ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു.
അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്ങാൻ കഴിഞ്ഞില്ല. പുറത്ത്
കുടിയൊഴിച്ചുപോന്നവരുടെ ഒച്ചയും വിളിയും പൈതങ്ങൾ മണ്ണട്ടകളെപ്പോലെയും മലഞ്ചേരട്ടകളെപ്പോലെയും നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. തള്ളമാർ അവറ്റയെ താലോലിക്കുന്നു.
(മുലകൊടുക്കുന്നു?) എന്നിട്ടും കരച്ചിലടങ്ങുന്നില്ലെന്നുകണ്ട്, ദേഷ്യത്തോടെ നല്ല തല്ലുവെച്ചു കൊടുക്കുന്നു കരച്ചിൽ അലർച്ചയായിമാറുന്നു...... കാട്ടിൽനിന്നു കുറുക്കന്മാരുടെ കൂട്ടത്തോടെയുള്ള
ബാങ്കുവിളികളും.....
ശ്രീധരൻ തലയണയ്ക്കടിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന ഇലഞ്ഞിപ്പൂമാല മെല്ല
തപ്പിയെടുത്തു...
കുന്നിൻചെരുവിലെ വൃത്തികെട്ട കുടിലിനകത്ത്, നിലത്തു പാതിയും കുഴഞ്ഞ മെയ്
പഴമ്പായകൊണ്ട് പൊതിഞ്ഞ് ചിന്തകളും സ്വപ്നങ്ങളും ഏകാന്തതയുമായി, ജീവിതത്തെ
ധ്യാനിച്ചു കഴിയുന്ന നാരായണി മനസ്സിലേക്കിഴഞ്ഞുവന്നു ഒരു സ്വർണ്ണനാഗംപോലെ......
അവളെന്തിന് ശ്രീധരന് ഈ മാല കോർത്തു കൊടുത്തയച്ചു. 'പടിഞ്ഞാറുനിന്നു വന്ന രാജകുമാരനെ മറന്നിട്ടില്ലെന്ന് അറിയിക്കാനോ?
അവൾക്കുവേണ്ടി ശ്രീധരന് എന്തുചെയ്യാൻ കഴിയും?
കാട്ടിൽനിന്നു തെച്ചിപ്പഴങ്ങളും, ഞാറപ്പഴങ്ങളും, പൊട്ടിക്കായും പറിച്ച “ഇലയിൽ
കെട്ടിപ്പൊതിഞ്ഞു കൊണ്ടുക്കൊടുക്കും.
അതെല്ലാം അവളുടെ അപ്പേട്ടൻ ചെയ്തുകൊടുക്കുന്നുണ്ടല്ലോ!
അപ്പോൾ അപ്പുവിനോട് അപം അസൂയ തോന്നി.
ശ്രീധരൻ അവൾക്കു നല്ല കഥകൾ പറഞ്ഞുകൊടുക്കും. പൊന്മലനാട്ടിലെ രാജകുമാരന്റെയും നീലക്കടൽ കൊട്ടാരത്തിലെ നാഗ
രാജകുമാരിയുടെയും കഥ.
പൊന്മലനാട്ടിലെ രാജകുമാരൻ ചങ്ങാതിമാരുമൊത്ത് നിലക്കടലിൽ ദൂരെ
തോണികളിക്കാൻ പോയി. കുറേക്കഴിഞ്ഞപ്പോൾ ഒരു കൂറ്റൻ തിര പൊങ്ങി വന്ന് കളിത്തോണി അടിച്ചുതകർത്തുകളഞ്ഞു.
അതു തിരയായിരുന്നില്ല. പിന്നെയോ?-നീലക്കടൽയത്തിന്റെ കാവൽക്കാരനായ നാഗരാക്ഷസൻ വിടർത്തിയ പടമായിരുന്നു! രാജകുമാരന്റെ
ചങ്ങാതിമാരെല്ലാം കടലിൽ മുങ്ങിമരിച്ചു. രാജകുമാരൻ കടലിൽ താണുതാണ് ഒരു
നീലപ്പായൽപ്പടർപ്പിൽ തങ്ങി. അതു നീലപ്പായൽപ്പടർപ്പായിരുന്നില്ല. പിന്നെയോ?
നീലക്കടലിന്റെ നാലാംനിലയിൽ നീരാടിക്കൊണ്ടിരുന്ന നാഗരാജകുമാരിയുടെ നീലപ്പൂഞ്ചായലായിരുന്നു..... രണ്ടു സ്വർണ്ണനാഗക്കുഞ്ഞുങ്ങൾ രാജകുമാരന്റെ കൈയിൽ ചുറ്റി. രാജകുമാരൻ
ബോധംകെട്ടുപോയി
രാജകുമാരന്റെ മെയ്യിൽ ചുറ്റിയത് സ്വർണ്ണനാഗക്കുഞ്ഞുങ്ങളായിരുന്നില്ല. പിന്നെയോ?-നാഗരാജകുമാരിയുടെ സ്വർണ്ണക്കൈകളായിരുന്നു! രാജകുമാരനെ നീലപ്പൂഞ്ചായലിൽ ഒളിപ്പിച്ചുപിടിച്ച് നാഗരാജകുമാരി
നീലരത്നക്കൊട്ടാരത്തിലേക്കു നീന്തി........കൊട്ടാരത്തിലെ മരതകക്കല്ലറയിലെ
മുത്തുക്കട്ടിലിലെ, വർണ്ണപ്പൊങ്ങുമെത്തയിൽ......
പുറത്തുനിന്നു കാട്ടുപോക്കാന്റെ നിലവിളികേട്ട ശ്രീധരൻ ഒന്നു ഞെട്ടി.
പിന്നെ മനസ്സിലായി: അതു കാട്ടുപൂച്ചയുടെ നിലവിളിയായിരുന്നില്ല. ജഗളക്കാർ മാപ്പിളമാർ
കൊത്തിത്തറിച്ചുവിട്ട അഭയാർത്ഥി രാരുക്കുട്ടിയുടെ നിലവിളിയായിരുന്നു......
ക് യുയേooങ്......
ഒരു പാതിരാപ്പക്ഷിയുടെ പാട്ട് ശ്രീധരൻ ചെവിയോർത്തു. നാലാംകണ്ടത്തിലെ
നെല്ലിമരത്തിന്റെ മുകളിൽനിന്നായിരിക്കണം.... നാഗരാജകുമാരിയും നാരായണിയും വീണ്ടും മനസ്സിൽ നടനംചെയ്തു.
നാഗരാജകുമാരിയുടെ കഥ കേട്ട “നാരായണിയുടെ നീലത്താമര മിഴികൾ അദ്ഭുതംകൊണ്ടു വിടർന്നുനിൽക്കുന്നത് ഒരു കിനാവിലെന്നപോലെ കാണുന്നു. (പുറത്തുനിന്ന്: “അമ്മ, ചെക്കൻ ന്റെ മേത്ത് മൂത്രം പാത്തി,
ഒരഭയാർത്ഥിപ്പയ്യന്റെ ആവലാതി.) നഗ്നനായ ബാലൻ അടുത്തുകിടക്കുന്ന ഏട്ടന്റെ മാറത്തു മൂത്ര മൊഴിച്ചു കൊടുക്കുന്ന
രംഗമോർത്തു ശ്രീധരൻ തനിയെ ചിരിച്ചുപോയി.... ഇങ്ങനത്തെ അദ്ഭുതകഥകൾ നാരായണിക്കു പറഞ്ഞുകൊടുക്കാൻ അപ്പുവിനു കഴിയുമോ? അപ്പുവിന് ഒരു മണ്ണാങ്കട്ടയും അറിഞ്ഞുകൂട.
ഇല്ലാത്ത നീലക്കൊടുവേലിമരുന്നും തിരഞ്ഞ് കണ്ട മരങ്ങളുടെ മോളിലെല്ലാം പറ്റിപ്പിടിച്ചു.
കേറാഞ്ഞറിയാം
പൊന്നച്ചേക്കൻ
"ബാവോ
ബാവോ-കോഴീംവാ മക്കളും വാ
കൊത്തിത്തിന്നാൻ ചുണ്ടെലി വാ
ബാവോ കുഞ്ഞോറങ്ങിക്കോ
കുഞ്ഞിക്കുറുക്കാ നോക്ക...
ഒരഭയാർത്ഥിത്തള്ള കുഞ്ഞിനെ താരാട്ടുപാടി ഉറക്കുകയാണ്..... ശ്രീധരന്റെ മിഴികളും മെല്ല മയങ്ങിത്തുടങ്ങി..........
ശ്രീധരന്റെ നിലവിളികേട്ട മുത്തച് ഛൻ പരിഭ്രമത്തോടെ ഓടിയെത്തി.
പാമ്പ്
“എവിടെ എവിടെ?" മുത്തച്ഛൻ ഭയപ്പെട്ടു വാതിൽക്കലേക്കുതന്നെ
മുത്തച്ഛന്റെ കൈയിൽ കത്തിച്ചുപിടിച്ച ഒരെണ്ണത്തിരിയുമുണ്ടായിരുന്നു. 'പാമ്പ്! !' എന്നു നിലവിളിച്ചുകൊണ്ട് ശ്രീധരൻ ഒരു മൂലയിൽ പതുങ്ങി നിൽക്കുന്നു.
എവിടെ എവിടെ?" മുത്തച്ഛൻ ഭയപ്പെട്ടു വാതിൽക്കലേക്കുതന്നെ
പിൻവാങ്ങി.
ശ്രീധരൻ കിടപ്പറയിലേക്കു ചൂണ്ടിക്കാട്ടി.
കണ്ണിനു നല്ല കാഴ്ചയില്ലാത്ത മുത്തച ്ഛൻ കുനിഞ്ഞുനോക്കി; ശ്രീധരൻ
കിടന്നിരുന്ന വെള്ളപ്പുപായിൽ അതു ചുരുണ്ടുകിടക്കുന്നു. മുത്തച്ഛൻ കോലായിൽ കിടക്കുന്ന അഭയാർത്ഥികളെ ഉറക്കെ വിളിച്ചു. അവരുടെ ഇടയിൽനിന്നു മുച്ചിറിയൻ പാച്ചു. വലിയൊരു മുളവടി കൈയിൽ നീട്ടിപ്പിടിച്ചു കൊണ്ടു പാഞ്ഞെത്തി.
പാമ്പ് പായിൽത്തന്നെ അനങ്ങാതെ ചുരുണ്ടുകിടക്കുന്നുണ്ട്. മണ്ഡലിയാണെന്നു
തോന്നുന്നു. മുച്ചിറിയൻ പാച്ചു ഒരു കാൽ വാതിപടിക്ക് അകത്തും ഒരു കാൽ പുറത്തും പ്രതിഷ്ഠിച്ചു കനിഞ്ഞു വടി നീട്ടി പാമ്പിനെ ഒന്നിളക്കാൻ നോക്കി. പാമ്പ് ഇളകി. നീക്കമില്ല.
പാച്ചു സൂക്ഷിച്ചുനോക്കി. പിന്നെ വടി താഴെയിട്ട് അകത്തുകടന്നു പായിൽനിന്നു പാമ്പിനെ വാരിയെടുത്തു കഴുത്തിൽ ചുറ്റിയിട്ടു ചിരിച്ചു കൊണ്ടു പറഞ്ഞു: “ഹ ! ഇലഞ്ഞിമൂർഹനാണ്--ഹ്! ഇലഞ്ഞിമൂർഹൻ.....
മുത്തച്ഛൻ അടുത്തുവന്നു പരിശോധിച്ചു: വാടിക്കുഴഞ്ഞു നിറം മങ്ങിയ
അപ്പോഴേക്കും ശ്രീധരന്റെ ഉറക്കപ്പിച്ചും പോയ്ക്കഴിഞ്ഞിരുന്നു. ലജ്ജിച്ചു തലയും താഴ്ത്തി നിൽക്കുന്ന ശ്രീധരന്റെ കൈയ്ക്കുപിടിച്ചു മുത്തച്ഛൻ
പറഞ്ഞു: “മോനിവിടെ ഒറ്റയ്ക്കു കിടക്കണ്ട വാ, മൂത്ത എന്റെ അടുത്തു കിടക്കാം..” പിറ്റേന്ന് ഉച്ചയ്ക്കു ശ്രീധരൻ ചന്ത്രക്കുഞ്ഞന്റെ കൂടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുടിയൊഴിച്ചുപോന്നവരുടെ കൂട്ടത്തിൽനിന്നു ശ്രീധരനു കിട്ടിയ പുതിയൊരു
കളിച്ചങ്ങാതിയായിരുന്നു ചന്തുക്കുഞ്ഞൻ. ചന്തുക്കുഞ്ഞൻ ശ്രീധരന് ഒരു ഊത്താംകുഴൽ ഉണ്ടാക്കിക്കൊടുത്തു. ഒരു നീണ്ട ഓട് ഉഴിഞ്ഞുമിനുക്കി, തുണിശ്ശീല ചുറ്റിയ ഒരമ്പ് പാകത്തിൽ അതിനകത്തു തിരുകി ഉന്നംവച്ച്
ഊതിയാൽ, മരത്തിലിരിക്കുന്ന പക്ഷികളെയും പുഴയിലെ മത്സ്യങ്ങളെയും എയ്തുവീഴ്ത്താം. “നമുക്ക് കാട്ടിൽപ്പോയി പ്രാവുകളെ എറ്റിപ്പിടിക്കാം.” ശ്രീധരൻ അഭിപ്രായപ്പെട്ടു. ചന്തുക്കുഞ്ഞനും യോജിച്ചു. അങ്ങനെ ഇരുവരും ഊത്താംകുഴലുമായി കാട്ടിലേക്കു പുറപ്പെട്ടു.
