കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന്നെ
മേലാന്റെ കാമകേളികളിൽ പ്രസിദ്ധമായിത്തീർന്ന ഒന്നായിരുന്നു, “മുങ്ങേലിയിലെ ഖെദ്ദ' സ്ഥലത്തെ യൂറോപ്യൻബാങ്കിന്റെ ലണ്ടനിലെ ഹെഡ്ഡാപ്പീസിൽനിന്നു ബാങ്ക് പരിശോധനയ്ക്കു വന്ന മാക്ക്ഫേർസൺ സായിനെ സൽക്കരിക്കാൻ പ്രത്യേകം ഏർപ്പാടുചെയ്ത വിനോദപരിപാടി.
മൈസൂരിലെ ഖെദ്ദാ(ആനപിടുത്തം) സംരംഭത്തിനുള്ളതുപോലെ ഈ പരിപാടിക്കുള്ള ഒരുക്കങ്ങളും റിഹേഴ്സലുകളും ദിവസങ്ങൾക്കുമുമ്പേ തന്നെ ആരംഭിച്ചിട്ടുണ്ടായിരുന്നു. കുഞ്ഞിക്കേളുമേലാന്റെ അംഗരക്ഷകൻ ഇരുമ്പൻ പോക്കരുടെയും നാലാം കാര്യസ്ഥൻ കുഞ്ഞാണ്ടിയുടേയും മേൽനോട്ടത്തിലാണ് എല്ലാം നടന്നത്.
സഹ്യാദ്രി ചെരുവിലെ ഇരുണ്ട വനമേഖലയിൽ കിടക്കുന്ന മുങ്ങേലിമൂലയായിരുന്നു, ഈ മോഡേൺഖെദ്ദയ്ക്കുവേണ്ടി അവർ തെരഞ്ഞെടുത്ത സ്ഥലം. മുങ്ങേലിയാറ്റിൽ പാറക്കെട്ടുകളും തെളിനീർക്കയങ്ങളുമുള്ള തുറന്ന ഒരു മൂലയിൽ കരയിലെ ഒരു കൂറ്റൻ താന്നിമരത്തിന്റെ മുകളിൽ ശിഖരങ്ങൾക്കിടയിൽ ഒരു പുൽമാടം പണിചെയ്ത് തീപനങ്ങളും ശീതമയങ്ങളും മറ്റും ആ ഏറുമാടത്തിൽ സജ്ജീകരിച്ചുവെച്ചു. വിഭവങ്ങളെല്ലാം വലിയ അലൂമിനിയം പെട്ടികളിൽ സൂക്ഷിച്ച ഐസ് കട്ടകളടക്കം ഒരാനപ്പുറത്തു കയറ്റിയിട്ടാണ് അവിടെ എത്തിച്ചിരുന്നത്.
ഒരു പുതിയ ശിക്കാറിന് എന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞിക്കേളുമേലാൻ മാക്ക് ഫേർസൺസായ്പിനെ ആ കാട്ടിലേക്കു നയിച്ചത്. പ്രകൃതിസൗന്ദര്യം നിറനിക്കുന്ന വലയും കാട്ടാറിന്റെ വക്കിലെ ശിഖരത്തിലെ പ്രതി ടിം അതിനകത്തെ സജ്ജീകരണങ്ങളും കണ്ട് സായ്ക്ക് അദ്ഭുതപ്പെട്ടു. മദ്യപിച്ചും തമാശകൾ പറഞ്ഞും അവർ അവിടെ കഴിച്ചുകൂട്ടി. ഉച്ചഭക്ഷണം കഴിഞ്ഞ്, ഫ്രൂട്ട് സലാദും സാപ്പിട്ടുകൊണ്ടിരിക്കുമ്പോൾ കേട്ടു കാട്ടിൽനിന്ന് ഒരാരവം.
“എന്താണ് ആ ശബ്ദം?” സായ് അപം ഭയത്തോടെ ചോദിച്ചു. “കാട്ടാനകളെ തെളിച്ചുകൊണ്ടുവരുന്ന ആരവമാണ്.” കുഞ്ഞിക്കേളുമേലാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അതാ, ആവക്കിലേക്ക് ഇറങ്ങിവരുന്നു, ഒരു കൂട്ടം......സായ് മിഴിച്ചുനോക്കി. കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല പൂർണ്ണനഗ്നകളായ ഏഴു തരുണികൾ അവരിൽ നാലെണ്ണം വെളുത്ത നാടൻ തരുണികളാണ്. മൂന്നെണ്ണം കറുത്ത കാടത്തികൾ. തലമുടിയുടെ പ്രകൃതംകൊണ്ടും കഴുത്തിലണിഞ്ഞ കല്ലുമാലകൾകൊണ്ടും കാടത്തികളെ വേർതിരിച്ചറിയാമായിരുന്നു.
നാട്ടുമങ്കമാരായ നാലു താപ്പാനകളുടെ അകമ്പടിയോടുകൂടി മൂന്നു വനകന്യകകളെ ആവക്കിലേക്കിറക്കിവിട്ട്, തെളിക്കാരായ ഇരുമ്പൻ പോക്കരും പോക്കിരിസംഘവും കാട്ടിലേക്കു മറഞ്ഞു.
കാമഭ്രാന്തോടെ മാക്ക്ഫേർസൺസായ്പും പിന്നാലെ കുഞ്ഞിക്കേളുമേലാനും താന്നിമരത്തിൽനിന്നു താഴോട്ടു ചാടി.
നാടൻ തരുണികളുടെ സഹായത്തോടുകൂടി ആ കാട്ടുകന്യകകളെ മെരുക്കിയെടുക്കുന്ന പരിപാടിയാണ് പിന്നെ നടന്നത്. മുങ്ങേലിയാറ്റിലെ പാറക്കെട്ടുകളിൽ കരയിലെ പുൽത്തകിടികളിൽ മരച്ചുവടുകളിൽ കാട്ടുനികുഞ്ജങ്ങളിൽ ആ കാമകേളികൾ സന്ധ്യമയങ്ങുന്നതുവരെ തുടർന്നു കൊണ്ടിരുന്നു...
മുലി ഖെദ്ദ കഴിഞ്ഞ് മേലാനും കൂട്ടുകാരും കളഞ്ചേരിയിൽ മടങ്ങിയെത്തിയപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. കൂട്ടുകാർ താങ്ങിയെടുത്തിട്ടാണ് കുഞ്ഞിക്കേളുമേലാനെ കാറിൽനിന്ന് ഉറക്കറയിൽ കൊണ്ടുപോയി കിടത്തിയത്. കൂട്ടുകാർ പിരിഞ്ഞുപോയി. അംഗരക്ഷകൻ ഇരുമ്പൻ പോക്കർ കേളഞ്ചേരിയിലെ പടിപ്പുരയിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു. കോഴിവാലൻ തലക്കെട്ടും ഷർട്ടും ബനിയനും അഴിച്ചിട്ട്, തിണ്ണയിൽ പുല്ലുപായ വിരിച്ച് നീണ്ടുനിവർന്നു കിടന്നു. അരയിലെ
പച്ചബെൽറ്റും തോലുറയോടുകൂടിയ കഠാരിയും തലയണയ്ക്കടിയിൽ സൂക്ഷിച്ചു. ചൂടുള്ള രാത്രി. ഉഷ്ണം ഉറഞ്ഞുകൂടിയ അന്തരീക്ഷം. കാറ്റുപോലും ചലിക്കുന്നില്ല. കുറൽകൊണ്ട് ഉറക്കംകിട്ടാതെ പോക്കർ ഉഴന്നുകളിച്ചു. പലതും ചിന്തിച്ചു. ആ ചിന്തകളിലും എന്തോ ഒരസ്വസ്ഥത കളിയാടിയിരുന്നു. മുങ്ങേലി ഖെദ്ദ വലിയൊരു വിജയമായിരുന്നു. അത് ആസൂത്രണം ചെയ്ത
കാര്യസ്ഥൻ കുഞ്ഞാണ്ടിയോട് അസൂയ തോന്നി. ഈ ഒരൊറ്റ ദിവസത്തെ പരിപാടിക്ക് മൂവായിരം ഉറുപ്പികയിലേറെ ചെലവഴിച്ചിട്ടുണ്ടാകും കേളഞ്ചേരി വകയായി അവശേഷിച്ച ഒരേയൊരു മല ചെമ്പൻമല ജന്മം തീരെഴുതിക്കൊടുത്തു കിട്ടിയ സംഖ്യ മുഴുവനും മേലാൻ ഇതിൽ ആഹുതിചെയ്തു. അതുകൊണ്ട് ചില നേട്ടങ്ങളും ഉണ്ടായേക്കാം-ബേങ്കിൽ നിന്ന് ഓവർഡ്രാഫ്റ്റായി എത്രസംഖ്യ വേണമെങ്കിലും കേളഞ്ചേരി കുഞ്ഞിക്കേളുമേലാനു കൊടുക്കാവുന്നതാണെന്നു ശുപാർശചെയ്യാതിരിക്കുകയില്ല, മാക്ക്ഫേർസൺ സാന്റ്.
പടിപ്പുരമതിലിന്മേൽ വളർന്നുകത്തിക്കിടക്കുന്ന ചെടികളിൽനിന്നു നിശാഗന്ധിയുടെ പരിമളം ഇഴഞ്ഞുവന്നു.
മുങ്ങേലി ഖെദ്ദയ്ക്കു പിറകിൽ നടന്ന ചില വിചിത്ര സംഭവങ്ങളെയും ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല, പോക്കർക്ക്. ഒരു കാടന്റെ മരണപ്പിടച്ചിൽ അക്കൂട്ടത്തിൽ മുന്നിട്ടുനിക്കുന്നു. അടിച്ചും ഇടിച്ചും കഴുത്തു ഞെരുക്കിയും കുറാരിക്കുമ്ലപിച്ചും പലരേയും താൻ കൊന്നിട്ടുണ്ട്. എന്നാൽ, ഒരൊറ്റ ചവിട്ടുകൊണ്ട് ഒരു മനുഷ്യന്റെ കഥകഴിച്ചത് ഇന്നാദ്യമായിട്ടാണ്. മുങ്ങേലി ഖെദ്ദയ്ക്ക് കാടത്തരുണികളെ പിടിക്കാൻ പോയതായിരുന്നു. കാട്ടുമൂലയിലെ ആ മൂടവരുടെ കുടിലിൽനിന്ന് ആ പെൺകിടാവിനെയും വിളിച്ച് ഇറങ്ങിയപ്പോൾ അവളുടെ തന്തയ്ക്ക് എന്തോ സംശയം തോന്നി. കാട്ടുപാതയിലൂടെ പിന്നാലെ വന്നു. പോകാൻ പറഞ്ഞിട്ട് ആ മുടവൻ കൂട്ടാക്കിയില്ല. മകളെ
വിട്ടുതരണമെന്നു വാശിപിടിച്ച് അവൻ പിന്നാലെ കൂടി. വിട്ടുകൊടുത്തില്ലെങ്കിൽ എതിർക്കുമെന്ന മട്ടായപ്പോൾ, തിരിഞ്ഞുനിന്ന് നാഭിക്ക് ഒരു ചവിട്ടു വച്ചുകൊടുത്തു. അവൻ വീണ്, കുറച്ചുനേരം പിടഞ്ഞു. പിന്നെ നാക്കുനീട്ടി ജീവൻ വെടിഞ്ഞു. മുടവപ്പെൺകിടാവു മുഖംപൊത്തി നിലവിളിച്ചപ്പോൾ, മിണ്ടിപ്പോകരുത്, മിണ്ടിയാൽ നിന്നെയും ചവിട്ടിക്കൊല്ലും എന്നു ഭീഷണി മുഴക്കി. ആ പാവം പിന്നെ ശബ്ദിച്ചില്ല. മുടവന്റെ ശവം വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്കിട്ടു ഇന്നു കുറുക്കന്മാർക്കു നല്ല കോളായിരിക്കും പെൺകുട്ടിയേയും കൂട്ടി മുങ്ങേലിയാറ്റിൻ കരയിലേക്കു നടന്നപ്പോൾ, എന്തോ ഒരു പാപം ചെയ്തുവെന്ന് ജീവിതത്തിൽ ആദ്യമായി ഒരു തോന്നലുണ്ടായി. കൊല്ലണമെന്നുദ്ദേശിച്ചല്ലല്ലോ ചവിട്ടിയത് എന്നു വിചാരിച്ച് അം ആശ്വസിക്കുകയും ചെയ്തു.
അങ്ങനെ ചിന്തകളിൽ മുഴുകി, നിശാഗന്ധിയുടെ പരിമളവും ശ്വസിച്ചുകൊണ്ട്, പോക്കർ എപ്പോഴോ ഉറങ്ങിപ്പോയി. എത്രനേരം കഴിഞ്ഞുവെന്നു നിശ്ചയമില്ല. ആരോ ചുമലിൽ തൊട്ടുണർത്തിയപോലെ തോന്നി. പാതി മയക്കത്തോടെ മെല്ല മിഴി തുറന്നു. തണുത്തുമിനുത്ത് കനത്ത എന്തോ ഒന്ന് ചുമലിൽ പറ്റിക്കിടക്കുന്നതായി തോന്നി. ഇടങ്കണ്ണിട്ടു നോക്കി. ചുമലിൽ രണ്ടു രത്നക്കല്ലുകൾ മിന്നുന്നു സർപ്പം കേളഞ്ചേരിയിലെ സർപ്പം!
സർപ്പം തണുത്ത പുല്ലുപായയിലൂടെ ഇഴഞ്ഞുവന്നു തന്റെ ചുമലിൽ കേറിയിരിക്കുന്നു.
കഠാരി തലയണയ്ക്കടിയിലാണ്...അനങ്ങിയാൽ എന്തും സംഭവിക്കാം... പോക്കർ കണ്ണടച്ചു ശ്വാസം അടക്കിപ്പിടിച്ചു ശവം പോലെ കിടന്നു. വലതുഭുജത്തിൽ കെട്ടിയ ഉറുക്കിനെ ഉരുമ്മിക്കൊണ്ട് സർപ്പം മെല്ല കഴുത്തിലേക്ക് അരിച്ചുനീങ്ങി, അത് പിളർന്ന നാക്കുകൾകൊണ്ട് തൊണ്ടയിലെ മുഴയെ സ്പർശിക്കുന്നതും, പിന്നെ മെല്ലെ നീങ്ങി കഴുത്തിനെ ചുറ്റി ഇടതുചുമലിലേക്കു വലിഞ്ഞു നീങ്ങുന്നതും എല്ലാം പോക്കർ വ്യക്തമായി അറിയുന്നുണ്ട്. രോമക്കുഴികളിൽ തണുത്ത നെരിപ്പോടുകളെരിയുന്നു. ശരീരത്തിലെ ഞരമ്പുകൾ മുഴുവനും പാമ്പുകളായി മാറി കരളിൽ ചുറ്റിപണയുന്നു.
സർപ്പം ചുമലിൽനിന്നു തിരിഞ്ഞു നെഞ്ഞിലേക്കു നീങ്ങുന്നു. അത് അവിടെത്തന്നെ തങ്ങിനിക്കുന്നു നെഞ്ഞത്തെ വിയർപ്പിന്റെ രൂക്ഷഗന്ധം നുകരുകയാണോ?- നരയൻ പുല്ലുകൾപോലെയുള്ള രോമങ്ങൾ നിറഞ്ഞ നെഞ്ഞിൽ എഴുന്നേറ്റുനിന്നു പടംവിടർത്തി ആടാൻ ഭാവിക്കുകയാണോ?...
നിമിഷങ്ങൾ യുഗങ്ങളായി മാറുന്നു.
തന്റെ ജീവിതത്തിൽ കഴിഞ്ഞ സംഭവങ്ങളെല്ലാം പെട്ടെന്ന് ഒരു ചലച്ചിത്രംപോലെ പോക്കരുടെ കരൾത്തിരശ്ശീലയിൽ ഓടിക്കൊണ്ടിരിക്കുന്നു. മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തിൽ മനുഷ്യന്റെ മസ്തിഷകത്തിൽ ജീവിതചിത്രങ്ങൾ മിന്നിമറയാറുണ്ടെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട് - കൽബിൽ തുടിക്കുന്നതു തന്റെ മരണനിമിഷമാണോ?
അപ്പോൾ സർപ്പം മാറിൽ നിന്ന് അനങ്ങി. കീഴപോട്ടിറങ്ങി, പോക്കരുടെ കുമ്പയിലൊന്നു കുറഞ്ഞ്, പിന്നെ വാരിഭാഗത്തൂടെ മെല്ല പുല്ലുപായിലേക്കു തലതിരിച്ചു...സർപ്പത്തിന്റെ ഉടൽ നഞ്ഞുകയറുപോലെ പോക്കറുടെ ഭുജത്തിലൂടെ, നെഞ്ഞിലൂടെ, പള്ളയിലൂടെ മരണരോമാഞ്ചമുണർത്തിക്കൊണ്ട് ഇഴഞ്ഞിഴഞ്ഞു വരുന്നു....അള്ളാ! ഇതിനൊരവസാനമില്ലേ? നിമിഷങ്ങൾ വീണ്ടും യുഗങ്ങളായി മാറുന്നു...
സർപ്പത്തിന്റെ ഈർപ്പക്കണ്ണിപോലെയുള്ള വാൽ പോക്കരുടെ കുമ്പയെ ഒന്നു ചൊറിഞ്ഞുകൊണ്ടു കടന്നുപോയി.
പോക്കർ കണ്ണുതുറക്കാതെ അങ്ങനെതന്നെ കിടന്നു. അന്നോളം അറിഞ്ഞിട്ടില്ലാത്ത ഒരു ശാന്തി കരളിൽ തങ്ങിനിക്കുന്നു. ഓർമ്മകൾ മങ്ങുന്നു.
താൻ മയ്യത്തായിക്കഴിഞ്ഞുവോ?
ശവക്കുഴിയിലെ ഇരുട്ടിൽ കിയാമത്തിന്റെ നാളും കാത്തു കിടക്കുകയാണോ?... ളഞ്ചേരിയിലെ പൂങ്കോഴിച്ചാത്തൻ ഉറക്കെയൊന്നു കൂകി. ഭൂലോകത്തിൽ പുതിയൊരു ദിവസത്തിന്റെ കാഹളം.
പോക്കർ ഒന്നു തിരിഞ്ഞുകിടന്നു...
രാവിലെ കക്ഷത്തിൽ ആധാരക്കെട്ടുകളുമായി ശുപ്പൂപ്പട്ടർ കേളഞ്ചേരിയിലേക്കു കേറിവന്നപ്പോഴും ഇരുമ്പൻ പോക്കർ പടിപ്പുരത്തിണ്ണയിൽ അങ്ങനെ കിടന്നുറങ്ങുന്നു ഉണ്ടായിരുന്നു.