പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.
അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയവികൃതികളുടെ പുതിയ പാഠങ്ങളാണ് പുത്തൻ ഹൈസ്കൂളിൽ ശ്രീധരനെ ആകർഷിച്ചിരുന്നത്. ഇതു മറ്റു വിദ്യാലയങ്ങളിൽ നിന്നു ലഭിക്കാനിടയില്ലാത്ത അനുഭവങ്ങളായിരുന്നു. എന്നാൽ, രാജാ കോളേജിലെത്തിയപ്പോൾ സ്ഥിതി മറിച്ചായി. കുട്ടികളുടെ തോന്ന്യാസങ്ങളൊന്നും ഇവിടെ പൊറുപ്പിച്ചിരുന്നില്ല. ക്ളാസ്സിൽ അച്ചടക്കം പാലിച്ചില്ലെങ്കിൽ ഉടൻ പിടിച്ചു പുറത്താക്കും. എന്നാൽ, അദ്ധ്യാപകർക്കു പരിഹാസപ്പേരുകൾ കൊടുക്കുന്ന ആചാരം രാജാകോളേജിലും പുലർത്തിവന്നിരുന്നു.
പുത്തൻ ഹൈസ്കൂളിൽ മാസ്റ്റർമാർക്കു നകിയിരുന്ന പേരുകൾ മൃഗീയമായിരുന്നു. ഇവിടെ അതു സമയമായിരുന്നുവെന്നൊരു വ്യത്യാസം മാത്രം.
വെണ്ടയ്ക്കപ്പെട്ടര് , "വഴുതിനങ്ങസ്വാമി', 'വടുവപ്പുളി നമ്പ്യാർ' എന്നൊക്കെ. നി ചികിത്സാവിദൻ കൂടിയായ ഒരു കറുപ്പുമാരുമുണ്ടായിരുന്നു. പച്ചക്കായ' എന്നാണ്
മൂപ്പരെ വിളിച്ചിരുന്നത്. അച്ഛന്റെ ഉപദേശപ്രകാരം ശ്രീധരൻ ഹൈസ്കൂൾ ക്ളാസ്സുകളിൽ മലയാളത്തിനു പകരം സംസ്കൃതമാണ് ഐച്ഛികവിഷയമായെടുത്തിരുന്നത്. സംസ്കൃതം മുൻഷി ഒരു കവിമണികൂടിയായിരുന്നു.
കോളേജ് മാസികയിൽ ശ്രീധരന്റെ ഒരു ചെറുകഥ പ്രസിദ്ധപ്പെടുത്തി വന്നു. സംസ്കൃതം മുൻഷി ശ്രീധരന്റെ ആ സാഹിത്യസൃഷ്ടി ക്ളാസ്സിലെ കുട്ടികളെ വായിച്ചുകേൾപ്പിച്ചു. ശ്രീധരന് ഓർക്കാപ്പുറത്തു കിട്ടിയ ആദ്യത്തെ അംഗീകരണം അഭിനന്ദനം --അതും കവിമണിയായ ഗുരുനാഥനിൽ അഭിമാനപുളകിതനായി നിന്ന്, ശ്രീധരൻ മറ്റു കുട്ടികൾക്കില്ലാത്ത എന്തോ ഒരു വൈഭവം തനിക്കുണ്ടെന്ന ഒരു വിശ്വാസം ശ്രീധരനിൽ വേരൂന്നി. എന്നാൽ, പുറമേ അതിനെച്ചൊല്ലി അഹങ്കാരം കാട്ടിയതുമില്ല.
ഒരു കവിയാവണമെന്ന ശ്രീധരന്റെ ഗൂഢമോഹത്തെ ആദ്യമായൊന്നുതി വീർപ്പിച്ചത്, മഹാകവി വള്ളത്തോളായിരുന്നു. രാജാകോളേജിൽ സാഹിത്യ സമാജത്തിൽ പ്രസംഗിക്കാൻ വന്നതായിരുന്നു വള്ളത്തോൾ. ഉച്ചത്തിൽ ഒരു പ്രക ഈണത്തിൽ ഇഴഞ്ഞമട്ടിൽ ഒരു തോറ്റം പോലെയുള്ള ആ പ്രസംഗം ആദ്യമായിട്ടാണ് കേൾക്കുന്നത്.
“ആരോ വെള്ളക്കടലാസ് വലിച്ചു കീറിയെറിഞ്ഞപോലെ” എന്ന് ആകാശത്തിൽ പാറുന്ന മേഘങ്ങളെപ്പറ്റി മഹാകവി പറഞ്ഞ ഉപമയും. “ഇങ്കിരിസ്സറിഞ്ഞുകൂടാത്ത ഒരു തനി കൺട്രിയാണ് ഞാൻ” എന്നു തന്നെപ്പറ്റി പ്രസ്താവിച്ചതിലടങ്ങിയ ഫലിതവും ശ്രീധരനെ അത്യധികം ആകർഷിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു... വള്ളത്തോളിനെപ്പോലെ ഒരു മഹാകവിയായിത്തീരാൻ കഴിഞ്ഞെകില്
പാളസ്സാറും നീളൻകോട്ടും ധരിച്ച നാലരയടി പൊക്കമുള്ള കിണിമാസ്റ്റർ ഒരു രസികനായിരുന്നു. അദ്ദേഹം ക്ളാസ്സിൽ നല്ല വിനോദകഥകൾ പറയും എപ്പോഴും കോഴി കൊക്കുന്ന സ്വരത്തിൽ പതുക്കെ പൊട്ടിച്ചിരിക്കും.
ഇംഗ്ലീഷിൽ, കാപ്പിയെപ്പറ്റിയും ചായയെപ്പറ്റിയും കവിതകൾ എഴുതി കോളേജ് മാസികയിൽ പ്രസിദ്ധപ്പെടുത്തും. ഒരുദിവസം കാണിമാർ ക്ളാസ്സിൽ നീലക്കുറുക്കന്റെ കഥ പറയുകയായിരുന്നു. അലഞ്ഞു നടക്കുന്ന ഒരു കുറുക്കച്ചാര് അബദ്ധത്തിൽ നിലച്ചായം നിറച്ച ഒരു തൊട്ടിയിൽ വീണു പോയി.
പുറത്തുചാടിയപ്പോൾ ദേഹം മുഴുവനും നീലവർണ്ണം! താൻ ദൈവത്തിന്റെ കുറുക്കനാണെന്നു തട്ടിവിട്ടു കുറുക്കന്മാരുടെ നേതാവായി നീലക്കുറുക്കൻ....നിർഭാഗ്യവശാൽ ശ്രീധരൻ അന്നു ക്ളാസ്സിൽ വന്നത് നീലനിറത്തിലുരു മുറിക്കാലുറയും നീലക്കോട്ടും ധരിച്ചുകൊണ്ടായിരുന്നു.
നീലക്കുറുക്കൻ എന്നു പറയുമ്പോഴൊക്കെ കിണിമാർ ശിധരനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. ക്ളാസ്സിലെ കുട്ടികളും ചിരിതുടങ്ങി. അന്നു മുതുക്ക് ശ്രീധരനും കിട്ടി, ഒരു പരിഹാസപ്പേര് “നീലക്കുറുക്കൻ' സഹപാഠികളിൽ ചിലർ ആ പേരു വിളിച്ച് ശ്രീധരനെ കളിയാക്കി. സഹിക്കയല്ലാതെ എന്തുചെയ്യും?
ഒരുദിവസം വൈകുന്നേരം സ്കൂൾവിട്ടു വീട്ടിലേക്കു പോകുമ്പോൾ വഴിക്കുവച്ച് കൃഷ്ണയ്യർ എന്ന പട്ടര് കുട്ടി ശ്രീധരനെ നോക്കി “എന്താ നീലക്കുറുക്കൻ' എന്നൊരു പരിഹാസലോഹ്യപ്രകടനം നടത്തി.
ശ്രീധരനു തീരെ സഹിച്ചില്ല. തിരിഞ്ഞുനിന്ന് പട്ടര്കുണ്ടന്റെ ചെകിട്ടത്തു നല്ല കണക്കിൽ ഒന്നു വച്ചുകൊടുത്തു (പുത്തൻ ഹൈസ്കൂൾപഠിപ്പിന്റെ ഒരു പുളിച്ചു തേട്ടൽ.) ഓർക്കാപ്പുറത്തു കിട്ടിയതും വാങ്ങി മുഖവും വീർപ്പിച്ചുകൊണ്ട് കൃഷ്ണയ്യർ മിണ്ടാതെ കടന്നുപോയി. അങ്ങനെ ചെയേണ്ടിയിരുന്നില്ല എന്നു തോന്നി പിന്നീട് ശ്രീധരന്ന്. പട്ടരല്ലേ? തല്ലിയാൽ
ഇങ്ങോട്ടു തിരിഞ്ഞെതിർക്കുകയില്ല എന്ന വിശ്വാസമാണ് തന്നെ ആ കൈയേറ്റത്തിനു പ്രേരിപ്പിച്ചത് വേറൊരു കുട്ടിയാണ് തന്നെ അങ്ങനെ വിളിച്ചിരുന്നതെങ്കിൽ ഈ ദൈര്യം പ്രകടിപ്പിക്കുമായിരുന്നുവോ?-പുത്തൻ ഹൈസ്കൂളിലെ ഗണപതിയും പട്ടരായിരുന്നില്ലേ? അതു കഥ വേറെ തന്റെ തന്തയുടെ തന്ത ഒരാനക്കാരൻ നായർക്കു പിറന്ന മഹാനായിരുന്നുവെന്നു പരസ്യമായി വീമ്പിളക്കി നടക്കുന്ന ഒരു പടപ്പായിരുന്നു. ഗണപതി.
അന്നു വീട്ടിലെത്തിയിട്ടും ആ കൈയേറ്റത്തിന്റെ കാര്യം ശ്രീധരന്റെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
കാപ്പികുടിയും കഴിഞ്ഞ് ശ്രീധരൻ തന്റെ ഉദ്യാനത്തിലേക്കിറങ്ങി. കുന്നിപ്പറമ്പിൽ, കിണർ മറയ്ക്കപ്പുറത്ത് ശ്രീധരൻ പുതിയൊരു പൂന്തോട്ടം പിടിപ്പിച്ചിരുന്നു. പുഴുപ്പല്ലൻ പെയിന്റർ സ്ലേവയുടെ പുഷ്പോദ്യാനമാണ് ശ്രീധരനു പ്രചോദനം നൽകിയത്.
എന്നാൽ, ശ്രീധരന്റെ പൂന്തോപ്പിന്റെ ഒരു പ്രത്യേകത അതിൽ നട്ടുവളർത്തിയിരുന്ന നാനാജാതി ചെമ്പരത്തിച്ചെടികളായിരുന്നു. സാധാരണ കോഴിവാലനു പുറമേ, തൂവെള്ള, മങ്ങിയ വെള്ള, ഇളംചുവപ്പ്, പവിഴച്ചുവപ്പ്, ചോരച്ചുവപ്പ്, കാവി, ഇളംമഞ്ഞ, കടും മഞ്ഞ, നീല എന്നീ വർണ്ണങ്ങളിലുള്ള പൂക്കളുണ്ടാകുന്ന പലതരം ചെമ്പരത്തികൾ ഇരട്ടദളങ്ങളും കൂട്ടദളങ്ങളുമുള്ള പൂക്കളും കാണും. ചെമ്പരത്തി വർഗ്ഗത്തിൽപ്പെട്ട അന്തിമലരിയും കൂട്ടത്തിലുണ്ടായിരുന്നു. വേലിക്കരികിലും പ്രത്യേകം
കിളച്ചുണ്ടാക്കിയ വരമ്പുകളിലും ആ ചെടികൾ നിരനിരയായി വർണ്ണപുഷ്പങ്ങൾ പ്രദർശിപ്പിച്ചു വിലസിയിരുന്നു.
തോട്ടത്തിൽ അവിടവിടെ മുല്ലവള്ളികളും പടർന്നു കെട്ടിക്കിടന്നിരുന്നു. വൈകുന്നേരം അവിടെ നിറങ്ങളുടെയും പരിമളങ്ങളുടെയും ഒരു പൂരമാണ്.
മുറ്റത്തിന്റെ ഒരുവശത്തെ ചെറുമതിലിനു മുകളിൽ, മൺചട്ടികളിൽ പലതരം “പ്രിൻസ് ഓഫ് വെൽസ് ചെടികൾ വളർത്തിയിരുന്നു. ചുരുണ്ടു നീണ്ടു വർണ്ണപ്പുള്ളികളോടുകൂടിയ കൊഴുത്ത ഇലകൾ മുറ്റിവളർന്ന് ഉലഞ്ഞുകുത്തിക്കിടക്കുന്ന ആ ചെടികൾ എന്തു കൗതുകാവഹമായ കാഴ്ചയായിരുന്നുവെന്നോ! ശുദ്ധ വെള്ള പ്രിൻസിനായിരുന്നു പ്രഥമസ്ഥാനം. അതു കണ്ടാൽ മുറ്റത്ത് ഒരു ജലധാരായന്ത്രം സ്ഥാപിച്ചിട്ടുണ്ടെന്നു തോന്നിപ്പോകും.
ശ്രീധരൻ അങ്ങനെ തന്റെ പൂങ്കാവനത്തിന്റെ വർണ്ണപ്പകിട്ടും, സംവിധാന ഭംഗിയും നോക്കി സ്വയം ആനന്ദിച്ചുകൊണ്ടുനിലക്കെ, തെല്ലു ദൂരെ ഈറ്റക്കേളുവിന്റെ വീട്ടിൽനിന്നു തുടരെത്തുടരെ ചെമ്പു കൊട്ടുന്നപോലെ ഒരു ശബ്ദവും, തുടർന്ന് അയാ എന്റമ്മേ' എന്നൊരു ദയനീയനിലവിളിയും കേട്ടു. ഈറ്റക്കേളുവിന്റെ മൂത്തമകൻ ശങ്കുണ്ണിക്കൗമ്പണ്ടറുടെ ജേഷ്ഠൻ - അപ്പുണ്ണിയുടെ ചുമയും നിലവിളിയുമാണ്. ശ്രീധരൻ സഹതാപത്തോടെ അങ്ങോട്ടു നോക്കി.
അപ്പുണ്ണി ഒരു ദൈവഭക്തനും സമുദായസേവകനുമായിരുന്നു. കറുത്തു ചടച്ചു നീണ്ട തെല്ല് അകത്തോട്ടു വളഞ്ഞൊരു കോലം, പത്തിരുപത്തെട്ടു വയസ്സു പ്രായം കാണും. അവിവാഹിതനാണ്.
അപ്പുണ്ണി, രണ്ടുമൂന്നു കൊല്ലം മുമ്പ് ദൂരെ തെക്കു തിരുവിതാംകൂറിൽ നടന്ന വൈക്കം ക്ഷേത്രസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ വാളണ്ടറിയായിച്ചേർന്ന് ആദ്യത്തെ ബാച്ചിൽ തന്നെ സത്യാഗ്രഹമനുഷ്ഠിച്ച്, സനാതനികളുടെ മുഷ്കരന്മാരായ കാവൽഭടന്മാരുടെ ഭയങ്കരമർദ്ദനങ്ങൾക്കിരയായി. വൈക്കം ക്ഷേത്രസത്യാഗ്രഹം ഒടുവിൽ വിജയം നേടി. എന്നാൽ, സമര മുന്നണിയിൽ നിന്നുകൊണ്ട് അടിയും ഇടിയുമേറ്റ് അസ്ഥികൾ ചതഞ്ഞ്, കരളുകലങ്ങി, നാട്ടിലേക്കു മടങ്ങി, അവശനും രോഗിയുമായിക്കഴിയുന്ന സത്യാഗ്രഹി അപ്പുണ്ണിയെ തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ല. അച്ഛൻ കേളുവും മുഖം തിരിച്ചുകളഞ്ഞു. “ചെക്കൻ ഈ സരസന്മാർക്കെതിരെ തോന്ന്യാസം കാട്ടാമ്പോയിട്ടല്ല അനുപവിക്കട്ടെ
അങ്ങനെ.” മകനെ ചികിത്സിക്കാൻ പണം ചെലവഴിക്കാതിരിക്കുന്നതിന്
അറുപിശുക്കനായ തന്ത കണ്ടുപിടിച്ച വേദാന്തം! വൈക്കത്തപ്പന്റെ ശാപമാണ്,
അനുഭവിച്ചു തീർക്കട്ടെയെന്ന്. ജേഷ്ഠൻ ക്ഷയം പിടിച്ചു ചോരതുപ്പി ചാവാറായിക്കിടക്കുമ്പോൾ അനുജൻ ശങ്കുണ്ണി അടുത്ത മുറിയിൽ തന്റെ മൈഥിലിയുമായി ശൃംഗാരസല്ലാപങ്ങളിലേർപ്പെട്ട് ഇടയ്ക്കിടെ അട്ടഹാസം മുഴുക്കിക്കൊണ്ടിരുന്നു.
അപ്പുണ്ണിയുടെ ത്യാഗത്തെപ്പറ്റി, അഭിമാനത്തോടും സഹതാപത്തോടും കൂടി എപ്പോഴും സംസാരിക്കുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. കൃഷ്ണൻ മാസ്റ്റർ, “നമ്മളുടെ ദേശത്ത് ഒരു ത്യാഗിയുണ്ട്. ആ ത്യാഗിയാണ് അപ്പുണ്ണി” എന്ന് അച്ഛൻ പറഞ്ഞത് ശ്രീധരന്റെ മനസ്സിൽ പതിഞ്ഞു കിടന്നിരുന്നു. വൈക്കം സത്യാഗ്രഹത്തെപ്പറ്റി അച്ഛൻ
ശ്രീധരൻ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. അനുഭാവമുള്ള ഒരാളായിരുന്നു മാസ്റ്റർ.
വൈക്കം സത്യാഗ്രഹത്തോടു വലിയ
അതിരാണിപ്പാടത്ത് അങ്ങനെയൊരു ത്യാഗിയും ഒരനുഭാവിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ചെമ്പുപാത്രത്തിന്മേൽ കൊട്ടുമ്പോലെയുള്ള ആ ചുമയും, “അയ്യോ എന്റമ്മേ
എന്ന ആ നിലവിളിയും കേൾക്കാൻ വന്നായി ശ്രീധരന്. അപ്പോൾ കന്നിപ്പറമ്പിന്റെ തെക്കുപടിഞ്ഞാറുഭാഗത്തുനിന്ന് ഒരു പിണക്കും വിളിയും ശ്രീധരന്റെ ശ്രദ്ധയെ പിടിച്ചുവലിച്ചു. ശ്രീധരൻ തെക്കേ പറമ്പിലേക്കു നടന്നു -പോകുമ്പോൾ കോലായിലേക്കൊന്നു നോക്കി. അച്ഛൻ ഇംഗ്ലീഷ് ഡിക്ഷ്ണറി മലർത്തിവച്ച് എന്തോ പകർത്തുകയാണ്. (പുതിയ ഇംഗ്ലീഷ് പദങ്ങൾ പകർത്തി ഉരുവിട്ടു പഠിക്കുന്നത് കൃഷ്ണൻ മാരുടെ ഒരു ഹോബിയാണ്.)
ശ്രീധരൻ കന്നിപ്പറമ്പിന്റെ തെക്കേമൂലയിലെ പേരച്ചുവട്ടിൽ ചെന്നു നിന്നുനോക്കി. (പേരമരം കൊമ്പും കവരങ്ങളും വിടർത്തി ഉയരത്തിൽ വളർന്നുപോയിട്ടുണ്ട് ധാരാളം ഫലങ്ങളുമുണ്ട്. പക്ഷേ, പഴങ്ങളൊന്നും ശ്രീധരനു കിട്ടാറില്ല-രാത്രിയിൽ പാറ്റാൻ (വാവൽ) ഇസ്ലിക്കൊണ്ടു പോകും
തോടിന്റെ വടക്കുഭാഗത്ത് ഈർച്ചക്കാരൻ വേലുവിന്റെ പുരമുറ്റത്തു നിന്നാണ് പട ചുവന്ന റൗക്കയിട്ടൊരു പെണ്ണ് പുറംതിരിഞ്ഞു നിക്കുന്നു. കടവാതിലിന്റേതുപോലുള്ള അവളുടെ കർക്കശസ്വരം കേട്ടപ്പോൾ ആളെ മനസ്സിലായി. വെള്ളവലിക്കാരൻ രാമന്റെ മകൾ ചിരുത, പടച്ചി ഉണ്ണൂലിയമ്മയോടാണ് അവൾ ഏറ്റുമുട്ടിയിരിക്കുന്നത്. ഇരുനിറത്തിൽ തടിച്ചു കുറുതായൊരു യുവതിയാണ് ചിരുത അവിവാഹിതയാണ്.
വസൂരിക്കലകൾ നിറഞ്ഞ ചിരുതയുടെ ഉരുണ്ട മുഖത്തു മാംസം അവിടവിടെ ഒട്ടിച്ചുവച്ചിരിക്കയാണോ എന്നു തോന്നിപ്പോകും. ശരിയായ മട്ടിലല്ല ശരീരഘടനയും എന്നാലും, ചിരുതയുടെ ഭാവം താനൊരു സുന്ദരിയാണെന്ന് അമ്പലത്തിൽ ഉത്സവം, കാവിൽ തിറയടിയന്തിരം, കളംപാട്ട് തുടങ്ങി ചെണ്ടകൊട്ടും ആൾക്കൂട്ടവുമുള്ള അവസരങ്ങളിലും, സ്ഥലങ്ങളിലും ചിരുത ഹാജരുണ്ടായിരിക്കും. മുടിപ്പുരണംകൊണ്ടു കൂന്തൽ പെരുപ്പിച്ചുകെട്ടി ഉടുത്തൊരുങ്ങി മുക്കുപണ്ടങ്ങളുമണിഞ്ഞ് ചിരുത ഇടവഴിയിലും മുക്കൂട്ടപ്പെരുവഴിയിലും ആൾത്തിരക്കിനിടയിൽ സ്വയം കുത്തിത്തിരുകി നീങ്ങും, പെട്ടെന്നു. തിരിഞ്ഞുനിന്ന് ഉറക്കെ ചീത്ത വിളിച്ചു പറയുന്നതു കേൾക്കാം: “അമ്മേം
പെങ്ങളുമില്ലാത്ത ഹമുക്കേള്-പൂലോമാര് ഗ്രൂപ്പ് (കാർക്കിച്ചു നിലത്തൊരു തുപ്പ്) എവിടന്നു വന്നപ്പോ ഇവറ്റിങ്ങള്... ചെറ്റകള്... ആരെയാ ചിരുതേ ചീത്തപറയുന്നത് എന്നു പരിചയമുള്ളവരാരെങ്കിലും ചോദിച്ചാൽ പെണ്ണു കേൾക്കാത്ത ഭാവത്തിൽ പിന്നേയും പുലഭ്യം വിളിച്ചുപറയും: “പെണ്ണുങ്ങളെക്കാണുമ്പം വാല്യക്കാർക്കു കൈക്കൊരു ഞരമ്പുവലി -കൈക്ക് കാരോഗം പിടിച്ചുപോട്ടെ........ ഏതോ ആണൊരുത്തൻ പിന്നിൽനിന്ന് ഒന്നു തൊട്ടു, തോണ്ടി, നുള്ളി -
അല്ലെങ്കിൽ അവളുടെ പരിശുദ്ധഭാഗത്തെവിടെയോ ഒന്നു കൈയൂന്നി എന്നൊക്കെയാണ് ചാരിത്രവതിയായ ചിരുതയുടെ കംപ്ലൈന്റ്, വാസ്തവം പറഞ്ഞാൽ ഒരു കോന്തപ്പനും ചിരുതയെ പിന്നിൽനിന്നോ മുന്നിൽനിന്നോ ഒന്നു കണ്ടാൽ അവളെ ഗൗനിക്കയില്ല. എല്ലാം അവളുടെ ഭാവനാസൃഷ്ടികളാണ്. ആണുങ്ങളെ അടക്കി
ചീത്തപറയാൻ നല്ലാരവസരവും.
ആ ചിരുതയാണ് പടച്ചി ഉണ്ണൂലിയമ്മയെ അവരുടെ പുരയിൽച്ചെന്നെതിർക്കാൻ ഒരുമ്പെട്ടു വന്നിരിക്കുന്നത്. ചിരുതയുടെ ഈ കേസിലെ പ്രതി കണ്ടാലറിയുന്നവനും, മേൽവിലാസമുള്ളവനുമായ ഒരു ബാല്യക്കാരനാണ്. ഉണ്ണൂലിയമ്മയുടെ ആങ്ങളയും, സൈക്കിൾ ഷാപ്പിലെ ജോലിക്കാരനുമായ ഗോപാലൻ ഗോപാലൻ ഒരു സൈക്കിളിൽ ഇടവഴിയിലൂടെ ഇഴഞ്ഞു വരുമ്പോൾ, ചിരുതയെ എതിരുമുട്ടി. ഗോപാലൻ ഒരു തോന്ന്യാസപ്പാട്ടു പാടി ചിരുതയോട് എന്തോ വേണ്ടാസനം പറഞ്ഞുവത്രെ. അതാണു
“നിങ്ങളെ ആങ്ങളക്കുണ്ടനു കാമപ്രാന്താണെങ്കില് വേഗം ഒരു കല്യാണം കഴിച്ചു. കൊടുക്കീം തളേ......' ചിരുത യന്ത്രവാൾസ്രത്തിൽ അമറി.
ഉണ്ണൂലിയമ്മ ധൃതിയോടെ അകത്തേക്കു പോയി. പഴയൊരു ചൂലും പൊക്കിപ്പിടിച്ചുകൊണ്ടാണ് തള്ള പുറത്തുചാടിയത് -
“എടീ, ഒന്നരാടൻ സുന്ദരി...... ആ മുഹൂർത്തത്തിൽ പുല്ലുമൂടപോലുള്ള ഒരു കൂറ്റൻ ഗോളം മുറ്റത്തേക്കു
നീങ്ങിവന്നു.....ഉണ്ണൂലിയമ്മ ചൂലു താഴെയെറിഞ്ഞു ചിരുത തന്റെ മുടിക്കെട്ടൊന്നു പിടിച്ചു.
നേരെയാക്കി ആടിക്കുഴഞ്ഞുകൊണ്ട് അവിടെനിന്നു നീങ്ങി. പുല്ലുട നിലത്തിറങ്ങി പിന്നാലെ വെളുത്തു നീണ്ടൊരു മനുഷ്യക്കോലവും ഒരു
വെള്ളിക്കോലും പ്രത്യക്ഷപ്പെട്ടു. ചൂടിക്കാരൻ വെളുത്തചന്തുവിന്റെ വരവാണ്
അതിരാണിപ്പാടത്തെ സാധുകുടുംബങ്ങളിലെ സ്ത്രീകൾക്കു ചൂടിപിരി എന്ന കുടിൽവ്യവസായം കൊണ്ടു കാശുണ്ടാക്കിക്കൊടുക്കുന്ന ഒരു കൊച്ചു മുതലാളിയാണ് വെളുത്ത ചന്തു, ആറടി പൊക്കവും ആരൽപോലെ മെലിഞ്ഞ ദേഹവുമുള്ളൊരു മനുഷ്യൻ. (വെളുത്ത ചന്തുവിനെ കാണുമ്പോൾ ശ്രീധരൻ പുത്തൻ ഹൈസ്കൂൾ പടിക്കൽ പിരമിഠായി വിറ്റിരുന്ന പഴയ ജിറാഫ് നായരെ ഓർത്തുപോകും.) വലിയൊരു കെട്ടു ചകിരിത്തൂപ്പ് ഒരു കൂലിക്കാരനെക്കൊണ്ടെടുപ്പിച്ച്, കൈയിൽ തന്റെ ശരീരത്തിന്റെയത്ര തന്നെ നീളമുള്ളൊരു വെള്ളിക്കോലു പിടിച്ച് വെളുത്ത ചന്തു ആഴ്ചയിലൊരിക്കൽ അതിരാണിപ്പാടത്തു പ്രത്യക്ഷപ്പെടും. ഓരോ കുടിയിലേയും പെണ്ണുങ്ങൾക്കു തൂപ്പു
തൂക്കിക്കൊടുക്കും. അതു തന്റെ കീശയിലെ നോട്ടുബുക്കിൽ കുറിച്ചു വയ്ക്കും പിറ്റത്തെ
ആഴ്ചയിൽ വന്ന് തൂപ്പു പിരിച്ചുണ്ടാക്കിയ ചൂടി വാങ്ങി വീണ്ടും തൂക്കി, അതിനുള്ള കൂലി തീർത്തുകൊടുക്കും. ഉണ്ണൂലിയമ്മയുടെ പുരമുറ്റമാണ് പ്രധാന വിതരണകേന്ദ്രം, വെളുത്തചന്തുവും ചകിരിക്കൂപ്പും എത്തിയ വിവരമറിഞ്ഞ് അതിരാണിപ്പാടത്തെ ചൂടിപിരിക്കാരികൾ കൈത്തണ്ടയിൽ ചൂടികൈക്കെട്ടുകളുമായി അങ്ങോട്ടു നീങ്ങിത്തുടങ്ങി.....
അങ്ങനെ ഉണ്ണൂലിയമ്മയുടെ മുറ്റത്തെ പിണക്കു വിളിയും വെളുത്ത ചന്തുവിന്റെ ചകിരിക്കൂപ്പു വിതരണത്തിൽ അലസിപ്പായി.
പേരച്ചുവട്ടിൽനിന്ന് ശ്രീധരൻ വീട്ടിലേക്കു നീങ്ങി. അപ്പോൾ ഒരാൾ മെല്ല പടികേറി വരുന്നതു കണ്ടു. വേഷംകൊണ്ടും ഭാവംകൊണ്ടും ആളെ മനസ്സിലായി. പാണൻ കണാരൻ
ആംഗ്ലേയനിഘണ്ടുവനത്തിൽ വാക്ക് ശിക്കാറ്
നടത്തിക്കൊണ്ടിരുന്ന
കൃഷ്ണൻമാസ്റ്റർ കണ്ണടയ്ക്കുള്ളിലൂടെ ദൃഷ്ടി മുറ്റത്തേക്കു തിരിച്ചു.
തോർത്തുമുണ്ടു കക്ഷത്തിൽ ഒതുക്കിപ്പിടിച്ച്, മുഖം കുനിച്ചു മിഴിയടച്ച് ആചാരത്തോടെ,
അടക്കത്തോടെ, തൊഴുകൈയുമായി പാണൻ 'ചൊമ്മാത്ത്' എന്നൊന്നു ചിനക്കി.
“ങ്ഹാ, ആര്, കണാരനോ?” കൃഷ്ണൻമാസ്റ്റർ ഡിക്ഷ്ണറിയുടെ പേജിൽ കൈവിരലമർത്തിവെച്ച് പാണനോടു ലോഗ്യം പറഞ്ഞു.
കണാരൻ അഞ്ജലീബദ്ധനായി അടഞ്ഞ മിഴികളോടെ അതേ പോസിൽത്തന്നെ
അനങ്ങാതെ നിന്നു. “കണാരൻ കോലായിൽക്കേറിയിരിക്ക്.” കൃഷ്ണൻമാസ്റ്റർ പാണനെ കോലായിലേക്കു ക്ഷണിച്ചു.
പാണൻ മിഴിതുറന്നു തൊഴുകൈയും, കക്ഷത്തിലെ മുണ്ടും അഴിച്ച് അടിവെച്ചടിവെച്ചു കോലായിലേക്കു നീങ്ങി, അവിടെ ഒരു മൂലയിൽ മുട്ടും മടക്കി ഒരിരുത്തം പാസ്സാക്കി.
“കണാരൻ പരദേശയാത്രകഴിഞ്ഞ് എപ്പോൾ മടങ്ങി?”
ഡിക്ഷ്ണറിയും നോട്ടുബുക്കും അടച്ചുവെച്ച് കൃഷ്ണൻമാസ്റ്റർ പാണന്റെ നേർക്കു തിരിഞ്ഞിരുന്നു.
പാണൻ നെഞ്ചത്തു കൈപ്പത്തിയമർത്തി വീണ്ടും മിഴികൾ കൂപ്പി വ്യക്തമായ സ്വരത്തിൽ നിർത്തിനിർത്തിക്കൊണ്ട് ഉരിയാടി: “മാളോരുടെയെല്ലാം കൃപകൊണ്ട് അടിയൻ ഇക്കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് -കുടിയിലെത്തി. അപ്പോൾ ശ്രീധരന്റെ അമ്മ ഏഴു തിരിയിട്ടു കത്തിച്ച ഓട്ടുവിളക്കുമായി
കോലായിലേക്കു വന്ന്, ഉമ്മറം തെളിയിച്ചു. പാണൻ ചാടിയെണീറ്റു...(തൊന്നു പരുങ്ങിയെന്നും തോന്നുന്നു. തെക്കുഭാഗത്താണ് വിളക്കു കാണുന്നത്. “ദക്ഷിണേ ഭക്ഷണം നഹി' എന്നാണ്
നാളെത്തെ ഫലം.) കണ്ണടച്ചു തൊഴുതുകൊണ്ടു തെല്ലുനേരം ധ്യാനനിമഗ്നനായി നിന്നു. അരയിൽ മൽമുണ്ടു ചുറ്റി (തടിച്ച തോലുറയുള്ളൊരു കുത്തിയും തിരുകി വെച്ച്) നെറ്റിയിൽ നീണ്ട ചന്ദനക്കുറിയും അതിന്റെ നടുക്കൊരു സിന്ദൂര തിലകവും ചാർത്തി, നഗ്നമായ നെഞ്ചിലും കുറെ ചന്ദനം വാരിപ്പൂശി വരുന്ന വെളുത്തു ദീർഘകായനും സുന്ദരനുമായ ആ മദ്ധ്യവയസ്കൻ പാണൻ കണാരൻ ശ്രീധരന്റെ ഒരാരാദ്ധ്യപുരുഷനായിരുന്നുവെന്നു പറയാം.
കണാരൻ ഉനായൊരു മന്ത്രവാദിയാണ്. “ചുട്ട കോഴിയെ പറപ്പിക്കുന്ന പഹയൻ! എന്നാണ് കണാരനെപ്പറ്റി അവന്റെ ദേശക്കാർ പറയുക. (വേലാളർപ്പാടങ്ങൾക്കും പുതപ്പറമ്പിനുമപ്പുറത്ത് നരിമുക്ക് എന്ന കാമത്തിലാണ് കണാരൻ കുടിപാർക്കുന്നത്.)
കൃഷ്ണൻമാരുടെ പഴയൊരു ലോഗ്യക്കാരനാണ് കണാരൻ. കണാരന്റെ തന്ത കേളു, കൃഷ്ണൻ മാസ്റ്റരുടെ ചേനക്കോത്തു തറവാടുവക ഒരു ഭഗവതിക്കാവിലെ സ്ഥിരം തിറയാട്ടക്കാരനായിരുന്നുവത്. എന്നാൽ, കണാരന്റെ ദുർമന്ത്രവാദകീർത്തിയോ ഭഗവതിക്കാവുബന്ധമോ ഒന്നുമല്ല കണാരനും കൃഷ്ണൻമാരും തമ്മിലുള്ള അടുപ്പത്തിനു കാരണം. കണാരൻ പലപ്പോഴും പരദേശയാത്രചെയ്യും. ആണ്ടിലൊരിക്കൽ കാശി, 'കൃഷീകേശം', കൈലാസം തുടങ്ങിയ ഉത്തരേന്ത്യൻ പുണ്യസ്ഥലങ്ങളിലേക്ക് ഒരു തീർത്ഥയാത്ര പുറപ്പെടും. ആ ഭാരതപര്യടനം രണ്ടു മൂന്നു മാസം നീണ്ടുനിൽക്കും.
യാത്രകഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തിയാൽ കണാരൻ ആദ്യമായി വന്നു കാണുക കൃഷ്ണൻമാരെയായിരിക്കും. ഹിമാലയവനങ്ങളിലെ സന്ന്യാസിമാരുടെ കഥകൾ കേൾക്കാൻ എന്തൊരു താൽപര്യമാണെന്നോ മാർക്ക് (കൃഷ്ണൻമാസ്റ്റർ കോയമ്പത്തൂരിനടുത്ത പേരൂരിനപ്പുറം പരദേശം കണ്ടിട്ടില്ല. പേരൂരിൽ പോയതു പിതൃക്കൾക്കു പിണ്ഡംവയ്ക്കാനായിരുന്നു.)
മോന്തി മയങ്ങുമ്പോഴായിരിക്കും കന്നിപ്പറമ്പിലേക്കു പാണന്റെ വരവ്. രാത്രി എത്രനേരം വേണമെങ്കിലും ഇരുന്നു സംസാരിക്കാമല്ലോ. സന്ന്യാസിമാരെയും “മകർഷിമാരെയും 'സിദ്ദന്മാരെയും പരമാംസന്മാരെയും കാണാൻ കണാരൻ “വനങ്കാടുകളിലൂടെ നടത്തിയ സാഹസികപദയാത്രകളുടെ വൃത്താന്തങ്ങൾ, അത്താഴം കഴിഞ്ഞതിനുശേഷവും തുടർന്നുകൊണ്ടിരിക്കും. (മത്സ്യമാംസാദികൾ കൂട്ടി തീർത്ഥയാത്രയിലെ വ്രതമവസാനിപ്പിക്കുന്നത് കന്നിപ്പറമ്പിലെ അത്താഴം കൊണ്ടാണെന്നു പാണൻ മേനിപറയും.)
ശേഷം കഥകൾ മറ്റൊരവസരത്തിലേക്കു നീട്ടിവെച്ച് കണാരൻ കന്നിപ്പറമ്പിൽ യാത്ര പറയുമ്പോൾ മണി പതിനൊന്നു കഴിഞ്ഞിട്ടുണ്ടാവും. നിന്നു
പാണൻ കണാരന്റെ യാത്രാവിവരണങ്ങൾ ശ്രീധരനു വിദൂരവനാന്തരങ്ങളിലെ ജീവിതചലനങ്ങളുടെയും, സന്ന്യാസിമാരെന്ന അദ്ഭുതമനുഷ്യരുടെ ചര്യകളുടെയും നൂതനചിത്രങ്ങൾ കാട്ടിക്കൊടുത്തു. കണാരന്റെ ധൈര്യമാണ് ശ്രീധരനിൽ ഏറ്റവും മതിപ്പുളവാക്കിയത് ആ പാണന്റെ ഒരു ധൈര്യം! ശ്രീധരൻ അതാലോചിച്ചു തല പിടപ്പിക്കും. പാതിരനേരത്ത്, ഒറ്റയ്ക്കു പുതപ്പറമ്പും കേറി മറഞ്ഞു നരിമുക്കിലേക്കു നടക്കുക. ഭൂതപ്രേത പിശാചുക്കളും കാളികൂളികളും യക്ഷികളും ആർത്തുപുളച്ചു കൂത്താടുന്ന പൂതപ്പറമ്പ്! പാണന് അവറ്റയെ ഒന്നിനെയും പേടിയില്ല. പുതപ്പറമ്പിൽ വെച്ചു ചില ഉപിശാചുക്കളെ പിടിച്ചുകെട്ടിയതും, ചില യക്ഷികളെ ഓടിച്ചതും. ചില പേന (അലച്ച പ്രേതങ്ങളെ കളിപ്പിച്ചതും മറ്റും പാണൻ കണാരൻ വിവരിച്ചുകേൾപ്പിച്ചത് ശ്രീധരന്റെ മനസ്സിൽ മായാതെ കിടന്നിരുന്നു. പാണൻ കണാരന്റെ മുമ്പിൽ പിശാചുക്കൾ ചെറ്റനായ്ക്കൾ; യക്ഷികൾ വെറും പക്ഷികൾ!
ഒരമാവാസിദിവസം അർദ്ധരാത്രി, കണാരൻ ദൂരെ എവിടെയോ ഒരു രക്തക്കുരുതി കഴിച്ചു നരിമുക്കിലേക്കു മടങ്ങുകയായിരുന്നു. പുതപ്പറമ്പിന്റെ തെക്കേ മൂലയിലെത്തിയപ്പോൾ കോഴിയിറച്ചിയും പുഴുക്കും മറ്റും ഇലപ്പൊതിയാക്കി സൂക്ഷിച്ച ചുമലിലെ തോർത്തുമുണ്ടുഭാണ്ഡം പിന്നിൽ നിന്ന് ആരോ പിടിച്ചുവലിക്കുന്നതുപോലെ തോന്നി. അക്രമിയെ മനസ്സിലായി. പോക്കിരി ഉണിച്ചാത്തൻ നായരുടെ വെട്ടിക്കൊലപ്രേതം. ആ പ്രേതം ആ മൂലയിൽ വെച്ചു പലരേയും അടിച്ചുവീഴ്ത്തിയിട്ടുണ്ട്.
“ഉണിച്ചാത്തങ്കമ്മളേ, കണാരനോടു കളിക്കണ്ടത്. പാണൻ താക്കീതു ചെയ്തു. പ്രേതം കൂട്ടാക്കിയില്ല. ഏറെ ഊക്കോടെ ഭാണ്ഡത്തോടൊപ്പം കണാരനെയും പിറകോട്ടു പിടിച്ചുവലിച്ചു.
കണാരൻ അരയിൽനിന്നു കത്തി ഊരിയെടുത്ത്, മന്ത്രം ജപിച്ച്, പെട്ടെന്നു തിരിഞ്ഞുനിന്നു. കത്തികൊണ്ടു നിലത്തൊരു ചക്രം വരച്ചു. “നിക്കവിടെ!” മന്ത്രവാദിയുടെ ഉശാസനം. ഉണിച്ചാത്തൻ നായർ ചക്രക്കളത്തിലായി കണാരൻ കുത്തി ചക്കളത്തിന്റെ മദ്ധ്യത്തിൽ കുത്തി
നിർത്തി.
ഹയ്യോ എന്നൊരലർച്ച പുതപ്പറമ്പു മുഴുവനും മുഴുങ്ങിക്കേട്ടു. പോക്കിരിപ്രേതത്തെ അങ്ങനെ കത്തിയിൽ കോർത്തുനിർത്തി, ഭാണ്ഡവും ചുമലിലെടുത്തു കണാരൻ നരിമുക്കിലേക്കു നടന്നു.
ഉണിച്ചാത്തൻ നായർ പുലരുന്നതുവരെ അവിടെക്കിടന്നു നിലവിളിച്ചു. പിറ്റേന്നു പുലർച്ചെ കണാരൻ സ്ഥലത്തു വന്നു പിടയുന്ന പ്രേതത്തെക്കൊണ്ടു സത്യം ചെയ്യിച്ചു. ഇനി പുതപ്പറമ്പിൽക്കൂടി പോകുന്ന ഒരു മനുഷ്യജീവിയെയും ഉപ്രദവിക്കയില്ലന്ന്. അതിനുശേഷം കണാരൻ ചക്കളത്തിൽനിന്ന് ആയുധം
വലിച്ചു. നോക്കിയപ്പോൾ എന്താ കഥ! കത്തിമുനയിൽ കട്ടച്ചോര
പൂതപ്പറമ്പിലും ഭഗവതിക്കാവുകളിലും ചുടലയിലും ആൾപ്പെരുമാറ്റമില്ലാത്ത ഗാമൂലകളിലും മാത്രമല്ല, പട്ടണത്തിന്റെ നടുവിലും പ്രേതങ്ങളെ കാണാമെന്നു കണാരൻ പറയുന്നു. പട്ടണത്തിൽ വെള്ളക്കാരുടെ പള്ളിയുടെ മൂലയിൽ ഒരു കാപ്പിരിയെക്കണ്ട കഥ പറയാനുണ്ട് കണാരന് “കാപ്പിരി. ആഫ്രിക്കയിലെ ആദിമനരവർഗ്ഗം” എന്നാണ് ശ്രീധരൻ സ്കൂളിൽ നിന്നു
പഠിച്ചത്. എന്നാൽ, പാണൻ കണാരൻ പറയുന്ന കാപ്പിരി
പരേതവർഗ്ഗത്തിൽപ്പെട്ടവനാണ്. വെള്ളക്കാരൻ പാതിരിയുടെ പ്രേതമാണേ
കണാരൻ വിവരിക്കും: കാപ്പിരിയുടെ സാന്നിദ്ധ്യം അതിന്റെ നാറ്റം കൊണ്ടു മനസ്സിലാക്കാം. ആദ്യം ചുരുട്ടു കത്തിച്ച പുകയുടെ മണം വരും. പിന്നെ അതു ക്രമേണ കൊറ്റനാടിന്റെയും കുമ്പളക്കൊറ്റന്റെയും സമ്മിശ്ര ഗന്ധംപോലെ രൂക്ഷവും ദുസ്സഹവുമായി മാറും. അപ്പോൾ തിരിഞ്ഞു നോക്കാൻ നിൽക്കാതെ ഓടിക്കൊള്ളണം കണാരൻ ഒരു രാത്രി പട്ടണത്തിലെ മരക്കച്ചവടക്കാരൻ ഗോവിന്ദൻ മുതലാളിയുടെ
വീട്ടിൽ ഒരു ബാധയൊഴിപ്പിച്ച് നരിമുക്കിലേക്കു മടങ്ങുകയായിരുന്നു. വെള്ളക്കാരുടെ
പള്ളിയുടെ മൂലയോടടുത്ത പാതയിലെത്തിയപ്പോൾ ചുരുട്ടിന്റെ ചൂരടിച്ചു.
കാപ്പിരിയാണെന്നു മനസ്സിലായി തിരിഞ്ഞു നോക്കരുതെന്നാണു പ്രമാണം. എന്നാൽ
അതു സാധാരണക്കാർ അനുസരിച്ചാൽ മതി. മന്ത്രവാദികൾ ഗൗനിക്കയില്ല. കണാരൻ
തിരിഞ്ഞുനോക്കി. അപ്പോൾ എന്താ കഥ! പള്ളിമതിലിന്മേൽ കുത്തിയിരിക്കുന്നു കറുത്ത
ചട്ടത്തൊപ്പിവച്ചൊരു വെള്ളത്താടി, കാപ്പിരിവായിൽ ഉലക്കമുറി പോലത്തെ ഒരു
ചുരുട്ടും.
പാതിരിപ്രേതത്തെ ഒന്നു പേടിപ്പിച്ചാലോ എന്ന് ആലോചിച്ചു കണാരൻ. മന്ത്രം ജപിച്ച്, കത്തികൊണ്ടു ചക്രക്കളം വരച്ച്, പാതിരിയെ അതിൽ കുടുക്കാം. കുത്തികൊണ്ടൊരു കുത്തു കൊടുത്താൽ പാതിരി അലറുന്നതെങ്ങനെയാണെന്നു കേൾക്കാം.... പിന്നെ പാണൻ വിചാരിച്ചു. വേണ്ട, പാവം പാതിരി ചുരുട്ടും പുകച്ച് പാതിരക്കാറ്റും കൊണ്ടങ്ങനെ കുത്തിയിരുന്നോട്ടെ എന്ന് കാപ്പിരി മറ്റു ജാതി പ്രേതങ്ങളെപ്പോലെ ഉപദ്രവകാരിയല്ല. അന്യ ദേഹത്തെ ബാധിക്കയുമില്ല. നാറ്റം
പുറപ്പെടുവിച്ച് ആളുകളെ അകറ്റിക്കളയുകയേയുള്ളൂ. സന്ധ്യാദീപം തൊഴുത് ഹ്രസ്വദ്ധ്യാനവും കഴിച്ച് കണാരൻ
സ് വസ്താനിരുന്നു.
ശ്രീധരൻ തന്റെ പഠിപ്പുമുറിയിൽ കടന്നു ജാലകത്തിനരികിലിരുന്നുകൊണ്ട് പാണൻ കണാരന്റെ പരദേശവിശേഷങ്ങൾ ശ്രദ്ധിച്ചു. “കണാരൻ ഈ യാത്രയിൽ സിദ്ധന്മാരെ ആരെയെങ്കിലും കണ്ടോ?”
കൃഷ്ണൻമാരുടെ ചോദ്യം. ഹിമാലയപര്യടനം കഴിഞ്ഞു വരുന്ന കണാരനോടു കൃഷ്ണൻമാസ്റ്റർ ആദ്യമായി അനേഷിക്കുന്നത് അതായിരിക്കും: സിദ്ധാന്മാരെക്കണ്ടുവോ?
കാശി വിശ് വനാഥാ.....മഹാദേവാ...........
കണ്ടേ... കണ്ടു
സാക്ഷാൽ പരബ്രഹ്മവുമായി ഒരു കൂടിക്കാഴ്ചയ്ക്കു തരപ്പെട്ടപ്പോഴുണ്ടായ ഭക്തിപാരവശ്യം അഭിനയിച്ച്, തെല്ലിട മൗനധ്യാനത്തിലിരുന്ന്, പിന്നെ പാണൻ പറഞ്ഞുതുടങ്ങുകയായി. സന്ന്യാസിമാരെയും മകർഷിമാരെയും സിദ്ദന്മാരെയും പരമാംസന്മാരെയും സന്ദർശിച്ചതിന്റെ അദ്ഭുത വിശേഷങ്ങൾ.
കാശിയിൽനിന്നു രണ്ടുദിവസത്തെ യാത്രചെയ്ത് ഒരു വൻകാട്ടിലെത്തി. അവിടെ ഒരു പാറപ്പുറത്ത് ഒരു സന്ന്യാസി തപസ്സുചെയ്യുന്നു. സന്ന്യാസി സൂര്യോദയം നോക്കിക്കൊണ്ട് കിഴക്കിനഭിമുഖമായിരുന്നു നിത്യവും തപസ്സാരംഭിക്കുന്നു. ഒരിക്കലും കണ്ണിമയ്ക്കാതെ സൂര്യഭഗവാനെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടാണ് തപസ്സ്. സൂര്യബിംബം ആകാശത്തിൽ പൊങ്ങുന്നതനുസരിച്ച് സന്ന്യാസിയുടെ മുഖവും മിഴികളും നീങ്ങിക്കൊണ്ടിരിക്കും - അങ്ങനെ ദിനാന്ത്യത്തിൽ സൂര്യനസ്തമിക്കുമ്പോൾ സന്ന്യാസിയുടെ ഉടൽ വില്ലുപോലെ പിറകോട്ടു വളഞ്ഞ് നെറ്റി നിലത്തു കുത്തുന്നുണ്ടായിരിക്കും.....ഹരഹര മഹാദേവി.
ആ സൂര്യനിരീക്ഷകസ്വാമിയുടെ അദ്ഭുതപശ്ചര്യയുടെ ചിത്രം ഭക്തിപൂർവ്വം മനസ്സിൽ വിഭാവനം ചെയ്തുകൊണ്ട് കൃഷ്ണൻ മാസ്റ്റരും, മഴക്കാലത്തു സൂര്യനെ ആകാശത്തിൽ കണ്ടുകിട്ടാതാവുമ്പോൾ ആ സന്ന്യാസി എന്തുചെയ്തയും എന്നു ചിന്തിച്ചുകൊണ്ട് ശ്രീധരനും തെല്ലിട മൗനധ്യാനത്തിലിരുന്നു.
ഇനി മറ്റൊരു തപസ്വിയുടെ കഥ; രംഗം ഹിമാലയത്തിലെ ഘോര കാന്താരം തന്നെ.
അവിടെ ഒരു ഗുഹയിൽ ഒരു വൃദ്ധസന്ന്യാസി അന്നപാനാദികളില്ലാതെ,
ഉറക്കമില്ലാതെ, അനേകവർഷങ്ങളായി ആ മഹാത്മാവ് അഹോരാത്രം അവിടെ
കുഠിനതപസ്സനുഷ്ഠിക്കുന്നു കൈകൾ മലർത്തിപ്പിടിച്ച്. കമലമുദ്ര കാട്ടിക്കൊണ്ടാണു
തപസ്സ് സന്ന്യാസിയുടെ ദേഹം ഒരു വിറകുകെട്ടുപോലെയായിത്തീർന്നിരിക്കുന്നു. ആ
സിദ്ധന്റെ കൈനഖങ്ങൾ വളർന്നു നീണ്ട്, ഗുഹയിലെ ഒരു മരത്തിന്റെ വേരിനോടു
ചുറ്റിപ്പിണഞ്ഞു കിടക്കുന്നതും കണാരൻ കണ്ടുവത്ര ഹരഹര മഹാദേവ!