shabd-logo

വിദ്യാലയത്തിലും വീട്ടിലും

23 October 2023

0 കണ്ടു 0
പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.

അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയവികൃതികളുടെ പുതിയ പാഠങ്ങളാണ് പുത്തൻ ഹൈസ്കൂളിൽ ശ്രീധരനെ ആകർഷിച്ചിരുന്നത്. ഇതു മറ്റു വിദ്യാലയങ്ങളിൽ നിന്നു ലഭിക്കാനിടയില്ലാത്ത അനുഭവങ്ങളായിരുന്നു. എന്നാൽ, രാജാ കോളേജിലെത്തിയപ്പോൾ സ്ഥിതി മറിച്ചായി. കുട്ടികളുടെ തോന്ന്യാസങ്ങളൊന്നും ഇവിടെ പൊറുപ്പിച്ചിരുന്നില്ല. ക്ളാസ്സിൽ അച്ചടക്കം പാലിച്ചില്ലെങ്കിൽ ഉടൻ പിടിച്ചു പുറത്താക്കും. എന്നാൽ, അദ്ധ്യാപകർക്കു പരിഹാസപ്പേരുകൾ കൊടുക്കുന്ന ആചാരം രാജാകോളേജിലും പുലർത്തിവന്നിരുന്നു. 

പുത്തൻ ഹൈസ്കൂളിൽ മാസ്റ്റർമാർക്കു നകിയിരുന്ന പേരുകൾ മൃഗീയമായിരുന്നു. ഇവിടെ അതു സമയമായിരുന്നുവെന്നൊരു വ്യത്യാസം മാത്രം. 

വെണ്ടയ്ക്കപ്പെട്ടര് , "വഴുതിനങ്ങസ്വാമി', 'വടുവപ്പുളി നമ്പ്യാർ' എന്നൊക്കെ. നി ചികിത്സാവിദൻ കൂടിയായ ഒരു കറുപ്പുമാരുമുണ്ടായിരുന്നു. പച്ചക്കായ' എന്നാണ്

മൂപ്പരെ വിളിച്ചിരുന്നത്. അച്ഛന്റെ ഉപദേശപ്രകാരം ശ്രീധരൻ ഹൈസ്കൂൾ ക്ളാസ്സുകളിൽ മലയാളത്തിനു പകരം സംസ്കൃതമാണ് ഐച്ഛികവിഷയമായെടുത്തിരുന്നത്. സംസ്കൃതം മുൻഷി ഒരു കവിമണികൂടിയായിരുന്നു.

കോളേജ് മാസികയിൽ ശ്രീധരന്റെ ഒരു ചെറുകഥ പ്രസിദ്ധപ്പെടുത്തി വന്നു. സംസ്കൃതം മുൻഷി ശ്രീധരന്റെ ആ സാഹിത്യസൃഷ്ടി ക്ളാസ്സിലെ കുട്ടികളെ വായിച്ചുകേൾപ്പിച്ചു. ശ്രീധരന് ഓർക്കാപ്പുറത്തു കിട്ടിയ ആദ്യത്തെ അംഗീകരണം അഭിനന്ദനം --അതും കവിമണിയായ ഗുരുനാഥനിൽ അഭിമാനപുളകിതനായി നിന്ന്, ശ്രീധരൻ മറ്റു കുട്ടികൾക്കില്ലാത്ത എന്തോ ഒരു വൈഭവം തനിക്കുണ്ടെന്ന ഒരു വിശ്വാസം ശ്രീധരനിൽ വേരൂന്നി. എന്നാൽ, പുറമേ അതിനെച്ചൊല്ലി അഹങ്കാരം കാട്ടിയതുമില്ല.

ഒരു കവിയാവണമെന്ന ശ്രീധരന്റെ ഗൂഢമോഹത്തെ ആദ്യമായൊന്നുതി വീർപ്പിച്ചത്, മഹാകവി വള്ളത്തോളായിരുന്നു. രാജാകോളേജിൽ സാഹിത്യ സമാജത്തിൽ പ്രസംഗിക്കാൻ വന്നതായിരുന്നു വള്ളത്തോൾ. ഉച്ചത്തിൽ ഒരു പ്രക ഈണത്തിൽ ഇഴഞ്ഞമട്ടിൽ ഒരു തോറ്റം പോലെയുള്ള ആ പ്രസംഗം ആദ്യമായിട്ടാണ് കേൾക്കുന്നത്.


 “ആരോ വെള്ളക്കടലാസ് വലിച്ചു കീറിയെറിഞ്ഞപോലെ” എന്ന് ആകാശത്തിൽ പാറുന്ന മേഘങ്ങളെപ്പറ്റി മഹാകവി പറഞ്ഞ ഉപമയും. “ഇങ്കിരിസ്സറിഞ്ഞുകൂടാത്ത ഒരു തനി കൺട്രിയാണ് ഞാൻ” എന്നു തന്നെപ്പറ്റി പ്രസ്താവിച്ചതിലടങ്ങിയ ഫലിതവും ശ്രീധരനെ അത്യധികം ആകർഷിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു... വള്ളത്തോളിനെപ്പോലെ ഒരു മഹാകവിയായിത്തീരാൻ കഴിഞ്ഞെകില് 
പാളസ്സാറും നീളൻകോട്ടും ധരിച്ച നാലരയടി പൊക്കമുള്ള കിണിമാസ്റ്റർ ഒരു രസികനായിരുന്നു. അദ്ദേഹം ക്ളാസ്സിൽ നല്ല വിനോദകഥകൾ പറയും എപ്പോഴും കോഴി കൊക്കുന്ന സ്വരത്തിൽ പതുക്കെ പൊട്ടിച്ചിരിക്കും.

 ഇംഗ്ലീഷിൽ, കാപ്പിയെപ്പറ്റിയും ചായയെപ്പറ്റിയും കവിതകൾ എഴുതി കോളേജ് മാസികയിൽ പ്രസിദ്ധപ്പെടുത്തും. ഒരുദിവസം കാണിമാർ ക്ളാസ്സിൽ നീലക്കുറുക്കന്റെ കഥ പറയുകയായിരുന്നു. അലഞ്ഞു നടക്കുന്ന ഒരു കുറുക്കച്ചാര് അബദ്ധത്തിൽ നിലച്ചായം നിറച്ച ഒരു തൊട്ടിയിൽ വീണു പോയി.

 പുറത്തുചാടിയപ്പോൾ ദേഹം മുഴുവനും നീലവർണ്ണം! താൻ ദൈവത്തിന്റെ കുറുക്കനാണെന്നു തട്ടിവിട്ടു കുറുക്കന്മാരുടെ നേതാവായി നീലക്കുറുക്കൻ....നിർഭാഗ്യവശാൽ ശ്രീധരൻ അന്നു ക്ളാസ്സിൽ വന്നത് നീലനിറത്തിലുരു മുറിക്കാലുറയും നീലക്കോട്ടും ധരിച്ചുകൊണ്ടായിരുന്നു. 

