ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടും
ദക്ഷിണയും.
സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോറ് മുറ്റത്തെ മൂലയിൽ വെള്ളാരം കുന്നുപോലെ പൊങ്ങിനിക്കുന്നു.
കറികൾ തയ്യാറാക്കി ഒഴിച്ചു വെച്ചിരിക്കുന്നത് പ്രതേകം പണിതുണ്ടാക്കിയ രണ്ടു വലിയ തോണികളിലാണ്.
(ചുറ്റുപാടും കോട്ടപോലെ കെട്ടിയുയർത്തിയ കന്മതിലുകളോടുകൂടിയ കേളഞ്ചേരിയിലേക്ക് ഈ തോണികൾ കടത്തിക്കൊണ്ടുവന്നത് പടിഞ്ഞാറുഭാഗത്തെ മതിൽ കുറച്ചുപൊളിച്ച് അവിടെ പുതുതായി തീർത്ത ആനവാതിലിലൂടെയാണ്.
ചോറും കറികൾക്കും പുറമേ, ഇലമൂടിപ്പപ്പടം, ശർക്കര ഉപ്പേരി, പൂവൻപഴം തുടങ്ങിയ
വിശിഷ്ടവിഭവങ്ങളും, സർവ്വാണിസദ്യയിലെ ഇലകളിൽ വിളമ്പിക്കൊടുക്കും.
പെണ്ണുങ്ങളും കുട്ടികളും ഇരിക്കുന്ന പന്തിയിലാണ് ഏറ്റവുമധികം തിരക്ക്. വലുപ്പച്ചെറുപ്പം
നോക്കാതെ ഓരോ കുട്ടിക്കും വെവ്വേറെ ഇല വെച്ചിട്ടുണ്ടായിരിക്കും. ചോറും കറിയും
വിഭവങ്ങളും വിളമ്പിക്കിട്ടിയാൽ അത് അവർക്കു മുണ്ടിൽ പൊതിഞ്ഞുകെട്ടി പുരയിലേക്കു
കൊണ്ടുപോകാം.
വിളമ്പുകാരുടെ പിറകേ ഒരു കൈയിൽ ഒരു ചെമ്പുപാത്രവും മറ്റേ കൈയിൽ ഒരു കുഴിയലുമായി ഒരു വിദ്വാൻ നീങ്ങുന്നുണ്ടാവും. ഇലയിൽ എല്ലാം വിളമ്പിക്കഴിഞ്ഞാൽ, അയാൾ കുഴിയൽ കൊണ്ട് ചെമ്പുപാത്രത്തിലെ എളെളണ്ണ കുറച്ചു മുക്കിയെടുത്ത് ഇലയുടെ അവകാശിയായ സ്ത്രീയുടെ മൂർദ്ധാവിൽ ഒഴിച്ചുകൊടുക്കും.
സദ്യ വാങ്ങിയ പെണ്ണുങ്ങൾ അതു പുരയിൽ കൊണ്ടുപോയി നിക്ഷേപിച്ച് പിന്നെയും സദ്യ തട്ടാൻ വന്നിരിക്കയാണെങ്കിൽ കണ്ടുപിടിക്കാനുള്ള ഒരു സൂത്രംകൂടിയാണ് ഈ എണ്ണദാനം.
കൗശലക്കാരികളായ ചില കെളവികളുണ്ട്. കാൽമുട്ടു പൊക്കിവച്ച് തോർത്തുമുണ്ടുകൊണ്ടുമൂടി പെട്ടെന്ന് ഒരു കുട്ടിയെ സൃഷ്ടിച്ച് അതിന്റെ മുമ്പിലും ഒരില പ്രതിഷ്ഠിച്ചു കാത്തിരിക്കും.
വെളിച്ചപ്പാടുകളെപ്പോലെ ചുമലും തലയും കുലുക്കി വെപ്രാളത്തോടെ നിരങ്ങുന്ന വിളമ്പുകാർ അതൊന്നും പൊരുളിക്കയില്ല. അവരുടെ കണ്ണും കൈയും മുമ്പിലെ ഇലയിൽ മാത്രമായിരിക്കും.
ദേശത്ത് ഇന്നു സ്വന്തം വീട്ടിൽ ഭക്ഷണം പാകംചെയ്യുന്നവർ അധികമുണ്ടായിരിക്കയില്ല. മാന് ഹങ്ങളിലെ സ്ത്രീകളും കുട്ടികളും പിറന്നാൾ സദ്യയുണ്ണാൻ പോകാറില്ല.
സദ്യയിലെ പ്രധാന വിഭവങ്ങൾ കേളഞ്ചേരിയിൽ നിന്ന്, അവർക്കു പ്രത്യേകം കൊടുത്തയയ്ക്കുകയാണു പതിവ്.
സാധുക്കൾക്കു രണ്ടുമൂന്നു ദിവസത്തേക്കുള്ള കോളാണ്. മിച്ചം വന്ന ചോറ് അവർ വെയിലത്തുണക്കി സൂക്ഷിക്കും.
പിറന്നാൾ ദിവസം ഉച്ചകഴിഞ്ഞാലും ചിലപ്പോൾ ആളുകൾ കേളഞ്ചേരിയിൽ നിന്നു ചോറും കെട്ടിക്കൊണ്ടു പോകുന്നതു കാണാം.
ദേശത്തിലെ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ തറവാടാണ് കേളഞ്ചേരി. തലമുറകളായി ഐശ്വര്യത്തിലും പ്രതാപത്തിലും പുലർന്നുവരുന്ന ആ തറവാട്ടിലെ കാരണവർ ദേശത്തിലെ കിരീടം വയ്ക്കാത്ത രാജാവാണ് എന്നുതന്നെ പറയാം.
കേളഞ്ചേരിയിലെ പഴയ കാരണവന്മാർ തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളുമായും ചീനയുമായും കപ്പൽ വ്യാപാരം നടത്തിയിരുന്നു. വിദേശസ്വർണ്ണനാണയങ്ങളും ചീനഭരണികളും കേളഞ്ചേരിയിലെ നിലയറകളിൽ നിക്ഷേപിക്കപ്പെട്ടിരുന്നു.
കടൽക്കരയിലെ മിക്ക സ്ഥലങ്ങളും, ദേശത്തും പരിസരങ്ങളിലുമുള്ള മിക്ക പറമ്പുകളും കുടിയിടങ്ങളും പാടങ്ങളും, അങ്ങാടിയിലെ പീടികകളും, പാണ്ടികശാലകളും കേളഞ്ചേരിക്കാരുടെ ജന്മസ്വത്തുക്കളാണ്. ഇവ കൂടാതെ കിഴക്കൻ ഭാഗങ്ങളിൽ അവർക്ക് അനേകം മലകളും കാടുകളുമുണ്ട്.
പന്ത്രണ്ടുകൊല്ലം കൂടുമ്പോഴാണല്ലോ ആധാരങ്ങളുടെ പൊളിച്ചെഴുത്ത്. കേളഞ്ചേരിക്കാർക്കു ദിവസേന പൊളിച്ചെഴുത്താധാരം രജിസ്റ്റർ ചെയ്യാനുണ്ടായിരിക്കുമത്രേ. അത്രയേറെ നമ്പർ സ്വത്തുക്കളുടെ അധിപരാണവർ.
സ്ഥലത്തെ രാജകുടുംബം പണ്ടുകാലംമുതുക്കേ കേളഞ്ചേരിക്കാരുമായി മമതയിലാണ് കഴിഞ്ഞുകൂടിയിരുന്നത്. നൂറ്റാണ്ടിനുമുമ്പ് രാജാവു തിരുമനസ്സുകൊണ്ട് കേളഞ്ചേരിക്കാരണവർക്കു ക്ലപിച്ചുകൊടുത്ത സ്ഥാനപ്പേരാണ് മേലാൻ'. ഈ
സ്ഥാനപ്പേർ, തറവാട്ടിലെ കാരണവന്മാർക്കു പിന്തുടർച്ചാവകാശമായി ലഭിക്കുകയും ചെയ്തു.
കേളുമേലാന്റെ കാലമായപ്പോഴേക്കും, കേളഞ്ചേരിയുടെ ഐശ്വര്യം
മൂർദ്ധന്യദശയിലെത്തി. പൂർവ്വാർജിതസമ്പത്തുകൾക്കു പുറമേ, എണ്ണമറ്റ
ജന്മസ്ഥലങ്ങളിൽനിന്നുള്ള പാട്ടം, വാരം തൊട്ട വരുമാനങ്ങളും, കടൽ
വ്യാപാരത്തിൽനിന്നുള്ള ലാഭവും കേളഞ്ചേരിക്കാരണവരുടെ കുബേരത്വത്തിനു കൊഴുപ്പുകൂട്ടിക്കൊണ്ടിരുന്നു.
പണ്ടത്തെ കാരണവന്മാർ ചെയ്തതുപോലെ സ്വന്തമായി വ്യാപാരക്കപ്പൽ വെക്കാനുള്ളൊരാലോചനയും കേളുമേലാൻ പുലർത്തിക്കൊണ്ടുവന്നു. എന്നാൽ, അതു നടപ്പിൽ
വരുത്താൻ കഴിയുന്നതിനുമുമ്പ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
കേളുമേലാന്റെ മരണത്തിനുശേഷം, മകൻ ചന്തുക്കുട്ടിമേലാൻ തറവാട്ടിൽ
കാരണവരായി.
ചന്തുക്കുട്ടിമേലാന് രാമൻ, കുഞ്ഞിക്കേളു, ശങ്കരൻ എന്നീ മൂന്നു പുത്രന്മാരും മാധവി എന്നൊരു പുത്രിയുമാണുള്ളത്.
രാമനു മുപ്പതും, കുഞ്ഞിക്കേളുവിന് ഇരുപത്തിനാലും, ശങ്കരൻ പതിനഞ്ചും പ്രായമുണ്ട്. മാധവി മധുരപ്പതിനേഴിലെത്തിയിരിക്കയാണ്.
തറവാട്ടിൽ കാരണവരായതിനുശേഷം ചന്തുക്കുട്ടിമേലാൻ രണ്ടാമതായി ആഘോഷിക്കുന്ന പിറന്നാളാണിത്.
കേളഞ്ചേരിയിലെ പിറന്നാൾ സദ്യകൾ അങ്ങനെ പൊടിപൂരമായി നടന്നു കൊണ്ടിരിക്കെ, കന്നിപ്പറമ്പിൽ കുഞ്ഞപ്പു, വീട്ടിന്റെ കോലായിലിരുന്ന് തന്റെ പട്ടാളത്തിൻ ടിന്നുകളിലെ മത്തിയും കൊഴുപ്പും വെണ്ണയും മറ്റും വടിച്ചു നക്കുകയായിരുന്നു.
കുഞ്ഞപ്പൂവിന്റെ തീറ്റയിലെ ആസ്വാദന ഗോഷ്ടികൾ കൊതിയോടെ നോക്കി
തരംപോലെ തലയും വാലും ആട്ടിക്കൊണ്ട് അയൽ വീട്ടിലെ ചെത്തലപ്പട്ടിയും മുറ്റത്തു സ്ഥലം പിടിച്ചിരുന്നു.
സന്ധ്യകഴിഞ്ഞാൽ കുഞ്ഞപ്പൂവിനെ പതിവായി കാണുക ഏതെങ്കിലും അയൽവീടുകളിലായിരിക്കും. മിക്കപ്പോഴും മരക്കൊത്തൻ വേലപ്പന്റെ പുരയിൽ.
കസേര, മേശ, കട്ടിൽ മുതലായ മരസ്സാമാനങ്ങൾ ഉണ്ടാക്കിച്ചു വിക്കുന്ന ആളാണ് വേലപ്പൻ.
വാതം പിടിച്ചു വലതുകാൽ തീരെ സ്വാധീനമില്ലാതായ വേലപ്പൻ പുരയിൽനിന്നു പുറത്തിറങ്ങാറില്ല. അതിരാണിപ്പാടത്തുകാർ വേലപ്പനെ മരക്കൊത്തൻ എന്നാണു വിളിക്കുക. വേലപ്പൻ കിസ്സ പറഞ്ഞിരിക്കാൻ എപ്പോഴും ആരെങ്കിലും അരികത്തു വേണം. പകൽ ആശാരിമാർ ഉണ്ടായിരിക്കും. രാത്രിയിലാണു വിഷമം.
ഈ വിഷമം പരിഹരിക്കാൻ ചെത്തുകാരായ മാക്കോത, പറങ്ങോടൻ, ഈർച്ചക്കാരായ വേലു, കറപ്പൻ ഇവരെല്ലാം സന്ധ്യകഴിഞ്ഞാൽ മരക്കൊത്തന്റെ പുരയിലെത്തിക്കൊള്ളും. എന്നാൽ, ഈയിടെയായി അവിടെനിന്ന് ഒരാളുടെ സ്വരം മാത്രമേ കേൾക്കാറുള്ളൂ. എക്സ്പിലിട്രിക്കാരൻ കുഞ്ഞപ്പൂവിന്റെ സ്വരം. കുഞ്ഞപ്പൂവിന്റെ കൈയിൽ പട്ടാളക്കഥകളുടെ വലിയൊരു ഭാണ്ഡമുണ്ട്.
കുഞ്ഞപ്പൂവിന്റെ സ്വന്തം വീരസാഹസികകഥകൾ അവരെല്ലാവരും ആർത്തിയോടും അദ്ഭുതത്തോടുംകൂടി ശ്രദ്ധിച്ചാസ്വദിക്കുകയും ചെയും.
മരക്കൊത്തൻ വിക്കാൻ തയ്യാറാക്കിവെച്ച പുതിയൊരു പ്ലാന്തടിക്കസേരയിൽ സുഖമായി ഇരുന്ന് ഒരു ബീഡിയും വലിച്ചുകൊണ്ട് കുഞ്ഞപ്പു ഒരു കഥ പറയുകയാണ്: (രംഗം: മെസൊപ്പൊട്ടേമിയായിലെ ബസ്. പൊരിവറുത്ത ചട്ടിയിലെ മണലുപോലെ പൊള്ളുന്ന മരുഭൂമിയിലൊരിടത്ത് കുഞ്ഞപ്പൂവിന്റെ പട്ടാള സംഘം ക്യാമ്പടിച്ചിരിക്കയാണ്.)
“ഞങ്ങൾ ട്രഞ്ച് കുഴിച്ചുകൊണ്ടിരിക്കയാണ്.... “എന്തുട്ടാടാ അത്? തിരിഞ്ച്?' ചെത്തുകാരൻ പറങ്ങോടന്റെ ചോദ്യം.
“കുഞ്ഞപ്പു പറഞ്ഞുതരാം.” (ചെറിയ കുട്ടികളെപ്പോലെയാണ് കുഞ്ഞപ്പൂവിന്റെ വർത്തമാനം പറച്ചിൽ, 'ഞാൻ' എന്നു പറയുകയില്ല. എപ്പോഴും 'കുഞ്ഞപ്പൂവാണ് കുഞ്ഞപ്പൂ അതു ചെയ്തു. കുഞ്ഞപ്പൂ ഇതു ചെയ്തു എന്നിങ്ങനെയാണ് പ്രയോഗം.) “അത്, കുണ്ടാണ് കുണ്ട്; നീണ്ട കുണ്ട്, ആകാശത്തിന്നു ബോബേറുണ്ടാകുമ്പം ഒളിച്ചിരിക്കാനുണ്ടാക്കിയ പാതാളക്കുണ്ട് മനസ്സിലായോ?"
മനസ്സിലായി എന്ന മട്ടിൽ എല്ലാവരും തലയാട്ടി. കുഞ്ഞപ്പു കഥ തുടർന്നു: “അപ്പോൾ അതാ കേൾക്കുന്നു ആകാശത്തിന്ന് ഒരു
കുഞ്ഞപ്പൂവിന്റെ ചങ്കിൽനിന്നു ഭയങ്കരമായൊരു ഹുങ്കാരം പൊങ്ങി. ഹ് റ് ങ് ഹ് റ് ങ് ങ്ങ... ആ ഹുങ്കാരത്തോടെ അവൻ തന്റെ ജന്മനാ ചുവന്ന ദൃഷ്ടികൾ രണ്ടും മേപോട്ടു നയിച്ചപ്പോൾ മാക്കോതയും പറങ്ങോടനും വേലുവും കറപ്പനും മരക്കൊത്തനും ഓർക്കാതെ
പോട്ടു നോക്കിപ്പോയി. ശത്രുവിമാനങ്ങളുടെ വരവാണ്. ജർമ്മൻ വിമാനങ്ങൾ! എല്ലാവരും
ട്രഞ്ചിലേക്കോടി രക്ഷപ്പെടാൻ ഓർഡർ കിട്ടി.
കുഞ്ഞപ്പ ട്രഞ്ചിലേക്ക് എടുത്തൊരു ചാട്ടം! കമിഴ്ാരു കിടത്തം!
പ! ഒരു പൊട്ടൽ. തുടർന്ന്, പ് പ് പഠ പ റെ തുരുതുതെ പൊട്ടൽ ആയിരം കതിനകൾക്ക് ഒരുമിച്ചു തീക്കൊടുത്തോണം...... ജർമ്മൻ ബോംബുകളുടെ പൊട്ടൽ...
പിന്നെ കുഞ്ഞപ്പുവിന് ഒന്നും ഓർമ്മയില്ല.....ഓർമ്മവന്നപ്പോൾ എന്താ സ്ഥിതി? കുഴിച്ചിട്ടോണം കിടക്കുന്നു കുഞ്ഞപ്പൂ മണ്ണിനടിയിൽ! ഒരു ബോംബ് വീണത് കുഞ്ഞപ്പൂവിന്റെ മൂക്കിനു തൊട്ടു മുമ്പിലാണ്. കുണ്ടെല്ലാം ഇടിഞ്ഞ് കുഞ്ഞപ്പു മണ്ണിൽ മൂടിപ്പോയിരിക്കുന്നു.
തുരപ്പനെപ്പോലെ മണ്ണു മാന്തിനീക്കി പുറത്തുവന്ന്, കുഞ്ഞപ്പൂ നാലു ഭാഗത്തേക്കും
നോക്കി. ഒരു ജീവിയെയും കാണുന്നില്ല. ചുടുകാടുപോലെ കിടക്കുന്നു. ചുറ്റുപാടും
തീക്കത്തുന്നപോലത്തെ വെയിൽ. അപ്പോൾ ദൂരെ ഒരു നിഴൽക്കൂട്ടം കണ്ടു. നെറ്റിമേൽ കൈ ചെരിച്ചു പിടിച്ച് കുഞ്ഞപ്പു സൂക്ഷിച്ചുനോക്കി. മനസ്സിലായി.
കുഞ്ഞപ്പൂവിന്റെ റജിമെന്റിലെ പട്ടാളക്കാരാണ്. ബോംബേറിൽ മുറിവുപറ്റിയവരെയും ചത്തവരെയുമെല്ലാം പെറുക്കിയെടുത്ത് ഒരുന്തുവണ്ടിയിലിട്ടു കൊണ്ടുപോവുകയാണ്. മണ്ണിൽ മൂടിക്കിടന്നിരുന്നതിനാൽ കുഞ്ഞപ്പൂവിനെ അക്കൂട്ടർക്കു പിടികിട്ടാതെപോയതാണ്.
കുഞ്ഞപ്പു നീങ്ങാൻ നോക്കി. കഴിയുന്നില്ല. കാലിലെവിടെയോ മുറി പറ്റിയിട്ടുണ്ട് എന്നൊരു ശങ്ക. പരിശോധിക്കാൻ നേരമില്ല. ആ പട്ടാളക്കാർ ദൃഷ്ടിയിൽനിന്നു മറഞ്ഞുകഴിഞ്ഞാൽ പിന്നെ കുഞ്ഞപ്പൂവിന്റെ ഗതിയെന്ത്? പൊരിവെയിലത്തെ മണ്ണിൽ പാറ്റയെപ്പോലെ കരിഞ്ഞു ചാവും; അത്രതന്നെ.
എന്തുചെയ്യും?
“എന്തുചെയ്യും?” കുഞ്ഞപ്പു ആ ചോദ്യം, ഉമായി ഒന്നാവർത്തിച്ച് മുമ്പിലിരിക്കുന്ന ഓരോരുത്തന്റെയും മുഖത്തേക്കു മാറിമാറി തുറിച്ചുനോക്കി. എന്തുചെയ്യും? ചെത്തുകാരൻ പറങ്ങോടൻ ഈർച്ചക്കാരൻ കറപ്പന്റെ മുഖത്തേക്കു നോക്കി. കറപ്പൻ മരക്കൊത്തന്റെ മുഖത്തേക്കു നോക്കി. മരക്കൊത്തൻ തന്റെ
ജീവനുള്ള ഇടതുകാൽ വിറപ്പിച്ചു താടി ചൊറിഞ്ഞുകൊണ്ട് ഗാഢമായി ആലോചിച്ചു.
എന്തുചെയ്യും.
വേലു മൂക്കിൽ വിരലിട്ടു തിരിച്ചു കീഴ്പ്പോട്ടു നോക്കി ചിന്തിച്ചു. എന്തുചെയ്യും? മാക്കോത മുഞ്ഞി ചുളിച്ചു മെല്ല കരയുന്നു. (മാക്കോത കള്ളു കുടിച്ചിട്ടുണ്ട്.
കുടിച്ചാൽ അവന്റെ മുഖത്തു കരുണരസമാണ്.) എരിപൊരിക്കൊള്ളുന്ന മണൽക്കാട്ടിൽ ഒറ്റയ്ക്കു പെട്ടുപോയ കുഞ്ഞപ്പുവിന്റെ നിസ്സഹായതയോർത്തപ്പോൾ മൂപ്പർ കരഞ്ഞുപോയി.
കുഞ്ഞപ്പു തനിയെയൊന്നു ചിരിച്ചു. എല്ലാവരുടേയും മുഖത്തേക്കും പിന്നെ അടുക്കളവാതിക്കലേക്കും ഒന്നു നോക്കി. (മരക്കൊത്തന്റെ ചെറുപ്പക്കാരിയായ ഭാര്യ വള്ളിക്കുട്ടി കുഞ്ഞപ്പൂവിന്റെ പട്ടാളവീരകഥകൾ കൗതുകത്തോടെ ശ്രദ്ധിച്ചുകൊണ്ട് അടുക്കളവാതിലിന്റെ മറവിൽ നിക്കുന്നുണ്ടായിരുന്നു.) കുഞ്ഞപ്പു പെട്ടെന്നു മുഖം തിരിച്ച് വായിൽ വിരലുകൾ കടത്തി ഒരു വിസിലടി
കാലു വിറപ്പിക്കുന്ന മരക്കൊത്തനെയും കരയുന്ന മാക്കോതയെയും മൂക്കിൽ വിരലിട്ടു തിരിക്കുന്ന വേലുവിനേയും ആ വിസിൽനാദം ഉണർത്തി.
ആ ചൂളംവിളി അതിരാണിപ്പാടം മുഴുവനും അലയടിച്ചു. നാക്കിനടിയിൽ ഓരോ കൈയിലെയും ഈരണ്ടു വിരലുകൾ തിരുകി കുഞ്ഞപ്പ ഉദ്ഭവിപ്പിക്കുന്ന ആ അദ്ഭുതകരമായ ചൂളംവിളി അതിരാണിപ്പാടത്തുകാരുടെ
കാതുകളെ കോൾമയിർക്കൊള്ളിച്ചിട്ട് കൊല്ലങ്ങൾ മൂന്നുനാലു കഴിഞ്ഞിരിക്കുന്നു. “കൂട്ടരേ!” കുഞ്ഞപ്പു കസേരയിൽ നിവർന്നിരുന്നു: “അപ്പോൾ കുഞ്ഞപ്പു അതാണു
ചെയ്തത് ഒരു വിസിലടി പാസ്സാക്കിക്കൊടുത്തു. കുഞ്ഞപ്പൂവിന്റെ ആദ്യത്തെ വിസിലടി ആ പട്ടാളസംഘം ശ്രദ്ധിച്ചില്ല. കുഞ്ഞപ്പൂ
രണ്ടാമതും കൊടുത്തു, ആദ്യത്തേതിനേക്കാൻ ഉഗ്രവും ദീർഘവുമായ ഒരു ചൂളം. അതു ഫലിച്ചു. പട്ടാളസംഘത്തിന്റെ ചലനം നിലച്ചു. കുഞ്ഞപ്പു രണ്ടു കൈയും പൊക്കി ഉയരത്തിൽ മൂന്നുനാലു ചാട്ടം ചാടി, തന്റെ പൊസിഷൻ അറിയിച്ചുകൊടുത്തു.
കുറച്ചുകഴിഞ്ഞപ്പോൾ ആറേഴു പട്ടാളക്കാരും ഒരു സ്ട്രെച്ചറും കുഞ്ഞപ്പൂവിന്റെ നേർക്കു
നീങ്ങിവരുന്നുണ്ടായിരുന്നു.
“എന്താണ്ട്ട്രാ ആ കുന്ത്രാണം?” കറപ്പന്റെ ചോദ്യം. കുഞ്ഞപ്പു വിവരിച്ചുകൊടുത്തു: “മുറിയേറ്റ് പട്ടാളക്കാരെ കിടത്തി
തൂക്കിപ്പിടിച്ചുകൊണ്ടുപോകാനുള്ള ഒരു ശീലക്കട്ടിലാണ് സ്ട്രെച്ചർ. “ആങ് അങ്ങനത്തെ ഒന്ന് ആസ്പത്രീല് കണ്ടിട്ടുണ്ട്. പറങ്ങോടൻ പറഞ്ഞു.
കുഞ്ഞപ്പു കഥ തുടർന്നു: “ആ പട്ടാളസംഘം അടുത്തെത്തിയപ്പോൾ കുഞ്ഞ അതിശയിച്ചുപോയി. പട്ടാളക്കാരുടെ മുമ്പിൽ വരുന്നത് ആരാണ്?.... ആരാണ്? ആരാണു മുമ്പിൽ? വേലുവിനും പറങ്ങോടനും മരക്കൊത്തനും
അറിയാനുള്ളൊരു വേവലാതി.
കുഞ്ഞപ്പു മരക്കൊത്തനോട് ഒരു ബീഡി ആവശ്യപ്പെട്ടു. മരക്കൊത്തൻ തന്റെ
കാലും വലിച്ചിഴച്ചുപോയി ബീഡി എടുത്തുകൊണ്ടുവരാൻ കുറച്ചു സമയം പിടിക്കുമെന്നു
കണ്ടറിഞ്ഞ വേലു, മൂക്കിൽനിന്നു വിരലുവലിച്ചു മടിയിൽ നിന്നൊരു ബീഡിയെടുത്തു കുഞ്ഞപ്പൂവിനു സമ്മാനിച്ചു.
ബീഡി വലിച്ചു പുകവിട്ടുകൊണ്ടു കുഞ്ഞപ്പു പിന്നെയും കുറച്ചുനേരം കൂട്ടുകാരുടെ ജിജ്ഞാസയെ ഊതിവീർപ്പിച്ചു.
“പറ; ആരായിരുന്നു മുന്നിൽ?'' വേലു ഉറ്റ ചങ്ങാതിയുടെമട്ടിൽ നയത്തിൽ പതുക്കെ ഒരഷണം.
കുഞ്ഞ കസേരയിൽനിന്നു മുന്നോട്ട് ആഞ്ഞ് കഴുത്തു നീട്ടി ഏറ്റവും ഗൗരവമായൊരു
സ്വകാര്യം പറയുന്നതുപോലെ മന്ത്രിച്ചു. “അതാരായിരുന്നുവെന്നോ? ഓസി സാക്ഷാൽ ഓ. സി.....
“ആരാണ്ട്ട്രാ ആ ജന്തുക്കുടയൻ?” കറപ്പന്റെ ചോദ്യം.
“ഓസി എന്നു പറഞ്ഞാൽ കമ്മാൻഡിങ് ആഫീസർ. പട്ടാള സംഘത്തിന്റെ സർവ്വാധികാരിയായ മൂപ്പൻ സായ്പ്.” അങ്ങനെ ഓ.സി.യുടെ ഭാഷ്യം പറഞ്ഞുകൊടുത്ത്
കുഞ്ഞപ്പൂ മൂക്കു ചൂളിച്ചുകൊണ്ട് അടുക്കളയുടെ നേർക്കു നോക്കി: “എന്താണൊരു കരിഞ്ഞ മണം?
അപ്പോൾ എല്ലാവരും മൂക്കു വിടർത്തി നാറ്റിനോക്കി. നേരാണ്. ഒരു കരിഞ്ഞ മണം
വരുന്നുണ്ട്. അടുക്കളയിൽ നിന്നാണ്. കുഞ്ഞപ്പൂവിന്റെ കഥയിൽ ലയിച്ചുനിന്നിരുന്ന വള്ളിക്കുട്ടി അടുപ്പത്തു വച്ച
| മീൻകൂട്ടാന്റെ കാര്യം മറന്നുപോയി. ചട്ടിയിലെ കൂട്ടാൻ വെന്ത് അടി വറ്റി
കരിഞ്ഞുതുടങ്ങിയിരിക്കുന്നു.
അതറിഞ്ഞപ്പോൾ മരക്കൊത്തനു കലികേറി: “കൂത്തിച്ചിമോളേ! ആണുങ്ങള് വർത്തമാനം പറഞ്ഞിരിക്കുമ്പോ ഓലെ ചിറീലേക്കും നോക്കിനിന്നു കൂട്ടാനൊക്കെ.
മരക്കൊത്തൻ കൈയിൽ കിട്ടിയ വസ്തു (അത്
ഇരുമ്പാണിപ്പൊതിയാണെന്നോർക്കാതെ) അടുക്കളവാതിലിനുനേർക്കു വലിച്ചൊരോ കൊടുത്തു.
പൊതിയിലുണ്ടായിരുന്ന ഇരുമ്പാണികൾ, ബോംബിൽനിന്നും ചില്ലുകൾപോലെ
കോലായിൽ ചിതറിവീണു.
“ബോംബു പൊട്ടിയാൽ ഇങ്ങനെത്തന്നെ ഒരു കരിഞ്ഞ നാറ്റമുണ്ടാകും.” കുഞ്ഞ മരക്കൊത്തന്റെ ശ്രദ്ധ വീണ്ടും യുദ്ധരംഗത്തേക്കു പിടിച്ചുവലിച്ചു.
അക്ഷമയോടെ ചോദിച്ചു.
സി. യെ മുന്നിൽ കണ്ടപ്പോഴുണ്ടായ ആക്ഷൻ!)
“എന്നിട്ട് ആ ജന്തുക്കുട്ടനെ കണ്ടപ്പോ കുഞ്ഞപ്പു എന്തുചെയ്തു?” പറങ്ങോടൻ കുഞ്ഞപ്പു കസേരയിൽനിന്നും താഴെ ചാടി, അറ്റൻഷനായി നിന്ന് ഒരു സല്യൂട്ട്. (ഓ.
അപ്പോൾ ഓ. സി. കുഞ്ഞപ്പൂവിനെ അടിമുതൽ മുടിവരെ ഒന്നു നോക്കി. പിന്നെ രണ്ടടി മുന്നോട്ടുവെച്ചു കുഞ്ഞപ്പൂവിനു ഷേയ്ക്ക് ഹാൻഡ് കൊടുത്ത്, തലകുലുക്കിക്കൊണ്ട് സകലരും
കേൾക്കെ ഉറക്കെ ഹിന്ദുസ്ഥാനിയിൽ ഒരു പ്രഖ്യാപനം:
“തും വീ. സി. മിൽക്കും ഹം റെക്കമെൻഡ് കരേംഗാ.
“ന്ന്ച്ചാലോ?” മരക്കൊത്തന്റെ ചോദ്യം.
“കുഞ്ഞപ്പൂവിനു വി. സി. കിട്ടാൻ മൂപ്പൻ സായ്ക്ക് മേലധികാരത്തിലേക്കു ശുപാർശചെയുമെന്ന്.
കുഞ്ഞപ്പു വീണ്ടും കസേരയിൽ കയറി ഗമയിൽ ഇരുന്നു. “അതെന്തു കരിപ്പാണ്ട്ട്രാ ആ വീശി!” വേലുവിന്റെ ചോദ്യം. കുഞ്ഞപ്പൂവിന്റെ
ഭാഷ്യം: വി. സി. എന്നു പറഞ്ഞാൽ വിക്ടോറിയ കോസ്സ് ഒരു മിലിട്രിക്കാരനു കിട്ടാവുന്ന ഏറ്റവും വലിയ വീരമുദ്രയുദ്ധത്തിൽ ശത്രുക്കളിൽനിന്നു പിടിച്ചെടുത്ത പീരങ്കിയുടെ ഇരുമ്പുകൊണ്ടാണ് അതുണ്ടാക്കുന്നത്. (കുഞ്ഞപ്പു താഴെക്കിടന്ന ഇരുമ്പാണി
രണ്ടെണ്ണം പെറുക്കിയെടുത്ത് ഒരു കുരിശുണ്ടാക്കി വി. സി. മുദ്രയുടെ ആകൃതി അവർക്കു കാട്ടിക്കൊടുത്തു.)
“ഈ വി. സി. ക്കു ശുപാർശചെയ്തുമെന്ന് ആരാണു പറയുന്നത്?
കുഞ്ഞപ്പു കൂട്ടുകാരെ ഒന്നു പരീക്ഷിക്കാനെന്നപോലെ ഒരു ചോദ്യം. “ഓ. സി. മരക്കൊത്തൻ ഉത്തരം പറഞ്ഞു.
“ശരി; ആരോടാണ് ഓ. സി. ഇതു പറയുന്നത്?'
ചോദ്യം പറങ്ങോടനോടാണ്.
“ കുഞ്ഞപ്പൂവിനോട്. പറങ്ങോടന്റെ മറുപടി,
“ലാൻസ് നായ്ക്ക് കുഞ്ഞപ്പുവിനോട്. കുഞ്ഞപ്പു പറങ്ങോടന്റെ തെറ്റുതിരുത്തിക്കൊടുത്തു.
കുറച്ചുനേരത്തെ നിശ്ശബ്ദത ഓ. സി. യുടെ വി. സി. പ്രഖ്യാപനം കേട്ടതും കുഞ്ഞപ്പു മോഹാലസ്യപ്പെട്ടു. വീണതും ഒപ്പം കഴിഞ്ഞുവത്രേ.
“നീയെന്തിനാടോ പോതംകെട്ടു വീണത്? കറപ്പന്റെ ചോദ്യം കുഞ്ഞപ്പു ഉറക്കെ ഒരു ചിരി ചിരിച്ചു.
“കൂട്ടരേ, അത് കുഞ്ഞപ്പൂവിന്റെ ഒരു ഹിക്ക്മത്താണ് ബോധക്കേടുണ്ടായിട്ടല്ല. കുഞ്ഞപ്പൂവിന് സ്ട്രെച്ചറിൽ ഒരു സവാരി കിട്ടും. ബോംബേറിന്റെ ഒരു ഷോക്ക് തട്ടിയെന്നും പറഞ്ഞ് കുറേ ദിവസം മിലിട്രിഡോക്ടരുടെ ചികിത്സയിൽ സുഖമായി കൂടാം. ഒന്നാംതരം
തീൻ കുടിക്കാൻ ബ്രാണ്ടിയും കിട്ടും...."
“അമ്പടാ വിരാ!” വേലു മടിയിൽത്തപ്പി ഒരു ബീഡികൂടിയെടുത്ത് കുഞ്ഞപ്പൂവിനു സമ്മാനിച്ചു.