അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ
കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്ടായിരുന്നില്ല. അന്യസ്ത്രീകളാരെങ്കിലും വന്ന് അടുക്കളയിൽ നിന്നു ചോറും കറികളും വെച്ചൊരുക്കിക്കൊടുക്കുന്നതും മാസ്റ്റർ ഇഷ്ടപ്പെട്ടിരുന്നില്ല. ആ ദിവസങ്ങളിൽ
ചിലപ്പോൾ അടുക്കളക്കാര്യം ശ്രീധരൻ ഏറ്റെടുക്കും. അരി വേവിക്കാനും വാർക്കാനും അമ്മിക്കല്ലിനു മുമ്പിലിരുന്നു മുളകും നാളികേരവും അരയ്ക്കാനും കറികൾ പാകം ചെയ്യാനും മറ്റും ശ്രീധരൻ പരിചയപ്പെട്ടു. (അമ്മ പുറത്തുനിന്നു വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും അപ്പപ്പോൾ വിളിച്ചുപറഞ്ഞുകൊടുക്കും.) കോളേജ് ക്ളാസ്സിലെത്തിയതിൽപ്പിന്നെ അമ്മ പുറത്തിരിക്കുന്ന നാളുകളിൽ (ശനിയും ഞായറും ദിവസങ്ങളല്ലെങ്കിൽ) ശ്രീധരനെ അടുക്കളവേലയ്ക്കു വിടാൻ അച്ഛൻ അനുവദിച്ചിരുന്നില്ല. കോളേജിലേക്കുള്ളവർക്ക് മുടങ്ങും. അവനിരുന്നു പഠിക്കട്ടെ -
കഞ്ഞിയുണ്ടാക്കിക്കുടിക്കും. കിഴങ്ങുകൾ പുഴുങ്ങിത്തിന്നും. അല്ലങ്കിൽ അവിലും പഴവും
വാങ്ങിക്കൊണ്ടുവന്നു ഭക്ഷിക്കും.
ഇലഞ്ഞിപ്പൊയിലിൽ നിന്നു കൊടുത്തയയ്ക്കാറുള്ള ചക്കരവരട്ടും മുളയരിപ്പലഹാരവും മാങ്ങാത്തൊലിയും മറ്റും പുറത്തെടുത്തുപയോഗിക്കുന്നതും ഈ ഘട്ടങ്ങളിലാണ്. കൃഷ്ണൻമാസ്റ്റർ പേർസ് തുറന്ന് ഒരണയെടുത്തു നീട്ടി ശ്രീധരനോടു പറഞ്ഞു: പീടികയിൽപ്പോയി എന്തെങ്കിലും വാങ്ങിക്കഴിച്ചോ.
അങ്ങനെയൊരവസരത്തിനു കാത്തിരിക്കുകയായിരുന്നു ശ്രീധരൻ വീട്ടിൽനിന്ന് എന്തെല്ലാം സ്വാദിഷ്ഠവിഭവങ്ങൾ ഉണ്ടാക്കിക്കൊടുത്താലും, അമ്മ ചിലപ്പോൾ പറയാറുള്ളതുപോലെ, ചായപ്പീടികയിൽ ചെന്നിരുന്നു നക്കാനുള്ളൊരു പൂതി ശ്രീധരൻ
വെച്ചുപുലർത്തിയിരുന്നു. പുറത്തുപോയി തിന്നുന്നത് അച്ഛനിഷ്ടമല്ല. നിവൃത്തിയില്ലാതെ ആദ്യമായിട്ടനുവദിച്ചിരിക്കുകയാണ്. അണയും കീശയിലിട്ടു വെച്ചടിച്ചു നേരെ കുമാരന്റെ 'ഭാരതമാതാ ടീഷാപ്പിലേക്ക്.
രാവിലെ അവിടെ വലിയ തിരക്കാണ്. ഈർച്ചക്കമ്പനിവേലക്കാരും, കടപ്പുറത്തെ ചുങ്കത്തെ ചുമട്ടുകൂലിക്കാരും, കൈവണ്ടിക്കാരും മറ്റുമാണ് കക്ഷികൾ. കൈക്കു റിസ്റ്റ് വാച്ച് കെട്ടിയ മുറിമീശക്കാരൻ ചിമ്പ്രക്കണ്ണൻ കുമാരൻ പെട്ടിക്കുമുമ്പിൽ മുതലാളിത്തവും താങ്ങി മുനിഞ്ഞിരിക്കുന്നു. അസിസ്റ്റാൻഡ്മാർ രണ്ടുപേരുണ്ട്.
പുകയേറ്റ വിറകുകൊള്ളിപോലുള്ള കുട്ടായിയും, പിത്തം പിടിച്ചു നീറിനെ (പുളിയുറുമ്പ്)പ്പോലെയായ ഉണ്ണീരിയും (വെള്ളക്കൂറ കുഞ്ഞിരാമനു പകരം വന്നവനാണ് ഉണ്ണീരി വെള്ളക്കൂറ കഴിഞ്ഞ മാസം കുമാരന്റെ “മാതേന്റെ സർവ്വീസ് വിട്ട് ഒരു സർക്കസ്സുകമ്പനിയുടെകൂടെ പൊയ്ക്കളഞ്ഞു.). കുട്ടായി ചായയടിക്കുന്നു. ഉണ്ണീരി സർവ് ചെയ്യുന്നു.
ശ്രീധരൻ മൂലയിലെ ഒരു ബഞ്ചിൽ ചെന്നിരുന്നു. പുളിയുറുമ്പിനെ കൈ ഞൊടിച്ചു വിളിച്ച്, ഓർഡർ കൊടുത്തു
“കുതിരബിരിയാനിയും ഒരാപ്പും.
പുട്ട്, കടലക്കറി, പപ്പടം ഈ പദാർത്ഥ്യത്തിന്റെ സമ്മിശ്രരൂപമാണ്, 'കുതിരബിരിയാനി'.
വിഭവങ്ങൾ വന്നുചേർന്നു.
ഒരു ചാൺ നീളവും, വണ്ണാൻ ശങ്കരവൈദ്യൻ മരുന്നുരയ്ക്കുന്ന അമ്മിക്കുട്ടിയുടെ വണ്ണവുമുള്ള ഒന്നാന്തരം പുന്നെല്ലരിപ്പൂട്ട് (രണ്ടു കഷണം) പൂട്ടിന്റെ രണ്ടു സൈഡിലും നാളികേരത്തൊങ്ങൽ തിങ്ങിനിൽക്കുന്നു. കൊഴുത്ത മസാലക്കറിയിൽ വറവുചേർത്ത പറങ്കിമുളകിന്റെ കരിഞ്ഞ തോടുകൾ നിന്തിക്കളിക്കുന്നു. തേങ്ങാക്കഷണങ്ങൾ തലപൊക്കി നോക്കുന്നു. വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത വലിയ പോളകൾ കെട്ടിയ പപ്പടം ആനയുടെ നെറ്റിപ്പട്ടംപോലെ വിലസുന്നു! കൂട്ടിക്കുഴച്ച് അടിച്ചാൽ കുതിരബിരിയാനി!
അപ്പോൾ കണ്ടു എതിരേയുള്ള മൂലയിലെ ബഞ്ചിൽ ഒറ്റയ്ക്കിരുന്നു പ്രാതൽ കഴിക്കുന്ന ധോബി കണ്ണപ്പനെ ആറടിയോളം പൊക്കവും ഉണക്കപ്പുകയിലയുടെ നിറവും ചുണങ്ങുകൾ പൊറ്റകെട്ടിയ കഷണ്ടിത്തലയും ചോരക്കണ്ണുകളുമുള്ള കണ്ണപ്പനെ കണ്ണപ്പന്റെ പ്രാതൽ ഒരു പ്രത്യേക രീതിയിലാണ്. ഒമ്പതു പിഞ്ഞാണങ്ങളിലായി, മൂന്നു സെറ്റ് കുതിരബിരിയാനിയും, മൂന്നു ഫുൾഗ്ലാസ്സ് ചായയും
ഒപ്പം മുമ്പിൽ പ്രതിഷ്ഠിച്ചുകണ്ടതിനുശേഷമേ മൂപ്പർ തുടങ്ങുകയുള്ളു. തീറ്റ ഓരോ
സെറ്റായിട്ടുതന്നെയാണ്. മൂന്നു സെറ്റും മൂന്നു ചായയും മുമ്പിൽ മുൻകൂട്ടി കാണണമെന്ന്
കണ്ണപ്പനു നിർബന്ധമാണ്.
അതിരാണിപ്പാടത്തിനടുത്ത് ധോബികളുടെ മൂലയെപ്പറ്റി ഓർത്തു. അതിന്റെ മുകൾ വിതാനം ഒരേ വലിപ്പത്തിലുള്ള നീളൻ കളസങ്ങളും ഷർട്ടുകളും കാച്ചിത്തുണികളും ഉമ്മച്ചിക്കുപ്പായങ്ങളും വർണ്ണവിരികളും, തലങ്ങും വിലങ്ങുമായി കെട്ടിയ അയകളിൽ അണിനിരത്തി തൂക്കിയിട്ടത് കൗതുകാവഹമായൊരു ദൃശ്യമാണ്. അവ കാറ്റത്തും വെയിലത്തും വിറകൊള്ളും. ഉലർന്ന കളസങ്ങൾ ചിലപ്പോൾ ഉള്ളിൽ കാറ്റുനിറഞ്ഞു
വീർത്തു ട്രപ്പീസ് നൃത്തം തുടങ്ങും. വിസ്മയത്തോടെ നോക്കിനിന്നു പോയിട്ടുണ്ട്. സോഡാക്കാരത്തിന്റെയും പൂച്ചാപ്പസോപ്പിന്റെയും നാറ്റമടിക്കുന്ന
അഴുക്കുവെള്ളത്തിൽ നിന്നുകൊണ്ടു ധോബികൾ, സിമന്റ്കല്ലിൽ വിഴുപ്പലക്കുന്ന പ്ഥംപ്ാ ശബ്ദം അകലെ കേൾക്കാം. അലക്കുകാരുടെ കൂട്ടത്തിൽ കണ്ണപ്പനുമുണ്ടായിരിക്കും. വിഴുപ്പുവസ്ത്രം അരികെ വെച്ച് മരത്തൊട്ടിയിൽ ഒന്നു മുക്കി, കല്ലിൽ ഇടതും വലതും മാറിമാറി വിക്കിക്കൊണ്ടിരിക്കെ കണ്ണപ്പൻ 'ഹ്ധഊംഹ്ഹോം എന്നു മൂളും. ആ മൂളലിന്റെ ഈണം വേറെത്തന്നെ അറിയാം. (അപ്പോൾ കുതിരബിരിയാനി വയറ്റിൽക്കിടന്നു കുതറുന്നുണ്ടാവും.)
എന്നാൽ, ശ്രീധരൻ കണ്ണപ്പന്റെ ഒരാരാധകനായിത്തീർന്നതിന്റെ കാരണം വേറെയായിരുന്നു. രാത്രിയുടെ നിശ്ശബ്ദതയിൽ ധോബികളുടെ താവളത്തിൽനിന്നു ചില അദ്ഭുതഗാനങ്ങൾ പൊങ്ങിവരും. കന്നിപ്പറമ്പിലെ മാളികവരാന്തയിൽ ഏകാന്തതയിൽ, പുസ്തകം വായിച്ചിരിക്കുന്ന അല്ലെങ്കിൽ കവിത നിർമ്മിക്കുന്ന ശ്രീധരന്റെ
കർണ്ണങ്ങളിൽ ആ ഗാനങ്ങൾ സ്വർഗ്ഗീയാനന്ദം പകർന്നുകൊടുക്കും. അവ സാധാരണ
ഗാനങ്ങളല്ല കീർത്തനങ്ങൾ ഭക്തിയുടെ അഗാധതയിൽനിന്നുണരുന്ന
ഹൃദയദ്രവീകരണ സമർത്ഥങ്ങളായ ക്രിസ്തീയ കീർത്തനങ്ങൾ. ഏറെ
മാസങ്ങൾക്കുശേഷമാണ് ശ്രീധരൻ മനസ്സിലാക്കിയത്, അത് കണ്ണപ്പന്റെ കണ്ഠത്തിൽനിന്നു പൊങ്ങുന്ന സംഗീതമാണെന്ന്.
കണ്ണപ്പന്റെ കണ്ഠശുദ്ധിക്കു കാരണം, കുതിരബിരിയാനിയായിരിക്കുമോ?....... പ്ലേറ്റ് വടിച്ചുനക്കി ചായയും കുടിച്ചു. പ്രാതലിന്റെ പൈസ മനസ്സിൽ കണക്കുകൂട്ടി
പുട്ട് രണ്ട് കഷ്ണം -4കാശ്
കടല കറി -2കാശ്
പപ്പടം -1കാശ്
ആപ് ചായ -3ചായ
ആകെ -10കാശ്
അണയിൽ 2 കാശ് ബാക്കിയുണ്ടാവും. ഒരു സിഗരറ്റ് വലിച്ചുകളയാം. മുന്തിയ ആനമാർക്ക് സിഗരറ്റുതന്നെ വില 12 കാശ്. വിരൽ ഞൊടിച്ച് ശൂ എന്നു വിളിച്ച് പുളിയുറുമ്പിന്റെ ശ്രദ്ധയാകർഷിച്ചു. അവൻ തിരിഞ്ഞുനോക്കിയപ്പോൾ സ്വയം ചൂണ്ടുവിരൽ ചുണ്ടിനു നേർക്കുയർത്തിക്കാട്ടി ഉച്ചരിച്ചു.
'mam!' അപ്പോൾ രണ്ടുമൂന്നു നിര ബണുകൾക്കപ്പുറത്തു പുറംതിരിഞ്ഞിരിക്കുന്നവരുടെ സംഭാഷണത്തിൽ കൃഷ്ണമ്മാഷ്' എന്നൊരു കഷണം കാതിൽ കുടുങ്ങി ശ്രദ്ധിച്ചു.
“ആങ് കന്നിപ്പറമ്പിലെ കൃഷ്ണമ്മാ മോൻ ഗോപാലൻ തന്നെ... "ഗോപാലൻറൈറ്റർ കിഴക്കെവിടെയോ ഒരു മരച്ചാപ്പയില?.......
“ആങ് ചന്തുക്കുട്ടി മുതലാളിന്റെ കൂപ്പില് ഇപ്പം വന്നിട്ടുണ്ട് ദിനം
“കോവാലന് എന്ത്ത്താ ദിനം?” (മൂന്നാമതൊരു ശബ്ദം.
“ദീനം മറ്റേത് തന്നെ കിട്ടി അമുക്കി ഇപ്പ ഇതാ ചൊറിയും കുഷ്ഠവും പിടിച്ചു.
“പാവം! നല്ല സൊബാവാറുള്ള ഒരു കുണ്ടനായിര്ന്ന്
ആ കൊരങ്ങൻ
കുഞ്ഞപ്പൂനേപ്പോലായിര്ന്നില്ല."
“സ്വഭാവഗുണമുണ്ടായിട്ടാണോ അതിനു പോയത്?" “ആണ്ങ്ങളല്ല മാറെ, അങ്ങനൊക്കെണ്ടാവും......." (മൂന്നാമത്തെ ശബ്ദം)
“നല്ല പൊൻവാളം പോലുണ്ടായിരുന്ന ഒരു ബാല്യക്കാരൻ ഇപ്പക്കണ്ടാൽ വെണ്ണീറ്റിന്നെണീറ്റു വരുന്ന നായിനെപ്പോലെ ആയി.....
“കോരുക്കുട്ടി വൈശ്യരെ എണ്ണ കുടിക്കട്ടെ. എന്ത്ത്താ അയിന്റെ പേര്?......
“അതിനെക്കൊണ്ടൊന്നും മാറുന്ന് തോന്ന്ന്നില്ല.......
അവർ എണിറ്റുപോയി.
ശ്രീധരൻ മൂലയിൽ പതുങ്ങിയിരുന്ന് എല്ലാം കേട്ടു.
കൈവണ്ടിക്കാരൻ കുട്ടാപ്പുവും, ചാപ്പുണ്ണി അധികാരിയുടെ കോൽക്കാരൻ ആണ്ടിക്കുട്ടിയുമാണ് അവരിൽ രണ്ടുപേർ. കോളർ ഷർട്ടും ഓപ്പൻകോട്ടും ധരിച്ച മറ്റേ ചെറുപ്പക്കാരനെ ഊഹിച്ചെടുത്തു ചന്തുപ്പണിക്കരുടെ സ്കൂളിൽ ഒരാശാരി കേശവൻ മാസ്റ്ററായി വന്നുചേർന്നിട്ടുണ്ടെന്നു കേട്ടിരുന്നു. അവനായിരിക്കണം
സിഗരറ്റും വലിച്ചുതീർത്ത് ശ്രീധരൻ എണീറ്റു കൗണ്ടറിനു മുമ്പിൽ ചെന്നു നിന്നപ്പോൾ ഉണ്ണീരി വിളിച്ചുപറഞ്ഞു: “പതിനൊന്നരക്കാസ്.
മുതലാളിക്കുമാരൻ അണ വാങ്ങി പെട്ടിയിലിട്ടു. ബാക്കി അരക്കാശിനു പകരം രണ്ടു ബീഡിയെടുത്തു നീട്ടി. ശ്രീധരൻ നിഷേധഭാവത്തിൽ തലയാട്ടി. “ബാക്കി പിന്നെ വാങ്ങിക്കോളാം” എന്നും പറഞ്ഞ ഗൗരവത്തോടെ ഇറങ്ങി നടന്നു.
ശ്രീധരന്റെ തലച്ചോറിൽ, കൈവണ്ടിക്കാരന്റെയും കോൽക്കാരന്റെയും
ആശാരിമാസ്റ്റരുടെയും സംഭാഷണങ്ങൾ ഒരു വിഷക്കാറ്റുപോലെ ചുഴന്നു കളിച്ചു.
ഗോപാലേട്ടൻ, മരക്കച്ചവടക്കാരൻ ചന്തുക്കുട്ടി മുതലാളിയുടെ കണക്കപ്പിള്ളയും
കാര്യസ്ഥനുമായിച്ചേർന്നിട്ട് ഒരു കൊല്ലമായി. അധികദിവസവും കിഴക്കൻ മലകളിലുള്ള മുതലാളിയുടെ കൂപ്പുകളിലായിരിക്കും, മരംമുറിയുടെ മേൽനോട്ടം. മാസത്തിലൊരിക്കലോമറ്റോ കന്നിപ്പറമ്പിൽ വരും. വരുമ്പോൾ അച്ഛന് പത്തുറുപ്പിക
കൊടുക്കും.
അച്ഛൻ ഗോപാലേട്ടനെ സ്നേഹപൂർവ്വം ഉപദേശിക്കും.
“നീ കാട്ടിലും മലയിലും കിടന്നഴന്നാൽ നിന്റെ തടി ചീത്തയാവും. തടി നോക്കണം.
(അപ്പോൾ അടുക്കളയിൽനിന്നു ഗോപാലേട്ടൻ ഇളയമ്മയോടു് മെല്ല തമാശയായി
പറയും; “ഞാൻ തടിനോക്കാൻ തന്നെയാണ് അങ്ങോട്ടു പോയത് ചന്തുക്കുട്ടിമുതലാളിയുടെ തടി (മരം)!")
അച്ഛൻ ചോദിക്കും; “ഗോപാലങ്കുട്ടീ, നീ ആഴ്ചയിൽ മൂന്നുപ്രാവശ്യം എണ്ണതേച്ചു
കളിക്കാറുണ്ടോ?''
ഗോപാലേട്ടൻ പരുങ്ങിക്കൊണ്ടുപറയും; ചെലപ്പോഴൊക്കെ.
ഗോപാലേട്ടൻ വീട്ടിൽ വന്നാൽ അച്ഛൻ തന്നെ മാർക്കറ്റിൽപ്പോയി നല്ല മത്സ്യം വാങ്ങിക്കൊണ്ടുവരും. “കാട്ടില് അവന് ഒണക്കമീനുംകൂടി കിട്ടൂല ഒര്ദെവസമെങ്കിലും മനസ്സിനു പറ്റി ഊണുകഴിക്കട്ടെ.. ഗോപാലേട്ടൻ വരുമ്പോൾ കാട്ടിൽനിന്നു നല്ല ചെറുതേൻ കൊണ്ടു വരും. ഒരിക്കൽ
ഒരു മാൻകൊമ്പു കൊണ്ടുവന്നു. അതിന് ആശാരിമാധവൻ നല്ലാരു മരത്തലയുണ്ടാക്കിക്കൊടുത്തു ആ മാൻതല മാളികവരാന്തയിൽ ശ്രീധരൻ പഠിക്കാനിരിക്കുന്ന മൂലയിലെ ചുമരിൽ തറച്ചുവച്ചിട്ടുണ്ട്.
കഴിഞ്ഞമാസം ഗോപാലേട്ടൻ വീട്ടിൽ വന്നപ്പോൾ അച്ഛന്റെ മുന്നിൽ ചെല്ലാൻ
മടിച്ചു: ദേഹം മുഴുവനും ഒരുജാതി ചൊറി.
അച്ഛൻ അകത്തേക്കു വന്നു ഗോപാലേട്ടനെ അരികിൽ പിടിച്ചു നിർത്തി കുപ്പായം
പൊക്കി നോക്കി.
“നീ വയറിളക്കാറില്ല?"-അച്ഛന്റെ ചോദ്യം.
“അതിനൊന്നും ഇടകിട്ടാറില്ല വിഷാദസ്വരത്തിലായിരുന്നു മറുപടി.
.” ഗോപാലേട്ടൻ പറഞ്ഞു ഒരു “എന്നാൽ നീ ആദ്യം ഒന്നു വയറിളക്ക് -
പിന്നെ വൈദ്യരെ കാണിക്കാം.
സുഖക്കേടു മാറിയിട്ടു പോയാൽ മതി.” “കൂപ്പിൽ ആളില്ല. എനിക്കു നാളെത്തന്നെ പോണം.
"എടാ, ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ കഴിയൂ. ഒന്നുരണ്ടാഴ്ച കഴിഞ്ഞിട്ടു പോയാൽ മതി.......
നി ഞാമ്പറഞ്ഞതനുസരിക്ക്,
"ഞാൻ നാളെ അവിടെയൊന്നു പോയിട്ടു വരാം -മുതലാളിയെക്കണ്ട് ലീവ്
Canales.............."
അങ്ങനെ ഗോപാലേട്ടൻ പിറ്റേന്നുതന്നെ കിഴക്കൻ മലകളിലേക്കു പോയി, പിന്നെ ഒരാഴ്ച കഴിഞ്ഞിട്ടും വന്നുകണ്ടില്ല. പത്താംദിവസം എത്തി നിറവും കോലവും ആകെ മാറിയിരുന്നു. സ്വർണ്ണംപോലെയുണ്ടായിരുന്ന ശരീരം, വെണ്ണീറിന്റെ നിറത്തിലായിരിക്കുന്നു. കൂടെ ചില ലേഹ്യങ്ങൾ അടക്കംചെയ്ത ഭരണികളും കൊണ്ടുവന്നിട്ടുണ്ട്.
പനഞ്ചിറക്കാവിൽ ഒരു വിഷവൈദ്യനെക്കാണിച്ചു. എട്ടുകാലി വിഷമാണെന്നു പറഞ്ഞു. മരുന്നു തന്നിട്ടുണ്ട്. ഗോപാലേട്ടൻ ഭരണികൾ ചൂണ്ടിക്കാട്ടി.
ഗോപാലേട്ടൻ ഒരാഴ്ച പുറത്തിറങ്ങാതെ ലേഹ്യവും സേവിച്ചു വീട്ടിൽത്തന്നെ കഴിച്ചുകൂട്ടി. രോഗത്തിനു പറയത്തക്ക മാറ്റമൊന്നും കണ്ടില്ല.
അപ്പോഴേക്കും ഗോപാലേട്ടന്റെ സുഖക്കേടിന്റെ വാർത്ത ദേശം മുഴുവനും വ്യാപിച്ചുകഴിഞ്ഞിരുന്നു.
വൈദ്യനെക്കാണാനാണെന്നും പറഞ്ഞ് ഗോപാലേട്ടൻ ഇന്നലെ വീണ്ടും
പനഞ്ചിറക്കാവിലേക്കു പോയിരിക്കയാണ്
ഗോപാലേട്ടൻ കിട്ടിയതെന്താണെന്ന് ശ്രീധരൻ മനസ്സിലായി. ഒരാഴ്ച മുമ്പായിരുന്നെങ്കിൽ കാര്യം പിടികിട്ടുമായിരുന്നില്ല. എന്തെന്നാൽ കഴിഞ്ഞ ആഴ്ചയിലാണ് കേളുക്കുട്ടി, ആ പ്രൈവറ്റ് പുണ്ണിനെപ്പറ്റി വിസ്തരിച്ചു പറഞ്ഞുതന്നത്. കാരണമുണ്ടായിരുന്നു.
അതിരാണിപ്പാടത്തെ പാണൻ വേലുവിന്റെ പുരയിൽ വേലുവിന്റെ പാട്ടിയുടെ ചാർച്ചയിൽപ്പെട്ട ഒരു ചെറുപ്പക്കാരൻ വന്നു താമസിക്കുന്നുണ്ട്. അപ്പുണ്ണി. നെയ്ത്തുകമ്പനിയിലാണ് പണി. എപ്പോഴും അലക്കിത്തേച്ച വെള്ള ഷർട്ടും ഡബിൾ ദോത്തിയും ധരിച്ചു നടക്കുന്ന ഒരു സുന്ദരക്കുട്ടൻ. ഒരുദിവസം ശ്രീധരൻ അവനെ ഇടവഴിയിൽ വെച്ചു കണ്ടു. ദോത്തിയുടെ മുകൾവശം നാടിക്കു താഴെ അൽപമൊന്നു നുള്ളിപ്പൊക്കിപ്പിടിച്ച്, അസാരം നൊണ്ടിനൊണ്ടിക്കൊണ്ടാണ് വിദ്വാൻ നീങ്ങുന്നത്.
അപ്പോൾ എതിരേ വരുന്നു ബാങ്ക് പ്യൂൺ ചന്തു, ചന്തുവിനെ കണ്ടപ്പോൾ അപ്പുണ്ണി ചിരിച്ചു കൊണ്ട് അങ്ങോട്ടു പറയുന്നതു കേട്ടു: 'കിട്ടി. കിട്ടി
വളരെ ക്ലേശിച്ച് അന്വേഷിച്ചുനടന്ന എന്തോ അമൂല്യവസ്തു ഒടുവിൽ കൈയിൽ വന്നുപെട്ടു എന്ന് അഭിമാനത്തോടെ അറിയിക്കുന്നമട്ടിലായിരുന്നു പാണന്റെ ആ 'കിട്ടി' പ്രയോഗം. പ്യൂൺ ചന്തു അപ്പുണ്ണിയെ ആകപ്പാടെയൊന്നു നോക്കി. ഒന്നും മിണ്ടിയില്ല. പാണൻ അപ്പുണ്ണിക്ക് എന്താണു കിട്ടിയത്? ശ്രീധരൻ ചിന്തിച്ചു. ഭാരമുള്ള എന്തോ ഒന്ന് ഒളിപ്പിച്ചു കൊണ്ടുപോകുന്നതുപോലെയാണ് പാണൻ നീങ്ങിയിരുന്നത്.
അന്നു വൈകുന്നേരം കേളുക്കുട്ടിയോട് പാണൻ അപ്പുണ്ണിയെ കണ്ട കഥ പറഞ്ഞു: “എന്താണിഷ്ടാ അവന്നു കിട്ടിയത്?" അതു കേട്ടപ്പോൾ കേളുക്കുട്ടി പൊട്ടിച്ചിരിച്ചു. പിന്നെ ശ്രീധരന്റെ ചെകിട്ടിൽ
പറഞ്ഞു: “പ്രൈവറ്റ് പുണ്ണ് ഉഷ്ണപ്പുണ്ണ്. ചീത്തപ്പെണ്ണുങ്ങൾ കൊടുക്കുന്നതാണ്.
ഗോപാലേട്ടൻ ചീത്തപ്പെണ്ണങ്ങളുടെ അടുത്തു പോയി എന്നു ശ്രീധരൻ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഗോപാലേട്ടൻ ആളൊരു നാണംകുണുങ്ങിയാണ്. പെണ്ണുങ്ങളെ കാണുമ്പോൾ തലതാഴ്ത്തി നടക്കുന്ന സ്വഭാവമാണ്. പിന്നെ ഇതെങ്ങനെ കിട്ടി? അങ്ങനെ ചിന്തിച്ചു നടക്കുമ്പോൾ അതാ എതിരേ വരുന്നു കിറുക്കൻ നാണു.
പറ്റെ കോപ്പടിച്ച തലയും, കുറ്റിരോമങ്ങൾ ചിതറിക്കിടക്കുന്ന കൂർത്ത മുഖവുമായി,
മുറിക്കൈയൻ ബനിയനും നിലത്തിഴയുന്ന മുഷിഞ്ഞ മുണ്ടും ധരിച്ച്, ഇടതു കൈയിൽ
എന്തോ മുറുകെപ്പിടിച്ചുകൊണ്ട് പുതിയ നിരത്തിലൂടെ സദാ കിഴക്കോട്ടും പടിഞ്ഞാട്ടും നടക്കുന്ന ഒരു ചെറുപ്പക്കാരനാണ്, നാണു. ഭേദപ്പെട്ടൊരു തറവാട്ടിലെ അംഗമാണ്. തല ചൂടായിപ്പോയി. നാണു ഇടതുകൈയിൽ മുറുക്കിപ്പിടിച്ച ആ അമൂല്യ വസ്തു എന്താണെന്ന് പുറമേ ആർക്കും പിടികിട്ടിയില്ല. അത് നാണുവിനു മാത്രമറിയാവുന്ന ഒരു മഹാരഹസ്യമാണ്. ധൃതിവെച്ചുകൊണ്ടാണ് നടത്തം. ആരോടും മിണ്ടുകയില്ല, ഇടയ്ക്കിടെ കണ്മിഴികൾ ചുഴറ്റിക്കൊണ്ടിരിക്കും. പിന്നെ പെട്ടെന്നു നിന്ന്, എന്തോ മനസ്സിൽ പിടികിട്ടിയമട്ടിൽ
രണ്ടുമൂന്നുപ്രാവശ്യം തലയാട്ടി, ഇടതുമുഷ്ടിപ്പിടുത്തം ഒന്നുകൂടി മുറുക്കി, തിരിഞ്ഞൊരു
നടത്തം പാസ്സാക്കി.
