പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.
അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.
അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മരണകളും ഗ്യാലൻകണക്കിൽത്തന്നെ. മൂന്നു നാലു ദശാബ്ദങ്ങൾ പിറകിലേക്ക് വികാരവീര്യത്തോടെ മനസ്സിനെ നയിക്കുന്ന ആയിരമായിരം സ്മരണകൾ!
വിധവയായ അമ്മയേയുംകൂട്ടി കന്നിപ്പറമ്പിലെ പടിയിറങ്ങിയിട്ട് അതിരാണിപ്പാടത്തോടു വിടവാങ്ങിയിട്ട് മൂന്നു ദശാബ്ദങ്ങൾ കഴിഞ്ഞു. പിന്നെ ഒരിക്കലും ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല. മനപ്പൂർവ്വം - ഒരു
ദൃഢപ്രതിജ്ഞയോടെ എന്നു തന്നെ പറയാം ഇങ്ങോട്ടു വരാതിരുന്നതാണ്. മൂന്നുനാലു ദശാബ്ദങ്ങൾക്കു മുമ്പുള്ള അതിരാണിപ്പാടം അന്തരിച്ചു പോയി. മുന്നിൽക്കാണുന്നതു പുതിയൊരു ലോകമാണ്.
അച്ഛൻ പറയാറുണ്ടായിരുന്നു; ഈ ഭൂലോകം ഒരു മഹാശ്മശാനമാണ്. തലമുറകളിലായി മരിച്ചു മണ്ണടിഞ്ഞവരുടെ പടലങ്ങൾക്കുമീതെയാണ് നമ്മൾ പാർക്കുന്നത്. നമ്മൾക്കുശേഷം പിറകിലുള്ളവർ നമ്മുടെ മീതെ അവരുടേതായ ഒരു ലോകം പടുത്തുയർത്തും. കുറേക്കാലം കഴിയുമ്പോൾ അതിനുമീതെ മറ്റൊരു ലോകം സ്ഥലം പിടിക്കും.... ശ്മശാനങ്ങൾക്കു മീതെ ശ്മശാനങ്ങൾ!
മനുഷ്യൻ ജനിക്കുന്നതു ശ്മശാനങ്ങൾ പടുത്തുയർത്താനാണോ എന്നു ചോദിച്ചുപോവും,
ശ്രീധരൻ മെല്ല അതിരാണിപ്പാടത്തിന്റെ വലയത്തിലേക്കു നീങ്ങി. സ്ഥലത്തെപ്പറ്റി ഒരു ലക്കും കിട്ടുന്നില്ല പഴയ മുക്കുകളും മൂലകളുമൊക്കെ മറഞ്ഞുപോയി. തോടുകളും ഇടവഴികളും തൂർന്നും കൂർത്തും പറമ്പു കളോടു ചേർത്തും പുതിയ മണ്ഡലങ്ങളായിത്തീർന്നിരിക്കുന്നു.
മണിപ്പൂവിന്റെ നിറമുള്ള മനോഹരമായ പൂക്കൾ പ്രദർശിപ്പിച്ചുകൊണ്ടു വേലിക്കരികെ പുതിയജാതി ചെടികൾ തലയുയർത്തി നിലക്കുന്നു. ശീമക്കൊന്നയാണ്. ഒരു വൈദേശികസസ്യാതിഥി - ഭംഗിക്കു വേണ്ടിയല്ല,
പച്ചിലവളത്തിനുവേണ്ടിയാണ് ഈ വിദേശചെടികൾ വളർത്തുന്നത്. വളരെ നല്ലത്... കടുംനിറത്തിലുള്ള പച്ചയും ചുവപ്പും പെയിന്റടിച്ച ജാലകങ്ങളോടു കൂടിയ ഒരു ഗൃഹത്തിൽനിന്നു റേഡീയോസംഗീതം പൊങ്ങുന്നു. അത് ഒരു മുസ്ലീം വീടാണെന്നു തോന്നുന്നു - (അതിരാണിപ്പാടത്തു പണ്ട് ഒരൊറ്റ മാപ്പിളപ്പുരയും ഉണ്ടായിരുന്നില്ല.) ഈർച്ചക്കാരൻ മുച്ചിറിയൻ കുട്ടായിയുടെ പാതിരാപ്പാട്ടും അപൂർവ്വം ചില പെട്ടിപ്പാട്ടുകളും (ഗ്രാമഫോൺ കേട്ട് ആനന്ദിച്ചവരായിരുന്നു. ഇവിടത്തെ പൂർവ്വികർ.
ഗ്രാമഫോൺപേടകത്തിന്റെ കോളാമ്പിക്കുഴലിനു മുമ്പിൽ തലയും ചെരിച്ച് "യജമാനന്റെ സ്വരം ശ്രദ്ധിക്കുന്ന നായയുടെ ചിത്രം, ഇന്നത്തെ പിക്കാസോവിന്റെ സമാധാനപ്താവിനെപ്പോലെ പ്രസിദ്ധമായിരുന്നു അന്ന്.
പഴയ കാലത്തെ പാർപ്പിടങ്ങളുടെയും മാർക്ഷങ്ങളുടെയും മൂലസ്ഥാനങ്ങൾ കണ്ടുപിടിക്കാൻ കണ്ണും ചിമ്മി കുറച്ചുനേരം ഓർത്തുനോക്കേണ്ടിയിരിക്കുന്നു.
താപുര മാത്രം ഓടുമേഞ്ഞ പഴയൊരു വീടു കാണുന്നു. ഈർച്ചക്കാരൻ വേലുമുപ്പരുടെ പുരയായിരിക്കണം അത്. പറമ്പിന്റെ തെക്കു ഭാഗത്തുണ്ടായിരുന്ന പഴയ തോടിന്റെ അഡ്രസ്സില്ല. സിമന്റ്പൂശിയ കന്മതിൽ പൊങ്ങി നിക്കുന്നത് അവിടെയായിരിക്കണം-തൊട്ടടുത്ത പറമ്പിന്റെ ഭദ്രമായ അതിർത്തിരേഖ.
വേലുമൂപ്പരുടെ മുറ്റത്തേക്കു തിരിഞ്ഞു.
ചാണകം മെഴുകിയുണങ്ങിയ മുറ്റം ചേടിമണ്ണ് പൂശി, ഇളം റോസ് നിറം വിലസുന്ന തീണ്ടുകൾ. മുറ്റത്തിന്റെ കോണിൽ ഒരു ചെമ്പരത്തിമരം നിറയെ പൂത്തുനിക്കുന്നു... താരതമ്യേന വലിയ പരിവർത്തനമൊന്നും വന്നുചേർന്നിട്ടില്ലാത്ത പറമ്പും പുരയും.
കോലായിൽ ഒരു കസേരയിൽ മുറ്റത്തേക്കു മിഴിച്ചുനോക്കിക്കൊണ്ടിരിക്കുന്ന അർദ്ധനഗ്നനായ മുതുകിഴവൻ, വേലുമൂപ്പർ ഇപ്പോഴും ജീവിച്ചിരിക്കുന്നു! തന്നെയല്ലേ? അദ്ഭുതം! വേലുമൂപ്പർ
കോലായിൽ കെട്ടിത്തൂക്കിയ പുതിയൊരു തൊട്ടിലിനരികെയാണ് കിഴവൻ ഇരിക്കുന്നത്; തൊട്ടിലാട്ടിക്കൊടുക്കാൻ തക്കവണ്ണം.
തൊട്ടിൽ കണ്ടപ്പോൾ ഇംഗർസോളിന്റെ ഒരു കവിതയിലെ ആശയം മനസ്സിൽ തേട്ടി വന്നു.
ഓരോ തൊട്ടിലുമാടുമ്പോഴുള്ളിൽ ചോദിക്കുന്നു,'വിടുന്ന്?'
ഓരോ പട്ടടമഞ്ചവും നീങ്ങുമ്പോൾ ആരായുന്നു, ‘ണ്ടെങ്ങോട്ട്?..... മെല്ല നടുമുറ്റത്തേക്കു നീങ്ങിച്ചെന്നു. വേലുമൂപ്പർ മിഴിച്ചുനോക്കുന്നു. ശ്രീധരൻ ലോഗ്യഭാവത്തിൽ ഒരു പുഞ്ചിരിതൂകി. വേലുമുപ്പരുടെ മുഖത്ത് ഒരു പ്രതികരണവും കണ്ടില്ല.
വേലുമൂപ്പർക്ക് ആളെ മനസ്സിലായിട്ടുണ്ടാവില്ല എങ്ങനെ മനസ്സിലാവാനാണ്?
-മുപ്പത്തഞ്ചുകൊല്ലം മുമ്പു കണ്ട പയ്യനല്ലേ? ആ തുറിച്ച നോട്ടം അങ്ങനെതന്നെ.
“എന്നെ ഓർക്കുന്നുണ്ടോ?” ശ്രീധരൻ മുഖമാട്ടിക്കൊണ്ടു ചോദിച്ചു. കിഴവൻ കസേരയിൽനിന്ന് ഒന്നു ചലിച്ചു... “മോളേ, മോളേ — ആരാണു മുറ്റത്തേക്കു വന്നത്? എന്നു നോക്ക്....." മുറ്റത്തേക്കു
മിഴിച്ചുനോക്കിക്കൊണ്ടുതന്നെ അകത്തേക്കു വിളിച്ചു ചോദിക്കുന്നു. വേദനാജനകമായ വസ്തുത പുറത്തുവന്നു. വേലുമൂപ്പർ അന്ധനാണ്. സാരിചുറ്റിയ ഒരു ചെറുപ്പക്കാരി വാതിക്കൽ വന്ന് ഒന്നെത്തിനോക്കി.
“എനിക്കറിഞ്ഞുകൂടാ മുത്തപ്പാ പുതിയൊരാളാണ്." അങ്ങനെ മൊഴിഞ്ഞുകൊണ്ട് ആ ചെറുപ്പക്കാരിയും വാതിക്കൽ നിന്നു
മിഴിച്ചുനോക്കുന്നു. ശ്രീധരന് ആകപ്പാടെ ഒരു വല്ലായ്മ തോന്നി.
"ഞാൻ ഞാൻ ഇവിടെ പണ്ടു കന്നിപ്പറമ്പിൽ പാർത്തിരുന്ന കൃഷ്ണൻ മാരുടെ മകനാണ്...'' ശ്രീധരൻ പം പതർച്ചയോടെ സ്വയം പരിചയപ്പെടുത്തി. ചത്ത മിഴികൾക്കപ്പുറത്തെ പഴയ ഓർമ്മ സഞ്ചിയിൽ പരതുകയാണ് വേലുമൂപ്പർ...
“കൃഷ്ണമേഠ മോനോ...ആര് ആര്? ശ്രീദരകുട്ടോ?....... “അതെ ശ്രീധരൻ കുട്ടിതന്നെ...
“എന്റെ മോനേ..വാ, വാ. ഇങ്ങോട്ടു കോലായിക്കേറിക്കുത്തിരിക്ക്...നീ പോയിട്ട് എത്തറ ആണ്ടറുതി കഴിഞ്ഞു...മോളേ, ഒരു പായിങ്ങെടുത്തോ.... ചെറുപ്പക്കാരി ഒരു പുൽപ്പായെടുത്തു കൊണ്ടുവന്ന് കോലായിത്തമ്പിനരികെ നിവർത്തിയിട്ടു വാ തുറന്നു നിക്കുന്ന വലിയൊരു നരിയുടെ വർണ്ണചിത്രമുള്ള പുത്തൻ പുല്ലായി
നരിയുടെ വായിൽത്തന്നെ ഇരുന്നു. “മോനേ, എനിക്കു കണ്ണു കണ്ടുകൂടാ. നാലഞ്ചുകൊല്ലമായി ഇരുട്ടിലാണ്...നീയൊന്നിങ്ങോട്ടു നീങ്ങിയിരിക്ക് നിന്നെ ഞാനൊന്നു നോക്കട്ടെ. വേലുമൂപ്പർ രണ്ടു കൈയും നീട്ടി വായുവിൽ തപ്പി.