നീലക്കുറുക്കൻ എന്നു പറയുമ്പോഴൊക്കെ കിണിമാർ ശിധരനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. ക്ളാസ്സിലെ കുട്ടികളും ചിരിതുടങ്ങി. അന്നു മുതുക്ക് ശ്രീധരനും കിട്ടി, ഒരു പരിഹാസപ്പേര് “നീലക്കുറുക്കൻ' സഹപാഠികളിൽ ചിലർ ആ പേരു വിളിച്ച് ശ്രീധരനെ കളിയാക്കി. സഹിക്കയല്ലാതെ എന്തുചെയ്യും?

ഒരുദിവസം വൈകുന്നേരം സ്കൂൾവിട്ടു വീട്ടിലേക്കു പോകുമ്പോൾ വഴിക്കുവച്ച് കൃഷ്ണയ്യർ എന്ന പട്ടര് കുട്ടി ശ്രീധരനെ നോക്കി “എന്താ നീലക്കുറുക്കൻ' എന്നൊരു പരിഹാസലോഹ്യപ്രകടനം നടത്തി. 


ശ്രീധരനു തീരെ സഹിച്ചില്ല. തിരിഞ്ഞുനിന്ന് പട്ടര്കുണ്ടന്റെ ചെകിട്ടത്തു നല്ല കണക്കിൽ ഒന്നു വച്ചുകൊടുത്തു (പുത്തൻ ഹൈസ്കൂൾപഠിപ്പിന്റെ ഒരു പുളിച്ചു തേട്ടൽ.) ഓർക്കാപ്പുറത്തു കിട്ടിയതും വാങ്ങി മുഖവും വീർപ്പിച്ചുകൊണ്ട് കൃഷ്ണയ്യർ മിണ്ടാതെ കടന്നുപോയി. അങ്ങനെ ചെയേണ്ടിയിരുന്നില്ല എന്നു തോന്നി പിന്നീട് ശ്രീധരന്ന്. പട്ടരല്ലേ? തല്ലിയാൽ
ഇങ്ങോട്ടു തിരിഞ്ഞെതിർക്കുകയില്ല എന്ന വിശ്വാസമാണ് തന്നെ ആ കൈയേറ്റത്തിനു പ്രേരിപ്പിച്ചത് വേറൊരു കുട്ടിയാണ് തന്നെ അങ്ങനെ വിളിച്ചിരുന്നതെങ്കിൽ ഈ ദൈര്യം പ്രകടിപ്പിക്കുമായിരുന്നുവോ?-പുത്തൻ ഹൈസ്കൂളിലെ ഗണപതിയും പട്ടരായിരുന്നില്ലേ? അതു കഥ വേറെ തന്റെ തന്തയുടെ തന്ത ഒരാനക്കാരൻ നായർക്കു പിറന്ന മഹാനായിരുന്നുവെന്നു പരസ്യമായി വീമ്പിളക്കി നടക്കുന്ന ഒരു പടപ്പായിരുന്നു. ഗണപതി.

അന്നു വീട്ടിലെത്തിയിട്ടും ആ കൈയേറ്റത്തിന്റെ കാര്യം ശ്രീധരന്റെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

കാപ്പികുടിയും കഴിഞ്ഞ് ശ്രീധരൻ തന്റെ ഉദ്യാനത്തിലേക്കിറങ്ങി. കുന്നിപ്പറമ്പിൽ, കിണർ മറയ്ക്കപ്പുറത്ത് ശ്രീധരൻ പുതിയൊരു പൂന്തോട്ടം പിടിപ്പിച്ചിരുന്നു. പുഴുപ്പല്ലൻ പെയിന്റർ സ്ലേവയുടെ പുഷ്പോദ്യാനമാണ് ശ്രീധരനു പ്രചോദനം നൽകിയത്.

 എന്നാൽ, ശ്രീധരന്റെ പൂന്തോപ്പിന്റെ ഒരു പ്രത്യേകത അതിൽ നട്ടുവളർത്തിയിരുന്ന നാനാജാതി ചെമ്പരത്തിച്ചെടികളായിരുന്നു. സാധാരണ കോഴിവാലനു പുറമേ, തൂവെള്ള, മങ്ങിയ വെള്ള, ഇളംചുവപ്പ്, പവിഴച്ചുവപ്പ്, ചോരച്ചുവപ്പ്, കാവി, ഇളംമഞ്ഞ, കടും മഞ്ഞ, നീല എന്നീ വർണ്ണങ്ങളിലുള്ള പൂക്കളുണ്ടാകുന്ന പലതരം ചെമ്പരത്തികൾ ഇരട്ടദളങ്ങളും കൂട്ടദളങ്ങളുമുള്ള പൂക്കളും കാണും. ചെമ്പരത്തി വർഗ്ഗത്തിൽപ്പെട്ട അന്തിമലരിയും കൂട്ടത്തിലുണ്ടായിരുന്നു. വേലിക്കരികിലും പ്രത്യേകം
കിളച്ചുണ്ടാക്കിയ വരമ്പുകളിലും ആ ചെടികൾ നിരനിരയായി വർണ്ണപുഷ്പങ്ങൾ പ്രദർശിപ്പിച്ചു വിലസിയിരുന്നു.

തോട്ടത്തിൽ അവിടവിടെ മുല്ലവള്ളികളും പടർന്നു കെട്ടിക്കിടന്നിരുന്നു. വൈകുന്നേരം അവിടെ നിറങ്ങളുടെയും പരിമളങ്ങളുടെയും ഒരു പൂരമാണ്.

മുറ്റത്തിന്റെ ഒരുവശത്തെ ചെറുമതിലിനു മുകളിൽ, മൺചട്ടികളിൽ പലതരം “പ്രിൻസ് ഓഫ് വെൽസ് ചെടികൾ വളർത്തിയിരുന്നു. ചുരുണ്ടു നീണ്ടു വർണ്ണപ്പുള്ളികളോടുകൂടിയ കൊഴുത്ത ഇലകൾ മുറ്റിവളർന്ന് ഉലഞ്ഞുകുത്തിക്കിടക്കുന്ന ആ ചെടികൾ എന്തു കൗതുകാവഹമായ കാഴ്ചയായിരുന്നുവെന്നോ! ശുദ്ധ വെള്ള പ്രിൻസിനായിരുന്നു പ്രഥമസ്ഥാനം. അതു കണ്ടാൽ മുറ്റത്ത് ഒരു ജലധാരായന്ത്രം സ്ഥാപിച്ചിട്ടുണ്ടെന്നു തോന്നിപ്പോകും.