നിൽക്കുമ്പോൾ അതാ ഓടിവരുന്നു അപ്പു അപ്പുവിന്റെ കൈയിൽ ഇലപ്പൊതിയുണ്ടോ-അതായിരുന്നു ശ്രീധരന്റെ പേടി. ഇലപ്പൊതിയുണ്ടെങ്കിൽ അതിനകത്ത് ഇലഞ്ഞിപ്പൂമാലയും കാണും, ഇലഞ്ഞിപ്പൂമാല
വരുത്തിത്തീർത്ത വിനകളോർത്ത് ശ്രീധരൻ പല്ലു ഞെരിച്ചു. അപ്പുവിന്റെ കൈയിൽ ഇലപ്പൊതിയൊന്നുമില്ല. അപ്പു ആവേശത്തോടെ ശ്രീധരനോടു ചോദിച്ചു: “ശീദരാ, കൊരങ്ങിനെ കാണണോ?- കാരോട്ട് കാവിലെ ചാത്തൻകൊരങ്ങിനെ
ശ്രീധരന് തെല്ലും താൽപര്യം ഭാവിച്ചില്ല. ശ്രീധരൻ എത്രയെത്ര കുരങ്ങന്മാരെ കണ്ടിരിക്കുന്നു! ഊത്താംകുഴലുമായി കാട്ടിൽ പക്ഷിവേട്ട നടത്താനുള്ള തിടുക്കത്തോടെ ശ്രീധരൻ പറഞ്ഞു: “ഞാനില്ലടോ കുരങ്ങിനെക്കാണാൻ. ഞാനും ചന്തുക്കുഞ്ഞനും പ്രാവിനെ എയ്തുപിടിക്കാൻ കാട്ടിലേക്കു പോവാണ്. നീ വരുന്നോ?
അപ്പു വിട്ടില്ല "കാട്ടിൽ പിന്നെപ്പോകാം. കാരോട്ട് കാവിലെ ചാത്തൻ കുരങ്ങ് ചാകാറായിരിക്കുന്നു. ഒരു മണ്ടിലി(നീർക്കോലി)യേയും പിടിച്ച “മൂപ്പർ മൂന്നുനാലുദിവസമായി അങ്ങനെ കുത്തിയിരിക്കുന്നു. ആളുകൾ ഇപ്പോൾ കാരോട്ടുകാവിലേക്കു പോകുന്നത് ചാത്തൻ കുരങ്ങിനെ കാണാനാണ്.
മണ്ടിലിയെപ്പിടിച്ചു കുത്തിയിരിക്കുന്ന കുരങ്ങച്ചാര് ശ്രീധരനു കൗതുകം ജനിച്ചു. “നമ്മൾക്കൊന്നു പോയി നോക്വാ” ചുക്കുഞ്ഞനും ആവേശം പ്രകടിപ്പിച്ചു. അങ്ങനെ അവർ കാട്ടിലെ പരിപാടി തത്കാലം മാറ്റിവച്ച് കുരങ്ങനെ കാണാൻ കാരോട്ടുകാവിലേക്കു പുറപ്പെടാൻ തീരുമാനിച്ചു. ഊത്താംകുഴൽ ഒരു വാഴക്കുണ്ടയിൽ ഒളിപ്പിച്ചു സൂക്ഷിച്ചു.
“കാട്ടിലെ പ്രാവുകളേ! നിങ്ങൾക്ക് ഒരു ദിവസത്തേക്കുകൂടി ആയുസ്സിരിക്കട്ടെ."
ശ്രീധരൻ കാട്ടിലേക്കു നോക്കി ഒരാശംസയും പാസ്സാക്കി. ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒന്നൊന്നര മൈൽ കിഴക്കു പുഴക്കരയിൽ കടവിനടുത്ത് ഒരുയർന്ന സ്ഥലത്താണ് കാരോട്ടുകാവ്. അതൊരു പഴയ ഭഗവതിക്കാവാണ്.
.
കാവിനരികെ പാതിയും വറ്റിയ ചെറിയൊരു ചിറയുമുണ്ട്. ചിറയ്ക്കു ചുറ്റും കാഞ്ഞിരം, നീർമരുത്, താന്നി, തേക്ക് തുടങ്ങിയ കാട്ടുമരങ്ങൾ കൂട്ടമായി വളർന്നു കോട്ടകെട്ടിക്കിടക്കുന്നു. നൂറ്റാണ്ടുകൾ പ്രായംചെന്ന ഈ വൃക്ഷങ്ങളിൽ നൂറുകണക്കിൽ വാനരന്മാർ കൂത്താടുന്നു. “കുരങ്ങന്മാരുടെ കാവ്' എന്നാണ് ആളുകൾ കാരോട്ടുകാവിനെ വിളിക്കുക.
കാവിൽ തൊഴാൻ വരുന്നവർ ഈ കുരങ്ങന്മാർക്കു നിവേദ്യച്ചോറോ, അപ്പമോ, പഴമോ, ശർക്കരയോ എന്തെങ്കിലും ദാനം ചെയ്തില്ലെങ്കിൽ അവ ആളുകളെ ശല്യപ്പെടുത്തും. ആണുങ്ങളുടെ മുണ്ടും കുപ്പായവും ചെളിവാരിയെറിഞ്ഞഴുക്കാക്കും. പെണ്ണുങ്ങളെ നാണംകെടുത്തുന്ന ചില ഗോഷ് ടികളും അവറ്റയ്ക്കറിയാം. തരം കിട്ടിയാൽ മുതിർന്നവരുടെ കൈയിൽനിന്നുപോലും പൊതികൾ പിടിച്ചുപറ്റി മരത്തിൽ ചാടിക്കേറി ഷം ചൊറിഞ്ഞുകാട്ടി അപമാനിച്ചുവിടും.
അവറ്റയെ കല്ലടുത്തെറിയാനോ മറ്റോ മുതിർന്നാൽ അവ പെട്ടന്നു ഗറില്ലാവിപ്ലവകാരികളായി മാറും. പക്ഷേ, കാവിലെ ഭഗവതിയുടെ പ്രജകളായതുകൊണ്ട് ഈ മർക്കടന്മാരെ ആരും ഉപദവിക്കാറില്ല. അതുകൊണ്ടാണ് അവറ്റയ്ക്കിത് അഹമ്മതി.
അക്കൂട്ടത്തിൽ ഒരു മഹാപോക്കിരിയുണ്ടായിരുന്നു. അവനെ തിരിച്ചറിയാം. അവന്റെ ഇടതുകാത് പകുതിയേ ഉള്ളു. പിറവിയിൽത്തന്നെ അങ്ങനെ വന്നതോ അല്ല, അവനേക്കാൾ പോന്ന ഒരു വികൃതിക്കുരങ്ങൻ കടിച്ചുമുറിച്ചു കളഞ്ഞതോ എന്നറിഞ്ഞുകൂട. ആ അരക്കാതൻകുരങ്ങനെ ആളുകൾ പാത്തൻ എന്നാണു വിളിച്ചിരുന്നത്. പോക്കിരിക്കുരങ്ങന്മാരുടെ ഉസ്താദായിരുന്നു ചാത്തൻ.
ആ ചാത്തൻകുരങ്ങത്താണ് കിണ്ടം പിണഞ്ഞത്. കൂട്ടുകാരുടെയും പോരാതെ പിള്ളരുടെയും കൈയിൽനിന്നു പലതും തട്ടിപ്പറിച്ചുതിന്നു വയറു നിറച്ച്, കുറച്ചു വെള്ളാ കുടിക്കാൻ മരത്തിൽനിന്നു താഴെയിറങ്ങി. നാലു കാലും നീട്ടിവച്ച് വാലുംപൊക്കിപ്പിടിച്ചു ചിറയിലേക്കു നടകൊള്ളുകയായിരുന്നു ഉസ്താദ് ചാത്തൻ.
അപ്പോൾ ചെളിയിലൂടെ ഒരു നീർക്കോലി അങ്ങനെ ഇഴഞ്ഞുപോകുന്നു. വാനരൻ തലചെരിച്ചു നീർക്കോലിയെ കൗതുകത്തോടെ ഒന്നു തൃക്കൺപാർത്തു പിന്നെ, മുമ്പും പിമ്പും നോക്കാതെ ഒറ്റപ്പുടുത്തം
നീർക്കോലി പ്രാണവേദനയോടെ പിടഞ്ഞു. വാനരന്റെ കൈയ്ക്കു ചുറ്റിപ്പിണഞ്ഞു. മർക്കടൻ മുഷ് ടിയിലേക്കൊന്നു നോക്കി. ഹ് ഹു ഹൂ!--ആ ഭയങ്കരകാഴ്ച രണ്ടാമതൊന്നു നോക്കാൻ കഴിഞ്ഞില്ല.
വലതു കൈകൊണ്ടു കണ്ണുപൊത്തി മുഖം കഴിയുന്നത് എതിർവശത്തേക്കു തിരിച്ച് പിടുത്തം മുറുക്കി ഇടതുകൈ ദൂരെ നീട്ടിപ്പിടിച്ച് ഒരൊറ്റ ഇരുത്തം നാലു ദിവസമായി മൂപ്പരങ്ങനെ കുത്തിയിരിക്കുന്നു. അനക്കമില്ല; ശബദമില്ല ഉറക്കമില്ല; ആഹാരമില്ല; ജലപാനമില്ല മുഷ്ടിയിലെ മുറുക്കിപ്പിടുത്തം
വിടുന്നുമില്ല. ചാത്തന്റെ തപസ്സിളക്കാൻ ആളുകൾ പല വിദ്യകളും പരീക്ഷിച്ചു നോക്കി. അവിലും പഴവും ശർക്കരയും തേങ്ങാപ്പളും മറ്റും ഇലയിൽ വിളമ്പി മുമ്പിൽ വച്ചുകൊടുത്തു. കുരങ്ങൻ മൗനദ്ധ്യാനത്തിൽനിന്നനങ്ങിയില്ല.
മുഷ്ടിയിലെ നീർക്കോലി ചത്തളിഞ്ഞുതുടങ്ങിയിരുന്നു. കുരങ്ങനെ ശ്രീധരൻ നല്ലപോലെ ഒന്നു നോക്കി. അനങ്ങാതെയിരിക്കുന്ന ഒരു കുരങ്ങനെ ജീവിതത്തിൽ ആദ്യമായിട്ടാണു കാണുന്നത്-അതും വിചിത്രമായൊരു പോസിൽ, “എനിക്കു കാണണ്ടാ' എന്ന മട്ടിൽ ഇടതുകൈ നീട്ടിയകറ്റി, കണ്ണുപൊത്തി മുഖംതിരിച്ചു നിലകൊള്ളുന്ന ആ വാനരനെ കണ്ടപ്പോൾ, കുഞ്ഞിനെക്കാണണ്ടാ എന്ന ശാഠ്യഭാവത്തിൽ മേനകയെ തിരസ്കരിക്കുന്ന വിശ്വാമിത്രമഹർഷിയുടെ ചിത്രം ശ്രീധരൻ ഓർത്തുപോയി.
“തെമ്മാടിക്കൊരങ്ങനു കിട്ടണം അങ്ങനെ കാവിലെ ഭഗവതി ശിക്ഷിച്ചതാണ്. അപ്പു പുറകിൽനിന്നു ജല പിച്ചു.
അപ്പുവിനെ ഈ കുരങ്ങ് ഒരിക്കൽ മാന്തിയിട്ടുണ്ട്! കുരങ്ങ് നീർക്കോലിയെ പിടിച്ചു തപസ്സിരിക്കുന്ന കാഴ്ചകാണാൻ ആളുകൾ ചിറയ്ക്കുചുറ്റും കൂടിനിന്നിരുന്നു. കാരോട്ടുഭഗവതിയെ ആരും തിരിഞ്ഞുനോക്കിയില്ല. പ്രജകൾക്കും
“ഞാനിവിടെ ഒരു കെട്ട് ബീഡിചുരുട്ട് സർവ്വത്ത് പെട്ടിപ്പിടിക വെച്ചാലോ? ചന്തുക്കുഞ്ഞൻ പകുതി കളിയായും പകുതി കാര്യമായും അഭിപ്രായപ്പെട്ടു. (തന്റെ ദേശത്തെ ചന്തയിൽ കെട്ട ബീഡിചുരുട്ട് വിൽക്കുന്ന ചെറിയൊരു വഴിവാണിഭക്കാരനായിരുന്നുവത്രേ ചന്തുക്കുഞ്ഞൻ ആ ചന്തയിൽ കാണാറുള്ളതിനേക്കാളേറെ ആളുകൾ കാരോട്ടുചിറക്കരയിലെ കുരങ്ങിനെ കാണാൻ വന്നിട്ടുണ്ടെന്നാണ് ചന്തുക്കുഞ്ഞന്റെ കണക്ക്.)
ഇവിടത്തെ വാനരലോകത്തിനും പൊതുവേ ഒരു വിഷാദം ബാധിച്ചിരിക്കുന്നു. കൂട്ടുകാരൻ ചാത്തനും, ഈ ആളുകൾക്കുമെല്ലാം എന്തുപറ്റി എന്നു പിടികിട്ടാതെ ചില മുതുകുരങ്ങന്മാർ മരക്കൊമ്പുകളിൽ ഗൗരവഭാവത്തിൽ പുരികക്കൊടി പൊക്കി പഷ്ടം മാന്തിക്കൊണ്ടു ചിന്തയിൽ മുഴുകിയിരിക്കുന്നു.
പൈതങ്ങളെ പള്ളയ്ക്കു പറ്റിപ്പിടിപ്പിച്ചു ചില തള്ളക്കുരങ്ങുകൾ അങ്ങുമിങ്ങും തെണ്ടിത്തിരിയുന്നു. പത്രപംക് തികളിലൂടെ ചില യുവ കപികൾ കലപലാ ചിലയ്ക്കുന്നു. കുരങ്ങുണ്ണിരാമന്മാർ മാത്രം വാലും പൊക്കി തുള്ളിച്ചാടിക്കളിക്കുന്നു.
