാൻ വീട്ടിലേക്കു പോയി.

ചക്കരച്ചോറും, വെള്ളക്കൂറയും, കടക്കാലും, മൈനറും കയർച്ചുരുളുമായി കാവൽക്കാരൻ

ആശാരി മാധവനും പുനഃപ്രതിഷ്ഠാകർമ്മത്തിനു പുറപ്പെട്ടിറങ്ങി. ആദ്യമാദ്യമെല്ലാം പട്ടിക നോക്കി, റിക്കാർഡ് റഫർ ചെയ്തിട്ടാണ് പണി നടത്തിയത്. കുറേക്കഴിഞ്ഞപ്പോൾ കൈയിൽ കിട്ടിയതു തോന്നിയേടത്തെല്ലാം തൂക്കിയിട്ടുകൊടുത്തു...

ശ്രീധരൻ കന്നിപ്പറമ്പിൽ മടങ്ങിയെത്തിയപ്പോൾ സമയം മൂന്നുമണി.

തങ്ങളുടെ രാത്രിയിലെ പരിപാടികളുടെ പ്രതികരണമെന്താണെന്നറിയാനുള്ള ഉൽക്കണ്ഠയോടെ ശ്രീധരൻ പിറ്റേന്നു രാവിലെ പുറത്തിറങ്ങി. ഗോവിന്ദശേണായിയുടെ വീട്ടിനരികിലൂടെ ഒരു നടത്തം പാസ്സാക്കി. കൊങ്ങിണി വാതോരാതെ ആരെയൊക്കെയോ ശകാരിക്കുകയും ശപിക്കുകയും ചെയുന്നുണ്ടായിരുന്നു. (മുമ്പൊരിക്കൽ മുറ്റത്തെ പനിനീർപ്പൂന്തോട്ടം കാണാൻ കന്മതിലിന്റെ മീതേകൂടി ശ്രീധരൻ ഒന്നെത്തി നോക്കിയപ്പോൾ, "ആരപ്പാ മതിൽ പൊക്കി നോക്കുന്നു?" എന്നു ചോദിച്ച ആളാണ് ഗോവിന്ദശേണായി.) കലണ്ടറുകൾ വലിച്ചുകീറി മുറ്റത്തു ചിതറിയിട്ടിരിക്കുന്നു. ഓർത്തുനോക്കിയപ്പോഴാണ് ശ്രീധരന് കൊങ്ങിണി കലി തുള്ളുന്നതിന്റെ കാരണം പിടികിട്ടിയത്. തലേന്നാൾ രാത്രി, കലണ്ടറുകൾ കക്കി ശേണായി പങ്കുവെച്ചതിൽ വലിയൊരു പിശകുപറ്റിപ്പോയിരുന്നു. കൃഷ്ണ ഹനുമാൻ പുഷ്പോദ്യാനഹിമശൈലക്കലണ്ടറുകൾക്കു പകരം, ആ സാരസ്വതബ്രാഹ്മണന്റെ മനയിൽ തൂക്കിയിട്ടുകൊടുത്തത്, പെയിന്റർ സ്ലേവയുടെ പുതിയ വീനസ് വില്ലയിൽനിന്ന് എടുത്ത കുരിശിലേറിയ ക്രിസ്തുവിന്റെ പടമുള്ള ഒരു
കലണ്ടറും നഗ്നയായി സ്നാനം ചെയുന്ന ഒരു മദാമ്മയുടെ ചിത്രക്കലണ്ടറുമായിരുന്നു! അതിരാണിപ്പാടത്തെയും പരിസരങ്ങളിലെയും പല വീട്ടുകാരിലും കുട്ടിച്ചാത്തന്റെ ഉപ്ദവശങ്കയുളവാക്കിക്കൊണ്ട് ഉസ്താദും കൂട്ടരും അന്നു സുഖമായി കിടന്നുറങ്ങി. നാലാംദിവസം രാത്രി സപ്പർസർക്കീറ്റ് സംഘം ഒരു സ്പെഷ്യൽ

കാര്യാലോചനായോഗം വിളിച്ചുകൂട്ടി. അജണ്ടയിൽ ഒരിനമേ ഉണ്ടായിരുന്നുള്ളൂ.

കലണ്ടറുകൾക്കു പഴയ ലാവണത്തിലേക്കുതന്നെ സ്ഥലംമാറ്റം.

