“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.
ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്കുന്നുണ്ട്.
“ആ ദുഷ്ടൻ ശങ്കുണ്ണിക്കമ്പോണ്ട്റും ആണ്ടിയുമാണ് കുഞ്ഞപ്പൂവിനെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചത്. വേലുമുപ്പർ ശ്രീധരന്റെ അന്തർഗ്ഗതം തന്നെയാണ് പ്രതിദ്ധ്വനിപ്പിക്കുന്നത്.
“എന്നിട്ട് അവരിപ്പോളെവിടെ?' വേലുമൂപ്പർ കൈമലർത്തിപ്പിടിച്ചു തലയാട്ടിക്കൊണ്ടു ചോദിച്ചു. “ശങ്കുണ്ണിക്കു ഗതികിട്ടിയോ?-നാട്ടുകാരെല്ലാരും അവനെ വെറുത്തു. പറ്റിക്കാൻ ആരെയും കിട്ടാതെ ശങ്കുണ്ണി ഉഴന്നു നടന്നു. തീറ്റിപ്പോറ്റാൻ ഭർത്താവിന് ആവതില്ലാതായപ്പോൾ ശങ്കുണ്ണിയുടെ ഓള് മൈതിലി മറ്റൊരാണിന്റെകൂടെ ഒളിച്ചുപോയി. തന്റെ പെണ്ണിനെ കട്ടുകൊണ്ടു പോയ പോക്കിരിയോടു പകരം ചോദിക്കാൻ ശേഷിയില്ലാതെ കമ്പോണ്ട്് മുറിമീശയും ചുളിച്ചു കുമ്പയും ഉഴിഞ്ഞുകൊണ്ടു മിണ്ടാതെയിരുന്നു. ഒടുക്കം ദണ്ണംപിടിച്ച്, പക്കീംകിടന്ന് ഒരു കുട്ടിയും തിരിഞ്ഞുനോക്കാനില്ലാതെ റെയിൽവേ ചെത്തലപ്പട്ടിയെപ്പോലെ... ഗേറ്റുപുരയിൽക്കിടന്നു ചത്തു.
ശരീധരൻ എല്ലാം കേട്ടു. ഒന്നും മിണ്ടിയില്ല.
“ആണ്ടിയുടെ സ്ഥിതിയോ! ക്ഷയംപിടിച്ച്, കൊരച്ചു കൊരച്ചു ചോര തുപ്പി ആണ്ടിയും
ആധാരം ആണ്ടിയുടെ അന്ത്യനിമിഷങ്ങളെപ്പറ്റി കേട്ടപ്പോൾ ശ്രീധരന് അൽപം അനുകമ്പയാണു തോന്നിയത്. കമ്പൗണ്ടറെപ്പോലെ അത്ര ദുഷ്ടനായിരുന്നില്ല ആണ്ടി. ആളുകളെ പിന്നിൽനിന്നു കടിച്ചുമാന്തി ഉപദവിക്കുന്ന ഒരു ചെന്നായയായിരുന്നു. ശങ്കുണ്ണിക്കമ്പൗണ്ടർ. ഉപജീവനത്തിനുവേണ്ടിയാണ് ആണ്ടി പല സൂത്രങ്ങളും പയറ്റിയിരുന്നത്. കമ്പൗണ്ടറെപ്പോലെ ഒരു ജോലിയുമെടുക്കാതെ അന്യന്റെ ഇറച്ചിയും ചോരയും മാന്തിപ്പറിച്ചു രക്ഷിച്ചു പള്ളയും വീർപ്പിച്ചു നടക്കുകയല്ല ചെയ്തിരുന്നത്. ഇരപിടിക്കാനുള്ള എല്ലാ ദുസ്സാമർത്ഥ്യങ്ങളും വശമാക്കിയിരുന്ന ഒരു കുറുക്കനായിരുന്നു ആണ്ടി അതിനുംപുറമേ, പലതരത്തിൽ രേഖകൾ രചിക്കാനും, പല സ്വരത്തിൽ ഓലിയിടാനും വൈദ്യം നേടിയ ഒരു കലാകാരനുംകൂടിയായിരുന്നു - ആ കലാകാരന്റെ ദയനീയമായ അന്ത്യം ഓർത്തപ്പോൾ ശ്രീധരനു സഹതപിക്കാതിരിപ്പാൻ കഴിഞ്ഞില്ല.
ആധാരം ആണ്ടിയെപ്പറ്റി ചിന്തിച്ചപ്പോൾ, പണിക്കരുടെ സ്കൂളിൽ വെച്ച് അരങ്ങേറിയ “അമ്മാളുപരിണയം' നാടകവും, മനസ്സിൽ തിരശ്ശീല നീങ്ങി കാണാറായി. കൃഷ്ണൻമാരുടെ വേഷം കെട്ടി രംഗത്തുവന്ന ആശാരി മാധവനെയും അനുസ്മരിച്ചുപോയി.
“ആ ആശാരിമാധവൻ ഇപ്പോഴെവിടെയാണ്?" വേലുമൂപ്പരോടു ചോദിച്ചു.
വേലുമുപ്പർ കുറച്ചുനേരം ആലോചിച്ചു. “ഏതു മാധവനാശാരിയാണ്? പൽഗുനൻ മുതലാളിയുടെ പൂരപ്പണിക്കു വന്നു പിന്നെ ഇവിടെ താമസമാക്കിയ മാധവനാശാരിയാണോ?”
(കോരപ്പൻ കൺട്രാക്ടരുടെ കൂടെയുണ്ടായിരുന്ന ഫൽഗുനൻ റൈറ്റർ, പിന്നീട് ഒരു
മുതലാളിയായെന്നും, അതിരാണിപ്പാടത്തു മറ്റൊരു ആശാരി മാധവൻ കൂടി രംഗപ്രവേശം ചെയ്തിരുന്നുവെന്നും മനസ്സിലായി.) “പണ്ടു ഭാസ്കരൻ മുതലാളിയുടെ ഫർണിച്ചർ പുരയിൽ പണിയെടുത്തിരുന്ന ആശാരി
മാധവനെപ്പറ്റിയാണു ഞാൻ ചോദിക്കുന്നത്. ശ്രീധരൻ വിശദീകരിച്ചു. “ഓഹോ! ആ ജഗല് മാധവൻ, അല്ലേ?" വേലുമുപ്പൻ തനിയേ ചിരിച്ചു. പിന്നെ അവന്റെ കഥ പറഞ്ഞു.
മരക്കച്ചവടം ഭാസ്കരൻ മുതലാളിയുടെ ഫർണിച്ചർ പുരയിലെ മുതലുകൾ കുറേശ്ശെക്കുറേശ്ശെ അതിരാണിപ്പാടത്തെ മറ്റൊരു മൂലയിലേക്കു മായാജാലത്താലെന്നപോലെ നീങ്ങിക്കൊണ്ടിരുന്നതു മുതലാളി അറിഞ്ഞില്ല. ഫർണിച്ചർ നിർമ്മാണം നഷ്ടത്തിലാണെന്നു മനസ്സിലായപ്പോൾ ഭാസ്കരൻ മുതലാളി ആ ഏർപ്പാടു മതിയാക്കി. ആശാരി മാധവനെ പിരിച്ചയച്ചു. മാധവൻ ഒരുമാസം വെറുതെ ഇരുന്നു. പിന്നെ ഒരു കുഞ്ഞിരാമൻ മുതലാളിയുമായി കൂറുചേർന്നാണെന്നും പറഞ്ഞ് "നേഷണൽ ഫർണിച്ചർ വർക്ക്സ്' എന്ന പേരിൽ ഒരു ഷാപ്പു തുറന്ന്, തെക്കുനിന്ന് അഞ്ചെട്ട് ആശാരിമാരേയും കൊണ്ടുവന്ന് വലിയതോതിൽ ഫർണിച്ചർ നിർമ്മാണമാരംഭിച്ചു. പുതിയ മോഡലിലുള്ള ചൂരൽക്കസേരകൾ, കണ്ണാടി അലമാരകൾ, ഡായറുകൾ, മേശകൾ, കട്ടിലുകൾ തുടങ്ങിയ നാനാതരം ഗൃഹോപകരണങ്ങൾ അവിടെ നിറയെ ഉണ്ടായിരുന്നു. അങ്ങനെ ക്രമേണ പഴയ ആശാരി മാധവൻ പുതിയ മാധവൻ മുതലാളിയായി. ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഒരു ഫർണിച്ചർ കുറിയും തുടങ്ങി. നറുക്കുകിട്ടിയാൽ പിന്നെ പണം അടയ്ക്കണ്ടാ - അങ്ങനത്തെ ഒരു ഭാഗ്യക്കുറി ആദ്യത്തെ നറുക്കു കിട്ടിയത് പാണൻ അപ്പുവിനായിരുന്നു. മൂന്നുറുപ്പിക മാത്രം അടച്ച പാണന് അറുപതുറുപ്പിക വിലയുള്ള വലിയൊരു വീട്ടിക്കട്ടിൽ! ആ കട്ടിൽ രണ്ടു മാപ്പിളമാരെക്കൊണ്ടു തലയിലെടുപ്പിച്ച്, അതിരാണിപ്പാടം ഒന്നു പ്രദക്ഷിണംവച്ചുകൊണ്ടാണ് പാണക്കുടിലിൽ എത്തിച്ചുകൊടുത്തത്, മാധവൻ മുതലാളി. മാസക്കുറിക്കു പുറമേ ഒരാഴ്ച ക്കുറിയും ആരംഭിച്ചു - നാനാഭാഗത്തുനിന്നും ആളുകൾ തുരുതുതെ നേഷണൽ ഫർണിച്ചർ കറിയിൽ ചേർന്നുതുടങ്ങി. ആറുമാസത്തോളം അങ്ങനെ വ്യാപാരവും കുറിയും ജോറായി നടന്നു. പിന്നെ ഒരു നറുക്കെടുപ്പു നാളിൽ ഫർണിച്ചർഷാപ്പ് തുറന്നുകണ്ടില്ല. മാധവൻ മുതലാളിയും പണിക്കാരും പോയ വഴിയില്ല. ആളുകൾ രണ്ടുമൂന്നുദിവസം കാത്തിരുന്നു. പിന്നെ അവർ ബഹളം കൂട്ടി ഷാപ്പു കുത്തിപ്പൊളിച്ചു. അതിനകത്ത് രണ്ടുമൂന്നു മരക്കഷണങ്ങളും അഞ്ചാറു പായത്തുണ്ടുകളും കുറെ മുള്ളാണികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“ആശാരി മാധവനെ പിന്നെ പിടികിട്ടിയോ?” ശ്രീധരൻ ചോദിച്ചു. “എങ്ങനെ പിടികിട്ടാനാണ്?” വേലുമൂപ്പർ കൈമലർത്തി. പിന്നെ വിഷാദസ്വരത്തിൽ പറഞ്ഞു: "ആർക്കും പിടിക്കാൻ കഴിയാത്ത ഒരു സ്ഥലത്തേക്ക്
അവൻ പോയി...
“എന്ത്?....അയ്യോ, കഷ്ടം!” ശ്രീധരൻ സഹതാപത്തോടെ പറഞ്ഞു പോയി ആശാരി മാധവൻ ആത്മഹത്യചെയ്തുവെന്നാണ് മനസ്സിലാക്കിയത്.
“ആ പഹയൻ ആശാരി മാധവൻ പോയി പട്ടാളത്തിൽ ചേർന്നു. വേലുമൂപ്പർ വിശദീകരിച്ച് ഒരു പിടി ചിരിച്ചു.
കാക്കിയുണിഫോമണിഞ്ഞ് ഉളിപിടിച്ചു തഴമ്പിച്ച കൈയിൽ തോക്കുമായി, കവാത്തെടുക്കുന്ന ആശാരി മാധവന്റെ ചിത്രം ഓർത്തപ്പോൾ ശ്രീധരനും ചിരിച്ചുപോയി.
ആ സമയത്ത് ഒരു യുവാവ് അങ്ങോട്ടു കേറിവന്നു - കാക്കി നിറത്തിലുള്ള നീളൻ കാൽസ്രായും വെള്ളഷർട്ടും ധരിച്ച ഒരു കൃശഗാത്രൻ കൈയിലൊരു കടലാസ് പൊതിയുമുണ്ടായിരുന്നു. കാലൊച്ചകൊണ്ട് ആരോ ഒരാൾ കോലായിലേക്കു
വന്നിട്ടുണ്ടെന്നു വേലുമൂപ്പർ മനസ്സിലാക്കി: “ആരാണത്?”
"ഞാനാണ് കുഞ്ഞിരാമൻ.
വേലുമൂപ്പരുടെ മുഖത്ത് ഒരരോചകഭാവം മുദ്രിതമായി
“ഊം എന്നൊന്നു മൂളി. പിന്നെ മൗനം ഭജിച്ചു.
കുഞ്ഞിരാമൻ അകത്തേക്കു കടന്നുപോയി അഞ്ചു നിമിഷം കഴിഞ്ഞു വീണ്ടും പുറത്തേക്കു വന്നു.
“മുത്തപ്പാ, ഞാൻ പോട്ടേ?”
“ഉം.” വേലുമൂപ്പർ ഗൗരവഭാവത്തിൽ വീണ്ടും മൂളി.
കുഞ്ഞിരാമൻ ശ്രീധരനെ ആകപ്പാടെയൊന്നുനോക്കി നൈലോൺ ബുഷ് ഷർട്ടും, സിൽക്ക് ദോത്തിയും ധരിച്ച പുൽപ്പായിൽ ചമ്രം പടിഞ്ഞിരിക്കുന്ന ഈ വിദ്വാൻ
എവിടുന്നു വന്നു എന്ന അർത്ഥത്തിലായിരുന്നു ആ നോട്ടം. (കുഞ്ഞിരാമന്റെ ഇടത്തെ മണിക്കണ്ടത്തിൽ മിന്നിക്കൊണ്ടിരുന്ന റിസ്റ്റ് വാച്ച്,
കുഞ്ഞിരാമൻ പടിയിറങ്ങിപ്പോയി.
ഗൂഗ്ൾഡ് വസ്തുവാണെന്നു ശ്രീധരനു മനസ്സിലായി.) “ആ ചെക്കൻ പോയോ?” വേലുമൂപ്പർ ശ്രീധരനോടു ചോദിച്ചു.
“പോയി അവനേതാണ്?
“അസത്ത് ചെക്കൻ - അവനെ മൂരിയിറച്ചി നാറും.' വേലുമൂപ്പർ മൂക്കു ചുളിച്ചുകൊണ്ടു പറഞ്ഞു.
“ഏതാണ് ആ ചെറുപ്പക്കാരൻ?'' ശ്രീധരൻ വീണ്ടും ചോദിച്ചു.
“ഇവടത്തെ സുപരന്റെ അമ്മാമനാണ് എട്ടാംതരംവരെ പഠിച്ചിട്ടുണ്ട് ചെക്കന്റെ പണിയെന്താണെന്നു കേക്കണോ ചൂടിക്കമ്പനി സായ്പിന്റെ ബങ്കളാവിലെ കുസ്തിക്കാരൻ മൂരിയെറച്ചീം പന്നിയെറച്ചീം ഒക്കെ വെക്കുന്ന പണി ഓനെ തൊട്ടാൽ കുളിക്കണം കൊട്ടീമ്പി
വേലുമുപ്പർ തനി യാഥാസ്ഥിതികനാണ്. ആണുങ്ങൾ ആരാന്റെ അടുക്കളെപ്പണിയെടുക്കുന്നത് അതും മൂരിമാംസവും പന്നിമാംസവും വെച്ചൊരുക്കുന്ന പണി അതിമേച്ഛമാണെന്നാണ് വേലുമൂപ്പരുടെ വിശ്വാസം. സുഭദ്രയുടെ
അമ്മാമനായിപ്പോയതുകൊണ്ടാണ് അല്ലങ്കിൽ "സായ്പിന്റെ ചൊ'കുഞ്ഞിരാമനെ പുരയിൽ കയറ്റുകയില്ലായിരുന്നു വേലുപ്പൻ.
“കസ്തിപ്പണി അത്ര മോശമാണോ?” ശ്രീധരൻ ചോദിച്ചു: “ഒരു പണിയുമില്ലാതെ വെറുതെയിരിക്കുന്നതിനെക്കാൾ നല്ലതല്ലേ എന്തെങ്കിലുമൊരു പണിക്കു പോകുന്നത്?” ശ്രീധരന്റെ ന്യായവാദം വേലുമൂപ്പരെ ഇളക്കിയില്ല. പള്ള പയിക്കുന്നതു പൊറുപ്പിക്കാൻ കഴിയുന്നില്ലന്നുവെച്ച്, ആരെങ്കിലും തണ്ടാസിൽ പോയി അമേദ്ധ്യം
ഭക്ഷിക്കാറുണ്ടോ എന്നായിരുന്നു മൂപ്പരുടെ മറുചോദ്യം. അച്ഛൻ ഒരിക്കൽ ഉപദേശിച്ചുതന്നത് ശ്രീധരൻ ഓർത്തു. ഒരു തൊഴിലും നീചമല്ല. മനുഷ്യൻ ചെയ്യുന്ന ഏതൊരു തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. തോട്ടിവേലയ്ക്കുപോലും! ഒരു തൊഴിലും ചെയ്യാതെ വെറുതെയിരിക്കുന്നവനെയാണ് നീചനെന്നു വിളിക്കേണ്ടത്.
താൽക്കാലികാവശ്യത്തിനു കുറച്ചു കാശു സമ്പാദിക്കാൻ, ബംഗാളിലെ ഒരു കുറ്റിക്കാട്ടിൽ നട്ടപ്റ്റവെയിലത്തു വേലയെടുത്ത വസ്തുത ശ്രീധരൻ ഓർത്തുനോക്കുകയാണ്.
സ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ട്, അവിടവിടെ ഇറങ്ങിയും തങ്ങിയും ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു ആർഷഭാരതത്തിന്റെ ആത്മാവിനെ അന്വഷിച്ചുകൊണ്ടുള്ള ആദ്യത്തെ യാത്രതന്നെ. കാശിയിൽനിന്നു യാത്ര തുടർന്നു. കൽക്കത്തയിലേക്ക്. അങ്ങനെ ബർദ്വാനിലെത്തി ഗതിമുട്ടി. പേർസിൽ അഞ്ചാറണയേ ബാക്കിയുള്ള - ബർദാനിൽനിന്ന് ക്ലക്കത്തയിലേക്കുള്ള ട്രെയിൻചാർജിനു പണം തികയുകയില്ല കഥകളും ലേഖനങ്ങളും കവിതകളും പ്രസിദ്ധപ്പെടുത്തിയ വാരികയിൽനിന്നുള്ള പ്രതിഫലം മണിയോർഡർ ചെയ്തയച്ചത് കിട്ടണമെങ്കിൽ കൽക്കത്തയിലെത്തിച്ചേരണം.
ബർദാനിൽനിന്നു കൽക്കത്തയിലേക്കുള്ള അറുപതുമൈല് ദൂരം കാൽനടയായി
സഞ്ചരിക്കാൻ
തന്നെ തീരുമാനിച്ചു. ടിൻ
പെട്ടിയും കൈയിൽ തൂക്കി നടന്നു. അരയണയ്ക്കു
പുഴുങ്ങിയ കടല വാങ്ങി ഭക്ഷിച്ചു. പച്ചവെള്ളം കുടിച്ചു. ഉച്ചയ്ക്ക് മന്ദമാരുതനേറ്റു മരത്തണലിൽ കിടന്നുറങ്ങി.... അങ്ങനെ വൈകുന്നേരം ഏതോ ഒരു ഗ്രാമത്തിലെത്തി. "ഇവിടെ അടുത്തെവിടെയെങ്കിലും ധർമ്മസമുണ്ടോ? റോഡിലൂടെ പോകുന്ന ഒരു ബംഗാളിയുവാവിനോടു ചോദിച്ചു.
പാന്റും ഷർട്ടും ഷൂസും ധരിച്ച്, കൈയിൽ ഒരു പെട്ടിയും തൂക്കി നടന്നു പോകുന്ന അപരിചിതന്റെ ഇംഗ്ലീഷിലുള്ള ചോദ്യത്തിന് ആ ബംഗാളി, ബംഗാളിയിലാണു മറുപടി പറഞ്ഞത് -മുഖച്ഛായകൊണ്ട് ബംഗാളിയാണെന്നു തെറ്റിദ്ധരിച്ചതാവാം.
“എനിക്കു ബംഗാളി അറിഞ്ഞുകൂടാ അടുത്തെവിടെയെങ്കിലും ധർമ്മസമുണ്ടോ എന്നു ദയവായി പറഞ്ഞുതരുമോ?' ശ്രീധരൻ ഇംഗ്ലീഷിൽത്തന്നെ വീണ്ടും ചോദിച്ചു. ആ ബംഗാളിയുവാവ് ശ്രീധരനെ ആപാദചൂഡം ഒന്നു നോക്കി. “ഒരു ഫർലോങ് അകലെ ഒരു ടി. ബി. യുണ്ട്.' അയാൾ ഇംഗ്ലീഷിൽ പറഞ്ഞു.
"ടി. ബി. യിൽ താമസിക്കാൻ വാടക കൊടുക്കണ്ടേ?'
“ വേണം.
"എന്റെ കൈയിൽ പൈസയില്ല ധർമ്മസമുണ്ടോ എന്നാണറിയേണ്ടത്.
“നിങ്ങളെങ്ങോട്ടാണു പോകുന്നത്?
കൽക്കതയ്
"കാൽനടയായിട്ടോ?'
“അതെ, കാൽനടയായിട്ട്.
"ജോലിയഷിച്ചാണോ കൽക്കത്തയ്ക്കു പോകുന്നത്?'
"അല്ല എന്നാലും തൽക്കാലാവശ്യത്തിനു കുറച്ചു കാശു കിട്ടാൻ എന്തു
ജോലിചെയ്യാനും ഒരുക്കമാണ്. "
നിങ്ങൾക്ക് എന്തു ജോലിയാണ് വശമുള്ളത്?
"സ്റ്റെനോഗ്രാഫറുടെയോ ക്ളാർക്കിന്റെയോ ടൈപ്പിസ്റ്റിന്റെയോ ജോലി ചെയ്യാം. ശിപായിപ്പണിയെടുക്കാം. വേണമെങ്കിൽ വീട്ടുവേലയും ചെയ്യാം - രണ്ടുമൂന്നു ദിവസത്തേക്കു മാത്രം...
“അങ്ങനെ രണ്ടുമൂന്നു ദിവസത്തേക്കു മാത്രമായി ക്ളാർക്കിന്റെയോ ശിപായിയുടെയോ പണി കിട്ടാൻ പ്രയാസമാണ്. കൂലിപ്പണിക്കേ അങ്ങനെ ആളുകളെ വയ്ക്കയുള്ളൂ
കൂലിപ്പണിയെടുക്കാനും ഒരുക്കമാണ്.' ശ്രീധരൻ ഞെളിഞ്ഞുനിന്നു പറഞ്ഞു. അതു കേട്ട് ആ ബംഗാളി തനിയെ ചിരിച്ചു. പരിഹാസമോ, അനുകമ്പയോ!
അയാൾ കുറച്ചുനേരം എന്തോ ആലോചിച്ചുകൊണ്ടു നിന്നു. "ഞാനൊന്നു ശ്രമിച്ചുനോക്കാം എന്റെ കൂടെ വരൂ.
ആ ബംഗാളിയുവാവ് ശ്രീധരനെ കൂട്ടിക്കൊണ്ടുപോയത് ഒരു ഫർലോങ് അകലെയുള്ള ടി, ബി. യിലേക്കുതന്നെയായിരുന്നു.
ടി. ബി. യുടെ വരാന്തയിൽ, പൈപ്പും വലിച്ചുകൊണ്ട് ഒരു കുടവയറൻ ബംഗാളി ബാബു ഇരിക്കുന്നുണ്ടായിരുന്നു.
ശ്രീധരനെ കൂട്ടിക്കൊണ്ടുപോയ യുവാവും ആ മാന്യനും തമ്മിൽ ബംഗാളിയിൽ എന്തൊക്കെയോ സംഭാഷണങ്ങൾ നടന്നു.
ബംഗാളിബാബു ശ്രീധരനെ ആകപ്പാടെയൊന്നു നോക്കി. പിന്നെ ഇംഗ്ലീഷിൽ അരുളിച്ചെയ്തു: “നിങ്ങൾക്കു ഞാനൊരു പണി തരാം-നിലം അളക്കാൻ ചങ്ങല പിടിച്ചുകൊടുക്കുന്ന ജോലി - ദിവസക്കൂലി രണ്ടുറുപ്പിക സമ്മതമാണോ?'
ബംഗാളിയുവാവ് ടി. ബി. ബാബുവിനെ ശ്രീധരനു പരിചയപ്പെടുത്തി: “സർവേ വ ഉദ്യോഗസ്ഥനാണ്. സമീപപ്രദേശത്തെ കുറ്റിക്കാടുകൾ റീസർവേ ചെയ്യാൻ വന്നിരിക്കയാണ്.
"റെഡി. ശ്രീധരൻ സമ്മതിച്ചു.
“എന്നാൽ ഇന്നു രാത്രി നിങ്ങൾക്കെന്റെകൂടെ ഇവിടെത്തന്നെ താമസിക്കാം. നാളെ രാവിലെ കൃത്യം ഏഴുമണിക്കു ജോലിക്കു ഹാജരാകണം.
"തേങ്ക് യു സേർ.
രാത്രി പൊറുപ്പിക്കാൻ സൗജന്യമായി ഒരിടം കിട്ടി. കൽക്കത്താ യാത്രച്ചെലവിന്റെ കാശു നേടിക്കൊടുക്കുന്ന ഒരു പീസർക്കിന്റെ വാഗ്ദാനവും. ശ്രീധരൻ സമാധാനത്തോടെ കിടന്നുറങ്ങി.
പിറ്റേന്നു രാവിലെ, ഒന്നരമൈൽ ദൂരെയുള്ള കുറ്റിക്കാട്ടിലേക്കു സർവേ ജോലിക്കാരുടെകൂടെ പുറപ്പെട്ടു.
ജോലിക്കാരിറങ്ങി അളവുചങ്ങല പിടിച്ചുകൊടുത്തു. വെയിലത്ത്, കല്ലുകാടുകാഞ്ഞിരക്കുറ്റിയും മുള്ളരട്ടഖപ്പാമ്പും നിറഞ്ഞു നിലങ്ങളിലൂടെ നിരങ്ങി. മാർക്കും സ്ഥലങ്ങളിൽ കൽക്കുറ്റിയും മരക്കുറ്റിയും അടിച്ചുതാഴ്ത്തി. വിയർപ്പിൽ കുളിച്ചു ഒരുപാടു വെള്ളം കുടിച്ചു.
ഒരിടത്തു വഴുതിവീണു. കാൽമുട്ടിന് അസാരം പരിക്കുപറ്റി. എന്നാലും ആത്മാർത്ഥതയോടെ ജോലിചെയ്തുവെന്നതിൽ ഒരാനന്ദം തോന്നി.
സന്ധ്യയ്ക്കു ജോലികഴിഞ്ഞു ടി. ബി. യിലേക്കുതന്നെ മടങ്ങി. സർവേ ബാബു പേർസ് തുറന്ന് ഒരഞ്ചുറുപ്പികനോട്ടെടുത്തു ശ്രീധരന്റെ നേർക്കു നീട്ടി.
ദിവസക്കൂലി രണ്ടുറുപ്പികയാണ്. പിന്നെ ഈ അഞ്ചുറുപ്പികയെന്തിന്? - ആരുടെയും
സൗജന്യം ആവശ്യമില്ല -
ശ്രീധരൻ പണം വാങ്ങാതെ ശങ്കിച്ചുനിന്നു.
“നിങ്ങളുടെ വേജസ്, ബംഗാളിബാബു അഞ്ചുറുപ്പികനോട്ട് ശ്രീധരന്റെ കൈയിലേക്കു പിന്നെയും നീട്ടി. "ദിവസക്കൂലിയല്ലേ ബാക്കി തരാൻ എന്റെ കൈയിൽ ചില്ലറയില്ല
.' സർവേയർ ബാബു ചിരിച്ചു: “കൂലി നിശ്ചയിക്കേണ്ടതു ഞാനാണല്ലോ ഇത് ഒരു ദിവസത്തെ കൂലിയായോ രണ്ടു ദിവസത്തെ കൂലിയായോ എങ്ങനെ വേണമെങ്കിലും നിങ്ങൾക്കു സ്വീകരിക്കാം നാളെ രാവിലെതന്നെ നിങ്ങൾക്ക് ക്ലക്കത്ത പുറപ്പെടുകയും ചെയ്യാം
ശ്രീധരൻ പിന്നെ ഒന്നും പറഞ്ഞില്ല. അദ്ധ്വാനത്തിന്റെ പ്രതിഫലം വാങ്ങി കീശയിലിട്ടു.
“ഇനി നിങ്ങൾ എന്റെ കൂലിക്കാരനല്ല -എന്റെ അതിഥിയാണ്. ബംഗാളി ബാബു ചിരിച്ചുകൊണ്ട് ശ്രീധരന്റെ കൈപിടിച്ച്, അരികെ ഇരുത്തി.
അന്നു രാത്രി ആ ബംഗാളി മാന്യന്റെകൂടെയാണ് അത്താഴം കഴിച്ചത്. സർവേയർ ഘോസ് ഒരു സാഹിത്യരസികനായിരുന്നു. അത്താഴം കഴിഞ്ഞു കവിത ചൊല്ലിത്തുടങ്ങി. ടാഗോറിന്റെ കവിതകൾ. ഒറിജിനൽ ബംഗാളിയിൽ ആദ്യമായി കേട്ടത് ഘോസിന്റെ കണ്ഠത്തിലൂടെയായിരുന്നു.
പിറ്റേന്നു രാവിലെ ഒരു കാളവണ്ടിയിൽ കയറി അടുത്ത റെയിൽവേ സ്റ്റേഷനിലെത്തി. അവിടെനിന്നു കൽക്കത്തയ്ക്കു ട്രെയിൻ കയറി. പേർസിൽ റുപ്പികയുമായിട്ടാണ് ഫാസ്റ്റേഷനിലിറങ്ങിയത്.
“ആ ആശാരി മാധവൻ അങ്ങനെ ആള്വളെ പറ്റിച്ചുപോയെങ്കിലും, ഒരു കാര്യംകൊണ്ട് ഓനോട് എനിക്ക് ഇഷ്ടായിരുന്നു!
വേലുമൂപ്പരുടെ വാക്കുകൾ ശ്രീധരനെ കൽക്കത്തയിൽനിന്നു വേലുമൂപ്പരുടെ കോലായിലേക്കു വിളിച്ചു.
“ഉം? ആശാരി മാധവൻ എന്താണ്, ഒരു നല്ലകാര്യം ചെയ്തത്? വേലുമൂപ്പർ എന്തോ തനിയേ ഓർത്തു ചിരിച്ചുകൊണ്ടു പറഞ്ഞു.
ഇന്നാട്ടിലേക്കുവെച്ച് ഏറ്റവും വലിയ ഈറ്റേനായ ഭാസ്കരൻ മുതലാളിയെ പറ്റിക്കാൻ ആ ആശാരി മാധവന്നു മാത്രമേ സാധിച്ചിട്ടുള്ളൂ- അതു കൊണ്ടാണ് എനിക്ക് അവനോട് ഇപ്പോഴും ഒരിഷ്ടം തോന്നുന്നത്
“ഭാസ്കരൻ മുതലാളി ഇപ്പോഴുമുണ്ടോ?” ശ്രീധരൻ ചോദിച്ചു. (ഭാസ്കരൻ മുതലാളിയെ ഓർത്തപ്പോൾ, അയാളുടെകൂടെ ജഡ്കവണ്ടിയിൽ സഞ്ചരിക്കാറുള്ള തലയിൽ വെള്ളച്ചിറകുകളോടുകൂടിയ ആ കൂറ്റൻ അറബിയും അന്തരംഗത്തിലേക്കു പറന്നുവന്നു.)
“ഭാസ്കരൻ മുതലാളി മരിച്ചിട്ട് പതിനഞ്ചു കൊല്ലം കഴിഞ്ഞു. വേലു മൂപ്പർ കൈക്കണക്കുകൂട്ടി പറഞ്ഞു.