മണ്ടിലിയേയും ഞമുണ്ടിപ്പിടിച്ചു കുത്തിയിരിക്കുന്ന കുരങ്ങനെ അവസാനമായൊന്നു തിരിഞ്ഞുനോക്കിക്കൊണ്ട് അപ്പു പറഞ്ഞു: “ചാത്തൻ കൊരങ്ങ ഇന്നുരാത്രി ചാവും;
തീർച്ചു. അങ്ങനെയാണു ലക്ഷണം.
ചിറവക്കത്തുനിന്നു കുറച്ചു ദൂരെ ഒരു പൊന്തയിൽ ഒരു കുറുക്കൻ ഒളിച്ചിരിക്കുന്നത് അപ്പു കണ്ടുവത്രേ. ചാവാനടുത്ത ജന്തുക്കളെ കുറുക്കൻ മണത്തറിയും. പൊന്തയിൽ കാവൽ
കുത്തിയിരിക്കയാണ് ആ വിദ്വാൻ,
ശ്രീധരനും അതു വിശ്വസിച്ചു. കണ്ണുപൊത്തി കൈനീട്ടിയ നിലയിൽത്തന്നെ പാവം ചാത്തൻകുരങ്ങ് രാത്രി ചത്തുവീഴുന്നതും പൊന്തയിൽ കാവലിരിക്കുന്ന കുറുക്കൻ ബാങ്കുവിളി മുഴക്കുന്നതും, അപ്പോൾ കാട്ടിൽ നിന്നു കുറുക്കന്മാർ കൂട്ടത്തോടെ കക്കിയാർത്തുവന്ന് ചാത്തൻകുരങ്ങനെ കടിച്ചുകീറി ശാപ്പിടുന്നതുമെല്ലാം ശ്രീധരന്റെ മനസ്സിലൂടെ കടന്നുപോയി. പിറ്റേന്നു രാവിലെ ആളുകൾ ചിറക്കരയിൽച്ചെന്നു നോക്കുമ്പോൾ കാണുക ചാത്തന്റെ എല്ലും തലയോടും മാത്രമായിരിക്കും...........
ഗ്രാമത്തിൽനിന്ന് ജഗളക്കാരെപ്പേടിച്ച് ഒഴിച്ചുപോരുമ്പോൾ വഴിക്ക്, കുറുക്കന്മാർ തിന്നിട്ട ഒരു മനുഷ്യശവം കണ്ട കഥ ചന്തുക്കുഞ്ഞൻ വിവരിച്ചു കേൾപ്പിച്ചു. ആ
തലയോട്ടിൽ മഴവെള്ളം കെട്ടിനിന്നിരുന്നുവത്രേ.
ശ്രീധരനും ചങ്ങാതിമാരും ഇലഞ്ഞിപ്പൊയിലിലേക്കു മടങ്ങിയത്, കടവ് ഇറങ്ങിക്കടന്ന്, റോഡുപിടിച്ചുകൊണ്ടായിരുന്നു. പുഴയിൽ നിന്നു റോഡിലേക്കു കയറിയപ്പോൾ അവിടെ റോഡരികിൽ അങ്ങിങ്ങായി ആളുകൾ കൂടി നിൽക്കുന്നതു കണ്ടു. എന്തതിശയമാണ് ആളുകൾ ഇവിടെ നോക്കി നിൽക്കുന്നതെന്ന് ശ്രീധരനും കൂട്ടുകാർക്കും ആദ്യം മനസ്സിലായില്ല. അപ്പോൾ ചന്തുക്കുഞ്ഞൻ റോഡിലൂടെ പടിഞ്ഞാട്ടു നീങ്ങിക്കൊണ്ടിരുന്ന ഒരു മൂരിവണ്ടി ചൂണ്ടിക്കാട്ടി അദ്ഭുതാനന്ദത്തോടെ പറഞ്ഞു:
"കുർകാസ് ".
തെക്കുകിഴക്കൻ ഗ്രാമങ്ങളിൽനിന്നു ലഹളക്കാരുമായി ഏറ്റുമുട്ടി മുറി പറ്റിയ പട്ടാളക്കാരെയും കയറ്റി പടിഞ്ഞാട്ടു പട്ടണത്തിലേക്കു പോകുകയായിരുന്നു ആ കാളവണ്ടികൾ. കുറെ വണ്ടികൾ മുമ്പേ പൊയ്ക്കഴിഞ്ഞു. ഗൂർഖാപ്പട്ടാളമാണ്. ശ്രീധരനും അപ്പൂവും ചന്തുക്കുഞ്ഞനും റോഡരികിലെ ഒരാൽമരത്തിന്റെ പിറകിൽ മറഞ്ഞുനിന്നു. നോക്കി.
