അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്
ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്.
പുതിയനിരത്ത് ഈ തോടിനെ മുറിച്ചുകടക്കുന്ന പാലത്തിന് 'സെയ്താലിക്കാലം എന്നാണു പേര്.
സെയ്താലിപ്പാലംതൊട്ടു പടിഞ്ഞാറു കടപ്പുറം വരെ മാപ്പിള (മുസ്ലിങ്ങൾ) മാരുടെ സാമ്രാജ്യമാണ്.
കൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ട ഗൂഢാത്മകതയുടെ കോട്ടകൾപോലെ തോന്നുന്ന പഴയ മാളികവീടുകളും, ചീനവേലികളാൽ മറയ്ക്കപ്പെട്ട ഇടത്തരക്കാരുടെ പുരയിടങ്ങളും ചെറ്റക്കുടിൽ സമൂഹങ്ങളും, പൊക്കമുള്ള പള്ളികളും, പടവുകൾ കെട്ടിയ വലിയ കുളങ്ങളും, പീടികകളും, മീൻ മാർക്കറ്റുകളും ഇവിടെ ഇടകലർന്നു കിടക്കുന്നു.
മുരിങ്ങമരങ്ങളും ശീമപ്ലാവുകളും പറമ്പുകൾക്കു പച്ചപ്പരിവേഷങ്ങൾ ചാർത്തുന്നു. ജനങ്ങൾ ഇടതിങ്ങിപ്പാർക്കുന്ന വ്യവസ്ഥയും വൃത്തിയുമില്ലാത്ത വിഭാഗങ്ങളാണ്
ഇവിടത്തെ ചേങ്ങ'യും 'പൂഴിക്കര'യും.
അതിരാണിപ്പാടത്തെയും കിഴക്കൻ പരിസരങ്ങളിലെയും ജനങ്ങൾ ബഹുഭൂരിപക്ഷവും
ഹിന്ദുക്കളാണ്. ഇക്കൂട്ടരുടെ ആജ്ഞാശക്തിയും സ്വാധീനവും സെയ്താലിക്കാലത്തിൽ അവസാനിക്കുന്നു.
പാലത്തിനപ്പുറം ഇവരെ സംബന്ധിച്ചേടത്തോളം പരദേശമാണ്. എന്നാൽ ചേങ്ങരയിലെയും പൂഴിക്കരയിലെയും മുസ്ലിംപള്ളികളിൽ ആണ്ടുതോറും കൊണ്ടാടാറുള്ള ചില ഉത്സവങ്ങളും നേർച്ചകളും അതിരാണിപ്പാടത്തുകാരെയും
ആകർഷിക്കാറുണ്ട്. ആ ആഘോഷങ്ങളുടെ അലകൾ പുതിയ നിരത്തിലേക്കു പടർന്നുപിടിക്കും. അങ്ങനത്തെ ഒരാഘോഷമാണ് പേങ്ങരയിലെ ഷെയ്ക്കിന്റെ
പള്ളിയിലെ “അപ്പായം (അപ്പവാണിഭം) നേച്ച
അന്ന് എഴുന്നള്ളത്തുകളും നേർച്ചവരവുകളും വർണ്ണപ്രകാശപ്പൊലിമയോടും വാദ്യകോലാഹലങ്ങളോടുംകൂടി, പുതിയ നിരത്തിലൂടെ അലയലയായി പടിഞ്ഞാറോട്ടു പൊയ്ക്കൊണ്ടിരിക്കും.
അപ്പാണ് വരവുകൾ കാണാൻ ശ്രീധരൻ ഗോപാലേട്ടന്റെ കൈയും പിടിച്ച് സന്ധ്യയ്ക്കുതന്നെ പുതിയ നിരത്തിനരികെ വന്നു നിൽക്കും.
വലിയ ചില വരവുകൾക്കു നെറ്റിപ്പട്ടം കെട്ടിയ ആനകളുണ്ടായിരിക്കും. നീലവെളിച്ചം പരത്തുന്ന വലിയ കാന്തവിളക്കുകൾ (ഗ്യാസ് ലൈറ്റ്) അണിയണിയായി ഘോഷയാത്രയോടൊപ്പം നീങ്ങുന്നു കടപ്പുറത്തെ ലൈറ്റ് ഹൗസിന്റെ ആകൃതിയിലുള്ള ആ കൂറ്റൻ വിളക്കുകൾ ആളുകൾ തലയിലേറ്റിയിരിക്കയാണ്.
അറബിവാദ്യക്കാരും പറയടിക്കാരും കുഴൽവിളിക്കാരും ചെണ്ടമേളക്കാരുടെ പിറകിൽ വാദ്യഘോഷം തിമർക്കുന്നു. കോൽക്കളിസംഘം റോഡ് കുലുക്കുന്നു. വെള്ളത്തൊപ്പികളും പച്ചത്തലക്കെട്ടുകളും കസവുകുപ്പായങ്ങളും ഘോഷയാത്രയ്ക്കു മാറ്റുകൂട്ടുന്നു.
കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ഒച്ചയും വിളിയും തെളിയും കൂത്തും ആർഭാടങ്ങളും അലതല്ലുന്ന ആ മായാരംഗത്തോടൊപ്പം അപ്പം നിറച്ച് വർണ്ണപ്പട്ടിട്ടുമൂടിയ വലിയ കൊട്ടകളുടെ തലച്ചുമട്ടുകൾ നീങ്ങുന്നു.
ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വീശുന്ന വിതാനത്തിനും മുകളിൽ, മയിൽപ്പീലിയുടെ ആകൃതിയിൽ വെട്ടിയെടുത്ത വർണ്ണത്തകിടുകൾ നീണ്ട മുളങ്കോലുകളുടെ അറ്റത്തു പാഞ്ഞും ചെരിഞ്ഞും നീങ്ങുന്ന കാഴ്ചയാണ് ശ്രീധരന് ഏറ്റവും കൗതുകകരമായിത്തോന്നുക.
ഇടയ്ക്കു ചില ചെറിയ വരവുകളുണ്ടാകും. രണ്ടുമൂന്ന് അപ്പക്കൊട്ടയും, അഞ്ചാറാളുകളും, മുമ്പിൽ ഒരു കുഴൽവിളിക്കാരനും. തങ്ങളുടെ കുറച്ചിൽ ആളുകളെ കാണിക്കാതെ ഒളിച്ചോടുന്ന മട്ടിലായിരിക്കും അക്കൂട്ടരുടെ പോക്ക്. അതു കാണുമ്പോൾ ശ്രീധരൻ കൂയ് കൂയ് എന്ന് കൂക്കും. അപ്പോൾ ഗോപാലേട്ടൻ അവന്റെ തുടയിൽ നല്ല നുള്ളുവെച്ചുകൊടുക്കും.
രാത്രിയിൽ ശ്രീധരനെ അച്ഛൻ ഉത്സവസ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോകും. എന്തൊരാൾക്കൂട്ടമാണ്! ഈ ആളുകളെല്ലാം എവിടുന്നു വന്നു? കാഴ്ചകൾ നോക്കി ആശ്ചര്യങ്ങളിൽ മുഴുകി അച്ഛന്റെ കൈയും മുറുകെപ്പിടിച്ചുകൊണ്ട് ജനക്കൂട്ടത്തിലൂടെ തിക്കിത്തിരക്കി ഷെയ്ക്കിന്റെ ജാറത്തിനു മുമ്പിലെത്തും.
അപ്പോൾ കൃഷ്ണൻ മാസ്റ്റർ കീശയിൽനിന്ന് ഒരു കാലുറുപ്പികയെടുത്ത് ശ്രീധരന്റെ കൈയിൽ കൊടുത്ത് നേർച്ചപ്പെട്ടിയിൽ പൊലിക്കാൻ പറയും. ശ്രീധരൻ ശങ്കയോടെ പരുങ്ങിക്കൊണ്ട് അച്ഛന്റെ മുഖത്തേക്കു നോക്കി മെല്ലെ ചോദിക്കും: “ഇതു മാപ്പളമാരുടെ പള്ളിയല്ല നമ്മളെ അമ്പലമല്ലല്ലോ."
പറഞ്ഞതനുസരിക്ക് എന്ന ശാസനാഭാവത്തിൽ അച്ഛൻ ശ്രീധരന്റെ മുഖത്തേക്കു രൂക്ഷമായൊന്നു നോക്കും. ശ്രീധരൻ ഉടനെ പണം നേർച്ചപ്പെട്ടിയിലിടും. (അവിടെനിന്നു മടങ്ങുമ്പോൾ കൃഷ്ണൻമാസ്റ്റർ ശ്രീധരനെ ഉപദേശിക്കും: മോനേ, ഇതൊരു സിദ്ധന്റെ സ്ഥലമാണ്, സിദ്ധന്മാർക്ക് മാപ്പിളയെന്നോ, ഹിന്ദുവെന്നോ ഒന്നുമില്ല. സിദ്ധന്മാർക്ക് എല്ലാ മനുഷ്യരും ഒരുപോലെയാണ്. എല്ലാ മനുഷ്യരും പുണ്യപുരുഷനെ വന്ദിക്കണം.)
ചുറ്റും പുതിയ വിൽപനച്ചന്തകളാണ്. ഷെയ്ക്കിന്റെ ജാറത്തിനടുത്തു മാത്രമല്ല, ചേങ്ങര മുഴുവനും നിരത്തുവക്കിലും പറമ്പിൻ മൂലകളിലും ഇടവഴികളിലും, ചന്തപ്പുരകളും സ്റ്റാളുകളും പൊന്തിവന്നിരിക്കുന്നു. യന്ത്രഊഞ്ഞാലിന്റെ കരച്ചിലും കുട്ടികളുടെ ആർപ്പുവിളികളും ഒരിടത്ത്. മറ്റൊരിടത്ത് ആന മയിൽ ഒട്ടകച്ചീട്ടുകളിക്കാരുടെ 'സൈയ് വിളികളും ജയ് വിളികളും കൂക്കിയും. നേർച്ചവന്ന അപ്പങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നു. എന്തെല്ലാം തരങ്ങളിലും നിറങ്ങളിലുമുള്ള അപ്പങ്ങൾ! കാരയ്ക്കാഅപ്പം, മണിയപ്പം, ചുക്കപ്പം, പൂവപ്പം, അമ്പായത്തിലട, ഉണ്ട്. അങ്ങനെ ഒരു നൂറുകൂട്ടം. അച്ഛൻ ശ്രീധരനു മൂന്നു നാലുതരം അപ്പം വാങ്ങിക്കൊടുക്കും.
പക്ഷേ, അവിടെവച്ച് ആ പലഹാരങ്ങൾ ഒന്നു സ്വാദുനോക്കാൻപോലും അച്ഛൻ അവനെ അനുവദിക്കയില്ല. (പുറത്തുനിന്ന് ഒന്നും തിന്നരുത്, വീട്ടിൽ കൊണ്ടുപോയി എല്ലാവർക്കും ഓഹരിവെച്ചു കൊടുത്തിട്ടേ തിന്നാവൂ
എന്നാണ് അച്ഛന്റെ ക്ലപന.) പലഹാരങ്ങൾ മാത്രമല്ല, പലമാതിരി കളിക്കോപ്പുകളും കൗതുക വസ്തുക്കളും ചന്തയിൽ വിൽക്കാൻ വെച്ചിരിക്കുന്നു. ശ്രീധരൻ ഒരു പീടികയുടെ മുമ്പിൽ തങ്ങിനിന്ന് അവിടെ തൂക്കിയിട്ട കോളാമ്പിപ്പൂവിന്റെ ആകൃതിയിലുള്ള വലിയൊരു പീപ്പി ചൂണ്ടിക്കാണിക്കും. അപ്പോൾ അച്ഛൻ ആ കളിക്കോപ്പ് അവനു വാങ്ങിക്കൊടുക്കും.
അതിന്റെ പേർ ബ്യൂഗിൾ എന്നാണെന്നും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും.... ആൾക്കൂട്ടത്തിൽനിന്ന് ഒരു ചെറുപ്പക്കാരൻ, സലാം സർ' എന്നു പറഞ്ഞു കൃഷ്ണൻമാസ്റ്റരുടെ അരികിലേക്കു വരും. കൃഷ്ണൻ മാസ്റ്റരുടെ പഴയ ശിഷ്യന്മാരിലാരെങ്കിലുമായിരിക്കും. “മകനാണ്, അല്ലേ?' ആഗതൻ ശ്രീധരന്റെ കൈപിടിച്ചു വാത്സല്യം കാട്ടും. പിന്നെ അയാൾ അടുത്ത പീടികയിൽനിന്ന് ഒരു റാത്തൽ ചുക്കപ്പമോ, കാരയ്ക്കാ അപ്പമോ പൊതിഞ്ഞുകെട്ടി വാങ്ങി ശ്രീധരന്റെ കൈയിലേക്കു നീട്ടും.
ശ്രീധരൻ വാങ്ങാൻ മടിക്കും. (ആരോടും ഒന്നും വാങ്ങരുത് എന്നാണ് അച്ഛന്റെ കൽപ്പന). ശ്രീധരൻ പരുങ്ങലോടെ കൊതിയടക്കിക്കൊണ്ട് അച്ഛന്റെ മുഖത്തേക്കു നോക്കും. കൃഷ്ണൻമാസ്റ്റർ ചിരിക്കും. മൗനാനുവാദമാണെന്നു മനസ്സിലാക്കി ആ പലഹാരപ്പൊതി വാങ്ങി, മറ്റു പൊതികളുടെ കൂട്ടത്തിൽ നിക്ഷേപിക്കും.
അങ്ങനെ മാറത്ത് മൂക്കിനു താഴെ കൊതിപ്പിക്കുന്ന അപ്പപ്പൊതികളും അടക്കിപ്പിടിച്ച്, പീപ്പിയും വിളിച്ചു വായിലെ ഉമിനീർ ശമിപ്പിച്ചുകൊണ്ട് ശ്രീധരൻ അച്ഛന്റെ മുന്നിൽ നടന്നു വീട്ടിലേക്കു മടങ്ങും കുറേശ്ശെ ഉറക്കംതൂങ്ങിക്കൊണ്ട്,
കന്നിപ്പറമ്പിന്റെ പടിഞ്ഞാറെ അതിർത്തി ഒരു തോടാണ്. തോടിനപ്പുറം പഴയൊരു പറമ്പാണ്, 'പടിഞ്ഞാറേക്കണ്ടം' എന്നു പറഞ്ഞുവരുന്ന ആ കൊച്ചു പറമ്പിനെ ചുറ്റിക്കൊണ്ടാണ് തോടു പോകുന്നത്. പടിഞ്ഞാറേക്കണ്ടത്തിലേക്കു നോക്കുമ്പോൾ, ഒരു ഗുഹയും ഒരു താടിക്കാരനും
ശ്രീധരന്റെ മനസ്സിലേക്കിഴഞ്ഞുവരാറുണ്ട്. നന്നേ ചെറുപ്പത്തിലെ ഒരു മങ്ങിയ ഓർമ്മ മനസ്സിൽ തങ്ങിനിൽക്കുകയാണ് ഗുഹപോലെയുള്ള ചെറിയൊരോലപ്പുരയുടെ മുഖവും, അവിടെ കുത്തിയിരിക്കുന്ന ഒരു കിഴവനും.
വളരെ വെളുത്ത വെള്ളക്കാരനെപ്പോലെയുള്ള കിഴവനും വെഞ്ചാമരംപോലെ പള്ളവരെ നീണ്ടുകിടക്കുന്ന അയാളുടെ താടിയും ശ്രീധരൻ ഭയാശങ്കകളോടെ ഓർക്കുന്നു. അടുത്ത കിട്ടിയാൽ ആ താടിക്കാരൻ തന്നെ പിടിച്ചു വിഴുങ്ങിക്കളയുമെന്നാണ് പേടി. ചിലപ്പോൾ അയാളുടെ അടുത്ത് ഒരു കിഴവിയേയും കാണാം.
കിഴവന്റെ താടിപോലെ കിഴവിയുടെ അമ്മിഞ്ഞകളും പള്ളവരെ തൂങ്ങിക്കിടക്കുന്നു. ഒരിക്കൽ കിഴവൻ തന്റെ തലയും താടിയും കിഴവിയുടെ മടിയിലേക്കു ചായ്ച്ചു കിടക്കുന്നതും കിഴവി ആ താടിയിൽനിന്നു പേൻ പരതിപ്പിടിച്ചു കൊല്ലുന്നതും ശ്രീധരൻ കണ്ടതായി ഓർക്കുന്നു.
ആ കിഴവനും കിഴവിയും എങ്ങോ മറഞ്ഞുപോയി. ആ ചെറ്റക്കുടിലും നിലംപറ്റി നശിച്ചുപോയി.
ഇപ്പോൾ കൗമാരദിശയിലെത്തി, മുറിക്കാലുറയിട്ടു നടക്കുന്ന ശ്രീധരന് ആ ഇടക്കാലത്തെക്കുറിച്ചൊന്നും അറിഞ്ഞുകൂടാ. മാഞ്ഞുപോയ ചെറ്റക്കുടിലിന്റെ സ്ഥാനത്ത്, കല്ലും മരവുംകൊണ്ടു പുതിയൊരു വീടു പണിയാനുദ്ദേശിച്ചുകൊണ്ട്, പറമ്പിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ, കുട്ടാപ്പു എന്നൊരാൾ, വിസ്തരിച്ചമട്ടിൽ ഒരു ത കെട്ടിയുയർത്തിയിട്ടുണ്ട്.
അത്രത്തോളമേ അയാൾക്കു ചെയ്യാൻ കഴിഞ്ഞുള്ളൂ. കൊല്ലങ്ങളായി ആ തറയങ്ങനെത്തന്നെ കിടക്കുന്നു ആ പഴയ വൃദ്ധദമ്പതികളുടെ ശവകല്ലറപോലെ അതിരാണിപ്പാടത്തുനിന്നു മൂന്നുനാലു മൈൽ ദൂരെയാണ് കുട്ടാപ്പുമൂപ്പരുടെ താമസം. ചിലപ്പോൾ അയാൾ തന്റെ പുരത്തറ പരിശോധിക്കാൻ വരും. മിക്കവാറും മാസത്തിലൊരിക്കലായിരിക്കും ഈ സന്ദർശനം. കറുത്തു മെലിഞ്ഞ് ഒരു ക്ഷയരോഗിയെപ്പോലെ അർദ്ധപ്രാണനായ കുട്ടാപ്പു കഴുത്തിലൊരു തോർത്തുമുണ്ടും ചുറ്റിക്കെട്ടി, കൂന്നുചുമന്നുകൊണ്ട് അവിടെ വന്നു നിൽക്കും. പിന്നെ അയാൾ തറയിൽ കയറിയിരുന്നു നിരങ്ങും. തറയുടെ മീതെയും, മുക്കിലും മൂലയിലും മുളച്ചുവളർന്ന പുല്ലുകളെല്ലാം പറിച്ചു നീക്കുന്ന പണിയാണ്.
പുല്ലുകൾ പറിച്ചുനീക്കി തറയും പരിസരങ്ങളുമെല്ലാം തൂത്തുവാരി ക്ലീനാക്കി, അവിടെ തന്റെ പുത്തൻ ഭവനത്തെ ഭാവനയിൽ ദർശിച്ചുകൊണ്ട് കുട്ടാപ്പുമൂപ്പർ മണിക്കൂറുകളോളം അങ്ങനെത്തന്നെ കണ്ണും
മിഴിച്ചു നിൽക്കും
പൂർത്തിയാക്കാൻ കഴിയാത്ത കാര്യങ്ങൾക്ക്, “കുട്ടാപ്പുവിന്റെ പുരത്തപോലെ
എന്നൊരു ചൊല്ല് അതിരാണിപ്പാടത്തു പ്രചാരത്തിൽ വരികയും ചെയ്തു.
ശ്രീധരന് പടിഞ്ഞാറേക്കണ്ടത്തിലേക്ക് ഒറ്റയ്ക്കു പ്രവേശിക്കാൻ പേടിയാണ് പഴയ വെള്ളത്താടിക്കാരനെപ്പറ്റിയുള്ള ഓർമ്മ. കൂട്ടുകാരുണ്ടെങ്കിൽ പോകും. കൂട്ടാപ്പുമൂപ്പരുടെ പുരത്തറ കുട്ടികൾക്കു നല്ലാരു കളിത്തട്ടാണ്. പെരിക്കാലൻ അയ്യപ്പന്റെ മകൻ ചാത്തുണ്ണിയായിരുന്നു ശ്രീധരന്റെ പ്രധാന
കളിച്ചെങ്ങാതി. ചാത്തുണ്ണിക്ക് ശ്രീധരനെക്കാൾ നാലഞ്ചുവയസ്സു
പ്രായക്കൂടുതലുണ്ടായിരുന്നു. കറുത്തുതടിച്ച ഒരു കരുത്തനായിരുന്നു ചാത്തുണ്ണി, കുട്ടാപ്പുമൂപ്പർ ആളുകളോടിണക്കമില്ലാത്ത ഒരു മരമോറനായിരുന്നു. കുട്ടികളോട് ഒരു ദയയും കാട്ടുകയില്ല. ചാത്തുണ്ണി അയാളെ പിശാശ്' എന്നാണ് വിളിച്ചിരുന്നത് ആ പറമ്പിൽ ആ പുരത്തറയും കുറെ പുല്ലുമല്ലാതെ വേറൊന്നുമില്ല.
മറവോ വേലിയോ ഇല്ലാത്ത ഒരു പൊട്ടനിലം എന്നാലും, തന്റെ സ്ഥലത്ത് ആരെങ്കിലും പ്രവേശിക്കുന്നതു കുട്ടാപ്പുവിനിഷ്ടമല്ല. കുട്ടികളെ പറമ്പിൽ കണ്ടാൽ അയാൾ കല്ലടുത്തെറിഞ്ഞോടിക്കും. അതിനാൽ പിശാശി'ന്റെ വരവു ഭയന്നുകൊണ്ടാണ് ശ്രീധരനും ചാത്തുണ്ണിയും ചിലപ്പോൾ മറ്റു കുട്ടികളും അവിടെ കളിച്ചിരുന്നത്. ആ തറമേൽ കുട്ടാപ്പു കെട്ടിയുയർത്താറുള്ള സപഭവനത്തേക്കാളും ഗംഭീരമായൊരു
നൂറ്റൊന്നു നിലക്കൊട്ടാരം ശ്രീധരനും ചാത്തുണ്ണിയും അവിടെ നിർമ്മിച്ചു. ഭാവനയിൽത്തന്നെ. രാക്ഷസൻ രാജകുമാരിയെ കട്ടു കൊണ്ടുപോയി പാർപ്പിച്ച മായാമാളികയാണത്. രാജകുമാരിയെ സ്നേഹിച്ചിരുന്ന മന്ത്രികുമാരൻ രാജകുമാരിയെ രക്ഷപ്പെടുത്താൻ അവിടെയെത്തുന്നു. മന്ത്രികുമാരൻ ഒരു കവായി (പട്ടം) ആ നൂറ്റൊന്നുനിലക്കെട്ടിടത്തിന്റെ മുകളിലേക്കു പറപ്പിക്കുന്നു.
രാജകുമാരി ജനവാതിലിലൂടെ പുറത്തു കടന്നു പട്ടം പിടിച്ച് അതിൽ പറ്റിക്കിടന്നു. മന്ത്രികുമാരൻ പട്ടത്തിന്റെ കയർ മെല്ലെ താഴോട്ടു വലിക്കുന്നു. പട്ടവും രാജകുമാരിയും താഴുന്നു. നിലം തൊടാൻ നേരത്ത് രാക്ഷസൻ ചാടിവീണ് മന്ത്രികുമാരനോടെതിർക്കുന്നു. പിന്നെ രാക്ഷസനും മന്ത്രികുമാരനും തമ്മിലുള്ള മൽപ്പിടുത്തമാണ്.
ദ്വന്ദ്വയുദ്ധത്തിൽ മന്ത്രികുമാരൻ രാക്ഷസനെ തോൽപ്പിക്കുന്നു. ഭയങ്കരമായൊരലർച്ചയോടുകൂടി രാക്ഷസൻ ചത്തുവീഴുന്നു. ("ചൂണ്ടിന്മേൽ പാണ്ടുള്ള ചെക്കു ഒരിക്കൽ ശ്രീധരനു പറഞ്ഞുകൊടുത്ത കഥയാണിത്.) ഈ കഥയാണ് കുട്ടാപ്പുവിന്റെ പുരത്തറമേൽ വെച്ചു ശ്രീധരനും ചാത്തുണ്ണിയും അഭിനയിക്കുന്നത്.
നൂറ്റൊന്നു നിലക്കൊട്ടാരവും രാജകുമാരിയും മാത്രമേ ഭാവനയിൽ നിലകൊള്ളുന്നുള്ളൂ. ശരിയായൊരു പട്ടം ചാത്തുണ്ണി ഉണ്ടാക്കിയിട്ടുണ്ട്. ശ്രീധരനാണ് മന്ത്രികുമാരൻ രാക്ഷസൻ ചാത്തുണ്ണിയും, കണ്ണുതുറിച്ചു പല്ലിളിച്ചു നാക്കുനീട്ടുന്ന ഭയങ്കരമായൊരു മുഖംമൂടി ചാത്തുണ്ണി എവിടെനിന്നോ സമ്പാദിച്ചുകൊണ്ടുവന്നിട്ടുണ്ട്. പച്ചിലക്കാമ്പുകളും പനച്ചെടികളും പുറത്തു വാരിവലിച്ചുകുട്ടി മുഖംമൂടിയും വെച്ച് തോട്ടിൻകരയിലെ പടർപ്പിനുള്ളിൽ പതുങ്ങിയിരിക്കുന്ന രാക്ഷസൻ ചാത്തുണ്ണി മന്ത്രികുമാരൻ ശ്രീധരന്റെ നേർക്കു പെട്ടെന്നൊരു ചാട്ടമാണ്. മൽപ്പിടുത്തത്തിൽ തന്നെ ഇഷ്ടംപോലെ അടിക്കാനും ഇടിക്കാനും ചവിട്ടാനും ചാത്തുണ്ണി ശ്രീധരനു സമ്മതം കൊടുത്തിട്ടുണ്ട്.
ശ്രീധരന്റെ നേർക്കു കുത്തും ചവിട്ടും അഭിനയിക്കുമെന്നല്ലാതെ ചാത്തുണ്ണി അവന്റെ ദേഹത്തിൽ മർദ്ദനമേൽപ്പിക്കയില്ല. മാത്രമല്ല, ശ്രീധരന്റെ കുത്തും ചവിട്ടുമേൽക്കുന്നതു ചാത്തുണ്ണിക്ക് ഒരു രസവുമാണ്. ശ്രീധരൻ മെലിഞ്ഞൊരു ദുർബ്ബലനാണെങ്കിലും ഉള്ള ശക്തിയെല്ലാം സംഭരിച്ച് കൂട്ടുകാരന്റെ നെഞ്ചത്തും പള്ളയ്ക്കും പുറത്തും നല്ല കുത്തും ചവിട്ടും പാസ്സാക്കിക്കൊടുക്കും.
കൊട്ടാരത്തിന്റെ നൂറ്റൊന്നാം നിലയിൽനിന്നു രാജകുമാരി, മന്ത്രി കുമാരൻ പറപ്പിച്ച കവായിയിൽ കയറിക്കൂടി രക്ഷപ്പെട്ടിരിക്കുന്നു. മന്ത്രി കുമാരൻ പട്ടം മെല്ലെ താഴോട്ടു കൊണ്ടുവരികയാണ്.
പട്ടം നിലംതൊടാറായി. രാക്ഷസൻ ഇപ്പോൾ ചാടിവരും. പെട്ടെന്ന് ഒരു ചുമ കേട്ട ശ്രീധരൻ തിരിഞ്ഞു നോക്കി. പിന്നിൽ നിൽക്കുന്നു "പിശാശ്' കുട്ടാപ്പു പട്ടത്തെയും രാജകുമാരിയെയും കൈവിട്ടു പ്രാണനുംകൊണ്ടു ശ്രീധരൻ ഒരു
പാച്ചൽപാഞ്ഞതും ഭയങ്കരമായൊരലർച്ചയോടെ രാക്ഷസൻ ചാത്തുണ്ണി രംഗത്തേക്ക് -പിശാചിന്റെ മുന്നിലേക്ക് ചാടിവീണതും ഒരേ
മൂഹൂർത്തത്തിലായിരുന്നു....
കന്നിപ്പറമ്പിന്റെ മൂലയിലെ ചപ്പങ്ങപ്പടർപ്പിൽ ഒളിച്ചിരുന്നു പടിഞ്ഞാറേക്കണ്ടത്തിലേക്കു നോക്കിയപ്പോൾ ശ്രീധരൻ കണ്ടത് പുരത്തറമേൽവെച്ചു പിശാശും രാക്ഷസനും തമ്മിലുള്ള മൽപ്പിടുത്തമാണ്. പിശാശിനെ താഴെ തള്ളിയിട്ട് രാക്ഷസൻ ഓടി. (മുഖമൂടി വീണു പോയിരിക്കുന്നു.
പച്ചിലക്കെട്ടു പുറത്തുതന്നെയുണ്ട്.) പിശാശ് എണീറ്റുനിന്ന് ഒരു കല്ലടുത്തു രാക്ഷസന്റെ കാലിനെ ഉന്നംവെച്ച് ഒരേറ് ഏറ് ചാത്തുണ്ണിയുടെ വലതുകാലിന്റെ നേരിയാണിക്കു തന്നെയാണു കൊണ്ടത് ചാത്തുണ്ണി വീണുപോയി. പിന്നെ എണീറ്റു നൊണ്ടിനൊണ്ടിക്കൊണ്ടു തെക്കോട്ടോടി മറഞ്ഞു.
പിശാശ് രാക്ഷസന്റെ മുഖംമൂടി പെറുക്കിയെടുത്തു ചവിട്ടിപ്പൊളിച്ചു തോട്ടിലെറിഞ്ഞു. പിശാശിന്റെ ഏറുകൊണ്ടു കാലിനുപറ്റിയ മുറിവ് പഴുത്തു വീർത്ത് ചാത്തുണ്ണിക്കു കുറേനാൾ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പക്ഷേ, രണ്ടുമാസം കഴിഞ്ഞപ്പോൾ അവൻ പിശാശിനോടുള്ള പകവീട്ടി
പിശാശ് തന്റെ പുരത്തറ പരിശോധിക്കാൻ വരാറായ ദിവസം നോക്കി ചാത്തുണ്ണി ആ പുരത്തറയിൽ ഒരു കള്ളക്കുഴികുഴിച്ചു.
അതിൽ കല്ലും മുള്ളും വിതറിയിട്ട് തന്റെ വക ഒരു മലവിസർജ്ജനകർമ്മവും യഥാവിഥി നിർവ്വഹിച്ച്, കുഴിമുഖത്തു നേരിയ കമ്പുകൾ നിരത്തിപ്പാവി സ്ഥലം മുഴുവനും പെരിയിലകൊണ്ടു മൂടിമറച്ച് മീതെ മണ്ണിട്ട്, കുറെ പുൽച്ചെടികളും അവിടെ കുത്തിയിട്ട് കാത്തിരുന്നു, ചാത്തുണ്ണി.
പുരത്തറസന്ദർശനത്തിനു പതിവുപോലെ വന്നെത്തിയ കുട്ടാപ്പുമൂപ്പർ, തറയിൽ കേറി കുന്തിച്ചിരുന്നു പുല്ലു പറിച്ചു നിരങ്ങിക്കൊണ്ടിരിക്കെ, പെട്ടെന്ന് പഥം -ഇരിക്കാത്തേന കുഴിയിൽ
“പിശാശ് കുഴിയില് വീണേയ്യ് ത് കൂയ്!" അടുത്ത പറമ്പിലെ വാഴക്കൂട്ടങ്ങളിൽ ഒളിച്ചിരുന്നു പണ്ണി വിളിച്ചുകൂവിക്കൊണ്ട് ഓടിപ്പോയി. കന്നിപ്പറമ്പിന്റെ മൂലയിലെ പേരക്കൊമ്പിൽ പതുങ്ങിയിരുന്ന ശ്രീധരൻ ചിരിച്ച ചിരിക്കു കണക്കില്ല.
കന്നിപ്പറമ്പിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽനിന്നു കുറച്ചപ്പുറത്തായി ചെറിയൊരു തോടുണ്ട്. അതിന്റെ കരയിൽ അതിരാണിച്ചെടികളും കുളവാഴകളും വളർന്നുകിടക്കുന്നു.
തോട്ടിലെ വെള്ളത്തിൽ ബിരാൽ മത്സ്യങ്ങൾ കുഞ്ഞുങ്ങളെ വളർത്താൻ വന്നുകൂടും. ഉച്ചവെയിലിൽ ആ ബിരാൽക്കുഞ്ഞുങ്ങളെ കണ്ടാൽ വെള്ളത്തിൽ ചെമ്പുമുള്ളാണികൾ വിതറിയിട്ടപോലെ തോന്നും. ഇറകുകൾ വിരുത്തി താളത്തിൽ നൃത്തംചെയ്ത് തള്ളബിരാൽ അരികെത്തന്നെ കാവൽ നിൽക്കുന്നുണ്ടാവും.
ഈ തോടിന്റെ ഇരുവശത്തും തമ്മിൽ ഏതാണ്ട് അഭിമുഖമായി ഓരോ ഓലപ്പുര നിലകൊള്ളുന്നു. വടക്കേക്കരയിലെ സാമാന്യം വലിയപുരയിൽ ഈർച്ചക്കാരൻ വേലുവും വേലുവിന്റെ ഭാര്യ ഉണ്ണൂലിയുമാണ് പാർക്കുന്നത്.
(ഇവർക്കു രണ്ടുകുട്ടികളുണ്ട്. ബാലനും ദാമോദരനും.) തെക്കേക്കരയിലെ പുരയിൽ പാർക്കുന്നത് ചെത്തുകാരൻ മാക്കോതയും, ഭാര്യ അമ്മിണിയുമാണ്. (ഇവർക്കു കുട്ടികളില്ല.) മാക്കോതയുടെ അനുജൻ മാനുക്കുട്ടനും ഇവരുടെകൂടെയാണു താമസിക്കുന്നത്.
ചില ദിവസങ്ങളിൽ മോന്തിനേരത്ത് ആ തോട്ടിൻകരയിൽനിന്ന് ഉറക്കെയുള്ള ശകാരങ്ങളും വിളികളും കേൾക്കാം. പെണ്ണുങ്ങൾ തമ്മിലുള്ള പട. കന്നിപ്പറമ്പിന്റെ മൂലയിലെ പേരമരത്തിന്റെ കൊമ്പിൽ കേറിയിരുന്നു
ചപ്പങ്ങളെച്ചടികളുടെ പടർപ്പിലൂടെ ശ്രീധരൻ ആ പെൺപട നോക്കി രസിക്കും.
വടക്കേപ്പുരയിലെ ഉണ്ണൂലിയമ്മയും തെക്കേപ്പുരയിലെ അമ്മിണിയമ്മയും തമ്മിലാണു
പൊയ്ത്ത് ഇരുവരും താന്താങ്ങളുടെ പുരമുറ്റത്ത് തോട്ടിനഭിമുഖമായി നിലയുറപ്പിച്ചുകൊണ്ടാണ് പോർവിളി നടത്തുക. അവരുടെ വഴക്കിന്റെ കാരണമെന്താണെന്നോ, ഉഗ്രമായ വാക്സമരത്തിൽ ആ
സ്ത്രീകൾ പയറ്റാനുപയോഗിക്കുന്ന ചില പദങ്ങളുടെയും ശൈലികളുടെയും ആംഗ്യങ്ങളുടെയും പൊരുളെന്താണെന്നോ ശ്രീധരന് അന്നു മനസ്സിലായിരുന്നില്ല.
എന്നാലും അവരുടെ അഭിനയങ്ങളും കൈയാംഗ്യങ്ങളും കാണാൻ ബഹുരസമായിരുന്നു. വിളിച്ചുപറയുന്ന ഭാഷണങ്ങളിൽ ചിലത് കുറേശ്ശെ കേട്ടു പരിചയമുള്ളതുകൊണ്ട് മനസ്സിലാവും. ചിലത് ഊഹിച്ചെടുക്കും-മറ്റു ചിലതിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. (പിന്നീടു ചാത്തുണ്ണിയോടു ചോദിച്ചു മനസ്സിലാക്കും ചാത്തുണ്ണിക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങളൊന്നും ഈ ഭൂമിമലയാളത്തിലില്ല.)
ഒരു ദിവസം ശ്രീധരൻ ആ പെൺപടയൊന്നു വിസ്തരിച്ചു കാണാൻ നേരത്തെതന്നെ പേരക്കൊമ്പിൽ സ്ഥലം പിടിച്ചു.
ശണ്ഠയിലെ പ്രാരംഭഭാഷണങ്ങൾ സാധാരണശൈലിയിൽത്തന്നെയായിരുന്നു.
തുടങ്ങിയത് വടക്കേവീട്ടിലെ ഈർച്ചക്കാരന്റെ ഭാര്യ ഉണ്ണൂലിയാണ്. (കറുത്തു തടിച്ചൊരു എണ്ണമൈലിയാണ് ഉണ്ണൂലിയമ്മ. ഒരാണിന്റെയത്ര പൊക്കമുണ്ട്. മാറത്തെ ഇടിച്ചക്കയുടെ വലുപ്പമുള്ള മുലകൾ കീറിമുഷിഞ്ഞൊരു തോർത്തുമുണ്ടുകൊണ്ടു മൂടി മറച്ചിരിക്കും.)
“അങ്ങ് തെക്ക്ന്ന് ചെല കൊരങ്ങ്കള് ഈ ദേശത്തു വന്നു കൂടിരിക്ക്ന്ന് തൊയിരം
കെടുത്താൻ...” തെക്കേപ്പറമ്പിലെ പറഞ്ഞു. തെങ്ങിന്റെ മുകളിലേക്കു നോക്കി ഉണ്ണൂലിയമ്മ വിളിച്ചു (ദേശത്തിലെ ചെത്തുകാർ പത്തറുപതുമൈല് തെക്കുനിന്നു വന്നു
കുടിയേറിപ്പാർത്തവരാണ് വരുത്തരായ തെക്കരെ താഴ്ത്തിപ്പറയുകയാണ് ഉണ്ണൂലിയമ്മ. കൂടാതെ, മരംകേറി ചെത്തുന്നത് ഒരു താണതൊഴിലാണെന്ന ഒരു ബോധവും ഉണ്ട്. ഈർച്ചക്കാർ എത്രയോ തലമുറകളായി ദേശത്തു പാർത്തു വരുന്ന മാന്യന്മാരാണ്.)
മുറ്റം അടിച്ചുവാരിക്കൊണ്ടിരുന്ന അമ്മിണിയമ്മയ്ക്ക് അതുകേട്ടപ്പോൾ പം അരിശം
ചൊടിച്ചു. അവൾ കുനിഞ്ഞു മുറ്റമടിച്ചുകൊണ്ടുതന്നെ ഉറക്കെ പറഞ്ഞു: “ഞങ്ങളു ചെത്തുകാര് മേൽഗതിക്കാരാണ് ഈർച്ചക്കാരുടെ പോക്ക് പിന്നോട്ടല്ലേ?
(വെളുത്തു കുറുതായി കണ്ടാൽ നല്ല ചെലുള്ളൊരു ചെറുപ്പക്കാരിയാണ് അമ്മിണിയമ്മ. കുറച്ചു പരിഷ്കാരവുമുണ്ട്. മാറിൽ റൗക്ക ധരിച്ച്, തലയിലെ ഒരുപിടി ചുരുളൻ മുടി ചുവന്ന റിബ്ബൺ കൊണ്ടു കെട്ടിയിരിക്കുന്നു. സംഭാഷണം മൃദുസ്വരത്തിലാണ്. പക്ഷേ, നാക്ക് തുന്നൽ മിഷ്യന്റെ സൂചിപോലെ എത്രനേരം വേണമെങ്കിലും നിർത്താതെ ചലിപ്പിക്കാൻ കഴിയും)
അതെ, ചെത്തുകാരൻ മേൽപ്പോട്ടു കേറുന്നു. ഈർച്ചക്കാരൻ പിന്നോട്ടു നിരങ്ങുന്നു. തൊഴിലിനെപ്പറ്റിയുള്ള അമിണിയമ്മയുടെ തിരിച്ചടി കേട്ട് ഉണ്ണൂലിയമ
ലേശമൊന്നാലോചിച്ചു. “പൊന്മരത്തിന്റെ കുരലരിയാനല്ല മേൽപ്പോട്ടു ചാടിപ്പോണത്.
ചെയ്യുന്ന പാപികള്!" കൊലപാതകം അതെ; കൊലപാതകമാണ് ചെത്തുകാരന്റെ കുലത്തൊഴിൽ'. ഉണ്ണൂലിയമ്മ
അമ്മിണിയമ്മയുടെ വാദം ഊർന്നുമുറിച്ച് ഒരു പൂളും തിരുകിക്കൊടുത്തു. അമ്മിണിയമ്മ ചൂലു താഴെയെറിഞ്ഞു നിവർന്നുനിന്നു.
“ഞങ്ങള് കൊലയരിയേം കള്ളുചെത്തം ഒക്കെ ചെയും. അതിനു നെനക്കെന്തൂട്ടാടി ചേതം?--പിന്നേയ്, ഞങ്ങളു തെങ്ങുമ്മേക്കറി തേങ്ങാക്കൊല കട്ടിട്ട് ജോലി പോയിട്ടൊന്നും ല്.
അതും പറഞ്ഞ് അമ്മിണിയമ്മ ഉണ്ണൂലിയമ്മയുടെ നേർക്കു കോക്രി കാട്ടി മുഖമൊന്നു വെട്ടിച്ചു
അഞ്ചാറുകൊല്ലം മുമ്പ് ഒരു തേങ്ങാക്കുല മോഷണക്കേസിൽ ഉണ്ണൂലിയമ്മയുടെ ഭർത്താവ് വേലുവിനെ, സംശയിച്ചു പോലീസ് സ്റ്റേഷനിലേക്കു പിടിച്ചു കൊണ്ടുപോയിരുന്നു. ആ പഴയ കാര്യമാണ് അമ്മിണിയമ്മ ഇപ്പോൾ തോണ്ടിയെടുത്ത് ഉണ്ണിയായുടെ മുഖത്തേക്കെറിഞ്ഞുകൊടുത്തത്.)
ഉണ്ണൂലിയമ്മ അതു വിഴുങ്ങിയില്ല. അവർ തോട്ടുവക്കിലേക്കു നീങ്ങി നിന്നു ഗർജ്ജിച്ചു. “ജേല്പ്പോണത് ആണുങ്ങക്കു പറഞ്ഞതാണെടീ... പൊരേലെ പെണ്ണുങ്ങളെ കാര്യം പറ.
എളേച്ചനെ പായിൽ പിടിച്ചു കെടത്ത് പെണ്ണുങ്ങളൊന്നും ഇപ്പൊരേലിയ.” (“ങ് ഹൂർങ്ങും! ഒരു മുരൾച്ചയും.)
(അമ്മിണിയമ്മയും മാക്കോതയുടെ അനുജൻ മാനുക്കുട്ടനും തമ്മിൽ മറ്റേ ഏർപ്പാടുണ്ടെന്നൊരു കിംവദന്തി അതിരാണിപ്പാടത്തു പ്രചരിച്ചു തുടങ്ങിയിരുന്നു.
അതൊന്നെടുത്ത് അമ്മിണിയമ്മയുടെ മുഖത്തു കുടഞ്ഞിരിക്കയാണ് ഉണ്ണൂലിയമ്മ.) അമ്മിണിയമ്മ അപസ്മാരബാധയേറ്റപോലെ വിറച്ചു. എന്താണു
പറയേണ്ടതെന്നറിയാതെ പല്ലു ഞെരിച്ചു. ചപ്പുചിപ്പുചവറുകളുടെയും രോമങ്ങളുടെയും ചീത്ത പര്യായങ്ങൾ അമ്മിണിയമ്മയുടെ വായിൽനിന്നു പുറത്തുചാടി. അവയെക്കാൾ എരിവും പുളിയുമുള്ള വാക്കുകൾ തനിക്കറിയാമെന്ന് ഉണ്ണൂലിയമ്മയും തെളിയിച്ചു കൊടുത്തു.
“പൊലയാടിച്ചി ഗ്രൂപ്പ്” ഉണ്ണൂലിയമ്മ നിലത്തു
കാർക്കിച്ചുതുപ്പി. അമ്മിണിയമ്മ ഉറഞ്ഞുതുള്ളി: പൊലയാടിച്ചി നീയാണെടീ. പൊലയാടിച്ചി പോലയാടിച്ചി പോലയാടിച്ചി പോലയാടിച്ചി...
കാഞ്ഞിരപ്പൊലയാടിച്ചി... (പൊലയാടിച്ചി ചീത്തപ്പെണ്ണുങ്ങൾക്കുള്ള പേരാണെന്ന് ശ്രീധരൻ
മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ഈ കാഞ്ഞിരപ്പൊലയാടിച്ചി ആരാണെന്ന് ശ്രീധരന് അന്നും പിന്നീടൊരിക്കലും മനസ്സിലായിട്ടില്ല.) അമ്മിണിയമ്മയുടെ പൊലയാടിച്ചി മന്ത്രമുരുക്കഴിക്കൽ അവസാനിക്കുന്നതും കാത്ത്, അപം കുനിഞ്ഞു മുഖം ചെരിച്ച് വപ്പുകൾ അമർത്തിപ്പിടിച്ചു വീർപ്പടക്കി ഉഗ്രമായൊരാട്ടിനു
വായ പരുക്കിനിർത്തുകയായിരുന്നു ഇലിയം കാത്തിരിപ്പാലയാടിച്ചി എന്ന
ഭരതവാക്യം കേട്ടതും, ഫ് ഫഃ എന്നൊരാട്ടു കൊടുത്തതും ഒപ്പം കഴിഞ്ഞു.
അത്യുഗമായ ആ ആട്ടിന്റെ ശക്തികൊണ്ട് ഉണ്ണൂലിയമ്മയുടെ മൂർദ്ധാവിൽ
കെട്ടിവെച്ചിരുന്ന തലമുടി (ആയമ്മയ്ക്ക് ഒരു പാടു തലമുടിയുണ്ട്) അഴിഞ്ഞു ചിതറിപ്പോയി.
അമ്മിണിയമ്മയുടെ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം തീർന്നുവെന്നു തോന്നുന്നു. പിന്നെ ഒരു വിവിധ വ്യായാമപ്രദർശനമത്സരമാണു നടന്നത്. ഒരാൾ അരക്കെട്ട് ആട്ടുകല്ലുപോലെ തിരിച്ചുകാണിക്കുമ്പോൾ മറ്റെയാൾ കണകൈ പൊക്കി കീഴ്പ്പോട്ട്
ഉഴിഞ്ഞുകാണിക്കും ഇടയ്ക്ക് ആടു കരയുംപോലെയും കുതിര ചിനയ്ക്കും പോലെയുമുള്ള ചില വികൃത ശബ്ദങ്ങളും.
ഉണ്ണൂലിയമ്മയുടെ മാറിലെ മുലകളും പോർവിളിയിൽ പങ്കെടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ ഇരുവരും ക്ഷീണിച്ചപോലെയായി. എന്നാലും അമ്മിണിയമ്മ അടങ്ങാൻ കൂട്ടാക്കിയില്ല.
ഒരുമിനിറ്റു വിശ്രമത്തിനുശേഷം അമ്മിണിയമ്മ ക്ഷൗരക്കാരനുമായി ബന്ധപ്പെട്ട ഒരു വാക്കുച്ചരിച്ച് ഉടുമുണ്ടു കുറച്ചൊന്നു പൊക്കിക്കാണിച്ചു.
അതുകണ്ട് അടങ്ങുന്ന സൃഷ്ടിയാണോ ഉണ്ണൂലിയമ്മ അവർ അഴിഞ്ഞു കിടക്കുന്ന
പനങ്കുലത്തലമുടി ധൃതിയിൽ ഉച്ചിയിൽ വാരിവലിച്ചു കെട്ടി. രണ്ടു കൈകൊണ്ടും ഉടുമുണ്ടഴിച്ചു വിടർത്തിപ്പിടിച്ച് നീണ്ടുനിവർന്നങ്ങിനെ നിന്നു കൊടുത്തു....