സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ്ഞു. തറവാടുഭവനം മാത്രം ബാക്കിയുണ്ട്. അത് ആർക്കും വിക്കാൻ പാടില്ല. വിറ്റമാറാൻ വഹകളില്ലാതെ കുഞ്ഞിക്കേളുമേലാൻ വലിയ വിഷമത്തിലായി. കേളാഞ്ചേരിയില് പഴയൊരു നിക്ഷേപമുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്. അത് എവിടെയാണു കുഴിച്ചിട്ടിരിക്കുന്നത്? കുഞ്ഞിക്കേളുമേലാൻ തിരച്ചിൽ തുടങ്ങിയിരിക്കയാണ്.
കാരണവന്മാർ നിലയറയിൽ സൂക്ഷിച്ചിരുന്ന പുരാതനവസ്തുക്കളും കാഴ്ചപ്പണങ്ങളും മറ്റും കടന്നുകഴിഞ്ഞു. നിലയം കാലിയാണ്. നിലയറ കഴിച്ചുനോക്കിയാൽ നിധി കാണുമെന്നു മേലാൻ ഊഹിച്ചു. ഒറ്റയ്ക്കു കഴിച്ചു നിക്ഷേപം കണ്ടെടുക്കണം. മറ്റാരും അറിയാൻ പാടില്ല. ചങ്ങാതിമാർ ചതിക്കും. കുടക്കാർ പാഞ്ഞെത്തി പിടികൂടും. അങ്ങനെ ഒറ്റയ്ക്കു ഗവേഷണം തുടങ്ങി. തളർന്നുപോയി. കൈക്കോട്ടെടുത്തു കിളയ്ക്കാനും ഇരുമ്പു പാരകൊണ്ടു നിലം കുഴിക്കാനും ശേഷിയില്ല. എന്തെങ്കിലും പ്രവർത്തിക്കാൻ തുടങ്ങണമെങ്കിൽ ആദ്യം റാക്കി കുടിക്കണം. കുടിച്ചാൽ എണിക്കാൻ വയ്യ. ദേഹസ്ഥിതി അങ്ങനെയായിത്തീർന്നിരിക്കുന്നു. ഇടതുകാലിലെ മന്ത് അഭിവൃദ്ധിപ്രാപിച്ചുവരികയാണ്. ഒറ്റക്കണ്ണിന്റെ ശക്തിക്ഷയം കാരണം, കറുത്ത കണ്ണട ഉപേക്ഷിക്കേണ്ടിവന്നു. മേലാൻ വിശ്വസ്തഭൃത്യനായ കേളനെ വിളിച്ചുവരുത്തി, നിധി കണ്ടുകിട്ടിയാൽ നല്ലാരു സംഖ്യ കേളനു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. മേലാ വാക്കും പഴയ ചാക്കും ഒരുപോരലയാണെന്നു കേളനറിയാം. കേളഞ്ചേരിയിലെ നിധിയെപ്പറ്റി കേളനും കേട്ടിട്ടുണ്ട്. മേലാനെ കബളിപ്പിച്ച് നിധിയിൽ നിന്നു കുറെ വാരിയെടുക്കാമെന്ന ദുരാലോചനയോടുകൂടിയാണ്, കൈക്കോട്ടും കട്ടപ്പാരയുമായി രാത്രിയിൽ കേളൻ വന്നു ചേർന്നത്.
റാക്കുകുപ്പിയും അരികെവെച്ച് മേലാൻ മൂലയിൽ ഇരിക്കുന്നു; കേളന്റെ കൈക്കോട്ട് ലോഹഭാജനത്തിൽ തട്ടുന്ന മുഹൂർത്തം ചെവിയോർത്തുകൊണ്ട്
കേളാ.....
എന്താ മേലാഞ്ഞേ?
“നിധി കിട്ടിയ കാര്യം നീ ആരോടെങ്കിലും പറയോ?"
“ഇല്ല മേലാനേ ഒരു കുട്ടിനോടും മിണ്ടുല “പറഞ്ഞാൽ നിന്റെ നാവ് ഞാനരിയും.
മേലാൻ കുപ്പിയിൽനിന്നു റാക്ക് വായിലൊഴിച്ച് കുപ്പി കാലിയാക്കി വലിച്ചെറിഞ്ഞ്, രണ്ടാമത്തെ കുപ്പിയെടുത്ത് അതിന്റെ മൊളിയിലത്തിരുക്കു കടിച്ചുവലിച്ചുരി മുമ്പിൽ തയ്യാറാക്കിവെച്ചു....
കേളാ..."
"എന്താ മേലാഞ്ഞേ?
“നിധി കിട്ടിയ കാര്യം നി ആരോടെങ്കിലും പറയ്വോ?"
“ഇല്ല മേലാനേ
“മിണ്ടിയാൽ നിന്റെ കണ്ണ് ഞാൻ ചൂന്നെടുക്കും........ ആ ഭീഷണി കേട്ടു കേട്ടു കേളന് ഇളിച്ചംപിടിച്ചു; മേലാൻ ഒന്നു മിണ്ടാണ്ടിരികേ ഇങ്ങനെ പിറുപിറുത്താൽ നിധി മറഞ്ഞുകളയും നിധി, മിണ്ടാതെ മാന്തണമെന്നാണ് പ്രമാണം."
അതു കേട്ടപ്പോൾ മേലാൻ അടങ്ങി.
നിലയറ അരയോളം ആഴത്തിൽ കുഴിച്ചു മാന്തി നോക്കി. കിട്ടിയത് മണാങ്കട്ട “എന്നാൽ പിന്നെ നിധി പടിഞ്ഞാറ്റയിലായിരിക്കും. മേലാൻ ഉറപ്പിച്ചു പറഞ്ഞു. കേളൻ പടിഞ്ഞാറ്റയിൽ കിതുടങ്ങി.
ആ മുറിയുടെ മൂലയിൽനിന്ന് ഒരു ഉറുക്കു കിട്ടി. പഴയ ഒരുറുക്ക്. ചെമ്പുകൊണ്ടുള്ള ഉറുക്ക്. തുറന്നുനോക്കിയപ്പോൾ ഉള്ളിൽ ചെമ്പോലച്ചുരുൾ. ചെമ്പോലച്ചുരുൾ നിവർത്തിനോക്കിയപ്പോൾ, നിറയെ ചക്രങ്ങളും മന്ത്രാക്ഷരങ്ങളും വരച്ചുവച്ചിരിക്കുന്നു. ഉറുക്കു കിട്ടിയ സ്ഥലത്തിനടുത്തുതന്നെ നിധിയും കുഴിച്ചിട്ടിട്ടുണ്ടായിരിക്കുമെന്ന് മേലാൻ
ഉറപ്പിച്ചു. കേളൻ കൈക്കോട്ടുകൊണ്ടും കട്ടപ്പാരകൊണ്ടും മുറിയിലെ ഓരോ അംഗുലം നീലവും ആഴത്തിൽ കുഴിച്ചുമാന്തി.
ഒരു ചുക്കും കണ്ടുകിട്ടിയില്ല.
“നിധി മറഞ്ഞുകളഞ്ഞല്ലോ മേലാ.....
ഇനിയെന്തഹ്
മേലാനേ
"
മേലാൻ മിണ്ടുന്നില്ല.
മൂന്നുകുപ്പി ചാരായം മുഴുവനും മോന്തിത്തീർത്തു. ബോധമറ്റ്, ഇടത്തെ മന്തുകാലും വെളിക്കുകാട്ടി പകുതി വായും തുറന്നു ചെരിഞ്ഞു കുത്തിക്കിടക്കുകയാണ് കേളഞ്ചേരി കുഞ്ഞിക്കേളുമേലാൻ. മേലാനെ ആ നിലയിൽ വീട്ട്, കൈക്കോട്ടും കുട്ടപ്പാരയും ഒരു മൂലയിൽ നിക്ഷേപിച്ച്
സ്വയം ശപിച്ചുകൊണ്ട് കേളൻ തന്റെ പുരയിലേക്കു നടന്നു. കേളഞ്ചേരിയിലെ സർപ്പം ഇളകി. പതുക്കെ പടിഞ്ഞാറ്റയിലേക്കിഴഞ്ഞുവന്നു. തറവരെ കുഴിച്ചുമാന്തിയിട്ടിരിക്കുന്ന പഴമണ്ണിന്റെ ഗന്ധം നുകർന്നു കൊണ്ട് ആ കാളസർപ്പം മുറി മുഴുവനും ഇഴഞ്ഞുകളിച്ചു. റാക്കുകുപ്പികൾ ഒന്നു നാറ്റി നോക്കി...മേലാനെ ഒന്നു വലംവച്ചു. കിളച്ചു മറിച്ചിട്ടിരിക്കുന്ന മൺകട്ടയിൽ എഴുന്നേറ്റുനിന്നു......പടം വിടർത്തി. മെല്ല പുള്ളിക്കഴുത്തു തിരിച്ച് പത്മരാഗക്കല്ലുകൾ പോലുള്ള കണ്ണുകൾ പ്രകാശിപ്പിച്ച് മുറി മുഴുവനും ഒന്നുഴിഞ്ഞു നോക്കി... ആട്ടം തുടങ്ങി.....
സാധുക്കൾക്ക് അന്നദാനത്തോടുകൂടി ഗോപാലേട്ടന്റെ പുലയടിയന്തിരം അവസാനിച്ചു.
ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും പിരിഞ്ഞുപോയി.
ശരീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ ചിന്താമഗ്നനായി കിടക്കുകയാണ്. ഗോപാലേട്ടനെ സംബന്ധിച്ച ശേഷക്രിയകളെല്ലാം കഴിഞ്ഞു. ദരിദ്രപ്പരിഷകൾ സദ്യയുണ്ട്, പറമ്പിലെ തെങ്ങിൻ ചുവട്ടിലും മറ്റും വലിച്ചെറിഞ്ഞ എച്ചിലിലകളിലെ അവശിഷ്ടം നക്കിത്തിന്നു നായ്ക്കളും, പൊട്ടും പൊടികളും കൊത്തിപ്പെറുക്കിത്തിന്നുതീർത്തു കാക്കകളും പിരിഞ്ഞുപോയി.
തെക്കേമുറ്റത്ത് വട്ടത്തിൽ ചാണകം മെഴുകിയ ബലിക്കളം മൃത്യുവിന്റെ തിലകം പോലെ കാണുന്നു....ഒന്നുരണ്ടു ദിവസത്തിനകം ആ മരണക്കുറിയും മാഞ്ഞുപോകും
മരണത്തോടുകൂടി മനുഷ്യന്റെ എല്ലാം അവസാനിച്ചുവോ? ഒരെത്തും പിടിയും കിട്ടുന്നില്ല....മരിച്ചുപോയ പ്രിയപ്പെട്ടവരെക്കുറിച്ചോർത്തു.. നാരായണ... ചാത്തുണ്ണി...ഒടുവിൽ ഗോപാലേട്ടനും. അവരെല്ലാം എങ്ങോട്ടു പോയി?....പ്രപഞ്ചത്തിന്റേയും കാലത്തിന്റെയും അനന്തതയിൽ അവർ എന്നെന്നേക്കുമായി അന്തർദ്ധാനം ചെയ്തു. മുമ്പേ പോയ കോടാനുകോടി മനുഷ്യരെ പിന്തുടർന്നുകൊണ്ട്.... ആ പ്രവാഹം ഒരിക്കലും അവസാനിക്കുന്നില്ല...
കോളേജിൽ പഠിച്ച ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒരുപന്യാസത്തിലെ ആശയം തലച്ചോറിൽ തേട്ടിവരുന്നു. മണ്മറഞ്ഞുപോയ സ്നേഹിതന്മാരെക്കുറിച്ച് അനുസ്മരിക്കാൻ ആണ്ടിൽ ഒരുദിവസം പ്രത്യേകം നീക്കി വയ്ക്കണമെന്ന് ആരാണതു പറഞ്ഞത്? ചാറത്ത് ലാംപോ, ഡോക്ടർ ജോൺസണോ?... പറഞ്ഞത് ആരായാലും അതു ശ്രദ്ധേയമായൊരു ഉപദേശമാണ്. ആദ്യം മുതൽക്കേ ഓർത്തുനോക്കട്ടെ.... നാരായണ...
അപ്പോൾ സാരിയുടുത്ത ഒരു സ്ത്രീ ഇടവഴിയിൽനിന്നു പടികേറി കന്നിപ്പറമ്പിലേക്കു വരുന്നു. സൂക്ഷിച്ചുനോക്കി കോർമിനയിലെ മീനാക്ഷിയമ്മ!
മീനാക്ഷിയമ്മ ഇപ്പോഴെന്തിനാണു കന്നിപ്പറമ്പിലേക്കു വന്നത്?--ഗോപാലേട്ടൻ മരിച്ച അന്നും, പിന്നീടൊരിക്കലും ആ മാന്യമഹിള അനുശോചനം പ്രകടിപ്പിക്കാൻ കന്നിപ്പറമ്പിൽ കേറിയിറങ്ങിയിട്ടുണ്ട്. ഗോപാലേട്ടന്റെ പുലകളിയടിയന്തിരത്തിനു രണ്ടു വാഴക്കുലകളും അവർ സംഭാവനയായി കൊടുത്തയച്ചിട്ടുണ്ടായിരുന്നു.....അവരുടെ ഇപ്പോഴത്തെ വരവിന്റെ ഉദ്ദേശ്യം?.....
അച്ഛൻ കോലായിലെ ചാരുകസേരയിൽ ഗോപാലേട്ടന്റെ വിയോഗ ദുഃഖം അയവിറക്കിക്കൊണ്ടു കിടക്കുകയാണ്.
മീനാക്ഷിയമ്മ അകത്തേക്കു പോയില്ല. കോലായിൽത്തന്നെ നിന്ന് അച്ഛനുമായി എന്തോ സംസാരിക്കുകയാണ്. ഔപചാരികസംഭാഷണമല്ല. കാര്യമായ എന്തോ
ദീർഘസംഭാഷണമാണ്. മണിക്കൂർ കഴിഞ്ഞപ്പോൾ താഴെനിന്ന് അച്ഛന്റെ വിളി.
ശ്രീദര..
അതൊരു വിളിയായിരുന്നില്ല. ഒരു സിംഹഗർജ്ജനമായിരുന്നു. വിളികേട്ട് കോണിയിറങ്ങി കോലായിലേക്കു ചെന്നു.
മീനാക്ഷിയമ്മ അച്ഛന്റെ സമീപം ഒരുകസേരയ്ക്കരികെ നിൽക്കുന്നു മുഖത്തെ സ്വാഭാവികമായ മന്ദഹാസത്തോടുകൂടി
(മീനാക്ഷിയമ്മയുടെ കവിളിൽ ഒരു പുഞ്ചിരിപ്പക്ഷി എപ്പോഴും ഒളിച്ചിരിക്കുന്നുണ്ടാവും.) അച്ഛന്റെ മുഖം മുരിക്കിൻപൂപോലെ ചുവന്നിരിക്കുന്നു. അച്ഛൻ കൈയിൽ ഒരു കടലാസ് നിവർത്തിപ്പിടിച്ചിരിക്കുന്നു. ഒരു കത്ത് “കോർ മീനയിലെ പെൺകുട്ടിക്ക് നീ ഒരു കത്തെഴുതി അയച്ചു. ഇല്ലേ?.."
അച്ഛന്റെ തൊണ്ടയും കൈയും കൈയിലെ കടലാസും വിറകൊള്ളുന്നുണ്ടായിരുന്നു.
എന്താണീ കേൾക്കുന്നത്? എന്താണീക്കാണുന്നത്? ശ്രീധരൻ നിലകിട്ടാത്ത കയത്തിൽപ്പെട്ടപോലെ വീർപ്പുമുട്ടിക്കളിച്ചു.
അച്ഛന്റെ മിഴികളിലെ രോഷാഗ്നി പൊടുന്നനെ സങ്കടപ്രളയമായി മാറി....കവിളിലൂടെ കണ്ണീരൊഴുകുന്നു.
ശ്രീധരൻ തരിച്ചുനിന്നു. ഒന്നും മനസ്സിലാകുന്നില്ല. നിസ്സഹായനായി നാലുപാടും മിഴിച്ചുനോക്കി. കോലായിലെ പടിഞ്ഞാറെ മൂലയിൽ ദൃഷ്ടി പതിഞ്ഞു.....ഗോപാലേട്ടന്റെ ഒഴിഞ്ഞ മൂല. അച്ഛന്റെ കണ്ണീരും ആ ഒഴിഞ്ഞ മൂലയും കണ്ടപ്പോൾ നിയന്ത്രണം വിട്ടു ശ്രീധരൻ പൊട്ടിക്കരഞ്ഞു പോയി.
ശൂന്യതയിലേക്കു മിഴിച്ചുനോക്കിക്കൊണ്ടിരിക്കയാണ്, അച്ഛൻ... ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുപോയതിൽ ശ്രീധരനു നാണവും പശ്ചാത്താപവും തോന്നി. 'ആപൽഘട്ടത്തിൽ നിന്റെ മനസ്സാക്ഷി നിന്നെ രക്ഷിക്കും.' ഗോപാലേട്ടന്റെ ഉപദേശം അന്തരാത്മാവിൽ പ്രതിദ്ധ്വനിച്ചു. അതു പുതിയൊരു ധൈര്യം പ്രദാനം ചെയ്തു.
അച്ഛന്റെ കൈയിൽനിന്ന് ആ കടലാസ് വാങ്ങി നോക്കി. തന്റെ കൈപ്പടയിലുള്ള ഒരു കത്ത്, വായിച്ചുനോക്കി. വിശ്വസിക്കാൻ കഴിയുന്നില്ല. താനെഴുതിയ വാചകങ്ങൾ തന്നെ. സ്വപ്നം കാണുകയാണോ?
ആ കത്ത് അത്യന്തം സൂക്ഷ്മതയോടെ പരിശോധിച്ചു. കൃതിമക്കത്താണെന്നു മനസ്സിലായി. അങ്ങനെ ഒരു കള്ളക്കത്ത് എഴുതി ഫലിപ്പിക്കാൻ ദേശത്ത് ഒരു വ്യക്തിക്കു മാത്രമേ സാധിക്കു. ആധാരം ആണ്ടിക്ക്.
സംഭവങ്ങൾ ചുരുളുകൾ നിവർന്ന് ശ്രീധരന്റെ മനസ്സിൽ പ്രതിഫലിച്ചു. ആണ്ടിയുടെ അമ്മാളുപരിണയം നാടകം നടന്നുകൊണ്ടിരിക്കെ, പുറത്തു നിന്ന് ചീഞ്ഞ മുട്ടകൊണ്ടുള്ള ഏറ്റു വന്നപ്പോൾ ശ്രീധരൻ പൊട്ടിച്ച പരിഹാസച്ചിരി അന്നു ചിരിച്ചവനെ ഒന്നു കരയിക്കാൻ ആണ്ടിയെടുത്ത വേലയാണിത്. അതു കുറിക്കു കൊണ്ടിരിക്കുന്നു.
കത്തിലെ കമ്പ്യൂട തന്റേതല്ലന്നു പറഞ്ഞാൽ അച്ഛൻ വിശ്വസിക്കുകയില്ല. കോർ മീനയിലെ മീനാക്ഷിയമ്മ അസ്വസ്ഥതയോടെ ശ്രീധരന്റെ മുഖത്തേക്കു തുറിച്ചുനോക്കിക്കൊണ്ടു നിൽക്കുകയാണ് അവരുടെ കവിളിലെ പുഞ്ചിരിപ്പെങ്കിളി പറന്നുപോയിരിക്കുന്നു. ശ്രീധരന്റെ പൊട്ടിക്കരച്ചിലും, കൃഷ്ണൻ മാസ്റ്റരുടെ കണ്ണീരും അവരെ തളർത്തിക്കളഞ്ഞു.
ശ്രീധരൻ മുമ്പ്, നായികയ്ക്കെഴുതിയയച്ച പ്രേമലേഖനത്തിലെ വരികളാണ്,
വള്ളിപുള്ളി വിടാതെ ഈ കത്തിൽ വളരെ വിദഗ്ദമായി പകർത്തിയിരിക്കുന്നത്. തീയതിയും അഭിസംബോധനയും മാത്രമേ മാറ്റിയിട്ടുള്ളൂ. ഗോപാലേട്ടന്റെ മരണത്തിനു രണ്ടു ദിവസം മുമ്പുള്ള തീയതിയാണ് കാണുന്നത്. മീനാക്ഷിയമ്മ കൃഷ്ണൻമാരുടെയടുത്ത് കംപ്ലൈന്റ് ചെയ്യാൻ ഇത്രയും ദിവസം വൈകിയത്, കന്നിപ്പറമ്പിലെ പുല കഴിയട്ടേ എന്ന ഉദാര മനോഭാവം വെച്ചുകൊണ്ടായിരിക്കണം.
“ഞാൻ ആർക്കും കത്തയച്ചിട്ടില്ല ഇത് ഞാനെഴുതിയതല്ല!" ശ്രീധരൻ ഉച്ചസ്വരത്തിൽ വാദിച്ചു.
സത്യവാനായ കൃഷ്ണൻ മാസ്റ്റർ ശ്രീധരന്റെ മുഖത്തേക്കു സങ്കടത്തോടെ ഒന്നു നോക്കി: “ഇതു നിന്റെ കൈയക്ഷരമാണല്ലോ, ശ്രീധരാ “അല്ല എന്റെ കൈയക്ഷരം കോപ്പിയടിച്ചതാണ്. ഉണ്ണീരിനായർ മാസ്റ്റർ
ട്യൂഷൻ പഠിപ്പിച്ചിരുന്ന ആ കുട്ടിക്ക് ഞാൻ മുമ്പ് അയച്ച കത്ത്, അങ്ങനെത്തന്നെ പകർത്തിവിട്ടിരിക്കയാണ്. ആണ്ടിഗുമസ്തൻ പറ്റിച്ച പണിയാണ്. അന്നു ഞങ്ങൾ അയാളുടെ നാടകം മുടക്കിയതിന്റെ പക വീട്ടാൻ.-ആ പഴയ കത്ത് ഉപയോഗപ്പെടുത്താൻ കൊടുത്ത് ആ കുട്ടിയുടെ അച്ഛൻ ആണ്ടിഗുമസ്തനെ സഹായിച്ചിട്ടുണ്ടാവണം.” ശ്രീധരൻ ഒരു കുറ്റാന്വേഷണവിദനെപ്പോലെ ആ പുതിയ പ്രേമലേഖനത്തിന്റെ പശ്ചാത്തലം ഗണിച്ചെടുത്തു സമർത്ഥിച്ചു.
പക്ഷേ, അതെങ്ങനെ തെളിയിക്കും?
“ഇവൻ മുമ്പൊരിക്കൽ ഇങ്ങനെയൊരു കേസുണ്ടാക്കിയവനാണ്, അച്ഛൻ, അന്യായക്കാരി കോർ മീനയിലെ മീനാക്ഷിയമ്മയുടെ ഭാഗം ചേർന്നു മൊഴികൊടുക്കുന്നു; വിചാരണചെയ്യപ്പെടുന്ന പ്രതി ഒരു പൂർവ്വശിക്ഷക്കാരനാണെന്ന്.
പെട്ടെന്നാണ് ശ്രീധരന്റെ ദൃഷ്ടി കത്തിലെ അഭിസംബോധനയിൽ തുളഞ്ഞുകയറിയത്. "പ്രിയപ്പെട്ട സൗധാമിനി' എന്നാണെഴുതിയിരിക്കുന്നത്.
ആത്മരക്ഷയ്ക്കുള്ള ആയുധം വീണുകിട്ടി!
(പുതിയ കത്തിൽ ഒരക്കവും ഒരുവാക്കും മാത്രമാണ് ആണ്ടി മാറ്റി എഴുതിയത്. അതിൽ വാക്കു പിഴച്ചു. ആധാരത്തിന്റെ സൗദാമിനി, സൗധാമിനിയായിപ്പോയി ശ്രീധരൻ മീനാക്ഷിയമ്മയ്ക്ക് ആ അക്ഷരത്തെറ്റു ചൂണ്ടിക്കാണിച്ചു കൊടുത്തു. കോളേജ് വിദ്യാഭ്യാസം സിദ്ധിച്ച് യുവസാഹിത്യകാരൻ കൂടിയായ ശ്രീധരന് ഒരു പെൺകുട്ടിയുടെ പേരു ശരിക്കെഴുതാൻ അറിഞ്ഞു കൂടാതായിപ്പോയോ?
മീനാക്ഷിയമ്മയുടെ കവിളിലെ പുഞ്ചിരിപ്പക്ഷി ചിറകടിച്ചു പറന്നു. അവർക്കു കാര്യം മനസ്സിലായി. അവരൊരു മജിസ്റ്റ്രേട്ടിന്റെ മകളല്ലേ? മീനാക്ഷിയമ്മ ശ്രീധരന്റെ മുഖത്തേക്കു നോക്കി ഒരു കുസൃതിച്ചിരി ചിരിച്ചു.
കഴിഞ്ഞതെല്ലാം ഒരു തമാശയായിക്കരുതിയാൽ മതി എന്നർത്ഥത്തില്. മീനാക്ഷിയമ്മ ശ്രീധരന്റെ കൈയിൽനിന്ന് ആ സൗധാമിനിക്കത്ത് വാങ്ങി കഷണം കഷണമായി പിച്ചിച്ചീന്തി, ചുരുട്ടി പറമ്പിലേക്കു വലിച്ചെറിഞ്ഞു, അതു തെങ്ങിൻ ചുവട്ടിലെ എച്ചിലിലകൾക്കിടയിൽ ചെന്നു വീണു.
കൃഷ്ണൻമാരുടെ മുഖത്തേക്ക് പശ്ചാത്താപം സ്മരിക്കുന്ന ഒരു നോട്ടമയച്ചുകൊണ്ട് മീനാക്ഷിയമ്മ മൊഴിഞ്ഞു: “സർ, ഐ ബെഗ് യുവർ പാർഡൻ ഫോർ ക്രിയേറ്റിംഗ് ദിസ് സീൻ. ഇൻ യുവർ പ്രസന്റ് സ്റ്റേറ്റ് ഓഫ് ബെറീവ്മെന്റ്. പ്ലീസ് ഫൊർഗെറ്റ് എബൗട്ട് ഇറ്റ്. ദി ബോയ് ഈസ് ഇന്നൊസെന്റ്. സംബഡി ഹാസ് പ്ലേയ്ഡ് എ wigl solos......."
അതും പറഞ്ഞ് മീനാക്ഷിയമ്മ, ശ്രീധരന്റെ അമ്മയെ കാണാൻ അകത്തേക്കു കടന്നുപോയി.
ശ്രീധരൻ ഒരു ദീർഘനിശ്വാസം വിട്ടു. ആധാരം ആണ്ടിയെപ്പറ്റി ഓർത്തു. “ആധാരം ആണ്ടി, പഹയാ, നീ അതിരാണിപ്പാടത്തു ജനിച്ചതിനു പകരം അമേരിക്കയിലാണു ജനിച്ചിരുന്നതെങ്കിൽ കള്ളച്ചെക്കെഴുതി നീ ഒരു കോടീശ്വരനായിത്തീരുമായിരുന്നു.....
അപ്പോൾ ഒരു പച്ച ഫ്ളാനൽത്തലക്കെട്ട് പടിക്കൽ പൊങ്ങിവരുന്നു. ആരാണത്?
കിട്ടൻറൈറ്റരലേല?
കിട്ടൻ റൈറ്റർ തന്നെ, ആൾ ആകപ്പാടെ മെലിഞ്ഞു കോലംകെട്ടു പോയിരിക്കുന്നു. എന്തുപറ്റി കിട്ടൻറൈറ്റർക്ക്?
കിട്ടൻ റൈറ്റർരെ കണ്ടപ്പോൾ ശ്രീധരന് ഉള്ളിൽ ചിരിവന്നു. കിട്ടൻ റൈറ്റരെ ആളുകൾ ഇപ്പോൾ “കിട്ടൻ മജിസ്ട്രേട്ട്' എന്നാണു വിളിക്കുന്നത് മൂപ്പർക്ക് ഈ പുതിയ സ്ഥാനപ്പേരു കിട്ടിയതിന്റെ പിന്നിലെ കഥയോർത്തിട്ടാണ് ശ്രീധരൻ ചിരിച്ചുപോയത്.
ഒരുദിവസം രാവിലെ കിട്ടൻ റൈറ്റർ, പട്ടണത്തിൽനിന്നും കുറച്ചു ദൂരെയുള്ള ചെമ്മണ്ണൂരിലെ ഒരു സ്നേഹിതനെക്കാണാൻ യാത്രപുറപ്പെട്ടു. ചെമ്മണ്ണൂരിലെത്താൻ പുഴ കടക്കണം. കടവുതോണിയിൽ കയറി. തോണിയിൽ വേറെ യാത്രക്കാരാരുമുണ്ടായിരുന്നില്ല. കടവിറങ്ങാറായപ്പോൾ കിട്ടൻറൈറ്റർ വളരെ ഗൗരവത്തോടെ തോണിക്കാരനോട് ഇങ്ങനെ പറഞ്ഞു: “എഡോ, മജിസ്ട്രേട്ട് തോണിയിലുണ്ടായിരുന്നോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഇല്ലെന്നു പറഞ്ഞേക്കണം.
കേട്ടോ?
ആ അരുളപ്പാടു കേട്ടു തോണിക്കാരൻ പറങ്ങോടൻ ഒന്നു ഞെട്ടിപ്പോയി. വായ്ക്കടയ്ക്കൽ കൈയുംവെച്ച് ഓച്ഛാനിച്ചു നിന്നുകൊണ്ട് പറങ്ങോടൻ ഉത്തരം മുളി ഓങ്ഹ്...." കടത്തുകൂലിയെപ്പറ്റി മിണ്ടിയതുമില്ല.
നെഞ്ഞത്തും കൈപ്പടങ്ങളിലും സ്വർണ്ണക്കുടുക്കുകൾ മിന്നുന്ന പട്ടു കുപ്പായമിട്ട്, തലയിലൊരു സാൽവയും ചുറ്റിക്കെട്ടി, തോണിയിൽ വന്നു കയറിയ ആളെ കണ്ടപ്പോൾ തന്നെ, കക്ഷി ഒരു ഉദ്യോഗസ്ഥനായിരിക്കുമെന്ന് പറങ്ങോടൻ ഊഹിച്ചിരുന്നു. മജിസ്ട്രേട്ടാണെന്നു കേട്ടപ്പോൾ പറങ്ങോടന്റെ ഉള്ളിലങ്കുരിച്ച വിസ്മയമൊന്നും പറയണ്ട. തന്റെ തോണിയിൽ ഒരു മജിസ്ട്രേട്ട് പൊറുപ്പിക്കാൻ കഴിഞ്ഞില്ല പറങ്ങോടന്. വഴിയേ പോകുന്ന ആളുകളെ വിളിച്ചുവരുത്തി അവൻ ആ വാർത്ത്, വളരെ സ്വകാര്യമായിത്തന്നെ വിളമ്പിക്കൊടുത്തു: “മജിസ്റ്റ്രേട്ടെജമാനൻ
അങ്ങോട്ടു പോയിട്ടുണ്ട്, ഗ്രാമീണരുടെ ജിജ്ഞാസയ്ക്കു തീപിടിച്ചു. അവരിലധികംപേരും, ഒരു മജിസ്ട്രേട്ടിനെ ഇതേവരെ നേരിൽ കണ്ടിട്ടില്ല
“മൂപ്പരെന്തോ കേസന്വേഷണത്തിനു നേരിട്ടിറങ്ങിയതായിരിക്കും.” അവർ തമ്മില് തമ്മില് അഭിപ്രായപ്പെട്ടു.
മജിസ്ട്രേട്ട് മഹാനെ ഒന്നു കണ്ടിട്ടുപോകാം- ചിലർ അവിടെ തങ്ങി നിന്നു. കിട്ടൻറൈറ്റർ സ്നേഹിതനേയും കണ്ട്, കടവത്തു മടങ്ങിയെത്തിയപ്പോൾ
കൊതിയോടും ആദരവോടും കൂടി കാത്തുനിൽക്കുന്നു ഗ്രാമീണസംഘം.
കിട്ടൻറൈറ്റർ അൽപം അമ്പരന്നു.
അപ്പോൾ ആൾക്കൂട്ടത്തിൽനിന്ന് ഒരപശബ്ദം: “അല്ലാ, ഇത്
കിട്ടൻറൈറ്റരലേല
കിട്ടൻറൈറ്റരെ നല്ല പരിചയമുണ്ടായിരുന്ന കിഴവൻ കുഞ്ഞുണ്ണി വൈദ്യരുടെ പ്രഖ്യാപനം. “എഡോ കിട്ടാ, നിനക്കെന്നാണ് മജിസ്ട്രേട്ട്യാഗം കിട്ടിയത്? എന്നൊരു പരിഹാസച്ചോദ്യവും.
കിട്ടൻറൈറ്റർ ഒക്കത്തുനിന്നും പൊടിഡെപ്പിയെടുത്തു തുറന്ന് ഒരു നുള്ളു പൊടി മൂക്കിലേക്കു തള്ളി, മനസ്സാന്നിദ്ധ്യം വരുത്തി, വൈദ്യരെ നേരിട്ടു: “ആരുപറഞ്ഞു ഞാൻ
മേജിസ്‌ട്രേട്ടാണ്
നീ തന്നെയല്ലേ ഈ തോണിക്കാരൻ പറങ്ങോടനോടു പറഞ്ഞത്.
മേജിസ്‌ട്രേറ്റാണെന്ന്
മജിസ്ട്രേറ്റ് തോണിയിലുണ്ടായിരുന്നോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറഞ്ഞേക്കണം ഞാൻ അത്രയേ പറഞ്ഞിട്ടുള്ളൂ. പറഞ്ഞത് അപുകാരമായിരുന്നുവെന്ന് പറങ്ങോടനും തലകുലുക്കി
സമ്മതിക്കേണ്ടിവന്നു. കിട്ടൻ റൈറ്റർ ഞെളിഞ്ഞുനിന്നു: “ഞാൻ പറഞ്ഞതു നേരാണ്-മജിസ്ട്രേറ്റ് തോണിയിൽ വന്നിട്ടില്ല.
കീട്ടൻറൈറ്റർ ഒരു നുള്ള് പൊടികൂടി വലിച്ചുകേറ്റി മുഖം കുടഞ്ഞു മൂക്കു ചുളിച്ചുകൊണ്ടു വൈദ്യരേയും ആ മൂപ്പരിഷയേയും പുച്ഛ രസത്തോടെ ഒന്നു നോക്കി.
കിട്ടൻറൈറ്റർ വാക്സാമർത്ഥ്യംകൊണ്ട് അന്ന് അങ്ങനെ രക്ഷപ്പെട്ടെങ്കിലും പൊതുജനം വിട്ടില്ല. മജിസ്ട്രേറ്റ് എന്ന പേര് തലയിൽ വെച്ചുകെട്ടിക്കൊടുത്തു.
“ബമജിസ്ട്രേറ്റ്' എന്നു പറയുംപോലെ. തോണി മജിസ്ട്രേറ്റ് എന്നും ചില രസികന്മാർ കിട്ടൻറൈറ്റരെ വിളിക്കാറുണ്ട്
കോലായിലെ ബഞ്ചിൽ കൂനിക്കൂടിയിരിക്കുന്ന കിട്ടൻ റൈറ്ററെ കണ്ടപ്പോൾ ശ്രീധരനു സഹതാപം തോന്നി. ആൾ ആകപ്പാടെ ശോഷിച്ചു വിളറിയിട്ടുണ്ട്. തലക്കെട്ടഴിച്ചപ്പോൾ പറ്റെ കോപ്പ് ചെയ്ത തലയാണു കണ്ടത്.
മൂപ്പർ ടൈഫോയ്ഡ് പിടിച്ചു കിടപ്പിലായിരുന്നുവത്രേ. ഗോപാലേട്ടൻ മരിച്ചിട്ട്, കന്നിപ്പറമ്പിൽ ഇതേവരെ വരാൻ കഴിയാതെപോയത് അതുകൊണ്ടാണ്. ഇപ്പോഴും നല്ലപോലെ നടക്കാറായിട്ടില്ല.
ഗോപാലന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ചു കൃഷ്ണൻമാസ്റ്റർ സങ്കടരത്തിൽ പറഞ്ഞുകേൾപ്പിച്ചപ്പോൾ കിട്ടൻ റൈറ്റർ ഒരു വേദാന്തിയുടെ മട്ടിൽ മൊഴിഞ്ഞു: “മാഷ്, നിത്യരോഗിയായിരുന്ന ഗോപാലൻറൈറ്റർ വാസ്തവത്തിൽ മരിക്കുകയല്ലാ മോക്ഷം പ്രാപിക്കുകയാണുണ്ടായത് "
കൃഷ്ണൻമാസ്റ്റർ ഒരു ദീർഘശ്വാസംകൊണ്ട് ആ തത്ത്വചിന്തയെ പിന്താങ്ങി.
“എന്നാൽ കിട്ടൻ റൈറ്റർ അൽപം സ്വരപ്പതർച്ചയോടെ തുടർന്നു: “ആന കുത്തിയാൽ ഏശാത്ത ആരോഗ്യമുള്ളവരെ ഈരൻ പച്ചയോടെ
കശാപ്പുചെയുന്നതു കണ്ടു സഹിക്കാൻ കഴിയുന്നില്ല. “കിട്ടൻ ആരെപ്പറ്റിയാണു പറയുന്നത്?” മാസ്റ്റർ ചോദിച്ചു.
കിട്ടൻ റൈറ്റർ കുറച്ചുനേരം ഒന്നും പറയാതെ ദൂരെ ആകാശത്തിലേക്കു തുറിച്ചു നോക്കിക്കൊണ്ടിരുന്നു. പിന്നെ കീഴ്ച്ചുണ്ടു കടിച്ച്, തലയാട്ടിക്കൊണ്ടു ഗദ്ഗദസ്വരത്തിൽ മൊഴിഞ്ഞു: “എന്റെ തുച്ഛൻ!'
തുപ്രന്റെ ദുർമ്മരണവാർത്ത കിട്ടൻ റൈറ്റർ വിവരിച്ചു കേൾപ്പിച്ചു:
കിട്ടൻറൈറ്റരുടെ പറമ്പിൽ ഒരു പീറ്റത്തെങ്ങ് ഉണങ്ങിത്തുടങ്ങിയിരുന്നു. അതു മുറിച്ചുകളയാൻ തീരുമാനിച്ചു. തുപ്തനു വേറെ ജോലിത്തിരക്കുണ്ടായിരുന്നുവെങ്കിലും ലേറ്റർ മൊതലാളി' അക്കാര്യം സൂചിപ്പിച്ചപ്പോൾ തുപ്തൻ ഏറ്റെടുത്ത മറ്റു ജോലികൾ മാറ്റിവെച്ച്, കോടാലിയും കയർച്ചുരുളുമായി ഉടൻ സ്ഥലത്തു വന്നുചേർന്നു.
തെങ്ങിൽ കയറി, മുകളിൽ ഇരിപ്പിടം കെട്ടിയുറപ്പിച്ചു. കുരൽ വെട്ടിത്തുടങ്ങി. തെങ്ങിന്റെ മദ്ധ്യം ഉള്ളിൽ പൊത്തോടിയിരുന്ന വസ്തുത, പാവം തുപ്തൻ മനസ്സിലാക്കിയിരുന്നില്ല. കുരൽ തള്ളിവീഴ്ത്തിയപ്പോൾ തെങ്ങ് നടു പൊട്ടിപ്പിളർന്ന്, കുരലും പകുതിത്തെങ്ങും ഇരിപ്പിടവും തുപ്തനും കോടാലിയും എല്ലാംകൂടി കോലാഹലത്തോടെ കന്മതിലിന്മേൽ വന്നു പതിച്ചു. നെഞ്ഞും ചുമലുകളും ചമ്മന്തിയായി, തലമണ്ടയും തകർന്ന്, ഗുപ്തൻ സിദ്ധികൂടി...
ആ രംഗം ശ്രീധരൻ മനസ്സിൽ കാണുന്നു. തീവണ്ടിയെഞ്ചിൻ കേറിയ എരുമക്കാരത്തിപ്പൊന്നമ്മയെപ്പോലെ, നടുപ്പുറം കൊണ്ടു ബഖല പൊക്കി നട്ടെല്ല നുറുങ്ങി, കൊമ്പൻ സ്രാവുകൾക്കിരയായ അറബി അഹമ്മദിനെപ്പോലെ, കന്മതിലിൽ വീണ് ആനപ്തൻ അപമൃത്യുവിന്റെ അങ്കക്കളരിയിൽ പ്രദർശനം നടത്തുന്ന ആ രംഗം!.... കാഥികൻ വിരിപ്പിൽ ഇബ്രാഹിമിന്റെ വീട്ടിൽനിന്നു മടങ്ങുമ്പോൾ, റോഡരുകിലെ പറമ്പിലെ പീറ്റത്തെങ്ങിന്റെ മുതുകിൽ ആകാശസവാരിചെയ്യുന്ന ഗുപ്തനെ അവസാനമായി കണ്ടതും ശ്രീധരൻ അനുസ്മരിച്ചു.
ഗുരുവും രക്ഷിതാവുമായിരുന്ന 'ലേറ്റർ മുതലാളി'യുടെ മുന്നിൽ വെച്ചു തന്നെ തുപ്തൻ ചാവാനിടയായ വിധിവൈപരീത്യമോർത്ത്, കൃഷ്ണൻ മാസ്റ്റർ തനിയേ ചിരിച്ചു. അനുജൻ ഒതേനന്റെ മരണത്തെപ്പറ്റി ഏട്ടൻ കോമക്കുറുപ്പ് ചാപ്പനോടു പറഞ്ഞ വാക്കുകൾ (വടക്കൻ പാട്ടിൽനിന്ന്) മാസ്റ്റർ പാടിക്കേൾപ്പിച്ചു: “കൊണ്ടുനടന്നതും നീയേ ചാപ്പാ കൊണ്ടുപോയ് കൊല്ലിച്ചതും നീയേ ചാപ്പാ.