ശ്രീധരൻ ആദരപൂർവ്വം മുഖം കസേരയ്ക്കരികിലേക്കു പാകത്തിൽ നീട്ടിക്കൊടുത്തു. വേലുമൂപ്പരുടെ ശുഷ്കിച്ച കൈ ശ്രീധരന്റെ പരന്നു തള്ളിനിക്കുന്ന കവിളുകളിലും താടിയെല്ലിലും മേൽച്ചുണ്ടിലെ വരമീശയിലും വീതിയുള്ള നെറ്റിയിലും ഇടതൂർന്നു വളർന്ന മിനുത്ത തലമുടിയിലും വാത്സല്യപൂർവ്വം അരിച്ചരിച്ചു നീങ്ങി...
വേലുമുപ്പർക്കു തൃപ്തിയായി. പിന്നെ എന്തോ ഓർത്ത് ഒരു നെടുവീർപ്പയച്ചു.... ആ നേതക്കണ്ണാടിയിൽ പ്രതിഫലിച്ചു നീങ്ങുന്ന രംഗങ്ങളെന്തായിരിക്കും?
“ഞാനൊരു പാപിയാണു മോനെ... നിർജ്ജീവനേത്രങ്ങൾ മിഴിച്ചു കൊണ്ടു വേലുമൂപ്പർ പറഞ്ഞുതുടങ്ങി തന്റെ ജീവിതകഥ തനിയെ പറഞ്ഞുപോവുകയാണ്; കേൾക്കാനൊരു പുതിയ ആളെക്കിട്ടിയപ്പോൾ.
പിയ എന്ന പെറ്റിട്ടുണ്ടായിരുന്നു. എസും ആൺകുഞ്ഞുങ്ങൾ. അണ്ണാഴിക ബാക്കിയെല്ലാം ശിശുപായത്തിൽത്തന്നെ മരിച്ചുപോയി. മുതിർന്നവരിൽ മൂത്തവൻ ബാലൻ നാടുവിട്ടു പൊയ്ക്കളഞ്ഞു. ഇപ്പോൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നുതന്നെ നിശ്ചയമില്ല പിന്നെയുണ്ടായിരുന്നത് ദാമോദരനാണ് പഠിച്ചു. വെള്ളക്കാരുടെ ബാങ്കിൽ പിയൂൺ എട്ടാംതരംവരെ പണിയും കിട്ടി. കല്യാണം കഴിച്ചു.
ഒരാൺകുട്ടിയുണ്ടായി. വേലുക്കുട്ടി വേലുക്കുട്ടിക്ക് ആറുമാസം തികയുന്നതിനുമുമ്പ് ദാമോദരൻ സൈക്കിൾ ആക്സിഡന്റിൽ അകാലമൃത്യുവടഞ്ഞു. ബാങ്കുകാർ നല്ലാരു തുക വേലുവിന്റെ വിധവയ്ക്കും കുഞ്ഞിനും സംഭാവന ചെയ്തു. വേലുക്കുട്ടി വളർന്നു പഠിച്ചു. പത്താംക്ളാസ് പാസ്സായി. അച്ഛന്റെ പഴയ ബാങ്കിൽ ത്തന്നെ ക്ളാർക്കുജോലി കിട്ടി. അപ്പോൾ മുത്തശ്ശി ഉണ്ണൂലിയമ്മയ്ക്ക് ഒരു മോഹം: വേലുക്കുട്ടി
വിവാഹംകഴിച്ചുകാണാൻ. അമ്മാവന്റെ മകൾ റെഡിയായിട്ടുണ്ടായിരുന്നു. അങ്ങനെ പതിനെട്ടാം വയസ്സിൽ വേലുക്കുട്ടി അമ്മാവന്റെ മകൾ ശാരദയെ വിവാഹം കഴിച്ചു. ആ വിവാഹം കാണാൻ മാത്രമേ ഉണ്ണൂലിയമ്മയ്ക്കു യോഗമുണ്ടായുള്ളൂ. ഒരു മാസം കഴിഞ്ഞ് ഉണ്ണൂലിയമ്മ മരിച്ചു. ശാരദ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. പ്രസവത്തിൽ തന്നെ മരിച്ചു. ആ പെൺകുഞ്ഞ് - സുഭദ്ര - വളർന്നു. സുഭദ്രയ്ക്കു രണ്ടു വയസ്സുള്ളപ്പോൾ വേലുക്കുട്ടി പാമ്പുകടിയേറ്റു മരിച്ചു. വേലുക്കുട്ടി അയ്യായിരം ഉറുപ്പികയ്ക്ക് ലൈഫ് ഇൻഷ്വർ ചെയ്തിട്ടുണ്ടായിരുന്നു. ആ തുകകൊണ്ടു വേലുമുപ്പർ, ചെറിയതോതിൽ ഒരു മരക്കച്ചവടം തുടങ്ങി. അപ്പോഴാണ് കണ്ണു കാണാതായത്. കണ്ണചികിത്സയ്ക്കു കുറെ പണം ചെലവായി. മരക്കച്ചവടവും മതിയാക്കേണ്ടിവന്നു...നെയ്ത കമ്പനിവേലക്കാരനായി, വടക്കു നിന്നു കുഞ്ഞമ്പു എന്നൊരു ചെറുപ്പക്കാരൻ ഇവിടെ ഊണുകഴിച്ചു താമസിച്ചിരുന്നു. നെയ്ത്തുകാരൻ കുഞ്ഞമ്പു കഴിഞ്ഞകൊല്ലം സുഭദ്രയെ കല്യാണം കഴിച്ചു. സുഭദ്ര രണ്ടാഴ്ച മുമ്പേ പ്രസവിച്ചു - ഒരു പെൺകുഞ്ഞിനെ, ആ കുഞ്ഞാണ് തൊട്ടിലിൽ ഉറങ്ങിക്കിടക്കുന്ന ബിന്ദു. നാലാംതലമുറയെ തൊട്ടിലാട്ടിക്കൊണ്ടു മുതുമുത്തച്ഛൻ വേലുമൂപ്പർ കോലായിലിരിക്കുന്നു.
പരമ്പരയിൽ ആണ്മക്കളില്ല. വേലുമൂപ്പരുടെ മരണത്തോടുകൂടി ആ മക്കത്തായ കുടുംബം കണ്ണിയറ്റുപോകും തൊണ്ണൂറു വയസ്സുചെന്ന വേലുമുപ്പരുടെ മനോവ്യഥയുടെ കാരണം അതാണ്!...
കുമ്പളങ്ങപോലത്തെ തലയും, തരിപ്പഞ്ചസാര വിതറിയിട്ടപോലെ നരച്ച കുറ്റിരോമങ്ങൾ നിറഞ്ഞ മുഖവും, പുകയിലപോലത്തെ തൊലിയുമുള്ള വേലുമുപ്പത്തെ കാണുമ്പോൾ, വിദൂരതയിൽനിന്നു മറ്റൊരു രൂപം ശ്രീധരന്റെ ഓർമ്മയിലേക്കിഴഞ്ഞുവരുന്നു. കന്നിപ്പറമ്പിന്റെ പടിഞ്ഞാറെത്തൊടിയിൽ കുട്ടാപ്പുവിന്റെ പുരത്തറ പൊങ്ങിവന്നതിനും മുമ്പ് ഗുഹപോലെയുള്ള കുടിലിൽ, പള്ളവരെ നീണ്ടുകിടക്കുന്ന വെള്ളത്താടിയോടുകൂടി കുത്തിയിരിക്കുന്ന മുതുകിഴവൻ - പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തെ വിത്തായിരുന്നു, ആ താടിക്കാരൻ - വിത്ത് മുളപൊട്ടാതെ മണ്ണടിഞ്ഞു പോയി! ഇതാ കുത്തിയിരിക്കുന്നു, മറ്റൊരു വ്യക്തി തൊണ്ണൂറുവർഷത്തെ ജീവിതവും കണ്ട, നാളെയോ മറ്റെന്നാളോ, പനമൂട്ടിൽത്തറവാടിന്റെ
പേരോടു കൂടി കുഴിച്ചുമൂടപ്പെടാനിരിക്കുന്ന വേലു!.... തൊട്ടിലിലെ ബിന്ദു ഉണർന്നു കരഞ്ഞു.
ചക്കച്ചകിണി പോലത്തെ തലമുടിയോടുകൂടിയ ഒരു തള്ള കോലായിലേക്കു വന്നു തൊട്ടിലിൽനിന്നു കുഞ്ഞിനെയെടുത്തുകൊണ്ടു പോയി: ബിന്ദുവിന്റെ മുതുമുത്തശ്ശി ദാമോദരന്റെ വിധവ, മാണിക്യം!
വേലുമൂപ്പർ പെട്ടെന്നു പഴയ സ്വപ്നങ്ങളിൽനിന്നു തട്ടിപ്പിടഞ്ഞുണർന്നു.
“നിയ്യ, ഏതോ ഒടുങ്ങിയ നാട്ടിലാണെന്നു കേട്ടിരുന്നല്ലോ...
നിയിവിടെയാണ്?...
“ഇപ്പോൾ ദൽഹിയിലാണ് ” ശ്രീധരൻ ആദരപൂർവ്വം പറഞ്ഞു.
“അതെവിട്യാ?'
“വളരെ വടക്ക്."
“കാശിന്നും ഒക്കെ ദൂരയാണോ?'
ആങ് കൊറെ ദൂരെ “ഗോസായിമാരുടെ നാട്, അല്ലേ?”
(ശ്രീധരൻ ഗോസായിവേഷത്തിലാണോ എന്നു വേലുമൂപ്പർ വിചാരിച്ചിരുന്നുവോ എന്തറോ
ആങ് അവിടെ ഗോസായിമാരെയും കാണാം ഹിന്ദുസ്ഥാനിക്കാരുടെ നാടാണ് ഇന്ത്യാരാജ്യത്തിന്റെ തലസ്ഥാനം.
“നെക്ക് ഇപ്ലന്താണ് അവിടെ പണി?”
ശ്രീധരൻ ഒന്നു പരുങ്ങി. എന്തു പറയണം? പറഞ്ഞാൽ വേലുമൂപ്പർക്ക് മനസ്സിലാകുമോ? പറയേണ്ട ആവശ്യമുണ്ടോ?
കളവുപറയാനും മനസ്സ് അനുവദിക്കുന്നില്ല.... ഒരു ന്യായം മനസ്സിലുദിച്ചു; ഒളിച്ചുവെക്കുന്നതും കളവു പറയുന്നതും രണ്ടും രണ്ടാണല്ലോ.
(ശ്രീധരൻ ഇപ്പോൾ എം. പി. യാണ് പാർലമെന്റംഗം.) അപ്രിയമല്ലാത്തൊരു സത്യം അസാരം മായം ചേർത്ത ഒരു പരമാർത്ഥം വേലുമൂപ്പരുടെ മുമ്പിൽ അവതരിപ്പിച്ചു.
“അവിടെ വിശേഷിച്ചു പണിയൊന്നുമില്ല.....