എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.
എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യാൻ നിശ്ചയിച്ച് കഴിഞ്ഞകൊല്ലത്തിൽ കഞ്ഞികുടി അടിയന്തിരം കഴിച്ചുവെച്ചതല്ലാതെ ഇതുവരെ ആ സ്ത്രീയെ കല്യാണം ചെയ്തുകൊണ്ടു വരേണ്ടതിലേക്കു യാതൊരു ശ്രമവും കാരണവരായ നിങ്ങൾ ഇതുവരെ ചെയ്യുകണ്ടില്ല.
പ്രായാധിക്യത്തിലുള്ള എന്റെ അമ്മയുടെയും ചെറിയ കുട്ടികളുടെയും രക്ഷയ്ക്കുപോലും ആരും ഇല്ലാത്തതുകൊണ്ട് ഞാൻ കഠിനസങ്കടത്തിലും ഉപദ്രവത്തിലും അകപ്പെട്ടിരിക്കുന്നു.
കല്യാണത്തിനു ചുരുങ്ങിയപക്ഷം 75 ക. (എഴുപത്തഞ്ചുറുപ്പികയോളം വേണ്ടിവരുന്നത് ചെയ്യാൻ എന്നാൽ അസാദ്ധ്യമായിരുന്നതുകൊണ്ട് നമ്മളുടെ കീഴ് നടപടി പ്രകാരം അതുചെയ്യാനുള്ള ബാദ്ധ്യത കാരണവരായ നിങ്ങളിൽ ഇരിക്കുന്നതുകൊണ്ട് ഉടനെ ഈ അടിയന്തിരം നിങ്ങൾ നിവൃത്തിച്ചുതരാത്ത ഭാഗം ഇന്നുമുതൽ 15 ദിവസത്തിനുശേഷം മേൽപ്പറഞ്ഞ സംഖ്യ ആരോടെങ്കിലും കടം വാങ്ങി അടിയന്തിരം ഞാൻ നിവൃത്തിക്കുന്നതാണെന്നും മേപറഞ്ഞ സംഖ്യ ഞാൻ വാങ്ങുന്ന കടക്കാർക്കോ എനിക്കോ തരുവാൻ നിങ്ങൾ ഉത്തരവാദിയായിരിക്കുമെന്നും നിങ്ങളെ ഈ നോട്ടീസുമൂലം അറിയിച്ചിരിക്കുന്നു.
എന്ന്, 1912 ഫെബ്രുവരി 21-ാംനു ചേനക്കോത്ത് കൃഷ്ണൻ
(ഒപ്പ്)
ആ പഴയ പട്ടണത്തിലെ പേരുകേട്ട നാലു തറവാടുകളിലൊന്നായിരുന്നു കൃഷ്ണൻമാസ്റ്റരുടെ തറവാടായ ചേനക്കോത്ത്.
കൃഷ്ണൻമാസ്റ്റരുടെ മരിച്ചുപോയ അച്ഛൻ കുഞ്ഞപ്പൂവിനു ജോലി ബ്രിട്ടീഷ് ഗവർമ്മേണ്ട് സർവ്വീസിലായിരുന്നു; എച്ച്. എം. എസ്. കസ്റ്റംസിൽ ഒരു ശിപായി.
അത് അക്കാലത്ത് അസൂയാവഹമായ ഒരു ജോലിയായിരുന്നു. സർക്കാർ മുദ്രാങ്കിതമായ കാക്കിയുടുപ്പും മാസശമ്പളവും കപ്പലിൽനിന്നുള്ള ഇറക്കുമതിച്ചരക്കുകൾ ഇത്തിരിന്റെ ഇസ്തിവെയ്ക്കാനും,
കക്ഷികളിൽ നിന്നു തരംപോലെ കോഴപറ്റാനുമുള്ള പഴുതുകളും.
വെളുത്തു തടിച്ചു ഭീമാകാരനായ ഒരസാധാരണ മനുഷ്യനായിരുന്നു കുഞ്ഞപ്പൂ. കുഞ്ഞപ്പൂവിന്റെ പേർസണാലിറ്റിയും തറവാട്ടുമഹിമയും
കണക്കിലെടുത്തുകൊണ്ടാണതെ വെള്ളക്കാരൻ സായിപ്പ് അയാൾക്ക് കസ്റ്റംസ് കാവലുയോഗം ക്ലപിച്ചുകൊടുത്തത്.
അമിതമായ മദ്യപാനവും പരനാരീസേവയും കുഞ്ഞപ്പൂവിന്റെ സ്വകാര്യ
ജീവിതത്തിന്റെ ബാലൻസ് തെറ്റിച്ചിരുന്നു. കണ്ടാൽ കൊള്ളാവുന്ന പെണ്ണുങ്ങൾ
കന്യകകളും വിവാഹിതകളും വിധവകളും വൃദ്ധകന്യകകളുമെല്ലാം ഒരുപോലെ
കുഞ്ഞപ്പൂവിന്റെ കാമവിക്രിയകൾക്കു കരുക്കളായിത്തീർന്നു.
കൂട്ടുകാരായി വേറെ ചില പോക്കിരികളുമുണ്ടായിരുന്നു. ഈ മുഷ്കരപ്പരിഷയെ നേരിടാൻ അപ്രദേശത്ത് ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ തറവാട്ടിൽ കുടുംബകലഹങ്ങൾ തലപൊക്കിത്തുടങ്ങി. മരിച്ച വല്യച്ഛന്റെ മകനും മകളും ഇളയച്ഛന്റെ മകനും ഒറ്റക്കെട്ടായി നിന്ന്, ആ മക്കത്തായത്തറവാട്ടിലെ കാരണവരായ തന്നെ വിഷം തന്നു കൊല്ലാൻ ഗൂഢാലോചന
നടത്തുകയാണെന്ന് ഒരു സംശയം കുഞ്ഞപ്പുവിന്റെ ജീവിതത്തെ കൂടുതൽ
കലുഷമാക്കിത്തീർത്തു. വീട്ടിനു പുറത്തും അകത്തും ശത്രുക്കൾ! കുഞ്ഞ
മാറി.
വീട്ടിലെ വൈരികളായ സഹോദരസഹോദരികളുടെ വിഷപ്രയോഗപരിപാടി അതു വാസ്തവമായിരുന്നുവെങ്കിൽ ഫലത്തിൽ വരാനിടയാകുന്നതിനുമുമ്പ് ഒരു ദിവസം രാവിലെ കുഞ്ഞപ്പൂവിന്റെ ശവം ഒരൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കാണപ്പെട്ടു. തലേന്നാൾ രാത്രി ആരോ റാക്കു കുടിപ്പിച്ചു ബോധം കെടുത്തി കിണറ്റിലെടുത്തിട്ടു കൊന്നതാണ്
ഒരുരക്ഷസ്സായി
കുഞ്ഞപ്പൂവിന്റെ അപമൃത്യുവിനുശേഷം ചേനക്കോത്തു തറവാട്ടിന്റെ കാരണവസ്ഥാനം കുഞ്ഞപ്പൂവിന്റെ ജേഷ്ഠന്റെ മകനായ കേളുക്കുട്ടിക്കു കിട്ടി.
കേളുക്കുട്ടിക്ക് ഒരു പെങ്ങളുണ്ടായിരുന്നു. കുങ്കി വിരൂപിണിയായൊരു വൃദ്ധകന്യക. തറവാട്ടുഭരണം വാസ്തവത്തിൽ കുങ്കിയുടെ കൈയിലായിരുന്നു.
കുങ്കിയുടെ ചില കാമുകപ്പോക്കിരിക്കിങ്കരന്മാരാണ്, കുഞ്ഞപ്പൂവിനെ കുടിപ്പിച്ചു ബോധം കെടുത്തി കിണറ്റിൽ വലിച്ചിട്ടു കൊന്നത്.
പിതാവിന്റെ മരണശേഷം കൃഷ്ണൻ മാസ്റ്റർക്ക് ആ തറവാട് ഒരു
ശത്രുക്കളമായിട്ടാണനുഭവപ്പെട്ടത്. സ്വതവേ ശാന്തശീലനും സത്യധർമ്മങ്ങൾ തന്റെ
തത്ത്വശാസ്ത്രമായി സ്വീകരിച്ചവനുമായ മാസ്റ്റർ എല്ലാം സഹിച്ചുകൊണ്ട്
ഒമ്പതുകൊല്ലം അവിടെ കഴിച്ചുകൂട്ടി. ഇതിനിടെ വിവാഹം കഴിച്ചു. രണ്ടുമൂന്നു സന്താനങ്ങളുമുണ്ടായി.
തറവാട്ടിലെ താമസം ആപച്ഛങ്കാകുലമായിത്തീർന്നു. അച്ഛനു
കൊടുക്കാനിടയാവാതെപോയ വിഷം മകന് അവിടെത്തന്നെ കരുതിവെച്ചിട്ടുണ്ടെന്ന ഒരു അശരീരി അവിടെ സദാ മുഴങ്ങുന്നതായിത്തോന്നി. മൂന്നുനാലു കൊല്ലം മുമ്പുമുതൽക്കുതന്നെ കൃഷ്ണൻ മാസ്റ്റരുടെയും കുടുംബത്തിന്റെയും വെപ്പും തീനും ആ വീട്ടിൽ
വേറെയായിരുന്നു. കൃഷ്ണൻമാസ്റ്റർ തന്റെ അമ്മയെയും ഭാര്യയെയും മക്കളെയും കൂട്ടി തറവാട്ടുവകയായ വേറൊരു പറമ്പിലെ വീട്ടിലേക്കു താമസം മാറ്റി.
രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ, കൃഷ്ണൻ മാസ്റ്റർ, തറവാട്ടിൽ കാരണവരായ കേളുക്കുട്ടിക്ക് ഇപ്രകാരം ഒരു രജിസ്റ്റർ നോട്ടീസ് അയച്ചു
“താങ്കൾ ഏകദേശം പന്ത്രണ്ടു കൊല്ലത്തോളമായി തറവാട്ടുകാര്യങ്ങൾ നോക്കിവരുന്നത്. നമ്മുടെ ഭാഗിക്കാത്തതായ തറവാട്ടിൽ രണ്ടു താവഴിയുള്ളതിൽ ഒരു
താവഴിക്കുള്ള എനിക്കും എന്റെ കീഴിലുള്ള മറ്റു മെമ്പറന്മാർക്കും നിങ്ങൾ
യാതൊരുവിധമായ ചെലവുകളോ സഹായങ്ങളോ ഇതുവരെ തരുന്നതോ ചെയ്യുന്നതോ
ഇല്ല. തറവാട്ടുവക ആദായങ്ങൾ മുഴുവനും നിങ്ങളും നിങ്ങളുടെ താവഴിയും അനുഭവിച്ചു. പറമ്പുകളുടെ പാട്ടം മുതലായവ കൊടുക്കാതെ നിറുത്തിവെച്ചും, ചില ഇളകുന്ന മുതലുകൾ വിറ്റും, പറമ്പുകൾ വേണ്ടപോലെ രക്ഷചെയ്യാതെ നശിപ്പിച്ചും, ചില ഇടപാടുകൾ ഏതു സംഗതി കൊണ്ടാണോ എന്നറിഞ്ഞില്ല, കാലഹരണപ്പെടുത്തിയും മറ്റും പലവിധ കാര്യങ്ങൾ ഞങ്ങളെ തോപിക്കാൻ ചെയ്തും, തറവാട്ടു സ്വത്തുക്കൾ ഒരുവിധം നശിപ്പാനായിത്തുടങ്ങിയല്ലോ.
എന്റെ അച്ഛനു സുഖക്കേടുവരാൻ സംഗതിവന്നതിനുശേഷം എന്നെയും മറ്റും പല പ്രകാരത്തിലും ഉപദ്രവിച്ചും പല സമയങ്ങളിൽ എന്നെ അടിച്ചു പരിക്കേൽപ്പിച്ചും മറ്റും ചെയ്തുകൊണ്ടും, മദ്യപിക്കുന്ന മനുഷ്യനാകകൊണ്ട് വല്ലതും ചെയ്ത് എന്റെ ജീവഹാനി വരുത്തിക്കളയും എന്നുള്ള സംശയം കൊണ്ടും ഞാൻ ഉടനെ വേറെ താമസമാക്കിയതാണെന്നു നിങ്ങൾക്കറിയാമല്ലോ.
അതുകൊണ്ട് ഇന്നുമുതൽ 4-ാം തീയതിക്കുള്ളിൽ എനിക്കും
എന്റെ കീഴിലുള്ള മറ്റു മെമ്പർമാർക്കും തറവാട്ടിൽനിന്നു വരേണ്ടതായ ആദായം
തരാത്തപക്ഷം വ്യവഹാരം കൊടുക്കുന്നതാണെന്നും അതിനാലുണ്ടാകുന്ന സകല നഷ്ടങ്ങൾക്കും നിങ്ങൾ ഉത്തരവാദികളാണെന്നും ഈ നോട്ടീസ് മൂലവും
അറിയിച്ചിരിക്കുന്നു. ഇതിനുമുമ്പയച്ച രജിസ്തർ നോട്ടീസുകളും ഓർക്കുന്നും ഉണ്ടല്ലോ.
എന്ന്, ചേനക്കോത്ത് കൃഷ്ണൻ (ഒപ്പ്) ഈ രജിസ്റ്റ്രർ നോട്ടീസ് അനുജൻ ചാത്തുക്കുട്ടിക്കും മറ്റു നിങ്ങളുടെ താവഴിക്കുള്ള അംഗങ്ങൾക്കും കാണിക്കേണ്ടതും ആകുന്നു."
തറവാടു ഭാഗിക്കണമെന്നു ഭീഷണി മുഴങ്ങുന്ന ഈ കത്ത്, കാരണവരായ കേളുക്കുട്ടിയെ ഇളക്കുവാൻ പര്യാപ്തമായില്ല, “കൊഞ്ചൻ തുള്ളിയാൽ ചട്ടിയിലോളം എന്ന് അവനോടു പറഞ്ഞേക്ക്.” ക്ഷുരകൻ രാമൻ വഴിയായി അങ്ങനെയൊരു മറുപടിയാണ് ആ രജിസ്റ്റർകത്തിനു കാരണവനിൽ നിന്ന് അനന്തിരവൻ കൃഷ്ണനു കിട്ടിയത്. കൃഷ്ണൻമാസ്റ്റർ വ്യവഹാരത്തിനൊന്നും പോയില്ല. ക്ഷമയോടെ കാത്തിരുന്നു.
രണ്ടുകൊല്ലം പിന്നേയും കഴിഞ്ഞു. കൃഷ്ണൻ മാസ്റ്റർക്ക് ഒരു സന്താനവുംകൂടി ഉണ്ടായി. ഒരു പെൺകുട്ടി. പക്ഷേ, ആ ഓമനസന്താനം ആറു മാസം കഴിയുന്നതിനുമുമ്പു മരിച്ചു. അതു കഴിഞ്ഞ് ആറുമാസം ചെല്ലുന്നതിനുമുമ്പ്, വിഷജ്വരം പിടിപെട്ട് ഭാര്യയും മരിച്ചു.
കിഴവിയായ അമ്മയെയും നിത്യരോഗത്താൽ അവശനായിക്കിടക്കുന്ന കൊച്ചുമകനെയും ശുശ്രൂഷിക്കാൻ വീട്ടിൽ ഒരു പെണ്ണിന്റെ ആവശ്യം ഒഴിച്ചുകൂടാതായിത്തോന്നിയപ്പോൾ കൃഷ്ണൻ മാസ്റ്റർ പുനർവിവാഹം ചെയ്യാൻ തീരുമാനിച്ചു.
ഇതു വളരെ ന്യായമായ ഒരാവശ്യം തന്നെയാണ്. തറവാട്ടിലെ കാരണവർ കണ്ടറിഞ്ഞു നിവൃത്തിച്ചുകൊടുക്കേണ്ട ഒരു കാര്യമാണ്. പക്ഷേ, വിഷം കൊടുക്കുന്ന കാര്യത്തിൽ പ്രദർശിപ്പിച്ച താൽപര്യം, അനന്തിരവന് ഒരു രണ്ടാം ഭാര്യയെ കണ്ടുപിടിച്ചു വിവാഹം കഴിപ്പിക്കുന്നതിൽ കാരണവർ കാണിച്ചില്ല, കല്യാണച്ചെലവിനെപ്പറ്റി ഓർത്തിട്ടായിരിക്കാം. അതു മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് തന്റെ ആവശ്യങ്ങളും അവകാശങ്ങളും
ഓർമ്മിപ്പിച്ചുകൊണ്ട് കൃഷ്ണൻമാസ്റ്റർ, കാരണവർക്ക്, ആദ്യം പറഞ്ഞ രജിസ്റ്റർകത്ത് അയച്ചത്.
2. പുതിയ ബന്ധുക്കൾ
ജിസ്റ്റര്ഷത്തിന് കേളുക്കുട്ടിക്കാരണവർ എന്തെങ്കിലും മറുപടി അയച്ചുവോ എന്നറിഞ്ഞുകൂട. കാരണവർ ആ കത്ത് കുപ്പയിലേക്ക് എറിഞ്ഞുകളഞ്ഞു എന്നു വിചാരിക്കാനേ ന്യായം കാണുന്നുള്ളു.
പട്ടണത്തിലെ ഒരു യൂറോപ്യൻ സ്കൂളിലെ അദ്ധ്യാപകനായിരുന്നു കൃഷ്ണൻമാസ്റ്റർ, പട്ടണത്തിൽനിന്നു ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുപുറമേ ഷോർട്ട്ഹാന്റ് പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിരുന്നു.
അക്കാലത്തു മലബാറിൽ ഷോർട്ട്ഹാന്റ് പരീക്ഷ പാസ്സായവർ വളരെ ചുരുക്കമായിരുന്നു. ഈ ക്വാളിഫിക്കേഷൻ കാരണം ഉത്തരേന്ത്യയിലെ ഒരു യൂറോപ്യൻ കമ്പനി 150 ക ശമ്പളമുള്ള ഒരു ജോലിക്കു വിളിച്ചുവെങ്കിലും ഭാര്യയെയും കുട്ടികളെയും പിരിഞ്ഞ് വിദൂരസ്ഥലത്തേക്കു പോകാനിഷ്ടപ്പെടാതെ കൃഷ്ണൻമാസ്റ്റർ ആ ഓഫർ നിരസിച്ചുകളഞ്ഞു. 15 ക. ശമ്പളത്തിൽ യൂറോപ്യൻ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കയും ചെയ്തു.
ഇരുപതുകൊല്ലം മുമ്പാണത്. അതിനുശേഷം എന്തെല്ലാം സംഭവങ്ങളുണ്ടായി! ആദ്യവിവാഹം കഴിഞ്ഞു. രണ്ടു സന്താനങ്ങൾ ജനിച്ചു. ആയവസരത്തിൽ തറവാട്ടിൽ കാരണവരായിരുന്ന അച്ഛൻ മരിച്ചു. കുടുംബകലഹം, തറവാട്ടിൽനിന്ന് ഒന്നും കിട്ടുന്നില്ലന്നു മാത്രമല്ല, ജീവാപായ ശങ്കയും. സത്യവും ധർമ്മവുമാണ് തന്റെ തത്ത്വശാസ്ത്രം. അതൊന്നും കാരണവരായ ആ രാക്ഷസനോടു ഫലിക്കുന്നില്ല. ആ ഘട്ടത്തിൽ രോഗിയായൊരു സന്താനത്തെയും വേറെ രണ്ടെണ്ണത്തെയും ഇട്ടേച്ചുകൊണ്ട് ഭാര്യയും പരലോകത്തേക്കു പോയി.
തറവാടുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു പുതിയൊരു ജീവിതം തുടങ്ങാൻ പോവുകയാണ്.
പട്ടണത്തിൽ പിറന്നുവളർന്ന്, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി, യൂറേഷ്യൻ യൂറോപ്യൻ സായിപ്പുമാരുമായി ഇടപഴകിപ്പോന്ന ഒരു മാന്യനാണെങ്കിലും, കൃഷ്ണൻമാസ്റ്റർ, നാട്ടിൻപുറങ്ങളോടും നാടൻ സംസ്കാരങ്ങളോടും ഒരു പ്രക താൽപര്യം പുലർത്തിപ്പോന്നിരുന്നു.
പട്ടണത്തിൽനിന്ന് ആറേഴു മൈൽ കിഴക്കു ശുദ്ധനാട്ടിൻപുറത്തെ ഒരു പുരാതന കർഷകകുടുംബത്തിലെ നവവിധവയായൊരു യുവതിയെ കൃഷ്ണൻ മാസ്റ്റർ തന്റെ പുനർവിവാഹത്തിനു തെരഞ്ഞെടുത്തു.
തറവാട്ടുവക സ്ഥലത്തുനിന്ന് ഒഴിഞ്ഞ് സ്വന്തമായി ഒരു പറമ്പും പുരയും വാങ്ങി
വിവാഹം കഴിച്ചുകൂടണമെന്ന് കൃഷ്ണൻമാസ്റ്റർ തീരുമാനിച്ചുകഴിഞ്ഞിരുന്നു. അങ്ങനെ സ്ഥലം
വാങ്ങാനുള്ള അന്വേഷണമായി.
പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് അതിരാണിപ്പാടം എന്നു വിളിച്ചുവരുന്ന ഒരു മൂലയിൽ വയൽ നികത്തിയെടുത്തുണ്ടാക്കിയ ഒരു പറമ്പും അതിൽ ഒരു ഓലപ്പുരയും കണ്ടെത്തി. ഒരു മാപ്പിള (മുസ്ലിം) കുടുംബത്തിന്റേതായിരുന്ന ആ പറമ്പും ചമയങ്ങളുംകൃഷ്ണൻമാസ്റ്റർ താമസിയാതെ വാങ്ങി.
ഒരു വലിയ ചതുപ്പുനിലം കാലക്രമേണ തൂർന്നുണ്ടായ ഒരു കുടിപാർപ്പു കേന്ദ്രമാണ് അതിരാണിപ്പാടം. പുരാതനകാലത്ത് ഒരു ചെറിയ പുഴ അതിലൂടെ ഒരു മൈൽ പടിഞ്ഞാറുള്ള സമുദ്രത്തിലേക്ക് ഒഴുകിച്ചേർന്നിരുന്നു.
ശതാബ്ദങ്ങൾക്കിടയിൽ ആ പുഴ വറ്റി, ചളികെട്ടി മൂടി വലിയൊരു തോടായിത്തീർന്നു. ആ ഭാഗത്തിന് പുഴവക്കത്ത് എന്നാണ് ഇപ്പോഴും പറഞ്ഞു വരുന്നത്. ആ തോടും ക്രമേണ തൂർന്നുതൂർന്ന് അവിടമെല്ലാം ചതുപ്പുനിലങ്ങളായിത്തീർന്നു. ആ ചതുപ്പുനിലങ്ങളും തൂർന്നു തുടങ്ങിയപ്പോൾ ആ പാടങ്ങളിൽ മനുഷ്യൻ പ്രവേശിച്ചു. പ്രയത്നത്തിന്റെ പാടുകൾ തെളിഞ്ഞു. അവിടെ കരിമ്പിൻ തോട്ടങ്ങളും, എള്ള്, തുവര തുടങ്ങിയ ധാന്യങ്ങൾ വിളയുന്ന കളങ്ങളും, വേലികെട്ടിയ വളപ്പുകളും ഉണ്ടായിവന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ കൃഷിക്കളങ്ങൾ മാഞ്ഞ് അവിടെ പുതിയ പാർപ്പിടങ്ങൾ പൊങ്ങിവന്നു. പഴയ വയൽവരമ്പുകളിൽ തെങ്ങിൻതൈകൾ അണിനിരന്നു. എള്ളു വിളഞ്ഞിരുന്ന വയലുകളിൽ കള്ളുചെത്തുന്ന തെങ്ങുകളാണ് നില കൊള്ളുന്നത്. ഓലപ്പുരകളുടെ കോലങ്ങളെ ചീനവേലികളും, പറമ്പുകളുടെ അതിരുകളെ മൈലാഞ്ചിച്ചെടികളും മറച്ചുപിടിക്കുന്നു.
പഴയ ചതുപ്പുനിലത്തിന്റെ പ്രകൃതം പിന്നേയും അവിടെ ഒളിഞ്ഞു കിടന്നിരുന്നു. പുതിയ പറമ്പുകൾ ഉയർത്തിയെടുക്കാൻ മണ്ണുകുഴിച്ച ചാലുകൾ ഇടവഴികളായിത്തീർന്നു. കടുത്ത വേനൽക്കാലത്തുപോലും ആ ഇടവഴികളിൽ മീൻചോരയുടെ നിറത്തിലുള്ള കെടുനീർ കെട്ടിനിന്നിരുന്നു. മഴക്കാലത്ത് ആ ഇടവഴികളെല്ലാം മഞ്ഞവെള്ളം കുത്തിയൊലിക്കുന്ന തോടുകളായി മാറും. അരമൈൽ അകലെയുള്ള പുഴയിലെ ഏട്ട, ചെമ്മീൻ മുതലായ മത്സ്യങ്ങൾ ഈ തോടുകളിലേക്കു വിരുന്നുവരും. ഇടവഴികൾക്കിരു ഭാഗത്തുമുള്ള പറമ്പുകളിലേക്കു ഗതാഗതം തരപ്പെടുത്തുന്നതിനു താൽക്കാലികമായിട്ട തെങ്ങിൻ തടിപ്പാലങ്ങൾ ചിലപ്പോൾ വെള്ളത്തിന്റെ ഉഗ്രമായ കുത്തിയൊഴുക്കിൽപ്പെട്ട്, പുഴയിലേക്കും പിന്നെ കടലിലേക്കും ഒഴുകിപ്പോയെന്നും വരാം. കടൽ ക്ഷോഭിക്കുമ്പോൾ തിരമാലകളുടെ ഗർജ്ജനം അതിരാണിപ്പാടത്തു കേൾക്കാം.
അതിരാണിപ്പാടത്തു കുടിയേറിപ്പാർത്തവർ ധനികരല്ല. പരമദരിദ്രരുമല്ല. അവരിലധികമാളുകളും പുഴക്കരയിലെ തടിമരപ്പാണ്ടികശാലകളിൽ ഈർച്ചപ്പണിക്കാരായ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ്. അവർ പരമ്പരയാ ചെയ്തുവരുന്ന തൊഴിലാണിത്. മരക്കറയും വിയർപ്പും ഇഴുകിപ്പിടിച്ച് ഊറയ്ക്കിട്ട തോലുപോലെയായ നാറുന്ന കുപ്പായവും മുറിമുണ്ടും ധരിച്ച് ഈ തൊഴിലാളികൾ ഒറ്റയായും സംഘമായും രാവിലെ പുഴക്കരയിലെ പാണ്ടികശാലകളിലേക്കു നീങ്ങുന്നതു കാണാം.
അവിടത്തെ കൊച്ചുപറമ്പുകളെല്ലാം അവരുടെ പൂർവ്വികർ സ്വന്തം
പ്രയത്നംകൊണ്ടു കിളച്ചുയർത്തി രൂപംകൊടുത്ത സ്ഥാവരസ്വത്തുക്കളാണ് അധികവും ചെറ്റപ്പുരകളാണ്. കൂലിപ്പുരയിൽ പാർക്കുന്നവർ ആരുമില്ല. ആരാന്റെ പുരയിൽ വാടകയ്ക്കു
പാർക്കുന്ന ഏർപ്പാടും അക്കൂട്ടർക്കു പരിചിതമായിരുന്നില്ല.
“മൊയ്തുമാപ്പിളയുടെ പറമ്പും പുരയും ആരോ വാങ്ങിയിരിക്കുന്നു.” അതിരാണിപ്പാടത്ത് ആ വാർത്ത പരന്നു.
“ആരാണ് ആ പറമ്പും പുരയും വാങ്ങിയത്?” ഈർച്ചക്കാരൻ രാമൻ ദാമുട്ടാടു
ചോദിച്ചു.
ഒരു മാസ്റ്ററാണുപോലും പഠിപ്പും പാസ്സുമുള്ള ഒരു മാസ്റ്റർ,
“അല്ല നമ്മളെ ആളുതന്നെ.
അക്കൂട്ടർക്കു സമാധാനമായി. അതിരാണിപ്പാടത്ത് ഒരൊറ്റ മാപ്പിളക്കുടുംബമേ ഉണ്ടായിരുന്നുള്ളൂ. മൊയ്തുമാപ്പിള ഇപ്പോൾ അവിടെ മാന്യനായൊരു ഹിന്ദുമാസ്റ്റർ വരാൻപോകുന്നു. നല്ല വർത്തമാനം.
ഒരു ഞായറാഴ്ച വൈകുന്നേരം അവർ ആ മാസ്റ്ററെ അടുത്തു കാണുകയും ചെയ്തു. അയാൾ താൻ വാങ്ങിയ പറമ്പിൽ വേലികെട്ടിക്കാൻ വന്നിരിക്കയായിരുന്നു.
കഴുത്തുമൂടുന്ന ഒരു കറുത്ത കോട്ടും തലയിൽ കറുത്ത തൊപ്പിയും ധരിച്ച്, കണ്ണടവെച്ച
വെളുത്തു കുറിയൊരു മനുഷ്യൻ. കുടയും ചെരിപ്പുമുണ്ട്. നെറ്റിയിൽ ഒരു ചന്ദനപ്പൊട്ടും. നവാഗതന്നെ അവർക്കു നന്നേ ബോധിച്ചു. പറമ്പിനു ചുറ്റും കൗതുകത്തോടെ കൂട്ടംകൂടി നിൽക്കുന്ന ദേശക്കാരെ നോക്കി മാസ്റ്റർ ലോഹ്യഭാവത്തിൽ ഒന്നു ചിരിച്ചു; കുശലപ്രശ്നം ചെയ്തു. സംഭാഷണം ആരംഭിച്ചപ്പോൾ ആ
മാസ്റ്റരോട് അവർക്കൊരു മമത തോന്നി.
മാസ്റ്റർ ആ പ്രദേശത്തെപ്പറ്റി അവരോടു പല കാര്യങ്ങളും ചോദിച്ചു. മനസ്സിലാക്കിക്കൊണ്ടിരുന്നു. അയാളുടെ വടിവൊത്ത ഭാഷയിലുള്ള ചോദ്യങ്ങൾക്ക് അവർ ഒറ്റവാക്കിൽ ഉത്തരം കൊടുത്തു. സംഭാഷണങ്ങൾക്കിടയിൽ മാസ്റ്റർ തന്റെ സ്വന്തം ചരിത്രവും അവരെ കേൾപ്പിച്ചു: “കൃഷ്ണൻ എന്നാണു പേര്. കേട്ടോ, ഏട്ടനുമായി കത്തിക്കുമുണ്ടാക്കുന്നതിനുമുമ്പു തറവാട്ടിൽ നിന്നു കെട്ടുംകെട്ടിയിറങ്ങാൻ തീർച്ചയാക്കിയിരിക്കയാണ്. 'കല്ലുകടം കൈക്കോട്ടു നിറുത്തുക' എന്നല്ല പഴമൊഴി? ഇനി ഞങ്ങളുടെ ജീവിതം ഇവിടെ നിങ്ങളുടെ ഇടയിലാണ് ഞങ്ങളുടെ പുതിയ ബന്ധുക്കളാണു നിങ്ങളെല്ലാവരും...എന്റെ ഈ പറമ്പു തരക്കേടില്ല. പക്ഷേ, പൂര മഹാമോശം. അതൊന്നു പുതുക്കിപ്പണിയണം. കല്യാണവും മഴയും കഴിയട്ടെ..." മാസ്റ്റർ ചിരിച്ചുകൊണ്ടു പറഞ്ഞു.
മാസ്റ്റർ അങ്ങനെ പലതും സംസാരിച്ചു. പിന്നെ പെട്ടെന്നു കോട്ടിന്റെ മേൽക്കീശയിൽനിന്ന് ഒരു വെള്ളിവാച്ചെടുത്തു കൈയിൽ വെച്ചു സമയം പരിശോധിച്ചു. അവർ ആ സാധനത്തെ അത്ഭുതത്തോടെ മിഴിച്ചുനോക്കി.
അവരിൽ പലരും സമയം നോക്കുന്ന കെടി' കാണുന്നത് ആദ്യമായിട്ടാണ്.
“മണി എത്രായി?” ഒരു കൂനൻ കിഴവൻ മുഖവും നെഞ്ചും മുന്നോട്ടുന്തിക്കൊണ്ടു ചോദിച്ചു. “ആറടിച്ച് അഞ്ചുമിനിറ്റ് കഴിഞ്ഞു.” മാസ്റ്റർ കെടി” കീശയിൽ നിക്ഷേപിച്ചുകൊണ്ടു പറഞ്ഞു: “ആറരമണിക്ക് എനിക്കു മാർട്ടിൻ സായ്പിന്റെ ബംഗ്ലാവിൽ ട്യൂഷൻ പഠിപ്പിക്കാനെത്തണം
മാസ്റ്റർ കുടയും കക്ഷത്തിൽ വെച്ച് അവരോടു യാത്ര പറഞ്ഞു നടന്നു.
“മാട്ടറ് മേലോട്ടു നോക്കീട്ടാണു നടക്ക്ണു. കൂനൻവേലുവിന്റെ ഭാര്യ കോച്ചിയുടെ
നിരീക്ഷണം. അവൾ ചായിപ്പിന്റെ ഓലവാതിൽ മറഞ്ഞുനിന്ന് എല്ലാം കാണുകയും
കേൾക്കുകയും ചെയ്തിരുന്നു.
എഴുത്തുപള്ളിലെ പണിക്കരെക്കാളും പഠിപ്പുണ്ടോ ഇയ്യാക്ക്?” പറങ്ങോടന്റെ പെമ്പിറന്നാൾ പെരിച്ചിക്കൊരു സംശയം. “പോടീ പൊണ്ണത്തി എഴുത്തുപള്ളിലെ പണിക്കര് ഹരിശ്രീയും അമരകോശോം പഠിപ്പിക്കുന്ന ആളാണ്. ഇമ്മാറ് ഇങ്കിരീസാണ്. ഏ. ബി. സി. ഡി. കാസീനു ബീഡി കെളവന്റെ താടിക്കു
പറങ്ങോടന്റെ ഫലിതം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.