നാണുവിന് ഏതോ പെണ്ണൊരുത്തി കൈവിഷം കൊടുത്തതാണ് -
മയക്കിയെടുക്കാൻ, മരുന്നിന്റെ മാത്ര ഏറിപ്പോയി പറഞ്ഞതാണ്. ഭാന്തായി. കുടക്കാൽ ബാലൻ ഈ പെണ്ണുങ്ങളെന്ന വർഗ്ഗം എന്തു ഭയങ്കരികൾ! പണ്ടു തെരുവിന്റെ മൂലയിൽ വെച്ച് റാവുത്തറുമൗലവി പാടിയ പാട്ട് തലച്ചോറിൽ തേട്ടി വന്നു.
“ആറ്റെയും കാറ്റെയും നമ്പലാം അന്ത ശേലകെട്ടിയ മാത നമ്പലം.....
കന്നിപ്പറമ്പിലെത്തിയപ്പോൾ അച്ഛൻ കുളിയും ജപവും കഴിഞ്ഞു കോട്ടും തൊപ്പിയും ധരിച്ച് മൂന്നുമൈൽ ദൂരെയുള്ള സ്കൂളിലേക്കു പുറപ്പെട്ടു നിൽക്കുന്നു. മുറ്റത്തുകിടക്കുന്ന പച്ചച്ചകിരിയും തൊണ്ടും കണ്ടപ്പോൾ മനസ്സിലായി, അച്ഛൻ ഒരിളന്നീർ കുടിച്ചിട്ടുണ്ടെന്ന്. പറമ്പിലെ തെങ്ങു ചെത്തുന്ന മാക്കോത പറിച്ച് കൊടുത്തതായിരിക്കും.
പാവം അച്ഛൻ! - ശ്രീധരൻ മനസ്സിൽ വിചാരിച്ചു. ഭാരതമാതായിൽപ്പോയി ഒരു
കുതിരബിരിയാനിയടിച്ചാലെന്താ, അച്ഛന്?
അമ്മയുടെ ആഹാരക്കാര്യം ഒന്നും അന്വേഷിക്കേണ്ടതില്ല. അയൽവീട്ടിലെ
അമ്മിണിയമ്മയോ, ഉണ്ണൂലിയമ്മയോ വന്ന് എന്തെങ്കിലും വെച്ചു കാച്ചിക്കൊടുക്കും
അതിലൊരു പങ്കു തനിക്കും വെച്ചേക്കും. അപ്പോൾ മുറ്റത്തുനിന്നു കേട്ടു “സ്വാമി നാരായണാ' എന്നൊരു വിളി,
കാവിമുണ്ടുകൊണ്ട് ഏത്താപ്പുകെട്ടിയ ഒറ്റക്കയത്തി പൂശാരിച്ചിത്തള്ള ധർമ്മത്തിനു വന്നിരിക്കയാണ്.
തള്ളയുടെ വലതുകൈ ചീങ്കണ്ണി കടിച്ചുതിന്നു പോയതാണ്. കന്നിപ്പറമ്പിൽ വരുമ്പോഴെല്ലാം തള്ള, പണ്ടെങ്ങോ നടന്ന ആ ചീങ്കണ്ണിക്കഥ പറഞ്ഞു മുതലക്കണ്ണീരൊഴുക്കും ആ സങ്കടക്കഥ കേട്ടു ശ്രീധരന്റെ അമ്മയ്ക്കു സഹതാപം മൂക്കും.
തള്ളയ്ക്കു കഞ്ഞി കൊടുക്കും.
“ഇന്നു കഥ മാത്രം കഞ്ഞിയില്ല.” ശ്രീധരൻ തനിയെ ചിരിച്ചുകൊണ്ടു മനസ്സിൽ
പറഞ്ഞ് മാളികവരാന്തയിലേക്കുള്ള കോണി കേറി.
മണി ഒമ്പതായിട്ടേയുള്ളൂ. കോളേജിലേക്കു പുറപ്പെടാൻ ഇനിയും അരമണിക്കൂറുണ്ട്. ചുമരിലേക്കു സൂക്ഷിച്ചുനോക്കി. പഴയ ബുക്കുകൾ ഒതുക്കിക്കെട്ടിവെച്ച് ഷെൽഫിന്റെ മൂലയിലേക്കു ചുമരിലൂടെ ചിതലുകൾ പുതിയ റെയിൽപ്പാത നിർമ്മിക്കുന്നു! അതു ചുരണ്ടിയെടുത്തു ഷെൽഫിലെ പുസ്തകങ്ങൾ ചിലതെടുത്തു തട്ടി അപ്പോൾ പഴയൊരു എസ്. എസ്. എൽ. സി. ടെക്സ്റ്റിനുള്ളിൽനിന്ന് ഒരു കടലാസ് താഴെ വീണു. കുനിഞ്ഞെടുത്തു നോക്കിയപ്പോൾ പണ്ടെങ്ങോ കുറിച്ചുവെച്ച ഒരു കവിത. “വണ്ടിനോട്
എന്ന തലക്കെട്ട്,
“ചെന്താർമധുവുണ്ടു തെണ്ടും വരിവണ്ടേ. സന്ധ്യയായ് സന്ധ്യയായ് പോകാതെന്തേ?
ശർവ്വരീഭ്രൂഭംഗംചെയ്യുമല്ലോ.
കാർവേണിഭാരത്താൽ ഗർവ്വിഷ്ഠയായുള്ള
ആംബുജബാന്ദവനം ബെരാതിരിക്ക
രുമ്പെട്ടുനിന്നോരാ വേളതൊട്ടു ലാതങ്കം വായ്ക്കുന്ന മന്ത്രമോതി........
സിന്ദൂരസുന്ദരസായാഹ്നസന്ധ്യയാ
ഇന്തരിച്ചിടുന്നതുവരെയ്ക്കും സ്വാതന്ത്യമൂർത്തിയായ് കാമികൾക്കാത്മാവി
കവിത പൂർത്തിയാക്കിയിട്ടില്ല (അത്രയും കേട്ടതോടുകൂടി വണ്ടു മണ്ടിക്കഴിഞ്ഞിട്ടുണ്ടാവും) വണ്ടിനെ ഒന്നു സമാവസിപ്പിക്കണം. കവിത പൂർത്തിയാക്കണം.
ഇരുന്നാലോചിച്ച് എഴുതിത്തുടങ്ങി:
"ഭംഗമേ, ഭംഗിതൻ പൂർണ്ണവിരാമമേ,
പൂങ്കാവനങ്ങളിലങ്ങുമിങ്ങും
നീ സഞ്ചരിച്ചു വിമൂകനായി. ഝംകാരം മൂളി നീ മാധവശിതന്റെ
വാസരലക്ഷ്മിതൻ മൈക്കണ്മിഴിപോലെ ശൃംഗാരസന്ദേശവാഹകനായ് ക്ഷീണിതനായി, നിപ്പോവുക പച്ചില നാളെ നീ നേരത്തേ വന്നുകൊ...
രണിയിൽ വീണു മയങ്ങീടാനായ്
നേരം പോയതറിഞ്ഞില്ല.
മുണ്ടും ഷർട്ടും മാറ്റി കോളേജിലേക്കു പുറപ്പെട്ടു. ആദ്യത്തെ പീരിയഡ് രംഗനാഥയ്യരുടെ മാത്തമാറ്റിക്സ് ക്ളാസ്സാണ്. ക്ലാസ്സിൽ
കടന്നു നാലാംനിരയിലെ മൂലയിലെ ഡസ്കിന്റെ പിറകിൽ പതിവു സ്ഥലത്ത് ഒതുങ്ങിയിരുന്നു. (തൊട്ടടുത്തിരിക്കാറുള്ള ഉറ്റചങ്ങാതി നാരായണൻ നമ്പ്യാർ വന്നിട്ടില്ല.)
അപ്പോൾ തെക്കുവശത്തെ ഒറ്റപ്പെട്ട ഡസ്കിന്റെ പിറകിൽ പച്ച്കാരിയുടെ ചലനം. മിഴിയിൽ പതിഞ്ഞു. ദാക്ഷായണി! ക്ളാസ്സിലെ തൊണ്ണൂറ് ആൺകണ്ണുകൾക്ക്
അഭിഷേകം നടത്താനുള്ള ഒരേയൊരു മറ്റേസൃഷ്ടി'യുടെ പ്രതിഷ്ഠ ചടച്ചു പൊക്കം കുറഞ്ഞ് പം പിച്ഛായ കലർന്ന വലിയ വട്ടമുഖവും തടിച്ചുവളർത്ത കീഴ് ചൂണ്ടുമുള്ള നാട്ടിൻപുറക്കാരി ദാക്ഷായണി. ദാക്ഷായണിയിൽ
ആകർഷകമായ സ്ത്രൈണഘടകങ്ങൾ മൂന്നെണ്ണമാണ്. താരുണ്യം - തഴച്ച
പനങ്കലത്തലമുടി കമ്പളക്കുരുപ്പല്ലുകൾ, തലമുടിയുടെ നീളം പ്രദർശിപ്പിക്കാനെന്നോണം അതു സദാ അഴിച്ചിട്ട് തുമ്പുകെട്ടി പിറകിൽ തൂക്കിയിടും.
വാതിൽക്കൽ വെള്ളത്തലക്കെട്ടു പ്രത്യക്ഷപ്പെട്ടു. ലക്ചറർ ക്ലാസ്സിലേക്കു
ചുവടുവെച്ചപ്പോൾ സതീർത്ഥ്യരോടൊപ്പം എണീറ്റുനിന്നു. അയ്യങ്കാരുടെ കക്ഷത്തിലെ കടലാസുകെട്ടു കണ്ടപ്പോൾ ഒന്നു നടുങ്ങി. ക്വാർട്ടർലി പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരിശോധിച്ച മാർക്കിട്ടു കൊണ്ടുവന്നിരിക്കയാണ്.
മാർക്കുകൾ ക്ളാസ്സിൽ വായിക്കും. ദാക്ഷായണിയും കേൾക്കും......വയറ്റിലെ
കുതിരബിരിയാനി മുക്കാലും ദഹിച്ചുപോയി.
അയ്യങ്കാർ മാത്തമാറ്റിക്സ് ഉത്തരക്കടലാസുകൾ പുറത്തെടുത്ത് ഉറക്കെ മാർക്കുകൾ
വായിച്ചുതുടങ്ങി.
കെ. ജയദേവൻ, നെടുങ്ങാടി 55
പി. ഗോവിന്ദമേനോൻ (44 സി. നാരായണൻ നമ്പ്യാർ 60