ഒരുവശം മടക്കിപ്പൊക്കിനിർത്തിയ കാക്കിത്തൊപ്പി തലയിൽ ചാർത്തി, കൈയിൽ കുത്തന്നെ തോക്കുംപിടിച്ചുകൊണ്ട്, വണ്ടിയിൽ പിറകിൽ പുറത്തേക്കു നോക്കിക്കൊണ്ടു കുത്തിയിരിക്കുന്നു കൂർക്കാസ് (മുറിവേറ്റ പട്ടാളക്കാരനെ അകത്തു കിടത്തിയിട്ടുണ്ട്.) ജീവിതത്തിൽ ആദ്യമായിട്ടാണ് ശ്രീധരൻ ഒരു കൂർക്കാസിനെ കാണുന്നത്. മഞ്ഞക്കുരങ്ങന്മാർ!
കൂർക്കാസിന്റെ കുക്രിയെപ്പറ്റി ശ്രീധരൻ കേട്ടിട്ടുണ്ട്. അരിവാൾ പോലെയുള്ള ആ
ആയുധം കയർ കെട്ടി വീശിയെറിയും, ശത്രുവിന്റെ തലകൊയ്തു കുിയും കയറും കൂർക്കയുടെ കൈയിൽത്തന്നെ വന്നുചേരും. അങ്ങനത്തെ ഒരു അദ്ഭുതായുധമാണ് കുക്രി.
“കൂർക്കാസിന്റെ കുക്രിയെവിടെ?'' ശ്രീധരൻ ചന്തുക്കുഞ്ഞനോടു മെല്ല
ചോദിച്ചു.
അരയിൽ കെട്ടിത്തൂക്കിയിട്ടിരിക്കയാണ്." ചന്തുക്കുഞ്ഞൻ അതിന്റെ സ്ഥാനം പറഞ്ഞുകൊടുത്തു. പെട്ടെന്നു ശ്രീധരന്റെ വയറ്റിൽനിന്ന് ഒരു കതിന പൊട്ടിയപോലെ തോന്നി.
അരയാൽപ്പിറകിൽ പതുങ്ങിനിൽക്കുന്ന അവരുടെ
നേർക്കു തോക്കു ചൂണ്ടി ഉന്നം
പിടിക്കുന്നു. മൂരിവണ്ടിയിലിരിക്കുന്നൊരു കുർക്കാസ്! അപ്പു ഒരു ചാട്ടം ചാടി, പ്രാണനും കൊണ്ടൊരു പാച്ചിൽ. പിന്നാലെ ശ്രീധരനും.....
വെടിയൊച്ച കേട്ടില്ല. പകരം മൂരിവണ്ടിയിൽനിന്നു പട്ടാളക്കാരുടെ പൊട്ടിച്ചിരികൾ
ശരീധരൻ തിരിഞ്ഞുനോക്കി. ചന്തുക്കുഞ്ഞൻ പരിഹസിച്ചു ചിരിച്ചു:
“കൂർക്കാസ് ഒരു തമാശക്കളി കാട്ടേയതല്ലേ? അക്കൂട്ടർ “നമ്മളെ ഒന്നും ചെല എന്നാലേ, മാപ്പ് ന്റെ മൊട്ടത്തല കണ്ടാല് !
ചന്തുക്കുഞ്ഞന്റെ വായിൽ നിന്ന് ഒരു വെടിപൊട്ടി....
പട്ടാളക്കാരെ കയറ്റിയ അവസാനത്തെ മൂരിവണ്ടിയും കാഴ്ചയിൽനിന്നു മറഞ്ഞു.
അപ്പു എവിടെ? ചന്തുക്കുഞ്ഞൻ ഉറക്കെ ഒരു കൂക്കു തൂക്കി.
അപ്പു പ്രാണനുംകൊണ്ടു പാഞ്ഞ വഴിയില്ല.
ശ്രീധരന്റെ വയറ്റിലെ കാളലും തീരെ അടങ്ങിയിരുന്നില്ല. മരണഭീതിയുടെ ആദ്യത്തെ അനുഭവമാണ്. നീർക്കോലിയെ പിടിച്ചിരിക്കുന്ന കുരങ്ങിനെ കണ്ട രസമെല്ലാം ആ കൂർക്കാസിന്റെ തോക്കു കണ്ടപ്പോൾ പുകഞ്ഞു പോയി. കുറച്ചുകഴിഞ്ഞപ്പോൾ പുഴയിലെ കയത്തിൽനിന്ന് ഒരു തല പൊങ്ങി വരുന്നു. നോക്കിയപ്പോൾ അപ്പു.