അന്നു രാത്രിതന്നെ ആ വേല യഥാവിധി നടത്താൻ വെള്ളമുറയെയും, കുടക്കാലിനെയും, ആശാരിയെയും, മൈനറെയും ചുമതലപ്പെടുത്തി. (ചക്കരച്ചോർ വയറിളക്കിക്കിടക്കുകയായിരുന്നു.) ഉസ്താദ്, മൂന്നുനാഴിക കിഴക്ക് ഒരു ഉത്സവസ്ഥലത്ത് ദുശ്ശാസനവധം കഥകളി കാണാൻ പോയി (വലിയ കഥകളിക്കമ്പക്കാരനായിരുന്നു. വെള്ളറയും കൂട്ടുകാരും വീടുകളിൽ വീണ്ടും കേറി നോക്കിയപ്പോൾ
കാര്യങ്ങളെല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതായിട്ടാണു കണ്ടത്. ചില ചുമരുകളിൽ
കലണ്ടറുകളുടെ നാമംപോലുമില്ല. (രാത്രിയിൽ എടുത്ത് അകത്തേക്കു

നീക്കംചെയ്തതായിരിക്കണം.) മറ്റുചില ചുമരുകളിൽ കുടികൊണ്ടിരുന്ന കലണ്ടറുകൾ

റിക്കാർഡിൽക്കാണുന്നവയല്ല ഒന്നും രണ്ടും കൊല്ലം പഴക്കം ചെന്ന പന്നാസ് കലണ്ടറുകൾ. (പകരം പുതിയ കലണ്ടറുകൾ ഒരു രാത്രി അവിടെ പ്രത്യക്ഷപ്പെടുമെന്നായിരിക്കാം വീട്ടുകാരുടെ പ്രതീക്ഷ.) മൂന്നുനാലു വീട്ടുകാർ മാത്രം, വരുന്നതു വരട്ടെ എന്ന ധൈര്യത്തോടെ അല്ലങ്കിൽ വിനോദരസത്തോടെ സപ്പർസർക്കിറ്റ് സംഘം വെച്ചുകൊടുത്ത കലണ്ടറുകൾ അങ്ങനെതന്നെ ചുമരിൽ നിലനിർത്തിയിട്ടുണ്ടായിരുന്നു. ഗോവിന്ദശേണായിയുടെ കൃഷ്ണഹനുമാൻ മലർവാടിമല കലണ്ടറുകൾ നാലും അതേപടി, കോരങ്ളുടെ പുരയിൽനിന്നു കിട്ടി. (ബട്ളറുടെ കലണ്ടറുകൾ ഞണ്ടുഗോവിന്ദന്റെ ചുമരിലേക്കാണു കൊടുത്തിരുന്നത്. ഞണ്ടു

പറ്റിച്ചുകളഞ്ഞു. സംഘം, ഗോവിന്ദ്ണായിയുടെ വീട്ടിലേക്കു നടന്നു. “കിട്ടിയ കലണ്ടർ

കീറിനശിപ്പിച്ച ആ കൊങ്ങിണിക്ക് ഇനി കലണ്ടറിന് അവകാശമില്ല" എന്ന് വെള്ളക്കൂറ വഴിക്കുവെച്ചു വാദിച്ചു.

“നമ്മക്ക് ഒറ്റക്കാണ്ടും വേണ്ടാ. എവിടെയെങ്കിലും കൊടുക്കണം. എന്നാലത്ത് കൊങ്ങിണിക്കുതന്നെ ഇരിക്കട്ടെ " കുടക്കാൽ സമർത്ഥിച്ചു. ശ്രേണായിയുടെ വരാന്തയിൽ വെളിച്ചം കാണുന്നു!

വീട്ടിൽ ആളുകൾ ഉറങ്ങിയിട്ടില്ല എന്നു കള്ളന്മാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ബുദ്ധിമാനായ ശേണായി ഒരു ഹറിക്കെയിൻ ലാന്തർ കത്തിച്ച് കോലായിൽ തൂക്കിയിട്ടിരിക്കയാണ്.

ചുമതലകൾ ശൂന്യം.

എന്താണു ചെയ്യേണ്ടതെന്നറിയാതെ വെള്ളറയും കടക്കാലും നറും പരുങ്ങിനിൽക്കെ, ആശാരിമാധവൻ കയർച്ചുരുൾ കുടക്കാലിന്റെ കൈയിൽ കൊടുത്തു. വെള്ളക്കൂറയുടെ കൈയിൽനിന്നു പോണായിയുടെ കലണ്ടറുകൾ വാങ്ങി കൂട്ടുകാരോടു പടിക്കൽത്തന്നെ നിന്നുകൊള്ളാൻ ആംഗ്യംകാട്ടി. ആ പറമ്പിലേക്കു കടന്ന്, കോലായിൽ കേറി, ഉണ്ണിക്ക്യഷ്ണനേയും ഹനുമാനെയും മലർവാടിയെയും മലയെയും ചുമരിൽ പൂർവ്വസ്ഥാനത്തുതന്നെ പ്രതിഷ്ഠിച്ചു. പിന്നെ മെല്ല ഹറിക്കെയിൻ ലാന്തറിന്റെ തിരി താഴ്ത്തി വെളിച്ചം കെടുത്തി ആ ലാന്തം പൊക്കിയെടുത്തു കൈയിൽ തൂക്കിപ്പിടിച്ചുകൊണ്ട് ഇറങ്ങിപ്പോന്നു.
68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക