shabd-logo

പുതിയ പ്രേമലേഖനം

30 October 2023

0 കണ്ടു 0
സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ്ഞു. തറവാടുഭവനം മാത്രം ബാക്കിയുണ്ട്. അത് ആർക്കും വിക്കാൻ പാടില്ല. വിറ്റമാറാൻ വഹകളില്ലാതെ കുഞ്ഞിക്കേളുമേലാൻ വലിയ വിഷമത്തിലായി. കേളാഞ്ചേരിയില് പഴയൊരു നിക്ഷേപമുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്. അത് എവിടെയാണു കുഴിച്ചിട്ടിരിക്കുന്നത്? കുഞ്ഞിക്കേളുമേലാൻ തിരച്ചിൽ തുടങ്ങിയിരിക്കയാണ്.

കാരണവന്മാർ നിലയറയിൽ സൂക്ഷിച്ചിരുന്ന പുരാതനവസ്തുക്കളും കാഴ്ചപ്പണങ്ങളും മറ്റും കടന്നുകഴിഞ്ഞു. നിലയം കാലിയാണ്. നിലയറ കഴിച്ചുനോക്കിയാൽ നിധി കാണുമെന്നു മേലാൻ ഊഹിച്ചു. ഒറ്റയ്ക്കു കഴിച്ചു നിക്ഷേപം കണ്ടെടുക്കണം. മറ്റാരും അറിയാൻ പാടില്ല. ചങ്ങാതിമാർ ചതിക്കും. കുടക്കാർ പാഞ്ഞെത്തി പിടികൂടും. അങ്ങനെ ഒറ്റയ്ക്കു ഗവേഷണം തുടങ്ങി. തളർന്നുപോയി. കൈക്കോട്ടെടുത്തു കിളയ്ക്കാനും ഇരുമ്പു പാരകൊണ്ടു നിലം കുഴിക്കാനും ശേഷിയില്ല. എന്തെങ്കിലും പ്രവർത്തിക്കാൻ തുടങ്ങണമെങ്കിൽ ആദ്യം റാക്കി കുടിക്കണം. കുടിച്ചാൽ എണിക്കാൻ വയ്യ. ദേഹസ്ഥിതി അങ്ങനെയായിത്തീർന്നിരിക്കുന്നു. ഇടതുകാലിലെ മന്ത് അഭിവൃദ്ധിപ്രാപിച്ചുവരികയാണ്. ഒറ്റക്കണ്ണിന്റെ ശക്തിക്ഷയം കാരണം, കറുത്ത കണ്ണട ഉപേക്ഷിക്കേണ്ടിവന്നു. മേലാൻ വിശ്വസ്തഭൃത്യനായ കേളനെ വിളിച്ചുവരുത്തി, നിധി കണ്ടുകിട്ടിയാൽ നല്ലാരു സംഖ്യ കേളനു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. മേലാ വാക്കും പഴയ ചാക്കും ഒരുപോരലയാണെന്നു കേളനറിയാം. കേളഞ്ചേരിയിലെ നിധിയെപ്പറ്റി കേളനും കേട്ടിട്ടുണ്ട്. മേലാനെ കബളിപ്പിച്ച് നിധിയിൽ നിന്നു കുറെ വാരിയെടുക്കാമെന്ന ദുരാലോചനയോടുകൂടിയാണ്, കൈക്കോട്ടും കട്ടപ്പാരയുമായി രാത്രിയിൽ കേളൻ വന്നു ചേർന്നത്.

റാക്കുകുപ്പിയും അരികെവെച്ച് മേലാൻ മൂലയിൽ ഇരിക്കുന്നു; കേളന്റെ കൈക്കോട്ട് ലോഹഭാജനത്തിൽ തട്ടുന്ന മുഹൂർത്തം ചെവിയോർത്തുകൊണ്ട്
കേളാ.....

എന്താ മേലാഞ്ഞേ?

“നിധി കിട്ടിയ കാര്യം നീ ആരോടെങ്കിലും പറയോ?"

“ഇല്ല മേലാനേ ഒരു കുട്ടിനോടും മിണ്ടുല “പറഞ്ഞാൽ നിന്റെ നാവ് ഞാനരിയും.

മേലാൻ കുപ്പിയിൽനിന്നു റാക്ക് വായിലൊഴിച്ച് കുപ്പി കാലിയാക്കി വലിച്ചെറിഞ്ഞ്, രണ്ടാമത്തെ കുപ്പിയെടുത്ത് അതിന്റെ മൊളിയിലത്തിരുക്കു കടിച്ചുവലിച്ചുരി മുമ്പിൽ തയ്യാറാക്കിവെച്ചു....

കേളാ..."

"എന്താ മേലാഞ്ഞേ?

“നിധി കിട്ടിയ കാര്യം നി ആരോടെങ്കിലും പറയ്വോ?"

“ഇല്ല മേലാനേ

“മിണ്ടിയാൽ നിന്റെ കണ്ണ് ഞാൻ ചൂന്നെടുക്കും........ ആ ഭീഷണി കേട്ടു കേട്ടു കേളന് ഇളിച്ചംപിടിച്ചു; മേലാൻ ഒന്നു മിണ്ടാണ്ടിരികേ ഇങ്ങനെ പിറുപിറുത്താൽ നിധി മറഞ്ഞുകളയും നിധി, മിണ്ടാതെ മാന്തണമെന്നാണ് പ്രമാണം."

അതു കേട്ടപ്പോൾ മേലാൻ അടങ്ങി.

നിലയറ അരയോളം ആഴത്തിൽ കുഴിച്ചു മാന്തി നോക്കി. കിട്ടിയത് മണാങ്കട്ട “എന്നാൽ പിന്നെ നിധി പടിഞ്ഞാറ്റയിലായിരിക്കും. മേലാൻ ഉറപ്പിച്ചു പറഞ്ഞു. കേളൻ പടിഞ്ഞാറ്റയിൽ കിതുടങ്ങി.

ആ മുറിയുടെ മൂലയിൽനിന്ന് ഒരു ഉറുക്കു കിട്ടി. പഴയ ഒരുറുക്ക്. ചെമ്പുകൊണ്ടുള്ള ഉറുക്ക്. തുറന്നുനോക്കിയപ്പോൾ ഉള്ളിൽ ചെമ്പോലച്ചുരുൾ. ചെമ്പോലച്ചുരുൾ നിവർത്തിനോക്കിയപ്പോൾ, നിറയെ ചക്രങ്ങളും മന്ത്രാക്ഷരങ്ങളും വരച്ചുവച്ചിരിക്കുന്നു. ഉറുക്കു കിട്ടിയ സ്ഥലത്തിനടുത്തുതന്നെ നിധിയും കുഴിച്ചിട്ടിട്ടുണ്ടായിരിക്കുമെന്ന് മേലാൻ

ഉറപ്പിച്ചു. കേളൻ കൈക്കോട്ടുകൊണ്ടും കട്ടപ്പാരകൊണ്ടും മുറിയിലെ ഓരോ അംഗുലം നീലവും ആഴത്തിൽ കുഴിച്ചുമാന്തി.

ഒരു ചുക്കും കണ്ടുകിട്ടിയില്ല.

“നിധി മറഞ്ഞുകളഞ്ഞല്ലോ മേലാ.....
ഇനിയെന്തഹ് 

മേലാനേ 
"
മേലാൻ മിണ്ടുന്നില്ല.

മൂന്നുകുപ്പി ചാരായം മുഴുവനും മോന്തിത്തീർത്തു. ബോധമറ്റ്, ഇടത്തെ മന്തുകാലും വെളിക്കുകാട്ടി പകുതി വായും തുറന്നു ചെരിഞ്ഞു കുത്തിക്കിടക്കുകയാണ് കേളഞ്ചേരി കുഞ്ഞിക്കേളുമേലാൻ. മേലാനെ ആ നിലയിൽ വീട്ട്, കൈക്കോട്ടും കുട്ടപ്പാരയും ഒരു മൂലയിൽ നിക്ഷേപിച്ച്

സ്വയം ശപിച്ചുകൊണ്ട് കേളൻ തന്റെ പുരയിലേക്കു നടന്നു. കേളഞ്ചേരിയിലെ സർപ്പം ഇളകി. പതുക്കെ പടിഞ്ഞാറ്റയിലേക്കിഴഞ്ഞുവന്നു. തറവരെ കുഴിച്ചുമാന്തിയിട്ടിരിക്കുന്ന പഴമണ്ണിന്റെ ഗന്ധം നുകർന്നു കൊണ്ട് ആ കാളസർപ്പം മുറി മുഴുവനും ഇഴഞ്ഞുകളിച്ചു. റാക്കുകുപ്പികൾ ഒന്നു നാറ്റി നോക്കി...മേലാനെ ഒന്നു വലംവച്ചു. കിളച്ചു മറിച്ചിട്ടിരിക്കുന്ന മൺകട്ടയിൽ എഴുന്നേറ്റുനിന്നു......പടം വിടർത്തി. മെല്ല പുള്ളിക്കഴുത്തു തിരിച്ച് പത്മരാഗക്കല്ലുകൾ പോലുള്ള കണ്ണുകൾ പ്രകാശിപ്പിച്ച് മുറി മുഴുവനും ഒന്നുഴിഞ്ഞു നോക്കി... ആട്ടം തുടങ്ങി.....

സാധുക്കൾക്ക് അന്നദാനത്തോടുകൂടി ഗോപാലേട്ടന്റെ പുലയടിയന്തിരം അവസാനിച്ചു.

ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും പിരിഞ്ഞുപോയി.

ശരീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ ചിന്താമഗ്നനായി കിടക്കുകയാണ്. ഗോപാലേട്ടനെ സംബന്ധിച്ച ശേഷക്രിയകളെല്ലാം കഴിഞ്ഞു. ദരിദ്രപ്പരിഷകൾ സദ്യയുണ്ട്, പറമ്പിലെ തെങ്ങിൻ ചുവട്ടിലും മറ്റും വലിച്ചെറിഞ്ഞ എച്ചിലിലകളിലെ അവശിഷ്ടം നക്കിത്തിന്നു നായ്ക്കളും, പൊട്ടും പൊടികളും കൊത്തിപ്പെറുക്കിത്തിന്നുതീർത്തു കാക്കകളും പിരിഞ്ഞുപോയി.

തെക്കേമുറ്റത്ത് വട്ടത്തിൽ ചാണകം മെഴുകിയ ബലിക്കളം മൃത്യുവിന്റെ തിലകം പോലെ കാണുന്നു....ഒന്നുരണ്ടു ദിവസത്തിനകം ആ മരണക്കുറിയും മാഞ്ഞുപോകും

മരണത്തോടുകൂടി മനുഷ്യന്റെ എല്ലാം അവസാനിച്ചുവോ? ഒരെത്തും പിടിയും കിട്ടുന്നില്ല....മരിച്ചുപോയ പ്രിയപ്പെട്ടവരെക്കുറിച്ചോർത്തു.. നാരായണ... ചാത്തുണ്ണി...ഒടുവിൽ ഗോപാലേട്ടനും. അവരെല്ലാം എങ്ങോട്ടു പോയി?....പ്രപഞ്ചത്തിന്റേയും കാലത്തിന്റെയും അനന്തതയിൽ അവർ എന്നെന്നേക്കുമായി അന്തർദ്ധാനം ചെയ്തു. മുമ്പേ പോയ കോടാനുകോടി മനുഷ്യരെ പിന്തുടർന്നുകൊണ്ട്.... ആ പ്രവാഹം ഒരിക്കലും അവസാനിക്കുന്നില്ല...

കോളേജിൽ പഠിച്ച ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒരുപന്യാസത്തിലെ ആശയം തലച്ചോറിൽ തേട്ടിവരുന്നു. മണ്മറഞ്ഞുപോയ സ്നേഹിതന്മാരെക്കുറിച്ച് അനുസ്മരിക്കാൻ ആണ്ടിൽ ഒരുദിവസം പ്രത്യേകം നീക്കി വയ്ക്കണമെന്ന് ആരാണതു പറഞ്ഞത്? ചാറത്ത് ലാംപോ, ഡോക്ടർ ജോൺസണോ?... പറഞ്ഞത് ആരായാലും അതു ശ്രദ്ധേയമായൊരു ഉപദേശമാണ്. ആദ്യം മുതൽക്കേ ഓർത്തുനോക്കട്ടെ.... നാരായണ...

അപ്പോൾ സാരിയുടുത്ത ഒരു സ്ത്രീ ഇടവഴിയിൽനിന്നു പടികേറി കന്നിപ്പറമ്പിലേക്കു വരുന്നു. സൂക്ഷിച്ചുനോക്കി കോർമിനയിലെ മീനാക്ഷിയമ്മ!

മീനാക്ഷിയമ്മ ഇപ്പോഴെന്തിനാണു കന്നിപ്പറമ്പിലേക്കു വന്നത്?--ഗോപാലേട്ടൻ മരിച്ച അന്നും, പിന്നീടൊരിക്കലും ആ മാന്യമഹിള അനുശോചനം പ്രകടിപ്പിക്കാൻ കന്നിപ്പറമ്പിൽ കേറിയിറങ്ങിയിട്ടുണ്ട്. ഗോപാലേട്ടന്റെ പുലകളിയടിയന്തിരത്തിനു രണ്ടു വാഴക്കുലകളും അവർ സംഭാവനയായി കൊടുത്തയച്ചിട്ടുണ്ടായിരുന്നു.....അവരുടെ ഇപ്പോഴത്തെ വരവിന്റെ ഉദ്ദേശ്യം?.....

അച്ഛൻ കോലായിലെ ചാരുകസേരയിൽ ഗോപാലേട്ടന്റെ വിയോഗ ദുഃഖം അയവിറക്കിക്കൊണ്ടു കിടക്കുകയാണ്.

മീനാക്ഷിയമ്മ അകത്തേക്കു പോയില്ല. കോലായിൽത്തന്നെ നിന്ന് അച്ഛനുമായി എന്തോ സംസാരിക്കുകയാണ്. ഔപചാരികസംഭാഷണമല്ല. കാര്യമായ എന്തോ

ദീർഘസംഭാഷണമാണ്. മണിക്കൂർ കഴിഞ്ഞപ്പോൾ താഴെനിന്ന് അച്ഛന്റെ വിളി. 

ശ്രീദര..

അതൊരു വിളിയായിരുന്നില്ല. ഒരു സിംഹഗർജ്ജനമായിരുന്നു. വിളികേട്ട് കോണിയിറങ്ങി കോലായിലേക്കു ചെന്നു.


മീനാക്ഷിയമ്മ അച്ഛന്റെ സമീപം ഒരുകസേരയ്ക്കരികെ നിൽക്കുന്നു മുഖത്തെ സ്വാഭാവികമായ മന്ദഹാസത്തോടുകൂടി

(മീനാക്ഷിയമ്മയുടെ കവിളിൽ ഒരു പുഞ്ചിരിപ്പക്ഷി എപ്പോഴും ഒളിച്ചിരിക്കുന്നുണ്ടാവും.) അച്ഛന്റെ മുഖം മുരിക്കിൻപൂപോലെ ചുവന്നിരിക്കുന്നു. അച്ഛൻ കൈയിൽ ഒരു കടലാസ് നിവർത്തിപ്പിടിച്ചിരിക്കുന്നു. ഒരു കത്ത് “കോർ മീനയിലെ പെൺകുട്ടിക്ക് നീ ഒരു കത്തെഴുതി അയച്ചു. ഇല്ലേ?.."

അച്ഛന്റെ തൊണ്ടയും കൈയും കൈയിലെ കടലാസും വിറകൊള്ളുന്നുണ്ടായിരുന്നു.

എന്താണീ കേൾക്കുന്നത്? എന്താണീക്കാണുന്നത്? ശ്രീധരൻ നിലകിട്ടാത്ത കയത്തിൽപ്പെട്ടപോലെ വീർപ്പുമുട്ടിക്കളിച്ചു. 

അച്ഛന്റെ മിഴികളിലെ രോഷാഗ്നി പൊടുന്നനെ സങ്കടപ്രളയമായി മാറി....കവിളിലൂടെ കണ്ണീരൊഴുകുന്നു.

ശ്രീധരൻ തരിച്ചുനിന്നു. ഒന്നും മനസ്സിലാകുന്നില്ല. നിസ്സഹായനായി നാലുപാടും മിഴിച്ചുനോക്കി. കോലായിലെ പടിഞ്ഞാറെ മൂലയിൽ ദൃഷ്ടി പതിഞ്ഞു.....ഗോപാലേട്ടന്റെ ഒഴിഞ്ഞ മൂല. അച്ഛന്റെ കണ്ണീരും ആ ഒഴിഞ്ഞ മൂലയും കണ്ടപ്പോൾ നിയന്ത്രണം വിട്ടു ശ്രീധരൻ പൊട്ടിക്കരഞ്ഞു പോയി.

ശൂന്യതയിലേക്കു മിഴിച്ചുനോക്കിക്കൊണ്ടിരിക്കയാണ്, അച്ഛൻ... ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുപോയതിൽ ശ്രീധരനു നാണവും പശ്ചാത്താപവും തോന്നി. 'ആപൽഘട്ടത്തിൽ നിന്റെ മനസ്സാക്ഷി നിന്നെ രക്ഷിക്കും.' ഗോപാലേട്ടന്റെ ഉപദേശം അന്തരാത്മാവിൽ പ്രതിദ്ധ്വനിച്ചു. അതു പുതിയൊരു ധൈര്യം പ്രദാനം ചെയ്തു.

അച്ഛന്റെ കൈയിൽനിന്ന് ആ കടലാസ് വാങ്ങി നോക്കി. തന്റെ കൈപ്പടയിലുള്ള ഒരു കത്ത്, വായിച്ചുനോക്കി. വിശ്വസിക്കാൻ കഴിയുന്നില്ല. താനെഴുതിയ വാചകങ്ങൾ തന്നെ. സ്വപ്നം കാണുകയാണോ?

ആ കത്ത് അത്യന്തം സൂക്ഷ്മതയോടെ പരിശോധിച്ചു. കൃതിമക്കത്താണെന്നു മനസ്സിലായി. അങ്ങനെ ഒരു കള്ളക്കത്ത് എഴുതി ഫലിപ്പിക്കാൻ ദേശത്ത് ഒരു വ്യക്തിക്കു മാത്രമേ സാധിക്കു. ആധാരം ആണ്ടിക്ക്.

സംഭവങ്ങൾ ചുരുളുകൾ നിവർന്ന് ശ്രീധരന്റെ മനസ്സിൽ പ്രതിഫലിച്ചു. ആണ്ടിയുടെ അമ്മാളുപരിണയം നാടകം നടന്നുകൊണ്ടിരിക്കെ, പുറത്തു നിന്ന് ചീഞ്ഞ മുട്ടകൊണ്ടുള്ള ഏറ്റു വന്നപ്പോൾ ശ്രീധരൻ പൊട്ടിച്ച പരിഹാസച്ചിരി അന്നു ചിരിച്ചവനെ ഒന്നു കരയിക്കാൻ ആണ്ടിയെടുത്ത വേലയാണിത്. അതു കുറിക്കു കൊണ്ടിരിക്കുന്നു.

കത്തിലെ കമ്പ്യൂട തന്റേതല്ലന്നു പറഞ്ഞാൽ അച്ഛൻ വിശ്വസിക്കുകയില്ല. കോർ മീനയിലെ മീനാക്ഷിയമ്മ അസ്വസ്ഥതയോടെ ശ്രീധരന്റെ മുഖത്തേക്കു തുറിച്ചുനോക്കിക്കൊണ്ടു നിൽക്കുകയാണ് അവരുടെ കവിളിലെ പുഞ്ചിരിപ്പെങ്കിളി പറന്നുപോയിരിക്കുന്നു. ശ്രീധരന്റെ പൊട്ടിക്കരച്ചിലും, കൃഷ്ണൻ മാസ്റ്റരുടെ കണ്ണീരും അവരെ തളർത്തിക്കളഞ്ഞു.

ശ്രീധരൻ മുമ്പ്, നായികയ്ക്കെഴുതിയയച്ച പ്രേമലേഖനത്തിലെ വരികളാണ്,


വള്ളിപുള്ളി വിടാതെ ഈ കത്തിൽ വളരെ വിദഗ്ദമായി പകർത്തിയിരിക്കുന്നത്. തീയതിയും അഭിസംബോധനയും മാത്രമേ മാറ്റിയിട്ടുള്ളൂ. ഗോപാലേട്ടന്റെ മരണത്തിനു രണ്ടു ദിവസം മുമ്പുള്ള തീയതിയാണ് കാണുന്നത്. മീനാക്ഷിയമ്മ കൃഷ്ണൻമാരുടെയടുത്ത് കംപ്ലൈന്റ് ചെയ്യാൻ ഇത്രയും ദിവസം വൈകിയത്, കന്നിപ്പറമ്പിലെ പുല കഴിയട്ടേ എന്ന ഉദാര മനോഭാവം വെച്ചുകൊണ്ടായിരിക്കണം.

“ഞാൻ ആർക്കും കത്തയച്ചിട്ടില്ല ഇത് ഞാനെഴുതിയതല്ല!" ശ്രീധരൻ ഉച്ചസ്വരത്തിൽ വാദിച്ചു.

സത്യവാനായ കൃഷ്ണൻ മാസ്റ്റർ ശ്രീധരന്റെ മുഖത്തേക്കു സങ്കടത്തോടെ ഒന്നു നോക്കി: “ഇതു നിന്റെ കൈയക്ഷരമാണല്ലോ, ശ്രീധരാ “അല്ല എന്റെ കൈയക്ഷരം കോപ്പിയടിച്ചതാണ്. ഉണ്ണീരിനായർ മാസ്റ്റർ

ട്യൂഷൻ പഠിപ്പിച്ചിരുന്ന ആ കുട്ടിക്ക് ഞാൻ മുമ്പ് അയച്ച കത്ത്, അങ്ങനെത്തന്നെ പകർത്തിവിട്ടിരിക്കയാണ്. ആണ്ടിഗുമസ്തൻ പറ്റിച്ച പണിയാണ്. അന്നു ഞങ്ങൾ അയാളുടെ നാടകം മുടക്കിയതിന്റെ പക വീട്ടാൻ.-ആ പഴയ കത്ത് ഉപയോഗപ്പെടുത്താൻ കൊടുത്ത് ആ കുട്ടിയുടെ അച്ഛൻ ആണ്ടിഗുമസ്തനെ സഹായിച്ചിട്ടുണ്ടാവണം.” ശ്രീധരൻ ഒരു കുറ്റാന്വേഷണവിദനെപ്പോലെ ആ പുതിയ പ്രേമലേഖനത്തിന്റെ പശ്ചാത്തലം ഗണിച്ചെടുത്തു സമർത്ഥിച്ചു.

പക്ഷേ, അതെങ്ങനെ തെളിയിക്കും?

“ഇവൻ മുമ്പൊരിക്കൽ ഇങ്ങനെയൊരു കേസുണ്ടാക്കിയവനാണ്, അച്ഛൻ, അന്യായക്കാരി കോർ മീനയിലെ മീനാക്ഷിയമ്മയുടെ ഭാഗം ചേർന്നു മൊഴികൊടുക്കുന്നു; വിചാരണചെയ്യപ്പെടുന്ന പ്രതി ഒരു പൂർവ്വശിക്ഷക്കാരനാണെന്ന്.

പെട്ടെന്നാണ് ശ്രീധരന്റെ ദൃഷ്ടി കത്തിലെ അഭിസംബോധനയിൽ തുളഞ്ഞുകയറിയത്. "പ്രിയപ്പെട്ട സൗധാമിനി' എന്നാണെഴുതിയിരിക്കുന്നത്.

ആത്മരക്ഷയ്ക്കുള്ള ആയുധം വീണുകിട്ടി!

(പുതിയ കത്തിൽ ഒരക്കവും ഒരുവാക്കും മാത്രമാണ് ആണ്ടി മാറ്റി എഴുതിയത്. അതിൽ വാക്കു പിഴച്ചു. ആധാരത്തിന്റെ സൗദാമിനി, സൗധാമിനിയായിപ്പോയി ശ്രീധരൻ മീനാക്ഷിയമ്മയ്ക്ക് ആ അക്ഷരത്തെറ്റു ചൂണ്ടിക്കാണിച്ചു കൊടുത്തു. കോളേജ് വിദ്യാഭ്യാസം സിദ്ധിച്ച് യുവസാഹിത്യകാരൻ കൂടിയായ ശ്രീധരന് ഒരു പെൺകുട്ടിയുടെ പേരു ശരിക്കെഴുതാൻ അറിഞ്ഞു കൂടാതായിപ്പോയോ?

മീനാക്ഷിയമ്മയുടെ കവിളിലെ പുഞ്ചിരിപ്പക്ഷി ചിറകടിച്ചു പറന്നു. അവർക്കു കാര്യം മനസ്സിലായി. അവരൊരു മജിസ്റ്റ്രേട്ടിന്റെ മകളല്ലേ? മീനാക്ഷിയമ്മ ശ്രീധരന്റെ മുഖത്തേക്കു നോക്കി ഒരു കുസൃതിച്ചിരി ചിരിച്ചു.

കഴിഞ്ഞതെല്ലാം ഒരു തമാശയായിക്കരുതിയാൽ മതി എന്നർത്ഥത്തില്. മീനാക്ഷിയമ്മ ശ്രീധരന്റെ കൈയിൽനിന്ന് ആ സൗധാമിനിക്കത്ത് വാങ്ങി കഷണം കഷണമായി പിച്ചിച്ചീന്തി, ചുരുട്ടി പറമ്പിലേക്കു വലിച്ചെറിഞ്ഞു, അതു തെങ്ങിൻ ചുവട്ടിലെ എച്ചിലിലകൾക്കിടയിൽ ചെന്നു വീണു.

കൃഷ്ണൻമാരുടെ മുഖത്തേക്ക് പശ്ചാത്താപം സ്മരിക്കുന്ന ഒരു നോട്ടമയച്ചുകൊണ്ട് മീനാക്ഷിയമ്മ മൊഴിഞ്ഞു: “സർ, ഐ ബെഗ് യുവർ പാർഡൻ ഫോർ ക്രിയേറ്റിംഗ് ദിസ് സീൻ. ഇൻ യുവർ പ്രസന്റ് സ്റ്റേറ്റ് ഓഫ് ബെറീവ്മെന്റ്. പ്ലീസ് ഫൊർഗെറ്റ്  എബൗട്ട് ഇറ്റ്. ദി ബോയ് ഈസ് ഇന്നൊസെന്റ്. സംബഡി ഹാസ് പ്ലേയ്ഡ് എ wigl solos......."