ശ്രീധരൻ അങ്ങനെ തന്റെ പൂങ്കാവനത്തിന്റെ വർണ്ണപ്പകിട്ടും, സംവിധാന ഭംഗിയും നോക്കി സ്വയം ആനന്ദിച്ചുകൊണ്ടുനിലക്കെ, തെല്ലു ദൂരെ ഈറ്റക്കേളുവിന്റെ വീട്ടിൽനിന്നു തുടരെത്തുടരെ ചെമ്പു കൊട്ടുന്നപോലെ ഒരു ശബ്ദവും, തുടർന്ന് അയാ എന്റമ്മേ' എന്നൊരു ദയനീയനിലവിളിയും കേട്ടു. ഈറ്റക്കേളുവിന്റെ മൂത്തമകൻ ശങ്കുണ്ണിക്കൗമ്പണ്ടറുടെ ജേഷ്ഠൻ - അപ്പുണ്ണിയുടെ ചുമയും നിലവിളിയുമാണ്. ശ്രീധരൻ സഹതാപത്തോടെ അങ്ങോട്ടു നോക്കി.

അപ്പുണ്ണി ഒരു ദൈവഭക്തനും സമുദായസേവകനുമായിരുന്നു. കറുത്തു ചടച്ചു നീണ്ട തെല്ല് അകത്തോട്ടു വളഞ്ഞൊരു കോലം, പത്തിരുപത്തെട്ടു വയസ്സു പ്രായം കാണും. അവിവാഹിതനാണ്.

അപ്പുണ്ണി, രണ്ടുമൂന്നു കൊല്ലം മുമ്പ് ദൂരെ തെക്കു തിരുവിതാംകൂറിൽ നടന്ന വൈക്കം ക്ഷേത്രസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ വാളണ്ടറിയായിച്ചേർന്ന് ആദ്യത്തെ ബാച്ചിൽ തന്നെ സത്യാഗ്രഹമനുഷ്ഠിച്ച്, സനാതനികളുടെ മുഷ്കരന്മാരായ കാവൽഭടന്മാരുടെ ഭയങ്കരമർദ്ദനങ്ങൾക്കിരയായി. വൈക്കം ക്ഷേത്രസത്യാഗ്രഹം ഒടുവിൽ വിജയം നേടി. എന്നാൽ, സമര മുന്നണിയിൽ നിന്നുകൊണ്ട് അടിയും ഇടിയുമേറ്റ് അസ്ഥികൾ ചതഞ്ഞ്, കരളുകലങ്ങി, നാട്ടിലേക്കു മടങ്ങി, അവശനും രോഗിയുമായിക്കഴിയുന്ന സത്യാഗ്രഹി അപ്പുണ്ണിയെ തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ല. അച്ഛൻ കേളുവും മുഖം തിരിച്ചുകളഞ്ഞു. “ചെക്കൻ ഈ സരസന്മാർക്കെതിരെ തോന്ന്യാസം കാട്ടാമ്പോയിട്ടല്ല അനുപവിക്കട്ടെ

അങ്ങനെ.” മകനെ ചികിത്സിക്കാൻ പണം ചെലവഴിക്കാതിരിക്കുന്നതിന്

അറുപിശുക്കനായ തന്ത കണ്ടുപിടിച്ച വേദാന്തം! വൈക്കത്തപ്പന്റെ ശാപമാണ്,

അനുഭവിച്ചു തീർക്കട്ടെയെന്ന്. ജേഷ്ഠൻ ക്ഷയം പിടിച്ചു ചോരതുപ്പി ചാവാറായിക്കിടക്കുമ്പോൾ അനുജൻ ശങ്കുണ്ണി അടുത്ത മുറിയിൽ തന്റെ മൈഥിലിയുമായി ശൃംഗാരസല്ലാപങ്ങളിലേർപ്പെട്ട് ഇടയ്ക്കിടെ അട്ടഹാസം മുഴുക്കിക്കൊണ്ടിരുന്നു.

അപ്പുണ്ണിയുടെ ത്യാഗത്തെപ്പറ്റി, അഭിമാനത്തോടും സഹതാപത്തോടും കൂടി എപ്പോഴും സംസാരിക്കുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. കൃഷ്ണൻ മാസ്റ്റർ, “നമ്മളുടെ ദേശത്ത് ഒരു ത്യാഗിയുണ്ട്. ആ ത്യാഗിയാണ് അപ്പുണ്ണി” എന്ന് അച്ഛൻ പറഞ്ഞത് ശ്രീധരന്റെ മനസ്സിൽ പതിഞ്ഞു കിടന്നിരുന്നു. വൈക്കം സത്യാഗ്രഹത്തെപ്പറ്റി അച്ഛൻ
ശ്രീധരൻ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. അനുഭാവമുള്ള ഒരാളായിരുന്നു മാസ്റ്റർ.

വൈക്കം സത്യാഗ്രഹത്തോടു വലിയ

അതിരാണിപ്പാടത്ത് അങ്ങനെയൊരു ത്യാഗിയും ഒരനുഭാവിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ചെമ്പുപാത്രത്തിന്മേൽ കൊട്ടുമ്പോലെയുള്ള ആ ചുമയും, “അയ്യോ എന്റമ്മേ

എന്ന ആ നിലവിളിയും കേൾക്കാൻ വന്നായി ശ്രീധരന്. അപ്പോൾ കന്നിപ്പറമ്പിന്റെ തെക്കുപടിഞ്ഞാറുഭാഗത്തുനിന്ന് ഒരു പിണക്കും വിളിയും ശ്രീധരന്റെ ശ്രദ്ധയെ പിടിച്ചുവലിച്ചു. ശ്രീധരൻ തെക്കേ പറമ്പിലേക്കു നടന്നു -പോകുമ്പോൾ കോലായിലേക്കൊന്നു നോക്കി. അച്ഛൻ ഇംഗ്ലീഷ് ഡിക്ഷ്ണറി മലർത്തിവച്ച് എന്തോ പകർത്തുകയാണ്. (പുതിയ ഇംഗ്ലീഷ് പദങ്ങൾ പകർത്തി ഉരുവിട്ടു പഠിക്കുന്നത് കൃഷ്ണൻ മാരുടെ ഒരു ഹോബിയാണ്.)

ശ്രീധരൻ കന്നിപ്പറമ്പിന്റെ തെക്കേമൂലയിലെ പേരച്ചുവട്ടിൽ ചെന്നു നിന്നുനോക്കി. (പേരമരം കൊമ്പും കവരങ്ങളും വിടർത്തി ഉയരത്തിൽ വളർന്നുപോയിട്ടുണ്ട് ധാരാളം ഫലങ്ങളുമുണ്ട്. പക്ഷേ, പഴങ്ങളൊന്നും ശ്രീധരനു കിട്ടാറില്ല-രാത്രിയിൽ പാറ്റാൻ (വാവൽ) ഇസ്ലിക്കൊണ്ടു പോകും

തോടിന്റെ വടക്കുഭാഗത്ത് ഈർച്ചക്കാരൻ വേലുവിന്റെ പുരമുറ്റത്തു നിന്നാണ് പട ചുവന്ന റൗക്കയിട്ടൊരു പെണ്ണ് പുറംതിരിഞ്ഞു നിക്കുന്നു. കടവാതിലിന്റേതുപോലുള്ള അവളുടെ കർക്കശസ്വരം കേട്ടപ്പോൾ ആളെ മനസ്സിലായി. വെള്ളവലിക്കാരൻ രാമന്റെ മകൾ ചിരുത, പടച്ചി ഉണ്ണൂലിയമ്മയോടാണ് അവൾ ഏറ്റുമുട്ടിയിരിക്കുന്നത്. ഇരുനിറത്തിൽ തടിച്ചു കുറുതായൊരു യുവതിയാണ് ചിരുത അവിവാഹിതയാണ്.

വസൂരിക്കലകൾ നിറഞ്ഞ ചിരുതയുടെ ഉരുണ്ട മുഖത്തു മാംസം അവിടവിടെ ഒട്ടിച്ചുവച്ചിരിക്കയാണോ എന്നു തോന്നിപ്പോകും. ശരിയായ മട്ടിലല്ല ശരീരഘടനയും എന്നാലും, ചിരുതയുടെ ഭാവം താനൊരു സുന്ദരിയാണെന്ന് അമ്പലത്തിൽ ഉത്സവം, കാവിൽ തിറയടിയന്തിരം, കളംപാട്ട് തുടങ്ങി ചെണ്ടകൊട്ടും ആൾക്കൂട്ടവുമുള്ള അവസരങ്ങളിലും, സ്ഥലങ്ങളിലും ചിരുത ഹാജരുണ്ടായിരിക്കും. മുടിപ്പുരണംകൊണ്ടു കൂന്തൽ പെരുപ്പിച്ചുകെട്ടി ഉടുത്തൊരുങ്ങി മുക്കുപണ്ടങ്ങളുമണിഞ്ഞ് ചിരുത ഇടവഴിയിലും മുക്കൂട്ടപ്പെരുവഴിയിലും ആൾത്തിരക്കിനിടയിൽ സ്വയം കുത്തിത്തിരുകി നീങ്ങും, പെട്ടെന്നു. തിരിഞ്ഞുനിന്ന് ഉറക്കെ ചീത്ത വിളിച്ചു പറയുന്നതു കേൾക്കാം: “അമ്മേം

പെങ്ങളുമില്ലാത്ത ഹമുക്കേള്-പൂലോമാര് ഗ്രൂപ്പ് (കാർക്കിച്ചു നിലത്തൊരു തുപ്പ്) എവിടന്നു വന്നപ്പോ ഇവറ്റിങ്ങള്... ചെറ്റകള്... ആരെയാ ചിരുതേ ചീത്തപറയുന്നത് എന്നു പരിചയമുള്ളവരാരെങ്കിലും ചോദിച്ചാൽ പെണ്ണു കേൾക്കാത്ത ഭാവത്തിൽ പിന്നേയും പുലഭ്യം വിളിച്ചുപറയും: “പെണ്ണുങ്ങളെക്കാണുമ്പം വാല്യക്കാർക്കു കൈക്കൊരു ഞരമ്പുവലി -കൈക്ക് കാരോഗം പിടിച്ചുപോട്ടെ........ ഏതോ ആണൊരുത്തൻ പിന്നിൽനിന്ന് ഒന്നു തൊട്ടു, തോണ്ടി, നുള്ളി -

അല്ലെങ്കിൽ അവളുടെ പരിശുദ്ധഭാഗത്തെവിടെയോ ഒന്നു കൈയൂന്നി എന്നൊക്കെയാണ് ചാരിത്രവതിയായ ചിരുതയുടെ കംപ്ലൈന്റ്, വാസ്തവം പറഞ്ഞാൽ ഒരു കോന്തപ്പനും ചിരുതയെ പിന്നിൽനിന്നോ മുന്നിൽനിന്നോ ഒന്നു കണ്ടാൽ അവളെ ഗൗനിക്കയില്ല. എല്ലാം അവളുടെ ഭാവനാസൃഷ്ടികളാണ്. ആണുങ്ങളെ അടക്കി
ചീത്തപറയാൻ നല്ലാരവസരവും.

ആ ചിരുതയാണ് പടച്ചി ഉണ്ണൂലിയമ്മയെ അവരുടെ പുരയിൽച്ചെന്നെതിർക്കാൻ ഒരുമ്പെട്ടു വന്നിരിക്കുന്നത്. ചിരുതയുടെ ഈ കേസിലെ പ്രതി കണ്ടാലറിയുന്നവനും, മേൽവിലാസമുള്ളവനുമായ ഒരു ബാല്യക്കാരനാണ്. ഉണ്ണൂലിയമ്മയുടെ ആങ്ങളയും, സൈക്കിൾ ഷാപ്പിലെ ജോലിക്കാരനുമായ ഗോപാലൻ ഗോപാലൻ ഒരു സൈക്കിളിൽ ഇടവഴിയിലൂടെ ഇഴഞ്ഞു വരുമ്പോൾ, ചിരുതയെ എതിരുമുട്ടി. ഗോപാലൻ ഒരു തോന്ന്യാസപ്പാട്ടു പാടി ചിരുതയോട് എന്തോ വേണ്ടാസനം പറഞ്ഞുവത്രെ. അതാണു

“നിങ്ങളെ ആങ്ങളക്കുണ്ടനു കാമപ്രാന്താണെങ്കില് വേഗം ഒരു കല്യാണം കഴിച്ചു. കൊടുക്കീം തളേ......' ചിരുത യന്ത്രവാൾസ്രത്തിൽ അമറി.

ഉണ്ണൂലിയമ്മ ധൃതിയോടെ അകത്തേക്കു പോയി. പഴയൊരു ചൂലും പൊക്കിപ്പിടിച്ചുകൊണ്ടാണ് തള്ള പുറത്തുചാടിയത് -

“എടീ, ഒന്നരാടൻ സുന്ദരി...... ആ മുഹൂർത്തത്തിൽ പുല്ലുമൂടപോലുള്ള ഒരു കൂറ്റൻ ഗോളം മുറ്റത്തേക്കു

നീങ്ങിവന്നു.....ഉണ്ണൂലിയമ്മ ചൂലു താഴെയെറിഞ്ഞു ചിരുത തന്റെ മുടിക്കെട്ടൊന്നു പിടിച്ചു.

നേരെയാക്കി ആടിക്കുഴഞ്ഞുകൊണ്ട് അവിടെനിന്നു നീങ്ങി. പുല്ലുട നിലത്തിറങ്ങി പിന്നാലെ വെളുത്തു നീണ്ടൊരു മനുഷ്യക്കോലവും ഒരു

വെള്ളിക്കോലും പ്രത്യക്ഷപ്പെട്ടു. ചൂടിക്കാരൻ വെളുത്തചന്തുവിന്റെ വരവാണ്

അതിരാണിപ്പാടത്തെ സാധുകുടുംബങ്ങളിലെ സ്ത്രീകൾക്കു ചൂടിപിരി എന്ന കുടിൽവ്യവസായം കൊണ്ടു കാശുണ്ടാക്കിക്കൊടുക്കുന്ന ഒരു കൊച്ചു മുതലാളിയാണ് വെളുത്ത ചന്തു, ആറടി പൊക്കവും ആരൽപോലെ മെലിഞ്ഞ ദേഹവുമുള്ളൊരു മനുഷ്യൻ. (വെളുത്ത ചന്തുവിനെ കാണുമ്പോൾ ശ്രീധരൻ പുത്തൻ ഹൈസ്കൂൾ പടിക്കൽ പിരമിഠായി വിറ്റിരുന്ന പഴയ ജിറാഫ് നായരെ ഓർത്തുപോകും.) വലിയൊരു കെട്ടു ചകിരിത്തൂപ്പ് ഒരു കൂലിക്കാരനെക്കൊണ്ടെടുപ്പിച്ച്, കൈയിൽ തന്റെ ശരീരത്തിന്റെയത്ര തന്നെ നീളമുള്ളൊരു വെള്ളിക്കോലു പിടിച്ച് വെളുത്ത ചന്തു ആഴ്ചയിലൊരിക്കൽ അതിരാണിപ്പാടത്തു പ്രത്യക്ഷപ്പെടും. ഓരോ കുടിയിലേയും പെണ്ണുങ്ങൾക്കു തൂപ്പു

തൂക്കിക്കൊടുക്കും. അതു തന്റെ കീശയിലെ നോട്ടുബുക്കിൽ കുറിച്ചു വയ്ക്കും പിറ്റത്തെ

ആഴ്ചയിൽ വന്ന് തൂപ്പു പിരിച്ചുണ്ടാക്കിയ ചൂടി വാങ്ങി വീണ്ടും തൂക്കി, അതിനുള്ള കൂലി തീർത്തുകൊടുക്കും. ഉണ്ണൂലിയമ്മയുടെ പുരമുറ്റമാണ് പ്രധാന വിതരണകേന്ദ്രം, വെളുത്തചന്തുവും ചകിരിക്കൂപ്പും എത്തിയ വിവരമറിഞ്ഞ് അതിരാണിപ്പാടത്തെ ചൂടിപിരിക്കാരികൾ കൈത്തണ്ടയിൽ ചൂടികൈക്കെട്ടുകളുമായി അങ്ങോട്ടു നീങ്ങിത്തുടങ്ങി.....

അങ്ങനെ ഉണ്ണൂലിയമ്മയുടെ മുറ്റത്തെ പിണക്കു വിളിയും വെളുത്ത ചന്തുവിന്റെ ചകിരിക്കൂപ്പു വിതരണത്തിൽ അലസിപ്പായി.

പേരച്ചുവട്ടിൽനിന്ന് ശ്രീധരൻ വീട്ടിലേക്കു നീങ്ങി. അപ്പോൾ ഒരാൾ മെല്ല പടികേറി വരുന്നതു കണ്ടു. വേഷംകൊണ്ടും ഭാവംകൊണ്ടും ആളെ മനസ്സിലായി. പാണൻ കണാരൻ
ആംഗ്ലേയനിഘണ്ടുവനത്തിൽ വാക്ക് ശിക്കാറ്

നടത്തിക്കൊണ്ടിരുന്ന

കൃഷ്ണൻമാസ്റ്റർ കണ്ണടയ്ക്കുള്ളിലൂടെ ദൃഷ്ടി മുറ്റത്തേക്കു തിരിച്ചു.

തോർത്തുമുണ്ടു കക്ഷത്തിൽ ഒതുക്കിപ്പിടിച്ച്, മുഖം കുനിച്ചു മിഴിയടച്ച് ആചാരത്തോടെ,

അടക്കത്തോടെ, തൊഴുകൈയുമായി പാണൻ 'ചൊമ്മാത്ത്' എന്നൊന്നു ചിനക്കി.

“ങ്ഹാ, ആര്, കണാരനോ?” കൃഷ്ണൻമാസ്റ്റർ ഡിക്ഷ്ണറിയുടെ പേജിൽ കൈവിരലമർത്തിവെച്ച് പാണനോടു ലോഗ്യം പറഞ്ഞു.

കണാരൻ അഞ്ജലീബദ്ധനായി അടഞ്ഞ മിഴികളോടെ അതേ പോസിൽത്തന്നെ

അനങ്ങാതെ നിന്നു. “കണാരൻ കോലായിൽക്കേറിയിരിക്ക്.” കൃഷ്ണൻമാസ്റ്റർ പാണനെ കോലായിലേക്കു ക്ഷണിച്ചു.

പാണൻ മിഴിതുറന്നു തൊഴുകൈയും, കക്ഷത്തിലെ മുണ്ടും അഴിച്ച് അടിവെച്ചടിവെച്ചു കോലായിലേക്കു നീങ്ങി, അവിടെ ഒരു മൂലയിൽ മുട്ടും മടക്കി ഒരിരുത്തം പാസ്സാക്കി.

“കണാരൻ പരദേശയാത്രകഴിഞ്ഞ് എപ്പോൾ മടങ്ങി?”

ഡിക്ഷ്ണറിയും നോട്ടുബുക്കും അടച്ചുവെച്ച് കൃഷ്ണൻമാസ്റ്റർ പാണന്റെ നേർക്കു തിരിഞ്ഞിരുന്നു.

പാണൻ നെഞ്ചത്തു കൈപ്പത്തിയമർത്തി വീണ്ടും മിഴികൾ കൂപ്പി വ്യക്തമായ സ്വരത്തിൽ നിർത്തിനിർത്തിക്കൊണ്ട് ഉരിയാടി: “മാളോരുടെയെല്ലാം കൃപകൊണ്ട് അടിയൻ ഇക്കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് -കുടിയിലെത്തി. അപ്പോൾ ശ്രീധരന്റെ അമ്മ ഏഴു തിരിയിട്ടു കത്തിച്ച ഓട്ടുവിളക്കുമായി

കോലായിലേക്കു വന്ന്, ഉമ്മറം തെളിയിച്ചു. പാണൻ ചാടിയെണീറ്റു...(തൊന്നു പരുങ്ങിയെന്നും തോന്നുന്നു. തെക്കുഭാഗത്താണ് വിളക്കു കാണുന്നത്. “ദക്ഷിണേ ഭക്ഷണം നഹി' എന്നാണ്

നാളെത്തെ ഫലം.) കണ്ണടച്ചു തൊഴുതുകൊണ്ടു തെല്ലുനേരം ധ്യാനനിമഗ്നനായി നിന്നു. അരയിൽ മൽമുണ്ടു ചുറ്റി (തടിച്ച തോലുറയുള്ളൊരു കുത്തിയും തിരുകി വെച്ച്) നെറ്റിയിൽ നീണ്ട ചന്ദനക്കുറിയും അതിന്റെ നടുക്കൊരു സിന്ദൂര തിലകവും ചാർത്തി, നഗ്നമായ നെഞ്ചിലും കുറെ ചന്ദനം വാരിപ്പൂശി വരുന്ന വെളുത്തു ദീർഘകായനും സുന്ദരനുമായ ആ മദ്ധ്യവയസ്കൻ പാണൻ കണാരൻ ശ്രീധരന്റെ ഒരാരാദ്ധ്യപുരുഷനായിരുന്നുവെന്നു പറയാം.

കണാരൻ ഉനായൊരു മന്ത്രവാദിയാണ്. “ചുട്ട കോഴിയെ പറപ്പിക്കുന്ന പഹയൻ! എന്നാണ് കണാരനെപ്പറ്റി അവന്റെ ദേശക്കാർ പറയുക. (വേലാളർപ്പാടങ്ങൾക്കും പുതപ്പറമ്പിനുമപ്പുറത്ത് നരിമുക്ക് എന്ന കാമത്തിലാണ് കണാരൻ കുടിപാർക്കുന്നത്.)

കൃഷ്ണൻമാരുടെ പഴയൊരു ലോഗ്യക്കാരനാണ് കണാരൻ. കണാരന്റെ തന്ത കേളു, കൃഷ്ണൻ മാസ്റ്റരുടെ ചേനക്കോത്തു തറവാടുവക ഒരു ഭഗവതിക്കാവിലെ സ്ഥിരം തിറയാട്ടക്കാരനായിരുന്നുവത്. എന്നാൽ, കണാരന്റെ ദുർമന്ത്രവാദകീർത്തിയോ ഭഗവതിക്കാവുബന്ധമോ ഒന്നുമല്ല കണാരനും കൃഷ്ണൻമാരും തമ്മിലുള്ള അടുപ്പത്തിനു കാരണം. കണാരൻ പലപ്പോഴും പരദേശയാത്രചെയ്യും. ആണ്ടിലൊരിക്കൽ കാശി, 'കൃഷീകേശം', കൈലാസം തുടങ്ങിയ ഉത്തരേന്ത്യൻ പുണ്യസ്ഥലങ്ങളിലേക്ക് ഒരു തീർത്ഥയാത്ര പുറപ്പെടും. ആ ഭാരതപര്യടനം രണ്ടു മൂന്നു മാസം നീണ്ടുനിൽക്കും.

യാത്രകഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തിയാൽ കണാരൻ ആദ്യമായി വന്നു കാണുക കൃഷ്ണൻമാരെയായിരിക്കും. ഹിമാലയവനങ്ങളിലെ സന്ന്യാസിമാരുടെ കഥകൾ കേൾക്കാൻ എന്തൊരു താൽപര്യമാണെന്നോ മാർക്ക് (കൃഷ്ണൻമാസ്റ്റർ കോയമ്പത്തൂരിനടുത്ത പേരൂരിനപ്പുറം പരദേശം കണ്ടിട്ടില്ല. പേരൂരിൽ പോയതു പിതൃക്കൾക്കു പിണ്ഡംവയ്ക്കാനായിരുന്നു.)

മോന്തി മയങ്ങുമ്പോഴായിരിക്കും കന്നിപ്പറമ്പിലേക്കു പാണന്റെ വരവ്. രാത്രി എത്രനേരം വേണമെങ്കിലും ഇരുന്നു സംസാരിക്കാമല്ലോ. സന്ന്യാസിമാരെയും “മകർഷിമാരെയും 'സിദ്ദന്മാരെയും പരമാംസന്മാരെയും കാണാൻ കണാരൻ “വനങ്കാടുകളിലൂടെ നടത്തിയ സാഹസികപദയാത്രകളുടെ വൃത്താന്തങ്ങൾ, അത്താഴം കഴിഞ്ഞതിനുശേഷവും തുടർന്നുകൊണ്ടിരിക്കും. (മത്സ്യമാംസാദികൾ കൂട്ടി തീർത്ഥയാത്രയിലെ വ്രതമവസാനിപ്പിക്കുന്നത് കന്നിപ്പറമ്പിലെ അത്താഴം കൊണ്ടാണെന്നു പാണൻ മേനിപറയും.)

ശേഷം കഥകൾ മറ്റൊരവസരത്തിലേക്കു നീട്ടിവെച്ച് കണാരൻ കന്നിപ്പറമ്പിൽ യാത്ര പറയുമ്പോൾ മണി പതിനൊന്നു കഴിഞ്ഞിട്ടുണ്ടാവും. നിന്നു

പാണൻ കണാരന്റെ യാത്രാവിവരണങ്ങൾ ശ്രീധരനു വിദൂരവനാന്തരങ്ങളിലെ ജീവിതചലനങ്ങളുടെയും, സന്ന്യാസിമാരെന്ന അദ്ഭുതമനുഷ്യരുടെ ചര്യകളുടെയും നൂതനചിത്രങ്ങൾ കാട്ടിക്കൊടുത്തു. കണാരന്റെ ധൈര്യമാണ് ശ്രീധരനിൽ ഏറ്റവും മതിപ്പുളവാക്കിയത് ആ പാണന്റെ ഒരു ധൈര്യം! ശ്രീധരൻ അതാലോചിച്ചു തല പിടപ്പിക്കും. പാതിരനേരത്ത്, ഒറ്റയ്ക്കു പുതപ്പറമ്പും കേറി മറഞ്ഞു നരിമുക്കിലേക്കു നടക്കുക. ഭൂതപ്രേത പിശാചുക്കളും കാളികൂളികളും യക്ഷികളും ആർത്തുപുളച്ചു കൂത്താടുന്ന പൂതപ്പറമ്പ്! പാണന് അവറ്റയെ ഒന്നിനെയും പേടിയില്ല. പുതപ്പറമ്പിൽ വെച്ചു ചില ഉപിശാചുക്കളെ പിടിച്ചുകെട്ടിയതും, ചില യക്ഷികളെ ഓടിച്ചതും. ചില പേന (അലച്ച പ്രേതങ്ങളെ കളിപ്പിച്ചതും മറ്റും പാണൻ കണാരൻ വിവരിച്ചുകേൾപ്പിച്ചത് ശ്രീധരന്റെ മനസ്സിൽ മായാതെ കിടന്നിരുന്നു. പാണൻ കണാരന്റെ മുമ്പിൽ പിശാചുക്കൾ ചെറ്റനായ്ക്കൾ; യക്ഷികൾ വെറും പക്ഷികൾ!

ഒരമാവാസിദിവസം അർദ്ധരാത്രി, കണാരൻ ദൂരെ എവിടെയോ ഒരു രക്തക്കുരുതി കഴിച്ചു നരിമുക്കിലേക്കു മടങ്ങുകയായിരുന്നു. പുതപ്പറമ്പിന്റെ തെക്കേ മൂലയിലെത്തിയപ്പോൾ കോഴിയിറച്ചിയും പുഴുക്കും മറ്റും ഇലപ്പൊതിയാക്കി സൂക്ഷിച്ച ചുമലിലെ തോർത്തുമുണ്ടുഭാണ്ഡം പിന്നിൽ നിന്ന് ആരോ പിടിച്ചുവലിക്കുന്നതുപോലെ തോന്നി. അക്രമിയെ മനസ്സിലായി. പോക്കിരി ഉണിച്ചാത്തൻ നായരുടെ വെട്ടിക്കൊലപ്രേതം. ആ പ്രേതം ആ മൂലയിൽ വെച്ചു പലരേയും അടിച്ചുവീഴ്ത്തിയിട്ടുണ്ട്.

“ഉണിച്ചാത്തങ്കമ്മളേ, കണാരനോടു കളിക്കണ്ടത്. പാണൻ താക്കീതു ചെയ്തു. പ്രേതം കൂട്ടാക്കിയില്ല. ഏറെ ഊക്കോടെ ഭാണ്ഡത്തോടൊപ്പം കണാരനെയും പിറകോട്ടു പിടിച്ചുവലിച്ചു.

കണാരൻ അരയിൽനിന്നു കത്തി ഊരിയെടുത്ത്, മന്ത്രം ജപിച്ച്, പെട്ടെന്നു തിരിഞ്ഞുനിന്നു. കത്തികൊണ്ടു നിലത്തൊരു ചക്രം വരച്ചു. “നിക്കവിടെ!” മന്ത്രവാദിയുടെ ഉശാസനം. ഉണിച്ചാത്തൻ നായർ ചക്രക്കളത്തിലായി കണാരൻ കുത്തി ചക്കളത്തിന്റെ മദ്ധ്യത്തിൽ കുത്തി
നിർത്തി.

ഹയ്യോ എന്നൊരലർച്ച പുതപ്പറമ്പു മുഴുവനും മുഴുങ്ങിക്കേട്ടു. പോക്കിരിപ്രേതത്തെ അങ്ങനെ കത്തിയിൽ കോർത്തുനിർത്തി, ഭാണ്ഡവും ചുമലിലെടുത്തു കണാരൻ നരിമുക്കിലേക്കു നടന്നു.

ഉണിച്ചാത്തൻ നായർ പുലരുന്നതുവരെ അവിടെക്കിടന്നു നിലവിളിച്ചു. പിറ്റേന്നു പുലർച്ചെ കണാരൻ സ്ഥലത്തു വന്നു പിടയുന്ന പ്രേതത്തെക്കൊണ്ടു സത്യം ചെയ്യിച്ചു. ഇനി പുതപ്പറമ്പിൽക്കൂടി പോകുന്ന ഒരു മനുഷ്യജീവിയെയും ഉപ്രദവിക്കയില്ലന്ന്. അതിനുശേഷം കണാരൻ ചക്കളത്തിൽനിന്ന് ആയുധം

വലിച്ചു. നോക്കിയപ്പോൾ എന്താ കഥ! കത്തിമുനയിൽ കട്ടച്ചോര

പൂതപ്പറമ്പിലും ഭഗവതിക്കാവുകളിലും ചുടലയിലും ആൾപ്പെരുമാറ്റമില്ലാത്ത ഗാമൂലകളിലും മാത്രമല്ല, പട്ടണത്തിന്റെ നടുവിലും പ്രേതങ്ങളെ കാണാമെന്നു കണാരൻ പറയുന്നു. പട്ടണത്തിൽ വെള്ളക്കാരുടെ പള്ളിയുടെ മൂലയിൽ ഒരു കാപ്പിരിയെക്കണ്ട കഥ പറയാനുണ്ട് കണാരന് “കാപ്പിരി. ആഫ്രിക്കയിലെ ആദിമനരവർഗ്ഗം” എന്നാണ് ശ്രീധരൻ സ്കൂളിൽ നിന്നു

പഠിച്ചത്. എന്നാൽ, പാണൻ കണാരൻ പറയുന്ന കാപ്പിരി

പരേതവർഗ്ഗത്തിൽപ്പെട്ടവനാണ്. വെള്ളക്കാരൻ പാതിരിയുടെ പ്രേതമാണേ

കണാരൻ വിവരിക്കും: കാപ്പിരിയുടെ സാന്നിദ്ധ്യം അതിന്റെ നാറ്റം കൊണ്ടു മനസ്സിലാക്കാം. ആദ്യം ചുരുട്ടു കത്തിച്ച പുകയുടെ മണം വരും. പിന്നെ അതു ക്രമേണ കൊറ്റനാടിന്റെയും കുമ്പളക്കൊറ്റന്റെയും സമ്മിശ്ര ഗന്ധംപോലെ രൂക്ഷവും ദുസ്സഹവുമായി മാറും. അപ്പോൾ തിരിഞ്ഞു നോക്കാൻ നിൽക്കാതെ ഓടിക്കൊള്ളണം കണാരൻ ഒരു രാത്രി പട്ടണത്തിലെ മരക്കച്ചവടക്കാരൻ ഗോവിന്ദൻ മുതലാളിയുടെ

വീട്ടിൽ ഒരു ബാധയൊഴിപ്പിച്ച് നരിമുക്കിലേക്കു മടങ്ങുകയായിരുന്നു. വെള്ളക്കാരുടെ

പള്ളിയുടെ മൂലയോടടുത്ത പാതയിലെത്തിയപ്പോൾ ചുരുട്ടിന്റെ ചൂരടിച്ചു.

കാപ്പിരിയാണെന്നു മനസ്സിലായി തിരിഞ്ഞു നോക്കരുതെന്നാണു പ്രമാണം. എന്നാൽ

അതു സാധാരണക്കാർ അനുസരിച്ചാൽ മതി. മന്ത്രവാദികൾ ഗൗനിക്കയില്ല. കണാരൻ

തിരിഞ്ഞുനോക്കി. അപ്പോൾ എന്താ കഥ! പള്ളിമതിലിന്മേൽ കുത്തിയിരിക്കുന്നു കറുത്ത

ചട്ടത്തൊപ്പിവച്ചൊരു വെള്ളത്താടി, കാപ്പിരിവായിൽ ഉലക്കമുറി പോലത്തെ ഒരു

ചുരുട്ടും.

പാതിരിപ്രേതത്തെ ഒന്നു പേടിപ്പിച്ചാലോ എന്ന് ആലോചിച്ചു കണാരൻ. മന്ത്രം ജപിച്ച്, കത്തികൊണ്ടു ചക്രക്കളം വരച്ച്, പാതിരിയെ അതിൽ കുടുക്കാം. കുത്തികൊണ്ടൊരു കുത്തു കൊടുത്താൽ പാതിരി അലറുന്നതെങ്ങനെയാണെന്നു കേൾക്കാം.... പിന്നെ പാണൻ വിചാരിച്ചു. വേണ്ട, പാവം പാതിരി ചുരുട്ടും പുകച്ച് പാതിരക്കാറ്റും കൊണ്ടങ്ങനെ കുത്തിയിരുന്നോട്ടെ എന്ന് കാപ്പിരി മറ്റു ജാതി പ്രേതങ്ങളെപ്പോലെ ഉപദ്രവകാരിയല്ല. അന്യ ദേഹത്തെ ബാധിക്കയുമില്ല. നാറ്റം

പുറപ്പെടുവിച്ച് ആളുകളെ അകറ്റിക്കളയുകയേയുള്ളൂ. സന്ധ്യാദീപം തൊഴുത് ഹ്രസ്വദ്ധ്യാനവും കഴിച്ച് കണാരൻ
സ് വസ്താനിരുന്നു.

ശ്രീധരൻ തന്റെ പഠിപ്പുമുറിയിൽ കടന്നു ജാലകത്തിനരികിലിരുന്നുകൊണ്ട് പാണൻ കണാരന്റെ പരദേശവിശേഷങ്ങൾ ശ്രദ്ധിച്ചു. “കണാരൻ ഈ യാത്രയിൽ സിദ്ധന്മാരെ ആരെയെങ്കിലും കണ്ടോ?”

കൃഷ്ണൻമാരുടെ ചോദ്യം. ഹിമാലയപര്യടനം കഴിഞ്ഞു വരുന്ന കണാരനോടു കൃഷ്ണൻമാസ്റ്റർ ആദ്യമായി അനേഷിക്കുന്നത് അതായിരിക്കും: സിദ്ധാന്മാരെക്കണ്ടുവോ?
  


കാശി വിശ് വനാഥാ.....മഹാദേവാ...........
കണ്ടേ... കണ്ടു 

സാക്ഷാൽ പരബ്രഹ്മവുമായി ഒരു കൂടിക്കാഴ്ചയ്ക്കു തരപ്പെട്ടപ്പോഴുണ്ടായ ഭക്തിപാരവശ്യം അഭിനയിച്ച്, തെല്ലിട മൗനധ്യാനത്തിലിരുന്ന്, പിന്നെ പാണൻ പറഞ്ഞുതുടങ്ങുകയായി. സന്ന്യാസിമാരെയും മകർഷിമാരെയും സിദ്ദന്മാരെയും പരമാംസന്മാരെയും സന്ദർശിച്ചതിന്റെ അദ്ഭുത വിശേഷങ്ങൾ.

കാശിയിൽനിന്നു രണ്ടുദിവസത്തെ യാത്രചെയ്ത് ഒരു വൻകാട്ടിലെത്തി. അവിടെ ഒരു പാറപ്പുറത്ത് ഒരു സന്ന്യാസി തപസ്സുചെയ്യുന്നു. സന്ന്യാസി സൂര്യോദയം നോക്കിക്കൊണ്ട് കിഴക്കിനഭിമുഖമായിരുന്നു നിത്യവും തപസ്സാരംഭിക്കുന്നു. ഒരിക്കലും കണ്ണിമയ്ക്കാതെ സൂര്യഭഗവാനെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടാണ് തപസ്സ്. സൂര്യബിംബം ആകാശത്തിൽ പൊങ്ങുന്നതനുസരിച്ച് സന്ന്യാസിയുടെ മുഖവും മിഴികളും നീങ്ങിക്കൊണ്ടിരിക്കും - അങ്ങനെ ദിനാന്ത്യത്തിൽ സൂര്യനസ്തമിക്കുമ്പോൾ സന്ന്യാസിയുടെ ഉടൽ വില്ലുപോലെ പിറകോട്ടു വളഞ്ഞ് നെറ്റി നിലത്തു കുത്തുന്നുണ്ടായിരിക്കും.....ഹരഹര മഹാദേവി.

ആ സൂര്യനിരീക്ഷകസ്വാമിയുടെ അദ്ഭുതപശ്ചര്യയുടെ ചിത്രം ഭക്തിപൂർവ്വം മനസ്സിൽ വിഭാവനം ചെയ്തുകൊണ്ട് കൃഷ്ണൻ മാസ്റ്റരും, മഴക്കാലത്തു സൂര്യനെ ആകാശത്തിൽ കണ്ടുകിട്ടാതാവുമ്പോൾ ആ സന്ന്യാസി എന്തുചെയ്തയും എന്നു ചിന്തിച്ചുകൊണ്ട് ശ്രീധരനും തെല്ലിട മൗനധ്യാനത്തിലിരുന്നു.

ഇനി മറ്റൊരു തപസ്വിയുടെ കഥ; രംഗം ഹിമാലയത്തിലെ ഘോര കാന്താരം തന്നെ.

അവിടെ ഒരു ഗുഹയിൽ ഒരു വൃദ്ധസന്ന്യാസി അന്നപാനാദികളില്ലാതെ,
ഉറക്കമില്ലാതെ, അനേകവർഷങ്ങളായി ആ മഹാത്മാവ് അഹോരാത്രം അവിടെ

കുഠിനതപസ്സനുഷ്ഠിക്കുന്നു കൈകൾ മലർത്തിപ്പിടിച്ച്. കമലമുദ്ര കാട്ടിക്കൊണ്ടാണു
തപസ്സ് സന്ന്യാസിയുടെ ദേഹം ഒരു വിറകുകെട്ടുപോലെയായിത്തീർന്നിരിക്കുന്നു. ആ

സിദ്ധന്റെ കൈനഖങ്ങൾ വളർന്നു നീണ്ട്, ഗുഹയിലെ ഒരു മരത്തിന്റെ വേരിനോടു
ചുറ്റിപ്പിണഞ്ഞു കിടക്കുന്നതും കണാരൻ കണ്ടുവത്ര ഹരഹര മഹാദേവ!

68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക