പിറ്റേന്നു ശനിയാഴ്ച.
ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴുതിയതിനാലായിരിക്കണം. തൂവലിനിണങ്ങിയതു കടുക്കമഷിതന്നെ കുടുക്കമഷി കാച്ചിയുണ്ടാക്കണം. കുറച്ചുകൂടി ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ശ്രീധരന്റെ മനസ്സിൽ ഒരു ജാള്യം ഇഴഞ്ഞുകൂടി. കോളേജ് ക്ളാസ്സിലെത്തിയിട്ടാണോ കയ്യട നന്നാക്കാനുള്ള കോപ്പിയെഴുത്തിനു മുതിരുന്നത്?
-തന്റെ കൈയക്ഷരം അത്ര മോശമൊന്നുമല്ല. തൂവൽ കൈവിരലുകൾകൊണ്ടു തലോടി. എന്തൊരു മാർദ്ദവം! മുന കൊണ്ടു കൈവെള്ളയിൽ ഒന്നു കുത്തിനോക്കി. എന്തൊരു കൂർപ്പ്! എത്ര സൂക്ഷ്മതയോടെയാണ് തണ്ടിന്റെ അഗ്രം മുറിച്ചു ശരിപ്പെടുത്തിയിരിക്കുന്നത്...പെട്ടെന്നാണ് ആ പരമാർത്ഥം തലച്ചോറിൽ പതിഞ്ഞത്. ഇതു പരുന്തിന്റെ തൂവലാണ്. തന്റെ ആകാശശത്രുവായ ഗരുഡപ്പരുന്തിന്റെ ചിറക് ശത്രുവെ കൈയിൽ കിട്ടിയപോലെ ഒരു നൈമിഷികാനുഭൂതി.
.........അവനെ സംഹരിക്കുന്ന ഒരുഗ്രൻ കവിതയെഴുതണം -അവന്റെ
തൂവല്കൊണ്ടുതന്നെ. ഉദ്ഘാടനം അങ്ങനെയാവട്ടെ. "ഗരുഡഗർവ്വഭംഗം' എന്ന
പുരാണകഥ ഓർമ്മവന്നു. തന്റെ കവിതയ്ക്കു ഗരുഡവധം എന്നു പേരിടണം.
കടുക്കമഷിയുടെ കാര്യവും ഓർത്തു. കടുക്കമഷിയുണ്ടാക്കുന്ന വിദ്യ അച്ഛൻ ഉപദേശിച്ചുകൊടുത്തിട്ടുണ്ടായിരുന്നു. പുതിയ നിരത്തിന്റെ കിഴക്കേ മൂലയിൽ വണ്ണാൻ കുഞ്ഞുണ്ണിയുടെ മരുന്നുപീടികയിൽനിന്നു കടുക്ക
വാങ്ങാം -മഷിക്കഷായത്തിൽ ചേർക്കാനുള്ള തുരിശും അവിടെനിന്നു കിട്ടിയേക്കും. ഇൻസ്ട്രുമെന്റ് ബോക്സ് തുറന്ന് അതിൽ സൂക്ഷിച്ചുവെച്ചിരുന്ന ചില്ലിപൈസ പെറുക്കി എണ്ണിനോക്കി, കാശും, മുക്കാലും, തുലാസിന്റെ ചാപ്പയടിച്ച ഒരു കനത്ത
അരയണച്ചെമ്പുതുട്ടും എല്ലാംകൂടി കൂട്ടിനോക്കിയപ്പോൾ മൂന്നേമുക്കാലായുണ്ട്. മതിയാവും. അങ്ങനെ ശ്രീധരൻ പുതിയനിരത്തിലേക്ക് പുറപ്പെട്ടു.
വണ്ണാൻ കുഞ്ഞുണ്ണിയുടെ പീടികയുടെ കുറച്ചിപ്പുറത്തെത്തിയപ്പോൾ ആളുകൾ
ഓടുന്നതു കണ്ടു. അടുത്തുള്ള എരുമക്കാരുടെ തെരുവിന്റെ നേർക്കാണ് അവർ തിരക്കിട്ടോടുന്നത് സംഗതിയെന്താണെന്നറിയാൻ ശ്രീധരനും അവരെ പിന്തുടർന്നു. എരുമത്തെരുവിൽ ഒരു കൂറ്റൻ കിണറുണ്ട്. ആ കിണറിന്റെ ആൾമറയ്ക്കുചുറ്റും നിന്ന് ജനക്കൂട്ടം കിണറ്റിലേക്കു കുനിഞ്ഞുനോക്കുന്നു.
കാന്തമ്മ കിണറ്റിൽച്ചാടി എരുമക്കാരൻ ഗോവിന്ദന്റെ ഭാര്യയുടെ അനുജത്തി
കാന്തമ്മ
അതാണു സംഭവം.
കാന്തി!ീധരന്റെ കരളിൽ കനത്ത ഒരടിയേറ്റപോലെ തോന്നി....
കാന്തമ്മയെ (ശീധരൻ പലപ്പോഴും കണ്ടിട്ടുണ്ട്. തങ്കവർണ്ണത്തിൽ മെലിഞ്ഞു നീണ്ടൊരു പെൺകിടാവ്, കൈത്തണ്ടകളിലും നെറ്റിയിലും പച്ച കുത്തിയ ആ തെലുങ്കത്തി, ചുവന്ന ചേലയുടെ ഏത്താപ്പുകൊണ്ടു മാറും മുലകളും ചുമലും മൂടി, തയിർക്കുടം നിക്ഷേപിച്ച ചൂരൽക്കൊട്ട തലയിൽ ബാലൻസ് ചെയ്തു നിർത്തി ഇടയ്ക്കിടെ കടമിഴികൾകൊണ്ടു കസർത്ത കളിച്ചു നൃത്തഭംഗിയോടെ തെരുവിൽ നിങ്ങുന്നത് പലപ്പോഴും കൗതുകത്തോടെ നോക്കിനിന്നുപോയിട്ടുണ്ട്.... ആ കാന്തമ്മയാണു കിണറ്റിൽ
ആൾക്കൂട്ടത്തിൽ എരുമക്കാരൻ ഗോവിന്ദനെ കണ്ടില്ല. ഗോവിന്ദന്റെ ഭാര്യ
മാറത്തടിച്ച് അലമുറക്കൊള്ളുന്നു.
കാണികൾ പരിഭ്രമത്തോടെ നിസ്സഹായരായി നിൽക്കുകയാണ്.....
കിണറ്റിലിറങ്ങാൻ ആർക്കും ധൈര്യമില്ല, പതിനെട്ടുകോൽ ആഴത്തിൽ മുക്കാലും നിറഞ്ഞു നിൽക്കുന്ന കിണറാണ്. പഴക്കംകൊണ്ട് അകത്തെ പടവുകൾ എല്ലാം അടർന്നുപോയിരിക്കുന്നു. പിന്നെ മുങ്ങിച്ചാവാൻ പോവുന്നവരെ വെള്ളത്തിനടിയിൽച്ചെന്നു തപ്പിപ്പിടിക്കുന്നതിന് നല്ല കരുത്തും സാമർത്ഥ്യവും ആവശ്യമാണ്-അല്ലങ്കിൽ ഇറങ്ങിയവനും പെട്ടതുതന്നെ!
“ആലിമാപ്പിളയെ വിളിക്കിൻ..... ആലിമാപ്പിളയെ വിളിക്കിൻ..... ആരോ ഉറക്കെ വിളിയും തെളിയും കൂട്ടി. ആലിമാപ്പിളയെത്തേടി ആരോ കുതിച്ചു....... ആറടിയിലേറെ പൊക്കവും ചക്കിന്റെ വണ്ണവുമുള്ള കറുത്തു കൂറ്റനായൊരു
മനുഷ്യസത്വമാണ് ആലി-അറബി സന്താനമാണ്. മുമ്പു കടലിലെ ഉരുവിൽ ജോലിക്കാരനായിരുന്നു. വിദക്ഷനായൊരു മുങ്ങൽക്കാരൻ. ഇപ്പോൾ തൊഴിൽ വൈക്കോൽക്കച്ചവടം. നിരത്തിന്റെ ഒരറ്റത്തുള്ള ഒരു പിടികയുടെ ഇടുങ്ങിയ മുറിയിൽ, മച്ചിനോളം പൊക്കത്തിൽ ശേഖരിച്ചുവെച്ച വൈക്കോൽ ക്കെട്ടുകളും വാരി കാലും നീട്ടി ഇരിക്കുന്നുണ്ടാവും ആലി മുട്ടോളമെത്തുന്നൊരു ചുവന്ന കാച്ചിത്തുണി അരയിൽ ചുറ്റി,
അർദ്ധനഗ്നനായി, സദാ ഉറക്കംതൂങ്ങിക്കൊണ്ടാണ് മൂപ്പരുടെ ഇരുത്തം, കാന്തമ്മ പൊങ്ങിവരുന്നു. (മൂന്നാമത്തെ പൊങ്ങലാണ്!)
“കയറ് കൊണ്ട് വരിൻ കയറെവിടെ?'' ആർക്കോ ഒരു ബുദ്ധി തോന്നി. കിണറ്റിൻ കരയിൽ കയറു കാണുന്നില്ല. (കിണറ്റിൽനിന്നു വെള്ളം കോരാൻ ഓരോ
വീട്ടുകാരും സ്വന്തം തൊട്ടിയും കയറുമാണ് ഉപയോഗിക്കുന്നത്. അതു താന്താങ്ങളുടെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്യും.)
ശ്രീധരൻ ശ്വാസമടക്കിപ്പിടിച്ചു വെള്ളത്തിലേക്കു മിഴിച്ചുനോക്കി - കാന്തമ്മയുടെ മലർന്ന താമരപ്പൂമുഖവും തങ്കമെയ്യും നിലത്തലമുടിയും തെളിഞ്ഞ ജലത്തിൽ വ്യക്തമായിക്കാണുന്നു. പച്ചകുത്തിയ കൈകൾ വെള്ളത്തിൽ തട്ടിപ്പിടയുകയോ തുഴയുകയോ മാടിവിളിക്കുകയോ? മരണ വെപ്രാളത്തോടെ എന്തൊക്കെയോ ഹസ്തമുദ്രകൾകാട്ടി അവൾ വെള്ളത്തിൽ നൃത്തം ചെയ്യുന്നു....
കയർ എത്തി.അപ്പോഴേക്കും അവൾ നൃത്തം ചെയ്തുകൊണ്ടുതന്നെ കീഴ്പൊട്ടു
പത്തുമിനിറ്റു കഴിഞ്ഞപ്പോൾ അതാ വരുന്നു ആലിമാപ്പിള, ചുമലുകൾ തൊന്നു
മുന്നോട്ടാഞ്ഞ് ആനച്ചന്തത്തിൽ അടിവെച്ചടിവെച്ചുകൊണ്ടാണു വരുന്നത്. ആലി കിണറ്റിലേക്കൊന്നെത്തിനോക്കി. പിന്നെ എടുത്തൊരു ചാട്ടം! വലിയ മുഖവിസ്താരമുള്ള ആ കിണർ ഒന്നു കുലുങ്ങി മുഴങ്ങി.
ആളുകൾ ശ്വാസമടക്കിപ്പിടിച്ചു നോക്കിനിന്നു.
ആലി അടിയിലെത്തിയിട്ടുണ്ടെന്നു നീർപ്പോളകൾ പൊങ്ങിവന്ന് അറിയിച്ചു. പിന്നെ
ഒരു വിവരവുമില്ല.
നിമിഷങ്ങൾ യുഗങ്ങളായി മാറുന്നു. ഗോവിന്ദന്റെ ഭാര്യ അപസ്മാരമിളകി കൂക്കിവിളിക്കുന്നു.
പിന്നെ, അതാ പൊങ്ങിവരുന്നു!
അതൊരു കാഴ്ചയായിരുന്നു. അർദ്ധനഗ്നയായ കാന്തമ്മയെ ഒരു കൈ കൊണ്ടു മാറത്ത് അടക്കിപ്പിടിച്ച് മറ്റേ കൈകൊണ്ടു വെള്ളത്തിൽ തുഴഞ്ഞു പൊങ്ങി വരുന്നു ആലി. കാന്തമ്മയുടെ നീലപ്പൂഞ്ചായൽ ജലത്തിൽ നീന്തിക്കളിക്കുന്നു.
അറബിക്കഥയിലെ ഒരു രംഗമാണോ മുന്നിൽക്കാണുന്നത്? കടൽ രാക്ഷസൻ
നാഗകന്യകയെ അപഹരിച്ചുകൊണ്ടുവരുന്ന രംഗം. മുകളിൽ നിൽക്കുന്നവർ ഒരു കസേര കയറിൽക്കെട്ടി കിണറ്റിലേക്കെറിഞ്ഞു
കൊടുത്തു.
കാന്തമ്മയെ കസേരയിലിരുത്താൻ കഴിയുന്നില്ല. ആലി കാന്തമ്മയെ
കസേരത്തണ്ടുകളിൽ വിലങ്ങനെ വിക്ഷേപിച്ചു. മുകളിലെത്തിയ കാന്തമ്മയെ ഉരലിന്റെ മീതേ പോറ്റി പ്രഥമ ശുശ്രൂഷകൾ
നടത്തിനോക്കി. ഫലമുണ്ടായില്ല. കാന്തമ്മ ജീവൻ വെടിഞ്ഞു കഴിഞ്ഞിരുന്നു. അപ്പോൾ കേട്ടു കിണറ്റിൽ നിന്നൊരലർച്ച. ആലിയാണ്. ആലി കിണറ്റിൽ തുഴഞ്ഞു തുഴഞ്ഞു നിൽക്കുകയാണ് അയാളുടെ കാര്യം ആളുകൾ മറന്നുപോയിരുന്നു. രണ്ടുമൂന്ന് എരുമക്കയർ ഏച്ചുകെട്ടി ഒരു തെങ്ങിനോടു കെട്ടി കയറിന്റെ അറ്റം കിണറ്റിലേക്കു താഴ്ത്തിക്കൊടുത്തു. ആലി കയറിൽ പിടിച്ചു കേറി പുറത്തു ചാടി ഉടുതുണിയുടെ അറ്റം ചുരുട്ടിപ്പിടിച്ചൊന്നു പിഴിഞ്ഞ്, മൊട്ടത്തലയും മാറിടവും കൈത്തലംകൊണ്ടമർത്തിത്തുടച്ച്, താഴെക്കിടക്കുന്ന കാന്തമ്മയുടെ മയ്യത്തിനെ ഒന്നു മിഴിച്ചുനോക്കി, 'ലാഹിലാഹില്ലള്ളാഹ്' എന്നു മന്ത്രിച്ചുകൊണ്ട് ആലി തന്റെ
വൈക്കോൽ മടയിലേക്കു തന്നെ അടിവെച്ചടിവെച്ചു മടങ്ങിപ്പോയി. ശ്രീധരൻ വണ്ണാൻ കുഞ്ഞുണ്ണിയുടെ പീടികയിൽ പോയില്ല, കടുക്ക വാങ്ങിയില്ല. നേരെ കന്നിപ്പറമ്പിലേക്കുതന്നെ മടങ്ങി.
പരുന്തിൻ തൂവലും ഗരുഡവധവുമെല്ലാം മറന്ന് അജ്ഞാതമായൊരു ദുഃഖത്തിന്റെ മയക്കത്തിൽ, മാളികവരാന്തയിലെ തന്റെ കസേരയിൽ തലയ്ക്കു കൈയും കുത്തി ഇരുന്നു........വന്ന ചേലാഞ്ചലംകൊണ്ടു മാറും മുലകളും ചുമലും മൂടി, തയിർക്കുംഭാ തലയിൽ സമതുലനം ചെയ്ത്, കണ്മിഴികൾ കൊണ്ടമ്മാനമാടി, ചുണ്ടിൽ ഒളിപ്പിച്ചുവെച്ച മായികപ്പുഞ്ചിരിയുമായി തെരുവിൽ താളം ചവിട്ടി നീങ്ങുന്ന കാന്തമ്മയും, അഴിഞ്ഞു ചിന്നിയ
തലമുടിയും മലർന്ന മുഖവും ഊർദ്ധ്വമിഴികളുമായി കൈകാലുകൾ പിടിപ്പിച്ചു കിണറ്റിലെ
വെള്ളത്തിൽ മരണനൃത്തം ചെയ്യുന്ന കാന്തമ്മയും ശ്രീധരന്റെ അന്തരംഗത്തിലേക്കു മാറിമാറി വന്നു. കാന്തമ്മയെപ്പറ്റി ഒരു കവിതയെഴുതണം, എന്താണെഴുതേണ്ടതെന്നു നിശ്ചയമില്ല.
കാന്തമ്മയുടെ നിത്യവിയോഗത്തിൽ താനെന്തിനു ദുഃഖിക്കുന്നു?അതും നിശ്ചയമില്ല ഒരുപക്ഷേ ഒരുപക്ഷേ...തന്റെ യൗവനാരംഭത്തിലെ അനുരാഗത്തിന്റെ ആദ്യസ്മരണം, ചുണ്ടിൽ മായികമന്ദഹാസവും ചലനത്തിൽ കലാപ്രകടനവുമായി തെരുവിൽ പ്രത്യക്ഷപ്പെടാറുള്ള ആ പാൽക്കാരിപ്പെൺകിടാവിൽ അറിയാതെ പതിച്ചിരിക്കുമോ?......
അപ്പോൾ കുന്നിപ്പറമ്പിനു മുൻവശത്തെ ഇടവഴിയിൽ നിന്ന് കുയിൽ
നാദത്തിൽ
തുടരെത്തുടരെ മൂന്നു ചൂളംവിളി, ആശാരി മാധവനാണ്. ഇന്നു രാത്രി സപ്പർ സർക്കിറ്റ്
സംഘത്തിന്റെ സമ്മേളനമുണ്ടെന്ന് ഓർമ്മിപ്പിക്കാനുള്ള വിളിയാണ്. (സംഘം
സെക്രട്ടറിയാണ് മാധവൻ.) അന്നു പാതിരയ്ക്കു തടിച്ചിക്കുങ്കിച്ചിയമ്മയുടെ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റംഗങ്ങളെല്ലാം വന്നുചേർന്നിട്ടുണ്ടായിരുന്നു വെള്ളക്കൂറ കുഞ്ഞിരാമനും
ഹാജരുണ്ടായിരുന്നു. കുങ്കിച്ചിയമ്മ ലളിതമെങ്കിലും പുതിയരീതിയിലുള്ള ഭക്ഷണമാണ് ഒരുക്കിയിരുന്നത്.
തേങ്ങാപ്പാൽ ഒഴിച്ച നല്ല പൊടിയരിക്കഞ്ഞി, മത്തിചേർത്ത ഈന്തിൻപുഴുക്ക്.
ഉണക്കച്ചെമ്മീൻ പൊടികൊണ്ടൊരു ചമ്മന്തിയും.
(സപ്പറിനു വരിപ്പണം കൊടുക്കുന്നതിൽനിന്നു സംഘം ശ്രീധരനെ ഒഴിവാക്കിയിരുന്നു. മൈനറ?)
അന്നത്തെ സർക്കീറ്റിനു പുതിയ പരിപാടി എന്തെങ്കിലും കണ്ടുപിടിക്കണമെന്നു കുടക്കാൽ ബാലൻ ഒരു പ്രമേയം കൊണ്ടുവന്നു. “എന്നാല് ഞമ്മക്കിന്ന് ഓരോ പൊരേലും കേറി കലണ്ടറ് കക്ക് ആ വെള്ളക്കൂറ
അഭിപ്രായപ്പെട്ടു. അന്യരുടെ മുതൽ മോഷ്ടിക്കുന്ന കാര്യത്തിൽ സംഘാംഗങ്ങൾ തമ്മിൽ
അഭിപ്രായഭിന്നതകളുണ്ടായിരുന്നു. ആശാരിമാധവനും വെള്ളക്കറയും മോഷണം കുറേശ്ശെ ആവാം എന്ന പക്ഷക്കാരാണ്. കടക്കാൽ ബാലനും ചക്കരച്ചോറു കേളുക്കുട്ടിയും
അതിനെതിരാണ്. ഉസ്താദ് വാസു ഉള്ളുകൊണ്ട് ഇസ്മൽപ്രസ്ഥാനത്തോടനുകൂലിയാണെങ്കിലും തന്റെ അഭിപ്രായം പുറത്തു
പ്രകടിപ്പിച്ചില്ല.
മൈനർക്ക് വോട്ടില്ല. കലണ്ടർമോഷണപരിപാടിയോടു കടക്കാലം ചക്കരച്ചോറും എതിർപ്പു പ്രകടിപ്പിച്ചപ്പോൾ, വെള്ളക്കൂറ തന്റെ പരിപാടി മറ്റൊരു രൂപത്തിൽ അവതരിപ്പിച്ചു: “കലണ്ടറ് കട്ട് വീട്ടില് കൊണ്ടോയി ബെക്കാനല്ലാ കൂട്ടരേ ഒരു പൊരേലെ കലണ്ടറെടുത്ത് ദൂരെ വേറൊരു പൊരേല് ചൊമരില് കൊണ്ടോയി തൂക്ക് ആ എന്നിട്ട് അപ്പൊരേലെ കലണ്ടറ് ആദ്യത്തെ പൊരേല് കോണ്ടോയി ബെക്ക് ആ കലണ്ടറുകൾക്ക് ഒരു ടെമ്പ്രവരി ട്രാൻസ്ഫറ് അതു കക്കലാണോ? നേരം പൊലർന്ന് എണീറ്റ് നോക്കുമ്പം ഓരോ പൊരക്കാരും ബിസ്മയിച്ചുപോവും ഇതെങ്ങനെ
ബെനെഡാ?...
അതും പറഞ്ഞ് വെള്ളക്കൂറ വെളുക്കെച്ചിരിച്ചു.
ആ തമാശയോർത്ത് തടിച്ചിക്കുങ്കിച്ചിയമ്മയും ചിരിച്ചു.
വെള്ളക്കൂറ ഇറക്കിയ പരിപാടിക്ക് ഒരു പുതുമയുണ്ടെന്ന് എല്ലാവരും സമ്മതിച്ചു. മോഷണപ്രശ്നവും ഉദിക്കുന്നില്ല. വീടുകളുടെ ചുമരുകളിൽ പിക്ചർകലണ്ടറുകളും മുറ്റങ്ങളിൽ വർണ്ണപ്പിരിയിലച്ചെടികളും
(പ്രിൻസ് ഓഫ് വെയ്ൽസ് കോട്ടൺ) പ്രദർശിപ്പിക്കാൻ പുതിയൊരു കമ്പം നാട്ടുകാർക്കിടയിൽ പടർന്നുപിടിച്ച കാലമാണ്. അതിരാണിപ്പാടത്തു കള്ളന്മാരുടെ ശല്യം ഉണ്ടാകാറില്ല. വല്ലപ്പോഴും എന്തെങ്കിലും വസ്തു മോഷണം പോയാൽ, അതു വേറെ ദിക്കിൽനിന്ന് ആരോ വന്നു പറ്റിച്ചതാണെന്നേ വീട്ടുകാർ കരുതുകയുള്ളൂ. അങ്ങനെ ഉസ്താദ് വാസുവും കൂട്ടുകാരും കലണ്ടർ ശേഖരണ -
വിതരണവിനോദത്തിനു തയ്യാറെടുത്തു. സർക്കീറ്റിനിറങ്ങുന്നതിനു മുമ്പായി
സംഘത്തലവനായ ഉസ്താദിനു തടിച്ച ഒരു കർമ്മമുണ്ട്. കുങ്കിച്ചിയമ്മയുടെ കാലു തൊട്ടു നെറുകയിൽ വയ്ക്കുന്ന “അലമ്പലൊന്നുമില്ലാണ്ട് മോൻ പോയി മടങ്ങിവാ.” എന്നും പറഞ്ഞ് കുങ്കിച്ചിയ ഉസ്താദിന്റെ മൂർദ്ധാവിൽത്തൊട്ടൻഹിക്കുകയും ചെയ്യും.
പുറപ്പെട്ടപ്പോൾ ആശാരിമാധവന്റെ ചുമലിൽ, പതിവുപോലുള്ള കൈക്കോട്ടിനു
പകരം, ഒരു ചൂടിക്കയർ ചുരുളാണ് കണ്ടത്. ഇതെന്തിനാണെന്ന് ഉസ്താദ് ചോദിച്ചു.
ആശാരി പറഞ്ഞു: “തടിതപ്പാനുള്ള പുതിയ പരിപാടി. ബീറ്റ് പോലീസുകാരെയോ, മറ്റോ എതിരുമുട്ടിയാൽ പറയും: "വീട്ടിലെ പയ്യ ചാടിപ്പോയി. തെരഞ്ഞുപിടിക്കാൻ
നടക്ക്വാ ഞങ്ങള്
ആശാരി മാധവന് അങ്ങനെ ഒറിജിനലായ പല യുക്തികളും തോന്നും പെരുന്തച്ചന്റെ കലത്തിൽ പിറന്നവനല്ലേ? വെള്ളക്കൂറയുടെ കൈയിൽ വലിയൊരു ടോർച്ചും ഉണ്ടായിരുന്നു.
ആദ്യമായി അവർ കേറിയത് അതിരാണിപ്പാടത്തുനിന്ന് ഒരു ഫർലോങ് - കിഴക്കുഭാഗത്തു പാർക്കുന്ന ഗോവിന്ദശേണായിയുടെ വീട്ടിലാണ്. അവിടെ
കോലായച്ചുമരുകളിൽ നാലു കലണ്ടറുകൾ തൂങ്ങിക്കിടന്നിരുന്നു. ഓടക്കുഴൽ വായിക്കുന്ന ഉണ്ണികൃഷ്ണന്റെ വലിയൊരു വർണ്ണപടത്തോടുകൂടിയതാണ് ഒരു കലണ്ടർ (ഒരു സോപ്പുകമ്പനി കലണ്ടറാണ്). മലയും പൊക്കി പറക്കുന്ന ഹനുമാന്റെ ചിത്രം മറ്റൊന്ന് (ഔഷധക്കമ്പനിയുടേത്), പനിനീർപ്പൂന്തോപ്പിന്റെ കമനീയചിത്രം (ഒരു ഹോട്ടൽക്കലണ്ടർ), വലിയൊരു ഹിമഗിരിയുടെ മുകളിൽ പ്രതിഷ്ഠിച്ച ഒരു സ്നാനസോപ്പ് (ഒരു വിദേശ സോപ്പു കമ്പനിയുടേത്.)
ഉസ്താദ് കൈയാംഗ്യം കാട്ടിയപ്പോൾ ചക്കരച്ചോറ് ആ നാലു കലണ്ടറും ചുമരിൽനിന്നു പൊക്കിയെടുത്തു ചുരുട്ടി കക്ഷത്തിലിറുക്കി ഇറങ്ങിപ്പോന്നു.
പിന്നെ കേറിയത് ആധാരമെഴുത്ത് ആണ്ടിയുടെ പുരയിലാണ്. മുറ്റത്തു നിന്നു മെല്ല എത്തിനോക്കി. ആണ്ടി കോലായുടെ ഒരറ്റത്ത് ഒരു ചൂടിക്കട്ടിലിൽ കൂർക്കം വലിച്ചുകൊണ്ടു കിടന്നുറങ്ങുന്നു - മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരിക്കും.
“പേടിക്കണ്ടാ തൊടങ്ങിക്കോ.” ഉസ്താദ് ആംഗ്യം കാട്ടി. വെള്ളക്കൂറ ചുമരിലേക്കു ടോർച്ചടിച്ചു. ചുമരിൽ ഒരു പിറ്റ് കലണ്ടർ മാത്രമേയുള്ളൂ.
അതവിടെക്കിടന്നോട്ടെ എന്നു തീരുമാനിച്ച് വെള്ളക്കൂറയും, ചക്കരച്ചോറും, കുടക്കാലും,
മൈനറും തിരിഞ്ഞുനടക്കാൻ ഭാവിച്ചപ്പോൾ ഉസ്താദ് തടഞ്ഞു. (ആശാരിമാധവൻ, ചുമലിൽ
കയർച്ചരുളുമായി തെല്ലകലെ കാവൽഡ്യൂട്ടിയിലാണ്.) ഉസ്താദ് ആണ്ടിയുടെ കോലായിൽ കേറി, കോലായുടെ ഒരറ്റത്തു വെച്ചിരുന്ന
എഴുത്തുമേശ തുറന്ന് ഒരു പായ വെള്ളക്കടലാസും ഒരു മുറിപ്പെൻസിലും തപ്പിയെടുത്ത് മൈനറെ വിളിച്ചു ക്ലപിച്ചു. "എഴുത്. വെള്ളക്കൂറ ടോർച്ച് പ്രകാശിപ്പിച്ചു കാണിച്ചു. ടോർച്ചിന്റെ വെളിച്ചത്തിൽ ശ്രീധരൻ കടലാസ് മേശപ്പുറത്തു നിവർത്തിവച്ച് തയ്യാറായിനിന്നു.
ഉസ്താദ് ഡിക്ടേറ്റുചെയ്തു: “കൊങ്ങിണി നാല് കൃഷ്ണൻ കൊരങ്ങ് തോടും
മലസോപ്പ്
ഉടമസ്ഥന്റെ പേരും, കലണ്ടറുകളുടെ എണ്ണവും, വിവരണവും, റിക്കാർഡാക്കി
വയ്ക്കുകയാണ് റഫറൻസിന്
അങ്ങനെ അവിടെ നിന്നിറങ്ങി.
അടുത്തുതന്നെയാണ് രാമുണ്ണിറ്ററുടെ വീട്. അവിടെ ചുമരിൽ ഒരൊറ്റയെണ്ണമേ ഉണ്ടായിരുന്നുള്ളൂ. താമരപ്പൂവിൽ നിക്കുന്ന മഹാലക്ഷ്മി. അതു കൈവശപ്പെടുത്തി. ആശാരി വേലായുധന്റെ പുരയിലേക്കു ചെന്നപ്പോൾ അവിടെ അകത്തു നിന്നു ചില ശകാരങ്ങളും കരച്ചിലുകളുമെല്ലാം കേൾക്കുന്നു. ശ്രദ്ധിച്ചപ്പോൾ, ആശാരിയും ചക്കളത്തികളായ മാളുക്കുട്ടിയും ചെറിയമ്മുവും തമ്മിൽ സമരം തല്ലിന്റെ ശബ്ദവും
കേൾക്കുന്നു.
“ഈ ആശാരിക്ക് ചക്കളത്തികളെ അടക്കാൻ കണ്ട നേരം! ചക്കരച്ചോറ് ആശാരിയെ ശപിച്ചുകൊണ്ടു പറഞ്ഞു.
അകത്തെ ബഹളത്തിനിടയിൽ അവർക്കു പുറത്തെ ചുമരിൽനിന്നു മോഷണം നടത്താമായിരുന്നു. പക്ഷേ, ആശാരിയുടെ ചുമർ ശൂന്യം.
ചെത്തുകാരൻ കുളൂസ് പറങ്ങോടന്റെ ചുമരുകൾ നിറയെ കലണ്ടറുകളായിരുന്നു. നല്ലാരു കൊയ നടത്തി. തട്ടാൻ നമ്പിയുടെ പടിക്കലെത്തിയപ്പോൾ അവിടത്തെ കുടിയൻ നായ കുരച്ചു പാഞ്ഞു
വന്നു.
“നമുക്കു പിന്നെക്കാണാം." എന്നു പറഞ്ഞ് നായ്ക്ക് ഒരു സലാം കൊടുത്ത് ഉസ്താദ് തിരിഞ്ഞുനടന്നു .
ചെത്തുകാരൻ മാനുക്കുട്ടന്റെ പുരയെ സമീപിച്ചു. അപ്പോൾ അവിടെ കോലായിൽ
കത്തിച്ചുവെച്ച റാന്തലിനരികെ നിന്നുകൊണ്ട് മാനുക്കുട്ടൻ അരയിൽ കുത്തിയും ഉറയും കെട്ടിപ്പിടിപ്പിക്കുന്നു. മാനുക്കുട്ടൻ കള്ളും കുടിച്ചു കിടന്നുറങ്ങി വൈകുന്നേരത്തെ ചെത്തിനുള്ള പുറപ്പാടാണ്. (സപ്പർ സർക്കറ്റുകാരുടെ പാതിരാപരിപാടികൾക്ക് ഒരു ഭീഷണിയായിരുന്നു ഈ മനുഷ്യൻ!)
പിന്നെ കിട്ടൻറൈറ്ററുടെ വീട്ടിൽനിന്ന് അഞ്ചെണ്ണം സമ്പാദിച്ചു.
മരക്കൊത്തൻ വേലപ്പന്റെ പുരയിലേക്ക് ചക്കരച്ചോറിനെ പറഞ്ഞയച്ചു. കുറച്ചു. കുഴിഞ്ഞപ്പോൾ അവൻ വാപൊത്തി ചിരിച്ചുകൊണ്ടു വരുന്നതു കണ്ടു. കൈയിൽ കലണ്ടറില്ല-മരക്കൊത്തന്റെ ചുമരിൽ അഞ്ചാറു കലണ്ടറുകൾ തൂങ്ങിക്കിടക്കുന്നത് എല്ലാവരും കണ്ടതാണ്.
“എന്തെഡോ. ഒന്നും എടുക്കാതെ പോന്നത്?” ഉസ്താദ് ചോദിച്ചു. ചക്കരച്ചോറിന് ഒന്നും പറയാൻ കഴിയുന്നില്ല; ചിരിയോടു ചിരി “
തീട്ടം കണ്ട കഴുതയെപ്പോലെ ചിരിക്കാതെ കാര്യം പറയെഡോ - ഉസ്താദ് ദേഷ്യപ്പെട്ടു പറഞ്ഞു. അപ്പോൾ ചക്കരച്ചോറ് എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു. അതിന്റെ ചുരുക്കം:
ചക്കരച്ചോറ് പതുങ്ങിപ്പതുങ്ങി മുറ്റത്തു ചെന്നു. മരക്കൊത്തൻ കോലായിലിട്ട് കട്ടിലിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു. കൂർക്കം വലിയും കേൾക്കുന്നുണ്ട്. ചക്കരച്ചോറ് മെല്ല കോലായിലേക്കു കേറാൻ ഭാവിച്ചപ്പോൾ വാതിലും തുറന്ന് ഒരാൾ പുറത്തേക്കു വരുന്നു. തടിച്ചു കുറുതായൊരു മനുഷ്യൻ - തല മുണ്ടിട്ടു മൂടി മുറ്റത്ത് അനങ്ങാതെ നിൽക്കുന്ന രൂപത്തെക്കണ്ട് ആ മനുഷ്യൻ പേടിച്ച് അകത്തേക്കുതന്നെ കടന്നു വാതിലടച്ചു കളഞ്ഞു. ആൾ ആരായിരുന്നുവെന്നോ? മരക്കൊത്തന്റെ സുന്ദരി ഭാര്യ വള്ളിക്കുട്ടിയുടെ ഒളിസേവിക്കാരൻ ചാപ്പൻ ചെട്ടിയാര്
അപ്പോൾ ആശാരിമാധവൻ പറഞ്ഞു: “ചെട്ടിയാര് വള്ളിക്കുട്ടിച്ചോത്തിയുടെ ഒളിസേവിക്കാരനല്ലാ--അതു വേലപ്പൻ ചോവൻ അറിയക്കൊണ്ടു തന്നെയുള്ള ഒരു കളിസേവയാണ്. ചോവന്ന് പർണിച്ചറുണ്ടാക്കാൻ മരം വാങ്ങാനും ആശാരേയാള്ക്ക് കൂലി കൊടുക്കാനും ഒക്കെ മുൻകൂറു പണം സകായിക്കുന്നത് ചെട്ട്യാരാണ്. പണത്തിന്
പലിസയില്ല. വള്ളിക്കുട്ടിച്ചോ വത്തിയായിട്ടുള്ള കളിസേവയാണ് പലിസ........ അപ്പോൾ ഉസ്താദ് തലയാട്ടിക്കൊണ്ടു പറഞ്ഞു: “ആ പപ്പടച്ചെട്ടിയെ ഒന്നു പേടിപ്പിച്ചുവിടണം. സപ്പർസംഘത്തിന്റെ അടുത്ത പരിപാടി അതാണ്.
“ചെട്ട്യാര് ഇന്നുതന്നെ നല്ലാരു പേടിപേടിച്ചിട്ടുണ്ട്. ചക്കരച്ചോറ് ചിരിച്ചുകൊണ്ടു പറഞ്ഞു: “അയാൾ നാലു ദിവസം പനിച്ചുകിടക്കും, തീർച്ച. എന്നെക്കണ്ടപ്പോൾ ഒരു പ്രേതമാണെന്നാണ് അയാൾ വിചാരിച്ചത്........ അവിടെനിന്ന് അവർ നീങ്ങി വണ്ണാൻ ശങ്കരന്റെ പുരയ്ക്കടുത്തെത്തി ഇടവഴിയിൽ നിന്നൊന്ന് എത്തിനോക്കി. അവിടെ കോലായുടെ ഒരു മൂലയിൽ വിളക്കും
കുത്തിച്ചുവെച്ച് ഒരുത്തനിരുന്നു വലിയൊരമ്മിക്കല്ലിൽ മരുന്നരയ്ക്കുന്നു.
“വണ്ണാൻ ചെക്കൻ മരുന്നരയ്ക്കാൻ കണ്ട നേരം! ഉസ്താദ് ചെക്കനെ പിരാകിക്കൊണ്ടു പറഞ്ഞു.
വെള്ളവലിക്കാരൻ രാമന്റെ പുരയിലെത്തി. അവിടത്തെ ചെത്തിത്തേക്കാത്ത
ചുമരിൽ ഒരു ചൂടിക്കെട്ടു തൂക്കിയിട്ടിരിക്കുന്നു. അതിന്മേൽ രാമന്റെ
വെള്ളവലിത്തൂപ്പുകോലും.
“ചിരുതയ്ക്കു തുങ്ങിച്ചാവാനുള്ള കയറാണ്. ചക്കരച്ചോറ് എന്തോ ഒരു പകയോടെ
പറഞ്ഞു. മരക്കച്ചവടം ഭാസ്കരന്റെ പുതിയ മാളികവീട്ടിന്റെ പൂമുഖത്തുനിന്ന് അഞ്ചെണ്ണം കിട്ടി.
രണ്ടെണ്ണം മികച്ച വിദേശക്കലണ്ടുകൾ-സ്വിറ്റ്സർലന്റിലെ പ്രശാന്തസുന്ദരമായ പ്രകൃതിദൃശ്യങ്ങൾ!
ഈറ്റക്കേളുവിന്റെ വീട്ടിനുമുമ്പിലെത്തി. അവർ അങ്ങോട്ടു കടന്നില്ല. "അങ്ങോട്ടു പോണ്ട. കുടക്കാൽ ബാലൻ വിലക്കി: "ക്ഷയരോഗം പിടിച്ചു പത്ത അപ്പുണ്ണിയുടെ പുലകുളിയടിയന്തിരം മറ്റന്നാളാണ് നമ്മളവിടെ കക്കാൻ ചെല്ലുന്നതു
പാപമാണ്.
അങ്ങോട്ടു പോകണ്ട എന്ന് ഉസ്താദും പറഞ്ഞു. എന്നാൽ ഉസ്താദ് മടിച്ചു നിന്നതിന്റെ
കാരണം മറ്റൊന്നായിരുന്നു. ശങ്കുണ്ണിക്കമ്പൗണ്ടർ കമ്പൗണ്ടർ
മഹാകൊസ്രാകൊള്ളിയാണ്. കലണ്ടർ കാണാതായാൽ അല്ലെങ്കിൽ
മാറ്റിവെച്ചതായിക്കണ്ടാൽ അതു ചെയ്ത വീരന്മാർ ആരാണെന്നു വിദ്വാൻ
ഊഹിച്ചെടുക്കും. പിന്നെ കൊഴമാന്തരത്തിന്റെ ആപ്പീസാവും വേണ്ട നമ്പരായം. ഇലിപ്പോർട്ടർ ഉണ്ടക്കേളപ്പന്റെ പുരയ്ക്കടുത്തു ചെന്ന് ഒന്നെത്തി നോക്കി. കേളപ്പന്റെ നായരച്ച ഭാര്യ മാധവിയമ്മ കോലായുടെ നേർക്കുള്ള ജാലകവും തുറന്നുവെച്ച് അകത്തു വിളക്കിന്റെ മുമ്പിലിരുന്നു വടക്കൻ പാട്ടുപുസ്തകം പതുക്കെ ഈണത്തിൽ വായിക്കുന്നു.
പാതിരവണ്ടിയുടെ നേരത്തു തീവണ്ടിയാപ്പീസിൽ കോളുംതേടിപ്പോയ കേളപ്പനെ കാത്തിരിക്കുകയാണ് പാവം മാധവിയമ്മ
കൂട്ടർ ഒന്നും മിണ്ടാതെ അവിടെനിന്നു നീങ്ങി, പിന്നെ ചെന്നത് തണ്ടാൻ കേളുവിന്റെ പുരയിലാണ്. തണ്ടാൻ കേളു പോറ്റുന്ന കൊറ്റനാടിന്റെ ചൂര് ഇടവഴിയിൽനിന്നുതന്നെ മൂക്കിൽ ഏറ്റുതുടങ്ങിയിരുന്നു. തണ്ടാന്റെ ചുമരുകൾ നിറയെ ചിത്രക്കലണ്ടറുകൾ കണ്ട്
അവർ ആഹ്ളാദിച്ചു. അടുത്തു ചെന്നു പരിശോധിച്ചപ്പോഴല്ല കള്ളി പൊള്ളിയത്.
എല്ലാം മൂന്നും നാലും കൊല്ലം പഴക്കം ചെന്ന 'യുസ്സുകൾ'. “ഓനെച്ചുടാൻവേണ്ടി കൊണ്ടുവെച്ചതാണ്. ചക്കരച്ചോറ് ഇളിച്ചു കാട്ടിക്കൊണ്ട് പറഞ്ഞു: "നമ്മൾക്കു പോവ്വാ
കൂട്ടുകാർ ഇറങ്ങി നടക്കാൻ ഭാവിച്ചപ്പോൾ ഉസ്താദ് തടഞ്ഞു. "നമ്മൾ ചില മാന്യന്മാർ ഇവിടെ എഴുന്നള്ളിയിട്ടുണ്ടെന്നു തണ്ടാനെ ഒന്നറിയിക്കണം!" എന്നും പറഞ്ഞു ചുമരിലെ കലണ്ടറുകളെല്ലാം എടുത്തു താഴെയിടാൻ ഉസ്താദ് ആജ്ഞാപിച്ചു. കലണ്ടറുകളെല്ലാം താഴെയെത്തി, അപ്പോൾ ഉസ്താദ് അതെല്ലാം നിലത്തു പഴുതില്ലാതെ അടുക്കിവെച്ചു. കലണ്ടറുകളെക്കൊണ്ട് ഒരു കാർപ്പെറ്റു നിർമ്മിച്ചു. അപ്പോൾ
വെള്ളം, ഇറയിൽ തൂങ്ങിക്കിടന്നിരുന്ന തണ്ടാന്റെ ഭസ്മത്തട്ടിൽ നിന്ന് ഒരു പിടി ഭസ്മം വാരിയെടുത്തു പടിഞ്ഞാറ്റിവാതിൽപ്പടിമേൽ 'ഓം' എന്നു വരച്ചുവെച്ചു. ഞണ്ടുഗോവിന്ദന്റെ വീട്ടിൽനിന്നാണ് നല്ല കോളടിച്ചത്--പന്ത്രണ്ടെണ്ണം!
അങ്ങനെ പല വീടുകളിലും കേറിയിറങ്ങി. ഒടുവിൽ ചാപ്പുണ്ണി അധികാരിയുടെ വലിയ മാളികവീട്ടിന്റെ മുമ്പിലെത്തി. അധികാരിയുടെ വീട് ആക്രമിക്കുന്ന കാര്യത്തിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായി. അധികാരിയെ ഒഴിവാക്കാൻ പാടില്ലെന്നു ചക്കരച്ചോറു ശഠിച്ചു പറഞ്ഞു. ഉസ്താദ് ശങ്കിച്ചു നിന്നു. പിന്നെ പറഞ്ഞു: “വേണ്ട, അധികാരി നാളെ രാവിലെ പോലീസിൽ കമ്പ്ളെയിൻ ചെയ്യും. കള്ളന്മാരുടെ
ശല്യം --പിന്നെ ബീറ്റ് പോലീസുകാർ ഉഷാർ. നമ്മുടെ സർക്കീറ്റ് മുസീബത്തിൽ... ഉസ്താദ് പറഞ്ഞതു കാര്യമാണെന്ന് കുടക്കാലും വെള്ളക്കൂറയും സമ്മതിച്ചു. അങ്ങനെ
മനമില്ലാമനസ്സോടെ അവർ അധികാരിയെ ഒഴിവാക്കി. ശിക്കാറിൽ കിട്ടിയ ഉരുക്കളുടെ കെട്ടുമായി തടിച്ചി കഴിച്ചിയമ്മയുടെ വീട്ടിലേക്കു തിരിച്ചു. അവിടെച്ചെന്ന് എണ്ണിനോക്കിയപ്പോൾ എല്ലാംകൂടി അമ്പത്തിയേഴെണ്ണം. അടുത്ത
പരിപാടി, ആ കലണ്ടറുകൾ മൈനറുടെ കൈയിലെ റിക്കാർഡ് റെഫർ ചെയ്ത വേറെ
വേറെ വീടുകൾക്കു പങ്കിടണം. അതൊരു ഭാരിച്ച ജോലിയായിരുന്നു.
കണക്കു വിദ്യനായ ഉസ്താദ് ഒരു പട്ടിക തയാറാക്കി: “മരക്കച്ചവടത്തിന്റെ അഞ്ചെണ്ണം കളസ് പറങ്ങോടന്ന് കുളൂസിന്റെ കലണ്ടറുകൾ കിട്ടൻ റൈറ്റർക്ക് രാമുണ്ണിറ്റരുടെ മഹാലക്ഷ്മി മീശക്കണാരന്ന്... അങ്ങനെ ഒടുവിലായപ്പോൾ എണ്ണത്തിനെണ്ണം കലണ്ടറുകൾ പ്രതിഷ്ടിക്കാൻ ഒരുവിധത്തിലും കഴിയുന്നില്ല. കണക്കുവിദ്യനായ ഉസ്താദ് വിരൽ കടിച്ചു ചിന്തയിലാണ്ടു.
“എനിക്കുറക്കം വരുന്നു. മൈനറുടെ കൈയിലെ ലിസ്റ്റ് നോക്കി, തെറ്റു പറ്റാതെ,
ഓരോ വീട്ടിലും ഇഷ്ടംപോലെ തൂക്കിയിട്ടോളൂ."
അങ്ങനെ കലണ്ടറുകളുടെ പുനഃസംവിധാനകർമ്മം വെള്ളക്കൂറയെയും ചക്കരച്ചോറിനെയും മൈനയും ഏപിച്ച് ഉസ്താദ് വാസു ഉറങ്ങാൻ വീട്ടിലേക്കു പോയി.
ചക്കരച്ചോറും, വെള്ളക്കൂറയും, കടക്കാലും, മൈനറും കയർച്ചുരുളുമായി കാവൽക്കാരൻ
ആശാരി മാധവനും പുനഃപ്രതിഷ്ഠാകർമ്മത്തിനു പുറപ്പെട്ടിറങ്ങി. ആദ്യമാദ്യമെല്ലാം പട്ടിക നോക്കി, റിക്കാർഡ് റഫർ ചെയ്തിട്ടാണ് പണി നടത്തിയത്. കുറേക്കഴിഞ്ഞപ്പോൾ കൈയിൽ കിട്ടിയതു തോന്നിയേടത്തെല്ലാം തൂക്കിയിട്ടുകൊടുത്തു...
ശ്രീധരൻ കന്നിപ്പറമ്പിൽ മടങ്ങിയെത്തിയപ്പോൾ സമയം മൂന്നുമണി.
തങ്ങളുടെ രാത്രിയിലെ പരിപാടികളുടെ പ്രതികരണമെന്താണെന്നറിയാനുള്ള ഉൽക്കണ്ഠയോടെ ശ്രീധരൻ പിറ്റേന്നു രാവിലെ പുറത്തിറങ്ങി. ഗോവിന്ദശേണായിയുടെ വീട്ടിനരികിലൂടെ ഒരു നടത്തം പാസ്സാക്കി. കൊങ്ങിണി വാതോരാതെ ആരെയൊക്കെയോ ശകാരിക്കുകയും ശപിക്കുകയും ചെയുന്നുണ്ടായിരുന്നു. (മുമ്പൊരിക്കൽ മുറ്റത്തെ പനിനീർപ്പൂന്തോട്ടം കാണാൻ കന്മതിലിന്റെ മീതേകൂടി ശ്രീധരൻ ഒന്നെത്തി നോക്കിയപ്പോൾ, "ആരപ്പാ മതിൽ പൊക്കി നോക്കുന്നു?" എന്നു ചോദിച്ച ആളാണ് ഗോവിന്ദശേണായി.) കലണ്ടറുകൾ വലിച്ചുകീറി മുറ്റത്തു ചിതറിയിട്ടിരിക്കുന്നു. ഓർത്തുനോക്കിയപ്പോഴാണ് ശ്രീധരന് കൊങ്ങിണി കലി തുള്ളുന്നതിന്റെ കാരണം പിടികിട്ടിയത്. തലേന്നാൾ രാത്രി, കലണ്ടറുകൾ കക്കി ശേണായി പങ്കുവെച്ചതിൽ വലിയൊരു പിശകുപറ്റിപ്പോയിരുന്നു. കൃഷ്ണ ഹനുമാൻ പുഷ്പോദ്യാനഹിമശൈലക്കലണ്ടറുകൾക്കു പകരം, ആ സാരസ്വതബ്രാഹ്മണന്റെ മനയിൽ തൂക്കിയിട്ടുകൊടുത്തത്, പെയിന്റർ സ്ലേവയുടെ പുതിയ വീനസ് വില്ലയിൽനിന്ന് എടുത്ത കുരിശിലേറിയ ക്രിസ്തുവിന്റെ പടമുള്ള ഒരു
കലണ്ടറും നഗ്നയായി സ്നാനം ചെയുന്ന ഒരു മദാമ്മയുടെ ചിത്രക്കലണ്ടറുമായിരുന്നു! അതിരാണിപ്പാടത്തെയും പരിസരങ്ങളിലെയും പല വീട്ടുകാരിലും കുട്ടിച്ചാത്തന്റെ ഉപ്ദവശങ്കയുളവാക്കിക്കൊണ്ട് ഉസ്താദും കൂട്ടരും അന്നു സുഖമായി കിടന്നുറങ്ങി. നാലാംദിവസം രാത്രി സപ്പർസർക്കീറ്റ് സംഘം ഒരു സ്പെഷ്യൽ
കാര്യാലോചനായോഗം വിളിച്ചുകൂട്ടി. അജണ്ടയിൽ ഒരിനമേ ഉണ്ടായിരുന്നുള്ളൂ.
കലണ്ടറുകൾക്കു പഴയ ലാവണത്തിലേക്കുതന്നെ സ്ഥലംമാറ്റം.
അന്നു രാത്രിതന്നെ ആ വേല യഥാവിധി നടത്താൻ വെള്ളമുറയെയും, കുടക്കാലിനെയും, ആശാരിയെയും, മൈനറെയും ചുമതലപ്പെടുത്തി. (ചക്കരച്ചോർ വയറിളക്കിക്കിടക്കുകയായിരുന്നു.) ഉസ്താദ്, മൂന്നുനാഴിക കിഴക്ക് ഒരു ഉത്സവസ്ഥലത്ത് ദുശ്ശാസനവധം കഥകളി കാണാൻ പോയി (വലിയ കഥകളിക്കമ്പക്കാരനായിരുന്നു. വെള്ളറയും കൂട്ടുകാരും വീടുകളിൽ വീണ്ടും കേറി നോക്കിയപ്പോൾ
കാര്യങ്ങളെല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതായിട്ടാണു കണ്ടത്. ചില ചുമരുകളിൽ
കലണ്ടറുകളുടെ നാമംപോലുമില്ല. (രാത്രിയിൽ എടുത്ത് അകത്തേക്കു
നീക്കംചെയ്തതായിരിക്കണം.) മറ്റുചില ചുമരുകളിൽ കുടികൊണ്ടിരുന്ന കലണ്ടറുകൾ
റിക്കാർഡിൽക്കാണുന്നവയല്ല ഒന്നും രണ്ടും കൊല്ലം പഴക്കം ചെന്ന പന്നാസ് കലണ്ടറുകൾ. (പകരം പുതിയ കലണ്ടറുകൾ ഒരു രാത്രി അവിടെ പ്രത്യക്ഷപ്പെടുമെന്നായിരിക്കാം വീട്ടുകാരുടെ പ്രതീക്ഷ.) മൂന്നുനാലു വീട്ടുകാർ മാത്രം, വരുന്നതു വരട്ടെ എന്ന ധൈര്യത്തോടെ അല്ലങ്കിൽ വിനോദരസത്തോടെ സപ്പർസർക്കിറ്റ് സംഘം വെച്ചുകൊടുത്ത കലണ്ടറുകൾ അങ്ങനെതന്നെ ചുമരിൽ നിലനിർത്തിയിട്ടുണ്ടായിരുന്നു. ഗോവിന്ദശേണായിയുടെ കൃഷ്ണഹനുമാൻ മലർവാടിമല കലണ്ടറുകൾ നാലും അതേപടി, കോരങ്ളുടെ പുരയിൽനിന്നു കിട്ടി. (ബട്ളറുടെ കലണ്ടറുകൾ ഞണ്ടുഗോവിന്ദന്റെ ചുമരിലേക്കാണു കൊടുത്തിരുന്നത്. ഞണ്ടു
പറ്റിച്ചുകളഞ്ഞു. സംഘം, ഗോവിന്ദ്ണായിയുടെ വീട്ടിലേക്കു നടന്നു. “കിട്ടിയ കലണ്ടർ
കീറിനശിപ്പിച്ച ആ കൊങ്ങിണിക്ക് ഇനി കലണ്ടറിന് അവകാശമില്ല" എന്ന് വെള്ളക്കൂറ വഴിക്കുവെച്ചു വാദിച്ചു.
“നമ്മക്ക് ഒറ്റക്കാണ്ടും വേണ്ടാ. എവിടെയെങ്കിലും കൊടുക്കണം. എന്നാലത്ത് കൊങ്ങിണിക്കുതന്നെ ഇരിക്കട്ടെ " കുടക്കാൽ സമർത്ഥിച്ചു. ശ്രേണായിയുടെ വരാന്തയിൽ വെളിച്ചം കാണുന്നു!
വീട്ടിൽ ആളുകൾ ഉറങ്ങിയിട്ടില്ല എന്നു കള്ളന്മാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ബുദ്ധിമാനായ ശേണായി ഒരു ഹറിക്കെയിൻ ലാന്തർ കത്തിച്ച് കോലായിൽ തൂക്കിയിട്ടിരിക്കയാണ്.
ചുമതലകൾ ശൂന്യം.
എന്താണു ചെയ്യേണ്ടതെന്നറിയാതെ വെള്ളറയും കടക്കാലും നറും പരുങ്ങിനിൽക്കെ, ആശാരിമാധവൻ കയർച്ചുരുൾ കുടക്കാലിന്റെ കൈയിൽ കൊടുത്തു. വെള്ളക്കൂറയുടെ കൈയിൽനിന്നു പോണായിയുടെ കലണ്ടറുകൾ വാങ്ങി കൂട്ടുകാരോടു പടിക്കൽത്തന്നെ നിന്നുകൊള്ളാൻ ആംഗ്യംകാട്ടി. ആ പറമ്പിലേക്കു കടന്ന്, കോലായിൽ കേറി, ഉണ്ണിക്ക്യഷ്ണനേയും ഹനുമാനെയും മലർവാടിയെയും മലയെയും ചുമരിൽ പൂർവ്വസ്ഥാനത്തുതന്നെ പ്രതിഷ്ഠിച്ചു. പിന്നെ മെല്ല ഹറിക്കെയിൻ ലാന്തറിന്റെ തിരി താഴ്ത്തി വെളിച്ചം കെടുത്തി ആ ലാന്തം പൊക്കിയെടുത്തു കൈയിൽ തൂക്കിപ്പിടിച്ചുകൊണ്ട് ഇറങ്ങിപ്പോന്നു.