അതും പറഞ്ഞ് മീനാക്ഷിയമ്മ, ശ്രീധരന്റെ അമ്മയെ കാണാൻ അകത്തേക്കു കടന്നുപോയി.

ശ്രീധരൻ ഒരു ദീർഘനിശ്വാസം വിട്ടു. ആധാരം ആണ്ടിയെപ്പറ്റി ഓർത്തു. “ആധാരം ആണ്ടി, പഹയാ, നീ അതിരാണിപ്പാടത്തു ജനിച്ചതിനു പകരം അമേരിക്കയിലാണു ജനിച്ചിരുന്നതെങ്കിൽ കള്ളച്ചെക്കെഴുതി നീ ഒരു കോടീശ്വരനായിത്തീരുമായിരുന്നു.....

അപ്പോൾ ഒരു പച്ച ഫ്ളാനൽത്തലക്കെട്ട് പടിക്കൽ പൊങ്ങിവരുന്നു. ആരാണത്?

കിട്ടൻറൈറ്റരലേല?

കിട്ടൻ റൈറ്റർ തന്നെ, ആൾ ആകപ്പാടെ മെലിഞ്ഞു കോലംകെട്ടു പോയിരിക്കുന്നു. എന്തുപറ്റി കിട്ടൻറൈറ്റർക്ക്?

കിട്ടൻ റൈറ്റർരെ കണ്ടപ്പോൾ ശ്രീധരന് ഉള്ളിൽ ചിരിവന്നു. കിട്ടൻ റൈറ്റരെ ആളുകൾ ഇപ്പോൾ “കിട്ടൻ മജിസ്ട്രേട്ട്' എന്നാണു വിളിക്കുന്നത് മൂപ്പർക്ക് ഈ പുതിയ സ്ഥാനപ്പേരു കിട്ടിയതിന്റെ പിന്നിലെ കഥയോർത്തിട്ടാണ് ശ്രീധരൻ ചിരിച്ചുപോയത്.

ഒരുദിവസം രാവിലെ കിട്ടൻ റൈറ്റർ, പട്ടണത്തിൽനിന്നും കുറച്ചു ദൂരെയുള്ള ചെമ്മണ്ണൂരിലെ ഒരു സ്നേഹിതനെക്കാണാൻ യാത്രപുറപ്പെട്ടു. ചെമ്മണ്ണൂരിലെത്താൻ പുഴ കടക്കണം. കടവുതോണിയിൽ കയറി. തോണിയിൽ വേറെ യാത്രക്കാരാരുമുണ്ടായിരുന്നില്ല. കടവിറങ്ങാറായപ്പോൾ കിട്ടൻറൈറ്റർ വളരെ ഗൗരവത്തോടെ തോണിക്കാരനോട് ഇങ്ങനെ പറഞ്ഞു: “എഡോ, മജിസ്ട്രേട്ട് തോണിയിലുണ്ടായിരുന്നോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഇല്ലെന്നു പറഞ്ഞേക്കണം.

കേട്ടോ?

ആ അരുളപ്പാടു കേട്ടു തോണിക്കാരൻ പറങ്ങോടൻ ഒന്നു ഞെട്ടിപ്പോയി. വായ്ക്കടയ്ക്കൽ കൈയുംവെച്ച് ഓച്ഛാനിച്ചു നിന്നുകൊണ്ട് പറങ്ങോടൻ ഉത്തരം മുളി ഓങ്ഹ്...." കടത്തുകൂലിയെപ്പറ്റി മിണ്ടിയതുമില്ല.

നെഞ്ഞത്തും കൈപ്പടങ്ങളിലും സ്വർണ്ണക്കുടുക്കുകൾ മിന്നുന്ന പട്ടു കുപ്പായമിട്ട്, തലയിലൊരു സാൽവയും ചുറ്റിക്കെട്ടി, തോണിയിൽ വന്നു കയറിയ ആളെ കണ്ടപ്പോൾ തന്നെ, കക്ഷി ഒരു ഉദ്യോഗസ്ഥനായിരിക്കുമെന്ന് പറങ്ങോടൻ ഊഹിച്ചിരുന്നു. മജിസ്ട്രേട്ടാണെന്നു കേട്ടപ്പോൾ പറങ്ങോടന്റെ ഉള്ളിലങ്കുരിച്ച വിസ്മയമൊന്നും പറയണ്ട. തന്റെ തോണിയിൽ ഒരു മജിസ്ട്രേട്ട് പൊറുപ്പിക്കാൻ കഴിഞ്ഞില്ല പറങ്ങോടന്. വഴിയേ പോകുന്ന ആളുകളെ വിളിച്ചുവരുത്തി അവൻ ആ വാർത്ത്, വളരെ സ്വകാര്യമായിത്തന്നെ വിളമ്പിക്കൊടുത്തു: “മജിസ്റ്റ്രേട്ടെജമാനൻ

അങ്ങോട്ടു പോയിട്ടുണ്ട്, ഗ്രാമീണരുടെ ജിജ്ഞാസയ്ക്കു തീപിടിച്ചു. അവരിലധികംപേരും, ഒരു മജിസ്ട്രേട്ടിനെ ഇതേവരെ നേരിൽ കണ്ടിട്ടില്ല

“മൂപ്പരെന്തോ കേസന്വേഷണത്തിനു നേരിട്ടിറങ്ങിയതായിരിക്കും.” അവർ തമ്മില് തമ്മില് അഭിപ്രായപ്പെട്ടു.

മജിസ്ട്രേട്ട് മഹാനെ ഒന്നു കണ്ടിട്ടുപോകാം- ചിലർ അവിടെ തങ്ങി നിന്നു. കിട്ടൻറൈറ്റർ സ്നേഹിതനേയും കണ്ട്, കടവത്തു മടങ്ങിയെത്തിയപ്പോൾ
കൊതിയോടും ആദരവോടും കൂടി കാത്തുനിൽക്കുന്നു ഗ്രാമീണസംഘം.

കിട്ടൻറൈറ്റർ അൽപം അമ്പരന്നു.

അപ്പോൾ ആൾക്കൂട്ടത്തിൽനിന്ന് ഒരപശബ്ദം: “അല്ലാ, ഇത്

കിട്ടൻറൈറ്റരലേല
കിട്ടൻറൈറ്റരെ നല്ല പരിചയമുണ്ടായിരുന്ന കിഴവൻ കുഞ്ഞുണ്ണി വൈദ്യരുടെ പ്രഖ്യാപനം. “എഡോ കിട്ടാ, നിനക്കെന്നാണ് മജിസ്ട്രേട്ട്യാഗം കിട്ടിയത്? എന്നൊരു പരിഹാസച്ചോദ്യവും.

കിട്ടൻറൈറ്റർ ഒക്കത്തുനിന്നും പൊടിഡെപ്പിയെടുത്തു തുറന്ന് ഒരു നുള്ളു പൊടി മൂക്കിലേക്കു തള്ളി, മനസ്സാന്നിദ്ധ്യം വരുത്തി, വൈദ്യരെ നേരിട്ടു: “ആരുപറഞ്ഞു ഞാൻ
മേജിസ്‌ട്രേട്ടാണ് 

നീ തന്നെയല്ലേ ഈ തോണിക്കാരൻ പറങ്ങോടനോടു പറഞ്ഞത്.

മേജിസ്‌ട്രേറ്റാണെന്ന് 
മജിസ്ട്രേറ്റ് തോണിയിലുണ്ടായിരുന്നോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറഞ്ഞേക്കണം ഞാൻ അത്രയേ പറഞ്ഞിട്ടുള്ളൂ. പറഞ്ഞത് അപുകാരമായിരുന്നുവെന്ന് പറങ്ങോടനും തലകുലുക്കി

സമ്മതിക്കേണ്ടിവന്നു. കിട്ടൻ റൈറ്റർ ഞെളിഞ്ഞുനിന്നു: “ഞാൻ പറഞ്ഞതു നേരാണ്-മജിസ്ട്രേറ്റ് തോണിയിൽ വന്നിട്ടില്ല.

കീട്ടൻറൈറ്റർ ഒരു നുള്ള് പൊടികൂടി വലിച്ചുകേറ്റി മുഖം കുടഞ്ഞു മൂക്കു ചുളിച്ചുകൊണ്ടു വൈദ്യരേയും ആ മൂപ്പരിഷയേയും പുച്ഛ രസത്തോടെ ഒന്നു നോക്കി.

കിട്ടൻറൈറ്റർ വാക്സാമർത്ഥ്യംകൊണ്ട് അന്ന് അങ്ങനെ രക്ഷപ്പെട്ടെങ്കിലും പൊതുജനം വിട്ടില്ല. മജിസ്ട്രേറ്റ് എന്ന പേര് തലയിൽ വെച്ചുകെട്ടിക്കൊടുത്തു.

“ബമജിസ്ട്രേറ്റ്' എന്നു പറയുംപോലെ. തോണി മജിസ്ട്രേറ്റ് എന്നും ചില രസികന്മാർ കിട്ടൻറൈറ്റരെ വിളിക്കാറുണ്ട്

കോലായിലെ ബഞ്ചിൽ കൂനിക്കൂടിയിരിക്കുന്ന കിട്ടൻ റൈറ്ററെ കണ്ടപ്പോൾ ശ്രീധരനു സഹതാപം തോന്നി. ആൾ ആകപ്പാടെ ശോഷിച്ചു വിളറിയിട്ടുണ്ട്. തലക്കെട്ടഴിച്ചപ്പോൾ പറ്റെ കോപ്പ് ചെയ്ത തലയാണു കണ്ടത്.

മൂപ്പർ ടൈഫോയ്ഡ് പിടിച്ചു കിടപ്പിലായിരുന്നുവത്രേ. ഗോപാലേട്ടൻ മരിച്ചിട്ട്, കന്നിപ്പറമ്പിൽ ഇതേവരെ വരാൻ കഴിയാതെപോയത് അതുകൊണ്ടാണ്. ഇപ്പോഴും നല്ലപോലെ നടക്കാറായിട്ടില്ല.

ഗോപാലന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ചു കൃഷ്ണൻമാസ്റ്റർ സങ്കടരത്തിൽ പറഞ്ഞുകേൾപ്പിച്ചപ്പോൾ കിട്ടൻ റൈറ്റർ ഒരു വേദാന്തിയുടെ മട്ടിൽ മൊഴിഞ്ഞു: “മാഷ്, നിത്യരോഗിയായിരുന്ന ഗോപാലൻറൈറ്റർ വാസ്തവത്തിൽ മരിക്കുകയല്ലാ മോക്ഷം പ്രാപിക്കുകയാണുണ്ടായത് "

കൃഷ്ണൻമാസ്റ്റർ ഒരു ദീർഘശ്വാസംകൊണ്ട് ആ തത്ത്വചിന്തയെ പിന്താങ്ങി.

“എന്നാൽ കിട്ടൻ റൈറ്റർ അൽപം സ്വരപ്പതർച്ചയോടെ തുടർന്നു: “ആന കുത്തിയാൽ ഏശാത്ത ആരോഗ്യമുള്ളവരെ ഈരൻ പച്ചയോടെ
കശാപ്പുചെയുന്നതു കണ്ടു സഹിക്കാൻ കഴിയുന്നില്ല. “കിട്ടൻ ആരെപ്പറ്റിയാണു പറയുന്നത്?” മാസ്റ്റർ ചോദിച്ചു.

കിട്ടൻ റൈറ്റർ കുറച്ചുനേരം ഒന്നും പറയാതെ ദൂരെ ആകാശത്തിലേക്കു തുറിച്ചു നോക്കിക്കൊണ്ടിരുന്നു. പിന്നെ കീഴ്ച്ചുണ്ടു കടിച്ച്, തലയാട്ടിക്കൊണ്ടു ഗദ്ഗദസ്വരത്തിൽ മൊഴിഞ്ഞു: “എന്റെ തുച്ഛൻ!'

തുപ്രന്റെ ദുർമ്മരണവാർത്ത കിട്ടൻ റൈറ്റർ വിവരിച്ചു കേൾപ്പിച്ചു:

കിട്ടൻറൈറ്റരുടെ പറമ്പിൽ ഒരു പീറ്റത്തെങ്ങ് ഉണങ്ങിത്തുടങ്ങിയിരുന്നു. അതു മുറിച്ചുകളയാൻ തീരുമാനിച്ചു. തുപ്തനു വേറെ ജോലിത്തിരക്കുണ്ടായിരുന്നുവെങ്കിലും ലേറ്റർ മൊതലാളി' അക്കാര്യം സൂചിപ്പിച്ചപ്പോൾ തുപ്തൻ ഏറ്റെടുത്ത മറ്റു ജോലികൾ മാറ്റിവെച്ച്, കോടാലിയും കയർച്ചുരുളുമായി ഉടൻ സ്ഥലത്തു വന്നുചേർന്നു.

തെങ്ങിൽ കയറി, മുകളിൽ ഇരിപ്പിടം കെട്ടിയുറപ്പിച്ചു. കുരൽ വെട്ടിത്തുടങ്ങി. തെങ്ങിന്റെ മദ്ധ്യം ഉള്ളിൽ പൊത്തോടിയിരുന്ന വസ്തുത, പാവം തുപ്തൻ മനസ്സിലാക്കിയിരുന്നില്ല. കുരൽ തള്ളിവീഴ്ത്തിയപ്പോൾ തെങ്ങ് നടു പൊട്ടിപ്പിളർന്ന്, കുരലും പകുതിത്തെങ്ങും ഇരിപ്പിടവും തുപ്തനും കോടാലിയും എല്ലാംകൂടി കോലാഹലത്തോടെ കന്മതിലിന്മേൽ വന്നു പതിച്ചു. നെഞ്ഞും ചുമലുകളും ചമ്മന്തിയായി, തലമണ്ടയും തകർന്ന്, ഗുപ്തൻ സിദ്ധികൂടി...

ആ രംഗം ശ്രീധരൻ മനസ്സിൽ കാണുന്നു. തീവണ്ടിയെഞ്ചിൻ കേറിയ എരുമക്കാരത്തിപ്പൊന്നമ്മയെപ്പോലെ, നടുപ്പുറം കൊണ്ടു ബഖല പൊക്കി നട്ടെല്ല നുറുങ്ങി, കൊമ്പൻ സ്രാവുകൾക്കിരയായ അറബി അഹമ്മദിനെപ്പോലെ, കന്മതിലിൽ വീണ് ആനപ്തൻ അപമൃത്യുവിന്റെ അങ്കക്കളരിയിൽ പ്രദർശനം നടത്തുന്ന ആ രംഗം!.... കാഥികൻ വിരിപ്പിൽ ഇബ്രാഹിമിന്റെ വീട്ടിൽനിന്നു മടങ്ങുമ്പോൾ, റോഡരുകിലെ പറമ്പിലെ പീറ്റത്തെങ്ങിന്റെ മുതുകിൽ ആകാശസവാരിചെയ്യുന്ന ഗുപ്തനെ അവസാനമായി കണ്ടതും ശ്രീധരൻ അനുസ്മരിച്ചു.

ഗുരുവും രക്ഷിതാവുമായിരുന്ന 'ലേറ്റർ മുതലാളി'യുടെ മുന്നിൽ വെച്ചു തന്നെ തുപ്തൻ ചാവാനിടയായ വിധിവൈപരീത്യമോർത്ത്, കൃഷ്ണൻ മാസ്റ്റർ തനിയേ ചിരിച്ചു. അനുജൻ ഒതേനന്റെ മരണത്തെപ്പറ്റി ഏട്ടൻ കോമക്കുറുപ്പ് ചാപ്പനോടു പറഞ്ഞ വാക്കുകൾ (വടക്കൻ പാട്ടിൽനിന്ന്) മാസ്റ്റർ പാടിക്കേൾപ്പിച്ചു: “കൊണ്ടുനടന്നതും നീയേ ചാപ്പാ കൊണ്ടുപോയ് കൊല്ലിച്ചതും നീയേ ചാപ്പാ.


68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക